വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.45.0-wmf.5 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം പുഷ്പവാടി/കുട്ടിയും തള്ളയും 0 3976 237302 205265 2025-06-12T17:03:50Z Amlu10 11732 237302 wikitext text/x-wiki {{prettyurl|Thallayum_kunjum}} {{header | title = [[../]] | genre = | author = എൻ. കുമാരനാശാൻ | year = | translator = | section = കുട്ടിയും തള്ളയും | previous = [[../പ്രഭാതപ്രാർത്ഥന|പ്രഭാതപ്രാർത്ഥന]] | next = [[../പരുക്കേറ്റ കുട്ടി|പരുക്കേറ്റ കുട്ടി]] | notes = }}{{കുമാരനാശാൻ}} {{Listen | filename = Thallayum_kunjum.ogg | title = ഓഡിയോ വേർഷൻ കേൾക്കാം | description = ഈ കവിതയുടെ ഓഡിയോ റെക്കോർഡിങ് കേൾക്കാം | pos = right }} <div class="prose"> <poem> ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ—നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം—എല്ലാ- മോമനേ, ദേവസങ്കല്പം. </poem> <div style="text-align:right">''ഏപ്രിൽ 1931''</div> [[Category:പുഷ്പവാടി]] 9uq6luzlmpjaa6o67x8n768hb2qd263 താൾ:VairudhyatmakaBhowthikaVadam.djvu/113 106 20008 237304 172032 2025-06-13T04:40:10Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237304 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude> {{ന|{{xx-larger|'''10 <br /><br />പഴയതിൽ നിന്ന് <br /> <br /> പുതിയതിലേക്ക്'''}}}} {{ആദ്യാക്ഷരം|എ}}ല്ലാ വസ്തുക്കളിലും പ്രക്രിയകളിലും ഉള്ള ആന്തരികമായ വൈരുധ്യങ്ങളാണ് അവയുടെ ചലനത്തിന്, വളർച്ചക്ക്, പ്രേരകമായ ബലം നൽകുന്നതെന്ന് കാണുകയുണ്ടായല്ലൊ. ഈ വിരുദ്ധജോടികളിൽ ഒന്ന് വളരുന്നതും മറ്റേത് തളരുന്നതുമായി കാണാം. വർഗവിഭക്തസമൂഹങ്ങളിൽ, ഉൽപാദനശക്തികളുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന പഴയ ഉൽപാദനവ്യവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും (വർഗങ്ങളും) ഉൽപാദനശക്തികളുടെ വളർച്ചയിൽ താൽപര്യമുള്ളതും അതിനാൽ അനുകൂലമായ പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കാൻ വേണ്ടി പഴയതിനെതിരെ സമരം ചെയ്യുന്നതും ആയ ശക്തികളും ഉണ്ടെന്ന് കാണാം. ഉൽപാദനശക്തികൾ സദാ വളരുന്നു; കാലം ചെല്ലുന്നതനുസരിച്ച് മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള അനുഭവസമ്പത്ത് ഒരിക്കലും കുറയുകയില്ല. ഉൽപാദനോപകരണങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട് വരുന്നു.(സൈന്ധവ സംസ്കാരത്തിന്റെ നേരെയുണ്ടായ ആര്യൻ ആക്രമണത്തെപ്പോലെ ഒരു അണുബോമ്പുയുദ്ധം നടന്ന് മനുഷ്യരാശി ഒന്നടങ്കം ചത്തൊടുങ്ങിയില്ലെങ്കിൽ) അങ്ങനെ ഉൽപാദനശക്തികൾ വളരുക തന്നെ ചെയ്യും എന്നാണ് ചരിത്രം കാണിക്കുന്നത്. അപ്പോൾ ഒരു കാര്യം തീർച്ച. ഏതൊരു സമൂഹത്തിലെയും വളരുന്ന ശക്തി (വർഗം) ഉൽപാദന ശക്തികളുടെ വളർച്ചയെ സഹായിക്കുന്നതാണ്. അതിനെ എതിർകുന്ന<noinclude><references/>{{ന|114}}</noinclude> hlsj9jov60f5c5odglqgm8yoii3huwg താൾ:VairudhyatmakaBhowthikaVadam.djvu/120 106 20039 237317 172040 2025-06-13T11:46:29Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237317 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude> ഉരുക്ക് ഭിലായിയിൽനിന്ന് വരുന്നു. അതിൽ ഭിലായിയിലെ തൊഴിലാളികളുടെ അധ്വാനവും കൽകരിഖനികളിൽ നിന്നും ഇരുമ്പുഖനികനികളിൽ നിന്നും മറ്റും അവിടെയുള്ള യന്ത്രങ്ങളുപയോഗിച്ച് അവിടത്തെ തൊഴിലാളികൾ കുഴിച്ചെടുത്തയച്ച അയിരും കൽകരിയും, റഷ്യയിലെ തൊഴിലാളികൾ റഷ്യയിലെ അസംസ്കൃതപദാർഥങ്ങളും യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് നിർമിച്ച ഉരുക്കുമില്ലിന്റെ ഒരംശവും എല്ലാം അടങ്ങിയിരിക്കുന്നു. കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രമാകട്ടെ, ചെക്കസ്ളവാക്യ യിലെ തൊഴിലാളികൾ അവിടെയുള്ള യന്ത്രങ്ങളും അസംസ്കൃതപദാർഥങ്ങളും കൂട്ടിയുണ്ടാക്കിയിട്ടുള്ളതാണ്. റഷ്യയിലും ചെക്കസ്ളവാക്യയിലും ഈ യന്ത്രങ്ങൾ ഇന്നത്തെയും ഇന്നലത്തെയും യന്ത്രങ്ങൾകുമുമ്പ് ഉണ്ടായവയാണ്. അപ്പോൾ എച് എം ടി<br /> {| |- | ലെയ്ഥ് || = || കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം |- | || + || ഭിലായിലെ തൊഴിലാളികളുടെ അധ്വാനം + ഖനികളിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഒരംശം. |- | || + || റഷ്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റെയും ഒരംശം + ചെക്കസ്ളവാക്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റെയും ഒരംശം |} റഷ്യയിലുള്ള യന്ത്രം, വിപ്ലവത്തിനുമുമ്പ് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും കൊണ്ടു വന്നിട്ടുള്ള യന്ത്രങ്ങ‌ളുപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കിയതാവാം. ചെക്കസ്ളവാക്യയിലെ യന്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച യന്ത്രം ജർമനിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തു നിന്നോ കൊണ്ടുവന്ന കൂടുതൽ പഴയ യന്ത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയതാവാം. അപ്പോൾ അവയിലെല്ലാം അമേരിക്കയിലെയും ബ്രിട്ടണിലെയും ജർമനിയിലെയും ഒക്കെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഓരോ അംശം അടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓരോ യന്ത്രവും ഓരോ അസംസ്കൃതപദാർത്ഥവും അതിനുമുമ്പുള്ള യന്ത്രത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നു വരുന്നു. ഈ ശൃംഖലയെ പിന്നോക്കം പിന്നോക്കം ചരിത്രകാലഘട്ടത്തിലേക്കും ചരിത്രാതീതകാലഘട്ടത്തിലേക്കും നീട്ടിക്കൊണ്ടുപോകയാണെങ്കിൽ, അവസാനം നാം ആദ്യത്തെ യന്ത്രത്തിലും അതുപയോഗിച്ചുള്ള മനുഷ്യന്റെ അധ്വാനത്തിലും എത്തിച്ചേരുന്നു. ഈ ഏറ്റവും ആദ്യത്തെ യന്ത്രമാകട്ടെ, മനുഷ്യൻ ഏറ്റവും ആദ്യമായി ഉപയോഗിച്ച ടൂൾ ആകുന്നു - അതായത്, പ്രകൃതിയിൽ നിന്ന് പെറുക്കിയെടുക്കുന്ന കൂർതവക്കുകളോടുകൂടിയ കല്ലുകൾ. അവിടെ പെറുക്കിയെടുക്കുക എന്ന അധ്വാനം മാത്രമാണ് നടന്നിട്ടുള്ളത്. ആദിമമനുഷ്യന്റെ, പ്രാങ് മനുഷ്യന്റെ, ആ അധ്വാനത്തിന്റെ ഒരംശം, നന്നെ നിസാരമായ ഒരംശമാണെങ്കിലും ഇന്നത്തെ സകല ഉൽപന്നങ്ങളിലും അടങ്ങിയിട്ടുണ്ട്.<noinclude><references/>{{ന|121}}</noinclude> 97tengeyrpyhyxhzgeqztwig6wsahyz താൾ:VairudhyatmakaBhowthikaVadam.djvu/114 106 20045 237305 217860 2025-06-13T05:01:03Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237305 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ശക്തി (വർഗം) നശിക്കാതെ നിവൃത്തിയില്ല. ഈ പുരോഗമനകാരി വർഗം (ശക്തി) പഴയ സാമൂഹ്യവ്യവസ്ഥക്കുള്ളിൽ തന്നെ ക്രമത്തിൽ ക്രമത്തിൽ കരുത്താർജ്ജിച്ചുവരികയും (അളവിലുള്ള മാറ്റം) അവസാനം വിപ്ലവകരമായ മാറ്റം (എടുത്തുചാട്ടം) വഴി പഴയ സാമൂഹ്യവ്യവസ്ഥ തകർത്ത് പുതിയ സാമൂഹ്യവ്യവസ്ഥക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ നിയമമാണ് നേരത്തെ കണ്ട ഗുണവും അളവും തമ്മിലുള്ള ബന്ധത്തിന്റെ നിയമം. ഈ പ്രക്രിയക്ക് തുടർച്ചയായി മുന്നോട്ടു നീങ്ങുന്ന വളർച്ചയുടേതായ ഒരു സ്വഭാവമുണ്ട്. അതാണ് ''നിഷേധത്തിന്റെ നിഷേധം'' എന്ന മൂന്നാമത്തെ വൈരുധ്യാത്മക ചലനനിയമം വ്യക്തമാക്കുന്നത്. ആന്തരിക വൈരുധ്യപ്രേരിതമായ സ്വയം ചലനത്തിന്റെ ഫലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെ, പഴയത് മാറി പുതിയ ഒന്ന് ഉണ്ടാകുന്നതിനെ ആണ് ''നിഷേധം'' എന്നു പറയുന്നത്. ഈ എടുത്തുചാട്ട പ്രക്രിയക്കെന്നപോലെ, മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയതിനെയും (പഴയതിന്റെ) നിഷേധം എന്നു പറയും. അങ്ങനെ നിഷേധം എന്നതുകൊണ്ട് പ്രക്രിയയെ മാത്രമല്ല, പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വസ്തുവിനെയും കുറിക്കുന്നു. ഈ പുതിയതിലും അതിന്റെ വളർചക്ക് ആധാരഭൂതമായ വൈരുധ്യങ്ങൾ, വിരുദ്ധ ശക്തികളുടെ ജോടികൾ, ഉണ്ടായിരിക്കും. ഇതിലും ഒന്ന്, ഈ പുതിയതിനെ നിലനിർതാൻ ശ്രമിക്കുന്നതും മറ്റേത് അതിനെ മാറ്റി അതിനേക്കാൾ പുതുതായി ഒന്നുണ്ടാക്കാൻ ശ്രമിക്കുന്നതും ആയിരിക്കും. അവസാനം അത് സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അവസാനത്തേത്, അതിൽ മുമ്പത്തേതിന്റെ നിഷേധമായി, 'നിഷേധത്തിന്റെ നിഷേധ'മായി ഭവിക്കുന്നു. ഇതാണ് അടിമത്തത്തിൽ നിന്ന് നാടുവാഴിത്തത്തിലേക്കും അതിൽനിന്ന് മുതലാളിത്തത്തിലേക്കുമുള്ള പരിവർതനത്തിൽ നാം കണ്ടത്. സസ്യപ്രപഞ്ചത്തിലും ജന്തുപ്രപഞ്ചത്തിലും ഒക്കെ വിവിധ രൂപങ്ങളിൽ ഇത് കാണാവുന്നതാണ്. ഉദാഹരണത്തിന്, നമുക്കൊരു പയറിൻ ചെടിയെടുക്കുക. അത് വളർന് പുഷ്പിച്ച് ഫലം തന്ന് അവസാനം അളിഞ്ഞ് മണ്ണടിയുന്നു; അവശേഷിക്കുന്നത് വിത്താണ്. ഈ വിത്ത് അനുകൂല സാഹചര്യങ്ങളിൽ മുളച്ച് (സ്വയം നശിച്ച്) ചെടിയായി വളർന് പുഷ്പിച്ച് കൂടുതൽ വിത്തുകൾ നൽകുന്നു. ഈ പ്രകിയ അനുസ്യൂതമായി തുടരുന്നതാണ്. ഇവിടെ ചെടിയുടെ വളർചക്കും വിത്തുൽപാദനത്തിനും ആവശ്യമായ ബലങ്ങൾ നാം പുറമേനിന്ന് ഏൽപിക്കുന്നവയല്ല. ചെടിയിൽ തന്നെ അടങ്ങിയിട്ടുള്ളവയാണ്. ബാഹ്യമായ സംഗതികൾ -- സൂര്യവെളിച്ചം, വെള്ളം, മണ്ണ്, വളം മുതലായവ -- അതിനെ സഹായിക്കുന്നു എന്നുമാത്രം. അതുപോലെ വിത്ത് മുളച്ച് ചെടിയായിത്തീരുന്ന പ്രക്രിയയും ആന്തരിക സ്വഭാവമാണ് -- ബാഹ്യബലപ്രയോഗം കൊണ്ട് നടക്കുന്നതല്ല. ഇവിടെ വിത്ത് ചെടിയുടെ നിഷേധമാണ്. അടുത്ത ചെടി ഈ വിത്തിന്റെ നിഷേധവും. അത് നിഷേധിക്കപ്പെട്ട് വീണ്ടും വിത്തുണ്ടാകുന്നു. പക്ഷേ ആദ്യം ഒരു വിത്തുണ്ടായിരുന്നത് ഇപ്പൊൾ നിരവധി വിത്തുകളായി മാറി. അങ്ങനെയാണ് വളർച, വികാസം സംഭവിക്കുന്നത്. ചിലപ്പോൾ ചില പുതിയ സവി<noinclude><references/>{{ന|115}}</noinclude> im2nspzm04vc766i88ggppgtszbgsl1 താൾ:VairudhyatmakaBhowthikaVadam.djvu/117 106 20049 237312 172036 2025-06-13T08:46:59Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237312 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ഗതി|പുരോഗതി}} എന്ന വാക്കുകൊണ്ടു് ഇതൊക്കെയല്ലാതെ മറ്റെന്താണു് അർത്ഥമാക്കേണ്ടതു്? 'പഴയ നല്ലകാല'ത്തെ വിളിച്ചുകേഴുന്ന പലരെയും ഇന്നും കാണാം.. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ മുമ്പോട്ടല്ല, പിറകോട്ടാണു് നയിച്ചിരിക്കുന്നതു് എന്നു് ഇവർ മുറവിളികൂട്ടുന്നു. മതം മനുഷ്യനു് നൽകിയ സാമൂഹ്യമൂല്യങ്ങളെ ശാസ്ത്രം നശിപ്പിച്ചു; ഇന്ന് ഭൗതികജീവിതത്തിലേ ജനങ്ങൾക്കു് വിചാരമുള്ളു, ആദ്ധ്യാത്മിക ചിന്തകളൊന്നുമില്ല. എന്നൊക്കെ വിലപിക്കുന്നവരുണ്ടല്ലൊ. വെറും കാർബൺ, ഹൈഡ്രജൻ മുതലായ മൂലകങ്ങളിൽനിന്നുതുടങ്ങി ഇത്രയും സങ്കീർണങ്ങളായ വികാസപ്രക്രിയയിലൂടെ മധ്യകാലത്തിലെ മനുഷ്യ സമൂഹം വരെയുള്ള ചലനം വളർച്ചയും അവിടന്നിങ്ങോട്ടു് എല്ലാം തളർചയും ആണെന്നു് വാദിക്കുന്നതു് എത്ര അർത്ഥശൂന്യമാണ്! 'നിഷേധത്തിന്റെ നിഷേധ'ത്തിലൂടെയുള്ള വളർച്ചയ്ക്കു് പുരോഗമനത്തിന്റെ സ്വഭാവം മാത്രമല്ല ഉള്ളതു്, വളർച്ചയുടെ നിരക്കു് സദാ ത്വരിതപ്പെടുന്ന ഒരു സ്വഭാവം കൂടി ഉണ്ടു്. ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം ഏതാണ്ടു് 350 കോടി കൊല്ലം വേണ്ടി വന്നു മനുഷ്യന്റെ പൂർവ്വികനായ മനുഷ്യക്കുരങ്ങിലെത്തുവാൻ, അവിടെ നിന്ന് മനുഷ്യനിലേക്കുള്ള വളർച്ച ലക്ഷക്കണക്കിനു് കൊല്ലംകൊണ്ടാണുണ്ടായതു്, വേട്ടയാടി ഫലമൂലാദികൾ പറിച്ചു് ആഹാരം സമ്പാദിച്ചുകൊണ്ടുനടന്ന പ്രാകൃതസമൂഹത്തിന്റെ കാലം പതിനായിരക്കണക്കിനു് കൊല്ലങ്ങളായിരുന്നു. അടിമത്ത സാമൂഹ്യ വ്യവസ്ഥ ഏതാനും ആയിരം കൊല്ലങ്ങളേ നീണ്ടുനിന്നുള്ളു; നാടുവാഴിത്തമാകട്ടെ, ഏതാനും നൂറ്റാണ്ടുകളും. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം അതിലും വേഗത്തിലാണു് നടക്കുന്നതു്, അതിന്റെ വേഗം കൂടിവരുന്നതാണു്. മറ്റൊരു സ്വഭാവം കൂടി കാണാം. വിത്തിന്റെ നിഷേധത്തിന്റെ നിഷേധം വിത്തുകൾ, കൂടുതൽ വിത്തുകൾ ആണെന്നു് കണ്ടല്ലൊ. ഒരു തരത്തിലുള്ള ആവർതനമാണിവിടെ കാണുന്നതു്. രാസമൂലകങ്ങൾ ഒന്നു് മറ്റൊന്നിൽ നിന്നു് വ്യത്യസ്തമാകുന്നതു് അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണംകൊണ്ടാണല്ലൊ. സോഡിയത്തിന്റെ അണുകേന്ദ്രത്തിൽ 11 പ്രോട്ടോൺ ഉണ്ടു്. ഒരു പ്രോട്ടോൺ ചേർതാൽ മഗ്നീഷ്യം കിട്ടുന്നു. ഒന്നുകൂടി ചേർതാൽ അലുമിനിയം. പിന്നെയും ഒന്നുകൂടി ചേർതാൽ സിലിക്കൺ. ഗുണധർമ്മങ്ങൾ തികച്ചും വ്യത്യസ്തം. അവസാനം ആകെ എട്ടു പ്രോട്ടോണുകൾ ചേർക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നു. ഇതിനു് സോഡിയവുമായി വളരെയധികം സാദൃശ്യമുണ്ടു്. ഏതാണ്ടു് ഒരു ആവർതനംപോലെയാണു്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ പണ്ടു് താണ്ടിയ ചില ഘട്ടങ്ങൾ ആവർതിക്കുന്നതായി, വീണ്ടും പ്രത്യക്ഷപ്പെടുന്നതായി, തോന്നുന്നു. ഇതു് പഴയതിന്റെ തനി ആവർതനമല്ല എന്നു് പ്രത്യേകം ഓർക്കണം. ചില സാമ്യങ്ങൾ കാണും. അതു് കണ്ടു് പഴയതു് ആവർതിക്കുകയാണ് എന്നു് തെറ്റിദ്ധരിക്കേണ്ട - 'ജനനം, മരണം, പുനരപിജനനീജഠരേശയനം' ചതുർയുഗം, പ്രളയം മുതലായവയൊക്കെ {{hws|ആവർതന|ആവർതനസിദ്ധാന്തങ്ങളാണ്|hyph}}<noinclude><references/>{{ന|118}}</noinclude> q7s5e8eug8zxxd7zrq43r8bz23ihv1o 237314 237312 2025-06-13T09:06:16Z Peemurali 12614 237314 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ഗതി|പുരോഗതി}} എന്ന വാക്കുകൊണ്ടു് ഇതൊക്കെയല്ലാതെ മറ്റെന്താണു് അർത്ഥമാക്കേണ്ടതു്? 'പഴയ നല്ലകാല'ത്തെ വിളിച്ചുകേഴുന്ന പലരെയും ഇന്നും കാണാം.. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ മുമ്പോട്ടല്ല, പിറകോട്ടാണു് നയിച്ചിരിക്കുന്നതു് എന്നു് ഇവർ മുറവിളികൂട്ടുന്നു. മതം മനുഷ്യനു് നൽകിയ സാമൂഹ്യമൂല്യങ്ങളെ ശാസ്ത്രം നശിപ്പിച്ചു; ഇന്ന് ഭൗതികജീവിതത്തിലേ ജനങ്ങൾക്കു് വിചാരമുള്ളു, ആധ്യാത്മിക ചിന്തകളൊന്നുമില്ല. എന്നൊക്കെ വിലപിക്കുന്നവരുണ്ടല്ലൊ. വെറും കാർബൺ, ഹൈഡ്രജൻ മുതലായ മൂലകങ്ങളിൽനിന്നുതുടങ്ങി ഇത്രയും സങ്കീർണങ്ങളായ വികാസപ്രക്രിയയിലൂടെ മധ്യകാലത്തിലെ മനുഷ്യ സമൂഹം വരെയുള്ള ചലനം വളർച്ചയും അവിടന്നിങ്ങോട്ടു് എല്ലാം തളർചയും ആണെന്നു് വാദിക്കുന്നതു് എത്ര അർഥശൂന്യമാണ്! 'നിഷേധത്തിന്റെ നിഷേധ'ത്തിലൂടെയുള്ള വളർചയ്ക്കു് പുരോഗമനത്തിന്റെ സ്വഭാവം മാത്രമല്ല ഉള്ളതു്, വളർചയുടെ നിരക്കു് സദാ ത്വരിതപ്പെടുന്ന ഒരു സ്വഭാവം കൂടി ഉണ്ടു്. ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം ഏതാണ്ടു് 350 കോടി കൊല്ലം വേണ്ടി വന്നു മനുഷ്യന്റെ പൂർവ്വികനായ മനുഷ്യക്കുരങ്ങിലെത്തുവാൻ, അവിടെ നിന്ന് മനുഷ്യനിലേക്കുള്ള വളർച്ച ലക്ഷക്കണക്കിനു് കൊല്ലംകൊണ്ടാണുണ്ടായതു്, വേട്ടയാടി ഫലമൂലാദികൾ പറിച്ചു് ആഹാരം സമ്പാദിച്ചുകൊണ്ടുനടന്ന പ്രാകൃതസമൂഹത്തിന്റെ കാലം പതിനായിരക്കണക്കിനു് കൊല്ലങ്ങളായിരുന്നു. അടിമത്ത സാമൂഹ്യ വ്യവസ്ഥ ഏതാനും ആയിരം കൊല്ലങ്ങളേ നീണ്ടുനിന്നുള്ളു; നാടുവാഴിത്തമാകട്ടെ, ഏതാനും നൂറ്റാണ്ടുകളും. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർതനം അതിലും വേഗത്തിലാണു് നടക്കുന്നതു്, അതിന്റെ വേഗം കൂടിവരുന്നതാണു്. മറ്റൊരു സ്വഭാവം കൂടി കാണാം. വിത്തിന്റെ നിഷേധത്തിന്റെ നിഷേധം വിത്തുകൾ, കൂടുതൽ വിത്തുകൾ ആണെന്നു് കണ്ടല്ലൊ. ഒരു തരത്തിലുള്ള ആവർതനമാണിവിടെ കാണുന്നതു്. രാസമൂലകങ്ങൾ ഒന്നു് മറ്റൊന്നിൽ നിന്നു് വ്യത്യസ്തമാകുന്നതു് അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണംകൊണ്ടാണല്ലൊ. സോഡിയത്തിന്റെ അണുകേന്ദ്രത്തിൽ 11 പ്രോട്ടോൺ ഉണ്ടു്. ഒരു പ്രോട്ടോൺ ചേർതാൽ മഗ്നീഷ്യം കിട്ടുന്നു. ഒന്നുകൂടി ചേർതാൽ അലുമിനിയം. പിന്നെയും ഒന്നുകൂടി ചേർതാൽ സിലിക്കൺ. ഗുണധർമ്മങ്ങൾ തികച്ചും വ്യത്യസ്തം. അവസാനം ആകെ എട്ടു പ്രോട്ടോണുകൾ ചേർക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നു. ഇതിനു് സോഡിയവുമായി വളരെയധികം സാദൃശ്യമുണ്ടു്. ഏതാണ്ടു് ഒരു ആവർതനംപോലെയാണു്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ പണ്ടു് താണ്ടിയ ചില ഘട്ടങ്ങൾ ആവർതിക്കുന്നതായി, വീണ്ടും പ്രത്യക്ഷപ്പെടുന്നതായി, തോന്നുന്നു. ഇതു് പഴയതിന്റെ തനി ആവർതനമല്ല എന്നു് പ്രത്യേകം ഓർക്കണം. ചില സാമ്യങ്ങൾ കാണും. അത് കണ്ടു് പഴയതു് ആവർതിക്കുകയാണ് എന്നു് തെറ്റിദ്ധരിക്കേണ്ട - 'ജനനം, മരണം, പുനരപിജനനീജഠരേശയനം' ചതുർയുഗം, പ്രളയം മുതലായവയൊക്കെ {{hws|ആവർതന|ആവർതനസിദ്ധാന്തങ്ങളാണ്|hyph}}<noinclude><references/>{{ന|118}}</noinclude> 6srhhqu2o090gmpykc3gd7kt3nkhg5y താൾ:VairudhyatmakaBhowthikaVadam.djvu/118 106 20059 237315 172037 2025-06-13T09:22:36Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237315 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>സിദ്ധാന്തങ്ങളാണ്. പക്ഷേ, ഇവയിലൊക്കെ ഒരു ചക്രവും അതിനുമുമ്പത്തെ ചക്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ടിനും ഇടക്ക് പൂർണമായ വിടവാണ്. എല്ലാം 'ആദ്യേം പുതീം' തുടങ്ങണം. പ്രാകൃതമൂലകങ്ങളിൽ നിന്ന് ആദ്യജീവരൂപങ്ങളിലേക്ക്, അവിടെ നിന്ന് സങ്കീർണ ജീവികൾ, മനുഷ്യക്കുരങ്ങൻ, മനുഷ്യൻ, വിവധ സാമൂഹ്യവ്യവസ്ഥകൾ... എന്നിങ്ങനെയുള്ള യാന്ത്രികമായ ആവർതനം! ഇതൊക്കെ തെറ്റാണ്. നിഷേധത്തിന്റെ നിഷേധത്തിലൂടെയുള്ള വളർച്ചയിൽ കാണുന്നത് ഇത്തരത്തിലുള്ള ആവർതനമല്ല എന്നോർകണം. വികാസം, ചലനം, മാറ്റം, വളർച്ച - സദാ മുന്നോട്ടാണ്. (നിർവചനപ്രകാരം എന്നു വേണമെങ്കിൽ എടുക്കാം.) പഴയ ഒന്നും അതുപോലെ ആവർതിക്കപ്പെടുന്നില്ല. പഴയതിന്റെ ഗുണധർമ്മങ്ങളിൽ ചിലവ പുതിയതിൽ കണ്ടെന്നുവരാം. അത്രമാത്രം. {{ന|{{ഇട}}✴{{ഇട}}✳{{ഇട}}✳{{ഇട}}✳{{ഇട}}✳}} അങ്ങനെ മാറ്റത്തിന്റെ നിയമങ്ങൾ ഏവയെന്ന് നാം കണ്ടു. മാറ്റത്തിന്, ചലനത്തിന് നിദാനമായ ബലം വിപരീതങ്ങളുടെ സംഘട്ടനമാണ് എന്നും മാറ്റത്തിന്റെ രീതി, തുടർമാറ്റം --എടുത്തുചാട്ടം എന്ന വിധത്തിലാണ് എന്നും, ഇതിന്റെ ഫലമായി മൊത്തത്തിൽ പുരോഗമനാത്മകമായി മുന്നേറ്റം ഉണ്ടാകുന്നു എന്നും നാം കണ്ടു. അടിമത്തം 'ഹീന'മാണെങ്കിലും പ്രാകൃതസാമൂഹ്യവ്യവസ്ഥയെ അപേക്ഷിച്ച് അത് ഒരു മുന്നേറ്റമായിരുന്നു; നാടുവാഴിത്തം അവിടെ നിന്നും മുന്നേറി, പിന്നെ മുതലാളിത്തവും പിന്നിട്ട് സോഷ്യലിസത്തിലേക്കും അവിടന്നങ്ങോട്ട് കമ്യൂണിസത്തിലേക്കും മാനവരാശി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ സാമൂഹ്യവ്യവസ്ഥയും അതിനു മുമ്പുള്ളതിനെ നിഷേധിക്കുകയും പിന്നീടുവരുന്നതിനാൽ സ്വയം നിഷേധിക്കപ്പെടുകയും ചെയ്യുന്നു; ഈ നിഷേധ പ്രക്രിയ നടക്കുന്നതാകട്ടെ, താരതമ്യേന കുറഞ്ഞ ഒരു കാലയളവിനുള്ളിലും കുറെയൊക്കെ തീക്ഷ്‌ണമായ സംഘട്ടനങ്ങളിൽ കൂടെയും ആണ്. ഗോത്രയുദ്ധങ്ങളിലൂടെയാണ് അടിമത്തം നിലവിൽ‌വന്നത്. സ്പാർടക്കസ് തുടങ്ങിവെച്ച 'കലാപ'മാണ് അടിമത്തത്തിന്റെ വേരറുത്തത്. എന്നിട്ടും 19-ആം നൂറ്റാണ്ടിൽ നീഗ്രോകളെ അടിമകളാക്കി കച്ചവടം നടത്തിയിരുന്നു അമേരിക്കക്കാർ. അവരുടെ വിമോചനത്തിന്റെ കഥയാണ് ഫ്രീഡം റോഡ്. അബ്രഹാം‌ലിങ്കണ് തന്റെ ജീവനെത്തന്നെ ബലി നൽ‌കേണ്ടിവന്നു അതിന്. 17-18 നൂറ്റാണ്ടുകളിലെ രക്തരൂഷിതവും, ചില സ്ഥലങ്ങളിൽ അത്രതന്നെ രക്തരൂഷിതമല്ലാത്തതുമായ വിപ്‌ളവങ്ങൾ നാടുവാഴിത്തത്തിന്റെ അന്ത്യം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്ക് കടന്ന ഓരോ രാജ്യത്തിനും കനത്ത വില നൽകേണ്ടിവന്നിട്ടുണ്ട്. ഒക്ടോബർ വിപ്‌ളവം, തുടർന്നുണ്ടായ ആഭ്യന്തരയുദ്ധം, ചൈനീസ് വിപ്‌ളവം, ക്യൂബൻ വിപ്‌ളവം അതിൽ അമേരിക്കയുടെ ഇടപെടലും, കൊറിയൻ യുദ്ധം, വിയത്നാം, കംബോഡിയ...സോഷ്യലിസത്തിലേക്കുള്ള പരിവർതനത്തിന്റെ തീവ്രസമരത്തിനിടക്കാണ് ഇന്ന് നാം. ഓരോ {{hws|സാമൂഹ്യവ്യവ|സാമൂഹ്യവ്യവസ്ഥയും|hyph}}<noinclude><references/>{{ന|119}}</noinclude> avph3zo7yejkpdo8an041lw9bpqnu04 താൾ:VairudhyatmakaBhowthikaVadam.djvu/119 106 20065 237316 172038 2025-06-13T11:28:26Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237316 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|സ്ഥയും|സാമൂഹ്യവ്യവസ്ഥയും}} തകരാനും പുതിയ ഒന്നു് രൂപപ്പെടാനും ഇടയാക്കിയതു് ഉല്പാദനശക്തികളും, ഉല്പാദനബന്ധങ്ങളും തമ്മിലുള്ള സംഘട്ടനമാണെന്നും കണ്ടു. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വിപ്ലവസമരത്തിനു് നേതൃത്വം നൽകാൻ നിയുക്തരായിട്ടുള്ള തൊഴിലാളിവർഗത്തിനു് അതിനു് കഴിയണമെങ്കിൽ, ഈ ചരിത്രപരവും ഭൗതികവാദപരവും ആയ വീക്ഷണം ഉണ്ടായേ തീരു. 'ചെയ്ത വേലക്കു് ന്യായമായ കൂലി' എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നുവെന്നും 'കൂലിവേലവ്യവസ്ഥ അവസാനിപ്പിക്കുക' എന്നതായിരിക്കണം മുദ്രാവാക്യമെന്നും ഒരു നൂറ്റാണ്ടിനു് മുമ്പുതന്നെ എംഗൽസ് നമ്മോടു് പറഞ്ഞിട്ടുണ്ടു്. അപ്പോൾ തൊഴിലാളികളെ സംബന്ധിച്ചിടുത്തോളം 'ശാസ്ത്രബോധ'ത്തിന്റെ കാതലായ ഒരു വശം ഇതാണു്. കൂലിവേല വ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു മത്സരാധിഷ്ഠിത സാമൂഹ്യവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയാണു് മത്സരത്തിനു് നിദാനം. അതൊഴിവാക്കാൻ ഉല്പാദന ഉപകരണങ്ങൾ പൊതു ഉടമയിലാക്കേണ്ടിയിരിക്കുന്നു. ഈ അവസാനം പറഞ്ഞതിന്റെ ശാസ്ത്രീയമായ ന്യായീകരണം എന്താണെന്നു്, അത് നമ്മുടെ ആത്മനിഷ്ഠമായ ആഗ്രഹം മാത്രമല്ലേ എന്നു് ചോദിച്ചേക്കാം. അല്ല. കാരണം, എല്ലാ ഉല്പാദന ഉപകരണങ്ങളും ഉണ്ടാക്കിയിട്ടുള്ളതു് ജനങ്ങളാണു്. ഒരോന്നിനും നിരവധി നൂറ്റാണ്ടുകളിലായി, നിരവധി രാജ്യങ്ങളിലായി ജനിച്ചു്, അധ്വാനിച്ചു്, ജീവിച്ചു് മരിച്ചവരുടെ അധ്വാനത്തിന്റെ അംശം കാണാം. മാത്രമല്ല, അതിൽ മറ്റൊന്നും തന്നെ ഇല്ലതാനും. ഏതൊരു ഉപകരണവുമെടുത്തോളു, അതു് മൂർതരൂപം കൊണ്ടിട്ടുള്ള മനുഷ്യാദ്ധ്വാനം മാത്രമാണു്. മറ്റൊന്നുമല്ല. വേണമെങ്കിൽ നമുക്കു് കുറച്ചുകൂടി വിശദമായി പരിശോധിച്ചുനോക്കാം. ഉദാഹരണത്തിനു്, ലെയ്ഥ് ഒരു ഉല്പാദന ഉപകരണമാണു്. കളമശേരിയിലെ എച്ച് എം ടി ഫാക്ടറിയിൽ ഉണ്ടാക്കുന്ന ഒരു ലെയ്ഥ്, അതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട്. അതിൽ കുറെ അസംസ്കൃതപദാർഥങ്ങൾ, മുഖ്യമായും ഉരുക്ക്, അടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അധ്വാനം അടങ്ങിയിട്ടുണ്ടു്. കൂടാതെ, ആ യന്ത്രമുണ്ടാക്കാനായി കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. ഇവയുടെ ഒരംശവും അതിൽ അടങ്ങിയിരിക്കും. അങ്ങനെ കളമശേരിയിൽ ഉണ്ടാക്കിയ യന്ത്രത്തിന്റെ - ഇതിനെ ഇന്നത്തെ യന്ത്രം എന്നു് വിളിക്കാം - ഘടന ഇങ്ങനെ കുറിക്കാം: {| |- | എച് എം ടി |- | ലെയ്ഥ് || = || കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം |- | || + || അസംസ്കൃതപദാർഥം |- | || + || കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ (ഇന്നലത്തെ യന്ത്രത്തിന്റെ) ഒരംശം |}<noinclude><references/>{{ന|120}}</noinclude> fkuet9p7ekw9c419jykz2nn2jipefid താൾ:VairudhyatmakaBhowthikaVadam.djvu/115 106 20075 237307 172034 2025-06-13T07:06:09Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237307 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ശേഷതകൾ|സവിശേഷതകൾ}} കൈവന്നെന്നും വരും - മ്യൂട്ടേഷന്റെയും മറ്റും ഫലമായി ''നിഷേധത്തിന്റെ നിഷേധം'' എന്ന നിയമത്തിന്റെ എല്ലാവശങ്ങളും ഈ ഉദാഹരണത്തിൽ പ്രകടമാകുന്നില്ല. പ്രാകൃതമായ കല്ലു്, ചെത്തി മൂർച്ചകൂട്ടിയ കല്ലു്, ഓട്ടുളി, ഇരുമ്പുളി, കട്ടിങ് മെഷീനുകൾ...മരത്തടി, ഇരുമ്പുകൂടം, ഹൈഡ്രോളിൿഫോർജ്ജ് ... തുളക്കോൽ, തിരി ഉളി, ഡ്രിൽ, ലേസർ, ബീം....മരക്കമ്പ്, മരക്കലപ്പ, ഇരുമ്പുകലപ്പ, ട്രാക്ടർ ഉല്പാദനോപകരണങ്ങളുടെ വളർച്ച വ്യക്തമാണ്. ഈ വിശദീകരണങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. വസ്തുവിനോ പ്രതിഭാസത്തിനോ പുറമെനിന്ന് അതിനകത്തേക്ക് കുത്തിച്ചെലുത്തുന്ന ഒന്നല്ല നിഷേധം. മറിച്ച്, അതിന്റെ ആന്തരികമായ ചലനത്തിന്റെ, വളർച്ചയുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. സമൂഹത്തിലെ മാറ്റങ്ങളുടെ കാര്യത്തിൽ നാമിത് വ്യക്തമായി കണ്ടതാണ്. ഗുണപരമായ മാറ്റം സംഭവിക്കുക എന്ന് പറയുന്നത് ആദ്യമുണ്ടായിരുന്നതിന്റെ പൂർണനാശം സംഭവിക്കലല്ല. എങ്കിൽ മാറ്റം എന്ന് പറയില്ലല്ലോ. വെള്ളം തിളച്ച് ആവിയാകുമ്പോൾ, അതിന്റെ രാസചേരുവക്ക് മാറ്റം വരുന്നില്ല. പുതിയ ചില ഗുണങ്ങൾ സിദ്ധിക്കുകയും പഴയ ചിലവ നഷ്ടപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. ചിലർ നിഷേധം എന്ന പദത്തെ 'നാശം' എന്ന പദത്തിന് തുല്യാർത്ഥമായാണ് കണക്കാക്കുന്നത്. അത് ശരിയല്ല. അടിമത്തവ്യവസ്ഥ മാറി (നിഷേധിക്കപ്പെട്ട്) ഫ്യൂഡലിസ്റ്റ് വ്യവസ്ഥ വന്നപ്പോൾ അന്നേവരെ ആർജ്ജിച്ചിരുന്ന അനുഭവങ്ങളും, അറിവുകളും നശിക്കുകയുണ്ടായില്ല; ഭാഷ മാറിയില്ല, കല, സംസ്കാരം മുതലായവയുടെ ഉള്ളടക്കത്തിൽ ക്രമത്തിൽ മാറ്റം വന്നെങ്കിലും രൂപത്തിൽ വലിയ മാറ്റം വന്നില്ല. പുരോഗതിക്ക് തടസമായവ മാത്രമേ മാറിയുള്ളു. സാങ്കേതികവിദ്യകളും മറ്റ് വിജ്ഞാനങ്ങളും നശിപ്പിക്കപ്പെട്ടില്ല. നാടുവാഴിത്തവ്യവസ്ഥയിൽ നിന്ന് മുതലാളിത്തവ്യവസ്ഥയിലേക്ക് മാറിയപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. നാടുവാഴിത്ത വ്യവസ്ഥയിലെ ജീർണിച്ചവയും പുരോഗമനവിമുഖവുമായ കാര്യങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. പുരോഗമനപരവും നല്ലതും ആയ കാര്യങ്ങൾ എല്ലാം നിലനിർത്തപ്പെട്ടു. ഗണിതവും, രസതന്ത്രവും സാഹിത്യവും ഒന്നും നശിച്ചില്ല. അവയെല്ലാം ഉല്പാദനശക്തിയുടെ വളർച്ചയെ സഹായിക്കുന്നവയായിരുന്നു. നശിപ്പിക്കപ്പെട്ടത് ഉല്പാദനശക്തിയുടെ വളർച്ചക്ക് വിഘാതമായിനിന്നിരുന്ന സ്വത്തുടമാബന്ധങ്ങളും നാടുവാഴി-അടിയാള ബന്ധങ്ങളും ആണ്. ഒക്ടോബർ വിപ്ലവത്തിനുശേഷം വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന എല്ലാ കലാ-സാഹിത്യ സമ്പത്തുകളും നശിപ്പിക്കണം. അവ ബൂർഷ്വാസിയുടെതാണ്. തൊഴിലാളിവർഗ്ഗത്തിന്റെതായ തികച്ചും പുതുതായ കലകൾക്ക് രൂപംകൊടുത്ത് വളർത്തിക്കൊണ്ട് വരണം എന്ന് വാദിച്ചവർ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയും ഗോഗളും മയ്ക്കോവ്‌സ്കിയും ലമൊണസൊവും എല്ലാം ഇക്കൂട്ടർക്ക് വർജ്യമായിരുന്നു. അവരുടെ സൃഷ്ടികൾ ഏതെങ്കിലും ഒരു പ്രത്യേകവർഗ്ഗത്തിന്റെ മാത്രമല്ലെന്നും ജനങ്ങളുടെ ആകെയുള്ള മഹത്തായ {{hws|പാരമ്പ|പാരമ്പത്തിന്റെ|hyph}}<noinclude><references/>{{ന|116}}</noinclude> g1ni1ycv9tjoqqs4jechwy0fso9yr0x താൾ:VairudhyatmakaBhowthikaVadam.djvu/116 106 20096 237308 172035 2025-06-13T07:24:05Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237308 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ര്യത്തിന്റെ|പാരമ്പര്യത്തിന്റെ}} ഒരു ഭാഗമാണെന്നും പ്രൊല്യേത്കുൽത് (തൊഴിലാളിവർഗസംസ്കാര) വാദികൾക് മനസിലാക്കിക്കൊടുക്കാൻ ലെനിന് ഏറെ പാടുപെടേണ്ടി വന്നു. ഇന്നലത്തേതിന്റെ തുടർചയാണ്, ഇന്നത്തേത്, നാളത്തേത് ഇന്നത്തേതിന്റെ തുടർചയും. ഭൂതത്തിൽനിന്ന് തികച്ചും സ്വതന്ത്രമായ ഒരു വർതമാനവും ഭാവിയുമില്ല. നാമിങ്ങനെ ചില കാര്യങ്ങൾ പഠിക്കുകയും ചർചിക്കുകയും ചെയ്യുന്നു എന്നതുതന്നെ അതിന്റെ തെളിവാണ്. മാർക്സിയൻ ദർശനത്തെക്കുറിച്ചും തൊഴിലാളിവർഗ്ഗത്തെക്കുറിച്ചും തെറ്റായ ധാരണകൾ മാത്രം പുലർത്തുന്ന കൂട്ടർ (കരുതിക്കൂട്ടിയും അല്ലാതെയും) പുലമ്പുന്ന പല വിഡ്ഢിത്തങ്ങളിൽ ഒന്നാണ്, നമ്മുടെ പ്രാചീന സംസ്കാരത്തിന്റെ എല്ലാ നേട്ടങ്ങളെയും അവർ നശിപ്പിക്കുമെന്ന് -- അമ്പലങ്ങൾ തല്ലിത്തകർകുമത്രെ. പുസ്തകങ്ങൾ ചുട്ടുകരിക്കുമത്രെ, പഴയ ചിത്രങ്ങളും സംഗീതങ്ങളും നിഷേധിക്കുമത്രെ. എത്ര തെറ്റായ ധാരണകൾ! ഭൂതകാലത്തിന്റെ നല്ല നേട്ടങ്ങളെ ഏറ്റവും ശ്രദ്ധയോടുകൂടി കാത്തുസൂക്ഷിക്കാൻ തൊഴിലാളിവർഗത്തിനേ കഴിയൂ. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനുള്ളിൽ ശാസ്ത്രീയ സംഗീതം, ബാലെ നൃത്തം മുതലായ മുൻകാല സമൂഹങ്ങൾ വളർതിയിട്ടുള്ള കലകൾക്ക് സോവിയറ്റ് യൂണിയനിൽ ലഭിച്ച പ്രോത്സാഹനവും വളർചയും അമേരിക്കയിൽ ലഭിച്ചതുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ അത് വ്യക്തമാകുന്നുണ്ട്. പണ്ട് ഉന്നതകുലജാതർക്കും പണക്കാർക്കും മാത്രം ലഭ്യമായിരുന്ന ആ കലകൾ ഇന്ന് സോവിയറ്റ് യൂണിയനിൽ ജനകീയമായിരിക്കുന്നു. ജനങ്ങളുടെ ആസ്വാദനശേഷി വളർന്നിരിക്കുന്നു. കാരണം, ഈ കലകൾ ഒന്നും തന്നെ അന്നും നാടുവാഴികളുടെയോ ബൂർഷ്വാസികളുടെയോ മാത്രം സൃഷ്ടികളായിരുന്നില്ല. മുഴുവൻ ജനങ്ങളുടെയും സ്വത്തായിരുന്നു. എന്നാൽ മറ്റു സ്വത്തുക്കളെപ്പോലെ ഇതിനും ജന്മം കൊടുക്കാൻ മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗത്തിന് സൗകര്യമുണ്ടായിരുന്നുള്ളൂ. ആസ്വദിക്കാൻ സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല! അത് ലഭിക്കുന്നതോടെ കലകൾ പൂർവാധികം ഊർജസ്വലതയോടെ വളരുന്നു. ശാസ്ത്രങ്ങൾ വളരുന്നു. ഉൽപാദനശക്തികൾ വളരുന്നു -- എല്ലാം വളരുന്നു. നമ്മുടെ സൗരയൂഥം രൂപം കൊണ്ടപ്പോൾ വെറും മൂലകങ്ങളും അതിലളിതങ്ങളായ ഏതാനും യൗഗികങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ വികാസത്തിലൂടെ ഭൂമുഖത്തുള്ള പദാർഥങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി; അവസാനം കാർബണിക യൗഗികങ്ങളും ജീവന്റെ പ്രാഥമികരൂപങ്ങളും ഉണ്ടായി. ലളിത ജീവരൂപങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി. ജന്തുവർഗം രൂപം കൊണ്ടു; മനുഷ്യക്കുരങ്ങുകൾ ഉണ്ടായി. അവയിൽ നിന്ന് പ്രാകൃതമനുഷ്യൻ രൂപം കൊണ്ടു. ഭാഷയും സമൂഹവും ഉണ്ടായി. പ്രാകൃത സാമൂഹ്യ വ്യവസ്ഥമാറി, അടിമത്ത, നാടുവാഴിത്ത, മുതലാളിത്ത, സോഷ്യലിസ്റ്റ് വ്യവസ്ഥകൾ ഒന്നിനൊന്ന് പിറകെയായി രൂപം കൊണ്ടു. {{hws|പുരോ|പുരോഗതി|hyph}}<noinclude><references/>{{ന|117}}</noinclude> jl9b27l7tlboftmri0ev1pnyp40py9a ജ്ഞാനം 0 80335 237299 237275 2025-06-12T15:40:26Z Amlu10 11732 237299 wikitext text/x-wiki '''ജ്ഞാനം''' '''[[ജ്ഞാനം|ജ്ഞാനം (പാന വൃത്തം)]]''' അപ്രമേയ സുവിസ്താര ഗാംഭീര്യം ത്വൽപ്രഭാവമഭംഗമഭിപൂർണ്ണം അപ്പെരുമതൻ നാലഞ്ചു തുള്ളിക - ളബ്ധികൾ സദാ തുള്ളിയിരമ്പുന്നൂ- ഇപ്പെരും പറക്കൊട്ടിനാൽത്തങ്ങൾ ത - ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു ഭാസ്വര പ്രഭമായ നിൻ വക്ത്രമോ ശാശ്വത മൗനമുദ്രം പരാവിദ്യേ നിൻതിരുമാനമല്ലോ നരർക്കേകീ ചിന്തിതാവിഷ്കൃതിയ്ക്കുള്ള ഭാഷയെ എന്തുകൊണ്ടെനിയ്ക്കേ കീലവാക്കൊന്നും ബന്ധുരംതവ രൂപം വിവരിപ്പാൻ. പൃഥ്വി തന്നുളളിൽ നിന്നുൽഗമിച്ചിടും വ്യർത്ഥ വാഞ്ഛകളാകിന ശാഖികൾ പത്രമർമ്മരം കൊണ്ടഭ്രമാർഗ്ഗമോ - ടെത്ര ചോദിപ്പതില്ല, നിൻ തത്ത്വത്തെ? ഉത്തരമിതിന്നെന്തി, ടി വെട്ടലോ, പൊൽത്തകിടൊളിച്ചൂരൽ മിന്നിയ്ക്കലോ? അസ്തു, ഗർജ്ജന തർജ്ജനാധിഷ്ഠിത മജ്ഞരാമുപരിസ്ഥർതൻ ഗൗരവം! ബാല്യകാലത്തു നാനാ സുമങ്ങളെ പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായി ദാരിത തമസ്സായ തേജോ ഗുണ- മേറി യേറി മുതിർന്ന കതിരോനും നാകമധ്യമണഞ്ഞു, മഹേശി, നിൻ ലോകമൊട്ടാകെ നോക്കാൻ തുടങ്ങിയാൽ 'എന്തറിഞ്ഞു ഞാനെ'ന്നു വിവർണ്ണനായ്- ത്തൻ തല ചായ്ക്കയല്ലയോ ചെയ്യുന്നു ? പ്രാജ്ഞതാ പരകോടി മനസ്വിയ്ക്കീ സ്വാജ്ഞതാബോധമല്ലാതെമറ്റെന്താം?- ലോകമുണ്ടായ നാൾ തൊട്ടി തേവരെ, എങ്ങിനെയൊക്കെയെങ്ങെങ്ങു തേടിയി- ല്ലങ്ങയെ സ്വാത്മ ചോദിതർ മനുഷ്യർ ! ഏതൊരു കൊടുംകാട്ടിൽ നടുത്തട്ടി. ലേതൊരു ദുർഗ്ഗ ഭൂവിലോ നില്കുന്നൂ, ഏതു വല്ലായ്മയേയും ശമിപ്പിപ്പാ - നേകസാധനം നിന്റെ ദിവ്യൗഷധി - ഏതൊരു കല്ലിലുൾച്ചേർന്നിരിയ്ക്കുന്നു ധൂതജാസ്യമാം നിൻതീയനാദ്യന്തേ - ബഹ്വ ഗാധമാ മേതൊരു പർവ്വത- ഗഹ്വരത്തിലോ പൂഴ്ന്നു കിടക്കുന്നൂ, സർവ്വ ദാരിദ്ര്യ സംഹാര ശക്തങ്ങ - ളവ്യയങ്ങളാം താവക രത്നങ്ങൾ? പൂർവ്വികർക്കിതാ, ദണ്ഡനമസ്ക്കാരം തീവ്രയത്നം തുടർന്നു തുടർന്നവർ ദേവി, നിൻ വെളിച്ചത്തിൽ നുറുങ്ങോരോ - ന്നാവതു പോലെ സംഗ്രഹിച്ചാരല്ലോ ഇല്ലയെങ്കിലീ, ന്നെങ്ങെൻ തരക്കാർത - നല്ലിലും ചില മിന്നാമിനുങ്ങുകൾ ബുദ്ധികൊണ്ടു ചിറക്കുകൾ സമ്പാദി - ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും, മാനവന്നു മുൻ മട്ടിലേ ദൂരസ്ഥം ജ്ഞാനദേവതേ, നിൻനഭോമണ്ഡലം ! എങ്കിലു മവനുൽഗ്ഗതി സംരംഭ - ത്തിങ്കൽ നിന്നു പിന്മാറില്ലൊരിയ്ക്കലും ത്വച്ചിദാകാര ശുദ്ധമരുത്തിനെ - യുച്ഛ്വസിയ്ക്കായ്കിലാരുണ്ടുയിർ കൊൾവൂ fi2ac6f05gxfauxvkk5y3fl5dlimjkk 237300 237299 2025-06-12T15:40:53Z Amlu10 11732 237300 wikitext text/x-wiki '''ജ്ഞാനം''' '''[[ജ്ഞാനം|ജ്ഞാനം (പാന വൃത്തം)]]''' അപ്രമേയ സുവിസ്താര ഗാംഭീര്യം ത്വൽപ്രഭാവമഭംഗമഭിപൂർണ്ണം അപ്പെരുമതൻ നാലഞ്ചു തുള്ളിക - ളബ്ധികൾ സദാ തുള്ളിയിരമ്പുന്നൂ- ഇപ്പെരും പറക്കൊട്ടിനാൽത്തങ്ങൾ ത - ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു ഭാസ്വര പ്രഭമായ നിൻ വക്ത്രമോ ശാശ്വത മൗനമുദ്രം പരാവിദ്യേ നിൻതിരുമാനമല്ലോ നരർക്കേകീ ചിന്തിതാവിഷ്കൃതിയ്ക്കുള്ള ഭാഷയെ എന്തുകൊണ്ടെനിയ്ക്കേ കീലവാക്കൊന്നും ബന്ധുരംതവ രൂപം വിവരിപ്പാൻ. പൃഥ്വി തന്നുളളിൽ നിന്നുൽഗമിച്ചിടും വ്യർത്ഥ വാഞ്ഛകളാകിന ശാഖികൾ പത്രമർമ്മരം കൊണ്ടഭ്രമാർഗ്ഗമോ - ടെത്ര ചോദിപ്പതില്ല, നിൻ തത്ത്വത്തെ? ഉത്തരമിതിന്നെന്തി, ടി വെട്ടലോ, പൊൽത്തകിടൊളിച്ചൂരൽ മിന്നിയ്ക്കലോ? അസ്തു, ഗർജ്ജന തർജ്ജനാധിഷ്ഠിത മജ്ഞരാമുപരിസ്ഥർതൻ ഗൗരവം! ബാല്യകാലത്തു നാനാ സുമങ്ങളെ പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായി ദാരിത തമസ്സായ തേജോ ഗുണ- മേറി യേറി മുതിർന്ന കതിരോനും നാകമധ്യമണഞ്ഞു, മഹേശി, നിൻ ലോകമൊട്ടാകെ നോക്കാൻ തുടങ്ങിയാൽ 'എന്തറിഞ്ഞു ഞാനെ'ന്നു വിവർണ്ണനായ്- ത്തൻ തല ചായ്ക്കയല്ലയോ ചെയ്യുന്നു ? പ്രാജ്ഞതാ പരകോടി മനസ്വിയ്ക്കീ സ്വാജ്ഞതാബോധമല്ലാതെമറ്റെന്താം?- ലോകമുണ്ടായ നാൾ തൊട്ടി തേവരെ, എങ്ങിനെയൊക്കെയെങ്ങെങ്ങു തേടിയി- ല്ലങ്ങയെ സ്വാത്മ ചോദിതർ മനുഷ്യർ ! ഏതൊരു കൊടുംകാട്ടിൽ നടുത്തട്ടി. ലേതൊരു ദുർഗ്ഗ ഭൂവിലോ നില്കുന്നൂ, ഏതു വല്ലായ്മയേയും ശമിപ്പിപ്പാ - നേകസാധനം നിന്റെ ദിവ്യൗഷധി - ഏതൊരു കല്ലിലുൾച്ചേർന്നിരിയ്ക്കുന്നു ധൂതജാസ്യമാം നിൻതീയനാദ്യന്തേ - ബഹ്വ ഗാധമാ മേതൊരു പർവ്വത- ഗഹ്വരത്തിലോ പൂഴ്ന്നു കിടക്കുന്നൂ, സർവ്വ ദാരിദ്ര്യ സംഹാര ശക്തങ്ങ - ളവ്യയങ്ങളാം താവക രത്നങ്ങൾ? പൂർവ്വികർക്കിതാ, ദണ്ഡനമസ്ക്കാരം തീവ്രയത്നം തുടർന്നു തുടർന്നവർ ദേവി, നിൻ വെളിച്ചത്തിൽ നുറുങ്ങോരോ - ന്നാവതു പോലെ സംഗ്രഹിച്ചാരല്ലോ ഇല്ലയെങ്കിലീ, ന്നെങ്ങെൻ തരക്കാർത - നല്ലിലും ചില മിന്നാമിനുങ്ങുകൾ ബുദ്ധികൊണ്ടു ചിറക്കുകൾ സമ്പാദി - ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും, മാനവന്നു മുൻ മട്ടിലേ ദൂരസ്ഥം ജ്ഞാനദേവതേ, നിൻനഭോമണ്ഡലം ! എങ്കിലു മവനുൽഗ്ഗതി സംരംഭ - ത്തിങ്കൽ നിന്നു പിന്മാറില്ലൊരിയ്ക്കലും ത്വച്ചിദാകാര ശുദ്ധമരുത്തിനെ - യുച്ഛ്വസിയ്ക്കായ്കിലാരുണ്ടുയിർ കൊൾവൂ j3dnt94fu88k4zdh5kive9rzge103pd 237301 237300 2025-06-12T15:42:12Z Amlu10 11732 237301 wikitext text/x-wiki '''ജ്ഞാനം''' '''[[ജ്ഞാനം|ജ്ഞാനം (പാന വൃത്തം)]]''' അപ്രമേയ സുവിസ്താര ഗാംഭീര്യം ത്വൽപ്രഭാവമഭംഗമഭിപൂർണ്ണം അപ്പെരുമതൻ നാലഞ്ചു തുള്ളിക - ളബ്ധികൾ സദാ തുള്ളിയിരമ്പുന്നൂ- ഇപ്പെരും പറക്കൊട്ടിനാൽത്തങ്ങൾ ത - ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു ഭാസ്വര പ്രഭമായ നിൻ വക്ത്രമോ ശാശ്വത മൗനമുദ്രം പരാവിദ്യേ നിൻതിരുമാനമല്ലോ നരർക്കേകീ ചിന്തിതാവിഷ്കൃതിയ്ക്കുള്ള ഭാഷയെ എന്തുകൊണ്ടെനിയ്ക്കേ കീലവാക്കൊന്നും ബന്ധുരംതവ രൂപം വിവരിപ്പാൻ. പൃഥ്വി തന്നുളളിൽ നിന്നുൽഗമിച്ചിടും വ്യർത്ഥ വാഞ്ഛകളാകിന ശാഖികൾ പത്രമർമ്മരം കൊണ്ടഭ്രമാർഗ്ഗമോ - ടെത്ര ചോദിപ്പതില്ല, നിൻ തത്ത്വത്തെ? ഉത്തരമിതിന്നെന്തി, ടി വെട്ടലോ, പൊൽത്തകിടൊളിച്ചൂരൽ മിന്നിയ്ക്കലോ? അസ്തു, ഗർജ്ജന തർജ്ജനാധിഷ്ഠിത മജ്ഞരാമുപരിസ്ഥർതൻ ഗൗരവം! ബാല്യകാലത്തു നാനാ സുമങ്ങളെ പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായി ദാരിത തമസ്സായ തേജോ ഗുണ- മേറി യേറി മുതിർന്ന കതിരോനും നാകമധ്യമണഞ്ഞു, മഹേശി, നിൻ ലോകമൊട്ടാകെ നോക്കാൻ തുടങ്ങിയാൽ 'എന്തറിഞ്ഞു ഞാനെ'ന്നു വിവർണ്ണനായ്- ത്തൻ തല ചായ്ക്കയല്ലയോ ചെയ്യുന്നു ? പ്രാജ്ഞതാ പരകോടി മനസ്വിയ്ക്കീ സ്വാജ്ഞതാബോധമല്ലാതെമറ്റെന്താം?- ലോകമുണ്ടായ നാൾ തൊട്ടി തേവരെ, എങ്ങിനെയൊക്കെയെങ്ങെങ്ങു തേടിയി- ല്ലങ്ങയെ സ്വാത്മ ചോദിതർ മനുഷ്യർ ! ഏതൊരു കൊടുംകാട്ടിൽ നടുത്തട്ടി. ലേതൊരു ദുർഗ്ഗ ഭൂവിലോ നില്കുന്നൂ, ഏതു വല്ലായ്മയേയും ശമിപ്പിപ്പാ - നേകസാധനം നിന്റെ ദിവ്യൗഷധി - ഏതൊരു കല്ലിലുൾച്ചേർന്നിരിയ്ക്കുന്നു ധൂതജാസ്യമാം നിൻതീയനാദ്യന്തേ - ബഹ്വ ഗാധമാ മേതൊരു പർവ്വത- ഗഹ്വരത്തിലോ പൂഴ്ന്നു കിടക്കുന്നൂ, സർവ്വ ദാരിദ്ര്യ സംഹാര ശക്തങ്ങ - ളവ്യയങ്ങളാം താവക രത്നങ്ങൾ? പൂർവ്വികർക്കിതാ, ദണ്ഡനമസ്ക്കാരം തീവ്രയത്നം തുടർന്നു തുടർന്നവർ ദേവി, നിൻ വെളിച്ചത്തിൽ നുറുങ്ങോരോ - ന്നാവതു പോലെ സംഗ്രഹിച്ചാരല്ലോ ഇല്ലയെങ്കിലീ, ന്നെങ്ങെൻ തരക്കാർത - നല്ലിലും ചില മിന്നാമിനുങ്ങുകൾ ബുദ്ധികൊണ്ടു ചിറക്കുകൾ സമ്പാദി - ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും, മാനവന്നു മുൻ മട്ടിലേ ദൂരസ്ഥം ജ്ഞാനദേവതേ, നിൻനഭോമണ്ഡലം ! എങ്കിലു മവനുൽഗ്ഗതി സംരംഭ - ത്തിങ്കൽ നിന്നു പിന്മാറില്ലൊരിയ്ക്കലും ത്വച്ചിദാകാര ശുദ്ധമരുത്തിനെ - യുച്ഛ്വസിയ്ക്കായ്കിലാരുണ്ടുയിർ കൊൾവൂ o6x2aqs3j476kuc0mvxogrn1j45tk5l താൾ:Samrat Asokan.pdf/44 106 80342 237287 2025-06-12T12:47:41Z Sreejithk2000 57 പുതിയ താൾ 237287 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|അഞ്ചാം അദ്ധ്യായം}} ന്നിരുന്നാലും മൌൎയ്യവംശപ്രദീപമായ അശോകൻ ഈ നിബന്ധനകളിൽനിന്നു വ്യതിചലിച്ചിരുന്നില്ല എന്നു നിസ്സംശയം പറയാം. പാർലിമെണ്ടു് അഥവാ നിയമസഭ എന്ന പ്രസ്ഥാനം അന്നില്ലായിരുന്നുവെങ്കിലും ജനഹിതത്തിന്നനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നതു. പാശ്ചാത്യരാജ്യങ്ങളിലെ രാജാക്കന്മാക്കു പണ്ടു ഈശ്വരത്വം കല്പിക്കപ്പെട്ടതുകൊണ്ടു അവരുടെ ഹിതത്തിന്നെതിരായി പ്രവത്തിക്കുവാൻ പ്രജകൾക്കു് അധികാരമോ അർഹതയോ ഉണ്ടായിരുന്നില്ല. എന്നാൽ കൗടില്യൻറെ അൎത്ഥശാസ്ത്രത്തിൽ രാജാവിനു അങ്ങിനെ ഈശ്വരത്വം കല്പിക്കപ്പെട്ടിരുന്നില്ല. മൗൎയ്യസാമ്രാജ്യത്തിലെ എല്ലാ ഏൎപ്പാടുകളും മന്ത്രിസഭയുടെ അധീനതയിലാണു വൎത്തിച്ചത്. പ്രധാനമന്ത്രി, പുരോഹിതൻ, സേനാപതി, യുവരാജാവ് മുതലായവരായിരുന്നു മന്ത്രിസഭയിലെ പ്രധാനാംഗങ്ങൾ. എല്ലാ ഡിപ്പാർട്ടുമെണ്ടിലേയും അദ്ധ്യക്ഷന്മാർ സമ്മേളിച്ചിരുന്ന മറെറാരു മന്ത്രിമണ്ഡലവും ഉണ്ടായിരുന്നു. അതിൽ പ്രധാനമന്ത്രി, പ്രധാന കോശാദ്ധ്യക്ഷൻ, പ്രധാനനിരീക്ഷകൻ (ആഡിറർ ജനറാൾ അഥവാ എക്കൌണ്ട് ൻറ് ജനറാൾ) പത്ര മഹാരാധികൃതൻ, മനുഷ്യഗണനാവിഭാഗാധിപൻ (കാനേഷുമാരി അധികൃതൻ), രാജഗൃഹപ്രമാണി, അന്തർവംശിക സർദാർ (അംഗരക്ഷകൻ) മുതലായവർ സംബന്ധിച്ചിരുന്നു. കൂടാതെ, പ്രധാന ഡിപ്പാർട്ടുമെൻറുകൾക്കൊക്കെയും പ്രത്യേകം പ്രത്യേകം പ്രവത്തകസമിതികളും ഉണ്ടായിരുന്നുവത്രെ. അന്നത്തെ ഭരണപദ്ധതി പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവയിൽ പ്രാധാന്യമർഹിക്കുന്ന<noinclude><references/></noinclude> 8zpvepe5buivv6x207msdr97oqu0og4 ദേവീഭുജംഗസ്തോത്രം (കുഞ്ഞിക്കുട്ടൻതമ്പുരാൻ) 0 80343 237288 2025-06-12T14:52:51Z Manojk 804 '<poem> പുരാരാതിഗോവിന്ദപത്മാസനന്മാർ പുരാണങ്ങളിൽ കണ്ട മൂർത്തിത്രയം പോൽ; പുരാണാലയത്തിങ്കലീമൂവരേക്കാൾ പുരാണം തെളിഞ്ഞുണ്ടു തേജസ്സുകാണ്മൂ. 1 പരാശക്തിയെന്നും, പരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 237288 wikitext text/x-wiki <poem> പുരാരാതിഗോവിന്ദപത്മാസനന്മാർ പുരാണങ്ങളിൽ കണ്ട മൂർത്തിത്രയം പോൽ; പുരാണാലയത്തിങ്കലീമൂവരേക്കാൾ പുരാണം തെളിഞ്ഞുണ്ടു തേജസ്സുകാണ്മൂ. 1 പരാശക്തിയെന്നും, പരാത്മാവിതെന്നും, പരാനന്ദപീയൂഷസമ്പത്തിതെന്നും, പുരാണർഷിമാർ വാഴ്ത്തു മദ്ധ്യാത്മതത്വം പുരാണാലയം വാണ തേജസ്സിതല്ലോ. 2 മഹാകാളിയെന്നോ, മഹാലക്ഷ്മിയെന്നോ, മഹാവാണിയെന്നോ, മഹാന്മാർ മുനീന്ദ്രർ മഹാഭക്തിയോടിപ്പുരാണാലയത്തീ- മഹാശക്തിയെത്തന്നെ പേരിട്ടിരിപ്പൂ. 3 വിരാട്ടെന്നു ചൊല്ലുന്ന വിശ്വശ്വരന്നും വിരാജിക്കുവാൻ തക്ക വീര്യം കൊടുപ്പാൻ ഒരാളുണ്ടു മേലാ,ളതാരെന്നു വെച്ചാൽ പുരാണാലയത്തിങ്കലുള്ളമ്മതന്നെ. 4 പരബ്രഹ്മമെന്നും, പരം തത്വമെന്നും, പറഞ്ഞീടുമസ്സച്ചിദാനന്ദസാരം പരം സ്പഷ്ടമാക്കുന്ന വിദ്യാസ്വരൂപം പരക്കേ പുരാണാലയത്തിൽ സ്‌ഫുരിപ്പൂ. 5 പുരാണാത്മവിദ്യേ! പുരാണാലയസ്ഥേ! പുരാണർഷിമാർ കണ്ട പുണ്യക്കുഴമ്പേ ഒരാലംബമില്ലാതെ ദുഃഖിക്കുമെന്നെ- പ്പരാനന്ദ സമ്പത്തു നൽകിത്തുണയ്ക്കൂ. 6 ജനിച്ചും രമിച്ചും ജഗത്തിങ്കലെന്നും തനിച്ചിട്ടു കഷ്ടപ്പെടുത്താതെയെന്നെ ഇനിച്ചിൽസുഖത്തിൽ പുരാണാലയസ്ഥേ! കുനിച്ചിട്ടു ചുറ്റിയ്ക്ക നീ വിശ്വനാഥേ! 7 അറിഞ്ഞേൻ ജഗത്തിങ്കലെസ്സൌഖ്യമെന്നാൽ മറിഞ്ഞേറെ നോക്കമ്പൊഴൊട്ടുക്കു ദുഃഖം കുറഞ്ഞൊന്നു മാറ്റിപ്പുരാണാലയേ ! നീ പറഞ്ഞോണമാനന്ദമാർഗ്ഗം തിരിക്കൂ. 8 വിധിക്കും ഹരിക്കും ഹരന്നും മഹത്വം വിധിക്കും പരപ്രേമസമ്പൽ സ്വരൂപേ! സ്വാധിഷ്ണ്യം പുരാണാന്ത്യമാം ദേവി! നീത- ന്നധിദ്ധ്യാനമെന്നുള്ളിലും വാഴ്ക ദുർഗ്ഗേ! 9 സ്വവർഗ്ഗേഷ്ടദേ! ദേവി! ദുർഗ്ഗേ! തപസ്സ- റ്റവക്കേറെ ദുർഗ്ഗേ! സുരാരാതിദുർഗ്ഗേ! ഭവൽപാദപത്മം ഭജിപ്പാൻ തരം ത- ന്നവശ്യം തുണക്കൂ പുരാണാലയസ്ഥേ! 10 തരം നാലുമട്ടുണ്ടഹോ താമസം മേൽ- തരം രാജസം സ്വാത്വികം മൂന്നിവണ്ണം പരം ഭക്തിഭാവം ഗുണാതീതമെല്ലാം വരത്തക്കവണ്ണം പ്രസാദിയ്ക്കു ദുർഗേ! 11 മുറയ്ക്കീവിധം ഭക്തി മേന്മേൽ വളർന്നി- ട്ടുറയ്ക്കണമേ സച്ചിദാനന്ദസൌഖ്യം പരബ്രഹ്മജായേ! പരംതത്വവിദ്യേ! പരം ചിന്മയേ! നീ പ്രസാദിക്ക മായേ! 12 </poem> c51back2txwjbefqti28ew3pkz6dw4t 237289 237288 2025-06-12T14:53:03Z Manojk 804 added [[Category:കുഞ്ഞിക്കുട്ടൻതമ്പുരാൻ]] using [[Help:Gadget-HotCat|HotCat]] 237289 wikitext text/x-wiki <poem> പുരാരാതിഗോവിന്ദപത്മാസനന്മാർ പുരാണങ്ങളിൽ കണ്ട മൂർത്തിത്രയം പോൽ; പുരാണാലയത്തിങ്കലീമൂവരേക്കാൾ പുരാണം തെളിഞ്ഞുണ്ടു തേജസ്സുകാണ്മൂ. 1 പരാശക്തിയെന്നും, പരാത്മാവിതെന്നും, പരാനന്ദപീയൂഷസമ്പത്തിതെന്നും, പുരാണർഷിമാർ വാഴ്ത്തു മദ്ധ്യാത്മതത്വം പുരാണാലയം വാണ തേജസ്സിതല്ലോ. 2 മഹാകാളിയെന്നോ, മഹാലക്ഷ്മിയെന്നോ, മഹാവാണിയെന്നോ, മഹാന്മാർ മുനീന്ദ്രർ മഹാഭക്തിയോടിപ്പുരാണാലയത്തീ- മഹാശക്തിയെത്തന്നെ പേരിട്ടിരിപ്പൂ. 3 വിരാട്ടെന്നു ചൊല്ലുന്ന വിശ്വശ്വരന്നും വിരാജിക്കുവാൻ തക്ക വീര്യം കൊടുപ്പാൻ ഒരാളുണ്ടു മേലാ,ളതാരെന്നു വെച്ചാൽ പുരാണാലയത്തിങ്കലുള്ളമ്മതന്നെ. 4 പരബ്രഹ്മമെന്നും, പരം തത്വമെന്നും, പറഞ്ഞീടുമസ്സച്ചിദാനന്ദസാരം പരം സ്പഷ്ടമാക്കുന്ന വിദ്യാസ്വരൂപം പരക്കേ പുരാണാലയത്തിൽ സ്‌ഫുരിപ്പൂ. 5 പുരാണാത്മവിദ്യേ! പുരാണാലയസ്ഥേ! പുരാണർഷിമാർ കണ്ട പുണ്യക്കുഴമ്പേ ഒരാലംബമില്ലാതെ ദുഃഖിക്കുമെന്നെ- പ്പരാനന്ദ സമ്പത്തു നൽകിത്തുണയ്ക്കൂ. 6 ജനിച്ചും രമിച്ചും ജഗത്തിങ്കലെന്നും തനിച്ചിട്ടു കഷ്ടപ്പെടുത്താതെയെന്നെ ഇനിച്ചിൽസുഖത്തിൽ പുരാണാലയസ്ഥേ! കുനിച്ചിട്ടു ചുറ്റിയ്ക്ക നീ വിശ്വനാഥേ! 7 അറിഞ്ഞേൻ ജഗത്തിങ്കലെസ്സൌഖ്യമെന്നാൽ മറിഞ്ഞേറെ നോക്കമ്പൊഴൊട്ടുക്കു ദുഃഖം കുറഞ്ഞൊന്നു മാറ്റിപ്പുരാണാലയേ ! നീ പറഞ്ഞോണമാനന്ദമാർഗ്ഗം തിരിക്കൂ. 8 വിധിക്കും ഹരിക്കും ഹരന്നും മഹത്വം വിധിക്കും പരപ്രേമസമ്പൽ സ്വരൂപേ! സ്വാധിഷ്ണ്യം പുരാണാന്ത്യമാം ദേവി! നീത- ന്നധിദ്ധ്യാനമെന്നുള്ളിലും വാഴ്ക ദുർഗ്ഗേ! 9 സ്വവർഗ്ഗേഷ്ടദേ! ദേവി! ദുർഗ്ഗേ! തപസ്സ- റ്റവക്കേറെ ദുർഗ്ഗേ! സുരാരാതിദുർഗ്ഗേ! ഭവൽപാദപത്മം ഭജിപ്പാൻ തരം ത- ന്നവശ്യം തുണക്കൂ പുരാണാലയസ്ഥേ! 10 തരം നാലുമട്ടുണ്ടഹോ താമസം മേൽ- തരം രാജസം സ്വാത്വികം മൂന്നിവണ്ണം പരം ഭക്തിഭാവം ഗുണാതീതമെല്ലാം വരത്തക്കവണ്ണം പ്രസാദിയ്ക്കു ദുർഗേ! 11 മുറയ്ക്കീവിധം ഭക്തി മേന്മേൽ വളർന്നി- ട്ടുറയ്ക്കണമേ സച്ചിദാനന്ദസൌഖ്യം പരബ്രഹ്മജായേ! പരംതത്വവിദ്യേ! പരം ചിന്മയേ! നീ പ്രസാദിക്ക മായേ! 12 </poem> [[വർഗ്ഗം:കുഞ്ഞിക്കുട്ടൻതമ്പുരാൻ]] dpqwiwdsbrx5el6xhaa0j3mbhxrcho5 237290 237289 2025-06-12T14:53:26Z Manojk 804 removed [[Category:കുഞ്ഞിക്കുട്ടൻതമ്പുരാൻ]]; added [[Category:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]] 237290 wikitext text/x-wiki <poem> പുരാരാതിഗോവിന്ദപത്മാസനന്മാർ പുരാണങ്ങളിൽ കണ്ട മൂർത്തിത്രയം പോൽ; പുരാണാലയത്തിങ്കലീമൂവരേക്കാൾ പുരാണം തെളിഞ്ഞുണ്ടു തേജസ്സുകാണ്മൂ. 1 പരാശക്തിയെന്നും, പരാത്മാവിതെന്നും, പരാനന്ദപീയൂഷസമ്പത്തിതെന്നും, പുരാണർഷിമാർ വാഴ്ത്തു മദ്ധ്യാത്മതത്വം പുരാണാലയം വാണ തേജസ്സിതല്ലോ. 2 മഹാകാളിയെന്നോ, മഹാലക്ഷ്മിയെന്നോ, മഹാവാണിയെന്നോ, മഹാന്മാർ മുനീന്ദ്രർ മഹാഭക്തിയോടിപ്പുരാണാലയത്തീ- മഹാശക്തിയെത്തന്നെ പേരിട്ടിരിപ്പൂ. 3 വിരാട്ടെന്നു ചൊല്ലുന്ന വിശ്വശ്വരന്നും വിരാജിക്കുവാൻ തക്ക വീര്യം കൊടുപ്പാൻ ഒരാളുണ്ടു മേലാ,ളതാരെന്നു വെച്ചാൽ പുരാണാലയത്തിങ്കലുള്ളമ്മതന്നെ. 4 പരബ്രഹ്മമെന്നും, പരം തത്വമെന്നും, പറഞ്ഞീടുമസ്സച്ചിദാനന്ദസാരം പരം സ്പഷ്ടമാക്കുന്ന വിദ്യാസ്വരൂപം പരക്കേ പുരാണാലയത്തിൽ സ്‌ഫുരിപ്പൂ. 5 പുരാണാത്മവിദ്യേ! പുരാണാലയസ്ഥേ! പുരാണർഷിമാർ കണ്ട പുണ്യക്കുഴമ്പേ ഒരാലംബമില്ലാതെ ദുഃഖിക്കുമെന്നെ- പ്പരാനന്ദ സമ്പത്തു നൽകിത്തുണയ്ക്കൂ. 6 ജനിച്ചും രമിച്ചും ജഗത്തിങ്കലെന്നും തനിച്ചിട്ടു കഷ്ടപ്പെടുത്താതെയെന്നെ ഇനിച്ചിൽസുഖത്തിൽ പുരാണാലയസ്ഥേ! കുനിച്ചിട്ടു ചുറ്റിയ്ക്ക നീ വിശ്വനാഥേ! 7 അറിഞ്ഞേൻ ജഗത്തിങ്കലെസ്സൌഖ്യമെന്നാൽ മറിഞ്ഞേറെ നോക്കമ്പൊഴൊട്ടുക്കു ദുഃഖം കുറഞ്ഞൊന്നു മാറ്റിപ്പുരാണാലയേ ! നീ പറഞ്ഞോണമാനന്ദമാർഗ്ഗം തിരിക്കൂ. 8 വിധിക്കും ഹരിക്കും ഹരന്നും മഹത്വം വിധിക്കും പരപ്രേമസമ്പൽ സ്വരൂപേ! സ്വാധിഷ്ണ്യം പുരാണാന്ത്യമാം ദേവി! നീത- ന്നധിദ്ധ്യാനമെന്നുള്ളിലും വാഴ്ക ദുർഗ്ഗേ! 9 സ്വവർഗ്ഗേഷ്ടദേ! ദേവി! ദുർഗ്ഗേ! തപസ്സ- റ്റവക്കേറെ ദുർഗ്ഗേ! സുരാരാതിദുർഗ്ഗേ! ഭവൽപാദപത്മം ഭജിപ്പാൻ തരം ത- ന്നവശ്യം തുണക്കൂ പുരാണാലയസ്ഥേ! 10 തരം നാലുമട്ടുണ്ടഹോ താമസം മേൽ- തരം രാജസം സ്വാത്വികം മൂന്നിവണ്ണം പരം ഭക്തിഭാവം ഗുണാതീതമെല്ലാം വരത്തക്കവണ്ണം പ്രസാദിയ്ക്കു ദുർഗേ! 11 മുറയ്ക്കീവിധം ഭക്തി മേന്മേൽ വളർന്നി- ട്ടുറയ്ക്കണമേ സച്ചിദാനന്ദസൌഖ്യം പരബ്രഹ്മജായേ! പരംതത്വവിദ്യേ! പരം ചിന്മയേ! നീ പ്രസാദിക്ക മായേ! 12 </poem> [[വർഗ്ഗം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] rk61og5qj126deuzifkq6efexh9r3mq ചില മാതൃകാപദ്യങ്ങൾ 0 80344 237291 2025-06-12T14:54:37Z Manojk 804 '<poem> 1. ശബ്ദാലങ്കാരം ദ്രുതവിളംബിതം വൃത്തം-മൂന്നു സന്ധികൾക്കും ആദിമദ്ധ്യാന്തങ്ങളിൽ യമകം. പരമമാനവമാമരുണത്വിഷാ പരമമാന വഴിയ്ക്കുദയാദ്രിയിൽ പരമമാനവസേവിതനാമിന...' താൾ സൃഷ്ടിച്ചിരിക്കുന്നു 237291 wikitext text/x-wiki <poem> 1. ശബ്ദാലങ്കാരം ദ്രുതവിളംബിതം വൃത്തം-മൂന്നു സന്ധികൾക്കും ആദിമദ്ധ്യാന്തങ്ങളിൽ യമകം. പരമമാനവമാമരുണത്വിഷാ പരമമാന വഴിയ്ക്കുദയാദ്രിയിൽ പരമമാനവസേവിതനാമിനൻ പരമമാനവരട്ടിരുൾ മാറ്റിനാൻ. കിരണമാലകൾ തൂകിടുമുൽക്കട- സ്ഫുരണമാലണയിച്ചവനുച്ചയിൽ ചരണമാലയമുള്ള ദരിദ്രനും ശരണമാലടിയാക്കി ദിവാകരൻ. അതുലമാം ചരമാംബുധിവാരണ- ഞ്ഞിതു ഖരദ്യുതി ഭാനുനിവാരണം മുതുതമോമയമേറ്റിതു വാരണം പുതുസുമാസ്ത്രരണം പൊടിവാരണം 2 അർത്ഥാലങ്കാരം, ഹരിണീവൃത്തം, ഉപമാലങ്കാരം, ശൃംഗാരരസം. മദിരനയനേ ഗന്ധം ചന്തം മൃദുത്വമിവറ്റിനാ- ലുദിതരുചിയാം പത്മംപോലാണെടോ സഖി! നിൻമുഖം ഹൃദി ചില രസം ചിന്തിച്ചേവം പ്രിയൻ പറയും വിധൌ മുദിതസഖിമാർ കാണ്കേ തന്വംഗിയാൾ തലതാഴ്ത്തിനാൾ. സ്രഗ്ദ്ധര-രൂപകം വീരരസം. കല്ലോലക്കോളടിക്കുന്നൊരു നെടിയ കടൽ - ത്തോടണക്കെട്ടുകെട്ടീ ട്ടല്ലോ സാധിച്ചു യുദ്ധകൃഷി രജനിചര- ക്കാരിനെൽക്കൊയ്തു കൊയ്തൂ നല്ലോരാനന്ദനച്ചോറമൃതമരനിര- ക്കേകുവാൻ കീർത്തിദുഗ്ദ്ധം സ്വർല്ലോകത്തോളമെത്തിച്ചിതു രഘുകുലഭൂ- ജന്മിയാം ധർമ്മശീലൻ. വിയോഗിനി-ഉൽപ്രേക്ഷാ-കരുണം ദയിതേ! തവ നഷ്ടരൂപമെ- ന്നുയിർതേയും വരെയും പ്രതിഷ്ഠയാം; മയി തേ ചൗമോക്തിമന്ത്രമാ- ണയി തേവാരമെനിക്കു നിത്യവും 3 ശബ്ദാർത്ഥങ്ങൾ - ശാർദ്ദൂലവിക്രീഡിതം ആരാലെന്നറിവെന്നിയേ ശിശുശവം ചുട്ടീടുമിച്ചേട്ടയാ- ളാരാണെന്നു കടന്നുചെന്നു സുദൃഢം സൂക്ഷിച്ചനോക്കുംവിധൌ ആരാവിൽച്ചൊടിമാഞ്ഞ കണ്ണിണയണി ക്കണ്ണീരു പാഞ്ഞുള്ളുകൊ- ണ്ടാരാഞ്ഞൊന്നു പകച്ചുനിന്നഥ ഹരി- ശ്ചന്ദ്രൻ ചിരിച്ചീടിനാൻ. </poem> te3oimrtsgjv6cwbffzlkdj110q5p1w 237292 237291 2025-06-12T14:54:54Z Manojk 804 added [[Category:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]] 237292 wikitext text/x-wiki <poem> 1. ശബ്ദാലങ്കാരം ദ്രുതവിളംബിതം വൃത്തം-മൂന്നു സന്ധികൾക്കും ആദിമദ്ധ്യാന്തങ്ങളിൽ യമകം. പരമമാനവമാമരുണത്വിഷാ പരമമാന വഴിയ്ക്കുദയാദ്രിയിൽ പരമമാനവസേവിതനാമിനൻ പരമമാനവരട്ടിരുൾ മാറ്റിനാൻ. കിരണമാലകൾ തൂകിടുമുൽക്കട- സ്ഫുരണമാലണയിച്ചവനുച്ചയിൽ ചരണമാലയമുള്ള ദരിദ്രനും ശരണമാലടിയാക്കി ദിവാകരൻ. അതുലമാം ചരമാംബുധിവാരണ- ഞ്ഞിതു ഖരദ്യുതി ഭാനുനിവാരണം മുതുതമോമയമേറ്റിതു വാരണം പുതുസുമാസ്ത്രരണം പൊടിവാരണം 2 അർത്ഥാലങ്കാരം, ഹരിണീവൃത്തം, ഉപമാലങ്കാരം, ശൃംഗാരരസം. മദിരനയനേ ഗന്ധം ചന്തം മൃദുത്വമിവറ്റിനാ- ലുദിതരുചിയാം പത്മംപോലാണെടോ സഖി! നിൻമുഖം ഹൃദി ചില രസം ചിന്തിച്ചേവം പ്രിയൻ പറയും വിധൌ മുദിതസഖിമാർ കാണ്കേ തന്വംഗിയാൾ തലതാഴ്ത്തിനാൾ. സ്രഗ്ദ്ധര-രൂപകം വീരരസം. കല്ലോലക്കോളടിക്കുന്നൊരു നെടിയ കടൽ - ത്തോടണക്കെട്ടുകെട്ടീ ട്ടല്ലോ സാധിച്ചു യുദ്ധകൃഷി രജനിചര- ക്കാരിനെൽക്കൊയ്തു കൊയ്തൂ നല്ലോരാനന്ദനച്ചോറമൃതമരനിര- ക്കേകുവാൻ കീർത്തിദുഗ്ദ്ധം സ്വർല്ലോകത്തോളമെത്തിച്ചിതു രഘുകുലഭൂ- ജന്മിയാം ധർമ്മശീലൻ. വിയോഗിനി-ഉൽപ്രേക്ഷാ-കരുണം ദയിതേ! തവ നഷ്ടരൂപമെ- ന്നുയിർതേയും വരെയും പ്രതിഷ്ഠയാം; മയി തേ ചൗമോക്തിമന്ത്രമാ- ണയി തേവാരമെനിക്കു നിത്യവും 3 ശബ്ദാർത്ഥങ്ങൾ - ശാർദ്ദൂലവിക്രീഡിതം ആരാലെന്നറിവെന്നിയേ ശിശുശവം ചുട്ടീടുമിച്ചേട്ടയാ- ളാരാണെന്നു കടന്നുചെന്നു സുദൃഢം സൂക്ഷിച്ചനോക്കുംവിധൌ ആരാവിൽച്ചൊടിമാഞ്ഞ കണ്ണിണയണി ക്കണ്ണീരു പാഞ്ഞുള്ളുകൊ- ണ്ടാരാഞ്ഞൊന്നു പകച്ചുനിന്നഥ ഹരി- ശ്ചന്ദ്രൻ ചിരിച്ചീടിനാൻ. </poem> [[വർഗ്ഗം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] a0z6lfihxx0g9wswy18teacyawh78ca എരുവയിൽ അച്ചുതവാരിയർ 0 80345 237293 2025-06-12T14:55:41Z Manojk 804 '<poem> കായംകുളത്തരചനോടു വിരോധശക്തി- യ്ക്കായം മുഴുത്തു പടവെട്ടി വരുന്നകാലം സായം മടങ്ങി മതിമങ്ങിയൊഴിഞ്ഞുകൊല്ല- ത്തായന്തിപാർത്തിതു വലഞ്ഞൊരു വഞ്ചിരാജൻ. 1 ആ മന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 237293 wikitext text/x-wiki <poem> കായംകുളത്തരചനോടു വിരോധശക്തി- യ്ക്കായം മുഴുത്തു പടവെട്ടി വരുന്നകാലം സായം മടങ്ങി മതിമങ്ങിയൊഴിഞ്ഞുകൊല്ല- ത്തായന്തിപാർത്തിതു വലഞ്ഞൊരു വഞ്ചിരാജൻ. 1 ആ മന്നവൻ മദമമർന്നു മനസ്സുകെട്ടു കാമങ്കുറഞ്ഞ തലതാഴ്ത്തിയിരുന്നിടുമ്പോൾ സാമർത്ഥ്യമേറിയൊരു മന്ത്രിയുളുക്കറിഞ്ഞ രാമയ്യനന്തികമണഞ്ഞു പറഞ്ഞു മെല്ലേ:- 2 "സ്വാമീ! പെരുത്ത പടയോടുമെതിർത്തു ചെന്നു നാമീവിധം പലദിനം പടതോററുപോവാൻ ഭൂമീശബാഹുബലമൊന്നതുമാത്രമല്ലാ കാണ്മീലയോ സചിവബുദ്ധിയുമുണ്ടുമൂലം. 3 ഊക്കേറിടുന്നെരുവയച്യുതവാരിയർക്കു കൈക്കേറ്റമുണ്ടു വിരുതായതുതന്നെ പോരാ, അക്കേമനുള്ള മതിയാം പടനായകത്വ- മുൾക്കേറ്റമൂലമിഹ നമ്മളെ വെന്നിടുന്നു. 4 ഉൾപ്പോർവഴിക്കു ചിലതിജ്ജനമോർത്തു പോരിൽ- ക്കെൽപ്പോടു ചെയ്യുകിലവർക്കതു പുല്ലുപോലെ; അപ്പോ! നിഗൂഢമതി വാരിയർ കണ്ടുചെയ്യു- മപ്പോർ നമുക്കറിയുവാൻ വളരെ പ്രയാസം. 5 നോക്കുമ്പോളില്ല പടയാളികൾ നമ്മൾ കേറി, നോക്കു പൊളമ്പുകളസംഖ്യമണഞ്ഞു കാണാം; ആർക്കുമ്പടജ്ജനമുടഞ്ഞിടുമപ്പൊൾ മാറ്റാർ നേർക്കുമ്പടിക്കു പടനായകനുണ്ടു മുമ്പിൽ. 67 ആ വാരിയൻ പടനടത്തിയെതൃത്തിടുമ്പോൾ- ചാവാനൊരുങ്ങിയണിയിട്ടെതിരുട്ടു നമ്മൾ ഹാ! വാശിയോടു പൊരുതീടിലുമിങ്ങു തോൽമ- യാവാതെയുള്ള ദിവസം വളരെച്ചുരുക്കം. 7 ഇന്നായവക്കടവുവിദ്യകളൊന്നു, വേറി- ട്ടൊന്നാണു നാളെയിതുമാതിരി മാറി മാറി നന്നായ് രണപ്പുതുമ കാട്ടി വരുന്നു സേനാ- സന്നാഹയോഗ വിധികണ്ടൊരു വാരിയേന്ദ്രൻ. 8 സേനേശനായവിടെ വാരിയരുള്ളകാലം ഞാനേറ്റുറച്ചു പറയാമവരേ ജയിക്കൂ; ഊനേതരപ്രകൃതിഗൂഢതകൂടുമായാൾ- താനേ കുടുങ്ങമൊരെലിക്കണി വെച്ചുനോക്കാം. 9 വിശ്രാന്തി നല്കുക പടയ്ക്കിനി രണ്ടുപക്ഷ- മിശ്രാന്തിതീർത്തടവുകൂട്ടുകയാം സ്വപക്ഷം, അശ്രാന്ത കൌശലനയപ്പണിയാൽ വിപക്ഷ മശ്രാവ്യമാക്കിടുവനില്ലിഹ രണ്ടുപക്ഷം.'' 10 എന്നോതിടുന്ന സചിവന്റെ വചസ്സു കേട്ടി- ട്ടൊന്നോർത്തു സസ്മിതമുരച്ചിതു വഞ്ചിരാജൻ;— "നന്നോതിടുന്നതു സഖേ വഴിനോക്കുകെന്നാൽ നിന്നോട്ടെയിന്നു മുതലീദ്ധൃതിപെട്ട യുദ്ധം.'' 11 ഏവം പറഞ്ഞവർ പിരിഞ്ഞു കടുത്ത യുദ്ധ- ഭാവം നിലച്ചിതൊരു മാസ, മതിനിടയ്ക്കൽ ആ വൻപരാം നരവരർക്കടിമപ്പെടുന്നോർ കൈവന്ന വീര്യമിയലും ഭടർ വിശ്രമിച്ചൂ. 12 പാറ്റീടുമുൽക്കടരണപ്രകണിപ്പിണക്കം മാറ്റീടുമായിടയിൽ വന്നു ശനിപ്രദോഷം, ഏറ്റീടിനോരു ശിവഭക്തിയൊടന്നു നോൽമ്പു- നോറ്റീടിനാനരിയൊരച്യുതവാരിയേന്ദ്രൻ. 13 അന്തിക്കു താൻ കളികഴിച്ചൊരു പട്ടുടുത്തു പന്തിക്കു ഭസ്മവുമണിഞ്ഞൊരു മാലയേന്തി വന്തിക്കുമായ് ജനമണഞ്ഞിടുമമ്പലത്തിൽ മുന്തിക്കുമാരഗുരുസേവതുടങ്ങി വീരൻ. 14 ഗൌരീശനെത്തൊഴുതു വാരിയരീശസേവാ- പാരീണനായ് ജപവുമായി വലത്തുവെക്കേ ഭൂരീശനാമനികരങ്ങളുറച്ചു പാടി- ശ്ശാരീരശുദ്ധി വെളിവാക്കിയൊരാളണഞ്ഞു. 15 രുദ്രാക്ഷമാലകളണിഞ്ഞു വിശുദ്ധപുണ്യ- മുദ്രാവിലാസസിതഭസ്മമടിച്ചു പൂശി ഭദ്രാർത്ഥനത്തൊടുമണഞ്ഞവനുച്ചഘോഷം രുദ്രാദിമന്ത്രവുമുരച്ചു ഹരന്റെ മുമ്പിൽ. 16 തേവാരമിങ്ങിനെ കഴിച്ചവസാനഭാവാൽ ദേവാധിദേവനു നമസ്കൃതിപോട്ടു പട്ടർ ആ വാരിയന്റെ പിറകേ ദുരമൂർത്തിപോലെ സേവാവിനീതനില കാട്ടി വലത്തുവെച്ചു. 17 "നോക്കുൻറപോതുയശമാനർകൾ പോലിരുക്കാ- റാക്കും മകാങ്കൾ ദവാണ്ടവരിങ്കെ നീങ്കൾ നേക്കും തുണൈക്കുറതു ഞായ"മിവണ്ണമോരോ വാക്കും പറഞ്ഞു കിഴവൻ ബഹുസേവകൂടീ. 18 *അങ്ങാരു വൃദ്ധ ധരണീസുര! വാസദേശ- മെങ്ങാണു ചൊൽകിവിടെവന്നതുമെന്തിനിപ്പോൾ?'' മങ്ങാതെ വാരിയരുമീവക ചോദ്യമായീ ചെങ്ങാതി മെല്ലെയതിനുത്തരവും പറഞ്ഞു. 19 കായങ്കുളത്തു ശിവമന്ദിരമോടടുത്തി- ട്ടായങ്ങു കാണ്കിലഴകാർന്നൊരു കായലല്ലോ; കായൽക്കടുത്തളവൊരോടിയണഞ്ഞു പട്ടർ മായം പറഞ്ഞവിടെ വാരിയരെപ്പിടിച്ചു. 20 "രാമയ്യനോ? പറക താ"നിതി വാരിയന്റെ ഭീമസ്വരോക്തിയിൽ വയോധികവേഷധാരി “ആമയ്യ”യെന്നുമുരചെയ്തു ബലാൽ പിടിച്ചു സാമർത്ഥ്യമുള്ള ഭടരൊത്തുടനോടി കേറ്റി. 21 വഞ്ചിക്കു കായൽ വഴി കൊല്ലമണച്ചുകേറ്റി വഞ്ചിക്കധീശനുടെ മുന്നിലണച്ചു മന്ത്രി തഞ്ചിത്തധൈര്യമിളകാത്തെതിരാളി കൂസാ- തഞ്ചിക്കുമാറരചനെത്തൊഴുതൊന്നുനോക്കീ. 22 വ്യാജാൽ പിടിച്ചവശനാക്കി വശത്തുനിർത്തി രാജാവു വാരിയരൊടാദരപൂർവ്വമോതി;- "ഹേ ജാത്യമുള്ള രണശൂര! ഭവാൻ മദീയ- രാജാംഗമായ ഭടനായക വാളു വാങ്ങൂ !'' 23 "ആണായൊരച്ഛൻചിറന്നവനാണു മുമ്പിൽ- ക്കാണായിനില്ക്കുമിവനീപ്പണി പറ്റുകില്ലാ; പ്രാണാവസാനമടിയന്നണയാതെ കണ്ടു കോണാലുമൊട്ടുമവിടുന്നു ജയിക്കയില്ല. 24 വല്ലേടം തടവിൽ പിടിച്ചടിയനെ- ബ്ബന്ധിച്ചടച്ചീടിലും ചെല്ലേണ്ടും സമയം പടത്തലയിലു- ണ്ടീയച്യുതൻ നിശ്ചയം; അല്ലേ മന്നവ! നീ ജയത്തിനു നയം കണ്ടാലു"മെന്നാനവൻ; ചൊല്ലേണ്ടാ കഥ പിന്നെയുള്ളൊരു ഫലം കായംകുളം കായലിൽ. 25 </poem> 0y0h61c3u6m3cq11gasgm138zyhao7x 237294 237293 2025-06-12T14:55:59Z Manojk 804 added [[Category:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]] 237294 wikitext text/x-wiki <poem> കായംകുളത്തരചനോടു വിരോധശക്തി- യ്ക്കായം മുഴുത്തു പടവെട്ടി വരുന്നകാലം സായം മടങ്ങി മതിമങ്ങിയൊഴിഞ്ഞുകൊല്ല- ത്തായന്തിപാർത്തിതു വലഞ്ഞൊരു വഞ്ചിരാജൻ. 1 ആ മന്നവൻ മദമമർന്നു മനസ്സുകെട്ടു കാമങ്കുറഞ്ഞ തലതാഴ്ത്തിയിരുന്നിടുമ്പോൾ സാമർത്ഥ്യമേറിയൊരു മന്ത്രിയുളുക്കറിഞ്ഞ രാമയ്യനന്തികമണഞ്ഞു പറഞ്ഞു മെല്ലേ:- 2 "സ്വാമീ! പെരുത്ത പടയോടുമെതിർത്തു ചെന്നു നാമീവിധം പലദിനം പടതോററുപോവാൻ ഭൂമീശബാഹുബലമൊന്നതുമാത്രമല്ലാ കാണ്മീലയോ സചിവബുദ്ധിയുമുണ്ടുമൂലം. 3 ഊക്കേറിടുന്നെരുവയച്യുതവാരിയർക്കു കൈക്കേറ്റമുണ്ടു വിരുതായതുതന്നെ പോരാ, അക്കേമനുള്ള മതിയാം പടനായകത്വ- മുൾക്കേറ്റമൂലമിഹ നമ്മളെ വെന്നിടുന്നു. 4 ഉൾപ്പോർവഴിക്കു ചിലതിജ്ജനമോർത്തു പോരിൽ- ക്കെൽപ്പോടു ചെയ്യുകിലവർക്കതു പുല്ലുപോലെ; അപ്പോ! നിഗൂഢമതി വാരിയർ കണ്ടുചെയ്യു- മപ്പോർ നമുക്കറിയുവാൻ വളരെ പ്രയാസം. 5 നോക്കുമ്പോളില്ല പടയാളികൾ നമ്മൾ കേറി, നോക്കു പൊളമ്പുകളസംഖ്യമണഞ്ഞു കാണാം; ആർക്കുമ്പടജ്ജനമുടഞ്ഞിടുമപ്പൊൾ മാറ്റാർ നേർക്കുമ്പടിക്കു പടനായകനുണ്ടു മുമ്പിൽ. 67 ആ വാരിയൻ പടനടത്തിയെതൃത്തിടുമ്പോൾ- ചാവാനൊരുങ്ങിയണിയിട്ടെതിരുട്ടു നമ്മൾ ഹാ! വാശിയോടു പൊരുതീടിലുമിങ്ങു തോൽമ- യാവാതെയുള്ള ദിവസം വളരെച്ചുരുക്കം. 7 ഇന്നായവക്കടവുവിദ്യകളൊന്നു, വേറി- ട്ടൊന്നാണു നാളെയിതുമാതിരി മാറി മാറി നന്നായ് രണപ്പുതുമ കാട്ടി വരുന്നു സേനാ- സന്നാഹയോഗ വിധികണ്ടൊരു വാരിയേന്ദ്രൻ. 8 സേനേശനായവിടെ വാരിയരുള്ളകാലം ഞാനേറ്റുറച്ചു പറയാമവരേ ജയിക്കൂ; ഊനേതരപ്രകൃതിഗൂഢതകൂടുമായാൾ- താനേ കുടുങ്ങമൊരെലിക്കണി വെച്ചുനോക്കാം. 9 വിശ്രാന്തി നല്കുക പടയ്ക്കിനി രണ്ടുപക്ഷ- മിശ്രാന്തിതീർത്തടവുകൂട്ടുകയാം സ്വപക്ഷം, അശ്രാന്ത കൌശലനയപ്പണിയാൽ വിപക്ഷ മശ്രാവ്യമാക്കിടുവനില്ലിഹ രണ്ടുപക്ഷം.'' 10 എന്നോതിടുന്ന സചിവന്റെ വചസ്സു കേട്ടി- ട്ടൊന്നോർത്തു സസ്മിതമുരച്ചിതു വഞ്ചിരാജൻ;— "നന്നോതിടുന്നതു സഖേ വഴിനോക്കുകെന്നാൽ നിന്നോട്ടെയിന്നു മുതലീദ്ധൃതിപെട്ട യുദ്ധം.'' 11 ഏവം പറഞ്ഞവർ പിരിഞ്ഞു കടുത്ത യുദ്ധ- ഭാവം നിലച്ചിതൊരു മാസ, മതിനിടയ്ക്കൽ ആ വൻപരാം നരവരർക്കടിമപ്പെടുന്നോർ കൈവന്ന വീര്യമിയലും ഭടർ വിശ്രമിച്ചൂ. 12 പാറ്റീടുമുൽക്കടരണപ്രകണിപ്പിണക്കം മാറ്റീടുമായിടയിൽ വന്നു ശനിപ്രദോഷം, ഏറ്റീടിനോരു ശിവഭക്തിയൊടന്നു നോൽമ്പു- നോറ്റീടിനാനരിയൊരച്യുതവാരിയേന്ദ്രൻ. 13 അന്തിക്കു താൻ കളികഴിച്ചൊരു പട്ടുടുത്തു പന്തിക്കു ഭസ്മവുമണിഞ്ഞൊരു മാലയേന്തി വന്തിക്കുമായ് ജനമണഞ്ഞിടുമമ്പലത്തിൽ മുന്തിക്കുമാരഗുരുസേവതുടങ്ങി വീരൻ. 14 ഗൌരീശനെത്തൊഴുതു വാരിയരീശസേവാ- പാരീണനായ് ജപവുമായി വലത്തുവെക്കേ ഭൂരീശനാമനികരങ്ങളുറച്ചു പാടി- ശ്ശാരീരശുദ്ധി വെളിവാക്കിയൊരാളണഞ്ഞു. 15 രുദ്രാക്ഷമാലകളണിഞ്ഞു വിശുദ്ധപുണ്യ- മുദ്രാവിലാസസിതഭസ്മമടിച്ചു പൂശി ഭദ്രാർത്ഥനത്തൊടുമണഞ്ഞവനുച്ചഘോഷം രുദ്രാദിമന്ത്രവുമുരച്ചു ഹരന്റെ മുമ്പിൽ. 16 തേവാരമിങ്ങിനെ കഴിച്ചവസാനഭാവാൽ ദേവാധിദേവനു നമസ്കൃതിപോട്ടു പട്ടർ ആ വാരിയന്റെ പിറകേ ദുരമൂർത്തിപോലെ സേവാവിനീതനില കാട്ടി വലത്തുവെച്ചു. 17 "നോക്കുൻറപോതുയശമാനർകൾ പോലിരുക്കാ- റാക്കും മകാങ്കൾ ദവാണ്ടവരിങ്കെ നീങ്കൾ നേക്കും തുണൈക്കുറതു ഞായ"മിവണ്ണമോരോ വാക്കും പറഞ്ഞു കിഴവൻ ബഹുസേവകൂടീ. 18 *അങ്ങാരു വൃദ്ധ ധരണീസുര! വാസദേശ- മെങ്ങാണു ചൊൽകിവിടെവന്നതുമെന്തിനിപ്പോൾ?'' മങ്ങാതെ വാരിയരുമീവക ചോദ്യമായീ ചെങ്ങാതി മെല്ലെയതിനുത്തരവും പറഞ്ഞു. 19 കായങ്കുളത്തു ശിവമന്ദിരമോടടുത്തി- ട്ടായങ്ങു കാണ്കിലഴകാർന്നൊരു കായലല്ലോ; കായൽക്കടുത്തളവൊരോടിയണഞ്ഞു പട്ടർ മായം പറഞ്ഞവിടെ വാരിയരെപ്പിടിച്ചു. 20 "രാമയ്യനോ? പറക താ"നിതി വാരിയന്റെ ഭീമസ്വരോക്തിയിൽ വയോധികവേഷധാരി “ആമയ്യ”യെന്നുമുരചെയ്തു ബലാൽ പിടിച്ചു സാമർത്ഥ്യമുള്ള ഭടരൊത്തുടനോടി കേറ്റി. 21 വഞ്ചിക്കു കായൽ വഴി കൊല്ലമണച്ചുകേറ്റി വഞ്ചിക്കധീശനുടെ മുന്നിലണച്ചു മന്ത്രി തഞ്ചിത്തധൈര്യമിളകാത്തെതിരാളി കൂസാ- തഞ്ചിക്കുമാറരചനെത്തൊഴുതൊന്നുനോക്കീ. 22 വ്യാജാൽ പിടിച്ചവശനാക്കി വശത്തുനിർത്തി രാജാവു വാരിയരൊടാദരപൂർവ്വമോതി;- "ഹേ ജാത്യമുള്ള രണശൂര! ഭവാൻ മദീയ- രാജാംഗമായ ഭടനായക വാളു വാങ്ങൂ !'' 23 "ആണായൊരച്ഛൻചിറന്നവനാണു മുമ്പിൽ- ക്കാണായിനില്ക്കുമിവനീപ്പണി പറ്റുകില്ലാ; പ്രാണാവസാനമടിയന്നണയാതെ കണ്ടു കോണാലുമൊട്ടുമവിടുന്നു ജയിക്കയില്ല. 24 വല്ലേടം തടവിൽ പിടിച്ചടിയനെ- ബ്ബന്ധിച്ചടച്ചീടിലും ചെല്ലേണ്ടും സമയം പടത്തലയിലു- ണ്ടീയച്യുതൻ നിശ്ചയം; അല്ലേ മന്നവ! നീ ജയത്തിനു നയം കണ്ടാലു"മെന്നാനവൻ; ചൊല്ലേണ്ടാ കഥ പിന്നെയുള്ളൊരു ഫലം കായംകുളം കായലിൽ. 25 </poem> [[വർഗ്ഗം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] 9gf5vrrybsppx4cczc5jeqg4gdhlq1w ശ്രീ സ്തുതി (ഭാഷ) 0 80346 237295 2025-06-12T15:00:48Z Manojk 804 '<poem> മൊട്ടിട്ടപച്ചിലമരത്തിലണഞ്ഞ വണ്ടി- ന്മട്ടിൽക്കുരുങ്കുളിർമുളച്ച മുകന്ദമെയ്യിൽ തട്ടിച്ച ഭൂതിമയമംഗളദേവതാക്ഷി- ത്തട്ടിപ്പെനിയ്ക്കു പുരുമംഗളമേകിടട്ടേ. 1...' താൾ സൃഷ്ടിച്ചിരിക്കുന്നു 237295 wikitext text/x-wiki <poem> മൊട്ടിട്ടപച്ചിലമരത്തിലണഞ്ഞ വണ്ടി- ന്മട്ടിൽക്കുരുങ്കുളിർമുളച്ച മുകന്ദമെയ്യിൽ തട്ടിച്ച ഭൂതിമയമംഗളദേവതാക്ഷി- ത്തട്ടിപ്പെനിയ്ക്കു പുരുമംഗളമേകിടട്ടേ. 1 എന്താങ്ങലേകുക ധനം, മുരജിന്മുഖത്തു ചെന്താരിൽ വണ്ടണികണക്കു സരാഗലജ്ജം ചിന്തുന്ന പോക്കുവരവങ്ങിനെ വീണ്ടുമേൽക്കും സിന്ധുക്കിടാവിനുടെ മുഗ്ദ്ധകടാക്ഷമാല. 2 എന്നും നമുക്കരുൾക ഭൂതി, കുറഞ്ഞടഞ്ഞു ചെന്നും മുകുന്ദനിലഴിഞ്ഞു മിഴിഞ്ഞുനിന്നും കന്ദർപ്പതന്ത്രരസമാർന്നൊനന്തശായി - തന്നംഗനയ്ക്കുടയ കൺകട തൊട്ട നോട്ടം. 3 കല്യാണമിങ്ങരുളണം, ഭഗവാനുപോലും കല്യാണകാമമരുളും മലർമതതന്റെ കല്ലായകൌസ്തുഭമെഴും ഹരിമാറിൽ നീല - ക്കല്ലായമാലനിലകോലിന ദൃഷ്ടിമാല. 4 കാറിന്റെ കാന്തികവരും മധുമർദ്ദനന്റെ മാറിൽത്തടിൽപ്പടി വിളങ്ങിന ലോകമാതഃ നേരിട്ടു ഭാർഗ്ഗവി വിടും നെടിയോരു നേത്രം പൂരിക്കുമാറരുൾകെനിയ്ക്കു പെരുത്തു ഭദ്രം. 5 ആണത്വമുള്ള ശുഭവാൻ മധുമാഥിമേൽ, മുൻ കാണത്തിനംഗജനു കൈ മുതലിന്റെ നോട്ടം, വേണം പതിച്ചിടുവതെന്നിലു, മാഴിമാതിൻ നാണം കുണുങ്ങി വിളയാടിന പാതിനോട്ടം. 6 ഇന്ദ്രാദിസർവ്വപദധാടി കൊതിപ്പതായു മിന്ദ്രാനുജന്നുമതിനന്ദിവളർപ്പതായും, ഇന്ദീവരപ്രതിമമിന്ദിര വിട്ടരക്ക- ണ്ണൊന്നീഷൽ മാത്രമുടനൊട്ടിടനിൽക്കുകെന്നിൽ. 7 ഉൾത്താരിലോർത്തതുപെടാത്തവരും, സുരന്മാർ- ക്കൊത്താപ്പദത്തിലണയത്തരമാംവിധത്തിൽ പോയ്ക്ക്കാരിൽ മാതു വിടുമാബ്ജമൊടൊത്ത തൃക്ക- ണ്ണൊത്താശചെയ്കിവനൊരുത്തമപുഷ്ടിയെത്താൻ. 8 പേരാണ്ടെഴുന്ന കരുണക്കുളുർകാറെറാടൊപ്പം നാരായണപ്രിയ കൊടുത്ത കടാക്ഷമേഘം, പോരാഞ്ഞുഴന്നോരിവനാം ചെറുപക്ഷിയേൽക്കാൻ ധാരാളമായ ധനമാമഴ പെയ്തിടട്ടേ. 9 ലോകത്തിൽ വാക്കുടയതെ,ന്നലർമാതിതെന്നു, ശാകംഭരീശ്വരിയതെ,ന്നുമയെന്നിവണ്ണം ആകെച്ചമച്ചിതു ഭരിച്ചു മുടിച്ചു സിദ്ധി- യേകും ത്രിലോകഗുരുവല്ലഭയേത്തൊഴുന്നേൻ. 10 കൂപ്പാം ശ്രുതിയ്ക്കു, ശുഭകർമ്മഫലപ്രദയ്ക്കു, കൂപ്പാം രതിയ്ക്ക, രമണീയഗുണാശ്രയയ്ക്കും, ശക്തിയ്ക്കു കൂപ്പു ശതപത്രനിവാസിനിയ്ക്കു; പുഷ്ടിയ്ക്കു കൂപ്പു പുരുഷോത്തമകാമിനിയ്ക്കും. 11 തൊഴുന്നു പൊന്താമര നേർമുഖിയ്ക്കു, തൊഴുന്നു പാലാഴിമകൾക്കു വീണ്ടും, തൊഴുന്നു സോമാമൃതസോദരിയ്ക്കു, തൊഴുന്നു ദാമോദരവല്ലഭയ്ക്കും. 12 തൊഴുന്നു ദേവിയ്ക്കിത ഭാർഗ്ഗവിക്കു, തൊഴുന്നു വിഷ്ണൂരസി വാഴ്‍വവൾക്കും, തൊഴുന്നു ലക്ഷ്മിയ്ക്കുലരാണ്ടവൾക്കു, തൊഴുന്നു നാരായണവല്ലഭയ്ക്കും. 13 തൊഴുന്നു പൊൻതാമരയാണ്ടവൾക്കു, തൊഴുന്നു ഭൂമണ്ഡലനായികയ്ക്കും, തൊഴുന്നു ദേവാദിദയാമയിയ്ക്കു, തൊഴുന്നു ശാർങ് ഗായുധവല്ലഭയ്ക്കും. 14 തൊഴുന്നു കാന്തി,ക്കലസാക്ഷിയാൾക്കു, തൊഴുന്നു ഭൂതി,ക്കഖിലാംബികയ്ക്കും, തൊഴുന്നു ദേവാദിസമർച്ചിതയ്ക്കു, തൊഴുന്നു നന്ദാത്മജവല്ലഭയ്ക്കും. 15 ശ്രുതിസ്വരൂപിണി നിഖിലാംബലക്ഷ്മിയേ സ്തുതിക്കിലിസ്തുതികളുരച്ചു നിത്യവും അതിസ്ഫുരൽഗുണഗണധാന്യപുഷ്ടിപൂ- ണ്ടതിൽപ്പരം ഭവമനു ഭക്തരാം ശുഭം. 16 </poem> c3mws35khlqni57mykrmpj45e6tn7ow 237296 237295 2025-06-12T15:01:05Z Manojk 804 added [[Category:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]] 237296 wikitext text/x-wiki <poem> മൊട്ടിട്ടപച്ചിലമരത്തിലണഞ്ഞ വണ്ടി- ന്മട്ടിൽക്കുരുങ്കുളിർമുളച്ച മുകന്ദമെയ്യിൽ തട്ടിച്ച ഭൂതിമയമംഗളദേവതാക്ഷി- ത്തട്ടിപ്പെനിയ്ക്കു പുരുമംഗളമേകിടട്ടേ. 1 എന്താങ്ങലേകുക ധനം, മുരജിന്മുഖത്തു ചെന്താരിൽ വണ്ടണികണക്കു സരാഗലജ്ജം ചിന്തുന്ന പോക്കുവരവങ്ങിനെ വീണ്ടുമേൽക്കും സിന്ധുക്കിടാവിനുടെ മുഗ്ദ്ധകടാക്ഷമാല. 2 എന്നും നമുക്കരുൾക ഭൂതി, കുറഞ്ഞടഞ്ഞു ചെന്നും മുകുന്ദനിലഴിഞ്ഞു മിഴിഞ്ഞുനിന്നും കന്ദർപ്പതന്ത്രരസമാർന്നൊനന്തശായി - തന്നംഗനയ്ക്കുടയ കൺകട തൊട്ട നോട്ടം. 3 കല്യാണമിങ്ങരുളണം, ഭഗവാനുപോലും കല്യാണകാമമരുളും മലർമതതന്റെ കല്ലായകൌസ്തുഭമെഴും ഹരിമാറിൽ നീല - ക്കല്ലായമാലനിലകോലിന ദൃഷ്ടിമാല. 4 കാറിന്റെ കാന്തികവരും മധുമർദ്ദനന്റെ മാറിൽത്തടിൽപ്പടി വിളങ്ങിന ലോകമാതഃ നേരിട്ടു ഭാർഗ്ഗവി വിടും നെടിയോരു നേത്രം പൂരിക്കുമാറരുൾകെനിയ്ക്കു പെരുത്തു ഭദ്രം. 5 ആണത്വമുള്ള ശുഭവാൻ മധുമാഥിമേൽ, മുൻ കാണത്തിനംഗജനു കൈ മുതലിന്റെ നോട്ടം, വേണം പതിച്ചിടുവതെന്നിലു, മാഴിമാതിൻ നാണം കുണുങ്ങി വിളയാടിന പാതിനോട്ടം. 6 ഇന്ദ്രാദിസർവ്വപദധാടി കൊതിപ്പതായു മിന്ദ്രാനുജന്നുമതിനന്ദിവളർപ്പതായും, ഇന്ദീവരപ്രതിമമിന്ദിര വിട്ടരക്ക- ണ്ണൊന്നീഷൽ മാത്രമുടനൊട്ടിടനിൽക്കുകെന്നിൽ. 7 ഉൾത്താരിലോർത്തതുപെടാത്തവരും, സുരന്മാർ- ക്കൊത്താപ്പദത്തിലണയത്തരമാംവിധത്തിൽ പോയ്ക്ക്കാരിൽ മാതു വിടുമാബ്ജമൊടൊത്ത തൃക്ക- ണ്ണൊത്താശചെയ്കിവനൊരുത്തമപുഷ്ടിയെത്താൻ. 8 പേരാണ്ടെഴുന്ന കരുണക്കുളുർകാറെറാടൊപ്പം നാരായണപ്രിയ കൊടുത്ത കടാക്ഷമേഘം, പോരാഞ്ഞുഴന്നോരിവനാം ചെറുപക്ഷിയേൽക്കാൻ ധാരാളമായ ധനമാമഴ പെയ്തിടട്ടേ. 9 ലോകത്തിൽ വാക്കുടയതെ,ന്നലർമാതിതെന്നു, ശാകംഭരീശ്വരിയതെ,ന്നുമയെന്നിവണ്ണം ആകെച്ചമച്ചിതു ഭരിച്ചു മുടിച്ചു സിദ്ധി- യേകും ത്രിലോകഗുരുവല്ലഭയേത്തൊഴുന്നേൻ. 10 കൂപ്പാം ശ്രുതിയ്ക്കു, ശുഭകർമ്മഫലപ്രദയ്ക്കു, കൂപ്പാം രതിയ്ക്ക, രമണീയഗുണാശ്രയയ്ക്കും, ശക്തിയ്ക്കു കൂപ്പു ശതപത്രനിവാസിനിയ്ക്കു; പുഷ്ടിയ്ക്കു കൂപ്പു പുരുഷോത്തമകാമിനിയ്ക്കും. 11 തൊഴുന്നു പൊന്താമര നേർമുഖിയ്ക്കു, തൊഴുന്നു പാലാഴിമകൾക്കു വീണ്ടും, തൊഴുന്നു സോമാമൃതസോദരിയ്ക്കു, തൊഴുന്നു ദാമോദരവല്ലഭയ്ക്കും. 12 തൊഴുന്നു ദേവിയ്ക്കിത ഭാർഗ്ഗവിക്കു, തൊഴുന്നു വിഷ്ണൂരസി വാഴ്‍വവൾക്കും, തൊഴുന്നു ലക്ഷ്മിയ്ക്കുലരാണ്ടവൾക്കു, തൊഴുന്നു നാരായണവല്ലഭയ്ക്കും. 13 തൊഴുന്നു പൊൻതാമരയാണ്ടവൾക്കു, തൊഴുന്നു ഭൂമണ്ഡലനായികയ്ക്കും, തൊഴുന്നു ദേവാദിദയാമയിയ്ക്കു, തൊഴുന്നു ശാർങ് ഗായുധവല്ലഭയ്ക്കും. 14 തൊഴുന്നു കാന്തി,ക്കലസാക്ഷിയാൾക്കു, തൊഴുന്നു ഭൂതി,ക്കഖിലാംബികയ്ക്കും, തൊഴുന്നു ദേവാദിസമർച്ചിതയ്ക്കു, തൊഴുന്നു നന്ദാത്മജവല്ലഭയ്ക്കും. 15 ശ്രുതിസ്വരൂപിണി നിഖിലാംബലക്ഷ്മിയേ സ്തുതിക്കിലിസ്തുതികളുരച്ചു നിത്യവും അതിസ്ഫുരൽഗുണഗണധാന്യപുഷ്ടിപൂ- ണ്ടതിൽപ്പരം ഭവമനു ഭക്തരാം ശുഭം. 16 </poem> [[വർഗ്ഗം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] 2po89d8rvfe04dzc6gic6ka7ie7zt7v കൂടൽമാണിയ്ക്കം 0 80347 237297 2025-06-12T15:02:41Z Manojk 804 '<poem> പുകൾന്ന പൂജ്യദ്വിജരൊത്തെരിങ്ങാൽ- ക്കുട സ്ഥലം ഗ്രാമവിശേഷയോഗം നടന്നിതഞ്ഞൂറു കഴിഞ്ഞു പത്തു- മൊരഞ്ചുമെത്തീടിന കൊല്ലവർഷം: 1 അനേകദിവ്യത്വമെഴുന്ന യോഗ്യ- മഹാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു 237297 wikitext text/x-wiki <poem> പുകൾന്ന പൂജ്യദ്വിജരൊത്തെരിങ്ങാൽ- ക്കുട സ്ഥലം ഗ്രാമവിശേഷയോഗം നടന്നിതഞ്ഞൂറു കഴിഞ്ഞു പത്തു- മൊരഞ്ചുമെത്തീടിന കൊല്ലവർഷം: 1 അനേകദിവ്യത്വമെഴുന്ന യോഗ്യ- മഹാജനം കൂടിയൊരിസ്സദസ്സിൽ ദ്വിജേന്ദ്രവാക്കാ'ലയിരൂരുമൂപ്പാം' മഹീന്ദ്രനഗ്രാസനമേറ്റിരിച്ചു. 2 വിശേഷമീഗ്രാമജനൈകദൈവ- പ്രതിഷ്ഠയുൾക്കൊണ്ടെഴുമമ്പലത്തിൽ അടുത്തകാലം കലശം കഴിഞ്ഞ- മുതൽക്കു കാണായിതൊരത്ഭുതം പോൽ. 3 അകത്തിരുട്ടത്തു വിളക്കുവെയ്ക്കാ- തിരിയ്ക്കിലും ഗർഭഗൃഹത്തിനുള്ളിൽ ചിലപ്പോൾ മിന്നിത്തെളിയും പ്രകാരം വിളക്കു കത്തുന്നതുപോലെ കാണാം. 4 ഇതാദ്യമേ കണ്ടളവന്നു ശാന്തി- കുളിച്ച നമ്പൂരി പരിഭ്രമിച്ചു, അകത്തു കേറാൻ ഭയമാകമൂലം പുറത്തുനിന്നാളുകളേ വിളിച്ചു. 5 ചുഴിഞ്ഞു നോക്കുമ്പൊളിതാർക്കുമൊട്ടും ഭയപ്പെടാനുള്ളൊരു കാര്യമല്ലാ അസംഭവംപോലെ ജനം നിനക്കും- നിലയൊരത്യത്ഭുതമായിരുന്നു 6 പ്രസിദ്ധമാകും ഭരതാഖ്യയോടെ വിളങ്ങുമാവൈഷ്ണവവിഗ്രഹത്തിൽ ഇടക്കിടയ്ക്കിങ്ങിനെ മാറിമാറി- ത്തിരിഞ്ഞ രത്നപ്രഭ കണ്ടതത്രെ. 7 ജനങ്ങളിസ്സംഭവമൊട്ടു കേട്ടു കടന്നുചെന്നൊത്തൊരു യോഗമായീ; തികഞ്ഞയോഗത്തി'ലിതെന്തിവണ്ണം' വിളങ്ങുവാനെന്നു വിചാരമായീ. 8 'ഇതെന്തൊരത്യത്ഭുതമിപ്രകാരം വരാൻ 'കിടാങ്ങൻ തരണാ'ഢ്യതന്ത്രി മനസ്സുവെച്ചാക്കലശാഭിഷേക- ക്രിയയ്ക്കു സങ്കല്പമെടുത്തിതെന്നോ? 9 സഭാജനം തന്ത്രിവരിഷ്ഠനോ'ടെ- ന്തിതെ'ന്നു ചോദിച്ചതിലാദ്വിജാഢ്യൻ സ്ഫുരിയ്ക്കു മാണിയ്ക്കു മിതിങ്കലെന്നു നിനച്ച സങ്കല്പമുരച്ചു മെല്ലേ. 10 തപസ്വിയാമാ ദ്വിജനോടസൂയ- പിടിയ്ക്ക കൊണ്ടോ, ചിലർ നന്ദികൊണ്ടാ "വരുത്തി മാണിയ്ക്കുമിതൊത്തു നോക്കി നമുക്കുറപ്പാക്കണ'മെന്നു ചൊല്ലീ. 11 'തപസ്സിനാൽ സൃഷ്ടി കഴിച്ചു കാട്ടി- ത്തരുന്ന രത്നത്തിനോടൊത്തുനോക്കാൻ നമുക്കു മറെറാന്നെവിടെക്കിടയ്ക്കും ജഗത്തി'ലെന്നാർ ചിലരത്ഭുതത്താൽ. 12 "അതുണ്ടു; കായംകുളമെന്ന നാട്ടിൽ നൃപാലയപ്പൂട്ടറയിങ്കൽ മാത്രം ഒരൊത്തമാണിയ്ക്കു മിരിപ്പതുണ്ടെ'- ന്നിടയ്ക്കു കേറീട്ടൊരുവൻ പറഞ്ഞു. 13 പലർക്കുമിപ്പോളിതു രണ്ടുമൊപ്പം പിടിച്ച നോക്കീടണമെന്നു മോഹം ഉദിച്ച പോലങ്ങിനെ ഭൂരിപക്ഷ- പ്രകാരമായിസ്സഭ തീർച്ചയാക്കി. 14 മുറയ്ക്കു കായംകുളമന്നവന്റെ യടുത്തുപോയ് വേണ്ടതുപോലെ ചൊല്ലി, വിശേഷമാണിയ്ക്കവുമേറ്റു വാങ്ങി- വരേണ്ടതിന്നാളെയയയ്ക്കയായി. 15 യഥാക്രമം ഗ്രാമജനൈകയോഗം- വകയ്ക്കു നാഥൻറെ നിലക്കുതന്നെ ഇതിന്നു കല്പിച്ചയിരൂരുമൂപ്പാം നരേന്ദ്രനങ്ങോട്ടൊരു തീട്ടയച്ചു. 16 സഭാജനാവശ്യമറിഞ്ഞ കായ- ങ്കുളത്തു രാജാവു മഹാനുഭാവൻ മനസ്സഴിഞ്ഞൊന്നു ചിരിച്ചു പെട്ടി തുറന്നു മാണിയ്ക്കുമെടുത്തു വെച്ചു. 17 "പ്രശസ്തമാണിയ്ക്കുമിതന്ന്യദിക്കിൽ- സ്സുദുർല്ലഭം സഭ്യവരാജ്ഞപോലെ കൊടുത്തയക്കുന്നിതിനൊത്തുനോക്കാം യഥേഷ്ട'മെന്നും മറുതീട്ടയച്ചു. .18 നൃപന്റെ ലേഖത്തോടുമൊത്തു രത്നം കരത്തിൽ വാങ്ങിച്ചഥ യോഗദൂതൻ മടങ്ങിവന്നിട്ടതു യോഗമുഖ്യ- സമക്ഷമർപ്പിച്ചു കൃതാത്ഥനായീ. 19 മനോജ്ഞമാം ചെപ്പിനകത്തു കാന്തി- കതിർത്തതിനുള്ളിലൊളിച്ചപോലെ എഴുന്ന മാണിയ്ക്കു മുഴുന്നുമാന- മിതങ്ങു കണ്ടത്ഭുതമാണ്ടു ലോകം. 20 തെളിഞ്ഞ കണ്ണാൽച്ചിലർ വാതിൽമാട- ത്തറപ്പുറത്തും ഹരിയുള്ളകത്തും മുതിന്ന മാണിയ്ക്കു മഹസ്സുകണ്ടി- ട്ടിണങ്ങുമൊന്നിച്ചിതു രണ്ടു'മെന്നാർ. 21 ധൃതാദരം യോഗജനാനുവാദ- പ്രകാരമേ ശാന്തിയെഴുന്ന വിപ്രൻ തുറന്ന ചെപ്പിന്നകമുള്ള രത്നം കടത്തിനാൻ ഗർഭഗൃഹത്തിനുള്ളിൽ. 22 ദ്വിജൻ കടക്കും സമയത്തിലൊപ്പം ജനങ്ങളൊട്ടുക്കു നടയ്ക്കലെത്തി, പ്രമാണിലോകം താ കേറി രണ്ടു- പുറത്തുമേ ദ്വാരമുഖത്തു നിന്നു. 23 അയസ്സയസ്കാന്തമുഖത്തു ചാടി- പിടിച്ചു പററുംവിധമപ്പൊഴയ്ക്കും നൃപന്റെ മാണിയ്ക്കുമുയർന്നു ദേവ- നണിഞ്ഞ മാണിയ്ക്കുമണഞ്ഞമർന്നു. 24 ഇതെന്തൊരാകഷണശക്തി ദിവ്യ- മണിയ്ക്കു ഭൌമത്തെ വലിച്ചെടുപ്പാൻ! ബലാൽ വെറും പ്രാകൃതസൃഷ്ടിയെത്താ- നടക്കിടും മാനസസൃഷ്ടിയെന്നോ? 25 ഉയന്നുടൻ ദൈവികരത്നമായ്ച്ചേർ- ന്നമർന്നു പറ്റീടിന രാജരത്നം ഉറച്ചു കോവിൽക്കകമേ മുകുന്ദൻ മുകുന്ദനിൽക്കൌസ്തുഭമീക്കണക്കിൽ. 26 പടിച്ച പാടൊക്കെ യെടുത്തു നോക്കീ ട്ടതൊന്നിളക്കാൻ കഴിയാഞ്ഞ വിപ്രൻ പരിഭ്രമിച്ചൂ പലരും പരുങ്ങീ പഴക്കമേറീടിന യോഗ്യമുഖ്യർ. 27 "അഴിഞ്ഞു കായങ്കുളമൂഴിനാഥൻ നമുക്കൊരാൾവക്കലയച്ചിരിക്കേ ശരിയ്ക്കു മാണിയ്ക്കു മുടൻ മടക്കി- ക്കൊടുത്തിടാഞ്ഞാൽ കുറവാകുമല്ലോ'. 28 ഇവണ്ണമൊന്നിച്ചു നിനച്ചു രത്നം ലയിച്ചതായ്ക്കണ്ടു മഹാജനങ്ങൾ മുറപ്രകാരം പലരൊത്തുചേർന്നു നടത്തി വേണ്ടുന്നവിധം വിചാരം. 29 "വിശിഷ്ടബിംബത്തിൽ വലിഞ്ഞ കേറി- യുറച്ച മാണിയ്ക്കുമിതെന്നുമെന്നാൽ മുറയ്ക്കു കായങ്കുളമന്നനാളെ- യയച്ചു കാത്തീടുകതന്നെ വേണം'. 30 ഇതിൻപ്രകാരം പലരൊത്തു കാര്യ - മുറച്ചു കായങ്കുളമന്നനന്നേ പ്രമാണിയായീർന്നയിരൂരുമൂപ്പാം നൃപൻ നയംകാട്ടിയ തീട്ടയച്ചു. 31 ഉദാരനാമാതൃപനും മുറയ്ക്കു വിധിജ്ഞയോഗത്തിൽ വിധിച്ചപോലെ "ഇനിക്കിതിൽ സമ്മതമെന്നുമാത്രം മഹാത്മമട്ടായ് മറുതീട്ടു വിട്ടു. 32 അണഞ്ഞൊരിത്തീട്ടു പിടിച്ചു വീണ്ടും കുറിച്ചു നാൾ യോഗജനങ്ങൾകൂടി വിധിച്ചു കായങ്കുളമന്നനേകം മനുഷ്യനെ'ത്തച്ചുടകയ്മ്മ'ളാക്കാൻ. 33 അയച്ചു നേരിട്ടയിരൂരുമുപ്പി- ന്നുറച്ച തീർപ്പിൻപടി തീട്ടു വീണ്ടും പിടിച്ച കായങ്കുളനാട്ടുനായർ- യുവാവിനെബ് ഭൂപനുമിങ്ങയച്ചു. 34 അയൽസ്ഥലഗ്രാമമഹത്തരന്മാ- രണഞ്ഞു ശോഭിച്ചൊരു മുഖ്യയോഗം അവന്നുടൻ തച്ചുടകയ്‌മളാക്കും - പ്രകാരമേല്പിച്ചു ദൃഢാവരോധം. 35 ശുകാലയത്തും ശിവപത്തനത്തും മഹാവനത്തും ദ്വിജയോഗിയാന്മാർ ഭരിച്ചിടും പോലിഹ ശൂദ്രയോഗി നടത്തണം തച്ചുടകയ്മൾ കാര്യം. 36 അനേകമട്ടിൽ ദ്വിജയോഗമേകീ_ ട്ടവന്നു നിഷ്ഠാനിയമങ്ങൾ കൂട്ടീ തപസ്സുയോഗം ഭരണാധികാര- ബലം മുതൽക്കൊക്കെയുറച്ചുവന്നൂ. 37 ഒരുത്തമൻ തച്ചുടകയ്മൾ ദേഹം ത്യജിക്കിൽ യോഗാധിപലേഖമൂലം അയയ്ക്ക കായംകുളമന്നനന്ത്യ- 'മനുഷ്യനെത്തിട്ട;മിതായി ചട്ടം. 38 യഥാക്രമം തച്ചുടകയ്മളാക്കും ചടങ്ങിൽ മൂപ്പിച്ച വഴക്കുമൂലം മുഷിഞ്ഞു, വാശിക്കയിരൂരുമുപ്പി- ന്നൊഴിഞ്ഞു യോഗാൽപ്പിരികെന്നുമായി. 39 മുറയ്ക്കിരിങ്ങാൽക്കുടെ യോഗരക്ഷാ- പദത്തിൽ നില്പാനൊരു കോവിൽ വേണം; അതിന്നു പിന്നീടു പെരുമ്പടപ്പു കുലത്തിൽ മൂപ്പാണ്ടവർ വാണുവന്നൂ. 40 വിധിയ്ക്കു വിപ്രോത്തമരിങ്ങു യാഗം കഴിച്ചിടുമ്പോളതു കാത്തുകൊൾവാൻ കൃതക്ഷണം ക്ഷത്രിയർ വേണമെന്ന- നടപ്പുമീബ്രാഹ്മണർ വിട്ടതില്ലാ. 41 സ്വമാനുഷൻ തച്ചുടകയ്മ്മളെന്ന- വഴിക്കു കായങ്കുളമന്നവന്നും ഉറച്ച ദേവാലയമേൽവിചാര- ക്രമത്തിലീഗ്രാമ ജനത്തിൽ നോട്ടം. 42 നരേന്ദ്രരാമായിരുപേരടുത്തു- മകന്നുമായ് ദൃഷ്ടി പതിക്കകൊണ്ടും ഗുണങ്ങളെത്തച്ചുടകയ്മ്മൾ കൂട്ടി- പിടിക്കകൊണ്ടും പരിപുഷ്ടി വാച്ചു. 43 പതിഞ്ഞുകിട്ടീടിന ദിവ്യഭൌമ- പ്രശസ്തമാണിക്യമണിപ്രഭാവാൽ ദ്വിജർഷി ചെയ്താക്കലശാഭിഷേക- ക്രിയയ്ക്കു മേൽ ശ്രീനിധിയായി ദൈവം 44 മഹസ്സിയന്നിങ്ങിനെ "കൂടൽമാണി- യ്ക്ക'മായിതാഗ്രാമജനൈകദൈവം, വളർന്നു യോഗത്തിനു പാസനാനു- പ്രയോഗയോഗംവഴി ഭക്തിയോഗം. 45 ഫലാനുകൂലം പലപാടിരിങ്ങാൽ- ക്കുടെപ്പെടും ഗ്രാമജനങ്ങളിന്നും അനേകമൂത്തിയ്ക്കൊരു മൂർത്തിയിന്മേൽ പ്രസംഗമാക്കും പ്രഭു സംഗമേശൻ. 46 ഗിരാവിരിഞ്ചം, കമലാമുകുന്ദ - മുമാമഹേശം, ദഹനാർക്കചന്ദ്രം, ഇതേവിധം ദൈവതയോഗമൊട്ടു- ക്കടക്കിനിൽക്കും പ്രഭു സംഗമേശൻ. 47 ഉപാസനാവൃത്തിയിൽ നിഷ്ഠകൂടും മഹാജനം ചെയ്‍വൊരു സേവയാലേ പെരുത്തു ചൈതന്യമിയന്നു പാരിൽ- പ്പുകൾന്നിരിയ്ക്കും പ്രഭു സംഗമേശൻ. 48 എതിർത്തു കായംകുളരാജഭാവം മുടിച്ചു മാർത്താണ്ഡനിരുട്ടുപോലെ കരസ്ഥമാക്കീ സകലം പുലർച്ച- യ്ക്കനന്തനാടിന്നധിപൻ പ്രതാപാൽ. 49 അതിന്നുശേഷം തനതാൾക്കിരിങ്ങാൽ- ക്കുടെപ്പെടും തച്ചുടകയ്മ്മൾയോഗം കൊടുത്തു കായംകുളനാടു വാഴും- വഴിയ്ക്കു വഞ്ചിക്ഷിതിവാസവാന്മാർ. 50 യോഗക്കാരിൽ പ്രമാണം പഴകിയുടമയാം മാടഭൂപൻ കുറിയ്ക്കും തീട്ടൂരം കണ്ടു കായംകുളമുടമ പിടി- ച്ചേററ വഞ്ചിക്ഷിതീന്ദ്രൻ കല്പിച്ചാക്കീടുമാൾ തച്ചുടയ പദമെഴും കയ്കൾ മാണിയ്ക്കു മുദ്രാ- നാമം കയ്ക്കൊണ്ടു കാക്കും മഹിമയിലരുൾവൂ കൂടൽമാണിയ്ക്കുമിന്നും 51 </poem> n1tccaw7ltv7bersrrq1mrzsfxmcusq 237298 237297 2025-06-12T15:02:58Z Manojk 804 added [[Category:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] using [[Help:Gadget-HotCat|HotCat]] 237298 wikitext text/x-wiki <poem> പുകൾന്ന പൂജ്യദ്വിജരൊത്തെരിങ്ങാൽ- ക്കുട സ്ഥലം ഗ്രാമവിശേഷയോഗം നടന്നിതഞ്ഞൂറു കഴിഞ്ഞു പത്തു- മൊരഞ്ചുമെത്തീടിന കൊല്ലവർഷം: 1 അനേകദിവ്യത്വമെഴുന്ന യോഗ്യ- മഹാജനം കൂടിയൊരിസ്സദസ്സിൽ ദ്വിജേന്ദ്രവാക്കാ'ലയിരൂരുമൂപ്പാം' മഹീന്ദ്രനഗ്രാസനമേറ്റിരിച്ചു. 2 വിശേഷമീഗ്രാമജനൈകദൈവ- പ്രതിഷ്ഠയുൾക്കൊണ്ടെഴുമമ്പലത്തിൽ അടുത്തകാലം കലശം കഴിഞ്ഞ- മുതൽക്കു കാണായിതൊരത്ഭുതം പോൽ. 3 അകത്തിരുട്ടത്തു വിളക്കുവെയ്ക്കാ- തിരിയ്ക്കിലും ഗർഭഗൃഹത്തിനുള്ളിൽ ചിലപ്പോൾ മിന്നിത്തെളിയും പ്രകാരം വിളക്കു കത്തുന്നതുപോലെ കാണാം. 4 ഇതാദ്യമേ കണ്ടളവന്നു ശാന്തി- കുളിച്ച നമ്പൂരി പരിഭ്രമിച്ചു, അകത്തു കേറാൻ ഭയമാകമൂലം പുറത്തുനിന്നാളുകളേ വിളിച്ചു. 5 ചുഴിഞ്ഞു നോക്കുമ്പൊളിതാർക്കുമൊട്ടും ഭയപ്പെടാനുള്ളൊരു കാര്യമല്ലാ അസംഭവംപോലെ ജനം നിനക്കും- നിലയൊരത്യത്ഭുതമായിരുന്നു 6 പ്രസിദ്ധമാകും ഭരതാഖ്യയോടെ വിളങ്ങുമാവൈഷ്ണവവിഗ്രഹത്തിൽ ഇടക്കിടയ്ക്കിങ്ങിനെ മാറിമാറി- ത്തിരിഞ്ഞ രത്നപ്രഭ കണ്ടതത്രെ. 7 ജനങ്ങളിസ്സംഭവമൊട്ടു കേട്ടു കടന്നുചെന്നൊത്തൊരു യോഗമായീ; തികഞ്ഞയോഗത്തി'ലിതെന്തിവണ്ണം' വിളങ്ങുവാനെന്നു വിചാരമായീ. 8 'ഇതെന്തൊരത്യത്ഭുതമിപ്രകാരം വരാൻ 'കിടാങ്ങൻ തരണാ'ഢ്യതന്ത്രി മനസ്സുവെച്ചാക്കലശാഭിഷേക- ക്രിയയ്ക്കു സങ്കല്പമെടുത്തിതെന്നോ? 9 സഭാജനം തന്ത്രിവരിഷ്ഠനോ'ടെ- ന്തിതെ'ന്നു ചോദിച്ചതിലാദ്വിജാഢ്യൻ സ്ഫുരിയ്ക്കു മാണിയ്ക്കു മിതിങ്കലെന്നു നിനച്ച സങ്കല്പമുരച്ചു മെല്ലേ. 10 തപസ്വിയാമാ ദ്വിജനോടസൂയ- പിടിയ്ക്ക കൊണ്ടോ, ചിലർ നന്ദികൊണ്ടാ "വരുത്തി മാണിയ്ക്കുമിതൊത്തു നോക്കി നമുക്കുറപ്പാക്കണ'മെന്നു ചൊല്ലീ. 11 'തപസ്സിനാൽ സൃഷ്ടി കഴിച്ചു കാട്ടി- ത്തരുന്ന രത്നത്തിനോടൊത്തുനോക്കാൻ നമുക്കു മറെറാന്നെവിടെക്കിടയ്ക്കും ജഗത്തി'ലെന്നാർ ചിലരത്ഭുതത്താൽ. 12 "അതുണ്ടു; കായംകുളമെന്ന നാട്ടിൽ നൃപാലയപ്പൂട്ടറയിങ്കൽ മാത്രം ഒരൊത്തമാണിയ്ക്കു മിരിപ്പതുണ്ടെ'- ന്നിടയ്ക്കു കേറീട്ടൊരുവൻ പറഞ്ഞു. 13 പലർക്കുമിപ്പോളിതു രണ്ടുമൊപ്പം പിടിച്ച നോക്കീടണമെന്നു മോഹം ഉദിച്ച പോലങ്ങിനെ ഭൂരിപക്ഷ- പ്രകാരമായിസ്സഭ തീർച്ചയാക്കി. 14 മുറയ്ക്കു കായംകുളമന്നവന്റെ യടുത്തുപോയ് വേണ്ടതുപോലെ ചൊല്ലി, വിശേഷമാണിയ്ക്കവുമേറ്റു വാങ്ങി- വരേണ്ടതിന്നാളെയയയ്ക്കയായി. 15 യഥാക്രമം ഗ്രാമജനൈകയോഗം- വകയ്ക്കു നാഥൻറെ നിലക്കുതന്നെ ഇതിന്നു കല്പിച്ചയിരൂരുമൂപ്പാം നരേന്ദ്രനങ്ങോട്ടൊരു തീട്ടയച്ചു. 16 സഭാജനാവശ്യമറിഞ്ഞ കായ- ങ്കുളത്തു രാജാവു മഹാനുഭാവൻ മനസ്സഴിഞ്ഞൊന്നു ചിരിച്ചു പെട്ടി തുറന്നു മാണിയ്ക്കുമെടുത്തു വെച്ചു. 17 "പ്രശസ്തമാണിയ്ക്കുമിതന്ന്യദിക്കിൽ- സ്സുദുർല്ലഭം സഭ്യവരാജ്ഞപോലെ കൊടുത്തയക്കുന്നിതിനൊത്തുനോക്കാം യഥേഷ്ട'മെന്നും മറുതീട്ടയച്ചു. .18 നൃപന്റെ ലേഖത്തോടുമൊത്തു രത്നം കരത്തിൽ വാങ്ങിച്ചഥ യോഗദൂതൻ മടങ്ങിവന്നിട്ടതു യോഗമുഖ്യ- സമക്ഷമർപ്പിച്ചു കൃതാത്ഥനായീ. 19 മനോജ്ഞമാം ചെപ്പിനകത്തു കാന്തി- കതിർത്തതിനുള്ളിലൊളിച്ചപോലെ എഴുന്ന മാണിയ്ക്കു മുഴുന്നുമാന- മിതങ്ങു കണ്ടത്ഭുതമാണ്ടു ലോകം. 20 തെളിഞ്ഞ കണ്ണാൽച്ചിലർ വാതിൽമാട- ത്തറപ്പുറത്തും ഹരിയുള്ളകത്തും മുതിന്ന മാണിയ്ക്കു മഹസ്സുകണ്ടി- ട്ടിണങ്ങുമൊന്നിച്ചിതു രണ്ടു'മെന്നാർ. 21 ധൃതാദരം യോഗജനാനുവാദ- പ്രകാരമേ ശാന്തിയെഴുന്ന വിപ്രൻ തുറന്ന ചെപ്പിന്നകമുള്ള രത്നം കടത്തിനാൻ ഗർഭഗൃഹത്തിനുള്ളിൽ. 22 ദ്വിജൻ കടക്കും സമയത്തിലൊപ്പം ജനങ്ങളൊട്ടുക്കു നടയ്ക്കലെത്തി, പ്രമാണിലോകം താ കേറി രണ്ടു- പുറത്തുമേ ദ്വാരമുഖത്തു നിന്നു. 23 അയസ്സയസ്കാന്തമുഖത്തു ചാടി- പിടിച്ചു പററുംവിധമപ്പൊഴയ്ക്കും നൃപന്റെ മാണിയ്ക്കുമുയർന്നു ദേവ- നണിഞ്ഞ മാണിയ്ക്കുമണഞ്ഞമർന്നു. 24 ഇതെന്തൊരാകഷണശക്തി ദിവ്യ- മണിയ്ക്കു ഭൌമത്തെ വലിച്ചെടുപ്പാൻ! ബലാൽ വെറും പ്രാകൃതസൃഷ്ടിയെത്താ- നടക്കിടും മാനസസൃഷ്ടിയെന്നോ? 25 ഉയന്നുടൻ ദൈവികരത്നമായ്ച്ചേർ- ന്നമർന്നു പറ്റീടിന രാജരത്നം ഉറച്ചു കോവിൽക്കകമേ മുകുന്ദൻ മുകുന്ദനിൽക്കൌസ്തുഭമീക്കണക്കിൽ. 26 പടിച്ച പാടൊക്കെ യെടുത്തു നോക്കീ ട്ടതൊന്നിളക്കാൻ കഴിയാഞ്ഞ വിപ്രൻ പരിഭ്രമിച്ചൂ പലരും പരുങ്ങീ പഴക്കമേറീടിന യോഗ്യമുഖ്യർ. 27 "അഴിഞ്ഞു കായങ്കുളമൂഴിനാഥൻ നമുക്കൊരാൾവക്കലയച്ചിരിക്കേ ശരിയ്ക്കു മാണിയ്ക്കു മുടൻ മടക്കി- ക്കൊടുത്തിടാഞ്ഞാൽ കുറവാകുമല്ലോ'. 28 ഇവണ്ണമൊന്നിച്ചു നിനച്ചു രത്നം ലയിച്ചതായ്ക്കണ്ടു മഹാജനങ്ങൾ മുറപ്രകാരം പലരൊത്തുചേർന്നു നടത്തി വേണ്ടുന്നവിധം വിചാരം. 29 "വിശിഷ്ടബിംബത്തിൽ വലിഞ്ഞ കേറി- യുറച്ച മാണിയ്ക്കുമിതെന്നുമെന്നാൽ മുറയ്ക്കു കായങ്കുളമന്നനാളെ- യയച്ചു കാത്തീടുകതന്നെ വേണം'. 30 ഇതിൻപ്രകാരം പലരൊത്തു കാര്യ - മുറച്ചു കായങ്കുളമന്നനന്നേ പ്രമാണിയായീർന്നയിരൂരുമൂപ്പാം നൃപൻ നയംകാട്ടിയ തീട്ടയച്ചു. 31 ഉദാരനാമാതൃപനും മുറയ്ക്കു വിധിജ്ഞയോഗത്തിൽ വിധിച്ചപോലെ "ഇനിക്കിതിൽ സമ്മതമെന്നുമാത്രം മഹാത്മമട്ടായ് മറുതീട്ടു വിട്ടു. 32 അണഞ്ഞൊരിത്തീട്ടു പിടിച്ചു വീണ്ടും കുറിച്ചു നാൾ യോഗജനങ്ങൾകൂടി വിധിച്ചു കായങ്കുളമന്നനേകം മനുഷ്യനെ'ത്തച്ചുടകയ്മ്മ'ളാക്കാൻ. 33 അയച്ചു നേരിട്ടയിരൂരുമുപ്പി- ന്നുറച്ച തീർപ്പിൻപടി തീട്ടു വീണ്ടും പിടിച്ച കായങ്കുളനാട്ടുനായർ- യുവാവിനെബ് ഭൂപനുമിങ്ങയച്ചു. 34 അയൽസ്ഥലഗ്രാമമഹത്തരന്മാ- രണഞ്ഞു ശോഭിച്ചൊരു മുഖ്യയോഗം അവന്നുടൻ തച്ചുടകയ്‌മളാക്കും - പ്രകാരമേല്പിച്ചു ദൃഢാവരോധം. 35 ശുകാലയത്തും ശിവപത്തനത്തും മഹാവനത്തും ദ്വിജയോഗിയാന്മാർ ഭരിച്ചിടും പോലിഹ ശൂദ്രയോഗി നടത്തണം തച്ചുടകയ്മൾ കാര്യം. 36 അനേകമട്ടിൽ ദ്വിജയോഗമേകീ_ ട്ടവന്നു നിഷ്ഠാനിയമങ്ങൾ കൂട്ടീ തപസ്സുയോഗം ഭരണാധികാര- ബലം മുതൽക്കൊക്കെയുറച്ചുവന്നൂ. 37 ഒരുത്തമൻ തച്ചുടകയ്മൾ ദേഹം ത്യജിക്കിൽ യോഗാധിപലേഖമൂലം അയയ്ക്ക കായംകുളമന്നനന്ത്യ- 'മനുഷ്യനെത്തിട്ട;മിതായി ചട്ടം. 38 യഥാക്രമം തച്ചുടകയ്മളാക്കും ചടങ്ങിൽ മൂപ്പിച്ച വഴക്കുമൂലം മുഷിഞ്ഞു, വാശിക്കയിരൂരുമുപ്പി- ന്നൊഴിഞ്ഞു യോഗാൽപ്പിരികെന്നുമായി. 39 മുറയ്ക്കിരിങ്ങാൽക്കുടെ യോഗരക്ഷാ- പദത്തിൽ നില്പാനൊരു കോവിൽ വേണം; അതിന്നു പിന്നീടു പെരുമ്പടപ്പു കുലത്തിൽ മൂപ്പാണ്ടവർ വാണുവന്നൂ. 40 വിധിയ്ക്കു വിപ്രോത്തമരിങ്ങു യാഗം കഴിച്ചിടുമ്പോളതു കാത്തുകൊൾവാൻ കൃതക്ഷണം ക്ഷത്രിയർ വേണമെന്ന- നടപ്പുമീബ്രാഹ്മണർ വിട്ടതില്ലാ. 41 സ്വമാനുഷൻ തച്ചുടകയ്മ്മളെന്ന- വഴിക്കു കായങ്കുളമന്നവന്നും ഉറച്ച ദേവാലയമേൽവിചാര- ക്രമത്തിലീഗ്രാമ ജനത്തിൽ നോട്ടം. 42 നരേന്ദ്രരാമായിരുപേരടുത്തു- മകന്നുമായ് ദൃഷ്ടി പതിക്കകൊണ്ടും ഗുണങ്ങളെത്തച്ചുടകയ്മ്മൾ കൂട്ടി- പിടിക്കകൊണ്ടും പരിപുഷ്ടി വാച്ചു. 43 പതിഞ്ഞുകിട്ടീടിന ദിവ്യഭൌമ- പ്രശസ്തമാണിക്യമണിപ്രഭാവാൽ ദ്വിജർഷി ചെയ്താക്കലശാഭിഷേക- ക്രിയയ്ക്കു മേൽ ശ്രീനിധിയായി ദൈവം 44 മഹസ്സിയന്നിങ്ങിനെ "കൂടൽമാണി- യ്ക്ക'മായിതാഗ്രാമജനൈകദൈവം, വളർന്നു യോഗത്തിനു പാസനാനു- പ്രയോഗയോഗംവഴി ഭക്തിയോഗം. 45 ഫലാനുകൂലം പലപാടിരിങ്ങാൽ- ക്കുടെപ്പെടും ഗ്രാമജനങ്ങളിന്നും അനേകമൂത്തിയ്ക്കൊരു മൂർത്തിയിന്മേൽ പ്രസംഗമാക്കും പ്രഭു സംഗമേശൻ. 46 ഗിരാവിരിഞ്ചം, കമലാമുകുന്ദ - മുമാമഹേശം, ദഹനാർക്കചന്ദ്രം, ഇതേവിധം ദൈവതയോഗമൊട്ടു- ക്കടക്കിനിൽക്കും പ്രഭു സംഗമേശൻ. 47 ഉപാസനാവൃത്തിയിൽ നിഷ്ഠകൂടും മഹാജനം ചെയ്‍വൊരു സേവയാലേ പെരുത്തു ചൈതന്യമിയന്നു പാരിൽ- പ്പുകൾന്നിരിയ്ക്കും പ്രഭു സംഗമേശൻ. 48 എതിർത്തു കായംകുളരാജഭാവം മുടിച്ചു മാർത്താണ്ഡനിരുട്ടുപോലെ കരസ്ഥമാക്കീ സകലം പുലർച്ച- യ്ക്കനന്തനാടിന്നധിപൻ പ്രതാപാൽ. 49 അതിന്നുശേഷം തനതാൾക്കിരിങ്ങാൽ- ക്കുടെപ്പെടും തച്ചുടകയ്മ്മൾയോഗം കൊടുത്തു കായംകുളനാടു വാഴും- വഴിയ്ക്കു വഞ്ചിക്ഷിതിവാസവാന്മാർ. 50 യോഗക്കാരിൽ പ്രമാണം പഴകിയുടമയാം മാടഭൂപൻ കുറിയ്ക്കും തീട്ടൂരം കണ്ടു കായംകുളമുടമ പിടി- ച്ചേററ വഞ്ചിക്ഷിതീന്ദ്രൻ കല്പിച്ചാക്കീടുമാൾ തച്ചുടയ പദമെഴും കയ്കൾ മാണിയ്ക്കു മുദ്രാ- നാമം കയ്ക്കൊണ്ടു കാക്കും മഹിമയിലരുൾവൂ കൂടൽമാണിയ്ക്കുമിന്നും 51 </poem> [[വർഗ്ഗം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ]] 752yg5q4gjqd0tgfuz5j76iu1mt6vaq താൾ:Samrat Asokan.pdf/45 106 80348 237303 2025-06-13T04:07:13Z Sreejithk2000 57 പുതിയ താൾ 237303 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}} വിഭാഗങ്ങളുടെ ഒരു ചെറുവിവരണമാകുന്നു താഴെ കൊടുക്കുന്നതു്. സേനാവിഭാഗം - പ്രാചീനസമ്പ്രദായമനുസരിച്ചുള്ള ചതുരംഗിണിസേനയായിരുന്നു മൌൎയ്യകാലത്തിലും നടപ്പിലുണ്ടായിരുന്നത്. ചന്ദ്രഗുപ്തൻ ചതുരംഗിണിസേനയിൽ 9,000 ഗജങ്ങളും 8000 രഥങ്ങളും, 30,000 തുരഗങ്ങളും, 6 ലക്ഷം പദാതികളും ഉൾപ്പെടും. ഓരോ രഥത്തിലും സാരഥിക്കു പുറമെ രണ്ടു ധനുൎദ്ധരന്മാരും ഓരോ ആനപ്പുറത്തും ഹസ്തിപന്നുപുറമെ മൂന്നു വില്ലാളികളും ഉണ്ടാകും. ഇങ്ങിനെ ഗജാരോഹന്മാരും രഥികളുമടക്കം സൈന്യത്തിൽ ആകെ 6,90,000 ഭടന്മാർ അടങ്ങിയിരുന്നു. ഇവൎക്കെല്ലാം നിയമിതരൂപത്തിൽ വേതനം ലഭിച്ചുവന്നു. സേനാവിഭാഗത്തിന്നു ഒരു പ്രത്യേകമണ്ഡലമുണ്ടായിരുന്നു. അതു് അഞ്ചീതു സദസ്യർ അടങ്ങിയ ആറ് ഉപസമിതികളായി വിഭജിക്കപ്പെട്ടു. പ്രഥമവിഭാഗം ജലസേനാധിപതിയുടെ നേതൃത്വത്തിൽ ജലസൈനികകാരങ്ങൾ ആലോചിച്ചു. സൈനികസാമഗ്രികളുടേയും ഭക്ഷണവ്യവസ്ഥയുടേയും ചുമതല ദ്വിതീയവിഭാഗമാണു് നിൎവ്വഹിച്ചത്. കാലാൾപ്പടയുടെ കാര്യം തൃതീയവിഭാഗത്തിന്റെ വരുതിയിൽ പെട്ടു. കുതിരപ്പടയുടെ ഏർപ്പാടുകളാണു് പതുൎത്ഥവിഭാഗം ആലോചന ചെയ്തതു്. പഞ്ചമവഭാഗം രഥസേനയുടേയും ഷഷ്ഠവിഭാഗം ഗജസൈന്യത്തിന്റെയും വ്യവസ്ഥകൾ ചെയ്തു. ചതുരംഗിണിസേനയ്ക്കു പുറമെ ജലസേനാവിഭാഗവും സൈന്യസാമഗ്രിവിഭാഗവും ആദ്യമായി ഏർപ്പെടുത്തിയതു ചന്ദ്രഗുപ്തനായിരുന്നു എന്നതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു.<noinclude><references/></noinclude> j7akvdpe2kq4i9ilelgz4tkyg0x1yi2 താൾ:Samrat Asokan.pdf/46 106 80349 237306 2025-06-13T05:52:28Z Sreejithk2000 57 പുതിയ താൾ 237306 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|അഞ്ചാം അദ്ധ്യായം}} ഒരു പ്രത്യേകസ്ഥലത്തിൽ പ്രവർത്തിക്കുന്ന സ്ഥിരയന്ത്രം, മറ്റു സ്ഥലങ്ങളിൽ നീക്കം ചെയ്യാവുന്ന ചലയന്ത്രം, കരിയുടെ ശിരസ്സുപോലുള്ള ഹലമുഖം, ധനുസ്സ്, ബാണം, ഖഡ്ഗം, ക്ഷരകല്പം മുതലായി സൈനികോപയോഗങ്ങളായ പലതരം അസ്ത്രശസ്ത്രങ്ങളേപ്പറ്റിയും അൎത്ഥശാസ്ത്രത്തിൽ പറഞ്ഞു കാണുന്നുണ്ട്. അക്കാലത്ത് പലപ്രകാരത്തിലുള്ള ദുഗങ്ങൾ ഉണ്ടായിരുന്നു. ഭകം എന്നു പറയപ്പെട്ട ദുഗ്ഗം ഒരു ദ്വീപു് എന്നപോലെ ചുററുപാടും ജലംകൊണ്ടും ആവൃതമാകും. പർവ്വതപാശ്വങ്ങളിൽ പാവ്വതവും ഊരപ്രദേശങ്ങളിൽ ധാന നാഗവും ഘോരകാനനങ്ങളിൽ വനദുഗവും ഉണ്ടാക്കപ്പെട്ടിരുന്നു. ഇവയ്ക്കു പുറമെ അനേകം ചെറിയ ചെറിയ കോട്ടകൾ ഗ്രാമങ്ങളിൽ അങ്ങിങ്ങായി സ്ഥിതിചെയ്തു. നഗരഭരണവിഭാഗം: നഗരകാരങ്ങളെപ്പറ്റി ആലോചിക്കുവാൻ സൈനികമണ്ഡലം എന്നപോലെ ഒരു നഗരസഭ വൎത്തിച്ചു. ഇതിലും 30 സദസ്യർ അടങ്ങിയ ആറ് ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നു. ഈ സമിതിയെ ഇന്നത്തെ മുനിസിപ്പാൽ കൌൺസിലിനോട് ഉപമിക്കാം. നഗരസഭയിലെ പ്രഥമവിഭാഗം ശില്പകല, ഉദ്യോഗസ്ഥവ്യവസ്ഥ, കരകൌശലനിരീക്ഷണം മുതലായവയുടെ മേൽനോട്ടം വഹിച്ചു. തൊഴിലാളികളുടെ കൂലിനിരക്കു നിശ്ചയിക്കുന്നതും വ്യവസായശാലകൾക്കു വേണ്ടുന്ന അസംസ്കൃത സാധനങ്ങൾ സംരക്ഷിക്കുന്നതും ഈ വിഭാഗത്തിന്റെ ചുമതലയിൽ പെടും. ചീത്തയോ താണതരമോ ആയ അസംസ്കൃത സാധനങ്ങൾ വ്യവസായശാലക<noinclude><references/></noinclude> iqeiw6g4anits22wydgxb7crlwofy43 താൾ:Samrat Asokan.pdf/47 106 80350 237309 2025-06-13T07:50:02Z Sreejithk2000 57 പുതിയ താൾ 237309 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}} ളിൽ ഉപയോഗിക്കുന്നതിനെ തടയുവാൻ തക്ക നടവടികൾ ഇവർ എടുത്തിരുന്നു. ശില്പികളും മറ്റു കൈവേലക്കാരും രാജ്യത്തിന്റെ വിശേഷസേവകരായിപ്പെട്ടിരുന്നതുകൊണ്ടു അവരെ അംഗഭംഗപ്പെടുത്തുകയൊ പ്രവൃത്തിക്കു കൊള്ളാത്തവരാക്കിത്തിക്കുകയോ ചെയ്യുന്നവൎക്കു അന്നു വധശിക്ഷപോലും വിധിച്ചിരുന്നതായി അറിയുന്നുണ്ട്. വിദേശികളെസ്സംബന്ധിച്ച കാര്യങ്ങളാണ് ദ്വിതീയവിഭാഗം നിർവ്വഹിച്ചത്. മൗൎയ്യകാലഭാരതം വിദേശികളുമായി വിശേഷിച്ചും ബന്ധപ്പെട്ടിരുന്നു എന്ന വസ്തുത ചരിത്രമുള്ളടത്തോളം നിലനില്ക്കും. അനേകം പരദേശികൾ വ്യാപാരസംബന്ധമായോ ദേശസന്ദശനാമോ അന്നിവിടെ സദാ വന്നും പോയും കൊണ്ടിരുന്നു. അവരുടെ പദവിക്കനുസരിച്ചു അവക്ക് സുഖവാസസൗകങ്ങൾ ഏപ്പെടുത്തുന്നതിലും അവരുടെ ശുശ്രൂഷാൎത്ഥം അവിടങ്ങളിൽ പരിചാരകന്മാരെ നിയമിക്കുന്നതിലും ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധവൈദ്യസാഹായം നൽകുന്നതിലും ഈ വിഭാഗം വിശേഷിച്ചും ശ്രദ്ധിച്ചു. ഇവിടെ വെച്ചു മരണപ്പെടുന്ന വിദേശികളുടെ അന്തിമസംസ്കാരത്തിനുള്ള വ്യവസ്ഥകളും അന്നു സ്തുത്യർഹമായനിലയിൽ ചെയ്യപ്പെട്ടിരുന്നു. പരേതനായ വിദേശിക്ക് ഇവിടെ വല്ല സമ്പാദ്യവുമുണ്ടെങ്കിൽ അതു ആയാളുടെ അവകാശികൾക്ക് അയച്ചുകൊടുക്കുന്നതിനുള്ള നിബന്ധനകളും അന്നുണ്ടായിരുന്നുവത്രെ. ജനനമരണക്കണക്കുകൾ രേഖപ്പെടുത്തുന്നതു് തൃതിയവിഭാഗത്തിന്റെ ചുമതലയായിരുന്നു. നഗരങ്ങളിലെ ജനസംഖ്യയിൽ കാലം തോറുമുള്ള വൃദ്ധിക്ഷയങ്ങൾ കാ<noinclude><references/></noinclude> 4gc3ula2q7w1yd76boo0myw4l9fdib8 താൾ:Samrat Asokan.pdf/48 106 80351 237310 2025-06-13T07:54:53Z Sreejithk2000 57 പുതിയ താൾ 237310 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|അഞ്ചാം അദ്ധ്യായം}} ണുവാൻ ഈ കണക്കുകൾ ഉപകരിച്ചു. പ്രജകളിൽ നിന്നു കരം വസൂൽചെയ്യുന്ന വിഷയത്തിലും ഈ രേഖകൾ സഹായിച്ചിരിക്കണം. കാരണം എല്ലാ പ്രജയിൽനിന്നും വസൂലാക്കപ്പെട്ട ഒരുതരം ചുങ്കം (Poll tax) അന്നു നടപ്പിലുണ്ടായിരുന്നു. ഇത്രയും പ്രാചീനകാലത്തിൽ ഇവിടെക്കണ്ട കാനേഷുമാരി സമ്പ്രദായം വിദേശിയാത്രക്കാരെ ആശ്ചയ്യഭരിതരാക്കിത്തീത്തിരുന്നുവെന്നും ഇവിടെ പ്രസ്താവ്യമാണു്. നഗരത്തിൽ മാത്രമല്ല, സാമ്രാജ്യത്തിൽ മുഴുവനും പ്രത്യേകജനഗണനാവിഭാഗം പ്രവത്തിച്ചിരുന്നതായും അറിയുന്നുണ്ട്. ചതുർവിഭാഗം വ്യാപാര വാണിഭങ്ങളുടെ മേൽനോട്ടം വഹിച്ചു. വിക്രയസാധനങ്ങളുടെ വില നിശ്ചയിക്കുന്നതും തുലാസ്സും കല്ലുകളും മറ്റ് അളവുകളും കച്ചവടക്കാർ സൂക്ഷ്മമായി വെക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതും രാജമുദ്രാങ്കിതമായ അളവുകളും തൂക്കങ്ങളും തന്നെയാണോ അവർ ഉപയോഗിക്കുന്നതു് എന്നു ശ്രദ്ധിക്കുന്ന തും ഈ വിഭാഗത്തിന്റെ അധികാരത്തിൽ പെടും. ചില പ്രത്യേകവ്യാപാരികൾ വ്യാപാരം ചെയ്യുന്നതിനു രാജാ വിൽനിന്നും ആജ്ഞാപത്രം അഥവാ ലൈസൻസ് വാങ്ങേണ്ടതുണ്ടായിരുന്നു. അതിന്നു ഒരു പ്രത്യേകകരം ആ വ്യാപാരികൾ അടക്കേണ്ടതുമുണ്ട്. പഞ്ചമവിഭാഗം വ്യവസായശാലകളുടേയും അവയിൽ നിൎമ്മിക്കപ്പെടുന്ന പദാർത്ഥങ്ങളുടേയും നിരീക്ഷണം ചെയ്തു. പഴയതും പുതിയതുമായ സാധനങ്ങൾ ഒന്നായി കൂട്ടിക്കലൎത്താതെ വെവ്വേറെ വെക്കേണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ചില പഴയ വസ്തുക്കൾ രാജാജ്ഞയി<noinclude><references/></noinclude> pu24xbpja0c8ynnw65ym6k1f68o9ste താൾ:Samrat Asokan.pdf/49 106 80352 237311 2025-06-13T08:43:24Z Sreejithk2000 57 പുതിയ താൾ 237311 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}} ല്ലാതെ വിറ്റുകൂടാ. അങ്ങിനെ വില്ക്കുന്നതായാൽ അതു നിയമവിരുദ്ധവും ശിക്ഷാൎഹവുമത്രെ. ഷഷ്ഠവിഭാഗം വിക്രയം ചെയ്യപ്പെട്ട സാധനങ്ങളുടെ വിലയിന്മേൽ ദശാംശം ഒരുതരം കരമായി വസൂൽ ചെയ്യുന്നു. കരം കൊടുക്കാതെ വല്ലവനും ഈ നിയമത്തെ ലംഘിക്കുന്നപക്ഷം അവൻ വധശിക്ഷയ്ക്കു കൂടി പാത്രമായിത്തീരുന്നു. ഇങ്ങിനെ പ്രത്യേകവിഭാഗങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്ന എല്ലാ വിഭാഗക്കാരും ചിലപ്പോൾ ഒത്തുചേൎന്നു നഗരത്തെ മുഴുവൻ ബാധിക്കുന്ന പൊതുക്കാൎയ്യങ്ങളേപ്പറ്റി ചിന്തിക്കാറുമുണ്ടു. പ്രാന്തീയഭരണവിഭാഗം: മൗൎയ്യസാമ്രാജ്യം വളരേ വിസ്തീണ്ണമേറിയതാകയാൽ വിദൂരസ്ഥിതങ്ങളായ രാജ്യങ്ങൾ ഭരണസൌകാം ചില പ്രാന്തങ്ങ (ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. രാജപ്രതിനിധി മുഖേനയാണ് ഓരോ ഖണ്ഡത്തിലേയും ഭരണം നിർവ്വഹിക്കപ്പെട്ടതു്. രാജപ്രതിനിധികൾ പ്രായേണ രാജകുമാരന്മാരോ അഥവാ രാജവംശജരോ ആയിരിക്കും. അശോകസാമ്രാജ്യത്തിൽ അങ്ങിനെയുള്ള നാലു പ്രത്യേകഖണ്ഡങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ചില ശിലാലേഖകളിൽ കാണാം. തക്ഷശില, ഉജ്ജയിനി, തോശാലി, സുവഗിരി എന്നീ നഗരങ്ങളിലായിരുന്നു. ഓരോ ഖണ്ഡത്തിലേയും രാജധാനി സ്ഥിതിചെയ്തത്. ഇവയിൽ തക്ഷശിലയേപ്പറ്റിയും ഉജ്ജയിനിയേപ്പറ്റിയും ആദ്യം പറഞ്ഞുവല്ലോ. തോശാലി കലിംഗസംസ്ഥാനത്തിന്റെയും<noinclude><references/></noinclude> mwwmfnnxa5bf37wpjxqqberd6en65j0 താൾ:Samrat Asokan.pdf/50 106 80353 237313 2025-06-13T08:48:22Z Sreejithk2000 57 പുതിയ താൾ 237313 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|അഞ്ചാം അയം}} സുവർണ്ണഗിരി മൈസൂർ ഉൾപ്പെടെയുള്ള ദക്ഷിണ ഖണ്ഡത്തിന്റെയും ഭരണകേന്ദ്രമായിരുന്നു. രാജപ്രതിനിധിയുടെ കീഴിൽ രജ്ജുകൻ എന്നറിയപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിതിചെയ്തു. അദ്ദേഹത്തെ ഇന്നെത്തെ കമ്മീഷനോട് ഉപമിക്കാം. രജ്ജുകന്റെ അധീനതയിൽ പ്രാദേശികൻ എന്നു വിളിച്ചുവന്ന ജില്ലാധികൃതന്മാർ വൎത്തിച്ചു. ഓരോ പ്രാദേശികനെയും വേണ്ടതിൻവണ്ണം സഹായിക്കുന്നതിന്നായി അനേകം യുക്തന്മാരും ഉപക്തന്മാരും മറ്റു ലേഖകന്മാരും ഉണ്ടായിരുന്നു. വക്തനെ ഇന്നത്തെ റവന്യൂ ഇൻസ്പെക്റ്ററായും ഉപയുക്തന്മാരെ ഇന്നത്തെ ഗുമസ്തന്മാരായും അനുമാനിക്കുന്നതിൽ തൊറ്റുണ്ടാകയില്ലെന്നു തോന്നുന്നു. ചെറുതരം പോലീസ്സുദ്യോഗസ്ഥന്മാരുടെ ചുമതലകളും ഈ യുക്തന്മാരും ഉപയുക്തന്മാരും നിർവ്വഹിച്ചിരിക്കണം. വിദൂരസ്ഥിതരായ ഉദ്യോഗസ്ഥരുടെ കാൎയ്യ നിൎവ്വഹണത്തിന്റെ സൂചന നൽകുവാനും വിശേഷവൎത്തമാനങ്ങൾ അറിയിക്കുവാനും വേണ്ടി അനേകം പ്രതിവേദകന്മാർ (സംവാദഭാതാക്കന്മാർ) ചക്രവൎത്തിയുടെ കീഴിൽ വൎത്തിച്ചിരുന്നു. ഗുപ്തചരവിഭാഗം - സൈന്യബലം രാജ്യരക്ഷയെ ചെയ്യുന്നതുപോലെ അനേകം ഗുപ്തചരന്മാർ രാജ്യരക്ഷാകാൎയ്യത്തിൽ സദാ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഈ ഗുപ്തചര വ്യവസ്ഥയെപ്പററി അശാസ്ത്രത്തിൽ വിശദമായ വിവരണങ്ങൾ കൊടുത്തിട്ടുണ്ടു്. പലപല പേരിലും വേഷത്തിലും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ട് ഈ രാജസേവകന്മാർ പല പ്രകാരേണയും<noinclude><references/></noinclude> iy2upyxlisb1z40z4fr6wq99gttvclf