വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
താൾ:Malayala Aram Padapusthakam 1927.pdf/232
106
80298
237187
2025-06-04T08:44:12Z
SUryagAyathri
6745
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '226 ആറാം പാഠപുസ്തകം ന്നപക്ഷം ചക്രവർത്തിമാരുടെ ആഡംബരങ്ങളെപ്പോലും പരിഹാസ്യമാക്കാമെന്നു പ്രസിദ്ധനായ ഒരു ഗ്രന്ഥകാരൻ പറയുന്നു. ഇത്രമാത്രം മഹനീയമായ ആരോഗ്യം സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
237187
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>226
ആറാം പാഠപുസ്തകം
ന്നപക്ഷം ചക്രവർത്തിമാരുടെ ആഡംബരങ്ങളെപ്പോലും
പരിഹാസ്യമാക്കാമെന്നു പ്രസിദ്ധനായ ഒരു ഗ്രന്ഥകാരൻ
പറയുന്നു. ഇത്രമാത്രം മഹനീയമായ ആരോഗ്യം സമ്പാ
ദിക്കുന്നതെങ്ങനെയാണെന്നു നോക്കാം. സാധാരണമാ
യി നാം ആരോഗ്യഹാനി അറിയുന്നതു, രോഗം കൊണ്ടൊ
മറെറാ അവശത നേരിടുമ്പോളാകുന്നു. കണ്ണുള്ളപ്പോൾ കാഴ്ച
യുടെ ഗുണമറിയുന്നില്ലെന്നു പറയുന്നതുപോലെ ആരോ
ഗ്യമുണ്ടായിരിക്കുമ്പോൾ അതിന്റെ മഹിമ മനുഷ്യർ ഗ്രഹിക്കുന്നില്ല. ആരോഗ്യരക്ഷയ്ക്കു ജനങ്ങൾ ആശ്രയിക്കുന്ന മാർഗ്ഗങ്ങൾ പ്രധാനമായി രണ്ടു തരത്തിലാകുന്നു. അതിൽ ഒന്നാമത്തതു പ്രതിക്രിയാമാർഗ്ഗവും മറേറതു നിവാരണ
മാർഗ്ഗവുമാണു്. രോഗബാധയുണ്ടാകുമ്പോൾ ചികിത്സ
ചെയ്ത് ആരോഗ്യം വീണ്ടെടുക്കുന്നതിനു പ്രതിക്രിയാമാർഗ്ഗമെന്നു പറയുന്നു. ഈ പ്രസ്ഥാനത്തിൽ ഔഷധപ്രയോഗം കൊണ്ടു രോഗത്തിനോടുവിഗ്രഹിച്ച്, നാം അതിനെ നശിപ്പിക്കുന്നു. നിവാരണ മാർഗ്ഗമെന്നു പറഞ്ഞതു
രോഗം നേരിടാതെ തടയുന്ന സമ്പ്രദായമാണു്. രണ്ടുമാർഗ്ഗങ്ങളുള്ളതിൽ നിവാരണ മാർഗ്ഗമാണധികം ആദരണീ
യമെന്നുള്ളതിനു തർക്കമില്ല.
"പ്രക്ഷാളനാദ്ധി പങ്കസ്യ ദൂരാദസ്പർശനം വരം'
എന്നുള്ളത് അനുഭവസിദ്ധമാണല്ലൊ.
അതുകൊണ്ടു ജനങ്ങൾ എല്ലാവരും ശുചിത്വം, മിതത്വം, വ്യായാമം മുതലായ ആരോഗ്യരക്ഷാമാർഗ്ഗങ്ങളെ
അനുഷ്ഠിക്കേണ്ടതാണെന്നു വന്നുകൂടുന്നു. എന്നാൽ ഇത്ര
മാത്രംകൊണ്ടു മതിയാകയില്ല. ആരോഗ്യവിധികളെ അതിലംഘിക്കുന്നതുകൊണ്ടുള്ള ആപത്തുകൾ അവനവനെ<noinclude><references/></noinclude>
hjr2bmub5j4zscbxuk4gm5s25qgwsu0
താൾ:Malayala Aram Padapusthakam 1927.pdf/233
106
80299
237188
2025-06-04T08:51:36Z
SUryagAyathri
6745
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' ജനസമുദായാരോഗ്യം 227 മാത്രമേ ബാധിക്കയുള്ളൂ എങ്കിൽ, അപഥപ്രവൃത്തികളെക്കൊണ്ടുള്ള അപകടങ്ങളെപ്പറ്റി അധികമൊന്നും ഭയപ്പെടേണ്ടതില്ല. പക്ഷേ, ആരോഗ്യഹാനികരമായ അപരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
237188
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>
ജനസമുദായാരോഗ്യം
227
മാത്രമേ ബാധിക്കയുള്ളൂ എങ്കിൽ, അപഥപ്രവൃത്തികളെക്കൊണ്ടുള്ള അപകടങ്ങളെപ്പറ്റി അധികമൊന്നും ഭയപ്പെടേണ്ടതില്ല. പക്ഷേ, ആരോഗ്യഹാനികരമായ അപരാധത്തിൻ്റെ ഫലങ്ങൾ പലപ്പൊഴും അപരാദ്ധനേയും അന്യരേയും ഒരുപോലെ ബാധിക്കുന്നതാകുന്നു.
സംസ്ഥാനത്തുള്ള ജനങ്ങൾ പട്ടണങ്ങളിലും നാട്ടിൻ
പുറങ്ങളിലുമായിട്ടാണല്ലോ നിവസിക്കുന്നത്. പുരവാസികളെ പൗരന്മാരെന്നും നാട്ടുംപുറത്തുള്ളവരെ ജാനപദന്മാരെന്നും പറയുന്നു. പൂർവ്വകാലത്തു മനുഷ്യരുടെ പരമശത്രുക്കളായി ഗണിച്ചുപോന്നിരുന്നതു സിംഹം, കടുവാ മുതലായ ഹിംസമൃഗങ്ങളെയായിരുന്നു. ശാസ്ത്രീയമായ വിജ്ഞാനപുഷ്ടിയും, തന്നിമിത്തം അമോഘങ്ങളായ ആയുധസാമഗ്രികളും സ്വാധീനമായശേഷം മനുഷ്യർക്ക് അങ്ങനെയുള്ള മഹാ മൃഗങ്ങളെക്കുറിച്ചു യാതൊരു കൂസലുമില്ലെന്നായി. ഇപ്പോൾ മനുഷ്യരുടെ ഭയങ്കര
വൈരികൾ അണിഷ്ഠങ്ങളും അനന്യാശ്രയമായ മനുഷ
ദൃഷ്ടിക്ക് അഗോചരങ്ങളും പരഭക്ഷകങ്ങളും ആയ സൂക്ഷ്മ
കീടകങ്ങളാകുന്നു. ഇവയുടെ ആക്രമണം അലക്ഷ്യമാകയാൽ ഫലം കൊണ്ടല്ലാതെ ഇവയുടെ പരാക്രമം നാം
അറിയുന്നില്ല. അപ്രത്യക്ഷങ്ങളും അണുമാത്രങ്ങളുമാണെങ്കിലും അവയുടെ വ്യാപ്തിയും ഉഗ്രതയും അസാമാന്യമാകുന്നു. പ്ലേഗു്, മസൂരി, വിഷുചിക മുതലായ മഹാമാരികൾക്കു ഹേതുഭൂതങ്ങൾ ഇങ്ങനെയുള്ള സൂക്ഷ്മ കീടകങ്ങളാകുന്നു.
അവ വായുവിലും ജലത്തിലും ആഹാരത്തിലും വ്യാപിച്ചു
മനുഷ്യരിലേക്കു സംക്രമിക്കയും അപരിഹാര്യമായ വിധത്തിൽ ജീവഫരങ്ങളായി പ്രവർത്തിക്കയും ചെയ്യുന്നു.<noinclude><references/></noinclude>
gujqghk342cadl9pgv6oax0dkcjlgc5
താൾ:Malayala Aram Padapusthakam 1927.pdf/237
106
80300
237189
2025-06-04T08:56:31Z
SUryagAyathri
6745
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനസമുദായാരോഗ്യം 231 നുള്ള മഹത്തായ ഒരു അനുഗ്രഹമാണെന്നു ധരിച്ചിരിക്കേണ്ടതാകുന്നു. അതുകൊണ്ടു പ്രകാശപ്രസരത്തിനു പ്രതിബന്ധകരമായി ഗൃഹാദികൾ ഉണ്ടാക്കുന്നതു ശോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
237189
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>ജനസമുദായാരോഗ്യം
231
നുള്ള മഹത്തായ ഒരു അനുഗ്രഹമാണെന്നു ധരിച്ചിരിക്കേണ്ടതാകുന്നു. അതുകൊണ്ടു പ്രകാശപ്രസരത്തിനു പ്രതിബന്ധകരമായി ഗൃഹാദികൾ ഉണ്ടാക്കുന്നതു ശോഭനമല്ല. പ്രധാനമായി ഗൗനിക്കേണ്ട വേറൊരു സംഗതി ജലനിർഗ്ഗമമാർഗ്ഗങ്ങളുടെ ആവശ്യകതയാകുന്നു. വെള്ളം കെട്ടിനിന്നു ചതുപ്പുകൾ ഉണ്ടായാൽ അവയിൽ അനേകം രോഗബീജങ്ങൾ നിഷ്പദിക്കുന്നു. വെള്ളം ശരിയായി വാർന്നുപോകുന്നതിനു മാർഗ്ഗമുണ്ടാക്കാതെ കെട്ടുന്ന വീടുകളുടെ അടിത്തറകൾ നനവുതട്ടി, പലരോഗങ്ങൾക്കും ഇടകൊടുക്കുന്നു. ഇങ്ങനെ കെട്ടിനിൽക്കുന്നവെള്ളം ദൂഷിതമായിത്തീർന്നു്,
സ്നാനപാനാദികൾക്കുപയോഗിക്കുന്ന ജലത്തെക്കൂടി ബാധിക്കുന്നു. സ്നാനപാനാദികൾക്കുപയോഗിക്കുന്ന ജലം നിർമ്മലമായിരിക്കണമെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. വിഷൂചികയുടെ വ്യാപ്തിയെ തടയുന്നതിനു കിണറുകളിലും മററും രോഗബീജനാ ശനങ്ങളായ പദാർത്ഥങ്ങൾഇടുന്നതു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കുമല്ലൊ. അതുകൊണ്ടു്, ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതിന്റെ ഗൗരവം വിസ്മരിക്കാവുന്നതല്ല.
ആഹാരസാധനങ്ങളുടെ കാര്യവും ശ്രദ്ധേയമാകുന്നു.
ചീഞ്ഞുപോയ പദാർത്ഥങ്ങളും മറ്റും ചന്തകളിൽ വച്ചു
വിൽക്കാതെ നശിപ്പിച്ചുകളയേണ്ടതാകുന്നു. തെരുവീഥികളിലും മററും ക്രയ്യങ്ങളായി തുറന്നുവച്ചിരിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ വാങ്ങിത്തിന്നുന്നതു പ്രായേണ ആപത്തായി
പരിണമിക്കുന്നതാണു്. അവ വിവിധ രോഗബീജങ്ങളെ
ആവാഹിച്ച് അവയുടെ സങ്കേതസ്ഥാനങ്ങളായി തീരുന്നവയാണു്. ദൂഷിതങ്ങളായ ആഹാരസാധനങ്ങളുടെ വിയത്തെ നഗരസഭാനിയമങ്ങൾകൊണ്ടു വിരോധിച്ചിരിക്കു<noinclude><references/></noinclude>
1zz7yp98a5kya92oke3m8e05hoekwk1
താൾ:Malayala Aram Padapusthakam 1927.pdf/226
106
80301
237190
2025-06-04T09:03:53Z
SUryagAyathri
6745
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '220 ആറാം പാഠപുസ്തകം കവുമാണു്. അതിന്റെ സംപർക്കംകൊണ്ടു വേണുവിൽ മുളയുണ്ടായാലുടൻ കരിഞ്ഞുപോകും. അതുകൊണ്ടു വേണു ഗാനത്തിനു പ്രതിബന്ധമില്ല. തിരുമുഖം മുളമുള്ളുകൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
237190
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>220
ആറാം പാഠപുസ്തകം
കവുമാണു്. അതിന്റെ സംപർക്കംകൊണ്ടു വേണുവിൽ
മുളയുണ്ടായാലുടൻ കരിഞ്ഞുപോകും. അതുകൊണ്ടു വേണു
ഗാനത്തിനു പ്രതിബന്ധമില്ല. തിരുമുഖം മുളമുള്ളുകൾ
കൊണ്ടു കീറുമെന്നു വിചാരിക്കാൻ സംഗതിയുമില്ല."
ഈ വ്യാഖ്യാനവും ഫലിച്ചില്ല. ചക്രം ദാഹാത്മകമാണെന്നു പറയുന്നതു ശരിതന്നെ. പക്ഷേ, ഭഗവാൻ ചതുർബാഹുവായിരിക്കുമ്പോൾ മാത്രമേ ചക്രം ധരിക്കാറുള്ളു.
വൃന്ദാവനത്തിൽ ഭഗവാൻ ദ്വിബാഹുവേ ആയിരുന്നുള്ളു.
ചക്രത്തിന്റെ ചൂടുകൊണ്ടു സമീപവസ്തുക്കൾ ദഹിച്ചു
പോകുമെന്നു വിചാരിക്കുവാൻ മാർഗ്ഗമില്ല. അങ്ങനെ ദഹിക്കുന്നതായാൽ ഭഗവാന്റെ കൈയിൽ തന്നെ ധരിക്കുന്ന
ആ താമരപ്പൂ കരിഞ്ഞുപോകണമല്ലോ. അതുകൊണ്ടു
പൗരാണികമതം സ്വീകാര്യല്ലാതെ വന്നു. ഇങ്ങനെ
ശാസ്ത്രിയുടെ വാക്യം ദുർവ്യാഖ്യമായിത്തീർന്നു. ശാസ്ത്രികൾ
മിക്കവാറും കുണ്ഠിതനായി. മൂലത്തെ അതിക്രമിച്ചു വ്യാഖ്യാനിച്ച്, അതിശയോക്തി പ്രയോഗിച്ചതിലാണ് ഈ
അനർത്ഥം നേരിട്ടതെന്നും അദ്ദേഹത്തിനു മനസ്താപമുണ്ടായി. എങ്കിലും ഈ കണ്ഠപാശം നിരസിക്കുവാൻ ശക്തനല്ലാതെ അദ്ദേഹം ഭഗവദ്ധ്യാൻഭാവത്തിൽ തന്നേ ഇരുന്നു.
ഒടുവിൽ അവിദ്വാനെങ്കിലും അതിഭക്തനായ ഒരു
വൃദ്ധൻ എഴുന്നേററിങ്ങനെ പറഞ്ഞു. ഈ തർക്കമോർക്കുമ്പോൾ എനിക്കു് ആശ്ചര്യം തോന്നുന്നു: ചുവടുമറന്നിങ്ങനെ തർക്കത്തിനു സംഗതിയായല്ലോ എന്നു ഞാൻ വ്യസനിക്കയും ചെയ്യുന്നു. ഭഗവാന്റെ അധരപുടത്തിലിരുന്നു
ചുംബനം ലഭിച്ച വേണുവിനുണ്ടോ ജനനമരണങ്ങൾ?<noinclude><references/></noinclude>
tk3k3uqvoqiwffqpi8kckr2jpdrnrze
താൾ:Malayala Aram Padapusthakam 1927.pdf/224
106
80302
237191
2025-06-04T09:11:41Z
SUryagAyathri
6745
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '218 ആറാം പാഠപുസ്തകം മൗനഭഞ്ജനം ചെയ്തുകൊണ്ടു ശാസ്ത്രികളോടിങ്ങനെ ചോദിച്ചു:- “ഹേ! ശാസ്ത്രികളെ, വേണു എന്നു പറയുന്നതു് ഒരു മുളങ്കുഴലാണല്ലോ. വൃന്ദാവനത്തിലുണ്ടായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
237191
proofread-page
text/x-wiki
<noinclude><pagequality level="1" user="SUryagAyathri" /></noinclude>218
ആറാം പാഠപുസ്തകം
മൗനഭഞ്ജനം ചെയ്തുകൊണ്ടു ശാസ്ത്രികളോടിങ്ങനെ ചോദിച്ചു:-
“ഹേ! ശാസ്ത്രികളെ, വേണു എന്നു പറയുന്നതു് ഒരു
മുളങ്കുഴലാണല്ലോ. വൃന്ദാവനത്തിലുണ്ടായിരുന്ന ശുഷ്കദാരുക്കൾ കൂടി പുനർജ്ജീവിച്ചെങ്കിൽ ഗാനത്തിനു ഭഗവാൻ ഊതിയ വേണുവും ആ കൂട്ടത്തിൽ പുനർജ്ജീവിക്കേണ്ടതല്ലെ? അങ്ങനെ അതു വീണ്ടും ജീവിച്ചെങ്കിൽ ആ മുളങ്കുഴലിൽ മുളകൾ പൊട്ടിപ്പുറപ്പെടുകില്ലെ? അപ്പോൾ മുളമുള്ളുകൾ
ഭഗവാന്റെ വായിൽ കൊണ്ടുകയറുകില്ലെ?
ഇങ്ങനെ ചില സംശയങ്ങൾ എനിക്കു തോന്നുന്നു.
തു തീർത്തുതനാൽ വലിയ ഉപകാരമായി."
ഭക്തന്മാരായി അവിടെ കൂടിയിരുന്നവരിൽ പലർക്കും ഈ
പ്രശ്നപരമ്പര കർണ്ണകഠോരമായി തോന്നി.
പ്രഷ്ടാവിന്റെ ധാർഷ്ട്യവും ഭക്തിശുഷ്കതയും കണ്ടു പലരും
അയാളെ പുച്ഛരസത്തോടു കടാക്ഷിച്ചു. പക്ഷേ ശാസ്ത്രികൾ ചോദ്യങ്ങൾ കേട്ടു വേണ്ടപോലെ വിഷമിച്ചു.
നിവൃത്തികാണാതെ അദ്ദേഹം വിലക്ഷസ്മിതത്തോടുകൂടി
സദസ്യരിൽ പണ്ഡിതന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നു പറഞ്ഞു. അതുകേട്ട് ഒരു അലങ്കാരശാസ്ത്രജ്ഞൻ പറഞ്ഞു. "കവിവാക്യങ്ങളിൽ അലങ്കാരം ക
ലർന്നിരിക്കും. അതുകൊണ്ട് അവയുടെ അർത്ഥം അക്ഷരശഃ പരമാർത്ഥമെന്നു ധരിക്കരുത്. ശുഷ്കവൃക്ഷങ്ങളും ജീവിച്ചതായി പറഞ്ഞത് അതിശയോക്തിയാണു്. വേണുഗാനംകൊണ്ടു അത്രമാത്രം ആനന്ദമുണ്ടായി എന്നേ വിവക്ഷയുള്ളൂ."
ഈ വ്യാഖ്യാനം സ്വീകാര്യമായില്ല.
കാവ്യങ്ങളെ വ്യാഖ്യാനിക്കുന്നതുപോലെ പുരാണങ്ങളെ<noinclude><references/></noinclude>
bkzuhd2erxdn6rqgz57zio2fz6p1dcg