വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.45.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
താൾ:Chithrashala.djvu/15
106
17576
237482
157842
2025-06-23T04:12:31Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237482
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude><poem>
ഏതുമൊരു പരഭങ്ഗമേശിടാത്ത തനിക്കന്തം
വ്യാധനെയ്‌ത കണകൊണ്ടു വന്നതുകണ്ടാൻ.
ആരുകാൺമൂ സതീധർമ്മപാരിജാതദ്രുമബല, --
മാരു കാൺമൂ മഹാനസമഹഃപ്രഭാവം?
{{ന|x}}
വേറെയൊരു പടമിതാ! കാൺകതിലുമിരുപേരെ;
നാരിമുടിപ്പൂൺ പൊരുവൾ നരനപരൻ.
മക്കളിവരിരുവരും മത്സ്യരാജ,ന്നുത്തരാഖ്യ--
നഗ്രജന്മാ, വവരജയുത്തരാദേവി.
കീചകനാൽ ജയംനേടി മത്സ്യഭൂ, വക്കിതവന്നോ
കാശു പോരും! കള്ളു പോരും; കാമിനിപോരും.
പോർമിടുക്കു മകന്റേതെന്നോർത്തു മാനിച്ചവന്നേകി
ഭൂമിഞ്ജയനെന്ന നാമം ഭുജഭവേന്ദ്രൻ.
നടുവിടഘടയുടെ നടുവിലപ്പടുവങ്കൻ
കടലാടി കണക്കൊട്ടു കഴിച്ചുകാലം.
ദുർമ്മൃതിയെന്നാർന്നു മാമൻ, ദൂരെയെന്നു തന്റെ പുലി--
പ്പൊയ്‌മുഖം പോയ് മരുമകൻ പൂച്ചയായ്‌ത്തീർന്നു.
വൻപനാകും തിഗർത്തേശൻ വൈരശുദ്ധിക്കണയവേ
തൻപടയോടെതിർത്തു പോയ്‌ത്താതനവനെ.
ആത്തരത്തിൽ വിരാടന്റെ ഗോധനത്തെ ഹരിക്കയായ്
ധാർത്തരാഷ്‌ട്രൻ സമസ്‌താഭിസാരസമ്പന്നൻ.
കുന്നുപോലെയുയർന്നുള്ള കോട്ടമതിൽ ചുഴലുന്ന
മന്നനുടെയവരോധമാളികയ്‌ക്കുള്ളിൽ
തൂണുചാരി,യൊരു മിഴി കതകിലു,മൊരു മിഴി
കാണികളാം കാന്തമാർതൻ മേലും, നടത്തി
തൻപൊടിമേൽമീശയിന്മേൽ കൈവിരൽകൾ ചരിപ്പിച്ചു
വൻപിലോരോ വീരവാദം വൈരാടി പേശി.
പടയിലെപ്പകാരത്തിൻ പകുതി കേൾക്കുകിൽപ്പോലും
തുടതുള്ളുമവന്റെയത്തുനിവു കാൺകെ
അമ്മുറിക്കു പുതിയൊരു വെൺകളിച്ചാർത്തണിയിച്ചാൾ
തൻമുറുവൽനിലാവിനാലുത്തരാദേവി.
</poem><noinclude><references/></noinclude>
6v3eo2nxpdv2mz2692wzzq3vu4q2nr2
താൾ:Chithrashala.djvu/13
106
17588
237481
157840
2025-06-23T03:53:04Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237481
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude><poem>
ഔചിതിതൻ ഗന്ധമെങ്ങുണ്ടസ്മദീയദാമ്പത്യത്തിൽ?
രാജഹംസി ഭവതി; ഞാൻ കൂപമണ്ഡൂകം
വേറെയൊരു ദയിതനെ സ്വീകരിക്കൂ; ജയിക്കട്ടെ
ചാരിതാർത്ഥ്യമിയന്നു നിൻ ദാമ്പത്യധർമ്മം."
ഈ മൊഴി-യല്ലിടിത്തീ-തൻ ഹൃത്തടത്തിന്നകം പാഞ്ഞു
കാമിനിയെക്കഥാശേഷകല്യാണയാക്കി
തയ്യലിന്റെ കൈയിൽ നിന്നു താലവൃന്തം തെറിക്കുന്നു
മയ്യണിഞ്ഞ മിഴിനീരിൽ മഗ്നമാകുന്നു
പൂമൃദുമെയ് വിറയ്ക്കുന്നു; പൂങ്കുഴൽക്കെട്ടഴിയുന്നു
രോമകൂപ പരമ്പര വിയർത്തിടുന്നു
കണ്ണുമങ്ങിത്തലചുറ്റിക്കണ്ണനുടെ കഴൽപ്പാട്ടിൽ
ദണ്ഡപാതം പതിക്കുന്നു ദീനയായ് ദേവി
"തെറ്റിയെന്റെ രുക്മിണി! നിൻ ദിവ്യത ഞാൻ ധരിച്ചീല
ചെറ്റുപോലുമിതേവരെദ്ദൈവതമാനി!
നന്മലരിൽത്തടഞ്ഞാലും നൊന്തിടും നിൻ മൃദുമേനി;
നർമ്മവാക്യം ശ്രവിച്ചാലും വെന്തിടുമുള്ളം."
ഏവമോതിദ്ദയിതയെ ലബ്ധസംജ്ഞയാക്കി ദേവൻ
കേവലമിസ്സതിയല്ലീ ഗേഹിനീരത്നം
{{ന|ix}}
അടുത്തുകാൺകൊരു പട,മതിലുമു-ണ്ടരിയോരു-
മടുത്തൂകും മൊഴിയാളും മനുജൻ താനും
സുബലൻതന്നപത്യങ്ങളിരുവരു,മതിലേട്ടൻ
പ്രപഞ്ചത്തിൻ കലിവിത്താം ശകുനി ധൂർത്തൻ
സുതശതജനയിത്രിയിളയവൾ മിഴിയേറ്റ
ധൃതരാഷ്ട്രനൃ-പതിതൻ കുലവധൂടി
ആരറിയില്ലാ,തരായി ശകുനിയെ?യവനത്രേ
കൗരവർതൻ കുലത്തിനു കണ്ഠകോടാലി;
ഉള്ളങ്കാൽതൊട്ടുച്ചിയിലെ രോമംവരെച്ചതുർമ്മുഖൻ
കള്ളംകൊണ്ടു പണിചെയ്ത കാപഥഗാമി;
അമ്പു വില്ലിൽ ശത്രുവിന്റെ മുന്നിൽനിന്നു തൊടുക്കാത്തോ-
നൻപുവിട്ടു പാർഷ്ണിഗ്രാഹപ്രവൃത്തിചെയ്‌വോൻ
സൂതപുത്രൻ സ്വാമിഭക്തിപാരവശ്യംകൊണ്ടു കെട്ടാൻ;
</poem><noinclude><references/></noinclude>
ekm7qm60w9602zlgpsibvuma1uk2eag
ഉപയോക്താവിന്റെ സംവാദം:Shagil Muzhappilangad
3
43650
237468
148654
2025-06-22T12:57:32Z
J ansari
9713
J ansari എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Shagil Kannur]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Shagil Muzhappilangad]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Shagil Kannur|Shagil Kannur]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Shagil Muzhappilangad|Shagil Muzhappilangad]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്.
148654
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Shagil Kannur|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:36, 14 ഒക്ടോബർ 2016 (UTC)
asr39v1swrkw6i9z65zb3ivhailgec0
തിരുക്കുറൾ
0
75336
237470
237463
2025-06-22T13:46:07Z
Ashiqva
10358
237470
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. വേണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21. ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട്ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാർ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർമറ്റാതൽ അരിതു
249. തെരുളാതാൻ മെയ് പ്പൊരുൾ കണ്ടറ്റാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു- കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക് എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു; മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ്‌്വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
549. തൺപത്താൻ താനേകെടും
കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
120
55. ഭരണം
121
ഏതുകാര്യത്തിലും പക്ഷ-
ഭേദം കൂടാതെ സത്യമായ്
കാര്യമറിഞ്ഞു വേണ്ടുന്ന -
തെല്ലാം ചെയ്‌ത് നീതിയാം.
ലോകത്തിൽ ജീവജാലങ്ങൾ-
ക്കാശ്രയം മഴയെന്ന പോൽ
പ്രജകൾക്കാശ്രയം നീതി
നിർവ്വഹിക്കുന്ന രാജനാം.
വേദഗ്രന്ഥം പ്രകാശിക്കും
ധർമ്മനീതിക്കു മുന്നമായ്
രാജ്യം രക്ഷിച്ചു പാലിച്ചു
രാജനീതി യഥാവിധി.
ലോകം കീഴ്പ്പെട്ടു നിൽക്കുന്നു
സ്നേഹപൂർവ്വം ജനങ്ങളെ
തന്നോടു ചേർത്തു വാഴുന്ന
രാജൻ തൻ ചരണങ്ങളിൽ.
നീതിയായ് ഭരണച്ചെങ്കോൽ
നിലനിൽക്കുന്ന ഭൂമിയിൽ
കാലത്തിൽ മഴയുണ്ടാകും
കൂടേ നൽവിളവും വരും.
രാജ്യത്തിൻ വിജയാധാരം
യോധനായുധമല്ലകേൾ
നീതിപൂർവ്വകമായുള്ള
രാജവാഴ്‌ചയതൊന്നു താൻ.
ഭൂലോകം മുഴുവൻ രാജൻ
രക്ഷിക്കും; ഭരണത്തിൻ കീൾ
നീതി നിർവഹണം ചെയ്‌താൽ
നീതിരാജന്ന് രക്ഷയാം.
നീതിതേടും ജനത്തെക്ക
ണ്ടെല്ലാം കേട്ടുവിചാരിച്ചു
നീതി ചെയ്യാൻ കഴിയാത്ത
മന്നൻ താനേ നശിച്ചിടും.
പരദ്രോഹം നീക്കി ജന-
രക്ഷ ചെയ്‌തപരാധരെ
ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജന്ന്; പഴിയല്ല കേൾ.
പെരും കുറ്റം ചെയ്യുന്നോരെ
കഴുവേറ്റി ഹനിച്ചീടൽ
കൃഷിസംരക്ഷണത്തിന്നായ്
കളപറിക്കും പോലെയാം. 550
551.
56. കൊടുങ്കോൻമൈ
കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552.
വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമെന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556.
മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
122
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന
നീതിയില്ലാത്തമന്നവൻ
കൊലചെയ്‌തു നടക്കുന്ന
ക്രൂരനേക്കാൾ മൃഗീയനാം.
ബലമായ് പ്രജയിൽ നിന്നും
ധനം വാങ്ങുന്ന മന്നവൻ
സായുധം മാർഗ്ഗമദ്ധ്യത്തിൽ
കൊള്ള ചെയ്യുന്ന കള്ളനാം.
ദിനംതോറുമരങ്ങേറും
നാട്ടിലേ നന്മതിന്മകൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത
മന്നവൻ കെട്ടുപോയിടും.
നീതിന്യായങ്ങളില്ലാതെ
ക്രൂരമായ് ഭരണം നീക്കും
മന്നവൻ പൊരുളും, കുടെ
രാജ്യവും നഷ്‌ടമായിടും.
ദുഷ്‌ടമാം ഭരണത്താലേ
തപിക്കും ജനബാഷ്‌പത്താൽ
രാജശേഖരമാം സമ്പ-
ത്തെല്ലാം കെട്ടു നശിച്ചിടും.
മന്നവൻ ശ്രുതി നേടുന്നു
സ്വന്തം സൽഭരണത്തിനാൽ
ഭരണം കെട്ടുപോയെന്നാൽ
രാജൻ പേർ നിലനിന്നിടാ
മാരിയില്ലാത്ത ഭൂഭാഗം
വരളുന്നത് പോലവേ
ദയയില്ലാത്ത രാജന്റെ
പ്രജകൾ താപമാർന്നിടും.
നീതിയും മുറയും കെട്ട
മന്നവൻ വാണിടുന്ന നാൾ
ദരിദ്രരാം ജനത്തേക്കാൾ
കഷ്‌ടമാം ധന്യജീവിതം.
രാജൻ തൻ ഭരണത്തിങ്കൽ
നീതിയില്ലാതെയാവുകിൽ
കാലാകാലങ്ങളിൽ മേഘം
മഴനൽകാതെ പോയിടും. "
നാടുകാക്കുന്ന മന്നൻ്റെ
കാവൽ ജോലി പിഴക്കുകിൽ
പശുക്കൾ പാൽ ചുരത്തൂല
വേദമോർക്കില്ല ഭക്തർകൾ.
561.
57. വെരുവന്ത ചെയ്യാമൈ
തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചി മെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563.
വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565.
അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566.
കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567.
കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568.
ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569.
ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
124
125
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ
പിടികൂടി, മനസ്സിലെ
വാസനയൊഴിയാൻ നന്നായ്
ദണ്‌ഡിക്കുന്നതു രാജനാം.
ദീർഘനാൾ ശക്തനായ് വാഴാൻ
ആശിയ്ക്കുമരചൻ, മുമ്പിൽ
ഭാവം കഠിനമായ് കാട്ടി
ദണ്ഡനം ലഘുവാക്കണം.
അക്രമഭരണത്താലേ
ജനങ്ങൾ ഭീതരാകുകിൽ
നിശ്ചയമതി വേഗത്തിൽ
രാജൻ കെട്ടു നശിച്ചുപോം.
രാജൻ അക്രമിയാണെന്ന്
ജനങ്ങൾ പറയും വിധം
തിന്മകൾ പണിയും രാജൻ
ആയുസ്സറ്റു നശിച്ചിടും.
ദർശനം ദുഷ്ക്കരം, കാൺകെ
മുഖം വാടുന്ന മന്നവൻ
നേടിവെച്ചുള്ള സമ്പാദ്യം
പേയ് കാക്കും ദ്രവ്യമായിടും.
കഠിനവാണിയും ദയാ-
രഹിതനുമായുളളവൻ
നേടിവെച്ച ധനം മുറ്റു-
മതിവേഗം നശിച്ചുപോം.
ക്രൂരഭാഷണവും ശിക്ഷാ-
ക്കാഠിന്യമിവരണ്ടുമേ
അരം പോൽ രാജശക്തിക്ക്
നാശകാരണമായിടും.
മന്ത്രിമാരോടിണങ്ങാതെ-
യകന്നു നിലനിന്നപിൻ
കോപത്തോടെ സമീപിക്കും
രാജവിത്തം നശിച്ചിടും.
രാജ്യരക്ഷക്കുപായങ്ങൾ
മുൻകൂട്ടി ചെയ്‌തു വെക്കാത്ത
മന്നൻ പോർവന്നു നേരിട്ടാൽ
ഭയപ്പാടാൽ മുടിഞ്ഞിടും.
ക്രൂരവാഴ്‌ച നടത്തുന്ന
രാജൻ തന്നുടെ മന്ത്രിയായ്
അജ്ഞനെ സ്വീകരിച്ചീടു-
മിവർ ഭൂമിക്ക് ഭാരമാം. 570
571.
572.
58. കണ്ണാട്ടം
കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവുലകു
കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573.
പൺഎന്നാം പാടർകുഇയെ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണാട്ടം; അത്തിൻറൽ
576.
577.
578.
പുണ്ണൻറുണരപ്പടും
മണ്ണോടിയെന്തമരത്തനൈയർകണ്ണോ-
ടിയെന്തുകണ്ണോടാതവർ
കണ്ണോട്ടം ഇല്ലവർകണ്ണിലർ; കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579.
ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580.
പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
126
127
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം
നിലനിൽക്കുന്ന ഹേതുവാൽ
ഉലകം കേടുകൂടാതെ
നിലനിൽക്കുന്നു നിശ്ചയം.
ലോകകാര്യം നടക്കുന്നു
ദാക്ഷിണ്യഗുണമുള്ളതാൽ;
ഭൂമിക്ക് ചുമടാകുന്നു
ദയാരഹിതനാം പൂമാൻ.
രാഗരഹിതമായുള്ള
ഗാനങ്ങൾ സുഖശൂന്യമാം
ദയാഭാവം സ്ഫുരിക്കാത്ത
ദൃഷ്‌ടിയും ഫലശൂന്യമാം.
മുഖത്തുണ്ടെന്ന് തോന്നിക്കും
ദയകാട്ടാത്ത കണ്ണുകൾ
അല്ലാതവകളെക്കൊണ്ട്
പ്രയോജനമൊട്ടില്ല താൻ.
നയനങ്ങൾക്കലങ്കാരം
ദാക്ഷിണ്യമെന്ന നന്മയാം
ആകയാൽ ദയതോന്നാത്ത
കണ്ണുപുണ്ണെന്ന് ചൊല്ലലാം.
കണ്ണിന്നുടമയായിട്ടും
ദയതോന്നാത്ത മാനുഷർ
പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
പാദപങ്ങൾക്ക് തുല്യരാം.
ദയാദാക്ഷിണ്യമില്ലാത്തോർ
കണ്ണില്ലാത്തവരായിടും
കണ്ണുള്ളോർ ദയകാട്ടാതെ
ജീവിക്കുന്നതസാദ്ധ്യമാം.
സ്വന്തം തൊഴിലുകൾക്കൊട്ടും
ഹാനിയേൽക്കാത്ത രീതിയിൽ
ദയകാട്ടും ജനങ്ങൾക്കീ-
യുലകം യോഗ്യമായതാം.
തിന്മചെയ്‌ത ജനത്തോടും
പകപോക്കാതെ ശാന്തമായ്
ദയാപൂർവ്വം ക്ഷമിക്കുന്ന-
തതിശ്രേഷ്‌ഠസ്വഭാവമാം.
സ്നേഹിതർ നഞ്ചുചേർത്താലും
നിരാക്ഷേപം ഭുജിച്ച പിൻ
അവരോടുദയാപൂർവ്വം
സ്നേഹിക്കൽ നാഗരീകമാം. 580
59. ഒറ്റാടൽ
581.
ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583.
ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്നതു ഇൽ
584.
വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585.
കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586.
തുറന്താർ പടിവത്തർ ആകി ഇറന്താരായന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588.
ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589.
ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
128
59. ചാരന്മാർ
129
രഹസ്യാന്വേഷണം ചെയ്യും
ദൂതനും, നീതിയോതിടും
ഗ്രന്ഥവുമരചൻ തൻ്റെ
രണ്ടു കണ്ണായ് ഗണിക്കണം.
എല്ലാ കൂട്ടത്തിലു, മെല്ലാ-
യിടത്തും സംഭവിച്ചിടും
സംഭവങ്ങളറിഞ്ഞീടൽ
രാജൻ കർത്തവ്യമായിടും.
നാട്ടുകാര്യരഹസ്യങ്ങ-
ളെല്ലാം ദൂതൻ മുഖാന്തിരം
കൈക്കലാക്കാത്ത ഭൂപാലൻ
വിജയിക്കില്ല നിശ്ചയം.
തൊഴിൽ ചെയ്‌വവരെല്ലാരും-
സ്വന്തക്കാരോ, വിരോധിയോ-
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ
ചാരൻ്റെ തൊഴിലായിടും.
സംശയിക്കാത്ത വേഷത്തിൽ,
നോക്കിൽ ചകിതനാവാതെ,
രഹസ്യം ഭദ്രമാക്കുന്നോൻ
ചാരവേലക്ക് യോഗ്യനാം.
സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
സങ്കേതങ്ങളിലേറിയും
ദുരിതങ്ങൾ പേറി സ്വത്വം
കാക്കുന്നോൻ ചാരയോഗ്യനാം.
ഒളിഞ്ഞ വാർത്തകൾ തേടി-
പ്പിടിക്കും, കേട്ടവാർത്തകൾ
ഭയമില്ലാതെ പ്രസ്‌താവം
നടത്തും ചാരധീരനാം.
രഹസ്യദൂതന്മാർ രണ്ടാൾ
നൽകും വാർത്തകൾ യോജിച്ചാൽ
സത്യമാണെന്ന് രാജൻ നി-
സ്സംശയം സ്വീകരിച്ചിടാം.
ചാരന്മാർ പലരന്യോന്യ-
മറിവില്ലാതിരിക്കണം;
മൂവർ ഭാഷ്യമൊരേ രൂപ-
മെങ്കിൽ സത്യമതായിടും.
ചാരന്മാർക്കരുളും നന്മ
ഗോപ്യമായ്ത്തന്നെ ചെയ്യണം;
അല്ലേലാത്മരഹസ്യങ്ങൾ
വെളിവാക്കിയ പോലെയാം. 590
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592.
ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593.
ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594.
ആക്കം അതർവിനായ്ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596.
ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597.
ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598.
ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599.
പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുളം പുലിതാക്കുറിൻ
600.
ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
131
മനോധീരതയെന്നുള്ള
ഗുണമേറെ വിശിഷ്‌ടമാം;
വ്യക്തി തൽഗുണമില്ലെങ്കി-
ലൊന്നുമില്ലാത്ത മൂർത്തിയാം.
മനോധൈര്യമൊരുത്തന്ന്
നിത്യമാം ധനമായിടും;
ഭൗതികധനമാകട്ടെ
വിരവിൽ വിട്ടകന്നുപോം.
മനോബലമിരുപ്പോർക്ക്
ധനനാശം ഭവിക്കുകിൽ
നാശം വന്നുഭവിച്ചല്ലോ-
യെന്ന് ക്ലേശിപ്പതില്ലവർ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും
ഭൗതികധനമൊക്കെയും
ദൃഢമാനസനായോൻതൻ
വഴിനോക്കിയണഞ്ഞിടും.
നീർനിരപ്പുയരും തോറും
താമരപ്പൂവുയർന്നിടും;
ജീവിതത്തിലെഴും മേന്മ
ധീരതക്കനുപാതമാം.
ചിന്തയെപ്പൊഴുതും സ്വന്തം
മേന്മയെപ്പറ്റിയാവണം;
മേന്മവന്നില്ലയെന്നാലും
ചിന്തയുണ്ടായിരിക്കണം.
ഗജങ്ങൾ മുറിവേറ്റാലും
ധീരമായ് മുന്നിൽ നിന്നിടും;
വീഴ്‌ച വന്നു ഭവിച്ചാലും
തളരുന്നില്ല ധൈര്യവാൻ.
മഹത്വമുടയോനെന്ന-
ബഹുമാനം നടിക്കുവാൻ
ധൈര്യമില്ലാത്തവൻ പാർത്താ-
ലർഹനായി ഭവിച്ചിടാ.
ഭീമമാം ദേഹവും കൂർത്ത
ദന്തങ്ങളുമുണ്ടെങ്കിലും
ധീരനാം പുലിയെക്കണ്ടാൽ
ഭയന്നീടുന്നു ദന്തികൾ.
ധൈര്യമെന്ന ഗുണം തന്നെ
മനുഷ്യന്ന് മഹത്വമാം;
രൂപം മനുഷ്യനായാലും
ധൈര്യമില്ലാത്തവൻ തരു. 600
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉണറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉണറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
132
61. ഉത്സാഹം
133
മടിയാകും തമസ്സിന്റെ
നുറുങ്ങുകൾ കേറിക്കേറി
പരമ്പര സ്വഭാവത്തിൻ
പ്രകാശം കെട്ടു മങ്ങിടും.
ജന്മം കൊണ്ട് കുഡുംബത്തിൻ
ശ്രേയസ്സുന്നതമാക്കുവാൻ
മടിയേ മടിയായ് കണ്ടു
യത്നശീലം വരിക്കണം.
നാശഹേതുകമായുള്ള
മടിയേന്തുന്ന പാമരൻ
പിറന്ന കുഡുംബം തന്നേ-
യവൻ മുന്നേ നശിച്ചു പോം.
മടിയാകുന്ന രോഗത്താ-
ലുത്സാഹം നഷ്‌ടമായവർ
കുഡുംബശ്രുതിയും കെട്ടു
കുറ്റം പേറേണ്ടതായ് വരും.
മടിയും വിസ്‌മൃതി നിദ്രാ
വിളംബമിവനാലുമേ
നാശത്തിലാപതിക്കുന്നോർ
യാത്ര ചെയ്യുന്ന വഞ്ചിയാം.
നേതാവിന്നുള്ള സമ്പത്ത്
താനേ വർദ്ധിപ്പതാകിലും
മടിയാലാധനം നന്നായ്
പ്രയോഗിപ്പതസാദ്ധ്യമാം.
മടിയാൽ വേല ചെയ്യാതെ
ആലസ്യത്തിൽ കഴിപ്പവർ
ഉപദേശങ്ങളേൽക്കാതെ
നിശ്ചയം വഴികെട്ടിടും.
സൽകുലത്തിൽ പിറന്നാലും
മടിവന്നാക്രമിക്കുകിൽ
പകയുള്ള ജനങ്ങൾക്ക്
ദാസനായി ഭവിച്ചിടും.
മടിയാകുന്ന ദുർദോഷ-
മൊഴിക്കാൻ കഴിവാകുകിൽ
തന്നിലും കുഡുംബത്തിലു-
മുള്ള ദോഷങ്ങൾ നീക്കലാം.
അടിയാൽ ദേവനാർജ്ജിച്ച
മൂന്നുലോകം മുഴുക്കെയും
മടിയില്ലാത്ത രാജാവി-
ന്നൊരു പക്ഷേയൊതുങ്ങിടും. 610
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികെ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിദൈവാൻതൻ കേളിർ
616. തുമ്പം തുടൈത്തുൻറും തൂൺ
ഇൻമൈപുകുത്തിവിടും
മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉണറ്റുപവർ
62. അദ്ധ്വാനം
135
മഹത്വമാം സംരംഭമെ-
ന്നുറച്ചു വേല ചെയ്യണം
അദ്ധ്വാനമളവിൻ തോതിൽ
മഹത്വമത് നൽകിടും.
തൊഴിലിൽ താഴ്‌മ കണ്ടോരെ
ലോകവും കയ്യൊഴിച്ചിടും
ചെയ്യുന്നതൊഴിലിൽ യത്നം
ചെലുത്താൻ മടികാട്ടൊലാ.
പ്രയത്നിക്കുകയെന്നുള്ള
ശ്രേഷ്ഠമാം ശീലമുള്ളവർ
അന്യർക്ക് സേവനം ചെയ്യും
തോഷമനുഭവിച്ചിടും.
അദ്ധ്വാനശീലമില്ലാത്തോൻ
പരോപകാരിയായിടാ
ഭീരു തന്നുടെ കയ്യാലേ
വാളേന്തിപ്പടവെട്ടുമോ?
ആത്മസൗഖ്യം ഗണിക്കാതെ
യത്നത്തിൽ മുഴുകുന്നവൻ
സ്വജനദുഃഖങ്ങൾ നീക്കി
രക്ഷിക്കും സ്‌തൂപമായിടും.
പ്രയത്നശാലിയായെന്നാ-
ലൈശ്വര്യം പെരുതായിടും
യത്നമില്ലാത്തവൻ ചുറ്റും
ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
ഉദാസീനൻ്റെ മടിയിൽ
മൂതേവിമരുവീടവേ
ഭാഗ്യലക്ഷ്‌മി രമിക്കുന്നു -
യത്നശീലൻ പുരോഭുവി.
നന്മയുൽപ്പാദനം ചെയ്യാ-
നാവാഞ്ഞാൽ വീഴ്‌ചയായിടാ
പഠിച്ചദ്ധ്വാനവും ചെയ്യാൻ
മടിച്ചാൽ വീഴ്‌ച തന്നെയാം.
വിധിയാൽ ലക്ഷ്യമാം കാര്യം
നേടാനായില്ലയെങ്കിലും
ദേഹാദ്ധ്വാനഫലത്താലേ
മേന്മവർദ്ധിച്ചിടും ദൃഢം.
പരിശ്രമമശ്രാന്തമായ്
നിർവഹിക്കുകയെങ്കിലോ
വിധിയിൻ തീർപ്പുതന്നേയും
ഗതിമാറ്റി മറിച്ചിടാം.
620
63. ഇടുക്കൺ അഴിയാമൈ
621.
ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622.
വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623.
ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624.
മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
625.
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
ഇടുക്കൺ ഇടുക്കൺ പടും
അടുക്കിവരിനും അഴിവിലാൻ ഉറ്റ
626.
അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627.
ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തെ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628.
ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629.
ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630.
ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
137
ആപത്തു നേരിടും നേരം
മനശ്ചാഞ്ചല്യമാകൊലാ
സ്മേരനായതിനെ നേരി-
ട്ടകറ്റേണമതേ വഴി.
നീർച്ചാൽ പോലളവില്ലാതെ
ദുഃഖങ്ങൾ വന്നുചേരിലും
വിജ്ഞരായവരുള്ളത്താൽ
ചിന്തിച്ചു നിലമാറ്റിടും.
ദുഃഖം വന്നു ഭവിക്കുമ്പോൾ
മനം നീറാതിരിപ്പവർ
ദുഃഖത്തിന്ന് കൊടുക്കുന്നു
ദുഃഖിക്കാനൊരു കാരണം.
അദ്ധ്വാനശീലനായുള്ളോൻ
കാളവണ്ടി വലിക്കുംപോൽ
തടസ്സമെന്തേർപ്പെട്ടാലും
തടുക്കാൻ കഴിവായിടും.
വഴിക്കുവഴി ദുഃഖങ്ങൾ
താങ്ങിടും ധൈര്യശാലിയെ
ബാധിച്ചീടുന്ന ദുഃഖങ്ങൾ
സ്വയം ദുഃഖിച്ചു മാഞ്ഞിടും.
ഐശ്വര്യം വന്നുചേരുമ്പോ-
ളാഹ്ലാദമിയലാത്തവർ
കാലദോഷം ഭവിക്കുമ്പോൾ
ദുഃഖത്തിലാണ്ടുപോകുമോ?
ആപത്തെന്നത് ദേഹത്തിൻ
പ്രകൃതിയെന്നറിയുന്ന
വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം പ്രകൃതിജന്യമെ-
ന്നറിയും ബുദ്ധിശാലികൾ
ദേഹത്തിന്നിമ്പമോരാതെ
ദുഃഖത്തിൽ വേദനപ്പെടാ.
സമ്പത്തിൽ മനമൂന്നാതെ
നിസ്സംഗനായിരിപ്പവൻ
ആപത്തണഞ്ഞിടും നേരം
തപിക്കാതെ കഴിഞ്ഞിടും.
ആപത്തുകളെല്ലാം തനി-
ക്കിമ്പമായ് കാണ്മതാകുകിൽ
പകയുള്ള ജനം പോലു-
മാഢ്യനായി ഗണിച്ചിടും.
630
64. അമൈച്ചു
631.
കരുവിയും കാലമും ചെയ്തെയും ചെയ്യും
അരുവിനെയും മാണ്ടതു അമൈച്ചു
632.
വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633.
പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
636.
637.
638.
639.
640.
തിറനറിന്താൻ തേർച്ചിത്തുണൈ
മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട്പം
യാവുളമുൻനിർപവൈ
ചെയർകെയറിന്തക്കടത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
138
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി,
കാലം, വൈദഗ്ദ്‌ധ്യമാം ബലം
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം.
പ്രജാരക്ഷ, മനോദാർഢ്യം
വിജ്ഞാനം നീതിനിഷ്‌ഠയും
കർമ്മവ്യഗ്രതയോടഞ്ചും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം.
ദ്രോഹം ചെയ്‌തവരെത്തള്ളി,
സ്വപക്ഷം ഭദ്രമാക്കിയും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും
വല്ലോൻ മന്ത്രിക്ക് യോഗ്യനാം.
ആരാഞ്ഞു കാര്യമറിവും
പ്രയോപ്പത്തിൽ വരുത്തലും
തീർപ്പുറപ്പായുരക്കലും
മന്ത്രിതൻ രീതിയാവണം.
വിജ്ഞഭാഷണവും, ധർമ്മ -
ബോധവും, നാൾമുഴുക്കെയും
വേലയിൽ തൃഷ്‌ണയും ചേർന്നാ-
ലുപദേശകനായിടും.
ബുദ്ധികൂർമ്മതയോടൊപ്പം
വിജ്ഞാനശക്തിയുണ്ടെങ്കിൽ
മറികടക്കാനാവാത്ത
പരിതസ്ഥിതിയെന്തുവാൻ?
ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞനാണെന്നിരിക്കിലും
ലോകനീതിക്ക് യോജിക്കും
രീതിയിൽ നിർവഹിക്കണം.
ഉപദേശം ശ്രവിക്കാതെ
മൂഢനായി രമിച്ചിടും
രാജനോടുപദേശങ്ങൾ
മൊഴിയും നല്ല മന്ത്രിമാർ.
രാജദ്രോഹം മനസ്സുള്ളിൽ
കരുതും മന്ത്രിപുംഗവൻ
അനേകകോടി ശത്രുക്കൾ
നേരിടുന്നത് പോലെയാം.
നിർമ്മാണ പരിപാടികൾ
മുന്നേ ചിന്തിച്ചുവെങ്കിലും
ക്രിയാവൈഭവമില്ലാത്തോർ
ചെയ്‌താൽ വികലമായിടും. 640
641.
642.
643.
65. ചൊൽവൻമൈ
നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
കേട്ടാർപ്പിണിക്കും തകൈ അവായ്ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644.
തിറനറിന്തു ചൊല്ലുക ചൊല്ലെ അറനും
പൊരുളും അതനിൻ ഊഊങ്കുഇൽ
645.
ചൊല്ലുക ചൊല്ലെപ്പിറിതോർചൊൽ അച്ചൊല്ലെ
വെല്ലും ചൊൽ ഇൻമൈയറിന്തു
646.
വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
647.
648.
649.
650.
മാട്‌ചിയിൻ മാശറ്റാർകോൾ
ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
140
ljek2lo11g7544ox5sjzthfhaqyrbec
237483
237470
2025-06-23T06:35:29Z
Ashiqva
10358
237483
wikitext
text/x-wiki
വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.
==മുഖവുര==
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ
വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്
അതറിയപ്പെടുന്നത്.
തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്.
ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
അനേകം ലോകഭാഷകളിലേക്ക് കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്.അത് സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന് കരുതുന്നു.
'''തിരുക്കുറൾ - ഇതരഭാഷകളിൽ'''
താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ഭാഷകൾ
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.
ഏഷ്യൻ ഭാഷകൾ
അറബിക്, ബർമീസ്, ചൈനീസ്, ജപ്പാനീസ്, മലയ,സിംഹാളീസ്, ഫീജിയൻ.
യൂറോപ്യൻ ഭാഷകൾ
ആർമേനിയൻ, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, പോളിഷ്, റഷ്യൻ, സ്വീഡിഷ്, ഇറ്റാലിയൻ.
മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക് അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ് ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന് എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ഒന്ന്, ഈരോട്, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്, മലയാളിയും ഈരോട് സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക് സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്. അവർകളുടെ സഹായസഹകരണങ്ങൾക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്.
ഈ വിവർത്തനത്തിന് എനിക്ക് സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ തമിഴ് വിവർത്തനം.
2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.
3. ഈക്കാട്ട് സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.
4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ് വിവർത്തനം.
ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച് അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത് ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രചയിതാവ്,
വി.വി.അബ്ദുല്ലാ സാഹിബ്,
പെരിഞ്ഞനം,
തൃശൂർ, 680 686
20.10.2002,
'''ഈശ്വരസ്തുതി'''
ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
ഉത്തമർതം ഉറവു വേണ്ടും
ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
ഉറവുകല വാമൈ വേണ്ടും.
പെരുമൈ പെറുനിനതുപുകഴ് വേശുവേണ്ടും
പൊയ്മൈ പേശാതിരിക്കവേണ്ടും
പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
പേയ് പിടിയാതിരിക്കവേണ്ടും.
മരുവുപെൺ ആശൈയൈമറക്കവേണ്ടും
ഉനൈമറവാതിരിക്കവേണ്ടും
മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
അരുട്‌പെരും ജ്യോതി അരുട് പെരും ജ്യോതി॥
തനിപ്പെരും കരുണൈ॥
(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി
ക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)
രാമലിംഗ അടികൾ
ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.
ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്. തന്റെ പ്രായത്തെ അവഗണിച്ച്, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ് അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്. മുൻപ് പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ് പതിവ്. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ് വാക്കുകൾക്ക് സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട് മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ് മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന് എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക് ഒരു പുതിയ സാഹിത്യവിരുന്നാണ് ഈ മലയാളതിരുക്കുറൾ.
ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക് ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
(ഒപ്പ്)
ഈരോട്,
എൻ. തങ്കവേൽ B.A,B.T
ചെന്നിമലൈ,
11.8.1999,
'''ഒരു വിലയിരുത്തൽ'''
മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ് പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ് B.A.എന്ന ആളാണ് ഇതിന്റെ രചയിതാവ്, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച് തമിഴ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക് അനുയോജ്യനും അധികാരിയുമാണ്. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്. മലയാളം, ഇഗ്ലീഷ് കൂടാതെ തമിഴ്, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന് സ്വാധീനമാണ്.
ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഒരു മലയാളി ഇത് വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത് ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്.
ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് അബ്ദുല്ലാ സാഹിബ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക് ഒരു മുതൽക്കൂട്ടാണ്.
സാഹിബിന് എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,
M.C.രാമൻ M.A.B.Ed,
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്,
മുമ്പു വീട്ടിൽ, പെരിഞ്ഞനം
2, 8,1999
'''തിരുവള്ളുവരുടെ ഇതരനാമങ്ങൾ'''
നായനാർ നാൻമുകനാർ
തേവർ (ദേവർ) മാതാനുപങ്കി
മുതർപ്പാവലർ ചെന്നാപ്പോതാർ
ദൈവപ്പുലവർ പെരുനാവലർ
'''തിരുക്കുറളിന്റെ ഇതരനാമങ്ങൾ'''
മൂപ്പാ൯നൂൽ പൊയ്യാമൊഴി
ഉത്തരവേദം വായുറൈ വാഴ്ത്തു
ദൈവനൂൽ തമിഴ് മറയ്
തിരുവള്ളൂവർ പൊതുമറൈ
==ശീർഷകങ്ങൾ==
(പുസ്‌തകത്തിലെ ക്രമപ്രകാരം)
'''ധർമ്മപ്രകരണം''' 32. പരദ്രോഹം
1. ദൈവസ്തുതി 33. കൊല്ലായ്ക
2. ആകാശമഹിമ 34. നശ്വരത
3. സന്യാസം 35. വൈരാഗ്യം
4. ധർമ്മം 36. ജ്ഞാനം
5. ഗൃഹസ്ഥം 37. നിസ്സംഗത
6. ജീവിതസഖി 38. കർമ്മഫലം
7. സന്താനങ്ങൾ '''ഭൗതികപ്രകരണം'''
8. ദയ 39. സാമ്രാജ്യം
9. ആതിഥ്യം 40. പഠനം
10.മധുരവാണി 41. അനഭ്യാസം
11. നന്ദി 42. ശ്രവണം
12. നീതി 43. വിജ്ഞാനം
13. അടക്കം 44. കുറ്റം
14. സത്സ്വഭാവം 45. സഹവാസം
15. വ്യഭിചാരം 46. വംശം
16. ക്ഷമ 47. പ്രവർത്തനം
17. അസൂയ 48. ശക്തി
18. അത്യാഗ്രഹം 49. കാലം
19. പരദൂഷണം 50. സ്ഥാനം
20. വായാടിത്തം 51. വരണം
21. ദുഷ്കർമ്മം 52. ഭാരവാഹികൾ
22. സമൂഹം 53. സ്വജനം
23. ദാനശീലം 54. മറതി
24. സൽകീർത്തി 55. ഭരണം
25. കാരുണ്യം 56. ദുർഭരണം
26. മാംസാഹാരം 57. ദണ്ഡനം
27. തപം 58. ദൃഷ്‌ടിപാതം
28. വഞ്ചന 59. ചാരന്മാർ
29. മോഷണം 60. ധീരത
30. സത്യം 61. ഉത്സാഹം
31. കോപം 62. അദ്ധ്വാനം
63.സഹനം 99.കുലീനത
64.മന്ത്രി 100.സംസ്‌കാരം
65.വാചാലത 101.പിശുക്ക്
66.കർമ്മശുദ്ധി 102.മാന്യത
67.കാര്യക്ഷമത 103.പൗരത്വം
68.ആക്രമണം 104.കൃഷി
69.ദൂത് 105.ദാരിദ്ര്യം
70.കൊട്ടാര ജീവിതം 106.ഭിക്ഷാടനം
71.ലക്ഷണം 107.യാചിക്കായ്ക
72.സഭാതലം 108.അധമത്വം
73.പ്രസംഗം '''ആനന്ദപ്രകരണം'''
74.നാട് 109.മദനി
75.കോട്ട 110.സൂചന
76.ധനം 111.ആലിംഗനം
77.സേന 112.സ്തുതി
78.ശൗര്യം 113.പ്രേമമാഹാത്മ്യം
79.സ്‌നേഹം 114.ലജ്ജ
80.സ്‌നേഹാന്വേഷണം 115.അപവാദം
81.പഴമ 116.വിരഹം
82.ദുർജ്ജനബന്ധം 117.മെലിച്ചിൽ
83.രാജ്യസ്‌നേഹം 118.ദർശനം
84.വിഡ്ഡിത്തം 119.വർണ്ണഭേദം
85.അജ്ഞത 120.ഏകാന്തത
86.ദാക്ഷിണ്യം 121.സ്മരണ
87.പക 122.സ്വപ്നം
88.ശത്രുക്കൾ 123.സമയം
89.ഉൾപ്പക 124.അവയവങ്ങൾ
90.മഹാന്മാർ 125.ഹൃദയം
91.സ്ത്രീജിതത്വം 126.സ്ത്രീത്വം
92.കുലട 127.രോദനം
93.മദ്യവർജ്ജനം 128.വ്യംഗ്യം
94.ചൂതാട്ടം 129.ആലിംഗനം
95.മരുന്ന് 130.മനസ്സിനോട്
96.കുലം 131.പിണക്കം
97.അഭിമാനം 132.അഭിനയപ്പിണക്കം
98.മഹത്വം 133.പുനരൈക്യം
'''1. അറത്തുപ്പാൽ'''
1. കടവുൾ വാഴ്ത്തു
1. അകരമുതല എഴുത്തെല്ലാം ആതി
പകവൻമുതറ്റേ ഉലകു
2. കറ്റതനാലായപയനെൻകൊൽ
വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3. മലർ മിശൈഏകിനാൻ മാണടി ചേർന്താർ
നിലമിശൈ നീടുവാഴ്വാർ
4. വേണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്
യാണ്ടും ഇടുമ്പൈയില
5. ഇരുൾചേർ ഇരുവിനൈയും ചേരാഇറൈവൻ
പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6. പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
നെറിനിന്റാർ നീടുവാൾവാർ
7. തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
മനക്കവലൈമാറ്റൽ അരിതു
8. അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
പിറആഴി നീന്തൽഅരിതു
9. കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
താളൈ വണങ്കാത്തലൈ
10. പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
ഇറൈവൻ അടിചേരാതാർ
1. ദൈവസ്തുതി
അകാരത്തിൽത്തുടങ്ങുന്നു പഞ്ചേന്ദ്രിയസംയമനം
അക്ഷരാവലിയെന്നപോൽ ചെയ്തുദൈവീകമാർഗ്ഗമായ്
പ്രപഞ്ചോൽപ്പത്തിയാരംഭം ജീവിതായോധനം ചെയ്‌വോർ
ഭഗവൽശക്തിതന്നെയാം ചിരഞ്ജീവികളായിടും
ജ്ഞാനസ്വരൂപൻ ദൈവത്തെ നിസ്തുലഗുണവാനാകും
യാരാധിക്കാതിരിപ്പവൻ ദൈവത്തിൻ നിനവെന്നിയേ
നേടിയിട്ടുള്ള വിജ്ഞാനം മനോദുഃഖമകറ്റിടാൻ
നിശ്ചയംഫലശൂന്യമാം സാദ്ധ്യമാകുന്നതല്ലകേൾ
ഭക്തരിൻമനമാംതാരിൽ ദൈവവിശ്വാസമുൾക്കൊണ്ട്
വസിക്കുംദിവ്യശക്തിയെ ധർമക്കടൽ കടക്കാതെ
ധ്യാനിക്കുന്നജനംമോക്ഷ- അർത്ഥകാമാഴികൾതാങ്ങാൻ
ലബ്ധിയിൽ തുഷ്ടിനേടിടും സാദ്ധ്യമാകില്ലൊരിക്കലും
ഇഷ്ടാനിഷ്ടങ്ങളില്ലാത്ത കർമ്മശേഷി നശിച്ചുള്ള
ഭഗവാനേനിരന്തരം പഞ്ചേന്ദ്രിയങ്ങൾ പോലവേ
ഓർമ്മയുള്ളോർക്കൊരുനാളും അഷ്ടഗുണവാനീശനെ
ദുഃഖംവന്നുഭവിച്ചിടാ ഭജിക്കാത്തോൻ വിനഷ്ടമാം
ദൈവത്തിൽ വിശ്വസിച്ചുംകൊ- ദൈവഭക്തിയൊടേ ലോക--
ണ്ടെപ്പോഴും നന്മചെയ്യുകിൽ ജീവിതം നിയ്രന്ത്രിപ്പവൻ
തിന്മവന്നുഭവിക്കില്ലാ പുനർജ്ജന്മക്കടൽ താണ്ടു-
ജീവിതത്തിലൊരിക്കലും മല്ലാത്തോർക്കതസാദ്ധ്യമാം
2, വാൻശിറപ്പു
11. വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
താൻ അമിഴ്തംഎന്റുണരർപാറ്റു
12. തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
ത്തുപ്പായതു ഉം മഴൈ
13. വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
ഉൾനിൻറു ഉടററുംപശി
14. ഏരിൻഉഴാഅർ ഉഴവർപുയലെന്നും
വാരിവളങ്കൻറിക്കാൽ
15. കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
എടുപ്പതു ഉം എല്ലാം മഴൈ
16. വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
പശുംപുൽ തലൈകാൺപു അരിതു
17. നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
താൻ നൽകാതാകിവിടിൻ
18. ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
വറക്കുമേൽ വാനോർക്കും ഈണ്ടു
19. താനംതവയിരണ്ടും തങ്കാവിയൻ ഉലകം
വാനം വാഴങ്കാതു എനിൻ
20. നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
വാൻഇൻറു അമൈയാതു ഒഴുക്കു
2. ആകാശമഹിമ
വർഷപാതത്തിനാൽ ലോകം ഭൂമുഖത്ത് മഴത്തുള്ളി
ജീവസ്സുറ്റു വളർന്നിടും വീഴുകില്ലെന്ന് വന്നിടിൽ
തന്മൂലം മാരി ലോകത്തി- കാലികൾക്കാഹരിക്കാനായ്
ന്നമൃതാകുന്നു നിശ്ചയം. തൃണവർഗ്ഗം മുളച്ചിടാ.
ഭക്ഷ്യധാന്യങ്ങളുണ്ടാക്കി ആഴിയിൽ നിന്നെടുത്ത നീ-
മാനവർക്ക് കൊടുപ്പതും രാഴിയിൽ ചേർന്നിടായ്കിലോ
താനും ഭക്ഷണമായ്ത്തന്നെ സുമുദ്രത്തിന്റെ ഗാംഭീര്യം
നിലകൊള്ളുന്നതും മഴ. നന്നേ കുറഞ്ഞുപോം
കാലത്താൽ മഴ പെയ്യാതെ ദേവന്മാർക്കായ് നടത്തുന്ന
യിരുന്നാലാഴി ചൂഴുമീ പൂജകർമാദിയൊക്കെയും
ഭൂമിയിൽ പശിയാൽ നാശ. മുടങ്ങാനിടവന്നീടും
മേറെവന്നു ഭവിച്ചിടും മഴപെയ്യാതിരിക്കുകിൽ
മാരിയാകും വളം തീരെ വാനം പിന്മാറിയെന്നാകിൽ
കുറവായെന്ന് വന്നിടിൽ ജനം ചെയ്തുവരുന്നതാം
കൃഷിക്കാർ കന്നുപൂട്ടാനായ് തപദാനാദികൾക്കെല്ലാം
തയ്യാറാവില്ലൊരിക്കലും. നൂനം വിഘ്നം ഭവിച്ചീടും.
ദുഷ്ടരേ മഴപെയ്യാതെ ജലമില്ലാതെ ജിവിക്കാ-
ദ്രോഹിക്കുന്നത് പോലവേ നാരാലും കഴിവറ്റതാം
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ മഴയില്ലെങ്കിൽ സന്മാർഗ്ഗ
പ്രാപ്തിയുടയതും മഴ ജീവിതം ദുഷ്കരം ദൃഡം.
3. നീത്താർപെരുമൈ
21. ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ
പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
വരൻ എനും വൈപ്പിർക്ക് ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
ഇന്ദിരനേശാലും കരി
26. ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
ശെയർക്കരിയ ശെയ്കലാതാർ
27. ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
വകൈതെരിവാൻകട്ടേ ഉലകു
28. നിദൈമൊഴിമാന്തർചെരുമൈനിലത്തു
മറൈമൊഴികാട്ടിവിടും
29. കുണമെന്നും കുൻറെറിനിൻറാർ വെകുളി
കണമേയും കാത്തൽ അരിതു
30. അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
ശെന്തൺമൈപുണ്ടൊഴുകലാൻ
3. സന്യാസം
ആശ്രമനീതിപാലിച്ചും ജന്മനാതുല്യരെന്നാലും
ആശയറ്റും കഴിഞ്ഞിടും ശ്രേഷ്ഠകർമ്മാനുവർത്തികൾ
ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ പെരിയോർ,മറ്റവർതാണ
ഗ്രന്ഥങ്ങൾ പുകഴുന്നതാം. നിലവാരത്തിലുള്ളവർ.
ഊഹിപ്പാൻ സാദ്ധ്യമാവില്ല സ്പർശനം, ദർശനം, (ഘാണം
വൈരാഗ്യത്തിന്റെ മേന്മകൾ ശ്രവണം രുചിയെന്നിവ
ലോകത്തിലന്തരിച്ചോരെ ചിന്തിക്കാൻ ശക്തിപ്രാപിച്ച
ഗണിക്കാൻ സാദ്ധമാകുമോ? വ്യക്തിലോകമറിഞ്ഞിടും.
ജീവിതമരണം പോലെ അഴിയാമുനിമന്ത്രങ്ങൾ
ദ്വന്ദഭാവങ്ങൾ വേണ്ടപോൽ നിലനിൽക്കുന്നതോർക്കുകിൽ
ചിന്തിച്ചറിഞ്ഞു സന്യാസ പുണ്യവാക്കരുളിച്ചെയ്ത
മെടുത്തോരതിദിവ്യരാം. മുനികൾ മേന്മ ഗ്രാഹ്യമാം,
ജ്ഞാനമാമായുധത്താലേ മഹത്വമാം ശൈലത്തിന്മേൽ
പഞ്ചേന്ദ്രിയ ഗജങ്ങളെ രമിക്കും മുനിപുംഗവർ
അടക്കിവാഴും ശക്തൻതാൻ കണം കോപമീയന്നെന്നാൽ
മോക്ഷമർഹിച്ചിടുന്നവൻ. ശാപമോക്ഷമസാദ്ധ്യമാം.
ഇന്ദ്രിയനിഗ്രഹം ചെയ്തു ജീവരാശികളിൻ നേരേ
കൈവരിക്കുന്ന മാതൃക ദയവുള്ളവരാകയാൽ
വാനലോകത്തിലെല്ലാർക്കും അന്തണരെന്നറിവോരെ
നേതാവയിടുമിന്ദ്രനാം മുനിമാരെന്നുരക്കലാം
4. അറൻവലിയുറുത്തൽ
31. ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
ആക്കം എവനോ ഉയിർക്കു?
32. അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
മറത്തലിൻ ഊങ്കില്ലൈകേടു
33. ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
ചെല്ലും വായെല്ലാം ശെയൽ
34. മനത്തുക്കൺമാശിലൻ ആതൻഅനൈത്തു അറൻ
ആകുലനീര പിറ
35. അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
ഇഴുക്കാ ഇയർറതു അറം
36. അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
പൊൻറും കാൽ പൊൻറാത്തുണൈ
37. അറത്താറു ഇതുഎനവേണ്ടാ ശിവികൈ
പൊറുത്താനോടു ഊർന്താൻ ഇടൈ
38. വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
വാഴ്‌നാർവഴിയടൈക്കും കൽ
39. അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
പുറത്ത പുകഴും ഇല
40. ശെയർപാലതു ഓരും അറനേ ഒരുവർക്കു
ഉയർപാലതോരും പഴി
4. ധർമ്മം
ധർമ്മം മാനൃതയുണ്ടാക്കും തൽക്ഷണം ധർമ്മപന്ഥാവിൽ
കൂടേ സമ്പത്തുമേകിടും ചരിക്കു,നീട്ടി വെക്കൊലാ;
ഇത്രമേൽ നന്മ ചെയ്യുന്ന സർവ്വം നിന്നെ ത്യജിച്ചാലും
ധർമ്മമെത്ര സഹായകം ധർമ്മം നിന്നെത്തുണച്ചിടും.
ധർമ്മത്തേക്കാൾ മഹത്തായ ധർമ്മത്താലുളവാം മേന്മ-
വിത്തം വേറില്ലനേടുവാൻ യെന്തെന്നോതാതറിഞ്ഞിടാം
ധർമ്മത്തേ വിസ്മരിക്കുന്ന- പല്ലക്കേറ്റിനടപ്പോർക്ക്
തേറ്റം ദൗർഭാഗ്യമായിടും. യാത്രികർ തുല്യരാകുമോ?
തന്നാലാവും വിധം ധർമ്മ ധർമ്മവിഘ്നം ഭവിക്കാതെ
മാർഗ്ഗത്തിൽ വിഹരിക്കണം; ജീവകാലം കഴിക്കുകിൽ
+ ധർമ്മമാർഗ്ഗം തൃജിക്കാതെ പുനർജന്മകവാടത്തെ
സ്ഥിരമായ് നിലകൊള്ളണം. തടയും ശിലയായിടും
ദുഷ്ടചിന്ത ജനിക്കാത്ത ധർമ്മജീവിതമൊന്നേതാൻ
മനം ധർമ്മനിദാനമാം; നൂനമാനന്ദദായകം
മനശ്ശുദ്ധിവിനാ കർമ്മ- അന്യഥാലബ്ധമോദങ്ങൾ
മെല്ലാം പ്രകടനങ്ങളാം. ദുഃഖകാരണമായിടും.
കോപം ഭോഗേച്ഛയും പിന്നെ ഏവനും ഉയിർവാഴുമ്പോൾ
ദുർഭാഷണമസൂയയും ശ്രദ്ധയാനിർവ്വഹിക്കുവാൻ
ഇവനാലും ത്യജിച്ചീടി- കടപ്പെട്ടുള്ളതേ ധർമ്മം;
ലതു ധാർമ്മിക ജീവിതം പാപമോ വർജ്ജനീയമാം,
5.ഇൽവാഴ്‌ക്കൈ
41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും
നല്ലാറ്റിൻ നിന്റതുണൈ
42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും
ഇൽവാൾവാൻ എമ്പാൻതുണൈ
43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു
ഐമ്പുലത്താർ ഓമ്പൽതലൈ
44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ
വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ
45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ
പൺപും പയനും അതു
46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ
പോ ഒയ്പെറുവത് എവൻ?
47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ
മുയൽവാരുൾ എല്ലാം തലൈ
48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ
നോർപാരിൻനോൻമൈ ഉടൈത്തു
49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും
പിറൻപഴിപ്പതു ഇല്ലായിൻ നൻറു
50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും
ദൈവത്തുൾ വൈക്കപ്പെട്ടം
5.ഗൃഹസ്ഥം
ഗൃഹസ്ഥന്റെ സഹായത്താ- വഴിപോലേ സ്വധർമ്മങ്ങൾ
ലിതരാശ്രമവാസികൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
യഥായോഗ്യം സ്വധർമ്മങ്ങൾ പ്രവേശിക്കുന്നതെന്തിന്നായ്
നിർവ്വഹിക്കുന്നു ക്ഷേമമായ്. മറ്റു മുന്നാശ്രമങ്ങളിൽ?
സന്യാസം സ്വീകരിച്ചോർക്കും ധർമ്മമോഹികളായുള്ള
പൊരുളില്ലാദരിദ്രർക്കും മുമുക്ഷുക്കളനേകരിൽ
യാചനം തൊഴിലായോർക്കും കടമകൾ പാലിക്കുന്ന
ഗൃഹസ്ഥൻ തുണയായിടും. ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
പിതൃക്ക,ളതിഥീ,ദൈവം വീഴ്ചപറ്റാതെ കർത്തവ്യം
കുഡുംബാദികൾതാനുമാം നിറവേറ്റും ഗൃഹസ്ഥനോ
ധർമ്മമൈവർക്കനുഷ്ഠിക്ക- ആത്മദണ്ഡന ചെയ്യുന്ന
ലെന്നും കടമയായിടും. മുനിയേക്കാൾ വിശിഷ്ടനാം.
പാപം ഭയന്ന സമ്പാദ്യം ധർമ്മമെന്നു പറഞ്ഞാലോ
ഭാഗം ചെയ്തനുഭോഗവും; ഗൃഹസ്ഥം തന്നെയായിടും
ഗൃഹസ്ഥൻ നിഷ്ഠപാലിക്കി- പഴിയന്യരുരക്കാറി-
ലൈശ്വര്യമേറിടും ക്രമാൽ, ല്ലെങ്കിലേറെ വിശിഷ്ടമാം.
സ്നേഹവായ്പുമതോടൊപ്പം ഐഹികജീവിതം നീതി-
സ്വധർമ്മത്തിങ്കൽ ദീക്ഷയും നിഷ്ഠയോടെനയിപ്പവൻ
നിഷ്കൃഷ്ടമായ് പാലിക്കുന്ന സ്വർഗ്ഗലോകസ്ഥരാം ദേവൻ-
ഗൃഹസ്ഥാശ്രമി ധന്യനാം. മാർക്ക് തുല്യം ഗണിച്ചിടും.
6. വാഴ് ക്കൈത്തുണൈനലം
51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ
വളത്തക്കാൾ വാഴ് ക്കൈത്തുണൈ
52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ് ക്കൈ
എനൈമാട് ചിത്തായിനും ഇൽ
53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ
ഇല്ലവൾമാണാക്കടൈ?
54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും
തിൺമൈയുൺടാകപ്പെറിൻ?
55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ
പെയ്യെനപെയ്യും മഴൈ
56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ
ചൊൽക്കാത്തുച്ചോർവിലാൾപെൺ
57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ
നിറൈകാക്കുംകാപ്പേതലൈ
58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു
പുത്തേളിർവാഴും ഉലകു
59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ
ഏറുപോൽ പിടുനടൈ
60. മങ്കലം എൻപമനൈമാട് ചി മറ്റതൻ
നൻക്കലം നന്മക്കട്ടേറു
ജീവിതസഖി
ഭർത്താവിൽ ശേഷിയും ജീവ പതിഭക്തിയോടേയെന്നും
ലക്ഷ്യവും കരുതുന്നതായ് തന്നെയും തന്റെ മാനവും
സ്വയം സംയമനം പാലി- പതിയേയും സൽഗുണത്തേയും
ക്കുന്നോളുത്തമ പത്നിയാം. രക്ഷിക്കുന്നവളുത്തമി.
പത്നിയിൽ ഗൃഹനാഥന്നു സ്ത്രീകൾക്ക് പുറമേനിന്ന്
യോജിക്കും ഗുണമില്ലയേൽ നൽകും കാവൽഫലപ്പെടാ
മേന്മയെത്രയിരുന്നാലും പാതിവ്രത്യത്തൊടേതങ്ങൾ
ജിവിതം പുണ്യമറ്റതാം. സ്വയം കാപ്പത് കാവലാം.
ഭാര്യ ഗുണവതീയെങ്കി- ഭർത്താക്കന്മാരെ ദൈവംപോൽ
ലെല്ലാമൈശ്വര്യപൂർണ്ണമാം ഭക്തിയോടെ നിനക്കുകിൽ
ഗുണം കെട്ടവളാണെങ്കിൽ സ്ത്രീകൾക്ക് പരലോകത്തിൽ
മേന്മയെല്ലാം നശിച്ചുപോം. മഹത്വം കൈവരുന്നതാം.
നിശ്ചയം പത്നിയിൻ പാതി- ഭക്തയാം പത്നിയില്ലാത്തോൻ
വ്രത്യത്തേക്കാളുയർന്നതായ് പഴികൂറും വിരോധിതൻ
പ്രതീക്ഷിക്കേണ്ടതായില്ല മുമ്പാകെ വീരസിംഹം പോ-
വേറെ സൽഗുണമൊന്നുമേ. ലഭിമാനം നടിച്ചിടാ.
പ്രഭാതത്തിലെഴുന്നേറ്റു ഗുണസമ്പന്നയാം പത്നി
പതിയേ ദൈവമെന്നപോൽ ഭവനത്തിന്ന് മംഗളം;
ഭക്തിയോടെ നമിക്കുന്നോൾ നല്ല സന്താനമുണ്ടായാ-
പെയ്യെ,ന്നാൽ പെയ്യുമേ മഴ ലലങ്കാരവുമായിടും.
7. മക്കട്പേറു
61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത
മക്കട്പേറു ഇല്ല പിറ
62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-
പ്പൺ പുടൈമക്കൾ പെറിൻ
63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ
തം തം വിനൈയാൻവരും
64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ
ചിറുകൈ അളാവിയകൂൾ
65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ
ചൊർകേട്ടൽ ഇമ്പം ചെവിക്കു
66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ
മഴലൈച്ചൊൽ കേളാതവർ
67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു
മുന്തിയിരുപ്പച്ചെയൽ
68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു
മന്നുയിർക്കു എല്ലാം ഇനിതു
69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ
ച്ചാഒൻറാൻഎനക്കേട്ടതായ്
70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ
എൻനോറ്റാൻകൊൽ എനുംചൊൽ
7 സന്താനങ്ങൾ
ഐഹിക ജീവിതത്തിങ്ക- കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
ലനുഗ്രഹമനേകമാം; മന്ദഭാഗ്യർ കഥിച്ചിടും:
വിദ്വൽ സന്താനലാഭം പോ- വീണയും കുഴലും കേൾവി-
ലില്ലമാന്യത ലോകരിൽ, ക്കേറ്റം സുന്ദരമായിടും.
അന്യരാൽ പഴികൂറാത്ത താതൻ പുത്രന്ന് നൽകുന്ന
പുത്രനൊന്നു ജനിക്കുകിൽ ശ്രേഷ്ഠമാം ധനമൊന്നുതാൻ
ഏഴുജന്മം വരാവുന്ന പണ്ഡിതന്മാർ സമൂഹത്തിൽ
തീ വിനകളൊഴിഞ്ഞിടും. മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
സന്താനങ്ങൾ പിതൃസ്വത്താ- പുത്രൻ പണ്ഡിതനാകുമ്പോൾ
ണെന്ന് ലോകോക്തിയുള്ളതാൽ പിതാവിന്നേറെമോദമാം
മക്കളാലാർജ്ജിതം വിത്തം ലോകജനതക്കെല്ലാർക്കു-
താതൻ സമ്പാദ്യമായിടും. മാനന്ദമൊരുപോലെയാം
സ്വന്തം കുഞ്ഞിൻ കരത്താലേ തന്റെ പുത്രൻ പഠിപ്പുള്ളോ-
കലമ്പിച്ചേർത്ത ഭക്ഷണം നെന്ന് ലോകർ കഥിക്കവേ
പിതാവിൻ ജിഹ്വയിൽ തീർത്തും പിറന്ന നാളേക്കാളേറെ
പിയൂഷം പോൽ രുചിപ്രദം. സന്തോഷമടയുന്നു തായ്
മക്കളിന്നുടൽ ദേഹത്തിൽ തപത്താലിത്ര സൽപ്പുത്രൻ
സ്പർശിച്ചാൽ കുളിരേകിടും ജനിച്ചെന്നു ജനങ്ങളാൽ
ശബ്ദശ്രവണമോ കാതി- പുകഴ്ത്താനിടയാക്കുന്ന-
ന്നിമ്പമേകുന്നതായിടും. തച്ഛനോടുള്ള നന്ദിയാം.
8, അൻപുടൈമൈ
71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്? ആർവലർ
പുൻകൺനീർപുശൽ തരും
72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ
എൻപും ഉരിയർ പിറർക്കു
73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു
എൽപോടുഇയൈന്ത തൊടർപു
74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും
നൺപു എന്നും നാടാച്ചിറപ്പു
75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു
ഇൻപുറ്റാർഎയ്‌തും ശിറപ്പു
76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ
മറത്തിർക്കും അത്തേ തുണൈ
77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ
അൻപുഇലതനൈ അറം
78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ
വറ്റൽ മരം തളിർത്തറ്റു
79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ
അകത്തുറുപ്പു അൻപിലവർക്കു?
80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു
എൻപുതോൽ പോർത്ത ഉടമ്പു
8.ദയ
ദയയുള്ളോർ പരൻദുഃഖം ദയയാൽ ധർമകർമ്മങ്ങൾ
കണ്ടാൽ കണ്ണീരൊഴുക്കിടും മാത്രമുൽപ്പന്നമായിടും
ദയയെന്ന ഗുണം താഴി- എന്നതജ്ഞരുടെ ചിന്ത;
ട്ടടക്കാനാവതാകുമോ? ധീരതക്കുമതേ തുണ.
ദയയില്ലാത്തവർ സർവം വെയിൽ വാട്ടിയുണക്കും പോ-
തങ്ങൾക്കെന്നു ധരിക്കയാം ലെല്ലില്ലാത്ത പുഴുക്കളെ
ദയയുള്ളോരെല്ലും കൂടെ ധർമ്മനീതിഹനിക്കുന്നു
പൊതുസ്വത്തായ് ഗണിച്ചിടും. ദയയില്ലാത്ത ദുഷ്ടരെ.
ദേഹത്തിന്നും വഹിക്കുന്ന മരുഭൂമിയിൽ വാടുന്ന
ദേഹിക്കുമിടയിൽ വരും തരുവിൻ തളിരെന്ന പോൽ
ബന്ധം തന്നെ നിനച്ചീടിൽ ഫലമില്ലാതെ പാഴാകും
ദയയാലുത്ഭവിപ്പതാം, ദയാശൂന്യന്റെ ജീവിതം.
ബന്ധമില്ലെങ്കിലും സ്നേഹം ദയയാകുന്നൊരുള്ളംഗ-
തോന്നിക്കും ദയ കാട്ടണം മുടമപ്പെട്ടിടാത്തവൻ
ദൈവജീവിതമാർഗ്ഗത്തിൽ ബാഹ്യമംഗളങ്ങളുണ്ടായി -
ജ്ഞാനമുൽപ്പന്നമായിടും.- ട്ടെന്തവന്ന് പ്രയോജനം?
ലോകരോടു ദയാപൂർവ്വം ദയാശീലൻ ജീവിക്കുന്നു
പഴകിക്കഴിയുന്നവർ ദേഹിയുള്ള ശരീരമായ്
നിർണ്ണയമിഹലോകത്തി- ദയയില്ലാത്തവൻ, പാർത്താൽ,
ലിമ്പമനുഭവിച്ചിടും, തോൽക്കുടിലസ്ഥിപഞ്ജരം.
9. വിരുന്തോമ്പൽ
81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി
വേളാൺമൈചെയ്യപ്പൊരുട്ട്
82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ
മരുന്തെനിനും വേണ്ടർപാറ്ററ്റു
83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ
പരുവന്തു പാഴ്പെട്ടതൽ ഇൻറു
84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു
നൽവിരുന്തു ഓമ്പുവാൻ ഇൽ
85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി
മിച്ചിൽമിശൈവാൻ പുലം?
86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ
നൽവിരുന്തു വാനത്തവർക്കു
87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ
തുണൈത്തുണൈ വേൾവിപ്പയൻ
88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി
വേൾവിതലൈപ്പടാതാർ
89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ
മടമൈ മടവാർകൺ ഉണ്ടു
90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു
നോക്കക്കുഴൈയും വിരുന്തു
9. ആതിഥ്യം
അതിഥീ സേവനം ചെയ്‌വാൻ വന്നവർക്കന്നമേകി, പിൻ
ലക്ഷ്യമുള്ളിലിരിക്കയാൽ വരുവോരെ പ്രതീക്ഷിക്കും
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ഗൃഹസ്ഥൻ വാനലോകത്തിൽ
ധനമാർജ്ജിപ്പതൊക്കെയും. ദേവർക്കതിഥിയായിടും.
അതിഥി വീട്ടിലുള്ളപ്പോൾ വിരുന്നൂട്ടി സ്വയം ധർമ്മ -
തനിയേ താൻ ഭുജിച്ചിടൽ മാചരിക്കും ഗൃഹസ്ഥന്റെ
അമൃത് തന്നെയായാലു- പുണ്യമായതിഥിക്കേറ്റ
മൊട്ടുമുചിതമല്ല.കേൾ, സംതൃപ്തിക്കനുപാതമാം.
അതിഥികൾക്കെല്ലായ്‌പ്പോഴു- ആതിഥേയത്വമേൽക്കാതെ
മാതിഥ്യം നൽകിടുന്നവൻ ലോഭത്തോടെ കഴിപ്പവൻ
എവ്വിധദുഃഖതാപത്താ- എല്ലാം നശിച്ചുപോയല്ലോ-
ലൊട്ടും കെട്ടുമുടിഞ്ഞിടാ. യെന്നൊരിക്കൽ തപിച്ചിടും.
അതിഥിയെ സ്നേഹത്തോടേ അതിഥി സൽക്കാരം ചെയ്‌വാൻ
സ്വീകരിച്ചാദരിച്ചിടും മടികാട്ടും ധനാധിപൻ
ഭവനത്തിലെല്ലായ് പ്പോഴു ഐശ്വര്യത്തോടെ ദാരിദ്ര്യം
മൈശ്വര്യം വിളയാടിടും. പേറും ഭോഷത്വമാർന്നവൻ.
അതിഥി സൽക്കാരം ചെയ്തു മുഖത്തണച്ചു സൗഗന്ധ-
ശേഷിപ്പതു ഭുജിപ്പവൻ മേറ്റാൽ വാടുന്നു പുഷ്‌പകം
സ്വന്തം കൃഷിയിടത്തിങ്കൽ ആതിഥേയമുഖം കണ്ടാൽ
വിത്തുപാകേണ്ടതില്ല പോൽ. വാടിപ്പോകും വിരുന്നുകാർ.
10. ഇനിയവൈകൂറൽ
91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം
ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ
92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്
ഇൻചൊലനാകപ്പെറിൻ
93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം
ഇൻചൊല്ലിനതേ അറം
94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും
ഇൻപുറൂഉം ഇൻചൊല്ലവർക്കു
95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു
അണിയല്ലമറ്റുപ്പിറ
96. അല്ലവൈതേയ അറംപെരുകും നല്ലവൈ
നാടിഇനിയ ചൊലിൻ
97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു
പൺപിൻതലൈപ്പിരിയാച്ചൊൽ
98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും
ഇൻമൈയും ഇമ്പം തരും
99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ
വൻചൊൽ വഴങ്കുവതു?
100. ഇനിയ ഉളവാകഇന്നാത കുറൽ
കനിയിരുപ്പക്കായ് കവർന്തറ്റു
10. മധുരവാണി
വഞ്ചന ലേശമില്ലാതെ അന്യരിൻ നന്മയാശിച്ചും
സ്നേഹപൂർവ്വം കഥിപ്പവൻ നല്ലവാക്കുരിയാടിയാൽ
വിജഞരിൻ വാക്യമെപ്പോഴും . പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
മാധുര്യം പ്രകടിപ്പതാം. പുണ്യങ്ങളേറി വന്നിടും.
സുസ്‌മേരവദനത്തോടേ ദാനം ചെയ്യുന്നതോടൊപ്പം
മധുപോലുരിയാടിയാൽ നന്മയായ് വാക്കുരക്കുകിൽ
ആത്മാർത്ഥമാം ദാനത്തേക്കാ- ഇമ്പമാം ജീവിതം ലഭ്യം
ളേറ്റവും നന്മയുള്ളതാം. നന്മയേറെ വളർന്നിടും.
തുഷ്ടമാം മുഖഭാവത്തി- ദോഷമന്യർക്ക് ചെയ്യാതെ
ലിമ്പമായ് വദനം നോക്കി മധുരഭാഷിയാവുകിൽ
സ്നേഹമൂറുന്ന വാക്യങ്ങ- നിർണ്ണയമിരുലോകത്തു-
ളുച്ചരിപ്പതു ധർമ്മമാം. മിമ്പമോടെ വസിക്കലാം.
സന്തോഷമുളവാംവണ്ണം സ്വാദേറും വാക്കുകൾ നൽകു-
ഭാഷണം ശീലമാക്കുകിൽ മാനന്ദമാസ്വദിച്ചവൻ
ദാരിദ്ര്യഹേതുവാലൊട്ടും അന്യരോടുരിയാടുമ്പോൾ
ദുഃഖിക്കാനിടവന്നിടാ. ക്രൂരമാവുന്നതെന്തിനോ?
വിനയഭാവവും,കൂടെ മധുരവാക്കുരക്കാതെ
തേനൂറും മൃദുവാണിയും: പാരുഷ്യം വെളിവാക്കുകിൽ
വ്യക്തിയിൽ ദൂഷണം വേറി- തരുവിൽ പഴമുള്ളപ്പോൾ
ട്ടൊന്നുമില്ലതു പോലെകേൾ. കായ്ഭുജിപ്പതു പോലെയാം. 100
11. ചെയ്ന്നിൻറിയറിതൽ
101. ചെയ്യാമൽ ചെയ്ത ഉദവിക്ക് വൈയകമും
വാനകമും ആറ്റലരിതു
102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും
ഞാലത്തിൽ മാണപ്പെരിതു
103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ
നൻമൈകടലിർപെരിതു
104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-
ക്കൊൾവർ പയൻതെരിവാർ
105. ഉദവിവരൈത്തൻറു ഉദവി ഉദവി
ചെയപ്പട്ടാർ ചാൽപിൻ വരൈത്തു
106. മറവർക മാശറ്റാർകേൺമൈ തുറവർക
തുമ്പത്തുൾ തുപ്പായാർ നട് പു
107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ
വിഴുമം തുടൈത്തവർ നട് പു
108. നൻറിമറപ്പതു നൻറൻറു നൻറല്ലതു
അന്റേമറപ്പതു നൻറു
109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത
ഒൻറുനൻറു ഉള്ളക്കെട്ടം
110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ
ചെയ്ന്നൻറികൊൻറമകർക്കു
11.നന്ദി
നാം ചെയ്യാതെ, നമുക്കായി സജജനബന്ധമെപ്പോഴും
ചെയ്തിടും സേവനത്തിനായ് ഭദ്രമായ് നിലനിർത്തണം;
മണ്ണും വിണ്ണും കൊടുത്താലും കഷ്ടകാലേ തുണച്ചോരോ-
സാമ്യമാകില്ലൊരിക്കലും. ടെന്നെന്നും നന്ദി കാട്ടണം.
ചെറുതെങ്കിലുമാപത്തിൽ ആപൽക്കാലത്തു ദവിയാൽ
വേണ്ടനേരത്ത് ചെയ്തതാം രക്ഷചെയ്തുള്ള മിത്രരെ
ഉപകാരം നിനക്കുമ്പോൾ ഏഴുജന്മത്തിലും കൂടെ
ലോകത്തേക്കാൾ മികച്ചതാം. മറക്കുന്നില്ല സജ്ജനം,
പ്രത്യുപകാരമോരാതെ- സ്നേഹം പരകൃതം തീരേ
യന്യർനൽകുന്ന സേവനം മറക്കുന്നതധർമ്മമാം;
ദയാവായ്പിൽ നിനക്കുമ്പോ- ദ്രോഹമാണെങ്കിലന്നേരം
ളാഴിയേക്കാൾ മഹത്തരം. തന്നേയങ്ങു മറക്കണം.
നന്മ തിനയോളം ചെയ്താൽ കൊലചെയ് വത് പോലുള്ള
കാണ്മതോ പനയോളമായ് തിന്മ ചെയ്തവനാകിലും
മഹാമനസ്കരായുള്ള മുൻചെയ്ത നന്മയോർക്കുമ്പോ-
നന്ദികാട്ടുന്ന പണ്ഡിതർ. ളുള്ളിലാശ്വാസമായിടും.
മുൻ ചെയ്ത സേവനത്തോടും പെരും ദുഷ്ടത ചെയ്താലും
ചേർത്തു നന്ദി മതിക്കൊലാ; പാപമുക്തി ലഭിച്ചിടാം;
ഭോക്താവിന്നുളവാകുന്ന നന്ദി കാട്ടാത്ത ദുഷ്ടർക്ക്,
ഭോഗം താൻ നന്ദിമൂല്യമാം. മോചനം സാധ്യമല്ല കേൾ,
12. നടുവുനിലൈമൈ
111. തകുതി എന ഒൻറുനന്റേപകുതിയാൽ
പാർപട്ടുഒഴുകപ്പെറിൻ
112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി
എച്ചത്തിർക്കേമാപ്പു ഉടൈത്തു
113. നന്റേതരിനും നടുവികന്തം ആക്കത്തൈ
അന്റെ ഒഴിയവിടൽ
114. തക്കാർതകവിലർ എമ്പതുഅവരവർ
എച്ചത്താൽ കാണപ്പെടും.
115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-
ക്കോടാമൈശാൻേറാർക്കുഅണി
116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം
നടുപൊരീഇ അല്ല ചെയിൻ
117. കെടുവാകവൈയാതു ഉലകം നടുവാക
നർറിക്കൺതങ്കിയാൻ താഴ്വൂ
118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ
കോടാമൈശാൻേറാർക്കു അണി
119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ
ഉൾകോട്ടം ഇൻമൈപെറിൻ
120. വാണികം ചെയ്വാർക്കു വാണികം പേണി-
പ്പിറവും തമപോൽ ചെയിൻ
12.നീതി
സമൂഹബന്ധമോരാതെ നിഷ്പക്ഷനിലവിട്ടുംകൊ-
നീതിയെല്ലാർക്കുമൊന്നുപോൽ ണ്ടുള്ളം ചായുന്നതാകുകിൽ
നൽകുവാൻ കഴിവായീടി- നീക്കം നാശത്തിലേക്കാണെ-
ലതുവ്യക്തിയിൽ നന്മയാം. ന്നുള്ള ബോധമുദിക്കണം.
നീതിമാൻ തന്റെ സമ്പാദ്യം നീതിയിൽ നിഷ്ഠ പാലിക്കെ
നാശമേൽക്കാതെ നിത്യമായ് ദാരിദ്ര്യം വന്നുചേരുകിൽ
പിൻവരും താവഴിക്കാർക്കായ് ദരിദ്രനായ് ഗണിക്കില്ല
സ്ഥായിയായ് നിലനിന്നിടും. ലോകരാധർമ്മനിഷ്ഠനെ.
നീതിയല്ലാത്ത മാർഗേണ മുമ്പിലും തൂക്കിടുമ്പോഴും
നേടുന്ന പൊരുളൊക്കെയും സമം നിൽക്കും തുലാസ്സുപോൽ
നിർദ്ദോഷമെന്ന് കണ്ടാലും മനം നിഷ്പക്ഷമായ്‌നിൽപ്പ-
നിരാകരിക്കലുത്തമം. തഴകാകുന്നു വിജഞരിൽ.
നീതിപാലിപ്പവൻ, നീതി ഉള്ളിൽ നിഷ്പക്ഷതാഭാവം
ലംഘനം ചെയ്തിടുന്നവൻ; പാലിക്കുന്നവരവ്വിധം
സന്താനജീവിതം നോക്കി- വാക്കിലും നീതിപാലിക്കൽ
യറിയാം രണ്ടുപേരെയും. പൂർണ്ണതക്ക് നിദാനമാം.
ജീവിതത്തിൽ ഭവിക്കുന്നു തന്റെ വ്യാപാരതാൽപ്പര്യം
നന്മയും തിന്മയും ക്രമാൽ; സംരക്ഷിപ്പത് പോലവേ
സജ്ജനം മനമെപ്പോഴും അന്യരിൻ നന്മ രക്ഷിക്കൽ
നീതിയിൽ നിലനിർത്തണം. വണിജന്നുടെ ധർമ്മമാം.
13. അടക്കമുടൈമൈ
121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ
ആരിരുൾ ഉയ്ത്തുവിട്ടം
122. കാക്ക പൊരുളാ അടക്കത്തൈ ആക്കം
അതനിൻ ഊങ്കിലൈ ഉയിർക്കു
123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു
ആറ്റിൻ അടങ്കപ്പെറിൻ
124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം
മലൈയിനും മാണപ്പെരിതു
125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും
ചെൽവർക്കേ ശെൽവംതകൈത്തു
126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ
എഴുമൈയും ഏമാച്ചുടൈത്തു
127. യാകാവാരായിനും നാകാക്ക കാവവാക്കാൽ
ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു
128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ
നൻറാകാതാകിവിട്ടം
129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ
നാവിനാൽ ചുട്ടവടു
130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി
അറംപാർക്കും ആറ്റിൻനുഴൈന്തു
13. അടക്കം
അടക്കമുള്ളവർ ദേവ പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
ലോകത്തിൽ ചെന്നുചേർന്നിടും; ലടക്കാൻ പ്രാപ്തനായവൻ
അടക്കമില്ലാത്തോരന്ധ- ഏഴുജന്മങ്ങളിൽ സ്വന്തം
കാരത്തിലാപതിച്ചിടും. ജീവിതം രക്ഷനേടിടും.
അടക്കം നിധിപോൽ കാത്തു എന്തടക്കാൻ മറന്നാലും
രക്ഷിക്കേണ്ടതുതന്നെയാം; നാവടക്കാൻ മറക്കൊലാ;
അതിനേക്കാൾ വിലപ്പെട്ട മറന്നാൽ പിഴവാക്കാലേ
ഗുണം വേറില്ലമർത്ത്യരിൽ. ദു;ഖത്തിനിടയായിടും.
അറിവുള്ളതിനോടൊപ്പ- നീചവാക്യമുരച്ചും കൊ-
മടക്കവുമൊരുത്തനിൽ ണ്ടന്യന്ന് നോവുനൽകുകിൽ
സ്ഥായിയായ് കാണ്കിലോ ലോക- ധർമ്മകർമ്മങ്ങളാൽ കിട്ടും
രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും. പുണ്യമെല്ലാം നശിച്ചിടും.
സ്വന്തം നിലയറിഞ്ഞും കൊ- കാല ക്രമത്തിലാറുന്നു
ണ്ടടങ്ങിക്കഴിയുന്നവൻ തീയിനാലേർപ്പെടും വ്രണം
ആയുസ്സിലടയും മേന്മ വായിനാൽ വ്രണമുണ്ടായാ-
മലയേക്കാളുയർന്നതാം. ലൊരുനാളുമുണങ്ങിടാ.
വിനയത്തോടടക്കവു- കോപമുളളിൽ കനിയാതെ-
മെല്ലാർക്കും നൽഗുണങ്ങളാം; യടങ്ങി വിദ്യ നേടുകിൽ
ധന്യരിലവയുണ്ടെങ്കി- അവനിൽ വന്നുചേർന്നീടു-
ലേറ്റവും ധന്യരാണവർ മെല്ലാധർമ്മ ഗുണങ്ങളും.
14. ഒഴുക്കം ഉടൈമൈ
131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം
ഉയിരിനും ഓമ്പപ്പെടും
132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-
ത്തേരിനും അത്തേതുണൈ
133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം
ഇഴിന്തപിറപ്പായ് വിടും
134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ
പിറപ്പൊഴുക്കം കുൻറക്കെടും
135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ
ഒഴുക്കമിലാൻകൺ ഉയർവു
136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ
ഏതം പടുപാക്കറിന്തു
137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ
എയ്തുവർ എയ്താപ്പഴി .
138. നന്റിക്ക് വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം
എന്റും ഇടുമ്പൈത്തരും
139. ഒഴുക്കമുടൈയവർക്ക് ഒല്ലാവേ തീയ
വഴുക്കിയും വായാൽ ചൊലൽ.
140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും
കല്ലാർ അറിവിലാതാർ.
14.സത്സ്വഭാവം
മേന്മക്ക് കാരണമായി- ആചാരമൊഴിവാക്കിടൽ
ത്തീരുമാചാര രീതികൾ കുറ്റമായറിയപ്പെടും;
കാക്കണം; സത്സ്വഭാവങ്ങ- മാനം കാക്കുന്ന മാന്യന്മാരാ-
ളുയിരേക്കാളുയർന്നതാം. രാചാരം നിറവേറ്റിടും.
ശ്രദ്ധയാനില നിർത്തേണം ആചാരങ്ങളനുഷ്ഠിച്ചാൽ
സത്സ്വഭാവങ്ങൾ വായ് വിനിൽ; മേൽഗതിക്കിടയായിടും;
വിദ്യയേറെ ലഭിച്ചാലും ആചാരഹാനിയേർപ്പെട്ടാൽ
സ്വഭാവം തുണയായിടും. പഴികേൾക്കാനിടം വരും,
സ്വഭാവഗുണമെപ്പോഴും സത്സ്വഭാവത്തിനാലിമ്പം
കുലമേന്മക്ക് ചേർന്നതാം; ജീവിതത്തിൽ ലഭിച്ചിടും;
ദുഷ്ടസ്വഭാവിയാണെങ്കിൽ കഷ്ടതക്കിരയായിടും
ജന്മം നീചകുലത്തിലാം. സ്വഭാവദൂഷ്യമുള്ളവർ,
ദ്വിജനോത്ത്‌മറന്നെങ്കിൽ സത്സ്വഭാവികളിൻ വായിൽ
വീണ്ടുമോതിപ്പഠിക്കലാം; സഭ്യമല്ലാത്തവാക്കുകൾ
ആചാരദോഷമേർപ്പെട്ടാൽ ശ്രദ്ധയില്ലാതെയായ് പോലു-
കുലമേന്മനശിച്ചിടും. മുച്ചരിക്കാനിടം വരാ.
അസൂയയുള്ളവൻ പക്കൽ ലോകനീതിക്ക് യോജിപ്പായ്
ധനമില്ലാതെയായപോൽ പഴകാൻ പഠിയാതവർ
സ്വഭാവഗുണമില്ലെങ്കി- ഗ്രന്ഥമേറെപ്പഠിച്ചാലു
ലുയർച്ചയുമകന്നുപോം. മജ്ഞരെന്നുര ചെയ്യണം.
15. പിൻഇൽവിഴൈയാമൈ
141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു
അറം പൊരുൾകണ്ടാർകൺഇൽ
142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ
നിൻറാരിൻ പേതൈയാർ ഇൽ
143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ
തീമൈപുരിന്തൊഴുകുവാർ
144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും
തേരാൻ പിറനിൽ പുകൽ
145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും
വിളിയാതു നിർക്കും പഴി
146. പകൈയാവം അച്ചംപഴിയെനനാങ്കും
ഇകവാവാം ഇല്ലിറപ്പാൻകൺ
147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ
പെൺമൈനയവാതവൻ
148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു
അറനൊന്റോ ആന്റ ഒഴുക്കു
149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ
പിറർക്കുരിയാൾ തോൾതോയാതാർ
150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ
പെൺമൈനയവാമൈ നന്റു
15. വ്യഭിചാരം
പരദാരങ്ങളിൽ മോഹം ശത്രുത,പാപവും,നിന്ദാ,
ജനിക്കുന്നതബദ്ധമാം; ഭയമെന്നീ ചതുർവിന
ധർമ്മജ്ഞാനികളായുള്ളോർ പരസ്ത്രീഗമനം ചെയ്യും
തദ്ദോഷത്തിൽ വിമുക്തരാം. നീചനെ വിട്ടുപോയിടാ.
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ പരസ്ത്രീയിൽ മനം വെക്കാ-
കാമഭ്രാന്തിന്ന് പാത്രമായ് തുള്ളം ശുദ്ധമിയന്നവൻ
പരഗേഹകവാടത്തിൽ ധർമ്മമാർഗേചരിക്കുന്ന
നിൽക്കുന്നോർ വിഡ്ഢികൾ നൃണം ഗൃഹസ്ഥാശ്രമിയായിടും.
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ പരഗേഹിനിയിൽ മോഹം
നീചമായ് വിഹരിപ്പവർ ജനിക്കാതേ, ദർശിക്കാതേ
ജീവനോടെയിരുന്നാലും പുരുഷത്തന്മ കാക്കുന്നോൻ
പിണം പോൽ കഴിയുന്നവർ, ധർമ്മിയും സത്സ്വഭാവിയാം.
ഏറേ യോഗ്യതയാർന്നാലും പരദാരത്തിലാശിക്കാ-
എള്ളോളം ചിന്തയെന്നിയേ തടങ്ങി ക്കഴിയുന്നവൻ
പരഗേഹം പ്രവേശിപ്പോൻ കടൽ ചൂഴുന്നലോകത്തിൽ
നിന്ദ്യനായി ഭവിച്ചിടും. നന്മകൾക്കർഹനായിടും.
സാരമാക്കാതെയന്യന്റെ ധർമ്മനിഷേധിയായ് മുറ്റും
പത്നിയോടെ രമിപ്പവൻ പാപപങ്കിലനാകിലും
അടയും നിന്ദ്യതയോർത്താൽ പരസ്ത്രീസ്പർശനം കൂടാ-
മരണാന്തം നിലപ്പതാം. തുയിർ വാഴുന്നതുത്തമം.
16. പൊറൈഉടൈമൈ
151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ
ഇകഴ്‌വാർ പ്പൊറുത്തൽ തലൈ
152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ
മറത്തൽ അതനിനും നൻറു
153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ
വൻമൈ മടവാർപ്പൊറൈ
154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ
പോറ്റി ഒഴുകപ്പെടും
155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ
പൊറുത്താരൈ പൊൻപോൽ പൊതിന്തു
156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-
പ്പൊൻറും തുണൈയും പുകഴ്
157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു
അറനല്ല ചെയ്യാമൈനൻറു
158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം
തകുതിയാൻ വെൻറു വിടൽ
159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്
ഇന്നാച്ചൊൽ നോർക്കിറപവർ
160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും
ഇന്നാച്ചൊൽ നോർപാരിൻമി പിൻ
16. ക്ഷമ
തന്നെ വെട്ടിക്കുഴിപ്പോർക്കും പകപോക്കുന്ന സംതൃപ്തി -
താങ്ങായ് നിൽക്കുന്ന ഭൂമിപോൽ യൊരുനാളേക്ക് മാത്രമാം;
തിന്മ ചെയ്യുന്ന ദ്രോഹിക്കും ക്ഷമിച്ചാലുള്ള സൽകീർത്തി
നന്മ ചെയ് വത് ധർമ്മമാം. നിലനിൽക്കുന്നു സർവ്വനാൾ.
ഒരുത്തൻ ചെയ്തിടും തിന്മ അസഹ്യമാം കുറ്റം ചെയ്‌വോ
പൊറുക്കുന്നത് പുണ്യമാം ർക്കതിനാൽ നാശമേർപ്പെടും
മറക്കുന്നതതിനേക്കാ- പകപോക്കാനധർമ്മങ്ങ-
ളേറെ ശ്രേഷ്ഠമിയന്നതാം. ളൊഴിവാക്കുന്നതുത്തമം.
അതിഥിസൽക്കാരം ചെയ് വാ ഗർവ്വഭാവത്തിനാലേകൻ
നാകാഞ്ഞാലേറെ ദുഃഖമാം; തീയകർമ്മങ്ങൾ ചെയ്യുകിൽ
വിഡ്ഡിയോടു ക്ഷമിക്കുന്ന പകരം നന്മ ചെയ്തും കൊ-
തുൽകൃഷ്ടഗുണമായിടും ണ്ടവനെ വിജയിക്കണം.
എല്ലാം തികഞ്ഞ ഭാവത്തിൽ വഴിതെറ്റി നടപ്പോരിൻ
ജീവിപ്പാനാഗ്രഹിപ്പവൻ പിഴവാക്കു ക്ഷമിക്കുകിൽ
എല്ലായ് പ്പോഴും ക്ഷമാശീലം ഗൃഹസ്ഥനാകിലും സന്യാ-
കൈവിടാതെയിരിക്കണം. സിയെപ്പോൽ പുണ്യവാനയാൾ
തിന്മക്ക് പ്രതികാരങ്ങൾ ഉണ്ണാവ്രതമനുഷ്ഠിച്ചോർ
സർവ്വദാ ചെയ് വതാകിലും ശ്രേഷ്ഠരാകുന്നു; നീചമാം
ക്ഷമിക്കുന്നത് പൊൻപോലെ വചനങ്ങൾ ക്ഷമിക്കുന്നോ-
മഹത്തായ് കരുതപ്പെടും. രതിലും ശ്രേഷ്ഠരായിടും.
17. അഴുക്കാറാമൈ
161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു
അഴുക്കാറു ഇലാത ഇയൽപു
162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും
അഴുക്കാറ്റിൻ അൻമൈപെറിൻ
163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം
പേണാതു അഴുക്കറുപ്പാൻ
164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ
ഏതം പടുപാക്കു അറിന്തു
165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ
വഴുക്കിയും കേടീമ്പതു
166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം
ഉൺപതുഉം ഇന്റിക്കെടും
167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ
തവ്വൈയൈക്കാട്ടിവിടും
168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-
ത്തീയുഴി ഉയ്ത്തുവിടും
169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ
കേടും നിനൈക്കപ്പടും
170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ
പെരുക്കത്തിൻ തീർന്താരും ഇൽ
17. അസൂയ
ഹീനമായ സ്വഭാവത്തി- അന്യർക്ക് ദയവായ് കിട്ടും
ലേറെ നിന്ദ്യമസൂയയാം സമ്പത്തിൽ വേദനിഷവൻ
തദ്ദോഷം മനമേറാതെ കുഡുംബം പുടയും തീനു
കാത്തു സൂക്ഷിച്ചുകൊള്ളണം. മില്ലാതെ നാശമായിടും.
അസൂയാദോഷമേശാത്ത അസൂയക്കാരനെക്കണ്ടാൽ
മനമേകന്നിരിക്കുകിൽ ലക്ഷ്മീദേവിക്കസൂയയാം
അതിന്നു സമമായുള്ള അവനെക്കൈമാറും നേരം
ഗുണം വേറില്ല നേടുവാൻ. ദാരിദ്ര്യദേവിയേറ്റിടും.
ഇരുലോകനന്മക്കായി- അസൂയക്കാരനാം പാപി-
ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം ക്കുള്ള സമ്പത്തുനഷ്ട്മാം
ഇല്ലാത്തോനന്യരിൻ മേന്മ ലോകജീവിതവും ദുർമാ-
കണ്ടസൂയപ്പെടുന്നതാം. ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
അസൂയാലുക്കളായുള്ളോ- അസൂയ നൽകും സമ്പത്തും
ർക്കിരുവീട്ടിലുമേർപ്പെടും മനോശുദ്ധന്റെ ക്ഷാമവും
ദുഃഖമെന്നറിയും നല്ലോ- മുജ്ജന്മവിനയാലെന്നു
രധർമ്മമൊഴിവാക്കിടും. പണ്ഡിതന്മാരറിഞ്ഞിടും.
അസൂയാലുവിനായ് വേറെ അസൂയപ്പെട്ടതാലാരും
ശത്രുവെന്തിന് ഭൂതലേ! ധന്യനായി ഭവിച്ചിടാ
ശത്രുചെയ്യുന്ന ദ്രോഹങ്ങ- അസൂയതോന്നിയില്ലെങ്കിൽ
ളസൂയ തന്നെ ചെയ്തിടും. ദാരിദ്ര്യം വന്നണഞ്ഞിടാ.
18. വെക്കാമൈ
171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-
ക്കുറ്റമും ആങ്കേതരും
172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ
നടുവൻമൈ നാണുപവർ
173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ
മറ്റിമ്പം വേണ്ടു പവർ
174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ
പുൻമൈയിൽ കാട് ചിയവർ
175. അക്കിയകൻറഅറിവെന്നാം യാർമാട്ടും
വെക്കിവെറിയചെയിൻ
176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-
പ്പൊല്ലാത ചൂഴക്കെടും
177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ
മാണ്ടർക്കരിതാം പയൻ
178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ
വേണ്ടും പിറൻകൈ പൊരുൾ
179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും
തിറനറിന്തു ആങ്കേതിരു
180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും
വേണ്ടാമൈ എന്നും ചെരുക്കു
18. അത്യാഗ്രഹം
മദ്ധ്യനില വെടിഞ്ഞന്യ മോക്ഷത്തിലാശയൂന്നുന്ന
സമ്പത്തിലാശ തോന്നുകിൽ ഗൃഹസ്ഥൻ പരവസ്തുവിൽ
പല പാപങ്ങളും ചെയ്യും ആശവെച്ചിട്ടധർമ്മങ്ങൾ
കുഡുംബം കെട്ടുപോയിടും. ചെയ്യുകിൽ കെട്ടുപോയിടും.
മദ്ധ്യമാം നിലയേൽക്കാത്ത അത്യാശയാൽ ലഭിക്കുന്ന
പാപം ചെയ് വാൻ ഭയന്നവൻ ദ്രവ്യങ്ങളുപയോഗത്തിൽ
പരൻ പൊരുൾ തനിക്കാക്കും നന്മ നൽകാത്തതോർക്കുമ്പോ-
കുറ്റം ചെയ്യാൻ മടിച്ചിടും. ളാശ കൈവിടലുത്തമം.
ആത്മനിർവൃതി തേടുന്നോർ ശ്വരഭൗതികസ്വത്തിൽ
ഭൗതികസുഖലബ്ധിയിൽ നാശ മേശാതിരിക്കുവാൻ
ആശവെച്ചു ധനം നേടാൻ അന്യസമ്പത്ത് കാണുമ്പോ-
പാപകർമ്മത്തിലേർപ്പെടാ. ളാശ തോന്നാതിരിക്കണം.
ഇന്ദ്രിയനിഗ്രഹം ചെയ്ത ധർമ്മമാണെന്നറിഞ്ഞന്യ
ജ്ഞാനികൾ ശുദ്ധമാനസർ സമ്പത്തിലാഗ്രഹം വിനാ
സ്വന്തമില്ലായ്മ പോക്കാനാ- ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
യാശിക്കില്ലന്യരിൻ ധനം. യവൻ മേലേ പതിച്ചിടും.
അത്യാഗ്രഹത്തിനാലന്യ ഭാവിദോഷം ഗണിക്കാതെ
പൊരുൾകൾ കൈക്കലാക്കിയാൽ പൊരുളാശവിനാശമാം
അഭ്യസിച്ച പരിജ്ഞാനം അന്യപൊരുളാശിക്കാതെ-
ഫലമില്ലാതെയായിടും. യിരുന്നാൽ വിജയം ഫലം.
19. പുറം കൂറാമൈ
181. അറംകൂറാൻ അല്ലശെയിനും ഒരുവൻ
പുറംകൂറാൻ എൻറൽ ഇനിതു
182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ
പുറനഴീഇ പ്പൊയ്ത്തുനകൈ
183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ
അറംകൂറും ആക്കം തരും
184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക
മുന്നീൻറു പിൻനോക്കാച്ചൊൽ
185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും
പുൻമൈയാൽ കാണപ്പെടും
186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും
തിറൻതെരിന്തു കൂറപ്പട്ടം
187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി
നട് പാടൽ തേറ്റാതവർ
188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ
എന്നൈകൊൽ ഏതിലാർമാട്ടു?
189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-
പ്പുൻചൊൽ ഉരൈപ്പാന പൊറൈ?
190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ
തീതുണ്ടോ മന്നും ഉയിർക്കു
19. പരദൂഷണം
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദോഷമന്യന്റെ കൂറുന്നോൻ
ദുഷ്കർമ്മചാരിയാകിലും സ്വന്തമപരാധങ്ങളിൽ
പ്രദോഷം വചിക്കാത്തോ- ഏററവും ഗുരുവായുള്ള-
നെന്ന പേർ നേടലുത്തമം, തന്യനാൽ പറയപ്പെടും
കുറ്റം ചൊല്ലലഭാവത്തിൽ മധുരവാണിയായ് കാലം
മുഖം നോക്കിപ്പുകഴ്ത്തലും കഴിക്കാനറിയാത്തവർ
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ പരദൂഷണഭാഷ്യത്താൽ
ചെയ്വതേക്കാൾ നികൃഷ്ടമാം, സ്നേഹിതർ നഷ്ടമായിടും.
പരദൂഷണമാർഗ്ഗേണ ഉറ്റവരായടുത്തോരെ
വാഴ്വതേക്കാൾ ദരിദ്രനായ് ദോഷം ചൊല്ലും സ്വഭാവികൾ
മൃതിയടഞ്ഞീടിൽ ധർമ്മ പുതുതായുള്ളയൽക്കാരെ
ഗ്രന്ഥം ചൊല്ലും ഗുണം വരും. കുറ്റം ചൊല്ലാതിരിക്കുമോ?
വ്യക്തി തന്നുടെ മുമ്പിൽവെ- പരദൂഷണദുഷ്കീർത്തി
ച്ചേറെ പ്പഴിയുരക്കിലും പേറും ദുഷ്ടജനങ്ങളിൻ
ഇല്ലായ്കിൽ ഭാവിനോക്കാതെ ഭാരം താങ്ങുകതൻധർമ്മ-
കുറ്റം ചൊല്ലാതിരിക്കണം. മെന്ന് ഭൂമി നിനപ്പതോ?
അന്യനെപ്പഴികൂറുന്നോൻ അയലാരുടെ കുറ്റങ്ങൾ
സന്മാർഗ്ഗത്തെ സ്തുതിക്കിലും താൻ കണ്ടെത്തുന്ന രീതിയിൽ
നെഞ്ചിൽ വഞ്ചനയുണ്ടെന്ന തൻകുറ്റം സ്വയമോർത്തെങ്കിൽ
സത്യം ലോകം ഗ്രഹിച്ചിടും. ജീവിതം ഭാരമാകുമോ?
==ധർമ്മപ്രകരണം (2)==
20. പയനില ചൊല്ലാമൈ
191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ
എല്ലാരും എള്ളുപ്പടും
192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില
നട്ടാർകൺ ചെയ്തലിൻ തീതു
193. നയനിലൻ എമ്പതു ചൊല്ലും പയൻഇല
പാരിത്തുരൈക്കും ഉരൈ
194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-
പ്പൺപിൽചൊൽ പല്ലാരകത്തു
195. ശീർമൈശിറപ്പൊടു നീങ്കും പയനില
നീർമൈയുടൈയാർ ചൊലിൻ
196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ
മക്കട് പതടി ഉമി നൽ
197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ
പയനില ചൊല്ലാമൈ നൻറു
198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ
പെരും പയൻ ഇല്ലാതെ ചൊൽ
199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത
മാശറുകാട് ചിയവർ
200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക
ചൊല്ലിൻ പയനിലാച്ചൊൽ
20 വായാടിത്തം
ശ്രോതാക്കൾക്ക് വെറുപ്പാകും ഫലമില്ലാത്ത കാര്യങ്ങൾ
മട്ടിൽ പാഴായിവാർത്തകൾ ആവർത്തിച്ചു കഥിപ്പവൻ
പേശും ശീലമിയന്നോനെ മനുഷ്യനായ് ഗണിക്കാതെ
നിന്ദിക്കും ജനമൊക്കെയും. പതിരെന്നുര ചെയ്യണം.
പലർ മുന്നിൽ ഗുണം കെട്ടു വിജ്ഞരായുള്ള യോഗ്യന്മാർ
സംസാരിക്കുനതോർക്കുകിൽ നീതിയില്ലാത്തവാർത്തകൾ
സ്നേഹിതർക്കെതിരായ് കുറ്റം ചൊന്നാലും ഗുണമില്ലാത്ത
ചെയ് വതേക്കാളബദ്ധമാം. കാര്യമോതാതിരിക്കണം,
യോഗ്യമല്ലാത്തകാര്യങ്ങൾ മാലോകരറിയത്തക്ക
വിസ്തരിച്ചേകനോതുകിൽ തത്വങ്ങളുരിയാടുവാൻ
നീതിയില്ലാത്തവായാടി- കഴിവുള്ളോർ ദുർവാക്യങ്ങ-
യെന്നതിൻ തെളിവായിടും. ളൊരുനാളും കഥിച്ചിടാ.
ഗുണമില്ലാത്ത സംസാരം മയക്കം തീർന്നുണർന്നുള്ള
പലരോടും പുലമ്പുകിൽ ബോധം തെളിഞ്ഞ ജഞാനികൾ
ഗുണം കെട്ടവനായ്ത്തന്നെ ഓർമ്മയില്ലാതെയായ് പോലും
ഭാവിയിലവനായിടും. വീണായൊന്നുമുരച്ചിടാ.
സൽസ്വഭാവികളായുള്ളോർ പ്രയോജനമടങ്ങീടും
വീൺവാർത്തകൾ വിളമ്പുകിൽ വാർത്തമാത്രമുരക്കണം
അവരേന്തും മതിപ്പെല്ലാം നന്മയില്ലാത്ത കാര്യങ്ങൾ
ജനമദ്ധ്യേ നശിച്ചുപോം. ചൊല്ലാതെയൊഴിവാക്കണം.
21. തീവിനൈ അച്ചം
201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ
തീവിനൈ എന്നും ചെരുക്കു
202. തീയവൈതീയ പയത്തലാൽ തീയവൈ
തീയിനും അഞ്ച പ്പടും
203. അറിവിനുൾ എല്ലാം തലൈയെമ്പതീയ
ചെറുവാർക്കും ചെയ് യാവിടൽ
204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ
അറം ചൂഴും ചൂഴ്ന്തവൻ കേടു
205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ
ഇലനാകും മറ്റും പെയർത്തു
206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല
തന്നൈഅടൈവേണ്ടാതാൻ
207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ
വീയാതു പിൻചെൻറു അടും
208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ
വീയാതുഅടി ഉറൈന്തറ്റു
209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും
തുന്നർക തീവിനൈപ്പാൽ
210 അരുങ്കേടൻ എമ്പതറികമരുങ്കോടി-
ത്തീവിനൈ ചെയ്യാൻ എനിൻ
21. ദുഷ്കർമ്മം
ദുഷ്കർമ്മം ചെയ്തു ശീലിച്ചോ- തനിക്ക് തിന്മയേൽക്കാതെ
രാവർത്തിക്കാൻ ഭയപ്പെടാ. ജീവിക്കാനാഗ്രഹിപ്പവൻ
സദ് വൃത്തരാം ജനങ്ങൾക്ക- തിന്മ ചെയ്യാതിരിക്കേണം
ച്ചിന്ത പോലും ഭയാനകം. സ്വയമന്യർക്കൊരിക്കലും
ദുഷ്ക്കർമ്മം തുടർകാലത്തിൽ വമ്പിച്ച ശത്രുവെപ്പോലും
ദുഷ്‌ഫലങ്ങൾ തരുന്നതാം നേരിട്ടങ്ങു ജയിച്ചിടാം
ആകയാൽ ദുഷ്ടകർമ്മങ്ങ- വിടാതെന്നും തുടർന്നീടും
ളഗ്നിയേക്കാൾ ഭയങ്കരം. സ്വകർമ്മജന്യമാം പക.
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദേഹത്തിന്റെ നിഴൽനിന്നോ-
ദ്രോഹങ്ങൾ പ്രതികാരമായ് ടൊപ്പമേപ്പോഴുമുള്ള പോൽ
ചെയ്യുന്നതൊഴിവാക്കീടൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ
ശ്രേഷ്ഠമെന്നുധരിക്കണം. ദുഷ്ഫലം നിന്നൊടൊപ്പമാം
മറന്നും പൊതുവിൽ ദ്രോഹ - ഒരുത്തൻ തന്റെ സ്വത്വത്തിൽ
മാകും കർമ്മം നിനക്കൊലാ- സ്നേഹമുള്ളവനാകുകിൽ
നിനച്ചാൽ നിന്നിലേൽപ്പിക്കും അന്യരിൽ തീയകർമ്മങ്ങൾ
ദ്രോഹങ്ങൾ ധർമ്മദേവനും. ചെയ്തിടാതുച്ഛമാകിലും.
വറം പോക്കാൻ നിനച്ചുംകൊ- സന്മാർഗ്ഗരീതിതെറ്റാതെ-
ണ്ടന്യരിൽ തിന്മ ചെയ്യുകിൽ യന്യരിൽ തിന്മ ചെയ്യാതെ
വർദ്ധമാന ദരിദ്രത്തി- കാലം പോക്കുന്നവൻ ദോഷ
ലാറാടാനിടയായിടും. മേശാത്തോനെന്ന് ചൊല്ലലാം.
22. ഒപ്പുരവു അറിതൽ
211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു
എന്നാറ്റും കൊല്ലോ ഉലകു
212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു
വേളാൺമൈചെയ്തൽ പൊരുട്ടു
213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ
ഒപ്പുരവിൻ നല്ല പിറ
214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ
ചെത്താരുൾവൈക്കപ്പടും
215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |
പേരറിവാളൻ തിരു
216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം
നയൻ ഉടൈയാൻ കൺപടിൻ
217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം
പെരുന്തകൈയാൻകൺപടിൻ
218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ
കടനറികാട് ചിയവർ
219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര
ചെയ്യാതു അമൈകലാവാറു
220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ
വിറ്റുക്കോൾ തക്കതുടൈത്തു
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ പരോപകാരിയാം മ൪ത്ത്യ
ക്കെന്തു പകരം ചെയ്‌വു നാം? ന്നൈശ്വര്യം വന്നു ചേരുകിൽ
മേഘം പോലാശയില്ലാതെ ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
നന്മ ചെയ്യുന്നു സജ്ജനം. ഫലം കായ്ക്കും പ്രതീതിയാം.
ശക്തിക്ക് ചേർന്ന വണ്ണം താൻ സമ്പൽ സമൃദ്ധിയുള്ളപ്പോ-
യത്നിച്ചുണ്ടാക്കിടും ധനം ളൗ ദാര്യശീലനാം പുമാൻ
പുണ്യമായ് ച്ചെലവാക്കുന്നു സമൂലമുപയോജ്യമാ
സൽപാത്രങ്ങൾക്ക് ദാനമായ് മൗഷധത്തരുവായിടും.
മണ്ണിലും വിണ്ണിലും പാർത്താ- സമൂഹത്തിൽ തനിക്കുള്ള
ലന്യർക്കായുപകാരങ്ങൾ ഭാരങ്ങൾ ബോധമുള്ളവൻ
ചെയ്യും പോൽ ശുഭമായുള്ള ദാരിദ്ര്യബാധയേറ്റാലും
സൽക്കർമ്മം വേറെയില്ല കേൾ, കർത്തവ്യം നിർവഹിച്ചിടും.
സമൂഹത്തോടിഴുകിച്ചേ- ദാനശീലന്ന് ദാരിദ്ര്യ
ർന്നൊത്തുകൂടി വസിപ്പവൻ മായാലേറുന്ന വേദന
ജീവിക്കുന്നു യഥാർത്ഥത്തിൽ; ശീലം പോലുപകാരങ്ങൾ
മറ്റുള്ളോർ ശവതുല്യരാം. ചെയ് വാനാവാത്ത ഖേദമാം.
സമൂഹബോധവാൻ, വിജ്ഞൻ, ദാനം ദാരിദ്യമുണ്ടാക്കു-
ധന്യനായ് വിലസീടുകിൽ മെന്ന് തന്നെ നിനക്കിലും
നാട്ടിൽ പൊതുതടാകത്തിൽ സ്വന്തത്തെ വിൽപ്പന ചെയ്തും
നീരേറുന്നത് പോലെയാം. തന്നംശം സ്വീകരിക്കലാം.
23. ഈകൈ
221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം
കുറിയെതിർപ്പൈ നീരതുടൈത്തു
222. നല്ലാറെനിനും കൊളൽതീതുമേലുലകം
ഇല്ലെനിനും ഈ തലേനൻറു
223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ
കുലനുടൈയാൻ കണ്ണേ ഉള
224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ
ഇൻമൂകം കാണും അളവ്
225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ
മാറ്റുവാർ ആറ്റലിൻ പിൻ
226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ
പെറ്റാൻ പൊരുൾവൈപ്പുഴി
227. പാത്തുൺമരീ ഇയവനൈപശിയെന്നും
തീപ്പിണിതീണ്ടൽ അരിതു
228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ
വൈത്തിഴക്കും വൻകണവർ?
229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ
താമേതമിയർ ഉണൽ
230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം
ഈതൽ ഈയൈയാക്കടൈ
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് ധനികൻ ധനമില്ലാത്തോ-
നൽകീടുന്നത് ദാനമാം; ർക്കു തക്കം ചെയ്യലുത്തമം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ ഭാവിഭോഗത്തിനായുള്ള
കാമ്യാദാനമതായിടും. നിക്ഷേപമതുതന്നെയാം.
ഭിക്ഷാടനം നല്ലതെന്ന് തൻ സ്വത്തിന്നുപഭോഗത്തി-
ചൊൽകിലും ഭിക്ഷ നീചമാം ലന്യരെപ്പങ്കുചേർപ്പവൻ
മോക്ഷം ദായകനില്ലെന്ന് ദാരിദ്ര്യമെന്ന രോഗത്തി-
വന്നാലും ദാനമുത്തമം. ന്നിരയാവില്ലൊരിക്കലും.
താൻ തന്നെ ദരിദ്രനാണെ- ദാനം ചെയ്യാതെ സ്വത്തേറെ-
നന്യനോടുരിയാടാതെ ച്ചേർത്തിയെല്ലാം നശിപ്പവൻ
ചോദിപ്പോർക്കു കൊടുക്കൽ സൽ- ദാനത്താലുളവാം ശാന്തി
കുലത്തിന്നുള്ള ലക്ഷണം. നുകരാനാവാത്ത ദുർഭഗൻ.
യാചകൻ വന്നടുക്കുമ്പോൾ ക്ഷാമം തടയുവാനന്യർ-
തോന്നുമീർഷ്യതയൊക്കെയും ക്കേകാതെ, ധനികൻ സ്വയം
ഭിക്ഷുവിൻ മുഖസന്തോഷം ഭോജനം യാചനത്തേക്കാൾ
കാണും നേരമൊഴിഞ്ഞുപോം. ദുഃഖഹേതുകമായിടും.
പശിതാങ്ങൽ ക്ഷമാപൂർവ്വം ഭിക്ഷ നൽകാൻ കഴിവറ്റ
താപസർക്ക് മഹത്വമാം; സജ്ജനത്തിന്റെ ചിന്തതിൽ
അതിലും ശ്രേഷ്ഠമായീടു- വേദനാജന്യമാം മൃത്യു
മന്നത്താൽ പശിമാറ്റിയാൽ. സന്തോഷകരമായിടും.
24. പുകഴ്
231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു
ഊദിയം ഇല്ലൈ ഉയിർക്കു
232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു
ഈവാർമേൽ നിർക്കും പുകഴ്
233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ
പൊൻറാതു നിർപ്പതൊൻറു ഇൽ
234. നിലവരൈ നീർ പുകഴ് ആറ്റിൻ പുലവരൈ-
പ്പോറ്റാതു പുത്തേൾ ഉലകു
235. നത്തംപോൽ കേടു ഉളതാകും ചാക്കാടും
വിത്താകർക്കല്ലാൽ അരിതു
236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ
തോൻറലിൻ തോൻറാമൈ നൻറു
237. പുകഴ് പടവാഴാതാർതം നോവാർതമൈ
ഇകഴ്വാരൈ നോവതു എവൻ?
238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും
എച്ചം പെറാ അവിടിൻ
239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ
യാക്കൈ പൊറുത്തനിലം
240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ
വാഴ്വാരേ വാഴാതവർ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്- പ്രശംസ നേടുവാൻ തക്ക
താർജ്ജിക്കേണം പുകഴ്ചകൾ ഗുണത്തോടെ മനുഷ്യനായ്
ജീവിതത്തിലതല്ലാതെ ജന്മമാകണമല്ലെങ്കിൽ
ലാഭം വേറില്ല മർത്ത്യരിൽ. ജന്മമില്ലായ്കിലുത്തമം.
യാചിപ്പോർക്ക് പൊരുൾ നൽകി ദുഷ്ടമാർഗേ ചരിക്കുന്നോർ
സേവനം ചെയ്തിടുന്നവർ- സ്വയം നോവാതെ തങ്ങളെ
പുകഴ്ത്തുന്നോരുരച്ചീടും നിന്ദിപ്പോരെ ദുഷിക്കുന്ന-
പുകഴ്ച്ചക്കർഹരാണവർ. തെത്ര ബുദ്ധി വിലോപമാം.
ഒരുത്തന്നിഹ ലോകത്തിൽ പ്രശസ്തനായ് ഭവിക്കാതെ
താൻ ചെയ്തിട്ടുള്ള നന്മയാൽ ജീവകാലം കഴിക്കുകിൽ
നേടും സൽകീർത്തിയോന്നേതാൻ ജീവിതം പഴിയായെന്ന്
സ്ഥിരമായ് നിലനിൽപ്പതാം. സജ്ജനങ്ങൾ വിധിച്ചിടും.
അഴിയാത്തയശസ്സിന്നു യശസ്സറ്റ ശരീരത്തെ-
ഹേതുവാം പുണ്യകർമ്മിയെ ത്താങ്ങും ദേശം യഥേഷ്ടമായ്
വാനലോകം പുകഴ്ത്തുന്നു വളമിട്ടും വിളയാത്ത
ജ്ഞാനിയേക്കാൾ മഹത്വമായ്. നിലം പോൽ ഫലശൂന്യമാം
യശസ്സും ക്ഷാമവും ചേർന്ന കീർത്തിക്ക് പാത്രമായ് ക്കൊണ്ട്
ജീവിതം കീർത്തി ധന്യനായ് ജീവിപ്പോരുയിർ വാഴുവോർ;
മരണം- വിജ്ഞരല്ലാത്തോർ നിന്ദയാണുലഭിക്കുന്ന-
ക്കസാദ്ധം തന്നെ നിശ്ചയം. തെങ്കിലോ മൃതരാണവർ.
25. അരുൾ ഉടൈമൈ
241. അരുട്ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാർ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർമറ്റാതൽ അരിതു
249. തെരുളാതാൻ മെയ് പ്പൊരുൾ കണ്ടറ്റാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. അരുൾ ഉടൈമൈ
241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം
പൂരിയാർകണ്ണും ഉള
242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ
തേരിനും അത്തേതുണൈ
243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത
ഇന്നാ ഉലകം പുകൽ
244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ
തന്നുയിർ അഞ്ചും വിനൈ
245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും
മല്ലൽമാ ഞാലം കരി
246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി
അല്ലവൈ ചെയ്തൊഴുകുവാർ
247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു
ഇപ്പുലകം ഇല്ലാകിയാങ്കു
248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ
അറ്റാർ മറ്റാതൽ അരിതു
249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ
അരുളാതാൻ ചെയ്യും അറം
250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ
മെലിയാർമേൽ ചെല്ലും ഇടത്തു
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു കാരുണ്യഭാവമില്ലാതേ-
ദയയെന്ന മഹാധനം യധർമ്മത്തിൽ രമിപ്പവർ
ഭൗതികധനമെപ്പോഴു- ഇഹത്തിൽ ജീവിതലക്ഷ്യം
മെല്ലാവരിലുമുള്ളതാം. നഷ്ടപ്പെട്ടവർ തന്നെയാം.
സന്മാർഗ്ഗ ചിന്തയിൽകൂടി ഇഹത്തിൽ ധനമില്ലാത്തോ-
കാരുണ്യശീലനാവണം ർക്കാനന്ദം നഷ്ടമായപോൽ
സർവ്വമാർഗേണയോർത്താലും ജീവകാരുണ്യമില്ലാത്തോ-
ജീവന്ന് തുണയായിടും. ർക്കില്ലസൗഖ്യം പരത്തിലും.
ഇരുളേറുന്ന സംസാര ധനമില്ലാത്തവൻ പിന്നീ-
സാഗരത്തിൽ തുടിക്കവേ ടൊരു നാൾ ധന്യനാകലാം
മനസ്സിൽ കൃപയുണ്ടെങ്കിൽ കൃപയില്ലാത്തവൻ വാഴ്വി-
ശോകകാരണമേർപ്പെടാ. ലെന്നും തോൽവിയടഞ്ഞവൻ.
ജീവജാലങ്ങളോടെല്ലാം അറിവാൻ കഴിവില്ലാത്തോൻ
കാരുണ്യത്തിൽ ചരിപ്പവൻ ഗ്രന്ഥമോതുന്ന പോലവേ
സ്വന്തം ജീവന്റെ കാര്യത്തിൽ ദയയില്ലാത്തവൻ ചെയ്യും
ക്ലേശിക്കാനിടയായിടാ. ധർമ്മകർമ്മം വൃഥാവിലാം.
ദയാദാക്ഷിണ്യമുള്ളോരിൽ അന്യനോടു ദയാശൂന്യൻ
ദുഃഖം വന്നു ഭവിച്ചിടാ; ക്രൂരമായ് പെരുമാറവേ
ഉയിർ വാഴുന്നനേകം പേർ തന്നോട് കഠിനം ചെയ്വോർ
കാറ്റടിക്കുന്ന ഭൂമിയിൽ മുന്നിൽ താൻനിൽപ്പതോർക്കണം.
26. പുലാൽ മറുത്തൽ
251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ
എങ്ങനം ആളും അരുൾ
252. പൊരുളാട് ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി
ആങ്കില്ലൈ ഊൻ തിൻപവർക്കു
253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ
ഉടൽചുവൈ ഉണ്ടാർമനം
254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ
പൊരുളല്ലതു അവ്വുൻ തിനൽ
255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ
അണ്ണാത്തൽ ചെയ്യാതു അളറു
256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും
വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ
257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ
പുൺ അതുണർവാർപ്പെറിൻ
258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ
ഉയിരിൻ തലൈപ്പിരിന്ത ഊൻ
259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ
ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു
260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി
എല്ലാ ഉയിരും തൊഴും
26. മാംസാഹാരം
തൻദേഹം നിലനിർത്താനായ് ആഹാരകാരണത്തിന്നായ്
മറുദേഹം ഭുജിപ്പവൻ ജീവഹത്യ വെടിഞ്ഞീടിൽ
ജീവകാരുണ്യമുള്ളോനെ- മാംസം വിറ്റുപജീവിക്കും
ന്നുരചെയ്യുവതെങ്ങനെ? തൊഴിലപ്രത്യക്ഷമായിടും.
ധനം സൂക്ഷിക്കവയ്യാത്തോ- മാംസമെന്നതുയിർവാഴും
നതിൻ മേന്മ ലഭിച്ചിടാ; ജീവിതൻ വ്രണമായിടും
മാംസഭുക്കിനലഭ്യം താൻ തത്വബോധമുദിച്ചുള്ളോർ
കാരുണ്യത്തിന്റെ മേന്മകൾ. മാംസമുണ്ണാതിരിക്കണം
മാരകായുധമേന്തുന്നോ- ഉയിരുള്ള ശരീരത്തിൽ
ർക്കുള്ളിൽ കാരുണ്യമൂറുമോ? നിന്നു വേർപെട്ട ഭാഗമാം
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ പിണമായുള്ള മാംസത്തെ
ദയതോന്നില്ലൊരിക്കലും. ഭുജിക്കാ വിജ്ഞരായവർ.
കൊല്ലായ്ക ദയവായീടും വധിച്ച ജീവിയിൻ കായ-
ജീവഹത്യ വിരുദ്ധമാം; മന്നമാക്കാതിരിക്കുകിൽ
ഹത്യയാൽ ലഭ്യമാമന്നം ഹവിസ്സോടായിരം യാഗം
ഭുജിക്കുന്നതധർമ്മമാം, ചെയ് വതേക്കാൾ വിശിഷ്ടമാം.
മാംസാഹാരമുപേക്ഷിച്ചാൽ ജീവഹാനി വരുത്താതെ,
ജീവികൾക്കത് രക്ഷയാം; മാംസമൊട്ടുമശിക്കാതെ
മാംസഭുക്കുകളെന്നെന്നും ജീവിക്കും സാത്വികന്മാരെ
താമസം നരകത്തിലാം. ലോകരെല്ലാം വണങ്ങിടും.
27. തവം
261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ
അറ്റേതലത്തിർക്കുരു
262. തവമും തവമുടൈയാർക്കാകും അവം അതനൈ
അത്തിലാർമേർക്കൊൾവതു
263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ
മറ്റൈയവർകൾ തവം?
264. ഒന്നാർതെറലും ഉവന്താരൈ ആക്കലും
എണ്ണിൻതവത്താൻ വരും
265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം
ഈണ്ടുമുയലപ്പടും
266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ
അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു
267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ
ചുടച്ചുടനോർക്കിർ പവർക്കു
268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ
മന്നുയിർ എല്ലാം തൊഴും
269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ
ആറ്റൽ തലൈപ്പട്ടവർക്കു
270. ഇലർ പലർ ആകിയ കാരണം നോർപാർ
ചിലർ പലർ നോലാതവർ
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൽ തപം ചെയ്തവരേ സ്വന്തം
ക്ഷമയോടെ സഹിക്കലും ധർമ്മം ചെയ്തവരായിടൂ
സഹജീവികളിൽ ദ്രോഹം അന്യർ ഭൗതികമോഹത്തിൻ
ചെയ്യാതൊഴിയലും തപം കുടുക്കിൽപ്പെട്ടുപോയവർ.
തപഃക്ലേശം സഹിച്ചോർ താൻ നീറിനീറിക്കറനീങ്ങി-
തപശ്ചര്യക്ക് യോഗ്യരാം ത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപോഭാവം വിനാവേഷം തപശ്ചര്യയിൽ പാപം പോയ്
ചമയൽ വീൺ പ്രവർത്തനം ജ്ഞാനമുള്ളിൽ തിളങ്ങിടും.
താപസർക്കനുകൂലങ്ങൾ ആത്മനിയന്ത്രണം നേടി
ചെയ്തു പുണ്യമെടുക്കുവാൻ ദിവ്യത്വം കൈവരിച്ചവർ;
വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ മാഹാത്മ്യം വൃക്തമാകുമ്പോൾ
രാഗ്യമേൽക.കാതെ വാഴ്വതും മാലോകർ കൈവണങ്ങിടും.
ശാപം ദുഷ്ടരിലേൽപ്പിച്ചും തപശ്ശക്തികൾ കൈവന്ന
ശിഷ്ടരിൽ നന്മ നൽകിയും മുനിപുംഗവർ ദിവ്യരാം
വൈരാശികൾ തപശ്ശക്തി യമൻ വന്നണയുമ്പോഴും
ദൃശ്യമാക്കുന്നു ലോകരിൽ. നേരിടാൻ ശക്തരാണവർ.
ആശിക്കും പരപുണ്യങ്ങ- ദരിദ്രരേറെ, സമ്പന്നർ
ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ കുറവും തന്നെ ഭൂമിയിൽ
റിഷിധർമ്മങ്ങൾ വിജ്ഞന്മാ- റിഷികൾ തുച്ഛമല്ലാത്തോർ
രനുഷ്ഠിക്കും ഗൃഹസ്തരായ് ബഹുകോടികൾ തന്നെയാം.
28.കൂടാ ഒഴുക്കം
271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ
ഐന്തും അകത്തേനകും
272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം
താൻ അറികുറ്റപ്പടിൻ?
273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം
പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു
274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു
വേട്ടുവൻ പുൾചിമിഴ്ന്തറ്റു
275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു
ഏതൻ പലവും തരും
276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു
വാഴ്വാരിൻ വൻകണാർഇൽ
277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി
മുക്കിൽ കരിയാർ ഉടൈത്തു
278. മനത്തതുമാശു ആകമാണ്ടാർ നീരാടി
മറൈന്തൊഴുകു മാന്തർ പലർ
279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന
വിനൈപടുപാലാൽ കൊളൽ
280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം
പഴിത്തതൊഴിത്തുവിടിൽ
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോന്റെ ദേഹേച്ഛകളൊഴിഞ്ഞെന്ന
കാപട്യം ചേർന്ന ജീവിതം നാട്യം കാട്ടുന്ന വഞ്ചകൻ
തന്നിലേ പഞ്ചഭൂതങ്ങൾ അന്യരെ കബളിപ്പിക്കും
നിരീക്ഷിച്ചു വസിക്കയാം. പെരും ചതിയനാണവൻ.
ഒരുത്തൻ തന്റെ കുറ്റങ്ങൾ കുന്നിക്കുരുവിനെപ്പോലെ
സ്വയം കണ്ടു തിരുത്തുകിൽ പുറം ചെന്നിറമെങ്കിലും
വാനം മുട്ടും തശ്ചര്യ- കുന്നിയെപ്പോൽ കറുപ്പുള്ളി-
യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ. ലുള്ളമാനുഷരെത്രയോ!
സംയമനം സാധിക്കാത്ത അഴുക്കുള്ള മനസ്സോടെ
മുനിതൻ വേഷഭൂഷണം തപശ്ശക്തിയടഞ്ഞപോൽ
പശുക്കൾ പുലിവേഷത്തിൽ നീരാടി വേഷം കാട്ടുന്ന
ക്കൃഷിതിന്നുന്ന പോലെയാം, വഞ്ചകർ പലതുള്ളതാം.
താപസശ്രേഷ്ഠവേഷത്തിൽ കഠിനം നേർമ്മയുള്ളമ്പും
പാപകർമ്മങ്ങൾ ചെയ് വവൻ മധുരം വക്രവീണയും
വലയിൽ പക്ഷിയെക്കൂട്ടാൻ ആളെത്തരം തിരിക്കേണം
കാത്തിരിക്കുന്ന വേടനാം. വേഷം കൊണ്ടല്ല വേലയാൽ.
മനശ്ശുദ്ധി വരിച്ചെന്ന് സജ്ജനം പഴിചൊല്ലുന്ന
പൊതുവാക്യമുരപ്പവൻ ദുർവിനകളൊഴിക്കുകിൽ
താൻ ചെയ്ത പാപകർമ്മങ്ങ- മുണ്ഡനം ചെയ്കയും വേണ്ടാ
ളോർത്തുദുഃഖമിയന്നിടും. ത്ധടനീട്ടുന്നതും വൃഥാ.
29. കള്ളാമൈ
281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും
കള്ളാമൈ കാക്കനൻ നെഞ്ചു
282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ
കള്ളത്താൽകൾവേം എനൽ
283. കളവിനാൽ ആകിയ ആക്കം അളവിറന്തു
ആവതു പോലക്കെടും
284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ
വീയാവിഴുമം തരും
285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-
പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ
286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ
കൻറിയകാതലവർ
287. കളവെന്നും കാരറിവാൺമൈ അളവെന്നും
ആറ്റൽപുരിന്താർ കൺ ഇൽ
288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും
കളവറിന്താർ നെഞ്ചിൽ കരവു
289. അളവല്ലചെയ്താങ്കേ വീവർ കളവല്ല
മറ്റൈയ്യതേറ്റാതവർ
230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-
ത്തള്ളാതു പുത്തേഴുലകു
29. മോഷണം
പഴികേൾക്കാതെ ജീവിക്കാ- മോഷണം ചെയ്തുയിർവാഴാ-
നാശയുള്ളിലിരിപ്പവൻ നീടുപെട്ട ജനങ്ങളിൽ
മോഷണത്വരകൂടാതെ ജീവികൾക്കിടയിൽ കാണും
മനം സ്വാധീനമാക്കണം. കൃപാബോധമുദിച്ചിട.
പാപകർമ്മങ്ങൾ ചെയ്യാനാ- ജീവരാശി മഹത്വങ്ങൾ
യുദ്ദേശിപ്പത് പാപമാം. യഥാതഥമറിഞ്ഞവർ
മോഷണം ചെയ്യുവാനുള്ളി- മോഷണം പോലിരുൾ തിങ്ങു-
ലാശതോന്നാതിരിക്കണം. മാശയങ്ങൾക്ക് കീഴ് പ്പെടാ.
കവർച്ച ചെയ്ത സമ്പാദ്യം ജീവമാഹാത്മ്യമാരാഞ്ഞോ-
വളരും പോലെതോന്നിടും ർക്കുള്ളിൽ ധർമ്മവിഭാവനം;
കാലം ചെറ്റുകഴിഞ്ഞെന്നാ- മോഷണത്തിലകപ്പെട്ടോ-
ലെല്ലാം നാശമടഞ്ഞിടും. ർക്കുള്ളിലുള്ളത് വഞ്ചന.
വഞ്ചിച്ചന്യരുടേ ദ്രവ്യം മോഷണത്തൊഴിലല്ലാതെ
ചേർക്കുമ്പോളിമ്പമേറെയാം; മറ്റൊന്നുമറിയാത്തവർ
പ്രയോജനപ്പെടുത്തുമ്പോൾ നീറും നീചവിചാരത്താൽ
ദുഃഖത്തിന്നത് ഹേതുവാം. കെട്ടടങ്ങി മുടിഞ്ഞിടും.
കവർച്ചക്ക് തരം പാർത്തു മോഷ്ടാക്കൾക്കുലകിൽ നീണാൾ
കാത്തിരിക്കുന്ന കള്ളരിൽ ജീവിതം സാദ്ധ്യമായിടാ;
കാരുണ്യത്തിൻ മനോഭാവ- തദ്ദോഷരഹിതർ ദേവ-
മുണ്ടാകില്ലൊരു കാലവും. ലോകത്തും നീണ്ടുവാഴുവോർ.
30. വായ്മൈ
291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും
തീമൈ ഇലാതചൊലൽ
292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത
നന്മയ് പയക്കും എനിൻ
293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ
തൻനെഞ്ചേതനൈച്ച്യൂടും
294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ
ഉള്ളത്തുൾ എല്ലാം ഉളൻ
295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു
ദാനം ചെയ് വാരിൻ തലൈ
296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ
എല്ലാഅറമും തരും
297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ
ചെയ്യാമൈ ചെയ്യാമൈ നൻറു
298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ
വായ്മൈയാൽ കാണപ്പടും
299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-
പ്പൊയ്യാവിളക്കേ വിളക്കു
300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും
വായ്മൈയിൻ നല്ലപിറ
30. സത്യം
സത്യ ഭാഷണമെന്തെന്നാ- സത്യവാനെന്ന സൽകീർത്തി-
ലിതരർക്കണുവോളവും ക്കിണവേറില്ല ലോകരിൽ;
ദ്രോഹകാരണമാവാത്ത അനേകപുണ്യധർമ്മങ്ങ-
നിർദ്ദോഷവചനങ്ങളാം. ളയത്നം സിദ്ധമായിടും.
കുറ്റം ലേശവുമേശാതെ പൊളിചൊല്ലാവ്രതത്തിങ്കൽ
ശുദ്ധനന്മവരുത്തുകിൽ സ്ഥിരമാനസനാകുകിൽ
അസത്യവചനം പോലും മറ്റുധാർമ്മികകർമ്മങ്ങ
സത്യം പോലെ ഗണിക്കലാം. ളൊഴിച്ചാൽ ദോഷമേശിടാ.
ഒരു കാര്യത്തിലും വ്യാജ- ദേഹശുദ്ധിവരുത്തിടാൻ
മുച്ചരിക്കാതിരിക്കണം ജലത്താൽ കഴിയുന്നപോൽ
വ്യാജമോലും മനസ്സാക്ഷി മനോശുദ്ധിവരുത്തീടാം
യെന്നും വേദനനൽകിടും. സത്യനിഷ്ഠയിലൂന്നിയാൽ.
മനമറിഞ്ഞുപൊയ്ചൊല്ലാ- എല്ലാദീപങ്ങളും ദീപ-
തൊരുവൻ നിൽപ്പതാകുകിൽ മല്ല; ശ്രേഷ്ഠജനങ്ങളിൽ
മാലോകർ തൻ മനസ്സുള്ളിൽ ദീപമന്തർപ്രകാശത്തിൻ
ജീവിക്കുമവനെന്നുമേ. സത്യവ്രതിമതൊന്നുതാൻ.
മനസ്സാക്ഷിക്കിണങ്ങും പോൽ ധർമ്മജീവിതമാർഗ്ഗത്തി-
സത്യവാക്കുരിയാടുകിൽ ലേറെക്കർമ്മങ്ങളുള്ളതിൽ
തപസ്സും ദാനവും ചെയ്യും മഹത്വമേറിടും കർമ്മം
കർമ്മത്തേക്കാൾ വിശിഷ്ടമാം. സത്യവാങ്ങ് നിഷ്ഠതന്നെയാം.
31. വെകുളാമൈ
301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-
ക്കാക്കിനെൻകാവാക്കാൽ എൻ?
302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും
ക്കൊല്ലതനിൻ തീയപിറ
303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ
പിറത്തൽ അതനാൻവരും
304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ
പകൈയും ഉളവോ പിറ?
305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ
തന്നൈയേ കൊല്ലുംശിനം
306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും
ഏമപ്പുണൈയൈച്ചൂടും
307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു
നിലത്തറൈന്താൻ കൈപിഴൈയാതറ്റു
308 ഇണരെരിതോയ് വന്ന ഇന്നാശെയിനും
പുണരിൻ വെകുളാമൈ നൻറു
309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ
ഉള്ളാൻവെകുളി എനിൻ
310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-
ത്തുറന്താർ തുറന്താർ തുണൈ
31 കോപം
ഫലിക്കുന്നേടത്ത് കോപ- കോപിയെച്ചുട്ടഴിക്കുന്ന
മടക്കുന്നോൻ ക്ഷമിപ്പവൻ കോപം സത്യത്തിലഗ്നിയാം
മറ്റിടത്ത് ക്ഷമിച്ചാലു- കോപിയോടൊട്ടിനിൽക്കുന്ന
മല്ലേലും ഭാവമൊന്നുതാൻ. സർവ്വതും വെന്തു ചാമ്പലാം.
വിപത്തു വന്നണഞ്ഞീടും കോപം മഹത്വമേകുന്ന
വമ്പനോടു കയർക്കുകിൽ; ഗുണമെന്ന് ധരിച്ചവൻ
താഴ്ന്നവരോടു കോപിക്ക- ദുഃഖിക്കാനിടയാകും കൈ
ലേറ്റവും നിന്ദ്യ കർമ്മമാം. നിലത്തടിച്ചാലെന്നപോൽ.
ആരിടത്താകിലും കോപം അഗ്നിപോൽ സഹ്യമല്ലാത്ത
ദുഷ്ഫലങ്ങൾ വരുത്തിടും ദ്രോഹം ചെയ്തവനാകിലും
ആകയാലാരിലും കോപം കഴിവായാലവൻനേരേ
വിസ്മരിക്കുന്നതുത്തമം. കോപം തോന്നായ്കിലുത്തമം.
മുഖപ്രകാശനത്തേയും ഒരുനാളും മനസ്സുള്ളിൽ
മസ്സമാധാനത്തെയും കോപം തോന്നാതിരിപ്പവൻ
ഹനിക്കും കോപഭാവം പോൽ ആശിക്കും നന്മകൾ മുറ്റും
ശത്രുവേറില്ല ഭൂമിയിൽ. ഏകഭാവന്നു ചേർന്നിടും.
ആത്മരക്ഷനിനക്കുന്നോൻ അമിതമായ് കോപിക്കുന്നോർ
ക്രുദ്ധനാവാതിരിക്കണം മൃതപ്രായർക്ക് തുല്യമാം
ക്രോധിക്കുന്നവനേ കോപം കോപമടക്കി വാഴുന്നോർ
തന്നെത്താനേഹനിച്ചിടും. ജീവിക്കുന്നു മരിക്കിലും.
32. ഇന്നാ ചെയ്യാമൈ
311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ
ചെയ്യാമൈമാശറ്റാർകോൾ
313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ
ഉയ്യാവിഴുമം തരും
314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ
നന്നയം ചെയ്തുവിടൽ
315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്
തംനോയ് പോൽ പോറ്റാക്കടൈ?
316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ
വേണ്ടും പിറൻകൺ ചെയൽ
317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം
മാണാചെയ്യാമൈ തലൈ
318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ
മന്നുയിർക്കിന്നാചെയൽ?
319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ
പിർപകൽ താനേ വരും
320. നോയ് എല്ലാം നോയ് ചെയ്താർ മേലവാം; നോയ്ചെയ്യാർ
നോയിൻമൈ വേണ്ടു പവർ
32. പരദ്രോഹം
ഏറെ നന്മകളാർന്നാലും ദുഃഖഹേതുകമെന്നാത്മ
ദ്രോഹം ചെയ്യാതെയന്യരിൽ ചിന്തയിൽ ബോദ്ധ്യമായതാം
സ്വയം നിയന്ത്രണം ചെയ്യൽ ദുർവിനകളന്യർ നേരേ
ശ്രേഷ്ഠമാം ഗുണമായിടും. ചെയ്യുന്നതൊഴിവാക്കണം.
എത്രഗർവ്വ് നടിച്ചാലും ആരിലുമൊരുകാലത്തു-
ദ്രോഹം ചെയ്ത ജനത്തിനായ് മുള്ളറിഞ്ഞൊരുതിന്മയും
പകരം തിന്മചെയ്യാതെ ഏറ്റവും തുച്ഛമായാലു-
പൊറുക്കുന്നു മഹത്തുകൾ. മൊഴിവാക്കുന്നത് പുണ്യമാം.
തിന്മചെയ്യാതെ, ദ്രോഹത്തി- തനിക്ക് ദുഖമേകുന്ന
ന്നിരയായി ഭവിക്കിലും കാര്യങ്ങളറിയുന്നവൻ
പകരം ദ്രോഹമേൽപ്പിച്ചാ- അത്തരം ദുഷ്ടകർമ്മങ്ങ
ലേൽക്കും നാശഫലം ദൃഢം. ളന്യർക്കെങ്ങനെ ചെയ്യുവാൻ?
ദ്രോഹം ചെയ്തവർ ലജജിക്ക- പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും
ത.തക്കനന്മകൾ ചെയ്യണം നീചകർമ്മമതേവിധനം
ഗുണമോ ദോഷമോ - ചെയ്ത സായാഹ്നത്തിലവന നേരേ
കർമ്മങ്ങൾ വിസ്മരിക്കണം. നിശ്ചയം വന്നുചേർന്നിടും.
അന്യനനുഭവിക്കുന്ന തിന്മവന്നുഭവിക്കുന്നു
ദുഃഖങ്ങൾ സ്വന്തമെന്നപോൽ തിന്മചെയ്യും ജനങ്ങളിൽ
ഭാവിക്കാൻ കഴിയാതുള്ളോർ തിന്മയൊഴിവാനാശിപ്പോർ
നിശ്ചയം വിജ്ഞരല്ലകേൾ. തിന്മചെയ്യാതിരിക്കണം.
33. കൊല്ലാമൈ
321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ
പിറവിനൈ എല്ലാം തരും
322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ
തൊകുത്തവറ്റുൾ എല്ലാം തലൈ
323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ
പിൻചാരപ്പൊയ്യാമൈ നൻറു
324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും
കൊല്ലാമൈ ചൂഴും നെറി
325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-
ക്കൊല്ലാമൈ ചൂഴ്വാൻ തലൈ
326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ
ചെല്ലാതുയിരുണ്ണും കൂറ്റു
327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു
ഇന്നുയിർനീക്കും വിനൈ
328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-
ക്കൊൻറാകും ആക്കം കടൈ
329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ
പുൻമൈതെരിവാരകത്തു
330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ
ചെല്ലാത്തീ വാഴ്‌ക്കൈയവർ
33. കൊല്ലായ്ക
ധർമ്മമെല്ലാമടങ്ങുന്നു കൊലചെയ്യാവ്രതത്തിങ്കൽ
ഹിംസ ചെയ്യാതിരുപ്പതിൽ സ്ഥിരചിത്തതയുള്ളവൻ
കൊലയെന്നുള്ള കർമ്മത്തി- ഉയിർവാഴുന്ന കാലത്തിൽ
ലെല്ലാ പാപം വിളഞ്ഞിടും. യമനും വന്നടുത്തിടാ.
ഉള്ളഭക്ഷണമെല്ലാരും സ്വന്തം ജീവർ പിരിയുന്ന
താനും പങ്കിട്ടശിക്കുകിൽ നേരമതൊഴിവാക്കുവാൻ
ശ്രേഷ്ഠധർമ്മമതാണെന്നാ- മറ്റൊരുത്തൻറെ ജീവന്ന്
ണെല്ലാഗ്രന്ധമുരപ്പതും. ഹാനിയുണ്ടാക്കിടായ്ക നീ.
സമമില്ലാമഹാധർമ്മം ജീവൻ ബലികൊടുത്താകിൽ
കൊല്ലായ്കയെന്ന കർമ്മമാം പുണ്യമുണ്ടെന്ന് ചൊല്ലുകിൽ
മഹത്വത്തിലടുത്തായി തൽപുണ്യമുന്നതന്മാരാൽ
പൊളിചൊല്ലാതിരുപ്പതും താഴ്ന്നതായറിയപ്പെടും.
കൊല്ലായ്കയെന്ന കർമ്മത്തിൽ കൊലചെയ്തുപജീവനം
സ്ഥായിയാം നിഷ്ഠ പാലനം നടത്തുന്ന ജനങ്ങളിൻ
നിശ്ചയം സത്യപാന്ഥാവെ- തൊഴിലേറ്റം നികൃഷ്ടമെ-
ന്നോതുന്നു ധർമ്മരേഖകൾ, ന്നറിവുള്ളോരറിഞ്ഞിടും.
കൊലയിൻ ക്രൂരഭാവത്തെ ഉരുവാം രോഗികൾ, കൊടും
ഭയന്നുപിൻമാറുന്നവൻ ദാരിദ്ര്യമേറ്റ മാനുഷർ
ജീവതത്വമറിഞ്ഞോരി- കൊലചെയ്തു കഴിഞ്ഞോരിൻ
ലേറ്റവും ശ്രേഷ്ഠനായിടും. ജന്മമാണെന്ന് വിജ്ഞർകൾ.
==ധർമ്മപ്രകരണം (3)==
34. നിലൈയാമൈ
331. നില്ലാതവറ്റൈനിലയിന എൻറുണരും
പുല്ലറിവാൺമൈ കടൈ
332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം
പോക്കും അതു വിനിത്തറ്റു
333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ
അർകുപ ആങ്കേ ശെയൽ
334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും
വാളതു ഉണർവായ്പ്പെറിൻ
335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ
മേർചെൻറു ചെയ്യപ്പെടും
336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും
പെരുമൈഉടൈത്തുളവുലകു
337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ
കോടിയും അല്ലപല
338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ
ഉടമ്പോടുയിരിടൈ നട്പു
339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി
വിഴിപ്പതുപോലും പിറപ്പു
340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ
തുച്ചിൽ ഇരുന്ത ഉയിർക്കു?
34. നശ്വരത
നശ്വരങ്ങളനശ്വര- ഇന്നലെക്കൂടെയുണ്ടായോ-
മെന്നു തെറ്റായ് ഗണിക്കുവാൻ നിന്നു നമ്മെപ്പിരിഞ്ഞുപോയ്
പ്രേരിപ്പിക്കുന്ന മൂഢത്വ- ഊക്കമത്രയുമുൾക്കൊള്ളു-
മുൾക്കൊള്ളുന്നവർ നിന്ദ്യരാം. മൊന്നല്ലോ ലോകമോർത്തുകൊൾ.
കൂത്തുകാണ്മാൻ ജനക്കൂട്ടം അടുത്ത നിമിഷം ജീവ-
കൂടുംപോൽ ധനമേറിടും നുറപ്പില്ലാത്ത മാനുഷർ
കൂത്തുകണ്ടവർ പോകുംപോൽ കോടിയിൽക്കവിയും പരി-
ധനവും വിട്ടുപോയിടും. പാടിയിട്ടു നടപ്പവർ.
ഐശ്വര്യം സ്ഥിരമായൊന്നിൽ ഉയിരിന്നുടലോടുള്ള
നിലനിൽക്കാത്ത വസ്തുവാം കൂറുനോക്കുക മുട്ടയിൽ
വന്നുചേർന്നാലുടൻ ധർമ്മ- വിരിയും കുഞ്ഞുപ്രായത്തിൽ
കർമ്മങ്ങൾ ചെയ്തു തീർക്കണം തോടുവിട്ടു പറന്നുപോം.
നാളാകുന്നതളക്കുന്ന മരണമെന്നതോ പാർത്താൽ
വാളാകുന്നു; ശരീരത്തെ നിദ്രപോലെ മയക്കമാം
ദിനം തോറുമറുത്തും കൊ- നിദ്രവിട്ടുണരും പോലെ
ണ്ടുയിരേവേർപെടുത്തിടും. ത്തന്നെയാണ് പിറപ്പതും.
നാവടങ്ങിയുടൻ വായു- നോവുതങ്ങും ശരീരത്തി-
ഗതിയും നിൽപ്പതിന്നുമുൻ ലൊരു കോണിൽ വസിച്ചിടും
ആത്മമോക്ഷത്തിനായ് പുണ്യം ആത്മാവിന്ന് സ്ഥിരം ഗേഹ-
ചെയ്യുവാൻ ധൃതികാട്ടണം. മെങ്ങും സിദ്ധിച്ചതില്ലപോൽ
35. തുറവു
341, യാതെനിൻ യാതെനിൻ നീങ്കിയാൻ നോതൽ അതനിൻ അതിൻ ഇലൽ
342, വേണ്ടിൻ ഉണ്ടാകത്തുറക്ക; തുറന്തപിൻ ഈണ്ടു ഇയർപാല പല
343, അടൽവേണ്ടും ഐന്തൻ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു
344, ഇയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു
345, മറ്റും തൊടർപ്പാടെവൻകൊൽ പിറപ്പറുക്കൽ ഉറ്റാർക്കുടമ്പും മികൈ?
346, യാൻ എനതു എന്നും ചെരുക്കറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പുകും
347, പറ്റിവിടാഅ ഇടുമ്പൈകൾ പറ്റിനൈ- പ്പറ്റിവിടാ അതവർക്കു
348, തലൈപ്പട്ടാർ തീരത്തുറന്താർ മയങ്കി വലൈപ്പട്ടാർ മറ്റൈയവർ
349, പറ്ററ്റകണ്ണേ പിറപ്പറുക്കും; മറ്റു നിലൈയാമൈ കാണപ്പെടും
350, പറ്റുക പറ്ററ്റാൻ പറ്റിനൈ; അപ്പറ്റൈ-പ്പറ്റുക പറ്റുവിടർക്കു
35. വൈരാഗ്യം
ഒരു വസ്തുവിനോടുള്ള ഞാനുടൽ പൊരുളെന്റേതെ-
മനോബന്ധം മുറിച്ചിടിൽ ന്നുള്ളമായാവിഭാവന
അതിനാൽ നേരിട്ടതാപ- കൈവിട്ടോർക്കുളവാം സ്ഥാനം
മൊഴിഞ്ഞു തുറവായിടും. ദേവന്മാരിലുമുന്നതം.
മനപ്പറ്റൊഴിവാകുമ്പോ- ഞാനെന്റേതെന്ന ദ്വിമുഖ
ളിമ്പമുള്ളിലുദിച്ചിടും മാശാപാശത്തിൽ ബന്ധിതർ
ആശയെല്ലാമൊഴിച്ചെന്നാ അനേകവിധദുഃഖങ്ങ-
ലുണ്ടാംതോഷമനൽപ്പമാം ളാലേകഷ്ടമിയന്നിടും.
ഇന്ദ്രിയനിഗ്രഹം ചെയ്തി- ആശമുറ്റും തൃജിച്ചുള്ളോർ
ട്ടാശയൊക്കെയടക്കണം മുക്തിയാർജ്ജിക്കുമുന്നതർ
അവയ്ക്ക് വേണ്ടവസ്തുക്ക- മറ്റുള്ളോരന്ധകാരത്തിൻ
ളെല്ലാമൊന്നായ് വെറുക്കണം, കാട്ടിൽ പെട്ടുഴലുന്നവർ.
താപസർക്ക് മനപ്പറ്റു ദ്വിവിധം ബന്ധമുള്ളോർ
മുറ്റും നീങ്ങലവശ്യമാം പുനർജ്ജന്മവിമുക്തരാം
ഒന്നിൽ പറ്റവശേഷിച്ചാൽ ആശവെച്ചുപുലർത്തുന്നോർ
തപം പോയ് മയങ്ങും മനം ജന്മദുഃഖം സഹിക്കണം.
തുടർജന്മമൊഴിച്ചീടാ- ബന്ധമില്ലാത്ത ദൈവത്തിൽ
നിഛിപ്പോർക്കുടൽ ഭാരമാം മാത്രമായ് ബന്ധമാവണം
നിലനിൽപ്പറ്റ മറ്റൊന്നി- ദൈവബന്ധമിയന്നാലേ
ലാശ വെക്കുന്നതെന്തിനായ് മറ്റുബന്ധമൊഴിഞ്ഞിടൂ.
36. മെയ് ഉണർതൽ
351, പൊരുളല്ലവറ്റൈപ്പൊരുളെന്റണരും മരുളാനാം മാണാപിറപ്പു
352, ഇരുൾ നീങ്കി ഇമ്പം പയക്കും മരുൾ നീങ്കി മാശു അറുകാട് ചിയവർക്കു
353, ഐയത്തിൻ നീങ്കിത്തെളിന്താർക്കുവൈയത്തിൻ വാനം നണിയതുടൈത്തു
354, ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഇല്ലാതവർക്ക്
355, എപ്പൊരുൾ എത്തൻമൈത്തായിനും അപൊരുൾ മെയ് പൊരുൾ കാൺപതറിവു
356, കറ്റീണ്ടു മെയ്പ്പൊരുൾ കണ്ടാർതലൈപടുവർ മറ്റീണ്ടു വാരാനെറി
357, ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ-പ്പേർത്തുള്ള വേണ്ടാപിറപ്പു
358, പിറപ്പെന്നും പേതൈമൈനീങ്കച്ചിറപ്പെന്നും ചെമ്പൊരുൾ കാൺപതറിവു
359, ചാർപുണർന്തു ചാർപുകെടവൊഴുകിൻ മറ്റഴിത്തുച്ചാർതരാ ചാർതരുംനോയ്
360, കാമം വെകുളിമയക്കം ഇവൈമുൻറൻ നാമം കെടക്കെടും നോയ്
36. ജ്ഞാനം
മൂല്യമില്ലാത്ത വസ്തുക്ക- വിദ്യനേടി യഥാർത്ഥങ്ങ-
ളജ്ഞാനതിമിരത്തിനാൽ ളറിയാൻ പ്രാപ്തരായവർ
മൂല്യമുള്ളവയായെണ്ണി വീണ്ടും പിറവിനേടാതെ
ക്ലേശമാക്കുന്നു ജീവിതം. മോക്ഷമാർഗ്ഗ മടഞ്ഞിടും.
മായയാം തിമിരം വിട്ടു അറിവും യുക്തിയും ചേർന്ന
ശുദ്ധജ്ഞാനികളായവർ മനം സത്യമറിഞ്ഞിടിൽ
ജീവിതക്ലേശമില്ലാതെ പുനർജ്ജന്മമവന്നില്ലാ-
തുഷ്ടിയോടുയിർവാഴുവോർ, യെന്ന വസ്തുത നിർണ്ണയം.
സന്ദേഹമറ്റവിജ്ഞർക്ക് ജന്മകാരന്മമജ്ഞാന-
ലോകം മുന്നിലിരിക്കിലും മെന്നറിഞ്ഞതു നീങ്ങുവാൻ
മുക്തിനൽകും വരും ലോകം യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ
സമീപത്തിലിരുപ്പതാം ശുദ്ധമാം ജ്ഞാനമായ് വരും.
പഞ്ചേന്ദ്രിയങ്ങളിൽക്കൂടി സർവ്വവസ്തുക്കളിൽച്ചേർന്ന
ലഭ്യമാമറിവൊക്കെയും യാഥാർഥ്യങ്ങളറിഞ്ഞുടൻ
ഉൾജ്ഞാനസിദ്ധിയില്ലാത്തോ- ആശയില്ലാതെ ജീവിച്ചാൽ
ർക്കൊരു പോതും ഗുണംതരാ, ദുഃഖമൊന്നുമണഞ്ഞിടാ,
ദർശിക്കും വസ്തുവിൻ ബാഹ്യ കാമം ക്രോധവുമജ്ഞാനം
രൂപം കണ്ടുമയങ്ങൊലാ നാമം പോലുമൊഴിഞ്ഞിടിൽ
അന്തർഭൂതയഥാർത്ഥങ്ങ- അവയാലേർപ്പെടും താപ-
ളുൾക്കൊള്ളൽ ജഞാനശുദ്ധിയാം. മെല്ലാം കെട്ടുനശിച്ചുപോം.
37. അവാഅറുത്തൽ
361, അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അപ്പിറപ്പിനും വിത്തു
362, വേണ്ടും കാൽവേണ്ടും പിറവാമൈ; മറ്റതു വേണ്ടാമൈ വേണ്ടവരും
363, വേണ്ടാമൈ അന്ന വിഴുച്ചെൽവം ഈണ്ടില്ലൈ യാണ്ടും അത്തൊപ്പതു ഇൽ
364, തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണ്ടവരും
365, അററവർ എമ്പാർ അവാഅറ്റാർ; മറ്റൈയാർ അറ്റാതു അറ്റതിലർ
366, അഞ്ചുവതോരും അറനേ; ഓരുവനൈ വഞ്ചിപ്പ തോരും അവാ
367, അവാവിനൈ ആറ്റ അറുപ്പിൻ തവാവിനൈ താൻവേണ്ടു മാറ്റാൻ വരും
368, അവാ ഇല്ലാർക്കില്ലാകും തുമ്പം; അത്തുണ്ടേൽ തവാഅതുമേൻ മേൽവരും
369, ഇമ്പം ഇടൈയറാതീണ്ടും അവാവെന്നും തുമ്പത്തുൾതുമ്പം കെടിൻ
370, ആരാഇയർകൈ അവാനീപ്പിൻ അന്നിലൈയേ പേരാഇയർകൈതരും
37 നിസ്സംഗത
ജീവികൾക്കൊഴിവാകാത്ത ആശയാകുന്നതിൽ ഭീതി-
ദുഃഖം ജനിമൃതിക്രിയ പ്പെട്ടുവാഴ്വതു ധർമ്മമാം
ആശയാകുന്ന വിത്തിൽ നി- ജന്മദുഃഖത്തിലേക്കാശ -
ന്നുണ്ടാകുന്നെന്നു ജ്ഞാനികൾ. യാവാഹിക്കും മനുഷ്യനെ.
പിറവിപ്രക്രിയ നീങ്ങാ- ആശയെല്ലാമൊഴിച്ചെന്നാൽ
നാശിക്കുന്നത് യോഗ്യമാം നാശമേൽക്കാതെ മുക്തിയിൽ
ആശപൂർത്തീകരിക്കാനായ് ചേരുവാൻ തക്കസൽക്കർമ്മം
ഭൗതികാശ നശിക്കണം. ചെയ്‌വാൻ സാദ്ധ്യത നേരിടും.
നിസ്സംഗമാം മനോഭാവം ആശയുള്ളിൽ നശിച്ചെങ്കിൽ
ശ്രേഷ്ഠമാം പൊരുളായിടും ദുഃഖമൊന്നും ഭവിച്ചിടാ
തുല്യമാം പൊരുളിങ്ങില്ല അൽപ്പമാശയിരിപ്പോരി-
മറ്റെങ്ങുമില്ല നിശ്ചയം. ലേറെ ദുഃഖങ്ങളേർപ്പെടും.
ആശയൊന്നിലുമില്ലാത്ത ദുഃഖങ്ങളിൽ പെരും ദുഃഖ-
ഭാവം താൻ മനശുദ്ധിയാം മാകുമാശയൊഴിഞ്ഞിടിൽ
ദൈവചിന്തയിൽ മുഴ്കുമ്പോ- ജീവമുക്തിയടഞ്ഞും കൊ-
ളാശയറ്റവരായിടും. ണ്ടിമ്പമോടുയിർ വാഴലാം.
ആശയറ്റവരേ മോക്ഷ- ഒരിക്കലും നിരക്കാത്ത
മടഞ്ഞൊരെന്ന് ചൊല്ലലാം ഭാവമുൾക്കൊള്ളുമാശയെ
ആശയുള്ളിലിരിപ്പോരെ ഒഴിച്ചാലടയും തുഷ്ടി-
ജന്മദുഃഖം തുടർന്നിടും യെന്നേക്കും നിലനിന്നിടും
38. ഊൾ
371. ആകുഴാൽ തോന്റും അശൈവിൻമൈ, കൈപ്പൊരുൾ പോകുഴാൻതോന്റുംമടി
372, പേതൈപ്പടുക്കും ഇഴവൂൾ; അറിവകറ്റും ആകലൂൾ ഉറ്റക്കടൈ
373. നുണ്ണിയനൂൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും
374, ഇരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു
375. നല്ലവൈ എല്ലാ അംതീയവാം തീയവും നല്ലവാം ശെൽവം ചെയർക്കു
376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാതമ
877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു
378, തുറപ്പാർമൻതുപ്പുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൻ
379, നൻറാങ്കാൽ നല്ലവാക്കാൺപവർ അൻറാങ്കാൽ അല്ലർപടുവതെവൻ
380, ഊഴിൻപെരുവഴിയാവുള? മറ്റൊൻറു ചൂഴിനും താൻമുന്തുറും
38. കർമ്മഫലം
സമ്പത്തുണ്ടാക്കുമുത്സാഹം; കർമ്മത്താലർഹമല്ലാത്ത
നാശകാരണമാം മടി; പൊരുളൊക്കെയൊഴിഞ്ഞു പോം
രണ്ടും കർമ്മഫലത്താലേ ഒഴിയാകൈവെടിഞ്ഞാലു-
മനുഷ്യന്ന് ഭവിപ്പതാം. മർഹിക്കുന്നവയൊക്കെയും.
നഷ്ടപ്പെടേണ്ട നേരത്തി- പാടുപെട്ടുമെനക്കെട്ടു
ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും
ലാഭം ജഞാനത്തിനാൽ;രണ്ടും കർമ്മനിർണ്ണിതമല്ലാതെ-
ഭവിക്കും കർമ്മഹേതുവാൽ, യുപഭോഗമസാദ്ധ്യമാം.
ഗ്രന്ഥമേറെപ്പഠിച്ചാലു- കർമ്മമനുഭവിക്കാതെ-
മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാദ്ധ്യമാകുകിൽ
കർമ്മത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ
മാത്രമനുഭവപ്പെടും. സന്യാസം സ്വീകരിച്ചിടും.
കർമ്മത്താൽ പ്രകൃതിക്കുള്ള സൽക്കർമ്മത്തിന്റെ പുണ്യത്താ-
ഫലം രണ്ടുവിധത്തിലാം: ലിമ്പമനുഭവിപ്പവർ
ചിലർ സമ്പന്നരായ് മാറും ദുഷ്കർമ്മദുഃഖമേർപ്പട്ടാ-
ചിലർ പണ്ഡിതരായിടും. ലെന്തിന്നനുതപിക്കണം!
സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാകില്ല
ലദ്ധ്വാനം ഫലശൂന്യവും കർമ്മത്തിൻ ഫലമേവനും
ലഘുയത്നം സഫലവു-- നിസ്തുലശക്തമാം കർമ്മം
മാവാം കർമ്മഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും.
==ഭൗതികപ്രകരണം==
2. പോരുട് പാൽ
39. ഇറൈമാട്ച്ചി
381. പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും
ഉടൈയാൻ അരചരുൾ ഏറു
382. അഞ്ചാമൈ ഈകൈഅറിവൂക്കം ഇന്നാങ്കും
എഞ്ചാമൈവേന്തർകിയൽപു
383. തൂങ്കാമൈ കൽവിതുണിവുടൈമൈ ഇൻമൂൻറും
നീങ്കാനിലനാൾ പവർക്കു
384. അറനിഴുക്കാതല്ലവൈ നീക്കിമറനിഴുക്കാ
മാനം ഉടൈയതരശു
385. ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലതരശു
386. കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ
മീക്കൂറും മന്നൻ നിലം
387. ഇൻചൊല്ലാൽ ഈത്തളിക്കവല്ലാർക്കുത്തൻ ചൊലാൽ
താൻകണ്ടനൈത്തിവുലകു
388. മുറൈ ചെയ്തു കാപ്പാറ്റും മണവൻ മക്കട്ക്കു
ഇറൈയെൻറു വൈക്കപ്പട്ടം
389. ചെവികൈപ്പച്ചൊർപൊറുക്കും പൺപുടൈവേന്തൻ
കവികൈകീഴ്ത്തങ്കും ഉലകു
390. കൊടൈയളിചെങ്കോൽ കുടിയോമ്പൽ നാങ്കും
ഉടൈയാനാം വേന്തർക്കൊളി
2 ഭൗതികപ്രകരണം
39. സാമ്രാജ്യം
സേനയും,മന്ത്രിയും, കോട്ട, കാഴ്ചക്കെളിമയും വാർത്താ-
ജനവും, ധനവും, പ്രിയർ കാഠിന്യമിയലായ്മയും
ഇവയാറും തികഞ്ഞുള്ള രാജനീഗുണമുണ്ടെങ്കിൽ
രാജൻ സിംഹസമൻ ദൃഡം രാജ്യം ലോകപ്രശസ്തമാം.
ഭയരാഹിത്യവും, ദാന മധുരവാണിയോടൊപ്പം
ശീലവും,പിൻവിവേകവും, ദീനരക്ഷണശീലനാം
ഉത്സാഹമീ ഗുണം നാലും രാജൻ തൻ പുകഴും നാടു-
രാജനിൽ നിലകൊള്ളണം. മിച്ഛപോൽ രൂപമാർന്നിടും.
അദ്ധ്വാനശീലവും ജ്ഞാനം പ്രജാരക്ഷണവും ചെയ്തു
ധൈര്യമെന്നീ ഗുണങ്ങളും നീതിപൂർവ്വം ഭരിക്കുന്ന
ഒഴിയാതെയിരിക്കേണം രാജനെ വിലകൽപ്പിക്കും
നാടുവാഴുന്ന മന്നനിൽ. ദൈവം പോൽ പ്രജകോടികൾ.
വാഴ്ചക്ക് ചേർന്ന ധൈര്യത്തോ- കുറ്റം കൂറുന്നതായാലു-
ടധർമ്മം നീക്കി വീര്യവും മുപദേശങ്ങൾ ശ്രദ്ധയാ
കാത്തു, മാനമതിപ്പോടെ കേൾക്കും രാജൻ കുടക്കീഴി-
വാഴും രാജൻ വിശിഷ്ടനാം. ലമരും ലോകമൊക്കെയും.
ധനമുൽപ്പാദനം പിന്നെ ദാനവും ദയയും ചെങ്കോൽ
സമാഹാരം സുരക്ഷണം മുറയും, ദീനരക്ഷയും
വ്യയം ചെയ്യുന്നതിൽ നീതി നാലും ചേർന്നരുളും രാജൻ
നിഷ്ഠയും രാജധർമ്മമാം. വിളങ്ങും ദീപമെന്നപോൽ.
40. കൽവി
391, കർക്ക കശടറക്കർപ്പവൈ; കറ്റപിൻ നിർക അതർകു ത്തക
392, എണ്ണെമ്പ ഏനൈ എഴുത്തെമ്പ ഇവ്വിരണ്ടും കണ്ണെമ്പവാഴും ഉയിർക്കു
393, കണ്ണുടൈയർ എമ്പവർകറ്റോർ; മുകത്തിരണ്ടു പുണ്ണുടൈയർ കല്ലാതവർ
394, ഉവപ്പത്തലൈക്കൂടി ഉള്ളപ്പിരിതൽ അനൈത്തേ പുലവർ തൊഴിൽ
395, ഉടൈയാർമുൻഇല്ലാർപോൽ ഏക്കറ്റും കറ്റാർ കടൈയരേ കല്ലാതവർ
396, തൊട്ടനൈത്തുറും മണർകേണിമാന്തർക്കു- കറ്റനൈത്തു ഊറും അറിവു
397, യാതാനും നാടാമാൽ ഊരാമാൽ എന്നൊരുവൻ ചാന്തുണൈയും കല്ലാതവാറു
398, ഒരുമൈക്കൺ താൻകറ്റകൽവി ഒരുവർക്ക് എഴുമൈയും ഏമാപ്പുടൈത്തു
399, തമിൻപുറുവതു ഉലകിൻപുറക്കണ്ടു കാമുറുവർകറ്റ റിന്താർ
400, കേടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു; മാടല്ല മറ്റൈയവൈ
40 പഠനം
അവശ്യം വേണ്ട വിജ്ഞാനം കേണിയിൽ താഴ്‌ചകൂടുമ്പോൾ
വഴിപോലഭ്യസിച്ച പിൻ ജലമൂറിവരുന്നപോൽ
ലബ്‌ധവിദ്യ പ്രയോഗിച്ചു അഭ്യാസാധിക്യമേറും പോ-
ജീവിതം ധന്യമാക്കണം. ലറിവേറി വളർന്നിടും.
ഗണിതവും സാഹിത്യവും പിറന്നനാടുപോൽ വിജ്ഞ-
ഉയിർവാഴും മനുഷ്യർക്ക് ന്നെല്ലാനാടും സമത്വമാം
നയനദ്വയമാണെന്ന് മാലോകരന്തരിപ്പോളം
ചൊല്ലീടുന്നു മഹത്തുകൾ. വിദ്യനേടാത്തതെന്തിനാൽ?
അഭ്യസ്‌തവിദ്യരായുള്ളോർ ഒരു ജന്മത്തിലാർജ്ജിച്ച
കണ്ണുള്ളോരെന്ന് ചൊല്ലലാം തത്വവിജ്ഞാനശേഖരം
അജ്ഞരോ വദനത്തിന്മേൽ ഏഴുജന്മാന്തരത്തോളം
വ്രണം രണ്ടുവഹിപ്പവർ. നിലനിൽക്കും മനുഷ്യനിൽ.
ആനന്ദം തോന്നുമാർ കൂടി- വിജ്ഞാനത്താൽ തനിക്കുള്ള
ക്കലർന്നു പഴകിപ്പിന്നെ തോഷത്തിൽ ലോകരും തൃപ്‌തി
മനം നൊന്ത് പിരിഞ്ഞീടൽ ഭാവിക്കുന്നതിനാൽ വിദ്യ
പണ്‌ഡിതർക്കനുയോജ്യമാം വർദ്ധിക്കാനാശയേറിടും.
പാവങ്ങൾ ധനികർ മുന്നി- ഒരുനാളും നശിക്കാത്ത
ലെന്നപോൽ പണ്ഡിതൻ മുന്നിൽ ശ്രേഷ്‌ഠസമ്പത്തു വിദ്യയാം
ഏങ്ങിനിന്നു പഠിച്ചുള്ളോർ മറ്റു സമ്പാദ്യവസ്‌തുക്കൾ-
യോഗ്യ; രേഴകളന്യരും. ക്കൊന്നും സ്ഥിരതയില്ലകേൾ.
41. കല്ലാമൈ
401. അരങ്കിൻറിവട്ടാടിയറ്റേ നിരമ്പിയ
നൂലിൻറി കോട്ടികൊളൽ
402. കല്ലാതാൻ ചൊൽകാമുറുതൽ മുലൈയിരണ്ടും
ഇല്ലാതാൾപെൺകാമുറ്ററ്റു
403 കല്ലാതവരും നനിനല്ലർ കറ്റാർമുൻ
ചൊല്ലാതിരുക്കപ്പെറിൻ
404. കല്ലാതാൻ ഒട്‌പം കഴിയനൻറായിനും
കൊള്ളാർ അറിവുടൈയാർ
405. കല്ലാഒരുവൻ തകൈമൈതലൈപ്പെയ്‌തു
ചൊല്ലാടച്ചോർവു പടും
406. ഉളരെന്നും മാത്തിരൈയർ അല്ലാൽപയവാ
ക്കളരനൈയർ കല്ലാതവർ
407. തുൺമാൺനുഴൈപുലം ഇല്ലാൻ എഴിൽനലം
മൺമാൺ പുനൈപാവൈയറ്റു
408. നല്ലാർകൺപട്ട വറുമൈയിൻ ഇന്നാതേ
കല്ലാർകൺപട്ടതിരു
409. മേൽപിറന്താരായിനും കല്ലാതാർകീഴ്പ്പിറന്തും
കറ്റാർ അനൈത്തിലർപാടു
410. വിലങ്കൊടുമക്കൾ അനൈയർ ഇലങ്കുനൂൽ
കറ്റാരോടേനൈയവർ
41. അനഭ്യാസം
ഗ്രന്ഥമോതാത്തവൻ വിജ്ഞ- വിദ്യയില്ലാത്തവൻ പാരിൽ
സംഘത്തോടുരിയാടിയാൽ ജീവിക്കുന്നവനെങ്കിലും
പകിടവേദി കേറാതെ വിളവൊന്നും ലഭിക്കാത്ത
കട്ടയുരുട്ടും പോലെയാം. തരിശുഭൂമിയാണവൻ.
വിജ്ഞർ കൂടുന്നയോഗത്തി- ലേശം വിജ്ഞാനമില്ലാതെ
ലജ്ഞനോതാൻ കൊതിക്കുകിൽ വേഷം കെട്ടിനടപ്പവൻ
സ്‌തനമില്ലാത്തവൾ സ്ത്രീത്വം ചായം തേച്ചു മിനുങ്ങുന്ന
ഭാവിക്കുന്നത് പോലെയാം. മണ്ണാൽ നിർമ്മിതപാവയാം.
പണ്‌ഡിതന്മാരുടെ മുമ്പിൽ വിജ്ഞാനതൃഷ്‌ണയില്ലാതെ
മൗനം ദീക്ഷിച്ചിരിക്കുകിൽ സമ്പത്താർജ്ജിച്ച പാമരൻ
അജ്ഞന്നെളിമപറ്റാതെ ദീനനാം വിജ്ഞനേക്കാളും
മാന്യനായ് വിലസീടലാം. ലോകത്തിന്നു വിനാശമാം.
വിദ്യയില്ലാത്തവൻ വാക്യം കീഴ്‌ജാതിയിൽ പിറന്നാലും
യോഗ്യമാണെന്നിരിക്കിലും വിദ്യാസമ്പന്നനായവൻ
വിജ്ഞരായവരാവാക്യം മേൽജാതിയിൽ പിറന്നോനാ-
സ്വീകരിക്കാൻ മറുത്തിടും. മജ്ഞനേക്കാൾ വിശിഷ്ടനാം.
അജ്ഞനായുള്ളവൻ ഗർവ്വാൽ ഗ്രന്ഥപാരായണത്താലേ
വിജ്ഞഭാവം നടിക്കുകിൽ വിദ്യനേടിയെടുത്തവൻ
വിജ്ഞരോടുരിയാടുമ്പോൾ മാടും മനിതനും പോലേ
ഭാവം താനേ പൊലിഞ്ഞിടും. യജ്ഞർക്കുപരിയായിടും.
42. കേൾവി
411. ശെൽവത്തുൾശെൽവം ചെവിച്ചെൽവം അജൈവം
ശെൽവത്തുൾ എല്ലാംതലൈ
412. ചെവിക്കുണവുഇല്ലാത പോഴ്‌തു ചിറിതു
വയിറ്റുക്കും ഈയപ്പടും
413. ചെവിയുണവിർകേൾവിയുടൈയാർ അവിയുണവിൻ
ആൻറാരോടൊപ്പർ നിലത്തു
414. കറ്റിലനായിനും കേട്‌ക അത്തൊരുവർകു
ഒർകത്തിൻ ഊറ്റാംതുണൈ
415. ഇഴുക്കൽ ഉടൈയുഴി ഊറ്റുക്കോൽ അറ്റേ
ഒഴുക്കം ഉടൈയാർവായ്ച്ചാൽ
416. എനൈത്താനും നല്ലവൈകേട്ക്ക അനൈത്താനും
ആൻ്റ പെരുമൈ തരും
417. പിഴത്തുണർന്തും പേതൈമൈചൊല്ലാർ ഇഴത്തുണർന്തു
ഈണ്ടിയ കേൾവിയവർ
418. കേട്‌പിനും കേളാത്തകൈയവേ കേൾവിയാൽ
തോട്‌കപ്പടാത ചെവി
419. നുണങ്കിയ കേൾവിയരല്ലാർ വണങ്കിയ
വായിനരാതൽ അരിതു
420. ചെവിയിൻ ചുവൈയുണരാവായുണർവിൻ മാക്കൾ
അവിയിനും വാഴിനും എൻ?
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം അളവിൽ കുറവായാലും
സമ്പത്തുക്കളിലൊന്നുതാൻ; കേട്ടു വിദ്യ പഠിക്കണം
സർവ്വസമ്പത്തിലും ശ്രേഷ്‌ഠം കേട്ടറിഞ്ഞളവിൽ മേന്മ
കേൾവി സമ്പത്തുതന്നെയാം. കൈവരിക്കാൻ കഴിഞ്ഞിടും.
കർണ്ണങ്ങൾക്കന്നമാകുന്ന കേട്ടുമന്വേഷണത്താലും
കേൾവിയൽപ്പം കുറഞ്ഞീടിൽ വിജ്ഞാനം നേടിയുള്ളവർ
ഒപ്പമായ് വയറിന്നന്ന- പൂർണ്ണധാരണയില്ലേലും
മൽപ്പമായും തരപ്പെടും. ചൊല്ലാ വിഡ്ഢിത്തമേകദാ.
ചെവിയന്നം ഭുജിക്കുന്നോർ വിജ്ഞാനദ്ധ്വനികേറാത്ത
ഭൂമിയിൽ വാഴ്‌വതെങ്കിലും കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ആത്മീയഭോജനക്കാരാം ഓട്ടയില്ലാതെ, ബാധിര്യം
ദേവരോടിണയായിടും. ബാധിച്ചതിന് തുല്യമാം.
പഠിച്ചില്ലെങ്കിലും വിദ്വൽ ശ്രേഷ്ഠമാകിയ തത്വങ്ങൾ
ഭാഷണങ്ങൾ ശ്രവിക്കണം: ശ്രവിച്ചു പഴകാത്തവർ
വാർദ്ധക്യദശയിൽ ഊന്നു- നന്മയാം വാർത്തകൾ ചൊൽവാൻ
വടി പോൽ തുണയായിടും. കെൽപ്പില്ലാത്തവരായിടും.
പൂജ്യരായ മഹത്തുക്കൾ വിജ്ഞാനരുചികർണ്ണത്താൽ
ചൊല്ലും വാമൊഴിയൊക്കെയും കേൾക്കാതെ, രസനാരുചി
വഴുക്കിൽ താങ്ങുമൂന്നായി കൊണ്ടുതൃപ്‌തരിറന്നാലു-
ജീവിതത്തിൽ തുണച്ചിടും. മിരുന്നാലുമൊരേഫലം.
43. അറിവു ഉടൈമൈ
421. അറിവറ്റം കാക്കും കരുവി ചെറുവർക്കും
ഉള്ളഴിക്കലാകാ അരൺ
422. ചെൻറ ഇടത്താൽ ചെലവിടാതീതൊരുഇ
നൻറിൻപാൽ ഉയ്പതറിവു
423. എപ്പൊരുൾയാർയാർവായ് ക്കേപ്പിനും അപ്പൊരുൾ
മെയ് പ്പൊരുൾ കാൺപതറിവു
424. എൺപൊരുളവാകച്ചെലച്ചൊല്ലിത്താൻ പിറർവായ്
നുൺപൊരുൾ കാൺപതറിവു
425. ഉലകംതഴീ ഇയതൊട്‌പം; മലർതലും
കൂമ്പലും ഇല്ലതറിവു
426. എവ്വതുറ്റൈവതു ഉലകം ഉലകത്തോടു
അവ്വതുറൈവതു അറിവു
427. അറിവൂടൈയാർ ആവതുഅറിവാർ അറിവിലാർ
അത്തറികല്ലാതവർ
428. അഞ്ചുവതഞ്ചാമൈ പേതൈമൈ; അഞ്ചുവതു
അഞ്ചൽ അറിവാർതൊഴിൽ
429. എതിരതാക്കാക്കും അറിവിനാർക്കില്ലെ
അതിര വരുവതോർനോയ്
430. അറിവൂടൈയാർ എല്ലാം ഉടൈയാർ; അറിവിലാർ
എന്നുടൈയരേനും ഇലർ
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന ലോകത്തിൻ ഗതി സശ്രദ്ധ -
വസ്‌തുവാകുന്നു ബോധനം മാരാഞ്ഞതിന് തക്കതായ്
ശത്രുക്കൾക്ക് നശിപ്പിക്കാൻ ഇഴുകിച്ചേർന്നു ജീവിക്കാൻ
സാദ്ധ്യമല്ലാത്ത കോട്ടയും. വിദ്യതന്നെ തുണച്ചിടും.
ദുർമാർഗ്ഗത്തിൽ ചരിക്കാതെ ഭാവികാര്യങ്ങൾ മുൻകൂട്ടി-
പാപചിന്തയിൽ മുഴ്‌കാതെ യറിയും വിദ്യയുള്ളവർ;
കാടുകേറുന്ന ചിത്തത്തെ വിദ്യയില്ലാത്തവർക്കൊന്നും
കാക്കുന്നതറിവായിടും. തന്നേമുന്നേയറിഞ്ഞിടാ.
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങ- ഭയപ്പെടേണ്ടും കാര്യങ്ങൾ
ളപ്പാടേ സ്വീകരിക്കൊലാ ഭയന്നീടുന്നു ജ്ഞാനികൾ
സത്യാസത്യം വിവേചിക്കാൻ ഭയപ്പെടാതിരിക്കുന്നോ-
വിജ്ഞാനം തുണയായിടും. രജ്ഞരെന്നത് നിശ്ചയം.
സ്വന്തം വാക്കുകൾ നിർബാധം ദീർഘദൃഷ്‌ടിയൊടേ ഭാവി-
ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും യൂഹിച്ചീടുന്ന വിജ്ഞരിൽ
കേൾപ്പതിൻ സത്യമോരാനും നടുങ്ങത്തക്ക ദുഃഖങ്ങൾ
വിദ്യയേറ്റം പ്രയോജനം. നേരിടാനിടയായിടാ.
ആദിയിൽ തുഷ്‌ടിയും രോഷം അറിവുള്ളോരെല്ലാമുള്ളോ-
പിറകേ, കാണിക്കാതെയും രൊന്നുമില്ലെന്നിരിക്കിലും
സമൂഹസ്നേഹമാർജ്ജിക്കാൻ അറിവില്ലാത്തവരെല്ലാ-
സഹായിപ്പത് വിദ്യയാം. മുണ്ടാകിലുമില്ലാത്തവർ.
44. കുറ്റംകടിതൽ
431. ചെറുക്കുംശിനമും ചിറുമൈയും ഇല്ലാർ
പെരുക്കം പെരുമിത നീർത്തു
432. ഇവറലും മാൺപിറന്ത മാനമുംമാണാ
ഉവകൈയും ഏതം ഇറൈക്കു
433. തിനൈത്തുണൈയാം കുറ്റം വരിനും പനൈത്തുണൈയാ-
ക്കൊൾവർ പഴിനാണുവാർ
434. കുറ്റമേകാക്ക പൊരുളാക; കുറ്റമേ
അറ്റം തരുഉം പകൈ
435. വരുമുന്നർക്കാവാതാൻവാൾക്കൈ എരിമുന്നർ
വൈത്തൂറുപോലക്കെട്ടം
436. തൻകുറ്റം നീക്കിപ്പിറർകുറ്റം കാൺപിർപിൻ
എൻകുറ്റമാകും ഇറൈക്കു?
437. ചെയർ പാൽചെയ്യാതു ഇവറിയാൻ ശെൽവം
ഉയർപാല തൻറിക്കെടും
438. പറ്റുള്ളം എന്നും ഇവറൻമൈ എറ്റുള്ളും
എണ്ണപ്പെടുവതൊൻറൻ്റു
439. വിയവർക എഞ്ഞാൻറും തന്നെ; നയവർക
നൻറിപയവാവിനൈ
440. കാതലകാതൽ അറിയാമൈ ഉയ്ക്കിർപിൻ
ഏതില ഏതിലാർനൂൽ
44. കുറ്റം
കാമക്രോധമദം പോലെ ആത്മശോധനയാൽ സ്വന്തം
ദോഷങ്ങളിയലാത്തവർ കുറ്റം കണ്ടൊഴിവാക്കണം
ഭോഗങ്ങളളവില്ലാതെ ശേഷമന്യരുടേ ദോഷം
വാഴ്‌ചയിലുടമപ്പെടും. കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ഗുണമില്ലാത്തലോഭവും ധനത്താൽ നിറവേറ്റേണ്ടും
അളവില്ലാത്ത ഭോഗവും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
നന്മയില്ലാത്ത മാനവും കയ്യടക്കിയൊതുക്കുന്ന
നേതാക്കൾക്കരുതായ്‌മയാം. ധനം നാശമടഞ്ഞിടും.
കുറ്റം ഭയന്നമാലോകർ ഒരു നാളും സ്വയം നന്മ-
തിനയോളം കുറ്റങ്ങളെ യെണ്ണിമേന്മ നടിക്കൊലാ
പനയോളമെന്ന് കണ്ടു നന്മ നൽകാത്ത കാര്യങ്ങൾ
കാത്തു സൂക്ഷിച്ചുകൊള്ളുമേ നിർവഹിക്കാതിരിക്കണം.
കുറ്റം ചെയ്യുന്നതാണെങ്കിൽ ഒരു നാളും സ്വയം നന്മ-
ശത്രുതക്കിടയാക്കിടും യെണ്ണിമേന്മ നടിക്കൊലാ
തന്നാൽകുറ്റം ഭവിക്കാതെ നന്മ നൽകാത്ത കാര്യങ്ങൾ
കാത്തുകൊള്ളുന്നതുത്തമം നിർവഹിക്കാതിരിക്കണം.
കുറ്റം വരാതെ സൂക്ഷിക്കാൻ സ്വയമിച്ഛാനുഭോഗങ്ങൾ
വയ്യാത്തവൻ്റെ ജീവിതം ഗോപ്യമായ് തന്നെ വെക്കുകിൽ
അഗ്നിയോടു സമീപിക്കും ശത്രുവാലുളവാകുന്ന
വൈക്കോൽ തുമ്പിന് തുല്യമാം. ദ്രോഹമേൽക്കാതെ പാഴിലാം.
45. പെരിയാരൈത്തുണൈക്കോടൽ
441. അറനറിന്തു മൂത്ത അറിവുടൈയാർ കേൺമൈ
തിറനറിന്തു തേർന്തുകൊളൽ
442. ഉറ്റനോയ് നീക്കി ഉറാഅമൈ മുൻകാക്കും
പെറ്റിയാപ്പേണിക്കൊളൽ
443. അരിയവറ്റുൾ എല്ലാം അരിതേ പെരിയാരൈ-
പ്പേണിത്തമരാക്കൊളൽ
444. തന്മിൻ പെരിയാർതമരാ ഒഴുക്കുതൽ
വൻമൈയുൾ എല്ലാം തലൈ
445. ചൂഴ്‌വാർ കണ്ണാക ഒഴുകലാൻ മന്നവൻ
ചൂഴ്‌വാരൈച്ചൂഴ്‌ന്തു കൊളൽ
446. തക്കാരിനൈത്തനായ്ത്താനൊഴുകവല്ലാനൈ-
ബെറ്റാർചെയക്കിടന്തതിൽ
447. ഇടിക്കും തുണൈയാരൈ ആൾവാരൈയാരേ
കെടുക്കും തകൈമൈയവർ?
448. ഇടിപ്പാരൈ ഇല്ലാത ഏമരാമന്നൻ
കെടുപ്പാർ ഇലാനും കെടും
449. മുതലിലാർക്കു ഊതിയം ഇല്ലൈമതലൈയാം
ചാർപിലാർക്കു ഇല്ലൈനിലൈ
450. പല്ലാർപകൈ കൊളലിൻ പത്തടുത്തതീമൈത്തേ
നല്ലാർ തൊടർകൈവിടൽ
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ അറിവും ധർമ്മവും ചേർന്നു
മൂത്തവിദ്വൽജ്ജനങ്ങളെ യോഗ്യന്മാരിലൊരുത്തനായ്
ഗുണമേന്മ വിചാരിച്ചു തീർന്നാൽ ശത്രുവിരോധങ്ങ-
സ്നേഹമാർജ്ജിച്ചുകൊള്ളണം. ളൊന്നും തന്നെ ഫലിച്ചിടാ.
വന്നദോഷങ്ങളെപ്പോക്കി മുഖം നോക്കാതെ നിർദ്ദേശം
വരാവുന്നവയെക്കണ്ടു നൽകുന്ന ഗുണകാംക്ഷികൾ
തടയാൻ ശേഷിയുള്ളോരെ ഇരിക്കെ ദ്രോഹമേൽപ്പിക്കാ-
സ്നേഹിച്ചു വശമാക്കണം. നാർക്കാനും കഴിവാകുമോ?
യോഗ്യരിൽ സ്നേഹമർപ്പിച്ചു- നിർദ്ദേശം ധീരമായ് നൽകും
മനുകൂലഭാവത്താക്കൽ മന്ത്രിയില്ലാത്ത മന്നവൻ
സർവ്വകഴിവുകളേക്കാളും കാവലില്ലാത്തവൻ; ശത്രു
മികച്ച കഴിവായിടും. കൂടാതേ കെട്ടുപോയിടും.
തന്നേക്കാൾ യോഗ്യരായുള്ള മുതലില്ലാത്ത വ്യാപാരി-
വ്യക്തികൾ കൂട്ടുകാരായി ക്കില്ലാ ലാഭ; മതേവിധം
വസിക്കും പടിവർത്തിക്കും രക്ഷക്കായ് തണിയില്ലാത്തോ-
പ്രാപ്‌തിയേറെ മികച്ചതാം. ർക്കില്ലാ ജീവിതമേൽഗതി.
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും സജ്ജനമമതാത്യാഗം
പണ്ഡിതർ ലോചനങ്ങളാം പലരോടും വഴക്കായി
രാജനും യോഗ്യരായോരെ ശാത്രവം കൊൾവതേക്കാളും
തേടിക്കൂടെ നിറുത്തണം. പൻമടങ്ങപകാരമാം.
46. ചിറ്റിനം ചേരാമൈ
451. ചിറ്റിനം അഞ്ചും പെരുമൈചിറുമൈതാൻ
ചുറ്റമാച്ചൂഴ്‌ന്തു വിടും
452. നിലത്തിയൽ പാൽ നീർതിരിന്തറ്റാകും മാന്തർക്കു
ഇനത്തിയൽപതാകും അറിവു
453. മനത്താനാം മാന്തർക്കുണർച്ചി ഇനത്താനാം
ഇന്നാൻ എനപ്പട്ടം ചൊൽ
454. മനത്തളതുപോലക്കാട്ടി ഒരുവർക്കു
ഇനത്തുളതാകും അറിവു
455. മനംതൂയ്മൈ ചെയ്‌വിനൈതൂയ്മൈ ഇരണ്ടും
ഇനം തൂയ്മൈ തൂവാവരും
456. മനംതുയാർക്കെച്ചം നൻറാകും; ഇമൈതൂയാർ-
ക്കില്ലെനൻറാകാവിനൈ
457. മനനലം മന്നുയിർക്കാക്കം; ഇന നലം
എല്ലാമപ്പുകഴും തരും
458. മനനലം നങ്കുടൈയരായിനും ചാൻ്റോർക്കു
ഇന നലം ഏമാപ്പുടൈത്തു
459. മനനലത്തിൻ ആകും മറുമൈ മറ്റത്തും
ഇനനലത്തിൻ ഏമാപ്പുടൈത്തു
460. നല്ലിനത്തിനുങ്കും തുണൈയില്ലൈ; തീയിനത്തിൻ
അല്ലർപടുപ്പതൂഉം ഇൽ
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ ശുദ്ധമാനസമുള്ളോർ സൽ-
കീഴോരിൽ ഭയഹേതുകം; കീർത്തിയോടെ വിളങ്ങിടും
കീഴോർതങ്ങളുടെ രീതി വംശം നല്ലവരെങ്കിൽ ദുഷ്-
ശ്രേഷ്ഠമെന്നാചരിച്ചിടും. ക്കർമ്മകാരികളായിടാ.
നിലത്തിൻ ഗുണമേന്മക്ക് ജീവിതത്തിൽ മനശ്ശുദ്ധി
ചേർന്നതാമുറയും ജലം; നേട്ടങ്ങൾക്കിടയായിടും
മനുജന്നറിവും താൻ ചേ- വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ
ർന്നാളും വംശത്തിനൊത്തതാം. കീർത്തിമാനായ് ഭവിച്ചിടും.
പ്രകൃത്യാ പൊതുവിജ്ഞാന- മനോഗുണങ്ങളൊന്നേതാൻ
മെല്ലാവരിലുമുള്ളതാം; ശ്രേഷ്ഠമായവയെങ്കിലും
ഏകൻ ചേർന്ന ഗണം നോക്കി മുഖ്യമായ് വ്യക്തിയിൻ വർഗ്ഗ-
ജനം വിലയിരുത്തിടും. മുന്നതന്മാർ ഗണിച്ചിടും.
ഒരുത്തന്നറിവെല്ലാം ത- മനോനന്മയിനാൽ പര-
ന്നുള്ളിലുണ്ടാവതെങ്കിലും ലോകം സന്തോഷമായിടും
സത്യത്തിലവനുൾക്കൊള്ളും മേലും ശ്രേഷ്‌ഠത പ്രാപിക്കും
വംശത്തിന്നനുയോജ്യമാം. വംശനന്മയിനാലെയും.
ചെയ്‌തി ശുദ്ധി, മനോശുദ്ധി- ഉലകിൽ പെരുതാം താങ്ങായ്
യിവരണ്ടുമൊരുത്തനിൽ വേറില്ല കുലനന്മ പോൽ;
ജന്മനാ ചേർന്നിരിക്കുന്ന ഹീനവംശേപിറക്കും പോൽ
വംശത്താലേർപ്പെടുന്നതാം. തുമ്പമേകുന്ന ശത്രുവും.
47. തെരിന്തുചെയൽ വകൈ
461. അഴിവതൂഉം ആവതൂഉം ആകിവഴിപയക്കും
ഊതിയമും ചൂഴ്‌ന്തു ചെയൽ
462. തെരിന്ത ഇനത്തൊടു തേർന്തെണ്ണിച്ചെയ് വാർക്കു
അരുംപൊരുൾ യാതൊൻറും ഇൽ
463. ആക്കം കരുതി മുതലിഴക്കും ചെയ്‌വിനൈ
ഊക്കാർ അറിവുടൈയാർ
464. തെളിവിലതനൈത്തൊടങ്കാർ ഇളിവെന്നും
ഏതപ്പാടു അഞ്ചുപവർ
465. വകൈയറച്ചൂഴാതെഴുതൽ പകൈവരൈ-
പ്പാത്തിപ്പടുപ്പതോർ ആറു
466. ചെയ്‌തക്ക അല്ലചെയക്കെടും; ചെയ്‌ക്ക
ചെയ്യാമൈയാനും കെടും
467. എണ്ണിത്തുണിക കരുമം; തുണിന്തപിൻ
എണ്ണുവം എമ്പതു ഇഴുക്കു
468. ആറ്റിൻ വരുന്താവരുത്തം പലർനിൻറു
പോറ്റിനും പൊത്തുപ്പടും
469. നൻറാറ്റലുള്ളും തവറുണ്ടു അവരവർ
പൺപറിന്താറ്റാക്കടൈ
470. എള്ളാത എണ്ണിച്ചെയൽ വേണ്ടും തമ്മൊടു
കൊള്ളാത കൊള്ളാതുലകു
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും ചെയ്‌തു കൂടാത്ത കാര്യങ്ങൾ
തുടർന്നുള്ള വളർച്ചയും ചെയ്‌താൽ നാശമടഞ്ഞിടും
ലാഭവും ചർച്ചചെയ്യേണം ചെയ്യേണ്ടുന്നവ ചെയ്യാതെ
തൊഴിലാരംഭവേളയിൽ. വിട്ടാലുമതു താൻ ഗതി.
വൈദഗ്‌ധ്യം നേടിയുള്ളൊരെ കാര്യചിന്തന ചെയ്‌തിട്ട്
സംഘടിപ്പിച്ചു താനുമായ് സധൈര്യം ചെയ്യണം തൊഴിൽ
ചിന്തിച്ചു നിർവഹിച്ചീടിൽ ആരംഭിച്ചു കഴിഞ്ഞിട്ടു
പ്രയാസങ്ങളൊഴിഞ്ഞിടും. ചിന്തിക്കുന്നത് കുറ്റമാം.
ഭാവിലാഭം കൊതിച്ചും കൊ- വേണ്ടപോൽ ചിന്തചെയ്യാതെ
ണ്ടുള്ള സ്വത്തു നശിക്കുവാൻ പ്രാരംഭിക്കുന്ന സംഗതി
ഹേതുവാകുന്ന കാര്യത്തി- തുണയായ് പലർ കാത്താലും
ലേർപ്പെടാ വിദ്യയുള്ളവർ. നാശത്തിലാപതിച്ചിടും.
മാനഹാനി വരുത്തുന്ന തൻഗുണങ്ങളെയാരാഞ്ഞു
കുറ്റം ഭയപ്പെടുന്നവൻ ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
ഭാവി സാദ്ധ്യതയോരാതെ നന്മ ചെയ്യുന്ന കാര്യത്തിൽ
കാര്യമൊന്നും തുടങ്ങിടാ. തെറ്റു വന്നു ഭവിച്ചിടും.
ഭവിഷ്യത്തു ഗണിക്കാതെ യോഗ്യതക്ക് നിരക്കാത്ത
കാര്യമെല്ലാം തുടങ്ങുകിൽ കർമ്മം ലോകർ പഴിച്ചിടും
ശത്രുക്കൾ ശക്തി 7/8പ്രാപിക്കാ- തനിക്ക് താഴ്‌ച പറ്റാത്ത
നത് കാരണമായിടും. കാര്യം ചെയ്യാനൊരുങ്ങണം.
48. വലിയറിതൽ
471. വിനൈവലിയും തൻവലിയും മാറ്റാൻ വലിയും
തുണൈവലിയും തൂക്കിച്ചെയൽ
472. ഒൽവതറിവതു അറിന്തതൻകൺതങ്കി-
ച്ചെൽവാർക്കുച്ചെല്ലാതതു ഇൽ
473. ഉടൈത്തം വലിയറിയാർ ഊക്കത്തിൻ ഊക്കി
ഇടൈക്കൺ മുരിന്താർ പലർ
474. അമൈന്താങ്കൊഴുകാൻ അളവറിയാൻ തന്നൈ
വിയന്താൻ വിരൈന്തു കെടും
475. പീലിപെയ്ചാകാടും അച്ചിറും അപ്പണ്ടം
ചാലമികുന്തു പ്പെയിൻ
476. നുനിക്കൊമ്പർ ഏറിനാർ അത്തിറന്തു ഊക്കിൻ
ഉയിർക്കിറുതിയാകി വിടും
477. ആറ്റിൻ അളവറിന്തു ഈക; അതുപൊരുൾ
പോറ്റിവഴങ്കം നെറി
478. ആകാറു അളവിട്ടിതായിനും കേടില്ലൈ
പോകാറു അകലാക്കടൈ
479. അളവറിന്തുവാഴാതാൻ വാഴക്കൈ ഉളപോല
ഇല്ലാകിത്തോൻറാക്കെടും
480. ഉളവരൈ തൂക്കാത ഒപ്പുരവു ആൺമൈ
വളവരൈ വല്ലൈക്കെട്ടം
48. ശക്തി
തൻ്റേയും തൊഴിലിൻ്റേയും വൃക്ഷത്തിൽ കയറീടുന്നോൻ
വലിപ്പം, ശത്രുവിൻ്റേയും കാക്കാച്ചില്ലയിലെത്തിയാൽ
ഇരുവർക്കും തുണയായോരിൽ പിന്നെയും കയറാനുള്ള
വലിപ്പം കണ്ടു ചെയ്യണം. ശ്രമം മൃത്യുവരിക്കലാം.
തനിക്ക് ചേർന്ന തൊഴിലു- സ്വന്തം നിലയറിഞ്ഞിട്ടേ
മറിയേണ്ടും കാര്യങ്ങളും ദാനമന്യന്ന് ചെയ്‌തിടൂ
അറിഞ്ഞു മുഴുകുന്നോർക്ക് ദാനമങ്ങിനെ ചെയ്തെന്നാൽ
കാര്യമെല്ലാം നടന്നിടും. ശേഷം സ്വത്തിന് രക്ഷയാം.
സ്വശക്തി നോക്കാതെ മന- വരവേറെക്കുറഞ്ഞാലും
ശ്ശക്തിയാലേ സുശക്തരിൽ കൂടുതൽ ചെലവാക്കാതെ
ഏറ്റുമുട്ടിപ്പരാജയ - നിയന്ത്രണം പാലിച്ചെന്നാ-
മേറ്റു വാങ്ങിയനേകരും. ലതിനാലില്ല ദൂഷണം.
അന്യരോടൊത്തു പോകാതെ അർത്ഥപുഷ്‌ടി ഗണിക്കാതെ
സ്വന്തം കഴിവ് നോക്കാതെ ധൂർത്തനായ് വിളയാടുകിൽ
അഹങ്കാരം നടിക്കുന്നോ- താനിരിപ്പത് പോൽ തോന്നു-
രതിശീഘ്രം നശിച്ചിടും. മില്ലാതായി നശിച്ചിടും.
മയിലിൻ ചിറകായാലും ധനസ്ഥിതി ഗൗനിക്കാതെ
വണ്ടിയിൽ കൊണ്ടുപോകവേ ദാനശീലം വളർത്തിയാൽ
ഭാരം ദുർവഹമായെങ്കിൽ ക്രമത്തിൽ ധനമെല്ലാം പോയ്
വണ്ടിയച്ചു മുറിഞ്ഞുപോം. ദാരിദ്രത്തിൽ പതിച്ചിടും.
49. കാലം അറിതൽ
481. പകൽവെല്ലും കൂകൈയൈകാക്കൈ ഇകൽവെല്ലും
വേന്തർക്കു വേണ്ടും പൊഴുതു
482. പരുവത്തോടു ഒട്ടഒഴുകൽ തിരുവിനൈ-
ത്തീരാമൈ യാർക്കും കയിറു
483. അരുവിനൈ എമ്പ ഉളവോകരുവിയാൻ
കാലം അറിന്തു ചെയിൻ?
484. ഞാലം കരുതിനും കൈകൂടും, കാലം
കരുതി ഇടത്താൽ ചെയിൻ
485. കാലം കരുതിയിരുപ്പർ, കലങ്കാതു
ഞാലം കരുതുപവർ
486. ഊക്കം ഉടൈയാൻ ഒടുക്കം പൊരുതകർ
താക്കർക്കു പേരും തകൈത്തു
487. പൊള്ളെന ആങ്കേ, പുറംവേരാർ, കാലം പാർത്തു
ഉൾവേർപ്പർ ഒള്ളിയവർ
488. ചെറുനരൈക്കാണിൻചുമക്ക; ഇറുവരൈ
കാണിൻകിഴക്കാം തലൈ
489. എയ്‌തർക്കു അരിയതു ഇയൈന്തുക്കാൽ അന്നിലൈയേ
ചെയ്‌തർക്കു അരിയചെയൽ
490. കൊക്കൊക്ക കുമ്പും പരുവത്തു; മറ്റതൻ
കുത്തൊക്ക ചീർത്ത ഇടത്ത്
49. കാലം
പകലിൽ കാക്കതോൽപ്പിക്കും പോരാടുമജവീരന്മാ-
ഭീമനായുള്ള മൂങ്ങയെ രായുവാൻ പിൻവലിഞ്ഞപോൽ
ശത്രുവെ നേരിടും രാജൻ ശത്രുവോടേറ്റു മുട്ടാനായ്
കാലം നോക്കിയിറങ്ങണം. കാലം പാർക്കുന്നു ശക്തിമാൻ.
കാലത്തിന്നനുയോജ്യമായ് ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ
കാര്യങ്ങൾ നിറവേറ്റണം സത്വരം, ബുദ്ധിയുള്ളവൻ,
ധനം നീങ്ങാതെ തൻകൂടെ പകപോക്കാതെ കാക്കുന്നു
കെട്ടും പാശമതാണ് താൻ. തക്കകാലം വരും വരെ.
പണിക്ക് ചേർന്ന സാമഗ്രി പകയനെക്കാണും നേരം
കൂടെയുണ്ടായിരിക്കവേ നയത്തിൽ പെരുമാറണം
തക്കകാലം തുടങ്ങീടിൽ നാശകാലമടുക്കുമ്പോൾ
തൊഴിലെല്ലാം മഹത്തരം. തലതാനേ നിലം തൊടും.
നാടിന്നൊത്തവിധം, കാലം സന്ദർഭം വിരളം തന്നെ;
നോക്കിവേലമുടിക്കുകിൽ വന്നുചേരുന്നതാകുകിൽ
ലോകം തന്നെയടക്കാനാ- സത്വരം വേണ്ട കാര്യങ്ങൾ
യാശിച്ചാൽ നിറവേറിടും. നിർവഹിച്ചിടണം പുമാൻ.
ലോകം വെല്ലാൻ കൊതിക്കുന്നോർ കൊക്കുപോൽ കാത്തിരിക്കേണം
മനം കലങ്ങിപ്പോകാതെ നല്ലവേളയടുക്കുവാൻ
തക്കകാലമടുക്കാനായ് വേളയിൽ കൊക്കിനെപ്പോലെ
കാത്തിരിക്കുന്നു മൗനമായ്. കൊത്തണം ലക്ഷ്യവസ്‌തുവിൽ.
50. ഇടൻ അറിതൽ
491. തൊടങ്കർക എവ്വിനൈയും എള്ളർകമുറ്റും
ഇടംകണ്ട പിൻ അല്ലതു
492. മുരൺചേർന്ത മൊയ്മ്പിനവർക്കും അരൺചേർന്താം
ആക്കം പലവും തരും
493. ആറ്റാരും ആറ്റിയടുപ, ഇടനറിന്തു
പോറ്റാർകൺപോറ്റിച്ചെയിൻ
494. എണ്ണിയാർഎണ്ണം ഇഴപ്പർ ഇടനറിന്തു
തുന്നിയാർതുന്നിച്ചെയിൻ
495. നെടുംപുനലുൾവെല്ലും മുതലൈ; അടുംപുനലിൻ
നീങ്കിൻ അതനൈപ്പിറ
496. കടലോടാകാൽവൽ നെടുന്തേർ; കടലോടും
നാവായും ഓടാനിലത്തു
497. അഞ്ചാമൈയല്ലാൽ തുണൈ വേണ്ടാ എഞ്ചാമൈ
എണ്ണി ഇടത്താൽ ചെയിൻ
498. ചിറുപടൈയാൻചെല്ലിടം ചേരിൻ ഉറുപടൈയാൻ
ഊക്കം അഴിന്തുവിടും
499. ചിറൈനലനും ചീരും ഇലരെനിനും മാന്തർ
ഉറൈനിലത്തോടു ഒട്ടൽ അരിതു
500. കാലാൾകളരിൽ നരിയട്ടം കണ്ണഞ്ചാ
വേലാൾമുകത്തകളിറ്റു
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ ഉരുളും തേരുകൾ പായു-
കണ്ടു വെക്കാതെ ശത്രുവെ ന്നില്ല തണ്ണീർ കയത്തിനിൽ
നേരിടാനരുതേ; ബല- സാഗരേയൊഴുകും കപ്പ-
ഹീനനെന്നും നിനക്കൊലാ. ലോടാ ഭൂമിയിലെന്ന പോൽ.
ശക്തിയിലദ്വിതീയൻതാ- ബുദ്ധിപൂർവ്വം സ്ഥലം കണ്ടു
നെന്നു ലോകം ഗണിക്കിലും ശത്രുവേ നേരിടുമ്പൊഴേ
രോധിയായുതകും കോട്ട- ധൈര്യമല്ലാതെ മറ്റേതു
ക്കേകണം പൂർണ്ണരക്ഷണം. തുണയാവശ്യമില്ല കേൾ.
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ ചെറുസൈന്യവുമായ് വാഴും
സ്വന്തത്തെക്കാത്തു ശത്രുവെ മന്നനെ വമ്പനായവൻ
നേരിട്ടാൽ ബലഹീനന്നും നശിപ്പിക്കാനൊരുമ്പെട്ടാൽ
ജയിക്കാം ശക്തനെന്ന പോൽ. മഹത്വം കെട്ടു പോയിടും.
ആത്മരക്ഷയിൽ ശ്രദ്ധിച്ചും കോട്ട സൈന്യങ്ങളിൽ ശക്തി
നല്ലിടം നോക്കി നിൽക്കുകിൽ മികവേ കുറവാകിലും
ശത്രുവിൻ ജയമോഹങ്ങൾ ശത്രുവേ സ്വന്തനാട്ടിൽ ചെ-
ലക്ഷ്യം കാണാതെ തോറ്റിടും. ന്നാക്രമിക്കൽ പ്രയാസമാം.
നീരിൽ മുതല നീന്തുമ്പോൾ കുന്തമേന്തിയ ധീരന്മാ-
വെല്ലുന്നൂ സകലത്തെയും രിരിക്കും ഗജവീരരെ
ജലം വിട്ടു പുറത്തായാ- ചളിയിൽ കാലകപ്പെട്ടാൽ
ലെല്ലാരും വിജയിച്ചിടും. നരിയും കൊന്നു വീഴ്ത്തിടും. 50
51. തെരിന്തു തെളിതൽ
501. അറം പൊരുളിമ്പം ഉയിരച്ചം നാങ്കിൻ
തിറം തെരിന്തു തേറപ്പടും
502. കുടിപ്പിറന്തു കുറ്റത്തിൻ നീങ്കിവടുപ്പരിയും
നാണുടൈയാൻ കട്ടേതെളിവു
503. അരിയകറ്റു ആശറാർകണ്ണും തെരിയുങ്കാൽ
ഇൻമൈയരിതേ വെളിറു
504. കുണം നാടിക്കുറ്റമും നാടി അവറ്റുൾ
മികൈനാടിമിക്ക കൊളൽ
505. പെരുമൈക്കും ഏനൈച്ചിറുമൈക്കും തംതം
കരുമമേ കട്ടളൈക്കൽ
506. അറ്റാരൈത്തേറുതൽ ഓമ്പുക; മറ്റവർ
പറ്റിലർ; നാണാർവഴി
507. കാതൻമൈകന്താ അറിവറിയാർത്തേറുതൽ
പേതൈമൈയെല്ലാം തരും
508. തേരാൻ പിറനെത്തെളിന്താൻ വഴിമുറൈ
തീരാഇടുമ്പൈ തരും
509. തേറർ കയാരൈയും തേരാതു; തേർന്തപിൻ
തേറുക തേറും പൊരുൾ
510. തേരാൻ തെളിവും തെളിന്താൻ കൺഅയ്യുറവും
തീരാ ഇടുമ്പൈതരും
51. വരണം
ധർമ്മാർത്ഥ കാമങ്ങളിലും സമൂഹബന്ധമില്ലാത്തോർ
ജീവനിൽ ഭയപ്പാടിലും വിശ്വസ്‌തരായ് ഗണിച്ചിടാ
ശോധനാ ചെയ്‌തശേഷം താൻ പഴിയിൽ ഭയമില്ലാത്തോ-
വ്യക്തിയെ നിർണ്ണയിക്കണം. രാകയാൽ പിഴ ചെയ്‌തിടും.
കുലജൻ, കുറ്റമില്ലാത്തോൻ, സ്നേഹബന്ധം കണക്കാക്കി
പഴി പേടിച്ചു പാപങ്ങൾ വിജ്ഞനല്ലാത്ത വ്യക്തിയെ
ചെയ്‌വാൻ നാണമിയന്നവൻ- വിശ്വസ്‌തനായ് വരിച്ചെന്നാ-
വിശ്വാസസത്തിലെടുക്കലാം. ലജ്ഞാനം പെരുതായ് വരും.
ഏറെ ഗ്രന്ഥം പഠിച്ചോനും ബന്ധമില്ലാത്തവൻ സ്വന്ത-
കുറ്റമറ്റവനാകിലും മെന്ന ഭാവത്തിലേൽക്കുകിൽ
സൂക്ഷ്‌മശോധനയിൽ വിദ്വാ- തനിക്കും താവഴിക്കാർക്കും
നാണെങ്കിൽ യോഗ്യനാണയാൾ തനിക്കും താവഴിക്കാർക്കും
ഗുണങ്ങളും ദോഷങ്ങളു- പരിശോധന കൂടാതെ-
മാരാഞ്ഞു പരികീർത്തിച്ചു യെടുത്തീടരുതാരെയും
ഭാരമുള്ള വിഭാഗത്തിൽ എടുത്തപിൻ സന്ദേഹത്തിൽ
വ്യക്തിയെച്ചേർത്തു ചൊല്ലണം. നിറുത്തുന്നതഭംഗിയാം.
മാന്യനോ ഹീനനോയെന്ന ശോധിക്കാതെയെടുത്താലും
തീരുമാനമെടുക്കുവാൻ ശോധിച്ചെടുത്തവൻ മേലേ
ഉരകല്ലായ് യഥാർത്ഥത്തിൽ സന്ദേഹിച്ചു നടന്നാലും
വ്യക്തി കർമ്മങ്ങൾ തന്നെയാം. ഖേദത്തിന്നിടയായിടും.
52. തെരിന്തു വിനൈയാടൽ
511. നൻമൈയും തീമൈയും നാടിനലംപുരിന്ത
തൻമൈയാൻ ആളപ്പടും
512. വാരിപെരുക്കി വളംപടുത്തു ഉറ്റവൈ
ആരായ്‌വാൻ ചെയ് കവിനൈ
513. അൻപറിവു തേറ്റം അവാവിൻമൈ ഇന്നാങ്കും
നങ്കുടൈയാൻ കട്ടേ തെളിവു
514. എനൈവകൈയാൻ തേറിയക്കണ്ണും വിനൈവകൈയാൻ
വേറാകും മാന്തർ പലർ
515. അറിന്താറ്റിച്ചെയ്‌കിർ പാർകുഅല്ലാൽ വിനൈതാൻ
ചിറന്താനെൻറു ഏവർപാറ്റൻറു
516. ചെയ്‌വാനൈ നാടിവിനൈ നാടികാലത്തോടു
എയ്‌ത ഉണർന്തു ചെയൽ
517. ഇതനൈ ഇതനാൽ ഇവൻ മുടിക്കും എൻറായ്‌ന്തു
അതനൈ അവൻകൺവിടൽ
518. വിനൈക്കുരിമൈ നാടിയ പിൻെറയ് അവനൈ
അതർക്കുരിയനാകച്ചെയൽ
519. വിനൈക്കൺവിനൈയുടൈയാൻ കേൺമൈ വേറാക
നിനൈപ്പാനൈ നീങ്കും തിരു
520. നാൾതോറും നാടുക മന്നൻവിനൈ ചെയ്‌വാൻ
കോടാമൈ കോടാതുലകു
52. ഭാരവാഹികൾ
നന്മതിന്മകളാരാഞ്ഞു തൊഴിലാളിയെയും പിന്നെ
നന്മ മാത്രം ഗ്രഹിച്ചിടും തൊഴിൽ ചെയ്യുന്ന രീതിയും
വിവേകി കർമ്മയോഗ്യനാ- ഗൗനിച്ചു സമയം നോക്കി
യെന്നും സ്വീകാര്യനായിടും. തൊഴിലിൽ നിശ്ചയിക്കണം.
വരുമാനം, വരും മാർഗ്ഗം, ഒരു ജോലിയൊരുത്തൻ തൻ
പെരുപ്പിച്ചും, തടസ്സങ്ങൾ വശമുള്ളായുധത്താലേ
നീക്കാൻ കെൽപ്പുടയോൻ തന്നെ ചെയ്യുമെന്നുസ്ഥിരപ്പെട്ടാ-
കർമ്മത്തിന്നനുയോജ്യനാം. ലവന്നാ ജോലി നൽകലാം.
സ്നേഹം, വിശ്വസ്തതതാ, വസ്‌തു- തൊഴിലിന്നൊരാൾ യോഗ്യനെ-
ബോധ, മത്യാർത്ഥിമോചനം ന്നുറപ്പായിക്കഴിഞ്ഞെന്നാൽ
ഏതൽ ചതുർഗുണത്താലേ അത്തൊഴിൽ പണിയാൻ പോരു-
യോഗ്യനെന്നറിയപ്പെടും. മുന്നതസ്ഥാനമേകണം.
സർവ്വശോധനയും തേറി തൊഴിൽ തൽപ്പരനായുംകൊ-
പ്രഗത്ഭനായിക്കാൺകിലും ണ്ടതിൽ മൂഴ്‌കിയിരിപ്പോനിൽ
പ്രത്യേക തൊഴിലിൽ പ്രാപ്‌തർ അതൃപ്‌തി ഭാവിക്കുന്നെങ്കി-
ലോകത്തിൽ പലർ കാണലാം. ലൈശ്വര്യം കെട്ടടങ്ങിടും.
പൂർണ്ണമായ് വേല ചെയ്‌വാനായ് രാജഭ്യത്യർ കെടാതങ്ങു
കഴിവുള്ളവരല്ലാതെ വാഴുകിൽ രാജ്യവും കെടാ;
യോഗ്യരെന്ന് നിനപ്പോരെ ആകയാലവർ നീക്കങ്ങൾ
ജോലിക്ക് നിയമിച്ചിടാ. മന്നവൻ ശ്രദ്ധവെക്കണം.
53. ചുറ്റംതഴാൽ
521. പറ്ററ്റകണ്ണും പഴെമൈപാരാട്ടതൽ
ചുറ്റത്താർകണ്ണേ ഉള
522. വിരുപ്പറാച്ചുറ്റം ഇരൈയിൻ അരുപ്പറാ
ആക്കം പലവും തരും
523. അളവളാവുഇല്ലാതാൻ വാഴക്കൈകുളവളാ-
ക്കോടിൻറി നീർനിറൈന്തറ്റു
524. ചുറ്റത്താൽ ചുറ്റപ്പട ഒഴുകൽശെൽവം താൻ
പെറ്റത്താൽ പെറ്റപയൻ
525. കൊടുത്തലും ഇൻചൊലും ആറ്റിൻ അടുക്കിയ
ചുറ്റത്താൽ ചുറ്റപ്പടും
526. പെരും കൊടൈയാൻ പേണാൻ വെകുളി അവനിൻ
മരുങ്കുടൈയാർ മാനിലത്തു ഇൽ
527. കാക്കൈ കരവാ കരൈന്തുണ്ണും ആക്കമും
അന്നനീരാർക്കേയുള-
528. പൊതുനോക്കാൻ വേന്തൻ വരിശൈയാസേക്കിൻ
അതുനോക്കി വാഴ്‌വാർ പലർ
529. തമരാകിത്തന്തുറന്താർ ചുറ്റം അമരാമൈ-
ക്കാരണം ഇൻറി വരും
530. ഉഴൈപ്പിരിന്തു കാരണത്തിൻ വന്താനൈ വേന്തൻ
ഇഴൈത്തിരുന്തു എണ്ണിക്കൊളൽ
53. സ്വജനം
ഒരുത്തൻ കാലദോഷത്താൽ കോപമില്ലായ്‌മയും വാരി-
ദാരിദ്ര്യത്തിൽ പതിക്കിലും ക്കൊടുപ്പും ശീലമായവൻ
മുൻകാലസ്നേഹബന്ധങ്ങൾ സ്നേഹബന്ധം പുലർത്തുന്നോ-
സ്വജനങ്ങളിൽ കാണലാം. നതുല്യൻ ലോകദൃഷ്‌ടിയിൽ.
സ്വജനസ്നേഹമെപ്പോഴും കാകൻ കൊറ്റു ലഭിക്കുമ്പോൾ
കുറയാതെലഭിക്കുകിൽ കൂകിക്കൂട്ടുന്നു കൂട്ടരെ
പലരൂപത്തിലും സ്വന്തം അത്തരം ശീലമുണ്ടായാൽ
ശക്തിയേറി വരുന്നതാം. ശക്തിവർദ്ധിച്ചു വന്നിടും.
കുഡുംബാദികളും ചേർന്നു മേന്മയും താഴ്‌മയും മന്നൻ
കലർന്നു കഴിയാത്തവൻ ജനമദ്ധ്യേ പുലർത്തുകിൽ
കരയില്ലാക്കുളത്തിങ്ങൽ ചൂഷണം ചെയ്‌തു ജീവിക്കാൻ
നീർ നിറഞ്ഞത് പോലെയാം. സ്വന്തക്കാരേറെ മുൻവരും.
ധനപുഷ്‌ടിവരും കാലം യാതൊരു കാരണത്താലേ
സ്വജനങ്ങളെയൊക്കെയും സ്വജനം വിട്ടുപോകുകിൽ
സ്നേഹിച്ചു തഴുകിക്കൂടെ കാരണം വിട്ടുമാറുമ്പോൾ
നിർത്തി ജീവിപ്പതാം സുഖം. വീണ്ടും താനേയടുത്തിടും.
ദാനശീലമതോടൊപ്പം പിരിഞ്ഞു പോയവൻ വന്നാ-
വാഗ്മാധുര്യവുമുള്ളവൻ ലാഗ്രഹം നിറവേറ്റിപ്പിൻ
സ്നേഹമായ് സ്വജനത്താലേ പരിശോധന ചെയ്‌തിട്ടു
ചുറ്റപ്പെട്ടു കഴിഞ്ഞിടാം. ഭൂപാലൻ കൂടെ നിർത്തണം.
54. പൊച്ചാവാമൈ
531. ഇറന്തവെകുളിയിൻ തീതേ ശിറന്ത
ഉവകൈ മകിഴ്ച്ചിയിൻ ചോർവു
532. പൊച്ചാപ്പുക്കൊല്ലും പുകഴൈ അറിവിനൈ
നിച്ചനിരപ്പുക്കൊൻറാങ്കു
533. പൊച്ചാപ്പാർക്കു ഇല്ലൈപുകഴ്‌മൈ; അതുവുലകത്തു
എപ്പാൽ നൂലോർക്കും തുണിവു
534. അച്ചമുടൈയാർക്കു അരണില്ലൈയാങ്കില്ലൈ
പൊച്ചാർപ്പുടൈയാർക്കു നങ്കു
535. മുന്നുറക്കാവാതു ഇഴുക്കിയാൻ തൻപിഴൈ
പിന്നൂറുഇരങ്കി വിടും
536. ഇഴുക്കാമൈയാർമാട്ടും എൻറും വഴുക്കാമൈ
വായിൻ അതുവൊപ്പതു ഇൽ
537. അരിയ എൻറു ആകാതഇല്ലൈ പൊച്ചാവാ-
ക്കരുവിയാൽ പോറ്റിച്ചെയിൻ
538. പുകഴ്‌ന്തവൈ പോറ്റിച്ചെയൽ വേണ്ടും ചെയ്യാതു
ഇകഴ്‌ന്താർക്കു എഴുമൈയും ഇൽ
539. ഇകഴ്ച്ചിയിൻ കെട്ടാരൈ ഉള്ളുക താംതം
മകിഴ്ച്ചിയിൻ മൈന്തുറും പോഴ്‌തു
540. ഉള്ളിയ എയ്‌തൽ എളിതുമൻമറ്റും താൻ
ഉള്ളിയതു ഉള്ളപ്പെറിൻ
54. മറതി
അതിമോദത്താലുണ്ടാകും കാലമെല്ലാത്തിലും, സർവ്വ
വിസ്‌മൃതി കാരണത്താലെ തരക്കാരെ സംബന്ധിച്ചും
വിഴ്‌ചകൾ സംഭവിച്ചീടിൽ വിസ്മരിക്കാതിരുന്നീടിൽ
കോപത്തേക്കാൾ വിനാശമാം. തുല്യമില്ലാത്ത നന്മയാം.
തുടർന്ന ദാരിദ്ര്യത്താലേ മറക്കാത്ത മനസ്സാലേ
വിവരം കെട്ടു പോണപോൽ കാര്യങ്ങൾ നിറവേറ്റിയാൽ
വിസ്‌മൃതിയെന്ന ദോഷത്താൽ അസാദ്ധ്യമായ കാര്യങ്ങ-
യശസ്സും കെട്ടുപോയിടും. ളൊന്നുമില്ലെന്ന് ചൊല്ലിടാം.
മറതിക്കിരയായോർക്ക് യോഗ്യരാൽ പറയപ്പെട്ട
കീർത്തിമാനായ് ഭവിക്കുവാൻ ധർമ്മങ്ങൾ നിറവേറ്റുവാൻ
സാദ്ധ്യമല്ലെന്ന് പൂർവ്വീക മറന്നാലേഴു ജന്മത്തിൽ
ഗ്രന്ഥമേകസ്വരത്തിലാം. നന്മയൊന്നും വളർന്നിടാ
കോട്ടയുള്ളത് കൊണ്ടില്ല ആഹ്ളാദത്തിൽ മദിക്കുമ്പോ-
ഭയന്നോർക്ക് പ്രയോജനം ളോർക്കണം പണ്ടാഹ്ളാദത്തിൽ
ഓർമ്മയില്ലാത്തവന്നന്യ മറന്ന കാരണത്താലേ
നന്മയാലേ ഗുണം വരാ. കെട്ടുപോയ ജനങ്ങളെ.
ഭാവിയാപത്ത് മുൻകൂട്ടി നിനച്ച കാര്യമെപ്പോഴു -
കണ്ടടക്കാൻ മറന്നവൻ മോർത്തുയത്നം നടത്തുകിൽ
ദുഃഖം വന്നു ഭവിക്കുമ്പോൾ നിശ്ചയം നിറവേറാത്ത-
വീഴ്‌ചയോർത്തു തപിച്ചിടും. തൊന്നുമേയില്ല ഭൂമിയാൽ.
55. ചെങ്കോൻമൈ
541. ഓർന്തുകണ്ണോടാതു ഇറൈപുരിന്തുയാർമാട്ടും
തേർന്തുചെയ് വത്തേമുറൈ
542. വാൻനോക്കിവാഴും ഉലകെല്ലാം; മന്നവൻ
കോൽ നോക്കിവാഴും കുടി
543. അന്തണർനൂർകും അറത്തിർക്കും ആദിയായ്
നിൻ്റതുമന്നവൻ കോൽ
544. കുടിതഴിഇക്കോലോച്ചും മാനിലമന്നൻ
അടിതടീഇ നിർകും ഉലകു
545. ഇയൽ പൂളിക്കോലോച്ചും മന്നവൻനാട്ട
പെയലും വിളൈയൂളും തൊക്കു
546. വേലൻറുവെൻറിതരുവതു മന്നവൻ
കോൽ അതുഉംകോടാതെനിൻ
547. ഇറൈകാക്കും വൈയകമെല്ലാം അവനൈ
മുറൈകാക്കും മുട്ടാച്ചെയിൻ
548. എൺപത്താൻ ഓരാമുറൈചെയ്യാമന്നവൻ
തൺപത്താൻ താനേകെടും
549. കുടിപുറങ്കാത്തോമ്പിക്കുറ്റം കടിതൽ
വടുവൻറു വേന്തൻ തൊഴിൽ
550. കൊലൈയിർ കൊടിയാരൈ വേന്തൊറുത്തൽ പൈങ്കുഴ്
കളൈ കട്ടതനോടുനേർ
55. ഭരണം
ഏതുകാര്യത്തിലും പക്ഷ- രാജ്യത്തിൻ വിജയാധാരം
ഭേദം കൂടാതെ സത്യമായ് യോധനായുധമല്ലകേൾ
കാര്യമറിഞ്ഞു വേണ്ടുന്ന- നീതിപൂർവ്വകമായുള്ള
തെല്ലാം ചെയ്‌വത് നീതിയാം. രാജവാഴ്‌ചയതൊന്നു താൻ.
ലോകത്തിൽ ജീവജാലങ്ങൾ- ഭൂലോകം മുഴുവൻ രാജൻ
ക്കാശ്രയം മഴയെന്ന പോൽ രക്ഷിക്കും; ഭരണത്തിൻ കീൾ
പ്രജകൾക്കാശ്രയം നീതി നീതി നിർവഹണം ചെയ്‌താൽ
നിർവ്വഹിക്കുന്ന രാജനാം. നീതിരാജന്ന് രക്ഷയാം.
വേദഗ്രന്ഥം പ്രകാശിക്കും നീതിതേടും ജനത്തെക്ക
ധർമ്മനീതിക്കു മുന്നമായ് ണ്ടെല്ലാം കേട്ടുവിചാരിച്ചു
രാജ്യം രക്ഷിച്ചു പാലിച്ചു നീതി ചെയ്യാൻ കഴിയാത്ത
രാജനീതി യഥാവിധി. മന്നൻ താനേ നശിച്ചിടും.
ലോകം കീഴ് പ്പെട്ടു നിൽക്കുന്നു പരദ്രോഹം നീക്കി ജന-
സ്നേഹപൂർവ്വം ജനങ്ങളെ രക്ഷ ചെയ്‌തപരാധരെ
തന്നോടു ചേർത്തു വാഴുന്ന ദണ്‌ഡിക്കൽ തൊഴിലാകുന്നു
രാജൻ തൻ ചരണങ്ങളിൽ. രാജന്ന്; പഴിയല്ല കേൾ.
നീതിയായ് ഭരണച്ചെങ്കോൽ പെരും കുറ്റം ചെയ്യുന്നോരെ
നിലനിൽക്കുന്ന ഭൂമിയിൽ കഴുവേറ്റി ഹനിച്ചീടൽ
കാലത്തിൽ മഴയുണ്ടാകും കൃഷിസംരക്ഷണത്തിന്നായ്
കൂടേ നൽവിളവും വരും. കളപറിക്കും പോലെയാം.
56. കൊടുങ്കോൻമൈ
കൊലൈമേർകൊണ്ടാരിർകൊടി തേഅലൈമേർക്കൊ-
ണ്ടല്ലവൈ ചെയ്തൊഴുകും വേന്തു
552.
വേലൊടു നിൻറാൻ ഇടുവെൻറതു പോലും
കോലൊടു നിൻറാൻ ഇരവു
553. നാൾതൊറും നാടിമൂറൈ ചെയ്യാമെന്നവൻ
നാൾതൊറും നാടു കെടും
554. കൂഴും കുടിയും ഒരുങ്കിഴക്കും തോൽകോടി-
ച്ചൂഴാതു ചെയ്യും അരശു
555. അല്ലാർപട്ടു ആറ്റാതു അഴുതകണ്ണീരന്റേ
ശെൽവത്തൈത്തേയ്ക്കും പടൈ
556.
മന്നർക്കുമന്നുതൽ ചെങ്കോൻമൈ അത്തിന്റേൽ
മന്നാവാം മന്നർക്കൊളി
557. തുളിയിൻമൈഞാലത്തിർക്കു എറ്ററ്റേവേന്തൻ
അളിയിൻമൈ വാഴും ഉയിർക്കു
558. ഇൻമൈയിൻ ഇന്നാതു ഉടൈമൈ മുറൈചെയ്യാ
മന്നവൻ കോൽകീഴ്‌പടിൻ
559. മുറൈകോടിമന്നവൻചെയ്യിൻ ഉറൈകോടി
ഒല്ലാതുവാനം പെയൽ
560. ആപയൻകുൻറും അറുതൊഴിലോർ നൂൽമറപ്പർ
കാവലൻകാവാൻ എനിൽ
122
56. ദുർഭരണം
പ്രജകളെ ദ്രോഹിക്കുന്ന
നീതിയില്ലാത്തമന്നവൻ
കൊലചെയ്‌തു നടക്കുന്ന
ക്രൂരനേക്കാൾ മൃഗീയനാം.
ബലമായ് പ്രജയിൽ നിന്നും
ധനം വാങ്ങുന്ന മന്നവൻ
സായുധം മാർഗ്ഗമദ്ധ്യത്തിൽ
കൊള്ള ചെയ്യുന്ന കള്ളനാം.
ദിനംതോറുമരങ്ങേറും
നാട്ടിലേ നന്മതിന്മകൾ
ആരാഞ്ഞു വാഴ്‌ച ചെയ്യാത്ത
മന്നവൻ കെട്ടുപോയിടും.
നീതിന്യായങ്ങളില്ലാതെ
ക്രൂരമായ് ഭരണം നീക്കും
മന്നവൻ പൊരുളും, കുടെ
രാജ്യവും നഷ്‌ടമായിടും.
ദുഷ്‌ടമാം ഭരണത്താലേ
തപിക്കും ജനബാഷ്‌പത്താൽ
രാജശേഖരമാം സമ്പ-
ത്തെല്ലാം കെട്ടു നശിച്ചിടും.
മന്നവൻ ശ്രുതി നേടുന്നു
സ്വന്തം സൽഭരണത്തിനാൽ
ഭരണം കെട്ടുപോയെന്നാൽ
രാജൻ പേർ നിലനിന്നിടാ
മാരിയില്ലാത്ത ഭൂഭാഗം
വരളുന്നത് പോലവേ
ദയയില്ലാത്ത രാജന്റെ
പ്രജകൾ താപമാർന്നിടും.
നീതിയും മുറയും കെട്ട
മന്നവൻ വാണിടുന്ന നാൾ
ദരിദ്രരാം ജനത്തേക്കാൾ
കഷ്‌ടമാം ധന്യജീവിതം.
രാജൻ തൻ ഭരണത്തിങ്കൽ
നീതിയില്ലാതെയാവുകിൽ
കാലാകാലങ്ങളിൽ മേഘം
മഴനൽകാതെ പോയിടും. "
നാടുകാക്കുന്ന മന്നൻ്റെ
കാവൽ ജോലി പിഴക്കുകിൽ
പശുക്കൾ പാൽ ചുരത്തൂല
വേദമോർക്കില്ല ഭക്തർകൾ.
561.
57. വെരുവന്ത ചെയ്യാമൈ
തക്കാങ്കുനാടിത്തലൈച്ചെല്ലാ വണ്ണത്താൽ
ഒത്താങ്കു ഒറുപ്പതുവേന്തു
562. കടിതോച്ചി മെല്ല എറികനെടിതാക്കം
നീങ്കാമൈ വേണ്ടുപവർ
563.
വെരുവന്തചെയ്തൊഴുകും വെങ്കോലനായിൻ
ഒരുവന്തം ഒല്ലെക്കെടും
564. ഇറൈകടിയൻ എൻറുരൈക്കും ഇന്നാച്ചൊൽ വേന്തൻ
ഉറൈകടുകൊല്ലൈക്കെടും
565.
അരുഞ്ചെവ്വി ഇന്നാമുകത്താൻ പെരുഞ്ചെൽവം
പേ എയ്കൺടന്നതു ഉടൈത്തു
566.
കടുഞ്ചൊല്ലൻ കണ്ണിലനായിൻ നെടുഞ്ചെൽവം
നീടിൻറി ആങ്കേകെടും
567.
കടുമൊഴിയും കൈയികന്ത തണ്ടമും വേന്തൻ
അടുമുരൺ തേയ്ക്കും അരം
568.
ഇനത്താറ്റി എണ്ണാത വേന്തൻ ശിനത്താറ്റി -
ച്ചീറിൻ ചിറുകും തിരു
569.
ചെകുവന്തപോഴ്‌തിൽ ചിറൈചെയ്യാവേന്തൻ
വെരുവന്തുവെയ്‌തു കെടും
570. കല്ലാർപ്പിണിക്കും കടുങ്കോൽ; അതുവല്ലതു
ഇല്ലൈനിലക്കും പൊറൈ
124
125
57. ദണ്ഡനം
കുറ്റം ചെയ്‌തവനെ കയ്യാൽ
പിടികൂടി, മനസ്സിലെ
വാസനയൊഴിയാൻ നന്നായ്
ദണ്‌ഡിക്കുന്നതു രാജനാം.
ദീർഘനാൾ ശക്തനായ് വാഴാൻ
ആശിയ്ക്കുമരചൻ, മുമ്പിൽ
ഭാവം കഠിനമായ് കാട്ടി
ദണ്ഡനം ലഘുവാക്കണം.
അക്രമഭരണത്താലേ
ജനങ്ങൾ ഭീതരാകുകിൽ
നിശ്ചയമതി വേഗത്തിൽ
രാജൻ കെട്ടു നശിച്ചുപോം.
രാജൻ അക്രമിയാണെന്ന്
ജനങ്ങൾ പറയും വിധം
തിന്മകൾ പണിയും രാജൻ
ആയുസ്സറ്റു നശിച്ചിടും.
ദർശനം ദുഷ്ക്കരം, കാൺകെ
മുഖം വാടുന്ന മന്നവൻ
നേടിവെച്ചുള്ള സമ്പാദ്യം
പേയ് കാക്കും ദ്രവ്യമായിടും.
കഠിനവാണിയും ദയാ-
രഹിതനുമായുളളവൻ
നേടിവെച്ച ധനം മുറ്റു-
മതിവേഗം നശിച്ചുപോം.
ക്രൂരഭാഷണവും ശിക്ഷാ-
ക്കാഠിന്യമിവരണ്ടുമേ
അരം പോൽ രാജശക്തിക്ക്
നാശകാരണമായിടും.
മന്ത്രിമാരോടിണങ്ങാതെ-
യകന്നു നിലനിന്നപിൻ
കോപത്തോടെ സമീപിക്കും
രാജവിത്തം നശിച്ചിടും.
രാജ്യരക്ഷക്കുപായങ്ങൾ
മുൻകൂട്ടി ചെയ്‌തു വെക്കാത്ത
മന്നൻ പോർവന്നു നേരിട്ടാൽ
ഭയപ്പാടാൽ മുടിഞ്ഞിടും.
ക്രൂരവാഴ്‌ച നടത്തുന്ന
രാജൻ തന്നുടെ മന്ത്രിയായ്
അജ്ഞനെ സ്വീകരിച്ചീടു-
മിവർ ഭൂമിക്ക് ഭാരമാം. 570
571.
572.
58. കണ്ണാട്ടം
കണ്ണോട്ടം എന്നും കഴിപെരും കാരികൈ
ഉൽമൈയാൻ ഉണ്ടിവുലകു
കണ്ണോട്ടത്തു ള്ളതു ഉലകിയൽ; അത്തിലാർ
ഉൺമൈനിലക്കുപ്പൊറൈ
573.
പൺഎന്നാം പാടർകുഇയെ പിൻ്റേൽ; കൺഎന്നാം
കണ്ണോട്ടം ഇല്ലാതകൺ?
574. ഉളപോൽ മുകത്തെവൻ ചെയ്യും അളവിനാൽ
കണ്ണോട്ടം ഇല്ലാതകൺ?
575. കണ്ണിർക്കു അണികലം കണ്ണാട്ടം; അത്തിൻറൽ
576.
577.
578.
പുണ്ണൻറുണരപ്പടും
മണ്ണോടിയെന്തമരത്തനൈയർകണ്ണോ-
ടിയെന്തുകണ്ണോടാതവർ
കണ്ണോട്ടം ഇല്ലവർകണ്ണിലർ; കണ്ണുടൈയാർ
കണ്ണോട്ടം ഇൻമൈയും ഇൽ
കരുമം ചിതൈയാമൽ കണ്ണോടവല്ലാർക്കു
ഉരിമൈഉടൈത്തിവുലകു
579.
ഒറുത്താറ്റും പൺപിനാർകണ്ണും കണ്ണാടി-
പ്പൊടുത്താറ്റും പൺപേതലൈ
580.
പെയക്കണ്ടും നഞ്ചുണ്ടമൈവർ നയത്തക്ക
നാകരികം വേണ്ടുപവർ
126
127
58. ദൃഷ്‌ടിപാതം
ദാക്ഷിണ്യമാം മനോഭാവം
നിലനിൽക്കുന്ന ഹേതുവാൽ
ഉലകം കേടുകൂടാതെ
നിലനിൽക്കുന്നു നിശ്ചയം.
ലോകകാര്യം നടക്കുന്നു
ദാക്ഷിണ്യഗുണമുള്ളതാൽ;
ഭൂമിക്ക് ചുമടാകുന്നു
ദയാരഹിതനാം പൂമാൻ.
രാഗരഹിതമായുള്ള
ഗാനങ്ങൾ സുഖശൂന്യമാം
ദയാഭാവം സ്ഫുരിക്കാത്ത
ദൃഷ്‌ടിയും ഫലശൂന്യമാം.
മുഖത്തുണ്ടെന്ന് തോന്നിക്കും
ദയകാട്ടാത്ത കണ്ണുകൾ
അല്ലാതവകളെക്കൊണ്ട്
പ്രയോജനമൊട്ടില്ല താൻ.
നയനങ്ങൾക്കലങ്കാരം
ദാക്ഷിണ്യമെന്ന നന്മയാം
ആകയാൽ ദയതോന്നാത്ത
കണ്ണുപുണ്ണെന്ന് ചൊല്ലലാം.
കണ്ണിന്നുടമയായിട്ടും
ദയതോന്നാത്ത മാനുഷർ
പ്രകൃത്യാ ദൃഷ്ടിയില്ലാത്ത
പാദപങ്ങൾക്ക് തുല്യരാം.
ദയാദാക്ഷിണ്യമില്ലാത്തോർ
കണ്ണില്ലാത്തവരായിടും
കണ്ണുള്ളോർ ദയകാട്ടാതെ
ജീവിക്കുന്നതസാദ്ധ്യമാം.
സ്വന്തം തൊഴിലുകൾക്കൊട്ടും
ഹാനിയേൽക്കാത്ത രീതിയിൽ
ദയകാട്ടും ജനങ്ങൾക്കീ-
യുലകം യോഗ്യമായതാം.
തിന്മചെയ്‌ത ജനത്തോടും
പകപോക്കാതെ ശാന്തമായ്
ദയാപൂർവ്വം ക്ഷമിക്കുന്ന-
തതിശ്രേഷ്‌ഠസ്വഭാവമാം.
സ്നേഹിതർ നഞ്ചുചേർത്താലും
നിരാക്ഷേപം ഭുജിച്ച പിൻ
അവരോടുദയാപൂർവ്വം
സ്നേഹിക്കൽ നാഗരീകമാം. 580
59. ഒറ്റാടൽ
581.
ഓറ്റും ഉരൈശാൻറനൂലും ഇവൈയിരണ്ടും
തെറെറൻക മന്നവൻകൺ
582. എല്ലാർക്കും എല്ലാം നികഴ്‌പവൈ എഞ്ഞാൻറും
വല്ലറിതൽ വേന്തൻ തൊഴിൽ
583.
ഒറ്റിനാൻ ഒറ്റിപ്പൊരുൾ തെരിയാമന്നവൻ
കൊറ്റം കോളക്കിടന്നതു ഇൽ
584.
വിനൈചെയ്‌വാർതൻചുറ്റം വേണ്ടാതാർ എൻറാങ്കു
അനൈവരൈയും ആരായ്‌വതു ഒറ്റു
585.
കടാഅ ഉരുവൊടുകണ്ണഞ്ചാതിയാണ്ടും
ഉകാഅമൈവല്ലതേ ഒറ്റു
586.
തുറന്താർ പടിവത്തർ ആകി ഇറന്താരായന്തു
എൻചെയിനും ചോർവിലതു ഒറ്റു
587. മറൈന്തവൈകേട്ക്കവറ്റാകി അറിന്തവൈ
ഐയപ്പാടു ഇല്ലതേ ഒറ്റു
588.
ഒറ്റൊറ്റിത്തന്ത പൊരുളൈയും മറ്റുമോർ
ഒറ്റിനാൽ ഒറ്റിക്കൊളൽ
589.
ഒറ്റോറ്റുണരാമൈ ആൾക; ഉടൻമൂവർ
ചൊൽതൊക്ക തേറപ്പടും
590. ശിറപ്പറിയ ഒറ്റിൻകൺചെയ്യർക; ചെയ്യിൻ
പുറപ്പടുത്താനാകും മറൈ
128
59. ചാരന്മാർ
129
രഹസ്യാന്വേഷണം ചെയ്യും
ദൂതനും, നീതിയോതിടും
ഗ്രന്ഥവുമരചൻ തൻ്റെ
രണ്ടു കണ്ണായ് ഗണിക്കണം.
എല്ലാ കൂട്ടത്തിലു, മെല്ലാ-
യിടത്തും സംഭവിച്ചിടും
സംഭവങ്ങളറിഞ്ഞീടൽ
രാജൻ കർത്തവ്യമായിടും.
നാട്ടുകാര്യരഹസ്യങ്ങ-
ളെല്ലാം ദൂതൻ മുഖാന്തിരം
കൈക്കലാക്കാത്ത ഭൂപാലൻ
വിജയിക്കില്ല നിശ്ചയം.
തൊഴിൽ ചെയ്‌വവരെല്ലാരും-
സ്വന്തക്കാരോ, വിരോധിയോ-
എല്ലാം സൂക്ഷ്‌മം നിരീക്ഷിക്കൽ
ചാരൻ്റെ തൊഴിലായിടും.
സംശയിക്കാത്ത വേഷത്തിൽ,
നോക്കിൽ ചകിതനാവാതെ,
രഹസ്യം ഭദ്രമാക്കുന്നോൻ
ചാരവേലക്ക് യോഗ്യനാം.
സന്യാസി വേഷത്തിൽ ശ്രേഷ്‌ഠ
സങ്കേതങ്ങളിലേറിയും
ദുരിതങ്ങൾ പേറി സ്വത്വം
കാക്കുന്നോൻ ചാരയോഗ്യനാം.
ഒളിഞ്ഞ വാർത്തകൾ തേടി-
പ്പിടിക്കും, കേട്ടവാർത്തകൾ
ഭയമില്ലാതെ പ്രസ്‌താവം
നടത്തും ചാരധീരനാം.
രഹസ്യദൂതന്മാർ രണ്ടാൾ
നൽകും വാർത്തകൾ യോജിച്ചാൽ
സത്യമാണെന്ന് രാജൻ നി-
സ്സംശയം സ്വീകരിച്ചിടാം.
ചാരന്മാർ പലരന്യോന്യ-
മറിവില്ലാതിരിക്കണം;
മൂവർ ഭാഷ്യമൊരേ രൂപ-
മെങ്കിൽ സത്യമതായിടും.
ചാരന്മാർക്കരുളും നന്മ
ഗോപ്യമായ്ത്തന്നെ ചെയ്യണം;
അല്ലേലാത്മരഹസ്യങ്ങൾ
വെളിവാക്കിയ പോലെയാം. 590
60. ഊക്കം ഉടൈമൈ
591. ഉടയെരനപ്പെടുവതു ഊക്കം അത്തില്ലാർ
ഉടൈയതുടൈയരോ മറ്റു?
592.
ഉന്നം ഉടൈമൈഉടൈമൈ; പൊരുളുടൈമൈ
നില്ലാതു നീങ്കിവിടും
593.
ആക്കം ഇഴന്തേമെൻറു അല്ലാവാർ ഊക്കം
ഒരു വന്തം കൈത്തുടൈയാർ
594.
ആക്കം അതർവിനായ്ച്ചെല്ലും അശൈവിലാ
ഊക്കമുടൈയാൻ ഉഴൈ
595. വെള്ളത്തനൈയമലർനീട്ടം; മാന്തർതം
ഉള്ളത്തനെയതു ഉയർവു
596.
ഉള്ളുവതെല്ലാം ഉയർവുള്ളൽ; മറ്റതു
തള്ളിനും തള്ളാമൈ നീർത്തു
597.
ചിതൈവിടത്തു ഒൽകാർ ഉരവോർ പുതൈയംപിൻ
പട്ടുപ്പാടൂൻ്റും കളിറു
598.
ഉള്ളം ഇലാതവർ എയ്‌താർ ഉലകത്തു
വള്ളിയം എന്നും ചെരുക്കു
599.
പരിയതു കൂർങ്കോട്ടതു ആയിനും യാനൈ
വെരുളം പുലിതാക്കുറിൻ
600.
ഉരമൊരുവർക്കു ഉള്ളവെറുക്കൈ; അത്തില്ലാർ
മരം മക്കളാതലേ വേറു
60. ധീരത
131
മനോധീരതയെന്നുള്ള
ഗുണമേറെ വിശിഷ്‌ടമാം;
വ്യക്തി തൽഗുണമില്ലെങ്കി-
ലൊന്നുമില്ലാത്ത മൂർത്തിയാം.
മനോധൈര്യമൊരുത്തന്ന്
നിത്യമാം ധനമായിടും;
ഭൗതികധനമാകട്ടെ
വിരവിൽ വിട്ടകന്നുപോം.
മനോബലമിരുപ്പോർക്ക്
ധനനാശം ഭവിക്കുകിൽ
നാശം വന്നുഭവിച്ചല്ലോ-
യെന്ന് ക്ലേശിപ്പതില്ലവർ.
ലോകത്തിൽ ചേർത്തിവെക്കേണ്ടും
ഭൗതികധനമൊക്കെയും
ദൃഢമാനസനായോൻതൻ
വഴിനോക്കിയണഞ്ഞിടും.
നീർനിരപ്പുയരും തോറും
താമരപ്പൂവുയർന്നിടും;
ജീവിതത്തിലെഴും മേന്മ
ധീരതക്കനുപാതമാം.
ചിന്തയെപ്പൊഴുതും സ്വന്തം
മേന്മയെപ്പറ്റിയാവണം;
മേന്മവന്നില്ലയെന്നാലും
ചിന്തയുണ്ടായിരിക്കണം.
ഗജങ്ങൾ മുറിവേറ്റാലും
ധീരമായ് മുന്നിൽ നിന്നിടും;
വീഴ്‌ച വന്നു ഭവിച്ചാലും
തളരുന്നില്ല ധൈര്യവാൻ.
മഹത്വമുടയോനെന്ന-
ബഹുമാനം നടിക്കുവാൻ
ധൈര്യമില്ലാത്തവൻ പാർത്താ-
ലർഹനായി ഭവിച്ചിടാ.
ഭീമമാം ദേഹവും കൂർത്ത
ദന്തങ്ങളുമുണ്ടെങ്കിലും
ധീരനാം പുലിയെക്കണ്ടാൽ
ഭയന്നീടുന്നു ദന്തികൾ.
ധൈര്യമെന്ന ഗുണം തന്നെ
മനുഷ്യന്ന് മഹത്വമാം;
രൂപം മനുഷ്യനായാലും
ധൈര്യമില്ലാത്തവൻ തരു. 600
61. മടിഇൻമൈ
601. കുടിയെന്നും കുൻറാവിളക്കം മടിയെന്നും
മാശൂരമായ്തു കെട്ടം
602. മടിയെമടിയാ ഒഴുകൽ കുടിയൈ -
കുടിയാക വേണ്ടുപവർ
603. മടിമടിക്കൊണ്ടൊഴുകും പേതൈപിറന്ത
കുടിമടിയും തന്നിനും മുന്തു
604. കുടിമടിന്തു കുറ്റം പെരുകും മടിമടിന്തു
മാണ്ട ഉണറ്റിലവർക്കു
605. നെടുനീർമറവിമടിതുയിൽ നാങ്കും
കെടുനീരാർകാമക്കലൻ
606. പടിയുടൈയാർ പറ്റമൈന്തകണ്ണും മടിയടൈയാർ
മാൺപയൻ എയ്‌തൽ അരിതു
607. ഇടിപുരിന്തു എള്ളും ചൊൽകേട്‌പർമടിപുരിന്തു
മാണ്ട ഉണറ്റിലവർ
608. മടിമൈകുടിമൈക്കൺതങ്കിൻതൻ ഒന്നാർക്കു
അടിമൈപുകുത്തിവിടും
609. കുടിയാൺമൈയുൾവന്തകുറ്റം ഒരുവൻ
മടിയാൺമൈമാറ്റക്കെടും
610. മടിയിലാമന്നവൻ എയ്‌തും അടിയളന്താൻ
താഅയതെല്ലാം ഒരുങ്കു
132
61. ഉത്സാഹം
133
മടിയാകും തമസ്സിന്റെ
നുറുങ്ങുകൾ കേറിക്കേറി
പരമ്പര സ്വഭാവത്തിൻ
പ്രകാശം കെട്ടു മങ്ങിടും.
ജന്മം കൊണ്ട് കുഡുംബത്തിൻ
ശ്രേയസ്സുന്നതമാക്കുവാൻ
മടിയേ മടിയായ് കണ്ടു
യത്നശീലം വരിക്കണം.
നാശഹേതുകമായുള്ള
മടിയേന്തുന്ന പാമരൻ
പിറന്ന കുഡുംബം തന്നേ-
യവൻ മുന്നേ നശിച്ചു പോം.
മടിയാകുന്ന രോഗത്താ-
ലുത്സാഹം നഷ്‌ടമായവർ
കുഡുംബശ്രുതിയും കെട്ടു
കുറ്റം പേറേണ്ടതായ് വരും.
മടിയും വിസ്‌മൃതി നിദ്രാ
വിളംബമിവനാലുമേ
നാശത്തിലാപതിക്കുന്നോർ
യാത്ര ചെയ്യുന്ന വഞ്ചിയാം.
നേതാവിന്നുള്ള സമ്പത്ത്
താനേ വർദ്ധിപ്പതാകിലും
മടിയാലാധനം നന്നായ്
പ്രയോഗിപ്പതസാദ്ധ്യമാം.
മടിയാൽ വേല ചെയ്യാതെ
ആലസ്യത്തിൽ കഴിപ്പവർ
ഉപദേശങ്ങളേൽക്കാതെ
നിശ്ചയം വഴികെട്ടിടും.
സൽകുലത്തിൽ പിറന്നാലും
മടിവന്നാക്രമിക്കുകിൽ
പകയുള്ള ജനങ്ങൾക്ക്
ദാസനായി ഭവിച്ചിടും.
മടിയാകുന്ന ദുർദോഷ-
മൊഴിക്കാൻ കഴിവാകുകിൽ
തന്നിലും കുഡുംബത്തിലു-
മുള്ള ദോഷങ്ങൾ നീക്കലാം.
അടിയാൽ ദേവനാർജ്ജിച്ച
മൂന്നുലോകം മുഴുക്കെയും
മടിയില്ലാത്ത രാജാവി-
ന്നൊരു പക്ഷേയൊതുങ്ങിടും. 610
62. ആൾവിനൈ ഉടൈമൈ
611. അരുമൈയുടൈന്തെൻറു അശാമാവൈ വേണ്ടും
പെരുമൈ മുയർച്ചിതരും
612. വിനൈക്കൺവിനൈകെടൽ ഓമ്പൽവിനെക്കുറൈ
തീർന്താരിൻ തീർന്തൻറു ഉലകു
613. താളാൺ മൈയെന്നും തകൈമൈക്കൺ തങ്കിറ്റേ
വേളാൺമൈ എന്നും ചെരുക്കു
614. താളാൺമൈ ഇല്ലാതാൻ വേളാൺമൈപേടികെ
വാളാൺമൈപോലക്കെടും
615. ഇമ്പംവിഴൈയാൻ വിനൈവിദൈവാൻതൻ കേളിർ
616. തുമ്പം തുടൈത്തുൻറും തൂൺ
ഇൻമൈപുകുത്തിവിടും
മുയർചിതിരുവിനൈയാക്കും മുയറ്റിൻമൈ
617. മടിയുളാൻമാമുകടിയെൻപമടിയിലാൻ
താളുളാൽമാതരൈയിനാൾ
618. പൊറിയിൻമൈയാർക്കും പഴിയൻറു അറിവറിന്തു
ആൾവിനൈഇൻമൈപഴി
619. തെയ്‌വത്താൻ ആകാതു എനിനുംമുയർചിതൻ
മെയ്‌വരുത്തക്കൂലി തരും
620. ഊഴൈയും ഉപ്പക്കം കാൺപർ ഉലൈവിൻറി-
ത്താഴാതു ഉണറ്റുപവർ
62. അദ്ധ്വാനം
135
മഹത്വമാം സംരംഭമെ-
ന്നുറച്ചു വേല ചെയ്യണം
അദ്ധ്വാനമളവിൻ തോതിൽ
മഹത്വമത് നൽകിടും.
തൊഴിലിൽ താഴ്‌മ കണ്ടോരെ
ലോകവും കയ്യൊഴിച്ചിടും
ചെയ്യുന്നതൊഴിലിൽ യത്നം
ചെലുത്താൻ മടികാട്ടൊലാ.
പ്രയത്നിക്കുകയെന്നുള്ള
ശ്രേഷ്ഠമാം ശീലമുള്ളവർ
അന്യർക്ക് സേവനം ചെയ്യും
തോഷമനുഭവിച്ചിടും.
അദ്ധ്വാനശീലമില്ലാത്തോൻ
പരോപകാരിയായിടാ
ഭീരു തന്നുടെ കയ്യാലേ
വാളേന്തിപ്പടവെട്ടുമോ?
ആത്മസൗഖ്യം ഗണിക്കാതെ
യത്നത്തിൽ മുഴുകുന്നവൻ
സ്വജനദുഃഖങ്ങൾ നീക്കി
രക്ഷിക്കും സ്‌തൂപമായിടും.
പ്രയത്നശാലിയായെന്നാ-
ലൈശ്വര്യം പെരുതായിടും
യത്നമില്ലാത്തവൻ ചുറ്റും
ദാരിദ്ര്യം സ്ഥിരവാഴ്‌ചയാം.
ഉദാസീനൻ്റെ മടിയിൽ
മൂതേവിമരുവീടവേ
ഭാഗ്യലക്ഷ്‌മി രമിക്കുന്നു -
യത്നശീലൻ പുരോഭുവി.
നന്മയുൽപ്പാദനം ചെയ്യാ-
നാവാഞ്ഞാൽ വീഴ്‌ചയായിടാ
പഠിച്ചദ്ധ്വാനവും ചെയ്യാൻ
മടിച്ചാൽ വീഴ്‌ച തന്നെയാം.
വിധിയാൽ ലക്ഷ്യമാം കാര്യം
നേടാനായില്ലയെങ്കിലും
ദേഹാദ്ധ്വാനഫലത്താലേ
മേന്മവർദ്ധിച്ചിടും ദൃഢം.
പരിശ്രമമശ്രാന്തമായ്
നിർവഹിക്കുകയെങ്കിലോ
വിധിയിൻ തീർപ്പുതന്നേയും
ഗതിമാറ്റി മറിച്ചിടാം.
620
63. ഇടുക്കൺ അഴിയാമൈ
621.
ഇടുക്കൺവരുങ്കാൽനകുക; അതനൈ
അടുത്തൂർവതു അത്തൊപ്പതു ഇൽ
622.
വെള്ളത്തനൈയഇടുമ്പൈ അറിവുടൈയാൻ
ഉള്ളത്തിൻ ഉള്ളക്കെടും
623.
ഇടുമ്പൈക്കു ഇടുമ്പൈ പടുപ്പർ ഇടുമ്പൈക്കു
ഇടുമ്പൈപടാഅ തവർ
624.
മടുത്തവായെല്ലാം പകടന്നാൻ ഉറ്റ
625.
ഇടുക്കൺ ഇടർപ്പാടു ഉടൈത്തു
ഇടുക്കൺ ഇടുക്കൺ പടും
അടുക്കിവരിനും അഴിവിലാൻ ഉറ്റ
626.
അറ്റേമെൻറു അല്ലൽപെടുപവോപെറ്റേമെൻറു
ഓമ്പുതൽ തേറ്റാതവർ?
627.
ഇലക്കം ഉടമ്പിടുമ്പൈക്കെൻറു കലക്കത്തെ-
ക്കയ്യാറാക്കൊള്ളാതാം മേൽ
628.
ഇമ്പം വിളൈയാൻ ഇടുമ്പൈ ഇയൽപെമ്പാൻ
തുമ്പം ഉറുതൽ ഇലൻ
629.
ഇമ്പത്തുൾ ഇമ്പം വിഴൈയാതാൻ തുമ്പത്തുൾ
തുമ്പം ഉറുതൽ ഇലൻ
630.
ഇന്നാമൈ ഇമ്പം എനക്കൊളിൻ ആകും തൻ
ഒന്നാർ വിളൈയും ശിറപ്പു
63. സഹനം
137
ആപത്തു നേരിടും നേരം
മനശ്ചാഞ്ചല്യമാകൊലാ
സ്മേരനായതിനെ നേരി-
ട്ടകറ്റേണമതേ വഴി.
നീർച്ചാൽ പോലളവില്ലാതെ
ദുഃഖങ്ങൾ വന്നുചേരിലും
വിജ്ഞരായവരുള്ളത്താൽ
ചിന്തിച്ചു നിലമാറ്റിടും.
ദുഃഖം വന്നു ഭവിക്കുമ്പോൾ
മനം നീറാതിരിപ്പവർ
ദുഃഖത്തിന്ന് കൊടുക്കുന്നു
ദുഃഖിക്കാനൊരു കാരണം.
അദ്ധ്വാനശീലനായുള്ളോൻ
കാളവണ്ടി വലിക്കുംപോൽ
തടസ്സമെന്തേർപ്പെട്ടാലും
തടുക്കാൻ കഴിവായിടും.
വഴിക്കുവഴി ദുഃഖങ്ങൾ
താങ്ങിടും ധൈര്യശാലിയെ
ബാധിച്ചീടുന്ന ദുഃഖങ്ങൾ
സ്വയം ദുഃഖിച്ചു മാഞ്ഞിടും.
ഐശ്വര്യം വന്നുചേരുമ്പോ-
ളാഹ്ലാദമിയലാത്തവർ
കാലദോഷം ഭവിക്കുമ്പോൾ
ദുഃഖത്തിലാണ്ടുപോകുമോ?
ആപത്തെന്നത് ദേഹത്തിൻ
പ്രകൃതിയെന്നറിയുന്ന
വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ
മനശ്ശാന്തി വെടിഞ്ഞിടാ.
ദുഃഖം പ്രകൃതിജന്യമെ-
ന്നറിയും ബുദ്ധിശാലികൾ
ദേഹത്തിന്നിമ്പമോരാതെ
ദുഃഖത്തിൽ വേദനപ്പെടാ.
സമ്പത്തിൽ മനമൂന്നാതെ
നിസ്സംഗനായിരിപ്പവൻ
ആപത്തണഞ്ഞിടും നേരം
തപിക്കാതെ കഴിഞ്ഞിടും.
ആപത്തുകളെല്ലാം തനി-
ക്കിമ്പമായ് കാണ്മതാകുകിൽ
പകയുള്ള ജനം പോലു-
മാഢ്യനായി ഗണിച്ചിടും.
630
64. അമൈച്ചു
631.
കരുവിയും കാലമും ചെയ്തെയും ചെയ്യും
അരുവിനെയും മാണ്ടതു അമൈച്ചു
632.
വൻകൺകുടികാത്തൽ കറ്ററിതൽ ആൾവിനൈയോടു
ഐന്തുടൻമാണ്ടതു അമൈച്ചു
633.
പിരിത്തലും പേണിക്കൊളലും പിരിന്താർ-
പ്പൊരുത്തലും വല്ലതുഅമൈച്ചു
634. തെരിതലും തേർന്തു ചെയലും ഒരുതലൈയാ-
ച്ചൊല്ലലും വല്ലതു അമൈച്ചു
635. അറനറിന്തു ആൻറമൈന്തചൊല്ലാൻ എഞ്ഞാൻറും
636.
637.
638.
639.
640.
തിറനറിന്താൻ തേർച്ചിത്തുണൈ
മതിനുൺപം നൂലോടു ഉടൈയാർക്കു അതിനുട്പം
യാവുളമുൻനിർപവൈ
ചെയർകെയറിന്തക്കടത്തും ഉലകത്തു
ഇയർകൈയറിന്തു ചെയൽ
അറികൊൻറു അറിയാൻ എനിനും ഉറുതി
ഉഴൈയിരുന്താൻ കൂറൽകടൻ
പഴുതെണ്ണും മന്തിരിയിൻ പക്കത്തുൾതെവ്വോർ
എഴുപതുകോടി ഉറും
മുറൈപ്പടചൂഴ്‌ന്തും മുടിവിലവേചെയ്‌വർ
തിറപ്പാടു ഇലാഅതവർ
138
64. മന്ത്രി
ജോലിക്ക് വേണ്ട സാമഗ്രി,
കാലം, വൈദഗ്ദ്‌ധ്യമാം ബലം
നിർണ്ണയിച്ചു സ്വരൂക്കൂട്ടാൻ
പ്രാപ്‌തൻ മന്ത്രിക്ക് യോഗ്യനാം.
പ്രജാരക്ഷ, മനോദാർഢ്യം
വിജ്ഞാനം നീതിനിഷ്‌ഠയും
കർമ്മവ്യഗ്രതയോടഞ്ചും
ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം.
ദ്രോഹം ചെയ്‌തവരെത്തള്ളി,
സ്വപക്ഷം ഭദ്രമാക്കിയും
ഭ്രഷ്‌ടരെ വീണ്ടെടുക്കാനും
വല്ലോൻ മന്ത്രിക്ക് യോഗ്യനാം.
ആരാഞ്ഞു കാര്യമറിവും
പ്രയോപ്പത്തിൽ വരുത്തലും
തീർപ്പുറപ്പായുരക്കലും
മന്ത്രിതൻ രീതിയാവണം.
വിജ്ഞഭാഷണവും, ധർമ്മ -
ബോധവും, നാൾമുഴുക്കെയും
വേലയിൽ തൃഷ്‌ണയും ചേർന്നാ-
ലുപദേശകനായിടും.
ബുദ്ധികൂർമ്മതയോടൊപ്പം
വിജ്ഞാനശക്തിയുണ്ടെങ്കിൽ
മറികടക്കാനാവാത്ത
പരിതസ്ഥിതിയെന്തുവാൻ?
ചെയ്യും കാര്യങ്ങളെപ്പറ്റി
വിജ്ഞനാണെന്നിരിക്കിലും
ലോകനീതിക്ക് യോജിക്കും
രീതിയിൽ നിർവഹിക്കണം.
ഉപദേശം ശ്രവിക്കാതെ
മൂഢനായി രമിച്ചിടും
രാജനോടുപദേശങ്ങൾ
മൊഴിയും നല്ല മന്ത്രിമാർ.
രാജദ്രോഹം മനസ്സുള്ളിൽ
കരുതും മന്ത്രിപുംഗവൻ
അനേകകോടി ശത്രുക്കൾ
നേരിടുന്നത് പോലെയാം.
നിർമ്മാണ പരിപാടികൾ
മുന്നേ ചിന്തിച്ചുവെങ്കിലും
ക്രിയാവൈഭവമില്ലാത്തോർ
ചെയ്‌താൽ വികലമായിടും. 640
641.
642.
643.
65. ചൊൽവൻമൈ
നാനലം എന്നും നലനുടൈമൈ അന്നലം
യാനലത്തു ഉള്ളതുളം അൻറു
ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോമ്പൽ ചൊല്ലിൻ കൺചോർവു
കേട്ടാർപ്പിണിക്കും തകൈ അവായ്ക്കേളാരും
വേട്‌പമൊഴിവതാം ചൊൽ
644.
തിറനറിന്തു ചൊല്ലുക ചൊല്ലെ അറനും
പൊരുളും അതനിൻ ഊഊങ്കുഇൽ
645.
ചൊല്ലുക ചൊല്ലെപ്പിറിതോർചൊൽ അച്ചൊല്ലെ
വെല്ലും ചൊൽ ഇൻമൈയറിന്തു
646.
വേട്‌പത്താംചൊല്ലിപ്പിറർ ചൊൽപയൻകോടൽ
647.
648.
649.
650.
മാട്‌ചിയിൻ മാശറ്റാർകോൾ
ചൊലൽവല്ലൻ ചോർവിലൻ അഞ്ചാൻ അവനൈ
ഇകൻവെല്ലൽയാർക്കും അരിതു
വിരൈന്തുതൊഴിൽകേട്ക്കുംന്താലം നിരന്തിനിതു
ചൊല്ലുതൽ വല്ലാർപ്പെറിൻ
പൽചൊല്ലക്കാമൂറുവർ മൻറമാശറ്റ
ചില ചെല്ലൽ തേറ്റാതവർ
ഇണരൂഴ്ത്തും നാറാമലർ അനൈയർകറ്റതു
ഉണരവിരിത്തുരൈയാതാർ
140
9y3u53eetstkm1kliqm6vc3azpzc4q0
താൾ:Samrat Asokan.pdf/16
106
80290
237475
237131
2025-06-23T03:07:22Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237475
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh|6|രണ്ടാം അദ്ധ്യായം}}</noinclude>ങ്ങളുടെ ഒരു ശതാംശമോ സഹസ്രാംശമോ ആയ നാശം കൂടി ഇന്നും പ്രിയദൎശിക്കു് വലുതായ ദുഃഖഹേതുവാകുന്നു.
ഇന്നു് വല്ലവനും തന്നോട് അപരാധം ചെയ്താൽക്കൂടിയും ആ കുറ്റം വല്ലവിധേനയും ക്ഷന്തവ്യമാണെങ്കിൽ താൻ
അവന്നു മാപ്പുനൽകും.
{{text-indent|2em|തന്റെ രാജ്യത്തിൽ പാൎക്കുന്ന അപരിഷ്കൃതരായ കാട്ടുമനുഷ്യരെയും രാജാവു് ദയാപുരസ്സരമാണ് വീക്ഷിക്കുന്നതു്. അവരെ ശരിയായ മാൎഗ്ഗത്തിൽ കൊണ്ടുവരുന്നതിന്നു് പ്രിയദൎശി പരിശ്രമിക്കുന്നു. ശിക്ഷയിൽനിന്നു രക്ഷനേടണമെങ്കിൽ ദുഷ്കൎമ്മം ചെയ്യാതിരിക്കുക. എന്തുകൊണ്ടെന്നാൽ ജീവനുള്ളവരെല്ലാം സുരക്ഷിതരാവട്ടെ; അവരിൽ സഹനശീലവും ശാന്തിയും സന്തോഷവും ഉണ്ടാവട്ടെ എന്നത്രേ പ്രിയദൎശി ആകാംക്ഷിക്കുന്നതു്.}}
{{text-indent|2em|പ്രിയദൎശിയുടെ അഭിപ്രായത്തിൽ ധൎമ്മവിജയമാണു് ഈ ലോകത്തിൽ സത്യമായ വിജയം. തന്റെ സാമ്രാജ്യത്തിലും 600 യോജനയോളം വിസ്തീൎണ്ണമുള്ള സമീപസ്ഥദേശങ്ങളിലും താൻ ഈ ധൎമ്മവിജയം സാധിച്ചിരിക്കുന്നു. അന്തിയോക്കസ് വാഴുന്ന സിറിയാരാജ്യത്തിലും അതിന്നും അപ്പുറം ടോളമി, ആന്റിഗോണസ്, മാഗാസ്, അലക് സുന്ദർ എന്നീ നാലുരാജാക്കന്മാർ ഭരിച്ചുവരുന്ന (മിശ്രദേശം, മാസിഡോണിയ, സെറീനിയ എപ്പിറസ്) എന്നീ രാജ്യങ്ങളിലും സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ചോള പാണ്ഡ്യ സിംഹളദേശങ്ങളിലും അതുപോലെതന്നെ യവനർ, കാംഭോജർ, നാഭാകർ, ഭോജർ, പിത്തേനിയർ, ആന്ധ്‌രർ, പുളിന്തർ മുതലായവർ വസിക്കുന്ന എല്ലാ ദേശങ്ങളിലും ഈ ധൎമ്മവിജയം ഉണ്ടായിട്ടുണ്ടു്.}}<noinclude><references/></noinclude>
jsaj9qwxm9uicmkhq9t30fu4p6y3v60
237477
237475
2025-06-23T03:14:16Z
Shajiarikkad
1345
237477
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh|8|രണ്ടാം അദ്ധ്യായം}}</noinclude>ങ്ങളുടെ ഒരു ശതാംശമോ സഹസ്രാംശമോ ആയ നാശം കൂടി ഇന്നും പ്രിയദൎശിക്കു് വലുതായ ദുഃഖഹേതുവാകുന്നു.
ഇന്നു് വല്ലവനും തന്നോട് അപരാധം ചെയ്താൽക്കൂടിയും ആ കുറ്റം വല്ലവിധേനയും ക്ഷന്തവ്യമാണെങ്കിൽ താൻ
അവന്നു മാപ്പുനൽകും.
{{text-indent|2em|തന്റെ രാജ്യത്തിൽ പാൎക്കുന്ന അപരിഷ്കൃതരായ കാട്ടുമനുഷ്യരെയും രാജാവു് ദയാപുരസ്സരമാണ് വീക്ഷിക്കുന്നതു്. അവരെ ശരിയായ മാൎഗ്ഗത്തിൽ കൊണ്ടുവരുന്നതിന്നു് പ്രിയദൎശി പരിശ്രമിക്കുന്നു. ശിക്ഷയിൽനിന്നു രക്ഷനേടണമെങ്കിൽ ദുഷ്കൎമ്മം ചെയ്യാതിരിക്കുക. എന്തുകൊണ്ടെന്നാൽ ജീവനുള്ളവരെല്ലാം സുരക്ഷിതരാവട്ടെ; അവരിൽ സഹനശീലവും ശാന്തിയും സന്തോഷവും ഉണ്ടാവട്ടെ എന്നത്രേ പ്രിയദൎശി ആകാംക്ഷിക്കുന്നതു്.}}
{{text-indent|2em|പ്രിയദൎശിയുടെ അഭിപ്രായത്തിൽ ധൎമ്മവിജയമാണു് ഈ ലോകത്തിൽ സത്യമായ വിജയം. തന്റെ സാമ്രാജ്യത്തിലും 600 യോജനയോളം വിസ്തീൎണ്ണമുള്ള സമീപസ്ഥദേശങ്ങളിലും താൻ ഈ ധൎമ്മവിജയം സാധിച്ചിരിക്കുന്നു. അന്തിയോക്കസ് വാഴുന്ന സിറിയാരാജ്യത്തിലും അതിന്നും അപ്പുറം ടോളമി, ആന്റിഗോണസ്, മാഗാസ്, അലക് സുന്ദർ എന്നീ നാലുരാജാക്കന്മാർ ഭരിച്ചുവരുന്ന (മിശ്രദേശം, മാസിഡോണിയ, സെറീനിയ എപ്പിറസ്) എന്നീ രാജ്യങ്ങളിലും സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ചോള പാണ്ഡ്യ സിംഹളദേശങ്ങളിലും അതുപോലെതന്നെ യവനർ, കാംഭോജർ, നാഭാകർ, ഭോജർ, പിത്തേനിയർ, ആന്ധ്‌രർ, പുളിന്തർ മുതലായവർ വസിക്കുന്ന എല്ലാ ദേശങ്ങളിലും ഈ ധൎമ്മവിജയം ഉണ്ടായിട്ടുണ്ടു്.}}<noinclude><references/></noinclude>
8gotjdrd5mb8ympnv3hxm3evff8018f
താൾ:Samrat Asokan.pdf/17
106
80292
237476
237136
2025-06-23T03:13:46Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237476
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh||സമ്രാട്ട് അശോകൻ|9}}</noinclude>{{text-indent|2em|തന്റെ ദൂതന്മാൎക്കു് എത്താൻ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളിൽപ്പോലും തന്റെ ധൎമ്മാചരണവിധികളെ കേട്ടറിഞ്ഞ് ജനങ്ങൾ തനുസാരം പ്രവത്തിച്ചുപോരുന്നതായി അറിയുന്നു. മേലിലും അവർ അങ്ങനെ ചെയ്യുമെന്നു താൻ ആശിക്കുന്നു. ഇപ്രകാരം കൈവന്നിരിക്കുന്ന ഈ ധൎമ്മവിജയം ആനന്ദസന്ദായകമാണു്. ഈ
ലോകത്തിലെ ആനന്ദമോ വെറും ക്ഷണികവും. പാരത്രികമായ ആനന്ദമത്രേ കാമ്യമായിട്ടുള്ളതു്.}}
{{text-indent|2em|യാതൊരു പുതിയ രാജ്യത്തേയും കീഴടക്കുന്നതിന്നു തന്റെ ശേഷം പുത്രപൌത്രപ്രപൌത്രന്മാർ പരിശ്രമിച്ചുപോകരുതു്; അഥവാ വല്ല സംഗതിവശാലും ഒരു പുതിയ രാജ്യത്തെ ജയിക്കേണ്ടതായിവരുന്നപക്ഷം ആ കാര്യത്തിൽ വളരെ ശാന്തിയോടും വിനയത്തോടും കൂടി വൎത്തിക്കണമെന്നും പ്രിയദർശി നിർദ്ദേശിക്കുന്നു. എന്തുകൊണ്ടെന്നാൽ ധൎമ്മവിജയമാണ് സത്യമായ വിജയം. അതു് ഇഹലോകത്തിലും പരലോകത്തിലും സൌഖ്യത്തെ പ്രദാനം ചെയ്യുന്നു.}}
{{text-indent|2em|എത്ര പവിത്രമായ ഒരു ശാസനമാണിതു്. ലോകചരിത്രത്തിൽ മറ്റു യാതൊരു രാജാവും രാജ്യവിജയം അപരാധമാണെന്നു ഘോഷിച്ചിട്ടില്ല. ഇങ്ങിനെ രാജ്യലാഭത്തിൽ പശ്ചാതപിച്ചുകൊണ്ട് ദ്വിഗ്വിജയത്തിൽ നിന്നു വിരമിച്ച ഒരു സാൎവ്വഭൌമൻ ഭൂരംഗത്തിൽ മറ്റൊരേടത്തും അവതരിച്ചിട്ടില്ല. നാളിതുവരെയുള്ള രാജനീതിയെ
പരിശോധിക്കുന്നതായാൽ ഒരു സാധാരണമനുഷ്യന്നു് അഥവാ പൌരന്നു് ചെയ്യാൻ പാടില്ലാത്തതും അവൻ ചെയ്താൽ നീതിവിരുദ്ധവും അപരാധകരവുമായ കൎമ്മം രാജാക്കന്മാരോ അവരുടെ ആജ്ഞാവൎത്തികളോ ചെയ്യുന്നതായാൽ അത് യുക്തവും സ്തുത്യവുമായിട്ടാണ് കരുതപ്പെടുക.<noinclude><references/></noinclude>
tvc25u0c14jqkjm3jnsj88ezr23gvx4
താൾ:Samrat Asokan.pdf/18
106
80293
237478
237144
2025-06-23T03:22:57Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237478
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh|10|രണ്ടാം അദ്ധ്യായം}}</noinclude>പട്ടിണികിടന്നു് വയറുപൊറുക്കാൻ വയ്യാതെ എരിപൊരികൊള്ളുന്ന ഒരു പാവപ്പെട്ട മനുഷ്യൻ തന്റെ ജീവനെ പുലൎത്തുവാൻ മാത്രം വല്ലതും അപഹരിച്ചുപോയാൽ അവൻ നിന്ദനും ദണ്ഡനീയനുമാണു്. എന്നാൽ ഒരു രാജാവ്
അന്യദേശത്തെ ആക്രമിക്കുന്നതും ആ നാട്ടിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ധ്വംസിക്കുന്നതും അവരുടെ മുതലുകൾ കൊള്ളചെയ്യുന്നതും ലോകനീതിയത്രേ. ആ രാജ്യത്തിലെ സ്ത്രീപുരുഷന്മാരെ ആബാലവൃദ്ധം വേട്ടയാടുന്നതും ഗ്രാമങ്ങൾ തീവെച്ചു ചാമ്പലാക്കുന്നതുമെല്ലാം നീതിതന്നെ. ഈ വിശ്വത്തിലെ സകല ഇതിഹാസവും ഇത്തരം സംഭവങ്ങളാൽ സംപൂൎണ്ണമാണു്. ഈ കൂടനീതിയിൽനിന്നും ഹിന്ദുക്കളൊ, മാഹമ്മദരോ, ക്രൈസ്തവരോ, ബൌദ്ധരോ, പാർസികളൊ ആരും തന്നെ മുക്തരല്ല. ഇതിൽ കെട്ടിപ്പടുത്തതാണ് രാജാക്കന്മാരുടെ യശോഗാനങ്ങളും വീരകഥകളുമെല്ലാം.
{{text-indent|2em|എന്നാൽ കലിംഗയുദ്ധത്തിൽ വിജയശ്രീലാളിതനായ അശോകമഹാരാജാവു് —ഏകൻ— ഈ ലോകനീതിയെ ഉല്ലംഘിച്ചുകൊണ്ട് മാതൃകാധൎമ്മരാജാവായി പരിലസിക്കുന്നു. ആ മഹാത്മാവു് എന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവ്യതാരമാകുന്നു. അതിനോട് ഉപമിക്കത്തക്ക മറെറാരു രാജതാരം പ്രവിശാലമായ ഈ വിശ്വമണ്ഡലത്തിൽ എവിടേയും ഇതേവരെ ഉദയം ചെയ്തിട്ടില്ല. രാജ്യത്യാഗം ചെയ്തു സന്യാസത്തെ സ്വീകരിച്ച രാജാക്കന്മാർ ലോകത്തിൽ ഉണ്ടായിട്ടുണ്ടു്. ഏറ്റവും എളിയരീതിയിൽ ജീവിതം നയിച്ച രാജാക്കന്മാരും ഉണ്ടായിട്ടുണ്ടു്. അനുഗുണമായ അവസരം ലഭിക്കാത്തതുകൊണ്ടു് യാതൊരു യുദ്ധവും ചെയ്തിട്ടില്ലാത്ത രാജാക്കന്മാരെയും കാണാം. എന്നാൽ വിജയം കരസ്ഥമായതിനുശേഷം}}<noinclude><references/></noinclude>
mflcyr1d9jnjgoatd5igqfmmtt1w4zz
താൾ:Samrat Asokan.pdf/19
106
80294
237479
237163
2025-06-23T03:34:16Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237479
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh||സമ്രാട്ട് അശോകൻ|11}}</noinclude>പശ്ചാത്തപിച്ചുകൊണ്ടു് നവീനവിജയങ്ങൾക്കുള്ള മാൎഗ്ഗങ്ങൾ സുഗമങ്ങളായിട്ടുകൂടി യുദ്ധംചെയ്യാതെ, ആക്രമണപരിപാടിയിൽനിന്നു പിന്മാറേണമെന്നു് തന്റെ സന്താനപരമ്പരകളോട് അനുശാസിക്കുന്ന മറെറാരു ചക്രവൎത്തി ലോകചരിത്രത്തിൽ ഇല്ലതന്നെ. ഈ മഹത്തായ അശോകതാരത്തിന്റെ ദിവ്യപ്രകാശം കനത്ത കാർമേഘങ്ങളുടെ ആക്രമണം ഹേതുവായി ഇന്നു മങ്ങിപ്പോയിട്ടുണ്ടെങ്കിലും അതു വീണ്ടും പൂൎണ്ണപ്രഭയോടുകൂടി തിളങ്ങുന്ന ഒരു മഹനീയയുഗം അടുത്തഭാവിയിൽ ഉണ്ടായിരിക്കുമെന്നു് നമുക്കു പ്രത്യാശിക്കാം.
{{rule|10em}}
{{rule|10em}}
{{ന|{{x-larger|മൂന്നാം അദ്ധ്യായം}}}}
{{rule|10em}}
{{ന|'''ബുദ്ധധൎമ്മഗ്രഹണവും ധൎമ്മപ്രചരണവും'''}}
{{text-indent|2em|തന്റെ വാഴ്ചയുടെ പ്രാരംഭദശയിൽ ബ്രാഹ്മണഹിതമനുസരിച്ചു ഭരണം നടത്തിയ ഒരു വലിയ ശിവഭക്തനായിരുന്നു അശോകൻ. അന്ന് ഉത്സവങ്ങളിലും മറ്റു വിശേഷദിവസങ്ങളിലും ഭക്ഷണാൎത്ഥം അനവധി പക്ഷിമൃഗാദികൾ വധിക്കപ്പെട്ടിരുന്നു. എന്നാൽ ലോകവിശ്രുതമായ ആ കലിംഗയുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വമ്പിച്ച പരിവത്തൎനമുണ്ടാക്കി. ചരിത്രം സൃഷ്ടിച്ച ആ സമരം അശോകനിൽ അന്തർലീനമായ ഹിംസാവൃത്തിയെ പാടേ തകൎത്തുകളഞ്ഞു. യുദ്ധം മനുഷ്യരിൽ എത്ര പൈശാചികമായ മനോഭാവത്തെയാണു് ഉളവാക്കുന്നതെന്നു് ചക്രവൎത്തി കണ്ടു. ചിന്താകുലനായി ഭവിച്ച ആ മഹാരാജാവു് ശ്രീ ബുദ്ധന്റെ പാവനസന്ദേ}}<noinclude><references/></noinclude>
2ecilk421w0iet1enq0sp3g7udsvdxa
താൾ:Samrat Asokan.pdf/20
106
80295
237480
237164
2025-06-23T03:41:24Z
Shajiarikkad
1345
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
237480
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />{{rh|12|മൂന്നാം അദ്ധ്യായം}}</noinclude>ശങ്ങളാൽ ആകൃഷ്ടനായി. തന്റെ ജീവിതത്തിൽ യുദ്ധമെന്നത് എനി ഉണ്ടാവില്ലെന്നു് ആ പുണ്യചരിതൻ നിശ്ചയിച്ചു. ഇങ്ങിനെ അശോകമഹാരാജാവു് ജന്തുഹിംസയിൽനിന്നു നിവൃത്തനായിട്ടു് ബുദ്ധധൎമ്മത്തെ സ്വാഗതം ചെയ്തു.
{{text-indent|2em|അനന്തരം ഒന്നരക്കൊല്ലത്തോളം പ്രാരംഭമായ മനസ്സംയമവൃത്തിയിൽ ഏൎപ്പെട്ട ഒരു ബൌദ്ധാനുയായി മാത്രമായിരുന്നു താനെന്നും തുടൎന്നു് ഒരു സംവത്സരത്തോളം ബൌദ്ധധൎമ്മത്തെ താൻ പരിശോധിച്ചുവെന്നും അതിന്റെ ശേഷമാണു് നിയമാനുസാരം ഒരു ബൌദ്ധസന്യാസിയായി താൻ ധൎമ്മപ്രകാശനം ചെയ്തതെന്നും അശോകൻതന്നെ പറയുന്നുണ്ടു്. പിന്നെയും ഒന്നരക്കൊല്ലം കഴിയുമ്പോൾ ധൎമ്മപ്രചരണാൎത്ഥം ശിലാശാസനങ്ങൾ ഘോഷിക്കുന്ന ചക്രവൎത്തിയേയാണു് നാം കാണുന്നതു്. ഈ ഉദ്ദേശത്തെ പുരസ്കരിച്ച് നിരവധി ശിലാലേഖകൾ ആ മഹാത്മാവു പുറപ്പെടുവിച്ചിട്ടുണ്ടു്.}}
{{text-indent|2em|അവയിൽ ഒന്നാമത്തേതായ രൂപനാഥത്തിലെ ലഘുശിലാലേഖയിൽ (ബി. സി. 257ൽ) തന്റെ കീഴിലുള്ള ഭരണാധിപന്മാൎക്കും മറ്റുദ്യോഗസ്ഥന്മാൎക്കും ധൎമ്മപരമായ നിർദ്ദേശം അദ്ദേഹം നൽകുന്നു. പരിശ്രമഫലം വലിയ പദവിയിൽ സ്ഥിതിചെയ്യുന്ന ആൾക്കു മാത്രമേ അനുഭവപ്പെടൂ എന്നില്ലെന്നും എത്ര എളിയ നിലയിൽ
ഇരിക്കുന്ന ആൾക്കും ശരിയായി പ്രയത്നിച്ചാൽ മഹത്തായ സ്വൎഗ്ഗീയസുഖം പ്രാപിക്കാമെന്നും അതുകൊണ്ടു് ചെറിയവനും വലിയവനും എല്ലാം ധൎമ്മാനുസാരം പരിശ്രമിക്കേണമെന്നും ആ ശിലാശാസനം മുഖേന മഹാരാജാവു് അവരോട് അഭ്യൎത്ഥിക്കുന്നു.}}<noinclude><references/></noinclude>
inafoy8omt2xcg0bugfg4u3fq3cmry9
താൾ:Samrat Asokan.pdf/119
106
80417
237466
2025-06-22T12:25:19Z
Sreejithk2000
57
പുതിയ താൾ
237466
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
ക്കായി അശോകൻ ദാനം ചെയ്തതായി അവയിന്മേൽ കാണുന്ന ലേഖകൾ തെളിവു നൽകുന്നു.
{{text-indent|2em|ഇനി ഓരോ ഇനത്തിലും പെട്ട ലേഖകളെസ്സംബന്ധിച്ച പ്രധാന സംഗതികൾ എടുത്തുപറയാം.}}
{{text-indent|2em|1. ലഘുശിലാലേഖകൾ:- ഇവ രൂപനാഥം ബ്രഹ്മഗിരി, മാസ്കി, രാട്ട് എന്നിവിടങ്ങളിലെ ലഘുശിലാലേഖകളെന്ന് പ്രസിദ്ധമാണ്. ഇവയെല്ലാം പ്രയത്നഫലം, ധൎമ്മപ്രതിപത്തി, സദാചാരപരത മുതലായവയെസ്സംബന്ധിച്ചവയും മൂന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചവയുമാകയാൽ ഇവിടെ ഉദ്ധരിക്കുന്നില്ല.}}
{{text-indent|2em|2. ചതുർദശശിലാലേഖകൾ:- ഇവയിൽ പ്രഥമ, തൃതീയ, പഞ്ചമി, അഷ്ടമം, ദ്വാദശശിലാലേഖകളെപ്പറ്റി മൂന്നാം അല്യായത്തിലും ത്രയോദശശിലാലേഖയെപ്പറ്റി രണ്ടാം അദ്ധ്യായത്തിലും വിശദമായോ സംക്ഷിപ്തമായാ പറഞ്ഞിരിക്കുന്നതു കാണാമല്ലോ. ശേഷമുള്ളവയുടെ സാരം താഴെ കൊടുക്കാം. ദേവാനാം പ്രിയഃ പ്രിയദൎശിരാജാ എന്നൊ രാജാ പ്രിയദൎശീ എന്നൊ ആണ് ഈ ലേഖകളിൽ അശോകചക്രവൎത്തി തന്നെപ്പറ്റി പറയുന്നത്.}}
{{text-indent|2em|ദ്വിതീയശിലാലേഖ:- ദേവാനാം പ്രിയഃ പ്രിയദൎശീരാജാ തന്റെ എല്ലാ രാജ്യങ്ങളിലും ചോള, പാണ്ഡ്യ, സതൃപുത്ര, കേരളപുത്ര, താമ്രചണ്ണി (സിംഹളദേശം) എന്നീ സമീപസ്ഥദേശങ്ങളിലും അന്തിയോക്കസ്സ് എന്ന യവനരാജാവിന്റെയും അദ്ദേഹത്തിന്റെ അധീനതയിലുള്ള സാമന്തരാജാക്കന്മാരുടെയും രാജ്യങ്ങളിലും, എന്നുവേണ്ട സൎവ്വത്ര മനുഷ്യൎക്കും മൃഗങ്ങൾക്കും വേണ്ടി ദ്വിവധമായ}}<noinclude><references/></noinclude>
kpc9gbbjearzti7cayw3l6jxxla28cu
താൾ:Samrat Asokan.pdf/120
106
80418
237467
2025-06-22T12:31:06Z
Sreejithk2000
57
പുതിയ താൾ
237467
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഒമ്പതാം അദ്ധ്യായം}}
ചികിത്സാവ്യവസ്ഥകൾ ഏർപ്പെടുത്തി മനുഷ്യൎക്കും മൃഗങ്ങൾക്കും ആവശ്യമായ ഔഷധങ്ങൾ വേണ്ടുന്ന സ്ഥലങ്ങളിലെല്ലാം നട്ടുപിടിപ്പിച്ചു. പശുക്കളുടേയും മനുഷ്യരുടെയും വിശ്രമ സൌകര്യാത്ഥം നിരത്തുകളിന്മേൽ പിപ്പലവൃക്ഷൾ വളൎത്തുകയും കിണറുകൾ കഴിപ്പിക്കയും ചെയ്തിരിക്കുന്നു.
{{text-indent|2em|ചതുൎത്ഥശിലാലേഖ:- വളരെക്കാലമായി വളരെ നൂറ്റാണ്ടുകളായി പ്രാണിവധം, ജീവിഹിംസ, ജ്ഞാനികളോടും ശ്രമണരോടും ബ്രാഹ്മണരോടും അനാദരവും ഇവ വൎദ്ധിച്ചുകൊണ്ടേ ഇരുന്നു. എന്നാൽ ഇന്നു ദേവാനാം പ്രിയ:പ്രിയദശിരാജാവിൻറ ധൎമ്മാചരണം ഹേതുവായി രണഭേരിയുടെ ഭയങ്കരശബ്ദത്തിന്റെ സ്ഥാനത്തിൽ ധൎമ്മഭേരിയുടെ മംഗളധ്വനി മുഴങ്ങിക്കൊണ്ടിരിക്കുന്നു. പലശതം വൎഷങ്ങളായി (യജ്ഞത്തിൽ നടന്നുവന്ന ജന്തുനിഗ്രഹവും ജന്തുഹിംസയും ജ്ഞാനികളോടും ശ്രമണരോടും ബ്രാഹ്മണരോടും കണ്ടുവന്ന ശ്രദ്ധയില്ലായ്മയും മാതാപിതാക്കളോടും ഗുരുജനങ്ങളോടും ഉണ്ടായ ഭക്തിക്കുറവും മറ്റുദോഷങ്ങളും പ്രിയദൎശിയുടെ ധൎമ്മാചരണത്താൽ ഇല്ലാതായി. ഇങ്ങിനെയും മാറു പലവിധേനയും വധിച്ചുവരുന്ന ധൎമ്മാചരണം ശ്രേയസ്കരമാകുന്നു. ധൎമ്മവൃദ്ധിക്കും അധൎമ്മക്ഷയത്തിനുമായി പ്രിയദൎശി ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കും. പ്രിയദശിയുടെ പുത്രപൌത്രപൌത്രന്മാർ കല്പാന്തംവരെ പ്രചരണവിഷയത്തിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കട്ടെ! അവർ ധൎമ്മപരായണരായി ധൎമ്മാദശങ്ങളെ പ്രചരിപ്പിക്കട്ടെ! എന്തുകൊണ്ടെന്നാൽ ധൎമ്മാനുശാസനമാണ് സർവ്വോൽകൃഷ്ടേന വൎത്തിക്കുന്നതു്. ആചാരഹീനന്നു ധൎമ്മാനുഷ്ഠാനം സാദ്ധ്യമല്ല. ധൎമ്മവൃദ്ധി നാൾക്കുനാൾ വൎദ്ധിക്കട്ടെ! ഈ ഉദ്ദേശത്തെ മുൻ<noinclude><references/></noinclude>
9ft02x078b7qmfe3fcvds1rfw4muffj
ഉപയോക്താവിന്റെ സംവാദം:Shagil Kannur
3
80419
237469
2025-06-22T12:57:32Z
J ansari
9713
J ansari എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Shagil Kannur]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Shagil Muzhappilangad]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Shagil Kannur|Shagil Kannur]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Shagil Muzhappilangad|Shagil Muzhappilangad]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്.
237469
wikitext
text/x-wiki
#തിരിച്ചുവിടുക [[ഉപയോക്താവിന്റെ സംവാദം:Shagil Muzhappilangad]]
9rdef1m2ipk6tkk7fbit44tqahczhhh
താൾ:Samrat Asokan.pdf/121
106
80420
237471
2025-06-22T14:38:25Z
Sreejithk2000
57
പുതിയ താൾ
237471
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
നീറുത്തിയാണ് ഈ ശാസനം എഴുതിയിരിക്കുന്നതു്. ഇതു് എല്ലാ മനുഷ്യനേയും ധൎമ്മവിഷയത്തിൽ നയിക്കുമാറാകട്ടെ! രാജ്യാഭിഷേകം കഴിഞ്ഞ 12 വൎഷം ചെന്നപ്പോഴാണ് പ്രിയദൎശി ഈ ലേഖ എഴുതിയതു്. (പ്രജകളെല്ലാം എന്റെ പത്രരാണ് എന്നു മഹാരാജാവ് പലപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഈ ലേഖയിലെ പുത്രശബ്ദത്തിൽ പ്രജയെന്നു അൎത്ഥമാക്കുന്നതിൽ തെറ്റുണ്ടാകയില്ല.)
{{text-indent|2em|ഷഷ്ഠിശിലാലേഖ - പ്രിയദൎശി പറയുന്നു: രാജ കാൎയ്യങ്ങൾ യഥാക്രമം അതു വളരെ നാളായി. പ്രതിവേലകന്മാരിൽനിന്നും എല്ലാസമയത്തും വൃത്താന്തങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട്, സ്ഥലകാലവ്യത്യാസമെന്നിയെ എല്ലായ്പോഴും അതായതു, ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാകട്ടെ,
അന്തഃപുരങ്ങളിൽ വിശ്രമിക്കുമ്പോഴാകട്ടെ, ശയനഗൃഹത്തിലൊ, വണ്ടിയിലോ, ഉദ്യാനത്തിലോ. മറപ്പുരയിലോ
ആയിരുന്നാലും വേണ്ടതില്ല, എന്റെ സമിപം പ്രതിവേദകന്മാൎക്കു പ്രവേശിക്കാം. പ്രജകളുടെ സ്ഥിതിഗതികളെ
സംബന്ധിച്ച സംഗതികൾ ധരിപ്പിക്കാം. പ്രജാക്ഷേമകരങ്ങളായ കാര്യങ്ങൾ എല്ലായ്പോഴും എവിടെവെച്ചും ചെയ്യുന്നതിൽ തൽപരനാണു് ഞാൻ. ഒരു പ്രത്യേകദാനകാര്യത്തിലോ പ്രത്യേക കാൎയ്യനിർവ്വഹണത്തിലോ സ്വയം ആജ്ഞാപിച്ചതിന്റെ ശേഷമോ, അല്ല, മഹാമാത്രന്മാൎക്കു ആവശ്യകമായ നിർദ്ദേശം നൽകിയതിന്റെ ശേഷമോ ആ വിഷയത്തെസ്സംബന്ധിച്ച വിവാദങ്ങൾ ഉൽഭവിക്കുകയൊ മന്ത്രിപരിഷത്തിൽ അതിന്നു സ്വീകൃതി ലഭിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ഏതു നിമിഷത്തിലും ഏതുസ്ഥലത്തും എനിക്ക് അതിന്റെ സൂചന നൽ<noinclude><references/></noinclude>
dtgexkwy0pkszbdt2uz4vdbue1vj6wx
237472
237471
2025-06-22T14:39:00Z
Sreejithk2000
57
ചെറിയ തിരുത്ത്
237472
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
നീറുത്തിയാണ് ഈ ശാസനം എഴുതിയിരിക്കുന്നതു്. ഇതു് എല്ലാ മനുഷ്യനേയും ധൎമ്മവിഷയത്തിൽ നയിക്കുമാറാകട്ടെ! രാജ്യാഭിഷേകം കഴിഞ്ഞ 12 വൎഷം ചെന്നപ്പോഴാണ് പ്രിയദൎശി ഈ ലേഖ എഴുതിയതു്. (പ്രജകളെല്ലാം എന്റെ പത്രരാണ് എന്നു മഹാരാജാവ് പലപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഈ ലേഖയിലെ പുത്രശബ്ദത്തിൽ പ്രജയെന്നു അൎത്ഥമാക്കുന്നതിൽ തെറ്റുണ്ടാകയില്ല.)
{{text-indent|2em|ഷഷ്ഠിശിലാലേഖ - പ്രിയദൎശി പറയുന്നു: രാജ കാൎയ്യങ്ങൾ യഥാക്രമം അതു വളരെ നാളായി. പ്രതിവേലകന്മാരിൽനിന്നും എല്ലാസമയത്തും വൃത്താന്തങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട്, സ്ഥലകാലവ്യത്യാസമെന്നിയെ എല്ലായ്പോഴും അതായതു, ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാകട്ടെ,
അന്തഃപുരങ്ങളിൽ വിശ്രമിക്കുമ്പോഴാകട്ടെ, ശയനഗൃഹത്തിലൊ, വണ്ടിയിലോ, ഉദ്യാനത്തിലോ. മറപ്പുരയിലോ
ആയിരുന്നാലും വേണ്ടതില്ല, എന്റെ സമിപം പ്രതിവേദകന്മാൎക്കു പ്രവേശിക്കാം. പ്രജകളുടെ സ്ഥിതിഗതികളെ
സംബന്ധിച്ച സംഗതികൾ ധരിപ്പിക്കാം. പ്രജാക്ഷേമകരങ്ങളായ കാര്യങ്ങൾ എല്ലായ്പോഴും എവിടെവെച്ചും ചെയ്യുന്നതിൽ തൽപരനാണു് ഞാൻ. ഒരു പ്രത്യേകദാനകാര്യത്തിലോ പ്രത്യേക കാൎയ്യനിർവ്വഹണത്തിലോ സ്വയം ആജ്ഞാപിച്ചതിന്റെ ശേഷമോ, അല്ല, മഹാമാത്രന്മാൎക്കു ആവശ്യകമായ നിർദ്ദേശം നൽകിയതിന്റെ ശേഷമോ ആ വിഷയത്തെസ്സംബന്ധിച്ച വിവാദങ്ങൾ ഉൽഭവിക്കുകയൊ മന്ത്രിപരിഷത്തിൽ അതിന്നു സ്വീകൃതി ലഭിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ഏതു നിമിഷത്തിലും ഏതുസ്ഥലത്തും എനിക്ക് അതിന്റെ സൂചന നൽ}}<noinclude><references/></noinclude>
6yfq71cos3rxsv5bxmwna7mj29krpl2
താൾ:Samrat Asokan.pdf/122
106
80421
237473
2025-06-22T14:44:57Z
Sreejithk2000
57
പുതിയ താൾ
237473
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|ഒമ്പതാം അദ്ധ്യായം}}
കേണമെന്ന് ഞാൻ ആജ്ഞാപിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഞാൻ എത്രതന്നെ പ്രയത്നിച്ചാലും എത്രതന്നെ
രാജ്യകാൎയ്യങ്ങൾ ചെയ്താലും എനിക്ക് തൃപ്തിവരുന്നില്ല. എല്ലാ ജനങ്ങളുടേയും ഹിതത്തെ ചെയ്യുന്നത് എന്റെ
കാര്യമായി ഞാൻ കരുതുന്നു. പൊതുജനക്ഷേമം പരിശ്രമംകൂടാതെ സാദ്ധ്യമല്ല സർവ്വജനങ്ങളുടേയും ഹിതം ചെയ്യുന്ന കാൎയ്യത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊരു കാൎയ്യവുമില്ല. ഈ വിശ്വത്തിലെ സകലജീവികളോടും ഉള്ള എന്റെ ഋണത്തിൽ നിന്നും മോചനം ലഭിക്കാനും അവർ ഐഹികമായും പാരത്രികമായുമുള്ള പരമസൗഖ്യം നൽകുന്നതിന്നുമാണ് ഞാൻ ഇത്രയും പരിശ്രമിക്കുന്നത്. ഈ ധൎമ്മലേഖ ചിരസ്ഥിതമാവട്ടെ. എന്റെ പുത്രപൌത്രപ്രപൌത്രന്മാർ എല്ലാ ജനങ്ങളുടേയും സുഖത്തിന്നുവേണ്ടി സർവ്വാത്മനാ പരിശ്രമിക്കട്ടെ! ഈ പരമമായ ഉദ്ദേശത്തോടുകൂടിയാണ് ഈ ലേഖ എഴുതിയതും.
{{text-indent|2em|സപ്തമശിലാലേഖ - എല്ലാ സ്ഥലത്തും എല്ലാ സമ്പ്രദായക്കാരായ മനുഷ്യരും ഒന്നായി വസിക്കട്ടെ! എന്തു കൊണ്ടെന്നാൽ വ്യത്യസ്തരീതികളെ അവലംബിച്ചുപോരുന്ന മനുഷ്യരെല്ലാം സംയമത്തെയും ചിത്തശുദ്ധിയേയും ഇഷ്ടപ്പെടുന്നവരാകുന്നു. പക്ഷെ, ഭിന്നരുചികളായ മനുഷ്യരുടെ ഇച്ഛയും അനുരാഗവും തമ്മിൽ ഐകരൂപമില്ലെന്നു വരാം. അവർ സംപൂൎണ്ണമായൊ ആംശികരൂപത്തിലൊ ധൎമ്മത്തെ പാലിക്കുന്നുണ്ടാവാം. ദാനം ചെയ്യാൻ കഴിയാത്തവരിലും സംയമം, ചിത്തശുദ്ധി, കൃതജ്ഞത,
ദൃഢഭക്തി എന്നിവ ഉണ്ടാകേണ്ടതു് ഏറ്റവും ആവശ്യകമാണെന്നു പ്രിയദൎശിരാജാ വിശ്വസിക്കുന്നു.}}<noinclude><references/></noinclude>
kwvhp5gx6ydsfe16khhmstjp4b5107k
താൾ:Samrat Asokan.pdf/140
106
80422
237474
2025-06-22T15:25:23Z
Sreejithk2000
57
പുതിയ താൾ
237474
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|പത്താം അദ്ധ്യായം}}
{{text-indent|2em|ചില പാശ്ചാത്യ ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ വിശ്വവിജയിയായ അലക്സാണ്ടരും വിശ്രുതനായ സീസരും അത്ഭുതപരാക്രമിയായ നെപ്പോളിയനും ലോകത്തിൽ എണ്ണപ്പെട്ട ചക്രവർത്തിമാരാണ്. യുദ്ധതന്ത്രത്തിൽ അവർ അശോകനെ അതിശയിച്ചെന്നുവരാം. പക്ഷെ രണനിപുണത കൊണ്ടല്ല ഒരാൾ മഹാനായിത്തിരുന്നതു്; അവന്റെ ജീവിതംകൊണ്ടു് ലോകത്തിന്നു വല്ല വിശേഷനന്മയും ഉണ്ടായോ എന്നതാണ് ഇവിടെ കൂടുതൽ ചിന്തനീയമായിട്ടുള്ളത്. ഈ വിശ്വചക്രവർത്തിമാരുടെ ചരിത്രത്തെ പരിശോധിച്ചാലറിയാം, ലോകനന്മ അവരുടെ ആദൎശമായിരുന്നില്ല എന്ന്. എന്നാൽ സമസ്തലോകത്തിൻറയും ഭൌതികവും ആത്മീയമായ ശാശ്വതക്ഷേമത്തെ മുൻനിറുത്തിയും കൊണ്ടാണ് അശോകൻ രാജ്യഭാരം ചെയ്തതും ധനപ്രചരണമഹോത്സവം കൊണ്ടാടിയതും. ലോകചരിത്രത്തിൽ അനേകം ഭാഗങ്ങളെ കരസ്ഥമാക്കിട്ടുള്ള ആയിരമായിരം ചക്രവത്തിമാരുടെയും രാജാക്കന്മാരുടെയും മദ്യത്തിൽ ആകാം അപ്രാപ്യമായ ഒരു സമുന്നത സ്ഥാനത്തിൽ അശോകൻ മാത്രം അതുല്യമായ ഒരു അത്ഭുതതാരമായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അത്രയും പവിത്രചരിതനായ സമ്രാട്ട് അശോകന്റെ ആ തിരുനാമം ആചന്ദ്രാൎക്കം വിജയിക്കുമാറാകട്ടെ! സ്വസ്തി.}}<noinclude><references/></noinclude>
azfrg82lvq95ivkq7f8xp2oqut4jfvn
താൾ:Samrat Asokan.pdf/123
106
80423
237484
2025-06-23T11:12:32Z
Sreejithk2000
57
പുതിയ താൾ
237484
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|സമ്രാട്ട് അശോകൻ}}
{{text-indent|2em|നവമശിലാലേഖ:— രാജാ പ്രിയദശി പറയുന്നു:- ആപത്തു വരുമ്പോഴും പുത്രന്റെയും പുത്രിയുടെയും വിവാഹാവസരത്തിലും പുത്രജന്മകാലത്തും പരദേശത്തിലേക്കുള്ള യാത്രാരംഭത്തിലും ഇതുപോലുള്ള മാറ്റവസരങ്ങളിലും ജനങ്ങൾ അനേകപ്രകാരത്തിലുള്ള മംഗളാചരണങ്ങൾ ചെയ്യുന്നു. ഇത്തരം അവസരങ്ങളിൽ സ്ത്രീജനങ്ങൾ കുടി പല പ്രകാരത്തിലുള്ള ക്ഷുദ്രങ്ങളും നിരകങ്ങളുമായ മംഗളകർമ്മങ്ങൾ ചെയ്യാറുണ്ട്. മംഗളാചരണങ്ങൾ ആവശ്യകങ്ങൾതന്നെ. എന്നാൽ നിഷ്ഫലങ്ങളായ അനുഷ്ഠാനങ്ങളെക്കൊണ്ടു് എന്താണ് പ്രയോജനം! ധൎമ്മപരമായ മംഗളാചരണങ്ങൾ മഹാഫലപ്രദങ്ങളാണു്. ദാസന്മാരോടും സേവകന്മാരോടും ദയാപൂർവ്വം പെരുമാറുന്നതും ഗുരുജനങ്ങളോട് ആദരവു കാണിക്കുന്നതും പ്രാണിഹിംസ ചെയ്യാതിരിക്കുന്നതും ശ്രമണരേയും ബ്രാഹ്മണരേയും പൂജിക്കുന്നതും ധൎമ്മപരമായ മംഗളാചരണവിധികളാകുന്നു. അതുകൊണ്ടു് ഓരോ പിതാവും പുത്രനും സഹോദരനും യജമാനനും സ്നേഹിതനും സമീപസ്ഥാനം എല്ലാം
"ഈ ധൎമ്മാചരണം ഗുണകരമാണു'; ഉദ്ദിഷ്ടഫലപ്രാപ്തിവരെ ചെയ്യേണ്ടതാണു്” എന്നു പറയുന്നവരായിരിക്കണം. ലൗകികകമ്മങ്ങളുടെ ഫലം സന്ദിഗ്ദ്ധവും ഇഹലോത്തെസ്സബന്ദിച്ചതുമത്രെ. എന്നാൽ ധൎമ്മാചരണങ്ങൾ ഇഹപലോകങ്ങളിൽ അളവറ ഗുണങ്ങൾക്കു നിദാനമായിരിക്കും ധൎമ്മാച്ചരണവിധികളെ സശ്രദ്ധം ശ്രവിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാത്തപക്ഷം മാഹാത്മ്യം കൊണ്ടും യശസ്സകൊണ്ടും പ്രയോജനമില്ല. അതുകൊണ്ട്സദാ ധൎമ്മനിരതരായി മംഗളകൎമ്മങ്ങൾ അനുഷ്ഠിക്കുക; അതത്രേ ശ്രേയസ്കരമായിട്ടുള്ളതു്.}}<noinclude><references/></noinclude>
k1v3lnpd9kjsm7x0oahhfpxyfs82o0c