വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
ജ്ഞാനപ്പാന
0
3
237233
237087
2025-06-08T11:20:23Z
2409:40F3:E:13E9:8000:0:0:0
/* മംഗളാചരണം */Thirinj poyi
237233
wikitext
text/x-wiki
{{prettyurl|jnanappana}}
{{header2
| title = ജ്ഞാനപ്പാന
| genre =
| author = പൂന്താനം നമ്പൂതിരി
| year =
| translator =
| section = ജ്ഞാനപ്പാന
| previous =
| next =
| notes = '''വൃത്തം:''' പാന / സർപ്പിണി {{ml:wikipedia}}
}}
<div style="float:right; padding:10px">
__TOC__
</div>
<div class="prose">
===മംഗളാചരണം===
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!
=== കാലലീല ===
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ{{Ref|1|1}}.
=== അധികാരിഭേദം ===
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ{{Ref|2|2}}.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്ന ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ{{Ref|3|3}}
സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും;
=== തത്ത്വവിചാരം ===
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേൾപ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്{{Ref|4|4}}
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങൾക്ക്{{Ref|5|5}}
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി{{Ref|6|6}}-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ {{Ref|7|7}}.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് {{Ref|8|8}}.
=== കർമ്മഗതി ===
മൂന്നുകൊണ്ട് ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ{{Ref|9|9}}.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്‌മാവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലംകൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
=== ജീവഗതി ===
നരകത്തിൽക്കിടക്കുന്ന ജീവൻപോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു{{Ref|10|10}}.
സുരലോകത്തിൽനിന്നൊരു ജീവൻപോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമരന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു{{Ref|11|11}}
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ{{Ref|12|12}}
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
(കൃഷ്ണ കൃഷ്ണ.....)
=== ഭാരതമഹിമ ===
കർമ്മങ്ങൾക്കു വിളനിലമാകിയ{{Ref|13|13}}
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ{{Ref|14|14}}.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും{{Ref|15|15}}.
ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
=== കലികാലമഹിമ ===
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയേ
മറ്റേതുമില്ല യത്നമറിഞ്ഞാലും{Ref|16|16}}
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
=== എന്തിന്റെ കുറവ് ===
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?{{Ref|17|17}}
ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
=== മനുഷ്യജന്മം ദുർല്ലഭം ===
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!{{Ref|18|18}}
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ{{Ref|19|19}};
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം{{Ref|20|20}}
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!{{Ref|21|21}}
=== സംസാരവർണ്ണന ===
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;{{Ref|22|22}}
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;{{Ref|23|23}}
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.
(കൃഷ്ണ കൃഷ്ണ.....)
=== വൈരാഗ്യം ===
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും{{Ref|24|24}},
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും{{Ref|25|25}}
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും{{Ref|26|26}}
ഇന്നു വേണ്ടുംനിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും{{Ref|27|27}}
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ.
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ.
=== നാമമഹിമ ===
സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.{{Ref|28|28}}
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ{{Ref|29|29}}
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ{{Ref|30|30}}
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;{{Ref|31|31}}
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.{{Ref|32|32}}
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.{{Ref|33|33}}
</div>
== പാഠഭേദങ്ങൾ ==
<div style="-moz-column-count:3; column-count:3;">
1.{{footnote|1}} തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ.
2.{{footnote|2}} മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ.
3.{{footnote|3}} സാംഖ്യശാസ്ത്രങ്ങൾ യോഗശാസ്ത്രങ്ങളും
4.{{footnote|4}} ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക്
5.{{footnote|5}} ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക്
6.{{footnote|6}} ഒന്നുപോലെയൊന്നില്ലാതെ കണ്ടതിൽ
7.{{footnote|7}} നിന്നവൻതന്നെ മൂന്നായ് ചമഞ്ഞിട്ടു
:മുന്നമിക്കണ്ട വിശ്വം ചമച്ചുപോൽ.
8.{{footnote|8}} ഒന്നുമില്ലപോൽ വിശ്വവുമന്നേരം
9.{{footnote|9}} ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളൂ.
10.{{footnote|10}} സുഖിച്ചീടുന്നു സത്യലോകത്തോളം
:സുകൃതംചെയ്തു മേല്പ്പോട്ടു പോയവർ.
:സ്വർഗത്തിങ്കലിരുന്നു രമിച്ചുടൻ
:സുഖിച്ചങ്ങനെ പോയിടും കാലവും
:സുകൃതങ്ങളുമൊക്കെയൊടുങ്ങിടും
:പരിപാകമൊരെള്ളോളമില്ലവർ
:പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ.
:ദുരിതംചെയ്തു ചെയ്തവർ പിന്നെപ്പോയ്
:നരകങ്ങളിൽ വെവ്വേറെ വീഴുന്നു.
11.{{footnote|11}} ഗജം ചത്തങ്ങജമായ് പിറക്കുന്നു
:ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു.
12.{{footnote|12}} കീഴ്മേലിങ്ങനെ മങ്ങുന്ന ജീവന്മാർ
13.{{footnote|13}} കർമ്മങ്ങൾക്കു വിഭവമതാകിയ
എന്നും
:കർമ്മങ്ങൾക്കു വിളഭൂമിയാകിയ എന്നും
14.{{footnote|14}} വിശ്വമാതാവ് ഭൂമി ശിവ! ശിവ!
15.{{footnote|15}} സപ്തദ്വീപുകളുള്ളതിലെത്രയും
:ഉത്തമമിസ്ഥലമെന്നു വാഴ്ത്തുന്നു.
16.{{footnote|16}} തിരുനാമസങ്കീർത്തനമെന്നി മ-
:റ്റേതുമില്ല പ്രയത്നമറിഞ്ഞാലും.
17.{{footnote|17}} ജന്മവും നരജന്മമതൽലയോ?
18.{{footnote|18}} എത്ര ജന്മം പറന്നുനടന്നതും
:എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
:മർത്ത്യജന്മത്തിൻ മുൻപേ കഴിച്ചു നാം.
19.{{footnote|19}} സിദ്ധമേ നമുക്കേതുമൊന്നില്ലല്ലോ.
20.{{footnote|20}} ഓർത്തിരിക്കാതെ പെട്ടെന്നൊരു നേരം
21.{{footnote|21}} കീർത്തിച്ചുകൊൾക നല്ല തിരുനാമം.
22.{{footnote|22}} കുഞ്ചിരാമൻ കളിക്കുന്നിതു ചിലർ.
23.{{footnote|23}} ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ.
24.{{footnote|24}} കാണമെന്നുമെടുപ്പിക്കരുതെന്നും
25.{{footnote|25}} ജന്മങ്ങൾ പലജാതി കഴിഞ്ഞതും
26.{{footnote|26}} ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
:എന്നു മേലിലീവണ്ണം വരുമെന്നും
എന്ന് ഒരു ഈരടികൂടി
27.{{footnote|27}} പോയ്‌വഴിപോയി കാലംകളയാതെ
28.{{footnote|28}} സക്തികൂടാതെ നാമങ്ങളെപ്പൊഴും
:കീർത്തിച്ചുംകൊണ്ടു ധാത്രിയിലാകവേ
:ഭക്തിപൂണ്ടു നടക്കണം തന്നുടെ
:സിദ്ധികാലം വരുവോളമേവനും.
29.{{footnote|29}} വരിഷാദികളൊക്കെ സഹിക്കണം
30.{{footnote|30}} മൂകന്മാരെയൊഴിച്ചുള്ള മാനുഷർ
31.{{footnote|31}} ബാദരായണൻതാനും വിശേഷിച്ചു
:ശ്രീധരാചാര്യനും പറഞ്ഞീടുന്നു.
32.{{footnote|32}} ആമെന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ
:ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ
33.{{footnote|33}} ഇതിന്മീതെ പറയാവതൊന്നില്ലാ
:മതിയുണ്ടെങ്കിലൊക്കെ മതിയിതു
:തിരുനാമമാഹാത്മ്യം പറഞ്ഞതു
:തിരുവുള്ളമാകെന്റെ ഭഗവാനേ.
</div>
[[വർഗ്ഗം:സ്തോത്രകൃതികൾ]]
[[വർഗ്ഗം:പൂന്താനത്തിന്റെ കൃതികൾ]]
[[വർഗ്ഗം:കവിത]]
==പുറം കണ്ണികൾ==
* [https://books.sayahna.org/ml/pdf/jnanappana.pdf `ജ്ഞാനപ്പാന' pdf, epub രൂപങ്ങളിൽ (സായാഹ്ന ഫൌണ്ടേഷൻ)]
hs5xz7g0alz35o436e6oo5ri3tvx8z1
ഗ്രാമവൃക്ഷത്തിലെ കുയിൽ
0
3826
237232
218834
2025-06-08T11:16:48Z
14.139.185.98
237232
wikitext
text/x-wiki
{{prettyurl|Graamavrikshattile Kuyil}}
{{header
| title = ഗ്രാമവൃക്ഷത്തിലെ കുയിൽ
| genre = ഖണ്ഡകാവ്യം
| author = എൻ. കുമാരനാശാൻ
| year = 1918
| translator =
| section =
| previous =
| next =
| notes =
}}
{{കുമാരനാശാൻ}}
- 1 -<br />
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-<br />
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,<br />
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-<br />
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-<br />
<br />
- 2 -<br />
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി<br />
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ<br />
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-<br />
രാദിത്യലോകമറിയുന്നിതു നിൻഗുണങ്ങൾ<br />
<br />
- 3 -<br />
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-<br />
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി<br />
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,<br />
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,<br />
<br />
- 4 -<br />
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു<br />
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി<br />
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-<br />
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.<br />
<br />
- 5 -<br />
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ<br />
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ<br />
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച<br />
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.<br />
<br />
- 6 -<br />
<br />
ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം<br />
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ<br />
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി<br />
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ<br />
<br />
- 7 -<br />
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ<br />
നീലാരുണാഭ തളിർമേലെഴുതുന്ന പോതും<br />
ചേലായ്കഠോരവി പച്ചയിടുന്നു പോതും<br />
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ<br />
<br />
- 8 -<br />
ആപാദചൂഡമണിവാനിളമഞ്ഞരത്ന-<br />
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ<br />
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ<br />
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.<br />
<br />
- 9 -<br />
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ<br />
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,<br />
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-<br />
യന്നാൾ നടന്നു മലയാചലസാനുതോറും.<br />
<br />
- 10 -<br />
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം<br />
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;<br />
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-<br />
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.<br />
<br />
- 11 -<br />
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന<br />
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം<br />
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-<br />
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.<br />
<br />
- 12 -<br />
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ<br />
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും<br />
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു<br />
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ<br />
<br />
- 13 -<br />
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-<br />
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു<br />
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-<br />
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.<br />
<br />
- 14 -<br />
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ<br />
മേൽവീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ <br />
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും<br />
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.<br />
<br />
- 15 -<br />
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല<br />
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;<br />
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും<br />
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.<br />
<br />
- 16 -<br />
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും<br />
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും<br />
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും<br />
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.<br />
<br />
- 17 -<br />
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-<br />
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,<br />
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ<br />
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ<br />
<br />
- 18 -<br />
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച<br />
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;<br />
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;<br />
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.<br />
<br />
- 19 -<br />
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-<br />
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,<br />
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!<br />
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.<br />
<br />
- 20 -<br />
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ<br />
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;<br />
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ<br />
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.<br />
<br />
- 21 -<br />
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-<br />
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്<br />
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,<br />
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.<br />
<br />
- 22 -<br />
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ<br />
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം<br />
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-<br />
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.<br />
<br />
- 23 -<br />
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-<br />
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ<br />
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ<br />
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.<br />
<br />
- 24 -<br />
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ<br />
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ<br />
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം<br />
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.<br />
<br />
- 25 -<br />
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ<br />
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ<br />
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി<br />
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.<br />
<br />
- 26 -<br />
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ<br />
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്<br />
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ<br />
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി<br />
<br />
- 27 -<br />
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും<br />
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും<br />
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും<br />
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.<br />
<br />
- 28 -<br />
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും<br />
പാരം കറന്നകിടു വറ്റിയ ധേനുവോടും<br />
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-<br />
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.<br />
<br />
- 29 -<br />
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും<br />
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ<br />
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും<br />
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.<br />
<br />
- 30 -<br />
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-<br />
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ<br />
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-<br />
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.<br />
<br />
- 31 -<br />
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ<br />
ധരാധരാഖ്യജലനീലി പരക്കുമെന്നും,<br />
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-<br />
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,<br />
<br />
- 32 -<br />
പാഴായിടാതെ വരുണസ്തുതി പാടിയെത്തും<br />
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു<br />
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-<br />
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.<br />
<br />
- 33-<br />
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-<br />
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,<br />
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-<br />
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)<br />
<br />
- 34 -<br />
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-<br />
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,<br />
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ<br />
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,<br />
<br />
- 35 -<br />
വേഷം മറച്ചു പലെടത്തുമഹോ നടന്നി-<br />
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,<br />
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ<br />
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽവൂ.<br />
<br />
- 36 -<br />
അന്യന്റെ താളഗതിയെ ഗണിയാതെ പാടും<br />
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,<br />
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത<br />
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.<br />
<br />
- 37 -<br />
ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,<br />
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,<br />
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-<br />
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ<br />
<br />
- 38 -<br />
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു<br />
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;<br />
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!<br />
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)<br />
<br />
- 39 -<br />
ലേശാംശമിപ്പരിഷ ചൊൽവൊരു ദോഷമുള്ളി-<br />
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,<br />
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-<br />
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.<br />
<br />
- 40 -<br />
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-<br />
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം<br />
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-<br />
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.<br />
<br />
- 41 -<br />
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്<br />
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു<br />
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,<br />
വേദാന്തിയദ്വയചിദേകരസാവഗാഹം<br />
<br />
- 42 -<br />
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ<br />
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം<br />
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-<br />
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ<br />
<br />
- 43 -<br />
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-<br />
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ <br />
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ<br />
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.<br />
<br />
- 44 -<br />
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം<br />
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,<br />
പാകാഢ്യമായിതു തപസ്സതുമല്ലയേലി-<br />
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.<br />
<br />
- 45 -<br />
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-<br />
ലാനന്ദധാമപതി ധർമ്മരഹസ്യഗോപ്താ,<br />
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക<br />
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.<br />
<br />
- 46 -<br />
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ<br />
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ<br />
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-<br />
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ<br />
<br />
- 47 -<br />
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-<br />
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും<br />
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-<br />
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.<br />
[[Category:കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
6g1dsjdsoe5x21xbrz5w03wrsz736q6
237234
237232
2025-06-08T11:20:42Z
14.139.185.98
237234
wikitext
text/x-wiki
{{prettyurl|Graamavrikshattile Kuyil}}
{{header
| title = ഗ്രാമവൃക്ഷത്തിലെ കുയിൽ
| genre = ഖണ്ഡകാവ്യം
| author = എൻ. കുമാരനാശാൻ
| year = 1918
| translator =
| section =
| previous =
| next =
| notes =
}}
{{കുമാരനാശാൻ}}
- 1 -<br />
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-<br />
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,<br />
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-<br />
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-<br />
<br />
- 2 -<br />
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി<br />
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ<br />
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-<br />
രാദിത്യലോകമറിയുന്നിതു നിൻഗുണങ്ങൾ<br />
<br />
- 3 -<br />
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-<br />
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി<br />
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,<br />
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,<br />
<br />
- 4 -<br />
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു<br />
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി<br />
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-<br />
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.<br />
<br />
- 5 -<br />
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ<br />
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ<br />
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച<br />
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.<br />
<br />
- 6 -<br />
<br />
ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം<br />
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ<br />
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി<br />
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ<br />
<br />
- 7 -<br />
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ<br />
നീലാരുണാഭ തളിർമേലെഴുതുന്ന പോതും<br />
ചേലായ്കഠോരവി പച്ചയിടുന്നു പോതും<br />
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ<br />
<br />
- 8 -<br />
ആപാദചൂഡമണിവാനിളമഞ്ഞരത്ന-<br />
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ<br />
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ<br />
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.<br />
<br />
- 9 -<br />
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ<br />
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,<br />
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-<br />
യന്നാൾ നടന്നു മലയാചലസാനുതോറും.<br />
<br />
- 10 -<br />
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം<br />
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;<br />
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-<br />
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.<br />
<br />
- 11 -<br />
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന<br />
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം<br />
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-<br />
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.<br />
<br />
- 12 -<br />
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ<br />
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും<br />
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു<br />
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ<br />
<br />
- 13 -<br />
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-<br />
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു<br />
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-<br />
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.<br />
<br />
- 14 -<br />
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ<br />
മേൽവീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ <br />
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും<br />
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.<br />
<br />
- 15 -<br />
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല<br />
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;<br />
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും<br />
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.<br />
<br />
- 16 -<br />
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും<br />
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും<br />
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും<br />
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.<br />
<br />
- 17 -<br />
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-<br />
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,<br />
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ<br />
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ<br />
<br />
- 18 -<br />
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച<br />
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;<br />
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;<br />
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.<br />
<br />
- 19 -<br />
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-<br />
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,<br />
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!<br />
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.<br />
<br />
- 20 -<br />
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ<br />
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;<br />
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ<br />
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.<br />
<br />
- 21 -<br />
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-<br />
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്<br />
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,<br />
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.<br />
<br />
- 22 -<br />
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ<br />
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം<br />
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-<br />
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.<br />
<br />
- 23 -<br />
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-<br />
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ<br />
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ<br />
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.<br />
<br />
- 24 -<br />
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ<br />
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ<br />
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം<br />
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.<br />
<br />
- 25 -<br />
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ<br />
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ<br />
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി<br />
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.<br />
<br />
- 26 -<br />
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ<br />
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്<br />
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ<br />
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി<br />
<br />
- 27 -<br />
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും<br />
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും<br />
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും<br />
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.<br />
<br />
- 28 -<br />
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും<br />
പാരം കറന്നകിടു വറ്റിയ ധേനുവോടും<br />
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-<br />
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.<br />
<br />
- 29 -<br />
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും<br />
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ<br />
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും<br />
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.<br />
<br />
- 30 -<br />
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-<br />
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ<br />
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-<br />
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.<br />
<br />
- 31 -<br />
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ<br />
ധരാധരാഖ്യജലനീലി പരക്കുമെന്നും,<br />
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-<br />
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,<br />
<br />
- 32 -<br />
പാഴായിടാതെ വരുണസ്തുതി പാടിയെത്തും<br />
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു<br />
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-<br />
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.<br />
<br />
- 33-<br />
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-<br />
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,<br />
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-<br />
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)<br />
<br />
- 34 -<br />
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-<br />
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,<br />
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ<br />
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,<br />
<br />
- 35 -<br />
വേഷം മറച്ചു പലെടത്തുമഹോ നടന്നി-<br />
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,<br />
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ<br />
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽവൂ.<br />
<br />
- 36 -<br />
അന്യന്റെ താളഗതിയെ ഗണിയാതെ പാടും<br />
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,<br />
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത<br />
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.<br />
<br />
- 37 -<br />
ശൃംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,<br />
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,<br />
ഭൃംഗാഭപല്ലവപടച്ചര,നന്യഗേഹ-<br />
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ<br />
<br />
- 38 -<br />
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു<br />
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;<br />
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!<br />
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)<br />
<br />
- 39 -<br />
ലേശാംശമിപ്പരിഷ ചൊൽവൊരു ദോഷമുള്ളി-<br />
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,<br />
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-<br />
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.<br />
<br />
- 40 -<br />
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-<br />
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം<br />
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-<br />
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.<br />
<br />
- 41 -<br />
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്<br />
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു<br />
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,<br />
വേദാന്തിയദ്വയചിദേകരസാവഗാഹം<br />
<br />
- 42 -<br />
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ<br />
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം<br />
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-<br />
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ<br />
<br />
- 43 -<br />
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-<br />
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ <br />
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ<br />
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.<br />
<br />
- 44 -<br />
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം<br />
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,<br />
പാകാഢ്യമായിതു തപസ്സതുമല്ലയേലി-<br />
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.<br />
<br />
- 45 -<br />
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-<br />
ലാനന്ദധാമപതി ധർമ്മരഹസ്യഗോപ്താ,<br />
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക<br />
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.<br />
<br />
- 46 -<br />
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ<br />
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ<br />
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-<br />
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ<br />
<br />
- 47 -<br />
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-<br />
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും<br />
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-<br />
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.<br />
[[Category:കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
oxqysfdlm24u0w11swco97101hett0w
237235
237234
2025-06-08T11:23:45Z
14.139.185.98
237235
wikitext
text/x-wiki
{{prettyurl|Graamavrikshattile Kuyil}}
{{header
| title = ഗ്രാമവൃക്ഷത്തിലെ കുയിൽ
| genre = ഖണ്ഡകാവ്യം
| author = എൻ. കുമാരനാശാൻ
| year = 1918
| translator =
| section =
| previous =
| next =
| notes =
}}
{{കുമാരനാശാൻ}}
- 1 -<br />
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-<br />
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,<br />
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-<br />
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-<br />
<br />
- 2 -<br />
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി<br />
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ<br />
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-<br />
രാദിത്യലോകമറിയുന്നിതു നിൻഗുണങ്ങൾ<br />
<br />
- 3 -<br />
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-<br />
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി<br />
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,<br />
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,<br />
<br />
- 4 -<br />
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു<br />
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി<br />
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-<br />
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.<br />
<br />
- 5 -<br />
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ<br />
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ<br />
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച<br />
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.<br />
<br />
- 6 -<br />
<br />
ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം<br />
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ<br />
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി<br />
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ<br />
<br />
- 7 -<br />
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ<br />
നീലാരുണാഭ തളിർമേലെഴുതുന്ന പോതും<br />
ചേലായ്കഠോരവി പച്ചയിടുന്നു പോതും<br />
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ<br />
<br />
- 8 -<br />
ആപാദചൂഡമണിവാനിളമഞ്ഞരത്ന-<br />
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ<br />
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ<br />
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.<br />
<br />
- 9 -<br />
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ<br />
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,<br />
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-<br />
യന്നാൾ നടന്നു മലയാചലസാനുതോറും.<br />
<br />
- 10 -<br />
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം<br />
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;<br />
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-<br />
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.<br />
<br />
- 11 -<br />
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന<br />
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം<br />
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-<br />
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.<br />
<br />
- 12 -<br />
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ<br />
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും<br />
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു<br />
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ<br />
<br />
- 13 -<br />
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-<br />
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു<br />
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-<br />
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.<br />
<br />
- 14 -<br />
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ<br />
മേൽവീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ <br />
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും<br />
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.<br />
<br />
- 15 -<br />
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല<br />
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;<br />
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും<br />
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.<br />
<br />
- 16 -<br />
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും<br />
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും<br />
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും<br />
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.<br />
<br />
- 17 -<br />
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-<br />
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,<br />
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ<br />
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ<br />
<br />
- 18 -<br />
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച<br />
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;<br />
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;<br />
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.<br />
<br />
- 19 -<br />
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-<br />
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,<br />
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!<br />
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.<br />
<br />
- 20 -<br />
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ<br />
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;<br />
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ<br />
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.<br />
<br />
- 21 -<br />
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-<br />
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്<br />
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,<br />
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.<br />
<br />
- 22 -<br />
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ<br />
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം<br />
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-<br />
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.<br />
<br />
- 23 -<br />
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-<br />
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ<br />
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ<br />
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.<br />
<br />
- 24 -<br />
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ<br />
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ<br />
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം<br />
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.<br />
<br />
- 25 -<br />
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ<br />
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ<br />
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി<br />
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.<br />
<br />
- 26 -<br />
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ<br />
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്<br />
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ<br />
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി<br />
<br />
- 27 -<br />
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും<br />
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും<br />
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും<br />
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.<br />
<br />
- 28 -<br />
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും<br />
പാരം കറന്നകിടു വറ്റിയ ധേനുവോടും<br />
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-<br />
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.<br />
<br />
- 29 -<br />
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും<br />
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ<br />
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും<br />
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.<br />
<br />
- 30 -<br />
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-<br />
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ<br />
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-<br />
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.<br />
<br />
- 31 -<br />
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ<br />
ധരാധരാഖ്യജലനീലി പരക്കുമെന്നും,<br />
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-<br />
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,<br />
<br />
- 32 -<br />
പാഴായിടാതെ വരുണസ്തുതി പാടിയെത്തും<br />
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു<br />
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-<br />
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.<br />
<br />
- 33-<br />
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-<br />
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,<br />
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-<br />
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)<br />
<br />
- 34 -<br />
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-<br />
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,<br />
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ<br />
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,<br />
<br />
- 35 -<br />
വേഷം മറച്ചു പലെടത്തുമഹോ നടന്നി-<br />
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,<br />
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ<br />
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽവൂ.<br />
<br />
- 36 -<br />
അന്യന്റെ താളഗതിയെഗ്ഗണിയാതെ പാടും<br />
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,<br />
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത<br />
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.<br />
<br />
- 37 -<br />
ശൃംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,<br />
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,<br />
ഭൃംഗാഭപല്ലവപടച്ചര,നന്യഗേഹ-<br />
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ<br />
<br />
- 38 -<br />
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു<br />
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;<br />
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!<br />
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)<br />
<br />
- 39 -<br />
ലേശാംശമിപ്പരിഷ ചൊൽവൊരു ദോഷമുള്ളി-<br />
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,<br />
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-<br />
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.<br />
<br />
- 40 -<br />
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-<br />
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം<br />
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-<br />
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.<br />
<br />
- 41 -<br />
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്<br />
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു<br />
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,<br />
വേദാന്തിയദ്വയചിദേകരസാവഗാഹം<br />
<br />
- 42 -<br />
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ<br />
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം<br />
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-<br />
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ<br />
<br />
- 43 -<br />
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-<br />
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ <br />
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ<br />
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.<br />
<br />
- 44 -<br />
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം<br />
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,<br />
പാകാഢ്യമായിതു തപസ്സതുമല്ലയേലി-<br />
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.<br />
<br />
- 45 -<br />
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-<br />
ലാനന്ദധാമപതി ധർമ്മരഹസ്യഗോപ്താ,<br />
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക<br />
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.<br />
<br />
- 46 -<br />
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ<br />
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ<br />
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-<br />
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ<br />
<br />
- 47 -<br />
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-<br />
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും<br />
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-<br />
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.<br />
[[Category:കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ]]
[[വർഗ്ഗം:പൂർണ്ണകൃതികൾ]]
s3469enji4fu0ez7nhgccq32r08tcp3
രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ
100
6115
237231
218789
2025-06-08T05:01:52Z
2401:4900:6463:40:6888:A7FF:FEA7:7C39
/* കാവ്യങ്ങൾ */
237231
wikitext
text/x-wiki
{{prettyurl|Ulloor_S._Parameswara_Iyer}}
{{author
|firstname = ഉള്ളൂർ
|lastname = എസ്. പരമേശ്വരയ്യർ
|last_initial = പ
|birthyear = 1877
|deathyear = 1949
|description =
|image = Ulloor.jpeg
|wikipedia_link = ഉള്ളൂർ എസ്. പരമേശ്വരയ്യർ
|wikiquote_link = ഉള്ളൂർ എസ്. പരമേശ്വരയ്യർ
|commons_link =
}}
== കൃതികൾ ==
=== പദ്യം ===
==== കവിതാസമാഹാരങ്ങൾ ====
*[[കിരണാവലി]] (1925)
*[[താരഹാരം]] (1925)
*[[തരംഗിണി]] (1928)
*[[അരുണോദയം]] (1930)
*[[മണിമഞ്ജുഷ]] (1933)
*[[ഹൃദയകൗമുദി]] (1935 രത
)
*[[രത്നമാല]] (1938)
*[[അമൃതധാര]] (1938)
*[[കല്പശാഖി]] (1938)
*[[തപ്തഹൃദയം]] (1938)
==== അസമാഹൃതരചനകൾ ====
==== കാവ്യങ്ങൾ ====
*[[വഞ്ചീശഗീതി]] (1905)
*[[സുജാതോദ്വാഹം ചംബു]] (1908)
*[[മംഗളമഞ്ജരി]] (1918)
*[[കർണ്ണഭൂഷണം]] (1929)
*[[പിങ്ഗള]] (1929)
*[[ചിത്രശാല]] (1931)
*[[ചിത്രോദയം]] (1932)
*[[ഭക്തിദീപിക]] (1933)
*[[ദീപാവലി]] (1935)
*[[ചൈത്രപ്രഭാവം]] (1938)
*[[ശരണോപഹാരം]] (1938)
*[[വിദുരഭിക്ഷ]]
==== മഹാകാവ്യം ====
*[[ഉമാകേരളം]] (1914)
=== ഗദ്യം ===
*[[കേരളസാഹിത്യചരിത്രം]] (1950)
*[[സദാചാരദീപിക]]
*[[ബാലദീപിക]]
*[[മാതൃകാജീവിതങ്ങൾ]]
*[[ഭാഷാസാഹിത്യവും മണിപ്രവാളവും]]
*[[ഭാഷാചമ്പുക്കൾ]]
*[[ഗദ്യമാലിക]]
*[[വിജ്ഞാനദീപിക]]
==== നാടകം ====
*[[അംബ]]
*[[ആനന്ദിഭായി]]
==പുറം കണ്ണികൾ==
* [http://books.sayahna.org/ml/pdf/ulloor-vol-1.pdf `കേരള സാഹിത്യ ചരിത്രം' pdf രൂപത്തിൽ (സായാഹ്ന ഫൌണ്ടേഷൻ)]
*[http://ml.sayahna.org/index.php/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരളസാഹിത്യചരിത്രം] (സായാഹ്ന ഫൌണ്ടേഷൻ)
5szinvp760n4jk6bduid48ivntyp5oc
താൾ:VairudhyatmakaBhowthikaVadam.djvu/96
106
19975
237228
172142
2025-06-08T03:12:57Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237228
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>
{{ന|{{xx-larger|'''8<br /><br />വിപരീതങ്ങളുടെ<br /><br />ഐക്യവും സമരവും'''}}}}
{{ആദ്യാക്ഷരം|ഏ}}തൊരു വസ്തുവിലും ഏതൊരു പ്രക്രിയയിലും രണ്ട് വിപരീതങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നാം കാണുകയുണ്ടായി. അവയുടെ പരസ്പരം വേർതിരിക്കാനാകായ്മയാണ് 'ഐക്യം' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ഐക്യമാണിത്. വിപരീതങ്ങൾ തികച്ചും സമാധാനപരമായി വർതിക്കുകയല്ല ചെയ്യുന്നത്. അത്തരം സഹവർതിത്വം സൂചിപ്പിക്കുന്നത് പരസ്പര ബന്ധരാഹിത്യത്തെയാണ്. അപ്പോൾ പിന്നെ വിപരീതം എന്ന വാക്കിനു തന്നെ അർഥമില്ലാതാകുകയും ചെയ്യുന്നു. വിപരീതങ്ങൾ തമ്മിലുള്ള യഥാർഥബന്ധം സംഘർഷത്തിന്റെത്, സമരത്തിന്റെത്, ആണ്. ഈ സമരത്തിന്റെ ഫലമായാണ് വളർച, ചലനം, ഉണ്ടാകുന്നത്.
ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിൽ വിപരീതങ്ങളുടെ സമരമാണ് വളർചക്ക് നിദാനമെന്ന് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാണാം. വളരെ വളരെ വ്യത്യസ്തമായ രൂപങ്ങളിലാണ് ഓരോ തുറയിലും ഓരോ സന്ദർഭത്തിലും ഈ സമരം പ്രകാശിതമാകുക.
ആദ്യമായി നമുക്ക് ഭൗതികശാസ്ത്രങ്ങളിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുക്കാം. വിരുദ്ധ ബലങ്ങളായ ആകർഷണ-വികർഷണങ്ങൾ എല്ലാം അചേ<noinclude><references/>{{ന|97}}</noinclude>
rhzwshsrk3dx50w1hdayqyg4narcfq5
താൾ:VairudhyatmakaBhowthikaVadam.djvu/98
106
20028
237230
172144
2025-06-08T03:47:00Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237230
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|കയുണ്ടായല്ലോ|കാണുകയുണ്ടായല്ലോ}}. എല്ലാ ജീവന്റെയും വികാസത്തിന്റെ അടിസ്ഥാനം ഈ രണ്ടു പ്രക്രിയകൾ ആണ്; സംഘർഷം ആണ്; പരസ്പര പ്രതിപ്രവർതനം ആണ്. ഒരിക്കലും അവ നൂറ് ശതമാനവും സന്തുലിതമായിരിക്കില്ല. ജീവിയുടെ ഇളം പ്രായത്തിൽ ചയപ്രക്രിയകൾക് അപചയ പ്രക്രിയയെ അപേക്ഷിച്ച് മുൻതൂക്കം കാണും. വളർചയുടെ കാരണമിതാണ്. പ്രായമാകുമ്പോൾ അപചയ പ്രക്രിയക്ക് ക്രമേണ ക്രമേണ മുൻതൂക്കം കൂടിവരുന്നു. ജീവിയുടെ ക്ഷയത്തിന്, ഇത് കാരണമാകുന്നു. ചയാപചയ പ്രക്രിയകൾ തമ്മിലുള്ള പ്രതിപ്രവർതനമില്ലെങ്കിൽ ജീവൻ നിലക്കുന്നു.
ഏതൊരു സമൂഹത്തിനും അതിന്റെ നിലനിൽപിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കണമല്ലൊ. ഉൽപാദനത്തിന് കരുക്കളും അധ്വാനശക്തിയും, ചുരുക്കത്തിൽ ഉൽപാദനശക്തികൾ, ആവശ്യമാണ്. മാത്രമല്ല, സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ഉൽപാദനം നടത്തുന്നതിനുവേണ്ട ചില പരസ്പര ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കയും വേണം. ഈ ഉൽപാദനബന്ധങ്ങളും ഉൽപാദനശക്തികളും തമ്മിലുള്ള വൈരുധ്യം, അവ തമ്മിലുള്ള സമരം, ആണ് അടിമ വ്യവസ്ഥയിൽനിന്ന് ഫ്യൂഡൽ വ്യവസ്ഥയിലേക്കും (നാടുവാഴിവ്യവസ്ഥ) അതിൽനിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് സോഷ്യലിസത്തിലേക്കും മനുഷ്യസമൂഹത്തെ നയിച്ചത്. ഈ പരിവർതനങ്ങൾ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതിനാൽ, കൂടുതൽ വിശദമായി പരിശോധിക്കാം.
എന്തെല്ലാമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന വൈപരീത്യങ്ങൾ അഥവാ വൈരുദ്ധ്യങ്ങൾ? വ്യക്തികൾ തമ്മിലോ ഗ്രൂപ്പുകൾ തമ്മിലോ ഉള്ള സ്പർധ എന്ന നിലയിലല്ല നാമിത് {{SIC|പിരശോധിക്കേണ്ടത്|പരിശോധിക്കേണ്ടത്}}. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ അനിവാര്യഫലമെന്ന നിലക്ക് കാണുന്ന വൈരുധ്യങ്ങൾ എന്ത്? അതാണ് നാം നോക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യം അങ്ങനെയുള്ള ഒന്നാണ്. മുതലാളി ആഗ്രഹിച്ചാലും തൊഴിലാളി ആഗ്രഹിച്ചാലും രണ്ടുപേരും ഒരുമിച്ച് ശ്രമിച്ചാലും അതില്ലാതാക്കാൻ പറ്റില്ല. രണ്ടുപേരും ഇല്ലാതായാലല്ലാതെ അവർ തമ്മിലുള്ള വൈരുധ്യം ഇല്ലാതാകില്ല. ഒരു മുതലാളിയും ഒരു തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമല്ല ഇത്. മുതലാളിമാർ പൊതുവിലും തൊഴിലാളികൾ പൊതുവിലും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമാണത്.
മുതലാളി, തൊഴിലാളി എന്നീ വാക്കുകൾക് വളരെ നിഷ്കൃഷ്ടമായ അർഥമുണ്ടെന്ന് നാം നേരത്തെ കണ്ടല്ലൊ. തൊഴിലാളിയുടെ പക്കൽ ഉൽപാദന ഉപകരണങ്ങൾ ഒന്നുമില്ല, അതെല്ലാം മുതലാളിയുടെതാണ്. മുതലാളിക്കാകട്ടെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഉൽപാദനം നടത്തണമെങ്കിൽ തൊഴിലാളിയുടെ സഹായം കൂടാതെയും നിവൃത്തിയില്ല. മുതലാളിമാർ എണ്ണത്തിൽ വളരെ കുറവും തൊഴിലാളികൾ വളരെ കൂടുതലുമാണ്, സമൂഹത്തിൽ മുതലാളിമാരും തൊഴിലാളികളുമല്ലാത്തവർ ഉണ്ടെങ്കിലും അവരിൽ ന്യൂനപക്ഷം മുതലാളിമാരും (ഉൽപാദന ഉപകരണങ്ങളുടെ ഉടമകളും) ഭൂരിപക്ഷം തൊഴിലാളികളുമായി മാറിക്കൊണ്ടിരിക്കയാണ്.<noinclude><references/>{{ന|99}}</noinclude>
65njucijc0to3cphm4ocbue6h3wudw1
താൾ:VairudhyatmakaBhowthikaVadam.djvu/97
106
20062
237229
172143
2025-06-08T03:28:34Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237229
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|തന|അചേതന}} പദാർഥങ്ങളിലും കാണാം. ഗുരുത്വാകർഷണ ബലം, വൈദ്യൂതബലം, അണുകേന്ദ്രബലം എന്നിവ കൊണ്ടുണ്ടാകുന്ന ആകർഷണ-വികർഷണങ്ങളാണ് അണുകേന്ദ്രത്തിന്റെ നിലനിൽപിനും അണുവിന്റെയും തൻമാത്രകളുടെയും രൂപീകരണത്തിനും ആധാരമായിട്ടുള്ളത്. ഈ ബലങ്ങൾ തമ്മിലുള്ള സംഘർഷമാണ് നമ്മുടെ സൗരയൂഥത്തിന്റെ രൂപീകരണത്തിനുതന്നെ പ്രധാന കാരണങ്ങളിൽ ഒന്ന്. അനന്തമായ ബാഹ്യപ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾകും നിദാനം ഈ ബലങ്ങൾ തന്നെ. പ്രപഞ്ചത്തിൽ ഒരിടത്തും ഇവ പൂർണമായി സന്തുലിതമായിരിക്കില്ല. ഒന്ന് മറ്റേതിനെക്കാൾ കൂടുതലായിരിക്കും. എവിടെ വികർഷണം മുന്നിൽ നിൽകുന്നുവോ അവിടെ ദ്രവ്യവും ഊർജവും സാന്ദ്രീകൃതമാകുന്നു, പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നു. പരസ്പരം വിരുദ്ധങ്ങളായ ആകർഷണ-വികർഷണ ബലങ്ങളുടെ സംഘർഷത്തിൽപെട്ട് ദ്രവ്യവും ഊർജവും അനന്തപ്രപഞ്ചത്തിൽ നിതാന്ത ചലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം ദ്രവ്യവും ഊർജവും തന്നെയാണ് ഈ ബലങ്ങളുടെ ഉറവിടം എന്ന കാര്യവും ഓർകുക.
അനന്തപ്രപഞ്ചത്തിന്റെ കാര്യം വിട്ട് നമുക്ക്, ഈ ഭൂമിയിൽ നിത്യജീവിതത്തിൽ കാണുന്ന കാര്യങ്ങൾ തന്നെ എടുക്കുക. പരുക്കൻ പറമ്പിൽ നിലത്തിൽ കൂടെ തട്ടിയ ഒരു പന്ത് കുറച്ചുദൂരം സഞ്ചരിച്ച് നിൽകുന്നു. അതേ ശക്തിയിൽ മുകളിലൂടെ തട്ടിയാൽ ആ പന്ത് കുറെക്കൂടി ദൂരം പോകും. എന്താണ് ഈ വ്യത്യാസത്തിന് കാരണം? നിലം പരുപരുത്തതാകയാൽ ഉരസൽ, ഘർഷണം, വായുവിലേതിനേക്കാൾ കൂടുതലാണ് എന്നത്. അപ്പോൾ ഘർഷണമെന്നു പറയുന്നത് ചലനത്തിന് തടസമുണ്ടാക്കുന്ന ഒരു സ്വഭാവമാണല്ലൊ. അതെ, സംശയമില്ല. ഈ ഘർഷണം കുറക്കാനാണ് ചക്രങ്ങൾക് ബെയ്റിങുകൾ കൊടുക്കുന്നതും ഉയരുന്ന പ്രതലങ്ങൾകിടയിൽ എണ്ണയിടുന്നതും എല്ലാം. ഇനി നമുക്കൊരു പരീക്ഷണം സങ്കൽപിക്കാം. (സങ്കൽപിച്ചാൽ മതി, അല്ലെങ്കിൽ തകരാറാണ്!). നല്ലപോലെ മിനുസപ്പെടുത്തിയ സിമന്റിട്ട നിലം. അതിന്റെ മിനുസം വർധിപ്പിക്കാനായി കുറെ നല്ല താളിയും പിഴിഞ്ഞൊഴിച്ചിട്ടുണ്ടെന്നു കുരുതുക. ഘർഷണം തീരെ കുറഞ്ഞ, ചലനത്തിന് ഏറ്റവും സഹായകരമായ, ഒരു പ്രതലമായിരിക്കും അത്. ശരി, അതിലൂടെ ഒന്നുവേഗം നടന്നു നോക്കൂ! (സങ്കൽപത്തിൽ മതി എന്നു പറഞ്ഞല്ലോ) ഒരടിപോലും മുന്നോട്ടുവെക്കാൻ പറ്റില്ല. വഴുക്കിവീണ് മണ്ട പൊട്ടും. പ്രതലത്തിൽ ഘർഷണമില്ലെങ്കിൽ നടക്കാൻപറ്റില്ല. അപ്പോൾ ഘർഷണം ചലനത്തിന് തടസമാകുന്നതുപോലെ ചലനത്തിന് ആവശ്യവുമായിത്തീരുന്നു.
വൈദ്യൂതമോട്ടോർ തിരിയുന്നത് വൈദ്യുതിയുടെ ആകർഷണ-വികർഷണബലങ്ങളുടെ സംഘർഷഫലമായാണ്. പ്രവർതന-പ്രതിപ്രവർതന ഫലമായാണ് റോക്കറ്റുകൾ ചലിക്കുന്നത്.
എല്ലാ ജീവികളിലുമുള്ള വിപരീത പ്രക്രിയകളാണ് ചയവും (സ്വാംശീകരണം) അപചയവും (വിഘടിച്ചു വിസർജിക്കൽ) എന്ന് നാം നേരത്തെ {{hws|കാണു|കാണുകയുണ്ടായല്ലോ|hyph}}<noinclude><references/>{{ന|98}}</noinclude>
3l1hgwccst2mj83mdewu7kocrm4r9ub