വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ഫലകം:പുതിയ രചനകൾ 10 4466 239509 205097 2026-04-18T09:14:43Z Manojk 804 + ആഫ്രിക്കൻ നാടോടിക്കഥകൾ 239509 wikitext text/x-wiki <div id="mf-newtext" title="വിക്കിഗ്രന്ഥശാലയിലെ പുതിയ രചനകൾ"> * [[ആഫ്രിക്കൻ നാടോടിക്കഥകൾ]] - പി എം രാജമോഹൻ 2009 ൽ രചിച്ച ബാലസാഹിത്യ കൃതി. * [[അഭിവാദ്യം]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1956ൽ രചിച്ച കൃതി. * [[നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം]] - [[രചയിതാവ്:സി. അന്തപ്പായി|സി. അന്തപ്പായി]] 1893ൽ രചിച്ച നോവൽ * [[ഗണപതി]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1920ൽ രചിച്ച കൃതി. * [[അച്ഛനും മകളും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1936ൽ രചിച്ച കൃതി. * [[ശിഷ്യനും മകനും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1919ൽ രചിച്ച കൃതി. * [[നാമരാമായണം]] - അജ്ഞാതകർത്താവിന്റേത് - രാമനാമത്തിലൂടെ രാമായണത്തിലെ ഏഴ് കാണ്ഡങ്ങളുടെ കഥാസാരം. * [[ഘാതകവധം]] (കോളിൻസ് മദാമ്മ, 1877) - മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്ന്. * [[ബകവധം]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാർ]] രചിച്ച തുള്ളൽക്കഥ * [[മാർത്താണ്ഡവർമ്മ]] - 1891-ൽ [[രചയിതാവ്:സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ള]] രചിച്ച കാല്പനിക ചരിത്രാഖ്യായിക നോവൽ. * [[ആൎയ്യവൈദ്യചരിത്രം]] - 1920-ൽ [[രചയിതാവ്:പി.വി. കൃഷ്ണവാരിയർ|പി.വി. കൃഷ്ണവാരിയർ]] രചിച്ച ഭാരതീയ അയുർവേദ-ചരിത്ര പുസ്തകം. * [[വിജ്ഞാപനം - കൊച്ചി ജന്മിസഭ 1914|കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം]] 1914-ൽ പ്രസിദ്ധീകരിച്ചത്. * [[മാടമഹീശശതകം]] - [[രചയിതാവ്:കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1908-രചിച്ച കൊച്ചി രാജാവ് രാമവർമ്മയുടെ അപദാനങ്ങൾ വാഴ്ത്തുന്ന മണിപ്രവാളം കൃതി. * [[ഹസ്തലക്ഷണദീപികാ]] - [[രചയിതാവ്:കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ|കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ]] 1892-രചിച്ച നാട്യശാസ്ത്ര-മുദ്ര ലക്ഷണ ഗ്രന്ഥം. * [[കാന്തവൃത്തം]] (1911) - [[രചയിതാവ്:കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ|കൊച്ചുണ്ണിത്തമ്പുരാന്റെ]] വ്യാകരണ പുസ്തകം. <includeonly>{{right|[[:ഫലകം:പുതിയ രചനകൾ|കൂടുതൽ >>>]]}}</includeonly><noinclude> * [[ശ്രീമൂലരാജവിജയം]] - [[രചയിതാവ്:എസ്. രാമനാഥ അയ്യർ|എസ്. രാമനാഥ അയ്യർ]] രചിച്ച തിരുവിതാംകൂർ ചരിത്ര പുസ്തകം. * [[കോമപ്പൻ]] - [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] തന്നെ മറ്റൊരു ഒരു പച്ചമലയാള കൃതി. * [[കണ്ണൻ]] - പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] ശൃംഗാര രസപ്രധാനമായ ഒരു കൃതി. * [[വൈരുധ്യാത്മക ഭൗതികവാദം]] - [[രചയിതാവ്:എം.പി. പരമേശ്വരൻ|എം.പി. പരമേശ്വരന്റെ]] രചന. * [[പ്രഹ്ലാദചരിതം ഹംസപ്പാട്ട്]] - സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ട ഒരു കൃതി. * [[ശതമുഖരാമായണം]] - [[രചയിതാവ്:എഴുത്തച്ഛൻ|എഴുത്തച്ഛന്റേതെന്ന്]] കരുതപ്പെടുന്ന ഒരു രാമായണം കിളിപ്പാട്ട്. * [[മണിമഞ്ജുഷ]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[സൗന്ദര്യനിരീക്ഷണം]] - സൗന്ദര്യശാസ്ത്രത്തിൽ [[രചയിതാവ്:എം.പി. പോൾ|എം.പി. പോളിന്റെ]] ലേഖനങ്ങൾ. * [[കവിപുഷ്പമാല]] - [[രചയിതാവ്:വെണ്മണി മഹൻ|വെണ്മണി മഹൻ]] രചിച്ച കൃതി. * [[ദീപാവലി]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1935ൽ രചിച്ച കൃതി. * [[തുപ്പൽകോളാമ്പി]] - [[രചയിതാവ്:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] രചിച്ച സരസകൃതി. * [[ഭക്തിദീപിക]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[ഭാസ്ക്കരമേനോൻ]] - [[രചയിതാവ്:രാമവർമ്മ അപ്പൻ തമ്പുരാൻ|രാമവർമ്മ അപ്പൻ തമ്പുരാൻ]] 1905ൽ രചിച്ച മലയാളഭാഷയിലെ ആദ്യത്തെ അപസർപ്പക നോവൽ. * [[ചിത്രശാല]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1931-ൽ രചിച്ച ഖണ്ഡകാവ്യം. * [[ചൈത്രപ്രഭാവം]] വഞ്ചിപ്പാട്ട് - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] ക്ഷേത്രപ്രവേശവിളംബരവുമായി ബന്ധപ്പെട്ട രചിച്ചത് * മലയാളത്തിന്റെ കാല്പനികകവിയായ [[രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[:വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ|കൃതികൾ]]. * [[കല്ലോലമാല]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] കവിതാസമാഹാരം * [[കിരണാവലി]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] 1925-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം * [[ചിത്രോദയം]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ എസ്. പരമേശ്വരയ്യർ]] 1932-ൽ രചിച്ച ഖണ്ഡകാവ്യം. * [[ജാതിക്കുമ്മി]] - അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ [[രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ|പണ്ഡിറ്റ് കറുപ്പൻ]] 1911-ൽ രചിച്ച ഒരു കാവ്യശിൽപ്പം * [[മംഗളമഞ്ജരി]] - ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1918-ൽ രചിച്ച മംഗളകാവ്യം. * [[സാഹിത്യസാഹ്യം]] - [[രചയിതാവ്:എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മ]] 1911-ൽ രചിച്ച ഗദ്യരചനാപാഠം. * [[സുധാംഗദ]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴ]] 1937-ൽ രചിച്ച ഖണ്ഡകാവ്യം. * [[ദ്വാരക]] - [[രചയിതാവ്:വേങ്ങയിൽ_കുഞ്ഞിരാമൻ_നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1893-ൽ രചിച്ച ചെറുകഥ. * [[രാജയോഗം (കുമാരനാശാൻ)|രാജയോഗം]] - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് [[രചയിതാവ്:എൻ._കുമാരനാശാൻ|കുമാരനാശാന്റെ]] തർജ്ജമ. * [[കേശവീയം]] - [[രചയിതാവ്:കെ.സി._കേശവപിള്ള|കെ.സി. കേശവപിള്ള]] 1914-ൽ രചിച്ച മഹാകാവ്യം. * [[രാമരാജാബഹദൂർ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1918-ൽ രചിച്ച ചരിത്രാഖ്യായിക. * [[വൃത്താന്തപത്രപ്രവർത്തനം]] - [[രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] 1912-ൽ രചിച്ച കൃതി. * [[ധർമ്മരാജാ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ. * [[തുഞ്ചത്തെഴുത്തച്ഛൻ]] - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്. * [[ഘോഷയാത്ര]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ഓട്ടൻ തുള്ളൽ * [[ദൂതവാക്യം]] ഗദ്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം. * [[ഭാഷാഷ്ടപദി]] - ജയദേവരുടെ [[ഗീതഗോവിന്ദം|ഗീതഗോവിന്ദകാവ്യത്തിന്]] [[രചയിതാവ്:രാമപുരത്തു വാരിയർ|രാമപുരത്ത് വാര്യർ]] രചിച്ച മലയാളഭാഷാ വിവർത്തനം. * [[കാർത്തവീര്യാർജ്ജുനവിജയം]] - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ * [[തിരുവിതാംകൂർ ഭൂമിശാസ്ത്രം]]- 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം. * [[കേരളോല്പത്തി]] - (THE ORIGIN OF MALABAR) - 1868 ൽ പ്രസിദ്ധീകരിച്ചത്. * [[ശ്രീ ലളിതാസഹസ്രനാമം]] - പൌരാണിക സ്തോത്ര ഗ്രന്ഥം. * [[കൊളംബ് യാത്രാവിവരണം]] - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്. * [[പ്രാചീനമലയാളം 2|പ്രാചീന മലയാളം(രണ്ടാം പുസ്തകം)]] - ചട്ടമ്പിസ്വാമികളുടെ കൃതി. * [[മഴയുടെ കാരണം]], [[സഞ്ജയോപഖ്യാനം]], [[ഞാൻ മാവിലായിക്കാരനാണ്]], [[ബി.എം. കോളേജിന്റെ ഉത്ഭവം]], [[ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്]], [[ഭർത്തൃസ്ഥാനാർത്ഥികൾ]] - സഞ്ജയന്റെ കൃതികളിൽ നിന്ന്. * [[അധ്യാത്മവിചാരം പാന]] - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി. * [[കുന്ദലത]] - [[രചയിതാവ്:അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടി]] 1887ൽ രചിച്ചത്. * [[ചക്രവാകസന്ദേശം]] - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം. * [[ശിവസ്തോത്രമാല]], [[സുബ്രഹ്മണ്യശതകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''സ്തോത്രകൃതികളിൽ'' നിന്ന്. * [[രാമചന്ദ്രവിലാസം]] - [[രചയിതാവ്:അഴകത്ത്_പത്മനാഭക്കുറുപ്പ്|അഴകത്ത് പത്മനാഭക്കുറുപ്പ്]] 1907ൽ രചിച്ചത്. * [[വാസനാവികൃതി]] - [[രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1891ൽ രചിച്ചത്. * [[നാരായണീയം]] - [[രചയിതാവ്:മേല്പത്തൂർ|മേല്പത്തൂർ നാരായണ ഭട്ടതിരി]] രചിച്ചത് * [[ഐതിഹ്യമാല]] - [[രചയിതാവ്:കൊട്ടാരത്തിൽ_ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1934ൽ രചിച്ചത്. * [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]] - [[രചയിതാവ്:കാറൽ_മാർക്സ്|കാറൽ മാർക്സ്]], [[രചയിതാവ്:ഫ്രെഡറിൿ_ഏങ്ഗൽസ്|ഫ്രെഡറിൿ ഏങ്ഗൽസ്]] 1848ൽ രചിച്ചത്. * [[സമയമാം രഥത്തിൽ ഞാൻ]] - [[രചയിതാവ്:വി. നാഗൽ|വി. നാഗൽ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കരുണാനിധിസ്തോത്രം (കുമാരനാശാൻ)|കരുണാനിധിസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവഭക്തിപഞ്ചകം (കുമാരനാശാൻ)|ശിവഭക്തിപഞ്ചകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവമാഹാത്മ്യസ്തോത്രം (കുമാരനാശാൻ)|ശിവമാഹാത്മ്യസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[വരുവിൻ നാം യഹോവയ്ക്കു പാടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊൽ തോഴാ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[മറുദിവസം മറിയമകൻ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ഗണപതി ഭഗവാനെ]] - [[രചയിതാവ്:നീലംപേരൂർ കുട്ടപ്പപണിക്കർ|നീലംപേരൂർ കുട്ടപ്പപണിക്കർ]] രചിച്ച ഹൈന്ദവ ഭജനപ്പാട്ട് * [[അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കാന്താ താമസമെന്തഹോ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[Media:Kolampu yathravivaranam2.0.pdf|കൊളംബ് യാത്രാവിവരണം]] -1892-ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ '''കൊളംബ് യാത്രാവിവരണം'''. * [[ബൈബിൾ]] - സത്യവേദപുസ്തകം (ബൈബിൾ) * [[Media:Bhagavad_Gita2.0.pdf‎‎|ശ്രീമദ് ഭഗവദ്ഗീത]] * [[Media:Malquran.pdf|ഖുറാൻ മലയാളം പരിഭാഷ]] * [[Media:Indulekha2.0.pdf‎|ഇന്ദുലേഖ]] </noinclude> </div> pbg5ebni1m12lg8o5qqezi6uit246un താൾ:Rasikaranjini book 4 1905.pdf/1 106 35725 239455 239022 2026-04-17T12:08:07Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239455 proofread-page text/x-wiki <noinclude><pagequality level="3" user="Prajaneeshp" /></noinclude> ===രസികരഞ്ജിനി=== # ൧൦൮.൧<noinclude><references/>{{WSDC2014School}}</noinclude> gvocdpe3lilhhc75j7y84hsp15ij1dl താൾ:Gadyamalika vol-3 1924.pdf/260 106 36024 239470 159826 2026-04-18T04:34:42Z Hardika Kunju 13247 /* എഴുത്ത് ഇല്ലാത്തവ */ 239470 proofread-page text/x-wiki <noinclude><pagequality level="0" user="Hardika Kunju" /></noinclude><noinclude><references/>{{WSDC2014School}}</noinclude> 629gg6nlc8vfypyw11y0lln9lnwol3z സൂചിക:2009-african-nadodikadhakal-v-m-rajamohan.pdf 104 79831 239498 238074 2026-04-18T08:58:46Z Manojk 804 239498 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q135975742 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} fddx8as515ojj66pkvp5hl91x1kd8ln 239499 239498 2026-04-18T08:59:32Z Manojk 804 239499 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q135975742 |Title=[[ആഫ്രിക്കൻ നാടോടിക്കഥകൾ]] |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 5b3gbideces70rnmw16ktlp5ubo8rfh താൾ:Bhalabhooshanam 1914.pdf/13 106 80921 239537 239006 2026-04-18T11:50:40Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239537 proofread-page text/x-wiki <noinclude><pagequality level="3" user="Vidya (SDCF)" /></noinclude> രണ്ടാം പുഷ്പം യമല്ലൊ. ഇനി ഇതിന്മണ്ണം ഒന്നുകൂടി മേൽ പൊട്ടു വിചാരിക്കണം. ഭൂമി ജലം അഗ്നി ആദിത്യൻ ചന്ദ്രൻ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ങ്ങനെ ചിലതു ധാരണശക്തികൊണ്ടും ഉഷ്ണം മുതലായ സ‌-ഗുണ ങ്ങളെക്കൊണ്ടും ആകൃതികൊണ്ടും തേജസ്സ് കൊണ്ടും നമ്മളെക്കാൾ വളരെ അധികമായി കാണപ്പെടുന്നു. വായ്പാവകാശങ്ങൾ അപ്രത്യക്ഷ ങ്ങളായിട്ടു കാണുന്നതിനൊക്കയും വ്യാപാരത്തുങ്കൽ സഹായം ചെയ്യുന്നു എന്നും അറിയപ്പെടുന്നു. ഇതുകൊണ്ട് ഇനിയും ഇതി ന്മണ്ണം നമ്മുടെ കാഴ്ചക്കു കിട്ടാതെ ചില വിശേഷശക്തിമാന്മാരുണ്ട ന്നും അവൎക്കു ഭൂമി അല്ലാതെ ചില സ്ഥലങ്ങളിൽ സഞ്ചരിക്കാമാ യിരിക്കുമെന്നും വിചാരിക്കണം. എന്നാൽ വൃക്ഷങ്ങൾ മൃഗപക്ഷികളെയും അതുകൾ മനുഷ്യരേയും അവരുടെ ശക്തിയേയും എങ്ങിനെ മുഴുവനും അറിയാതെ ഇരിക്കുന്നു. അതിന്മണ്ണം മനുഷ്യരും തങ്ങൾ ക്കു സുഖദുഖ:ങ്ങളെ ചെയ്യാൻ ശക്തന്മാരായിട്ടു കാണുന്നതല്ലാതെ യും ചിലർ ഒണ്ടായിരിക്കുമെന്നും അവരുടെ ശക്തിയെ നമുക്ക് അ റിഞ്ഞുകൂടാ എന്നും ഉള്ള അറിവോണ്ടാക്കും. പിന്നെ വിചാരിക്കു മ്പോൾ കണ്ടറിവാൻ വഹിയാത്തതിനെ കേട്ടറിയണമെന്നും വരും. അപ്പോൾ സത്യവചനം ഉപയോഗിക്കുന്നതാകയാൽ ദേവന്മാരു ണ്ടെന്നുള്ള സവാക്കു ബോധ്യപ്പെടും. അത്രയും അല്ല, ലോക ത്തിങ്കൽ ശരീരവാ നസ്സുകളെക്കൊണ്ടുള്ള വ്യാപാരങ്ങൾ എന്നു പ്രസിദ്ധമല്ലൊ. അതിൽ തങ്ങൾ സ് കൂടാതെ ശരീരംകൊ ആ ചില വ്യാപാരം ചെയ്യുന്നു. പി നാവ്വമായിട്ട ഹവ്യാപാരങ്ങളേയും ചെയ്യുന്നു. മനുഷ്യൻ മന്ത്രമായില്ല വ്യാപാരം ചെയും വ്യാപാരകൂടാതെ വനമിക്കൊ ണ്ടുതന്നെ മറ്റുള്ളവരെക്കൊണ്ടു വരങ്ങൾ ചെയ്യിക്കുകയും ചെ യ്യുന്നു, എനി ശരീരവചനവ്യാപാരങ്ങൾ കൂടാതെയും മനസ്സിലെ ഇച്ഛ മാത്രം കൊണ്ടു മറ്റുള്ളവരെക്കൊണ്ട് വ്യാപാരം ചെയ്യിക്കാൻ ശക്തിയുള്ളവർ ആരെന്നു വിചാരിക്കാനുണ്ട്. അതു വിചാരിക്കു മ്പോൾ നമ്മൾ കണ്ടുകൂടാ എന്നും നമ്മുടെ ജഡമായിരിക്കുന്ന ശരീരത്തെ വ്യാപരിപ്പിക്കയും പ്രയത്നത്തെകാൾ വളരെ അധിക മായിട്ടുള്ള സുഖദുഖങ്ങളെ തരികയും ചെയ്താൽ കൊണ്ടു യുധി<noinclude><references/></noinclude> 20jwvdm19pft1bb1cjynkp05jzye4c0 താൾ:Janakeeyasasthra prastanam.pdf/22 106 80963 239461 239389 2026-04-17T12:22:08Z Hardika Kunju 13247 /* സാധൂകരിച്ചവ */ 239461 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>ഉൽപ്പത്തിവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോട്, ഉള്ള പക്ഷപാതപരമായ സമീപനത്തെയാണ്. തങ്ങളുടെ തുടർച്ചയായ ദരിദ്രവൽക്കരണത്തിന് എതിരായി അവർ ഉയർത്തുന്ന ചെറുത്തുനിൽപ്പുകൾക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിൻബല മില്ല; സാങ്കേതികവിദ്യകളുടെ സഹായമില്ല. അവരുടെ ചെറുത്തുനിൽപ്പുസമരത്തിൽ അവർക്ക് സഹായകമാകുന്ന ശാസ്ത്രത്തെ ആണ് ജനകീയശാസ്ത്രം എന്നു പറയുന്നത്. ഇത്തരത്തിലുള്ള, പക്ഷപാതപരമായ, ഒരു നിലപാട് രൂപപ്പെട്ടുവന്നത് 1970കളിൽ മാത്രമാണ്. അതിന്റെ വിശദാംശങ്ങൾ വഴിയെ. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുന്നോടിയാണ് ശാസ്ത്രസാഹിത്യപ്രസ്ഥാനം.മലയാള ശാസ്ത്രസാഹിത്യത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പക്ഷേ,അന്നൊന്നും അതൊരു പ്രസ്ഥാനമായിരുന്നില്ല.ഒറ്റപ്പെട്ട എഴുത്തുകാരുടെ ഒറ്റപ്പെട്ട പ്രയത്നങ്ങളായിരുന്നു. മാത്രമല്ല, ഈ എഴുത്തുകാരിൽ ഏറിയ പങ്കും ശാസ്ത്രരംഗത്ത് അധ്യാപനത്തിലോ,ഗവേഷണത്തിലോ ഉൽപാദനപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരുന്നവരും ആയിരുന്നില്ല.അതിനാൽ തന്നെ ജനപ്രിയ ശാസ്ത്രസാഹിത്യം ആയിരുന്നു അവരുടെ വിഹാരരംഗം. യുക്തിഭാഷ,തന്ത്രസമുച്ചയം മുതലായവയെപ്പോലുള്ള ഗഹനങ്ങ ളായ കടും ശാസ്ത്രഗ്രന്ഥങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സംസ്കൃതത്തിലായിരുന്നു. ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ വ്യാപകമായി കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് അറിയാത്തതിനാൽ ശാസ്ത്രവിജ്ഞാനം നിഷേധിക്കപ്പെട്ടിരുന്ന സാധാരണക്കാർക്കുകൂടി അവ ലഭ്യമാക്കുകയും ചെയ്യുന്നതിന് അനേകം പേർ ചേർന്ന് ആസൂത്രിതമായി പ്രവർത്തനം നടത്തുമ്പോഴാണ് അതൊരു പ്രസ്ഥാനമായിത്തീരുന്നത്. സമസ്തകേരള സാഹിത്യപരിഷത്ത് എന്നൊരു വലിയ സംഘടനയുണ്ട്.വലുപ്പം കൊണ്ടും സ്വഭാവം കൊണ്ടും അതിന് ചലനാത്മകത കുറവായിരുന്നു. താരതമ്യേന കൂടുതൽ ചെറുപ്പക്കാരും പുരോഗമനേച്ഛുക്കളുമായ സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും ചേർന്ന് സാഹിത്യസമിതി എന്ന മറ്റൊരു സംഘമുണ്ടാക്കിയിരുന്നു. ശ്രീ.എൻ.വി.കൃഷ്ണവാരിയരായിരുന്നു (എൻ.വി) അതിലെ പ്രമുഖരിൽ ഒരാൾ. ഈ സമിതിയുടെ ഒരു വാർഷിക സമ്മേളനം 1957ൽ ഒറ്റപ്പാലത്തുവച്ച് ചേരുകയുണ്ടായി. നേരത്തെതന്നെ അങ്ങിങ്ങായി ഉയർത്തപ്പെട്ടിരുന്ന ഒരാശയം ഈ സമ്മേളനത്തിന്റെ ഇടനാഴി ചർച്ചകളിൽ മൂർത്തരൂപം കൈക്കൊള്ളുകയും അവസാനം സമ്മേളനത്തിന്റെ ഭാഗമായി, ശാസ്ത്രസാഹിത്യത്തിന് പ്രത്യേകമായ ഒരു സെഷൻ സംഘടിപ്പിക്കുകയും ചെയ്തു. അതിൽ വച്ചാണ് കേരള ശാസ്ത്രസാഹിത്യസമിതി' എന്നൊരു സംഘം രൂപീകരിക്കപ്പെട്ടത്. ശ്രീ.പി.കെ.കോരുമാസ്റ്ററെ അധ്യക്ഷനായും ഒ.പി.നമ്പൂതിരിപ്പാടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പെൻഗ്വിൻ സയൻസ് ന്യൂസിന്റെ മാതൃകയിൽ മുമ്മൂന്നു മാസത്തി 23<noinclude></noinclude> tuowbew2xua9kpw09qcdzg23awo8z7e താൾ:Janakeeyasasthra prastanam.pdf/23 106 80985 239462 239394 2026-04-17T12:22:45Z Hardika Kunju 13247 /* സാധൂകരിച്ചവ */ 239462 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം ലൊരിക്കൽ 'ആധുനികശാസ്ത്രം' എന്ന പേരിൽ ഒരു ആനുകാലിക ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കുക, ചാൾസ് ഡാർവിന്റെ "Origin of Species' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തുക എന്നിവയായിരുന്നു അന്ന് കൈക്കൊണ്ട മൂർത്തമായ തീരുമാനങ്ങൾ.'ആധുനികശാസ്ത്രത്തിന്റെ ഒരു ലക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.അതിനിടയിൽ സമിതിയുടെ ഊർജസ്രോതസ്സായിരുന്ന പി.ടി.ബി.ക്ക്, പുതുതായി രൂപം കൊണ്ട് ആദ്യത്തെ കേരളസർക്കാരിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്റരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവരികയും തിരുവനന്തപുരത്തേക്ക് താമസം മാറ്റേണ്ടി വരികയും ചെയ്തു. അതോടെ ആദ്യം രൂപപ്പെട്ടുവന്ന കൂട്ടായ്മ ഛിന്നഭിന്നമായി. 1962ൽ ഈ ആശയം വീണ്ടും ഉയിർത്തെഴുന്നേറ്റു. എൻ.വി.കൃഷ്ണവാരിയർ അവിടെയും ഉണ്ടായിരുന്നു. എന്നാൽ അതിന് മുൻകൈ എടുത്തത് ശാസ്ത്രസാഹിത്യകാരൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയിരുന്ന ശ്രീ.കെ.ജി.അടിയോടിയാണ്. അദ്ദേഹം ജന്തുശാസ്ത്രജ്ഞനായിരുന്നു.പാമ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അന്ന് കോഴിക്കോട്ടു വച്ചുനടന്ന ആലോചനായോഗത്തിൽ പങ്കെടുത്തിരുന്നത് മുഖ്യമായും അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരായിരുന്നു. അവർ തങ്ങൾ വിഭാവനം ചെയ്ത സംഘടനയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേർ നൽകി. അവരുടെ കാഴ്ചപ്പാടും 1957ൽ ശാസ്ത്ര സാഹിത്യ സമിതി രൂപീകരിക്കാൻ മുൻകൈ എടുത്തവരുടെ കാഴ്ചപ്പാടും തമ്മിൽ കുറച്ച് വ്യത്യാ സമുണ്ടായിരുന്നു. പി.ടി.ബി. അന്നേക്കുതന്നെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു, കമ്യൂണിസ്റ്റുകാരനായിരുന്നു, മലബാർ ഡിസ്ട്രി ക്ട് ബോർഡിന്റെ, 1956 നവംബറിൽ അത് പിരിച്ചുവിടുന്നതുവരെ, പ്രസിഡണ്ട്. അതായത് മലബാറിന്റെ മുഖ്യമന്ത്രി ആയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ ശാസ്ത്രസാഹിത്യത്തിലേക്ക് പിടിച്ചുകൊ ണ്ടു വന്നത്. എന്നാൽ അടിയോടിയും അദ്ദേഹത്തോടൊപ്പം ചേർന്ന ഡോ.കെ.ഭാസ്കരൻ നായർ, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ.സി.കെ.ഡി.പണിക്കർ, ശ്രി.കെ.കെ.പി.മേനോൻ മുതലായവരും ശാസ്ത്രത്തിൽ വ്യവഹരിക്കുന്നവരും അതിനകംതന്നെ അറിയപ്പെടാൻ തുടങ്ങിയ എഴുത്തുകാരും ആയിരുന്നു. അക്കാലത്ത് പാഠപുസ്തകങ്ങളല്ലാതെ, സാമാന്യശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടുന്ന പ്രസാധകർ കുറവായിരുന്നു.ആയിരം കോപ്പി ചെലവാകാൻ പോലും അഞ്ചും പത്തും കൊല്ലം എടുക്കും.ആർക്കാണ് അങ്ങനെ പണം മുടക്കിയിടാൻ കഴിയുക! പത്രമാസികകളും ശാസ്ത്രലേഖനങ്ങളും വിരളമായേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. വായനക്കാർക്ക് താൽപ്പര്യമില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ശാസ്ത്രസാഹിത്യ രചനയ്ക്ക് ഏറെ പ്രോൽസാഹനമൊന്നും ലഭിക്കാത്ത കാലമായി രുന്നു അത്.ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അടിയോടിയും സുഹൃ 24<noinclude></noinclude> 81d1a9l5zxrpq1rnjvca1bb5ejxrvl6 താൾ:Janakeeyasasthra prastanam.pdf/24 106 81008 239463 239151 2026-04-17T12:23:08Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239463 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>ത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിനു രൂപം നൽകിയത്. പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക സെക്രട്ടറി അടിയോടി സ്ഥാപനവേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൽ ഇങ്ങനെ എഴുതിയിരുന്നു. “സംഘടിതമായ പ്രവർത്തനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർപോലും ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചുവേണ്ടചർച്ചനടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചയ്ക്കുവേണ്ടി നിഷ്കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനും ഏർപ്പാടുകൾ ഉണ്ടാക്കുക, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക, വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു “Who is who'തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപ്പരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണവിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പരധാരണയും വളർത്തുക. ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വച്ചിട്ടുള്ള കാര്യങ്ങൾ."(1968ലെ സുവനീർ 0182-2) അങ്ങനെ എഴുത്തുകാരുടെ ഒരു പ്രൊഫഷണൽ സംഘടന, ഒരു ട്രേഡ് യൂണിയൻ, എന്ന നിലയിലാണ് പരിഷത്ത് രൂപപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി, 1957ൽ ശാസ്ത്രസാഹിത്യ സമിതിക്ക് രൂപം നൽകിയവർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരുന്നു. അമൂർത്തരൂപത്തിലാണെങ്കിലും ശാസ്ത്രത്തിന്റെ സാമൂഹിക ധർമങ്ങളെക്കുറിച്ച് അവർ ബോധവത്തുക്കളായിരുന്നു (ഒരു കാര്യം ശ്രദ്ധേയമാണ്. സമിതിയുടെയും പരിഷത്തിന്റെയും സ്ഥാപകരിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം മറികടക്കാൻ പിൽക്കാലത്ത് ഏറെ ശ്രമം നടത്തിയെങ്കിലും, നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇനിയും ബഹു ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അതിരിക്കട്ടെ. നേരത്തെപറഞ്ഞപോലെ 25<noinclude></noinclude> 6so941yrhg8zxsroha5oi5ncs0gjs5q താൾ:Janakeeyasasthra prastanam.pdf/26 106 81015 239464 239271 2026-04-17T12:25:03Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239464 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>നസേവന തൽപ്പരരായിത്തീരുന്നു. ഇന്ത്യയിൽ മടങ്ങിച്ചെന്ന ശേഷം ഉപജീവനത്തൊഴിലിനു പുറമേ ജനസേവനത്തിനായി മറ്റെന്തു ചെയ്യാം എന്നതായിരുന്നു ചർച്ച. നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം മോശമാണ്, ഇന്ത്യ പുരോഗമിക്കണമെങ്കിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാകണം. അതിനായി ശ്രമിക്കാം.ഇലക്ട്രിക്കൽ എൻജിനീയർ തന്നെ അതിന് നേതൃത്വം നൽകുന്നത് നന്നായിരിക്കും... ഇങ്ങനെ പോയി ഒരു ചർച്ചാധാര ഞങ്ങൾ വേറെ ചിലർ - ഞാൻ, വൈ.വി.എൻ.റാവു, ശ്രീധർ ഭട്ട് തുടങ്ങിയ ചിലർ മറ്റൊരു ധാരയിലായിരുന്നു. റഷ്യയിൽ അക്കാലത്ത് ലഭ്യമായ കടുംശാസ്ത്രപുസ്തകങ്ങളും സാമാന്യശാസ്ത്രപുസ്തകങ്ങളും അളവറ്റതായിരുന്നു. റഷ്യൻ ഭാഷയിൽ മാത്രമല്ല, മറ്റു 14 ദേശീയഭാഷകളിലും. അർമേനിയ, ഉസ്ബെക്കിസ്താൻ, കസഖ്സ്താൻ, തജിക്കിസ്താൻ..മുതലായ ഓരോ റിപ്പബ്ലിക്കിലും അതിന്റെ ഭാഷയുണ്ട്, ആ ഭാഷയിലൂടെയാണ് പഠനവും പഠിപ്പിക്കലും. Ph.D തീസിസ് വരെ ആ ഭാഷയിലെഴുതാം. ഇന്ത്യൻ ഭാഷകളാകട്ടെ, ഈ സോവിയറ്റ് ഭാഷകളേക്കാൾ ഏറെ പുരോഗമിച്ചതും ചരിത്രപാരമ്പര്യമുള്ളവയും ആണ്. എന്നിട്ടും ശാസ്ത്രപഠനത്തിനും ഉപരിപഠനത്തിനും നമുക്ക് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യൻ ഭാഷകളുടെ പുരോഗതി ആവശ്യമാണ്. അവയിലെ വൈജ്ഞാനിക സാഹിത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഭാഷകളെ സമ്പന്നമാക്കേണ്ടതുണ്ട്. അതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് നമുക്കതിന് ശ്രമിച്ചുകൂട? അതുപോലെ ഉയർന്ന നിലവാരത്തിലുള്ള റഷ്യൻ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കണം...ഇങ്ങനെ പോയി ഞങ്ങളുടെ ചർച്ചാധാര. റഷ്യൻ-ഇംഗ്ലീഷ് തർജമ പ്രസ്ഥാനത്തിന് താൻ മുൻകൈ എടുക്കാമെന്ന് വൈ.വി.എൻ. റാവു ഏറ്റു. അദ്ദേഹം കുറച്ചു നാൾ കോഴിക്കോട് REC പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർജമ പ്രസ്ഥാനം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലയാളത്തിലും മറാഠിയിലും ശാസ്ത്രസാഹിത്യപ്രസ്ഥാനം വളർത്തുന്നതിൽ മുൻകൈ എടുക്കാമെന്ന് ഞാനും ഏറ്റു. മലയാളത്തിൽ ഞാൻ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രസാഹിത്യകാരനായിക്കഴിഞ്ഞിരുന്നു. സ്ഥിരതാമസം ബോംബെയിലാകയാൽ മറാഠികളുമായി ബന്ധപ്പെടുന്നതിനും അവരെ പ്രേരിപ്പിക്കുന്നതിനും ധാരാളം സന്ദർഭങ്ങൾ ലഭിക്കുമായിരുന്നു. അതിനാലാണ് ഞാൻ ഇതേറ്റത്. അങ്ങനെ വ്യക്തമായ ഒരു പദ്ധതിയുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അത്രതന്നെ വ്യക്തമല്ലാത്ത ചില ധാരണകൾ ഉപബോധ മനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു. അതും ഇത്തരം ഒരു തീരുമാനത്തിന് കാരണമായിരുന്നിരിക്കാം. ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗമുണ്ട് എന്ന് പറയാ<noinclude></noinclude> eb5ok8kllzigtimszu2ol4k3mwsek0p താൾ:Janakeeyasasthra prastanam.pdf/45 106 81028 239539 239217 2026-04-18T11:51:33Z Prajaneeshp 2947 /* സാധൂകരിച്ചവ */ 239539 proofread-page text/x-wiki <noinclude><pagequality level="4" user="Prajaneeshp" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം മുദ്രാവാക്യം വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം. 1. തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം. 2. പ്രകടമായ ധനിക ദരിദ്രവൽക്കരണം - സാമ്പത്തിക ധ്രുവീകരണം. 3. ശാസ്ത്രസാങ്കേതികരംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉൽപാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ട പരാജയം. 4. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം. സമുഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെ യാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്ര്യവൽക്കരണ പ്രക്രിയക്കു വിധേയ മായിക്കൊണ്ടിരിക്കുന്നു. ഇതേ സമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണ ത്തിലാണ് ഉൽപ്പാദനപ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹിക വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കള മൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്മേൽ മറിക്കലാണ്. ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്നേഹ പദം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാ ങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതികവിദ്യകൾ ആവി ഷ്കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്നോളജിയെ രാഷ്ട്രീ യസമരത്തിനുള്ള ഒരായുധമാക്കി മാറ്റുക എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോ ദനഘടകളാണ്. സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങ ളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങു കൾ തീർക്കുന്ന മാമൂലുകൾക്കും വിധിവിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുകയും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമുഹ്യ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ മുദ്രാവാക്യംകൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്. 46<noinclude></noinclude> i3rxbtsu0koqj35h5dpyx4tpehymafn താൾ:Janakeeyasasthra prastanam.pdf/46 106 81056 239536 239219 2026-04-18T11:46:23Z Prajaneeshp 2947 /* സാധൂകരിച്ചവ */ 239536 proofread-page text/x-wiki <noinclude><pagequality level="4" user="Prajaneeshp" /></noinclude>ഉൽപ്പത്തി പി.ടി.ബി, വി.കെ.ഡി) ആത്മപരിശോധനയിലും ഭാവിവീക്ഷണരൂപീകരണ ത്തിലും പരിഷത്തിലെ എല്ലാ മുൻനിര പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിക്കണ മെന്ന നിർദേശം ജനറൽ സെക്രട്ടറി സി.ജി.ശാന്തകുമാറിന്റെ മുന്നിൽ വച്ചു. സി.ജി ഉത്സാഹത്തോടെ ആ നിർദേശം അംഗീകരിച്ചു. അങ്ങനെയാണ് "പീച്ചി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത് (1975 മെയ് 9-11). താഴെ പറയുന്ന ലക്ഷ്യ ങ്ങൾ വച്ചുകൊണ്ടാണ് ഈ ക്യാമ്പ് നടത്തിയത്. 1. പരിഷത്തിന്റെ കഴിഞ്ഞ 12 കൊല്ലത്തെ പ്രവർത്തനത്തെ സ്വയം നൽകിയ ലക്ഷ്യത്തിന്റെയും നേട്ടത്തിന്റെയും ചട്ടക്കൂടിനുള്ളിൽ വച്ച് വിമർശനാത്മ കമായി വിലയിരുത്തുക. 2. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുക. 3. ഗ്രാമശാസ്ത്രസമിതിയുടെ ഘടന, രൂപീകരണം, പ്രവർത്തനം എന്നിവ യിൽ വ്യക്തത കൈവരുത്തുക. 4. സർവോപരി, പ്രവർത്തകർ തമ്മിൽ തമ്മിലുള്ള ആത്മബന്ധം വളർത്തു കയും ശക്തിപ്പെടുത്തുകയും ചെയ്യുക. പിന്നീട് പരിഷത്തിനകത്ത് പ്രചാരത്തിൽ വന്ന പാരിഷത്തികത' എന്ന പദത്തിന്റെ പൊരുൾ രൂപം കൊള്ളുന്നതിൽ സുപ്രധാനമായ ഒരു പങ്കാണ് പീച്ചി ക്യാമ്പ് വഹിച്ചത്. ലളിതമായ ജീവിതശൈലി, കീഴ്മേൽ ബോധ ത്തിന്റെ അഭാവം, സഹിഷ്ണുത, പരസ്പരം പകർത്തുന്ന ശുഭാപ്തി വിശ്വാ സം..... ഇവയൊക്കെ പാരിഷത്തികത' എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു. ഇന്നും ഈ പദം ഉപയോഗിക്കുന്നുണ്ട്. “ഇന്ന് ആൾ പാരിഷത്തികമായല്ല പെരുമാറുന്നത്' എന്ന പരാതി ധാരാളം കേൾക്കാം. എന്നാൽ പരാതി പറ യുന്ന സ്വഭാവം തന്നെ അപാരിഷത്തികമായാണ് അന്നു കരുതിയിരുന്നത്. ക്യാമ്പിന്റെ ഉള്ളടക്കത്തോടും സംഘടനാരീതിയോടും തീരുമാന ങ്ങളോടും ഒട്ടുംതന്നെ യോജിക്കാൻ കഴിയാതെ പോയ ഒരാൾ മാത്രമേ ഉണ്ടാ യിരുന്നുള്ളു. നേരത്തെ പറഞ്ഞപോലെ, അതിന്റെ സ്ഥാപക സെക്രട്ടറി ആയ ഡോ. കെ.ജി.അടിയോടി. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിനായി സമർപ്പിച്ച രേഖയിലെ വാദഗതികൾ ദീർഘമായി ചർച്ചചെയ്യപ്പെടുകയുണ്ടായി. എല്ലാവരും അതിനോട് യോജിച്ചു. ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കണമെങ്കിൽ ചൂഷിതരിൽ ചൂഷിതരുടെ ജീവിതായോധനത്തിലും മോചനായോധനത്തിലും അവരുടെ കയ്യിൽ ശാസ്ത്രം ശക്തമായ ഒരായു ധമായി മാറണം. ഇതിനായുള്ള ഒരു വേദിയാണ് ഗ്രാമശാസ്ത്ര സമിതി. ഇവയ്ക്ക് സമാന്തരമായി ഫാക്ടറികളിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കണമെന്ന നിർദേശവും പൊന്തിവരികയുണ്ടായി. തൊഴിൽജന്യ രോഗങ്ങൾ, തൊഴിൽ അന്തരീക്ഷം, സുരക്ഷാസംവിധാനങ്ങൾ മുതലായവ യൊക്കെ അതിന്റെ വിഷയപരിധിയിൽപ്പെടും. പിൽക്കാലത്ത് 600ൽപ്പരം 47<noinclude></noinclude> 8jzk156ywxf2pkf948ts2p1w5wthm01 താൾ:Janakeeyasasthra prastanam.pdf/27 106 81066 239466 239274 2026-04-17T12:26:47Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239466 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>മെങ്കിൽ അത് സോവിയറ്റ് യൂണിയനിലാണ് എന്ന അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനം സാധാരണക്കാർക്ക് അനുഭവപ്പെട്ടിരുന്ന പരിപൂർണ സുരക്ഷിതത്വബോധവും കുട്ടികളുടെ കാര്യത്തിൽ സമൂഹം കാണിച്ചിരുന്ന ഉയർന്ന ശുഷ്കാന്തിയും ആയിരുന്നു. ഇന്ത്യയിലെ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പരിചരണം ലഭിക്കുകയാണങ്കിൽ ഇന്ത്യയും ഒരു സ്വർഗമാകും. പക്ഷേ, അങ്ങനെയൊന്നു കെട്ടിപ്പടുക്കാൻ റഷ്യക്കാർക്ക് കൊടുക്കേണ്ടിവന്നതിൽ കൂടുതൽ കനത്ത വില നൽകേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും അത് അഭിലഷണീയമാണ്. പക്ഷേ, മറ്റൊരു കാര്യംകൂടി പ്രകടമായിരുന്നു. ആ സോവിയറ്റ് സ്വർഗം നരകത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് എന്നത്. ആ പോക്കിന് ബ്രേക്കിടണമെങ്കിൽ, അതിന്റെ ഗതി തിരിച്ചാക്കണമെങ്കിൽ ശക്തമായ ജനാധിപത്യം ആവശ്യമാണ്. ഈ കാലഘട്ടത്തിൽ ശാസ്ത്രപരിജ്ഞാനമില്ലാത്ത ഒരു ജനതയ്ക്ക് സ്വയം ഭരിക്കാനുള്ള കഴിവു ലഭിക്കുന്നതല്ല... ഇതൊക്കെ ആയിരുന്നിരിക്കണം മനസ്സിലുണ്ടായിരുന്ന അവ്യക്തധാരണകൾ. ഇന്ത്യയിൽ തിരിച്ചെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവ മൂർത്തമായ രൂപം കൈവരിക്കാൻ തുടങ്ങി. എന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ ''സ്ഥാനിയങ്ങളും തേജോദ്ഗിരിണവും, പരമാണുശാസ്ത്രം'' എന്നിവ അച്ചടിച്ച് വിതരണം ചെയ്തത് മംഗളോദയം ആയിരുന്നു. അതിന്റെ മാനേജർ എം.സി.വാസുദേവനാണ് ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. രണ്ടുമൂന്നു കൊല്ലമായി തുടങ്ങിയിട്ട് കോന്നിയൂർ നരേന്ദ്രനാഥ്, കെ.ജി.അടിയോടി, പി.ടി. ഭാസ്കരപ്പണിക്കർ, എം.എൻ. സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന പ്രവർത്തകർ. ഇതിൽ എം.എൻ. സുബ്രഹ്മണ്യൻ കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ എന്റെ ഇളയച്ഛൻ വിഷ്ണു നമ്പൂതിരിയുടെ സഹപ്രവർത്തകനാണ്. അങ്ങനെ കോഴിക്കോട്ടുപോയി എം.എൻ. എസിനെ കാണുന്നു. മറ്റുള്ളവരുടെ മേൽവിലാസങ്ങൾ ലഭിക്കുന്നു. ആൾ ഇന്ത്യാ റേഡിയോവിൽ പോയി നരേന്ദ്രനാഥിനെ കാണുന്നു. അടിയോടി തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. അടുത്തയാഴ്ച പി.ടി.ബി.യെ കാണാൻ ഒറ്റപ്പാലത്ത് പോകുന്നു. കാണാൻ പറ്റിയില്ല. കത്തു കൊടുത്തു പോരുന്നു. ഏതാനും ദിവസം കഴിഞ്ഞ് പി.ടി.ബി. എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നു. ഉത്സാഹനിർഭരമായ ചർച്ച. അവസാനം, മലയാളത്തിൽ ശാസ്ത്രസാങ്കേതിക വിഷയ ങ്ങൾക്കു മാത്രമായി ഒരു ആനുകാലികം ആവശ്യമാണെന്ന നിഗമനത്തിൽ എത്തുന്നു. ബോംബെയിൽ നിന്ന് ലേഖനങ്ങളും വരിക്കാരെയും നൽകാമെന്ന് ഉറപ്പു നൽകുന്നു. അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തേക്കുപോയി. അടിയോടിയെ കാണാനായിട്ട്. വേളിയിൽ ആയിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരു<noinclude></noinclude> pdu1jctpfntz544daf6rywf0n4wk4nu താൾ:Janakeeyasasthra prastanam.pdf/28 106 81081 239467 239265 2026-04-17T12:27:57Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239467 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>ന്നത്. നട്ടുച്ചക്ക്, ഏതാണ്ട് രണ്ടുമണിയോടുകൂടി രണ്ടു കിലോമീറ്ററോളം വീടന്വേഷിച്ച് നടന്ന് വിയർത്തൊലിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. അടിയോടിയുടെ പ്രതികരണം തണുപ്പനായിരുന്നു. പക്ഷേ, ആ തണുപ്പ് ഒരു തരത്തിലും ആശ്വാസകരമായില്ല. പിന്നീടൊരിക്കൽ അൽപ്പം കളിയാക്കിക്കൊണ്ടുതന്നെ എന്റെ അന്നത്തെ സന്ദർശനത്തെ അദ്ദേഹം വിവരിക്കുകയുണ്ടായിട്ടുണ്ട്. ആ ലേഖനത്തിൽ അദ്ദേഹം എഴുതി: “ശാസ്ത്രസാഹിത്യപ്രചാരണം വിട്ട് മുഴുവൻ സമയ ഗവേഷകനായി ഞാൻ തിരുവനന്തപുരത്തേക്കുപോയി. ഏതാണ്ട് അക്കാലത്ത് തന്നെ ബോംബെയിൽ നിന്ന് ഡോ.പരമേശ്വരൻ ഗവേഷണം വിട്ട് ശാസ്ത്രസാഹിത്യ പ്രചാരണത്തിനായി കേരളത്തിലേക്ക് പോന്നു...." ശരിയാണ്. പക്ഷേ, അത് സംഭവിച്ചത് അന്നായിരുന്നില്ല, 1969ൽ ആയിരുന്നു. പിന്നീട്, അഞ്ചാറുകൊല്ലം കഴിഞ്ഞ് പീച്ചിയിൽ വച്ചു നടന്ന ആദ്യത്തെ പ്രവർത്തക ക്യാമ്പിൽ ഡോ.അടിയോടി - അതിനിടക്ക് അദ്ദേഹം Ph.D എടുത്തിരുന്നു തന്റെ നിലപാട് വ്യക്തമാക്കുകതന്നെ ചെയ്തു. ശാസ്ത്രജ്ഞൻ സമൂഹത്തിൽനിന്ന് കുറച്ചു ദൂരം നിലനിർത്തണം. ഏറെ അടുത്തുപോയാൽ രാഷ്ട്രീയവുമായി സമ്പർക്കപ്പെടേണ്ടിവരും. ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല... ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ ശാസ്ത്രസമിതികളുടെ രൂപീകരണവും ഗ്രാമതലപ്രവർത്തനവും പരിഷത്തിനെ രാഷ്ട്രീയവത്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അന്നു പരിഷത്ത്വി ട്ടുപോയി. എന്നാൽ ആ വിട്ടുപോക്കിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്ന് അദ്ദേഹം, ഒരു വേള, മനസ്സിലാക്കിക്കാണില്ല. വർഷങ്ങൾക്കു ശേഷം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സി.പി.ഐ.(എം.) സംഘടനയാണെന്ന് ആരോപിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അതിന്റെതായ ദേശീയശാസ്ത്രവേദി രൂപീകരിച്ചപ്പോൾ ഡോ.അടിയോടി സസന്തോഷം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്. നമുക്ക് വർത്തമാനത്തിലേക്ക് തിരിച്ചുവരാം. 1966 ജനുവരിയിൽ ബോംബെയിൽ തിരിച്ചെത്തിയ ഉടനെതന്നെ ശാസ്ത്ര പ്രചാരണത്തിൽ താൽപ്പര്യമുള്ളവരുടേതായ ഒരു യോഗം വിളിച്ചുകൂട്ടി. മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ SSP(M) എന്നപേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഞാൻ പ്രസിഡണ്ടും ശ്രീ. വി.സി. നായർ സെക്രട്ടറിയുമായി. ഡോ. എ.ഡി. ദാമോദരനായിരുന്നു വൈസ് പ്രസിഡണ്ട്. ബ്രാക്കറ്റിൽ മലയാളം എന്നു ചേർക്കാൻ കാര ണം, അത് കൂടാതെ തമിഴ്, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, ഹിന്ദി, ബംഗാളി... അങ്ങനെ എല്ലാ ഭാഷകൾക്കും സംഘടനകൾ ഉണ്ടാക്കാൻ പ്ലാനു ണ്ടായിരുന്നു എന്നതുകൊണ്ടാണ്. അവ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുഗ്), മറാഠി വിദ്ന്യാൻ പരിഷത്ത്, കന്നഡ വിജ്ഞാൻപരിഷത്ത്, ഹിന്ദി<noinclude></noinclude> 15vrpr7fclb0adb07ufuk22d85s81zt താൾ:Janakeeyasasthra prastanam.pdf/29 106 81090 239534 239291 2026-04-18T11:43:44Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239534 proofread-page text/x-wiki <noinclude><pagequality level="3" user="Prajaneeshp" /></noinclude>വിഗ്യാൻ പരിഷത്ത്, ഗുജറാത്തി വിഗ്യാൻ പരിഷത്ത്, വിഞ്ഞാന തമിൾ വളർച്ചിക്കഴകം എന്നിങ്ങനെ ഏഴു സംഘടനകൾ അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ രൂപീകരിക്കപ്പെട്ടു. അവയെല്ലാം കൂടിച്ചേർന്ന് ഒരു ഫെഡറേഷനും രൂപീകരിച്ചു. FILSA ഫെഡറേഷൻ ഓഫ് ഇന്ത്യൻ ലാംഗ്വേജ് സയൻസ് അസോസിയേഷൻസ്. 22 കൊല്ലത്തിനുശേഷം രൂപം കൊള്ളാൻ പോകുന്ന AIPSNന്റെ, ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്കിന്റെ മുൻഗാമി ആയിരുന്നു ഇത്. പൂനാ സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ആർ.വി. സാറെ ആയിരുന്നു അതിന്റെ പ്രസിഡണ്ട്. മറാഠി വിദ്ന്യാൻ പരിഷത്തിലെ എം.എൻ.ഗോഗ്തെയും ഞാനുമായിരുന്നു സെക്രട്ടറിമാർ. 1966 മേയിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന പരിഷത്തിന്റെ 3-ാം വാർഷികത്തിൽ "ശാസ്ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരുമാനിച്ചു. എന്നെ ബോംബെയിലെ ജോയന്റ് സെക്രട്ടറിയാക്കി. രണ്ടു മൂന്നു മാസത്തിനുള്ളിൽ മൂന്നു ലേഖനങ്ങളും നൂറു വരിക്കാരുടെ 600 രൂപയും അയച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെ 1966 ആഗസ്റ്റിൽ "ശാസ്ത്രഗതിയുടെ പ്രഥമ ലക്കം പുറത്തിറക്കി. “മംഗളോദയം' പ്രസ്സിലാണ് അച്ചടിച്ചത്.എം.സി. നമ്പൂതിരിപ്പാടിനായിരുന്നു ചുമതല. ബോംബെ പരിഷത്ത് അന്ന് വളരെ സജീവമായിരുന്നു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച ഒരു ചർച്ചായോഗം നടത്തുക എന്നത് അവർ പതിവാക്കിയിരുന്നു. ചൊവ്വാഴ്ച കൊടിയാഴ്ചയാണ്, മാസത്തിലെ ആദ്യത്തെ ആഴ്ചകൾ ശുഭദിനങ്ങളാണ് എന്നീ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാണ് രണ്ടാം ചൊവ്വ തെരഞ്ഞെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ, ഒരു തരത്തിലുള്ള യാന്ത്രിക യുക്തിവാദത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നു കാണാൻ കഴിയും. ഈ ചർച്ചായോഗത്തിൽ ഒരാൾ എഴുതിത്തയ്യാറാക്കിയ ഒരു വിഷയം അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലൂടെ ശാസ്ത്രം പഠിച്ചവർക്ക് മലയാളത്തിൽ എഴുതാനും പറയാനും കേട്ടത് മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഹാജർ നില 30- 40ൽ നിന്ന് 8-10ലേക്ക് കുറഞ്ഞു. ഒരു പുനരുജ്ജീവന പ്രക്രിയ ആവശ്യമായി. ഞാൻ രണ്ടാഴ്ച ലീവെടുത്തു. എല്ലാ അംഗങ്ങളെയും പുതിയ കുറെപ്പേരെയും വീട്ടിൽ ചെന്നു കണ്ടു. അവർ തരുന്ന കാപ്പി കുടിച്ചു, ഊണു കഴിച്ചു. അടുത്ത യോഗത്തിന് വരണമെന്ന് സ്നേഹപൂർവം നിർബന്ധിച്ചു. ആ ഗൃഹസന്ദർശനങ്ങൾ ഏറെ ഗുണം ചെയ്തു. അടുത്ത യോഗത്തിൽ ഏതാണ്ട് 35-40 പേർ പങ്കെടുത്തു. പിന്നീട് ഏറെ മാസങ്ങളോളം ഈ ഹാജർ നില തുടർന്നു. ഗൃഹസന്ദർശനം ശക്തമായ ഒരു പ്രേരകായുധമാണെന്ന് പിന്നെയും പല അവസരങ്ങളിലും കണ്ടിട്ടുണ്ട്. ബോംബെ പരിഷത്ത് 1966 ആഗസ്റ്റിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. ശ്രീ. വി.സി. നായരാണ് ഭരണഘടന എഴുതി ഉണ്ടാക്കിയത്. ഏതാണ്ട് അറുപത് അംഗങ്ങൾ ഉണ്ടായിരുന്നു.<noinclude></noinclude> gpqk1hpbejdhjwnachlwu40qigqb74k താൾ:Janakeeyasasthra prastanam.pdf/21 106 81093 239460 239384 2026-04-17T12:21:39Z Hardika Kunju 13247 /* സാധൂകരിച്ചവ */ 239460 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം ലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്രസാഹി ത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതുഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്. നാടുവാഴിത്ത സംസ്കാരത്തിനെതിരായ പോരാട്ടം അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവ സാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാ നങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതതു സമുദായത്തിലെ കാലഹ രണപ്പെട്ട ആചാരമര്യാദകൾ പരിഷ്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ് ജാതികളിൽപ്പെട്ടവർ മറ്റൊന്നിനുകൂടി യത്നിച്ചു. പര പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ "കീഴാള സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ “ബൂർഷ്വാ” ഉൽപതിഷ്ണുത്വത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. കെ. അയ്യപ്പനേയും ഇ.മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ശ്രീനാരായണന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വചനത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപ യോഗിച്ചു. കെ. അയ്യപ്പന്റെ “ശാസ്ത്രദശകം” അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിന് പ്രത്യക്ഷോദാഹരണമാണ്. ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ജനകീയ ശാസ്ത്രപ സ്ഥാനം, ശാസ്ത്രസാഹിത്യം മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് നിയത മായ അർഥത്തോടെയാണ്. ജനകീയ ശാസ്ത്രമെന്നത് ജനപ്രിയശാസ്ത്രവും (popular science) കടുംശാസ്ത്രവും (rigorous science) രണ്ടും ചേർന്നതാ ണ്. ജനകീയമെന്ന വിശേഷണത്തിന് ആഴത്തിലുള്ള അർഥമുണ്ട്. ഒരു സവി ശേഷം ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണത്. മാനവസമൂഹത്തെ അത് രണ്ടുവൻചേരികളായി കാണുന്നു: (i) തുടർച്ചയായി കേവലമായോ ആ ക്ഷികമായോ ദരിദ്രവൽക്കരിക്കപ്പെടുകയോ, ദരിദ്രവൽക്കരണത്തിന്റെ ഭീഷ ണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, (ii) അവരുടെ ചെലവിൽ തു ടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം. ഈ രണ്ടാമത് പറ ഞ്ഞ കൂട്ടരുടെ നിയന്ത്രണത്തിലാണ് ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്ന്, അറിവിന്റെ ഉടമകൾ (Intellectual Property Owners) അവരാണ്. "ജന കീയം' എന്ന വിശേഷണം സൂചിപ്പിക്കുന്നത് ആദ്യവിഭാഗക്കാരോട്, ദരിദ്ര 22<noinclude></noinclude> c3tp65fa86qqc3oj3buy92lf812i617 താൾ:Changanasseri 1932.pdf/1 106 81098 239471 239309 2026-04-18T04:36:27Z Sneha Forestry 12491 /* സാധൂകരിച്ചവ */ 239471 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>ചങ്ങനാശേരി "ഇന്നത്തേ ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പാടേ വ്യത്യസ്ഥമായ ഒരു നൂതനലോകത്തെ നിങ്ങൾക്ക് നേരിടാതെ ഗത്യന്തരമില്ല. ക്ലേശിച്ചു ചിന്തിക്കുക ക്ലേശിച്ചു പ്രയത്നിക്കുക;കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുക. മഠയന്മാർക്കും,അലസന്മാർക്കും,ഭീരുകൾക്കും ലോകത്തിൽ സ്ഥാനം ഇല്ല." ചങ്ങനാശ്ശേരി. സി. നാരായണപിള്ള ബി. എ., ബി. എൽ.<noinclude><references/>{{WSDC2014School}}</noinclude> cjci8rtr52mhcf3xv9hoq01ayfb6bgu താൾ:Gadyamalika vol-3 1924.pdf/1 106 81100 239452 239446 2026-04-17T12:00:07Z Hardika Kunju 13247 239452 proofread-page text/x-wiki <noinclude><pagequality level="1" user="Nayana Rajichandran02" /></noinclude><u><b><font size=2></b></font size> <center> <font size=5><b>ഗദ്യമാലിക</b></font size></u> വിശിഷ്ടഗദ്യപ്രബന്ധങ്ങൾ മൂന്നാംഭാഗം<noinclude><references/>{{WSDC2014School}}</noinclude> denu19y2ugohtguqujo7w6xvfa9kwr5 താൾ:Janakeeyasasthra prastanam.pdf/39 106 81108 239540 239323 2026-04-18T11:55:10Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239540 proofread-page text/x-wiki <noinclude><pagequality level="3" user="Prajaneeshp" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം പി.ടി.ബി യുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും (പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിട യിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീ യലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നട ത്തേണ്ടത്. അങ്ങനെ പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യ പ്പെട്ടു. അതിനുള്ള കുറിപ്പുകൾ "ശാസ്ത്രകേരളത്തിന്റെ പ്രത്യേക ലക്കം (ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പ ര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന "ശാസ്ത്രകേരളത്തിൽ പ്രസി ദ്ധീകരിച്ചു. പി.ടി.ബി ക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം 400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്ത കനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ 1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു. 40<noinclude></noinclude> asdgmo903w76cblh6gtffjh6ndj4d7b താൾ:Janakeeyasasthra prastanam.pdf/71 106 81142 239529 239377 2026-04-18T11:37:27Z SijiR 13108 239529 proofread-page text/x-wiki <noinclude><pagequality level="1" user="Peemurali" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം സ്വപ്നം കണ്ടുകൊണ്ടിരുന്നവർക്ക് ഏറ്റ കടുത്ത ഒരു ഷോക്കായിരുന്നു അത്. എന്നാൽ റെയ്ച്ചൽ കാഴ്സണിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ മാർക്സും എംഗൽസും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണവും തത്ഫലമായുണ്ടാകുന്ന ജനവാസകേന്ദ്രീകരണവും എങ്ങനെ മണ്ണിന്റെ ചയാപചയത്തെ, പോഷണചക്രത്തെ (nutrient cycle) വിച്ഛേദിക്കുന്നു എന്ന് “മുലധന'മെന്ന പുസ്തകത്തിൽ മാർക്സ് സൂചിപ്പിച്ചി ട്ടുണ്ട്. ഒരു ജേതാവെന്ന രീതിയിൽ പ്രകൃതിയെ സമീപിച്ചാൽ കിട്ടുന്ന, ചരി ത്രത്തിൽ കിട്ടിയിട്ടുള്ള, തിരിച്ചടികളെപ്പറ്റി എംഗൽസ് 'വാനരനിൽനിന്ന്' നര നിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന പ്രബന്ധ ത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു കൊച്ചു പുസ്തകത്തിന്റെ രൂപത്തിൽ ("അധ്വാ നത്തിന്റെ പങ്ക്' ഈ പ്രബന്ധം ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. 1848-ൽ തന്നെ മാർക്സും എംഗൽസും കൂടി തയ്യാറാക്കിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വിൽ, വ്യവസായം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, വിപ്ലവാനന്തര ഗവൺമെന്റിന്റെ പത്തു പരിപാടികളിൽ ഒന്നായി ഇങ്ങനെ എഴുതിയിരുന്നു. കൃഷിയെയും വ്യവസായത്തെയും ഇടകലർത്തി വിന്യസിക്കും. ജനസാന്ദ്രത കൂടുതൽ ഏകാത്മകമാക്കും. അങ്ങനെ നഗ രവും ഗ്രാമവും തമ്മിലുള്ള വൈരുധ്യങ്ങൾ പടിപടി ആയി ഇല്ലാതാക്കും. വനനശീകരണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് 18-ാം നൂറ്റാണ്ടിൽ തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിശ്ശബ്ദവ സന്തം സൃഷ്ടിച്ച ആഘാതം ഇവയേക്കാൾ ഒക്കെ വലുതായിരുന്നു. ശാസ്ത്ര ജ്ഞരുടെയും വികസന പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒക്കെ ഇടയിൽ നീറിപ്പുകഞ്ഞിരുന്ന വികാരങ്ങളും വിചാരങ്ങളും അവസാ നം ഒരു ആഗോള പരിസ്ഥിതി സമ്മേളനത്തിലേക്ക് നയിച്ചു. ഇതാണ് 1972ൽ സ്റ്റോക്ഹോമിൽ വച്ചു നടന്ന ഒന്നാം പരിസ്ഥിതി കോൺഗ്രസ്. അതിനുവേ ണ്ടി തയ്യാറാക്കിയതാണ് ലോകത്തിന്റെ അന്നത്തെ സാമാന്യ അവസ്ഥ വ്യക്തമാക്കുന്ന 'ഒരേ ഒരു ഭൂമി' (Only One Earth) എന്ന പുസ്തകം. റെനി ദു ബോയ്, ബാർബറ വാർഡ് എന്നിവരാണ് അത് തയ്യാറാക്കിയത്. അതിലെ ഒരു പ്രധാന വാചകമാണ് 'ഭൂമി' എന്ന പരിഷത്തിന്റെ ഗാനശില്പത്തിന് അടിസ്ഥാനം. അവർ എഴുതി: “ഈ ഭൂമി ഗതകാല തലമുറകളിൽനിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവിയിലെ കുഞ്ഞുങ്ങളിൽനിന്ന് കടം വാങ്ങിയതാണ് അത്.'' ഇതേ ആശയം ഒരു നൂറ്റാണ്ടു മുമ്പുതന്നെ “മൂല ധനം' എന്ന പുസ്തകത്തിൽ മാർക്സ് ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. 72 “ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല; ഭൂമുഖത്തുള്ള എല്ലാവരു ടെയും പൊതുസ്വത്തുമല്ല. അതിൽ ജീവിക്കുന്ന നാം താൽക്കാലിക ഗുണഭോക്താക്കൾ മാത്രമാണ്. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാ റാൻ നാം ബാധ്യസ്ഥരാണ്. E L C C C Q C C C C C C C<noinclude></noinclude> lew6knjp162ase2w839kg28380zpy4x 239533 239529 2026-04-18T11:43:23Z SijiR 13108 239533 proofread-page text/x-wiki <noinclude><pagequality level="1" user="Peemurali" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം സ്വപ്നം കണ്ടുകൊണ്ടിരുന്നവർക്ക് ഏറ്റ കടുത്ത ഒരു ഷോക്കായിരുന്നു അത്. എന്നാൽ റെയ്ച്ചൽ കാഴ്സണിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ മാർക്സും എംഗൽസും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണവും തത്ഫലമായുണ്ടാകുന്ന ജനവാസകേന്ദ്രീകരണവും എങ്ങനെ മണ്ണിന്റെ ചയാപചയത്തെ, പോഷണചക്രത്തെ (nutrient cycle) വിച്ഛേദിക്കുന്നു എന്ന് “മുലധന'മെന്ന പുസ്തകത്തിൽ മാർക്സ് സൂചിപ്പിച്ചി ട്ടുണ്ട്. ഒരു ജേതാവെന്ന രീതിയിൽ പ്രകൃതിയെ സമീപിച്ചാൽ കിട്ടുന്ന, ചരി ത്രത്തിൽ കിട്ടിയിട്ടുള്ള, തിരിച്ചടികളെപ്പറ്റി എംഗൽസ് 'വാനരനിൽനിന്ന്' നര നിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന പ്രബന്ധ ത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു കൊച്ചു പുസ്തകത്തിന്റെ രൂപത്തിൽ ("അധ്വാ നത്തിന്റെ പങ്ക്' ഈ പ്രബന്ധം ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. 1848-ൽ തന്നെ മാർക്സും എംഗൽസും കൂടി തയ്യാറാക്കിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വിൽ, വ്യവസായം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, വിപ്ലവാനന്തര ഗവൺമെന്റിന്റെ പത്തു പരിപാടികളിൽ ഒന്നായി ഇങ്ങനെ എഴുതിയിരുന്നു. കൃഷിയെയും വ്യവസായത്തെയും ഇടകലർത്തി വിന്യസിക്കും. ജനസാന്ദ്രത കൂടുതൽ ഏകാത്മകമാക്കും. അങ്ങനെ നഗ രവും ഗ്രാമവും തമ്മിലുള്ള വൈരുധ്യങ്ങൾ പടിപടി ആയി ഇല്ലാതാക്കും. വനനശീകരണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് 18-ാം നൂറ്റാണ്ടിൽ തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിശ്ശബ്ദവ സന്തം സൃഷ്ടിച്ച ആഘാതം ഇവയേക്കാൾ ഒക്കെ വലുതായിരുന്നു. ശാസ്ത്ര ജ്ഞരുടെയും വികസന പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒക്കെ ഇടയിൽ നീറിപ്പുകഞ്ഞിരുന്ന വികാരങ്ങളും വിചാരങ്ങളും അവസാ നം ഒരു ആഗോള പരിസ്ഥിതി സമ്മേളനത്തിലേക്ക് നയിച്ചു. ഇതാണ് 1972ൽ സ്റ്റോക്ഹോമിൽ വച്ചു നടന്ന ഒന്നാം പരിസ്ഥിതി കോൺഗ്രസ്. അതിനുവേ ണ്ടി തയ്യാറാക്കിയതാണ് ലോകത്തിന്റെ അന്നത്തെ സാമാന്യ അവസ്ഥ വ്യക്തമാക്കുന്ന 'ഒരേ ഒരു ഭൂമി' (Only One Earth) എന്ന പുസ്തകം. റെനി ദു ബോയ്, ബാർബറ വാർഡ് എന്നിവരാണ് അത് തയ്യാറാക്കിയത്. അതിലെ ഒരു പ്രധാന വാചകമാണ് 'ഭൂമി' എന്ന പരിഷത്തിന്റെ ഗാനശില്പത്തിന് അടിസ്ഥാനം. അവർ എഴുതി: “ഈ ഭൂമി ഗതകാല തലമുറകളിൽനിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവിയിലെ കുഞ്ഞുങ്ങളിൽനിന്ന് കടം വാങ്ങിയതാണ് അത്.'' ഇതേ ആശയം ഒരു നൂറ്റാണ്ടു മുമ്പുതന്നെ “മൂല ധനം' എന്ന പുസ്തകത്തിൽ മാർക്സ് ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. “ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല; ഭൂമുഖത്തുള്ള എല്ലാവരു ടെയും പൊതുസ്വത്തുമല്ല. അതിൽ ജീവിക്കുന്ന നാം താൽക്കാലിക ഗുണഭോക്താക്കൾ മാത്രമാണ്. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാ റാൻ നാം ബാധ്യസ്ഥരാണ്. 72<noinclude></noinclude> lpkp8p4g7etfyxf9oudhvnh2g4acp02 239535 239533 2026-04-18T11:43:47Z SijiR 13108 /* Proofread */ 239535 proofread-page text/x-wiki <noinclude><pagequality level="3" user="SijiR" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം സ്വപ്നം കണ്ടുകൊണ്ടിരുന്നവർക്ക് ഏറ്റ കടുത്ത ഒരു ഷോക്കായിരുന്നു അത്. എന്നാൽ റെയ്ച്ചൽ കാഴ്സണിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ മാർക്സും എംഗൽസും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണവും തത്ഫലമായുണ്ടാകുന്ന ജനവാസകേന്ദ്രീകരണവും എങ്ങനെ മണ്ണിന്റെ ചയാപചയത്തെ, പോഷണചക്രത്തെ (nutrient cycle) വിച്ഛേദിക്കുന്നു എന്ന് “മുലധന'മെന്ന പുസ്തകത്തിൽ മാർക്സ് സൂചിപ്പിച്ചി ട്ടുണ്ട്. ഒരു ജേതാവെന്ന രീതിയിൽ പ്രകൃതിയെ സമീപിച്ചാൽ കിട്ടുന്ന, ചരി ത്രത്തിൽ കിട്ടിയിട്ടുള്ള, തിരിച്ചടികളെപ്പറ്റി എംഗൽസ് 'വാനരനിൽനിന്ന്' നര നിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന പ്രബന്ധ ത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു കൊച്ചു പുസ്തകത്തിന്റെ രൂപത്തിൽ ("അധ്വാ നത്തിന്റെ പങ്ക്' ഈ പ്രബന്ധം ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. 1848-ൽ തന്നെ മാർക്സും എംഗൽസും കൂടി തയ്യാറാക്കിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വിൽ, വ്യവസായം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, വിപ്ലവാനന്തര ഗവൺമെന്റിന്റെ പത്തു പരിപാടികളിൽ ഒന്നായി ഇങ്ങനെ എഴുതിയിരുന്നു. കൃഷിയെയും വ്യവസായത്തെയും ഇടകലർത്തി വിന്യസിക്കും. ജനസാന്ദ്രത കൂടുതൽ ഏകാത്മകമാക്കും. അങ്ങനെ നഗ രവും ഗ്രാമവും തമ്മിലുള്ള വൈരുധ്യങ്ങൾ പടിപടി ആയി ഇല്ലാതാക്കും. വനനശീകരണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് 18-ാം നൂറ്റാണ്ടിൽ തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിശ്ശബ്ദവ സന്തം സൃഷ്ടിച്ച ആഘാതം ഇവയേക്കാൾ ഒക്കെ വലുതായിരുന്നു. ശാസ്ത്ര ജ്ഞരുടെയും വികസന പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒക്കെ ഇടയിൽ നീറിപ്പുകഞ്ഞിരുന്ന വികാരങ്ങളും വിചാരങ്ങളും അവസാ നം ഒരു ആഗോള പരിസ്ഥിതി സമ്മേളനത്തിലേക്ക് നയിച്ചു. ഇതാണ് 1972ൽ സ്റ്റോക്ഹോമിൽ വച്ചു നടന്ന ഒന്നാം പരിസ്ഥിതി കോൺഗ്രസ്. അതിനുവേ ണ്ടി തയ്യാറാക്കിയതാണ് ലോകത്തിന്റെ അന്നത്തെ സാമാന്യ അവസ്ഥ വ്യക്തമാക്കുന്ന 'ഒരേ ഒരു ഭൂമി' (Only One Earth) എന്ന പുസ്തകം. റെനി ദു ബോയ്, ബാർബറ വാർഡ് എന്നിവരാണ് അത് തയ്യാറാക്കിയത്. അതിലെ ഒരു പ്രധാന വാചകമാണ് 'ഭൂമി' എന്ന പരിഷത്തിന്റെ ഗാനശില്പത്തിന് അടിസ്ഥാനം. അവർ എഴുതി: “ഈ ഭൂമി ഗതകാല തലമുറകളിൽനിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവിയിലെ കുഞ്ഞുങ്ങളിൽനിന്ന് കടം വാങ്ങിയതാണ് അത്.'' ഇതേ ആശയം ഒരു നൂറ്റാണ്ടു മുമ്പുതന്നെ “മൂല ധനം' എന്ന പുസ്തകത്തിൽ മാർക്സ് ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. “ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല; ഭൂമുഖത്തുള്ള എല്ലാവരു ടെയും പൊതുസ്വത്തുമല്ല. അതിൽ ജീവിക്കുന്ന നാം താൽക്കാലിക ഗുണഭോക്താക്കൾ മാത്രമാണ്. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാ റാൻ നാം ബാധ്യസ്ഥരാണ്. 72<noinclude></noinclude> ioi0lse3umkuxp2w8mlbpjxk1lwzz49 താൾ:Rasikaranjini book 4 1905.pdf/22 106 81156 239514 239402 2026-04-18T10:13:36Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239514 proofread-page text/x-wiki <noinclude><pagequality level="3" user="Prajaneeshp" /></noinclude> സ്വയം പ്രകാശമുള്ള ചില ജന്തുക്കൾ 9 ദ്വാൻ താൻ പ്രസിദ്ധപ്പെടുത്തീടുള്ള സമുദ്രഗൎഭപ്രദേശങ്ങൾ (Dept- hs of the sea) എന്ന പുസ്തകത്തിൽ പ്രസ്താവിച്ചു കാണുന്നു. കടൽ ജന്തുക്കളിൽ വെച്ച് സമുദ്രത്തിൽ കാൽ നാഴികയില ധികം ആടത്തിനടിയിൽ സ്ഥിരവാസമുള്ളവയായ ജന്തുകളിലാ ണ് സ്വയം പ്രകാശം നാനാപ്രകാരത്തിൽ കാണുന്നത് . സമുദ്ര ത്തിൽ കാൽ നാഴികയിലികം ആഴമുള്ള പ്രദേശങ്ങളിൽ സൂര്യരശ്മി ഒട്ടും തന്നെ പ്രവേശിക്കാത്തതുകൊണ്ട് ഏതു സമയത്തും കൂരിരു ട്ടു പിടിച്ചു കിടക്കുന്ന ആ വക പ്രദേശങ്ങളിലാണല്ലോ ഈ വക ദീപങ്ങളുടെ പ്രയോജനവും അധികം ഉള്ളത്. ആ വക പ്രദേശ ങ്ങളിലെ ജന്തുക്കളിൽ ദേഹമാസകലം പ്രകാശമുള്ളവയും, പ്രത്യേ ക അവയങ്ങൾ മാത്രം പ്രകാശമുള്ളവയും, നിരന്തരമായി പ്ര കാശം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നവയും, ആവശ്യമുള്ളപ്പോൾ മാത്രം പ്രകാശം കാണിക്കുന്നവയും, വൎണ്ണം മാറിമാറി പ്രകാ ശിക്കുന്നവയും ആയി നേരിധി ജന്തുക്കളെ കണ്ടു പിടിച്ചിട്ടുണ്ട്. സമുദ്രത്തിന്റെ അടിയിൽചെന്ന് ഈ വക ജന്തുക്കളുടെ കാഴ്ച കണ്ട് ആരാന്ദിപ്പാൻ ആർക്കാണു മോഹം തോന്നാതിരിക്കുന്നത്? പൗൎണ്ണമിയിലെ ചന്ദ്രബിംബത്തെ ഉടച്ചെടുത്തു മത്സ്യാകൃതിയിൽ വാർത്തുവിട്ടിട്ടുള്ളവയും , ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വ്യാഴശുക്രന്മാരെ പിടിച്ചു വെച്ചിട്ടുള്ളവയും രണ്ടു പള്ളകളിലും വരി വരിയായി നക്ഷത്രങ്ങൾ പതിച്ചിട്ടുള്ളവയും ചോപ്പ്, പച്ച, നീലം മുതലായി പല നിറത്തിലുള്ള മത്താപ്പുകൾ ഇടക്കിടെ കത്തിക്കുന്നവയും അങ്ങോട്ടുമിങ്ങോട്ടും വെളിച്ചം വീശിക്കൊണ്ടു പോകുന്ന ചവിട്ടുവണ്ടിയുടെ വട്ടക്കണ്ണൻ വിളക്കു തലയിൽ വഹിക്കുന്നവയും ആയ അനവധി സൃഷ്ടിവിശേഷങ്ങൾകൂട്ടംകൂട്ടമായും ഒറ്റഒറ്റ യായും അവിടവിടെ സഞ്ചരിച്ചുകൊണ്ട്, അപ്രകാരമേൽ എ ന്നെന്നും ഗാഢാന്ധകാരത്തിൽ മുങ്ങിക്കിടപ്പാൻ സംഗതിയുള്ള ആ പ്രദേശങ്ങൾക്ക് ലോകത്തിൽ മറ്റു യാതൊരു പ്രദേശത്തിനുമില്ലാത്തതായ ഒരു വിശേഷ ശോഭയെ ഉണ്ടാക്കത്തക്കവണ്ണം വ്യവസ്ഥ<noinclude><references/></noinclude> nhsqjv63yjcv7tfk84lh83m2fc7gl50 താൾ:Rasikaranjini book 4 1905.pdf/23 106 81157 239522 239408 2026-04-18T10:38:54Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239522 proofread-page text/x-wiki <noinclude><pagequality level="3" user="Prajaneeshp" /></noinclude>10 രസികരഞ്ജിനി പുസ്തകം കൾ ഏൎപ്പെടുത്തീട്ടുള്ള ഈശ്വരന്റെ മാഹാത്മ്യം ഓർത്താൽ ആൎക്കാണ് വിസ്മയം തോന്നാത്തത് ? സി. എസ്. ഗോപാലപണിക്കർ, ബി, എ അറിയുക (അല്ലെങ്കിൽ മനസ്സിലാവുക) നാം നമ്മുടെ ജനനം മുതൽ മരണം വരെ ഓരോ ക്ഷണത്തിലും ലോകത്തിലുള്ള ഏതെങ്കി ലും ഒരു വിഷയത്തെപ്പറ്റി നമ്മുടെ ഇന്ദ്രിയങ്ങ ൾ വഴിയായി ഓരോ അറിവുകളെസ്സമ്പാദിച്ചു. കൊണ്ടു തന്നെയിരിക്കുന്നു എന്നുള്ള സംഗതി പെട്ടെന്നു പറയുമ്പോൾ ചിലർ അതു വകവെക്കയില്ലായിരിക്കാമെ ങ്കിലും അല്പം ആലോചിച്ചാൽ എല്ലാവരും സമ്മതിക്കുന്നതായിരിക്കും നാം എന്തെങ്കിലും അറിയുന്നത് നമ്മുടെ ജ്ഞാനേന്ദ്രിയങ്ങൾ (കണ്ണ്, മൂക്ക്, ചെവി, നാവ്, തൊലി) വഴിയായിട്ടാണല്ലൊ, എ നാൽ പ്രതിബന്ധങ്ങൾ യാതൊന്നുമില്ലാത്തപക്ഷം ഇന്ദ്രിയങ്ങൾ ല്ലാം തത്തട വിഷയഗ്രഹണ സാമൎഥ്യം തുല്യമായിരിക്കാമെങ്കിലും ഓരോ ഇന്ദ്രിയദ്വരേണയും നമ്മുടെ മനസ്സിൽ പതിയുന്ന വിഷയ സ്വരൂപസ്ഥിതിക്ക് പലപ്പോഴും പലസൂക്ഷ്മത്വഭേദമോ താരതമ്യ വിശേഷമൊ ദൃഢദൃഢവ്യത്യാസമോ ഉണ്ടാകാറുണ്ടെന്നുള്ളത് അനുഭവസിദ്ധമാകുന്നു. നാം അമ്മയുടെ ഉദരത്തിൽ നിന്നു ഭൂമിയിൽ പിറക്കുമ്പോൾ തന്നെ നമുക്കു ചക്ഷുരാദി ജ്ഞാനേന്ദ്രിയങ്ങൾ എല്ലാം ഉണ്ടായിരി ന്നുണ്ടല്ലൊ. എന്നാൽ ആദ്യമായി നമുക്കുണ്ടാകുന്ന ജ്ഞാനം ഏതു ഇന്ദ്രിയമാൎഗ്ഗേണ സിദ്ധിക്കുന്നതാകുന്നു?എന്നുള്ള ചോദ്യത്തിനു തന്നെ ശരിയായ ഒരു ഉത്തരം സാധാരണക്കാൎക്ക് എളുപ്പത്തിൽ പ<noinclude><references/></noinclude> 9djtkaiy3r1xzz2thk7ugnxwtx0d0dw താൾ:Changanasseri 1932.pdf/301 106 81179 239468 239450 2026-04-17T12:28:54Z SijiR 13108 239468 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>287 കൂടുതൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നും, ഇവിടെ വിസ്മരണീയ മല്ല. വാട്ട്സിന്റെ പത്രമാരണനിയമം അതിനെ കൂടുതൽ ആപല്ക്കരമാക്കിത്തീർത്തിട്ടുള്ള പല ഭേദഗതികളോടുംകൂടി തിരു വിതാംകൂറിലെ സ്വതന്ത്രപത്രപ്രവർത്തനത്തിന്റെ തലയും മുക ളിൽ തലമുടിനാരിൽ തൂങ്ങുന്ന ഒരു നിശിതഖഡ്ഗമെന്നപോ ലെ ഇന്നും തുങ്ങിനില്ക്കുന്നുണ്ട്. അക്കാലത്തു മി. ഏ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യ ത്തിൽ നടന്നുവന്നതും, തിരുവിതാംകൂറിലെ ഉദ്യോഗസ്ഥലോ കത്തേയും, പൊതുക്കാർയ്യപ്രസക്തന്മാരേയും ഒന്നുപോലെ വിറ പ്പിച്ചുകൊണ്ടിരുന്നതുമായ സമദർശിപത്രമാണു വാട്ട്സിൻറ പ്രസ്സ് നിയമത്തിനു വഴിതെളിച്ചതെന്നു പറയുന്നതിൽ തെറ്റി ല്ല. പരിഷ്ക്കരിച്ച നിയമസഭയുടെ സമ്മേളനകാ ലങ്ങളിൽ വയ്ക്കംസത്യാഗ്രഹം, സഞ്ചാരസ്വാതന്ത്ര്യപ്രമേ യാവതരണം, നായർബില്ലിന്റെ വാദപ്രതിവാദം തുടങ്ങിയ പ്രക്ഷോഭജനകമായ സംഭവങ്ങൾ തിരുവിതാംകൂറിൽ നടന്നു കൊണ്ടിരിക്കുമ്പോൾ ഇവിടത്തെ പൊതുക്കാജീവിതത്തെ പരിശുദ്ധമായി വച്ചുകൊണ്ടിരിക്കുവാൻ സമദർശിപത്രം അനു ഷ്ഠിച്ചിട്ടുള്ള നിസ്സീമമായ സേവനങ്ങൾ ഒരുകാലത്തും വിസ്മരി ക്കപ്പെടുന്നതല്ല. പത്രപ്രവർത്തനസ്വാതന്ത്ര്യത്തിന്റെ രക സാക്ഷിയായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ തിരോധാന ത്തിനുശേഷം യാതൊരു പ്രലോഭനങ്ങൾക്കും വശഗനാകാതെ, വ്യക്തിപരമായ പരിഗണനകൾക്കതീതനായി നിന്നുകൊണ്ടും മഹത്തായ ആദങ്ങളെ മാത്രം ലക്ഷ്യമാക്കി ശക്തിയേറിയ ഭാഷയിൽ ഭരണാധികാരികളേയും, പൊതുക്കാൻപ്രസക്തന്മാ രേയും വിമശിച്ചിട്ടുള്ള മറ്റൊരു പത്രാധിപർ തിരുവിതാംകൂറി ലുണ്ടായിട്ടുണ്ടെങ്കിൽ അതു മി. ബാലകൃഷ്ണപിള്ള മാത്രമാണ്. പൗരബോധവും, ദേശീയ ചിന്തകളും ഇത്ര വിപുലമായി പ്രവ രിച്ചുതുടങ്ങിയിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ സ്വതന്ത്രരാ ജ്യങ്ങളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള പത്രപ്രവർത്തനാദങ്ങളെ ലക്ഷ്യമാക്കി വച്ചുകൊണ്ടു സേച്ഛാധികാരഭരണത്തേയും, ഉദ്യോഗസ്ഥന്മാരുടെ ഭരണവൈകല്യങ്ങളേയും കെ. രാമകൃഷ്ണ പിള്ള അതിപരുഷമായ ഭാഷയിൽ വിമശിച്ചുകൊണ്ടിരുന്നു<noinclude><references/>{{WSDC2014School}}</noinclude> 8jn8cr96tmrlxb1av5o559va2x0qxzg താൾ:Changanasseri 1932.pdf/66 106 81181 239451 2026-04-17T12:00:05Z NandanaIFS 13248 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്തിൽ പൊതുജനങ്ങൾ സംഘടിച്ചു ദിവാൻജിയുടെ പൌരാ അധികാര ദുർവിനിയോഗങ്ങ വകാശലംഘനങ്ങളേയും യും അതികഠിനമായി പ്രതിഷേധിച്ചു. അതിന്റെ ഫലമായി ൧൦൮൨-ൽ വീണ്ടും പ്രജാസഭ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239451 proofread-page text/x-wiki <noinclude><pagequality level="1" user="NandanaIFS" /></noinclude>ത്തിൽ പൊതുജനങ്ങൾ സംഘടിച്ചു ദിവാൻജിയുടെ പൌരാ അധികാര ദുർവിനിയോഗങ്ങ വകാശലംഘനങ്ങളേയും യും അതികഠിനമായി പ്രതിഷേധിച്ചു. അതിന്റെ ഫലമായി ൧൦൮൨-ൽ വീണ്ടും പ്രജാസഭ വിളിച്ചുകൂട്ടുവാൻ ദിവാൻജി നിർബന്ധിതനായി. അങ്ങിനെ വിളിച്ചുകൂട്ടിയ സമ്മേളനത്തി ലേക്കാണു പരമേശ്വരൻ പിള്ള തിരഞ്ഞെടുക്കപ്പെട്ടിരുന്നതു്. മരുമക്കത്തായപരിഷ്ക്കരണത്തെക്കുറിച്ചു പ്രജാസഭയിൽ സാധാരണയായി പല നിവേദനങ്ങളും സമപ്പിതങ്ങളാകാറു ണ്ടായിരുന്നു. പ്രസ്തുത വഷം ചങ്ങനാശേരി നിവേദനം ചെയ്യു വാൻ അയച്ചിരുന്ന വിഷയങ്ങളിൽ ഒന്നു മരുമക്കത്തായപരി ഷ്കരണം തന്നെയായിരുന്നു. പരമേശ്വരൻ പിള്ള പ്രസംഗി ക്കുവാൻ സ്വസ്ഥാനത്തെഴുന്നേറ്റു നിന്നപ്പോൾ, അതേ വിഷ യത്തെപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മുൻഗാമി പറഞ്ഞുകഴി ഞ്ഞിരുന്നതുകൊണ്ടു്, ആവർത്തനമാവശ്യമില്ലെന്നുള്ള നിർദ്ദേശ ത്തോടുകൂടി ദിവാൻജി പ്രസംഗം തടഞ്ഞു. ഭിതനായ പര മേശ്വരൻ പിള്ള ദിവാൻജിയുടെ നീതിരഹിതമായ ആജ്ഞയെ പ്രതിഷേധിച്ചു ഉടൻ തന്നെ ഹാൾ വിട്ടിറങ്ങിപ്പോയി. ജനസ മ്മിതി വളരെ നഷ്ടപ്പെട്ടിരുന്ന ദിവാൻജിക്കു പരമേശ്വരൻ പിള്ളയുടെ പ്രതിഷേധം കൂടുതൽ അസ്വസ്ഥതയും കാരണ മാക്കി. മരുമക്കത്തായപരിഷ്കരണത്തിന് അനുകൂലമായ പൊതു ജനാഭിപ്രായത്തിനു പ്രതിദിനമെന്നവണ്ണം സംഘടിതരൂപം ല ഭിച്ചുകൊണ്ടിരുന്നു. യോഗങ്ങളും കാൺഫറൻസുകളും സമ്മേ ളിച്ചു നായന്മാർ സമുദായപരിഷ്ക്കാരപ്രക്ഷോഭണം ഊർജ്ജിത മായി നടത്തി. സീ. കെ. പി.യുടെ നേതൃത്വത്തിൽ കേരളീയ നായർ സമാജം രൂപവൽക്കരിക്കപ്പെട്ടിരുന്നു. പ്രജാസഭയിൽ പ്രസ്തുത വിഷയത്തെക്കുറിച്ചു കൂടുതൽ കൂടുതൽ നിവേദനങ്ങൾ സമപ്പിക്കപ്പെട്ടു. പരേതനായ പി. രാമൻ തമ്പി മരുമക്കത്താ വിവാഹത്തെ സംബന്ധിച്ചു നിയമസഭയിൽ ഒരു ബിൽ ഹാജരാക്കുന്നതിന് അനുവാദമാവശ്യപ്പെടുകയുണ്ടായി. ഇങ്ങിനെ വർദ്ധിച്ചുവന്ന ജനകീയപ്രക്ഷോഭത്ത ദീഘകാലം വിഗണിക്കുവാൻ ഗവണ്മെൻറിനു കഴിഞ്ഞില്ല.<noinclude><references/>{{WSDC2014School}}</noinclude> rvfma60hcd6egrobjkaevuezpus33lg 239465 239451 2026-04-17T12:25:41Z NandanaIFS 13248 239465 proofread-page text/x-wiki <noinclude><pagequality level="1" user="NandanaIFS" /></noinclude>ത്തിൽ പൊതുജനങ്ങൾ സംഘടിച്ചു ദിവാൻജിയുടെ പൌരാ അധികാര ദുർവിനിയോഗങ്ങ വകാശലംഘനങ്ങളേയും യും അതികഠിനമായി പ്രതിഷേധിച്ചു. അതിന്റെ ഫലമായി ൧൦൮൨-ൽ വീണ്ടും പ്രജാസഭ വിളിച്ചുകൂട്ടുവാൻ ദിവാൻജി നിർബന്ധിതനായി. അങ്ങിനെ വിളിച്ചുകൂട്ടിയ സമ്മേളനത്തി ലേക്കാണു പരമേശ്വരൻ പിള്ള തിരഞ്ഞെടുക്കപ്പെട്ടിരുന്നതു്. മരുമക്കത്തായപരിഷ്ക്കരണത്തെക്കുറിച്ചു പ്രജാസഭയിൽ സാധാരണയായി പല നിവേദനങ്ങളും സമപ്പിതങ്ങളാകാറു ണ്ടായിരുന്നു. പ്രസ്തുത വർഷം ചങ്ങനാശേരി നിവേദനം ചെയ്യു വാൻ അയച്ചിരുന്ന വിഷയങ്ങളിൽ ഒന്നു മരുമക്കത്തായപരി ഷ്കരണം തന്നെയായിരുന്നു. പരമേശ്വരൻ പിള്ള പ്രസംഗി ക്കുവാൻ സ്വസ്ഥാനത്തെഴുന്നേറ്റു നിന്നപ്പോൾ, അതേ വിഷ യത്തെപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മുൻഗാമി പറഞ്ഞുകഴി ഞ്ഞിരുന്നതുകൊണ്ടു്, ആവർത്തനമാവശ്യമില്ലെന്നുള്ള നിർദ്ദേശ ത്തോടുകൂടി ദിവാൻജി പ്രസംഗം തടഞ്ഞു. ഭിതനായ പര മേശ്വരൻ പിള്ള ദിവാൻജിയുടെ നീതിരഹിതമായ ആജ്ഞയെ പ്രതിഷേധിച്ചു ഉടൻ തന്നെ ഹാൾ വിട്ടിറങ്ങിപ്പോയി. ജനസ മ്മിതി വളരെ നഷ്ടപ്പെട്ടിരുന്ന ദിവാൻജിക്കു പരമേശ്വരൻ പിള്ളയുടെ പ്രതിഷേധം കൂടുതൽ അസ്വസ്ഥതയും കാരണ മാക്കി. മരുമക്കത്തായപരിഷ്കരണത്തിന് അനുകൂലമായ പൊതു ജനാഭിപ്രായത്തിനു പ്രതിദിനമെന്നവണ്ണം സംഘടിതരൂപം ല ഭിച്ചുകൊണ്ടിരുന്നു. യോഗങ്ങളും കാൺഫറൻസുകളും സമ്മേ ളിച്ചു നായന്മാർ സമുദായപരിഷ്ക്കാരപ്രക്ഷോഭണം ഊർജ്ജിത മായി നടത്തി. സീ. കെ. പി.യുടെ നേതൃത്വത്തിൽ കേരളീയ നായർ സമാജം രൂപവൽക്കരിക്കപ്പെട്ടിരുന്നു. പ്രജാസഭയിൽ പ്രസ്തുത വിഷയത്തെക്കുറിച്ചു കൂടുതൽ കൂടുതൽ നിവേദനങ്ങൾ സമപ്പിക്കപ്പെട്ടു. പരേതനായ പി. രാമൻ തമ്പി മരുമക്കത്താ വിവാഹത്തെ സംബന്ധിച്ചു നിയമസഭയിൽ ഒരു ബിൽ ഹാജരാക്കുന്നതിന് അനുവാദമാവശ്യപ്പെടുകയുണ്ടായി. ഇങ്ങിനെ വർദ്ധിച്ചുവന്ന ജനകീയപ്രക്ഷോഭത്ത ദീഘകാലം വിഗണിക്കുവാൻ ഗവണ്മെൻറിനു കഴിഞ്ഞില്ല.<noinclude><references/>{{WSDC2014School}}</noinclude> 8xudpsll3wfv2kmszmojb9mcgeksztr 239469 239465 2026-04-17T12:30:08Z NandanaIFS 13248 239469 proofread-page text/x-wiki <noinclude><pagequality level="1" user="NandanaIFS" /></noinclude>ത്തിൽ പൊതുജനങ്ങൾ സംഘടിച്ചു ദിവാൻജിയുടെ പൌരാ അധികാര ദുർവിനിയോഗങ്ങ വകാശലംഘനങ്ങളേയും യും അതികഠിനമായി പ്രതിഷേധിച്ചു. അതിന്റെ ഫലമായി ൧൦൮൨-ൽ വീണ്ടും പ്രജാസഭ വിളിച്ചുകൂട്ടുവാൻ ദിവാൻജി നിർബന്ധിതനായി. അങ്ങിനെ വിളിച്ചുകൂട്ടിയ സമ്മേളനത്തി ലേക്കാണു പരമേശ്വരൻ പിള്ള തിരഞ്ഞെടുക്കപ്പെട്ടിരുന്നതു്. മരുമക്കത്തായപരിഷ്ക്കരണത്തെക്കുറിച്ചു പ്രജാസഭയിൽ സാധാരണയായി പല നിവേദനങ്ങളും സമർപ്പിതങ്ങളാകാറു ണ്ടായിരുന്നു. പ്രസ്തുത വർഷം ചങ്ങനാശേരി നിവേദനം ചെയ്യു വാൻ അയച്ചിരുന്ന വിഷയങ്ങളിൽ ഒന്നു മരുമക്കത്തായപരി ഷ്കരണം തന്നെയായിരുന്നു. പരമേശ്വരൻ പിള്ള പ്രസംഗി ക്കുവാൻ സ്വസ്ഥാനത്തെഴുന്നേറ്റു നിന്നപ്പോൾ, അതേ വിഷ യത്തെപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മുൻഗാമി പറഞ്ഞുകഴി ഞ്ഞിരുന്നതുകൊണ്ടു്, ആവർത്തനമാവശ്യമില്ലെന്നുള്ള നിർദ്ദേശ ത്തോടുകൂടി ദിവാൻജി പ്രസംഗം തടഞ്ഞു. ഭിതനായ പര മേശ്വരൻ പിള്ള ദിവാൻജിയുടെ നീതിരഹിതമായ ആജ്ഞയെ പ്രതിഷേധിച്ചു ഉടൻ തന്നെ ഹാൾ വിട്ടിറങ്ങിപ്പോയി. ജനസ മ്മിതി വളരെ നഷ്ടപ്പെട്ടിരുന്ന ദിവാൻജിക്കു പരമേശ്വരൻ പിള്ളയുടെ പ്രതിഷേധം കൂടുതൽ അസ്വസ്ഥതയും കാരണ മാക്കി. മരുമക്കത്തായപരിഷ്കരണത്തിന് അനുകൂലമായ പൊതു ജനാഭിപ്രായത്തിനു പ്രതിദിനമെന്നവണ്ണം സംഘടിതരൂപം ല ഭിച്ചുകൊണ്ടിരുന്നു. യോഗങ്ങളും കാൺഫറൻസുകളും സമ്മേ ളിച്ചു നായന്മാർ സമുദായപരിഷ്ക്കാരപ്രക്ഷോഭണം ഊർജ്ജിത മായി നടത്തി. സീ. കെ. പി.യുടെ നേതൃത്വത്തിൽ കേരളീയ നായർ സമാജം രൂപവൽക്കരിക്കപ്പെട്ടിരുന്നു. പ്രജാസഭയിൽ പ്രസ്തുത വിഷയത്തെക്കുറിച്ചു കൂടുതൽ കൂടുതൽ നിവേദനങ്ങൾ സമപ്പിക്കപ്പെട്ടു. പരേതനായ പി. രാമൻ തമ്പി മരുമക്കത്താ വിവാഹത്തെ സംബന്ധിച്ചു നിയമസഭയിൽ ഒരു ബിൽ ഹാജരാക്കുന്നതിന് അനുവാദമാവശ്യപ്പെടുകയുണ്ടായി. ഇങ്ങിനെ വർദ്ധിച്ചുവന്ന ജനകീയപ്രക്ഷോഭത്ത ദീഘകാലം വിഗണിക്കുവാൻ ഗവണ്മെൻറിനു കഴിഞ്ഞില്ല.<noinclude><references/>{{WSDC2014School}}</noinclude> guv39axl1gqpgf9g1z5ugf74659brte താൾ:Changanasseri 1932.pdf/2 106 81182 239453 2026-04-17T12:00:48Z Deva2026 13260 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങനാശേരി (ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ ജീവചരിത്രം) സി. നാരായണപിള്ള. ബി. എ., ബി. എൽ. (Copy Right.) പ്രസാധകൻ ജി. രാമചന്ദ്രൻ.' താൾ സൃഷ്ടിച്ചിരിക്കുന്നു 239453 proofread-page text/x-wiki <noinclude><pagequality level="1" user="Deva2026" /></noinclude>ചങ്ങനാശേരി (ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ ജീവചരിത്രം) സി. നാരായണപിള്ള. ബി. എ., ബി. എൽ. (Copy Right.) പ്രസാധകൻ ജി. രാമചന്ദ്രൻ.<noinclude><references/>{{WSDC2014School}}</noinclude> kvetbj8ln5lgd5vp7olxmxjdtb875ca താൾ:Gadyamalika vol-3 1924.pdf/5 106 81183 239454 2026-04-17T12:02:09Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബഹുമാനപ്പെട്ട' താൾ സൃഷ്ടിച്ചിരിക്കുന്നു 239454 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude>ബഹുമാനപ്പെട്ട<noinclude><references/>{{WSDC2014School}}</noinclude> bmkajmjqv2a1ditn8ojqj60c86fqf63 239458 239454 2026-04-17T12:19:51Z Hardika Kunju 13247 239458 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude>ബഹുമാനപ്പെട്ട <u><b><font size=2></b></font size> <center> <font size=5><b>സർ രാമവമ്മ,</b></font size></u> ജി. സി. എസ്. ഐ., എഫ് . എം. യൂ. കൊച്ചി വലിയതമ്പുരാൻ<u><b><font size=2></b></font size> <center> <font size=5><b>കൊച്ചി വലിയതമ്പുരാൻ</b></font size></u> തിരുമനസ്സിലെ ത<noinclude><references/>{{WSDC2014School}}</noinclude> iyips85nz9mvy4n6k76112x7srawk55 താൾ:Gadyapradheepam 1919.pdf/4 106 81184 239456 2026-04-17T12:09:39Z Navitha k k 13253 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'GADHYA PRADEEPAM. FO THE USE OF THE HIGH SCHOOL CLASSES. ഗദ്യപ്രദീപം ഹൈസ്കൂൾകളിലെ ഉപയോഗത്തിനായി തൃശ്ശിവപേരൂർ ഗാൾസ്സ് ഹാളിൽ മലയാളം പണ്ഡിതർ തോരണത്തു പരമേശ്വരമേനൊൻ ഉണ്ടാക്കിയത്. വാണീകളേബരം...' താൾ സൃഷ്ടിച്ചിരിക്കുന്നു 239456 proofread-page text/x-wiki <noinclude><pagequality level="1" user="Navitha k k" /></noinclude>GADHYA PRADEEPAM. FO THE USE OF THE HIGH SCHOOL CLASSES. ഗദ്യപ്രദീപം ഹൈസ്കൂൾകളിലെ ഉപയോഗത്തിനായി തൃശ്ശിവപേരൂർ ഗാൾസ്സ് ഹാളിൽ മലയാളം പണ്ഡിതർ തോരണത്തു പരമേശ്വരമേനൊൻ ഉണ്ടാക്കിയത്. വാണീകളേബരം അച്ചുകൂടം തൃശ്ശിവപേരൂർ. 1095 ഗ്രന്ഥത്താവിന്റെ മുദ്രയില്ലാത്ത പ്രതി വ്യാജനിമിതാകുന്നു Price 1 Rupeel വില ഒരു ഉറപ്പിക<noinclude><references/>{{WSDC2014School}}</noinclude> 1hidefillu26s91g4czd6wbqm72zbac താൾ:Rasikaranjini book 4 1905.pdf/39 106 81185 239457 2026-04-17T12:12:12Z Prajaneeshp 2947 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 239457 proofread-page text/x-wiki <noinclude><pagequality level="1" user="Prajaneeshp" /></noinclude>16 രസികരഞ്ജിനി വനോപായങ്ങളിൽ മിഥ്യാരോപം ചെയ്തിട്ടുള്ള അതുകളെ സംബ ന്ധിച്ച് അന്യഥാ നന്നായി വരുന്നവരുടെ മൂലനാശത്തിനും അ ധോഗതിക്കു വേണ്ടി സങ്കല്പിച്ചിട്ടുള്ള മാനാപമ നങ്ങളേയും, ഒരൊ ററ അടിക്ക് ഭസ്മീകരിച്ചു കത്തൊഴിലുകളിലും കച്ചവടത്തിലും ദ ഢനിശ്ചയത്തോടുകൂടി ഒരുങ്ങി പ്രവേശിക്കുന്ന തിയ്യതി മുതൽ ജ പാൻകാരെപ്പോലെ വേഗത്തിൽ ധനപുഷ്ടിയും കീർത്തിയും നായർ സമൂഹത്തിന്നു വരിച്ചു വരുമെന്നുള്ളത് എന്തുകൊണ്ടു നോക്കിയാ ലും കാണുനണ്ട്. ഉണരുവിൻ കാരാട്ട് അച്യുതമേനോൻ. ബി. എ. ബി. എൽ. ഒരു വിളംബരം വിദ്യാഭാസ സംബന്ധമായി കൊച്ചി സാരിൽ നിന്നും പ്രസിദ്ധപ്പെടുത്തിയത് . ഈ രാജ്യത്തുള്ള കുടിയ നവന്മാര് മുതലായവക് കണക്കെഴുത്ത് മുതലായ വിദ്യകൾ വശം ഇല്ലാതെ യും ആ വിദ്യകൾ പഠി ക്കാത്തതിനാൽ ഏറ്റവും സങ്കടമായിട്ടും തീർന്നിരിക്കുന്ന പ്രകാരം നാം കേൾവിപ്പെടുകകൊണ്ടു ഇനിമേൽ അതിനും വരാതെ കുടി കൾ സൗഖ്യമായിട്ടും അഭിവൃദ്ധിയായിട്ടും വരേണ്ടുന്നതിനുവേണ്ടി ഇപ്പോൾ വിളംബരം പ്രസിദ്ധപ്പെടുത്തുന്നു എന്തെന്നാൽ, കാമത് ഈ രാജ്യത്തിൽ ഉള്ള കുട്ടികൾ ഒക്കെയും എഴു ത്തും കണക്കും ജോതിഷവും കാര്യവും വശമാക്കിക്കൊടുക്കുന്നതിനു ഈ വിളര് ത്തി ന്റെ വകുപ്പ് കെ. പി. പത്മനാഭമേനോൻ അവർകൾ ബി. എ. ബി. എൽ, ഞങ്ങൾ സമയം അയച്ചു തന്നിട്ടുള്ളതാകുന്നു.<noinclude><references/></noinclude> c9c41wdebrrnofr94rl0zyaaqv8fphn താൾ:Changanasseri 1932.pdf/36 106 81186 239459 2026-04-17T12:20:24Z Deva2026 13260 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 പഠിച്ചു. കുറച്ചുകാലം മുൻപു മാതൃഭൂമിപ്രവർത്തകന്മാർ അദ്ദേഹ ത്തിനയച്ചുകൊടുത്ത ഒരു പ്രശ്നപരമ്പരയിൽ, നിങ്ങളുടെ ഹൃദയത്തെ ഏറ്റവും നശിച്ചിട്ടുള്ള തും, നിങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239459 proofread-page text/x-wiki <noinclude><pagequality level="1" user="Deva2026" /></noinclude>28 പഠിച്ചു. കുറച്ചുകാലം മുൻപു മാതൃഭൂമിപ്രവർത്തകന്മാർ അദ്ദേഹ ത്തിനയച്ചുകൊടുത്ത ഒരു പ്രശ്നപരമ്പരയിൽ, നിങ്ങളുടെ ഹൃദയത്തെ ഏറ്റവും നശിച്ചിട്ടുള്ള തും, നിങ്ങളുടെ ജീവിതത്ത സാരമായി ബാധിച്ചിട്ടുള്ളതും ആയ ഗ്രന്ഥമേതാണെന്നും ഒരു ചോദ്യം കൂടി ഉൾപ്പെട്ടിരുന്നു. ഡാർവിന്റെ oirgin of the species എന്നായിരുന്നു ആ ചോദ്യത്തിനു പരമേശ്വരൻ പിള്ള നിസ്സംശയമായി മറുപടി കൊടുത്തത്. ഇതുകൂടാതെ ഹിസ്കിലി ടിൽഡൻ തുടങ്ങിയ ശാസ്ത്രീയചിന്തകന്മാരുടെ ഗ്രന്ഥങ്ങളും ഇക്കാലത്ത് അദ്ദേഹം ധാരാളമായി വായിച്ചുകൊണ്ടിരുന്നു. ഡാവിൻ,ഹിസ്കിലി, ടിൽഡൻ മുതലായവരുടെ ഗ്രന്ഥങ്ങ ളാണു പരമേശ്വരി, കാലാനുകൂലമായ പരിവർത്ത നങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഒരുല്പതിഷ്നുവാക്കിത്തീർത്തത്. ഡാർവ്വിൻറെ പരിണാമവാദം വിപ്ലവകരമായ സമൂലപരിത്ത നങ്ങളെ പറ്റിയല്ല, പിന്നെയോ, കാലഗതിയനുസരിച്ചുള്ള മന്ദമായ വ്യതിയാനങ്ങളെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. അവ ബുദ്ധിപ്രധാനമായ ശാസ്ത്രീയഗ്രന്ഥങ്ങളാണ്. വിപ്ലവ കാരികൾ കീറ്റ്സ്, ഷെല്ലി തുടങ്ങിയ കവികളുടെ വികാര പ്രധനമായ ഗ്രന്ഥങ്ങളെ ആരായുന്നു. അവരുടെ ജീവിതം സ്തോഭപ്രധാനവും സാഹസികവുമാണ്. പരമേശ്വരൻ പിള്ള ഇക്കാലത്തു സമ്പാദിച്ചു ഹൃദിസ്ഥിതമാക്കി വച്ചിരുന്ന വിജ്ഞാ നസമ്പത്താണ് അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ ശോഭന മാക്കിത്തീർത്തതു.<noinclude><references/>{{WSDC2014School}}</noinclude> b8hz0zdlqpe3sugdnyhgr2qvwov99y6 239538 239459 2026-04-18T11:51:10Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239538 proofread-page text/x-wiki <noinclude><pagequality level="3" user="Atheenasiji" /></noinclude>28 പഠിച്ചു. കുറച്ചുകാലം മുൻപു മാതൃഭൂമിപ്രവർത്തകന്മാർ അദ്ദേ ഹത്തിനയച്ചുകൊടുത്തഒരു പ്രശ്നപരമ്പരയിൽ, ''നിങ്ങളുടെ ഹൃദയത്തെ ഏറ്റവും നശിച്ചിട്ടുള്ളതും, നിങ്ങളുടെ ജീവിതത്ത സാരമായി ബാധിച്ചിട്ടുള്ളതും, ആയഗ്രന്ഥമേതാണെ''ന്നും ഒരു ചോദ്യംകൂടി ഉൾപ്പെട്ടിരുന്നു. ഡാർവിന്റെ 'Oirgin of the species' എന്നായിരുന്നു ആ ചോദ്യത്തിനു പരമേശ്വരൻപിള്ള നിസ്സംശയമായി മറുപടി കൊടുത്തതു. ഇതുകൂടാതെ ഹസ്കിലി, ടിൽഡൻ തുടങ്ങിയ ശാസ്ത്രീയചിന്തകന്മാരുടെ ഗ്രന്ഥങ്ങളും ഇക്കാലത്ത് അദ്ദേഹം ധാരാളമായി വായിച്ചുകൊണ്ടിരുന്നു. ഡാവിൻ,ഹിസ്കിലി, ടിൽഡൻ മുതലായവരുടെ ഗ്രന്ഥങ്ങ ളാണു പരമേശ്വരൻപിള്ളയെ, കാലാനുകൂലമായ പരിവർത്ത നങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഒരുല്പതിഷണവാക്ക്ക്കീത്തീർത്തത്. ഡാർവ്വിൻറെ പരിണാമവാദം വിപ്ലവകരമായ സമൂലപരിവ ർത്തനങ്ങളെ പറ്റിയല്ല, പിന്നെയോ, കാലഗതിയനുസരിച്ചുള്ള മന്ദമായ വ്യതിയാനങ്ങളെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. അവ ബുദ്ധിപ്രധാനമായ ശാസ്ത്രീയഗ്രന്ഥങ്ങളാണ്. വിപ്ലവ കാരികൾ കീറ്റ്സ്, ഷെല്ലി തുടങ്ങിയ കവികളുടെ വികാര പ്രധനമായ ഗ്രന്ഥങ്ങളെ ആരായുന്നു. അവരുടെ ജീവിതം സ്തോഭപ്രധാനവും സാഹസികവുമാണ്. പരമേശ്വരൻപിള്ള ഇക്കാലത്തു സമ്പാദിച്ചു ഹൃദിസ്ഥിതമാക്കി വച്ചിരുന്ന വിജ്ഞാ നസമ്പത്താണ് അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ ശോഭന മാക്കിത്തീർത്തതു.<noinclude><references/>{{WSDC2014School}}</noinclude> jtu481slactdewjgen1k03imweq1lz8 താൾ:Gadyamalika vol-1 1921.pdf/15 106 81187 239472 2026-04-18T05:24:52Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇരുന്നിരുന്ന പാചകരീതിയും വാക്കുകളും ഗ്രന്ഥവരികളും പ യ റിക്കാർട്ടുകളിലും ഉപയോഗമില്ലാതെ കിടന്നു ജിക്കപ്പെട്ടു നി ത്യവൃത്തിക്കു കൂടി അനുഭാഷകളെ അപേക്ഷിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 239472 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>ഇരുന്നിരുന്ന പാചകരീതിയും വാക്കുകളും ഗ്രന്ഥവരികളും പ യ റിക്കാർട്ടുകളിലും ഉപയോഗമില്ലാതെ കിടന്നു ജിക്കപ്പെട്ടു നി ത്യവൃത്തിക്കു കൂടി അനുഭാഷകളെ അപേക്ഷിക്കേണ്ടി വന്നു വെങ്കി ലും ഇംഗ്ളീഷ് ഭാഷാസങ്കലനം സ്വഭാഷയും പിന്നീട് അഭിവ നിക്കു കാരണമായിത്തീർന്നിട്ടുണ്ട്. മലയാള ഭാഷാഗദ്യത്തിനു ഒരു പുനർജന്മം സിദ്ധിച്ചത്. തിരുവിതാംകൂർ ബുക്കു കമ്മറ്റിയുടെ യും, മാസികകളുടേയും, പത്രങ്ങളുടേയും ആവിർഭാവത്തോടുകൂ ടിയാണ്. ഈ കൂട്ടത്തിൽ ഒട്ടും അന്യമായിട്ടുള്ളതല്ല വിദ്യാ " സ്വദേശസാമാന്യത്വം, അത്തി, വാചകത്തികവ്, സൗഷ്ടവം, രജസ്സ്, ഫലിതം ഇവയാകുന്ന അനവ ന്റെ വാചകങ്ങൾക്കുള്ള പ്രത്യേകത. ഈ ഗമാലിക വായി ച്ചു നോക്കിയാൽ ഞാൻ പറഞ്ഞിട്ടുള്ള തന്റെ വാസ്തവമറിയാൻ കഴിയുന്നതുകൊണ്ട് ഓരോന്നിനും വേറെ ഉദാഹരണങ്ങൾ എ ടുത്തുകാണിച്ചിട്ടു ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മലയാളിക ളായ വായനക്കാക്ക് ഗ്രന്ഥങ്ങളുടെ ഇഷം ചിന്തിക്കാനു ള്ള ശക്തി ജലദോഷം പിടിപെട്ട് മുക്കി പോലെയായിട്ടാണു കാണുന്നത്. ഈ ദോഷത്തിനു സാരം അത നവൻ ഒരാളാണു ഗ്രന്ഥകാരന്മാക്കും വായിക്കാം ഒരു പോലെ കാണിച്ചു കൊടുത്തിട്ടുള്ളത്. കൺസീതയെ, അ താകന്നുകാലം '' എന്നപോലെ ആശയങ്ങൾക്കു ജീവൻ വരു എന്ന വാക്കുകൾ സാദൃശ്യംപോലെ ഉപയോഗിക്കുന്നതിലും വാ ചകങ്ങളിൽ അനാവശ്യ ദം ചുരുങ്ങി വേണ്ട തികവും വ ത്തുന്നതിലും അതിനു ഏറ്റവുഴാതെ വാക്കുകളെ തിരഞ്ഞെടുക്കുന്നതിലും ഫിതത്തിൽ മ്മം കൊണ്ടു പ്രയോ ഗിക്കുന്നതിലും തമേനവനുള്ള സാമർത്ഥ്യം ഒന്നു വേറെ ത ഒന്നെയാകുന്നു. അവൻറയും മററു പല മഹാന്മാരുടെ യും തൂലികയുടെ ഗുണം തന്നെയാണ് ഗദ്യപംക്തിയിൽ വിനോ ദിനിയെ വിശേഷിച്ചു പ്രകാശിപ്പിക്കുന്നത്. അങ്ങനെയുള്ള ഖനങ്ങൾ നശിച്ചുപോകാതെ ശേഖരിച്ച് പുസ്തകരൂപ പ്രസിദ്ധീകരിക്കുന്നത് മാസികാത്ത നാക്ക് ഉത്സാഹത്തി ഉപകരിക്കുന്നതാക യാൽ പ്രകടനധികൃത പരോപകാരായ ഈ ഉദ്യമം 20° കുമാരമന്ദിരം, തൃശ്ശിവപേരൂർ }<noinclude><references/>{{WSDC2014School}}</noinclude> 5x5wue5d03tfszh8nnpya90yii6het3 താൾ:KKT2-L41-950.pdf/141 106 81188 239473 2026-04-18T05:29:14Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സീതാസ്വയംബരം 113 ല്ലാവരുടേയും വിനയാദിഗുണങ്ങളുടെ തികവും പറവാ ഇവിടുന്നു വരുന്നകാര ജയമോടു വണങ്ങി വിട്ടു മാറി സവിശേഷം തൊഴുത് നിന്നിടുന്നു. 20 രാമ അതിനെന്താണത്ഭു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239473 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>സീതാസ്വയംബരം 113 ല്ലാവരുടേയും വിനയാദിഗുണങ്ങളുടെ തികവും പറവാ ഇവിടുന്നു വരുന്നകാര ജയമോടു വണങ്ങി വിട്ടു മാറി സവിശേഷം തൊഴുത് നിന്നിടുന്നു. 20 രാമ അതിനെന്താണത്ഭുതം? മഹാവിനയശാലിയായ ജ നകരാജാവിന്റെ അടുക്കൽ നിന്നല്ലേ ഇവർ കണ്ടു റിച്ചിരിക്കുന്നത് ? അനന്തരം അർഘ്യപാദ്യാദികളോടും മുമ്പിൽ നടക്ക ന്ന ശതാനന്ദനോടും പരിവാരങ്ങളോടും കൂടി ജനകരാജാവു പ്രവേശിക്കുന്നു. ജനകൻ സാക്ഷാൽ ശ്രീ മുനിപുംഗവൻ കുശിക ജന സൂക്ഷ്മം ം കിട്ടുക കൊണ്ടു വേഗമെതിരേ റീടാൻ നടന്നീടണം; വിക്ഷോഭം കലരാതെ ഭൂമിപാദം കൈവിട്ടു വിപ്രർഷിയാ വീണപ്രഭനാകുമാമഹിത കാണാൻ കൊതിയ്ക്കുന്നു ഞാൻ. 21 ശതാനന്ദ... ഇനിയ്ക്ക് അതുതന്നെയല്ലാ, വിശ്വാമിത്രമ ഹർഷിയെ മുമ്പു കണ്ടിട്ടുണ്ടല്ലോ, 19 *<noinclude><references/></noinclude> 2vy2uix9culpntrt74gbx8h1wl74jy3 താൾ:KKT2-L41-950.pdf/142 106 81189 239474 2026-04-18T05:29:37Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '114 സീതാസ്വയംബരം ശ്രീരാമനെന്നുമിഹ, ലക്ഷ്മണനെന്നുമുള്ള പേരാമംഗമത്തിനാലു മൊളിച്ചു താ നാരായണന്റെ വരവുണ്ടതു കാണ്മതിന്നായ് പാരാതെ ചേതസി പരിഭ്രമമേറിടുന്നു. 22 അ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239474 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>114 സീതാസ്വയംബരം ശ്രീരാമനെന്നുമിഹ, ലക്ഷ്മണനെന്നുമുള്ള പേരാമംഗമത്തിനാലു മൊളിച്ചു താ നാരായണന്റെ വരവുണ്ടതു കാണ്മതിന്നായ് പാരാതെ ചേതസി പരിഭ്രമമേറിടുന്നു. 22 അടുത്തുചെന്നിട്ട് എല്ലാവരും തമ്മിൽ ഉപചാര ങ്ങൾ ചെയ്യുന്നു. ജനകൻ ഭാഗ്യമെന്നുടയ മന്ദിരമറ്റം യോഗ്യമായി വേദാഗമമൂലം, ശ്ലാഘ്യരാകിയൊരു നിങ്ങളെ നേരേ നോക്കിയാൽ സുകൃതിയായിതു ഞാനും. (വിശ്വാമിത്രനോടായിട്ട്) നിന്തിരുവടിയെഴുനെള്ളുകി ലന്തരത്തിലേറ്റമുണ്ടു സന്തോഷം; എന്തോ ചൊല്ലുതിവരെയും മന്ത്രികമതിലാനയിച്ചതോക്കുമ്പോൾ. ശ്രീരാമനെ തൊട്ടു തലോടിക്കൊണ്ട് 23 25 രാമചന്ദ്ര! തവ താതവും ക്ഷേമമല്ല. സൂതരായ നിങ്ങളെ ഓമനിച്ചു സുഷമാർന്നിടുന്നിതോ ഭൂമിതന്നുടയൊരകനായകൻ ഉണ്ണിരാഘവ! ഭവാനെയേറ്റവും പരതുകൊണ്ടു കണ്ടു ഞാൻ 25<noinclude><references/></noinclude> bwp1exp7blb6lxrcibetdklctvztrat താൾ:KKT2-L41-950.pdf/143 106 81190 239475 2026-04-18T05:30:25Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സീതാസ്വയംവരം ലക്ഷ്മണൻ പുറത്തു കൊട്ടി കണ്ണിണയ്ക്കു സുഖമായ് വാനുമി ന്നനൊകകൊണ്ടു ലക്ഷ്മണ ശതാനന്ദൻ (വിചാരം - 115 26 ഇവരെ കണ്ടിട്ടുള്ള സന്തോഷം കൊണ്ടും സംഭ്രമംകൊ ണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239475 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>സീതാസ്വയംവരം ലക്ഷ്മണൻ പുറത്തു കൊട്ടി കണ്ണിണയ്ക്കു സുഖമായ് വാനുമി ന്നനൊകകൊണ്ടു ലക്ഷ്മണ ശതാനന്ദൻ (വിചാരം - 115 26 ഇവരെ കണ്ടിട്ടുള്ള സന്തോഷം കൊണ്ടും സംഭ്രമംകൊ ണ്ടും മഹാരാജാവ് ഈ വഴിയിൽ വെച്ചുതന്നെ സംഭാഷ ണം തുടങ്ങിയിരിക്കയാണ്. ഞാനും കുറച്ചുനേരം ഇവരെ കണ്ടിട്ടുള്ള ആനന്ദാതിരേകം കൊണ്ട് ഇത് അത്ര വിചാരി ച്ചില്ല. ഇനി പാകത, ജനകാടു സ്വകാരമായിട്ട് . ഈവഴിയിൽ വെച്ച വണ്ണം കേവലമോരോന്നു ചൊല്ലി നിന്നാലോ? പോവുക ഗൃഹത്തിലേയ്ക്കായ വലശാസന പറഞ്ഞുകൊണ്ടാലും. ജനകൻ, ഇതു ശരിതന്നെ ട്ട്) ഇതിലെ കടക്കാം. " 27 വിശ്വാമിത്രനോടായി എന്ന് എല്ലാവരും പോയി. നാലാമങ്കം കഴിഞ്ഞു. അനന്തരം രണ്ടു ബ്രാഹ്മണർ പ്രവേശിക്കുന്നു. ഒന്നാമൻ അല്ലേ! വൃദ്ധബ്രാഹ്മണൻ അങ്ങ് എവിടേനി ന്നാണ് വരുന്നത്?<noinclude><references/></noinclude> 5a3ivawqgra4vh4aayqenu9ryerphpp താൾ:KKT2-L41-950.pdf/144 106 81191 239476 2026-04-18T05:31:00Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 സീതാസ്വയംബരം വൃദ്ധൻ ഞാനോ? അയോദ്ധ്യയിൽ നിന്ന്. ചൊല്ലാം ദശരഥ മന്നവൻ വരുമ്പോ അല്ലാ താനിവിടെ വിശേഷമുള്ളതൊന്നും കല്യാൻ കുതുകമൊടിഞ്ഞതില്ലേ 1 ബ്രാഹ്മണൻ ഇല്ല, ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239476 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>116 സീതാസ്വയംബരം വൃദ്ധൻ ഞാനോ? അയോദ്ധ്യയിൽ നിന്ന്. ചൊല്ലാം ദശരഥ മന്നവൻ വരുമ്പോ അല്ലാ താനിവിടെ വിശേഷമുള്ളതൊന്നും കല്യാൻ കുതുകമൊടിഞ്ഞതില്ലേ 1 ബ്രാഹ്മണൻ ഇല്ല, ഞാനൊന്നും അറിഞ്ഞില്ലല്ലോ. എ താണിവിടെ വിശേഷം? എന്തിനാണ് ദശരഥരാജാ വ് ഇവിടെ വന്നത് വൃദ്ധൻ പടുവ! താനെവിടെ ചെന്നു കിടന്നിരുന്നു. ബ്രാ ഞാൻ ഹസ്തിനപുരത്തുകാരനാണ്. ഇന്നിവിടെ ഒന്നേയുള്ളു. അപ്പോഴേക്കും എങ്ങിനെയാണ് ഇതൊ ആട്ടെ, താനൊക്കെ വിസ്മരിച്ചു പറയും ക്കെ അറിയുക. പറയാം. കേട്ടോളു. പാരിൽ ചാരം പ്രസിദ്ധൻ ദശരഥൻ ണ്ടായി നാലാളു പുത്ര ന്മാരെന്നാൽ നാലുപേരും നിരുപമനിപുണ ന്മാരതാണെങ്കിലും കേൾ ചാരുശ്രീരാമഭദ്രൻ ചതുരനവരിൽ ഗ്രജൻ തന്നെ ടോം ചേരും പാത്താൽ സുമിത്രാതനയരിൽ വിരുതൻ ലക്ഷ്മണൻ ലക്ഷണാൻ. എന്നാൽ എന്തോ ഒരു കാരണം കൊണ്ട് രാമലക്ഷ്മ<noinclude><references/></noinclude> 8628i638oakwafitze3fy3eakni6ert താൾ:KKT2-L41-950.pdf/145 106 81192 239477 2026-04-18T05:31:23Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '117 ണന്മാർ വിശ്വാമിത്ര മഹർഷിയുടെകൂടെ മിഥിലാരാജ്യ ത്തു ചാടിവീണു. y ..നകരാജാവിന്റെ ഗൃഹത്തിൽ വെച്ചുപൂജിക്കുന്നതാ യ ശ്രീപരമേശ്വരൻ ഒരു വില്ലില്ലേ? ആ വില്ലെടുത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239477 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>117 ണന്മാർ വിശ്വാമിത്ര മഹർഷിയുടെകൂടെ മിഥിലാരാജ്യ ത്തു ചാടിവീണു. y ..നകരാജാവിന്റെ ഗൃഹത്തിൽ വെച്ചുപൂജിക്കുന്നതാ യ ശ്രീപരമേശ്വരൻ ഒരു വില്ലില്ലേ? ആ വില്ലെടുത്തു കുലയോക്കിലായവ വന്നിട്ടും കമനി ജാനകിയെന്ന വണ്ണം ശ്രീ വീരരമണിയാം ജനകൻ സത്യ മാ വിശ്വവിശ്രുത ധനുസ്സി പാറിയില്ലേ? അതേ, ശരിതന്നെ. സാക്ഷാൽ ശ്രീപരമേശ്വരൻ വില്ലു കുലയേറ്റാൻ രാമൻ വിചാരിച്ചാൽ കഴികയി ല്ലെന്നായി ജനകരാജാവ്. അപ്പോൾ പരീക്ഷിക്കണമായതൊന്നു കാമാകണമെന്നിവണ്ണം കല്പിച്ചു സാക്ഷാൽ കുശികാത്മജാതൻ കാർന്ന രാമന്റെ മുഖത്തു നോക്കി. അപ്പോൾ ജനകരാജാവ്, വരുത്തിടാം ഞാനിഹ വിട്ടു; രാമൻ പെരുത്ത മോദത്തോടു നോക്കിടട്ടേ. കരുത്തോടോന്തിക്കുലയേറ്റമോ 20 90 ** 5<noinclude><references/></noinclude> hg6bgxt54n7fsl684frvrfa1u7oczw1 താൾ:Changanasseri 1932.pdf/37 106 81193 239478 2026-04-18T05:34:38Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം ഡാക്ടർ ഹാവി ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ് ഇംഗ്ല ണ്ഡിലേയും തിരിച്ചു പൊഴിഞ്ഞിരുന്നു. അധികാര കാംക്ഷി യും, ശിക്ഷണപ്രിയനുമായിരുന്ന ഡാക്ടർ മിച്ചലാണു തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239478 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>അദ്ധ്യായം ഡാക്ടർ ഹാവി ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ് ഇംഗ്ല ണ്ഡിലേയും തിരിച്ചു പൊഴിഞ്ഞിരുന്നു. അധികാര കാംക്ഷി യും, ശിക്ഷണപ്രിയനുമായിരുന്ന ഡാക്ടർ മിച്ചലാണു തൽ സ്ഥാനത്തേയും നിയമിതനായത്. അദ്ദേഹം ഏതാനും കാലം കഴിഞ്ഞു വിദ്യാഭ്യാസ ഡയറക്ടർ പദത്തിലേയും വന്നതും, ക്കാലത്തു കാളേജു വിദ്യാത്ഥികൾ മാത്രമല്ല അർദ്ധപട്ടിണിക്കാ പ്രാഥമികവിദ്യാലയങ്ങളിലെ ബാലന്മാർ പോലും ഇംഗ്ലീഷ് രീതിയനുസരിച്ചു വസ്ത്രധാരണം ചെയ്തു വിദ്യാലയ ങ്ങളിൽ ഹാജരായിക്കൊള്ളണമെന്നു നിയമമുണ്ടാക്കിയതും, ജനങ്ങളുടെ ഏകകണ്ഠമായ പ്രക്ഷോഭണത്തിന്റെ ഫല മായി അല്പകാലത്തിനുള്ളിൽ പ്രസ്തുത നിയമം പിൻവലി ഇതും ആരും വിസ്മരിച്ചിരിക്കാനിടയില്ല. പാശ്ചാത്യകലാ ശാലകളിലെ സ്വതന്ത്രമായ അന്തരീക്ഷത്തിലാണ് അദ്ദേ ഹം വളർന്നതെങ്കിലും, ഒരു സാമ്രാജ്യവാദിയും അധികാര പ്രമത്തനുമായിരുന്ന ആ സാൻഡ്കാരന് ഇൻഡ്യൻ വിദ്യാത്ഥികളുടെ സ്വാതന്ത്ര്യം തുലോം അഹിതകരമായി സ്വാധികാരിയായിരുന്ന ഡാക്ടർ മിച്ചൽ, പരമേ ശ്വരൻപിള്ളയെ ഒരു കടന്ന വിപ്ലവകാരിയായിട്ടാണു പരിഗ ണിച്ചിരുന്നത്. യുവാക്കന്മാരായ ഉല്പതിഷ്ണുക്കളുടെ ഇട യിൽ യൗവനത്തിൽ ഒരു കടന്ന വിപ്ലവകാരിയും, യാഥാ സ്ഥിതികന്മാരായ വൃദ്ധന്മാരുടെ ഇടയിൽ വാക്യത്തിൽ ഒരു കടന്ന ഉൽപതിഷവും ആയിരുന്നു അദ്ദേഹം. പരമേ ശ്വരൻപിള്ള യുടെ അഭിപ്രായധീരതയും, സ്വാതന്ത്രബുദ്ധിയും അദ്ദേഹത്തിന്റെ സഹപാഠികളെ പലപ്പോഴും വിസ്മയിപ്പി ച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയബോധമോ ദേശീയവീക്ഷ ണമോ ഇല്ലാതിരുന്ന അക്കാലത്ത്, ഒരു വിപ്ലവകാരി എന്നു പേരെടുത്ത അദ്ദേഹത്തിനു കാളേജധികൃതന്മാരുമായി ചില പ്പോൾ ഏറ്റുമുട്ടേണ്ടതായും വന്നിട്ടുണ്ടു്. പരമേശ്വരൻ പിള്ള കാളേജ് ഡിബോറിംഗ് സൊസൈറ്റിയിലെ സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡാക്ടർ ഹാവി പുത്രനിവിശേഷമായ വാത്സല്യത്തോടുകൂടി വളർത്തിയിരുന്ന ആ സമ്മേളനശി<noinclude><references/>{{WSDC2014School}}</noinclude> ittf9xosq6cfb9kz8yuez02dyip8ujc താൾ:Changanasseri 1932.pdf/38 106 81194 239479 2026-04-18T05:35:40Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 വിനു്, അദ്ദേഹം ഇൻഡ്യാഭൂഖണ്ഡത്തിന്റെ തീരപ്രദേശ ങ്ങൾ വിട്ടു പൊഴിഞ്ഞിരുന്നിട്ടും പ്രതിവഷം ഉപദേശരൂപ ത്തിലുള്ള സന്ദേശങ്ങൾ അയച്ചുകൊടുക്കുക പതിവായിരുന്നു. ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239479 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>25 വിനു്, അദ്ദേഹം ഇൻഡ്യാഭൂഖണ്ഡത്തിന്റെ തീരപ്രദേശ ങ്ങൾ വിട്ടു പൊഴിഞ്ഞിരുന്നിട്ടും പ്രതിവഷം ഉപദേശരൂപ ത്തിലുള്ള സന്ദേശങ്ങൾ അയച്ചുകൊടുക്കുക പതിവായിരുന്നു. ഡിബോറിംഗ് സൊസൈറ്റി ബഹുമാനപുരസ്സരം ഹാവിയുടെ സന്ദേശങ്ങൾക്ക് ഉപചാരപരമായ മറുപടികളും അയച്ചുകൊടു പ്രസ്തുത വഷത്തിൽ ഈ സന്ദേശത്തിനു മറു ക്കാറുണ്ടായിരുന്നു. പടി എഴുതി ഉണ്ടാക്കുവാനുള്ള ജോലി സിക്രട്ടറി എന്ന നില യിൽ പരമേശ്വരൻ പിള്ളയിലാണു നിക്ഷിപ്തമായിരുന്നത്. അദ്ദേഹം ഒരു മറുപടി എഴുതിയുണ്ടാക്കി. മാമനുസരിച്ചുള്ള മറുപടിയെഴുത്തിൽനിന്നു വ്യതിചലിച്ചു പരമേശ്വരൻ പിള്ള പരോക്ഷമായി അദ്ധ്യാപകന്മാർ ചില ഉപദേശങ്ങൾ നൽകുവാൻ കൂടി ഈ അവസരത്തെ വിനിയോഗിച്ചു. അദ്ധ്യാ പകന്മാർ വിദ്യാത്ഥികളോടു സമഭാവന വത്തിക്കേണ്ടതി ൻറയും, ക്ലാസുമുറികൾക്കു വെളിയിലുള്ള ളിൽ അവർ പങ്കെടുക്കേണ്ടതിന്റേയും, ഈ കത്തിൽ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിച്ചു. ആവശ്യകതയേ പ്രസ്തുത കത്തു സൊസൈറ്റിയുടെ അംഗീകാരത്തിനു സമപ്പിക്കണമെന്ന് ഒരു ചടങ്ങുണ്ടായിരുന്നു. വിദ്യാത്ഥികളും അദ്ധ്യാപകന്മാരും സമ്മേളനഹാളിൽ യഥാസ്ഥാനങ്ങളിൽ സന്നിഹിതരായി. നൂതനമായി യാതൊന്നും സംഭവിച്ചിട്ടില്ലാ അതുപോലെ പരമേശ്വരൻ പിള്ള എഴുന്നേറ്റുനിന്ന് അദ്ദേ ഹത്തിന്റെ ഏറ്റക്കുറച്ചിലില്ലാത്ത സ്വരത്തിൽ കത്തു വായി തുടങ്ങി. അദ്ധ്യാപകന്മാർക്കുള്ള ഉപദേശ ഭാഗം വായിച്ചു കഴി ഞ്ഞപ്പോൾ ഹാളിലെ രംഗം പ്രക്ഷുബ്ധമായി. ഡാക്ടർ മിച്ചൽ ഫ്ളാറ്റ് ഫോറത്തിൽ ഇരുന്നുകൊണ്ടു കൃശഗാത്രനായ ഈ യുവാവിനെ ശരീരശാസ്ത്രസംബന്ധമായ ഒരു തരം ജിജ്ഞാസ യോടുകൂടി തുറിച്ചു നോക്കുന്നതും, അദ്ദേഹത്തിന്റെ കണ്ണുകൾ ചുമക്കുന്നതും, മുഖത്തു ക്രൂരഭാവം പ്രത്യക്ഷപ്പെടുന്നതും, പരമേ ശ്വരൻ പിള്ളയും കാണാമായിരുന്നു. മദ്ധ്യാപകന്മാർ പര സ്പരം നോക്കി മുഖം ചുളിച്ചു. വിദ്യാത്ഥികളുടെ ഇടയിൽ നിന്നു പുറപ്പെട്ട, ആഹ്ലാദവും ഉല്ക്കണ്ഠയും ഇടകലർന്ന ഒരു അവ്യക്ത ശബ്ദം മാത്രമാണു ഹാളിലെ നിശ്ശബ്ദതയെ ഇടയ്ക്കിടയും<noinclude><references/>{{WSDC2014School}}</noinclude> q2mls7vlt0rc1rbumbitus6jydyxvbb 239480 239479 2026-04-18T06:08:48Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239480 proofread-page text/x-wiki <noinclude><pagequality level="3" user="Atheenasiji" /></noinclude>25 വിനു്, അദ്ദേഹം ഇൻഡ്യാഭൂഖണ്ഡത്തിന്റെ തീരപ്രദേശ ങ്ങൾ വിട്ടു പൊയക്കഴിഞ്ഞിരുന്നിട്ടും പ്രതിവർഷം ഉപദേശരൂപ ത്തിലുള്ള സന്ദേശങ്ങൾ അയച്ചുകൊടുക്കുക പതിവായിരുന്നു. ഡിബോറ്റിംഗ് സൊസൈറ്റി ബഹുമാനപുരസ്സരം ഹാവിയുടെ സന്ദേശങ്ങൾക്ക് ഉപചാരപരമായ മറുപടികളും അയച്ചുകൊടു ക്കാറുണ്ടായിരുന്നു. പ്രസ്തുത വഷത്തിൽ ഈ സന്ദേശത്തിനു മറു പടി എഴുതി ഉണ്ടാക്കുവാനുള്ള ജോലി സിക്രട്ടറി എന്ന നില യിൽ പരമേശ്വരൻപിള്ളയിലാണു നിക്ഷിപ്തമായിരുന്നത്. അദ്ദേഹം ഒരു മറുപടി എഴുതിയുണ്ടാക്കി. മാമൂലനുസരിച്ചുള്ള മറുപടിയെഴുത്തിൽനിന്നു വ്യതിചലിച്ചു പരമേശ്വരൻപിള്ള പരോക്ഷമായി അദ്ധ്യാപകന്മാർക്കു ചില ഉപദേശങ്ങൾ നൽകുവാൻകൂടി ഈ അവസരത്തെ വിനിയോഗിച്ചു. അദ്ധ്യാ പകന്മാർ വിദ്യാർത്ഥികളോടു സമഭാവേന വർത്തിക്കേണ്ടതി ന്റേയും, ക്ലാസുമുറികൾക്കു വെളിയിലുള്ള പ്രപ്രവർത്തനങ്ങ ളിൽ അവർ പങ്കെടുക്കേണ്ടതിന്റേയും,ആവശ്യകതയേ ഈ കത്തിൽ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിച്ചു. പ്രസ്തുത കത്തു സൊസൈറ്റിയുടെ അംഗീകാരത്തിനു സമർപ്പിക്കണമെന്ന് ഒരു ചടങ്ങുണ്ടായിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകന്മാരും സമ്മേളനഹാളിൽ യഥാസ്ഥാനങ്ങളിൽ സന്നിഹിതരായി. നൂതനമായി യാതൊന്നും സംഭവിച്ചിട്ടില്ലാ ത്തതുപോലെ പരമേശ്വരൻപിള്ള എഴുന്നേറ്റുനിന്ന് അദ്ദേ ഹത്തിന്റെ ഏറ്റക്കുറച്ചിലില്ലാത്ത സ്വരത്തിൽ കത്തു വായി ചുതുടങ്ങി. അദ്ധ്യാപകന്മാർക്കുള്ള ഉപദേശഭാഗം വായിച്ചുകഴി ഞ്ഞപ്പോൾ ഹാളിലെ രംഗം പ്രക്ഷുബ്ധമായി. ഡാക്ടർ മിച്ചൽ ഫ്ളാറ്റ് ഫാറത്തിൽ ഇരുന്നുകൊണ്ടു കൃശഗാത്രനായ ഈ യുവാവിനേ ശരീരശാസ്ത്രസംബന്ധമായ ഒരുതരം ജിജ്ഞാസ യോടുകൂടി തുറിച്ചു നോക്കുന്നതും, അദ്ദേഹത്തിന്റെ കണ്ണുകൾ ചുമക്കുന്നതും, മുഖത്തു ക്രൂരഭാവം പ്രത്യക്ഷപ്പെടുന്നതും, പരമേ ശ്വരൻപിള്ളയക്കു കാണാമായിരുന്നു. മറ്റദ്ധ്യാപകന്മാർ പര സ്പരം നോക്കി മുഖം ചുളിച്ചു. വിദ്യാർത്ഥികളുടെ ഇടയിൽ നിന്നു പുറപ്പെട്ട, ആഹ്ലാദവും ഉല്ക്കണ്ഠയും ഇടകലർന്ന ഒരു അവ്യക്ത ശബ്ദം മാത്രമാണു ഹാളിലെ നിശ്ശബ്ദതയെ ഇടയ്ക്കിടയക്ക<noinclude><references/>{{WSDC2014School}}</noinclude> cpi7yca66rbzpvr01gojc1gvi85qnca താൾ:Changanasseri 1932.pdf/39 106 81195 239481 2026-04-18T06:12:38Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 ഭേദിച്ചുകൊണ്ടിരുന്നത്. പരമേശ്വരൻ പിള്ള കത്തു വായിച്ചു തീ സ്വസ്ഥാനത്തിരുന്നപ്പോൾ ഹാളിലെങ്ങും നിശ്ശബ്ദത വ്യാപിച്ചു. വിദ്യാത്ഥികൾ അദ്ധ്യാപകന്മാരുടേയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239481 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>26 ഭേദിച്ചുകൊണ്ടിരുന്നത്. പരമേശ്വരൻ പിള്ള കത്തു വായിച്ചു തീ സ്വസ്ഥാനത്തിരുന്നപ്പോൾ ഹാളിലെങ്ങും നിശ്ശബ്ദത വ്യാപിച്ചു. വിദ്യാത്ഥികൾ അദ്ധ്യാപകന്മാരുടേയും വിശേ ഷിച്ചു ഡാക്ടർ മിച്ചലിന്റെയും മുഖത്തു നിന്നിമേഷരായി നോക്കിക്കൊണ്ടിരുന്നു. അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ സന്നിഹിതനായിരുന്ന എം. രാമവർമ്മതാൻ സ്വ സ്ഥാനത്ത് എഴുന്നേറ്റു നിന്നുകൊണ്ടു പ്രസ്തുത കത്തിലേ ഉള്ളടക്കത്തെക്കുറിച്ചു പരുഷമായി വിമർശിച്ചു. അക്കാലത്ത് ഒരു കടന്ന യാഥാസ്ഥിതികനും, അനന്തരജീവിതത്തിൽ അഭിപ്രായങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിപ്ലവകാരി യുമായിരുന്ന അദ്ദേഹം. പ്രസ്തുത കത്തിൽ അദ്ധ്യാപകന്മാ നൽകിയിരുന്ന ഉപദേശ ഭാഗത്തെ അത്യുഗ്രമായി ഭത്സിച്ചു. അതിനെത്തുടന്നു. തീക്ഷ്ണമായ ഒരു വാദപ്രതിവാദം നടന്നു. അദ്ധ്യാപകന്മാരുടെ എതിപ്പിനെ ചെറുത്തു നില്ക്കുവാൻ വേണ്ട ചങ്കുറപ്പ് അന്നു വിദ്യാത്ഥികൾക്കുണ്ടായിരുന്നില്ല. അംഗീകാര ത്തിനു സമപ്പിച്ച കത്ത് അസ്വീകാര്യമാണെന്നും, അതു മാറി എഴുതണമെന്നുമുള്ള അഭിപ്രായത്തിന് ഒരു വലിയ ഭൂരിപക്ഷം ലഭിച്ചു. അടുത്ത ദിവസം പരമേശ്വരൻ പിള്ള ഡാക്ടർ മിച്ച ലിൻ സന്നിധിയിൽ ഹാജരാകുവാൻ നിയുക്തനായി. പടിയുടെ പകർപ്പു ഹാജരാക്കുവാൻ പ്രിൻസിപ്പാൾ ക്രോധ പൂവും പരമേശ്വരൻ പിള്ള യോട് ആജ്ഞാപിച്ചു. യോഗം നിര സിച്ച കത്തു താൻ ഉടനടി നശിപ്പിച്ചുകളഞ്ഞതായി പരമേ ശ്വരൻപിള്ള മറുപടി പറഞ്ഞു. കർശനമായ ശിക്ഷണനട പടികൾ നടത്തുമെന്നു പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തി. കത്തും തന്റെ കൈവശമില്ലെന്ന പഴയ പല്ലവി തന്നെ പരമേ ശ്വരൻപിള്ള ആവർത്തിച്ചു. രേഖാമൂലമായ തെളിവില്ലാതെ ശിക്ഷണനടപടികൾ കള്ള വാൻ പ്രിൻസിപ്പാൾ ഇഷ്ട പ്പെട്ടില്ല. അദ്ദേഹം ഉൽക്കണ്ഠാകുലനായ പരമേശ്വരൻ പിള്ളയുടെ മുഖത്ത് ഒന്നുകൂടി തുറിച്ചു നോക്കിയതിനുശേഷം പിന്തിരിഞ്ഞു നടന്നുകൊള്ളുവാൻ പട്ടാളമുറയിൽ ഒരു ആജ്ഞ നൽകി. അതിനുശേഷം പരമേശ്വരൻപിള്ളയുടെ നടപടി കൾ ഡാക്ടർ മിച്ചലിന്റെ പ്രത്യേക ശ്രദ്ധയും വിഷയമായി മ<noinclude><references/>{{WSDC2014School}}</noinclude> 00xltwcwq90rxedqp2fgxcp8gx2y2w0 239497 239481 2026-04-18T06:59:13Z Atheenasiji 13249 239497 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>26 ഭേദിച്ചുകൊണ്ടിരുന്നത്. പരമേശ്വരൻ പിള്ള കത്തു വായിച്ചു തീർത്തു സ്വസ്ഥാനത്തിരുന്നപ്പോൾ ഹാളിലെങ്ങും നിശ്ശബ്ദത വ്യാപിച്ചു. വിദ്യാർത്ഥികൾ അദ്ധ്യാപകന്മാരുടേയും വിശേ ഷിച്ചു ഡാക്ടർ മിച്ചലിന്റേയും മുഖത്തു നിറ്ന്നിമേഷരായി നോക്കിക്കൊണ്ടിരുന്നു. അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ സന്നിഹിതനായിരുന്ന എം. രാമവർമ്മതന്വാൻ സ്വ സ്ഥാനത്ത് എഴുന്നേറ്റു നിന്നുകൊണ്ടു പ്രസ്തുത കത്തിലേ ഉള്ളടക്കത്തെക്കുറിച്ചു പരുഷമായി വിമർശിച്ചു. അക്കാലത്തു ഒരു കടന്ന യാഥാസ്ഥിതികനും, അനന്തരജീവിതത്തിൽ അഭിപ്രായങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിപ്ലവകാരി യുമായിരുന്ന അദ്ദേഹം. പ്രസ്തുത കത്തിൽ അദ്ധ്യാപകന്മാർക്കു നൽകിയിരുന്ന ഉപദേശഭാഗത്തെ അത്യുഗ്രമായി ഭത്സിച്ചു. അതിനെത്തുടർന്നു തീക്ഷ്ണമായ ഒരു വാദപ്രതിവാദം നടന്നു. അദ്ധ്യാപകന്മാരുടെ എതിർപ്പിനെ ചെറുത്തു നില്ക്കുവാൻ വേണ്ട ചങ്കുറപ്പ് അന്നു വിദ്യാർത്ഥികൾക്കുണ്ടായിരുന്നില്ല. അംഗീകാര ത്തിനു സമർപ്പിച്ച കത്ത് അസ്വീകാര്യമാണെന്നും, അതു മാറ്റി എഴുതണമെന്നുമുള്ള അഭിപ്രായത്തിന് ഒരു വലിയ ഭൂരിപക്ഷം ലഭിച്ചു. അടുത്ത ദിവസം പരമേശ്വരൻപിള്ള ഡാക്ടർ മിച്ച ലിന്റെ സന്നിധിയിൽ ഹാജരാകുവാൻ നിയുക്തനായി. പടിയുടെ പകർപ്പു ഹാജരാക്കുവാൻ പ്രിൻസിപ്പാൾ ക്രോധ പൂർവും പരമേശ്വരൻപിള്ളയോട് ആജ്ഞാപിച്ചു. യോഗം നിര സിച്ച കത്തു താൻ ഉടനടി നശിപ്പിച്ചുകളഞ്ഞതായി പരമേ ശ്വരൻപിള്ള മറുപടി പറഞ്ഞു. കർശനമായ ശിക്ഷണനട പടികൾ നടത്തുമെന്നു പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തി. കത്തു തന്റെ കൈവശമില്ലെന്ന പഴയ പല്ലവിതന്നെ പരമേ ശ്വരൻപിള്ള ആവർത്തിച്ചു. രേഖാമൂലമായ തെളിവില്ലാതെ ശിക്ഷണനടപടികൾ കയൊക്കള്ളവാൻ പ്രിൻസിപ്പാൾ ഇഷ്ട പ്പെട്ടില്ല. അദ്ദേഹം ഉൽക്കണ്ഠാകുലനായ പരമേശ്വരൻ പിള്ളയുടെ മുഖത്ത് ഒന്നുകൂടി തുറിച്ചു നോക്കിയതിനുശേഷം പിന്തിരിഞ്ഞു നടന്നുകൊള്ളുവാൻ പട്ടാളമുറയിൽ ഒരു ആജ്ഞ നൽകി. അതിനുശേഷം പരമേശ്വരൻപിള്ളയുടെ നടപടി കൾ ഡാക്ടർ മിച്ചലിന്റെ പ്രത്യേക ശ്രദ്ധയും വിഷയമായി രുന്നു.<noinclude><references/>{{WSDC2014School}}</noinclude> 1ezhxu1kii298w2r1yafcmckq4rnvn9 താൾ:Changanasseri 1932.pdf/40 106 81196 239482 2026-04-18T06:13:33Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2% കാളേജു വിദ്യാർത്ഥികൾ തിരുവനന്തപുരത്തിനു സമീപ മുള്ള പുലയനാർകോട്ടയിലേയ്ക്കും ഒരു വിനോദയാത്ര പോകു വാൻ നിശ്ചയിച്ചു. പുലയനാർകോട്ടയിൽ വിദ്യാത്ഥികൾക്കു വേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239482 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>2% കാളേജു വിദ്യാർത്ഥികൾ തിരുവനന്തപുരത്തിനു സമീപ മുള്ള പുലയനാർകോട്ടയിലേയ്ക്കും ഒരു വിനോദയാത്ര പോകു വാൻ നിശ്ചയിച്ചു. പുലയനാർകോട്ടയിൽ വിദ്യാത്ഥികൾക്കു വേണ്ട സൌ കയ്യങ്ങൾ മുൻകൂട്ടി സജ്ജമാക്കിയിരുന്ന കൂട്ട ത്തിൽ ജാതി തിരിച്ചു ഭക്ഷണം കഴിക്കുവാൻ വേണ്ട പുരകളും കെട്ടി ഉണ്ടാക്കിയിരുന്നു. തന്റെ സഹപാഠികളായിരുന്ന മെഴ്സ് വൈദ്യലിംഗംപി, എം. ഗോവിന്ദൻ, ജി. നീലകണ്ഠൻ, എന്നിവരോടുകൂടി പരമേശ്വരൻ പിള്ള നായ നാക്ക് ആഹാരം കഴിക്കുവാൻ തയ്യാറാക്കിയിരുന്ന പുരയിൽ കടന്നു ചെന്നു. കടിമൂത്ത യാഥാസ്ഥിതികത്വം നടമാടിക്കൊ ണ്ടിരുന്ന അക്കാലത്തു നായരേതരന്മാരായ വിദ്യാത്ഥികൾ, വിശേഷിച്ചും അവ സമുദായക്കാർ, ഭക്ഷണസ്ഥലത്തു പ്രവേ ശിച്ചതിൽ നായർ വിദ്യായികൾ ഭിതചിത്തരായി. അവർ വിനോദ സംഘത്തിന്റെ നേതാവായിരുന്ന ട്യൂട്ടർ കൃഷ്ണസ്വാമി സമക്ഷം പരാതി ബോധിപ്പിച്ചു. കദ്ധനായ കൃഷ്ണസ്വാമി അയ്യർ, മി. ഗോവിന്ദനോടും ലിൽ നിന്നും ഇറങ്ങിപ്പോകുവാൻ ആജ്ഞാപിച്ചു. നായന്മാരുടെ പ ഈ 058 പരസ്യമായി പ്രതിഷേധിച്ചുകൊണ്ടു മേശ്വരൻ പിള്ളയും, മി. വൈദ്യലിംഗംപിള്ളയും പ്രസ്തുത വിനോദയാത്രയിൽ പെട്ടിരുന്ന എല്ലാ അവവിദ്യാർത്ഥിക ളോടുമൊന്നിച്ച് ആ സ്ഥലം വിട്ടുപോന്നു. വിദ്യാലയത്തിന് അകത്തും പുറത്തുമുള്ള അന്തരീക്ഷത്തെ ഈ സംഭവം അല്പമൊ ന്നു ഇളക്കി മറിക്കാതിരുന്നില്ല. ജാതിയാൻ വിട്ടു ക സിദ്ധി നേടിയ അധികപ്രസംഗിയായ എന്നെക്കാണുവാൻ വൃദ്ധനും ഹൃസ്വദൃഷ്ടിയും ആയിരുന്ന മുൻഷി രാമക്കുറുപ്പു മുക്കോടുമുക്കു മുട്ടത്തക്കവണ്ണം അദ്ദേഹത്തിന്റെ ദൂരദർശിനിക്കണ്ണാ ടിയുടെ ഘനമുള്ള മൂക്കു കണ്ണടയുടെ ചില്ലുകളിൽക്കൂടി എൻറ മുഖത്തു നോക്കിയ നോട്ടം എനിക്ക് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലെന്ന് ഈ സംഭവത്തെക്കുറിച്ച് അനന്തരകാ ലങ്ങളിൽ ചങ്ങനാശേരി പറയുകയുണ്ടായിട്ടുണ്ട്. അക്കൊല്ലത്തിലെ കാളേജു വിദ്യാർഥികൾ മഹാരാജാസ് കാളേജിൽ ഒരു മാദിനാഘോഷം നടത്തണമെന്നു തീരുമാ നിച്ചു. അന്നു ബി. എ. വിദ്യാത്ഥികളായിരുന്ന മി. മള്ളൂർ<noinclude><references/>{{WSDC2014School}}</noinclude> 1bhch3d73rv97d4zqvtfumxw3ereud5 താൾ:Changanasseri 1932.pdf/41 106 81197 239483 2026-04-18T06:15:35Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 ഗോവിന്ദപ്പിള്ളയും, പരമേശ്വരൻ പിള്ളയും കൂടി ഈ സംഗതി യേക്കുറിച്ച് ആലോചിക്കുവാൻ ഒരു യോഗം വിളിച്ചുകൂട്ടുന്നതി ലേക്കു നോട്ടിസ് എഴുതി ഉണ്ടാക്കി ഡാക്ടർ മിച്ചല...' താൾ സൃഷ്ടിച്ചിരിക്കുന്നു 239483 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>28 ഗോവിന്ദപ്പിള്ളയും, പരമേശ്വരൻ പിള്ളയും കൂടി ഈ സംഗതി യേക്കുറിച്ച് ആലോചിക്കുവാൻ ഒരു യോഗം വിളിച്ചുകൂട്ടുന്നതി ലേക്കു നോട്ടിസ് എഴുതി ഉണ്ടാക്കി ഡാക്ടർ മിച്ചലിന്റെ അനുമതിക്കു സമപ്പിച്ചു. എന്നാൽ അദ്ധ്യാപകലോകത്തിൽ കൂടി ഉദ്യോഗസ്ഥദുഷ്പ്രഭുത്വം പുലർത്തിയിരുന്ന ഡാക്ടർ മിച്ചൽ വിദ്യാർത്ഥികളുടെ പ്രാരംഭ ശ്രമങ്ങളെ പ്രോത്സാഹിപ്പി ക്കാതെ, അധികാരികളുടെ ചുമതലയിൽത്തന്നെ അന്നത്തെ വിദ്യാത്ഥികളുടേയും, പൂർവവിദ്യാർത്ഥികളുടേയും ഒരു യോഗം വിളിച്ചുകൂട്ടി. ഒരു പൂർവവിദ്യാത്ഥിയും, അന്നു ഒരു ഉന്നത നായ ഉദ്യോഗസ്ഥനും, ആ യോഗത്തിലെ പ്രധാന പ്രാസംഗി കനും ആയിരുന്ന പി. താണുപിള്ള, അദ്ദേഹത്തിൻറ പ്രസംഗത്തിൽ യുവാക്കന്മാരുടെ ആത്മാഭിമാനത്തെ നശി ക്കുന്ന ചില നിരുത്തരവാദപരമായ പ്രസ്താവനകൾ ചെയ്തു. അതു വിദ്യാത്ഥികളുടെ ഇടയിൽ വലിയ ക്ഷോഭം ഉണ്ടാക്കി. പക്ഷേ, അന്നതിനു മറുപടി പറയുക സാദ്ധ്യമല്ലായിരുന്നു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, ഓണദിനാഘോഷം നടത്തു വാൻ അദ്ധ്യാപകന്മാർ, പൂർവവിദ്യാത്ഥികൾ, അന്നത്തെ വി ദാത്ഥികൾ എന്നിവരുടെ പ്രതിനിധികളടങ്ങിയ ഒരു കമ്മറ്റി രൂപവൽകൃതമായി. പ്രസ്തുത കമ്മറ്റി ഓണദിനാഘോഷത്തിന്റെ കാതുപരിപാടി എഴുതി ഉണ്ടാക്കുവാൻ ഒരു സബ് കമ്മിറ്റിയേ നിയമിച്ചു. ആ കമ്മിറ്റി, ലഘുഭക്ഷണം, കായികവിനോദം, പൊതുയോഗം എന്നീ മൂന്നു ചടങ്ങുകൾ മാത്രം അടങ്ങിയ ഒരു സായാഹ്ന പരിപാടി തയ്യാറാക്കി താരായി. വിദ്യാതി കൾ അതറിഞ്ഞ് ഒരു ദിവസത്തേയും മുഴുവൻ നീണ്ടു നില്ക്കുന്ന ഒരു ദീർഘപരിപാടി എഴുതി ഉണ്ടാക്കുകയും, അതു കമ്മിറ്റിയുടെ അംഗീകാരത്തിനു സമപ്പിക്കുവാൻ തീർച്ചയാക്കുകയും, ചെയ്തു. എന്നാൽ പ്രസ്തുത പരിപാടി ആരാണു കമ്മിറ്റിയിൽ ഹാജ രാക്കേണ്ടതെന്നുള്ള കാലം വാദവിഷയമായി. ഒരു വിപ്ലവകാ രിയെന്നു പ്രഖ്യാതനായിക്കഴിഞ്ഞിരുന്ന പരമേശ്വരൻ പിള്ള യിൽ തന്നെയാണ് ഈ ചുമതല വന്നുന്നത്. കമ്മിറ്റി യഥാകാലം സമ്മേളിച്ചു. പൂർവവിദ്യാർത്ഥികളുടെ പ്രതിനിധികൾ മിക്കവരും പതിവുപോലെ അന്നും ഹാജരു ണ്ടായിരുന്നില്ല. അതുകൊണ്ട് അന്നത്തെ വിദ്യാർത്ഥികളുടെ<noinclude><references/>{{WSDC2014School}}</noinclude> j3vq6ekkgz5i9xy0cxh6q3il7c4wmyg താൾ:Changanasseri 1932.pdf/42 106 81198 239484 2026-04-18T06:16:23Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '29 പ്രതിനിധികൾക്ക് അനായാസേന ഭൂരിപക്ഷം സമ്പാദിക്കു വാൻ കഴിയുമായിരുന്നു. ആദ്യം ഡാക്ടർ മിച്ചലിന്റെ നേതൃത്വ ത്തിലുള്ള സബ്കമ്മിറ്റിയുടെ കാഴ്ചപരിപാടി ഹാജരാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 239484 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>29 പ്രതിനിധികൾക്ക് അനായാസേന ഭൂരിപക്ഷം സമ്പാദിക്കു വാൻ കഴിയുമായിരുന്നു. ആദ്യം ഡാക്ടർ മിച്ചലിന്റെ നേതൃത്വ ത്തിലുള്ള സബ്കമ്മിറ്റിയുടെ കാഴ്ചപരിപാടി ഹാജരാക്കി. അനന്തരം ഒരു ചെറിയ പ്രസംഗത്തോടുകൂടി പരമേശ്വരൻ പിള്ള അദ്ദേഹത്തെ ഏല്പിച്ചിരുന്ന കാഴ്ചപരിപാടി കമ്മിററി യുടെ അംഗീകാരത്തിനായി സമപ്പിച്ചു. പി. താണുപിള്ള, വി ദ്യാത്ഥികളെക്കുറിച്ചു മുൻപ്രസംഗത്തിൽ ചെയ്തിരുന്ന പ്രസ്താവ നകളെ വിമരിച്ചുകൊണ്ടാണു പരമേശ്വരൻ പിള്ള പ്രസംഗം ആരംഭിച്ചത്. താണുപിള്ളയെപ്പോലുള്ളവർ യുവാക്കന്മാരെ അടുത്തു പരിചയിച്ചാൽ തെറ്റിധാരണകൾ നീങ്ങുമെന്നും, അതിലേക്കു തന്റെ ദീർഘമായ കാഴ്ചപരിപാടി ഉപകരിക്കു മെന്നും പ്രസ്താവിച്ചു. അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു. വിദ്യാത്ഥികളുടെ പരിപാടി ഒരു വലിയ ഭൂരിപക്ഷത്തോടെ പാസായി. ഇത് അദ്ധ്യാപകന്മാക്കും, വിശേഷിച്ചു ഡാക്ടർ മിച്ചലിനും ഒരു വലിയ പരാജയമായിരുന്നു. ഒരാൾക്ക് അ നേകം പേരെ അപഥത്തിലേക്കു വിജയകരമായി നയിക്കാമെ ന്നുള്ളതിന് ഒരു നല്ല ദൃഷ്ടാന്തമാണിതെന്നായിരുന്നു പ്രഫസർ ലക്ഷഡിയർ ഈ വിപ്ലവകാരിയുടെ സാഹസത്തെക്കുറിച്ചു അഭിപ്രായപ്പെട്ടത്. ബി. എ. പരീക്ഷ അടുത്തു കഴിഞ്ഞിരുന്നു. തിരുവനന്ത പുരത്തെ വിദ്യാർത്ഥികളും മദ്രാസിലാണ് അന്നു പരീക്ഷയു പോകേണ്ടിയിരുന്നത്. യാത്രച്ചിലവിനു വേണ്ട പണം ഉണ്ടാ ക്കുവാനുള്ള മാറ്റങ്ങൾ പരമേശ്വരൻ പിള്ളയും അന്വേഷിക്ക ണ്ടതായി വന്നുകൂടി. വിദ്യാഭ്യാസത്തിനു കരുതിവച്ചിരുന്ന നിക്ഷേപത്തിൽ അവസാന നാണയവും ചിലവഴിച്ചുകഴിഞ്ഞി ഈ ഘട്ടത്തിലാണു ഹാവി മെമ്മോറിയൽസ്സ സംബന്ധിച്ചുള്ള ഉപന്യാസ മത്സരപരീക്ഷ നടന്നത്. പരമേ ശ്വരൻ പിള്ളയും മത്സരത്തിൽ പങ്കുകൊണ്ടു. ഒന്നാംസമ്മാന മായ നാല്പതു രൂപായും അദ്ദേഹത്തിനു ലഭിച്ചു. അങ്ങിന പരീക്ഷയുള്ള യാത്ര, ഘടം കൂടാതെ കഴിഞ്ഞു. ഐച്ഛിക വിഷയമായിരുന്ന രസതന്ത്രശാസ്ത്രത്തിൽ (Chemistry) ഒന്നാം ക്ലാസ്സോടുകൂടി കാൽ പരമേശ്വരൻ<noinclude><references/>{{WSDC2014School}}</noinclude> 5jgoplg40khfevix9q0sbyg4ob8176d താൾ:Changanasseri 1932.pdf/43 106 81199 239485 2026-04-18T06:16:55Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 പരീക്ഷ ജയിച്ചു. അക്കൊല്ലം മദ്രാസസം സ്ഥാനമൊട്ടു രണ്ടു പേർ മാത്രമാണു കെമിസ്ട്രി വിഷയ ത്തിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചിരുന്നത്. പരപ്പനാടു വലിയ രാജാവു തിരുവനന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239485 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>30 പരീക്ഷ ജയിച്ചു. അക്കൊല്ലം മദ്രാസസം സ്ഥാനമൊട്ടു രണ്ടു പേർ മാത്രമാണു കെമിസ്ട്രി വിഷയ ത്തിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചിരുന്നത്. പരപ്പനാടു വലിയ രാജാവു തിരുവനന്തപുരം കാളേജ് സന്ദശിച്ച അവസരത്തിൽ ബി. എ. പരീക്ഷയും കെമിസ്ട്രിയിൽ ഒന്നാമതായി ജയി ക്കുന്ന വിദ്യാ തിക്കു പാരിതോഷികമായി നൽകുവാൻ ഇരുപ ആ രൂപാ ഡാക്ടർ മിച്ചലിനെ ഏല്പിച്ചിരുന്നു. ഡാക്ടർ മിച്ചൽ താൻ വിപ്ലവകാരിയെന്നു മുദ്രയടിച്ചിരുന്ന ആ യുവാ വിനെ അദ്ദേഹത്തിന്റെ പ്രശസ്തമായ വിജയത്തിൽ അനുമോദി ക്കയും പരപ്പനാടു രാജാവിന്റെ സമ്മാനം സന്തോഷപൂർവം അ ദ്ദേഹത്തിനു നൾകയും ചെയ്തു. പ്രസിഡൻസിക്കാളേജിലെ കെ മിസ് ടി പ്രഫസറായിരുന്ന ഡാക്ടർ വിൻസൺ, പരമേശ്വരൻ പിള്ളയ്ക്ക് ഒരു അനുമോദന സന്ദേശമയച്ചിരുന്നതിൽ എം. ഏ യും പഠിക്കുവാൻ പ്രതിമാസം ഇരുപതു രൂപാ വരുന്ന ഒരു വേതനം നൽകാമെന്നു പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഇരു പതു രൂപ കൊണ്ടു മദ്രാസിൽ വിദ്യാർത്ഥി ജീവിതം കഴിച്ചുകൂട്ടു വാൻ സാധ്യമായിരുന്നില്ല. അതുകൊണ്ടു വിൻസന്റെ ഔദാ യം നന്ദിപൂർവം ഉപേക്ഷിക്കയല്ലാതെ ഗത്യന്തരമില്ലായിരുന്നു. എം. എം പഠിക്കുവാൻ തിരുവനന്തപുരത്തെ ഗുരുനാഥ ന്മാരും അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ പരമേശ്വരൻ പിള്ള രസതന്ത്രശാസ്ത്രമുപേക്ഷിച്ചിട്ട നിയമവിഷയത്തിലേ യാണു തന്റെ ശ്രദ്ധയെ തിരിച്ചു വിട്ടത്. പരിതഃസ്ഥിതിക ളുടെ പ്രാതികല്യമാണ് അദ്ദേഹത്തിന്റെ തീരുമാനത്തിനു പ്രേരകമായിരുന്നതെങ്കിലും പ്രസ്തുത തീരുമാനത്തെപ്പറ്റി അദ്ദേഹത്തിനു് അനന്തരകാലങ്ങളിൽ ഒരിക്കലും പശ്ചാത്തപി ക്കേണ്ടിവന്നിട്ടില്ല.<noinclude><references/>{{WSDC2014School}}</noinclude> mzz6fg47uoauo668s2rgrfs9i3bdca8 താൾ:Changanasseri 1932.pdf/44 106 81200 239486 2026-04-18T06:17:37Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം സയൻസ് ഐച്ഛികമായെടുത്തു അതിപ്രശസ്തമായ നിലയിൽ ബി. എ. പരീക്ഷ ജയിച്ച പരമേശ്വരൻ പിള്ളയ്ക്ക്, അന്നത്തെ നിലയ്ക്ക് ഒരു സക്കാർ ജീവനം ലഭിക്കയെന്നു വളരെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു 239486 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>അദ്ധ്യായം സയൻസ് ഐച്ഛികമായെടുത്തു അതിപ്രശസ്തമായ നിലയിൽ ബി. എ. പരീക്ഷ ജയിച്ച പരമേശ്വരൻ പിള്ളയ്ക്ക്, അന്നത്തെ നിലയ്ക്ക് ഒരു സക്കാർ ജീവനം ലഭിക്കയെന്നു വളരെ വിഷമമുള്ള കാര്യമായിരുന്നില്ല. എന്നാൽ ഉദ്യോഗം തിരുവനന്തപുരത്തു ലഭിച്ചെങ്കിൽ മാത്രമേ, നിയ വിദ്യാഭ്യസം ആരംഭിക്കുവാൻ അദ്ദേഹത്തിനു കഴിയുമാ യിരുന്നുള്ളു. ഉദ്യോഗമുള്ളവരും നിയമവിദ്യാഭ്യാസം ചെ 3 വാൻ സൌകയും ലഭിക്കത്തക്കവണ്ണം പ്രഭാതത്തിലും സായാ ഹാത്തിലുമായിരുന്നു അന്നു ലാക്കോളേജിൽ അദ്ധ്യയനം നട ത്തിവന്നത്. സീ. കെ. പി. ഈ ഘട്ടത്തിലും പരമേശ രൻപിള്ളയുടെ സഹായത്തിനു വന്നെത്തി. സീ. കെ. പി. യുടെ ശുപാർശയനുസരിച്ചു പരമേശ്വരൻ പിള്ള പ്രതിമാസം ഇരുപത്തഞ്ചു രൂപ ശമ്പളത്തിൽ ഫോർട്ട് വർണാല സ്കൂളിൽ ഒരദ്ധ്യാപകനായി നിയമിക്കപ്പെട്ടു. പക്ഷേ, ഇതു കൊണ്ടും ദാരിദ്ര്യം പരമേശ്വരൻ പിള്ളയെ പരിപൂർണ്ണമായി വിട്ടുപിരിഞ്ഞിരുന്നില്ല. കഷ്ടപ്പെട്ടും, കടം വാങ്ങിയും, മറ ഇവരുടെ ഔദാരബുദ്ധിയെ ആശ്രയിക്കും, അദ്ദേഹം വിധം ബി. എൽ. പരീക്ഷ ജയിച്ചു. പരീക്ഷയുടെ ഫലം പുറത്താകുന്നതിനു മുൻപ് അദ്ദേഹത്തിനു കൊല്ലം സ ളിലേയും സ്ഥലം മാറ്റം കിട്ടി. ഇവിടെവച്ചാണ് അന്നു കൊല്ലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായിരുന്ന കെ. പരമുപിള്ള എം. എ-യുടെ സ്നേഹാദരങ്ങൾക്കു പരമേശ്വരൻപിള്ള പാത്ര മായത്. അവർ തമ്മിലുള്ള ഔദ്യോഗിക ബന്ധം ദീർഘകാല ത്തേയ്ക്കു നീണ്ടുനിന്നില്ല. പരീക്ഷാഫലം പുറത്തു വന്നതോടു കൂടി പരമേശ്വരൻ പിള്ള സാർ ജോലി രാജികൊടുത്തിട്ടു വക്കീൽ വൃത്തിയിൽ പ്രവേശിക്കുവാൻ വേണ്ട ഒരുക്കങ്ങളാരം ഭിച്ചു. സക്കാർ ജോലിയും, അതിലെ സ്ഥിരമായ പ്രതിഫലവും, ഭാവിയിൽ ഔദ്യോഗികമായി ഉണ്ടാകാവുന്ന ഉന്നമനവും പരമേശ്വരൻ പിള്ളയെ അല്പം പോലും ആകൃഷ്ടനാക്കിയില്ല. അഭിഭാഷകവൃത്തിയിൽ വിജയം നേടുന്ന ഒരാൾക്കു പൊതു<noinclude><references/>{{WSDC2014School}}</noinclude> 13cnpqy5zq3o50p39f3b6nbgqyfnxzw താൾ:Changanasseri 1932.pdf/67 106 81201 239487 2026-04-18T06:18:28Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 മാലെ പ്രജാസഭാനിവേദനങ്ങളുടെ ഫലമായി ദിവാൻ രാജഗോപാലാചാരിയുടെ ഗവണ്മെൻറ് മരുമക്കത്തായവും ഞങ്ങൾക്കാവശ്യമുള്ള പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239487 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>54 മാലെ പ്രജാസഭാനിവേദനങ്ങളുടെ ഫലമായി ദിവാൻ രാജഗോപാലാചാരിയുടെ ഗവണ്മെൻറ് മരുമക്കത്തായവും ഞങ്ങൾക്കാവശ്യമുള്ള പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയാറാക്കി സമപ്പിക്കുന്നതിനു ദിവാൻ ബഹുദൂർ എ. ഗോവിന്ദപ്പിള്ള യുടെ അദ്ധ്യക്ഷതയിൽ, എം. കൃഷ്ണപിള്ള, മി. കൃഷ്ണൻ പണ്ഡാല, എൻ. രാമൻപിള്ള, കെ. പി. പത്മനാ മേനോൻ എന്നിവർ അംഗങ്ങളായി ഒരു കമ്മറ്റിയെ നിയ മിച്ചു. കമ്മിററി വിപുലമായ അന്വേഷണങ്ങൾ നടത്തി, ആ വഷത്തിൽത്തന്നെ വിശദമായ ഒരു റിപ്പോർട്ടു സമപ്പിച്ചു. മരു മക്കത്തായവിവാഹങ്ങൾക്കു നിയമസാധുത്വം നൽകേണ്ടതാ ണെന്നും, അങ്ങിനെ നിയമസാധുത്വം നൽകുന്നതിലേയ്ക്കു മല ബാറിലെ നിശ്ചയം പോലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യ ണമെന്നു വ്യവസ്ഥ ചെയ്യുന്നത് അനാവശ്യവും, അപ്രായോ ഗികവുമാണെന്നും, തറവാട്ടിൽ നിന്നുള്ള സംരക്ഷണാവകാശ ത്തിനു വൈകല്യം കൂടാതെ തന്നെ, മായാപുത്രാദികൾക്കു ഭർത്താ വിൽ നിന്നു സിവിൽ സംരക്ഷണാവകാശം നൽകേണ്ടതാണ ന്നും, കമ്മിറ്റി അസന്നിദ്ധമായ ഭാഷയിൽ ശുപാർശ ചെയ്തു. മറ്റു വ്യവസ്ഥകളില്ലാത്തിടത്തോളം കാലം ഒരു നായർ ഭർത്താവി ന്റെ സമാജ്ജിതസ്വത്തിൽ പകുതി അയാളുടെ ഭാഷയും കുട്ടി കൾക്കും മറ്റു പകുതി തറവാട്ടിലേയും ലഭിക്കേണ്ടതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നായർ സ്ത്രീകളുടെ നായരേതരന്മാരായ താക്കന്മാരെ സംബന്ധിച്ചിടത്തോളം കമ്മിറ്റിക്ക് ഏകകണ്ഠമായ ഒരഭിപ്രായം രൂപവൽക്കരിക്കു വാൻ കഴിഞ്ഞില്ല. നായരേതരന്മാരായ ഭാക്കാക്കും ഈ ശുപാശകൾ ബാധകങ്ങളായിരിക്കണമെന്നു കെ. പി. പത്മ നാദമേനവൻ സിദ്ധാന്തിച്ചു. സംബന്ധങ്ങൾ രണ്ടുതരത്തിലു ള്ള തായി പരിഗണിക്കുവാൻ പാടില്ലെന്നും, ഭർത്താവു നായരാക ട്ടെ, മറയുന്ന ജാതിയിൽ പെട്ടയാളായിരിക്കട്ടെ, അയാളുടെ സ്വത്തുക്കൾക്കു ഭാഷാപുത്രാദികൾക്കവകാശമുണ്ടായിരിക്കണമെ സമായിരുന്നു അദ്ദേഹത്തിന്റെ കലപ്പില്ലാത്ത വാദഗതി. എ ന്നാൽ കമ്മിറ്റിയുടെ അന്വേഷണ പരിധിയിൽ ഉയർന്ന ജാതി<noinclude><references/>{{WSDC2014School}}</noinclude> hbyo2drn6v1ntbcjxofmd4fnl45s3n3 താൾ:Changanasseri 1932.pdf/68 106 81202 239488 2026-04-18T06:18:55Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '5% ഭാഗമനുവദിക്കേണ്ട ക്കാരായ ഭർത്താക്കന്മാരുടെ കായം ഉൾപ്പെടുന്നില്ലെന്നും, അതു കൊണ്ടു് ആ വിഷയത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായ പ്പെടുന്നത് അപ്രസക്തമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239488 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>5% ഭാഗമനുവദിക്കേണ്ട ക്കാരായ ഭർത്താക്കന്മാരുടെ കായം ഉൾപ്പെടുന്നില്ലെന്നും, അതു കൊണ്ടു് ആ വിഷയത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായ പ്പെടുന്നത് അപ്രസക്തമായിരിക്കുമെന്നും, പ്രസ്താവിച്ചു. കമ്മി റിയിലെ മറ്റംഗങ്ങൾ പത്മനാഭമേനവന്റെ അഭിപ്രായങ്ങ ളോടു വിയോജിക്കുകയാണു ചെയ്തത്. അതുകൊണ്ടു റിപ്പോർട്ടി നോട് അനുബന്ധിച്ചിരുന്ന മാതൃകാബില്ലിൽ ഉയർന്ന ജാതിക്കാ രായ ഭർത്താക്കന്മാരെപ്പറ്റി യാതൊന്നും പ്രതിപാദിച്ചിരുന്നി ല്ല. കാരണവന്മാരുടെ അധികാരങ്ങൾ കൂടുതൽ നിയന്ത്രി ക്കേണ്ടതാണെന്നും, താവഴിക്രമത്തിനു താണെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. താവഴിഭാഗം ആളോഹരിഭാഗത്തിന്റെ ഒരാദ്യപടിയായിട്ടു മാത്രമാണു കമ്മി ററി ശിപാർശ ചെയ്തിരുന്നത്. സമുദായത്തിന്റെ ഭൌതികവും സന്മാഗ്ഗികവുമായ പുരോഗതിയും ആളോഹരിഭാഗം അത്യാവ ശ്യമാണെന്ന് അവർ രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിൻറ അവസാനത്തിൽ അനുബന്ധമായി പത്തിരുന്ന കെ. പി. പത്മനാഭമേനവന്റെ മെമ്മൊറാണ്ഡം അദ്ദേഹത്തിന്റെ അസാ മാന്യമായ പാണ്ഡിത്യത്തിന്റെയും, അഗാധമായ ധിഷണാ ശക്തിയുടേയും ഗവേഷണപരമായ വിജ്ഞാനത്തിന്റേയും ഒരു മലക്ഷ്യമാണ്. മരുമക്കത്തായക്കമ്മിറ്റിയുടെ റിപ്പോർട്ടു നായർ സമുദായചരിത്രത്തിൽ അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒരു പ്രമാണമാണ്. കമ്മറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി മാൽ ഗവണ്മെൻറ് ഒരു ബിൽ നിർമ്മിച്ചു നിയമനിർമ്മാണസഭയുടെ പാലോചനയും സമപ്പിച്ചു. ഈ ബില്ലിൽ മരുമക്കത്തായ വിവാഹങ്ങൾക്കു നിയമസാധുത്വം നൽകിയിരുന്നതുകൂടാതെ, മായാപുത്രാദികൾക്കു ചിലവിനു നൽകുവാൻ ഭർത്താക്കന്മാ ബാധ്യതയെ അനുശാസിക്കുകയും ചെയ്തിരുന്നു. നായന്മാരായ ത്താക്കന്മാരുടെ സ്വയാർജ്ജിതസ്വത്തിന്റെ പകുതി പിന്തുടർച്ചാവകാശം സ്ഥാപിച്ചുകൊണ്ടുള്ള വകുപ്പുകളും ഈ ബില്ലിൽ പെടുത്തിയിരുന്നു. ചില വ്യവസ്ഥകൾക്കു വിധേയ മായി താവഴിക്രമത്തിനു തറവാടുകൾ ഭാഗം ചെയ്യാവുന്നതാ ഇന്നും, അങ്ങിനെ ഭാഗം ചെയ്യുമ്പോൾ ആകെയുള്ള സ്വത്തിൽ<noinclude><references/>{{WSDC2014School}}</noinclude> c9oj6anr7n9sk0c4oqck49i29kjgqz4 താൾ:Changanasseri 1932.pdf/69 106 81203 239489 2026-04-18T06:19:24Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പകുതി താവഴികളിലെ ആളുകളുടെ എണ്ണമനുസരിച്ചും, മറ പകുതി തുല്യമായും ഭാഗിക്കേണ്ടതാണെന്നും ബില്ലിൽ നിർദ്ദേ ശിച്ചിരുന്നു. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ച നാൾ മുതൽ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239489 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>പകുതി താവഴികളിലെ ആളുകളുടെ എണ്ണമനുസരിച്ചും, മറ പകുതി തുല്യമായും ഭാഗിക്കേണ്ടതാണെന്നും ബില്ലിൽ നിർദ്ദേ ശിച്ചിരുന്നു. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ച നാൾ മുതൽ അന്നതിൽ അംഗങ്ങളായിരുന്ന നായർ പ്രമാണികൾ അതിനെ എഴുത്തുതുടങ്ങി. കായങ്കുളം കേശവപിള്ള, മാധവൻ തി, ശ്രീനാരായണൻ തമ്പി, ആർ. ഈശ്വരപിള്ള എന്നിവ രായിരുന്നു മുഖ്യ എതിപ്പുകാർ. ഗവണ്മെന്റിനു ഭൂരിപക്ഷമുണ്ടായി രുന്ന നിയമസഭയിൽ ബിൽ പാസാക്കുവാൻ ഒരു പ്രയാസവും ണ്ടായിരുന്നില്ലെങ്കിലും, നിയമസഭയിലെ ഭൂരിപക്ഷം നായരംഗ ങ്ങളുടെ എൽപ്പിനെ വിഗണിച്ചു. അങ്ങിനെ ചെയ്യുവാൻ അധികാരികൾ മുതിന്നില്ല. ബില്ലിലെ ഭാഗ്യവസ്ഥകളെ സംബന്ധിച്ചായിരുന്നു നായർ സാമാജികന്മാർ അവരുടെ തിഷേധം രേഖപ്പെടുത്തിയത്. അതിനാൽ ഭാഗവ്യവസ്ഥകൾ അടങ്ങിയ വകുപ്പുകൾ മുഴുവൻ ബില്ലിൽ നിന്ന് എടുത്തുകള യുവാൻ ഗവണ്മെന്റ് അനുവാദം നൽകി. ദിവാൻ സർ, പി. രാജഗോപാലാചാരി ആ ഘട്ടത്തിൽ നിയമസഭയിൽ ചെയ്ത പ്രസ്താവനയിലെ അവസാനഭാഗം തുലോം ശ്രദ്ധാർഹമാണ്. അദ്ദേഹം ഇങ്ങിനെ പറഞ്ഞു. നായർ തറവാടുകളിൽ വിദൂരമായി മാത്രം ബന്ധപ്പെട്ട താവഴികൾ തമ്മിൽ ഭാഗം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ കൂടി മരുമക്കത്തായ നിയമത്തിൽ വരുത്തുന്നതഭിലഷണീയമായി രിക്കുമെന്നും, ആയത് അനിയന്ത്രിതമായിത്തീർന്നിട്ടുള്ള തറവാടു കളുടെ സുഖ സൌകാദികൾക്കു കൂടുതൽ ഉപകരിക്കുമെന്നും, ആണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്റെ ഉാ ഗജീവിതത്തിൽ വലിയ ഒരു ഭാഗം ഈ പശ്ചിമതീരത്തിൽ മരുമക്കത്തായം ആചരിക്കുന്ന ജനവിഭാഗത്തിനിടയിലാണ് കഴിച്ചുകൂട്ടിയിട്ടുള്ളത്. അതുനിമിത്തം എനിക്കു ലഭിച്ചിട്ടുള്ള പരിചയത്തിന്റേയും, ഈ വിഷയത്തിൽ ഞാൻ ചെയ്തിട്ടുള്ള ദീഘമായ ആലോചനയുടേയും, ഫലമായിട്ടാണു ഞാൻ ഈ അനുമാനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇക്കാര്യത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായം എന്തായാലും ശരി, ഈ സഭയിലെ ഭൂരിപക്ഷം നായർ മെമ്പറന്മാരുടേയും പ്രതിഷേ ത്തെ അവഗണിച്ച് അവരുടെ സമുദായത്തെ ബാധിക്കുന്ന<noinclude><references/>{{WSDC2014School}}</noinclude> mnkgpjvxf6iwnirg5z1fb8vbhoiwflj താൾ:Changanasseri 1932.pdf/70 106 81204 239490 2026-04-18T06:19:57Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '57 നിയമം പാസാക്കണമെന്നു ഗവണ്മെന്റിനുദ്ദേശമില്ലെന്നു ഞാൻ ഉറപ്പു പറഞ്ഞുകൊള്ളുന്നു. ഇപ്രകാരമുള്ള സാമുദായിക നിയമ നിർമ്മാണങ്ങളിൽ ഗവണ്മെൻറ് എതിരഭിപ്രായത്തെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239490 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>57 നിയമം പാസാക്കണമെന്നു ഗവണ്മെന്റിനുദ്ദേശമില്ലെന്നു ഞാൻ ഉറപ്പു പറഞ്ഞുകൊള്ളുന്നു. ഇപ്രകാരമുള്ള സാമുദായിക നിയമ നിർമ്മാണങ്ങളിൽ ഗവണ്മെൻറ് എതിരഭിപ്രായത്തെ ആദരിക്ക താണു്. ആദരിക്കുന്നുണ്ടെന്നു ഉറപ്പു പറയുവാനും, എനിക്കു സാധിക്കും. എന്നാൽ, നായർ സമുദായം ഐകകണ്ഠന ഭാഗ്യവസ്ഥകൾ ആവശ്യപ്പെടുന്നതായ ഒരവസരം താമസി യാതെ തന്നെ ഉണ്ടാവുകയും, അന്നു ഈ സഭയ്ക്കു തന്നെ ഭാഗ പ്രശ്നത്തെ വീണ്ടും ആലോചനയ്ക്ക് എടുക്കേണ്ടിവരികയും, ചെയ്യുമെന്ന് എനിക്കു നല്ല നിശ്ചയമുണ്ട്.'' ഈ സൂക്ഷ്മമായ ദീർഘദർശനം യഥാകാലം ഫലിക്കുകതന്നെ<noinclude><references/>{{WSDC2014School}}</noinclude> hg3mt4xcpq6sw4kz8xaar3rpppzi1wb താൾ:Changanasseri 1932.pdf/71 106 81205 239491 2026-04-18T06:21:17Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാപരമായും അദ്ധ്യായം വ സി. കൃഷ്ണപിള്ള ഒരു സമുദായഭക്തനും പരിഷ്ക്കർത്താവു മായിരുന്നു. നായർ സമുദായത്തിന്റെ അഭ്യുന്നതിക്കു വേണ്ടി നിസാപരവും അവിസ്മരണീയവുമായ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239491 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>നാപരമായും അദ്ധ്യായം വ സി. കൃഷ്ണപിള്ള ഒരു സമുദായഭക്തനും പരിഷ്ക്കർത്താവു മായിരുന്നു. നായർ സമുദായത്തിന്റെ അഭ്യുന്നതിക്കു വേണ്ടി നിസാപരവും അവിസ്മരണീയവുമായ സേവനം അനുഷ്ഠി ച്ചിട്ടുള്ള അപൂർവം ചില നേതാക്കന്മാരിൽ അഗ്രിമസ്ഥാനം വഹിക്കുന്ന ഒരാളാണ് അദ്ദേഹം. സമുദായസേവനമാകുന്ന പ രിമിതമായ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും, സംഘട പ്രചരണപരമായും അദ്ദേഹം ചെയ്തിട്ടുള്ള മഹാപ്രയത്നങ്ങൾ പടന്ന് തഴച്ചു പുഷ്പിച്ച അനന്തര കാലങ്ങളിൽ ഗുണകരമായ പല ഫലങ്ങളും പ്രദാനം ചെയ്തു. ഒരുപക്ഷേ, സീ. കെ. പി. പ്രതീക്ഷിച്ചിരുന്നത ല്ലാത്ത ചില ദോഷഫലങ്ങൾക്കു കൂടി. അദ്ദേഹം അസ്ഥിവാര മുറപ്പിച്ച സമുദായഘടനകൾ കാരണമാക്കിയെങ്കിൽ അതി നുള്ള ചുമതലകൾ ആരിലാണു നിക്ഷേപിക്കേണ്ടതെന്നുള്ള കായം ഇവിടെ അപ്രസക്തമാണ്. കൃഷ്ണപിള്ള സാമുദായിക സ്ഥാപനങ്ങൾ ഉണ്ടാക്കിയ കാലത്തു നായർ സമുദായത്തിൻറ നിലനില്പിനും, പുരോഗതിയ്ക്കും, സംഘടിതപ്രവർത്തനവും ഉജ്ജ്വലമായ പ്രക്ഷോഭവും അഭിപ്രായരൂപവൽക്കരണവും എത്രമാത്രം അത്യന്താപേക്ഷിതങ്ങളായിരുന്നു എന്നു മാത്രമേ, ഇവിടെ പരിഗണിക്കേണ്ടതായിട്ടുള്ളു. മക്കത്തായ പരിഷ് ക രണം സംബന്ധിച്ചു പ്രക്ഷോഭണം നടത്തുന്നതിനും, പൊതു ജനാഭിപ്രായം രൂപവൽക്കരിക്കുന്നതിനും വേണ്ടി ഒരു സമുദായ ഘടനയില്ലാതിരുന്നതുകൊണ്ട് നിയമസഭാസാമാജികന്മാരാ യിരുന്ന യാഥാസ്ഥികരായ ഏതാനും വ്യക്തികൾക്കു സമുദായ നന്മക്കൊഴിച്ചുകൂടുവാൻ വഹിയാത്ത നിയമനിർമ്മാണ സംരംഭ ങ്ങളെപ്പോലും എങ്ങിനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞു എന്നും ഇതിനകം പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിലേയ്ക്കും വേ ണ്ടിയാണു കൊല്ലം മാറ ാംമാണ്ടിടയ്ക്കും നിരന്തരമായി നേരി ടേണ്ടിവന്ന പല പ്രതിബന്ധങ്ങളേയും തട്ടിനീക്കി, സി. കൃഷ്ണപിള്ള, സുപ്രസിദ്ധമായിത്തീന്ന് കേരളീയ നായർ സമാജം<noinclude><references/>{{WSDC2014School}}</noinclude> 9b5uxhhugr4x5mks56xw0mtn8mridjb താൾ:Changanasseri 1932.pdf/96 106 81206 239492 2026-04-18T06:22:40Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '83 അയ്യൻകാളിയുടെ ഉത്സാഹത്തിലും, ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടുകൂടിയും, നായന്മാരുടേയും പുലയരുടേയും ഒരു സംയുക്തസമ്മേളനം കൊല്ലം റയിൽവേസ്റ്റേഷനു സമീപ മുള്ള മ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239492 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>83 അയ്യൻകാളിയുടെ ഉത്സാഹത്തിലും, ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടുകൂടിയും, നായന്മാരുടേയും പുലയരുടേയും ഒരു സംയുക്തസമ്മേളനം കൊല്ലം റയിൽവേസ്റ്റേഷനു സമീപ മുള്ള മൈതാനത്തുവച്ചു കൂടി. പുലയസ്ത്രീകളും, പുരുഷന്മാരും അവരുടെ അഭയസ്ഥാനങ്ങൾ വിട്ടു പുറത്തുവന്ന് ആ മഹാസ മ്മേളനത്തിൽ സന്ധിച്ചിരുന്നു. പുലയസ്ത്രീകൾ അവർ പരിത ജിച്ചിരുന്ന കല്ലുമാലകൾ വീണ്ടും തേടിപ്പിടിച്ചു കഴുത്തു നിറയെ അണിഞ്ഞുകൊണ്ടാണു യോഗത്തിൽ ഹാജരായത്. അന്നു ശവൻ ചീഫ് സിക്രട്ടറിയായിരുന്ന വിയാസായിപ്പും ആ യോഗത്തിൽ സന്നിഹിതനായിരുന്നു. ചങ്ങനാശേരിയാണു യോഗത്തിൽ ആദ്ധ്യക്ഷം വഹിച്ചത്. കല്ലുമാലകൾ ധരിക്കുന്ന ത് അപരിഷ്കൃതമാണെന്നും, അവയുപേക്ഷിക്കുവാൻ പുലയ സ്ത്രീകൾക്കവകാശമുണ്ടെന്നും, ഉള്ള മുഖവുരയോടുകൂടിയാണു ചങ്ങനാശേരി പ്രസംഗമാരംഭിച്ചത്. ബഹുസഹസ്രം സവ സമുദായക്കാർ സന്നിഹിതരായിരുന്ന ആ യോഗത്തിൽ അവ രുടെ മുൻപിൽ വച്ചുതന്നെ കല്ലുമാലകൾ കഴുത്തിൽ നിന്നു റിച്ചെടുത്ത ദൂരെ എറിയുവാൻ ചങ്ങനാശേരി പുലയസ്ത്രീകളെ ആഹ്വാനം ചെയ്തു. അതു തടയുവാൻ ഒരൊറ്റ ആൾക്കും അവകാശമില്ലെന്നും വ്യക്തമാക്കുവാൻ അദ്ദേഹം അവരോടാ വശ്യപ്പെട്ടു. ചങ്ങനാശേരിയുടെ ആഹ്വാനം സ്വീകരിച്ചു പുലയസ്ത്രീകൾ ഒന്നൊന്നായി അദ്ദേഹത്തിന്റെ മുൻപിൽ ഹാജരായി കല്ലുമാലകൾ ഉപേക്ഷിച്ചു തുടങ്ങി. അല്പനിമിഷ ങ്ങൾക്കുള്ളിൽ നാലഞ്ചടി പൊക്കമുള്ള ഒരു കുന്നുപോലെ കല്ല മാലകൾ അദ്ധ്യാപീഠത്തിനു സമീപം വന്നു കുമിഞ്ഞു. അ ങ്ങിനെ കല്ലുമാല പ്രക്ഷോഭണം അവസാനിക്കയും ചെയ്തു.<noinclude><references/>{{WSDC2014School}}</noinclude> t4xrz31hac9qiqwnmh2gupcy4pskd9o താൾ:Changanasseri 1932.pdf/354 106 81207 239493 2026-04-18T06:23:25Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '339 യാലും മി. മനുവും സ്നേഹിതന്മാരും ഉടൻ തന്നെ അവിടെ നിന്നിറങ്ങിപ്പോയി. ഇതിനിടയ്ക്കും ചങ്ങനാശേരി വിളിച്ചു അവരുടെ സുഖസൗകര്യങ്ങൾ ദീക്ഷിക്കുന്നതിനും, എല്ലാവരു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239493 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>339 യാലും മി. മനുവും സ്നേഹിതന്മാരും ഉടൻ തന്നെ അവിടെ നിന്നിറങ്ങിപ്പോയി. ഇതിനിടയ്ക്കും ചങ്ങനാശേരി വിളിച്ചു അവരുടെ സുഖസൗകര്യങ്ങൾ ദീക്ഷിക്കുന്നതിനും, എല്ലാവരും ഭക്ഷണം തയ്യാറാക്കുന്നതിനും ഏപ്പാടു ചെയ്തി ഇതൊന്നും മി. മന്ദം അറിഞ്ഞിരുന്നില്ല. മി. മനുവും സ്നേഹിതന്മാരും തിരിച്ചുവരുമെന്ന പ്രതീക്ഷിച്ചിരുന്ന ചങ്ങ നാശേരിക്ക് ഇച്ഛാഭംഗമാണു നേരിട്ടത്. ഇങ്ങിനെ വാഷിക സമ്മേളനത്തിൽ വച്ചാരംഭിച്ച സൌഹാർദ്ദം ഇടക്കാലത്തു അല്പമൊന്നു മന്ദീഭവിക്കയുണ്ടായിയെങ്കിലും സർവ്വീസ് സൊ സൈറ്റി വീണ്ടും അതു പുനർജീവിപ്പിച്ചു. സർവ്വീസ് സൊസൈറ്റിമൂലം ചങ്ങനാശേരി ഉന്നമി ച്ചിട്ടുള്ളതല്ലാതെ ചങ്ങനാശേരിയെക്കൊണ്ടു സർവ്വീസ് സൊ സൈറ്റിൽ കായമായ യാതൊരു ശ്രേയസ്സുമുണ്ടായിട്ടില്ലെന്നു ഇന്നു ചിലർ പറയാമെങ്കിലും ചങ്ങനാ ശേരി ആ സ്ഥാപനത്തിന്റെ അദ്ധ്യക്ഷപദത്തിൽ നിന്നൊഴി യുന്നതുവരെ ജനറൽ സിക്രട്ടറി മി. മന്ദത്തിന്റെ അഭിപ്രായം മറിച്ചായിരുന്നു എന്നു കാണിക്കുവാൻ മതിയായ രേഖകളുണ്ട്. കാലെ സൊസൈറ്റി ബഡ്ജറ് യോഗത്തിന്റെ അവ സാനത്തിൽ അംഗങ്ങളിൽ നിന്നു ലഭിച്ച അഭിനന്ദനങ്ങൾക്കു മറുപടിയായി മി. മന്ദം പറയുകയായിരുന്നു. നമ്മുടെ സർവ്വീസ് സൊസൈറ്റി അല്പാല്പം അഭിവൃദ്ധിയെ പ്രാപിക്കുന്നതിൽ നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കു ന്നുണ്ട് ................സൊസൈറ്റിയുടെ പ്രവൃത്തികൾ ഈ വിധം മുന്നോട്ടു പോകുവാനുള്ള പ്രധാന കാരണം പ്രസിഡൻറായ ചങ്ങനാശേരി പരമേശ്വരൻ പിള്ള അവർക ളുടെ നാമധേയത്തിനുള്ള വിലയും അദ്ദേഹത്തിന്റെ ശാന്തവും ആലോചനാപരവുമായ ഉപദേശത്തിന്റെയും സഹായത്തി ൻറയും ഫലവും ആകുന്നു. അടുത്ത കൊല്ലത്തെ ബഡ്ജറ്റു പ്രസംഗത്തിൽ മി. മന്ദം വീണ്ടും പറയുകയാണ്:<noinclude><references/>{{WSDC2014School}}</noinclude> 7b18ssufnutjijisysmqe9ss15u3mhc താൾ:Changanasseri 1932.pdf/353 106 81208 239494 2026-04-18T06:23:49Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '338 'മുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ആ പ്രസംഗത് ത്തിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണമായിരുന്നു അത്. ഒരു യുവാവും ഉൽക്കർഷവും ആയിരുന്ന ചങ്ങനാശേരിയെ മി. മനത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239494 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>338 'മുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ആ പ്രസംഗത് ത്തിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണമായിരുന്നു അത്. ഒരു യുവാവും ഉൽക്കർഷവും ആയിരുന്ന ചങ്ങനാശേരിയെ മി. മനത്തിന്റെ വാഗ്വിലാസം അന്നുതന്നെ ഒട്ടുവളരെ ആക ഷിച്ചിരിക്കണം. ദീഘകാലം അഭംഗുരമായും പൊതുജനോപ കാരപ്രദമായും നീണ്ടുനിന്ന ആ മൈത്രീബന്ധം ഇങ്ങിനെയാ നാരംഭിച്ചത്. പിരിഞ്ഞുപോകുന്ന അവസരത്തിൽ ചങ്ങനാ ശേരി മി. മന്ദത്തെ കൊല്ലത്തേയും ക്ഷണിക്കയും ചെയ്തിരുന്നു. പിന്നെയും വഷം ഒന്നു കഴിഞ്ഞു. ഒരു പ്രഭാതത്തിൽ മി. മന്ദം ഏതാനും ചില സ്നേഹിതന്മാരുമൊന്നിച്ചു ചങ്ങനാ ശേരി കൊല്ലത്തുള്ള അദ്ദേഹത്തിന്റെ ഗൃഹത്തിൽ ചെന്നു സന്ദശിച്ചു. ചങ്ങനാശേരി ദിനകൃത്യങ്ങൾ കഴിഞ്ഞു ഗ്രഹ ത്തിനു തൊട്ടു മുൻപിലുള്ള ആഫീസിൽ ചെന്നിരുന്നു കേസു നോക്കുകയായിരുന്നു. കക്ഷികളെയല്ലാതെ സന്ദകന്മാരെ അദ്ദേഹം ഈ അവസരത്തിൽ സ്വീകരിക്കുക പതിവില്ല. മി. മന്ദത്തിന്റെയും സ്നേഹിതന്മാരുടേയും ആഗമനം അപ്രതീ ക്ഷിതമായിരുന്നതുകൊണ്ട് ഏതാനും നിമിഷങ്ങൾ കുശല പ്രശ്നം ചെയ്തതിനുശേഷം വീട്ടിൽ പുറത്തു വരാന്തയിലിട്ടിരുന്ന ഇരുപ്പിടങ്ങളിൽ പോയിരുന്നു വിശ്രമിക്കുവാൻ അദ്ദേഹം അവരോടപേക്ഷിച്ചു. ചങ്ങനാശേരിയുടെ സമയനിഷ്ഠയെപ്പറ്റി മി. മന്ദത്തിന് അറിവുണ്ടായിരുന്നില്ല. ഏതാനും സമയം നിർദ്ദിഷ്ടമായ ഇരുപ്പിടങ്ങളിൽ കാത്തിരുന്നതിനുശേഷവും ചങ്ങനാശേരി സംഭാഷണത്തിനു വന്നുചേരുന്ന ലക്ഷണങ്ങളൊ ന്നും കണ്ടില്ല. സ്വതന്ത്രചിത്തനായ മി. മന്ദം ഇത് ഒരു അനാ ആയി കരുതിയിരിക്കണം, ഏതാ<noinclude><references/>{{WSDC2014School}}</noinclude> 95mt5cknffo7lpmablxp086pepfomaf താൾ:Changanasseri 1932.pdf/352 106 81209 239495 2026-04-18T06:24:11Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം വശ്യവചസ്സായ ഒരു തൂലികാചിത്രകാരൻ മി. മ പത്മനാഭപിള്ളയെ സർവ്വീസൊസൈറ്റി ചരിത്രമാകുന്ന മഹാഭാരതകഥയിലേ സവ്യസാചിയായിക്കരുതാമെങ്കിൽ ചങ്ങ നാശേരി പരമേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239495 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>അദ്ധ്യായം വശ്യവചസ്സായ ഒരു തൂലികാചിത്രകാരൻ മി. മ പത്മനാഭപിള്ളയെ സർവ്വീസൊസൈറ്റി ചരിത്രമാകുന്ന മഹാഭാരതകഥയിലേ സവ്യസാചിയായിക്കരുതാമെങ്കിൽ ചങ്ങ നാശേരി പരമേശ്വരൻ പിള്ളയെ പാസാരഥിയായ സാ ക്ഷാൽ ശ്രീകൃഷ്ണഭഗവാനായി കരുതേണ്ടതാണെന്നു കുറച്ചു കാലം മുൻപ് എഴുതുകയുണ്ടായി. അമിതപരാക്രമശാലിയും, ആയോധന ചതുരനും, വികാരാധീനനും, സാഹസികനുമായിരു ന്ന കിരീടി നേതൃത്വത്തിനും, പ്രോത്സാഹനത്തിനും, പ്രചോദ നത്തിനും ശ്രീകൃഷ്ണനെ ആശ്രയിച്ചിരുന്നതു പോലെ ഓരോ വിഷമസന്ധിയിലും മി. മനത്തു പത്മനാഭപിള്ള പിന്തുണ യും സഹകരണത്തിനും സാന്ത്വനോപദേശങ്ങൾക്കും ചങ്ങ നാശേരിയെ ആണ് ആലംബമായിക്കരുതിയിരുന്നത്. ചങ്ങനാശ്ശേരിയും മി. മന്ദവും തമ്മിലുള്ള ആദ്യത്തെ കൂടി കാഴ്ച തുലോം രസകരമായ ഒന്നാണ്. ചങ്ങനാശേരി അന്നു അഭിഭാഷകവൃത്തിയിൽ അനുദിനമെന്നവണ്ണം ന്നത്യം പ്രാ പിച്ചുവരികയായിരുന്നു. മാവൂർ-ൽ ആണെന്നു തോന്നുന്നു. ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ സ്വദേശമായ ഗ്രാമ ത്തിലേ ഒരു പ്രാഥമികവിദ്യാലയത്തിന്റെ വാഷികസമ്മേ ളനത്തിലാ്യക്ഷം വഹിക്കുവാൻ തൽപ്രവർത്തകന്മാർ അദ്ദേ ഫത്തെ ക്ഷണിച്ചുകൊണ്ടുപോയി. അന്നത്തെ യോഗത്തിൽ മി. മ പത്മനാഭപിള്ളയും സന്നിഹിതനായിരുന്നു. അദ്ദേഹം അന്ന് ഒരു ക്രിമിനൽ വക്കീലായി പ്രാക്ടീസു ചെയ്യുന്ന കാലമാണ്. യോഗത്തിലെ ചടങ്ങുകൾ മിക്കവാറും അവസാനിക്കാറായ ഘട്ടത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യ വാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് മി. മന്ദം അദ്ധ്യക്ഷ നായിരുന്ന ചങ്ങനാശേരിക്ക് ഒരു ചെറിയ കുറിപ്പു കൊടുത്ത യച്ചു. ചങ്ങനാശേരിക്ക് അന്നു മി. മന്ദത്തിനെ യാതൊരു പരി<noinclude><references/>{{WSDC2014School}}</noinclude> jatsm5tr3o138olq4c4mvxf6wbom86t താൾ:Changanasseri 1932.pdf/351 106 81210 239496 2026-04-18T06:24:42Z Atheenasiji 13249 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '336 ഒരു മെമ്മോറിയലും കൊടുത്തിട്ടുണ്ട്. ഈ ബുധനാഴ്ച ഡയറ കർ തിരുവനന്തപുരത്തെത്തുമെന്നറിയുന്നു. അന്നോ അടുത്ത ദിവസമോ ഡയറക്ടരെക്കണ്ട് അനുവാദം ഉടനെ വാങ്ങണമെ അപേക...' താൾ സൃഷ്ടിച്ചിരിക്കുന്നു 239496 proofread-page text/x-wiki <noinclude><pagequality level="1" user="Atheenasiji" /></noinclude>336 ഒരു മെമ്മോറിയലും കൊടുത്തിട്ടുണ്ട്. ഈ ബുധനാഴ്ച ഡയറ കർ തിരുവനന്തപുരത്തെത്തുമെന്നറിയുന്നു. അന്നോ അടുത്ത ദിവസമോ ഡയറക്ടരെക്കണ്ട് അനുവാദം ഉടനെ വാങ്ങണമെ അപേക്ഷിക്കുന്നു. ഒന്നിനും പുറപ്പെടാത്ത രാമകൃഷ്ണപ്പണിക്കര വർകൾ പുറപ്പെട്ട കായത്തിൽ തോൽവി പറ്റിയാൽ അദ്ദേഹ ത്തിനു വലിയ അപമാനമാകും. . . . . . വേണ്ടതെല്ലാം ചെയ്യുമെന്നു വിശ്വസിക്കുന്നു. '' ചങ്ങനാശേരി വേണ്ടതെല്ലാം ചെയ്യുകയും അതിൻറ ഫലമായി സ്കൂൾ നടത്തുവാനുള്ള അനുവാദം സൊസൈറ്റിക്കു തന്നെ ലഭിക്കുകയും ചെയ്തു. നായർവീസ് സൊസൈററിയുടെ അതിപ്രധാനങ്ങ മായ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഒരു സംക്ഷിപ്ത ചരിത്ര മാണു് മുകളിൽ ചേർത്തിട്ടുള്ളത്. സൊസൈറ്റിയുടെ ഏറ്റവും വിലപിടിച്ചവയും, നിവില്ലമായി നടന്നുപോരുന്നവയുമായ സ്ഥാപനങ്ങളും ഈ വിദ്യാലയങ്ങൾ തന്നെയാണെന്നു തീ പറയാം. ചങ്ങനാശേരിയുടെ സജീവമായ നേതൃത്വത്തിൻ കീഴി ലാണ് ഇവയൊക്കെ ഉത്ഭവിച്ചു വളർന്നു വികസിച്ചതെന്നുള്ളതി ലേയ്ക്കും മതിയായ തെളിവുകൾ മുന്നുദ്ധരിച്ച കത്തുകളിൽനിന്നു ലഭിക്കുന്നുണ്ടല്ലോ! സർവ്വീസ് സൊസൈറ്റി അതിന്റെ സാമ്പ ത്തികവും സംഘടനാപരവുമായ ഔന്നത്യത്തിന്റെ പരമകാഷ്ഠ യിലെത്തിയതിനുശേഷം മാത്രമാണ് ചങ്ങനാശേരി നേതൃത് മൊഴിഞ്ഞത്. അതിനുശേഷം സൊസൈറ്റി സ്ഥാപനങ്ങ ളുടെ എണ്ണം പെരുകിയിട്ടുണ്ടെങ്കിലും മുൻ വിവരിച്ച വിദ്യാല തങ്ങളുടെ ഉറപ്പും മേന്മയുമുള്ള സ്ഥാപനങ്ങ അധികം ഉണ്ടായിട്ടില്ലെന്നുള്ളത് സൊസൈറ്റിയുടെ അനന്തര ചരിത്രം വെളിപ്പെടുത്തുന്നതാണ്.<noinclude><references/>{{WSDC2014School}}</noinclude> 3r4f6tvlkzwx8bkk7gaos5rnpalo79p ആഫ്രിക്കൻ നാടോടിക്കഥകൾ 0 81211 239500 2026-04-18T09:02:21Z Manojk 804 '{{header | title =ആഫ്രിക്കൻ നാടോടിക്കഥകൾ | genre = ബാലസാഹിത്യം | author = പി എം രാജമോഹൻ | year = 2009 | translator = | section = | previous =| next = | notes = }} <div class="novel"> <pages index="2009-african-nadodikadhakal-v-m-rajamohan.pdf" from=1 to=80 /> </div>' താൾ സൃഷ്ടിച്ചിരിക്കുന്നു 239500 wikitext text/x-wiki {{header | title =ആഫ്രിക്കൻ നാടോടിക്കഥകൾ | genre = ബാലസാഹിത്യം | author = പി എം രാജമോഹൻ | year = 2009 | translator = | section = | previous =| next = | notes = }} <div class="novel"> <pages index="2009-african-nadodikadhakal-v-m-rajamohan.pdf" from=1 to=80 /> </div> 5o8ur0tn8psn3ibqbtcc2gp3od7do8a താൾ:Janakeeyasasthra prastanam.pdf/119 106 81212 239501 2026-04-18T09:04:03Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനകീയ ശാസ്ത്രപ്രസ്ഥാനം കയുണ്ടായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഐ.എസ്. ഗുലാത്തി ഡോ.എ.എം.സലിം മുതലായി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല വിദ ഗ്ധരെ അതിൽ പങ്കെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239501 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം കയുണ്ടായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഐ.എസ്. ഗുലാത്തി ഡോ.എ.എം.സലിം മുതലായി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല വിദ ഗ്ധരെ അതിൽ പങ്കെടുപ്പിക്കുകയുണ്ടായി. എന്നാൽ പല കാരണങ്ങൾ കൊണ്ടും പരിപാടി മുന്നോട്ടുപോയില്ല. വികസന ഉദ്യോഗസ്ഥരുടെ ചർച്ച കൾ കാര്യമായൊന്നും നടന്നില്ല. എറണാകുളം സാക്ഷരതാ പ്രവർത്തനത്തിന്റെ ഒപ്പം നടന്ന ഒരു പ്രധാന പ്രവർത്തനമായിരുന്നു 1989 ആഗസ്റ്റ് 17 മുതൽ 27 വരെ നടത്തിയ വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ട തിന്റെ ആവശ്യകതയെ കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും അവരെ അതിന് സജ്ജമാക്കുകയുമെന്നതായിരുന്നു ജാഥയുടെ ലക്ഷ്യം. ജാഥയുടെ മുദ്രാവാക്യം തന്നെ അധികാരം ജനങ്ങൾക്ക്' എന്നതായിരു ന്നു. ജാഥയ്ക്ക് മുമ്പുതന്നെ പഞ്ചായത്ത് രാജ് സംവിധാനവും വികേന്ദ്രീക താസൂത്രണ പ്രക്രിയയും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചി മബംഗാളിലെയും കർണാടകത്തിലെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാൻ പരിഷത്ത് പഠനസംഘങ്ങൾ പ്രസ്തുത സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഏതാനും വികസനഗീതങ്ങൾ, ഒരു സ്കിറ്റ്, ഒന്നോ രണ്ടോ ലഘു പ്രസംഗം ഇതായിരുന്നു ജാഥയുടെ രൂപം. ആകെ 47 ജാഥ കൾ ഉണ്ടായിരുന്നു. ഏറിയ പങ്കും ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ജാഥ നടത്തിയത്. 925 പഞ്ചായത്തുകളിലും ഒരു ടൗൺഷിപ്പിലുമായി 1604 കേന്ദ്ര ങ്ങളിൽ ജാഥയെത്തിച്ചേരുകയുണ്ടായി. 700 പ്രവർത്തകർ ജാഥയിൽ മുഴു വൻ ദൂരം സഞ്ചരിച്ചു. ജാഥയുടെ മുന്നോടിയായി പത്തു ജില്ലകളിൽ ഡോ. തോമസ് ഐസക് പ്രവർത്തകർക്ക് ക്ലാസ്സുകൾ എടുക്കുകയുണ്ടായി. താൻ പ്ലാനിങ് ബോർഡ് അംഗമാകുമെന്നോ, മന്ത്രിയാകുമെന്നോ പ്രസംഗിച്ച കാര്യങ്ങൾ കൂടുതൽ വലിയ തോതിൽ പിന്നീട് നടപ്പിലാക്കാൻ പറ്റിയേ ക്കുമെന്നോ അതിന് ബാധ്യസ്ഥനാകുമെന്നോ അന്ന് ഐസക് വിചാരിച്ചു കാണില്ല. വികസന ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ജാഥ യുടെ ലക്ഷ്യങ്ങൾ ഇങ്ങനെ വിവരിച്ചിരുന്നു. 1 കേരളത്തിന്റെ വികസനം, വികേന്ദ്രീകൃതാസൂത്രണം, പഞ്ചായത്തീരാജ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ പ്രചരി പ്പിക്കുകയും ഗൗരവമേറിയ വികസന പ്രവർത്തനങ്ങൾ കണ്ടെത്താനും പഠിക്കാനും ജനങ്ങളെ സഹായിക്കുകയും ചെയ്യുക. 2 അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതിക ളുടെ രൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം വർധിപ്പി ക്കുന്നതിനും ശരിയായ വികസനരീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തു 120<noinclude></noinclude> qazkdtfeouji8ijxvnbtid8l4s4ryxo താൾ:Janakeeyasasthra prastanam.pdf/107 106 81213 239502 2026-04-18T09:05:01Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനകീയ ശാസ്ത്രപ്രസ്ഥാനം - - ആവർത്തനവും മനഃപാഠമാക്കലുമാണ് ഏറ്റവും നല്ല ബോധനരീതി. ഞാനസൃഷ്ടിവാദവും മറ്റും സാമ്രാജ്യത്വസിദ്ധാന്തങ്ങളാണ്. തദ്ദേശ സ്വയംഭരണസ്ഥാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239502 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം - - ആവർത്തനവും മനഃപാഠമാക്കലുമാണ് ഏറ്റവും നല്ല ബോധനരീതി. ഞാനസൃഷ്ടിവാദവും മറ്റും സാമ്രാജ്യത്വസിദ്ധാന്തങ്ങളാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നതിലൂടെ ഗവൺമെന്റ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് (പഞ്ചാ യത്തുകൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ പൊതുസ്ഥാപനങ്ങളോ അല്ല, സ്വകാര്യ സ്ഥാപനങ്ങളാണ് എന്ന് വ്യംഗ്യം. പഞ്ചായത്തുകളെ ഏൽപ്പിക്കുന്നത് സ്വകാര്യവൽക്കരണമാണ് എന്ന തരത്തിൽ മറ്റു സന്ദർഭ ങ്ങളിലും അഭിപ്രായങ്ങൾ പൊന്തിവന്നിട്ടുണ്ട്. വികേന്ദ്രീകരണം ഉത്തരവാദിത്ത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്. പൊതുവിദ്യാഭ്യാസത്തെ തകർക്കുകയെന്നതാണ് DPEPയുടെയും പുതിയ പാഠ്യപദ്ധതിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സർക്കാർ എയ്ഡഡ് സ്കൂളുകൾക്കുമാത്രം ബാധകമാക്കുന്നത് (ഇത് മൊത്തം വിദ്യാലയങ്ങ ളുടെ 85 ശതമാനം വരും!). നോം ചോംസ്കി, പാലാ ഫയർ മുതലായവർ പോലും CIA ഏജന്റു മാരാകാൻ സാധ്യതയുണ്ട്. പ്രവർത്തനാധിഷ്ഠിത ബോധനം ഒരു ലോകബാങ്ക് നിർദേശമാണ്. പുതിയ പാഠ്യപദ്ധതിയുടെ കടുത്ത വിമർശനമാണ് എ.ഐ.ഡി.എസ്.ഒ 1998ൽ പ്രസിദ്ധീകരിച്ച ഡി.പി.ഇ.പി എന്ത്? എന്തിന്?' എന്ന ലഘുലേഖ. പാഠപുസ്തക വിമർശനം മഞ്ഞപ്പത്ര ശൈലിയിലാണ്. പരിഷത്തിനെയും ഈ ലേഖകനെയും അതിൽ കണക്കറ്റ് ഭർത്സിക്കുന്നുണ്ട്. പുതിയ പാഠ്യപ ദ്ധതിയുടെ ശാസ്ത്രീയത ഉയർത്തിപ്പിടിക്കാനും അതിനെതിരായുള്ള ആക മണങ്ങൾ ചെറുക്കാനും അന്നു പരിഷത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അച്ഛനമ്മമാർക്ക് തങ്ങളുടെ കുട്ടികളിൽ വന്ന, നല്ലതിലേക്കുള്ള മാറ്റം അനുഭവപ്പെടാൻ തുടങ്ങി. കുട്ടി കൾക്ക് ഭാഷാസ്വാധീനം വർധിച്ചു; ആത്മവിശ്വാസം വർധിച്ചു, കൂടുതൽ പഠനപ്രവർത്തനനിരതരായി; സ്കൂളിൽ പോകാനുള്ള ആഗ്രഹം വർധിച്ചു. അവരുടെ പെരുമാറ്റത്തിൽ തന്നെ മാറ്റം വന്നു. അങ്ങനെ ജനങ്ങളെ ഇളക്കി വിടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉള്ളിൽനിന്ന് അതിന്റെ സത്ത ചോർത്തി ക്കളയാൻ പിന്നീടുവന്ന യു.ഡി.എഫ്. സർക്കാർ ശ്രമിച്ചെങ്കിലും അതും പൂർണമായി വിജയിച്ചില്ല. കാരണം, അതിനകം പുതിയ ബോധനരീതിയുടെ മേന്മ വ്യക്തമായും മനസ്സിലാക്കിയിരുന്നു. 1997 മുതൽ 2007 വരെയുള്ള 10 കൊല്ലത്തിനുള്ളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം 4550 ശതമാന ത്തിൽനിന്ന് 82 ശതമാനമായി ഉയർന്നത് എല്ലാവരും കണ്ടതാണ്. പാഠ്യപ ദ്ധതി സമീപനത്തോട് യോജിക്കാത്ത തരത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക ട്യൂഷൻ കൊണ്ടാണ് ഈ നേട്ടമു ണ്ടാക്കിയതെന്ന ആരോപണമുണ്ട്. എന്നാൽ മുമ്പൊരിക്കലും നേടാൻ കഴി ഞ്ഞിട്ടില്ലാത്ത ഈ വിജയം ഇപ്പോൾ എങ്ങനെ നേടാൻ കഴിഞ്ഞു? പത്തി 108<noinclude></noinclude> 3vgcaz7bjej3y11vykn7kfb027ww5wf താൾ:Janakeeyasasthra prastanam.pdf/109 106 81214 239503 2026-04-18T09:05:53Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനകീയ ശാസ്ത്രപ്രസ്ഥാനം രോഗികളുള്ള, ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാന മായി കേരളം മാറിയതിൽ ശൈശവത്തിൽ തന്നെ കുട്ടികളുടെ മേൽ ചെലു ത്തുന്ന സമ്മർദങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239503 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം രോഗികളുള്ള, ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാന മായി കേരളം മാറിയതിൽ ശൈശവത്തിൽ തന്നെ കുട്ടികളുടെ മേൽ ചെലു ത്തുന്ന സമ്മർദങ്ങൾക്ക് കാര്യമായ പങ്കുണ്ട്. രണ്ടു പതിറ്റാണ്ടിലധികം മുമ്പു തന്നെ പരിഷത്ത് ഇതിനെയൊക്കെപ്പറ്റി ബോധവത്തായിരുന്നു. 1981ലെ പതി നെട്ടാം വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണ കൾ ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്നുണ്ട്. ചില സംഘടന കൾ പിഞ്ചുകുട്ടികളെ ബ്രയിൻ വാഷ് ചെയ്യുന്നതിനുള്ള പരിപാടി യായി ഇതിനെ ഉപയോഗിക്കുന്നു. ഈ പ്രവണത തടയുന്നതിനും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, പ്രവർത്തനരീതി എന്നി വയെക്കുറിച്ച് പരിഷത്തിനുള്ള കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പി ക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഡോ.കെ. ഉണ്ണികൃഷ്ണന്റെ "നഴ്സറി വിദ്യാ ഭ്യാസം എന്ത് എന്തിന്?' എന്ന പുസ്തകവും സി.ജി.യുടെ 'വിദ്യാഭ്യാസം അഞ്ചുവയസ്സിനുമുമ്പ്' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചത്. ഗവൺമെന്റ് തയ്യാറാക്കിയ നഴ്സറി വിദ്യാഭ്യാസ ബില്ലിനോട് ക്രിയാത്മകമായി പ്രതിക രിക്കാനും, ഒരു മാതൃകാ ശിശുകേന്ദ്രം എങ്ങനെയിരിക്കണമെന്നു നിർവചി ക്കാനും, പ്രവർത്തിക്കുന്ന മാതൃകകൾ ഉണ്ടാക്കാനും പരിഷത്ത് ശ്രമിക്കുക യുണ്ടായി. പരിഷത്തിന്റെ കാഴ്ചപ്പാടുകളെ പൂർണമായും ശരിവയ്ക്കുന്ന തായിരുന്നു “പ്രൈമറിതലത്തിലെ പഠനഭാരം ലഘൂകരിക്കുന്നതിനായി പാ. യശ്പാലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച കമ്മി റ്റിയുടെ റിപ്പോർട്ടും 2005ൽ പ്രസിദ്ധീകരിച്ച പുതിയ ദേശീയ പാഠ്യപദ്ധതി യുടെ ചട്ടക്കൂടും. അങ്ങനെ, മൂന്നു പതിറ്റാണ്ടിലധികം കാലമായി വിദ്യാഭ്യാസമേഖലയിൽ പല രീതിയിലും ഇടപെട്ടിട്ടുണ്ടെങ്കിലും അതിന്റെ സ്ഥായിയായ ഗതിയിൽ മാറ്റമൊന്നും ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-സാമൂഹിക വിടവുകൾ വർധിപ്പിക്കുന്ന ഒരു സമൂഹത്തിൽ, അത് വർധിപ്പിക്കുമെന്നറി ഞ്ഞിട്ടും ആഗോളവിപണിയെ ആലിംഗനം ചെയ്യുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയുടെ ദിശയിൽ മാറ്റം വരുത്താൻ ഏറെ പ്രയാ സമാണ്, അസാധ്യമാണ്. ആഗോളവൽക്കരണത്തിന്നെതിരായ പ്രാദേശിക മായ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇനിയും പരീക്ഷ ണങ്ങൾ നടത്തേണ്ടതുണ്ട്. 6<noinclude></noinclude> 63qt4o43k946mdswznxaajvpsq13d0a താൾ:Janakeeyasasthra prastanam.pdf/148 106 81215 239504 2026-04-18T09:06:47Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനകീയ ശാസ്ത്രപ്രസ്ഥാനം ചേർത്ത് ഭാരത് ജൻ ഗ്യാൻ വിഗ്യാൻ ജാഥ BJGV) എന്ന പേരിൽ ഇത് നട ത്തപ്പെട്ടു. സാക്ഷരതയ്ക്ക് പുറമേ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയ ങ്ങൾകൂടി ഈ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239504 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനം ചേർത്ത് ഭാരത് ജൻ ഗ്യാൻ വിഗ്യാൻ ജാഥ BJGV) എന്ന പേരിൽ ഇത് നട ത്തപ്പെട്ടു. സാക്ഷരതയ്ക്ക് പുറമേ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയ ങ്ങൾകൂടി ഈ ജാഥയിൽ ചർച്ചയ്ക്ക് വിധേയമായി. 1993ൽ BGVSന്റെ ആഭി മുഖ്യത്തിൽ വനിതകളുടെതായ ഒരു അഖിലേന്ത്യാജാഥ സംഘടിപ്പിക്കപ്പെട്ടു. അഞ്ചു ജാഥകൾ, ചരിത്രവനിതയായ ഝാൻസി റാണിയുടെ ഝാൻസിയിൽ സമാപിച്ചു. സമതാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇതാണ്. ഇന്ന് അഖി ലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ശക്തമായ ഒരു വിഭാഗമാണ് സമത 1994ൽ നടത്തിയ ഹമാരാദേശ് ജാഥയിലൂടെയാണ് വടക്കെ ഇന്ത്യയിലെ PSMഘടകങ്ങൾ ശാസ്ത്രത്തിലേക്ക് ശരിക്കും ഉപനയിക്കപ്പെട്ടത്. BGVSഉം AIPSNഉം കൂടിച്ചേർന്നു നടത്തിയ ഒന്നായിരുന്നു അത്. “നമ്മുടെ സമൂഹം', "അധികാരം ജനങ്ങൾക്ക്' എന്നു തുടങ്ങി ഒട്ടനവധി ലഘുലേഖകൾ ഇതിന്റെ ഭാഗമായി രചിക്കപ്പെടുകയുണ്ടായി. ഫെബ്രുവരിയിൽ ഹൈദരാബാദിൽ വച്ചു നടന്ന ആറാം അഖിലേന്ത്യാ ജനകീയ ശാസ്ത്രസദസ്സ് (All India People s Science Congress) ഈ ഉപനയന പ്രക്രിയയിൽ ഗണ്യമായ പങ്കു വഹിച്ചു. അവിടെ അവതരിപ്പിച്ച് രണ്ടു നിർദേശങ്ങളായിരുന്നു കോസ്മിക് വോയേ ജ്, ജോയ് ഓഫ് ലേണിങ് എന്നിവ. 1995 ഒക്ടോബറിൽ വരാനിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തെ അടിസ്ഥാനമാക്കി വ്യാപകമായ തോതിൽ ജ്യോതിശാസ്ത്രപ്രഭാഷണങ്ങൾ (1985ൽ ഹാലി ധൂമകേതുവിനെ വര വേൽക്കാൻ പരിഷത്ത് ചെയ്ത് തരത്തിലുള്ള പ്രഭാഷണങ്ങൾ), ഗ്രഹണം വീക്ഷിക്കുന്നതിനായുള്ള സോളാർ കണ്ണടകളുടെ പ്രചാരണം, സമ്പൂർണ ഗ്രഹണദൃശ്യപഥത്തിൽ ഗ്രഹണത്തിന്റെ ദർശനോത്സവങ്ങൾ, കോസ്മിക് ക്ലബുകൾ - ഇങ്ങനെ വിവിധങ്ങളായ പരിപാടികൾ നടന്നു. സാക്ഷരതാപ് വർത്തകർ ശുദ്ധശാസ്ത്രവിഷയങ്ങളുമായി പരിചയപ്പെടാൻ തുടങ്ങി. ലക്ഷ ക്കണക്കിനാളുകൾ 2000 കിലോമീറ്ററോളം വരുന്ന ഗ്രഹണപഥത്തിൽ അങ്ങി ങ്ങായി സമ്മേളിച്ച് സമ്പൂർണ സൂര്യഗ്രഹണത്തിന് ദൃക്സാക്ഷികളായി. ഭാവ നയിൽ കാണാൻ കഴിയാത്ത ഒരനുഭവമായിരുന്നു അത്. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന് ഒട്ടേറെ പുതിയ പ്രവർത്തകരെ അത് നേടിക്കൊടുത്തു. 1985ലെ നക്ഷത്ര ക്ലാസ്സുകൾ പരിഷത്തിന് നേടിക്കൊടുത്തപോലെ. 1994 ഡിസംബറിൽ ഡെൽഹിയിൽ നടത്തിയ അഖിലേന്ത്യാ ബാലോ ത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു. 1987ൽ തൃശ്ശൂരിൽ വച്ചു നടന്ന ബാലോ ത്സവത്തിന്റെ അനുഭവമുള്ള സംഘടനകൾ വടക്കേ ഇന്ത്യയിൽ കുറവായി രുന്നു. ബി.ജി.വി.എസിന്റെ ഘടകങ്ങൾക്കെല്ലാം അത് പുതിയ ഒരനുഭവമാ യിരുന്നു. ഹൈദരാബാദ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പേർ ജോയ് ഓഫ് ലേണിങ്ങ് (Joy of Learning) എന്നായിരുന്നു. അതിന്റെ ചുരുക്കപ്പേരായ - JOL - ജോൽ എന്ന പേരിൽ ആയിരക്കണക്കിന് ചെറുതും 150<noinclude></noinclude> dk5e3ut8naqsh3yhscuoc9yn790bfoh താൾ:Janakeeyasasthra prastanam.pdf/149 106 81216 239505 2026-04-18T09:07:51Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വ്യാപനം വലുതുമായ, പ്രാദേശികവും ദേശീയവുമായ ബാലമേളകൾ വിവിധ സം സ്ഥാനങ്ങളിലായി സംഘടിപ്പിക്കപ്പെടുകയുണ്ടായി. ബാലവേദികൾക്ക് സമാ നമായി പലയിടത്തും ബാൽമഞ്ചുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു 239505 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>വ്യാപനം വലുതുമായ, പ്രാദേശികവും ദേശീയവുമായ ബാലമേളകൾ വിവിധ സം സ്ഥാനങ്ങളിലായി സംഘടിപ്പിക്കപ്പെടുകയുണ്ടായി. ബാലവേദികൾക്ക് സമാ നമായി പലയിടത്തും ബാൽമഞ്ചുകളും തത്തുല്യസംവിധാനങ്ങളും രൂപ പ്പെട്ടുവന്നു. 1995-96 ആയപ്പോഴേക്കും സാക്ഷരതാപ്രസ്ഥാനത്തിന്റെ സ്വഭാവം മാറി. പഴയ ഉദ്യോഗസ്ഥന്മാർ റിട്ടയർ ചെയ്തു. പുതിയവർക്ക് ക്യാമ്പെയിൻ സ്പിരി റ്റില്ലായിരുന്നു. പ്രവർത്തനമാകെ ഉദ്യോഗസ്ഥവൽക്കരിക്കപ്പെട്ടു. ബി.ജി.വി. എസ് സംഘടനകൾ പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തി. പഞ്ചായ ത്ത് വികസനം, നീർത്തടാധിഷ്ഠിത വികസനം, വിഭവഭൂപട നിർമാണം എന്നി ങ്ങനെ പല മേഖലകളിലും. എന്നാൽ, പരിഷത്തിലെന്നപോലെ അഖിലേ ന്ത്യാതലത്തിലും സാമൂഹ്യശാസ്ത്രങ്ങളിലായിരുന്നു ഊന്നൽ. പതുക്കെപ്പ തുക്കെ വിവിധ സംഘടനകളിലെ പ്രവർത്തകർ തമ്മിൽ ആത്മബന്ധങ്ങൾ വളർന്നു വന്നു. ജീവത്തായ ഒരു അഖിലേന്ത്യാ ജനകീയ ശാസ്ത്രപ സ്ഥാനം രൂപം കൊണ്ടു. കേരളത്തിനു പുറത്തുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളെ സാമാന്യ മായി അഞ്ച് കാറ്റഗറികളായി വിഭജിക്കാവുന്നതാണ്. 1. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളവ. ഇവ പൂർണമായും ബഹുജന സംഘടനകളായി വളർന്നിരിക്കുന്നു. ഹിമാചൽ ഗ്യാൻ വിഗ്യാൻ സമിതി, ബിഹാർ ഗ്യാൻ വിഗ്യാൻ സമിതി, ഝാർഖണ്ഡ് ഗ്യാൻ വിഗ്യാൻ സമിതി എന്നിവയാണ് ഇവയിൽ പ്രധാനം. അതത് സംസ്ഥാനങ്ങളിൽ അവ ജന സമ്മിതിയുള്ള സംഘടനകളാണ്. സ്റ്റേറ്റ് ഗവൺമെന്റുകൾക്കോ, ജില്ലാ പഞ്ചായത്തുകൾക്കോ അവയെ അവഗണിക്കാൻ പറ്റില്ല. ഒരു തരത്തിൽ, മുഖ്യധാരാ പ്രസ്ഥാനങ്ങളായി അവ വളർന്നിരിക്കുന്നു. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ ഒട്ടേറെ ജനപ്രതിനിധികളെ സംഭാവന ചെയ്യാൻ അവയ്ക്ക് കഴി ഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യരാഷ്ട്രീയജീവിതത്തിൽ അവ പരി ഗണിക്കേണ്ട ശക്തിയായി വളർന്നിരിക്കുന്നു. ഈ മൂന്നു സംഘടനകളിലും കൂടി മൊത്തം ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്. 2. ഈ തലത്തിലേക്ക് വളർന്നിട്ടില്ലെങ്കിലും ഗണ്യമായ ബഹുജനാടിത്ത റയുള്ള സംഘടനകളാണ് മധ്യപ്രദേശ് ഗ്യാൻ വിഗ്യാൻ സമിതി, അസം ഗ്യാൻ വിഗ്യാൻ സമിതി, ആന്ധ്രപ്രദേശിലെ ജനവിജ്ഞാനവേദിക എന്നിവ. മൂന്നിലും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. 90 ശതമാനം ജില്ല കളിലും സംഘടനാ ഘടകങ്ങളുണ്ട്. തമിഴ്നാട് സയൻ ഫോറം, പോണ്ടിച്ചേരി സയൻസ് ഫോറം, കർണാടകയിലെ കന്നട രാജ്യവിജ്ഞാന പരിഷത്തും ജ്ഞാന വിജ്ഞാന സമിതിയും, ത്രിപുര ഗ്യാൻ വിഗ്യാൻ സമിതി, പശ്ചിമ ബംഗവിജ്ഞാൻ മഞ്ച് എന്നിവയും ജനങ്ങൾക്കിടയിൽ വേരുകളുള്ള സംഘ ടനകളാണ്. ഇവയിൽ പശ്ചിമബംഗവിജ്ഞാൻ പരിഷത്തിനും തമിഴ്നാട് സയൻസ് ഫോറത്തിനും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. മറ്റു 151<noinclude></noinclude> 221mgwhiao18tkpq1uqr2me5h6qjnex താൾ:Janakeeyasasthra prastanam.pdf/151 106 81217 239506 2026-04-18T09:08:21Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വ്യാപനം സാമാന്യമായി പറയാറുണ്ട്. എന്നാൽ ഒരു വശത്ത് ഹിമാചലും ഉത്തരാ ലും മറുവശത്ത് ഹരിയാനയും ബീഹാറും തമ്മിൽ ഭൂപ്രകൃതിയിലും ജനപ്രകൃതിയിലും അജഗജാന്തരമുണ്ട്....' താൾ സൃഷ്ടിച്ചിരിക്കുന്നു 239506 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>വ്യാപനം സാമാന്യമായി പറയാറുണ്ട്. എന്നാൽ ഒരു വശത്ത് ഹിമാചലും ഉത്തരാ ലും മറുവശത്ത് ഹരിയാനയും ബീഹാറും തമ്മിൽ ഭൂപ്രകൃതിയിലും ജനപ്രകൃതിയിലും അജഗജാന്തരമുണ്ട്. നാഗാലാന്റും മിസോറാമും എവി ടെക്കിടക്കുന്നു? ഗോവയും ദാമനും ദിയുവും എവിടെ കിടക്കുന്നു? ആന്ധ് യിലെ തെലുങ്കാന പ്രദേശങ്ങളും കേരളവും തമ്മിൽ എത്ര വ്യത്യാസമു ണ്ട്? ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കേരളവും ബംഗാളും സാമൂഹ്യമായും രാഷ്ട്രീയമായും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അഖിലേന്ത്യാതലത്തിൽ - എന്നു പറഞ്ഞാൽ പശ്ചിമബംഗാളും കേര ളവും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ - ജനകീയ ശാസ്ത്രപ്രസ്ഥാനം കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് രണ്ടു പ്രധാന മേഖലകളിലാണ്. വിദ്യാഭ്യാസവും പഞ്ചായത്തുതല ശേഷിവികസനവും. വിദ്യാഭ്യാസത്തെ സാമൂഹ്യ പരിവർത്തനത്തിനുള്ള (വിപ്ലവത്തിനുള്ള ഏജന്റാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവും പുനഃ പരിശീലനവും നൽകുകയെന്നതാണ് വിദ്യാഭ്യാസമേഖലയിൽ ചെയ്യുന്നത്. തദ്ദേശസമൂഹങ്ങൾ സ്ഥാപിക്കുന്ന ഗ്യാൻ വിഗ്യാൻ വിദ്യാലയങ്ങളിലെയും, സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന SSA സ്കൂളുകളിലെയും അധ്യാപകർക്കാണ് മുഖ്യമായും പരിശീലനം നൽകുന്നത്. പത്തു സംസ്ഥാ നങ്ങളിലാണ് ഇത് നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ദരിദ്രജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒട്ടനവധി പദ്ധതികൾ നടപ്പാക്കു ന്നുണ്ട്. ഓരോ ജില്ലയ്ക്കും ശരാശരി 200-300 കോടി രൂപ ഇതിനായി വകയിരിത്തിയിട്ടുണ്ടെന്നാണ് ഒരു കണക്ക്. എന്നാൽ അവ എത്തേണ്ടവർക്ക് എത്തുന്നില്ല എന്നത് പരസ്യമാണ്. ഒരു രൂപയിൽ 90 പൈസയും വഴിക്കു വച്ചു നഷ്ടമാകുന്നു എന്നു പറയപ്പെടുന്നു. NREG, NRHM, SSA.... തുടങ്ങി എന്തെല്ലാം സ്കീമുകളുണ്ട്? എത്ര രൂപയാണ് ഇതിന് വകയിരുത്തിയിട്ടു ള്ളത്? എന്തെല്ലാമാണ് അതിന്റെ ചട്ടവട്ടങ്ങൾ ഇവയൊന്നും ഗുണഭോക്താ ക്കൾക്കറിയില്ല. ഓരോ പഞ്ചായത്തിലും ദരിദ്രപക്ഷത്തുനിന്ന് ചിന്തിക്കുന്ന, ഇക്കാര്യങ്ങളെല്ലാം പഠിച്ചിട്ടുള്ള, നടപ്പാക്കാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തു കൾക്കുപോലും മാർഗദർശനം നൽകാൻ കഴിയുന്ന ഒരു സന്നദ്ധസാങ്കേ തികസംഘത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചാ യത്തിൽനിന്നും നാലു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന ഒരു സംഘത്തിന് രണ്ടു ഘട്ടങ്ങളിലായി 12 ദിവസത്തെ പരിശീലനം നൽകു കയും സാക്ഷരത, തുടർ സാക്ഷരത, തൊഴിൽ ഗ്യാരണ്ടി, ആരോഗ്യ സുരക്ഷ, സ്വയംസഹായസംഘങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അത ത് പ്രദേശങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക ഇതൊക്കെയാണ് പരിശീലനങ്ങളുടെ ഉള്ളട 153<noinclude></noinclude> rukr7c862jclqt5go4ke2kbmy8acajk താൾ:Janakeeyasasthra prastanam.pdf/153 106 81218 239507 2026-04-18T09:11:13Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഭാഗം നാല് പരിഷത്തിന്റെ പ്രത്യയശാസ്ത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു 239507 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>ഭാഗം നാല് പരിഷത്തിന്റെ പ്രത്യയശാസ്ത്രം<noinclude></noinclude> 7s33gljxsrmr01gn1yyubvvv0c05km2 താൾ:Janakeeyasasthra prastanam.pdf/128 106 81219 239508 2026-04-18T09:14:02Z Ranjithsiji 1401 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '° വികാസം ന്നത്. കൂവേരി മാധവൻ മാസ്റ്റർ, കെ.വി.രഘുനാഥൻ മുതലായി അനേകം പ്രവർത്തകരുണ്ടായിരുന്നു. 1976ൽ നടന്ന 13-ാം വാർഷികത്തിൽ കുറച്ച് പണം മിച്ചം വന്നു. അത് എങ്ങനെ വിനി...' താൾ സൃഷ്ടിച്ചിരിക്കുന്നു 239508 proofread-page text/x-wiki <noinclude><pagequality level="1" user="Ranjithsiji" /></noinclude>° വികാസം ന്നത്. കൂവേരി മാധവൻ മാസ്റ്റർ, കെ.വി.രഘുനാഥൻ മുതലായി അനേകം പ്രവർത്തകരുണ്ടായിരുന്നു. 1976ൽ നടന്ന 13-ാം വാർഷികത്തിൽ കുറച്ച് പണം മിച്ചം വന്നു. അത് എങ്ങനെ വിനിയോഗിക്കണമെന്ന ചർച്ചയിൽ നിന്നാ ണ് ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുകയെന്ന ആശയം രൂപംകൊണ്ടത്. 1977ൽ കാലടിയിൽ വച്ചുചേർന്ന പ്രവർത്തക ക്യാമ്പിൽ ഈ നിർദേശം അവ തരിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ലക്ഷം രൂപ പോലും ബഡ്ജറ്റില്ലാത്ത, ഫുൾടൈം പ്രവർത്തകരില്ലാത്ത ആ നിർദേശം ഗ്രാമീണ അക്കാദമിയുടെ ഒരു ധർമവും നിർവഹിക്കാൻ കഴിയാത്തതായിരുന്നു. പ്രവർത്തനക്ഷമമായ ഒരു സ്ഥാപനം ഉണ്ടാക്കാൻ സ്ഥലം, കെട്ടിടം, ഫർണിച്ചർ, ലൈബ്രറി മുത ലായവയ്ക്കായി ഏതാനും ലക്ഷം രൂപ വേണ്ടിവരും. പിന്നെ വർഷാവർഷം വേണ്ടി വരുന്ന നടത്തിപ്പു ചെലവും. ആ തോതിൽ ചിന്തിക്കാൻ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. അഥവാ എവിടെനിന്നെങ്കിലും ആവശ്യമുള്ള വിഭവ ങ്ങൾ സമാഹരിക്കാൻ പറ്റുകയാണെങ്കിൽപ്പോലും ആർ നേതൃത്വം വ ഹിക്കും? ആർ കൊണ്ടു നടത്തും? കണ്ണൂരിൽ അത്തരം ചുമതല ഏറ്റെടു ക്കാൻ കഴിവുള്ള പ്രവർത്തകർ ആരുമുണ്ടായിരുന്നില്ല. അവസാനം കണ്ണൂർ- തളിപ്പറമ്പ് റൂട്ടിൽ ഏതാനും സെന്റ് സ്ഥലം വാങ്ങിയിട്ടതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ല. 1978ലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സമ്മേളനത്തിനുശേഷം ഡെൽഹി ആസ്ഥാനമായ ഡെൽഹി സയൻസ് ഫോറവും (DSF) പരിഷത്തും തമ്മിൽ കൂടുതൽ ബന്ധപ്പെടാൻ തുടങ്ങി. കേന്ദ്ര ശാസ്ത്രസാങ്കേതിക വ കുപ്പിലെ സയൻസ് ആൻഡ് സൊസൈറ്റി ഡിവിഷനിൽ നിന്ന് DSF ഒരു അഖി ലേന്ത്യാ പ്രോജക്റ്റ് എടുത്തിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, കരുവാൻ, തട്ടാൻ തുടങ്ങിയ ഗ്രാമീണ കൈവേലക്കാരുടെ സ്ഥലിയ വിതരണവും അവ രുടെ വ്യാപനവും പഠിക്കുന്നതിനുള്ള ഒന്നായിരുന്നു അത്. കേരളത്തിലെ പഠനം നടത്താൻ പരിഷത്തിനോട് അവർ അപേക്ഷിച്ചു. പരിഷത്ത് അതം ഗീകരിച്ചു. എ.പി.ചന്ദ്രനും (എ.പി.എസ്) എസ്.പ്രഭാകരൻ നായരു (എസ്. പി.എൻ)മായിരുന്നു പഠനം നടത്തിയത്. അവരത് നന്നായി നടത്തി. മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള ആർടിസാൻ കേന്ദ്രീകരണം കേര ളത്തിൽ കാണുന്നില്ല. കാരണം, വടക്കെ ഇന്ത്യയിൽ മൗര്യന്മാരുടെ കാലം മുതൽക്കേ ഉണ്ടായിരുന്നു ജനപദസമ്പ്രദായം. ആറേഴ് ചെറിയ ഗ്രാമങ്ങൾ, നടുവിൽ ഒരു വലിയ ഗ്രാമം, ഇങ്ങനെയുള്ള ആറേഴു കൂട്ടങ്ങൾക്കു നടുവി ൽ ഒരു നഗരം, ഇത്തരം ആറേഴ് നഗരങ്ങൾക്ക് നടുവിൽ ഒരു മഹാനഗരം എന്ന സമ്പ്രദായം കേരളത്തിൽ എന്നെ ഇല്ലാതായിരുന്നു. നഗര ഗ്രാമ വ്യത്യാ സങ്ങൾ അലിഞ്ഞുപോയിരുന്നു. ഏറ്റവും ചെറിയ ഗ്രാമങ്ങൾ പോലും മഹ നഗരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ പഠനത്തിൽ നിന്നാണ് പിന്നീട് അഹ് സിമന്റ്, പുകയില്ലാത്ത അടുപ്പ് മുതലായ വാൾ രൂപം കൊള്ളുന്നത്. പരിഷത്ത് അവതരി 129<noinclude></noinclude> 8kusbqy42y513t6orzmpaitwrai464r താൾ:Janakeeyasasthra prastanam.pdf/130 106 81220 239510 2026-04-18T09:37:35Z SijiR 13108 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239510 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പാ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാ കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്യഥിത മ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് അതിൽ ശാസ്ത്രങ്ങൾ 2 പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ (PTC ലക്ഷ്യങ്ങൾ ഇങ്ങനെ, വാചീകരിച്ചിരിക്കുന്നു. - - തദ്ദേശീയമായ ആവിക പ്രതിഭകളെ കണ്ടുപിടിക്കും കയും വളർത്തി 2 പവനങ്ങളിൽ വികസിപ്പിച്ചെടുത്ത് സാങ്കേതികവിദ്യകളെ നമ്മുടെ - - 131<noinclude></noinclude> 2xkwq3d3mubp5g19al2knl01up6zw1o 239511 239510 2026-04-18T09:49:06Z SijiR 13108 239511 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് അതിൽ ശാസ്ത്രങ്ങൾ 2 പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ (PTC ലക്ഷ്യങ്ങൾ ഇങ്ങനെ, വാചീകരിച്ചിരിക്കുന്നു. - - തദ്ദേശീയമായ ആവിക പ്രതിഭകളെ കണ്ടുപിടിക്കും കയും വളർത്തി 2 പവനങ്ങളിൽ വികസിപ്പിച്ചെടുത്ത് സാങ്കേതികവിദ്യകളെ നമ്മുടെ - - 131<noinclude></noinclude> e0d8vdo0gj5eoc48kap01cmfy7qt1vh 239512 239511 2026-04-18T10:01:40Z SijiR 13108 239512 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടു 2 പവനങ്ങളിൽ വികസിപ്പിച്ചെടുത്ത് സാങ്കേതികവിദ്യകളെ നമ്മുടെ - - 131<noinclude></noinclude> pwjq9kbwmh4nacgkq2uhkttvof9cnp8 239513 239512 2026-04-18T10:11:43Z SijiR 13108 239513 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടുവരികയും ചെയ്യുക. -മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക. - - 131<noinclude></noinclude> 76yxubs9nbq6s7qmffuu5jlxt27ms5v 239516 239513 2026-04-18T10:17:55Z SijiR 13108 239516 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടുവരികയും ചെയ്യുക. -മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക. -ജനങ്ങൾക്കിടയിൽ പുതിയ പ്രവർത്തന രീതികളും സാങ്കേതിക വിദ്യ കളും ശാസ്ത്രസംസ്കാരവും വ്യാപകമായി പ്രചരിപ്പിക്കുക. - 131<noinclude></noinclude> 29eyi19kc3y0l5u1yzvrf835bybh7uv 239517 239516 2026-04-18T10:19:51Z SijiR 13108 239517 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടുവരികയും ചെയ്യുക. -മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക. -ജനങ്ങൾക്കിടയിൽ പുതിയ പ്രവർത്തന രീതികളും സാങ്കേതിക വിദ്യ കളും ശാസ്ത്രസംസ്കാരവും വ്യാപകമായി പ്രചരിപ്പിക്കുക. -പഞ്ചായത്ത്-ബ്ലോക്ക് തല വികസന 131<noinclude></noinclude> nxtothpysx83fasscb8r2746v35kfd3 239518 239517 2026-04-18T10:21:53Z SijiR 13108 239518 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടുവരികയും ചെയ്യുക. -മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക. -ജനങ്ങൾക്കിടയിൽ പുതിയ പ്രവർത്തന രീതികളും സാങ്കേതിക വിദ്യ കളും ശാസ്ത്രസംസ്കാരവും വ്യാപകമായി പ്രചരിപ്പിക്കുക. -പഞ്ചായത്ത്-ബ്ലോക്ക് തല വികസന പദ്ധതികൾക്ക് രൂപം നൽകുക. 131<noinclude></noinclude> m2pm0ddn5s5xx5zr34y6qzmqo2zs5kr 239519 239518 2026-04-18T10:23:36Z SijiR 13108 /* Proofread */ 239519 proofread-page text/x-wiki <noinclude><pagequality level="3" user="SijiR" /></noinclude>ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്. IRTC -Integrated Rural Technology Centre വികാസം DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സ പ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാ മോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദി ക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്ക ണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീ വമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുട ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസ റായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്ന ത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ.പത്മനാഭനെയാണ് അന്വേഷ ണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DST് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Ce tre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖ യിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു. -തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തി ക്കൊണ്ടുവരികയും ചെയ്യുക. -മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക. -ജനങ്ങൾക്കിടയിൽ പുതിയ പ്രവർത്തന രീതികളും സാങ്കേതിക വിദ്യ കളും ശാസ്ത്രസംസ്കാരവും വ്യാപകമായി പ്രചരിപ്പിക്കുക. -പഞ്ചായത്ത്-ബ്ലോക്ക് തല വികസന പദ്ധതികൾക്ക് രൂപം നൽകുക. 131<noinclude></noinclude> k0app5d34jm9y102dqgtntfs1qcwii1 താൾ:Janakeeyasasthra prastanam.pdf/159 106 81221 239515 2026-04-18T10:16:23Z HaniyahUsman 13251 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഈ ചട്ടക്കൂടിന്റെ സഹായത്തോടെ തങ്ങളുടെ ആസന്ന സമൂഹത്തിലും ആഗോള സമൂഹത്തിലും നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ അപഗ്രഥിക്കാനും അമൂർത്തവത്കരിക്കാനും സിദ്ധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു 239515 proofread-page text/x-wiki <noinclude><pagequality level="1" user="HaniyahUsman" /></noinclude>ഈ ചട്ടക്കൂടിന്റെ സഹായത്തോടെ തങ്ങളുടെ ആസന്ന സമൂഹത്തിലും ആഗോള സമൂഹത്തിലും നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ അപഗ്രഥിക്കാനും അമൂർത്തവത്കരിക്കാനും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും, ദരിദ്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗത്തെയും അവരുടെ എല്ലാ പ്രസ്ഥാനങ്ങളെയും, കഴിവുള്ളവരാക്കുക, അതിലവയെ സഹായിക്കുക - ഇതാണ് പരിഷത്തിന്റെ കടമ എന്ന ഏകദേശ ധാരണയിൽ എത്തിച്ചേരുകയുണ്ടായി. “ഏകദേശ ധാരണ' എന്നു പറയുന്നതിന്കാ രണമുണ്ട്. പരിഷത്ത് വലുതാകുന്ന മുറയ്ക്ക്, അതിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്ന മുറയ്ക്ക്, അംഗത്വചേരുവയിലും വ്യത്യാസം വരാൻ തുടങ്ങി. സാക്ഷരതായജ്ഞത്തിനുശേഷമാകട്ടെ അടിസ്ഥാനവർഗ ങ്ങളിൽനിന്നുള്ളവരെ വൻ തോതിൽ പരിഷത്തിലേയ്ക്കാകർഷിക്കുക എന്നത് ബോധപൂർവമുള്ള ഒരു നയമായിത്തന്നെ സ്വീകരിച്ചു. സാക്ഷരതാ വളണ്ടിയർമാർ, നവസാക്ഷരർ തുടങ്ങിയവരെ വൻതോതിൽ പരിഷത്തിൽ ചേർത്തു. സാക്ഷരതയ്ക്കുമുമ്പുതന്നെ പരിഷത്തിനുള്ളിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വിധേയമായിരുന്ന ഒരു ചോദ്യമാണ് “പരിഷത്ത് ഒരു കേഡർ സംഘടനയോ ഒരു ബഹുജനസംഘടനയോ?" തൃശ്ശൂർ പൂങ്കുന്നം സ്കൂളിൽ, 1980ൽ ചേർന്ന ഒരു നിർവാഹക സമിതിയോഗത്തിന്റെ പ്രധാന അജണ്ട തന്നെ ഇതായിരുന്നു. പരിഷത്തിൽ കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർക്കണം, അതേ സമയം അതിന്റെ കേഡർ സ്വഭാവം നിലനിർത്തണം ഇതായിരുന്നു അവസാനമെത്തിയ നിഗമനം. വ്യാപകമായ അംഗത്വവും കേഡർ സ്വഭാവവും ഒത്തുകൊണ്ടുപോകുകയെന്നത് അത്യന്തം ശ്രമകരമായ ഒരു ഉത്തരവാദിത്ത്വമാണ്. കാരണം കേഡർ സ്വഭാവം എന്നു പറഞ്ഞാൽ സാമാന്യജനങ്ങളെയും അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ശാസ്ത്രീയ വീക്ഷണത്തിന്റേയും ശാസ്ത്രത്തിന്റെ രീതിയുടേയുമായ ആയുധങ്ങൾ അണിയിക്കാൻ വേണ്ട കഴിവ് സ്വയം ആർജിക്കുക എന്നതാണ്; ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് തങ്ങൾക്ക് ഓരോരുത്തർക്കും ശരിയായ തിരിച്ചറിവ് ഉണ്ടാക്കുക എന്നതാണ്. പരിഷത്ത് ഒരു NGO അല്ല, രാഷ്ട്രീയപാർട്ടിയുമല്ല, അത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമെങ്കിലും കാലക്രമേണ അത് പതിവിൻപടിയുള്ള ബഹുജനപ്രസ്ഥാനങ്ങളെ അനുകരിക്കാൻ തുടങ്ങി. അംഗത്വചേരുവയിൽ വന്ന മാറ്റം മാത്രമല്ല ഇതിനു കാരണം. 1980കളുടെ അവസാനത്തോടുകൂടി സാർവദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രകടമാകാൻ തുടങ്ങിയ തകർച്ച പരിഷത്തിന്റെ ആണിക്കല്ലുകളെപ്പോലും ഇളക്കി. ഒരു സുപ്രഭാതത്തിൽ സാമൂഹ്യവിപ്ലവം' എന്ന പദത്തിനുണ്ടായിരുന്ന അർഥവ്യക്തത നഷ്ടമായപോലെ. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാർ ഇടിവെട്ടേറ്റ പോലെ സ്തബ്ധരായി. എല്ലാവരുമല്ല. ചിലർക്ക് ഈ അവസ്ഥ മുൻകൂട്ടി കാണാൻ<noinclude></noinclude> bxyrzu08k8us2cnk3td6xqo3mdz75oj താൾ:Janakeeyasasthra prastanam.pdf/156 106 81222 239520 2026-04-18T10:24:48Z SijiR 13108 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പരിഷത്തിന്റെ പ്രത്യയശാസ്ത്രം അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലി...' താൾ സൃഷ്ടിച്ചിരിക്കുന്നു 239520 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>പരിഷത്തിന്റെ പ്രത്യയശാസ്ത്രം അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവം രാഷ്ട്രീയപ്രസ്ഥാ നങ്ങളുടെ അജണ്ടയിലുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പരിഷത്തിന് അന്നു കഴിഞ്ഞിരുന്നില്ല. പിന്നീട് 1981ൽ തയ്യാറാ ക്കിയ പ്രവർത്തക പരിശീലനരേഖയിൽ ഈ ചോദ്യം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റഹ്മാൻ തന്നെ പരിഷത്തിനെപ്പോലുള്ള ശാസ്ത്ര സംഘട നകളുടെ പങ്കിനെ ഇങ്ങനെ വിലയിരുത്തുന്നുണ്ട് എന്ന് അതിൽ പറയുന്നു. “ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാ ക്കുന്നതിൽ ശാസ്ത്രത്തിനുള്ള പങ്ക് നിർണായകമാണ്. ശാസ്ത്ര ത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ജനങ്ങളിൽ ശാസ്ത്രീ യമനോഭാവവും ശാസ്ത്രീയാന്വേഷണത്വരയുടെതായ പുതിയൊരു സംസ്കാരവും സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതുവഴി ജനങ്ങളെ അവരുടെ സാമൂഹ്യാനുഭവങ്ങളുടെ ഐന്ദ്രിയ സംവേദനങ്ങളിൽനിന്ന് വ്യക്തമായ ധാരണകളിലേക്കും അപഗ്രഥന മനോഭാവത്തിലേക്കും അതുപോലെ വിധിവിശ്വാസത്തിൽ അധിഷ്ഠിതമായ മുൻവിധിക ളിൽനിന്ന് സാമൂഹ്യയാഥാർഥ്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനു സൃതമായി മാറ്റിമറിക്കാൻ തങ്ങൾക്ക് കഴിവുണ്ട് എന്ന ആത്മവിശ്വാ സത്തിലേക്കും നയിക്കണം; സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീ യമായി പഠിക്കാനും സ്വന്തം അനുഭവങ്ങൾ ഉദ്ഗ്രഥിക്കാനും മറ്റു പോംവഴികളെക്കുറിച്ച് വ്യവസ്ഥാപിതമായി ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. സ്വന്തം ചുറ്റുപാടുകൾ, തങ്ങൾക്ക് അത്രയധികം പരിചിതമല്ലാത്ത കൂടുതൽ വിശാലമായ ഒരു സമൂഹഘടനയുടെ സജി വഘടകമാണെന്ന് മനസ്സിലാക്കാനും വിശാലമായ ആ സാമൂഹ്യഘട നയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ അറിവ് ആർജിക്കാനും ജന ങ്ങളെ സഹായിക്കണം. ഇതാണ് ശാസ്ത്രത്തിന്റെ രണ്ടാമത്തെ മുഖ്യ കർത്തവ്യം. ഏതാണ്ടിതൊക്കെത്തന്നെയാണ് ശാസ്ത്രീയ ലോകവീക്ഷണം' എന്ന പദംകൊണ്ട് പരിഷത്ത് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തിന്റെ വിപ്ലവകരമായ പ രിവർത്തനത്തിന് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുക. അപ്പോഴും പരിവർത്തിത സമൂഹത്തെ “സോഷ്യലിസ്റ്റ്' എന്ന ഔപചാരിക മായി വിളിച്ചിരുന്നില്ല. 1978ൽ പരിഷത്തിനുണ്ടായിരുന്ന ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കാം. (i) പ്രകൃതിയിലെയും സമൂഹത്തിലെയും നിയമങ്ങളെപ്പറ്റിയുള്ള അറിവ് മാന പുരോഗതിക്ക് ഉപകരിക്കും, ആവശ്യവുമാണ്. (ii) ഇന്ന് ഈ അറിവ് - ശാസ്ത്രം - ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ 159<noinclude></noinclude> 8d4iruc98tbnug7x7jr98cwh6yakrdu 239521 239520 2026-04-18T10:34:11Z SijiR 13108 239521 proofread-page text/x-wiki <noinclude><pagequality level="1" user="SijiR" /></noinclude>പരിഷത്തിന്റെ പ്രത്യയശാസ്ത്രം അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവം രാഷ്ട്രീയപ്രസ്ഥാ നങ്ങളുടെ അജണ്ടയിലുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പരിഷത്തിന് അന്നു കഴിഞ്ഞിരുന്നില്ല. പിന്നീട് 1981ൽ തയ്യാറാ ക്കിയ പ്രവർത്തക പരിശീലനരേഖയിൽ ഈ ചോദ്യം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റഹ്മാൻ തന്നെ പരിഷത്തിനെപ്പോലുള്ള ശാസ്ത്ര സംഘട നകളുടെ പങ്കിനെ ഇങ്ങനെ വിലയിരുത്തുന്നുണ്ട് എന്ന് അതിൽ പറയുന്നു. “ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാ ക്കുന്നതിൽ ശാസ്ത്രത്തിനുള്ള പങ്ക് നിർണായകമാണ്. ശാസ്ത്ര ത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ജനങ്ങളിൽ ശാസ്ത്രീ യമനോഭാവവും ശാസ്ത്രീയാന്വേഷണത്വരയുടെതായ പുതിയൊരു സംസ്കാരവും സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതുവഴി ജനങ്ങളെ അവരുടെ സാമൂഹ്യാനുഭവങ്ങളുടെ ഐന്ദ്രിയ സംവേദനങ്ങളിൽനിന്ന് വ്യക്തമായ ധാരണകളിലേക്കും അപഗ്രഥന മനോഭാവത്തിലേക്കും അതുപോലെ വിധിവിശ്വാസത്തിൽ അധിഷ്ഠിതമായ മുൻവിധിക ളിൽനിന്ന് സാമൂഹ്യയാഥാർഥ്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനു സൃതമായി മാറ്റിമറിക്കാൻ തങ്ങൾക്ക് കഴിവുണ്ട് എന്ന ആത്മവിശ്വാ സത്തിലേക്കും നയിക്കണം; സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീ യമായി പഠിക്കാനും സ്വന്തം അനുഭവങ്ങൾ ഉദ്ഗ്രഥിക്കാനും മറ്റു പോംവഴികളെക്കുറിച്ച് വ്യവസ്ഥാപിതമായി ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. സ്വന്തം ചുറ്റുപാടുകൾ, തങ്ങൾക്ക് അത്രയധികം പരിചിതമല്ലാത്ത കൂടുതൽ വിശാലമായ ഒരു സമൂഹഘടനയുടെ സജി വഘടകമാണെന്ന് മനസ്സിലാക്കാനും വിശാലമായ ആ സാമൂഹ്യഘട നയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ അറിവ് ആർജിക്കാനും ജന ങ്ങളെ സഹായിക്കണം. ഇതാണ് ശാസ്ത്രത്തിന്റെ രണ്ടാമത്തെ മുഖ്യ കർത്തവ്യം. ഏതാണ്ടിതൊക്കെത്തന്നെയാണ് ശാസ്ത്രീയ ലോകവീക്ഷണം' എന്ന പദംകൊണ്ട് പരിഷത്ത് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തിന്റെ വിപ്ലവകരമായ പ രിവർത്തനത്തിന് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുക. അപ്പോഴും പരിവർത്തിത സമൂഹത്തെ “സോഷ്യലിസ്റ്റ്' എന്ന ഔപചാരിക മായി വിളിച്ചിരുന്നില്ല. 1978ൽ പരിഷത്തിനുണ്ടായിരുന്ന ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കാം. (i) പ്രകൃതിയിലെയും സമൂഹത്തിലെയും നിയമങ്ങളെപ്പറ്റിയുള്ള അറിവ് മാന പുരോഗതിക്ക് ഉപകരിക്കും, ആവശ്യവുമാണ്. (ii) ഇന്ന് ഈ അറിവ് - ശാസ്ത്രം - ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ 159<noinclude></noinclude> tvgiqivq6p5wbfe7nltzefp79dw5ap9 239523 239521 2026-04-18T11:25:32Z SijiR 13108 /* Proofread */ 239523 proofread-page text/x-wiki <noinclude><pagequality level="3" user="SijiR" /></noinclude>പരിഷത്തിന്റെ പ്രത്യയശാസ്ത്രം അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവം രാഷ്ട്രീയപ്രസ്ഥാ നങ്ങളുടെ അജണ്ടയിലുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പരിഷത്തിന് അന്നു കഴിഞ്ഞിരുന്നില്ല. പിന്നീട് 1981ൽ തയ്യാറാ ക്കിയ പ്രവർത്തക പരിശീലനരേഖയിൽ ഈ ചോദ്യം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റഹ്മാൻ തന്നെ പരിഷത്തിനെപ്പോലുള്ള ശാസ്ത്ര സംഘട നകളുടെ പങ്കിനെ ഇങ്ങനെ വിലയിരുത്തുന്നുണ്ട് എന്ന് അതിൽ പറയുന്നു. “ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാ ക്കുന്നതിൽ ശാസ്ത്രത്തിനുള്ള പങ്ക് നിർണായകമാണ്. ശാസ്ത്ര ത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ജനങ്ങളിൽ ശാസ്ത്രീ യമനോഭാവവും ശാസ്ത്രീയാന്വേഷണത്വരയുടെതായ പുതിയൊരു സംസ്കാരവും സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതുവഴി ജനങ്ങളെ അവരുടെ സാമൂഹ്യാനുഭവങ്ങളുടെ ഐന്ദ്രിയ സംവേദനങ്ങളിൽനിന്ന് വ്യക്തമായ ധാരണകളിലേക്കും അപഗ്രഥന മനോഭാവത്തിലേക്കും അതുപോലെ വിധിവിശ്വാസത്തിൽ അധിഷ്ഠിതമായ മുൻവിധിക ളിൽനിന്ന് സാമൂഹ്യയാഥാർഥ്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനു സൃതമായി മാറ്റിമറിക്കാൻ തങ്ങൾക്ക് കഴിവുണ്ട് എന്ന ആത്മവിശ്വാ സത്തിലേക്കും നയിക്കണം; സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീ യമായി പഠിക്കാനും സ്വന്തം അനുഭവങ്ങൾ ഉദ്ഗ്രഥിക്കാനും മറ്റു പോംവഴികളെക്കുറിച്ച് വ്യവസ്ഥാപിതമായി ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. സ്വന്തം ചുറ്റുപാടുകൾ, തങ്ങൾക്ക് അത്രയധികം പരിചിതമല്ലാത്ത കൂടുതൽ വിശാലമായ ഒരു സമൂഹഘടനയുടെ സജി വഘടകമാണെന്ന് മനസ്സിലാക്കാനും വിശാലമായ ആ സാമൂഹ്യഘട നയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ അറിവ് ആർജിക്കാനും ജന ങ്ങളെ സഹായിക്കണം. ഇതാണ് ശാസ്ത്രത്തിന്റെ രണ്ടാമത്തെ മുഖ്യ കർത്തവ്യം. ഏതാണ്ടിതൊക്കെത്തന്നെയാണ് ശാസ്ത്രീയ ലോകവീക്ഷണം' എന്ന പദംകൊണ്ട് പരിഷത്ത് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തിന്റെ വിപ്ലവകരമായ പ രിവർത്തനത്തിന് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുക. അപ്പോഴും പരിവർത്തിത സമൂഹത്തെ “സോഷ്യലിസ്റ്റ്' എന്ന ഔപചാരിക മായി വിളിച്ചിരുന്നില്ല. 1978ൽ പരിഷത്തിനുണ്ടായിരുന്ന ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കാം. (i) പ്രകൃതിയിലെയും സമൂഹത്തിലെയും നിയമങ്ങളെപ്പറ്റിയുള്ള അറിവ് മാന പുരോഗതിക്ക് ഉപകരിക്കും, ആവശ്യവുമാണ്. (ii) ഇന്ന് ഈ അറിവ് - ശാസ്ത്രം - ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ 159<noinclude></noinclude> 1l2emrffj0st3sikopd5jhh6o6gmrt4 താൾ:Bhalabhooshanam 1914.pdf/23 106 81223 239524 2026-04-18T11:33:20Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കളിയിൽ പ്രാണരക്ഷയ്ക്കും ഗോബ്രാഹ്മണഹിതത്തിനും വെ ളിക്കും വൃത്തിരക്ഷയും പൊളി നിന്ദിതമല്ലെടോ. എന്ന് ആപത്തുങ്കലേയ്ക്കും മഹാബലിയോടു മ പക്വമായി ശുക്രമഹഷിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു 239524 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>കളിയിൽ പ്രാണരക്ഷയ്ക്കും ഗോബ്രാഹ്മണഹിതത്തിനും വെ ളിക്കും വൃത്തിരക്ഷയും പൊളി നിന്ദിതമല്ലെടോ. എന്ന് ആപത്തുങ്കലേയ്ക്കും മഹാബലിയോടു മ പക്വമായി ശുക്രമഹഷിയുടെ വാക്കുണ്ടെങ്കിലും അതിന്റെ ഫലം വഞ്ചകനി വൃത്തിയാകകൊണ്ട് ഉദ്ദേശം സഭതന്നെ ആകുന്നു. ഉത്തമപ ക്ഷം കേട്ടുകൊൾക. പ്രിയാ പത്രം സത്യം ത്രിഗുണമതു വാക്കും പ്രിയം കൂ ടാതേയും പറകിലറിവുള്ളാതിരസം വിട്ടാലും വെടിയ അതു സത്യത്തെയതിലും ത്രയത്തേയും പോക്കും വചനമതു ലോക അതിനു വിഷം. എന്നാൽ ഈ സത്യം മനോവാക്കായ കമ്മങ്ങളിലും വേണ്ട താകകൊണ്ടു പ്രവർത്തിക്കുന്നതും വിചാരിക്കുന്നതും കൂടി സത്യമായി വേണമെന്നറിയണം. ഇവിടെ ഒരു വാക്കുണ്ട്. നേരെ പുല 8-3000. ബാലൻ.... ഇനി ഭയയുടെ സ്വരൂപം തന്നെ പറഞ്ഞുകേട്ടാൽ കൊള്ളാം. ചിലർ ഉപദ്രവിച്ചാലും ദയാവാന്മാരെന്നു പറയുന്നു. സുമതി... ഇവിടെ സജനവചനം. പരസങ്കടമോചനത്തിനിഹാ തന്നെ ദയയെന്ന മുഖ്യ ധർമ്മം പരപീഡനവൃത്തി നീക്കി നിത്യം പരിതോഷിച്ചുവരിൽ പെ അത്തിരിക്കും. ജഗതാം ഭയന്നൊരന്യമാതാ മതഭേദങ്ങളിലും പ്രസിദ്ധയ ല്ലൊ അതിനെപ്പരിചിൽ ഒരിപ്പവൻ താൻ തൻ പ്രഭുവാ വരണമെന്നും. a അതുകൊണ്ടു പരപീഡയ്യുന്നവരെ ശിക്ഷിക്കുന്നവർ ദ യാവാന്മാർതന്നെ. കുമതി. ചിലരെ ശിക്ഷിക്കുമ്പോൾ അവൻ അവരിൽ നി<noinclude><references/></noinclude> 1s9wqyh65taqn9q51x3q0wi1gx0r9vy താൾ:Bhalabhooshanam 1914.pdf/24 106 81224 239525 2026-04-18T11:34:02Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലഭൂഷണം ദയനെന്നു നിശ്ചയം വന്നു. ചിലരിൽ ഭയയും ചിലരിൽ നിദ്ദയ പവും ഉള്ളവർ ദയാവാന്മാരെങ്കിൽ മായാപുത്രാദികളായി പലരി ം ചോരന്മാർക്കും മായയുണ്ടാകകൊണ്ടു ദയാലുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239525 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ബാലഭൂഷണം ദയനെന്നു നിശ്ചയം വന്നു. ചിലരിൽ ഭയയും ചിലരിൽ നിദ്ദയ പവും ഉള്ളവർ ദയാവാന്മാരെങ്കിൽ മായാപുത്രാദികളായി പലരി ം ചോരന്മാർക്കും മായയുണ്ടാകകൊണ്ടു ദയാലുക്കാതെ ലോക അതിൽ ആരുമില്ലാ. സുമതി വളരെ ഭേദമുണ്ട്. ചോരദ്രവ്യം വിഷംപോലെ അവന്നും അനുഭവിക്കുന്ന ബന്ധുക്കൾക്കും അനമുണ്ടാകുമ്പോൾ ചോരൻ സന്ദം നിദ്ദയനെന്നുതന്നെ പറയാം. ന്നപക്ഷം ഒന്നാമത് ഒരു പാപിയെ ശിക്ഷിച്ചാൽ അനേകം ജന ഞങ്ങൾ രക്ഷപ്പെടുന്നു. അപ്പോൾ ആ പ്രഭുവിന് അനേകം ജന ങ്ങളിൽ ദയയുണ്ടെന്നു സ്പഷ്ടമായല്ലോ. രണ്ടാമത് അറിവില്ലാത്ത തിനാൽ ചെം ചെയ്തുവനെ ശിക്ഷിച്ചു മേൽ വ്യാജമരുതെന്ന അറിവുണ്ടാക്കി അവനേയും രക്ഷപ്പെടുത്തണമെന്നു താലമാക കൊണ്ട് ആ ചോരാദികളിലും പ്രഭുവിന്നു മുഖ്യമായിട്ടു തന്നെ ആകുന്നു. അതുകൊണ്ട് ആരൊ ദുഷ്ടന്മാരിൽ ശിക്ഷ ചെയ്യാത്ത അവർ ചോരാദികൾക്കു കൊടുക്കുന്നതിനാൽ എല്ലാ വരിലും നിയന്മാർ തന്നെ, ശിക്ഷതന്നെ രക്ഷയ്ക്കു രക്ഷയെന്നു വാ രണ്ട്. അതുകൊണ്ടു ഭയയെന്നുള്ള മുഖ്യധാമത്തിന്നു ശരിയാ യിട്ട മറ്റൊന്നുമില്ലാ. അതിനാൽ സജ്ജനം പറയുന്നു. ഭൂതങ്ങളിൽ ദയ വളന്നൊരു ഭൂപവീരൻ ഭൂതൻ കോണി കൊടത്തു വസിച്ചുകൊണ്ട് ചേതം വരുത്തിയുമനേക ഗുണങ്ങൾ ചെയ്തു തസ്സിലേറെ മനുജ സുഖം കൊടുക്കും. m. ഛായയില്ലാത്ത തരുവും ദയയില്ലാത്ത മത്തിനും ഫലമൊട്ടു കൊടുത്താലും വലയ്ക്കും നിത്യതാപനാൽ. - സുമതി.വിചാരം, ഇനി തപസ്സിനു പ്രാധാന്യം പറയണം. അതിനു തപസ്സിന്റെ മഹത്വംകൊണ്ടുതന്നെ ലോകം നടക്കുന്നു എങ്കിലും ഇപ്പോൾ ഒള്ളവക്ക് അതു വളരെ ദുർബ്ബലമാകകൊണ്ടു ഫലം അസ്ഥിരമായിരിക്കുന്നതിനാൽ നിന്റെ വണ്ണം യഥാ 6115<noinclude><references/></noinclude> d7m29y57kqk1ubx35atiuwc33vkgfba താൾ:Bhalabhooshanam 1914.pdf/25 106 81225 239526 2026-04-18T11:34:46Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '65 തമെങ്കിലും ഇവർ അവരുമെന്നു പറയും. അപ്പോൾ അതി ൻ അംഗമായിരിക്കുന്ന ശൌവനവും അതിൻവണ്ണം ത ന്നെ ബോധിക്കയില്ലാ. ബോധം വരാത്ത വാക്കു പറയാതെയിരിക്കു ന്നതുതന്നെ കൊള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു 239526 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>65 തമെങ്കിലും ഇവർ അവരുമെന്നു പറയും. അപ്പോൾ അതി ൻ അംഗമായിരിക്കുന്ന ശൌവനവും അതിൻവണ്ണം ത ന്നെ ബോധിക്കയില്ലാ. ബോധം വരാത്ത വാക്കു പറയാതെയിരിക്കു ന്നതുതന്നെ കൊള്ളാം. മനസ്സിലെ പാപമൊഴിച്ചു വെങ്കിലേ ഗുണങ്ങളുള്ളിൽ കയ റി സ്ഥിരപ്പെട്ട തുണികഴുക്കോ യുറച്ചു കാണിലോ പണിപ്പെടു ന്നില്ല നിറങ്ങൾ കോവാൻ വാം,അല്ലാകുമാരാ തപസ്സ് എന്നു പറയുന്ന സമ്പത്തി ന്റെ മഹത്വം ഇത്രയെന്നു പറഞ്ഞുകൂടാ. അതിന്റെ വിസ്താരവും ഇവിടെ യോഗ്യതയില്ലാ. എന്നാൽ ചുരുക്കമായിട്ടു പറയാം. അതാ ആ ജാതിക്കു പാരമ്പര്യമായിട്ടുള്ള പ്രമാണങ്ങളിൽ പറഞ്ഞതു പോലെയുള്ള ദൈവത്തെ സേവിക്കുന്നതുതന്നെ നിവാസമായുള്ള തപസ്സാകുന്നു. ഈ ഈശ്വരൻ തന്നെ അനേകം സ്വരൂപത്തെ ധരിച്ച് അനകം മതം അവക്കനുഗ്രഹവും പ്രത്യേകം കമ്മ ളും കല്പിച്ചുവെന്നു ഞാൻ മുമ്പിൽ പറഞ്ഞല്ലോ. അതുകൊണ്ട് എ ല്ലാവിധത്തിലുള്ള തപസ്സും പരമാത്മാവുങ്കൽ ചേരും. ഇവിടെ സ ജനം പറയുന്നു; ഓരോ രു കുന്നിന്നൊഴിയുന്ന വെള്ളമോരോവിധത്തിൽ പുഴ യോടു ചേടൻ നേരെ പുറപ്പെട്ടു പയോധിയോടെ ചേരുന്നതോ താൽ പുനരില്ല മത്സരം. 2 എന്നാൽ എല്ലാജാതിക്കാരുടേയും ഈശ്വരസേവ ഒരുപോ ലെയെന്നും അപ്പോൾ ബ്രാഹ്മണരെ മറുള്ളവര് ഈശ്വരസേവ ക്കുവേണ്ടി അപേക്ഷിക്കുക വെറുതെ എന്നും ജാതി താരതമ്യമില്ലെ സുമതി അഭിപ്രായമാ ധരിച്ചോ. ആട്ടെ ദൃഷ്ടാന്തമായി ട്ട് ഒന്നു ചോദിക്കാം. ഇവിടെ കായസ്ഥനും അരിവെപ്പുകാരനും ഞാനും ആ തളിക്കുന്നവളും അവരവരുടെ വലകൊണ്ടു ഭത്താ വിനെ സേവിക്കുന്നു. ഭർത്താവിന്ന് എല്ലാവരിലും സന്തോഷവും ഉ ണ്ട്. എങ്കിലും ജാതിയും കമ്മവും ഫലവും ഒരുപോലെ തന്നെയോ?<noinclude><references/></noinclude> gv66nctck3hi7mq567ev05x83pmv3hf താൾ:Bhalabhooshanam 1914.pdf/26 106 81226 239527 2026-04-18T11:36:15Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലഭൂഷണ സുമതി. ഭർത്താവിനെക്കൊണ്ടു വേണ്ടുന്ന കായ്ക്കും സാധിക്കു ന്നതിന് അന്യന്മാർ തളിക്കുന്നവളെ ആശ്രയിക്കുന്നൊണ്ടോ? കുമതി ഇല്ലാ. ഞാൻ കൂടെയൊന്നു ചോദിക്കട്...' താൾ സൃഷ്ടിച്ചിരിക്കുന്നു 239527 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ബാലഭൂഷണ സുമതി. ഭർത്താവിനെക്കൊണ്ടു വേണ്ടുന്ന കായ്ക്കും സാധിക്കു ന്നതിന് അന്യന്മാർ തളിക്കുന്നവളെ ആശ്രയിക്കുന്നൊണ്ടോ? കുമതി ഇല്ലാ. ഞാൻ കൂടെയൊന്നു ചോദിക്കട്ടെ, എന്നാൽ ഈയാളുകളെത്തന്നെ എജമാനൻ വേലമാറി നിശ്ചയിച്ചാലോ? സുമതി ആരെ എങ്കിലും ആ സ്ഥാനങ്ങളിൽ വരെ ന്നെ അന്യന്മാർ ആശ്രയിക്കണം. അതിനണ്ണം ബ്രാഹ്മണാദി നാലു വങ്ങളെയും അവക്കു പ്രത്യേകം വൃത്തികളേയും കല്പിച്ചി ട്ടുണ്ട്. അതിൽ ബ്രാഹ്മണക്ക് ആത്മമായിട്ടും ശേഷം മൂന്നുവ നത്തിനുവേണ്ടീട്ടും ഈശ്വരസേവാവൃത്തി കല്പിച്ചു. അവക്ക് ഇ നി മാറതുവിധത്തിലെങ്കിലും ഈശ്വരൻ വൃത്തി നിശ്ചയിക്കു മ്പോൾ അതു വിചാരിക്കേണ്ടതാകുന്നു. സാരമുള്ള വചനങ്ങൾ കേൾക്കിലും നീരസാമറിയുന്നു ദു ജ്ജനം ക്ഷീരമൊള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതികി ന്നു കൗതുകം. ഇവിടെ ഒരുവാക്കുണ്ട്. അട്ടക്കു ദുരന്തന്നെ ഇഷ്ട കുമതി. എന്നാൽ അവരവരുടെ അവസ്ഥപോലെ സേവി ച്ചാൽ കൊറെയെങ്കിലും സന്തോഷിപ്പിക്കാമെല്ലോ വേറെ ചെയ്തി സുമതി...സത്യം. അതുതന്നെ ഉത്തമം. ഒരുവിധമെങ്കിലും അ വരവരുടെ നിലവും കൊളവും കാലക്ഷേപത്തിനു മതിയാകുമ്പോൾ സുഖാധിക്യത്തിനുവേണ്ടി നല്ല നിലങ്ങൾ അത്ഥം കൊടുത്തു വാ ങ്ങിക്കയും ദൂരത്തു നദിയിൽ സ്നാനം ചെയ്തയും വേണമെന്നു തോ ന്നതുപോലെ ഈശ്വരപ്രീതികൊണ്ട് ഉൽക്കയധികം വേണ മെന്നപേക്ഷിച്ചു ബ്രാഹ്മണാദികളെക്കൊണ്ടും ഈശ്വരസേവ ചെ യിക്കുന്നു. മതി..ബ്രാഹ്മണാദികൾ സേവിച്ചാൽ ഈശ്വരന് അധി കം പ്രീതിയുണ്ടെന്ന് ആരുപറഞ്ഞു സുമതി..ഓരോ മതത്തിൽ ഓരോ വഴി ഈശ്വരൻ പറഞ്ഞി<noinclude><references/></noinclude> mbk7def47g4kojm078b0fcqc4r8x56p താൾ:Bhalabhooshanam 1914.pdf/27 106 81227 239528 2026-04-18T11:36:37Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അഞ്ചാം പുഷ്പം ട്ടുണ്ടെന്നു ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. നമുക്കു നടത്താനുള്ള വഴി പറഞ്ഞതെന്ന് ഈശ്വരൻ തന്നെ പറഞ്ഞിരിക്കുന്നു. കുമതി--അതെങ്ങിനെ വിശ്വസിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239528 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>അഞ്ചാം പുഷ്പം ട്ടുണ്ടെന്നു ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. നമുക്കു നടത്താനുള്ള വഴി പറഞ്ഞതെന്ന് ഈശ്വരൻ തന്നെ പറഞ്ഞിരിക്കുന്നു. കുമതി--അതെങ്ങിനെ വിശ്വസിക്കാം. സുമതി ഞാൻ ഒരു യുക്തി പറയാം: ബ്രാഹ്മണാദി ചതുര ത്തിൽ വച്ചു ബ്രാഹ്മണരെത്തന്നെ ഒരു ഭാഗമായിട്ടും ശേഷമ ല്ലാപേരെയും കൂട്ടി ഒരുഭാഗവും ഇങ്ങിനെ രണ്ടായി വിഭജിച്ചാൽ മ റമുള്ള വരെക്കാൾ ബ്രാഹ്മണര് എണ്ണം കൊണ്ടും ക്ഷത്രിയ വൈശ്യാദി കളേക്കാൾ ശക്തികൊണ്ടും ദ്രവ്യം കൊണ്ടും കൊറവായിരിക്കുമ്പോൾ ശേഷമെല്ലാപേരും അതിശക്തിമാന്മാരായിരിക്കുന്ന മഹാരാജാക്ക ന്മാരും കൂടെ ബ്രാഹ്മണരെക്കൊണ്ടു വളരെ ദ്രവ്യവ്യയത്തോടുകൂടി ഈശ്വരനെ സേവിപ്പിക്കയും അവരെ മാനിക്കയും അതിനാൽ സി ദ്ധിച്ചിരുന്ന ഫലം യഥാർത്ഥവാദികളായിരിക്കുന്ന പൂർവ്വന്മാർ പറ ഞ്ഞു കേട്ടിരിക്കയും ചെയ്തിരിക്കകൊണ്ടുതന്നെ വിശ്വസിക്കാം. മതി. എന്നാൽ എന്റെ ഭാവിനെ ബന്ധനത്തിനു വിടേണ്ടതിന്ന് അമ്പലത്തിൽ നാലുചക്രം വഴിവാടുകൊടുത്ത് ഒ രു ബ്രാഹ്മണൻ ചോറുകൊടുപ്പിച്ചു. ദക്ഷിണയും ചെയ്തു. ഇന്നത ന്നെ വിടണമെന്നു പറഞ്ഞു, ഒത്താവിനെ പാറാവിലിട്ടവൻ ന ശിക്കുന്നതിന്നു വിചാരിച്ചുംകൊണ്ടു തേവരെ തൊഴുതു. ഇതുവരെ വിട്ടില്ലാ. സുമതി വിചാരിക്കാതെ ചിരിച്ചുപോയി. വാക്ക്, നാലു ക്രം വഴിവാടുകൊടുത്താൽ വിടുമെന്നൊരു പ്രമാണമുണ്ടോ? സുമതി ധവിരോധത്തിനു ദൈവാനുകൂലമില്ലാ. വിചാരം, ഭക്തിവിശ്വാസം കൊണ്ടു വേണ്ടെടുത്തു മുക്തി വിവാദം വ്യ തന്നെ. ആത്മപ്രശംസ ചെയ്താലുമാഭിജാത്യം കഥിക്കിലും സ്വത ജാല ചെയ്താലും യോഗ്യനല്ലെന്നു വന്നുപോം. അതുകൊണ്ട് ഈ ഭാഗം ഇരിക്കട്ടെ. സാമാന്യ തപസ്സു പറ യാം. വാക്ക്, ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ഉള്ള തപസ്സിന്റെ ലക്ഷണം ഒരു മഹാത്മാ പറഞ്ഞിട്ടുള്ള ശ്ലോകങ്ങൾ കേട്ടുകൊൾക.<noinclude><references/></noinclude> 00bz711ztvomgik7ashn1mm2ydct108 താൾ:Bhalabhooshanam 1914.pdf/28 106 81228 239530 2026-04-18T11:37:54Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 ബാലഭക്ഷണം ദേവ വിഗുരു സഞ്ജന പൂജാ ദേഹശുദ്ധി വഴിയായ നടപ്പും ബ്രഹ്മചര്യവുമഹിംസനശീലം ബ്രഹ്മനിഷ്ഠനു ശരീരത് ആക്കും ദുഃഖം വരുത്താത്ത വാക്കു സത്യം ഹിതം പ്രിയം ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239530 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>20 ബാലഭക്ഷണം ദേവ വിഗുരു സഞ്ജന പൂജാ ദേഹശുദ്ധി വഴിയായ നടപ്പും ബ്രഹ്മചര്യവുമഹിംസനശീലം ബ്രഹ്മനിഷ്ഠനു ശരീരത് ആക്കും ദുഃഖം വരുത്താത്ത വാക്കു സത്യം ഹിതം പ്രിയം ഒ ക്കും നേരം പാറശീലം വാക്കിനുള്ളതപസ്സിവ. പഞ്ചേന്ദ്രിയങ്ങൾ മത്സരമെന്നിയാറിൽ കൊണ്ടാതുറിച്ചു ദയയും തെളിവും കലന്നു വാരിക്കയും ജനഹിതത്തിനു ദൈവ തത്വസത്തിനു ജോഷി മാനസം c) ഇങ്ങിനെ മൂന്നുവിധത്തിൽ നിവാരമായ തപസ്സുള്ളതിനു വിശേഷംകൊണ്ടു സകലാഭീറും കയ്യിൽ തന്നെ. ഇങ്ങനെ ഉ പുണ്യംതന്നെ യസ്സിനു കാരണം. ഇതിന്നു താഹരിയു ടെ ശ്ലോകങ്ങൾക്കു ഭാഷാ ശ്ലോകങ്ങൾ കേൾക്കുക. സൌന്ദ്യവും സകലവിയുമാഭിജാത്യം നന്നായീല മ നീകൃപാവിശേഷം ഒന്നിനുമില്ലൊരു ഫലം നിജപൂവണ ന്ന ഫലിക്കുമതുനാളിൽ മരങ്ങൾപോലെ. കാട്ടിൽ ഗമിക്കിലുമവന്നൊരു നല്ലവീടു കാട്ടിക്കൊടുക്കുക പുണ്യവിശേഷമപ്പോൾ വെട്ടുന്നെടുത്തു നിധികിട്ടുമവന്നു ഒരു കൂട്ട ങ്ങളായിവരുമുള്ള ജനങ്ങളെല്ലാം. modo. വിചാരം, ഇനി മൌലാമെന്നു പറയുന്ന പാടത്തെ കുറഞ്ഞൊന്നു കോശം! അതു തപസ്സിന്നു മുഖ്യമായും സഹായിയാകുന്നു. മനസ്സും ക്രിയ കാറും ധനവും പുണ്യാണി ശുദ്ധങ്ങ ളെങ്കിൽ ഫലവും സിദ്ധമാമെന്നു നിശ്ചയം. മനുസ്മൃതിയിൽ ചെന്നും അദ്ധ്യായത്തിൽ നൂറ്റമ്പതാം ശ്ലോകം തുടങ്ങിപ്പറഞ്ഞതിന്റെ അഭിപ്രായം. ജ്ഞാനം ശുദ്ധി മനസ്സിനും ക്രിയകളിൽ ശുദ്ധിക്കും ഭക്തിക മം കാവിന്നു തപസ്സു ശുദ്ധി ധനരും നായാട്ടി മരം ?<noinclude><references/></noinclude> 1z5bx6s2ujajj8fvwl1a47doq3uu6rj താൾ:Bhalabhooshanam 1914.pdf/29 106 81229 239531 2026-04-18T11:38:18Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പാഗ്നിജലാവിപ്രമനു ഗവ്യം കാലകങ്ങളും ശുദ്ധിക്കായി വി ധിച്ചു സജ്ജനമതിൽ ശ്രദ്ധിച്ചിടുന്നിപ്പഴം. ത്താലെല്ലാശുദ്ധിയെക്കാളശുദ്ധി വലിപ്പമാ Q. കൊ ത്തിൽ ശുദ്ധിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു 239531 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>പാഗ്നിജലാവിപ്രമനു ഗവ്യം കാലകങ്ങളും ശുദ്ധിക്കായി വി ധിച്ചു സജ്ജനമതിൽ ശ്രദ്ധിച്ചിടുന്നിപ്പഴം. ത്താലെല്ലാശുദ്ധിയെക്കാളശുദ്ധി വലിപ്പമാ Q. കൊ ത്തിൽ ശുദ്ധിയില്ലാഞ്ഞാൽ മാന്യദ്ധികൾ. അതു കൊണ്ടു ഹാവയവാദികൾ മണ്ണുകൊണ്ടും ണ്ടും ധാന്യാദികൾ അവായുക്കളെക്കൊണ്ടും സുവാദികൾ താ ഗ്നിയെകൊണ്ടും ആശൌചാദികൾ കാലം കൊണ്ടും ബ്രാഹ്മണരു ടെ മന്ത്രം പഞ്ചഗവ്യം പ്രായശ്ചിത്താരികല്പം ഇങ്ങനെ ഇതുകളെ ക്കൊണ്ടും ശുദ്ധിവരുത്തുന്നു. കുതി.... എന്നാൽ നിങ്ങൾ മുമ്പിൽ പറഞ്ഞ നാലംഗങ്ങളും തികഞ്ഞിട്ടുള്ള തപസ്സിപ്പുണ്ടാ ° corn മതി..എന്നാലതു പറയണ്ട. നിങ്ങൾ ധനത്തിനു ശുദ്ധി യുണ്ടെങ്കിലെ ഫലമൊള്ളു വെന്നു പറഞ്ഞല്ലൊ. അന്യായമായിട്ടു സമ്പാദിച്ച ദ്രവ്യം കൊണ്ടു സദ്യ കഴിച്ചാൽ എല്ലാവക്കും തൃപ്തിയാ യിട്ടു സന്തോഷമുണ്ടാക്കുന്നില്ലയോ? ആവക കൊണ്ടു ഹോമി ച്ചാൽ അഗ്നി ജ്വലിക്കുന്നില്ലയോ? അതിനും പണം ലോ ഷ്ടമായിട്ടു കാണുമ്പോൾ ഫലമില്ലെന്ന് എങ്ങിനെ പറയാം. സുമതി ഒരു വ്യാജദ്രവ്യം സമ്മാനം കൊടുക്കുന്നതിനായി ത്രാസിൽ നിർത്തി പെട്ടിയിൽ വച്ചു കൊടുത്തയച്ചാൽ ത്രാസിനും പെട്ടിക്കും കൊണ്ടുപോകുന്നവനും ശുദ്ധ്യത്തേക്കാൾ റിഞ്ഞുകൂടായെങ്കിലും വ്യാജദ്രവ്യമെന്ന് അറിയുന്നവൻ ഈ ദ്രവ ത്തെ വർജിക്കുമല്ലോ. അതിനും സർവ്വസാക്ഷികളായിരിക്കുന്ന ദേവകൾ ശുദ്ധിയില്ലാത്ത ദ്രവ്യമെന്നറിഞ്ഞു തങ്ങളുടെ അംശ സ്വീകരിക്കാത്തതിനാൽ നിലമെന്നു പറഞ്ഞു. മതി. ആട്ടെ എന്നാൽ പ്രായശ്ചിത്തമെന്ന ഒരു കൌശ ലമാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടു ബോധിച്ചതുപോലെ ചെയ്യാം; ഒടുക്കം സവ്. പ്രായശ്ചിത്തം ചെയ്താൽ മതിയല്ലോ. സുമതി. ഞാൻ ഒരു ദൃഷ്ടാന്തം പറയാം. ഇവിടെ ജനങ്ങൾ അല്പങ്ങളായ ചില അപരാധങ്ങൾ വളരെ ചെയ്താലും വലിയ<noinclude><references/></noinclude> m7ml7gewtm8jr3c6dz7ua23uumd3rg6 താൾ:Bhalabhooshanam 1914.pdf/30 106 81230 239532 2026-04-18T11:38:47Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ബാലഭൂഷണം അപരാധം ഒന്ന് അറിയാതെ ഒരിക്കൽ ചെയ്തു പോയാലും ന്യായ സ്ഥലത്തു മാറ്റും പിഴയും ചെയ്താൽ ഒതുങ്ങും; അതിൽ അധിക മായാൽ ശരിയെ ശിക്ഷതന്നെ അനുഭവിക്കുന്നില്ലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 239532 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>22 ബാലഭൂഷണം അപരാധം ഒന്ന് അറിയാതെ ഒരിക്കൽ ചെയ്തു പോയാലും ന്യായ സ്ഥലത്തു മാറ്റും പിഴയും ചെയ്താൽ ഒതുങ്ങും; അതിൽ അധിക മായാൽ ശരിയെ ശിക്ഷതന്നെ അനുഭവിക്കുന്നില്ലയൊ? അതി തന്നെ അല്പപാവങ്ങൾക്കു പ്രായശ്ചിത്തം ഫലിക്കും, പാപ മധികമായാൽ നരകം തന്നെ അനുഭവിക്കണം. സജനവചനം: തങ്ങളായ ദുരിതങ്ങള് നമൊന്നും കല്പിച്ചിടും പ്രതിവിധി ക്രിയകൊണ്ടു നീങ്ങും എപ്പോഴുമോയൊടു ചെയ്യു മഘങ്ങളെല്ലാം തീർക്കാൻ പ്രതിക്രിയ നിനയ്ക്കിലതന്ത്രമൌഢ്യം. കുമതി. ന്യായസ്ഥലത്തുന്നു പ്രത്യക്ഷമായിട്ടുള്ള ശിക്ഷ ചെ യ്യുന്നതു കണ്ടനുഭവമുണ്ട്. ദേഹത്തിനു പോയ ജീവനു നരകമാ ണ്ടെന്നും മറ്റും ഒരുത്തനുപോലും അനുഭവമില്ലാ. ആ പഴങ്കഥയും അനുഭവവും കൂട്ടിപ്പറഞ്ഞാൽ ബോധിക്കുമൊ? സുമതി. ദേഹത്തീന്നു പോയ ജീവൻ ഫലം ബോധിക്കു ന്നവർ ബോധിക്കട്ടെ; എല്ലാവരും ബോധിക്കയില്ലെന്ന് ഇനിക്കും പക്ഷം തന്നെ, ഒരു വലിയ ആളും പറഞ്ഞിട്ടുണ്ട്. അവ്യക്തമായി ജനനത്തിനു പുറമെല്ലാം വ്യക്തം ജനിച്ചതി നുമേലറിയാനേകം ദേഹം വെടിഞ്ഞതിനു മേലു മറിഞ്ഞുകൂടാ ദേ ഹിക്കു സംഗതിയതിന്നു വിഷാദമെന്ത്. Ⓡ എന്നുണ്ട്. ലോകത്തിൽ കാണുന്നവർ എല്ലാം പാപപുണ ഫലങ്ങളെ അനുഭവിക്കുന്നവരുതന്നെ. അതിൽ പുണ്യത്തിന്റെ ഫലം മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. അതിനണ്ണം പാപത്തിന്റെ ഫ ലാപ്പം പറയാം. ഈ ലോകത്തിൽ മനുഷ്യർ സുഖത്തിനുതന്നെ പ്ര യത്നം ചെയ്യുമ്പോൾ വിപരീതമായി ചലക്ക് അനേകദുഃഖം സം ഭവിക്കുന്നു. അതു പാപഫലമെന്നറി. അത്രയുമല്ലാ, ദാരിദ്ര്യം കൊണ്ടും മഹാവ്യാധി കൊണ്ടും മനുഷാപദ്രവം കൊണ്ടും അന കം നരകങ്ങൾ ഇവിടെ അനുഭവിക്കുന്നു. അതുകണ്ടാൽ പ്രായശ്ചി ം കൊണ്ടു നിവൃത്തി വരാത്ത പാപത്തിന്റെ ഫലമായ നരകമി വിടെത്തന്നെ അനുഭവിക്കുമെന്നറിക തൃതീയസന്ധത്തിൽ പറ ഞ്ഞിട്ടുമുണ്ട്.<noinclude><references/></noinclude> do520vbowe856bnbpfjkti68bfbcmju