വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിശുദ്ധ യൗസേപ്പു പിതാവിനോടുള്ള പ്രാർത്ഥന
0
18243
239612
66132
2026-04-19T07:27:13Z
~2026-23978-98
13266
239612
wikitext
text/x-wiki
ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ൻ അങ്ങേ പരിശുദ്ധഭാര്യയോട് സഹായം അഭ്യർഥിച്ചതിന്റെ ശേഷം, അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർഥിക്കുന്നു.
തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്തത്തിന്റെയും കറകളിലൊക്കെയുംനിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കേണമേ.
അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചത് പോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശതുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തിപ്രാപിച്ച് പുണ്യജീവിതം കഴിക്കാനും, നല്ല മരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാൽ ഞങ്ങളെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊള്ളേണമേ. ആമേൻ.
<< [[Wikisource:മതം|മറ്റു പ്രാർത്ഥനകൾ]]
[[വർഗ്ഗം:ക്രൈസ്തവ പ്രാർത്ഥനകൾ]]
7a4xwmpxhanm53ifkx9noiwyiht4m9w
താൾ:Janakeeyasasthra prastanam.pdf/33
106
80970
239605
239404
2026-04-18T15:13:19Z
Peemurali
12614
/* സാധൂകരിച്ചവ */
239605
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സിന്) ഒരു കത്തയച്ചു. ഇതിന് പ്രത്യേകമായിത്തന്നെ ഒരു സംവിധാനമു
ണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി മുഹമ്മദ്കോയയുമായി ബന്ധപ്പെ
ട്ടാൽ മതിയെന്നും കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു. 1968
സെപ്തംബറിൽ അങ്ങനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കപ്പെട്ടു.
പരിഷത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്ന എൻ.വി.കൃഷ്ണവാരിയർ പ്രഥമ
ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. ആയിടയ്ക്കാണ് പരിഷ
ത്തിന്റെ അഞ്ചാം വാർഷികം തിരുവനന്തപുരത്തുവച്ചു നടക്കുന്നത്. അന്ത
രിച്ച ഡോ.എസ്.പരമേശ്വരൻ (ഗണിതാധ്യാപകൻ) ആയിരുന്നു മുഖ്യകാർമി
കൻ. ആ സന്ദർഭത്തിൽ അവർ പ്രസിദ്ധീകരിച്ച സുവനീർ, ഏറെ കനപ്പെട്ട
ഒന്നാണ്. പരിഷത്തിന്റെ ആദ്യത്തെ വാർഷിക സുവനീറും അതു തന്നെ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച് താമസിയാതെതന്നെ അത് ചെയ്യേണ്ട
പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് എൻ. വി.ക്ക് അയച്ചു
കൊടുത്തു. വിവിധ വിജ്ഞാനശാഖകളിലും ഉപശാഖകളിലും വ്യത്യസ്ത
തലങ്ങളിലുമായി ഏതാണ്ട് 5000 പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തു
ന്നതിനുള്ള ഒരു രൂപരേഖ ആയിരുന്നു അത്. ദാ വരുന്നു എൻ.വിയുടെ മറു
പടി. പ്ലാനൊക്കെ കേമം! ആർ ചെയ്യും? ഇവിടെ സാങ്കേതിക (എൻജിനീ
യറിങ്ങ്) വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ട്. വന്നു
കൂടെ? ചെയ്തുകൂടെ?
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിന് എനിക്ക് വിരോധമുണ്ടായിരുന്നില്ല.
ഞാൻ ചെയ്തുകൊണ്ടിരുന്ന ഗവേഷണങ്ങൾ തികച്ചും ഉപരിപ്ലവങ്ങളായി
രുന്നു. ആണവോർജത്തിന്റെ പരിമിതികൾ കുറച്ചൊക്കെ വ്യക്തമാകാൻ തുട
ങ്ങിയിരുന്നു. കേരള സർക്കാർ ഔപചാരികമായി ആവശ്യപ്പെടുകയും
ഡിപ്പാർട്ട്മെന്റ് വിട്ടുകൊടുക്കാൻ തയ്യാറാവുകയും ആണെങ്കിൽ വരാൻ തയ്യാ
റാണെന്ന് എൻ.വി.ക്ക് എഴുതി. അതനുസരിച്ച് കേരള ഗവൺമെന്റ് ആവശ്യ
പ്പെട്ടു. ഡിപ്പാർട്ട്മെന്റ് സസന്തോഷം അവരുടെ അപേക്ഷ സ്വീകരിച്ചു. മൂന്നു
നാല് ആഴ്ചക്കുള്ളിൽ റിലീവിങ്ങ് ഓർഡർ കിട്ടി. 1969 മാർച്ചിൽ ഞാൻ ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെവച്ചാണ് സി.പി.നാരായണനെ ഞാൻ ആദ്യ
മായി കാണുന്നത്. അതിന് മുമ്പ് ''യുവഭാവന'' എന്ന ആനുകാലികത്തിന്
ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തിലൂടെയാണ് ആദ്യമായി പരി
ചയപ്പെടുന്നത്.
ആയിടയ്ക്ക് പി.ടി.ബിയും തിരുവനന്തപുരത്തെത്തിച്ചേർന്നു, സാഹിത്യ
പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശ
ത്തിന്റെ എഡിറ്ററായി ചാർജെടുത്തുകൊണ്ട്. പരിഷത്തും ഭാഷാ ഇൻസ്റ്റി
റ്റ്യൂട്ടും സഹകരിച്ചുകൊണ്ടുള്ള വലിയൊരു മുന്നേറ്റത്തിന് ഇത് കളമൊരുക്കി.
തിരുവനന്തപുരം പരിഷത്ത് പ്രവർത്തനത്തിന്റെ മർമ കേന്ദ്രമായിത്തീർന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്തിരു
ന്ന പല കാര്യങ്ങളും ഔപചാരിക പ്രവർത്തനത്തിന്റെ ഭാഗമായിത്തീർന്നു.<noinclude></noinclude>
fvr0cpcgn3yztg4whtdca8hll3yp7sh
താൾ:Janakeeyasasthra prastanam.pdf/40
106
80988
239600
239125
2026-04-18T14:30:03Z
Peemurali
12614
/* സാധൂകരിച്ചവ */
239600
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>3
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
1972ൽ ആണ് കെ.കെ. കൃഷ്ണകുമാറിനെ (കെ.കെ) ആദ്യമായി പരിച
യപ്പെടുന്നത്. കെ.കെ, ബാബു ഭരദ്വാജ്, കെമിക്കൽ എൻജിനീയറായ മറ്റൊരു
കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഏതാനും എൻജിനീയറിങ്ങ്
പുസ്തകങ്ങൾ തർജമ ചെയ്യാൻ ഏൽപ്പിക്കുന്നതിലൂടെയാണ് ഇത് നടന്ന
ത്. കെ.കെ. പരിഷത്തിന്റെ ഒരു സജീവ പ്രവർത്തകനായി മാറി. മറ്റു രണ്ടു
പേരും വേറെ തുറകളിലേക്ക് പോയി. 1973 ഫെബ്രുവരിയിൽ ഡെപ്യൂട്ടേ
ഷൻ അവസാനിച്ച് ഞാൻ ബോംബെയിലേക്ക് തിരിച്ചു പോയി. 1974ൽ
ബോംബെയിൽ വച്ച് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നട
ത്തുന്ന നാലാം കോൺഫറൻസിനുശേഷം ജോലി രാജിവച്ച് തിരിച്ചുവരാൻ
പ്ലാനിട്ടു കൊണ്ടായിരുന്നു തിരിച്ചു പോയത്. ആ സെപ്തംബറിൽ ഒരു
മാസത്തെ ലീവിൽ വീണ്ടും തിരുവനന്തപുരത്ത് വരികയുണ്ടായി. STEPS
ഓഫീസുതന്നെ ആയിരുന്നു അന്ന് പരിഷത്ത് ഓഫീസായി പ്രവർത്തിച്ചിരു
ന്നത്. ഒരു ദിവസം ഞാൻ, പി.ടി.ബി, വി.കെ. ദാമോദരൻ (വി.കെ.ഡി), എന്നി
വർ-മറ്റു വല്ലവരും ഉണ്ടായിരുന്നോ എന്ന് ഓർമയില്ല - ഇരുന്നു പരിഷ
ത്തിന്റെ 10 കൊല്ലത്തെ പ്രവർത്തനത്തെ അപഗ്രഥിക്കുകയും വിലയിരുത്തു
കയും ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുകയും
അവരിൽ ശാസ്ത്രബോധം വളർത്തുകയും എന്ന ലക്ഷ്യം എത്ര കണ്ട്
നേടാൻ കഴിഞ്ഞിട്ടുണ്ട്. ജനജീവിതത്തിൽ എന്തു മാറ്റം വന്നിട്ടുണ്ട് ?
ശാസ്ത്രം പ്രവർത്തനമാണ് എന്ന ആപ്തവാക്യം ഉരുവിട്ടുകൊണ്ടിരുന്ന കാല
മായിരുന്നു അത്. അങ്ങനെ പതുക്കെപ്പതുക്കെ ശാസ്ത്രത്തിന്റെ രണ്ട് അസ്തി
ത്വരൂപങ്ങളിലേക്ക് ഞങ്ങളുടെ ചർച്ച നീങ്ങി. മനുഷ്യർ നടത്തുന്ന നാനാ
തരം പ്രവർത്തനങ്ങളിൽ നിത്യേന പ്രയോഗിക്കപ്പെടുന്ന ശാസ്ത്രമുണ്ട്.
അതോടൊപ്പം വിവിധ ഭാഷകളിൽ സംഭൃതമായിട്ടുള്ള, സ്ഥലകാലങ്ങളിലൂടെ<noinclude></noinclude>
c73lqkxlvfgfjcg5jta0kn7if42xjf4
താൾ:Janakeeyasasthra prastanam.pdf/50
106
80992
239607
239406
2026-04-18T17:58:30Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239607
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>കൾക്കിടയിൽ അറസ്റ്റോ മറ്റു സംഭവങ്ങളോ ഒന്നും ഉണ്ടായില്ല എന്നത് അദ്ഭു
താവഹം തന്നെയാണ്. പക്ഷേ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വച്ചു
നടന്ന ശാസ്ത്രപാർലമെന്റ് എടുത്തു പറയേണ്ട ഒന്നാണ്.
മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടോട്ടിയിൽ ഏറെ പ്രചാരണത്തോടെ ഒരു
ശാസ്ത്രപാർലമെന്റ് ആസൂത്രണം ചെയ്തിരിക്കയാണ്. സ്ഥലത്തെ ഇസ്ലാ
മിക് കൾച്ചറൽ സൊസൈറ്റിയുമായി കൂടിച്ചേർന്നാണ് ഇത് നടത്തുന്നത്.
പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറു
മായ ഡോ. മുഹമ്മദ് തന്നെ ആയിരുന്നു അതിന്റെയും പ്രസിഡണ്ട്. “പ്രകൃതി
യെയും ശാസ്ത്രത്തെയും സമൂഹത്തെയും കുറിച്ച് ശാസ്ത്രസാഹിത്യ പരി
ഷത്ത് വിപുലമായ ഒരു പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ഡോ. എം.പി.
പരമേശ്വരൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും. പ
ഞ്ചായത്തിന്റെ വിവിധ സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ചോദ്യപ്പെട്ടിയിൽ
നിങ്ങളുടെ ചോദ്യങ്ങൾ നിക്ഷേപിക്കുക. ജനുവരി 12-ാം തിയതി വൈകു
ന്നേരം 4 മണിക്ക് കൊണ്ടോട്ടി അങ്ങാടിയിലുള്ള ഇസ്ലാമിക് കൾച്ചറൽ
സൊസൈറ്റിയുടെ ഹാളിൽ പാർലമെന്റ് ചേരുന്നതായിരിക്കും." നോട്ടീസു
കളിലൂടെയും പോസ്റ്ററുകളിലൂടെയും വൻ പ്രചാരണം നടന്നു. ഒരാഴ്ചയോളം
ചോദ്യപ്പെട്ടികൾ വച്ചുകൊണ്ടിരുന്നു. പാർലമെന്റിന്റെ തലേ ദിവസം പ്രവർത്ത
കർ എല്ലാം ശേഖരിക്കുകയും ചോദ്യങ്ങളെ വർഗീകരിക്കുകയും ചെയ്തു.
സ്വാഭാവികമായും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ
ഉൽപത്തിയെക്കുറിച്ചും ആയിരുന്നു ഏറിയ പങ്കും ചോദ്യങ്ങൾ, മത
ത്തിന്റെയും ശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള ഒരു അവ്യക്ത മേഖലയാണ
ത്. ഞാൻ നാലു മണിക്കുമുമ്പുതന്നെ ഹാളിൽ എത്തിച്ചേർന്നു. അദ്ഭുതം.
ഏറെ വീതിയില്ലാത്ത നീളത്തിലുള്ള ഹാളായിരുന്നു അത്. മുമ്പിലെ 7-8
വരികൾ മുഴുവനും നിറഞ്ഞിരുന്നു. വെള്ളക്കുപ്പായം ധരിച്ച് താടി നീട്ടിയ
മുള്ളമാർ. ഇത്രയധികം പേരോ? നാലര ആയപ്പോഴേയ്ക്കും ഹാൾ നിറഞ്ഞു.
ഇരുനൂറിലധികം ആളുകൾ ഉണ്ടായിരുന്നു. അധ്യക്ഷത വഹിച്ചത് ഡോ.മുഹ
മ്മദ് തന്നെയായിരുന്നു. അദ്ദേഹം എന്നെ സദസ്സിനു പരിചയപ്പെടുത്തി.
എന്നോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ഞാൻ എഴു
ന്നേറ്റ് സംസാരിക്കാൻ തുടങ്ങി.
“സുഹൃത്തുക്കളേ, മൊത്തം 200ൽപ്പരം ചോദ്യങ്ങൾ കിട്ടിയിട്ടുണ്ട്. അവ
യെ ഞാൻ പല മേഖലകളായി വർഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം പ്രപ
ഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എടുക്കാം...“
“സാർ, പോയന്റ് ഓഫ് ഓർഡർ' സദസ്സിൽ നിന്നും ഒരു മുള്ള എഴു
ന്നേറ്റുനിന്നു പറഞ്ഞു. പാർലമെന്റല്ലേ?
“യെസ്, എന്താണത്?
“സാർ, ഈ ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അറി
യാമോ?"<noinclude></noinclude>
7q8ygkfirvkbegeap3f11kcsazkslt8
താൾ:Janakeeyasasthra prastanam.pdf/51
106
80998
239608
239135
2026-04-18T18:06:43Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239608
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>“ഇല്ലേയില്ല. വളരെ പരിമിതമായ കാര്യങ്ങളേ അറിയാവൂ“- ഞാൻ സത്യ
സന്ധമായി മറുപടി പറഞ്ഞു.
“എങ്കിൽ പിന്നെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സംസാരിക്കാൻ
താങ്കൾക്കെന്ത് അവകാശം? ഇരിക്കണം സർ.“
സംഗതി അലങ്കോലപ്പെടുത്താൻ തന്നെയാണോ ഇവർ കൂട്ടം കൂടി വന്നി
രിക്കുന്നത്?
ഞാൻ പിന്നോക്കം തിരിഞ്ഞു. ഡോ.മുഹമ്മദിനോട് ചോദിച്ചു:
“ഡോക്ടറേ, നിങ്ങൾക്ക്, ഈ മനുഷ്യന്റെ ശരീരത്തിനകത്ത്, തലച്ചോ
റിലും കിഡ്നിയിലും വയറ്റിലും ഒക്കെ നടക്കുന്ന കോടാനുകോടി ജീവത് രാ
സായനിക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?"
“അയ്യയ്യോ, ഇല്ല, ഇല്ല. വളരെ വളരെക്കുറച്ചു മാത്രമേ അറിയാവൂ. അറി
ഞ്ഞതിന്റെ എത്രയോ ലക്ഷം മടങ്ങ് ഇനിയും അറിയാനുണ്ട്. ഉള്ള അറിവ്
വച്ച് ഓരോന്നു ചെയ്യുന്നു.
ഞാൻ ചോദ്യം ഉന്നയിച്ച മുള്ളയുടെ നേരെ തിരിഞ്ഞു പറഞ്ഞു:
“നോക്കു. ഈ ഡോക്ടർ പറയുന്നു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്ത
നത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തിനറിയാവു എന്ന്.
എന്നിട്ടും രോഗം വരുമ്പോൾ ചികിത്സ തേടി നിങ്ങൾ അദ്ദേഹത്തിന്റെ
അടുത്തു പോകുന്നു. ശാസ്ത്രജ്ഞൻ എന്താണ് ചെയ്യുന്നത്? അറിഞ്ഞ കാര്യ
ങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറിയാൻ ശ്രമിക്കുന്നു; നമ്മുടെ
ജീവിതം കൂടുതൽ സുഖകരമാക്കാൻ ശ്രമിക്കുന്നു. ആ ശാസ്ത്രത്തിന്റെ
അറിവ്, പരിമിതമാണെങ്കിലും, ജനങ്ങളുമായി പങ്കിടുന്നതിൽ എന്ത് അനൗ
ചിത്യമാണുള്ളത്.
അദ്ദേഹത്തിന് ഉത്തരമൊന്നും ഇല്ലായിരുന്നു. അപ്പോഴേയ്ക്കും പിന്നിൽ
നിറഞ്ഞ് ഇരുന്നിരുന്ന പരിഷത്തുകാരും നാട്ടുകാരും എഴുന്നേറ്റുനിന്നു പറ
യാൻ തുടങ്ങി. “സാറിന്നധികാരമുണ്ട്. ഒരനൗചിത്യവുമില്ല. സാർ തുടരുക.“
ഏതാണ്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു ആ പാർലമെന്റ്. അത് കഴിഞ്ഞ
ഉടൻ ഏതാനും മുള്ളമാർ എന്നെ വളഞ്ഞ് ഒരു ചോദ്യം ഉന്നയിച്ചു. “സർ,
ശാസ്ത്രം പൂർണമാണോ?” ഞാൻ പറഞ്ഞു “അല്ലേ അല്ല, അത് വളർന്നു
കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരിക്കലും പൂർണമാകില്ല. “എന്നാൽ മതം
പൂർണമാണ്. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്. ഞങ്ങൾ ഒരു
മത പാർലമെന്റ് വച്ചാൽ സാർ വരുമോ?' “നിശ്ചയമായും വരാം.” ഞാൻ
പ്രതിവചിച്ചു. അതു നടന്നുവോ എന്തോ? ഏതായാലും അവർ എന്നെ വിളി
ക്കുകയുണ്ടായില്ല.
'''ശാസ്ത്രം പൂർണമാണോ?'''
പക്ഷേ, ഒരു ചോദ്യം അവശേഷിക്കുന്നു. “ശാസ്ത്രം പൂർണമാണോ?“
ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ലോകവീക്ഷണവും വളർത്തു<noinclude></noinclude>
phurtash74rrx0k1zpnlp5ybsjyxw77
താൾ:Janakeeyasasthra prastanam.pdf/52
106
81007
239603
239150
2026-04-18T14:49:11Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239603
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>കയെന്നത് പരിഷത്തിന്റെ പ്രാഥമിക ലക്ഷ്യമാണല്ലോ. എന്താണ് ശാസ്ത്ര
ബോധം? എളുപ്പത്തിൽ ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ഉത്തരം ലളി
തമല്ല. നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ഇതേക്കുറിച്ച് എഴുതപ്പെട്ടി
ട്ടുണ്ട്. ഇതുമായി അടുത്ത ബന്ധമുള്ള മറ്റൊരു ചോദ്യമാണ്: എന്താണ്
അന്ധവിശ്വാസം? എളുപ്പമല്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള
അതിർവരമ്പ് അത്യന്തം ലോലമാണ്. നിരീശ്വരത്വത്തെ ശാസ്ത്രബോധമായി
കാണുന്ന ചിലരുണ്ട്. പലർക്കും ഈശ്വരനിൽ മാത്രമല്ല മനുഷ്യരിലും വിശ്വാ
സമില്ല. ചുരുങ്ങിയ പക്ഷം ആൾ ദൈവങ്ങളെയെങ്കിലും ക്രൂശിക്കാതെ എന്തു
ശാസ്ത്രബോധം? പക്ഷേ, നേതാവിനോടുള്ള ബഹുമാനത്തെയും വിധേയ
ത്വത്തെയും ഈ ദൃഷ്ടിയിലൂടെ നോക്കാൻ പലർക്കും പ്രയാസമാണ്.
ഈശ്വരൻ ഇല്ലെന്നു സ്ഥാപിക്കുന്നത് ശാസ്ത്രത്തിന്റെയോ ശാസ്ത്ര
സാഹിത്യ പരിഷത്തിന്റെയോ കടമയല്ല. അത് ശാസ്ത്രത്തിന്റെ പരിധിയിൽ
വരുന്ന ഒരു ചോദ്യമല്ല എന്ന് പരിഷത്ത് ഔപചാരികമായിത്തന്നെ പ്രഖ്യാ
പിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ശാസ്ത്രബോധം എന്ന് ഔപചാരികമായി
നിർവചിക്കപ്പെട്ടിട്ടില്ല. അത് പറ്റില്ലതാനും. എന്നാൽ നിഷ്കൃഷ്ടമായി
സ്ഥാപിക്കപ്പെടാതെയാണെങ്കിലും ഇങ്ങനെ ക്രോഡീകരിക്കാം:
ഇന്നത്തെക്കാൾ നല്ല ഒരു നാളെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഇത്
അന്ധമായ ശുഭാപ്തി വിശ്വാസമല്ല, അറിവിന്റെയും അനുഭവത്തിന്റെയും
അടിസ്ഥാനത്തിലുള്ള കർമപദ്ധതിയാണ്.
മനുഷ്യർക്കിടയിലുള്ള പരസ്പരവിശ്വാസം. പരസ്പരം മത്സരിക്കുന്ന വ്യ
ക്തികൾ മാത്രമല്ല, മനുഷ്യർ. പരസ്പരസഹകരണത്തിലൂടെയും കൂട്ടായ്മ
യിലൂടെയുമല്ലാതെ മനുഷ്യജാതി അതിജീവിക്കുമായിരുന്നില്ല.
ശാസ്ത്രം ജീവിതം തന്നെയാണ്. ജീവിതാനുഭവങ്ങളാണ് ശാസ്ത്രത്തിന്
ജന്മം നൽകിയത്.
കേവലവും ശാശ്വതവും ആയ ഒരു സത്യമില്ല. കൂടുതൽ കൂടുതൽ അറി
യുന്ന മുറയ്ക്ക് സത്യത്തിന്റെ ഉള്ളടക്കം മാറിക്കൊണ്ടിരിക്കും.
എല്ലാ സിദ്ധാന്തങ്ങളുടെയും ഉരകല്ല് പ്രയോഗമാണ്.
'''കേരളത്തിന്റെ സമ്പത്ത്'''
ഗ്രാമവാസികളുടെ സ്വതന്ത്രമായ സമിതി, നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്,
ക്രമേണ ഗ്രാമതലപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന്
വിഭാവനം ചെയ്യുന്ന അനൗദ്യോഗിക പഞ്ചായത്ത് പ്ലാനിങ്ങ് ബോർഡ്, വിക
സനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക വികസ
നസമിതി - ഇതൊക്കെ ആയിരുന്നു ഗ്രാമശാസ്ത്ര സമിതികളെക്കുറിച്ചുള്ള
സങ്കൽപ്പങ്ങൾ. 1983-84 ആയപ്പോഴേയ്ക്കും മിക്ക ഗ്രാമശാസ്ത്ര സമിതിക
ളും - പരിഷത്തിന്റെ ഔപചാരിക യൂണിറ്റുകളായി മാറുകയും ഈ
ധർമങ്ങൾ നിർവഹിക്കാൻ അപര്യാപ്തമാവുകയും ചെയ്തെങ്കിലും വീണ്ടും<noinclude></noinclude>
naveihvuw8h4q99naz95enadlnal39a
താൾ:Janakeeyasasthra prastanam.pdf/24
106
81008
239542
239463
2026-04-18T12:03:27Z
Prajaneeshp
2947
/* സാധൂകരിച്ചവ */
239542
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>ത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിനു രൂപം നൽകിയത്. പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക സെക്രട്ടറി അടിയോടി സ്ഥാപനവേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൽ ഇങ്ങനെ എഴുതിയിരുന്നു.
“സംഘടിതമായ പ്രവർത്തനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന
പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും.
ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർപോലും ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചുവേണ്ടചർച്ചനടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ
ശാസ്ത്രശാഖകളുടെ വളർച്ചയ്ക്കുവേണ്ടി നിഷ്കൃഷ്ടമായ ഒരു
പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനും ഏർപ്പാടുകൾ ഉണ്ടാക്കുക, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക, വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു “Who is who' തയ്യാറാക്കി
പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപ്പരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണവിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പരധാരണയും വളർത്തുക. ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്
നിർവഹിക്കണമെന്നു വച്ചിട്ടുള്ള കാര്യങ്ങൾ."(1968ലെ സുവനീർ
പേജ്-2)
അങ്ങനെ എഴുത്തുകാരുടെ ഒരു പ്രൊഫഷണൽ സംഘടന, ഒരു ട്രേഡ് യൂണിയൻ, എന്ന നിലയിലാണ് പരിഷത്ത് രൂപപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി, 1957ൽ ശാസ്ത്രസാഹിത്യ സമിതിക്ക് രൂപം നൽകിയവർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരുന്നു. അമൂർത്തരൂപത്തിലാണെങ്കിലും ശാസ്ത്രത്തിന്റെ സാമൂഹിക ധർമങ്ങളെക്കുറിച്ച് അവർ ബോധവത്തുക്കളായിരുന്നു (ഒരു കാര്യം ശ്രദ്ധേയമാണ്. സമിതിയുടെയും പരിഷത്തിന്റെയും സ്ഥാപകരിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം മറികടക്കാൻ പിൽക്കാലത്ത് ഏറെ ശ്രമം നടത്തിയെങ്കിലും, നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇനിയും ബഹു
ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അതിരിക്കട്ടെ). നേരത്തെപറഞ്ഞപോലെ
25<noinclude></noinclude>
pyjyg91zrpnwmdj90bkp30daqf0s5on
താൾ:Janakeeyasasthra prastanam.pdf/26
106
81015
239544
239464
2026-04-18T12:10:03Z
Prajaneeshp
2947
/* സാധൂകരിച്ചവ */
239544
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude> ഉൽപ്പത്തി
നസേവന തൽപ്പരരായിത്തീരുന്നു. ഇന്ത്യയിൽ മടങ്ങിച്ചെന്ന ശേഷം ഉപജീവനത്തൊഴിലിനു പുറമേ ജനസേവനത്തിനായി മറ്റെന്തു ചെയ്യാം എന്നതായിരുന്നു ചർച്ച. നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം മോശമാണ്, ഇന്ത്യ പുരോഗമിക്കണമെങ്കിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാകണം. അതിനായി ശ്രമിക്കാം.ഇലക്ട്രിക്കൽ എൻജിനീയർ തന്നെ അതിന് നേതൃത്വം നൽകുന്നത് നന്നായിരിക്കും... ഇങ്ങനെ പോയി ഒരു ചർച്ചാധാര
ഞങ്ങൾ വേറെ ചിലർ - ഞാൻ, വൈ.വി.എൻ.റാവു, ശ്രീധർ ഭട്ട് തുടങ്ങിയ ചിലർ മറ്റൊരു ധാരയിലായിരുന്നു. റഷ്യയിൽ അക്കാലത്ത് ലഭ്യമായ കടുംശാസ്ത്രപുസ്തകങ്ങളും സാമാന്യശാസ്ത്രപുസ്തകങ്ങളും അളവറ്റതായിരുന്നു. റഷ്യൻ ഭാഷയിൽ മാത്രമല്ല, മറ്റു 14 ദേശീയഭാഷകളിലും.
അർമേനിയ, ഉസ്ബെക്കിസ്താൻ, കസഖ്സ്താൻ, തജിക്കിസ്താൻ..മുതലായ ഓരോ റിപ്പബ്ലിക്കിലും അതിന്റെ ഭാഷയുണ്ട്, ആ ഭാഷയിലൂടെയാണ് പഠനവും പഠിപ്പിക്കലും. Ph.D തീസിസ് വരെ ആ ഭാഷയിലെഴുതാം. ഇന്ത്യൻ ഭാഷകളാകട്ടെ, ഈ സോവിയറ്റ് ഭാഷകളേക്കാൾ ഏറെ പുരോഗമിച്ചതും ചരിത്രപാരമ്പര്യമുള്ളവയും ആണ്. എന്നിട്ടും ശാസ്ത്രപഠനത്തിനും ഉപരിപഠനത്തിനും നമുക്ക് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യൻ ഭാഷകളുടെ പുരോഗതി ആവശ്യമാണ്. അവയിലെ വൈജ്ഞാനിക സാഹിത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഭാഷകളെ സമ്പന്നമാക്കേണ്ടതുണ്ട്. അതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് നമുക്കതിന് ശ്രമിച്ചുകൂട? അതുപോലെ ഉയർന്ന നിലവാരത്തിലുള്ള റഷ്യൻ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കണം...ഇങ്ങനെ പോയി ഞങ്ങളുടെ ചർച്ചാധാര. റഷ്യൻ-ഇംഗ്ലീഷ് തർജമ പ്രസ്ഥാനത്തിന് താൻ മുൻകൈ എടുക്കാമെന്ന് വൈ.വി.എൻ. റാവു ഏറ്റു. അദ്ദേഹം കുറച്ചു നാൾ കോഴിക്കോട് REC പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർജമ പ്രസ്ഥാനം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലയാളത്തിലും മറാഠിയിലും ശാസ്ത്രസാഹിത്യപ്രസ്ഥാനം വളർത്തുന്നതിൽ മുൻകൈ എടുക്കാമെന്ന് ഞാനും ഏറ്റു. മലയാളത്തിൽ ഞാൻ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രസാഹിത്യകാരനായിക്കഴിഞ്ഞിരുന്നു. സ്ഥിരതാമസം ബോംബെയിലാകയാൽ മറാഠികളുമായി ബന്ധപ്പെടുന്നതിനും അവരെ പ്രേരിപ്പിക്കുന്നതിനും ധാരാളം സന്ദർഭങ്ങൾ ലഭിക്കുമായിരുന്നു. അതിനാലാണ് ഞാൻ ഇതേറ്റത്. അങ്ങനെ വ്യക്തമായ ഒരു പദ്ധതിയുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അത്രതന്നെ വ്യക്തമല്ലാത്ത ചില ധാരണകൾ ഉപബോധ മനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു. അതും ഇത്തരം ഒരു തീരുമാനത്തിന് കാരണമായിരുന്നിരിക്കാം. ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗമുണ്ട് എന്ന് പറയാ
27<noinclude></noinclude>
4g884zu5ja6cpr3rt6n66caq6ak2f8v
താൾ:Janakeeyasasthra prastanam.pdf/30
106
81016
239553
239166
2026-04-18T13:05:40Z
Prajaneeshp
2947
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239553
proofread-page
text/x-wiki
<noinclude><pagequality level="3" user="Prajaneeshp" /></noinclude>2
സംഘടനാരൂപം കൈവരുന്നു
1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷിക
ത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ,
പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളന
ത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും
കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു.
ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു.
സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും
ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാ
രുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും.
അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കു
ണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ
തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവു
കാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും
അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോ
ഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു
ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നട
ക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു
രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ്
മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു.
ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു.
മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന
മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. 'സാങ്കേതിക
31<noinclude></noinclude>
jipb14g58qas4xq4mr9jg3hxbx87i7p
239606
239553
2026-04-18T15:18:53Z
Peemurali
12614
/* സാധൂകരിച്ചവ */
239606
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>2
സംഘടനാരൂപം കൈവരുന്നു
1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷിക
ത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ,
പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളന
ത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും
കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു.
ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു.
സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും
ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാ
രുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും.
അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കു
ണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ
തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവു
കാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും
അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോ
ഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു
ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നട
ക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു
രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ്
മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു.
ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു.
മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന
മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. ''സാങ്കേതിക''<noinclude></noinclude>
324uac9z3x1a4e1ptsvrocw0e8407xb
താൾ:Janakeeyasasthra prastanam.pdf/53
106
81017
239609
239167
2026-04-18T18:15:03Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239609
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ഒരു പതിറ്റാണ്ടിനുശേഷം, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേ
തികസേന എന്നീ സംവിധാനങ്ങളിലൂടെ അവ പ്രത്യക്ഷപ്പെടുകയുണ്ടായി.
'വികസനം' ഒരു പ്രധാന ചിന്താവിഷയമായി വളർന്നുവരികയായിരുന്നു.
കേരളത്തിന്റെ പ്രകൃതി മാനുഷികസമ്പത്തുകളെപ്പറ്റിയും കേരളത്തിന്റെ
സമ്പദ് വ്യവസ്ഥയെപ്പറ്റിയും പഠിക്കാൻ പരിഷത്ത് പ്രവർത്തകർ നിർബന്ധി
തരായിത്തീരുകയായിരുന്നു. അങ്ങനെയാണ് ''കേരളത്തിന്റെ സമ്പത്ത്'' എന്ന
പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ്, സെന്റർ
ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങളിലെ സാമ്പത്തിക
ശാസ്ത്രജ്ഞരുമായി അതിനകം വളർന്നു വന്നിരുന്ന ആത്മബന്ധം ആ സാ
ഹസത്തിന് ആത്മവിശ്വാസം നൽകി. അവരുമായി തുടർച്ചയായി ബന്ധപ്പെ
ടുക, പുസ്തകത്തിന്റെ രൂപരേഖ തയ്യാറാക്കുക, അധ്യായങ്ങൾ ഏൽപ്പിക്കുക,
വേണ്ടവ തർജമ ചെയ്യുക, എഡിറ്റു ചെയ്യുക..... ഇതിനെല്ലാം നേതൃത്വപര
മായ പങ്കുവഹിച്ചത് അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തിരുന്ന, അന്ത
രിച്ച ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായരും ഈ ലേഖകനും ആയിരുന്നു.
''പ്രകൃതി, ശാസ്ത്രം, സമൂഹം'' ക്ലാസ്സുകൾ കഴിഞ്ഞശേഷമുള്ള ഏതാനും
മാസങ്ങൾ, ഇവർ ഓരോരുത്തരുമായുള്ള ചർച്ചകളിൽ മുഴുകി. വിഷുപ്പടക്ക
ത്തിലെ വാണം പോലെ കാലം കടന്നുപോയതേ അറിഞ്ഞില്ല. 1976 ജൂലാ
യിൽ പുസ്തകം പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് അന്തിക്കാടു
വച്ചു നടന്ന പരിശീലനക്യാമ്പിൽ വച്ചായിരുന്നു. അതിന്റെ ഒന്നാം പതിപ്പിന്റെ
ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “കേരള ശാസ്ത്രസാഹിത്യ പരിഷ
ത്തിന്റെ 1976ലെ ബഹുജനസമ്പർക്ക പരിപാടിയാണ് 1976 സപ്തംബർ-ഒ
ക്ടോബർ മാസങ്ങളിൽ നടക്കുന്ന കേരളത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള
പ്രഭാഷണ പരമ്പര. പ്രസ്തുത പരിപാടിയിൽ അധ്യാപകരായി പങ്കെടുക്കു
ന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം'. ജനുവരിയിലെ
പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസ്സുകളുടെ അനുഭവത്തിന്റെ ചുവട് പിടിച്ച്
5000 ക്ലാസ്സുകൾ നടത്താനായിരുന്നു പരിഷത്ത് തീരുമാനിച്ചത്. എന്നാൽ
യഥാർഥത്തിൽ അതിന്റെ അഞ്ചിൽ ഒന്നുപോലും നടത്താൻ കഴിഞ്ഞില്ല.
പരിശീലനം ലഭിച്ച അധ്യാപകർക്കോ മറ്റു പ്രവർത്തകർക്കോ ക്ലാസ്സെടു
ക്കാൻ വേണ്ട ആത്മവിശ്വാസം ഉണ്ടായില്ല. നൂറിൽ കുറവ് ആളുകളേ ക്ലാസ്സു
കൾ എടുക്കാൻ തയ്യാറായുള്ളൂ. മൊത്തം ഏതാണ്ട് 1000 ക്ലാസ്സുകൾ.
1975 ഏപ്രിൽ 19 നാണ് കേരളവികസനം പരിഷത്ത് പ്രവർത്തകന്റെ
പ്രത്യേകിച്ചും ഈ ലേഖകന്റെ ഒരു പ്രധാന അജണ്ടയായി തീരാൻ തുട
ങ്ങിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറോടുകൂടിയായി
രുന്നു. അതിൽ ഈ ലേഖകൻ ''വൈദ്യുതിയും കേരളത്തിന്റെ വ്യവസായ
വൽക്കരണവും" എന്ന ലേഖനം അവതരിപ്പിച്ചു. 1976 മെയ് 21, 22 തിയതി
യിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വച്ചു നടന്ന രണ്ടാമത്തെ പ്രവർത്തക<noinclude></noinclude>
2bubr61y6j9qo5qqk8wzeksbiml6nm0
239610
239609
2026-04-18T18:20:29Z
Peemurali
12614
239610
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ഒരു പതിറ്റാണ്ടിനുശേഷം, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേ
തികസേന എന്നീ സംവിധാനങ്ങളിലൂടെ അവ പ്രത്യക്ഷപ്പെടുകയുണ്ടായി.
'വികസനം' ഒരു പ്രധാന ചിന്താവിഷയമായി വളർന്നുവരികയായിരുന്നു.
കേരളത്തിന്റെ പ്രകൃതി മാനുഷികസമ്പത്തുകളെപ്പറ്റിയും കേരളത്തിന്റെ
സമ്പദ് വ്യവസ്ഥയെപ്പറ്റിയും പഠിക്കാൻ പരിഷത്ത് പ്രവർത്തകർ നിർബന്ധി
തരായിത്തീരുകയായിരുന്നു. അങ്ങനെയാണ് ''കേരളത്തിന്റെ സമ്പത്ത്'' എന്ന
പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ്, സെന്റർ
ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങളിലെ സാമ്പത്തിക
ശാസ്ത്രജ്ഞരുമായി അതിനകം വളർന്നു വന്നിരുന്ന ആത്മബന്ധം ആ സാ
ഹസത്തിന് ആത്മവിശ്വാസം നൽകി. അവരുമായി തുടർച്ചയായി ബന്ധപ്പെ
ടുക, പുസ്തകത്തിന്റെ രൂപരേഖ തയ്യാറാക്കുക, അധ്യായങ്ങൾ ഏൽപ്പിക്കുക,
വേണ്ടവ തർജമ ചെയ്യുക, എഡിറ്റു ചെയ്യുക..... ഇതിനെല്ലാം നേതൃത്വപര
മായ പങ്കുവഹിച്ചത് അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തിരുന്ന, അന്ത
രിച്ച ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായരും ഈ ലേഖകനും ആയിരുന്നു.
''പ്രകൃതി, ശാസ്ത്രം, സമൂഹം'' ക്ലാസ്സുകൾ കഴിഞ്ഞശേഷമുള്ള ഏതാനും
മാസങ്ങൾ, ഇവർ ഓരോരുത്തരുമായുള്ള ചർച്ചകളിൽ മുഴുകി. വിഷുപ്പടക്ക
ത്തിലെ വാണം പോലെ കാലം കടന്നുപോയതേ അറിഞ്ഞില്ല. 1976 ജൂലാ
യിൽ പുസ്തകം പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് അന്തിക്കാടു
വച്ചു നടന്ന പരിശീലനക്യാമ്പിൽ വച്ചായിരുന്നു. അതിന്റെ ഒന്നാം പതിപ്പിന്റെ
ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “കേരള ശാസ്ത്രസാഹിത്യ പരിഷ
ത്തിന്റെ 1976ലെ ബഹുജനസമ്പർക്ക പരിപാടിയാണ് 1976 സപ്തംബർ-ഒ
ക്ടോബർ മാസങ്ങളിൽ നടക്കുന്ന കേരളത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള
പ്രഭാഷണ പരമ്പര. പ്രസ്തുത പരിപാടിയിൽ അധ്യാപകരായി പങ്കെടുക്കു
ന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം'. ജനുവരിയിലെ
പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസ്സുകളുടെ അനുഭവത്തിന്റെ ചുവട് പിടിച്ച്
5000 ക്ലാസ്സുകൾ നടത്താനായിരുന്നു പരിഷത്ത് തീരുമാനിച്ചത്. എന്നാൽ
യഥാർഥത്തിൽ അതിന്റെ അഞ്ചിൽ ഒന്നുപോലും നടത്താൻ കഴിഞ്ഞില്ല.
പരിശീലനം ലഭിച്ച അധ്യാപകർക്കോ മറ്റു പ്രവർത്തകർക്കോ ക്ലാസ്സെടു
ക്കാൻ വേണ്ട ആത്മവിശ്വാസം ഉണ്ടായില്ല. നൂറിൽ കുറവ് ആളുകളേ ക്ലാസ്സു
കൾ എടുക്കാൻ തയ്യാറായുള്ളൂ. മൊത്തം ഏതാണ്ട് 1000 ക്ലാസ്സുകൾ.
1975 ഏപ്രിൽ 19 നാണ് കേരളവികസനം പരിഷത്ത് പ്രവർത്തകന്റെ
പ്രത്യേകിച്ചും ഈ ലേഖകന്റെ ഒരു പ്രധാന അജണ്ടയായി തീരാൻ തുട
ങ്ങിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറോടുകൂടിയായി
രുന്നു. അതിൽ ഈ ലേഖകൻ '''വൈദ്യുതിയും കേരളത്തിന്റെ വ്യവസായ
വൽക്കരണവും'' എന്ന ലേഖനം അവതരിപ്പിച്ചു. 1976 മെയ് 21, 22 തിയതി
യിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വച്ചു നടന്ന രണ്ടാമത്തെ പ്രവർത്തക<noinclude></noinclude>
hxs3aa6tvdfp4dan7rx3hab1rg409gj
239611
239610
2026-04-18T18:24:14Z
Peemurali
12614
239611
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ഒരു പതിറ്റാണ്ടിനുശേഷം, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേ
തികസേന എന്നീ സംവിധാനങ്ങളിലൂടെ അവ പ്രത്യക്ഷപ്പെടുകയുണ്ടായി.
'വികസനം' ഒരു പ്രധാന ചിന്താവിഷയമായി വളർന്നുവരികയായിരുന്നു.
കേരളത്തിന്റെ പ്രകൃതി മാനുഷികസമ്പത്തുകളെപ്പറ്റിയും കേരളത്തിന്റെ
സമ്പദ് വ്യവസ്ഥയെപ്പറ്റിയും പഠിക്കാൻ പരിഷത്ത് പ്രവർത്തകർ നിർബന്ധി
തരായിത്തീരുകയായിരുന്നു. അങ്ങനെയാണ് ''കേരളത്തിന്റെ സമ്പത്ത്'' എന്ന
പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ്, സെന്റർ
ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങളിലെ സാമ്പത്തിക
ശാസ്ത്രജ്ഞരുമായി അതിനകം വളർന്നു വന്നിരുന്ന ആത്മബന്ധം ആ സാ
ഹസത്തിന് ആത്മവിശ്വാസം നൽകി. അവരുമായി തുടർച്ചയായി ബന്ധപ്പെ
ടുക, പുസ്തകത്തിന്റെ രൂപരേഖ തയ്യാറാക്കുക, അധ്യായങ്ങൾ ഏൽപ്പിക്കുക,
വേണ്ടവ തർജമ ചെയ്യുക, എഡിറ്റു ചെയ്യുക..... ഇതിനെല്ലാം നേതൃത്വപര
മായ പങ്കുവഹിച്ചത് അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തിരുന്ന, അന്ത
രിച്ച ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായരും ഈ ലേഖകനും ആയിരുന്നു.
''പ്രകൃതി, ശാസ്ത്രം, സമൂഹം'' ക്ലാസ്സുകൾ കഴിഞ്ഞശേഷമുള്ള ഏതാനും
മാസങ്ങൾ, ഇവർ ഓരോരുത്തരുമായുള്ള ചർച്ചകളിൽ മുഴുകി. വിഷുപ്പടക്ക
ത്തിലെ വാണം പോലെ കാലം കടന്നുപോയതേ അറിഞ്ഞില്ല. 1976 ജൂലാ
യിൽ പുസ്തകം പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് അന്തിക്കാടു
വച്ചു നടന്ന പരിശീലനക്യാമ്പിൽ വച്ചായിരുന്നു. അതിന്റെ ഒന്നാം പതിപ്പിന്റെ
ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “കേരള ശാസ്ത്രസാഹിത്യ പരിഷ
ത്തിന്റെ 1976ലെ ബഹുജനസമ്പർക്ക പരിപാടിയാണ് 1976 സപ്തംബർ-ഒ
ക്ടോബർ മാസങ്ങളിൽ നടക്കുന്ന കേരളത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള
പ്രഭാഷണ പരമ്പര. പ്രസ്തുത പരിപാടിയിൽ അധ്യാപകരായി പങ്കെടുക്കു
ന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം'. ജനുവരിയിലെ
പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസ്സുകളുടെ അനുഭവത്തിന്റെ ചുവട് പിടിച്ച്
5000 ക്ലാസ്സുകൾ നടത്താനായിരുന്നു പരിഷത്ത് തീരുമാനിച്ചത്. എന്നാൽ
യഥാർഥത്തിൽ അതിന്റെ അഞ്ചിൽ ഒന്നുപോലും നടത്താൻ കഴിഞ്ഞില്ല.
പരിശീലനം ലഭിച്ച അധ്യാപകർക്കോ മറ്റു പ്രവർത്തകർക്കോ ക്ലാസ്സെടു
ക്കാൻ വേണ്ട ആത്മവിശ്വാസം ഉണ്ടായില്ല. നൂറിൽ കുറവ് ആളുകളേ ക്ലാസ്സു
കൾ എടുക്കാൻ തയ്യാറായുള്ളൂ. മൊത്തം ഏതാണ്ട് 1000 ക്ലാസ്സുകൾ.
1975 ഏപ്രിൽ 19 നാണ് കേരളവികസനം പരിഷത്ത് പ്രവർത്തകന്റെ
പ്രത്യേകിച്ചും ഈ ലേഖകന്റെ ഒരു പ്രധാന അജണ്ടയായി തീരാൻ തുട
ങ്ങിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറോടുകൂടിയായി
രുന്നു. അതിൽ ഈ ലേഖകൻ ''വൈദ്യുതിയും കേരളത്തിന്റെ വ്യവസായവൽക്കരണവും'' ''എന്ന ലേഖനം അവതരിപ്പിച്ചു. 1976 മെയ് 21, 22 തിയതി''
യിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വച്ചു നടന്ന രണ്ടാമത്തെ പ്രവർത്തക<noinclude></noinclude>
qlfg5ltpsgaaxpx93xhh5cj8ze5ank1
താൾ:Janakeeyasasthra prastanam.pdf/27
106
81066
239548
239466
2026-04-18T12:22:22Z
Prajaneeshp
2947
/* സാധൂകരിച്ചവ */
239548
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>മെങ്കിൽ അത് സോവിയറ്റ് യൂണിയനിലാണ് എന്ന അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനം സാധാരണക്കാർക്ക് അനുഭവപ്പെട്ടിരുന്ന പരിപൂർണ സുരക്ഷിതത്വബോധവും കുട്ടികളുടെ കാര്യത്തിൽ സമൂഹം കാണിച്ചിരുന്ന ഉയർന്ന
ശുഷ്കാന്തിയും ആയിരുന്നു. ഇന്ത്യയിലെ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പരിചരണം ലഭിക്കുകയാണങ്കിൽ ഇന്ത്യയും ഒരു സ്വർഗമാകും. പക്ഷേ, അങ്ങനെയൊന്നു കെട്ടിപ്പടുക്കാൻ റഷ്യക്കാർക്ക് കൊടുക്കേണ്ടിവന്നതിൽ കൂടുതൽ കനത്ത വില നൽകേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും അത് അഭിലഷണീയമാണ്. പക്ഷേ, മറ്റൊരു കാര്യംകൂടി പ്രകടമായിരുന്നു. ആ സോവിയറ്റ് സ്വർഗം നരകത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് എന്നത്. ആ പോക്കിന് ബ്രേക്കിടണമെങ്കിൽ, അതിന്റെ ഗതി തിരിച്ചാക്കണമെങ്കിൽ ശക്തമായ ജനാധിപത്യം
ആവശ്യമാണ്. ഈ കാലഘട്ടത്തിൽ ശാസ്ത്രപരിജ്ഞാനമില്ലാത്ത ഒരു ജനതയ്ക്ക് സ്വയം ഭരിക്കാനുള്ള കഴിവു ലഭിക്കുന്നതല്ല... ഇതൊക്കെ ആയിരുന്നിരിക്കണം മനസ്സിലുണ്ടായിരുന്ന അവ്യക്തധാരണകൾ. ഇന്ത്യയിൽ തിരിച്ചെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവ മൂർത്തമായ രൂപം കൈവരിക്കാൻ തുടങ്ങി.
എന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ ''സ്ഥാനീയങ്ങളും തേജോദ് ഗിരിണവും, പരമാണുശാസ്ത്രം'' എന്നിവ അച്ചടിച്ച് വിതരണം ചെയ്തത് മംഗളോദയം ആയിരുന്നു. അതിന്റെ മാനേജർ എം.സി.വാസുദേവനാണ് ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. രണ്ടു മൂന്നു കൊല്ലമായി തുടങ്ങിയിട്ട് കോന്നിയൂർ നരേന്ദ്രനാഥ്, കെ.ജി.അടിയോടി, പി.ടി.
ഭാസ്കരപ്പണിക്കർ, എം.എൻ. സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന പ്രവർത്തകർ. ഇതിൽ എം.എൻ. സുബ്രഹ്മണ്യൻ കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ എന്റെ ഇളയച്ഛൻ വിഷ്ണു നമ്പൂതിരിയുടെ സഹപ്രവർത്തകനാണ്. അങ്ങനെ കോഴിക്കോട്ടുപോയി എം.എൻ. എസിനെ കാണുന്നു. മറ്റുള്ളവരുടെ മേൽവിലാസങ്ങൾ ലഭിക്കുന്നു. ആൾ ഇന്ത്യാ റേഡിയോവിൽ
പോയി നരേന്ദ്രനാഥിനെ കാണുന്നു. അടിയോടി തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. അടുത്തയാഴ്ച പി.ടി.ബി.യെ കാണാൻ ഒറ്റപ്പാലത്ത് പോകുന്നു. കാണാൻ പറ്റിയില്ല. കത്തു കൊടുത്തു പോരുന്നു. ഏതാനും ദിവസം
കഴിഞ്ഞ് പി.ടി.ബി. എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നു. ഉത്സാഹനിർഭരമായ ചർച്ച. അവസാനം, മലയാളത്തിൽ ശാസ്ത്രസാങ്കേതിക വിഷയ
ങ്ങൾക്കു മാത്രമായി ഒരു ആനുകാലികം ആവശ്യമാണെന്ന നിഗമനത്തിൽ എത്തുന്നു. ബോംബെയിൽ നിന്ന് ലേഖനങ്ങളും വരിക്കാരെയും നൽകാമെന്ന് ഉറപ്പു നൽകുന്നു.
അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തേക്കുപോയി. അടിയോടിയെ
കാണാനായിട്ട്. വേളിയിൽ ആയിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരു
28<noinclude></noinclude>
7hkqn5ggpa4dyoky2k5v7qsi288psvx
താൾ:Janakeeyasasthra prastanam.pdf/28
106
81081
239552
239467
2026-04-18T12:56:45Z
Prajaneeshp
2947
/* സാധൂകരിച്ചവ */
239552
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>ന്നത്. നട്ടുച്ചക്ക്, ഏതാണ്ട് രണ്ടുമണിയോടുകൂടി രണ്ടു കിലോമീറ്ററോളം വീടന്വേഷിച്ച് നടന്ന് വിയർത്തൊലിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. അടിയോടിയുടെ പ്രതികരണം തണുപ്പനായിരുന്നു. പക്ഷേ, ആ തണുപ്പ് ഒരു തരത്തിലും ആശ്വാസകരമായില്ല. പിന്നീടൊരിക്കൽ അൽപ്പം കളിയാക്കിക്കൊണ്ടുതന്നെ എന്റെ
അന്നത്തെ സന്ദർശനത്തെ അദ്ദേഹം വിവരിക്കുകയുണ്ടായിട്ടുണ്ട്. ആ ലേഖനത്തിൽ അദ്ദേഹം എഴുതി: “ശാസ്ത്രസാഹിത്യപ്രചാരണം വിട്ട് മുഴുവൻ സമയ ഗവേഷകനായി ഞാൻ തിരുവനന്തപുരത്തേക്കുപോയി. ഏതാണ്ട്
അക്കാലത്ത് തന്നെ ബോംബെയിൽ നിന്ന് ഡോ.പരമേശ്വരൻ ഗവേഷണം വിട്ട് ശാസ്ത്രസാഹിത്യ പ്രചാരണത്തിനായി കേരളത്തിലേക്ക് പോന്നു...." ശരിയാണ്. പക്ഷേ, അത് സംഭവിച്ചത് അന്നായിരുന്നില്ല, 1969ൽ ആയിരുന്നു. പിന്നീട്, അഞ്ചാറുകൊല്ലം കഴിഞ്ഞ് പീച്ചിയിൽ വച്ചു നടന്ന ആദ്യത്തെ പ്രവർത്തക ക്യാമ്പിൽ ഡോ.അടിയോടി - അതിനിടക്ക് അദ്ദേഹം Ph.D എടുത്തിരുന്നു തന്റെ നിലപാട് വ്യക്തമാക്കുകതന്നെ ചെയ്തു. ശാസ്ത്രജ്ഞൻ സമൂഹത്തിൽനിന്ന് കുറച്ചു ദൂരം നിലനിർത്തണം. ഏറെ അടുത്തുപോയാൽ
രാഷ്ട്രീയവുമായി സമ്പർക്കപ്പെടേണ്ടിവരും. ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല... ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ ശാസ്ത്രസമിതികളുടെ രൂപീകരണവും ഗ്രാമതലപ്രവർത്തനവും പരിഷത്തിനെ രാഷ്ട്രീയവത്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അന്നു പരിഷത്ത് വിട്ടു പോയി. എന്നാൽ ആ വിട്ടുപോക്കിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്ന് അദ്ദേഹം, ഒരു വേള, മനസ്സിലാക്കിക്കാണില്ല. വർഷങ്ങൾക്കു
ശേഷം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സി.പി.ഐ.(എം.) സംഘടനയാണെന്ന് ആരോപിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അതിന്റെതായ ദേശീയശാസ്ത്രവേദി രൂപീകരിച്ചപ്പോൾ ഡോ.അടിയോടി സസന്തോഷം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്. നമുക്ക് വർത്തമാനത്തിലേക്ക് തിരിച്ചുവരാം.
1966 ജനുവരിയിൽ ബോംബെയിൽ തിരിച്ചെത്തിയ ഉടനെതന്നെ ശാസ്ത്ര
പ്രചാരണത്തിൽ താൽപ്പര്യമുള്ളവരുടേതായ ഒരു യോഗം വിളിച്ചുകൂട്ടി. മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ SSP(M) എന്നപേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഞാൻ പ്രസിഡണ്ടും ശ്രീ. വി.സി. നായർ സെക്രട്ടറിയുമായി. ഡോ. എ.ഡി. ദാമോദരനായിരുന്നു വൈസ് പ്രസിഡണ്ട്. ബ്രാക്കറ്റിൽ മലയാളം എന്നു ചേർക്കാൻ കാര
ണം, അത് കൂടാതെ തമിഴ്, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, ഹിന്ദി, ബംഗാളി... അങ്ങനെ എല്ലാ ഭാഷകൾക്കും സംഘടനകൾ ഉണ്ടാക്കാൻ പ്ലാനു
ണ്ടായിരുന്നു എന്നതുകൊണ്ടാണ്. അവ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുഗ്), മറാഠി വിദ്ന്യാൻ പരിഷത്ത്, കന്നഡ വിജ്ഞാൻപരിഷത്ത്, ഹിന്ദി<noinclude></noinclude>
7q58lc26hikeh3z6byokph4z2dfczo3
താൾ:Janakeeyasasthra prastanam.pdf/31
106
81086
239590
239285
2026-04-18T14:16:22Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239590
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>പദപ്രശ്നം: മലയാളത്തിൽ' എന്ന പ്രബന്ധം ഞാനാണ് അവതരിപ്പിച്ചത്.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായിരുന്നു അത്. 1962ൽ കേന്ദ്ര ഗവൺമെന്റ്
അംഗീകരിച്ച തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത് തയ്യാറാക്കിയത്.
ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെപ്പറയുന്നവയായിരുന്നു.
1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ,
അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ
രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ,
ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.
2. മലയാളഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ,
ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.
3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി
അതേപടി സ്വീകരിക്കേണ്ടതാണ്.
4. പദങ്ങൾ തർജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവയ്ക്കുള്ള
സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ
സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കേണ്ടതാണ്.
6. തർജമ ഹ്രസ്വമാകണം.
7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിലേക്ക് മെരുക്കിയെടുക്കണം. ടു
ഫിറ്റ് (to fit) എന്ന ക്രിയയ്ക്ക് ഫിറ്റുക എന്നും ഷാൽ ഫിറ്റ് എന്നതിന്
ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.
ആദ്യത്തെ ആറു നിർദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെട്ടു. എന്നാൽ
ക്രിയകളുടെ കാര്യത്തിൽ മുന്നോട്ടു വച്ച നിർദേശം ഏറെ തർക്കത്തിന് വി
ഷയമായി. ഇംഗ്ലീഷിലുള്ള പല ക്രിയകളും അതിന്റെ ധാതു മാത്രമല്ല പ്രത്യയ
ത്തെയും ധാതുരൂപത്തിൽ എടുത്ത് മലയാളത്തിലെ സഹായക്രിയ ആയ
“ചെയ്യുക” ഉപയോഗിച്ച് മലയാളീകരിക്കുക എന്ന സമ്പ്രദായം മറ്റൊരു ഭാ
ഷയിലും ഇല്ല. ധാതുവിനോടുകൂടി അതത് ഭാഷകളുടെ പ്രത്യയങ്ങൾ ചേർ
ത്ത് ഭാഷാവത്കരിക്കുകയാണ് പതിവ്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ അജി
റ്റേറ്റ് (ഇളക്കുക) എന്ന പദമുണ്ട്. അതിന്റെ ലാറ്റിൻ ധാതു ''അജിറ്റ്'' എന്നാണ്.
ഇംഗ്ലീഷിൽ അജിറ്റ് + ''ഏറ്റ്''
ലാറ്റിനിൽ അജിറ്റ് + ''ആറെ''
ജർമനിൽ അജിറ്റ് + ''ഈറുൻ''
റഷ്യനിൽ അജിറ്റ് + ''ഈറവാത്''
എന്നിങ്ങനെ പോകുന്നു.
മലയാളത്തിൽ നമ്മൾ അജിറ്റേറ്റ് ചെയ്യുക എന്നാണ് പറയുക. ആ സ്ഥാന
ത്ത് അജിറ്റ് +ഉക എന്നാക്കിയാൽ പിന്നെ അജിറ്റി, അജിറ്റും, അജിറ്റു......
ഇങ്ങനെ അത് മലയാളത്തിന്റെ ഭാഗമായിത്തീരും. ഇംഗ്ലീഷിലുള്ള ക്രിയാപ<noinclude></noinclude>
92ku3in5fqwnryql3k27q18v3zymu93
239593
239590
2026-04-18T14:17:14Z
Peemurali
12614
239593
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>പദപ്രശ്നം: മലയാളത്തിൽ' എന്ന പ്രബന്ധം ഞാനാണ് അവതരിപ്പിച്ചത്.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായിരുന്നു അത്. 1962ൽ കേന്ദ്ര ഗവൺമെന്റ്
അംഗീകരിച്ച തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത് തയ്യാറാക്കിയത്.
ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെപ്പറയുന്നവയായിരുന്നു.
1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ,
അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ
രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ,
ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.
2. മലയാളഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ,
ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.
3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി
അതേപടി സ്വീകരിക്കേണ്ടതാണ്.
4. പദങ്ങൾ തർജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവയ്ക്കുള്ള
സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ
സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കേണ്ടതാണ്.
6. തർജമ ഹ്രസ്വമാകണം.
7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിലേക്ക് മെരുക്കിയെടുക്കണം. ടു
ഫിറ്റ് (to fit) എന്ന ക്രിയയ്ക്ക് ഫിറ്റുക എന്നും ഷാൽ ഫിറ്റ് എന്നതിന്
ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.
ആദ്യത്തെ ആറു നിർദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെട്ടു. എന്നാൽ
ക്രിയകളുടെ കാര്യത്തിൽ മുന്നോട്ടു വച്ച നിർദേശം ഏറെ തർക്കത്തിന് വി
ഷയമായി. ഇംഗ്ലീഷിലുള്ള പല ക്രിയകളും അതിന്റെ ധാതു മാത്രമല്ല പ്രത്യയ
ത്തെയും ധാതുരൂപത്തിൽ എടുത്ത് മലയാളത്തിലെ സഹായക്രിയ ആയ
“ചെയ്യുക” ഉപയോഗിച്ച് മലയാളീകരിക്കുക എന്ന സമ്പ്രദായം മറ്റൊരു ഭാ
ഷയിലും ഇല്ല. ധാതുവിനോടുകൂടി അതത് ഭാഷകളുടെ പ്രത്യയങ്ങൾ ചേർ
ത്ത് ഭാഷാവത്കരിക്കുകയാണ് പതിവ്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ അജി
റ്റേറ്റ് (ഇളക്കുക) എന്ന പദമുണ്ട്. അതിന്റെ ലാറ്റിൻ ധാതു ''അജിറ്റ്'' എന്നാണ്.
* ഇംഗ്ലീഷിൽ അജിറ്റ് + ''ഏറ്റ്''
* ലാറ്റിനിൽ അജിറ്റ് + ''ആറെ''
* ജർമനിൽ അജിറ്റ് + ''ഈറുൻ''
* റഷ്യനിൽ അജിറ്റ് + ''ഈറവാത്''
എന്നിങ്ങനെ പോകുന്നു.
മലയാളത്തിൽ നമ്മൾ അജിറ്റേറ്റ് ചെയ്യുക എന്നാണ് പറയുക. ആ സ്ഥാന
ത്ത് അജിറ്റ് +ഉക എന്നാക്കിയാൽ പിന്നെ അജിറ്റി, അജിറ്റും, അജിറ്റു......
ഇങ്ങനെ അത് മലയാളത്തിന്റെ ഭാഗമായിത്തീരും. ഇംഗ്ലീഷിലുള്ള ക്രിയാപ<noinclude></noinclude>
nqmzzq9fvh0rr5d5x1d561ug4lr3q71
താൾ:Janakeeyasasthra prastanam.pdf/29
106
81090
239604
239534
2026-04-18T15:01:15Z
Peemurali
12614
/* സാധൂകരിച്ചവ */
239604
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വിഗ്യാൻ പരിഷത്ത്, ഗുജറാത്തി വിഗ്യാൻ പരിഷത്ത്, വിഞ്ഞാന തമിൾ
വളർച്ചിക്കഴകം എന്നിങ്ങനെ ഏഴു സംഘടനകൾ അടുത്ത മൂന്നുനാലു മാസ
ത്തിനുള്ളിൽ രൂപീകരിക്കപ്പെട്ടു. അവയെല്ലാം കൂടിച്ചേർന്ന് ഒരു ഫെഡറേ
ഷനും രൂപീകരിച്ചു. FILSA - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ലാംഗ്വേജ്
സയൻസ് അസോസിയേഷൻസ്. 22 കൊല്ലത്തിനുശേഷം രൂപം കൊള്ളാൻ
പോകുന്ന AIPSNന്റെ, ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്കിന്റെ
മുൻഗാമി ആയിരുന്നു ഇത്. പൂനാ സർവകലാശാലാ വൈസ്ചാൻസലറാ
യിരുന്ന ആർ.വി. സാഠെ ആയിരുന്നു അതിന്റെ പ്രസിഡണ്ട്. മറാഠി വിദ്ന്യാൻ പരിഷത്തിലെ എം.എൻ.ഗോഗ്തെയും ഞാനുമായിരുന്നു സെക്രട്ടറിമാർ.
1966 മേയിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന പരിഷത്തിന്റെ 3-ാം വാർഷിക
ത്തിൽ 'ശാസ്ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരു
മാനിച്ചു. എന്നെ ബോംബെയിലെ ജോയന്റ് സെക്രട്ടറിയാക്കി. രണ്ടു മൂന്നു
മാസത്തിനുള്ളിൽ മൂന്നു ലേഖനങ്ങളും നൂറു വരിക്കാരുടെ 600 രൂപയും
അയച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെ 1966 ആഗസ്റ്റിൽ 'ശാസ്ത്രഗതി'
യുടെ പ്രഥമ ലക്കം പുറത്തിറക്കി. 'മംഗളോദയം' പ്രസ്സിലാണ് അച്ചടിച്ചത്.
എം.സി. നമ്പൂതിരിപ്പാടിനായിരുന്നു ചുമതല.
ബോംബെ പരിഷത്ത് അന്ന് വളരെ സജീവമായിരുന്നു. എല്ലാ മാസവും
രണ്ടാമത്തെ ചൊവ്വാഴ്ച ഒരു ചർച്ചായോഗം നടത്തുക എന്നത് അവർ പതി
വാക്കിയിരുന്നു. ചൊവ്വാഴ്ച കൊടിയാഴ്ചയാണ്, മാസത്തിലെ ആദ്യത്തെ
ആഴ്ചകൾ ശുഭദിനങ്ങളാണ് എന്നീ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാണ്
''രണ്ടാം ചൊവ്വ'' തെരഞ്ഞെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ, ഒരു തരത്തി
ലുള്ള യാന്ത്രിക യുക്തിവാദത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നു
കാണാൻ കഴിയും. ഈ ചർച്ചായോഗത്തിൽ ഒരാൾ എഴുതിത്തയ്യാറാക്കിയ
ഒരു വിഷയം അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലൂടെ ശാസ്ത്രം പഠിച്ചവർക്ക്
മലയാളത്തിൽ എഴുതാനും പറയാനും കേട്ടത് മനസ്സിലാക്കാനുമുള്ള കഴിവ്
വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ കഴി
ഞ്ഞപ്പോഴേയ്ക്കും ഹാജർ നില 30- 40ൽ നിന്ന് 8-10ലേക്ക് കുറഞ്ഞു. ഒരു
പുനരുജ്ജീവന പ്രക്രിയ ആവശ്യമായി. ഞാൻ രണ്ടാഴ്ച ലീവെടുത്തു. എല്ലാ
അംഗങ്ങളെയും പുതിയ കുറെപ്പേരെയും വീട്ടിൽ ചെന്നു കണ്ടു. അവർ
തരുന്ന കാപ്പി കുടിച്ചു, ഊണു കഴിച്ചു. അടുത്ത യോഗത്തിന് വരണമെന്ന്
സ്നേഹപൂർവം നിർബന്ധിച്ചു. ആ ഗൃഹസന്ദർശനങ്ങൾ ഏറെ ഗുണം
ചെയ്തു. അടുത്ത യോഗത്തിൽ ഏതാണ്ട് 35-40 പേർ പങ്കെടുത്തു. പിന്നീട്
ഏറെ മാസങ്ങളോളം ഈ ഹാജർ നില തുടർന്നു. ഗൃഹസന്ദർശനം ശക്ത
മായ ഒരു പ്രേരകായുധമാണെന്ന് പിന്നെയും പല അവസരങ്ങളിലും കണ്ടി
ട്ടുണ്ട്. ബോംബെ പരിഷത്ത് 1966 ആഗസ്റ്റിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി
രജിസ്റ്റർ ചെയ്തു. ശ്രീ. വി.സി. നായരാണ് ഭരണഘടന എഴുതി ഉണ്ടാക്കി
യത്. ഏതാണ്ട് അറുപത് അംഗങ്ങൾ ഉണ്ടായിരുന്നു.<noinclude></noinclude>
ong0sfif60t6jl6vmqrmqm29ovc3hdt
താൾ:Janakeeyasasthra prastanam.pdf/38
106
81099
239541
239306
2026-04-18T11:59:56Z
Prajaneeshp
2947
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239541
proofread-page
text/x-wiki
<noinclude><pagequality level="3" user="Prajaneeshp" /></noinclude>വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ)
ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച് ജാഥയുടെ
മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ
എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി
മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPS ന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കുട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പല
രെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷി
കത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?
1971 ആഗസ്റ്റ് 29-ാം തിയതി തിരുവല്ലയിൽ വച്ച് ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടേയും പ്രസിദ്ധീകരണസമിതിയുടേയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന എൻട്രികൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലെ അധ്യാപകനായ ടി.എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ - ഒക്ടോബർ ലക്കം 'ശാസ്ത്രഗതിയിൽ ഈ എബ്ലം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും
സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. എംബ്ലത്തിന്റെ പൊരുൾ വിശദീകരിക്കുന്ന ഒരു ഗാനശില്പമാണ് രണ്ടാമത്തെ കലാ
ജാഥയിൽ അവതരിപ്പിച്ച 'വിശ്വമാനവൻ'.<noinclude></noinclude>
s8ked5xzjxedbtxqmg1zpz25j4xp4ls
താൾ:Janakeeyasasthra prastanam.pdf/39
106
81108
239598
239540
2026-04-18T14:23:14Z
Peemurali
12614
239598
proofread-page
text/x-wiki
<noinclude><pagequality level="3" user="Prajaneeshp" /></noinclude>പി.ടി.ബി യുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ
വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ.
അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും
(പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിട
യിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം
കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക
ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീ
യലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നട
ത്തേണ്ടത്. അങ്ങനെ ''പ്രപഞ്ചത്തിന്റെ വികാസം'', ''മനുഷ്യന്റെ വികാസം'',
''ശാസ്ത്രത്തിന്റെ വികാസം'' എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യ
പ്പെട്ടു. അതിനുള്ള കുറിപ്പുകൾ 'ശാസ്ത്രകേരളത്തിന്റെ' പ്രത്യേക ലക്കം
(ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും
ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പ
ര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന 'ശാസ്ത്രകേരളത്തിൽ' പ്രസി
ദ്ധീകരിച്ചു. പി.ടി.ബി ക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം
കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം
400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു
ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്ത
കനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ
1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ
ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു.<noinclude></noinclude>
2fjof42p7yrw5o9vb6bsz30ssvjdvle
239599
239598
2026-04-18T14:23:36Z
Peemurali
12614
/* സാധൂകരിച്ചവ */
239599
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പി.ടി.ബി യുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ
വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ.
അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും
(പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിട
യിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം
കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക
ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീ
യലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നട
ത്തേണ്ടത്. അങ്ങനെ ''പ്രപഞ്ചത്തിന്റെ വികാസം'', ''മനുഷ്യന്റെ വികാസം'',
''ശാസ്ത്രത്തിന്റെ വികാസം'' എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യ
പ്പെട്ടു. അതിനുള്ള കുറിപ്പുകൾ 'ശാസ്ത്രകേരളത്തിന്റെ' പ്രത്യേക ലക്കം
(ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും
ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പ
ര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന 'ശാസ്ത്രകേരളത്തിൽ' പ്രസി
ദ്ധീകരിച്ചു. പി.ടി.ബി ക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം
കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം
400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു
ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്ത
കനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ
1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ
ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു.<noinclude></noinclude>
okq3c545dju2vpms7z5ewmlfrk4qvv3
താൾ:Janakeeyasasthra prastanam.pdf/143
106
81111
239546
239329
2026-04-18T12:15:39Z
SijiR
13108
239546
proofread-page
text/x-wiki
<noinclude><pagequality level="1" user="Vidya (SDCF)" /></noinclude>വ്യാപനം
AIPSNന് ഒരു കുറിപ്പ്
1989 ജൂലായ് 1, 2 തിയതികളിൽ പോണ്ടിച്ചേരിയിൽവച്ചു നടന്ന AIPSN നിർവാഹകസ
മിതി യോഗത്തിൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ (BGVJ) സംഘടിപ്പിക്കുന്നതിൽ AIPSN
സജീവമായി പങ്കെടുക്കണമെന്നു തീരുമാനിച്ചു. എന്നാൽ കേന്ദ്രങ്ങളുടെ എണ്ണം ചുരു
ക്കണം, എവിടെയൊക്കെ നമുക്ക് തുടർന്ന് സാക്ഷരതാ പ്രവർത്തനം നടത്താൻ പറ്റു
മോ അവിടെ മാത്രം മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. മുഖ്യമായും തെക്കെ ഇന്ത്യ
യിൽ. അതല്ലാ, എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു.
അവസാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ നടത്താമെന്ന ധാരണയിലെത്തി.
പല ഹിന്ദി സംസ്ഥാനങ്ങളിലും AIPSN അംഗങ്ങൾ ഇല്ലാത്തതിനാൽ, മറ്റുള്ള സംഘട
നകളുടെ സഹായം തേടേണ്ടിവരും എന്ന ധാരണയിലെത്തി.
ഈ യോഗത്തിലും പിന്നീടും നടന്ന പല തരം ചർച്ചകൾ, BGVJയുടെ പല ഘടക
ങ്ങളും കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അതിൽ ചില കാര്യങ്ങ
ളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
I. BGVJ കൊണ്ട് സാക്ഷരതയ്ക്ക് യഥാർഥത്തിൽ എന്തു ഗുണമാണുണ്ടാകുക?
എത്തരം തുടർ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്?
II. BGVJയും സാക്ഷരതാ ക്യാമ്പെയിനും നടത്തുന്നതിന് AIPSN ആണോ ഏറ്റവും
അനുയോജ്യമായ സംഘടന?
III. AIPSN അംഗസംഘടനകൾക്ക് BGVJകൊണ്ട് എന്തു നേട്ടം (അഥവാ കോട്ടം
ആണുണ്ടാകുക?
'''BGVJയും സാക്ഷരതയും'''
a) ഇന്ത്യയിൽ സാർവത്രികസാക്ഷരത കൈവരിക്കുന്നതിന് പ്രവർത്തിക്കുന്നവരോ അ
തിനാഗ്രഹിക്കുന്നവരോ ആയ എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുമായി ബന്ധപ്പെ
ടാനും അവയെ ഒരു മഹാധാരയിലേക്ക് കൊണ്ടു വരാനും BGVJ സഹായിക്കും.
b) BGVJ മനസ്സാക്ഷി ഉണർത്തുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയാണ്.
അതിന്റെ വലുപ്പം കൊണ്ടുതന്നെ സാക്ഷരതയെ ജനങ്ങളുടെയും ജനാധിപത്യപ
സ്ഥാനങ്ങളുടെയും ഒരു പ്രധാന അജണ്ടയാക്കി മാറ്റാനും അതിന് സാധിക്കും.
ഗവൺമെന്റിന്റെയും ജനങ്ങളുടെയും ദൃഷ്ടിയിൽ അടിയന്തര പരിഹാരം ആവ
ശ്യമുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി അതിനെ കാണണം.
c) നേരിട്ട് അക്ഷരം പഠിപ്പിക്കുകയല്ല BGVJയുടെ ലക്ഷ്യം. പക്ഷേ, ജാഥയുടെ ഫല
മായി രൂപപ്പെടുന്ന സാക്ഷരതാപദ്ധതികൾ നടപ്പാക്കാൻ പറ്റുന്നിടത്തെല്ലാം നമ്മൾ
സഹായിക്കേണ്ടതാണ്. മറ്റിടങ്ങളിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിന് മൂർത്ത
മായ നിർദേശങ്ങൾ നൽകുന്നതാണ്.
(d) കഴിഞ്ഞ 40 വർഷമായി ഗവൺമെന്റും സന്നദ്ധസംഘങ്ങളും അവിടവിടെയായി
നടത്തുന്ന സാക്ഷരതാക്ലാസ്സുകൾ കേവലമായിത്തന്നെ വർധിച്ചുവരുന്ന നിരക്ഷ
രതയിൽ ഒട്ടും തന്നെ കുറവു വരുത്താൻ സഹായിച്ചിട്ടില്ല. നമുക്ക് വേണ്ടത് നിര
ക്ഷരത പൂർണമായും നിർമാർജനം ചെയ്യുന്നതിനായുള്ള ദേശവ്യാപകവും സുഘ
145<noinclude></noinclude>
iw030nc0d8qcdtj7orzs3s45xku9cnj
239547
239546
2026-04-18T12:15:56Z
SijiR
13108
/* Proofread */
239547
proofread-page
text/x-wiki
<noinclude><pagequality level="3" user="SijiR" /></noinclude>വ്യാപനം
AIPSNന് ഒരു കുറിപ്പ്
1989 ജൂലായ് 1, 2 തിയതികളിൽ പോണ്ടിച്ചേരിയിൽവച്ചു നടന്ന AIPSN നിർവാഹകസ
മിതി യോഗത്തിൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ (BGVJ) സംഘടിപ്പിക്കുന്നതിൽ AIPSN
സജീവമായി പങ്കെടുക്കണമെന്നു തീരുമാനിച്ചു. എന്നാൽ കേന്ദ്രങ്ങളുടെ എണ്ണം ചുരു
ക്കണം, എവിടെയൊക്കെ നമുക്ക് തുടർന്ന് സാക്ഷരതാ പ്രവർത്തനം നടത്താൻ പറ്റു
മോ അവിടെ മാത്രം മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. മുഖ്യമായും തെക്കെ ഇന്ത്യ
യിൽ. അതല്ലാ, എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു.
അവസാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ നടത്താമെന്ന ധാരണയിലെത്തി.
പല ഹിന്ദി സംസ്ഥാനങ്ങളിലും AIPSN അംഗങ്ങൾ ഇല്ലാത്തതിനാൽ, മറ്റുള്ള സംഘട
നകളുടെ സഹായം തേടേണ്ടിവരും എന്ന ധാരണയിലെത്തി.
ഈ യോഗത്തിലും പിന്നീടും നടന്ന പല തരം ചർച്ചകൾ, BGVJയുടെ പല ഘടക
ങ്ങളും കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അതിൽ ചില കാര്യങ്ങ
ളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
I. BGVJ കൊണ്ട് സാക്ഷരതയ്ക്ക് യഥാർഥത്തിൽ എന്തു ഗുണമാണുണ്ടാകുക?
എത്തരം തുടർ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്?
II. BGVJയും സാക്ഷരതാ ക്യാമ്പെയിനും നടത്തുന്നതിന് AIPSN ആണോ ഏറ്റവും
അനുയോജ്യമായ സംഘടന?
III. AIPSN അംഗസംഘടനകൾക്ക് BGVJകൊണ്ട് എന്തു നേട്ടം (അഥവാ കോട്ടം
ആണുണ്ടാകുക?
'''BGVJയും സാക്ഷരതയും'''
a) ഇന്ത്യയിൽ സാർവത്രികസാക്ഷരത കൈവരിക്കുന്നതിന് പ്രവർത്തിക്കുന്നവരോ അ
തിനാഗ്രഹിക്കുന്നവരോ ആയ എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുമായി ബന്ധപ്പെ
ടാനും അവയെ ഒരു മഹാധാരയിലേക്ക് കൊണ്ടു വരാനും BGVJ സഹായിക്കും.
b) BGVJ മനസ്സാക്ഷി ഉണർത്തുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയാണ്.
അതിന്റെ വലുപ്പം കൊണ്ടുതന്നെ സാക്ഷരതയെ ജനങ്ങളുടെയും ജനാധിപത്യപ
സ്ഥാനങ്ങളുടെയും ഒരു പ്രധാന അജണ്ടയാക്കി മാറ്റാനും അതിന് സാധിക്കും.
ഗവൺമെന്റിന്റെയും ജനങ്ങളുടെയും ദൃഷ്ടിയിൽ അടിയന്തര പരിഹാരം ആവ
ശ്യമുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി അതിനെ കാണണം.
c) നേരിട്ട് അക്ഷരം പഠിപ്പിക്കുകയല്ല BGVJയുടെ ലക്ഷ്യം. പക്ഷേ, ജാഥയുടെ ഫല
മായി രൂപപ്പെടുന്ന സാക്ഷരതാപദ്ധതികൾ നടപ്പാക്കാൻ പറ്റുന്നിടത്തെല്ലാം നമ്മൾ
സഹായിക്കേണ്ടതാണ്. മറ്റിടങ്ങളിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിന് മൂർത്ത
മായ നിർദേശങ്ങൾ നൽകുന്നതാണ്.
(d) കഴിഞ്ഞ 40 വർഷമായി ഗവൺമെന്റും സന്നദ്ധസംഘങ്ങളും അവിടവിടെയായി
നടത്തുന്ന സാക്ഷരതാക്ലാസ്സുകൾ കേവലമായിത്തന്നെ വർധിച്ചുവരുന്ന നിരക്ഷ
രതയിൽ ഒട്ടും തന്നെ കുറവു വരുത്താൻ സഹായിച്ചിട്ടില്ല. നമുക്ക് വേണ്ടത് നിര
ക്ഷരത പൂർണമായും നിർമാർജനം ചെയ്യുന്നതിനായുള്ള ദേശവ്യാപകവും സുഘ
145<noinclude></noinclude>
extsy80o0ph7by4w0x9faf75qv93rwt
താൾ:Janakeeyasasthra prastanam.pdf/49
106
81120
239601
239345
2026-04-18T14:39:24Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239601
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>'''4'''
'''ക്യാമ്പെയിനുകൾ'''
'''പ്രകൃതി, ശാസ്ത്രം, സമൂഹം'''
1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാ
റെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യ
ണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും
സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാ
ർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജന
ങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്ന
വർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയ
ങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടു
നിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി.
ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള
ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ
പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്ത
കർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി
പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളു
കളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ
ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം
കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ
നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും
ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത
പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന
നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ
ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു<noinclude></noinclude>
s69qqpmdfixbktg32dhz2iucqhvn2a8
239602
239601
2026-04-18T14:40:23Z
Peemurali
12614
239602
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>4
ക്യാമ്പെയിനുകൾ
പ്രകൃതി, ശാസ്ത്രം, സമൂഹം
1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാ
റെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യ
ണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും
സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാ
ർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജന
ങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്ന
വർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയ
ങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടു
നിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി.
ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള
ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ
പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്ത
കർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി
പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളു
കളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ
ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം
കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ
നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും
ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത
പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന
നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ
ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു<noinclude></noinclude>
rvcu63u6uevcwfrz993u99knzo4cyu3
താൾ:Changanasseri 1932.pdf/301
106
81179
239549
239468
2026-04-18T12:31:09Z
SijiR
13108
239549
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>287
കൂടുതൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നും, ഇവിടെ വിസ്മരണീയ
മല്ല. വാട്ട്സിന്റെ പത്രമാരണനിയമം അതിനെ കൂടുതൽ
ആപല്ക്കരമാക്കിത്തീർത്തിട്ടുള്ള പല ഭേദഗതികളോടുംകൂടി തിരു
വിതാംകൂറിലെ സ്വതന്ത്രപത്രപ്രവർത്തനത്തിന്റെ തലയും മുക
ളിൽ തലമുടിനാരിൽ തൂങ്ങുന്ന ഒരു നിശിതഖഡ്ഗമെന്നപോ
ലെ ഇന്നും തുങ്ങിനില്ക്കുന്നുണ്ട്.
അക്കാലത്തു മി. ഏ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യ
ത്തിൽ നടന്നുവന്നതും, തിരുവിതാംകൂറിലെ ഉദ്യോഗസ്ഥലോ
കത്തേയും, പൊതുക്കാർയ്യപ്രസക്തന്മാരേയും ഒന്നുപോലെ വിറ
പ്പിച്ചുകൊണ്ടിരുന്നതുമായ സമദർശിപത്രമാണു വാട്ട്സിൻറ
പ്രസ്സ് നിയമത്തിനു വഴിതെളിച്ചതെന്നു പറയുന്നതിൽ തെറ്റി
ല്ല. പരിഷ്ക്കരിച്ച നിയമസഭയുടെ സമ്മേളനകാ
ലങ്ങളിൽ വയ്ക്കംസത്യാഗ്രഹം, സഞ്ചാരസ്വാതന്ത്ര്യപ്രമേ
യാവതരണം, നായർബില്ലിന്റെ വാദപ്രതിവാദം തുടങ്ങിയ
പ്രക്ഷോഭജനകമായ സംഭവങ്ങൾ തിരുവിതാംകൂറിൽ നടന്നു
കൊണ്ടിരിക്കുമ്പോൾ ഇവിടത്തെ പൊതുക്കാർയ്യജീവിതത്തെ
പരിശുദ്ധമായി വച്ചുകൊണ്ടിരിക്കുവാൻ സമദർശിപത്രം അനു
ഷ്ഠിച്ചിട്ടുള്ള നിസ്സീമമായ സേവനങ്ങൾ ഒരുകാലത്തും വിസ്മരി
ക്കപ്പെടുന്നതല്ല. പത്രപ്രവർത്തനസ്വാതന്ത്ര്യത്തിന്റെ രക
സാക്ഷിയായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ തിരോധാന
ത്തിനുശേഷം യാതൊരു പ്രലോഭനങ്ങൾക്കും വശഗനാകാതെ,
വ്യക്തിപരമായ പരിഗണനകൾക്കതീതനായി നിന്നുകൊണ്ടും
മഹത്തായ ആദങ്ങളെ മാത്രം ലക്ഷ്യമാക്കി ശക്തിയേറിയ
ഭാഷയിൽ ഭരണാധികാരികളേയും, പൊതുക്കാൻപ്രസക്തന്മാ
രേയും വിമശിച്ചിട്ടുള്ള മറ്റൊരു പത്രാധിപർ തിരുവിതാംകൂറി
ലുണ്ടായിട്ടുണ്ടെങ്കിൽ അതു മി. ബാലകൃഷ്ണപിള്ള മാത്രമാണ്.
പൗരബോധവും, ദേശീയ ചിന്തകളും ഇത്ര വിപുലമായി പ്രവ
രിച്ചുതുടങ്ങിയിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ സ്വതന്ത്രരാ
ജ്യങ്ങളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള പത്രപ്രവർത്തനാദങ്ങളെ
ലക്ഷ്യമാക്കി വച്ചുകൊണ്ടു സേച്ഛാധികാരഭരണത്തേയും,
ഉദ്യോഗസ്ഥന്മാരുടെ ഭരണവൈകല്യങ്ങളേയും കെ. രാമകൃഷ്ണ
പിള്ള അതിപരുഷമായ ഭാഷയിൽ വിമശിച്ചുകൊണ്ടിരുന്നു<noinclude><references/>{{WSDC2014School}}</noinclude>
02qotj1bbnsqv1bxhx4sbrecjkv6ac8
239550
239549
2026-04-18T12:31:40Z
SijiR
13108
/* Proofread */
239550
proofread-page
text/x-wiki
<noinclude><pagequality level="3" user="SijiR" /></noinclude>287
കൂടുതൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നും, ഇവിടെ വിസ്മരണീയ
മല്ല. വാട്ട്സിന്റെ പത്രമാരണനിയമം അതിനെ കൂടുതൽ
ആപല്ക്കരമാക്കിത്തീർത്തിട്ടുള്ള പല ഭേദഗതികളോടുംകൂടി തിരു
വിതാംകൂറിലെ സ്വതന്ത്രപത്രപ്രവർത്തനത്തിന്റെ തലയും മുക
ളിൽ തലമുടിനാരിൽ തൂങ്ങുന്ന ഒരു നിശിതഖഡ്ഗമെന്നപോ
ലെ ഇന്നും തുങ്ങിനില്ക്കുന്നുണ്ട്.
അക്കാലത്തു മി. ഏ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യ
ത്തിൽ നടന്നുവന്നതും, തിരുവിതാംകൂറിലെ ഉദ്യോഗസ്ഥലോ
കത്തേയും, പൊതുക്കാർയ്യപ്രസക്തന്മാരേയും ഒന്നുപോലെ വിറ
പ്പിച്ചുകൊണ്ടിരുന്നതുമായ സമദർശിപത്രമാണു വാട്ട്സിൻറ
പ്രസ്സ് നിയമത്തിനു വഴിതെളിച്ചതെന്നു പറയുന്നതിൽ തെറ്റി
ല്ല. പരിഷ്ക്കരിച്ച നിയമസഭയുടെ സമ്മേളനകാ
ലങ്ങളിൽ വയ്ക്കംസത്യാഗ്രഹം, സഞ്ചാരസ്വാതന്ത്ര്യപ്രമേ
യാവതരണം, നായർബില്ലിന്റെ വാദപ്രതിവാദം തുടങ്ങിയ
പ്രക്ഷോഭജനകമായ സംഭവങ്ങൾ തിരുവിതാംകൂറിൽ നടന്നു
കൊണ്ടിരിക്കുമ്പോൾ ഇവിടത്തെ പൊതുക്കാർയ്യജീവിതത്തെ
പരിശുദ്ധമായി വച്ചുകൊണ്ടിരിക്കുവാൻ സമദർശിപത്രം അനു
ഷ്ഠിച്ചിട്ടുള്ള നിസ്സീമമായ സേവനങ്ങൾ ഒരുകാലത്തും വിസ്മരി
ക്കപ്പെടുന്നതല്ല. പത്രപ്രവർത്തനസ്വാതന്ത്ര്യത്തിന്റെ രക
സാക്ഷിയായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ തിരോധാന
ത്തിനുശേഷം യാതൊരു പ്രലോഭനങ്ങൾക്കും വശഗനാകാതെ,
വ്യക്തിപരമായ പരിഗണനകൾക്കതീതനായി നിന്നുകൊണ്ടും
മഹത്തായ ആദങ്ങളെ മാത്രം ലക്ഷ്യമാക്കി ശക്തിയേറിയ
ഭാഷയിൽ ഭരണാധികാരികളേയും, പൊതുക്കാൻപ്രസക്തന്മാ
രേയും വിമശിച്ചിട്ടുള്ള മറ്റൊരു പത്രാധിപർ തിരുവിതാംകൂറി
ലുണ്ടായിട്ടുണ്ടെങ്കിൽ അതു മി. ബാലകൃഷ്ണപിള്ള മാത്രമാണ്.
പൗരബോധവും, ദേശീയ ചിന്തകളും ഇത്ര വിപുലമായി പ്രവ
രിച്ചുതുടങ്ങിയിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ സ്വതന്ത്രരാ
ജ്യങ്ങളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള പത്രപ്രവർത്തനാദങ്ങളെ
ലക്ഷ്യമാക്കി വച്ചുകൊണ്ടു സേച്ഛാധികാരഭരണത്തേയും,
ഉദ്യോഗസ്ഥന്മാരുടെ ഭരണവൈകല്യങ്ങളേയും കെ. രാമകൃഷ്ണ
പിള്ള അതിപരുഷമായ ഭാഷയിൽ വിമശിച്ചുകൊണ്ടിരുന്നു<noinclude><references/>{{WSDC2014School}}</noinclude>
n1sk0lnz958nky6h8xokvd62i924hp8
താൾ:Changanasseri 1932.pdf/3
106
81180
239543
239449
2026-04-18T12:04:42Z
Atheenasiji
13249
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239543
proofread-page
text/x-wiki
<noinclude><pagequality level="3" user="Atheenasiji" /></noinclude><noinclude><references/>{{WSDC2014School}}</noinclude>
dazokdm6j98bsi84tbw1rv6m86lcxwk
239545
239543
2026-04-18T12:12:28Z
Atheenasiji
13249
/* എഴുത്ത് ഇല്ലാത്തവ */
239545
proofread-page
text/x-wiki
<noinclude><pagequality level="0" user="Atheenasiji" /></noinclude><noinclude><references/>{{WSDC2014School}}</noinclude>
40ru6hpboi0lbcw7wezokdarrampaz4
താൾ:Changanasseri 1932.pdf/66
106
81181
239559
239469
2026-04-18T13:44:59Z
Atheenasiji
13249
/* Proofread */
239559
proofread-page
text/x-wiki
<noinclude><pagequality level="3" user="Atheenasiji" /></noinclude>53
ത്തിൽ പൊതുജനങ്ങൾ സംഘടിച്ചു ദിവാൻജിയുടെ പൌരാ
വകാശലംഘനങ്ങളേയും അധികാരദുർവ്വിനിയോഗങ്ങളേയും
അതികഠിനമായി പ്രതിഷേധിച്ചു. അതിന്റെ ഫലമായി
൧൦൮൨-ൽ വീണ്ടും പ്രജാസഭ വിളിച്ചുകൂട്ടുവാൻ ദിവാൻജി
നിർബന്ധിതനായി. അങ്ങിനെ വിളിച്ചുകൂട്ടിയ സമ്മേളനത്തി
ലേക്കാണു പരമേശ്വരൻപിള്ള തിരഞ്ഞെടുക്കപ്പെട്ടിരുന്നതു്.
മരുമക്കത്തായപരിഷ്ക്കരണത്തെക്കുറിച്ചു പ്രജാസഭയിൽ
സാധാരണയായി പല നിവേദനങ്ങളും സമർപ്പിതങ്ങളാകാറു
ണ്ടായിരുന്നു. പ്രസ്തുത വർഷം ചങ്ങനാശേരി നിവേദനം ചെയ്യു
വാൻ അയച്ചിരുന്ന വിഷയങ്ങളിൽ ഒന്നു മരുമക്കത്തായപരി
ഷ്കരണം തന്നെയായിരുന്നു. പരമേശ്വരൻപിള്ള പ്രസംഗി
ക്കുവാൻ സ്വസ്ഥാനത്തെഴുന്നേറ്റുനിന്നപ്പോൾ, അതേവിഷ
യത്തെപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മുൻഗാമി പറഞ്ഞുകഴി
ഞ്ഞിരുന്നതുകൊണ്ടു്, ആവർത്തനമാവശ്യമില്ലെന്നുള്ള നിർദ്ദേശ
ത്തോടുകൂടി ദിവാൻജി പ്രസംഗം തടഞ്ഞു. ക്ഷുഭിതനായ പര
മേശ്വരൻപിള്ള ദിവാൻജിയുടെ നീതിരഹിതമായ ആജ്ഞയെ
പ്രതിഷേധിച്ചു ഉടൻതന്നെ ഹാൾ വിട്ടിറങ്ങിപ്പോയി. ജനസ
മ്മിതി വളരെ നഷ്ടപ്പെട്ടിരുന്ന ദിവാൻജിക്കു പരമേശ്വരൻ
പിള്ളയുടെ പ്രതിഷേധം കൂടുതൽ അസ്വസ്ഥതയും കാരണ
മാക്കി.
മരുമക്കത്തായപരിഷ്കരണത്തിന് അനുകൂലമായ പൊതു
ജനാഭിപ്രായത്തിനു പ്രതിദിനമെന്നവണ്ണം സംഘടിതരൂപം ല
ഭിച്ചുകൊണ്ടിരുന്നു. യോഗങ്ങളും കാൺഫറൻസുകളും സമ്മേ
ളിച്ചു നായന്മാർ സമുദായപരിഷ്ക്കാരപ്രക്ഷോഭണം ഊർജ്ജിത
മായി നടത്തി. സീ. കെ. പി-യുടെ നേതൃത്വത്തിൽ കേരളീയ
നായർസമാജം രൂപവൽക്കരിക്കപ്പെട്ടിരുന്നു. പ്രജാസഭയിൽ
പ്രസ്തുത വിഷയത്തെക്കുറിച്ചു കൂടുതൽ കൂടുതൽ നിവേദനങ്ങൾ
സമപ്പിക്കപ്പെട്ടു. പരേതനായ പി. രാമൻതമ്പി മരുമക്കത്താ
യവിവാഹത്തെ സംബന്ധിച്ചു നിയമസഭയിൽ ഒരു ബിൽ
ഹാജരാക്കുന്നതിന് അനുവാദമാവശ്യപ്പെടുകയുണ്ടായി.
ഇങ്ങിനെ വർദ്ധിച്ചുവന്ന ജനകീയപ്രക്ഷോഭത്തേ
ദീഘകാലം വിഗണിക്കുവാൻ ഗവണ്മെൻറിനു കഴിഞ്ഞില്ല.<noinclude><references/>{{WSDC2014School}}</noinclude>
iedk8yolvh9spx7l50nwk4ek6mjl52s
താൾ:Changanasseri 1932.pdf/302
106
81231
239551
2026-04-18T12:34:01Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '288 എന്നാൽ രാജ്യമീമാംസാ തത്വങ്ങളേയും ജനാധിപത്യപരമായ ആശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകൻ ടീവീക്ഷണ ത്തോടു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
239551
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>288
എന്നാൽ രാജ്യമീമാംസാ തത്വങ്ങളേയും ജനാധിപത്യപരമായ
ആശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു
പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകൻ ടീവീക്ഷണ
ത്തോടു കൂടി മി. എ. ബാലപിള്ള മലയാള പത്രത്തിന
ത്തെ തുലോം രൂപമായ ഒരുപരിതലത്തിലേയും മിപ്പിക്ക
യാണു ചെയ്തത്. രണ്ടുപേരും സ്വാത്ഥരഹിതരും ആഗസ
നന്മാരുമായിരുന്നതുകൊണ്ടു രാജ്യക്ഷേമമാകുന്ന ഏകല
ത്തെ മാത്രം മുൻനിർത്തിയാണു പരിപാവനമായ അവരുടെ
കാവ്യം നിർവഹിച്ചത്. തപരമായ അടിസ്ഥാനത്തിന്റെ
ലാണു രണ്ടുപേരും പൊതുക്കാരങ്ങളെ വിവരിച്ചിരുന്നതെങ്കി
ലും വ്യക്തികളുടെ കരിനമായ വിഷങ്ങൾ കവർ പാത്രങ്ങ
ളാകാതിരുന്നില്ല. ജനസേവനത്തിനു പ്രതിഫലമായി രാമ
പിള്ളയും ലഭിച്ച ഭീകരമായ ശിക്ഷ മി. ബാലകൃഷ്ണപിള്ളയും
ലഭിച്ചില്ലെങ്കിൽ ഉൽബുദ്ധമായ പൊതുജനാഭിപ്രായവും അതു
വിഗണിക്കുവാനുള്ള ഗവണ്മെന്റിന്റെ വൈമനസ്യവും ആയിരി
ക്കണം അതിലേയ്ക്കുള്ള കാരണങ്ങൾ. എങ്കിലും നിയമശകട
ത്തിന്റെ ഭാരമേറിയ ചക്രങ്ങളുടെ തിരിച്ചിലിൽ പെട്ട് ഒന്നി
ലധികം തവണ മി. ബാലകൃഷ്ണപിള്ള തകർന്നുപോയിട്ടുണ്ട്.
അന്നു തിരുവിതാംകൂറിലെ പൊതുക്കാൻ ജീവിതത്തിൽ
സമദശിപത്രത്തിനന്നതമായ ഒരു സ്ഥാനമാണുണ്ടായിരു
ന്നത്. ജനകീയതാലയങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മി.
ബാലകൃഷ്ണപിള്ളയുടെ തുലിക വിശ്രമം കൂടാതെയും നിർദ്ദാക്ഷി
മായും ചലിച്ചുകൊണ്ടിരുന്ന കാലമാണു് അതു്. നിയമസ
ഭായോഗങ്ങളിലും പൊതുജനസമ്മേളനങ്ങളിലും പൊതുതാല്പ
വങ്ങളുടെ ഒരു രുദ്രനായ കാവൽഭടൻ എന്ന നിലയിൽ സന്നി
ഹിതനാകാറുള്ള മി. ബാലകൃഷ്ണപിള്ള യുടെ പുരികം ചുളിയു
ന്നതു കണ്ടു പൊതുക്കായ പ്രസക്തന്മാർ ഞെട്ടിത്തെറിച്ചിട്ടുണ്ട്.
ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥന്മാർ വിറയ്ക്കുന്ന
കൈകളോടുകൂടിയായിരുന്നു സമദശി പത്രം എടുക്കാറുള്ളത്. മി,
ബാലകൃഷ്ണപിള്ളയുടെ പത്രം പുറപ്പെടാറുള്ള ദിനങ്ങൾ
അത
ധികമായ ഉൽക്കണ്ഠയോടുകൂടിയാണു ജനങ്ങൾ കാത്തിരുന്നത്.
അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ അത്യഗാധമായ രാഷ്ട്രവി<noinclude><references/>{{WSDC2014School}}</noinclude>
15y1les6ic78stypae1tugfb3tqk171
239554
239551
2026-04-18T13:23:45Z
SijiR
13108
239554
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>288
എന്നാൽ രാജ്യമീമാംസാതത്വങ്ങളേയും ജനാധിപത്യപരമായ
ആദർശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു
പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകന്റേയും ദീർഘവീക്ഷണ
ത്തോടുകൂടി മി. എ. ബാലകൃഷ്ണപിള്ള മലയാളപത്രപ്രവർത്തന
ത്തെ തുലോം ശ്രേഷ്ഠ്മായ ഒരുപരിതലത്തിലേയ്ക്കുന്നമിപ്പിക്ക
യാണു ചെയ്തത്. രണ്ടുപേരും സ്വാർത്ഥരഹിതരും ത്യാഗസമ്പ
ന്നന്മാരുമായിരുന്നതുകൊണ്ടു രാജ്യക്ഷേമമാകുന്ന ഏകലക്ഷ്യ
ത്തെ മാത്രം മുൻനിർത്തിയാണു പരിപാവനമായ അവരുടെ
കർത്തവ്യം നിർവഹിച്ചത്. തത്വപരമായ അടിസ്ഥാനത്തിന്മേ
ലാണു രണ്ടുപേരും പൊതുക്കാർയ്യങ്ങളെ വിമർശിച്ചിരുന്നതെങ്കി
ലും വ്യക്തികളുടെ കരിനമായ വിഷങ്ങൾ കവർ പാത്രങ്ങ
ളാകാതിരുന്നില്ല. ജനസേവനത്തിനു പ്രതിഫലമായി രാമ
പിള്ളയും ലഭിച്ച ഭീകരമായ ശിക്ഷ മി. ബാലകൃഷ്ണപിള്ളയും
ലഭിച്ചില്ലെങ്കിൽ ഉൽബുദ്ധമായ പൊതുജനാഭിപ്രായവും അതു
വിഗണിക്കുവാനുള്ള ഗവണ്മെന്റിന്റെ വൈമനസ്യവും ആയിരി
ക്കണം അതിലേയ്ക്കുള്ള കാരണങ്ങൾ. എങ്കിലും നിയമശകട
ത്തിന്റെ ഭാരമേറിയ ചക്രങ്ങളുടെ തിരിച്ചിലിൽ പെട്ട് ഒന്നി
ലധികം തവണ മി. ബാലകൃഷ്ണപിള്ള തകർന്നുപോയിട്ടുണ്ട്.
അന്നു തിരുവിതാംകൂറിലെ പൊതുക്കാൻ ജീവിതത്തിൽ
സമദശിപത്രത്തിനന്നതമായ ഒരു സ്ഥാനമാണുണ്ടായിരു
ന്നത്. ജനകീയതാലയങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മി.
ബാലകൃഷ്ണപിള്ളയുടെ തുലിക വിശ്രമം കൂടാതെയും നിർദ്ദാക്ഷി
മായും ചലിച്ചുകൊണ്ടിരുന്ന കാലമാണു് അതു്. നിയമസ
ഭായോഗങ്ങളിലും പൊതുജനസമ്മേളനങ്ങളിലും പൊതുതാല്പ
വങ്ങളുടെ ഒരു രുദ്രനായ കാവൽഭടൻ എന്ന നിലയിൽ സന്നി
ഹിതനാകാറുള്ള മി. ബാലകൃഷ്ണപിള്ള യുടെ പുരികം ചുളിയു
ന്നതു കണ്ടു പൊതുക്കായ പ്രസക്തന്മാർ ഞെട്ടിത്തെറിച്ചിട്ടുണ്ട്.
ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥന്മാർ വിറയ്ക്കുന്ന
കൈകളോടുകൂടിയായിരുന്നു സമദശി പത്രം എടുക്കാറുള്ളത്. മി,
ബാലകൃഷ്ണപിള്ളയുടെ പത്രം പുറപ്പെടാറുള്ള ദിനങ്ങൾ അത്യ
ധികമായ ഉൽക്കണ്ഠയോടുകൂടിയാണു ജനങ്ങൾ കാത്തിരുന്നത്.
അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ അത്യഗാധമായ രാഷ്ട്രവി<noinclude><references/>{{WSDC2014School}}</noinclude>
ploexm9fc9zhbban0z5jf6i0vmzib4p
239555
239554
2026-04-18T13:33:20Z
SijiR
13108
239555
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>288
എന്നാൽ രാജ്യമീമാംസാതത്വങ്ങളേയും ജനാധിപത്യപരമായ
ആദർശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു
പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകന്റേയും ദീർഘവീക്ഷണ
ത്തോടുകൂടി മി. എ. ബാലകൃഷ്ണപിള്ള മലയാളപത്രപ്രവർത്തന
ത്തെ തുലോം ശ്രേഷ്ഠ്മായ ഒരുപരിതലത്തിലേയ്ക്കുന്നമിപ്പിക്ക
യാണു ചെയ്തത്. രണ്ടുപേരും സ്വാർത്ഥരഹിതരും ത്യാഗസമ്പ
ന്നന്മാരുമായിരുന്നതുകൊണ്ടു രാജ്യക്ഷേമമാകുന്ന ഏകലക്ഷ്യ
ത്തെ മാത്രം മുൻനിർത്തിയാണു പരിപാവനമായ അവരുടെ
കർത്തവ്യം നിർവഹിച്ചത്. തത്വപരമായ അടിസ്ഥാനത്തിന്മേ
ലാണു രണ്ടുപേരും പൊതുക്കാർയ്യങ്ങളെ വിമർശിച്ചിരുന്നതെങ്കി
ലും വ്യക്തികളുടെ കഠിനമായ വിദ്വേഷങ്ങൾക്കവർ പാത്രങ്ങ
ളാകാതിരുന്നില്ല. ജനസേവനത്തിനു പ്രതിഫലമായി രാമകൃഷ്ണ
പിള്ളയ്ക്കു ലഭിച്ച ഭീകരമായ ശിക്ഷ മി. ബാലകൃഷ്ണപിള്ളയ്ക്കും
ലഭിച്ചില്ലെങ്കിൽ ഉൽബുദ്ധമായ പൊതുജനാഭിപ്രായവും അതു
വിഗണിക്കുവാനുള്ള ഗവണ്മെന്റിന്റെ വൈമനസ്യവും ആയിരി
ക്കണം അതിലേയ്ക്കുള്ള കാരണങ്ങൾ. എങ്കിലും നിയമശകട
ത്തിന്റെ ഭാരമേറിയ ചക്രങ്ങളുടെ തിരിച്ചിലിൽപെട്ട് ഒന്നി
ലധികം തവണ മി. ബാലകൃഷ്ണപിള്ള തകർന്നുപോയിട്ടുണ്ട്.
അന്നു തിരുവിതാംകൂറിലെ പൊതുക്കാൻ ജീവിതത്തിൽ
സമദശിപത്രത്തിനന്നതമായ ഒരു സ്ഥാനമാണുണ്ടായിരു
ന്നത്. ജനകീയതാലയങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മി.
ബാലകൃഷ്ണപിള്ളയുടെ തുലിക വിശ്രമം കൂടാതെയും നിർദ്ദാക്ഷി
മായും ചലിച്ചുകൊണ്ടിരുന്ന കാലമാണു് അതു്. നിയമസ
ഭായോഗങ്ങളിലും പൊതുജനസമ്മേളനങ്ങളിലും പൊതുതാല്പ
വങ്ങളുടെ ഒരു രുദ്രനായ കാവൽഭടൻ എന്ന നിലയിൽ സന്നി
ഹിതനാകാറുള്ള മി. ബാലകൃഷ്ണപിള്ള യുടെ പുരികം ചുളിയു
ന്നതു കണ്ടു പൊതുക്കായ പ്രസക്തന്മാർ ഞെട്ടിത്തെറിച്ചിട്ടുണ്ട്.
ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥന്മാർ വിറയ്ക്കുന്ന
കൈകളോടുകൂടിയായിരുന്നു സമദശി പത്രം എടുക്കാറുള്ളത്. മി,
ബാലകൃഷ്ണപിള്ളയുടെ പത്രം പുറപ്പെടാറുള്ള ദിനങ്ങൾ അത്യ
ധികമായ ഉൽക്കണ്ഠയോടുകൂടിയാണു ജനങ്ങൾ കാത്തിരുന്നത്.
അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ അത്യഗാധമായ രാഷ്ട്രവി<noinclude><references/>{{WSDC2014School}}</noinclude>
kpyx3mi1cw4bzzfug1fxds4r6nfrjek
239556
239555
2026-04-18T13:43:37Z
SijiR
13108
239556
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>288
എന്നാൽ രാജ്യമീമാംസാതത്വങ്ങളേയും ജനാധിപത്യപരമായ
ആദർശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു
പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകന്റേയും ദീർഘവീക്ഷണ
ത്തോടുകൂടി മി. എ. ബാലകൃഷ്ണപിള്ള മലയാളപത്രപ്രവർത്തന
ത്തെ തുലോം ശ്രേഷ്ഠ്മായ ഒരുപരിതലത്തിലേയ്ക്കുന്നമിപ്പിക്ക
യാണു ചെയ്തത്. രണ്ടുപേരും സ്വാർത്ഥരഹിതരും ത്യാഗസമ്പ
ന്നന്മാരുമായിരുന്നതുകൊണ്ടു രാജ്യക്ഷേമമാകുന്ന ഏകലക്ഷ്യ
ത്തെ മാത്രം മുൻനിർത്തിയാണു പരിപാവനമായ അവരുടെ
കർത്തവ്യം നിർവഹിച്ചത്. തത്വപരമായ അടിസ്ഥാനത്തിന്മേ
ലാണു രണ്ടുപേരും പൊതുക്കാർയ്യങ്ങളെ വിമർശിച്ചിരുന്നതെങ്കി
ലും വ്യക്തികളുടെ കഠിനമായ വിദ്വേഷങ്ങൾക്കവർ പാത്രങ്ങ
ളാകാതിരുന്നില്ല. ജനസേവനത്തിനു പ്രതിഫലമായി രാമകൃഷ്ണ
പിള്ളയ്ക്കു ലഭിച്ച ഭീകരമായ ശിക്ഷ മി. ബാലകൃഷ്ണപിള്ളയ്ക്കും
ലഭിച്ചില്ലെങ്കിൽ ഉൽബുദ്ധമായ പൊതുജനാഭിപ്രായവും അതു
വിഗണിക്കുവാനുള്ള ഗവണ്മെന്റിന്റെ വൈമനസ്യവും ആയിരി
ക്കണം അതിലേയ്ക്കുള്ള കാരണങ്ങൾ. എങ്കിലും നിയമശകട
ത്തിന്റെ ഭാരമേറിയ ചക്രങ്ങളുടെ തിരിച്ചിലിൽപെട്ട് ഒന്നി
ലധികം തവണ മി. ബാലകൃഷ്ണപിള്ള തകർന്നുപോയിട്ടുണ്ട്.
അന്നു തിരുവിതാംകൂറിലെ പൊതുക്കാർയ്യജീവിതത്തിൽ
സമദർശിപത്രത്തിനത്യുന്നതമായ ഒരു സ്ഥാനമാണുണ്ടായിരു
ന്നത്. ജനകീയതാല്പർയ്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മി.
ബാലകൃഷ്ണപിള്ളയുടെ തുലിക വിശ്രമം കൂടാതെയും നിർദ്ദാക്ഷി
ണ്യമായും ചലിച്ചുകൊണ്ടിരുന്ന കാലമാണു് അതു്. നിയമസ
ഭായോഗങ്ങളിലും പൊതുജനസമ്മേളനങ്ങളിലും പൊതുതാല്പ
ർയ്യങ്ങളുടെ ഒരു രുദ്രനായ കാവൽഭടൻ എന്ന നിലയിൽ സന്നി
ഹിതനാകാറുള്ളു. മി. ബാലകൃഷ്ണപിള്ള യുടെ പുരികം ചുളിയു
ന്നതു കണ്ടു പൊതുക്കാർയ്യപ്രസക്തന്മാർ ഞെട്ടിത്തെറിച്ചിട്ടുണ്ട്.
ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥന്മാർ വിറയ്ക്കുന്ന
കൈകളോടുകൂടിയായിരുന്നു സമദർശിപത്രം എടുക്കാറുള്ളത്. മി,
ബാലകൃഷ്ണപിള്ളയുടെ പത്രം പുറപ്പെടാറുള്ള ദിനങ്ങൾ അത്യ
ധികമായ ഉൽക്കണ്ഠയോടുകൂടിയാണു ജനങ്ങൾ കാത്തിരുന്നത്.
അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ അത്യഗാധമായ രാഷ്ട്രവി<noinclude><references/>{{WSDC2014School}}</noinclude>
6n2582i4x6yqzy4tl90j2ozam5rqv80
239557
239556
2026-04-18T13:43:58Z
SijiR
13108
/* Proofread */
239557
proofread-page
text/x-wiki
<noinclude><pagequality level="3" user="SijiR" /></noinclude>288
എന്നാൽ രാജ്യമീമാംസാതത്വങ്ങളേയും ജനാധിപത്യപരമായ
ആദർശങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു ബുദ്ധിമാനായ ഒരു
പണ്ഡിതന്റെയും മഹാനായ ഒരു ചിന്തകന്റേയും ദീർഘവീക്ഷണ
ത്തോടുകൂടി മി. എ. ബാലകൃഷ്ണപിള്ള മലയാളപത്രപ്രവർത്തന
ത്തെ തുലോം ശ്രേഷ്ഠ്മായ ഒരുപരിതലത്തിലേയ്ക്കുന്നമിപ്പിക്ക
യാണു ചെയ്തത്. രണ്ടുപേരും സ്വാർത്ഥരഹിതരും ത്യാഗസമ്പ
ന്നന്മാരുമായിരുന്നതുകൊണ്ടു രാജ്യക്ഷേമമാകുന്ന ഏകലക്ഷ്യ
ത്തെ മാത്രം മുൻനിർത്തിയാണു പരിപാവനമായ അവരുടെ
കർത്തവ്യം നിർവഹിച്ചത്. തത്വപരമായ അടിസ്ഥാനത്തിന്മേ
ലാണു രണ്ടുപേരും പൊതുക്കാർയ്യങ്ങളെ വിമർശിച്ചിരുന്നതെങ്കി
ലും വ്യക്തികളുടെ കഠിനമായ വിദ്വേഷങ്ങൾക്കവർ പാത്രങ്ങ
ളാകാതിരുന്നില്ല. ജനസേവനത്തിനു പ്രതിഫലമായി രാമകൃഷ്ണ
പിള്ളയ്ക്കു ലഭിച്ച ഭീകരമായ ശിക്ഷ മി. ബാലകൃഷ്ണപിള്ളയ്ക്കും
ലഭിച്ചില്ലെങ്കിൽ ഉൽബുദ്ധമായ പൊതുജനാഭിപ്രായവും അതു
വിഗണിക്കുവാനുള്ള ഗവണ്മെന്റിന്റെ വൈമനസ്യവും ആയിരി
ക്കണം അതിലേയ്ക്കുള്ള കാരണങ്ങൾ. എങ്കിലും നിയമശകട
ത്തിന്റെ ഭാരമേറിയ ചക്രങ്ങളുടെ തിരിച്ചിലിൽപെട്ട് ഒന്നി
ലധികം തവണ മി. ബാലകൃഷ്ണപിള്ള തകർന്നുപോയിട്ടുണ്ട്.
അന്നു തിരുവിതാംകൂറിലെ പൊതുക്കാർയ്യജീവിതത്തിൽ
സമദർശിപത്രത്തിനത്യുന്നതമായ ഒരു സ്ഥാനമാണുണ്ടായിരു
ന്നത്. ജനകീയതാല്പർയ്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മി.
ബാലകൃഷ്ണപിള്ളയുടെ തുലിക വിശ്രമം കൂടാതെയും നിർദ്ദാക്ഷി
ണ്യമായും ചലിച്ചുകൊണ്ടിരുന്ന കാലമാണു് അതു്. നിയമസ
ഭായോഗങ്ങളിലും പൊതുജനസമ്മേളനങ്ങളിലും പൊതുതാല്പ
ർയ്യങ്ങളുടെ ഒരു രുദ്രനായ കാവൽഭടൻ എന്ന നിലയിൽ സന്നി
ഹിതനാകാറുള്ളു. മി. ബാലകൃഷ്ണപിള്ള യുടെ പുരികം ചുളിയു
ന്നതു കണ്ടു പൊതുക്കാർയ്യപ്രസക്തന്മാർ ഞെട്ടിത്തെറിച്ചിട്ടുണ്ട്.
ധിക്കാരികളും അഴിമതിക്കാരുമായ ഉദ്യോഗസ്ഥന്മാർ വിറയ്ക്കുന്ന
കൈകളോടുകൂടിയായിരുന്നു സമദർശിപത്രം എടുക്കാറുള്ളത്. മി,
ബാലകൃഷ്ണപിള്ളയുടെ പത്രം പുറപ്പെടാറുള്ള ദിനങ്ങൾ അത്യ
ധികമായ ഉൽക്കണ്ഠയോടുകൂടിയാണു ജനങ്ങൾ കാത്തിരുന്നത്.
അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങൾ അത്യഗാധമായ രാഷ്ട്രവി<noinclude><references/>{{WSDC2014School}}</noinclude>
lhm6qq2eluj2mc5h8iu59m2z3cw6v6o
താൾ:Changanasseri 1932.pdf/303
106
81232
239558
2026-04-18T13:44:46Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '289 ജ്ഞാനത്തിൻറയും നിഷ്പക്ഷമായ വിമർശനങ്ങളുടേയും ഉത്തമ മാതൃകകളായിരുന്നു. ചടച്ചു മുന്നോട്ടു വളഞ്ഞ ശരീരവും, നീണ്ടു നരച്ച താടിമീശയും, പ്രകാശിക്കുന്ന കണ്ണുകളില...' താൾ സൃഷ്ടിച്ചിരിക്കുന്നു
239558
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>289
ജ്ഞാനത്തിൻറയും നിഷ്പക്ഷമായ വിമർശനങ്ങളുടേയും ഉത്തമ
മാതൃകകളായിരുന്നു.
ചടച്ചു മുന്നോട്ടു വളഞ്ഞ ശരീരവും, നീണ്ടു നരച്ച
താടിമീശയും, പ്രകാശിക്കുന്ന കണ്ണുകളിലെ നോട്ടവും, വി
സൃതമായ നെറിയും, പൊറുക്കാത്ത രോഗം കൊണ്ടു ക്ഷീണി
കൊട്ടിയ ആ മുഖം, ഒരു പ്രാവശ്യം കണ്ടിട്ടുള്ള ഒരാൾക്കു
മി. ഏ. ബാലകൃഷ്ണപിള്ളയെ പിന്നീടൊരിക്കലും വിസ്മരിക്കു
വാൻ കഴിയുന്നതല്ല. കേവലമൊരസ്ഥിക്കൂട്ടം മാത്രം വഹിച്ചു
കൊണ്ടു സഞ്ചരിക്കുന്ന ഈ ആത്മാവിൽ നിന്നാണു സമദി
യുടെ മുഖപ്രസംഗങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള വീക്കവും ശക്തി
യും പ്രവഹിക്കാറുള്ളതെന്നു സാമാന്യജനങ്ങൾക്കു സങ്കല്പിക്കു
വാൻ കൂടി കഴിയുന്നതല്ല. അതിപ്രശസ്തമായിരുന്ന വിദ്യാഭ്യാസ
ജീവിതത്തിനുശേഷം സക്കാർ സർവീസിൽ പ്രവേശിച്ച മി. ബാല
കൃഷ്ണപിള്ള ആ ജോലി തന്നെ തുടർന്നുകൊണ്ടുപോയെങ്കിൽ ഒരു
പക്ഷേ ഇന്നദ്ദേഹം ഒരു ഭാരിച്ച സംഖ്യ പ്രതിമാസം ശമ്പളമാ
യി വാങ്ങുന്ന ഉന്നതനായ ഒരുരോഗസ്ഥനായിരുന്നു. ഉദ്യോ
ഗജീവിതത്തിനുശേഷം പ്രവേശിച്ച അഭിഭാഷകവൃത്തിയിലാ
യിരുന്നു എങ്കിലും ആ ജീവിതപന്ഥാവിലും സാമാനം വരുമാ
നമുള്ള ഒരു വക്കീലായി ഇന്നദ്ദേഹത്തിനു കഴിഞ്ഞു കൂടാമായിരു
ന്നു. പത്രാധിപരവൃത്തിയിൽത്തന്നെയും നട്ടെല്ലമൊന്നു വളച്ചു
തന്റെ രൂക്ഷമായ വിമർശനങ്ങൾ സന്ദർഭോചിതമല്പമൊന്നു
മയപ്പെടുത്തുവാനദ്ദേഹം സന്നദ്ധനായിരുന്നു എങ്കിൽ ഒരു
ടെക്സ്റ്റുബു ചക്രവർത്തി എന്ന നിലയിലോ മറേറാ ഇന്ന
അദ്ദേഹം ഒരു ധനസമ്പന്നനായി പ്രകാശിന് പക്ഷേ ഈ
പ്രലോഭനങ്ങൾക്കൊന്നും അദ്ദേഹത്തെ ആകഷിക്കുവാൻ കഴി
ഞ്ഞിട്ടില്ല. ഒഴിയാത്ത ഭാരദ്രവും ഒടുങ്ങാത്ത കതകളും
പൊറുക്കാത്ത രോഗവുമാണു ജീവിത സമ്പാദ്യങ്ങളായി അദ്ദേഹം
നേടിവച്ചത്. അക്രമങ്ങളോടും അനീതികളോടും ആജീവനാ
ന്തം പടവെട്ടുവാനാണ് അദ്ദേഹം നിശ്ചയിച്ചുറച്ചത്. അ
വഗാഢമായ പാലോചനകൾക്കുശേഷം നിവിരങ്കം തിര
ഞ്ഞെടുത്ത ഈ ജീവിതസരണിയിൽ ഗവണ്മെനദ്ദേഹത്തെ രണ്ടു
പ്രാവശ്യം ചിറകുകൾ ഭേദിച്ച് അവശനാക്കി. ഒരു പക്ഷിരാ
ജൻറ് മന്ത്രശക്തിയോടുകൂടി മൂന്നാമതും ആയുധധാരിയായി<noinclude><references/>{{WSDC2014School}}</noinclude>
8j7fur2fsm7v0f2pdzfaaekcbzkvz5d
താൾ:Changanasseri 1932.pdf/304
106
81233
239560
2026-04-18T13:45:23Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '290 അദ്ദേഹം പടക്കളത്തിൽ ഇറങ്ങി. ഗവണ്മെൻ പത്രനിയമം വീണ്ടും പുതുക്കി അദ്ദേഹത്തെ നിശ്ശബ്ദനാക്കി. പൊതുക്കായ ജീവിതത്തിൽനിന്നു വിരമിച്ച് ഇന്നു് അദ്ദേ ഹം ഏകാന്തജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239560
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>290
അദ്ദേഹം പടക്കളത്തിൽ ഇറങ്ങി. ഗവണ്മെൻ പത്രനിയമം
വീണ്ടും പുതുക്കി അദ്ദേഹത്തെ നിശ്ശബ്ദനാക്കി.
പൊതുക്കായ ജീവിതത്തിൽനിന്നു വിരമിച്ച് ഇന്നു് അദ്ദേ
ഹം ഏകാന്തജീവിതത്തിലെ വിജനത അനുഭവിക്കയാണ്. നി
ദാരിദ്ര്യവും, വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങളും, സ്നേഹസ്വരൂ
പിണിയായ ഒരു ഭാഷയും മാത്രമാണ് ഇദ്ദേഹത്തിനു സഹ
കാരികളായി അവശേഷിച്ചിട്ടുള്ളത്. എങ്കിലും നിസ്സീമമായ
ചാരിതാര്യമല്ലാതെ നിരാശയുടെ നിഴലാട്ടം പോലും അദ്ദേ
ഹത്തെ അലട്ടുന്നില്ല. കഴിഞ്ഞ ജീവിതം ഒരിക്കൽക്കൂടി ആവ
ത്തിച്ചുകൊള്ളുവാൻ നിയതി അദ്ദേഹത്തെ അനുവദിക്കുമെ
ങ്കിൽ കഴിഞ്ഞ പ്രവർത്തനങ്ങളും അതേ രീതിയിൽത്തന്നെ ആവ
ത്തിക്കുവാനും അദ്ദേഹം മടിക്കുകയില്ല. ആഷയമായ ഒരു
സംതൃപ്തി മാത്രമാണു് അദ്ദേഹത്തിന്റെ ജീവിതകളിലോ
രോന്നിലും പ്രതിഫലിക്കുന്നതു്. വിജ്ഞാനത്തിന്റെ എല്ലാ
ശാഖകളിലും നവീനവും വിപ്ലവപരവുമായ ഒരു ചിന്താഗതി
യാണ് അദ്ദേഹത്തിന്റെ അമൂല്യമായ നേട്ടം. വിവിധ വിഷ
യങ്ങളെപ്പറ്റി അദ്ദേഹത്തിനുള്ള അഗാധമായ പാണ്ഡിത്യവും
വിജ്ഞാനവും ലേഖനദ്വാരാ ഇപ്പോഴും പുറത്തു വന്നുകൊണ്ടി
രിക്കുന്നു. മി. ബാലകൃഷ്ണപിള്ള പാണ്ഡിത്യത്തെ ആദരിക്കയും
അഭിനന്ദിക്കയും ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളിലാണു ജനി
ച്ചിരുന്നതെങ്കിൽ ഒരു വെൽസിനേയോ റസലിനേയോ പോലെ
ഒരു ചിന്തകനെന്ന നിലയിൽ സർവ്വരാജ്യപ്രശസ്തനായിത്തീരു
മായിരുന്നു. എന്നാൽ വിജ്ഞാനവിശേഷികൾക്കും. അവസര
സേവകന്മാക്കും ആത്മാഭിമാനമില്ലാത്ത സ്തുതിപാഠകന്മാ
ക്കും മാത്രം ഉയർച്ച ലഭിക്കുന്ന ഒരു രാജ്യത്തു മി. എ. ബാല
കൃഷ്ണപിള്ളയെപ്പോലുള്ള ഒരു ശ്രേഷ്ഠപണ്ഡിതൻ അജ്ഞാത
നായി ജീവിതാവശ്യങ്ങൾ കൂടി നിർവഹിക്കുവാൻ ക്ലേശിച്ചു കഴി
ഞ്ഞുകൂടേണ്ടിവന്നതിൽ ആശ്ചയപ്പെടുവാനെന്തു ?
സാമാന്യലോകതത്വങ്ങൾ വന്നാൽ ബാലകൃഷ്ണപി
യുടെ ജീവിതം ഒരു പരാജയമാണ്. പക്ഷേ അതൊരു
ഭാസുരമായ പരാജയമാണെന്നു ദോഷൈകദൃക്കുകൾ കൂടി സമ്മ
തി മതിയാവൂ. ആ പരാജയം അദ്ദേഹം സ്വയം വരിച്ചതു<noinclude><references/>{{WSDC2014School}}</noinclude>
q269823h7os8or62aq76wk0tukx6ll5
താൾ:Changanasseri 1932.pdf/305
106
81234
239561
2026-04-18T13:46:45Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '291 മാണ്. ഇന്നത്തെ നിലയിലുള്ള ഭൌതിക വിജയങ്ങൾ ആജ്ജി ക്കുവാനുള്ള പരിസരങ്ങൾ വിട്ട് ഒളിച്ചോടുകയാണു് അദ്ദേഹം വിജയം അദ്ദേഹം കാംക്ഷിച്ചിരുന്നില്ല. എന്നാൽ ലോഹനാണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239561
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>291
മാണ്. ഇന്നത്തെ നിലയിലുള്ള ഭൌതിക വിജയങ്ങൾ ആജ്ജി
ക്കുവാനുള്ള പരിസരങ്ങൾ വിട്ട് ഒളിച്ചോടുകയാണു് അദ്ദേഹം
വിജയം അദ്ദേഹം കാംക്ഷിച്ചിരുന്നില്ല.
എന്നാൽ ലോഹനാണയങ്ങൾ കൊണ്ടു വില മതിക്കുവാൻ കഴി
യാത്ത ധാത്മികവും ശ്രേഷ്ഠവും ആയ ആശങ്ങളെ ആദരി
ക്കുന്ന ഒരു ലോകത്തിൽ മി. ബാലകൃഷ്ണപിള്ളയുടെ ജീവിതം
തികച്ചും വിജയകരമായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളു.
നഗ്നമായ കണ്ണുകൾകൊണ്ടു കാണുവാനോ, മാംസളമായ ക
കൾകൊണ്ട് ആശിക്കുവാനോ കഴിയാത്ത ഒരു വിജയമാണദ്ദേ
ഹത്തിൻറ തെന്നൊരു വ്യത്യാസം മാത്രമതിനുണ്ട്.
ചങ്ങനാശേരി തിരുവിതാംകൂറിലെ പൊതുമായ ജീവിത
ത്തിലെന്നപോലെ മി. ഏ. ബാലകൃഷ്ണപിള്ള മലയാള പത്രപ്ര
വാനലോകത്തും അവിസ്മരണീയനാണ്. ചങ്ങനാശേരിയും
മി. ബാലകൃഷ്ണപിള്ളയും പരസ്പരമഭിപ്രായ ഐക്യമുള്ള കായ
ങ്ങളിൽ ഇണങ്ങിയും അല്ലാതുള്ളിടങ്ങളിൽ പിണങ്ങിയും പ്രവ
ത്തിച്ചിട്ടുണ്ട്. ഒരു വിപ്ലവകാരിയായ മി. ബാലകൃഷ്ണപിള്ള
യുടെ രാഷ്ട്രീയവും സാമുദായികവും ആയ അഭിപ്രായങ്ങൾ
അപ്പാടെ സ്വീകരിക്കുവാൻ പലപ്പോഴും ചങ്ങനാശേരിക്കു
കഴിയാതെ വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിൽ മി. ബാലകൃഷ്ണ
പിള്ളയുടെ തൂലിക ശക്തിയായി ചലിച്ചുകൊണ്ടിരുന്നിട്ടുമു
ണ്ട്. എന്നാൽ ചങ്ങനാശേരിയുടെ പൌരുഷത്തേയും ആത്മാ
ഭിമാനത്തേയും ഉദ്ദീപിപ്പിക്കുവാനല്ലാതെ അദ്ദേഹത്തെ പൊ
തുജനദൃഷ്ടിയിൽ ഇടിക്കുവാൻ പ്രാപ്തമായ ഒരൊറ്റ വിമർശനം
പോലും മി. ബാലകൃഷ്ണപിള്ള എഴുതിയിട്ടില്ല. ജനകീയതാല്പ
ഇങ്ങളെ വിലകൊടുക്കുവാൻ സന്നദ്ധരായിരുന്ന സ്വാതന
രന്മാരേയും ഉദ്യോഗാത്ഥികളേയും കൊണ്ടു നിറഞ്ഞ തിരുവി
താംകൂറിലെ രാഷ്ട്രീയാന്തരീക്ഷത്തിലെ ആശാവഹമായ ഏക
ജ്യോതി ചങ്ങനാശേരിയായിരുന്നു എന്നു മി. ബാലകൃഷ്ണ
പിള്ളയെപ്പോലെ ധരിച്ചിരുന്നവർ തുലോം അപൂർവമായി<noinclude><references/>{{WSDC2014School}}</noinclude>
hbqjkth97h6n2ws6d17zrf74d7zjs9d
താൾ:Changanasseri 1932.pdf/306
106
81235
239562
2026-04-18T13:47:22Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം എൻ ഭരണം കാലഗതി വർത്തമാനപ്പത്രലേഷൻ തിരുവിതാംകൂറിലെ പൊതു ജനാഭിപ്രായത്തെ എത്രമാത്രം പ്രാബ്ധമാക്കിയെങ്കിലും, അ തും വാട്ട്സിന്റെ നാമധേയത്തെ എത്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239562
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>അദ്ധ്യായം എൻ
ഭരണം
കാലഗതി
വർത്തമാനപ്പത്രലേഷൻ തിരുവിതാംകൂറിലെ പൊതു
ജനാഭിപ്രായത്തെ എത്രമാത്രം പ്രാബ്ധമാക്കിയെങ്കിലും, അ
തും വാട്ട്സിന്റെ നാമധേയത്തെ എത്രമാത്രം കളങ്കപ്പെടുത്തി
യെങ്കിലും, അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ
തുലാം പുരോഗമനപരമായിരുന്നു എന്നുള്ളതു
വെളിപ്പെടുത്തി. ഒരു രാജാകേശവദാസനോ വി. പി. മാധവ
റാവുവോ കഴിഞ്ഞാൽ, വാട്ട്സല്ലാതെ തിരുവിതാംകൂറിൻറ
സാമ്പത്തികവും, വ്യാവസായികവും, വാണിജ്യപരവും ആയ
അഭിവൃദ്ധിയെപ്പറ്റി ഗാഢമായി ചിന്തിക്കയും അതിലേയ്ക്കും
വേണ്ടി സാഹസികമായ ധീരതയോടുകൂടി പ്രവൃത്തിക്കയും
ചെയ്തിട്ടുള്ള മറെറാരു ഭരണമേധാവി അന്നുവരെ തിരുവിതാം
കൂറിലുണ്ടായിട്ടില്ല. രാജ്യാഭിമാനമുള്ള ഒരു പൌരനെന്ന നില
യിൽ തിരുവിതാംകൂറിന്റെ യശസ്സിനെ പരിപാലിക്കുവാനും ഒരു
നാട്ടുരാജ്യമെന്ന നിലയിൽ ഭാരതരാഷ്ട്രീയസംഘടനയിൽ അതി
ന് അന്നതമായ ഒരു സ്ഥാനം നേടിക്കൊടുക്കുവാനും അദ്ദേ
ഹം വളരെയൊക്കെ പണിപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിനെ
നിസ്വാമായി സ്നേഹിക്കുവാനും, ആ രാജ്യത്തിന്റെ ശ്രേയസ്സു
തന്റെ ശ്രേയസ്സായി എണ്ണുവാനും, അദ്ദേഹത്തിനു കഴിഞ്ഞി
രുന്നു. പത്രമർദ്ദനനിയമം തന്നെ അദ്ദേഹത്തിന്റെ ഹസ്തങ്ങൾ
സ്വതന്ത്രങ്ങളായിരുന്നു എങ്കിൽ നിയമസംഹിതയിൽ നിന്ന
തൃക്ഷമാകുമായിരുന്നു എന്നുള്ളതിലേയും ചങ്ങനാശേരി സാ
ക്ഷ്യം വഹിക്കുന്നു. വാട്ട്സിന്റെ ഭരണത്തെ പത്രനിയമത്തിലൊ
ഴിച്ചു മറെറല്ലാ കായങ്ങളിലും ചങ്ങനാശേരി പ്രായേണ അനുകൂ
ലിക്കുകയാണു ചെയ്തിരുന്നത്. ആ സഹകരണം അസ്ഥാനത്തി
ലായിരുന്നില്ലെന്നുള്ളത് അനന്തര സംഭവഗതികൾ
യിച്ചു.
തെളി
വാട്ട്സ് ഒരാർ ഭാടരഹിതനായിരുന്നു. അദ്ദേഹം സ്വീ
കരിച്ചു നടപ്പിൽ വരുത്തിയ പദ്ധതികൾക്കു പ്രസിദ്ധിയോ,
പ്രചരണമോ നൽകുവാൻ അദ്ദേഹം ഒരിക്കലും ആയാസപ്പെ
ട്ടിരുന്നില്ല. എങ്കിലും, ഇന്നു തിരുവനന്തപുരം നഗരത്തിൽ<noinclude><references/>{{WSDC2014School}}</noinclude>
9n5rwbuustpg1hwy7f551a57npdvr8e
താൾ:Changanasseri 1932.pdf/307
106
81236
239563
2026-04-18T13:48:00Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '393 കാഴ്ച കാണുവാൻ ചുറ്റിസഞ്ചരിക്കുന്ന ഒരാൾക്ക് അയാൾ ദശിക്കുന്ന മിക്ക വസ്തുക്കളിലും വാട്ട്സിനെ അനുസ്മരിക്കാതിരി ക്കുവാൻ കഴിയുകയില്ല. അദ്ദേഹം യാതൊരു കൂസലും...' താൾ സൃഷ്ടിച്ചിരിക്കുന്നു
239563
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>393
കാഴ്ച കാണുവാൻ ചുറ്റിസഞ്ചരിക്കുന്ന ഒരാൾക്ക് അയാൾ
ദശിക്കുന്ന മിക്ക വസ്തുക്കളിലും വാട്ട്സിനെ അനുസ്മരിക്കാതിരി
ക്കുവാൻ കഴിയുകയില്ല. അദ്ദേഹം യാതൊരു കൂസലും കൂടാതെ
തൂലികയുടെ ഒരു ചലനം കൊണ്ട് അംഗീകരിച്ചു നടപ്പിൽ
വരുത്തിയ വൻപിച്ച പദ്ധതികളുടെ ഗുണഫലങ്ങൾ ഇന്നു
തിരുവിതാംകൂറിലെ ജനങ്ങൾ കൃതജ്ഞതയോടുകൂടി അനുഭ
വിച്ചുതുടങ്ങിയിട്ടുള്ളതേയുള്ളൂ. തിരുവനന്തപുരം നഗരം ആവാ
സയോഗ്യമാക്കിത്തീർത്തതു വാട്ട്സാണ്.
തിരുവിതാംകൂറിലെ ഗമനാഗമനസൌകര്യങ്ങളാണ്
ആദ്യമായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞത്. അഞ്ചു
ലക്ഷം രൂപാ ചിലവു ചെയ്തു പണി പൂർത്തിയാക്കിയതും, തിരു
വിതാംകൂറിലെ ഗതാഗത സൌകര്യങ്ങളെ സംബന്ധിച്ചിട
ത്തോളം വിപ്ലവപരമായ പരിവർത്തനങ്ങളുണ്ടാക്കിയതും, ആയ
നീണ്ടകരപ്പാലം പണി ആരംഭിച്ചത് ഭാവനാസമ്പന്നനായ
വാട്ട്സിന്റെ കാലത്തായിരുന്നു. അതിന്റെ ഉൽഘാടന
വേളയിൽ ആ പാലം പണിയുവാൻ ഹേതുഭൂതനായിരുന്ന
ദിവാൻജിയുടെ നാമധേയം അവിടെ കൂടിയിരുന്നവരിലാരും
തന്നെ ഉച്ചരിക്കുകപോലും ചെയ്തില്ലെങ്കിലും, അഷ്ടമുടിക്കായലും
അറേബ്യൻ കടലും നികന്നുപോകാതിരിക്കുന്നിടത്തോളം കാലം
തിരുവിതാംകൂറിലെ ജനങ്ങൾ മി. വാട്സിനെ കൃതജ്ഞതാ
പൂർവം സ്മരിക്കുകതന്നെ ചെയ്യും. ഉത്തരതിരുവിതാംകൂറിലെ
ഗതാഗതസൗകര്യത്തേയും വാണിജ്യവ്യവസായാദികളേയും
ത്വരിപ്പിക്കുവാൻ കാരണമാക്കിയ ആലപ്പുഴ അരൂർ റോഡ്
വെട്ടിച്ചതും വാട്ട് തന്നെയായിരുന്നു. ഈ റോഡ് വെട്ടുന്ന
കായം ദിവാൻ രാജഗോപാലാചാരിയുടെ കാലംമുതൽ
തന്നെ തിരുവിതാംകൂർ ഗവണ്മെന്റിന്റെ ആലോചനയിൽ
പെട്ടിരുന്ന ഒരു സംഗതിയായിരുന്നു. അതിനുശേഷം പല
ദിവാൻ ജിമാരുടേയും എൻജിനീയറന്മാരുടേയും മസ്തിഷ്കങ്ങളെ
ഈ വിഷയം ചൂടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും, ആ ഉദ്യമത്തിൽ
പ്രവേശിക്കുവാനുള്ള ധീരത അവരിലാക്കും തന്നെയുണ്ടായിരു
ന്നില്ല. ദിവാൻ കൃഷ്ണൻനായർ ചേർത്തല മണലാരണ്യത്തിൽ
കൂടി ഇങ്ങിനെ ഒരു റോഡ് വെട്ടുന്ന കാലം അസാധ്യമെന്നു<noinclude><references/>{{WSDC2014School}}</noinclude>
5d5yak4irwr8usyxwn3kdtt3sa4atqp
താൾ:Changanasseri 1932.pdf/308
106
81237
239564
2026-04-18T13:48:47Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '294 കണ്ടു നിരാശപ്പെട്ട് ആ ഗതാഗതപ്രശ്നത്തിനു പോംവഴി യായി ആലപ്പുഴ മുതൽ വരെ ഒരു തോടു വെട്ടിയാൽ മതിയെന്നു തീർച്ചയാക്കി, സംതൃപ്തനായി. ഏകദേശം ഒരു ലക്ഷം രൂപാ ചിലവുച...' താൾ സൃഷ്ടിച്ചിരിക്കുന്നു
239564
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>294
കണ്ടു നിരാശപ്പെട്ട് ആ ഗതാഗതപ്രശ്നത്തിനു പോംവഴി
യായി ആലപ്പുഴ
മുതൽ വരെ ഒരു തോടു വെട്ടിയാൽ
മതിയെന്നു തീർച്ചയാക്കി, സംതൃപ്തനായി. ഏകദേശം ഒരു
ലക്ഷം രൂപാ ചിലവുചെയ്ത് അദ്ദേഹം ഒരു മൈൽ ദൂരം
വരെ തോടു വെട്ടിച്ചതിനുശേഷം അതും അപ്രായോഗിക
മെന്നു കണ്ടു ആ ഉദ്യമത്തിൽനിന്നു പിന്തിരിഞ്ഞു. ആല
പുഴയും ചേർത്തലയ്ക്കും മദ്ധ്യേ ഗതാഗത മാറ്റങ്ങളൊന്നും
കൂടാതെ തന്നെ പിന്നെയും വളരെനാൾ കഴിഞ്ഞു. മുട്ടോളം
പുകയുന്ന മണലിൽക്കൂടി കാൽനടയായി സഞ്ചരിച്ചു നെറി
കെട്ട ജനങ്ങൾ പൂർവാധികം ഉച്ചത്തിൽ മുറവിളി കൂട്ടുവാൻ
തുടങ്ങി. തന്റെ മുൻഗാമികളുടെ പരാജയം വാട്ട്സിനെ
അധീരനാക്കിയില്ല. തല മണലാരണ്യത്തിൽക്കൂടി സുസ്ഥി
ഭാവനാസമ്പത്തിൽ
ഒരു രാജപാതയുണ്ടാകട്ടെ എന്നദ്ദേഹം ആ ജ്ഞാ
പിച്ചു. ഒരു മാന്ത്രികന്റെ മായാശക്തിയിൽനിന്നെന്നവണ്ണം
അല്പകാലത്തിനുള്ളിൽ ആലപ്പുഴയും അരൂരിനും മ
വിസ്തൃതമായ ഒരു റോഡ് തെളിഞ്ഞുകണ്ടു. സുപ്രസിദ്ധ
പള്ളിവാസൽ വൈദ്യുതപദ്ധതിയുടെ ജനയിതാവും
വാസ് തന്നെയായിരുന്നു. തിരുവിതാംകൂറിന്റെ വ്യാവസാ
യികജീവിതത്തെ കീഴ്മേൽ മറിക്കുവാൻ വേണ്ട ശക്തി സം
രിച്ചുവച്ചിട്ടുള്ള ഈ പദ്ധതി വ്യവസായ
പ്രിയനും പുരോഗമന
കാംക്ഷിയുമായിരുന്ന
നിന്നു ജന്മമെടുക്കുമ്പോൾത്തന്നെ അതുകൊണ്ടുള്ള കഴിവുകൾ
അദ്ദേഹം ദീഘദശനം ചെയ്തിരുന്നു. നേരിയമംഗലം പള്ളി
വാസൽ റോഡാരംഭിച്ചതും വാട്ട് സായിരുന്നു. തിരുവനന്ത
പുരത്തെ വിദ്യുച്ഛക്തിമന്ദിരത്തിന്റെ പണിയും വാട്ട് സ്
തന്നെ ആരംഭിച്ചു. സർവോപരി തിരുവനന്തപുരം പട്ടണത്ത
സുഖവാസയോഗ്യമാക്കിത്തീർത്ത ജലവിതരണ പദ്ധതിയും ഈ
ഐന്ദ്രജാലികന്റെ മായാവിദ്യയിൽ നിന്നുതന്നെയാണ് ഉ
വിച്ചത്. വെല്ലിംഗ്ടൺ വാട്ടർ വർക്സ് എന്നാണല്ലോ ഇതിനു
നാമകരണം ചെയ്തിട്ടുള്ളത്. എന്നാൽ തിരുവനന്തപുരത്ത്
ഓരോ നിരത്തുകളിലും അമൃതം പോലുള്ള ശുദ്ധജലവും വഹി
ച്ചുകൊണ്ടു തുല്യദൂരത്തിൽ ബഹുജനങ്ങളുടെ രാമാദികൾ<noinclude><references/>{{WSDC2014School}}</noinclude>
qdy2yzik6kb8f0dg1dkmxflqxi8vyth
താൾ:Changanasseri 1932.pdf/309
106
81238
239565
2026-04-18T13:49:19Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '295 ശമിപ്പിക്കുവാൻ സന്നദ്ധമായി നില്ക്കുന്ന ഈ കുഴലുകൾ കാണു മ്പോൾ, ഏതാനും ദിവസത്തെ സുഖസഞ്ചാരത്തിനും മൃഗയാ വിനോദത്തിനുമായി തിരുവിതാംകൂറിലെത്തിയ വേളയിൽ അവയെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
239565
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>295
ശമിപ്പിക്കുവാൻ സന്നദ്ധമായി നില്ക്കുന്ന ഈ കുഴലുകൾ കാണു
മ്പോൾ, ഏതാനും ദിവസത്തെ സുഖസഞ്ചാരത്തിനും മൃഗയാ
വിനോദത്തിനുമായി തിരുവിതാംകൂറിലെത്തിയ വേളയിൽ
അവയെ തുറന്നുവിട്ട വെല്ലിംഗ്ടൺ പ്രഭുവിനെയല്ലാ പിന്ന
യോ അവയുടെ നിർമ്മാതാവായ വാട്ട്സിനെയാണ് ഏതൊ
രാളം സ്മരിക്കുന്നത്.
ശംഖുംമുഖം കടൽപ്പുറം മുതൽ വേളിവരെയുള്ള സമുദ്ര
തീരത്തെ സ്ഥിരതാമസക്കാരായ മുക്കുവസ്ത്രീകളും പുരുഷന്മാരും
മത്സ്യമടുകളും വഹിച്ചുകൊണ്ടു് എരിപൊരിക്കൊള്ളുന്ന
വെയിലത്തു മുട്ടോളം പുതയുന്ന മണലിൽക്കൂടി നടന്നു റോഡി
ലെത്തുവാൻ വിഷമിക്കുന്നത് ഒരിക്കൽ
ച്ഛികമായി കാണുവാനിടയായി. ദയനീയമായ ഈ കാഴ്ച
ആർദ്രചിത്തനായിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ
ചലിപ്പിച്ചു. തിരിച്ചു ഭക്തിവിലാസത്തെത്തിയ ദിവാൻജി
ആദ്യം ചെയ്തത് ശംഖുംമുഖം മുതൽ വേളിവരെ കടലോരത്തുകൂടി
ഒരു റോഡ് വെട്ടുവാൻ ആജ്ഞാപിക്കുകയായിരുന്നു. ഈ
റോഡ് പൂർത്തിയായപ്പോൾ തിരുവനന്തപുരത്തെ പല ധനാ
പ്യന്മാരും അതിന്റെ ഇരുവശങ്ങളിലും മണിമന്ദിരങ്ങൾ
പണി ചെയ്തു സുഖവാസമാരംഭിച്ചു. ആ റോഡിൽക്കൂടി
അർദ്ധനഗ്നരായി സദാ സഞ്ചരിച്ചുകൊണ്ടിരുന്ന മുക്കുവന്മാരു
ടേയും മുക്കുവസ്ത്രീകളുടേയും മത്സ്യച്ചുമടുകളിൽനിന്നു പുറപ്പെട്ട
അസുഖകരമായ ഗന്ധം മണിമന്ദിരവാസികളുടെ ലോലകര
മായ പ്രാണേന്ദ്രിയങ്ങൾക്കു വിഷമത ക്കുകയാൽ ആ
വാഹകന്മാരെ രാജപാതയിൽ നിന്നകറ്റി നിർത്തുവാൻ ഒ
ശ്രമം ഉത്ഭവിച്ചത്രേ. മനുഷ്യഹൃദയത്തിന്റെ കാഠിനമ
വാൻ ആക്കാണു കഴിയുക
വാട്ട്സിന്റെ ഭരണകാലത്തുതന്നെയാണു സൈമൺ
കമ്മീഷനും അതിനോടനുബന്ധിച്ച ബട് ലർ കമ്മറ്റിയും
ഇൻഡ്യ സന്ദശിച്ച് അവരുടെ അന്വേഷണങ്ങൾ നടത്തി
യതു്. നാട്ടുരാജ്യങ്ങളെപ്പറ്റി അന്വേഷണം നടത്തി ഒരു
റിപ്പോർട്ടു സമിപ്പിക്കുവാനാണു ബർകമ്മറ്റി നിയുക്തമാ
യിരുന്നത്. തിരുവിതാംകൂറിനെ സംബന്ധിച്ച കാര്യങ്ങളെ<noinclude><references/>{{WSDC2014School}}</noinclude>
mfpxjtx5xpw7fnsyewnhszo1cv0o5ee
താൾ:Changanasseri 1932.pdf/310
106
81239
239566
2026-04-18T13:50:03Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '298 പറ്റി ഒരു മെമ്മോറാണ്ടം തയ്യാറാക്കി കമ്മറ്റിക്കു സമപ്പിക്കു വാൻ ഗവാൻ തീരുമാനിക്കയും, അതിലേയ്ക്ക് മി. ഉള്ളൂർ എസ്. പരമേശ്വരയ്യരെ സ്പെഷ്യൽട്ടിയിൽ നിയമിക്കയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239566
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>298
പറ്റി ഒരു മെമ്മോറാണ്ടം തയ്യാറാക്കി കമ്മറ്റിക്കു സമപ്പിക്കു
വാൻ ഗവാൻ തീരുമാനിക്കയും, അതിലേയ്ക്ക് മി. ഉള്ളൂർ
എസ്. പരമേശ്വരയ്യരെ സ്പെഷ്യൽട്ടിയിൽ നിയമിക്കയും
ചെയ്തു. രേണുകയുടെ പാതിവ്രത്യഭംശം, ജമദഗ്നിയുടെ കോപം,
എന്നു തുടങ്ങി, പരശുരാമൻ വെണം ഗോകത്തുനിന്നു
പറന്നു കന്യാകുമാരിയിൽ വീണ് അതുവരെയുള്ള സമുദ്രം
മാറി കേരള ഭൂമി ഉത്ഭവിച്ചതുവരെ, കേരളോല്പത്തി സംബ
ന്ധിച്ച പുരാണകഥയിലും മാമാങ്കം, പെരുമാൾ വാഴ്ച മുതലായ
പ്രാചീനചരിത്രശകലങ്ങളിലും കവിസഹജമായ ഭാവനാശ
കുതിയോടുകൂടി സ്വച്ഛന്ദവിഹാരം ചെയ്തു പഴകിയിട്ടുള്ള മി.
ഉള്ള രിൻ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ പരാമ
ശിച്ച് ആധുനികരീതിയിൽ സജീവവും കാഴ്ചമാത്രപ്രസക്തവു
മായ ഒരു മെമ്മൊറാണ്ഡം തയ്യാറാക്കുവാൻ സാധ്യമല്ലാതെ
പോയതിനാലായിരിക്കാം അവസാനനിമിഷത്തിൽ വാട്ട്സ്
തന്നെ ആ കർത്തവ്യം നിർവഹിക്കേണ്ടിവന്നു എന്നു പരക്കെ പ
റയപ്പെടുന്നതു്. ഏതായാലും ബർകമ്മറ്റിക്കു സമപ്പിച്ച
മെമ്മോറാണ്ഡം ആ രാജ്യതന്ത്രജ്ഞന്റെ അഭിപ്രായ ധീരത
യുടേയും, വിദൂരദൃഷ്ടിയുടേയും, കമ്മശലതയുടേയും സാ
പരി ദേശാഭിമാനത്തിൻറയും മകുടോദാഹരണമായി തിരുവി
താംകൂറിലെ ഔദ്യോഗികരേഖകളുടെ കൂട്ടത്തിൽ ഇന്നും പരി
ലസിക്കുന്നുണ്ടാകാം. വാട്ട്സിന്റെ ഭരണകാലത്തു നടന്ന ബ്രൂക്ക്
ബാണ് പ്രക്ഷോഭണത്തെപ്പറ്റി അടുത്ത അദ്ധ്യായത്തിൽ
പ്രതിപാദിക്കേണ്ടതായിട്ടുണ്ട്.
ഉന്മേഷകരമായ പരിതഃസ്ഥിതികളിലല്ല വാട്ട് സ്
തിരുവിതാംകൂറിനോടു യാത്ര പറഞ്ഞു പിരിഞ്ഞത്. അദ്ദേഹം
തിരുവിതാംകൂറിൽ കാലുകുത്തുന്നതിനു മുൻപുതന്നെ പ്രതിഷേ
ശബ്ദം മുഴക്കിയവരും, ഭരണഭാരം കയ്യേറ്റതിനുശേഷം അദ്ദേ
ത്തെ അപലപിച്ചവരും, ആ യാത്രാവേളയിൽ അദ്ദേഹ
ത്തെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തിരുവിതാംകൂറിലെ
ഒരറ്റം മുതൽ മറ്റേ അറ്റംവരെയുള്ള ജനങ്ങൾ അദ്ദേഹത്തെ ബഹു
മാനപുരസ്സരം യാത്രയയക്കുന്നതിന് അഹമഹമികയാ
മുന്നോട്ടുവന്നു. തിരുവിതാംകൂർ ഭരിച്ചിട്ടുള്ള ദിവാൻജിമാരിൽ,
എല്ലാ വിഭാഗം ജനങ്ങളുടേയും ആത്മാർത്ഥമായ ആശിസ്സുകളും<noinclude><references/>{{WSDC2014School}}</noinclude>
7lvflwhmbc6jweesj7nrrdgzzr6r8k2
താൾ:Changanasseri 1932.pdf/311
106
81240
239567
2026-04-18T13:52:43Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മാരിലൊരാൾ 297 അനുഗ്രഹങ്ങളും സ്വീകരിച്ചുകൊണ്ടു തിരുവിതാംകൂറിൽ നിന്നു പിരിഞ്ഞുപോകുവാൻ ഭാഗ്യമുണ്ടായ അപൂർവം ചില ദിവാൻജി പറയുന്നതിൽ വലിയ തെറ്റില്ല. ഉദ്യോഗമൊഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239567
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>മാരിലൊരാൾ
297
അനുഗ്രഹങ്ങളും സ്വീകരിച്ചുകൊണ്ടു തിരുവിതാംകൂറിൽ നിന്നു
പിരിഞ്ഞുപോകുവാൻ ഭാഗ്യമുണ്ടായ അപൂർവം ചില ദിവാൻജി
പറയുന്നതിൽ വലിയ
തെറ്റില്ല. ഉദ്യോഗമൊഴിഞ്ഞുപോയതിനുശേഷം ഒരിക്കൽക്കൂടി
അദ്ദേഹം തിരുവിതാംകൂർ സന്ദർശിക്കയുണ്ടായി. തിരുവി
താംകൂറിലെ ജനങ്ങൾ അന്നും അദ്ദേഹത്തെ കൃതജ്ഞതാപൂർവം
സ്വീകരിച്ചു സംരിക്കയുണ്ടായി.
ചങ്ങനാശേരിക്കും, വാട്ട്സിനും തമ്മിൽ തുലോം സൌഹാ
ഭൂപരമായ ഒരു ബന്ധമാണുണ്ടായിരുന്നത്. വാട്ട്സിൻറ
ഭരണകാലമവസാനിക്കാറായ ഘട്ടത്തിലായിരുന്നു ചങ്ങനാശേ
രിയെ ഹൈക്കോടതിയിലെ നായാധിപദത്തിലേയു
ത്തിയത്. വാട്ട്സ് തിരുവിതാംകൂർ വിട്ടു പോയതിനുശേഷവും,
അവർ തമ്മിലുള്ള മൈത്രി അഭംഗുരമായിത്തന്നെ നിലനിന്നി
സ്നേഹമസൃണങ്ങളും തിരുവിതാംകൂറിനെപ്പറ്റിയുള്ള
സ്മരണകൾ കൊണ്ടു നിറഞ്ഞവയുമായ പല എഴുത്തുകളും
വാട്ട്സ് ചങ്ങനാശേരിക്കയച്ചിട്ടുണ്ട്. തുലോം കൌതുകകര
മായ ആ കത്തുകൾ ചങ്ങനാശേരി അമൂല്യനിധികൾപോലെ
സൂക്ഷിച്ചുവച്ചിട്ടുണ്ട്. വാട്ട്സ് രണ്ടാമതും തിരുവിതാംകൂർ സന്ദ
ശിക്കുമ്പോൾ ചങ്ങനാശേരി ഉദ്യോഗത്തിൽനിന്നു വിരമിച്ചിരു
ന്നു. അന്ന് അദ്ദേഹം വാട്ട്സിനു കെങ്കേമമായ ഒരു സാരം
നൽകി. തിരുവിതാംകൂർ സന്ദർശനം കഴിഞ്ഞു മടങ്ങിപ്പോയ
വാട്ട്സ് പിന്നീടു ദീർഘകാലം ജീവിച്ചിരുന്നില്ല. അദ്ദേഹ
ത്തിന്റെ ചരമവാർത്ത ഒരശനിപാതം പോലെയാണു തിരുവി
താംകൂറിലെ ജനങ്ങൾക്കനുഭവപ്പെട്ടത്. അദ്ദേഹത്തിൻറ
ആത്മാവിനു നിത്യശാന്തിയെ പ്രാത്ഥിക്കുകയല്ലാതെ തിരുവി
താംകൂറിലെ ജനങ്ങൾക്കു മറെറാന്നും ചെയ്യുവാൻ കഴിഞ്ഞില്ല.
തിരുവിതാംകൂർ ദിവാൻജിയെന്ന നിലയിൽ നാലായിരം രൂപാ
ശമ്പളം വാങ്ങിക്കൊണ്ടിരുന്ന അദ്ദേഹം ഒരു ദരിദ്രനെന്ന നില
യിലാണു തന്റെ ജീവിതത്തിന്റെ അവസാനഘട്ടം കഴിച്ചുകൂട്ടി
യത്. അക്കാലത്തു പത്രപ്രവർത്തനമായിരുന്നു അദ്ദേഹം തൊഴി<noinclude><references/>{{WSDC2014School}}</noinclude>
4bai4vtz7ew8gc8opkjv1d5em1po6ll
താൾ:Changanasseri 1932.pdf/312
106
81241
239568
2026-04-18T13:53:32Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '298 ലായി സ്വീകരിച്ചിരുന്നത്. ധനം സമ്പാദിക്കണമെന്ന ആഗ്ര ഹം ഒരിക്കലും അദ്ദേഹത്തെ ആകൃഷ്ടനാക്കിയിരുന്നില്ല. ദിവാൻജിയെന്ന നിലയിൽ ലഭിച്ചിരുന്ന ശമ്പളത്തിൽ ഒരു നല...' താൾ സൃഷ്ടിച്ചിരിക്കുന്നു
239568
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>298
ലായി സ്വീകരിച്ചിരുന്നത്. ധനം സമ്പാദിക്കണമെന്ന ആഗ്ര
ഹം ഒരിക്കലും അദ്ദേഹത്തെ ആകൃഷ്ടനാക്കിയിരുന്നില്ല.
ദിവാൻജിയെന്ന നിലയിൽ ലഭിച്ചിരുന്ന ശമ്പളത്തിൽ ഒരു
നല്ല ഭാഗം അദ്ദേഹം ധമ്മച്ചിലവുകൾക്കു നീക്കിവച്ചിരുന്നു.
ഇംഗ്ലണ്ഡിൽ താമസിക്കുന്ന കാലത്ത് അദ്ദേഹം തിരുവി
താംകൂറിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിഗതികളെ
ക്കുറിച്ചു ചില നല്ല ലേഖനങ്ങൾ എഴുതി പ്രസിദ്ധം ചെയ്തി<noinclude><references/>{{WSDC2014School}}</noinclude>
8xotb8tdbldfc23e91btslgtuj2su3q
239569
239568
2026-04-18T13:55:38Z
SijiR
13108
239569
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>298
ലായി സ്വീകരിച്ചിരുന്നത്. ധനം സമ്പാദിക്കണമെന്ന ആഗ്ര
ഹം ഒരിക്കലും അദ്ദേഹത്തെ ആകൃഷ്ടനാക്കിയിരുന്നില്ല.
ദിവാൻജിയെന്ന നിലയിൽ ലഭിച്ചിരുന്ന ശമ്പളത്തിൽ ഒരു
നല്ല ഭാഗം അദ്ദേഹം ധർമ്മച്ചിലവുകൾക്കു നീക്കിവച്ചിരുന്നു.
ഇംഗ്ലണ്ഡിൽ താമസിക്കുന്ന കാലത്ത് അദ്ദേഹം തിരുവി
താംകൂറിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിഗതികളെ
ക്കുറിച്ചു ചില നല്ല ലേഖനങ്ങൾ എഴുതി പ്രസിദ്ധം ചെയ്തി
ട്ടുണ്ട്.<noinclude><references/>{{WSDC2014School}}</noinclude>
16lcotztwjgpjalfsqd9kiio0di1dox
239570
239569
2026-04-18T13:56:02Z
SijiR
13108
/* Proofread */
239570
proofread-page
text/x-wiki
<noinclude><pagequality level="3" user="SijiR" /></noinclude>298
ലായി സ്വീകരിച്ചിരുന്നത്. ധനം സമ്പാദിക്കണമെന്ന ആഗ്ര
ഹം ഒരിക്കലും അദ്ദേഹത്തെ ആകൃഷ്ടനാക്കിയിരുന്നില്ല.
ദിവാൻജിയെന്ന നിലയിൽ ലഭിച്ചിരുന്ന ശമ്പളത്തിൽ ഒരു
നല്ല ഭാഗം അദ്ദേഹം ധർമ്മച്ചിലവുകൾക്കു നീക്കിവച്ചിരുന്നു.
ഇംഗ്ലണ്ഡിൽ താമസിക്കുന്ന കാലത്ത് അദ്ദേഹം തിരുവി
താംകൂറിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിഗതികളെ
ക്കുറിച്ചു ചില നല്ല ലേഖനങ്ങൾ എഴുതി പ്രസിദ്ധം ചെയ്തി
ട്ടുണ്ട്.<noinclude><references/>{{WSDC2014School}}</noinclude>
nt9fsh3xiaw07sv7m3o6kv0x2zbhry4
239573
239570
2026-04-18T13:58:52Z
Atheenasiji
13249
/* Validated */
239573
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>298
ലായി സ്വീകരിച്ചിരുന്നത്. ധനം സമ്പാദിക്കണമെന്ന ആഗ്ര
ഹം ഒരിക്കലും അദ്ദേഹത്തെ ആകൃഷ്ടനാക്കിയിരുന്നില്ല.
ദിവാൻജിയെന്ന നിലയിൽ ലഭിച്ചിരുന്ന ശമ്പളത്തിൽ ഒരു
നല്ല ഭാഗം അദ്ദേഹം ധർമ്മച്ചിലവുകൾക്കു നീക്കിവച്ചിരുന്നു.
ഇംഗ്ലണ്ഡിൽ താമസിക്കുന്ന കാലത്ത് അദ്ദേഹം തിരുവി
താംകൂറിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിഗതികളെ
ക്കുറിച്ചു ചില നല്ല ലേഖനങ്ങൾ എഴുതി പ്രസിദ്ധം ചെയ്തി
ട്ടുണ്ട്.<noinclude><references/>{{WSDC2014School}}</noinclude>
eu85ph5ek0ahtbqib4ej1d2la87bor7
താൾ:Changanasseri 1932.pdf/313
106
81242
239571
2026-04-18T13:57:29Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം മാറ-ലാണ് മഹാറാണി റീജൻ തിരുമനസ്സുകൊണ്ടു ചങ്ങനാശേരി പരമേശ്വരൻ പിള്ളയെ തിരുവിതാംകൂർ ഹൈ കോടതിയിലെ ഒരു നായാധിപനായി നിയമിച്ചത്. അന്നു ചങ്ങനാശേരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
239571
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>അദ്ധ്യായം
മാറ-ലാണ് മഹാറാണി റീജൻ തിരുമനസ്സുകൊണ്ടു
ചങ്ങനാശേരി പരമേശ്വരൻ പിള്ളയെ തിരുവിതാംകൂർ ഹൈ
കോടതിയിലെ ഒരു നായാധിപനായി നിയമിച്ചത്.
അന്നു ചങ്ങനാശേരിക്കു തിരുവിതാംകൂറിലെ പൊതുജന
ങ്ങളുടെ ഇടയിലുണ്ടായിരുന്ന സ്ഥാനം തുലോം ഉന്നതമായ
ഒന്നായിരുന്നു. നാനാജാതിമതസ്ഥരായ തിരുവിതാംകൂറിലെ
ബഹുലക്ഷം ജനങ്ങളുടെ വിശ്വാസാഭരങ്ങൾക്കു പാത്രീഭൂതനാ
യിരുന്ന ഏക നേതാവു വാസ്തവത്തിൽ അന്നു ചങ്ങനാശേരി
മാത്രമായിരുന്നു. തിരുവിതാംകൂറിലെ പൊതുക്കാ പ്രവർത്തന
ങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വം ഒഴിച്ചുകൂടുവാൻ വഹി
യാത്ത ഒരു കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്റെ നേതൃ
ത്വത്തിലാരംഭിച്ചു വിജയകരമായി അവസാനിച്ചിരുന്ന നിയമ
സഭാപരിഷ്കാരപ്രക്ഷോഭണം അടുത്ത പടിയായ ഉത്തരവാദ
ഭരണപ്രസ്ഥാനമായി വളരുവാൻ ആരംഭിച്ചുകഴിഞ്ഞിരുന്നു.
അങ്ങിനെയൊരു ബഹുജനപ്രസ്ഥാനത്തെ ആത്മാർതയോടും
ഊർജ്ജ്വസ്വലതയോടും നയിച്ചുകൊണ്ടുപോകുവാൻ പ്രാപ്ത
നായ ഒരു നേതാവായി അന്നു ചങ്ങനാശേരി മാത്രമേ ഉണ്ടാ
യിരുന്നുള്ളു. അദ്ദേഹത്തിനുള്ള പിന്തുണയും, പ്രാബല്യവും,
കുശലതയും മറെറാരു ജനപ്രമാണിക്കുന്നുണ്ടായിരുന്നില്ല.
വര ക്ഷേത്രസത്യാഗ്രഹത്തിൽ നിന്നും പൊട്ടി വളന്നു തഴച്ചു
വികസിച്ച ക്ഷേത്രപ്രവേശന പ്രക്ഷോഭണം ഊർജ്ജിതമായി
ആരംഭിച്ചുകഴിഞ്ഞിരുന്നു. ചങ്ങനാശേരിയുടെ നേതൃത്വം
ലഭിക്കുമെന്നുള്ള പരിപൂർണ്ണവിശ്വാസത്തോടുകൂടിയാണു ടി.
കെ. മാധവനും, മാറ്റ് അയിത്തോച്ചാടന പ്രവർത്തകന്മാരും
അവരുടെ പരിപാടികൾ രൂപവൽക്കരിച്ചിരുന്നത്.
ഈ ഘട്ടത്തിലാണ് അദ്ദേഹം ന്യായാധിപദം സ്വീക
രിക്കുവാൻ തീർച്ചയാക്കിയത്. ചങ്ങനാശേരി സക്കാരുദ്യോഗം
സ്വീകരിച്ചതിനെപ്പറ്റി അഭിപ്രായാന്തരങ്ങൾ അന്തരീക്ഷ
ത്തിൽ മുഴങ്ങുവാൻ തുടങ്ങി. ഹൈക്കോടതിയിലെ നായാ<noinclude><references/>{{WSDC2014School}}</noinclude>
hxtnef2bhj2pdmbu75u1w4suiv2gpm4
താൾ:Changanasseri 1932.pdf/314
106
81243
239572
2026-04-18T13:58:32Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '300 ധിപദത്തിൽ അഭികാമ്യമായി യാതൊന്നും തന്നെ അദ്ദേഹ ത്തിൽ തോന്നുവാനുണ്ടായിരുന്നില്ലെന്നാണു സ്നേഹരൂപത്തിൽ അദ്ദേഹത്തെ വിമശിച്ചവർ അഭിപ്രായപ്പെട്ടത്. ഒരു കോടത...' താൾ സൃഷ്ടിച്ചിരിക്കുന്നു
239572
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>300
ധിപദത്തിൽ അഭികാമ്യമായി യാതൊന്നും തന്നെ അദ്ദേഹ
ത്തിൽ തോന്നുവാനുണ്ടായിരുന്നില്ലെന്നാണു സ്നേഹരൂപത്തിൽ
അദ്ദേഹത്തെ വിമശിച്ചവർ അഭിപ്രായപ്പെട്ടത്. ഒരു
കോടതി ജഡ്ജിക്കും ലഭിച്ചിട്ടില്ലാത്ത ഒരു സ്ഥാനമാണ് അന്ന
ദേഹത്തിനു പൊതുജനങ്ങളുടെ ഇടയിലുണ്ടായിരുന്നതു് എന്ന
വർ വാദിച്ചു. പൊതു ജനങ്ങൾ അദ്ദേഹത്തിലപ്പിച്ചിരുന്ന
സ്നേഹവിശ്വാസങ്ങളെ നിസ്സാരമായി ചവുട്ടി നീക്കിയിട്ടു ഗവ
മെൻറിന്റെ കീഴിൽ ഒരു ഉദ്യോഗം സ്വീകരിക്കുവാൻ അദ്ദേ
ഹത്തെ പ്രേരിപ്പിച്ച മനോഭാവം ആക്ഷേപമാണെന്നും
അവർ അഭിപ്രായപ്പെടുകയുണ്ടായി. തിരുവിതാംകൂറിൽ ഉത്തര
വാദഭരണം കൈവരുത്തുന്നതിനു വേണ്ടി വാദിച്ചിരുന്ന
നാശേരി, അദ്ദേഹത്തിന്റെ വിശ്വാസങ്ങളേയും ലക്ഷ്യങ്ങ
ളേയും ബലികഴിച്ചു സേച്ഛാധികാര ഭരണത്തിൻ കീഴിൽ
ഒരു
രോഗം സ്വീകരിച്ചത്. ആശങ്ങളെ താഴ്ത്തുന്നതിനു തുല്യമാ
ണെന്ന് ഒരു കൂട്ടർ വാദിച്ചു. ഉത്തരവാദഭരണത്തിൻ കീഴിൽ
ഹൈക്കോടതി ജനിപദത്തെക്കാൾ എത്രയോ ഉയർന്നതുമായ
ഒരു സ്ഥാനം വഹിക്കുവാൻ പ്രാപ്തനും അഹനുമായ അദ്ദേഹം
ജനപക്ഷത്തുനിന്നും വേർപെട്ടു താൽക്കാലികമായ ഔന്ന
തത്തെ മാത്രം ലാക്കാക്കി പ്രവർത്തിച്ചതു പൊതുജനങ്ങളോടു
ചെയ്ത വഞ്ചനയാണെന്നു മറ്റു ചിലരഭിപ്രായപ്പെട്ടു. തിരുവി
താംകൂറിൽ ഉത്തരവാദഭരണമാണു നിലവിലിരുന്നതെങ്കിൽ
പ്രധാന മന്ത്രിപദത്തിലേയ്ക്കും ബഹുഭൂരിപക്ഷത്തോടെ തിര
ഞെഞ്ഞെടുക്കപ്പെടുമായിരുന്ന ചങ്ങനാശേരി പരമേശ്വരൻ പിള്ള
പൊതുജനങ്ങളുടെ സ്നേഹാദരങ്ങളെയും അനമായ വിശ്വാ
സത്തേയും പുറംകാലുകൾ കൊണ്ടു തട്ടിമാറ്റിയിട്ടു ഗവ
നിന്റെ കീഴിൽ ഒരു രോഗം സ്വീകരിക്കാമെന്നു വിചാരിച്ചതു
തുലോം പരിതാപകരമായിപ്പോയിയെന്നാണ് ഈ ഗ്രന്ഥ
കർത്താവ് അക്കാലത്ത് ഒരു ലേഖനമ പ്രസ്താവിച്ചത്.
ചങ്ങനാശേരിയുടെ ഉദ്യോഗസ്വീകരണത്തെക്കുറിച്ചു പ്രതികൂല
മായ പല വിവരങ്ങളും അക്കാലത്തു പത്രപംക്തികളിൽ
പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരു പൊതുക്കായ പ്രസക്തനെന്ന
നിലയിൽ ബഹുജനങ്ങൾ അദ്ദേഹത്തിൽ നിക്ഷേപിച്ചിരുന്ന
വിശ്വാസാഭരങ്ങളെ മാത്രമാണ് ഈ വിമർശനങ്ങൾ വെളിപ്പെ<noinclude><references/>{{WSDC2014School}}</noinclude>
3v2i3j4p8jyyp88st8n3dhbya9poal1
താൾ:Changanasseri 1932.pdf/316
106
81244
239574
2026-04-18T14:01:26Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '301 ടുത്തുന്നത്. പക്ഷെ അന്നത്തെ പരിതഃസ്ഥിതികളിൽ ഒരു ജനകീയനേതാവു സക്കാർ ജീവനത്തിൽ പ്രവേശിക്കുന്നതാ പാമായി പരിഗണിക്കപ്പെടാവുന്നതാണോ എന്നുള്ളതാണ ഇവിടെ ഉത്ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239574
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>301
ടുത്തുന്നത്. പക്ഷെ അന്നത്തെ പരിതഃസ്ഥിതികളിൽ ഒരു
ജനകീയനേതാവു സക്കാർ ജീവനത്തിൽ പ്രവേശിക്കുന്നതാ
പാമായി പരിഗണിക്കപ്പെടാവുന്നതാണോ എന്നുള്ളതാണ
ഇവിടെ ഉത്ഭവിക്കുന്ന പ്രശ്നം. മഹാത്മാഗാന്ധിയുടെ നിസ്സഹ
കരണപരിപാടിയും നിയമലംഘനപ്രസ്ഥാനവും അന്നു നാട്ടുരാ
ജ്യങ്ങളിൽ സ്വീകരിച്ചിരുന്നില്ല. അവ നാട്ടുരാജ്യങ്ങളിലേയും
പകർത്തുന്ന വിഷയത്തിൽ ഭാരതമഹാജനസഭതന്നെ ആനുകൂ
ല്യം പ്രദശിപ്പിച്ചിരുന്നില്ല. ഇവിടത്തെ ജനങ്ങൾ അതിനു സന്ന
ദ്ധരുമായിരുന്നില്ല. ബ്രിട്ടീഷിൻഡ്യയിൽ ഉദ്യോഗസ്ഥലോകവും
പൊതുജനസംഘടനകളും തമ്മിൽ നിലവിലുണ്ടായിരുന്ന
ബന്ധമല്ല നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നത്. നാട്ടുരാജ്യപ്രജ
കൾ അവരുടെ മഹാരാജാക്കന്മാരുടെ ഭരണത്തെ, അതെത്ര
തന്നെ വിദേശീയമേധാവിത്വത്തിനു വിധേയമായിരുന്നു എന്നു
വരികിലും ആഭ്യന്തരകാലങ്ങളിൽ നിസ്സീമമായ ഭക്തിയോടു
കൂടിയാണു വീക്ഷിച്ചിരുന്നത്. നാട്ടുരാജ്യത്തിലെ ഒരു പൌ
രൻ ലഭിക്കാവുന്ന ഏറ്റവും അത്യുന്നതമായ ഒരു സ്ഥാന
മാണു ഹൈക്കോടതിയിലെ ന്യായാധിപദം. എന്നാൽ
വ്യക്തിപരമായ ഉൽക്കഷത്തിനും അന്നതിക്കും വേണ്ടി
ഒരു പൊതുക്കാൻ പ്രസൻ ജനകീയതാലയങ്ങളേ ഒരു പവി
ട്ടുപടിയായി ഉപയോഗിച്ചുകൊണ്ടാണോ മാട്ടുന്നതെ
ന്നുള്ള പ്രശ്നം ഇവിടെ ആലോചനയ്ക്കു വിഷയമാകേണ്ടതാണ്.
പൊതുജനതാല്പങ്ങളെ ഒറ്റുകൊടുക്കയും, അങ്ങിനെ ആത്മാ
ഭിമാനത്തെയും, താൻ ജീവിതകാലം മുഴുവൻ മുറുകെപ്പിടിച്ചി
രുന്ന ആദർശങ്ങളേയും, വിറ്റഴിക്കയും, ചെയ്യുന്ന ഒരു നയം
ഉദ്യോഗലബ്ധിക്കു വേണ്ടി ഒരു ജനപ്രമാണി സ്വീകരിക്കുകയാ
ണെങ്കിൽ അതു തികച്ചും ആക്ഷേ പാഹമാണെന്നുള്ളതിനു രണ്ടു
പക്ഷമില്ല. ചങ്ങനാശേരിയുടെ ഉദ്യോഗസ്വീകരണത്തെപ്പറ്റി
അങ്ങിനെ ഒരപവാദം പറയുക ഏതൊരു വിധത്തിലും
സാധ്യമാണോ? ഉദ്യോഗസ്വീകരണത്തിനദിവസങ്ങൾക്കു
മുൻപുവരെ ഏതൊരു പൊതുജനപ്രസ്ഥാനത്തേയും നയി
ക്കുന്നതിനും, ഗവണ്മെന്റിന്റെ അനീതികരങ്ങളായ പ്രവ
നങ്ങളെ നിർഭയം വിമരിക്കുന്നതിനും, ചങ്ങനാശേരി
എപ്പോഴും സന്നദ്ധനായിരുന്നു എന്നുള്ളതിന് അന്നത്തെ
പൊതുക്കായിപ്രവത്തനങ്ങളുടെ ചരിത്രം സാക്ഷ്യം വഹിക്കു<noinclude><references/>{{WSDC2014School}}</noinclude>
cbu7tg51vstcbv76zu89yztsu1j8l6o
താൾ:Changanasseri 1932.pdf/317
106
81245
239575
2026-04-18T14:02:05Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '302 ന്നുണ്ട്. ജനങ്ങളുടെ അതികഠിനമായ പ്രതിഷേധത്തിനു വിഷ യമായ വാട്ട്സിന്റെ ബ്രൂക്ക് ബ്രാൻഡ് പദ്ധതിയെ ചങ്ങനാ ശേരി പരസ്യമായി പ്രതികൂലിക്കുകയുണ്ടായില്ലെന്നാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
239575
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>302
ന്നുണ്ട്. ജനങ്ങളുടെ അതികഠിനമായ പ്രതിഷേധത്തിനു വിഷ
യമായ വാട്ട്സിന്റെ ബ്രൂക്ക് ബ്രാൻഡ്
പദ്ധതിയെ ചങ്ങനാ
ശേരി പരസ്യമായി പ്രതികൂലിക്കുകയുണ്ടായില്ലെന്നാണ് അദ്ദേ
ഹത്തെ നിശിതമായി വിമശിക്കുന്ന പ്രതികൂലകക്ഷികൾ
കൊണ്ടുവരാറുള്ള പ്രധാനമായ ആക്ഷേപം. വ്യക്തിപരമായ
ധനലാഭത്തെ ഇച്ഛിച്ചാൽ കിഴക്കൻ മലകളിലൊരു വലിയ
വിഭാഗം ഒരു വിദേശകമ്പനിക്കു തേയിലക്കഷിക്കു വേണ്ടി
പതിച്ചുകൊടുക്കുവാൻ വാട്ട്സ് ഒരുങ്ങിയതെന്നുള്ള ആരോ
അനന്തരകാലങ്ങളിൽ പാടെ പൊളിഞ്ഞുപോയി
ട്ടുണ്ട്. രാജ്യക്ഷേമത്തിനും സാമ്പത്തികമായ പല പ്രശ്നങ്ങൾ
ക്കും പരിഹാരമുണ്ടാക്കുന്നതിനും, തന്റെ പദ്ധതി പ്രയോജ
കീഭവിക്കുമെന്നുള്ള ഉത്തമവിശ്വാസത്തോടുകൂടിയാണു വാട്ട്സ്
ബ്രൂക്ക് ബാൻഡ് പദ്ധതിക്കടിസ്ഥാനമിട്ടത്. വാട്ട്സിന്റെ
ഉത്തമവിശ്വാസത്തിലും, നിഷ്കപടമായ രാജ്യസ്നേഹത്തിലും
സംശയലേശമില്ലാതിരുന്ന ചങ്ങനാശേരി ആ പദ്ധതിയെ അ
നുകൂലിക്ക തന്നെയാണു ചെയ്തിരുന്നതെങ്കിൽ കൂടി അതുാഗ
ലബ്ധിക്കു വേണ്ടിയായിരുന്നു എന്നു നിഷ്പക്ഷ ബുദ്ധികൾക്കു പറ
യുവാൻ സാധ്യമല്ല. വാട്ട്സിന്റെ രാജ്യക്ഷേമകരങ്ങളായിരുന്ന
മിക്ക പദ്ധതികളേയും ചങ്ങനാശേരി പ്രശംസിക്കയും അനു
കൂലിയുമാണു ചെയ്തിട്ടുള്ളത്. ഒരു ഗവണ്മെൻറുണ്ടെങ്കിൽ
ഞാൻ എപ്പോഴുമതിനെതിരായിരിക്കും” എന്നുള്ള ഒരു നയ
നല്ല ചങ്ങനാശേരി അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമായി
സ്വീകരിച്ചിരുന്നത്. കിഴക്കൻ മലകൾ തെളിച്ചു തേയില
കൃഷിക്കുപയോഗിക്കുന്നതായിരുന്നാൽ അതുകൊണ്ടു തിരുവി
താംകൂറിലെ കാലവഷങ്ങൾ നിലച്ചുപോകുമെന്നുള്ള, ജന
പക്ഷത്തിന്റെ എതിപ്പിനു മുഖ്യനിദാനമായ, അഭിപ്രായ
തെപ്പറ്റി ഭൂമിശാസ്ത്രവിദഗ്ദ്ധന്മാർ പറയുവാനുള്ളതെന്താ
ണെന്നും ഇന്നുവരെയും ആരും അന്വേഷിച്ചിട്ടില്ല. സ്വദേശി
മൂലധനം സുലഭമല്ലാതിരിക്കുന്നിടത്തോളം കാലം, വിപുല
മായ തോതിൽ കാഷികപരീക്ഷണങ്ങളും, വ്യവസായസംരംഭ
ങ്ങളും തുടങ്ങുവാൻ വിദേശകമ്പനികൾക്കു ഭൂമി പതിച്ചു
കൊടുക്കുന്നത് അനാശാസ്യമാണെന്നുള്ള അഭിപ്രായം സാ
മ്പത്തികദൃഷ്ട്യാ നീതീകരിക്കുവാൻ വിഷമമാണു്.<noinclude><references/>{{WSDC2014School}}</noinclude>
7qhjciqjzs5t9pu0x8tyo47sr9lagg0
താൾ:Changanasseri 1932.pdf/318
106
81246
239576
2026-04-18T14:02:49Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '303 രാജ്യത്തിന്റെ സാമ്പത്തികമായ അഭിവൃദ്ധിക്ക് എന്നേയും ഹാനിയുണ്ടാക്കുന്ന ചില ഉപയോഗങ്ങൾക്കു സ്വദേശി മൂലധന ത്തിന്റെ താല്ക്കാലികമായ അഭാവത്തിലും ഭൂമി അല്പകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239576
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>303
രാജ്യത്തിന്റെ സാമ്പത്തികമായ അഭിവൃദ്ധിക്ക് എന്നേയും
ഹാനിയുണ്ടാക്കുന്ന ചില ഉപയോഗങ്ങൾക്കു സ്വദേശി മൂലധന
ത്തിന്റെ താല്ക്കാലികമായ അഭാവത്തിലും ഭൂമി അല്പകാലത്ത
തെങ്കിലും അന്യാധീനപ്പെടുത്തുന്നത്
അങ്ങിനെ ഒരുപയോഗമാണു ലോഹഖനനം. ഖനികളിൽ
നിന്നു ലോഹങ്ങൾ നിരന്തരമായി കഴിച്ചെടുക്കുന്നതുകൊണ്ടു
കാലാന്തരത്തിൽ അവ നിർവ്വാണമായിത്തീരുന്നു. മൂലധനം മുട
ക്കിയിട്ടുള്ള വിദേശികളുടെ പല വിപ്പിക്കുവാനല്ലാതെ പ്രസ്തുത
വ്യവസായം കൊണ്ടു. രാജ്യത്തിനു കാരണമായ യാതൊരു സാമ്പ
ത്തിക യസ്സുമുണ്ടാകുന്നില്ല. എന്നാൽ കാഷികമായ ഉപ
യോഗങ്ങൾക്കു നിശ്ചിതകാലത്തേയും വിദേശികൾക്കുപോലും
ഭൂമി പതിച്ചുകൊടുക്കുന്നതുകൊണ്ടു ചില സാമ്പത്തികമായ
പ്രശ്നങ്ങൾക്കു പരിഹാരമാറ്റം നിദ്ദേശിക്കുവാൻ കഴിഞ്ഞു
എന്നു വന്നതാം. കൂടാതെ അലസമായി കിടക്കുന്ന ഭൂമി
ഫലഭൂയിഷ്ഠമായിത്തീരുവാനും ഇതു സഹായിക്കുന്നുണ്ട്
ഏതായാലും പൊതുജനാഭിപ്രായത്തെ
ആദരിച്ചു
ബുക്ക് ബാൻഡ് പദ്ധതി ഉപേക്ഷിക്കുവാനുള്ള സന്മനസ്സു
വാട്ട് സിനുണ്ടായതുകൊണ്ട് അദ്ദേഹത്തിന്റെ പദ്ധതിയുടെ
നന്മതിന്മകൾ കണ്ടറിയുന്നതിനും ഇന്നാട്ടിലെ ജനങ്ങൾക്കുവ
സരം ലഭിച്ചില്ല. വർദ്ധിച്ചുവന്ന പൊതുജനാഭിപ്രായത്തെ
ആദരിച്ചു തന്റെ സാമ്പത്തിക പദ്ധതി ഉപേക്ഷിക്കുവാൻ
വാട്ട്സ് സന്നദ്ധനായി. അതൊന്നുകൊണ്ടുമാത്രം തന്നെ ഒരു
വ്യവസ്ഥാപിത ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം തിരു
വിതാംകൂറിലെ ജനങ്ങളുടെ കൃതജ്ഞതയെ അർഹിക്കുന്നുണ്ട്.
ഈ പദ്ധതിയെപ്പറ്റി ചങ്ങനാശേരിക്കുണ്ടായിരുന്ന അഭിപ്രാ
യങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വാട്ട്സിന്റെ ഭരണ
ത്തിനു പൊതുവേ ചങ്ങനാശേരി നൽകിയിരുന്ന ആനുകൂല്യം
നീതീകരിക്കത്തക്കതായിരുന്നു എന്നു ആ കാലഘട്ടത്തിൽ
നിന്നകന്നു ജീവിക്കുന്ന ഇന്നത്തെ തിരുവിതാംകൂറിലെ പൌര
സഞ്ചയം അഭിപ്രായപ്പെടുമെന്നുള്ളതു നിൽക്കമാണ്. ബുക്ക്
ബാൻഡ് പദ്ധതിയെ പ്രതികൂലിക്കാതിരുന്നതുകൊണ്ടാണു
വാട്ടസ് ചങ്ങനാശേരിയ്ക്കും ന്യായാധിപപദം നൽകുവാൻ മഹാ
റാണി റീജൻ തിരുമനസ്സിനെ ഉപദേശിച്ചതെന്നുള്ള വാദം<noinclude><references/>{{WSDC2014School}}</noinclude>
2v1xh29201aw5ihitszq9uaig4ysqij
താൾ:Changanasseri 1932.pdf/319
106
81247
239577
2026-04-18T14:03:28Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '304 കഴമ്പില്ലാത്ത ഒന്നാണ്. വാട്ട്സിന്റെ വരുമാനപ്പ ലേഷൻ തുടങ്ങിയ പൌരാവകാശധ്വംസനപരമായ നിയമ ങ്ങളെ മുന്നിട്ടു നിന്നെ തൃക്കയും, അവയെ തിരായി തീവ്രമായ പ്രക്ഷോഭണം...' താൾ സൃഷ്ടിച്ചിരിക്കുന്നു
239577
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>304
കഴമ്പില്ലാത്ത ഒന്നാണ്. വാട്ട്സിന്റെ വരുമാനപ്പ
ലേഷൻ തുടങ്ങിയ പൌരാവകാശധ്വംസനപരമായ നിയമ
ങ്ങളെ മുന്നിട്ടു നിന്നെ തൃക്കയും, അവയെ തിരായി തീവ്രമായ
പ്രക്ഷോഭണം നടത്തുകയും, ചെയ്തു ചങ്ങനാശേരി ഉദ്യോഗ
ലബ്ധിക്കുവേണ്ടി ബുക്ക് ബാൻഡ് പദ്ധതിയെ അനുകൂലി
ച്ചെന്നോ പ്രതികൂലിച്ചില്ലെന്നോ പറയുന്നത് ബാലിശവും
നിരതകവുമായ ഒരു വാദമാണ്.
ഹൈക്കോടതിയിലെ ന്യായാധിപപദം അലംകരിക്കു
വാൻ വേണ്ട കായശേഷിയോ നിയമപരിജ്ഞാനമോ ചങ്ങനാ
ശേരിക്കുണ്ടായിരുന്നില്ലെന്നും, ഒരു ദിവാൻജിയുടെ ആനുകൂല്യം
കൊണ്ടുമാത്രമാണതദ്ദേഹം സമ്പാദിച്ചതെന്നും പറയുവാൻ
ഭോഷകളുകൾ പോലും ഇന്നുവരെ ചെയ്യപ്പെട്ടിട്ടില്ല. ഹൈ
ക്കോടതിയിലെ ജനിപദം ചങ്ങനാശേരിക്കൊരിക്കലും അന
മായ ഒരാഡംബരമായിരുന്നില്ല. ന്യായാധിപപദമല്ല തിരുവി
താംകൂറിലെ സിവപദം തന്നെ പ്രശംസനീയമാംവണ്ണം താങ്ങ
വാനുള്ള ശേഷി അദ്ദേഹത്തിന്റെ ചുമലുകൾക്കുണ്ടായിരുന്നു
എന്ന കായവും നിർവ്വിവാദമാണ്. നിർഭയമായ പൊതുജന
സേവനത്തിനും നിസ്സീമമായ നിയമപരിജ്ഞാനത്തിനും അസാ
മാനമായ പ്രതിഭാവിലാസത്തിനും ഒരു പ്രതിഫലമെന്ന
പോലെ, അദ്ദേഹത്തിന്റെ അന്യാദൃശമായ കാശേഷിയെ
വേണ്ടവണ്ണം ധരിച്ച ഗവണ്മെൻറ് ഔചിത്യബുദ്ധിയോടുകൂടി
ചങ്ങനാശേരിയ്ക്കും നൽകിയ അനുരൂപമായ ഒരു പാരിതോഷി
കമായിരുന്നു ന്യായാധിപപദമെന്നു നിസ്സംശയം പറയാം.
ചങ്ങനാശേരി ഷ്ഠതയിൽ ജനിച്ചുവള ദേഹമല്ല.
ശ്രേഷ്ഠത ആരും അദ്ദേഹത്തെ പിടിച്ചേല്പിക്കുകയുമുണ്ടായില്ല.
അക്ഷീണമായ പരിശ്രമംകൊണ്ടും അനുനമായ സേവനം കൊ
ണ്ടുമാണ് അദ്ദേഹം ആ മഹനീയപദത്തിലെത്തിക്കുന്നത്.
ഉദ്യോഗജീവിതത്തിലെ ഔന്നത്യവും ധാർഷ്ട്യവും അനുഭവിച്ചു
രസിക്കുവാനും അങ്ങിനെ ജീവിതശിഷ്ടം അഹങ്കാരിയും അധ
ഷ്യനുമായിക്കഴിഞ്ഞുകൂടുവാനുമല്ല ചങ്ങനാശേരി ഉദ്യോഗാ
പാനത്തിൽ കയറിയിറങ്ങിയത്. ഉദ്യോഗജീവിതം കൊണ്ടു
പൊതുക്കാൻ പ്രവർത്തനങ്ങളുടെ മാതൃതയേ അദ്ദേഹം വദ്ധിപ്പി<noinclude><references/>{{WSDC2014School}}</noinclude>
rnqrh9007jc8iq1hj8wfomzlkgl8rif
താൾ:Changanasseri 1932.pdf/320
106
81248
239578
2026-04-18T14:04:10Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '305 ക്കുകയാണു ചെയ്തിട്ടുള്ളത്. ന്യായാധിപപദത്തിൽ കഴിച്ചു കൂട്ടിയ അഞ്ചാറു വഷങ്ങൾ ഔദ്യോഗികജീവിതവും പൊതുജന സേവനവും രണ്ടും രണ്ടല്ലെന്നു വ്യക്തമാക്കുവാനാണ് അദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239578
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>305
ക്കുകയാണു ചെയ്തിട്ടുള്ളത്. ന്യായാധിപപദത്തിൽ കഴിച്ചു
കൂട്ടിയ അഞ്ചാറു വഷങ്ങൾ ഔദ്യോഗികജീവിതവും പൊതുജന
സേവനവും രണ്ടും രണ്ടല്ലെന്നു വ്യക്തമാക്കുവാനാണ് അദ്ദേഹം
വിനിയോഗിച്ചത്. അനന്തരകാലങ്ങളിലെ പൊതുപ്രവർത്തന
ത്തിനുള്ള ശക്തി സംഭരിക്കുക മാത്രമാണ് അന്നദ്ദേഹം ചെയ്തു.
കൊണ്ടിരുന്നത്. പെൻഷൻ പറ്റിയ ഒരു ന്യായാധിപൻ
മാതരമായ ലോകത്തിൽ ജീവിക്കുന്ന ദേവാംശജാ
ഗന്ധവനോ അല്ലെന്നും, രാജ്യത്തിലെ സാമാന്യജനങ്ങളോടു
തോളോടുതോളുരുമ്മിക്കഴിഞ്ഞുകൂടേണ്ട ഒരു സേവകൻ മാത്ര
മാണെന്നും, ജനകീയതാലയങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി,
വേണ്ടിവന്നാൽ മുന്നോട്ടിറങ്ങി പ്രവർത്തിക്കുവാനുള്ള കാവ്യം
പെൻഷൻ പറ്റിയ
ഉദ്യോഗസ്ഥനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവരെപ്പോലെതന്നെ
എങ്കിലും, ഒരു സംഗതികൂടി ഇവിടെ പ്രസ്താവിക്കാതെ
ഗത്യന്തരമില്ല. ജനകീയനേതാക്കന്മാരുടെ പ്രവർത്തനങ്ങളെ
നിദാക്ഷിണ്യമായ വിമർശനബുദ്ധിയോടുകൂടി സൂക്ഷിച്ചു വീക്ഷി
ച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ പൊതുജനങ്ങളിൽ ഒരു
വലിയ വിഭാഗം ചങ്ങനാശേരിയുടെ ഉദ്യോഗസ്വീകരണം
അക്ഷന്തവ്യമായ ഒരപരാധമായിട്ടാണു പരിഗണിച്ചത്.
അദ്ദേഹം അന്നുവരെ ചെയ്തുപോന്ന ജനക്ഷേമകരങ്ങളായ
പ്രവർത്തനങ്ങളെ വിസ്മരിക്കുവാനും, ദുരുദ്ദേശങ്ങൾ അദ്ദേഹ
ത്തിൽ ആരോപിക്കുവാനും അവരിൽ ഒരു ന്യൂനപക്ഷമെങ്കിലും
തുനിയാതിരുന്നില്ല. ഉദ്യോഗജീവിതത്തിൽനിന്നു വിരമിച്ച
പൂർവ്വാധികം ഊജ്ജ്വസ്വലതയോടെ പൊതുക്കായ ജീവിതത്തി
ലേയും തിരിച്ചുവന്ന ചങ്ങനാശേരിയുടെ അനന്തരസംരംഭ
ങ്ങളെ സംശയദൃഷ്ടിയോടെയാണ് ഇവർ വീക്ഷിച്ചുകൊണ്ടിരു
ന്നത്. പഴയ ജനസമ്മിതി അതേപടി ആർജ്ജിക്കുവാൻ
അദ്ദേഹത്തിനും അനല്പമായി ആയാസപ്പെടേണ്ടി വന്നു എന്നു
ഇത് കേവലം ഒരു പരമാം മാത്രമാണ്. വ്യക്തിപരമായ
ഔന്നത്യത്തിനും നേതൃത്വത്തിനും വേണ്ടിയുള്ള ഒരാളുടെ ശ്രമ
ങ്ങളായിട്ടാണ് ഏറ്റവും ജനക്ഷേമകരങ്ങളായിരുന്ന അദ്ദേഹ
ത്തിന്റെ പ്രവർത്തനങ്ങളെ പോലും ചിലർ വ്യാഖ്യാനിച്ചത്.<noinclude><references/>{{WSDC2014School}}</noinclude>
2ylws9dlqmsbzmchysnhdg74b7issr8
താൾ:Changanasseri 1932.pdf/321
106
81249
239579
2026-04-18T14:05:27Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '306 ഉദ്യോഗസ്വീകരണമൊന്നു മാത്രമായിരിക്കണം പ്രതികൂലമായ ഈ വിമർശനങ്ങൾക്കിട നൽകിയത്. ആ വിധത്തിൽ ചങ്ങനാ ശേരിയുടെ ഉദ്യോഗസ്വീകരണം തിരുവിതാംകൂറിലെ പൊതു കാജീവിതത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
239579
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>306
ഉദ്യോഗസ്വീകരണമൊന്നു മാത്രമായിരിക്കണം പ്രതികൂലമായ
ഈ വിമർശനങ്ങൾക്കിട നൽകിയത്. ആ വിധത്തിൽ ചങ്ങനാ
ശേരിയുടെ ഉദ്യോഗസ്വീകരണം തിരുവിതാംകൂറിലെ പൊതു
കാജീവിതത്തെ കുറഞ്ഞൊന്നു ദുഷിപ്പിക്കുവാനും, ബഹുജന
ങ്ങൾക്കു ജനകീയ നേതാക്കന്മാരിലുള്ള വിശ്വാസം അല്പമൊന്നു
കുറയുവാനും പ്രാപ്തമായിട്ടുണ്ടെന്നുള്ള പരമാർത്ഥം ഇവിടെ
മറച്ചുവയ്ക്കുന്നില്ല. ബ്രിട്ടീഷിൻഡയിലെപ്പോലെ ഉദ്യോഗം
തുടങ്ങിയ പ്രലോഭനങ്ങളിൽ നിന്നകന്നു നിന്നു. ത്യാഗമോഹ
നവും ശോകസങ്കലിതവും ആയ ഒരു എളിയ ജീവിതം മാത്രം
നയിച്ചുകൊണ്ട് സേവനമനുഷ്ഠിക്കുവാൻ തിരുവിതാംകൂറിലേ
അത്യുന്നതന്മാരായ പൊതുക്കായ പ്രസക്തന്മാർ പോലും ഒരു
കാലം കഴിഞ്ഞിരുന്നില്ലെന്നുള്ളത് ഒരു വലിയ ദൂരദൃഷ്ടം ത
ന്നെയായിരുന്നു. എങ്കിലും അന്നു് ഉദ്യോഗസ്വീകരണംകൊണ്ടു
പൊതുക്കാൻ ജീവിതത്തിന്റെ മാന്യത വർദ്ധിപ്പിക്കുവാനൊരു
ങ്ങിയ നേതാക്കന്മാരുടെ പ്രവൃത്തിയെ അപലപിക്കുവാൻ
ഇവിടത്തെ പരിതസ്ഥിതികളിൽ അതു മതിയായ കാരണമാ
കമെന്നു തോന്നുന്നില്ല.
ചങ്ങനാശേരി ജനസമ്മതിയുള്ള ഒരു ന്യായാധിപനായി
രുന്നു. അദ്ദേഹത്തിന്റെ നിഷ്പക്ഷതയും, നീതിബോധവും
ചോദ്യം ചെയ്യുവാൻ ശത്രുക്കൾ പോലും കൈയ്യപ്പെട്ടിട്ടില്ല.
തിരുവിതാംകൂറിലെ അത്യുന്നതമായ നീതിന്യായാസനത്തിന്റെ
പ്രൌഡിയും, അന്തസ്സും അദ്ദേഹത്തിന്റെ ഹസ്തങ്ങളിൽ
തുലാം സുരക്ഷിതങ്ങളായിരുന്നു. ബാഹ്യപ്രേരണകൾ ഒരി
ക്കൽ പോലും അദ്ദേഹത്തെ നിയമത്തിന്റെ നിർദ്ദാക്ഷിണ്യ
മായ ഗതിപഥത്തിൽ നിന്നു വ്യതിചലിപ്പിച്ചിട്ടില്ല. നായാ
സനത്തിലിരിക്കുന്ന ചങ്ങനാശേരി അക്ഷോഭ്യനും, അചഞ്ചല
നമാണ്. പ്രസന്നവും എന്നാൽ ഗൌരവപൂർണ്ണവുമായ അദ്ദേ
ഹത്തിന്റെ വ്യക്തിത്വം അഭിഭാഷകലോകത്തിന്റെ ബഹുമാ
നാദരങ്ങൾക്കു പാത്രമായിരുന്നു. വക്കീലന്മാരുടെ വാദഗതി
കൾ പ്രശാന്തമായും ക്ഷമാപൂണ്ണമായും ശ്രദ്ധിച്ചു പഠിക്കുവാൻ
അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അഭിഭാഷകന്മാരുടെ
ഗള നാളങ്ങളിൽ ചാടിവീണ് അവരുടെ വാദഗതിയെ അനു
നിമിഷം പ്രതിബന്ധപ്പെടുത്തുന്ന ഉദ്ധതനായ ഒരഭിഭാഷക<noinclude><references/>{{WSDC2014School}}</noinclude>
q786lwfeo88x6xscltipfhktftg0jzt
താൾ:Changanasseri 1932.pdf/322
106
81250
239580
2026-04-18T14:06:34Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ദേഹ 507 ചോദ്യക്കാവിന്റെ സ്ഥാനമല്ല, നായാധിപനെന്ന നിലയി ലദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹം വക്കീലന്മാരോടു വില പ്പോൾ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വാദഗതിയും വസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
239580
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>അദ്ദേഹ
507
ചോദ്യക്കാവിന്റെ സ്ഥാനമല്ല, നായാധിപനെന്ന നിലയി
ലദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹം വക്കീലന്മാരോടു വില
പ്പോൾ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വാദഗതിയും വസ്തുത
കളും മനസ്സിലാക്കുവാൻ വേണ്ടിയാണ് അദ്ദേഹം ചോദ്യങ്ങൾ
ചോദിക്കാറുള്ളത്. തൃപ്തികരമായ മറുപടി ലഭിച്ചുകഴിഞ്ഞാൽ
സ്തോമരഹിതനായി അദ്ദേഹം വീണ്ടും മൌനമവലംബിക്കുന്നു.
വാദങ്ങളുടെ യുക്തിശൂന്യത വക്കീലന്മാരെ ഗ്രഹിപ്പിക്കുവാൻ
വേണ്ടി എതിർവാദങ്ങൾ പുറപ്പെടുവിച്ചു. കോടതിയുടെ
വിലയേറിയ സമയം ദുർവ്യയം ചെയ്യുന്ന പതിവ് അദ്ദേഹത്തി
നില്ല. അബദ്ധജടിലമായ വാദങ്ങൾ അഭിഭാഷകന്മാരെ
ക്കൊണ്ടു വിഴുങ്ങിച്ചു് അദ്ദേഹം തൃപ്തിയടയാറുമില്ല. ബാറിലെ
അനിഷേധ്യനായകനും, അന്നു സന്നതെടുത്ത തഴക്കമില്ലാത്ത
അഭിഭാഷകനും അദ്ദേഹത്തിന്റെ നിയമദൃഷ്ടിയിൽ തുല്യന്മാ
രാണ്. വാദഗതികളുടെ പ്രാബല്യമല്ലാതെ വ്യക്തികളുടെ
ഉയർച്ചതാഴ്ചകൾ
അന്ത്യതീരുമാനങ്ങളെ
അശേഷം ബാധിക്കാറില്ല. ഒടുങ്ങാത്ത ക്ഷമാശീലം
പോലെ ഏവം അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കാം. പൂവ
വിധികളുദ്ധരിച്ചു അദ്ദേഹത്തെക്കുഴക്കുവാൻ ശ്രമിക്കുന്ന ഒരാൾ
ആ ഉദ്യമത്തിൽനിന്നു മിക്കപ്പോഴും വിജയിയായിട്ടല്ല പുറത്തു
വരുന്നത്. വിധിനിയമങ്ങളുടെ കുഴങ്ങിയ സ്വഭാവത്തേക്കാൾ
മൌലികമായ നിയമതത്വങ്ങളുടെ ലഘുത്വമാണ് അദ്ദേഹം
കൂടുതലിഷ്ടപ്പെട്ടിരുന്നത്. നീതിബോധവും സാമാന്യബുദ്ധി
യുമാണ് ഒരു നായാധിപനെന്ന നിലയിൽ അദ്ദേഹ
ത്തിന്റെ നിശ്ചയങ്ങളെ എല്ലായ്പോഴും നിയന്ത്രിച്ചിരുന്നതു്.
എത്ര കുഴഞ്ഞ നിയമപ്രശ്നങ്ങളും, വിതണ്ഡവാദങ്ങളും അദ്ദേ
ഹത്തിന്റെ ക്രമ്മബുദ്ധിയേ മന്ദീഭവിപ്പിക്കാറില്ല. വാദമുഖങ്ങളെ
കുഴക്കുന്ന അഭിഭാഷകന്മാരെ മൌലികമായ പ്രശ്നത്തെപ്പറ്റി
യുള്ള ഏകചോദ്യം കൊണ്ടു ബന്ധിച്ചുനിർത്തി നിശ്ചലരാക്കി
അദ്ദേഹം വിഷമിപ്പിക്കുന്നതു ചിലപ്പോൾ വിനോദകരമായ ഒരു
കാഴ്ചയായിരുന്നു. ഒരു അഭിഭാഷകനെന്ന നിലയിൽ സുദീ
മായ വാദപ്രതിവാദങ്ങൾകൊണ്ടു കോടതിയെ മുഷിപ്പിക്കുന്ന
പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കിലും, ഒരു ന്യായാധി<noinclude><references/>{{WSDC2014School}}</noinclude>
lzzltnjga022esiudgyv8ls24g1jmzu
താൾ:Changanasseri 1932.pdf/323
106
81251
239581
2026-04-18T14:07:55Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '308 പനെന്ന നിലയിൽ വക്കീലന്മാരുടെ നീണ്ടുപോകുന്ന വാദ ഗതിയെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടില്ല. തന്റെ വാദ മുഖങ്ങൾ മുഴുവൻ കോടതി സമക്ഷം സമപ്പിക്കുവാൻ അവ സരം ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
239581
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>308
പനെന്ന നിലയിൽ വക്കീലന്മാരുടെ നീണ്ടുപോകുന്ന വാദ
ഗതിയെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടില്ല. തന്റെ വാദ
മുഖങ്ങൾ മുഴുവൻ കോടതി സമക്ഷം സമപ്പിക്കുവാൻ അവ
സരം ലഭിച്ചില്ലെന്നുള്ള പരാതി ചങ്ങനാശ്ശേരിയുടെ മുൻപിൽ
വ്യവഹരിച്ചിട്ടുള്ള ഒരഭിഭാഷകനും പറയുവാൻ കഴിയുന്നതല്ല.
അപ്രധാനങ്ങളായ വിശദീകരണങ്ങളെ വേർതിരിച്ചു, ജീവ
ആശിയായ മൌലികവിഷയങ്ങളിലേയും ചുഴിഞ്ഞു കയറുവാ
നുള്ള പ്രതിഭാവിലാസം അദ്ദേഹത്തിന്റെ നസികമായ
ഗുണവിശേഷങ്ങളിലൊന്നായിരുന്നു. എത്ര കോപഹേതുക
മായ സംഭവങ്ങളുണ്ടായാലും അദ്ദേഹം ഒരിക്കലും സമചിത്തത
വെടിയാറില്ല. വക്കീലന്മാരുമായി കലഹിക്കുകയോ, ഉഗ
ജനകങ്ങളായ രംഗങ്ങൾക്കിട കൊടുക്കയോ ചെയ്തിട്ടുള്ള ഒരൊറ്റ
അവസരം പോലും ഏതാണ്ടു ദീഘമായിരുന്ന അദ്ദേഹത്തിന്റെ
ഔദ്യോഗികജീവിതത്തിൽ ചൂണ്ടിക്കാണിക്കുവാൻ ആക്കം കഴി
യുകയില്ല. ബാറിൽ നിന്നു മായാധിപപദത്തിലേയും വന്ന
ചങ്ങനാശേരി അഭിഭാഷകന്മാരോടു സമഭാവനയോടുകൂടി
യാണു വർത്തിച്ചിരുന്നത്. അഭിഭാഷകലോകത്തിന്റെ അഭി
മാനവും, അന്തസ്സും സംരക്ഷിക്കുവാനും, ആദരിക്കുവാനും അദ്ദേ
ഹം കൂടുതൽ താല്പതും പ്രകടിപ്പിച്ചിരുന്നു. നീതി നടത്തുന്ന
തിൽ വികാരപരമായ മനോഭാവം അദ്ദേഹത്തെ വഴിതെറ്റി
ച്ചിട്ടില്ല. നിയമത്തിന്റെ അപ്രതിഹതമായ പുരോഗതിയെ
തടഞ്ഞുനിർത്തുവാൻ ദാക്ഷിണ്യമനോഭാവത്തെ അദ്ദേഹം ഒരി
ക്കലും അനുവദിച്ചിട്ടുമില്ല. വാനായ ഒരുവനെ
മുഖത്തെ ഒരു മാംസപേശിയെങ്കിലും ചലിപ്പിക്കാതെ കഴുകി
ലേറ്റുവാൻ വിധിച്ചിട്ടും വികാരജനകമായി യാതൊന്നും
സംഭവിച്ചിട്ടില്ലാത്തതുപോലെ മറെറാരു കേസ്സിലേയ്ക്കു തിരി
ഞ്ഞ് അദ്ദേഹം ജോലി തുടർന്നുകൊണ്ടുപോകുന്നതു കണ്ടു പല
പ്പോഴും പ്രേക്ഷകന്മാർ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കുറ്റം തെളി
ഞ്ഞാൽ, നിയമമനുവദിക്കുന്ന കഠിനശിക്ഷ നൽകുവാൻ യാ
തൊരു വൈമനസ്യവും അദ്ദേഹം പ്രകടിപ്പിക്കുക പതിവില്ല.
അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ സഹ്യായാധിപന്മാരുടെ പ്രശം
സയും പാത്രമായിട്ടുണ്ട്. ചങ്ങനാശ്ശേരിയുടെ ഡയറിയിൽ<noinclude><references/>{{WSDC2014School}}</noinclude>
cstz404qbvoerjq0kht3pbyj01mf1rx
താൾ:Changanasseri 1932.pdf/324
106
81252
239582
2026-04-18T14:08:45Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '309 ഇങ്ങിനെ ഒരു കുറിപ്പു കാണുന്നു... നാമിങ്ങിനെ കഠിനമായി ജോലി ചെയ്യുന്നതു മനസ്സിലാക്കുവാനും അതിനെ അഭിനന്ദി ക്കുവാനും ആരാണുള്ളത് എന്ന് ഒരു സഹ്യായാധിപൻ ഇന്നെന...' താൾ സൃഷ്ടിച്ചിരിക്കുന്നു
239582
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>309
ഇങ്ങിനെ ഒരു കുറിപ്പു കാണുന്നു... നാമിങ്ങിനെ കഠിനമായി
ജോലി ചെയ്യുന്നതു മനസ്സിലാക്കുവാനും അതിനെ അഭിനന്ദി
ക്കുവാനും ആരാണുള്ളത് എന്ന് ഒരു സഹ്യായാധിപൻ
ഇന്നെന്നോടു ചോദിക്കുകയുണ്ടായി. എനിക്ക് എന്റെ മന
സ്സാക്ഷിയെയല്ലാതെ മറ്റാരേയും തൃപ്തിപ്പെടുത്തേണ്ടതായിട്ടി
ല്ലെന്നു ഞാൻ മറുപടി പറഞ്ഞു '' ഔദ്യോഗികജീവിതത്തിൽ
ചങ്ങനാശേരി പ്രദശിപ്പിക്കാറുണ്ടായിരുന്ന കൃത്യബോധം അദ്ദേ
ഹത്തിന്റെ കുടുംബാംഗങ്ങളെപ്പോലും ആശ്ചയപ്പെടുത്തിയി
ട്ടുണ്ട്. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ജ്വരബാധിതനായി
സന്നിഗ്ദ്ധാവസ്ഥയിൽ ശയ്യയിൽ കഴിച്ചുകൂട്ടുന്ന ഘട്ടത്തിൽ
കൂടിയും കൃത്യസമയത്തു കോടതിയിൽ ഹാജരായി ദിവസവ
സാനംവരെ ജോലിചെയ്യുവാൻ അദ്ദേഹം മടിച്ചിട്ടില്ല. കോടതി
പിരിഞ്ഞ് അടുത്ത നിമിഷത്തിൽ ഗൃഹത്തിലെത്തി വസ്ത്ര
ങ്ങൾ മാറ്റുവാൻ പോലും സമയം വ്യയം ചെയ്യാതെ പുത്ര
സന്നിധിയിലോടിയണഞ്ഞു ദീഘനേരം രോഗശയ്യയും
സമീപം കുഴിച്ചുകൂട്ടുന്ന ഉൽക്കണ്ഠാകുലമാം വാത്സല്യനിധിയു
മായ ആ പിതാവു തന്റെ മായയോടു പറയാറുള്ളതു പറന്ന
ശമ്പളത്തിനു മുഴുവൻ സമയവും ജോലി ചെയ്യുവാനുള്ള ക
വ്യത്തിൽ നിന്നു പിന്തിരിയുവാൻ പുത്രൻ രോഗം പോലും
മതിയായ കാരണമായിരിക്കയില്ല' എന്നാണ്.<noinclude><references/>{{WSDC2014School}}</noinclude>
7dip3l2lz14gi1e5uglbozkug5a1qk7
താൾ:Changanasseri 1932.pdf/325
106
81253
239583
2026-04-18T14:09:43Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ധ്യായം ഇന്നും ചങ്ങനാശേരി നായാധിപനായിരുന്ന കാലത്തു ഹൈ കോടതിയിൽ നടന്നിട്ടുള്ള പ്രക്ഷോഭജനകമായ ഒരു കേസി നെക്കുറിച്ചു കൂടി ഇവിടെ ചില പ്രസ്താവിക്കുന്നത് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239583
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>അദ്ധ്യായം
ഇന്നും
ചങ്ങനാശേരി നായാധിപനായിരുന്ന കാലത്തു ഹൈ
കോടതിയിൽ നടന്നിട്ടുള്ള പ്രക്ഷോഭജനകമായ ഒരു കേസി
നെക്കുറിച്ചു കൂടി ഇവിടെ ചില പ്രസ്താവിക്കുന്നത് അപ്ര
സക്തമായിരിക്കയില്ലല്ലോ. വട്ടിപ്പണക്കേസ്സ്' എന്ന പേരിൽ
സുപ്രസിദ്ധമായിത്തീർന്നിട്ടുള്ള ഈ വ്യവഹാരം തിരുവിതാംകൂ
റിലെ ക്രിസ്ത്യാനികളുടെ ഇടയിൽ അത്യധികമായ ക്ഷോഭ
ത്തിനും മത്സരത്തിനും ഇടകൊടുത്തിട്ടുള്ള ഒന്നാണ്.
ആ കേസ്സിന്റെ പ്രതിധ്വനികൾ തിരുവിതാംകൂറിൽ മുഴങ്ങി
ക്കൊണ്ടിരിക്കുന്നു. ആ വ്യവഹാരത്തിന്റെ നടത്തിപ്പിനായി
ഇരുകക്ഷികളും ചിലവഴിച്ചിട്ടുള്ള പണത്തിന്റെ തുകയുടെ വലി
പ്പമൊന്നുമാത്രംകൊണ്ടു് അതു സമുദായമ്യത്തിൽ ഉത്ഭവി
പ്പിച്ച വാശിയുടേയും, കക്ഷി മത്സരത്തിന്റേയും ഒരേകദേശ
പരിജ്ഞാനം ലഭിക്കുന്നതാണു്. അസ്സൽ കേസ്സും, അപ്പീലും,
വിചാരണയും, പുനർവിചാരണയുമായി അനവധി വഷങ്ങൾ
കഴിഞ്ഞുകൂടിയെങ്കിലും, ഇന്നും അതു വീണ്ടും കോടതി സമക്ഷം
മറെറാരു രൂപത്തിൽ വിസ്താരത്തിലിരിക്കുന്നതേയുള്ളു. ചങ്ങ
നാശേരി ന്യായാധിപനായിരിക്കുന്ന കാലത്തു പ്രസ്തുത കേസു
ഹൈക്കോടതിൽ ഒരു ഫുൾബെഞ്ചിൽ വാദം കേട്ടു. ജസ്റ്റിസ്
വീരരാഘവയ്യങ്കാർ എഴുതിയ ആദ്യവിധിയിന്മേൽ ഉള്ള ഒരു
പുനവിചാരണയുടെ രൂപത്തിലാണ് അന്ന് ആ കേസ്സു പുറ
ബെഞ്ചിലാലോചനയും വന്നത്. ഫുൾബെഞ്ചിലെ ന്യായാധി
പന്മാരിലൊരാൾ ചങ്ങനാശേരി പരമേശ്വരൻ പിള്ളയായി
രുന്നു. മദ്രാസിലെ സുപ്രസിദ്ധ അഭിഭാഷകന്മാരായ സർ സി.
പി. രാമസ്വാമി അയ്യരും, മി. ന്യൂജൻ ഗ്രാൻറമാണു് ഇരുഭാഗ
ങ്ങളിലും കേസ്സു വാദിക്കുവാൻ ഹാജരായത്. വട്ടിപ്പണക്കേ
സ്സിന്റെ വിസ്താരമാ ചങ്ങനാശേരി പ്രദശിപ്പിച്ച ബുദ്ധിക്ര
തയേയും സൂക്ഷ്മാവലോകന ശക്തിയേയും പറ്റി പല പ്രശംസാ
പത്രങ്ങളും അക്കാലത്തുതന്നെ അദ്ദേഹത്തിനു ലഭിക്കാതിരു
നില്ല. കേസിന്റെ അവസാനത്തിൽ ചങ്ങനാശേരിക്കുണ്ടാ<noinclude><references/>{{WSDC2014School}}</noinclude>
26tr3zy0o27xrn1jlp88yir12katnsw
താൾ:Changanasseri 1932.pdf/326
106
81254
239584
2026-04-18T14:11:07Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '311 യിരുന്ന പ്രശസ്തമായ പങ്കിനെപ്പറ്റി തിരുവിതാംകൂറിലെ പത്രങ്ങൾ ഉജ്ജ്വലമായ മുഖപ്രസംഗങ്ങൾ പ്രസിദ്ധം ചെയ്തു. ഇന്റർ നാഷനൽ ലേബർ ആഫീസിന്റെ ഇൻഡ്യൻ ശാ ഖയിലെ ഒരുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
239584
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>311
യിരുന്ന പ്രശസ്തമായ പങ്കിനെപ്പറ്റി തിരുവിതാംകൂറിലെ
പത്രങ്ങൾ ഉജ്ജ്വലമായ മുഖപ്രസംഗങ്ങൾ പ്രസിദ്ധം ചെയ്തു.
ഇന്റർ നാഷനൽ ലേബർ ആഫീസിന്റെ ഇൻഡ്യൻ ശാ
ഖയിലെ ഒരുദ്യോഗസ്ഥനായിരിക്കുന്ന ഡാക്ടർ പി. പി. പി
ഇംഗ്ലണ്ടിൽനിന്നു മടങ്ങും വഴി ചങ്ങനാശേരിക്കയച്ചിരുന്ന
ഒരു കത്തിൽ ഇങ്ങിനെ പ്രസ്താവിച്ചിരുന്നു.
ഞാൻ അങ്ങയെപ്പറ്റി എന്റെ സഹയാത്രക്കാരിൽ
ഒരാൾ പറഞ്ഞതായ ഒരഭിപ്രായം അവിടെ അറിയിക്കുവാൻ
ആഗ്രഹിക്കുന്നു. ഈ സഹയാത്രക്കാരൻ മദ്രാസിലെ ഏറ്റവും
പ്രധാന അഭിഭാഷകനായ മി ജീൻഗ്രാന്റല്ലാതെ മറ്റാരു
മല്ല. അങ്ങയുടെ പാണ്ഡിത്യത്തെയും, സാമ്യത്തെയും, നിരീ
ക്ഷണപാടവത്തേയും, സൂക്ഷ്മമായ ഗ്രഹണശക്തിയേയും അദ്ദേ
ഹം അത്യന്തം പ്രശംസിക്കുകയും, അദ്ദേഹം അങ്ങയുടെ
ബഞ്ചിൽ വട്ടിപ്പണക്കേസ്സു വാദിച്ചുകൊണ്ടിരുന്ന അവസര
ത്തിൽ വളരെക്കാര്യങ്ങൾ നൂതനമായി ഗ്രഹിച്ചു എന്നു പ്രസ്താ
വിക്കുകയും ചെയ്തു.
വട്ടിപ്പണക്കേസ്സിന്റെ തീരുമാനത്തെക്കുറിച്ചു മലയാള
മനോരമ പ്രസിദ്ധം ചെയ്തിരുന്ന ഒരു മുഖപ്രസംഗത്തിൽ
ഇങ്ങിനെ പറഞ്ഞിരുന്നു.
"
ജസ്റ്റിസ് ചങ്ങനാശേരി പരമേശ്വരൻ പിള്ള വിസ്താര
മദ്ധ്യ കേസ്സിന്റെ സാരഭാഗം മനസ്സിലാക്കുന്നതിൽ പ്രദേശി
പ്പിച്ച ബുദ്ധിശക്തിയും, നിയമവിദഗ്ദ്ധതയും, മദ്രാസിലെ
പ്രസിദ്ധ വക്കിലായ മി. ഗ്രാൻറിൻറെ അത്ഭുതബഹുമാന
ങ്ങൾക്കു പാത്രീഭവിച്ചിരുന്നെന്നുള്ളതു വിസ്താര സമയം തന്നെ
അദ്ദേഹം രഹസ്യമായിപ്പറഞ്ഞുകൊണ്ടിരുന്നു. സർ സി. പി.
രാമസ്വാമി അയ്യര വർകൾക്കും ഈ അഭിപ്രായം തന്നെയാണു
ണ്ടായിരുന്നതെന്ന് വിശ്വസിക്കത്തക്കവിധത്തിൽ അറിവു
കിട്ടിയിട്ടുണ്ട്.
മായ മിഥുനം നാം മനോരമ പത്രത്തിൽത്തന്നെ
സി. പി. തരകൻ ഈ വിഷയത്തെക്കുറിച്ചെഴുതിയിരുന്ന ഒരു
ലേഖനത്തിലെ ചില ഭാഗങ്ങൾ ഇങ്ങിനെയാണ്.<noinclude><references/>{{WSDC2014School}}</noinclude>
k8om4q35sbzh50ob4y2rkple0yhb6n0
താൾ:Changanasseri 1932.pdf/327
106
81255
239585
2026-04-18T14:11:50Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '312 ലിസ്റ്റിൽ അവസാനത്തേതെങ്കിലും ചങ്ങനാശേരി പര മേശ്വരൻപിള്ള അവർകൾക്കുള്ള സ്ഥാനം നിശ്ചയമായും അവസാനത്തേതല്ല. വിധിയുടെ ഇപ്പോഴത്തെ രൂപത്തിനു പ്രധാന ഹേതുഭൂതൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239585
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>312
ലിസ്റ്റിൽ അവസാനത്തേതെങ്കിലും ചങ്ങനാശേരി പര
മേശ്വരൻപിള്ള അവർകൾക്കുള്ള സ്ഥാനം നിശ്ചയമായും
അവസാനത്തേതല്ല. വിധിയുടെ ഇപ്പോഴത്തെ രൂപത്തിനു
പ്രധാന ഹേതുഭൂതൻ ജസ്റ്റിസ് പരമേശ്വരൻ പിള്ള അവർക
ളാണെന്നാണു ബഹുജനവിശ്വാസം, അതു റോ ശരിയോ
എന്നെനിക്കു നിശ്ചയമില്ല. എങ്കിലും, ഞാനും അങ്ങിനെ
വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെട്ടയാളാണ്. ഹിയറിംഗ്
സമയത്ത് അദ്ദേഹത്തിൽനിന്നും പുറപ്പെട്ട ആശയങ്ങൾ ഈ
വിശ്വാസത്തെ ദൃഢപ്പെടുത്തിയിരിക്കുന്നു. പരമതാസഹിഷ്ണുത
എന്നും ദോഷം അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിട്ടില്ല.
ഒരു സമുദായത്തെ ചവുട്ടിത്തേച്ചിട്ടല്ല മറെറാരു സമുദായമുയര
തെന്ന തത്വം അദ്ദേഹത്തെപ്പോലെ ധരിച്ചിട്ടുള്ളവരായി
തിരുവിതാംകൂറിൽ വേറെ അധികം ആളുകളുണ്ടെന്നു തോന്നു
നില്ല. ഒരു പൊതുജനപ്രതിനിധി എന്നുള്ള നിലയിൽ
അദ്ദേഹത്തിന്റെ ജീവിതം കളങ്കരഹിതമായിരുന്നു. ആവശ്യ
മുള്ളപ്പോഴെല്ലാം ഗവണ്മെൻറിനെ കുറ്റം പറകയും, എന്നാൽ
ഗവണ്മെൻറിനെ ദുഷിക്കമാത്രം ചെയ്യണമെന്നുള്ളവരോടു കൂട്ടു
കൂടാതിരിക്കയും ചെയ്യുന്നതിൽ അദ്ദേഹം എത്രമാത്രം സൂക്ഷ്മ
ബുദ്ധിയോടു കൂടിയാണു പ്രവർത്തിച്ചിട്ടുള്ളതെന്നുള്ള പലരും
വേണ്ടപോലെ ധരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. സമഭാവനയും
നിഷ്പക്ഷ ബുദ്ധിയുംകൊണ്ടുയർന്നിട്ടുള്ളവരിൽ ഒരാളാണു മി. പര
മേശ്വരൻ പിള്ള. അദ്ദേഹത്തിന്റെ ഉദ്യോഗജീവിതവും ഇതു
വരെ കണ്ടിടത്തോളം നിഷ്കന്മഷമാണ്. മേലിലും ഈ നല്ല
പേരിനെ നിലനിർത്തിക്കൊണ്ടുപോകുവാൻ അദ്ദേഹത്തിനു
സാധിക്കാതിരിക്കയില്ലെന്നാണ് എന്റെ വിശ്വാസം. തിരു
വിതാംകൂർ രാഷ്ട്രീയനഭോമണ്ഡലത്തിൽ മങ്ങാതെ ശോഭിക്കുന്ന
ഈ ജ്യോതിസ്സ് ഇനിയും കൂടുതൽ ദീപ്തിയോടുകൂടി പ്രകാശി
കുവാൻ സർവശക്തൻ സഹായിക്കട്ടെ!''
ഔദ്യോഗികജീവിതത്തിലും പൊതുക്കാനുപ്രവർത്തനങ്ങൾ
തുടർന്നുകൊണ്ടുപോകുകയും, തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ
പരാധീനപ്പെടുത്തുവാൻ വിസമ്മതിക്കയും, ചെയ്തിട്ടുള്ള തിരു
വിതാംകൂറിലെ ഏക ഉദ്യോഗസ്ഥൻ ചങ്ങനാശേരി പരമേ<noinclude><references/>{{WSDC2014School}}</noinclude>
py1l9lgu30dzhf02dim6ek2lbq4h3sx
താൾ:Changanasseri 1932.pdf/328
106
81256
239586
2026-04-18T14:13:36Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' 817 കോളും അഭീ വ്യാപിച്ചുക്കിയിരുന്ന ഒരു കാല യായിരുന്നു മാനാസിയുടെ ഷഷ്ടിപൂർത്തി.മഹോത്സവം ആഘോഷപൂർവം കൊണ്ടാവാൻ തിരുവനന്തപുരത്തെ വിദ്യാ ചികരം തീരുമാനിച്ചു. ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239586
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>
817
കോളും അഭീ
വ്യാപിച്ചുക്കിയിരുന്ന ഒരു കാല
യായിരുന്നു മാനാസിയുടെ ഷഷ്ടിപൂർത്തി.മഹോത്സവം
ആഘോഷപൂർവം കൊണ്ടാവാൻ തിരുവനന്തപുരത്തെ വിദ്യാ
ചികരം തീരുമാനിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു നട
വാൻ നിശ്ചയിച്ചിരുന്ന പൊതുജനമഹായോഗത്തിൽ
ആധ്യക്ഷം വഹിക്കുവാൻ വിസ്മൃതികൾ ഒരു ദേശാഭിമാനി
യായിരുന്ന ചങ്ങനാശേരിയെ ക്ഷണിച്ചു. ഔദ്യോഗിക ജീവിത
ത്തിലെ പാരതന്ത്ര്യ ആളെ നിശ്ശേഷം വിസ്മരിച്ചു, ചങ്ങനാ
ശരി നിഷ്കിരം ക്ഷണം സ്വീകരിച്ചു. അന്നത്തെ മഹാ
യോഗം ഏറ്റവും വിജയകരമായി പലവസാനിച്ചു എന്നു
പ്രത്യേകം പറയേണ്ടതില്ലല്ലോ.
അന്നു തിരുവിതാംകൂർ ദിവാൻ പദം വഹിച്ചിരുന്നതു
മി. വി. എസ്സ് . സുബ്രഹ്മണ്യരായിരുന്നു. അദ്ദേഹത്തിന്റെ ഭര
ണം ജനപക്ഷത്തുനിന്നും അതികമായ വിമാനങ്ങൾക്കു
കാരണമാക്കി. പത്രങ്ങളിലും പ്രസംഗപീഠങ്ങളിലും മി. സുബ്ര
മണയ്യരുടെ ഭരണത്തെപ്പറ്റിയുള്ള പ്രതി വിമർശനങ്ങൾ
മാറെറാലിക്കൊന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ
ആഭിമുഖ്യത്തിൽ നടത്തിയിരുന്ന സർവ്വീസ് പത്രം മി. വി.
എസ്സിന്റെ ഭരണത്തെ ശക്തിപൂർവ്വം എന്തുകൊണ്ടിരുന്നു.
സർവ്വീസ് സൊസൈറ്റിയുടേയും, അവരുടെ ജിഹ്വയായ
സവിത്രത്തിന്റെയും പ്രാതികൂല്യത്തിന്റെ പുറകിൽ
ചങ്ങനാശേരിയുടെ പ്രേരണയുണ്ടായിരിക്കുമെന്നു മി. വി.
എസ്. സുബ്രഹ്മണ്യന്മർ അകാരണമായോ സകാരണമായോ
ധരിച്ചുവശായി. മി. വി. എസ്സിന്റെ ഭരണത്തെപ്പറ്റി പൊതു
ജനങ്ങൾക്കുണ്ടായിരുന്ന പ്രതിഷേധത്തെ ആന്തരമായി പ
നാശേരി അനുകൂലിക്കയാണു ചെയ്തിരുന്നതെങ്കിലും ഒരു ലോ
ശസ്ഥനായിരുന്ന അദ്ദേഹം പരസ്യമായി അഭിപ്രായങ്ങൾ
പ്രകടനം ചെയ്യുകയോ പ്രക്ഷോഭകാരികളെ പ്രോത്സാഹിപ്പി<noinclude><references/>{{WSDC2014School}}</noinclude>
qpiztw3qfwf2ejnnhqtvh7cljajyfkf
താൾ:Changanasseri 1932.pdf/329
106
81257
239587
2026-04-18T14:14:09Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '314 ക്കയോ ഉണ്ടായില്ല. എന്നാൽ അനുദിനമെന്നവണ്ണം ശക്തി പ്പെട്ടുവന്ന പ്രക്ഷോഭണത്തെ തന്റെ സ്വാധീനശക്തി പ്രയോ ഗിച്ചു ശാന്തമാക്കുന്നതിനും അദ്ദേഹം തുനിഞ്ഞില്ല. അസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239587
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>314
ക്കയോ ഉണ്ടായില്ല. എന്നാൽ അനുദിനമെന്നവണ്ണം ശക്തി
പ്പെട്ടുവന്ന പ്രക്ഷോഭണത്തെ തന്റെ സ്വാധീനശക്തി പ്രയോ
ഗിച്ചു ശാന്തമാക്കുന്നതിനും അദ്ദേഹം തുനിഞ്ഞില്ല. അസൂയാ
ലുക്കളും കണ്ണന്മാരും ഈ അവസരം പാഴാക്കിയില്ല.
തൽഫലമായി മി. പി. എസ്സിനു ചങ്ങനാശേരിയോടുള്ള
മാത്രം വർദ്ധിച്ചുകൊണ്ടിരുന്നു.
ഈ ഘട്ടത്തിലാണ് കൊച്ചി നായർ സമ്മേളനത്തിലാ
ദ്ധ്യക്ഷം വഹിക്കുവാനുള്ള ക്ഷണം ചങ്ങനാശേരി സ്വീകരി
ച്ചത്. കൊച്ചി നായർ സമ്മേളനത്തിലും അതിനെത്തുടന്നു
കിളിമാനൂർ വച്ചു നടന്ന മറെറാരു സമ്മേളനത്തിലും ചങ്ങനാ
ശേരി ചെയ്ത അദ്ധ്യക്ഷപ്രസംഗങ്ങൾ മി. വി. എസ്സ്. സുബ്രഹ്മ
ണയ്യരുടെ ശ്രദ്ധയിൽപെട്ടു. ആ രണ്ടു പ്രസംഗങ്ങളിലും ചങ്ങ
നാരി ചെയ്ത ചില പ്രസ്താവനകൾ തികച്ചും അനാശാസ്യങ്ങ
ളാണെന്നു ദിവാൻജിക്കഭിപ്രായമുണ്ടായി. അല്പദിവസങ്ങൾക്കു
ഉള്ളിൽ ചങ്ങനാശേരി ദിവാൻജിയുടെ പക്കൽ നിന്നും ഔദ്യോ
ഗികമായ ഒരു കത്തു കിട്ടി. പത്രങ്ങളിൽ പ്രസിദ്ധം ചെയ്തിരുന്ന
പ്രസംഗങ്ങൾ ഉള്ളടക്കം ചെയ്ത് അവയെപ്പറ്റി ചങ്ങനാശേരിക്കു
പറയുവാനുള്ള സമാധാനം ആവശ്യപ്പെടുകയാണ് ദിവാൻജി
ചെയ്തിരുന്നത്. കവറിലുള്ളടക്കം ചെയ്തിരുന്ന പത്രശകലങ്ങളി
ലെ പ്രസംഗങ്ങൾ താൻ ചെയ്തിട്ടുള്ളവതന്നെയാണെന്നും, ഒരു
ഗവണ്മെൻാഗസ്ഥൻ യോജിക്കാത്ത പ്രസ്താവനകളൊന്നും
തന്നെ അവയിലടങ്ങിയിട്ടില്ലെന്നും കാണിച്ചു ചങ്ങനാശേരി
നിർദയം മറുപടി കൊടുത്തു. ദിവാൻജി ഇതുകൊണ്ടു സംതൃപ്ത
നായില്ല. അതിന്റെ ഫലമായി പൊതുയോഗങ്ങളിൽ ആദ്ധ്യക്ഷം
വഹിക്കുന്നതിനും പ്രസംഗിക്കുന്നതിനും ചങ്ങനാശേരിക്കുള്ള
വ്യക്തിപരമായ സ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടു ദിവാൻജി
ഉത്തരവ പാസാക്കി. ഉദ്യോഗജീവിതമവസാനിക്കുന്നതിനു
മുൻപുതന്നെ ഒന്നിലധികം പ്രാവശ്യം ചങ്ങനാശേരി ഈ
നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ട്. ചങ്ങനാശേരിയും
ദിവാൻജിയും തമ്മിലുള്ള മത്സരം മി. വി. എസ്സ്. ഉദ്യോഗ
ത്തിൽനിന്നു വിരമിക്കുന്നതുവരെ നീണ്ടുനിന്നു. ഇതിനെപ്പറ്റി
രസകരങ്ങളായ പല കുറിപ്പുകളും ചങ്ങനാശേരി അദ്ദേഹ<noinclude><references/>{{WSDC2014School}}</noinclude>
f3b1zq5afwyicghwk19tarsl1s1mzvg
താൾ:Changanasseri 1932.pdf/330
106
81258
239588
2026-04-18T14:14:40Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '315 ത്തിന്റെ ഡയറിയിൽ എഴുതിച്ചേർത്തിട്ടുണ്ട്. സ്വദേശികളും അത്യുന്നതന്മാരുമായിരുന്ന ഈ രണ്ടു മഹാരഥന്മാരുടെ കാ ഗികമത്സരം തികച്ചും നിർഭാഗ്യകരമായിരുന്നു എന്നല...' താൾ സൃഷ്ടിച്ചിരിക്കുന്നു
239588
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>315
ത്തിന്റെ ഡയറിയിൽ എഴുതിച്ചേർത്തിട്ടുണ്ട്. സ്വദേശികളും
അത്യുന്നതന്മാരുമായിരുന്ന ഈ രണ്ടു മഹാരഥന്മാരുടെ കാ
ഗികമത്സരം തികച്ചും നിർഭാഗ്യകരമായിരുന്നു എന്നല്ലാതെ
എന്തു പറയട്ടെ
ചങ്ങനാശേരിയുടെ സ്വതന്ത്രമനോഭാവത്തിൽ തെളിച്ചം
തട്ടിക്കുന്ന മറ്റൊരു കുറിപ്പു
കൂടി ഡയറിയിൽ നിന്നിവിടെ ഉദ്ധരി
ച്ചുകൊള്ളട്ടെ. ഇന്നത്തെ ഉത്സവത്തിനു മഹാരാജാ തിരുമന
സിനെ ബോധ്യപ്പെടുത്തുവാനായി ഉദ്യോഗസ്ഥന്മാർ കാണിക്ക
പെട്ടിയുടെ അടുക്കൽ തിക്കിത്തിരക്കി കയറിക്കൊണ്ടിരുന്നു.
ഞാൻ പിൻവാങ്ങി നില്ക്കുകയും, കാണിക്കപ്പെട്ടി എന്റെ സമീ
പം കൊണ്ടുവരാത്തതുകൊണ്ട് അതിലേയ്ക്കായി മാറ്റിവെച്ചി
രുന്ന നാലണത്തുട്ട് കുറേക്കൂടി ധർമ്മപരമായ
ങ്കിലും കായത്തിലേയും ചിലവാക്കുന്നതിനുവേണ്ടി കയ്യിൽ
തന്നെ സൂക്ഷിക്കുകയും ചെയ്തു. അവശസമുദായങ്ങളുടെ അവ
കാശങ്ങൾ സ്ഥാപിച്ചുകിട്ടുവാൻ വേണ്ടി ഒരു
മറേറതെ
പ്രസക്തനെന്ന നിലയിൽ നിരന്തരമായി മല്ലടിച്ചുകൊണ്ടി
രുന്ന ചങ്ങനാശേരി ഉദ്യോഗജീവിതത്തിൽ പ്രവേശിച്ചതിനു
ശേഷവും തന്റെ ജീവിതാശങ്ങളെ കൈവെടിയുകയുണ്ടാ
യില്ല. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മറേറതൊരു സമു
ഭാവത്തോടും കിടപിടിക്കുവാൻ വേണ്ട യോഗ്യതകളുള്ള ഈഴവ
സമുദായത്തിനു നീതിയായവകുപ്പിൽ വേണ്ടത്ര പ്രാതിനിധ്യം
ലഭിച്ചിരുന്നില്ലെന്നുള്ള കായം ഉൽക്കണ്ഠാകുലമായ അദ്ദേഹ
ത്തിന്റെ പരിഗണനയ്ക്ക് എപ്പോഴും വിഷയമായിരുന്നു. ബിരു
ധാരികളായ പല ഹൈക്കോടതി വക്കീലന്മാരും ഈഴവരുടെ
ഇടയിലുണ്ടായിരുന്നു എങ്കിലും മുൻസിഫന്മാരുടെ നിയമനരീ
തിയിൽ അധികാരികൾ സ്വീകരിച്ചിരുന്ന റൊട്ടേഷൻ സ
ദായം ബ്രാഹ്മണർ, കൃസ്ത്യൻ, നായർ, പലവക എന്നിങ്ങനെ
യായിരുന്നു. പലവക വിഭാഗത്തിൽപ്പെട്ട ഒന്നിലധികം സമു
ദായങ്ങൾക്കു ക്രമമനുസരിച്ചു ദീഘകാലം കൂടുമ്പോൾ ലഭി
ക്കുന്ന ഒരവസരമല്ലാതെ ബ്രാഹ്മണക്കും, കൃസ്ത്യാനിക്കും, നായ
ക്കുമെന്നപോലെ ഈഴവർ മാത്രമായി ഉദ്യോഗവിതരണവിഷ
യത്തിൽ പ്രത്യേക പരിഗണന നൽകിയിരുന്നില്ല. പ്രത്യക്ഷ
മായ ഈ അനീതി അവസാനിപ്പിക്കുവാൻ ചങ്ങനാശേരി മുൻ<noinclude><references/>{{WSDC2014School}}</noinclude>
hdh3a1adkqwu062j7k0k30cfxdjkz9c
താൾ:Changanasseri 1932.pdf/331
106
81259
239589
2026-04-18T14:15:24Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '316 നിന്നു പ്രവർത്തിക്കുകയും അതിന്റെ ഫലമായി നായർ, കൃസ്ത്യൻ, ജീവൻ, പലവക എന്നിങ്ങനെയുള്ള റൊട്ടേ ഷൻ സമ്പ്രദായം ഹൈക്കോടതി സ്വീകരിക്കയും ചെയ്തു. 2 ഹൈക്കോടതി ജഡ്ജിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239589
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>316
നിന്നു പ്രവർത്തിക്കുകയും അതിന്റെ ഫലമായി നായർ,
കൃസ്ത്യൻ, ജീവൻ, പലവക എന്നിങ്ങനെയുള്ള റൊട്ടേ
ഷൻ സമ്പ്രദായം ഹൈക്കോടതി സ്വീകരിക്കയും ചെയ്തു.
2
ഹൈക്കോടതി ജഡ്ജിപദംവരെ ഉയരുവാൻ ഭാഗ്യം
ലഭിച്ച തിരുവിതാം കൂറിലെ ഏക ഈഴവസമുദായാംഗമായ
മി. എൻ. കുമാരൻ ഒരു രണ്ടാം ഡിജിയെന്ന നിലയിൽ
ആദ്യം ഉദ്യോഗത്തിൽ നിയമിച്ചതും ചങ്ങനാശ്ശേരിയുടെ ശ്രമം
കൊണ്ടുതന്നെയായിരുന്നു. പനാജി തന്റെ സകല സ്വാ
ധീനശക്തിയും ന്യായവാദങ്ങളും പ്രയോഗിച്ചു മറ്റു നായാധി
പന്മാരുടെ പിന്തുണ മി. കുമാരൻ പക്ഷത്തേയ്ക്കും ആകഷി
ക്കുവാൻ അനവരതം യത്നിച്ചു. രണ്ടു സ്ഥാനാർത്ഥികൾ തമ്മിൽ
തുല്യശക്തിയോടുകൂടി നടന്ന ഒരു മത്സരമായിരുന്നു അത്.
ഇരു കക്ഷികൾക്കും സമനിലയിലുള്ള പിൻബലവുമുണ്ടായി
രുന്നു. ഒടുവിൽ ചീഫ് ജസ്റ്റിസ്സിന്റെ കാസ്റ്റിംഗ് വോട്ടോടുകൂടി
മാത്രമാണു മി. കുമാരൻ വിജയം പ്രാപിച്ചത് എന്നു പറ
ഞ്ഞാൽ ആ മത്സരത്തെപ്പറ്റി ഒരേകദേശപരിജ്ഞാനം വായ
നക്കാർ ലഭിക്കുമെന്നു വിശ്വസിക്കുന്നു. മി. കുമാരൻ ഒരു
രണ്ടാം ജഡ്ജിയായി നിയമിക്കുന്ന കായത്തിൽ ജസ്റ്റിസ് ചങ്ങ
നിസാമാ സാകരണത്തിനു
നാശേരി
സമുദായം അദ്ദേഹത്തോട് എത്രമാത്രം കൃതജ്ഞത പ്രകടിപ്പി
ച്ചാലും മതിയാകുന്നതല്ല' എന്നാണ് ഈ നിയമനത്തെപ്പറ്റി
റി. കെ. മാധവൻ മി. യും രാമകൃഷ്ണപിള്ളയും എഴുതി
അയച്ചത്.
°
ഉദ്യോഗത്തിലിരിക്കുമ്പോൾ വിശ്രമാവസരങ്ങളിൽ എ
ഴുതി സീസപത്രത്തിൽ പ്രസിദ്ധം ചെയ്ത ചില ഉപന്യാസ
ങ്ങൾ ഒന്നിച്ചു പുസ്തകരൂപത്തിൽ അച്ചടിച്ചതാണ്
“ആരോഗ്യത്തിനു ഹാനികരമായ നമ്മുടെ ശീലങ്ങൾ എന്ന
ചങ്ങനാശേരിയുടെ ലഗ്രന്ഥം. പ്രസംഗങ്ങളായും, ഉപന്യാസ
ങ്ങളായും, വിമശങ്ങളായും പത്രലോകത്തിൽ ചിന്നിച്ചിതറിക്കി
ടപ്പുള്ള ചങ്ങനാശേരി സാഹിത്യത്തിൽ
അവലംബിച്ചിട്ടുള്ളത് ഇവ മാത്രമാണു്. ചങ്ങനാശേരിയുടെ
ശാസ്ത്രീയമനോഭാവത്തെപ്പറ്റി എന്തെങ്കിലും മനസ്സിലാക്ക
പുസ്തകരൂപം<noinclude><references/>{{WSDC2014School}}</noinclude>
a8clh9sgj0dhtmw8och2a9dc76h9218
താൾ:Changanasseri 1932.pdf/332
106
81260
239591
2026-04-18T14:16:27Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '317 ണമെന്നുള്ളവർ ഈ ഗ്രന്ഥം ഒരാവർത്തി വായിച്ചുനോക്ക ണ്ടതാണ്. അതിസൂക്ഷ്മമായ ചിന്തയും, അനന്യസുലഭമായ നിരീക്ഷണപാടവവും, ജീവിതയാഥാര്യങ്ങളെ ആശിക്കുന്ന പ്രായോഗിക ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
239591
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>317
ണമെന്നുള്ളവർ ഈ ഗ്രന്ഥം ഒരാവർത്തി വായിച്ചുനോക്ക
ണ്ടതാണ്. അതിസൂക്ഷ്മമായ ചിന്തയും, അനന്യസുലഭമായ
നിരീക്ഷണപാടവവും, ജീവിതയാഥാര്യങ്ങളെ ആശിക്കുന്ന
പ്രായോഗിക ചിന്താഗതിയും ഈ പുസ്തകത്തിൽ എവിടേയും
തെളിഞ്ഞു കാണാം. അതിൽ പ്രതിപാദിച്ചിട്ടുള്ള ആരോഗ്യ
തത്വങ്ങൾ സ്വന്തജീവിതത്തിൽ പ്രായോഗികമായി പരിശീ
ലിച്ചുപോന്ന ഒരാളാണദ്ദേഹം. അച്ചടിയിൽ മാത്രം ആദ
ങ്ങളെടുത്തു കാണിച്ചു ആത്മവഞ്ചന ചെയ്യുന്ന ഒരു നയം
അദ്ദേഹം അനുകരിച്ചിട്ടില്ല. ശുചിത്വം അദ്ദേഹത്തിൻറ
വിശ്വാസപ്രമാണങ്ങളിലൊന്നായിരുന്നു. വൃത്തിഹീനനായ
ബാലൻ' എന്നൊരദ്ധ്യാപകൻ അദ്ദേഹത്തെ ബാല്യദശയിൽ
ഒരിക്കൽ അഭിസംബോധനം ചെയ്തിട്ടുണ്ടെങ്കിലും, ആരോഗ്യ
നമ്മുടെ ശീലങ്ങളുടെ കാവായ
ചങ്ങനാശേരി നിത്യജീവിതത്തിലെ ദിനചരികളിൽ അനു
ഷ്ഠിച്ചുപോന്ന ഈ പിത്വം
ത്തിനു ഹാനികരമായ
മാരെപ്പോലും ആശ്ചര്യപ്പെടുത്തിയെന്നു വരാം. വീട്ടിൽ
തിളപ്പിച്ചു കുപ്പിയിലടച്ചു ഫാക്ടറിയിൽ കൊണ്ടുപോയി
ഗ്വാസു കയറിയ സോഡ മാത്രമാണ് അദ്ദേഹം നിത്യവും
ഉപയോഗിച്ചുവന്നിരുന്നതെന്ന കാര്യം അധികമാളുകൾക്കറി
ഞ്ഞുകൂടാ. അതിമനോഹരങ്ങളായ പലകാര്യങ്ങളും വിജ്ഞാന
പ്രദമായ ഗദ്യഗ്രന്ഥങ്ങളും, രസകരങ്ങളായ ആഖ്യായികകളും,
വിററഴിക്കുവാൻ വിഷമമേറിയ കേരളക്കരയിൽ, ചങ്ങനാ
ശേരിയുടെ ആരോഗ്യരക്ഷാഗ്രന്ഥത്തിന്റെ ആദ്യപതിപ്പിലെ
2000 പുസ്തകങ്ങളും ചിലവുവന്നു എന്നു മാത്രമല്ല, മറെറാരു
പതിപ്പു കൂടി ആവശ്യമായിത്തീരുകയും ചെയ്തു എന്നു പറ
ഞ്ഞാൽ അതു ഗ്രന്ഥവില്പനയിലപ്പെട്ടിരിക്കുന്ന വ്യവസായ
ശീലന്മാര് കൌതുകകരമായി തോന്നിയെന്നു വരാം.
ഹൈക്കോടതിയിലെ ഉദ്യോഗകാലാവധി അവസാനി
ക്കുന്നതിനു മുൻപുതന്നെ മാവു വൃശ്ചികത്തിൽ ഗവണ്മെൻറിൽ
നിന്നും ഏപ്പെടുത്തിയ ക്ഷേത്രപ്രവേശനാന്വേഷണക്കമ്മിററി
യിലെ ഒരംഗമായി ചങ്ങനാശേരി പരമേശ്വരൻ പിള്ള നിയ
മിതനായി. കമ്മിറ്റിയുടെ ജോലികൾ ആവസാനിക്കുന്ന<noinclude><references/>{{WSDC2014School}}</noinclude>
tw029b70h9i8nls2gedyf8aqjnqr7tg
താൾ:Changanasseri 1932.pdf/333
106
81261
239592
2026-04-18T14:17:05Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '818 തിനു മുൻപുതന്നെ അദ്ദേഹം ഉദ്യോഗത്തിൽനിന്നു പെൻ ഷ്യൻ പാറി പിരിയുകയും ചെയ്തു. ഉദ്യോഗത്തിൽനിന്നു വിര മിച്ചു സന്യായാധിപന്മാരോടും അഭിഭാഷകന്മാരോടും അവ സാനയാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
239592
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>818
തിനു മുൻപുതന്നെ അദ്ദേഹം ഉദ്യോഗത്തിൽനിന്നു പെൻ
ഷ്യൻ പാറി പിരിയുകയും ചെയ്തു. ഉദ്യോഗത്തിൽനിന്നു വിര
മിച്ചു സന്യായാധിപന്മാരോടും അഭിഭാഷകന്മാരോടും അവ
സാനയാത്ര പറഞ്ഞു പിരിയുന്ന ഘട്ടത്തിൽ ചങ്ങനാശേരി
ചെയ്ത വികാരഭരിതമായ പ്രസംഗം ശ്രോതാക്കളുടെ ഹൃദയ
ങ്ങളെ ഗാഢമായി ആശിക്കുകയുണ്ടായി. ചങ്ങനാശേരി വികാ
രാധീനനാകുകയെന്നുള്ളത് അത്ര സാധാരണമായ ഒരു സംഭ
വമായിരുന്നില്ല. ആവേശജനകമായ ഒരൊറ പ്രസംഗം
പോലും അതിനു മുൻപും പിൻപും അദ്ദേഹം ചെയ്തിട്ടില്ല.
എങ്കിലും അന്നത്തെ വിരഹവേളയിൽ ഗൽഗദത്തോടു കൂടി
യല്ലാതെ അദ്ദേഹത്തിനു സംസാരിക്കുവാൻ കഴിഞ്ഞില്ല. എത്ര
ക്ഷോഭജനകമായ ചുറ്റുപാടുകളുണ്ടായിരുന്നാലും പ്രശാന്ത
തയും ചിത്തമാവും കൈവെടിഞ്ഞിട്ടില്ലാത്ത ഇദ്ദേഹം
ഒരു ശിശുവിനെപ്പോലെ ഗഗദപ്പെട്ടു സംസാരിക്കുന്നതു
കണ്ടപ്പോഴാണു കക്കവും സ്തോഭരഹിതവുമായ ആ ബാഹ്യാ
വരണത്തിനുള്ളിൽ പരിമൃദുലവും വികാരാധീനവുമായ ഒരു
ഹൃദയം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു പ്രേക്ഷകന്മാർ മനസ്സിലാക്കി
യത്. അദ്ദേഹത്തിന്റെ പ്രസംഗ സംക്ഷേപം താഴെ
മാര
നാല്പത്തിഅഞ്ചു സംവത്സരങ്ങൾക്കു മുമ്പ് ഞാൻ പ്രിപ്പാ
റട്ടറിക്ലാസ്സിലെ ഒരു വിദ്യാത്ഥിയായി തിരുവനന്തപുരത്തു വന്നു
ന്നു. എന്റെ പിതാവ് അന്നു ഹജൂർക്കച്ചേരിയിലെ മരാമത്തു
വകുപ്പിൽ ഹെഡ് അക്കൌണ്ടൻറായിരുന്നു. ഇന്നു ബാർ അസോ
സിയേഷൻ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അദ്ദേഹ
ത്തിന്റെ ആഫീസ്. ആ മുറിയുടെ ഒരു കോണിൽ ഒരു പായിൽ
ചാട്ടയും ചാരി ഇരുന്നിരുന്ന അദ്ദേഹത്തിന്റെ ചിത്രം
ഇപ്പോഴും എനിക്കു വിഭാവനം ചെയ്യുവാൻ സാധിക്കും. അക്കാ
ലങ്ങളിൽ ഗുമസ്തന്മാർ കസേരയും മേശയും ഒന്നും നൽകിവ
ന്നിരുന്നില്ല. നാലു സംവത്സരം കഴിഞ്ഞപ്പോൾ അദ്ദേഹം ഇഹ
ലോകവാസം വെടിയുകയും, ഏതാനും മാസങ്ങൾക്കുശേഷം
എന്റെ മാതാവ് അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. അ<noinclude><references/>{{WSDC2014School}}</noinclude>
q4vgiajjaxsruyje44g87q5niepjhog
താൾ:Changanasseri 1932.pdf/334
106
81262
239594
2026-04-18T14:17:40Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '319 ങ്ങിനെ പതിന്നാലാമത്തെ വയസ്സിൽ ഞാൻ അച്ഛനും അമ്മ യുമില്ലാത്ത ഒരു അഗതിയായിത്തീന്നു. എന്റെ പിതാവിൻറ ഉദാരമനസ്കനായ ഒരു സ്നേഹിതനിൽനിന്നും ഗണ്യമായ സഹാ യങ്ങൾ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
239594
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>319
ങ്ങിനെ പതിന്നാലാമത്തെ വയസ്സിൽ ഞാൻ അച്ഛനും അമ്മ
യുമില്ലാത്ത ഒരു അഗതിയായിത്തീന്നു. എന്റെ പിതാവിൻറ
ഉദാരമനസ്കനായ ഒരു സ്നേഹിതനിൽനിന്നും ഗണ്യമായ സഹാ
യങ്ങൾ എനിക്കു ലഭിക്കുകയുണ്ടായെങ്കിലും പല കാര്യങ്ങൾക്കും
എനിക്ക് എന്റെ കഴിവുകളെത്തന്നെ ആശ്രയിക്കേണ്ടതായി
വന്നു. എന്റെ പ്രായത്തിലുള്ള ഒരു ബാല ശാരീരികമായും
മാനസികമായും ഉള്ള കഴിവുകളൊഴിച്ചാൽ എനിക്കുള്ളതായി
മറെറാന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ധകാരമയമായ ആ
കാലങ്ങളിൽ ഞാൻ വിദ്യാത്ഥികളെ അവരുടെ ഗൃഹങ്ങളിൽ
ചെന്നു പഠിപ്പിച്ചു എനിക്കു ഫീസിനും പുസ്തകങ്ങൾക്കും വേ
അണ്ടിവന്ന ധനം സമ്പാദിച്ചിരുന്നു. പുസ്തകങ്ങളുടെ കായം പറ
യുകയാണെങ്കിൽ എനിക്കു വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമേ
വിലയും വാങ്ങിക്കുവാൻ സാധിച്ചിരുന്നുള്ളൂ. ആ സുഖഭോഗസാ
ധനങ്ങൾ മേടിക്കുവാൻ എനിക്കുള്ള കഴിവു വളരെ പരിമിത
മായിരുന്നു. എന്നെക്കാൾ കൂടുതൽ ഭാഗ്യവാന്മാരായ സഹപാഠി
കളുടെ പുസ്തകങ്ങൾ കടം വാങ്ങിയാണു ഞാൻ കഴിച്ചുകൂട്ടി
യത് മറ ബാലന്മാർ വ്യായാമവിനോദങ്ങളിൽ ഏപ്പെട്ടി
രുന്ന അവസരങ്ങളിൽ ഞാൻ എന്റെ ശിഷ്യന്മാർ പാഠം
ചൊല്ലിക്കൊടുത്തുകൊണ്ട് അവരുടെ ഡസ്സുകൾക്കു മുമ്പിലിരി
ക്കുകയായിരുന്നു
പതിവ്. വിഷമങ്ങളും ദുഘടങ്ങളും നിറഞ്ഞ
ആ കാലത്തായിരുന്നു ഞാൻ നീതിന്യായക്കോടതികളുമായി
ആദ്യപരിചയം സമ്പാദിച്ചത്. ഒരു അഭ്യുദയകാംക്ഷി എന്നെ
ഒരു ദയാലുവായ മുൻസിഫിനെ പരിചയപ്പെടുത്തുകയും അദ്ദേ
ഹം സത്യം നടത്തുന്നതിനു താൽക്കാലിക കമ്മീഷണരായി
ചിലപ്പോൾ എന്നെ നിയമിച്ചുവരികയും ചെയ്തു. ഒരു
ക്കേഷൻ കാലത്ത് അദ്ദേഹം എനിക്കു് ആലപ്പുഴ, പറവൂർ,
കോട്ടയം എന്നീ സ്ഥലങ്ങളിലെ മുൻസിഫന്മാക്ക് ഓരോ
ശുപാർശക്കത്തു തരികയുണ്ടായി. വലി കൊടുക്കുവാനുള്ള
ചക്രം കൈവശമില്ലാതിരുന്നതിനാൽ ഞാൻ ചങ്ങനാശേരി
യിൽനിന്നും പറവൂർ വരെ നടക്കുക തന്നെ ചെയ്തു. എന്നാൽ
എഴുത്തിന്റെ മേൽവിലാസക്കാരായ മാന്യന്മാക്ക് എനിക്കു
യാതൊരു സഹായവും ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ കഠി
നമായ നിരാശയോടുകൂടി പോയ വഴി മുഴുവൻ പിന്നിടേണ്ടതാ<noinclude><references/>{{WSDC2014School}}</noinclude>
2p1e17jgpbcp7qsl3dpzpaj6k4hll36
താൾ:Changanasseri 1932.pdf/335
106
81263
239595
2026-04-18T14:18:19Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '320 യിവന്നു. നൊന്തു വീങ്ങിയ കാലുകൾ മാത്രമായിരുന്നു എനിക്കു ലഭിച്ച സമ്മാനം. ഞാൻ കൊട്ടാരക്കര വെട്ടിക്കവല ക്ഷേത്ര ത്തിലും, പാളയം പള്ളിയിലും, വിഴിഞ്ഞം മുസ്ലീം ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239595
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>320
യിവന്നു. നൊന്തു വീങ്ങിയ കാലുകൾ മാത്രമായിരുന്നു എനിക്കു
ലഭിച്ച സമ്മാനം. ഞാൻ കൊട്ടാരക്കര വെട്ടിക്കവല ക്ഷേത്ര
ത്തിലും, പാളയം പള്ളിയിലും, വിഴിഞ്ഞം മുസ്ലീം ദേവാലയത്തി
ലുംവച്ച് സത്യത്തരവുകൾ നടത്തിയിട്ടുണ്ട്. വെട്ടിക്കവല
ക്ഷേത്രത്തിൽ വച്ചു. സത്യം ചെയ്യുവാനുള്ള ആൾ വരാത്തതി
നാൽ ഉത്തരവു നടത്തുന്നതിനു സാധിച്ചില്ലെന്നു കാണിച്ചു
കുറിപ്പോട്ടെഴുതിയാൽ, പത്തു രൂപാ ക്കി തരാമെന്ന്
എതൃകക്ഷി എന്നോടു പറയുകയുണ്ടായി. ഭാഗ്യവശാൽ സത്യം
ചെയ്യുവാനുള്ള കക്ഷി ഹാജരായി സത്യം ചെയ്യാൻ ഒരുക്കമാ
ണെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നില്ലെങ്കിൽ എൻറ
അന്നത്തെ സ്ഥിതിക്ക് ഏറ്റവും ആകുഷകമായ ആ പ്രലോഭന
ത്തിനു ഞാൻ വശപ്പെട്ടുപോകുമായിരുന്നില്ലയോ എന്നുള്ളതി
നെപ്പറ്റി ഇന്നും തീർത്തു പറയുവാൻ എനിക്കു നിർവ്വാഹമില്ല.
വിഴിഞ്ഞത്താകട്ടെ ഉത്തരവു നടത്തുന്നതിൽ താല്പമില്ലാത്ത
കക്ഷി കുറേക്കൂടി ആപൽക്കരമായ വിലയാണു അയാളുടെ ഉദ്ദേ
ശസിദ്ധിക്കു കണ്ടുപിടിച്ചത്. അയാൾ കുറെ ആൾ ശേഖരിച്ചു
കമ്മീഷണരെ തല്ലി ഓടിക്കുവാൻ തന്നെ തീർച്ചയാക്കി.
ഈ കുടിലമായ ഉപായത്തിൽ നിന്നും പിൻതിരിയുവാൻ അ
വരെ പ്രേരിപ്പിച്ചതു നിസ്സഹായനായ കമ്മീഷണരുടെ ബാല്യ
വും അയാളുടെ നിഷ് പടമായ ഭാവവുമായിരുന്നെന്നു പിന്നീടു
ഞാൻ മനസ്സിലാക്കി. സമുദ്രത്തിലേക്ക് ഉന്തിനിൽക്കുന്ന ഒരു
പാറമേൽ കെട്ടിയിട്ടുള്ള പള്ളിയേയും, ഒന്നോ രണ്ടോ മുഷ്യര
ന്മാർ വിചാരിച്ചാൽ ഇങ്ങിനി വരാത്തവണ്ണം കടലിലേക്കു
എറിയപ്പെടുവാൻ സാധിക്കുമായിരുന്ന എന്റെ നിസ്സഹാ
യാവസ്ഥയേയുംപറ്റി ഓർമ്പോൾ ഇന്നും ഞാൻ നടുങ്ങുന്നു.
ഇങ്ങനെ ഒരു വിധത്തിൽ ഞാനെൻ സർവ്വകലാശാലാവി
ദ്യാഭ്യാസവും നിയമപഠനവും മാറാമാണ്ടോടുകൂടി പൂർത്തി
യാക്കി. എിനിക്കും അഭിഭാഷകവൃത്തിയിൽ പ്രവേശിക്കണമെന്നും
അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജില്ലാക്കോട്ടുന്ന
തിനും ആവശ്യമായ ഭാ രൂപായുടെ പത്രം മേടിക്കുന്നതിനു
എന്റെ കൈവശം പണമുണ്ടായിരുന്നില്ല. ആറു മാസം എനിക്ക്
അതിലേയ്ക്കും കാത്തിരിക്കേണ്ടതായി വന്നു. അവസാനം ഒരു<noinclude><references/>{{WSDC2014School}}</noinclude>
p883pzecb46botuhp2753bcwun68dmf
താൾ:Changanasseri 1932.pdf/336
106
81264
239596
2026-04-18T14:18:56Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '321 സുഹൃത്തിന്റെ പക്കൽ നിന്നും കുറേ ആഭരണങ്ങൾ കടം മേടി പ രൂപായം എട്ടു കാശുവീതം പലിശനിരക്കിനു പണം കടം കൊടുത്തുവന്നിരുന്ന ദാഹിയായ ഒരു തന്റെ വശം ആയത് കം പായും പണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239596
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>321
സുഹൃത്തിന്റെ പക്കൽ നിന്നും കുറേ ആഭരണങ്ങൾ കടം മേടി
പ രൂപായം എട്ടു കാശുവീതം പലിശനിരക്കിനു പണം കടം
കൊടുത്തുവന്നിരുന്ന ദാഹിയായ ഒരു
തന്റെ വശം ആയത് കം പായും പണയം വച്ചായിരുന്നു
ഞാൻ പ്രസ്തുത ആവശ്യം നിർവഹിച്ചത്. ആ പണക്കച്ചവട
ക്കാരൻ എന്റെ ഒരു പഴയ സതീതനായിരുന്നു എങ്കിലും
എനിക്ക് അയാൾ യാതൊരു സൌജന്യവും ചെയ്തു തന്നില്ല.
എന്നാൽ അതിന്റെ ഫലം അയാൾ അനുഭവിക്കാതിരുന്നില്ല.
അയാളുടെ സഹോദരന്മാരുമായി ഉണ്ടായ മത്സരത്തിൽ നിന്നും
ഉളവായ ഒരു കുഡുംബവ്യവഹാരത്തിൽ അയാൾ എന്നെ
അയാളുടെ വക്കീലായി ഏപ്പെടുത്തുകയും, തന്മൂലം അയാൾ
ക്രമരഹിതമായ പലിശയ്ക്ക് എനിക്കു കടം തന്നതായ തുകയുടെ
അനേകം മടങ്ങു വരുന്ന ഒരു സംഖ്യ എനിക്കു വക്കീൽ ഫീസാ
യി തരേണ്ടിവരികയും ചെ
ചെയ്തു. എന്റെ ജീവിതത്തിലെ അസുഖ
കരമായ ഈ സംഭവങ്ങളെ ഞാൻ ഇവിടെ ആവർത്തിച്ചത്
ആത്മപ്രശംസ ചെയ്യുന്നതിനു വേണ്ടിയല്ല, പിന്നെയോ,
എന്റെ മുമ്പിൽ ധാരാളം കാണുന്ന ഉൽക്കകളായ
ചെറുതരം വക്കീലന്മാക്ക് ആയതു സമാധാനത്തിനും പ്രോത്സാ
ഹനത്തിനും വക നൽകിയെങ്കിലോ എന്നു കരുതി മാത്ര
അഭിഭാഷകവൃത്തിയിൽ ആൾ അധികപ്പെട്ടുപോയെ
ങ്കിലും ഉയർന്നതരം അഭിഭാഷകന്മാരുടെ സംഖ്യ തുലോം കുറ
വാണെന്ന് ആ തൊഴിലിൽ ആദ്യമായി പ്രവേശിക്കുന്നവരുടെ
ആശ്വാസത്തിനായി പ്രായേണ ചിലർ പറയാറുണ്ട്. എന്നാൽ
ഞാൻ വക്കീൽ പണിയിൽ പ്രവേശിച്ചപ്പോഴുള്ള അവസ്ഥ
നേരെ വിപരീതമായിരുന്നു. കൊല്ലം ബാറിൽ അന്ന് ആവ
ശ്യത്തിലധികം വക്കീലന്മാർ ഉണ്ടായിരുന്നില്ലെങ്കിലും, ഒന്നാം
കിടയിലുള്ള വക്കീലന്മാർ കുറവൊന്നുമുണ്ടായിരുന്നില്ല. ഈ
പ്രതികൂലമായ പരിതഃസ്ഥിതികളിൽ എനിക്ക് എന്തെങ്കിലും
വിജയം നേടുവാൻ കഴിഞ്ഞുവെങ്കിൽ ആയത് എനിക്കുള്ള<noinclude><references/>{{WSDC2014School}}</noinclude>
1jn2ijo5dsyz7a3n6exe83q8jmidnea
താൾ:Changanasseri 1932.pdf/337
106
81265
239597
2026-04-18T14:19:36Z
SijiR
13108
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '322 എന്തെങ്കിലും പ്രത്യേക ഗുണങ്ങളുടെ ഫലമായിട്ടല്ല, പി ന്നെയോ എനിക്കു വക്കീൽപ്പണിയിൽ താണപടിയിൽ അധി കാലം കഴിച്ചുകൂട്ടുന്നതിനു നിവൃത്തിയില്ലാതിരുന്നതിനാൽ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
239597
proofread-page
text/x-wiki
<noinclude><pagequality level="1" user="SijiR" /></noinclude>322
എന്തെങ്കിലും പ്രത്യേക ഗുണങ്ങളുടെ ഫലമായിട്ടല്ല, പി
ന്നെയോ എനിക്കു വക്കീൽപ്പണിയിൽ താണപടിയിൽ അധി
കാലം കഴിച്ചുകൂട്ടുന്നതിനു നിവൃത്തിയില്ലാതിരുന്നതിനാൽ
മാത്രമാണ്. ഇരുപത്തിനാലു സംവത്സരക്കാലത്തെ അഭിഭാ
ഷകവൃത്തിക്കുശേഷം എന്നെ ബഹുമാനപ്പെട്ട ഈ കോടതി
യിലെ ഒരു ജഡ്ജിയായി നിയമിക്കുന്നതിനു മഹാറാണി
റീജൻ തിരുമനസ്സിലേയും തിരുവുള്ളമുണ്ടായി. ഞാൻ ഇന്നു
അതിൽനിന്നും വിരമിക്കുന്നു.
അനുമോദിക്കുവാൻ
മാന്യരെ, ഒരു ജഡ്ജി ഉദ്യോഗത്തിൽ നിന്നും വിരമിക്കു
മ്പോൾ അയാൾക്ക് അഭിഭാഷകസംഘത്തിന്റെ അഭിനന്ദന
ങ്ങൾ ലഭിക്കുക എന്നത് ഒട്ടും ലഘുവായ ഒരു സംഗതിയല്ല.
എന്തെന്നാൽ ഒരു ജഡ്ജിയുടെ പ്രശസ്തിയെ ഉണ്ടാക്കുകയും
ഇല്ലാതാക്കുകയും ചെയ്യുന്നത് അഭിഭാഷകന്മാരല്ലാതെ മറ്റാരു
മല്ലെന്ന് എന്റെ അനുഭവത്തിൽനിന്നും എനിക്കറിവുള്ള താ
ണ്. എന്നെ ഈ ഉദ്യോഗത്തിൽ നിയമിച്ചതായ സമയത്ത്
യൂറോപ്യൻ സ്നേഹിതൻ
എന്നോടിപ്രകാരം പറഞ്ഞു. “മിസ്റ്റർ പിള്ള, എനിക്കു
നിങ്ങളുടെ പാണ്ഡിത്യത്തെയോ നിയമശാസ്ത്രത്തിലുള്ള വൈദ
യോനി ഒന്നുംതന്നെ അറിവാൻ പാടില്ല. എ
ന്നാൽ നിങ്ങൾക്കു സാമാന്യബുദ്ധി ധാരാളമുണ്ട്. അതുതന്നെ
യാണു വേണ്ടതും 'അമേരിക്കയിൽ ഒരു കൌണ്ടി ജഡ്ജി നിയാത
നായപ്പോൾ അവിടത്തെ ആളുകൾ അദ്ദേഹത്തിന്റെ വിധവയെ
ആ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുത്തതായി ഞാൻ എവിടെയോ
വായിച്ചിട്ടുണ്ട്. നിയമമൊന്നും തനിക്കറിവാൻ പാടില്ലെന്നു
നിയോജകന്മാരോടവർ മറുത്തുപറഞ്ഞെങ്കിലും അവന്റെ സാമാ
ബുദ്ധി ധാരാളമായുണ്ടെന്നും, അതു ധാരാളം മതിയെന്നും
ഉള്ള കാരണങ്ങളിന്മേൽ ആ സ്ഥാനം സ്വീകരിക്കുവാൻ ആ
മഹതിയെ അവർ നിർബന്ധിക്കുകയാണുണ്ടായത്. കാലാന്തര
ത്തിൽ അവർ ഒരു നല്ല ജിയായിത്തീരുകയും അങ്ങിനെ ആ
നിയോജകന്മാരുടെ പ്രവൃത്തി നീതീകരിക്കപ്പെടുകയും ചെയ്തു.
ഇതിൽ അതിശയിക്കാനൊന്നുമില്ല; എന്തെന്നാൽ നിയമം<noinclude><references/>{{WSDC2014School}}</noinclude>
4gvfvaty2s48wunntneliulck3xe0ey