വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.26
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ആത്മോപദേശശതകം
0
1756
239997
238842
2026-04-30T15:20:51Z
~2026-20654-46
13234
239997
wikitext
text/x-wiki
{{header
| title = ആത്മോപദേശശതകം
| genre =
| author = ശ്രീനാരായണഗുരു
| year = 1897
| translator =
| section =
| previous =
| next =
|prettyurl =Atmopadesasatakam
|wikipedia = ആത്മോപദേശശതകം
| notes = ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതി
}}
<poem>
::അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
::ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
::കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
::ത്തെരുതെരെ വീണുവണങ്ങിയോതിടേണം. {{ശ്ലോ|1}}
::കരണവുമിന്ദ്രിയവും കളേബരം തൊ-
::ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
::പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
::തിരുവുരുവാണു തിരഞ്ഞു തേറിടേണം. {{ശ്ലോ|2}}
::വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
::വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
::ജലനിധിതന്നിലുയർന്നിടും തരംഗാ-
::വലിയതുപോലെയഭേദമായ് വരേണം. {{ശ്ലോ|3}}
::അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
::ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
::വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
::മറിവിലമർന്നതു മാത്രമായിടേണം. {{ശ്ലോ|4}}
::ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
::പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
::വിലമതിയാത വിളക്കുദിക്കയും പിൻ-
::പൊലികയുമില്ലിതു കണ്ടു പോയിടേണം. {{ശ്ലോ|5}}
::ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
::ടണമശനം പുണരേണമെന്നിവണ്ണം
::അണയുമനേകവികൽപ്പമാകയാലാ-
::രുണരുവതുള്ളൊരു നിർവ്വികാരരൂപം?. {{ശ്ലോ|6}}
::ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
::ടണമറിവായിതിനിന്നയോഗ്യനെന്നാൽ
::പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
::മുനിജനസേവയിൽ മൂർത്തി നിർത്തിടേണം. {{ശ്ലോ|7}}
::ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
::നളികയിലേറി നയേന മാറിയാടും
::കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
::വെളിവുരുവേന്തിയകം വിളങ്ങീടേണം. {{ശ്ലോ|8}}
::ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
::ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
::തരുവിനടിക്കു തപസ്സുചെയ്തു വാഴും
::നരനു വരാ നരകം നിനച്ചിടേണം. {{ശ്ലോ|9}}
::“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
::ന്നൊരുവനുരപ്പതു കേട്ടു താനുമേവം
::അറിവതിനായവനോടു “നീയുമാരെ”-
::ന്നരുളുമിതിൻ പ്രതിവാക്യമേകമാകും. {{ശ്ലോ|10}}
::‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
::യുകിലകമേ പലതല്ലതേകമാകും;
::അകലുമഹന്തയനേകമാകയാലീ
::തുകയിലഹമ്പൊരുളും തുടർന്നിടുന്നു. {{ശ്ലോ|11}}
::തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
::കലകളുമേന്തുമഹന്തയൊന്നു കാൺക!
::പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
::വലിയൊരഹന്ത വരാ വരം തരേണം. {{ശ്ലോ|12}}
::ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
::ന്നകമലരിട്ടു വണങ്ങിയക്ഷമാറി
::സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
::മഹിമയുമറ്റു മഹസ്സിലാണിടേണം. {{ശ്ലോ|13}}
::ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
::ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
::കപടയതിയ്ക്കു കരസ്ഥമാകുവീലെ-
::ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. {{ശ്ലോ|14}}
::പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ-
::ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
::അറിവപരപ്രകൃതിക്കധീനമായാ-
::ലരനൊടിയായിരമാണ്ടുപോലെ തോന്നും. {{ശ്ലോ|15}}
::അധികവിശാലമരുപ്രദേശമൊന്നായ്-
::നദിപെരുകുന്നതുപോലെ വന്നു നാദം
::ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
::യതമിയലും യതിവര്യനായിടേണം. {{ശ്ലോ|16}}
::അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
::ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
::നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
::പഴകിയ വാസന, വർത്തി വൃത്തിയത്രേ {{ശ്ലോ|17}}
::അഹമിരുളല്ലിരുളാകിലന്ധരായ് നാ-
::മഹമഹമെന്നറിയാതിരുന്നിടേണം;
::അറിവതിനാലഹമന്ധകാരമല്ലെ-
::ന്നറിവതിനിങ്ങനെയാർക്കുമോതിടേണം. {{ശ്ലോ|18}}
::അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
::ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
::ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
::വടിവിനെ വിട്ടു തരംങ്ഗമന്യമാമോ? {{ശ്ലോ|19}}
::ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
::ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
::ജളനു വിലേശയമെന്നു തോന്നിയാലും
::നലമിയലും മലർമാല നാഗമാമോ? {{ശ്ലോ|20}}
::പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
::പ്രിയമപരപ്രിയമെന്നനേകമായി
::പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
::പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. {{ശ്ലോ|21}}
::പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
::പ്രിയമപരപ്രിയമിപ്രകാരമാകും
::നയമതിനാലെ നരന്നു നന്മ നൽകും
::ക്രിയയപരപ്രിയഹേതുവായ് വരേണം. {{ശ്ലോ|22}}
::അപരനുവേണ്ടിയഹർന്നിശം പ്രയത്നം
::കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
::കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
::ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. {{ശ്ലോ|23}}
::അവനിവനെന്നറിയുന്നതൊക്കെയോർത്താ-
::ലവനിയിലാദിമമായൊരാത്മരൂപം
::അവനവനാത്മസുഖത്തിനാചരിക്കു-
::ന്നവയപരന്നു സുഖത്തിനായ് വരേണം. {{ശ്ലോ|24}}
::ഒരുവനു നല്ലതുമന്യനല്ലലും ചേർ-
::പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
::പരനു പരം പരിതാപമേകിടുന്നോ-
::രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. {{ശ്ലോ|25}}
::അവയവമൊക്കെയമർത്തിയാണിയായ് നി-
::ന്നവയവിയാവിയെയാവരിച്ചിടുന്നു;
::അവനിവനെന്നതിനാലവൻ നിനയ്ക്കു-
::ന്നവശതയാമവിവേകമൊന്നിനാലെ. {{ശ്ലോ|26}}
::ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
::വാണറിവതുതാനഥ നാമരൂപമായും
::കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
::വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. {{ശ്ലോ|27}}
::അടിമുടിയറ്റടിതൊട്ടു മൗലിയന്തം
::സ്ഫുടമറിയുന്നതു തുര്യബോധമാകും;
::ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
::ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. {{ശ്ലോ|28}}
::മനമലർ കൊയ്തു മഹേശപൂജ ചെയ്യും
::മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
::വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
::മനുവുരുവിട്ടുമിരിക്കിൽ മായ മാറും. {{ശ്ലോ|29}}
::ജഡമറിവീലറിവിന്നു ചിന്തയില്ലോ-
::തിടുകയുമില്ലറിവെന്നറിഞ്ഞു സർവ്വം
::വിടുകിലവൻ വിശദാന്തരംഗനായ് മേ-
::ലുടലിലമർന്നുഴലുന്നതില്ല നൂനം. {{ശ്ലോ|30}}
::അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
::തനുമിതിയില്ലിതു മുന്നമക്ഷിയാലേ
::അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
::ന്നനുമിതിയാലറിവീലറിഞ്ഞിടേണം. {{ശ്ലോ|31}}
::അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
::യരുളിയ ധർമ്മിയദൃശ്യമാകയാലേ
::ധര മുതലായവയൊന്നുമില്ല താങ്ങു-
::ന്നൊരു വടിവാമറിവുള്ളതോർത്തിടേണം. {{ശ്ലോ|32}}
::അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
::ധര മുതലായ വിഭൂതിയായി താനേ
::മറിയുമവസ്ഥയിലേറി മാറി വട്ടം-
::തിരിയുമലാതസമം തിരിഞ്ഞിടുന്നു. {{ശ്ലോ|33}}
::അരനൊടിയാദിയരാളിയാർന്നിടും തേ-
::രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
::അറിവിലനാദിയതായ് നടന്നിടും തൻ-
::തിരുവിളയാടലിതെന്നറിഞ്ഞിടേണം. {{ശ്ലോ|34}}
::ഒരു പതിനായിരമാദിതേയരൊന്നായ്
::വരുവതുപോലെ വരും വിവേകവൃത്തി
::അറിവിനെ മൂടുമനിത്യമായയാമീ-
::യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ. {{ശ്ലോ|35}}
::അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
::മറുതിയിടാം സമയന്യയെന്നിവണ്ണം
::ഇരുപിരിവായിതിലന്യസാമ്യമാർന്നു-
::ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം. {{ശ്ലോ|36}}
::വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
::വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
::വിഷമയെ വെന്നതിനാൽ വിവേകമാകും
::വിഷയവിരോധിനിയോടണഞ്ഞിടേണം. {{ശ്ലോ|37}}
::പലവിധമായറിയുന്നതന്യയൊന്നായ്
::വിലസുവതാം സമയെന്നു മേലിലോതും
::നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
::കലയിലലിഞ്ഞു കലർന്നിരുന്നിടേണം. {{ശ്ലോ|38}}
::അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
::പിരിവിവയിൽ സമതൻവിശേഷമേകം;
::വിരതി വരാ വിഷമാവിശേഷമൊന്നി-
::ത്തരമിവ രണ്ടു തരത്തിലായിടുന്നു. {{ശ്ലോ|39}}
::സമയിലുമന്യയിലും സദാപി വന്നി-
::ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
::അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
::ഭ്രമകലയാലഖിലം പ്രമേയമാകും. {{ശ്ലോ|40}}
::‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
::ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
::മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
::വതിനിതുതാൻ കരുവെന്നു കണ്ടിടേണം. {{ശ്ലോ|41}}
::‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
::ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
::മതി മുതലായവയൊക്കെ മാറി മേൽ സദ്-
::ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം. {{ശ്ലോ|42}}
::പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
::സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
::വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
::ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. {{ശ്ലോ|43}}
::പല മതസാരവുമേകമെന്നു പാരാ-
::തുലകിലൊരാനയിലന്ധരെന്നപോലെ
::പലവിധ യുക്തി പറഞ്ഞു പാമരന്മാ-
::രലവതു കണ്ടലയാതമർന്നിടേണം. {{ശ്ലോ|44}}
::ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
::കരുവപരന്റെ കണക്കിനൂനമാകും;
::ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
::ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. {{ശ്ലോ|45}}
::പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
::ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
::പരമതവാദിയിതോർത്തിടാതെ പാഴേ
::പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. {{ശ്ലോ|46}}
::ഒരു മതമാകുവതിന്നുരപ്പതെല്ലാ-
::വരുമിതു വാദികളാരുമോർക്കുവീല;
::പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
::രറിയുമിതിന്റെ രഹസ്യമിങ്ങശേഷം. {{ശ്ലോ|47}}
::തനുവിലമർന്ന ശരീരി, തന്റെ സത്താ-
::തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
::തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
::ലനുഭവശാലികളാമിതോർക്കിലാരും. {{ശ്ലോ|48}}
::അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
::സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
::ജഗതിയിലിമ്മതമേകമെന്നു ചിന്തി-
::ച്ചഘമണയാതകതാരമർത്തിടേണം. {{ശ്ലോ|49}}
::നിലമൊടു നീരതുപോലെ കാറ്റു തീയും
::വെളിയുമഹംകൃതി വിദ്യയും മനസ്സും
::അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
::വുലകുമുയർന്നറിവായി മാറിടുന്നു. {{ശ്ലോ|50}}
::അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
::വരുമിതിനോടൊരിദന്ത വാമയായും
::വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
::മരമഖിലം മറയെപ്പടർന്നിടുന്നു. {{ശ്ലോ|51}}
::ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
::ളണയുമതിങ്കലശേഷദൃശ്യജാലം;
::പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
::സ്വനവുമടങ്ങുമിടം സ്വയം പ്രകാശം! {{ശ്ലോ|52}}
::ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
::ന്നിതു സകലം പെറുമാദിബീജമാകും;
::മതിയതിലാക്കി മറന്നിടാതെ മായാ-
::മതിയറുവാൻ മനനം തുടർന്നിടേണം. {{ശ്ലോ|53}}
::ഉണരുമവസ്ഥയുറക്കിലില്ലുറക്കം
::പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
::അനുദിനമിങ്ങനെ രണ്ടുമാദിമായാ-
::വനിതയിൽനിന്നു പുറന്നു മാറിടുന്നു. {{ശ്ലോ|54}}
::നെടിയ കിനാവിതു നിദ്രപോലെ നിത്യം
::കെടുമിതുപോലെ കിനാവുമിപ്രകാരം
::കെടുമതി കാണുകയില്ല,കേവലത്തിൽ
::പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. {{ശ്ലോ|55}}
::കടലിലെഴും തിരപോലെ കായമോരോ-
::ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
::മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
::കടലിലജസ്രവുമുള്ള കർമ്മമത്രേ! {{ശ്ലോ|56}}
::അലയറുമാഴിയിലുണ്ടനന്തമായാ-
::കലയിതു കല്യയനാദികാര്യമാകും
::സലിലരസാദി ശരീരമേന്തി നാനാ-
::വുലകുരുവായുരുവായി നിന്നിടുന്നു. {{ശ്ലോ|57}}
::നവനവമിന്നലെയിന്നു നാളെ മറ്റേ-
::ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
::അവിരതമെണ്ണിയളന്നിടുന്നതെല്ലാം
::ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. {{ശ്ലോ|58}}
::അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
::പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
::അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
::ലൊരു പൊരുളാമതിലില്ല വാദമേതും. {{ശ്ലോ|59}}
::അറിവിനെയും മമതയ്‌ക്കധീനമാക്കി-
::പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
::പറകിലുമപ്പരതത്ത്വമെന്നപോലീ-
::യറിവറിയുന്നവനന്യമാകുവീല. {{ശ്ലോ|60}}
::വെളിവിഷയം വിലസുന്നു വേറുവേറാ-
::യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
::ജളതയതിങ്ങു ദിഗംബരാദി നാമാ-
::വലിയൊടുയർന്നറിവായി മാറിടുന്നു. {{ശ്ലോ|61}}
::പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
::ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
::വരുമറിവേതു വരാ കഥിപ്പതാലേ
::പരമപദം പരിചിന്ത ചെയ്തിടേണം. {{ശ്ലോ|62}}
::അറിവിലിരുന്നപരത്വമാർന്നിടാതീ-
::യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
::പരവശനായറിവീല പണ്ഡിതൻ താൻ-
::പരമരഹസ്യമിതാരു പാർത്തിടുന്നു! {{ശ്ലോ|63}}
::പ്രതിവിഷയം പ്രതിബന്ധമേറി മേവു-
::ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
::അതിവിശദസ്മൃതിയാലതീതവിദ്യാ-
::നിധി തെളിയുന്നിതിനില്ല നീതിഹാനി. {{ശ്ലോ|64}}
::ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
::ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
::അറിവവരില്ലതിരറ്റതാകയാലീ-
::യരുമയെയാരറിയുന്നഹോ വിചിത്രം! {{ശ്ലോ|65}}
::ഇര മുതലായവയെന്നുമിപ്രകാരം
::വരുമിനിയും;വരവറ്റുനിൽപ്പതേകം;
::അറിവതു നാമതു തന്നെ മറ്റുമെല്ലാ-
::വരുമതുതൻ വടിവാർന്നു നിന്നിടുന്നു. {{ശ്ലോ|66}}
::ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
::രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
::നിനവിലുമില്ലതു നിദ്രയിങ്കലും മേ-
::ലിനനഗരത്തിലുമെങ്ങുമില്ല നൂനം. {{ശ്ലോ|67}}
::അരവവടാകൃതിപോലഹന്ത രണ്ടാ-
::യറിവിലുമംഗിയിലും കടക്കയാലേ,
::ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
::ന്നൊരുകുറിയെന്നുണരേണമൂഹശാലി. {{ശ്ലോ|68}}
::ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
::പ്രതിമയെഴും കരണപ്രവീണനാളും
::രതിരഥമേറിയഹന്ത രമ്യരൂപം
::പ്രതി പുറമേ പെരുമാറിടുന്നജസ്രം. {{ശ്ലോ|69}}
::ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
::കരണകളേബരമെന്നിതൊക്കെയായി
::വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
::മറിവവനെന്നറിവോളമോർത്തിടേണം. {{ശ്ലോ|70}}
::സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
::ലവനിയിലാരുമനാദി ലീലയത്രേ;
::അവിരളമാകുമിതാകവേയറിഞ്ഞാ-
::ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. {{ശ്ലോ|71}}
::ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
::ന്മയി മറുകൂറിതു വിദ്യ; മായയാലേ
::നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
::ദ്ദ്വയപരഭാവന തുര്യമേകിടുന്നു. {{ശ്ലോ|72}}
::ഒരു പൊരുളിങ്കലനേകമുണ്ടനേകം
::പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
::അറിവിലടങ്ങുമഭേദമായിതെല്ലാ-
::വരുമറിവീലതിഗോപനീയമാകും. {{ശ്ലോ|73}}
::പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
::പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
::ജഡമമരുന്നതുപോലെ ചിത്തിലും ചി-
::ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം. {{ശ്ലോ|74}}
::പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
::വഹമഹമെന്നലയുന്നതൂർമ്മിജാലം
::അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
::നുകരുവതാമമൃതായതിങ്ങു നൂനം. {{ശ്ലോ|75}}
::മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
::ലണിയണിയായല വീശിടുന്ന വണ്ണം
::അനൃതപരമ്പര വീശിയന്തരാത്മാ-
::വിനെയകമേ ബഹുരൂപമാക്കിടുന്നു. {{ശ്ലോ|76}}
::പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
::മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
::ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
::ന്നെരിയുമിതിന്റെ രഹസ്യമേകമാകും. {{ശ്ലോ|77}}
::മരണവുമില്ല, പുറപ്പുമില്ല വാഴ്വും
::നരസുരരാദിയുമില്ല നാമരൂപം,
::മരുവിലമർന്ന മരീചിനീരുപോൽ നിൽ-
::പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. {{ശ്ലോ|78}}
::ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
::ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
::ഹനനവുമിങ്ങനെ തന്നെയാകയാലേ
::ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. {{ശ്ലോ|79}}
::സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
::സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
::ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
::ക്ഷിതി മുതലായവ ഗീരു മാത്രമാകും. {{ശ്ലോ|80}}
::പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
::സകലവുമായ് വെളിയേ സമുല്ലസിക്കും
::ഇഹപരമാമൊരു കൂറിദന്തയാലേ
::വികസിതമാമിതു ഭോഗ്യവിശ്വമാകും. {{ശ്ലോ|81}}
::അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
::യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
::പരമചിദംബരമാർന്ന ഭാനുവായ് നി-
::ന്നെരിയുമതിന്നിരയായിടുന്നു സർവ്വം. {{ശ്ലോ|82}}
::ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
::ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
::മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
::വിടരറുമൊന്നിതു നിർവ്വികാരമാകും. {{ശ്ലോ|83}}
::അറിവതിനാലവനീവികാരമുണ്ടെ-
::ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
::നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
::മറിവിലെഴും പ്രകൃതിസ്വരൂപമാകും. {{ശ്ലോ|84}}
::നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
::ലെഴുമുലകെങ്ങുമബിംബമാകയാലേ
::നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
::നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. {{ശ്ലോ|85}}
::തനു മുതലായതു സർവ്വമൊന്നിലൊന്നി-
::ല്ലനൃതവുമായതിനാലെയന്യഭാഗം
::അനുദിനമസ്തമിയാതിരിക്കയാലേ
::പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. {{ശ്ലോ|86}}
::തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
::രിനമിതരങ്ങളിലില്ലയിപ്രകാരം
::തനു, മുതലായതു സത്തുമല്ല, യോർത്താ-
::ലനൃതവുമല്ലതവാച്യമായിടുന്നു. {{ശ്ലോ|87}}
::സകലവുമുള്ളതുതന്നെ തത്വചിന്താ-
::ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
::അകമുഖമായറിയായ്കിൽ മായയാം വൻ-
::പക പലതും ഭ്രമമേകിടുന്നു പാരം. {{ശ്ലോ|88}}
::അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
::പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
::അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
::ന്നറിയണമീയറിവൈകരൂപ്യമേകും. {{ശ്ലോ|89}}
::അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
::ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
::അനുപദമസ്തിതയാലിതാവൃതം സദ്-
::ഘനമതിനാലേ കളേബരാദികാര്യം. {{ശ്ലോ|90}}
::പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
::നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
::പ്രിയമജമവ്യയമപ്രമേയമേകാൻ
::ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു. {{ശ്ലോ|91}}
::വ്യയമണയാതെ വെളിക്കു വേല ചെയ്യും
::നിയമമിരിപ്പതു കൊണ്ടു നിത്യമാകും
::പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
::ക്രിയയൊരു കേവലബാഹ്യലിംഗമാകും. {{ശ്ലോ|92}}
::ചലമുടലറ്റ തനിക്കു തന്റെയാത്മാ-
::വിലുമധികം പ്രിയവസ്തുവില്ലയന്യം;
::വിലസിടുമാത്മഗതപ്രിയം വിടാതീ
::നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. {{ശ്ലോ|93}}
::ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
::നില വലുതായൊരു നീതികേടിതത്രേ
::അറുതിയിടാനരുതാതവാങ്മനോഗോ-
::ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. {{ശ്ലോ|94}}
::വിപുലതയാർന്ന വിനോദവിദ്യ മായാ-
::വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
::ഇവളിവളിങ്ങവതീർണ്ണയായിടും, ത-
::ന്നവയവമണ്ഡകടാഹകോടിയാകും. {{ശ്ലോ|95}}
::അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
::ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
::അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
::യനുഭവവും നിലയറ്റു നിന്നുപോകും. {{ശ്ലോ|96}}
::അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
::തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
::അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
::ഘനമിതു മൌനഘനാമൃതാബ്ധിയാകും. {{ശ്ലോ|97}}
::ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
::ലതിസുഖമെന്നനിശം കഥിക്കയാലേ
::മതി മുതലായവ മാറിയാലുമാത്മാ-
::സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. {{ശ്ലോ|98}}
::അറിവഹമെന്നതുരണ്ടുമേകമാമാ-
::വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
::അറിവിനെ വിട്ടഹമന്യമാകുമെന്നാ-
::ലറിവിനെയിങ്ങറിയാനുമാരുമില്ല. {{ശ്ലോ|99}}
::അതുമിതുമല്ല സദർത്ഥമല്ലഹം സ-
::ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
::സദസദിതി പ്രതിപത്തിയറ്റു സത്തോ-
::മിതിമൃദുവായ് മൃദുവായമർന്നിടേണം! {{ശ്ലോ|100}}
-സമാപ്തം-
</poem>
[[വർഗ്ഗം:കവിത]]
[[വർഗ്ഗം:ശ്രീനാരായണഗുരുവിന്റെ കൃതികൾ]]
[[വർഗ്ഗം:ദാർശനികസ്തോത്രങ്ങൾ]]
[[വർഗ്ഗം:ശതകങ്ങൾ]]
3z475fh18srocvbyxk4rkgp9gydyeu3
239998
239997
2026-04-30T15:30:10Z
~2026-20654-46
13234
239998
wikitext
text/x-wiki
{{header
| title = ആത്മോപദേശശതകം
| genre =
| author = ശ്രീനാരായണഗുരു
| year = 1897
| translator =
| section =
| previous =
| next =
|prettyurl =Atmopadesasatakam
|wikipedia = ആത്മോപദേശശതകം
| notes = ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതി
}}
<poem>
::അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
::ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
::കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
::ത്തെരുതെരെ വീണുവണങ്ങിയോതിടേണം. {{ശ്ലോ|1}}
::കരണവുമിന്ദ്രിയവും കളേബരം തൊ-
::ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
::പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
::തിരുവുരുവാണു തിരഞ്ഞു തേറിടേണം. {{ശ്ലോ|2}}
::വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
::വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
::ജലനിധിതന്നിലുയർന്നിടും തരംഗാ-
::വലിയതുപോലെയഭേദമായ് വരേണം. {{ശ്ലോ|3}}
::അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
::ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
::വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
::മറിവിലമർന്നതു മാത്രമായിടേണം. {{ശ്ലോ|4}}
::ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
::പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
::വിലമതിയാത വിളക്കുദിക്കയും പിൻ-
::പൊലികയുമില്ലിതു കണ്ടു പോയിടേണം. {{ശ്ലോ|5}}
::ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
::ടണമശനം പുണരേണമെന്നിവണ്ണം
::അണയുമനേകവികൽപ്പമാകയാലാ-
::രുണരുവതുള്ളൊരു നിർവ്വികാരരൂപം?. {{ശ്ലോ|6}}
::ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
::ടണമറിവായിതിനിന്നയോഗ്യനെന്നാൽ
::പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
::മുനിജനസേവയിൽ മൂർത്തി നിർത്തിടേണം. {{ശ്ലോ|7}}
::ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
::നളികയിലേറി നയേന മാറിയാടും
::കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
::വെളിവുരുവേന്തിയകം വിളങ്ങീടേണം. {{ശ്ലോ|8}}
::ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
::ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
::തരുവിനടിക്കു തപസ്സുചെയ്തു വാഴും
::നരനു വരാ നരകം നിനച്ചിടേണം. {{ശ്ലോ|9}}
::“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
::ന്നൊരുവനുരപ്പതു കേട്ടു താനുമേവം
::അറിവതിനായവനോടു “നീയുമാരെ”-
::ന്നരുളുമിതിൻ പ്രതിവാക്യമേകമാകും. {{ശ്ലോ|10}}
::‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
::യുകിലകമേ പലതല്ലതേകമാകും;
::അകലുമഹന്തയനേകമാകയാലീ
::തുകയിലഹമ്പൊരുളും തുടർന്നിടുന്നു. {{ശ്ലോ|11}}
::തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
::കലകളുമേന്തുമഹന്തയൊന്നു കാൺക!
::പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
::വലിയൊരഹന്ത വരാ വരം തരേണം. {{ശ്ലോ|12}}
::ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
::ന്നകമലരിട്ടു വണങ്ങിയക്ഷമാറി
::സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
::മഹിമയുമറ്റു മഹസ്സിലാണിടേണം. {{ശ്ലോ|13}}
::ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
::ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
::കപടയതിയ്ക്കു കരസ്ഥമാകുവീലെ-
::ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. {{ശ്ലോ|14}}
::പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ-
::ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
::അറിവപരപ്രകൃതിക്കധീനമായാ-
::ലരനൊടിയായിരമാണ്ടുപോലെ തോന്നും. {{ശ്ലോ|15}}
::അധികവിശാലമരുപ്രദേശമൊന്നായ്-
::നദിപെരുകുന്നതുപോലെ വന്നു നാദം
::ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
::യതമിയലും യതിവര്യനായിടേണം. {{ശ്ലോ|16}}
::അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
::ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
::നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
::പഴകിയ വാസന, വർത്തി വൃത്തിയത്രേ {{ശ്ലോ|17}}
::അഹമിരുളല്ലിരുളാകിലന്ധരായ് നാ-
::മഹമഹമെന്നറിയാതിരുന്നിടേണം;
::അറിവതിനാലഹമന്ധകാരമല്ലെ-
::ന്നറിവതിനിങ്ങനെയാർക്കുമോതിടേണം. {{ശ്ലോ|18}}
::അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
::ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
::ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
::വടിവിനെ വിട്ടു തരംങ്ഗമന്യമാമോ? {{ശ്ലോ|19}}
::ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
::ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
::ജളനു വിലേശയമെന്നു തോന്നിയാലും
::നലമിയലും മലർമാല നാഗമാമോ? {{ശ്ലോ|20}}
::പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
::പ്രിയമപരപ്രിയമെന്നനേകമായി
::പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
::പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. {{ശ്ലോ|21}}
::പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
::പ്രിയമപരപ്രിയമിപ്രകാരമാകും
::നയമതിനാലെ നരന്നു നന്മ നൽകും
::ക്രിയയപരപ്രിയഹേതുവായ് വരേണം. {{ശ്ലോ|22}}
::അപരനുവേണ്ടിയഹർന്നിശം പ്രയത്നം
::കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
::കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
::ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. {{ശ്ലോ|23}}
::അവനിവനെന്നറിയുന്നതൊക്കെയോർത്താ-
::ലവനിയിലാദിമമായൊരാത്മരൂപം
::അവനവനാത്മസുഖത്തിനാചരിക്കു-
::ന്നവയപരന്നു സുഖത്തിനായ് വരേണം. {{ശ്ലോ|24}}
::ഒരുവനു നല്ലതുമന്യനല്ലലും ചേർ-
::പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
::പരനു പരം പരിതാപമേകിടുന്നോ-
::രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. {{ശ്ലോ|25}}
::അവയവമൊക്കെയമർത്തിയാണിയായ് നി-
::ന്നവയവിയാവിയെയാവരിച്ചിടുന്നു;
::അവനിവനെന്നതിനാലവൻ നിനയ്ക്കു-
::ന്നവശതയാമവിവേകമൊന്നിനാലെ. {{ശ്ലോ|26}}
::ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
::വാണറിവതുതാനഥ നാമരൂപമായും
::കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
::വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. {{ശ്ലോ|27}}
::അടിമുടിയറ്റടിതൊട്ടു മൗലിയന്തം
::സ്ഫുടമറിയുന്നതു തുര്യബോധമാകും;
::ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
::ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. {{ശ്ലോ|28}}
::മനമലർ കൊയ്തു മഹേശപൂജ ചെയ്യും
::മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
::വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
::മനുവുരുവിട്ടുമിരിക്കിൽ മായ മാറും. {{ശ്ലോ|29}}
::ജഡമറിവീലറിവിന്നു ചിന്തയില്ലോ-
::തിടുകയുമില്ലറിവെന്നറിഞ്ഞു സർവ്വം
::വിടുകിലവൻ വിശദാന്തരംഗനായ് മേ-
::ലുടലിലമർന്നുഴലുന്നതില്ല നൂനം. {{ശ്ലോ|30}}
::അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
::തനുമിതിയില്ലിതു മുന്നമക്ഷിയാലേ
::അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
::ന്നനുമിതിയാലറിവീലറിഞ്ഞിടേണം. {{ശ്ലോ|31}}
::അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
::യരുളിയ ധർമ്മിയദൃശ്യമാകയാലേ
::ധര മുതലായവയൊന്നുമില്ല താങ്ങു-
::ന്നൊരു വടിവാമറിവുള്ളതോർത്തിടേണം. {{ശ്ലോ|32}}
::അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
::ധര മുതലായ വിഭൂതിയായി താനേ
::മറിയുമവസ്ഥയിലേറി മാറി വട്ടം-
::തിരിയുമലാതസമം തിരിഞ്ഞിടുന്നു. {{ശ്ലോ|33}}
::അരനൊടിയാദിയരാളിയാർന്നിടും തേ-
::രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
::അറിവിലനാദിയതായ് നടന്നിടും തൻ-
::തിരുവിളയാടലിതെന്നറിഞ്ഞിടേണം. {{ശ്ലോ|34}}
::ഒരു പതിനായിരമാദിതേയരൊന്നായ്
::വരുവതുപോലെ വരും വിവേകവൃത്തി
::അറിവിനെ മൂടുമനിത്യമായയാമീ-
::യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ. {{ശ്ലോ|35}}
::അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
::മറുതിയിടാം സമയന്യയെന്നിവണ്ണം
::ഇരുപിരിവായിതിലന്യസാമ്യമാർന്നു-
::ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം. {{ശ്ലോ|36}}
::വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
::വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
::വിഷമയെ വെന്നതിനാൽ വിവേകമാകും
::വിഷയവിരോധിനിയോടണഞ്ഞിടേണം. {{ശ്ലോ|37}}
::പലവിധമായറിയുന്നതന്യയൊന്നായ്
::വിലസുവതാം സമയെന്നു മേലിലോതും
::നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
::കലയിലലിഞ്ഞു കലർന്നിരുന്നിടേണം. {{ശ്ലോ|38}}
::അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
::പിരിവിവയിൽ സമതൻവിശേഷമേകം;
::വിരതി വരാ വിഷമാവിശേഷമൊന്നി-
::ത്തരമിവ രണ്ടു തരത്തിലായിടുന്നു. {{ശ്ലോ|39}}
::സമയിലുമന്യയിലും സദാപി വന്നി-
::ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
::അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
::ഭ്രമകലയാലഖിലം പ്രമേയമാകും. {{ശ്ലോ|40}}
::‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
::ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
::മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
::വതിനിതുതാൻ കരുവെന്നു കണ്ടിടേണം. {{ശ്ലോ|41}}
::‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
::ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
::മതി മുതലായവയൊക്കെ മാറി മേൽ സദ്-
::ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം. {{ശ്ലോ|42}}
::പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
::സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
::വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
::ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. {{ശ്ലോ|43}}
::പല മതസാരവുമേകമെന്നു പാരാ-
::തുലകിലൊരാനയിലന്ധരെന്നപോലെ
::പലവിധ യുക്തി പറഞ്ഞു പാമരന്മാ-
::രലവതു കണ്ടലയാതമർന്നിടേണം. {{ശ്ലോ|44}}
::ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
::കരുവപരന്റെ കണക്കിനൂനമാകും;
::ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
::ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. {{ശ്ലോ|45}}
::പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
::ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
::പരമതവാദിയിതോർത്തിടാതെ പാഴേ
::പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. {{ശ്ലോ|46}}
::ഒരു മതമാകുവതിന്നുരപ്പതെല്ലാ-
::വരുമിതു വാദികളാരുമോർക്കുവീല;
::പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
::രറിയുമിതിന്റെ രഹസ്യമിങ്ങശേഷം. {{ശ്ലോ|47}}
::തനുവിലമർന്ന ശരീരി, തന്റെ സത്താ-
::തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
::തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
::ലനുഭവശാലികളാമിതോർക്കിലാരും. {{ശ്ലോ|48}}
::അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
::സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
::ജഗതിയിലിമ്മതമേകമെന്നു ചിന്തി-
::ച്ചഘമണയാതകതാരമർത്തിടേണം. {{ശ്ലോ|49}}
::നിലമൊടു നീരതുപോലെ കാറ്റു തീയും
::വെളിയുമഹംകൃതി വിദ്യയും മനസ്സും
::അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
::വുലകുമുയർന്നറിവായി മാറിടുന്നു. {{ശ്ലോ|50}}
::അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
::വരുമിതിനോടൊരിദന്ത വാമയായും
::വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
::മരമഖിലം മറയെപ്പടർന്നിടുന്നു. {{ശ്ലോ|51}}
::ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
::ളണയുമതിങ്കലശേഷദൃശ്യജാലം;
::പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
::സ്വനവുമടങ്ങുമിടം സ്വയം പ്രകാശം! {{ശ്ലോ|52}}
::ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
::ന്നിതു സകലം പെറുമാദിബീജമാകും;
::മതിയതിലാക്കി മറന്നിടാതെ മായാ-
::മതിയറുവാൻ മനനം തുടർന്നിടേണം. {{ശ്ലോ|53}}
::ഉണരുമവസ്ഥയുറക്കിലില്ലുറക്കം
::പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
::അനുദിനമിങ്ങനെ രണ്ടുമാദിമായാ-
::വനിതയിൽനിന്നു പുറന്നു മാറിടുന്നു. {{ശ്ലോ|54}}
::നെടിയ കിനാവിതു നിദ്രപോലെ നിത്യം
::കെടുമിതുപോലെ കിനാവുമിപ്രകാരം
::കെടുമതി കാണുകയില്ല,കേവലത്തിൽ
::പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. {{ശ്ലോ|55}}
::കടലിലെഴും തിരപോലെ കായമോരോ-
::ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
::മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
::കടലിലജസ്രവുമുള്ള കർമ്മമത്രേ! {{ശ്ലോ|56}}
::അലയറുമാഴിയിലുണ്ടനന്തമായാ-
::കലയിതു കല്യയനാദികാര്യമാകും
::സലിലരസാദി ശരീരമേന്തി നാനാ-
::വുലകുരുവായുരുവായി നിന്നിടുന്നു. {{ശ്ലോ|57}}
::നവനവമിന്നലെയിന്നു നാളെ മറ്റേ-
::ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
::അവിരതമെണ്ണിയളന്നിടുന്നതെല്ലാം
::ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. {{ശ്ലോ|58}}
::അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
::പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
::അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
::ലൊരു പൊരുളാമതിലില്ല വാദമേതും. {{ശ്ലോ|59}}
::അറിവിനെയും മമതയ്‌ക്കധീനമാക്കി-
::പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
::പറകിലുമപ്പരതത്ത്വമെന്നപോലീ-
::യറിവറിയുന്നവനന്യമാകുവീല. {{ശ്ലോ|60}}
::വെളിവിഷയം വിലസുന്നു വേറുവേറാ-
::യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
::ജളതയതിങ്ങു ദിഗംബരാദി നാമാ-
::വലിയൊടുയർന്നറിവായി മാറിടുന്നു. {{ശ്ലോ|61}}
::പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
::ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
::വരുമറിവേതു വരാ കഥിപ്പതാലേ
::പരമപദം പരിചിന്ത ചെയ്തിടേണം. {{ശ്ലോ|62}}
::അറിവിലിരുന്നപരത്വമാർന്നിടാതീ-
::യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
::പരവശനായറിവീല പണ്ഡിതൻ താൻ-
::പരമരഹസ്യമിതാരു പാർത്തിടുന്നു! {{ശ്ലോ|63}}
::പ്രതിവിഷയം പ്രതിബന്ധമേറി മേവു-
::ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
::അതിവിശദസ്മൃതിയാലതീതവിദ്യാ-
::നിധി തെളിയുന്നിതിനില്ല നീതിഹാനി. {{ശ്ലോ|64}}
::ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
::ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
::അറിവവരില്ലതിരറ്റതാകയാലീ-
::യരുമയെയാരറിയുന്നഹോ വിചിത്രം! {{ശ്ലോ|65}}
::ഇര മുതലായവയെന്നുമിപ്രകാരം
::വരുമിനിയും;വരവറ്റുനിൽപ്പതേകം;
::അറിവതു നാമതു തന്നെ മറ്റുമെല്ലാ-
::വരുമതുതൻ വടിവാർന്നു നിന്നിടുന്നു. {{ശ്ലോ|66}}
::ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
::രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
::നിനവിലുമില്ലതു നിദ്രയിങ്കലും മേ-
::ലിനനഗരത്തിലുമെങ്ങുമില്ല നൂനം. {{ശ്ലോ|67}}
::അരവവടാകൃതിപോലഹന്ത രണ്ടാ-
::യറിവിലുമംഗിയിലും കടക്കയാലേ,
::ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
::ന്നൊരുകുറിയെന്നുണരേണമൂഹശാലി. {{ശ്ലോ|68}}
::ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
::പ്രതിമയെഴും കരണപ്രവീണനാളും
::രതിരഥമേറിയഹന്ത രമ്യരൂപം
::പ്രതി പുറമേ പെരുമാറിടുന്നജസ്രം. {{ശ്ലോ|69}}
::ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
::കരണകളേബരമെന്നിതൊക്കെയായി
::വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
::മറിവവനെന്നറിവോളമോർത്തിടേണം. {{ശ്ലോ|70}}
::സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
::ലവനിയിലാരുമനാദി ലീലയത്രേ;
::അവിരളമാകുമിതാകവേയറിഞ്ഞാ-
::ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. {{ശ്ലോ|71}}
::ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
::ന്മയി മറുകൂറിതു വിദ്യ; മായയാലേ
::നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
::ദ്ദ്വയപരഭാവന തുര്യമേകിടുന്നു. {{ശ്ലോ|72}}
::ഒരു പൊരുളിങ്കലനേകമുണ്ടനേകം
::പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
::അറിവിലടങ്ങുമഭേദമായിതെല്ലാ-
::വരുമറിവീലതിഗോപനീയമാകും. {{ശ്ലോ|73}}
::പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
::പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
::ജഡമമരുന്നതുപോലെ ചിത്തിലും ചി-
::ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം. {{ശ്ലോ|74}}
::പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
::വഹമഹമെന്നലയുന്നതൂർമ്മിജാലം
::അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
::നുകരുവതാമമൃതായതിങ്ങു നൂനം. {{ശ്ലോ|75}}
::മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
::ലണിയണിയായല വീശിടുന്ന വണ്ണം
::അനൃതപരമ്പര വീശിയന്തരാത്മാ-
::വിനെയകമേ ബഹുരൂപമാക്കിടുന്നു. {{ശ്ലോ|76}}
::പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
::മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
::ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
::ന്നെരിയുമിതിന്റെ രഹസ്യമേകമാകും. {{ശ്ലോ|77}}
::മരണവുമില്ല, പുറപ്പുമില്ല വാഴ്വും
::നരസുരരാദിയുമില്ല നാമരൂപം,
::മരുവിലമർന്ന മരീചിനീരുപോൽ നിൽ-
::പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. {{ശ്ലോ|78}}
::ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
::ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
::ഹനനവുമിങ്ങനെ തന്നെയാകയാലേ
::ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. {{ശ്ലോ|79}}
::സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
::സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
::ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
::ക്ഷിതി മുതലായവ ഗീരു മാത്രമാകും. {{ശ്ലോ|80}}
::പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
::സകലവുമായ് വെളിയേ സമുല്ലസിക്കും
::ഇഹപരമാമൊരു കൂറിദന്തയാലേ
::വികസിതമാമിതു ഭോഗ്യവിശ്വമാകും. {{ശ്ലോ|81}}
::അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
::യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
::പരമചിദംബരമാർന്ന ഭാനുവായ് നി-
::ന്നെരിയുമതിന്നിരയായിടുന്നു സർവ്വം. {{ശ്ലോ|82}}
::ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
::ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
::മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
::വിടരറുമൊന്നിതു നിർവ്വികാരമാകും. {{ശ്ലോ|83}}
::അറിവതിനാലവനീവികാരമുണ്ടെ-
::ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
::നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
::മറിവിലെഴും പ്രകൃതിസ്വരൂപമാകും. {{ശ്ലോ|84}}
::നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
::ലെഴുമുലകെങ്ങുമബിംബമാകയാലേ
::നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
::നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. {{ശ്ലോ|85}}
::തനു മുതലായതു സർവ്വമൊന്നിലൊന്നി-
::ല്ലനൃതവുമായതിനാലെയന്യഭാഗം
::അനുദിനമസ്തമിയാതിരിക്കയാലേ
::പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. {{ശ്ലോ|86}}
::തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
::രിനമിതരങ്ങളിലില്ലയിപ്രകാരം
::തനു, മുതലായതു സത്തുമല്ല, യോർത്താ-
::ലനൃതവുമല്ലതവാച്യമായിടുന്നു. {{ശ്ലോ|87}}
::സകലവുമുള്ളതുതന്നെ തത്വചിന്താ-
::ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
::അകമുഖമായറിയായ്കിൽ മായയാം വൻ-
::പക പലതും ഭ്രമമേകിടുന്നു പാരം. {{ശ്ലോ|88}}
::അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
::പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
::അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
::ന്നറിയണമീയറിവൈകരൂപ്യമേകും. {{ശ്ലോ|89}}
::അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
::ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
::അനുപദമസ്തിതയാലിതാവൃതം സദ്-
::ഘനമതിനാലേ കളേബരാദികാര്യം. {{ശ്ലോ|90}}
::പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
::നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
::പ്രിയമജമവ്യയമപ്രമേയമേകാ-
::ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു. {{ശ്ലോ|91}}
::വ്യയമണയാതെ വെളിക്കു വേല ചെയ്യും
::നിയമമിരിപ്പതു കൊണ്ടു നിത്യമാകും
::പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
::ക്രിയയൊരു കേവലബാഹ്യലിംഗമാകും. {{ശ്ലോ|92}}
::ചലമുടലറ്റ തനിക്കു തന്റെയാത്മാ-
::വിലുമധികം പ്രിയവസ്തുവില്ലയന്യം;
::വിലസിടുമാത്മഗതപ്രിയം വിടാതീ
::നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. {{ശ്ലോ|93}}
::ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
::നില വലുതായൊരു നീതികേടിതത്രേ
::അറുതിയിടാനരുതാതവാങ്മനോഗോ-
::ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. {{ശ്ലോ|94}}
::വിപുലതയാർന്ന വിനോദവിദ്യ മായാ-
::വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
::ഇവളിവളിങ്ങവതീർണ്ണയായിടും, ത-
::ന്നവയവമണ്ഡകടാഹകോടിയാകും. {{ശ്ലോ|95}}
::അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
::ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
::അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
::യനുഭവവും നിലയറ്റു നിന്നുപോകും. {{ശ്ലോ|96}}
::അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
::തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
::അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
::ഘനമിതു മൌനഘനാമൃതാബ്ധിയാകും. {{ശ്ലോ|97}}
::ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
::ലതിസുഖമെന്നനിശം കഥിക്കയാലേ
::മതി മുതലായവ മാറിയാലുമാത്മാ-
::സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. {{ശ്ലോ|98}}
::അറിവഹമെന്നതുരണ്ടുമേകമാമാ-
::വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
::അറിവിനെ വിട്ടഹമന്യമാകുമെന്നാ-
::ലറിവിനെയിങ്ങറിയാനുമാരുമില്ല. {{ശ്ലോ|99}}
::അതുമിതുമല്ല സദർത്ഥമല്ലഹം സ-
::ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
::സദസദിതി പ്രതിപത്തിയറ്റു സത്തോ-
::മിതിമൃദുവായ് മൃദുവായമർന്നിടേണം! {{ശ്ലോ|100}}
-സമാപ്തം-
</poem>
[[വർഗ്ഗം:കവിത]]
[[വർഗ്ഗം:ശ്രീനാരായണഗുരുവിന്റെ കൃതികൾ]]
[[വർഗ്ഗം:ദാർശനികസ്തോത്രങ്ങൾ]]
[[വർഗ്ഗം:ശതകങ്ങൾ]]
9soh6m24nqkb6331trl0ipdyctyeqw4
239999
239998
2026-04-30T15:34:58Z
~2026-20654-46
13234
239999
wikitext
text/x-wiki
{{header
| title = ആത്മോപദേശശതകം
| genre =
| author = ശ്രീനാരായണഗുരു
| year = 1897
| translator =
| section =
| previous =
| next =
|prettyurl =Atmopadesasatakam
|wikipedia = ആത്മോപദേശശതകം
| notes = ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതി
}}
<poem>
::അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
::ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
::കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
::ത്തെരുതെരെ വീണുവണങ്ങിയോതിടേണം. {{ശ്ലോ|1}}
::കരണവുമിന്ദ്രിയവും കളേബരം തൊ-
::ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
::പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
::തിരുവുരുവാണു തിരഞ്ഞു തേറിടേണം. {{ശ്ലോ|2}}
::വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
::വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
::ജലനിധിതന്നിലുയർന്നിടും തരംഗാ-
::വലിയതുപോലെയഭേദമായ് വരേണം. {{ശ്ലോ|3}}
::അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
::ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
::വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
::മറിവിലമർന്നതു മാത്രമായിടേണം. {{ശ്ലോ|4}}
::ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
::പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
::വിലമതിയാത വിളക്കുദിക്കയും പിൻ-
::പൊലികയുമില്ലിതു കണ്ടു പോയിടേണം. {{ശ്ലോ|5}}
::ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
::ടണമശനം പുണരേണമെന്നിവണ്ണം
::അണയുമനേകവികൽപ്പമാകയാലാ-
::രുണരുവതുള്ളൊരു നിർവ്വികാരരൂപം?. {{ശ്ലോ|6}}
::ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
::ടണമറിവായിതിനിന്നയോഗ്യനെന്നാൽ
::പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
::മുനിജനസേവയിൽ മൂർത്തി നിർത്തിടേണം. {{ശ്ലോ|7}}
::ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
::നളികയിലേറി നയേന മാറിയാടും
::കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
::വെളിവുരുവേന്തിയകം വിളങ്ങീടേണം. {{ശ്ലോ|8}}
::ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
::ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
::തരുവിനടിക്കു തപസ്സുചെയ്തു വാഴും
::നരനു വരാ നരകം നിനച്ചിടേണം. {{ശ്ലോ|9}}
::“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
::ന്നൊരുവനുരപ്പതു കേട്ടു താനുമേവം
::അറിവതിനായവനോടു “നീയുമാരെ”-
::ന്നരുളുമിതിൻ പ്രതിവാക്യമേകമാകും. {{ശ്ലോ|10}}
::‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
::യുകിലകമേ പലതല്ലതേകമാകും;
::അകലുമഹന്തയനേകമാകയാലീ
::തുകയിലഹമ്പൊരുളും തുടർന്നിടുന്നു. {{ശ്ലോ|11}}
::തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
::കലകളുമേന്തുമഹന്തയൊന്നു കാൺക!
::പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
::വലിയൊരഹന്ത വരാ വരം തരേണം. {{ശ്ലോ|12}}
::ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
::ന്നകമലരിട്ടു വണങ്ങിയക്ഷമാറി
::സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
::മഹിമയുമറ്റു മഹസ്സിലാണിടേണം. {{ശ്ലോ|13}}
::ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
::ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
::കപടയതിയ്ക്കു കരസ്ഥമാകുവീലെ-
::ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. {{ശ്ലോ|14}}
::പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ-
::ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
::അറിവപരപ്രകൃതിക്കധീനമായാ-
::ലരനൊടിയായിരമാണ്ടുപോലെ തോന്നും. {{ശ്ലോ|15}}
::അധികവിശാലമരുപ്രദേശമൊന്നായ്-
::നദിപെരുകുന്നതുപോലെ വന്നു നാദം
::ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
::യതമിയലും യതിവര്യനായിടേണം. {{ശ്ലോ|16}}
::അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
::ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
::നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
::പഴകിയ വാസന, വർത്തി വൃത്തിയത്രേ {{ശ്ലോ|17}}
::അഹമിരുളല്ലിരുളാകിലന്ധരായ് നാ-
::മഹമഹമെന്നറിയാതിരുന്നിടേണം;
::അറിവതിനാലഹമന്ധകാരമല്ലെ-
::ന്നറിവതിനിങ്ങനെയാർക്കുമോതിടേണം. {{ശ്ലോ|18}}
::അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
::ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
::ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
::വടിവിനെ വിട്ടു തരംങ്ഗമന്യമാമോ? {{ശ്ലോ|19}}
::ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
::ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
::ജളനു വിലേശയമെന്നു തോന്നിയാലും
::നലമിയലും മലർമാല നാഗമാമോ? {{ശ്ലോ|20}}
::പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
::പ്രിയമപരപ്രിയമെന്നനേകമായി
::പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
::പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. {{ശ്ലോ|21}}
::പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
::പ്രിയമപരപ്രിയമിപ്രകാരമാകും
::നയമതിനാലെ നരന്നു നന്മ നൽകും
::ക്രിയയപരപ്രിയഹേതുവായ് വരേണം. {{ശ്ലോ|22}}
::അപരനുവേണ്ടിയഹർന്നിശം പ്രയത്നം
::കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
::കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
::ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. {{ശ്ലോ|23}}
::അവനിവനെന്നറിയുന്നതൊക്കെയോർത്താ-
::ലവനിയിലാദിമമായൊരാത്മരൂപം
::അവനവനാത്മസുഖത്തിനാചരിക്കു-
::ന്നവയപരന്നു സുഖത്തിനായ് വരേണം. {{ശ്ലോ|24}}
::ഒരുവനു നല്ലതുമന്യനല്ലലും ചേർ-
::പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
::പരനു പരം പരിതാപമേകിടുന്നോ-
::രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. {{ശ്ലോ|25}}
::അവയവമൊക്കെയമർത്തിയാണിയായ് നി-
::ന്നവയവിയാവിയെയാവരിച്ചിടുന്നു;
::അവനിവനെന്നതിനാലവൻ നിനയ്ക്കു-
::ന്നവശതയാമവിവേകമൊന്നിനാലെ. {{ശ്ലോ|26}}
::ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
::വാണറിവതുതാനഥ നാമരൂപമായും
::കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
::വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. {{ശ്ലോ|27}}
::അടിമുടിയറ്റടിതൊട്ടു മൗലിയന്തം
::സ്ഫുടമറിയുന്നതു തുര്യബോധമാകും;
::ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
::ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. {{ശ്ലോ|28}}
::മനമലർ കൊയ്തു മഹേശപൂജ ചെയ്യും
::മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
::വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
::മനുവുരുവിട്ടുമിരിക്കിൽ മായ മാറും. {{ശ്ലോ|29}}
::ജഡമറിവീലറിവിന്നു ചിന്തയില്ലോ-
::തിടുകയുമില്ലറിവെന്നറിഞ്ഞു സർവ്വം
::വിടുകിലവൻ വിശദാന്തരംഗനായ് മേ-
::ലുടലിലമർന്നുഴലുന്നതില്ല നൂനം. {{ശ്ലോ|30}}
::അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
::തനുമിതിയില്ലിതു മുന്നമക്ഷിയാലേ
::അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
::ന്നനുമിതിയാലറിവീലറിഞ്ഞിടേണം. {{ശ്ലോ|31}}
::അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
::യരുളിയ ധർമ്മിയദൃശ്യമാകയാലേ
::ധര മുതലായവയൊന്നുമില്ല താങ്ങു-
::ന്നൊരു വടിവാമറിവുള്ളതോർത്തിടേണം. {{ശ്ലോ|32}}
::അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
::ധര മുതലായ വിഭൂതിയായി താനേ
::മറിയുമവസ്ഥയിലേറി മാറി വട്ടം-
::തിരിയുമലാതസമം തിരിഞ്ഞിടുന്നു. {{ശ്ലോ|33}}
::അരനൊടിയാദിയരാളിയാർന്നിടും തേ-
::രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
::അറിവിലനാദിയതായ് നടന്നിടും തൻ-
::തിരുവിളയാടലിതെന്നറിഞ്ഞിടേണം. {{ശ്ലോ|34}}
::ഒരു പതിനായിരമാദിതേയരൊന്നായ്
::വരുവതുപോലെ വരും വിവേകവൃത്തി
::അറിവിനെ മൂടുമനിത്യമായയാമീ-
::യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ. {{ശ്ലോ|35}}
::അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
::മറുതിയിടാം സമയന്യയെന്നിവണ്ണം
::ഇരുപിരിവായിതിലന്യസാമ്യമാർന്നു-
::ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം. {{ശ്ലോ|36}}
::വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
::വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
::വിഷമയെ വെന്നതിനാൽ വിവേകമാകും
::വിഷയവിരോധിനിയോടണഞ്ഞിടേണം. {{ശ്ലോ|37}}
::പലവിധമായറിയുന്നതന്യയൊന്നായ്
::വിലസുവതാം സമയെന്നു മേലിലോതും
::നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
::കലയിലലിഞ്ഞു കലർന്നിരുന്നിടേണം. {{ശ്ലോ|38}}
::അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
::പിരിവിവയിൽ സമതൻവിശേഷമേകം;
::വിരതി വരാ വിഷമാവിശേഷമൊന്നി-
::ത്തരമിവ രണ്ടു തരത്തിലായിടുന്നു. {{ശ്ലോ|39}}
::സമയിലുമന്യയിലും സദാപി വന്നി-
::ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
::അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
::ഭ്രമകലയാലഖിലം പ്രമേയമാകും. {{ശ്ലോ|40}}
::‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
::ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
::മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
::വതിനിതുതാൻ കരുവെന്നു കണ്ടിടേണം. {{ശ്ലോ|41}}
::‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
::ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
::മതി മുതലായവയൊക്കെ മാറി മേൽ സദ്-
::ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം. {{ശ്ലോ|42}}
::പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
::സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
::വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
::ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. {{ശ്ലോ|43}}
::പല മതസാരവുമേകമെന്നു പാരാ-
::തുലകിലൊരാനയിലന്ധരെന്നപോലെ
::പലവിധ യുക്തി പറഞ്ഞു പാമരന്മാ-
::രലവതു കണ്ടലയാതമർന്നിടേണം. {{ശ്ലോ|44}}
::ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
::കരുവപരന്റെ കണക്കിനൂനമാകും;
::ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
::ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. {{ശ്ലോ|45}}
::പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
::ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
::പരമതവാദിയിതോർത്തിടാതെ പാഴേ
::പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. {{ശ്ലോ|46}}
::ഒരു മതമാകുവതിന്നുരപ്പതെല്ലാ-
::വരുമിതു വാദികളാരുമോർക്കുവീല;
::പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
::രറിയുമിതിന്റെ രഹസ്യമിങ്ങശേഷം. {{ശ്ലോ|47}}
::തനുവിലമർന്ന ശരീരി, തന്റെ സത്താ-
::തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
::തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
::ലനുഭവശാലികളാമിതോർക്കിലാരും. {{ശ്ലോ|48}}
::അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
::സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
::ജഗതിയിലിമ്മതമേകമെന്നു ചിന്തി-
::ച്ചഘമണയാതകതാരമർത്തിടേണം. {{ശ്ലോ|49}}
::നിലമൊടു നീരതുപോലെ കാറ്റു തീയും
::വെളിയുമഹംകൃതി വിദ്യയും മനസ്സും
::അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
::വുലകുമുയർന്നറിവായി മാറിടുന്നു. {{ശ്ലോ|50}}
::അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
::വരുമിതിനോടൊരിദന്ത വാമയായും
::വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
::മരമഖിലം മറയെപ്പടർന്നിടുന്നു. {{ശ്ലോ|51}}
::ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
::ളണയുമതിങ്കലശേഷദൃശ്യജാലം;
::പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
::സ്വനവുമടങ്ങുമിടം സ്വയം പ്രകാശം! {{ശ്ലോ|52}}
::ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
::ന്നിതു സകലം പെറുമാദിബീജമാകും;
::മതിയതിലാക്കി മറന്നിടാതെ മായാ-
::മതിയറുവാൻ മനനം തുടർന്നിടേണം. {{ശ്ലോ|53}}
::ഉണരുമവസ്ഥയുറക്കിലില്ലുറക്കം
::പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
::അനുദിനമിങ്ങനെ രണ്ടുമാദിമായാ-
::വനിതയിൽനിന്നു പുറന്നു മാറിടുന്നു. {{ശ്ലോ|54}}
::നെടിയ കിനാവിതു നിദ്രപോലെ നിത്യം
::കെടുമിതുപോലെ കിനാവുമിപ്രകാരം
::കെടുമതി കാണുകയില്ല,കേവലത്തിൽ
::പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. {{ശ്ലോ|55}}
::കടലിലെഴും തിരപോലെ കായമോരോ-
::ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
::മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
::കടലിലജസ്രവുമുള്ള കർമ്മമത്രേ! {{ശ്ലോ|56}}
::അലയറുമാഴിയിലുണ്ടനന്തമായാ-
::കലയിതു കല്യയനാദികാര്യമാകും
::സലിലരസാദി ശരീരമേന്തി നാനാ-
::വുലകുരുവായുരുവായി നിന്നിടുന്നു. {{ശ്ലോ|57}}
::നവനവമിന്നലെയിന്നു നാളെ മറ്റേ-
::ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
::അവിരതമെണ്ണിയളന്നിടുന്നതെല്ലാം
::ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. {{ശ്ലോ|58}}
::അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
::പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
::അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
::ലൊരു പൊരുളാമതിലില്ല വാദമേതും. {{ശ്ലോ|59}}
::അറിവിനെയും മമതയ്‌ക്കധീനമാക്കി-
::പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
::പറകിലുമപ്പരതത്ത്വമെന്നപോലീ-
::യറിവറിയുന്നവനന്യമാകുവീല. {{ശ്ലോ|60}}
::വെളിവിഷയം വിലസുന്നു വേറുവേറാ-
::യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
::ജളതയതിങ്ങു ദിഗംബരാദി നാമാ-
::വലിയൊടുയർന്നറിവായി മാറിടുന്നു. {{ശ്ലോ|61}}
::പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
::ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
::വരുമറിവേതു വരാ കഥിപ്പതാലേ
::പരമപദം പരിചിന്ത ചെയ്തിടേണം. {{ശ്ലോ|62}}
::അറിവിലിരുന്നപരത്വമാർന്നിടാതീ-
::യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
::പരവശനായറിവീല പണ്ഡിതൻ താൻ-
::പരമരഹസ്യമിതാരു പാർത്തിടുന്നു! {{ശ്ലോ|63}}
::പ്രതിവിഷയം പ്രതിബന്ധമേറി മേവു-
::ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
::അതിവിശദസ്മൃതിയാലതീതവിദ്യാ-
::നിധി തെളിയുന്നിതിനില്ല നീതിഹാനി. {{ശ്ലോ|64}}
::ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
::ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
::അറിവവരില്ലതിരറ്റതാകയാലീ-
::യരുമയെയാരറിയുന്നഹോ വിചിത്രം! {{ശ്ലോ|65}}
::ഇര മുതലായവയെന്നുമിപ്രകാരം
::വരുമിനിയും;വരവറ്റുനിൽപ്പതേകം;
::അറിവതു നാമതു തന്നെ മറ്റുമെല്ലാ-
::വരുമതുതൻ വടിവാർന്നു നിന്നിടുന്നു. {{ശ്ലോ|66}}
::ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
::രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
::നിനവിലുമില്ലതു നിദ്രയിങ്കലും മേ-
::ലിനനഗരത്തിലുമെങ്ങുമില്ല നൂനം. {{ശ്ലോ|67}}
::അരവവടാകൃതിപോലഹന്ത രണ്ടാ-
::യറിവിലുമംഗിയിലും കടക്കയാലേ,
::ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
::ന്നൊരുകുറിയെന്നുണരേണമൂഹശാലി. {{ശ്ലോ|68}}
::ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
::പ്രതിമയെഴും കരണപ്രവീണനാളും
::രതിരഥമേറിയഹന്ത രമ്യരൂപം
::പ്രതി പുറമേ പെരുമാറിടുന്നജസ്രം. {{ശ്ലോ|69}}
::ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
::കരണകളേബരമെന്നിതൊക്കെയായി
::വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
::മറിവവനെന്നറിവോളമോർത്തിടേണം. {{ശ്ലോ|70}}
::സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
::ലവനിയിലാരുമനാദി ലീലയത്രേ;
::അവിരളമാകുമിതാകവേയറിഞ്ഞാ-
::ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. {{ശ്ലോ|71}}
::ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
::ന്മയി മറുകൂറിതു വിദ്യ; മായയാലേ
::നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
::ദ്ദ്വയപരഭാവന തുര്യമേകിടുന്നു. {{ശ്ലോ|72}}
::ഒരു പൊരുളിങ്കലനേകമുണ്ടനേകം
::പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
::അറിവിലടങ്ങുമഭേദമായിതെല്ലാ-
::വരുമറിവീലതിഗോപനീയമാകും. {{ശ്ലോ|73}}
::പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
::പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
::ജഡമമരുന്നതുപോലെ ചിത്തിലും ചി-
::ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം. {{ശ്ലോ|74}}
::പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
::വഹമഹമെന്നലയുന്നതൂർമ്മിജാലം
::അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
::നുകരുവതാമമൃതായതിങ്ങു നൂനം. {{ശ്ലോ|75}}
::മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
::ലണിയണിയായല വീശിടുന്ന വണ്ണം
::അനൃതപരമ്പര വീശിയന്തരാത്മാ-
::വിനെയകമേ ബഹുരൂപമാക്കിടുന്നു. {{ശ്ലോ|76}}
::പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
::മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
::ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
::ന്നെരിയുമിതിന്റെ രഹസ്യമേകമാകും. {{ശ്ലോ|77}}
::മരണവുമില്ല, പുറപ്പുമില്ല വാഴ്വും
::നരസുരരാദിയുമില്ല നാമരൂപം,
::മരുവിലമർന്ന മരീചിനീരുപോൽ നിൽ-
::പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. {{ശ്ലോ|78}}
::ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
::ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
::ഹനനവുമിങ്ങനെ തന്നെയാകയാലേ
::ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. {{ശ്ലോ|79}}
::സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
::സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
::ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
::ക്ഷിതി മുതലായവ ഗീരു മാത്രമാകും. {{ശ്ലോ|80}}
::പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
::സകലവുമായ് വെളിയേ സമുല്ലസിക്കും
::ഇഹപരമാമൊരു കൂറിദന്തയാലേ
::വികസിതമാമിതു ഭോഗ്യവിശ്വമാകും. {{ശ്ലോ|81}}
::അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
::യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
::പരമചിദംബരമാർന്ന ഭാനുവായ് നി-
::ന്നെരിയുമതിന്നിരയായിടുന്നു സർവ്വം. {{ശ്ലോ|82}}
::ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
::ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
::മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
::വിടരറുമൊന്നിതു നിർവ്വികാരമാകും. {{ശ്ലോ|83}}
::അറിവതിനാലവനീവികാരമുണ്ടെ-
::ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
::നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
::മറിവിലെഴും പ്രകൃതിസ്വരൂപമാകും. {{ശ്ലോ|84}}
::നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
::ലെഴുമുലകെങ്ങുമബിംബമാകയാലേ
::നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
::നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. {{ശ്ലോ|85}}
::തനു മുതലായതു സർവ്വമൊന്നിലൊന്നി-
::ല്ലനൃതവുമായതിനാലെയന്യഭാഗം
::അനുദിനമസ്തമിയാതിരിക്കയാലേ
::പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. {{ശ്ലോ|86}}
::തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
::രിനമിതരങ്ങളിലില്ലയിപ്രകാരം
::തനു, മുതലായതു സത്തുമല്ല, യോർത്താ-
::ലനൃതവുമല്ലതവാച്യമായിടുന്നു. {{ശ്ലോ|87}}
::സകലവുമുള്ളതുതന്നെ തത്വചിന്താ-
::ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
::അകമുഖമായറിയായ്കിൽ മായയാം വൻ-
::പക പലതും ഭ്രമമേകിടുന്നു പാരം. {{ശ്ലോ|88}}
::അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
::പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
::അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
::ന്നറിയണമീയറിവൈകരൂപ്യമേകും. {{ശ്ലോ|89}}
::അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
::ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
::അനുപദമസ്തിതയാലിതാവൃതം സദ്-
::ഘനമതിനാലേ കളേബരാദികാര്യം. {{ശ്ലോ|90}}
::പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
::നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
::പ്രിയമജമവ്യയമപ്രമേയമേകാ-
::ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു. {{ശ്ലോ|91}}
::വ്യയമണയാതെ വെളിക്കു വേല ചെയ്യും
::നിയമമിരിപ്പതു കൊണ്ടു നിത്യമാകും
::പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
::ക്രിയയൊരു കേവലബാഹ്യലിംഗമാകും. {{ശ്ലോ|92}}
::ചലമുടലറ്റ തനിക്കു തന്റെയാത്മാ-
::വിലുമധികം പ്രിയവസ്തുവില്ലയന്യം;
::വിലസിടുമാത്മഗതപ്രിയം വിടാതീ
::നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. {{ശ്ലോ|93}}
::ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
::നില വലുതായൊരു നീതികേടിതത്രേ
::അറുതിയിടാനരുതാതവാങ്മനോഗോ-
::ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. {{ശ്ലോ|94}}
::വിപുലതയാർന്ന വിനോദവിദ്യ മായാ-
::വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
::ഇവളിവളിങ്ങവതീർണ്ണയായിടും, ത-
::ന്നവയവമണ്ഡകടാഹകോടിയാകും. {{ശ്ലോ|95}}
::അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
::ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
::അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
::യനുഭവവും നിലയറ്റു നിന്നുപോകും. {{ശ്ലോ|96}}
::അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
::തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
::അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
::ഘനമിതു മൌനഘനാമൃതാബ്ധിയാകും. {{ശ്ലോ|97}}
::ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
::ലതിസുഖമെന്നനിശം കഥിക്കയാലേ
::മതി മുതലായവ മാറിയാലുമാത്മ-
::സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. {{ശ്ലോ|98}}
::അറിവഹമെന്നതുരണ്ടുമേകമാമാ-
::വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
::അറിവിനെ വിട്ടഹമന്യമാകുമെന്നാ-
::ലറിവിനെയിങ്ങറിയാനുമാരുമില്ല. {{ശ്ലോ|99}}
::അതുമിതുമല്ല സദർത്ഥമല്ലഹം സ-
::ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
::സദസദിതി പ്രതിപത്തിയറ്റു സത്തോ-
::മിതിമൃദുവായ് മൃദുവായമർന്നിടേണം! {{ശ്ലോ|100}}
-സമാപ്തം-
</poem>
[[വർഗ്ഗം:കവിത]]
[[വർഗ്ഗം:ശ്രീനാരായണഗുരുവിന്റെ കൃതികൾ]]
[[വർഗ്ഗം:ദാർശനികസ്തോത്രങ്ങൾ]]
[[വർഗ്ഗം:ശതകങ്ങൾ]]
obfc0yofn65ap40cykn1d77q3tlj7tu
താൾ:VairudhyatmakaBhowthikaVadam.djvu/4
106
19794
240018
172080
2026-05-01T09:41:37Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240018
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
{{ന|{{xx-larger|'''ഉള്ളടക്കം'''}}}}
<br>
{| width="100%" align="center"
|-
| align="right" | 1. || [[വൈരുധ്യാത്മക ഭൗതികവാദം/എന്തിന് ദർശനം|എന്തിന് ദർശനം]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/6|7]]
|-
| align="right" | 2. || [[വൈരുധ്യാത്മക ഭൗതികവാദം/എന്താണ് ദർശനം|എന്താണ് ദർശനം]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/13|14]]
|-
| align="right" | 3. || [[വൈരുധ്യാത്മക ഭൗതികവാദം/ഭൗതികപ്രപഞ്ചം|ഭൗതികപ്രപഞ്ചം]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/21|22]]
|-
| align="right" | 4. || [[വൈരുധ്യാത്മക ഭൗതികവാദം/ജീവ പ്രപഞ്ചം|ജീവ പ്രപഞ്ചം]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/39|40]]
|-
| align="right" | 5. || [[വൈരുധ്യാത്മക ഭൗതികവാദം/വൈരുധ്യാത്മകത|വൈരുധ്യാത്മകത]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/56|57]]
|-
| align="right" | 6. || [[വൈരുധ്യാത്മക ഭൗതികവാദം/സംവർഗങ്ങൾ|സംവർഗങ്ങൾ]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/64|65]]
|-
| align="right" | 7. || [[വൈരുധ്യാത്മക ഭൗതികവാദം/എംഗൽസും ലെനിനും വൈരുധ്യാത്മകതയെപ്പറ്റി|എംഗൽസും ലെനിനും<br .>വൈരുധ്യാത്മകതയെപ്പറ്റി]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/83|84]]
|-
| align="right" | 8. || [[വൈരുധ്യാത്മക ഭൗതികവാദം/വിപരീതങ്ങളുടെ ഐക്യവും സമരവും|വിപരീതങ്ങളുടെ ഐക്യവും സമരവും]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/96|97]]
|-
| align="right" | 9. || [[വൈരുധ്യാത്മക ഭൗതികവാദം/അളവും ഗുണവും|അളവും ഗുണവും]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/106|107]]
|-
| align="right" | 10. || [[വൈരുധ്യാത്മക ഭൗതികവാദം/പഴയതിൽ നിന്ന് പുതിയതിലേക്ക്|പഴയതിൽ നിന്ന് പുതിയതിലേക്ക്]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/113|114]]
|-
| || [[വൈരുധ്യാത്മക ഭൗതികവാദം/പൊതുചോദ്യങ്ങൾ|പൊതുചോദ്യങ്ങൾ]] || align="right" | [[താൾ:VairudhyatmakaBhowthikaVadam.djvu/126|127]]
|}<noinclude><references/></noinclude>
o8xor2swxmv4uhl3zyl7n05kb9r8hiq
താൾ:VairudhyatmakaBhowthikaVadam.djvu/6
106
19815
240019
172102
2026-05-01T09:44:30Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240019
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''1<br /><br />എന്തിന് ദർശനം'''}}}}
{{ആദ്യാക്ഷരം|ഇ}}ത് ദർശനത്തെ അഥവാ തത്വശാസ്ത്രത്തെ സംബന്ധിച്ചുള്ള ഒരു പാഠപുസ്തകമാണ്. കാൾ മാർക്സ് വളർതിയെടുത്ത ദർശനമാണ് വൈരുധ്യാത്മക ഭൗതികവാദം. എന്താണ് അത്? എന്താണ് 'ഭൗതികവാദം' എന്നതുകൊണ്ട് അർഥമാക്കുന്നത്? എന്തിനെ 'വൈരുധ്യാത്മകം' എന്ന് വിശേഷിപ്പിക്കുന്നു? ഇതൊക്കെയാണ് നാം വഴിയെ വിശദമായി പരിശോധിക്കാൻ പോകുന്നത്. എന്നാൽ അതിനുമുമ്പെ, എന്തിനാണ് നാം ദർശനം പഠിക്കുന്നത് എന്ന് സ്വയം ചോദിക്കണം.
{{larger|'''എന്തിന്''' }}
'പഠിക്കുക' എന്ന വാക്കിന്റെ സന്തതസഹചാരിയാണ് നമ്മുടെ നാട്ടിൽ 'പരീക്ഷ' എന്നത്. 'പരീക്ഷ' എന്നു പറഞ്ഞാൽ ചോദ്യങ്ങൾക് ഉത്തരം 'എഴുതു' കയാണ്. 'പരീക്ഷ എഴുതാൻ' അല്ല നാം ദർശനം പഠിക്കുന്നത്. പിന്നെയോ? 'പരീക്ഷ'കളെ നേരിടാനാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവും ആയ ജീവിതത്തിൽ ഒട്ടനവധി പരീക്ഷാഘട്ടങ്ങൾ ഉണ്ടാകാറുണ്ട്. അവയെ ഏറ്റവും ഫലപ്രദമായി നേരിടാൻ നമ്മെ സഹായിക്കുന്ന ആയുധമാണ് 'ദർശനം.'
ഓരോ പ്രശ്നം വരുമ്പോഴും നാം അതിനെ നേരിടുന്നത് അതേവരെയുള്ള പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്, ആ അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടാണ്. അനുഭവങ്ങളിൽ നിന്ന് പഠിക്കുകയെന്നാൽ, ഒട്ടേറെ<noinclude><references/>{{ന|7}}</noinclude>
1d71496c4bmdl7fs3ks6g8fb8hnmqma
താൾ:VairudhyatmakaBhowthikaVadam.djvu/1
106
19865
240015
172016
2026-05-01T09:34:05Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240015
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
'''vairudhyatmaka bhuothika vadam''' * m p parameswaran * 6<sup>th</sup> revised edition april 1989 * 7<sup>th</sup> edition march 1997 * published by chintha publishers, thiruvananthapuram * distributed by deshabhimani book house * typeset at crazy graphotechs, thiruvananthapuram * printed at cine offset printers, muttada.
{{ഇടത്തുംവലത്തും|cover : vijayaraghavan|price : rupees forty only}}
വിതരണം : <br />
'''ദേശാഭിമാനി ബുക് ഹൗസ്'''<br />
'''H.O.'''തിരുവനന്തപുരം - 695 001
ബ്രാഞ്ചുകൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.
{{അടിവര}}
;CR 7/469/1140<noinclude><references/></noinclude>
27t0b6mhchhw1uzae52d8z7t5l9w4k7
താൾ:VairudhyatmakaBhowthikaVadam.djvu/2
106
19894
240016
172058
2026-05-01T09:35:25Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240016
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
{{വ|{{xx-larger|വൈരുധ്യാത്മക<br /><br />ഭൗതികവാദം}}}}
<br>
<br>
<br>
<br>
{{വ|'''എം പി പരമേശ്വരൻ'''}}
<br>
<br>
<br>
<br>
{{അടിവര}}
{{വ|'''ചിന്ത പബ്‌ളിഷേഴ്‌സ്'''}}
{{വ|തിരുവനന്തപുരം-695 001.}}
{{വ|'''വില: 40.00 രൂപ'''}}
<br><noinclude><references/></noinclude>
ihkqp0302qy6aq7fbj5lyx25h3a19rq
താൾ:VairudhyatmakaBhowthikaVadam.djvu/3
106
19895
240017
172069
2026-05-01T09:38:10Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240017
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
<br>
<br>
{{x-larger|ഡോ. എം പി പരമേശ്വരൻ}}
മടങ്ങർളി പരമേശ്വരൻ പരമേശ്വരൻ. ജനനം 1935 ജനുവരി 18. തൃശൂരിനടുത്ത് കിരാലൂർ ഗ്രാമത്തിൽ. അച്ഛൻ : മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ : സാവിത്രി അന്തർജനം. വിദ്യാഭ്യാസം : നമ്പൂതിരി വിദ്യാലയം, സിഎംഎസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് : 1956-ൽ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1962-65 ൽ മോസ്കോവിൽ ഉപരിപഠനം, അണു എഞ്ചിനീയറിങ്ങിൽ പി എച്ച് ഡി ബിരുദം. 1957-1975 മുംബൈയിലെ അണുശക്തി ഗവേഷണ സ്ഥാപനത്തിൽ ഗവേഷണം. 1962-മുതൽ മലയാളത്തിൽ ശാസ്ത്രം എഴുതാൻ തുടങ്ങി.
സ്ഥാനീയങ്ങളും തേജോദ്ഗിരണവും (നവ സാക്ഷരർക്കായുള്ള സാഹിത്യം), നക്ഷത്രങ്ങളും ഗ്രഹങ്ങളും (അടിസ്ഥാന സാംസ്കാരിക സാഹിത്യം), പിരമിഡിന്റെ നാട്ടിൽ (ബാലസാഹിത്യം) എന്നിവക്ക് അവാർഡുകൾ. വൈരുധ്യാത്‌മക ഭൗതികവാദം, ഇംഹോതെപ് മുതൽ ടോളമി വരെ, സിന്ധുവിന്റെ കഥ, മാർക്സിയൻ ജ്ഞാനസിദ്ധാന്തം, പ്രപഞ്ചരേഖ തുടങ്ങിയവ ഇതര കൃതികൾ.
ദീർഘകാലം ചിന്ത പബ്‌ളിഷേഴ്‌സിന്റെ എഡിറ്റർ. 1966 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ, വിവാഹിതൻ. രണ്ട് ആൺമക്കൾ.
ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്രഗവൺമെന്റ് 1989-ൽ ഒരുലക്ഷം രൂപ അവാർഡ് നൽകി.<noinclude><references/></noinclude>
px4znrvbng86ds0kz280t3i7nhy7p0n
താൾ:VairudhyatmakaBhowthikaVadam.djvu/7
106
19898
240020
205338
2026-05-01T09:51:34Z
Radhan K Moolad
13275
240020
proofread-page
text/x-wiki
<noinclude><pagequality level="4" user="BeNiza" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>അനുഭവങ്ങളെ ഒരുമിച്ചു കാണലാണ്. തന്റെ സ്വന്തം അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളെയും. ഇങ്ങനെ ഒരുമിച്ചു നോക്കുമ്പോൾ അതിലെ ഏറ്റവും കാതലായ വശങ്ങളേ നാം കാണു. അങ്ങനെ കണ്ട് അവയെ കൂട്ടിയോജിപ്പിക്കുന്ന പണിക്ക് 'സിദ്ധാന്തവൽകരണം' എന്നു പറയും. ഈ സിദ്ധാന്തങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക് ആവശ്യമാണ്.
നമുക്ക് മഹത്തായ ഒരു പ്രവൃത്തി ചെയ്തുതീർകേണ്ടതുണ്ട്. നമുക്കുമാത്രം ചെയ്തുതീർകാവുന്ന ഒരു പ്രവൃത്തി. എന്താണത്? ചൂഷണത്തെ, മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന ചൂഷണത്തെ ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കുക, ചൂഷണരഹിതമായ ഒരു ലോകം കെട്ടിപ്പടുക്കുക. പ്രകൃതിയെ മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും - ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും - മാനവരാശി ഇന്നേവരെ ആർജ്ജിച്ചിട്ടുള്ള ശേഷി ഉപയോഗിച്ച് ദാരിദ്രവും അജ്ഞതയും അനാരോഗ്യവും ഇല്ലാതാക്കുക, സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയുമായ ഒരു പുതുലോകം കെട്ടിപ്പടുക്കുക, മനുഷ്യന്റെ കഴിവുകളെ പൂർണമായി വികസിപ്പിക്കുവാൻ സഹായിക്കുന്ന വിധത്തിൽ അജ്ഞാനത്തിന്റേതായ കെട്ടുപാടിൽ നിന്ന് അവനെ മോചിപ്പിക്കുക. ഇതിനൊക്കെ കഴിയുന്നതിനു മുമ്പ് ഒരു അണുവായുധ യുദ്ധമുണ്ടായി ലോകമാകെ നശിക്കാതെ നോക്കുക - ഇതാണ് നമ്മുടെ മുന്നിലുള്ള പ്രവൃത്തി.
അതിനിടക്ക് ഒരു കാര്യം. ഈ 'നാം', 'നാം', എന്നു പറയുന്നത് ആരാണ്? ഈ ലോകത്തുള്ള മനുഷ്യർ മുഴുവനുമാണോ? അതോ 'തെരഞ്ഞെടുക്കപ്പെട്ട' ഏതാനും അവതാര പുരുഷന്മാരോ? അതോ ഈ പുസ്തകത്തിലെ വായനക്കാരോ? അതു വ്യക്തമാക്കണം. 'തൊഴിലാളിവർഗ'ത്തെയാണിവിടെ നാം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ വായനക്കാർ മുഴുവൻ തൊഴിലാളികളായിരിക്കണമെന്നില്ല. തൊഴിലാളികൾ തന്നെ ഒരു വർഗമായി രൂപപ്പെട്ടിരിക്കണമെന്നില്ല. വർഗമാണെങ്കിൽ പോലും 'വർഗബോധം' ഉണർനിരിക്കണമെന്നില്ല. പക്ഷേ അപ്പോൾ ആരാണ് തൊഴിലാളി? എന്താണ് വർഗബോധം എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്.
{{larger|'''തൊഴിലാളി'''}}
'തൊഴിലാളി' എന്ന വാക്കുകൊണ്ട് നാം എന്താണ് അർഥമാക്കുന്നത്? മുതലാളി, ബൂർഷ്വാ മുതലായ വാക്കുകൾക് വിപരീതം എന്ന നിലക്കാണ് പലപ്പോഴും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. 'തൊഴിലെടുക്കുന്നവൻ തൊഴിലാളി' എന്നു പറയാമോ? എന്താണ് തൊഴിൽ? കവികൾ, സിനിമാനടന്മാർ, വീട്ടമ്മമാർ, ഡോക്ടർമാർ, മന്ത്രിമാർ, വക്കീലന്മാർ... ഇവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള തൊഴിലെടുക്കുന്നുണ്ട്. ഇവരെയെല്ലാം തൊഴിലാളി എന്ന വാക്കുകൊണ്ട് കുറിക്കാമോ? ഇന്ന് നാം ധാരാളമായി ഉപയോഗിക്കുന്ന 'തൊഴിലാളിവർഗം' എന്ന ഗ്രൂപ്പിൽ ഇവരെയെല്ലാം പെടുത്താമോ?<noinclude><references/>{{ന|8}}</noinclude>
r3p5po0y1v2btv479t8yy8h593agsqv
താൾ:VairudhyatmakaBhowthikaVadam.djvu/8
106
19899
240021
239224
2026-05-01T09:58:11Z
Radhan K Moolad
13275
240021
proofread-page
text/x-wiki
<noinclude><pagequality level="4" user="Ranjithsiji" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം.പി. പരമേശ്വരൻ]]}}</noinclude>
എല്ലാ മനുഷ്യർകും ജീവൻ നിലനിർതാനും വംശം നിലനിർതാനും ആവശ്യമായ ചില സാധനസാമഗ്രികൾ വേണം: ആഹാരം, വസ്ത്രം, പാർപിടം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ, വിശ്രമവിനോദസൗകര്യങ്ങൾ തുടങ്ങിയവ. വ്യത്യസ്തരീതികളിലാണ് മനുഷ്യർ ഇവ നേടുന്നത്. എന്നാൽ ഈ വ്യത്യസ്ത രീതികളെല്ലാം പരിശോധിച്ചാൽ അവയെ പൊതുവിൽ രണ്ടുതരങ്ങൾ ആയി വേർതിരിക്കാം എന്നു കാണാം. ഒരുതരക്കാർ തങ്ങളുടെ ശരീരം കൊണ്ടോ, ബുദ്ധി കൊണ്ടോ പണിയെടുത്ത് അതിന്റെ പ്രതിഫലമായി ജീവിതോപാധികൾ നേടുന്നു. മറ്റൊരു കൂട്ടർ തങ്ങൾക്ക് പൈതൃകമായി കിട്ടിയതോ മറ്റേതെങ്കിലും വിധത്തിൽ സമ്പാദിച്ചതോ ആയ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിക്ക് പാട്ടമായോ, വീടിന് വാടകയായോ, പണത്തിന് പലിശയായോ, യന്ത്രങ്ങൾക് ഉല്പന്നങ്ങളായോ മൂലധനത്തിന് ലാഭമായോ ജീവിതോപാധികൾ നേടുന്നു. ഇതിൽ ആദ്യത്തെ തരത്തിൽ ഉപജീവിത മാർഗം നേടുന്നവർ, അതായത്, സ്വന്തം ശാരീരികമോ മാനസികമോ ആയ അധ്വാനശേഷിയെ വിറ്റ് ജീവിതം കഴിക്കുന്നവർ, ആണ് തൊഴിലാളികൾ. അധ്വാനം ചെയ്യുന്നതിൽ, അധ്വാനിച്ച് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ, മൂന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പരമവും പ്രധാനവുമായത് അധ്വാനിക്കുന്ന മനുഷ്യന്റെ അധ്വാനം. പക്ഷേ എന്തിന്റെയെങ്കിലും മേലല്ലാതെ 'എന്തുകൊണ്ടെ'ങ്കിലും അല്ലാതെയും മനുഷ്യന് അധ്വാനിക്കുവാൻ പറ്റുന്നതല്ല. ഈ അധ്വാനത്തിന് വിധേയമാകുന്ന അസംസ്കൃത പദാർത്ഥങ്ങളോ, ഭൂമി മുതലായവയോ, അതുപോലെ അധ്വാനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളോ ആദ്യം പറഞ്ഞ കൂട്ടരുടെ കയ്യിൽ ഇല്ല. അതിനാൽ ഇവ രണ്ടിന്റേയും ഉടമസ്ഥരായ, രണ്ടാമതു പറഞ്ഞ തരക്കാരുടെ അനുവാദത്തോടെയല്ലാതെ അവർക് അധ്വാനിക്കാൻ പറ്റുന്നതല്ല. അതേപോലെ രണ്ടാമത്തെ കൂട്ടർക് തങ്ങളുടെ അസംസ്കൃത പദാർഥങ്ങളും യന്ത്രോപകരണങ്ങളും ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കി കിട്ടണമെങ്കിൽ ആദ്യത്തെ കൂട്ടർ, തൊഴിലാളികൾ, വേണം. ഈ രണ്ടാമത്തെ കൂട്ടരിൽ ചിലരെ നാം ഭൂപ്രഭുക്കളെന്ന് പറയാറുണ്ട്. മറ്റുചിലരെ മുതലാളിമാരെന്നും പറയാറുണ്ട്. പൊതുവിൽ തൊഴിലുടമകളെന്ന് വിളിക്കാം. അല്ലെങ്കിൽ സ്വത്തുടമകളെന്നു വിളിക്കാം. അങ്ങനെ തൊഴിലാളികളും തൊഴിലുടമകളും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്.
ഇന്ന് സമൂഹത്തിൽ കാണുന്ന പലരെയും ഇത്ര ലളിതമായി തൊഴിലാളി, തൊഴിലുടമ എന്ന് വ്യക്തമായി വേർതിരിക്കാൻ പറ്റുന്നതല്ലെന്ന് കാണാം. പലരും ഭാഗികമായി 'തൊഴിലാളി'കളും ഭാഗികമായി മറ്റുള്ളവരുടെ അധ്വാനത്തിന്റെ പങ്കു പറ്റുന്നവരുമാണ്. നാട്ടിൽ സ്വൽപം നിലമുള്ള അധ്യാപകൻ; കമ്പനിയിൽ കുറച്ച് ഷെയറുകളുള്ള ക്ലാർക്, അല്പസ്വൽപം പണം കടം കൊടുക്കുന്ന കമ്പനി ജീവനക്കാരൻ, സ്വന്തമായ ചെറിയ ബിസിനസുള്ള ഉദ്യോഗസ്ഥർ... ഇങ്ങനെ പലരും. ചില സന്ദർഭങ്ങളിലും മറ്റുചിലരും തൊഴിലാളികളുടെ നിലയിലായിരിക്കും; മറ്റുചില സന്ദർഭങ്ങളിലും മറ്റു ചിലരും തൊഴിലുടമയോടാണടുത്തിരിക്കുക. അതുപോലെ പലരേയും ഇതു രണ്ടിലും പെടുത്താൻ പറ്റാത്തവരായിക്കാണാം. ഇത്തരം കൃഷിക്കാർ 'സ്വന്തം' {{hws|ഭൂമി|ഭൂമിയിൽ|hyph}}<noinclude><references/>{{ന|9}}</noinclude>
lb9dnfoyxocsshgxqyq5a11lip1ec9i
താൾ:VairudhyatmakaBhowthikaVadam.djvu/9
106
19900
240022
172135
2026-05-01T10:05:11Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240022
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|യിൽ|ഭൂമിയിൽ}} സ്വന്തമായി അധ്വാനിക്കുന്നു. പല കൈവേലക്കാരും സ്വന്തം ചെറു ഉപകരണങ്ങൾകൊണ്ട് പ്രകൃതിയിൽ നിന്നുകിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് ചില്ലറ ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. ആ ഉല്പന്നങ്ങൾ അവരുടേത് തന്നെയാണ്. പണ്ടുകാലത്ത് ഇത്തരത്തിൽ പെട്ടവരായിരുന്നു അധികവും. നാലായിരം കൊല്ലം മുമ്പ് ഇത്തരത്തിൽ പെട്ടവർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, അധ്വാനത്തിന്റെ പ്രധാന ഉപാധിയായിരുന്ന ഭൂമി സ്വകാര്യസ്വത്തായിത്തീർനപ്പോൾ, നല്ലൊരു ശതമാനം മനുഷ്യർ 'തൊഴിലാളി'കൾ- കർഷകതൊഴിലാളികൾ- ആയിത്തീർനു. പിന്നീട് വൻതോതിൽ യന്ത്രവൽകൃതമായ വ്യവസായങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ, ഒറ്റപ്പെട്ട തൊഴിലാളികൾക് അത്തരം യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുക സാധ്യമല്ലെന്നു വന്നപ്പോൾ, മുമ്പ് സ്വതന്ത്രരായിരുന്ന, അതായത് തൊഴിലാളികളോ, തൊഴിലുടമകളോ അല്ലാതിരുന്ന ഒട്ടേറെപേർ തൊഴിലാളികൾ, വ്യവസായതൊഴിലാളികൾ ആയിത്തീർനു. ഇന്ന് രണ്ടും കൂടിയതരത്തിൽ പെട്ടവരെ കുറേയേറെ കാണാമെങ്കിലും അവരും ക്രമത്തിൽ ശുദ്ധ തൊഴിലാളികൾ 'അല്ലെങ്കിൽ ശുദ്ധ തൊഴിലുടമകൾ എന്ന തരത്തിൽ വേർതിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയെ മറ്റൊരു വിധത്തിലും നോക്കിക്കാണാം. ദാരിദ്രരേഖ എന്ന ഒരു പദത്തിനേറെ പ്രചാരമുള്ള ഒരു കാലമാണിത്. ഈ ദാരിദ്രരേഖക്ക് മുകളിൽ കിടക്കുന്നവരൊക്കെ ധനികരാണെന്ന ധാരണ ആർകും ഇല്ല. അവരെത്തന്നെ രണ്ടായി തരംതിരിക്കാം. തുടർചയായി ദാരിദ്രരേഖയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവർ, ദാരിദ്ര്യവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ. ഇവരാണ് ബഹുഭൂരിഭാഗവും, 99 ശതമാനത്തിലധികവും. ഇതിന് വിപരീതമായി ബഹുഭൂരിപക്ഷത്തിനെ ദാരിദ്ര്യവൽകരണം നടത്തിക്കൊണ്ട് കൂടുതൽ കൂടുതൽ ധനികരായിക്കൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷം.
'തൊഴിലാളി'കൾ മുതലാളിത്ത വ്യവസ്ഥയുടെ തനതുല്പന്നമല്ല. സ്വകാര്യസ്വത്തുണ്ടായപ്പോൾ മുതൽ തൊഴിലാളികളും ഉണ്ടായെന്ന് വ്യക്തമാണല്ലോ. എന്നാൽ മുതലാളിത്തഘട്ടത്തിലെ തൊഴിലാളികൾക് മുൻപുള്ള തൊഴിലാളികളിൽ നിന്നും കർഷകതൊഴിലാളികളിൽ നിന്നും ഒരു പ്രത്യേകതയുണ്ട്. ഏതെങ്കിലും ഒരു ആധുനിക വ്യവസായമെടുത്ത് അതിലെ തൊഴിലാളികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു ഹാളിൽ അഥവാ ഒരു 'ഷോപ്പിൽ' ഇരുപതോ മുപ്പതോ അതിൽകൂടുതലോ തൊഴിലാളികൾ ഉണ്ടായിരിക്കാം. ഉണർനിരിക്കുന്ന മണിക്കൂറുകളിൽ തങ്ങളുടെ കുടുംബാംഗങ്ങളോട് ഒത്തൊരുമിച്ച് കഴിയുന്നതിനേക്കാൾ എത്രയോ കൂടുതൽ സമയം ഇവർ പരസ്പരം ഒത്തൊരുമിച്ച് കഴിയുന്നു. ഒരേതരത്തിലുള്ള ഭൗതിക ചുറ്റുപാട്, ഒരേതരത്തിലുള്ള യന്ത്രങ്ങൾ, ഒരേ സൂപ്പർവൈസർ, ഒരേ മുതലാളി, ഒരേതരത്തിലുള്ള ചൂഷണം, ദിവസം 8 മണിക്കൂർ, ആഴ്ചയിൽ ആറുദിവസം. മാസങ്ങളും കൊല്ലങ്ങളും കടന്നുപോകുമ്പോൾ, തങ്ങളുടെ വ്യക്തികുടുംബത്തോടെന്നപോലെ ഈ തൊഴിൽ കുടുംബത്തോടും ഒരുതരം പ്രത്യേകമായ മമതാബോധം ഇവർകിടയിൽ ഉണ്ടായിവരുന്നു. ഒരേ തരത്തിലുള്ള വേദനകൾ, ഒരേ വികാരങ്ങൾ, ഒരേ വിചാരങ്ങൾ, ബോധപൂർവമല്ലെങ്കിലും അവർ ഒരേ<noinclude><references/>{{ന|10}}</noinclude>
21xas76qp2vnrav2mzpmp95ub2zbpy1
താൾ:VairudhyatmakaBhowthikaVadam.djvu/10
106
19902
240024
210658
2026-05-01T10:13:56Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240024
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>കുടുംബമായിത്തീരുന്നു. മാത്രമല്ല, കാലക്രമത്തിൽ ഇവരുടെ ഈ ഏകകുടുംബബോധം ഒരു ഫാക്ടറിയിലെ ഒരു ഷോപ്പിനുള്ളിൽ മാത്രമായി ഒതുങ്ങി നിൽകാനാവാതെ, ഫാക്ടറിയിലേക്ക് മുഴുവനും രാജ്യത്തിലെ ആ വ്യവസായത്തിലെ മറ്റു ഫാക്ടറികളിലേക്കും എല്ലാ രാജ്യങ്ങളിലേക്കും എല്ലാ വ്യവസായങ്ങളിലേക്കും വ്യാപിച്ചു തുടങ്ങുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനുള്ളിലെ ചരിത്രം ഇതിന് വേണ്ടുവോളം തെളിവ് തരുന്നുണ്ട്. ഈ ഏകതാ ബോധത്തിന് മറ്റൊരു വശം കൂടിയുണ്ട്.
അധ്വാനോപകരണങ്ങളോടുള്ള മനോഭാവമാണിത്. പണ്ടുകാലത്ത് അധ്വാനശേഷിയുടെ ഉടമസ്ഥനും അധ്വാനോപകരണങ്ങളുടെ ഉടമസ്ഥനും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അധ്വാനോപകരണങ്ങളും അസംസ്കൃതപദാർഥങ്ങളും അന്ന് ഒറ്റപ്പെട്ട വ്യക്തികളുടെ കൈകൾകുള്ളിൽ ഒതുങ്ങുന്നതായിരുന്നു; അവർക് ഒറ്റക്ക് കൈകാര്യം ചെയ്യാനാവുന്നതായിരുന്നു. ഉല്പന്നങ്ങളും ഏറിയ കൂടും സ്വന്തം ഉപഭോഗത്തിനാകയാൽ, വിപുലമായ കച്ചവടച്ചരക്കുകളില്ലാതിരുന്നതിനാൽ, സ്വന്തം കൊക്കിൽ ഒതുങ്ങുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഒരൊറ്റ ഒരു ഫാക്ടറിയോ അതിലെ ഒരു യന്ത്രമോ സ്വന്തമായി കിട്ടിയിട്ട് കാര്യമില്ല; അത് ഉപയോഗിക്കാൻ അയാളെക്കൊണ്ടുതന്നെ ആവില്ല. ഉല്പാദനത്തിനുതന്നെ അയാളെപോലെ ഒട്ടേറെ തൊഴിലാളികൾ ആ ഫാക്ടറിയിലും പുറത്തുമായി പണിയെടുത്താലെ ഉല്പന്നം ഉണ്ടാകൂ. ആ ഉല്പന്നത്തിന്റെ വിപണനവും ഒറ്റപ്പെട്ട തൊഴിലാളിയുടെ നിയന്ത്രണത്തിലല്ല; ആവുകയുമില്ല. അങ്ങനെ ഒരു വശത്ത് തൊഴിലാളിയും മറുവശത്ത് ഉല്പാദന ഉപകരണങ്ങളും ഉല്പന്നങ്ങളും. ഇവ തമ്മിലുള്ള ബന്ധം വളരെയധികം വ്യക്തിവ്യതിരിക്തം (ഇമ്പേഴ്സണൽ) ആണ്. തൊഴിലാളി ഉല്പാദന ഉപകരണങ്ങളിൽ നിന്നും ഉല്പന്നങ്ങളിൽ നിന്നും അന്യവൽകരിക്കപ്പെട്ടിരിക്കുന്നു. ഒരു കർഷകതൊഴിലാളിയുടെയോ ദരിദ്രകർഷകന്റെയോ കഥ ഇതല്ല. അയാളുടെ ഉപകരണങ്ങൾ അയാളുടെ കൊക്കിൽ ഒതുങ്ങുന്നു; അയാളുടെ അധ്വാനഫലം ഉല്പന്നരൂപത്തിൽ നേരിട്ട് പ്രകടമാകുന്നു; ആ ഉല്പന്നങ്ങൾ അയാൾക് വശംവദവുമാണ്. ഉല്പാദനോപകരണങ്ങൾ സ്വന്തമായി കിട്ടാൻ അയാൾ ആഗ്രഹിക്കുന്നു. അവ കൈവെടിയുവാൻ അയാൾകിഷ്ടമില്ല. അവയിൽനിന്ന് അന്യവൽകരിക്കപ്പെട്ടിരിക്കുകയല്ല, അവയിൽ ആസക്തനായിരിക്കുകയാണയാൾ. ഈ വ്യത്യാസമാണ് അധ്വാനോപകരണങ്ങളോട് ആധുനിക ഫാക്ടറിതൊഴിലാളിക്കുള്ള ഭാവത്തിന്റെ സവിശേഷത. ഇതും നേരത്തെ പറഞ്ഞ ഏകകുടുംബബോധവും കൂടി ഒരു പ്രത്യേകതരത്തിലുള്ള ബോധം, വർഗബോധം, തൊഴിലാളിക്കുണ്ടാക്കുന്നു. ഈ 'തൊഴിലാളി വർഗബോധ'ത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തൊഴിലാളികളുടെ ശാസ്ത്രബോധത്തെപ്പറ്റി പറയുന്നതിൽ അർഥമില്ല.
ആധുനിക വ്യവസായങ്ങളിലെ ഈ തൊഴിലാളികളുടെ, തൊഴിലാളി വർഗത്തിന്റെ ഈ സവിശേഷബോധം മറ്റൊരു കാര്യത്തിലേക്കുകൂടി വിരൽചൂണ്ടുന്നു; ഉൽപാദന ഉപകരണങ്ങളുടെ സ്വകാര്യ ഉടമാവകാശം ഇല്ലാതാക്കി അവ ജനങ്ങളുടെ മുഴുവൻ ആയിട്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥ രൂപം {{hws|കൊള്ള|കൊള്ളണമെങ്കിലും|hyph}}<noinclude><references/>{{ന|11}}</noinclude>
18x87kgspjlucqa2t1nhpumb4eh3njw
താൾ:VairudhyatmakaBhowthikaVadam.djvu/11
106
19903
240026
210693
2026-05-01T10:20:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240026
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ണമെങ്കിലും അത് നിലനിർതണമെങ്കിലും ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശത്തിൽ ആസക്തിയില്ലാത്ത ഒരേ ഒരു ജനവിഭാഗമായ തൊഴിലാളികൾകേ, പ്രത്യേകിച്ച് ആധുനിക യന്ത്രവൽകൃത വ്യവസായങ്ങളിലെ തൊഴിലാളികൾകേ, അതിന് നേതൃത്വം നൽകാൻ കഴിയൂ. എന്ന വസ്തുതയിലേക്ക് തുടർചയായി ദരിദ്രവൽകരിക്കപ്പെട്ടുവരുന്ന ഭൂരിപക്ഷത്തിന്, ആ പ്രക്രിയയുടെ ഗതി തിരിച്ചുവിടാനും അതിനുകാരണമായ ധനികവൽകരണത്തെ തടയുവാനും ഉള്ള അവരുടെ സമരത്തിൽ, നേതൃത്വം നൽകാൻ ഇവർകേ കഴിയൂ. എന്നാൽ ഈ നേതൃത്വം സ്വയമേവ അതിന്റെ കൈകളിൽ വന്നുചേരുന്നതല്ല. ആദ്യമായി പുതിയൊരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രതിബന്ധമായി നിൽകുന്ന ശക്തികളെ തകർകാൻ കഴിയുന്ന വിധത്തിൽ തൊഴിലാളികൾ സംഘടിക്കണം. പുതിയ സാമൂഹ്യ വ്യവസ്ഥയുടെ പിറവിക്ക് നേതൃത്വം കൊടുക്കേണ്ടത് തങ്ങളുടെ ചരിത്രപരമായ കടമയാണെന്നും തങ്ങൾക്കതിനുള്ള കെല്പുണ്ടെന്നും ബോധ്യമായ, തൊഴിലാളിവർഗബോധമുൾക്കൊണ്ട, തൊഴിലാളികൾ ആ കടമ നിർവഹിക്കുന്നതിനായി സ്വയം സംഘടിക്കുമ്പോഴാണ് തൊഴിലാളിവർഗ സംഘടനയുണ്ടാകുന്നത്. എന്നാൽ ഈ കെല്പുണ്ടാകണമെങ്കിൽ, സമൂഹത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കണമെങ്കിൽ, സമൂഹത്തിന്റെ ജീവിതത്തിന് അടിസ്ഥാനമായ പ്രവർതനങ്ങളെപ്പറ്റി, പ്രകൃതിയെപ്പറ്റി അതിന്റെ നിയമങ്ങളെപ്പറ്റി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി, മനുഷ്യർകിടയിലുള്ള ബന്ധങ്ങളെപ്പറ്റി എല്ലാം യാഥാർഥമായ അറിവുണ്ടാകണം. പ്രകൃതിയിലെ നിയമങ്ങൾ നമ്മുടെ ഇച്ഛക്കൊത്ത് മാറ്റാൻ പറ്റിയില്ലെങ്കിലും അവയെപ്പറ്റിയുള്ള അറിവ് പ്രകൃതി പ്രതിഭാസങ്ങളെ (അതുപോലെ സാമൂഹ്യ പ്രതിഭാസങ്ങളെയും) സമൂഹത്തിനുപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ കഴിവു നൽകുന്നു.
''എന്തുചെയ്യണം'' എന്ന പുസ്തകത്തിൽ ലെനിൻ പറയുകയുണ്ടായി: "വിപ്ലവ സിദ്ധാന്തം കൂടാതെ വിപ്ലവപ്രവർതനം സാധ്യമല്ല." സ്റ്റാലിൻ വിശദീകരിച്ചു: "സിദ്ധാന്തം കൂടാത്ത പ്രവർത്തനം അന്ധമായിരിക്കും. ഉദ്ദിഷ്ടഫലമല്ല തരിക. പ്രവർതനം ഇല്ലാത്ത സിദ്ധാന്തമാകട്ടെ വന്ധ്യമായിരിക്കും. ഒരു ഫലവും തരികയില്ല."
വിപ്ലവകാരിയായ തൊഴിലാളിക്ക്, അതിവേഗം മാറിമാറിവരുന്ന പരിതഃസ്ഥിതികളെ അപഗ്രഥിക്കാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദർശനപഠനം കൊണ്ട് നാം ഉദ്ദേശിക്കുന്നത്.
ദർശനമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നെടുത്തതാണ്. പച്ച മലയാളത്തിൽ അതിനൊരു വാക്കില്ലെന്നത്, ഉണ്ടായിരുന്നെങ്കിൽതന്നെ അതിപ്പോൾ പ്രചാരത്തിലില്ലെന്നത്, നമുക്കെല്ലാം തികച്ചും പുത്തനും കടിച്ചാൽ പൊട്ടാത്തതും ആയ എന്തോ ഒന്ന് ആണ് ദർശനം എന്നർഥമാക്കുന്നില്ല. നമ്മെ ആരും 'ദാർശനികർ' എന്നു വിളിക്കുന്നില്ലെങ്കിലും നമുക്കോരുത്തർകും 'ദർശന'മുണ്ട്. നാം സ്വയം അതേപ്പറ്റി അത്ര ബോധവാൻമാരല്ലെന്നുമാത്രം.<noinclude><references/>{{ന|12}}</noinclude>
l1mza6vdf95igamdik1tvl7rvdangvj
താൾ:VairudhyatmakaBhowthikaVadam.djvu/12
106
19904
240027
172039
2026-05-01T10:21:55Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240027
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>എന്താണ് ദർശനം എന്നു പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകും. തുടക്കത്തിൽ തന്നെ ഒന്നുപറഞ്ഞുവെക്കട്ടെ; പണ്ഡിതന്മാരുടെ പഠനവിഷയമല്ലത്.
{{larger|'''ചോദ്യങ്ങൾ'''}}
# ''എന്തിന് നാം ദർശനം പഠിക്കുന്നു?''
# '''തൊഴിലാളി'എന്ന വാക്കിന്റെ ശാസ്ത്രീയമായ അർഥമെന്ത്?''
# '''വർഗം', 'വർഗബോധം', 'വർഗസംഘടന' എന്നീ വാക്കുകളുടെ പൊരുളെന്ത്?''
# ''തൊഴിലാളി വർഗത്തിന് മറ്റു വർഗങ്ങളിൽ നിന്നുള്ള മൗലികമായ വ്യത്യാസം എന്ത്?''
# ''ഇന്നത്തെ തൊഴിലാളിവർഗത്തിന് മുന്നിലുള്ള സവിശേഷമായ കടമയെന്ത്?''<noinclude><references/></noinclude>
eweu5ut1v0hgze2d4vfvkm5bil4nxk3
താൾ:VairudhyatmakaBhowthikaVadam.djvu/13
106
19905
240028
172050
2026-05-01T10:24:35Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240028
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''2<br /><br />എന്താണ് ദർശനം'''}}}}
{{ആദ്യാക്ഷരം|മ}}നുഷ്യൻ തനിക്കു ചുറ്റും നോക്കുമ്പോൾ ഊഹിക്കാൻപോലും സാധ്യമല്ലാത്ത വിധം വൈവിധ്യമാർനതും എണ്ണമറ്റതുമായ വസ്തുക്കൾ കാണുന്നു. അവയിൽ ചിലവ അചേതനങ്ങൾ, അതായത് ജീവനില്ലാത്തവയാണ്. അണുവിലെ അതിസൂക്ഷ്മമായ കണികകൾ മുതൽ അതിഭീമങ്ങളായ ബ്രഹ്മാണ്ഡ വസ്തുക്കൾ വരെ ഇതിൽപെടുന്നു. മറ്റു ചിലവ സചേതനങ്ങളാണ്. അവയ്ക്ക് ജീവൻ ഉണ്ട്. ഏറ്റവും ലളിതമായ ഏകകോശ ജീവികൾ മുതൽ അങ്ങേയറ്റം സങ്കീർണമായ മനുഷ്യൻ എന്ന ജീവി വരെ ഇക്കൂട്ടത്തിൽപെടും. ചിലവ നമുക്ക് വളരെ അടുത്താണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവ തമ്മിൽ സ്വാധീനിച്ചിരിക്കുന്നു. മറ്റു ചിലവയാകട്ടെ ചിന്തിക്കാൻ കൂടി പറ്റാത്തത്ര ദൂരത്തിലാണ്. ചിലവ അതി വേഗത്തിൽ ചലിക്കുന്നതായി തോന്നുന്നു. മനുഷ്യനടക്കമുള്ള സകല ജന്തുക്കളും സസ്യങ്ങളും ജനിക്കുന്നതും വളരുന്നതും നശിക്കുന്നതും നാം കണ്ടിട്ടുണ്ട്. അചേതന വസ്തുക്കളെ സാത്മീകരിച്ച് സചേതന വസ്തുക്കൾ വളരുന്നു. സചേതന വസ്തുക്കൾ ദ്രവിച്ച് അചേതന വസ്തുക്കളായി മാറുന്നു. ഐസ് വെള്ളമാകുന്നു. വെള്ളം ആവിയാകുന്നു. സചേതനങ്ങളും അചേതനങ്ങളുമായ എല്ലാ വസ്തുക്കളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം മനുഷ്യൻ കാണുന്നുണ്ട്. മാത്രമല്ല, ഇനിയും മറ്റു പലതും കാണുന്നുണ്ട്.<noinclude><references/>{{ന|14}}</noinclude>
83qb5q2srkr01ab5pz7ntc2sshcmone
താൾ:VairudhyatmakaBhowthikaVadam.djvu/14
106
19907
240029
210697
2026-05-01T10:30:17Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240029
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>മനുഷ്യൻ തന്നത്താൻ കാണുന്നു, തന്നെപ്പോലെയുള്ള മറ്റു മനുഷ്യരെ കാണുന്നു. സ്വന്തം നിലനില്പിനാവശ്യമായ ഉല്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. മറ്റു മനുഷ്യരുമായി പലതരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ എല്ലുമുറിയെ പണിതിട്ടും ചിലർ പട്ടിണികിടക്കുന്നു. ചിലർ പണിയൊന്നും ചെയ്യാനുള്ള സാഹചര്യമില്ലാതെ പട്ടിണികിടക്കുന്നു. മറ്റു ചിലർ കായികമായി യാതൊരു അധ്വാനവും ചെയ്യുന്നില്ല. ചിലർ മാനസികമായ അധ്വാനവും കൂടി അതായത് യാതൊരു ഉൽപാദന പ്രവർത്തനവും നടത്തുന്നില്ല. എങ്കിലും പണം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണവർ. തിന്നിട്ടും കുടിച്ചിട്ടും വ്യഭിചരിച്ചിട്ടും ചൂതാടിയിട്ടും പണം തീരാഞ്ഞ് അവർ വിഷമിക്കുന്നു. പൂട്ടിയിട്ട കൊട്ടാരങ്ങളേറെ; പെരുവഴിയിൽ അന്തിയുറങ്ങുന്നവർ നിറയെ. കള്ളപ്പണവും കരിഞ്ചന്തയും പൂഴ്ത്തിവയ്‌പ്പും തടയേണ്ട ഭരണകൂടം അതിന് അരുനിൽകുന്നു. അതിനെതിരായി ശബ്ദമുയർത്തുന്ന, അരവയർ ചോറിനു വേണ്ടി നിലവിളിക്കുന്ന പട്ടിണിക്കോലങ്ങളെ വെടി വച്ചു വീഴ്തുന്നു. ഇതെല്ലാം മനുഷ്യർ കണ്ടിട്ടുണ്ട്. കണ്ടൂകൊണ്ടിരിക്കുകയാണു താനും.
ചിന്തിക്കാൻ തുടങ്ങിയതു മുതൽ, അതായത് മനുഷ്യൻ എന്ന പേരിന് അവൻ അർഹനായി തീർനതു മുതൽ തനിക്കു ചുറ്റുമുള്ള പ്രകൃതിയിലെ വൈവിധ്യങ്ങളെ ലഘൂകരിക്കാനും അവയിൽ ഏകത്വം കാണാനും ലളീതങ്ങളായ നിയമങ്ങൾ കൊണ്ട് അവയുടെ പെരുമാറ്റങ്ങൾ വിശദീകരിക്കാനും മനുഷ്യർ ശ്രമം തുടങ്ങി.
നമുക്കു ചുറ്റുമുള്ള വസ്തുക്കളും ഈ ഭൂമിയും ആകാശവും സൂര്യനും നക്ഷത്രങ്ങളും ഒക്കെ എന്നും ഇങ്ങനെതന്നെ ആയിരുന്നുവോ? അതിന് വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ? വന്ന് കൊണ്ടിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണമെന്ത്? എന്നെങ്കിലും ഒരു ദിവസം സൃഷ്ടിക്കപ്പെട്ടതാണോ ഈ പ്രപഞ്ചം? എങ്കിൽ ആരാണ് സ്രഷ്ടാവ്? എന്നെങ്കിലും പ്രപഞ്ചം മുഴുവൻ നശിക്കുമോ? എങ്കിൽ അവശേഷിക്കുന്നതെന്ത്! മനുഷ്യൻ ചോദിക്കാത്ത ചോദ്യങ്ങൾ ഇല്ല.
തനിക്കു ചുറ്റുമുള്ള അചേതന വസ്തുക്കളും ബ്രഹ്മാണ്ഡവും മറ്റും മാത്രവുമല്ല മനുഷ്യന്റെ താൽപര്യത്തിന് വിഷയീഭവിച്ചത്. തന്നെപ്പറ്റി തന്നെ അവന് ഒരുപാടു ചോദ്യങ്ങൾ ഉണ്ട്. ചിലപ്പോൾ സന്തോഷിക്കുന്നു. ചിലപ്പോൾ വ്യസനിക്കുന്നു. എന്താണ് സുഖദുഃഖങ്ങൾ? എന്തുകൊണ്ട് മനുഷ്യൻ മറ്റു ജന്തുക്കളെയും മനുഷ്യനെ തന്നെയും കൊല്ലുന്നു? വിശ്വസ്നേഹത്തിൻമേൽ പണിതുയർതിയിട്ടുള്ള മതങ്ങൾ തമ്മിൽ അടിക്കുമ്പോൾ അവയുടെ സ്രഷ്ടാവായ മനുഷ്യൻ മരിച്ചു വീഴുന്നു. എന്തൊരു വിരോധാഭാസം? മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഇണക്കുന്ന ശക്തികളേവ? മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് ഇത്രയും വൈരുധ്യമുണ്ടായതെങ്ങനെ! വിവിധ രൂപത്തിലുള്ള സമൂഹങ്ങളുടേയും സമൂഹബന്ധങ്ങളുടെയും എല്ലാം അടിസ്ഥാനമെന്ത്? വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത്! മനുഷ്യനും ചുറ്റുമുള്ള പ്രകൃതിയും തമ്മിലുള്ള ബന്ധമെന്ത്? ഇങ്ങനെയും നൂറ് നൂറ് ചോദ്യങ്ങൾ.<noinclude><references/>{{ന|15}}</noinclude>
s1u1ysdyupeiwvglyyn9w75aap7kj1h
താൾ:VairudhyatmakaBhowthikaVadam.djvu/15
106
19925
240030
210698
2026-05-01T10:40:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240030
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>തന്റെ വർഗത്തിന്റെ ആവിർഭാവം മുതൽ മനുഷ്യൻ ഈ ചോദ്യങ്ങളെല്ലാം ചോദിച്ചുതുടങ്ങി എന്നു ധരിക്കരുത്. അറിവും അനുഭവവും കൂടുന്നതനുസരിച്ചാണ് ചോദ്യങ്ങൾ കൂടുന്നത്. ആദ്യകാലങ്ങളിൽ മനുഷ്യന്റെ അറിവ് പരിമിതമായിരുന്നു. രാത്രിയും പകലും എങ്ങനെയാണുണ്ടാകുന്നത് എന്നു കൂടി മനുഷ്യന് അറിഞ്ഞുകൂടായിരുന്നു. കാട്ടുതീ, ഇടിവെട്ട്, കാറ്റ്, മഴ തുടങ്ങി അനേകം പ്രതിഭാസങ്ങൾ പലപ്പോഴും അവന്റെ ജീവനെ ഹനിക്കുന്നവയാണ്; ഭയപ്പെടേണ്ടവയാണ്. ഇവയുടെ ഒന്നും കാരണം അറിഞ്ഞുകൂടാ. ആദ്യമൊന്നും ഇവയുടെ കാരണമെന്തെന്നു ചോദിക്കാൻകൂടി അവനറിഞ്ഞു കൂടായിരുന്നു. കാരണം ആരായുക എന്നു പറഞ്ഞാൽ വ്യക്തമായ ഒരു ശാസ്ത്രീയബോധത്തിന്റെ, ശാസ്ത്രീയ സമ്പ്രദായത്തിന്റെ ബീജാവാപം നടന്നു കഴിഞ്ഞു എന്നാണർഥം. കല്ലുകൊണ്ടും എല്ലുകൊണ്ടും പ്രാകൃതായുധങ്ങൾ നിർമ്മിച്ചു. മൺപാത്രങ്ങളും മറ്റുമുണ്ടായി. ഭാഷ വികസിച്ചു. മനുഷ്യൻ കാട്ടാളത്തിൽ നിന്ന് അപരിഷ്‍കൃതത്ത്വത്തിലേക്ക് പ്രവേശിച്ചു. പക്ഷേ, അന്നൊന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചില്ല. പിന്നീട് വളരെ കാലത്തിനുശേഷം, കൃഷിയും കാലിവളർതലുമെല്ലാം നടപ്പിലായശേഷം മാത്രമാണ് ഇത്തരം സമഗ്രങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പുരോഗതിയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണങ്ങൾ ആരായാനുള്ള ശ്രമവും അവസാനം മനുഷ്യനെ പ്രകൃതിശാസ്ത്രങ്ങളിലേക്കു നയിച്ചു. അതു പോലെതന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും മനുഷ്യരുടെ പെരുമാറ്റങ്ങളെയും പറ്റിയുള്ള പഠനം അവസാനം സാമൂഹ്യശാസ്ത്രങ്ങളിലേക്കും നയിച്ചു. എല്ലാറ്റിനേയും കൂടി സമഗ്രമായി സമ്മേളിപ്പിക്കാനുള്ള ശ്രമം ദർശനങ്ങളിൽ ചെന്നെത്തി. ഇവയ്ക്കാകട്ടെ പ്രകൃതിശാസ്ത്രങ്ങളെക്കാളും സാമൂഹ്യശാസ്ത്രങ്ങളെക്കാളും പഴക്കമുണ്ട്.
പ്രകൃതിയിലെ ദ്രവ്യത്തെയും ഊർജത്തെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭൗതികം.
അണുക്കളുടെയും തന്മാത്രകളുടെയും പരസ്പര സംയോഗങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം.
സചേതനങ്ങളായ വസ്തുക്കളുടെയും അവയുടെ ഉൽപാദനബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രമാണ് ജീവശാസ്ത്രം.
ഉൽപാദനത്തെപ്പറ്റിയും വിതരണത്തെപ്പറ്റിയും ഉൽപാദനബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം.
അളവുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതം
ദർശനം അഥവാ തത്വശാസ്ത്രം ആകട്ടെ ഇവയെ എല്ലാറ്റിനേയും പറ്റി മനസിലാക്കുവാൻ ശ്രമിക്കുന്നു. ''തനിക്കു ചുറ്റുമുള്ള വസ്തുക്കൾ, പ്രതിഭാസങ്ങൾ, സമൂഹങ്ങൾ, സമൂഹബന്ധങ്ങൾ തുടങ്ങി സകലതിനെയും പറ്റിയും അവയ്ക്കെല്ലാം തമ്മിലുള്ള പരസ്പരബന്ധങ്ങളെയും അതിൽ വരുന്ന<noinclude><references/>{{ന|16}}</noinclude>
3euw35wzm94vkh1royzrw8qfuwzx711
താൾ:VairudhyatmakaBhowthikaVadam.djvu/16
106
19926
240032
210699
2026-05-01T10:46:56Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240032
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>മാറ്റങ്ങളെപ്പറ്റിയും ഒക്കെയുള്ള മനുഷ്യന്റെ സമഗ്രമായ വീക്ഷണമാണ് ദർശനം''. എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമാണത്, കൂടുതൽ പൂർണമായ അറിവുണ്ടാകാനുള്ള ഉപാധിയാണത്.
ദർശനം അഥവാ തത്വശാസ്ത്രം എന്ന വാക്ക് കേൾകുമ്പോൾ നമുക്കാദ്യം ഓർമവരുന്നത് മത സിദ്ധാന്തങ്ങളാണ്. 'ഇഹലോക'ത്തിലെ സുഖദുഃഖങ്ങളെയും ഇഹലോകത്തെത്തന്നെയും മിഥ്യയെന്ന് മനസിലാക്കി മറക്കാനും ശാശ്വതമായ പരലോകത്തിലേക്കുള്ള വഴി സുഗമമാക്കാനുമുള്ള മാർഗം ആരായലാണ് അത് എന്നൊരു തോന്നൽ പലരുടേയും ഉള്ളിൽ പൊന്തിവന്നേക്കാം. ഇത് ശരിയല്ല. മതങ്ങളിൽ ദർശനങ്ങൾ ഉണ്ട്. മതങ്ങളിലെയല്ലാത്ത ദർശനങ്ങളും ഉണ്ട്. പരബ്രഹ്മധ്യാനമാണ് ദർശനത്തിന് അടിസ്ഥാനമെന്ന ധാരണ ഹിന്ദുമതവുമായുള്ള നീണ്ട സമ്പർകത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അന്തിമ വിശകലനത്തിൽ ചുറ്റുമുള്ള പ്രപഞ്ചത്തെയും താനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെയും പറ്റിയുള്ള പഠനം തന്നെയാണ് ദർശനം.
ഇവിടെ പഠിക്കുന്നത് മനുഷ്യനാണ്. മനുഷ്യനെ ഒഴിച്ചുനിർതിയുള്ള പഠനമില്ല. പഠനവിഷയം ചുറ്റുമുള്ള ഭൗതികപ്രപഞ്ചമാണ്. അറിവെന്ന് പറയുന്നതോ, തന്റെ പഞ്ചേന്ദ്രിയങ്ങൾ മുഖേനചുറ്റുമുള്ള പ്രപഞ്ചവുമായി പ്രതിവർതിക്കുന്നതിൽ നിന്ന് മനുഷ്യന്റെ തലച്ചോറിൽ ഉളവാകുന്ന പ്രതികരണങ്ങളാണ്. അമൂർതമായി, പ്രത്യേകമായ ഒരു വസ്തുവിനെപ്പറ്റിയല്ലാതെ, ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണ്. ആയിരത്താണ്ടുകളായുണ്ടായ ഈ കഴിവിന്റെ വളർചയുടെ ഫലമായി, അതിന്റെ ഭൗതിക അടിസ്ഥാനം തന്നെ മനുഷ്യൻ മറന്നുപോയി. പലരും ഇതിനെ ഒരു സ്വതന്ത്രശക്തി, കേവലശക്തി ആയി പരിഗണിച്ചു. പ്രപഞ്ചസത്യം മുഴുവനും ഈ കഴിവിൽ അടങ്ങിയിരിക്കുന്നതായി ധരിച്ചു. അപ്പോൾ വസ്തുക്കളെയും പ്രതിഭാസങ്ങളെയും എല്ലാം സാമാന്യമായി രണ്ടു വകുപ്പിൽ പെടുത്താമെന്ന് വന്നു. മനുഷ്യന്റെ ചിന്തക്ക് പുറമെ, അതിൽനിന്ന് സ്വതന്ത്രമായി, അതായത് മനുഷ്യൻ അവയെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിക്കാതെ തന്നെ നിലനിൽകുന്ന പദാർഥാധിഷ്ഠിതമായ വസ്തുക്കൾ ആദ്യത്തെ വകുപ്പിൽപെടുന്നു. വാസ്തവത്തിൽ ചിന്ത എന്ന പ്രക്രിയക്കുതന്നെ ആധാരമായവയാണവ. ''വസ്തുനിഷ്ഠപ്രപഞ്ചം'' അല്ലെങ്കിൽ ''പദാർഥപ്രപഞ്ചം'' എന്ന പേരിൽ ഇവ അറിയപ്പെടുന്നു. രണ്ടാമത്തെ വകുപ്പിൽപെട്ടവയാകട്ടെ മനുഷ്യന്റെ മനസിൽ നടക്കുന്ന ചിന്തകൾ, അവന്റെ വികാരങ്ങൾ, വിചാരങ്ങൾ, കല, സംസ്കാരം, ഭാഷ, സൗന്ദര്യബോധം, ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ എന്നിവയാണ്. ഇവയ്ക്ക് പൊതുവായി ''ആശയപ്രപഞ്ചം'' എന്ന് പേർ.
പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധമെന്ത്? അതിപ്രധാനമായ ഒരു ചോദ്യമാണിത്. ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള എല്ലാ ദർശനങ്ങളുടെയും -വേദാന്തമായാലും ശരി, സാംഖ്യമായാലും ശരി, ന്യായമോ, വൈശേഷികമോ, താന്ത്രികമോ, ലോകായതമോ, ആയാലും ശരി, എപ്പിക്യൂറസിന്റെയോ അരിസ്‌തോത്‌ലിന്റെയോ പ്ളേറ്റോവിന്റെയോ കാന്റിന്റെയോ ഹെഗലിന്റെയോ മാർക്സിന്റെയോ ദർശനങ്ങളായാലും ശരി {{hws|എല്ലാ|എല്ലാറ്റിന്റെയും|hyph}}<noinclude><references/>{{ന|17}}</noinclude>
n7c0dxy9g7iqz2f8sz283dvmbcz6a5v
താൾ:VairudhyatmakaBhowthikaVadam.djvu/17
106
19927
240033
172055
2026-05-01T10:54:01Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240033
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|റ്റിന്റെയും|എല്ലാറ്റിന്റെയും}} - കാതലായ ചോദ്യം ഇതാണ്; പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഒന്നാമതായി, പദാർഥം, ആശയം എന്നിവകളിൽ ഒന്നിനെ ''പ്രാഥമികം'' എന്നും അതിൽനിന്ന് ജനിച്ചതാണ് മറ്റേത് എന്നും പറയാമോ?
രണ്ടാമതായി, തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെപ്പറ്റി മനുഷ്യന് ''അറിയാൻ'' പറ്റുമോ?
ഇതാണ് രണ്ട് ചോദ്യങ്ങൾ. ഒന്നാമത്തെ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങളുണ്ട്.
::(a) പദാർഥപ്രപഞ്ചമാണ് പ്രാഥമികമായുള്ളത്. ആശയപ്രപഞ്ചം പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമം മാത്രമാണ്.
::(b)സംഗതി നേരെ തിരിച്ചാകുന്നു; പദാർഥപ്രപഞ്ചം മനുഷ്യമനസിന്റെ ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്, മായയാണ്. മനുഷ്യന്റെ മനസില്ലെങ്കിൽ ആത്മാവില്ല, ജ്ഞാനമില്ല, ഒന്നുമില്ല.
::(c)പദാർഥപ്രപഞ്ചം ആശയപ്രപഞ്ചത്തിന്റെ സൃഷ്ടിതന്നെയാണ്. പക്ഷേ മനുഷ്യമനസിന്റെ സൃഷ്ടിയല്ല, മറ്റേതോ, 'ദിവ്യമനസി'ന്റെ സൃഷ്ടിയാണ്. അത് മിഥ്യയുമല്ല. ആശയപ്രപഞ്ചത്തെപോലെതന്നെ യഥാർഥമാണ്. പക്ഷേ ആശയപ്രപഞ്ചം അതിൽ നിന്ന് ഉപരിയായി സ്വതന്ത്രമായി നിലകൊള്ളുന്നു.
ആദ്യത്തെ രണ്ടു തരക്കാരും ''അദ്വൈതവാദികൾ'' എന്ന പേരിലും മൂന്നാമത്തെ തരക്കാർ ''ദ്വൈതവാദികൾ'' എന്ന പേരിലും അറിയപ്പെടുന്നു. അദ്വൈതവാദികൾ ഒന്നിനെ മാത്രമേ --പദാർഥത്തെയോ ആശയത്തെയോ മാത്രമേ--അംഗീകരിക്കുന്നുള്ളു. ദ്വൈതവാദികൾ ''രണ്ടിനും''--പദാർഥത്തിനും ആശയത്തിനും സ്വതന്ത്രമായ നിലനില്പുള്ളതായി അംഗീകരിക്കുന്നു; അതിൽ ആശയത്തിന്'കൂടുതൽ സ്വാതന്ത്ര്യം' ഉണ്ടെന്നും അവർ കരുതുന്നു.
ആദ്യത്തെ തരത്തിൽപെട്ടവർ, അതായത് പദാർഥമാണ് പ്രാഥമികമായിട്ടുള്ളതെന്നും ആശയപ്രപഞ്ചം ഈ പദാർഥപ്രപഞ്ചത്തിന്റെ ഗുണധർമമാണെന്നും അംഗീകരിക്കുന്നവർ, ദാർശനിക ലോകത്തിൽ ''ഭൗതികവാദികൾ'' എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യന് ചുറ്റുമുള്ള ഭൗതികപ്രപഞ്ചം--പദാർഥ പ്രപഞ്ചം ജ്ഞേയമാണ്, അതായത് മനുഷ്യമനസുകൊണ്ട്, ബുദ്ധിശക്തികൊണ്ട് അറിയാൻ പറ്റുന്നതാണ് എന്ന ഉത്തരമാണ് ഇക്കൂട്ടർ രണ്ടാമത്തെ ചോദ്യത്തിന് നൽകുന്നത്.
രണ്ടും മൂന്നും തരത്തില്പെട്ടവർ ''ആശയവാദികൾ'' എന്ന പേരിൽ അറിയപ്പെടുന്നു. അന്തിമമായി, അവർ ആശയത്തെ മാത്രമേ അംഗീകരിക്കുന്നുള്ളു; നിർഗുണബ്രഹ്മം, പരമാത്മാവ്, കേവലചിന്ത, പുരുഷൻ എന്നു തുടങ്ങി പല പേരുകളിലും ഈ 'ആശയം' അറിയപ്പെടുന്നു. അന്തിമമായി, ''പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അജ്ഞേയങ്ങളാണ് '' - അറിയാൻ പറ്റാത്തവയാണ് - എന്നും അവർ ശഠിക്കുന്നു.<noinclude><references/>{{ന|18}}</noinclude>
d52bj3u6nk7xpjx9z6l6e3f3tbdfvm4
താൾ:VairudhyatmakaBhowthikaVadam.djvu/18
106
19928
240034
172056
2026-05-01T11:00:07Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240034
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഭാരതീയ ദർശനങ്ങളിൽ ചാർവാകം, ലോകായതം എന്നീ പേരുകളിൽ അറിയപ്പെടുന്ന ദർശനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത് എന്ന വാദത്തെ അംഗീകരിക്കുന്നു. വേദാന്തമാകട്ടെ, ആശയവാദത്തിൽ അധിഷ്ഠിതമായ ദർശനമാണ്. സാംഖ്യം, ന്യായം, വൈശേഷികം, യോഗം എന്നീ ദർശനങ്ങളിലെല്ലാം രണ്ടു സിദ്ധാന്തങ്ങളുടെയും സ്വാധീനങ്ങൾ കാണാം. ആദ്യകാലങ്ങളിൽ ഇവയെല്ലാം ഭൗതികവാദത്തെ അംഗീകരിച്ചവയായിരുന്നു. ഭാരത്തിൽ പരമാണുവാദം ആദ്യമായി ഉന്നയിച്ച് കണാദനും മറ്റും ഇവരിൽപെടും. പിന്നീട് വന്ന വ്യാഖ്യാതാക്കളുടെ കൈയിൽകൂടെ കടന്നുപോയപ്പോൾ ഈ ദർശനങ്ങൾ എല്ലാറ്റിനും വേദാന്തത്തിന്റെ ആവരണം നൽകപ്പെട്ടു.
പാശ്ചാത്യദാർശനികരുടെ ഇടയിലും ഭൗതികവാദികളെന്നും ആശയവാദികളെന്നും ഉള്ള ചേരിതിരിവ് ആദ്യം മുതൽകേ ഉണ്ടായിരുന്നു. എപ്പിക്യൂറസ്, ലുക്രേഷ്യസ്, ദമോക്രിത്തസ് തുടങ്ങിയ പുരാതനചിന്തകർ മുതൽ മാർക്സ് വരെയുള്ള ഭൗതികവാദികളെയും അരിസ്‍തോതിൽ, സെന്റ് തോമസ് അക്വിനാസ്, ഇമ്മാനുവൽ കാന്റ്, ഹെഗൽ തുടങ്ങിയ ആശയവാദികളെയും നമുക്കവിടെ കാണാൻ സാധിക്കും.
ലോകത്തിന്നോളമുണ്ടായിട്ടുള്ള ദർശനങ്ങളുടെ ചരിത്രമെല്ലാം തന്നെ പരിശോധിച്ചാൽ ഒരു കാര്യം കാണാൻ പറ്റുന്നതാണ്; ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണതെന്ന്. മറ്റൊന്നുകൂടി കാണാൻ സാധിക്കും. ഏറ്റവും ആദ്യത്തിലുണ്ടായ ദർശനങ്ങൾ, ലോകത്തിന്റെ ഏതുഭാഗത്തായാലും വേണ്ടില്ല എല്ലാം തന്നെ ഭൗതികവാദത്തിൽ അധിഷ്ഠിതമായിരുന്നു എന്ന്. ഇത് തികച്ചും സ്വാഭാവികമാണുതാനും. ചുറ്റുമുള്ള ഭൗതികവസ്തുക്കളും പ്രകൃതിശക്തികളും എല്ലാം മനുഷ്യന് നിരന്തരമായി അനുഭവപ്പെടുന്നു. അവയിൽ അവാസ്തവമായോ മിഥ്യയായോ യാതൊന്നും കാണാനില്ലായിരുന്നു. അധ്വാനിക്കുന്നവർ മാത്രമായിരുന്ന, വർഗരഹിതമായ, മനുഷ്യസമൂഹം അധ്വാനിക്കുന്നവരെന്നും അധ്വാനഫലമുണ്ണുന്നവരെന്നും രണ്ടു വർഗങ്ങളായി വേർതിരിഞ്ഞപ്പോൾ മാത്രമാണ്, ആശയവാദത്തിൽ അധിഷ്ഠിതങ്ങളായ ദർശനങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. മനുഷ്യസമൂഹത്തിന്റെയും ദർശനങ്ങളുടെയും ചരിത്രം ഒരുമിച്ചു പരിശോധിച്ചാൽ രസാവഹമായ മറ്റൊരു വസ്തുത കൂടി കാണാൻ സാധിക്കുന്നതാണ്. അധ്വാന ഫലമുണ്ണുന്ന വർഗമായിരുന്നു എല്ലാ കാലത്തും ആശയവാദത്തിന്റെ കൊടിക്കൂറ ഏന്തി നടന്നിരുന്നവർ. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് വഴിയെ കാണാവുന്നതാണ്.
പ്രാകൃതമനുഷ്യൻ ദിവസത്തിന്റെ മുക്കാൽപങ്ക് ഭക്ഷണം സമ്പാദിക്കാനായി ചുറ്റി നടന്നു. ബാക്കിഭാഗം സ്വയം മറ്റു ഹിംസ്രജന്തുക്കൾക് ഭക്ഷണമായിത്തീരാതെ നോക്കുവാനും. അവിടെനിന്ന് ചന്ദ്രഗോളത്തെപ്പോലും കീഴടക്കിയ ഇന്നത്തെ മനുഷ്യനിലേക്കുള്ള പുരോഗതി ചെറുതൊന്നുമല്ല. ഭൗതികപ്രപഞ്ചം മിഥ്യയാണ് എന്ന അടിസ്ഥാനത്തിൽ നിശ്ചയമായും ഈ പുരോഗതി സാധ്യമാകുമായിരുന്നില്ല. സാങ്കേതികവിദ്യകളും ശാസ്ത്രവും വസ്തുനിഷ്ഠ പ്രപഞ്ചത്തെ യഥാർഥമെന്നു തന്നെ അംഗീകരിക്കുന്നു. എല്ലാ {{hws|മനു|മനുഷ്യരും|hyph}}<noinclude><references/>{{ന|19}}</noinclude>
frrl8bv8fqtbbk4ua8hytq3jddalx8m
താൾ:VairudhyatmakaBhowthikaVadam.djvu/19
106
19929
240035
172057
2026-05-01T11:04:55Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240035
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ഷ്യരും|മനുഷ്യരും}} തങ്ങളുടെ സഹജവാസനയനുസരിച്ച് ഭൗതികവാദികളാണ്. എല്ലാ ശാസ്ത്രജ്ഞരും തങ്ങളുടെ ഗവേഷണശാലകളിലെങ്കിലും ഭൗതികവാദികളാണ്--മറ്റു രംഗങ്ങളിൽ വരുമ്പോൾ ചിലർ നിറം മാറുന്നുണ്ടെങ്കിലും.
ഭൗതികവാദത്തിന്റെ ഏറ്റവും സമഗ്രമായ രൂപമാണ് മാർക്സിയൻ ദർശനം--വൈരുധ്യാത്മക ഭൗതികവാദം. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രങ്ങളുടെ പുരോഗതി കൂടാതെ ഇത്രയും സമഗ്രമായ, എല്ലാ ദർശനങ്ങളിലുംവച്ച് ശ്രേഷ്ഠവും ശക്തവും ആയ, ഒരു ദർശനത്തിന് രൂപം കൊടുക്കാൻ മാർക്സിന് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, പണ്ടും മാർക്സിനോട് കിടപിടിക്കാവുന്ന ധീഷണാശാലികൾ ഉണ്ടായിരുന്നെങ്കിലും, അവരിൽപലരും ഭൗതികവാദികൾ ആയിരുന്നെങ്കിലും ഇതുപോലെ കെട്ടുറപ്പുള്ള ഒരു ദർശനത്തിന് രൂപം കൊടുക്കുവാൻ കഴിയാഞ്ഞത്.
ആശയവാദത്തിൽ വിശ്വസിക്കുകയെന്നത് പ്രഥമദൃഷ്ടിയാൽ മനുഷ്യന് പ്രയാസമാണ്. ശക്തമായ മാർക്സിയൻ ദർശനം രൂപംകൊണ്ടിട്ട് ഒന്നേകാൽ നൂറ്റാണ്ടായി; ഇന്ന് ലോകത്തിന്റെ മൂന്നിലൊരു ഭാഗം വരുന്ന ജനങ്ങൾ തങ്ങളുടെ ജീവിതത്തെ അതിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്നു. ഇത്രയൊക്കെയായിട്ടും ആശയവാദം പൂർണമായി നിരാകരിക്കപ്പെട്ടിട്ടില്ല; നിരവധി ശാസ്ത്രജ്ഞർപോലും അതിനടിമപ്പെട്ടു കഴിയുകയാണ്. എന്താണിതിന് കാരണം? ദർശനങ്ങളുടെ ചരിത്രത്തിലേക്കുതന്നെ ഒന്നു നോക്കാം.
പ്രപഞ്ചവും, മനുഷ്യപ്രപഞ്ചബന്ധവും ആണല്ലൊ ദർശനത്തിന്റെ അന്വേഷണവിഷയം. ചോദ്യങ്ങൾ ചോദിക്കലും അവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കലും-- ഇതാണ് ദർശനങ്ങളുടെ തുടക്കം. ആദ്യകാലങ്ങളിൽ മിക്ക ചോദ്യങ്ങൾകും ഉത്തരം ലഭിച്ചില്ല. ഇടിയും മിന്നലും വെയിലും മഴയും രാത്രിയും പകലുമൊക്കെ ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് അജ്ഞാതമായിരുന്നു. അടുത്തകാലത്ത് മാത്രമാണ് പല ചോദ്യങ്ങൾകും ഉത്തരം ലഭിച്ചത്. ഒരിക്കലും ഉത്തരം കാണാൻ പറ്റുകയില്ല എന്നുവെച്ചിരുന്ന പല ചോദ്യങ്ങൾകും പിന്നീട് ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും രണ്ട് അന്വേഷണമണ്ഡലങ്ങൾ ദർശനത്തിന്റെ വികാസത്തിൽ അതുല്യമായ പ്രാധാന്യം വഹിക്കുന്നു--മനുഷ്യനും പ്രപഞ്ചവും തന്നെയാണ്.
തനിക്ക് ചുറ്റും ഈ ഭൂമിയിലുള്ള പ്രകൃതി പ്രതിഭാസങ്ങളും സൂര്യനും നക്ഷത്രങ്ങളും ഇടയ്ക്ക് പാറിപ്പോകുന്ന ഗ്രഹങ്ങളും മറ്റും മനുഷ്യനെ അത്ഭുതസ്‍തബ്‍ധനാക്കി. അവയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വർധിക്കുന്നിടത്തോളം അവയുടെ വലുപ്പത്തെപ്പറ്റി, അനന്തതയെപ്പറ്റി കൂടുതൽ ബോധമുണ്ടാകുന്തോറും ഈ അത്ഭുതം വർധിച്ചുവന്നു. അവയെപ്പറ്റി മനസിലാക്കാൻ ഒരിക്കലും തന്റെ കൊച്ചുതലച്ചോറിന് സാധ്യമാകില്ലെന്നും അവൻ ഭയപ്പെട്ടു. അതേസമയം അവയെപ്പറ്റി ചിന്തിക്കാനുള്ള തലച്ചോറിന്റെ സവിശേഷമായ കഴിവിലും അവൻ അത്ഭുതം പൂണ്ടു. ജീവൻ എന്ന പ്രതിഭാസമാകട്ടെ ഒരു പ്രഹേളികയായിത്തന്നെ തുടർനു.<noinclude><references/>{{ന|20}}</noinclude>
15hngpg3z02kragntpabaymgp1i57rh
താൾ:VairudhyatmakaBhowthikaVadam.djvu/20
106
19930
240036
172059
2026-05-01T11:06:16Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240036
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>(i) പ്രപഞ്ചം എന്നുണ്ടായി? എങ്ങനെയുണ്ടായി? ആർ ഉണ്ടാക്കി?
(ii) എന്താണ് ജീവൻ? ആരത് ഉണ്ടാക്കി? എന്താണ് ചിന്ത, വികാരം മുതലായവ? എന്താണിതിന് അടിസ്ഥാനം?
ഈ രണ്ട്ചോദ്യങ്ങളും ദർശനത്തിന്റെ വികാസത്തിലും ആശയവാദത്തിന്റെ പിരിമുറുക്കത്തിലും വഹിച്ച പങ്ക് നിസീമമാണ്. ഈ പങ്കിനെ അപഗ്രഥിക്കാൻ ശ്രമിക്കുന്നതിനുമുമ്പേ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും കുറച്ചുകൂടി വിശദമായി പഠിക്കാം.
{{larger|'''''ചോദ്യങ്ങൾ'''''}}
# ''എന്താണ് ദർശനം?''
# എന്താണ് ദർശനത്തിലെ കാതലായ ചോദ്യം?<noinclude><references/></noinclude>
ip9ko1f6g8bnbjkrp4xj9gaua6quke2
താൾ:VairudhyatmakaBhowthikaVadam.djvu/21
106
19931
240037
172060
2026-05-01T11:08:46Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240037
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''3<br /><br />ഭൗതികപ്രപഞ്ചം'''}}}}
{{ആദ്യാക്ഷരം|ഭൂ}}മി, വെള്ളം, തേജസ് (ഊർജം), വായു, ആകാശം എന്നിങ്ങനെ അഞ്ചു മൂലകങ്ങൾ - പഞ്ചഭൂതങ്ങൾ - കൊണ്ടാണ് പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ഭാരതീയദാർശനികർ സമർഥിച്ചിരുന്നു. ഗ്രീക്ക് ദർശനങ്ങളിൽ ആകാശമൊഴികെയുള്ള നാലുമൂലകങ്ങൾ കാണാം. മൂലകങ്ങൾ എന്ന പദംകൊണ്ട് മൂലഭൂതമായ, അതായത് അടിസ്ഥാനപരമായ, പദാർഥം എന്നാണല്ലോ അർഥമാക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ വൈവിധ്യങ്ങളെ ലഘൂകരിക്കാനുള്ള ആദ്യത്തെ ശ്രമങ്ങളിൽ ഒന്നായിരുന്നു പഞ്ചഭൂതസിദ്ധാന്തം.
ഖരരൂപത്തിലുള്ള പദാർഥങ്ങളുടെ, ഉദാഹരണമായി കല്ല്, ഇരുമ്പ്, മരം മുതലായവയുടെ പ്രതീകമാണ് ഭൂമി. പാല്, എണ്ണ തുടങ്ങിയവപോലെയുള്ള ദ്രാവകങ്ങളുടെ പ്രതീകമത്രെ വെള്ളം. വാതകങ്ങളുടെ പ്രതീകമാണ് വായു. ചൂട്, വെളിച്ചം തുടങ്ങിയ ഊർജരൂപങ്ങളെ കുറിക്കുന്നു തേജസ്. ഇപ്പറഞ്ഞതൊന്നുമല്ലാത്തതായി എന്തുണ്ടോ അതാണ് ആകാശം.
പക്ഷേ, ഇതുകൊണ്ടുമാത്രമായില്ല, ഖരപദാർഥങ്ങൾതന്നെ ലക്ഷക്കണക്കിന് ഉണ്ട്. മരമാകാം, കരിയാകാം, വെള്ളിയാകാം, വെണ്ണക്കല്ലാവാം. അതു പോലെതന്നെ പലരൂപത്തിലുള്ള വാതകങ്ങളും ദ്രാവകങ്ങളും ഉണ്ട്. ഓരോന്നും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ഓരോന്നിന്റേയും ഗുണധർമങ്ങൾ പ്രത്യേകം പ്രത്യേകം പഠിക്കുകയും ഓർമവെക്കുകയും ചെയ്യുന്നത് ദുഃസാധ്യമാകയാൽ പ്രപഞ്ചത്തെ കുറെക്കൂടി ലളിതമായി തരംതിരിക്കേണ്ടിയിരിക്കുന്നു.<noinclude><references/>{{ന|22}}</noinclude>
gxoy0a03zcqfys73wjf88bxt34udmpn
താൾ:VairudhyatmakaBhowthikaVadam.djvu/22
106
19933
240038
172061
2026-05-01T11:13:28Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240038
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{larger|'''മൂലകങ്ങൾ'''}}
മരം, പഞ്ചസാര, പയർ....നമുക്ക് പരിചയമുള്ള പല വ്യത്യസ്തപദാർഥങ്ങളുണ്ട്. ഇവയിൽ ഏതിനെ കരിച്ചാലും നമുക്ക് കാർബൺ (കരി) ലഭിക്കുന്നു. ഏതിൽ നിന്നുകിട്ടുന്ന കാർബണിനും ഒരേ സ്വഭാവം തന്നെയാണ് എന്ന് അവയെ ശുദ്ധിചെയ്ത് പരിശോധിച്ചാൽ അറിയാം. പ്രകൃതിയിൽ കാണുന്ന പല പദാർഥത്തിലും ഘടകമായിരിക്കുന്ന ഒരു പദാർഥമാണ് കാർബൺ. തന്റേതായ സ്വഭാവ ഗുണങ്ങളോടുകൂടിയ കാർബണെ ഈ പദാർഥങ്ങളിൽ നിന്ന് എപ്പോൾ വേണമെങ്കിലും വേർതിരിക്കാം. പക്ഷേ, കൂടുതൽ ലളിതമായ ഒരു പദാർഥമാക്കി അതിനെ മാറ്റുവാൻ സാധിക്കുകയില്ലെന്നുമാത്രം. ഒരേ വസ്തു മാത്രം അടങ്ങിയതും സാധാരണ രാസമാർഗങ്ങളിലൂടെ ലഘുതരങ്ങളായ പദാർഥങ്ങളാക്കി വേർതിരിക്കാൻ പറ്റാത്തതുമായ ഇത്തരം പദാർഥങ്ങളെ മൂലകങ്ങൾ എന്നുവിളിക്കുന്നു. ചെമ്പ്, സ്വർണം, ഗന്ധകം തുടങ്ങി പലതരം മൂലകങ്ങൾ പ്രകൃതിയിലെ പല പദാർഥങ്ങളിൽ നിന്നും ലഭിക്കുന്നു. 92 പ്രത്യേകതരം മൂലകങ്ങൾ പ്രകൃതിയിൽ കാണുന്നുണ്ട്. അതിനു പുറമേ മനുഷ്യൻ കൃത്രിമമായി വേറെ 13 മൂലകങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റെല്ലാ പദാർഥങ്ങളും ഇവയിൽ രണ്ടോ അതിൽ കൂടുതലോ മൂലകങ്ങൾ പ്രത്യേക ചേരുവകളിൽ ചേർത് ഉണ്ടായിട്ടുള്ളതാണ്. അവയെ പൊതുവായി യൗഗികങ്ങൾ എന്നു വിളിക്കുന്നു. സംയോഗംമുഖേന ഉണ്ടായവ എന്നർഥം. മൂലകങ്ങളായാലും ശരി, യൗഗികങ്ങളായാലും ശരി, ഇവയിൽ ചിലവ ഖരരൂപത്തിൽ ഇരിക്കുന്നു. ചിലവ ദ്രാവകരൂപത്തിലും, മറ്റുചിലവ വാതകരൂപത്തിലും. ഇവയ്ക്കെല്ലാംകൂടി ഭൗതികശാസ്ത്രത്തിൽ ദ്രവ്യം (മാറ്റർ) എന്നു പേർ കൊടുത്തിരിക്കുന്നു. ദ്രവ്യം എന്നത് പൊതുവായ ഒരു പേരാണ്--ഇന്ന തരത്തിൽപെട്ടത് എന്ന് വേർതിരിക്കുന്നില്ല. അതായത് അത് ഖരരൂപത്തിലാകാം, ദ്രാവകരൂപത്തിലാകാം, വാതകരൂപത്തിലാകാം. ഗുരുത്വാകർഷണം, ജഡത്വം, സ്ഥിതിചെയ്യുവാൻ ഇടം തുടങ്ങി ചില പൊതുഗുണങ്ങളുണ്ടെന്നല്ലാതെ പ്രത്യേക ഗുണധർമങ്ങൾ ഏവയെന്ന് പറയുന്നില്ല. തനതായ ചില പ്രത്യേക ഗുണധർമങ്ങൾ കൊണ്ട് വിശേഷിപ്പിക്കാവുന്ന ദ്രവ്യത്തെ പദാർഥം (''സബ്സ്റ്റൻസ്'') എന്നു പറയുന്നു. മരം ഒരു പദാർഥമാണ്. വായവും വെള്ളവും ഇരുമ്പും മണലും വെണ്ണയും മാംസവും എല്ലാം പദാർഥങ്ങളാണ്. ഓരോന്നിനും അതിന്റേത് എന്ന പറയാവുന്ന പ്രത്യേക ഗുണധർമങ്ങൾ ഉണ്ട്. ദ്രവ്യത്തിന്റെ ആദ്യത്തെ വിശേഷവൽകരണമാണ് പദാർഥം. പദാർഥത്തിന് പ്രത്യേക ജ്യാമിതീയരൂപങ്ങൾ, ആകൃതികൾ നൽകുമ്പോൾ അവ വസ്തുക്കളായിത്തീരുന്നു. മരമെന്ന ''പദാർഥം'' കൊണ്ടുണ്ടാക്കിയ വസ്തുവാണ് മേശ. ഇരുമ്പെന്ന ''പദാർഥം'' കൊണ്ടൂണ്ടാക്കിയ ''വസ്തു'' ആണ് കത്തി. ആധുനിക ശാസ്ത്രജ്ഞന്മാർ ദ്രവ്യത്തിന് ഖര, ദ്രാവക, വാതകങ്ങൾക് പുറമെ പ്ലാസ്മാ എന്നൊരു രൂപം കൂടി കൊടുത്തിട്ടുണ്ട്. ദൈനം ദിന ജീവിതത്തിൽ പരിചയമില്ലാത്ത ഈ ദ്രവ്യരൂപം എന്തെന്ന് പിന്നീട് വിശദമാവുന്നതാണ്. ചൂട്, വെളിച്ചം, വിദ്യുച്ഛക്തി മുതലായവയെ ഭൗതികശാസ്ത്രത്തിൽ ദ്രവ്യം എന്ന പദംകൊണ്ടല്ല, ഊർജം എന്ന പദംകൊണ്ടാണ് കുറിക്കുക. സ്ഥിതിയിൽനിന്ന് ലഭിക്കുന്ന സ്ഥിതിജഊർജം,<noinclude><references/>{{ന|23}}</noinclude>
k0757orhptk5ze61wzjvjzop8fhng1a
താൾ:VairudhyatmakaBhowthikaVadam.djvu/23
106
19934
240039
172062
2026-05-01T11:16:43Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240039
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ഗതിയിൽ നിന്നു ലഭിക്കുന്ന ഗതിജഊർജം, താപഊർജം, വൈദ്യുതഊർജം, റേഡിയോതരംഗങ്ങൾ, എക്സ്‌രശ്മികൾ, ഗാമാരശ്മികൾ, പ്രകാശം തുടങ്ങിയ വിദ്യുദ്കാന്തഊർജം, രാസഊർജം എന്നിങ്ങനെ ഊർജത്തിന് പല രൂപങ്ങളുമുണ്ട്. ഒരു രൂപത്തിലുള്ള ഊർജത്തിനെ മറ്റൊരു രൂപത്തിലുള്ളതായി മാറ്റാമെന്ന് കഴിഞ്ഞനൂറ്റാണ്ടിൽതന്നെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഖര-ദ്രാവക-വാതക- പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തെത്തന്നെ ഊർജമായിമാറ്റാമെന്ന് ഇപ്പോൾ അറിയാം. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐൻസ്റ്റൈൻ ആണ് ഇത് തെളിയിച്ചത്. അണുബോമ്പിന്റെയും ഹൈഡ്രജൻബോമ്പിന്റെയും അടിസ്ഥാനം ദ്രവ്യത്തെ ഊർജമായി മാറ്റുന്നതാണ്. അതുപോലെ ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഊർജത്തെ ദ്രവ്യമായി രൂപാന്തരപ്പെടുത്താമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ദ്രവ്യം, ഊർജം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതുതന്നെ യഥാർഥത്തിൽ അത്ര അർഥമില്ലാത്തതാണെന്ന് വരുന്നു. അതിനാൽ ദ്രവ്യമെന്നപദംകൊണ്ടുതന്നെ രണ്ടിനെയും കൂടി വ്യവഹരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഖര- ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള പദാർഥങ്ങളും വിവിധരൂപത്തിലുള്ള എല്ലാത്തരം ഊർജങ്ങളും ദ്രവ്യത്തിന്റെ രൂപഭേദങ്ങളാണ്, മേലിൽ നാം ദ്രവ്യമെന്ന് പറയുമ്പോൾ പദാർഥരൂപങ്ങളും ഊർജരൂപങ്ങളും അതിൽപെടുന്നതായി കണക്കാക്കാം.
പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഈ സാമാന്യവൽകരണം. പക്ഷേ, അതോടൊപ്പം മറ്റൊരു ചോദ്യംകൂടി പൊന്തിവരുന്നു. ദ്രവ്യത്തിന് സ്ഥിതിചെയ്യുവാൻ ഇടം വേണമെന്ന് പറഞ്ഞല്ലോ. എന്താണ് ഇടം അഥവാ സ്പേസ്? അതുപോലെ എന്താണ് സമയം? അതും ദ്രവ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് പദാർഥങ്ങളുടെ വിവിധരൂപങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സാമാന്യമായ ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
{{larger|'''അണുക്കളും മൗലികകണങ്ങളും'''}}
അണുബോമ്പിനെപ്പറ്റിയും ഹൈഡ്രജൻബോമ്പിനെപ്പറ്റിയും {{SIC|എല്ലാംവരും|എല്ലാവരും}} കേട്ടിരിക്കും. എല്ലാ പദാർഥങ്ങളുടെയും അടിസ്ഥാനനിർമാണഘടകങ്ങളായ അണുക്കളുമായി-പരമാണുക്കളുമായി-ഇവയ്ക്ക് ബന്ധമുണ്ടായിരിക്കുമെന്നും നമുക്ക് ഊഹിക്കാം. പക്ഷേ, എന്താണ് ഈ പരമാണുക്കൾ? വളരെ എളുപ്പത്തിൽ മനസിലാക്കാം. ഒരു ഗ്ലാസ് വെള്ളമെടുക്കുക. നാമെത്ര സൂക്ഷിച്ചു നോക്കിയാലും അതിൽ ദ്വാരങ്ങളോ പഴുതുകളോ ഉള്ളതായി കാണുകയില്ല. അതിൽ കുറെ ഉപ്പുകട്ടകൾ ഇടുക. കുറച്ചുനേരം ഇളക്കുമ്പോൾ ഈ കട്ടകൾ അപ്രത്യക്ഷമാകുന്നു. എവിടെപ്പോയി എന്നാണ് ചോദ്യം. ഉപ്പ് വെള്ളത്തിൽ അലിഞ്ഞിരിക്കുന്നു; വറ്റിച്ചാൽ വീണ്ടെടുക്കാം എന്നായിരിക്കും ഉത്തരം. അപ്പോൾ ഉപ്പ് വെള്ളത്തിനുള്ളിൽതന്നെയുണ്ട്. എങ്കിൽ എവിടെയിരിക്കുന്നു? യുക്തിയുക്തമായ ഒരു ഉത്തരം ഇതാണ്. വെള്ളവും ഉപ്പുമെല്ലാം നമുക്ക് ഊഹിക്കാൻ കൂടി കഴിയാത്തത്ര ചെറുതായ കണികകളാലാണ് {{hws|നിർമിക്കപ്പെട്ടിട്ടു|നിർമിക്കപ്പെട്ടിട്ടുള്ളത്|hyph}}<noinclude><references/>{{ന|24}}</noinclude>
fhce7whz6q9vfdoytnr1xe7118zj64v
240040
240039
2026-05-01T11:23:36Z
Radhan K Moolad
13275
240040
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ഗതിയിൽ നിന്നു ലഭിക്കുന്ന ഗതിജഊർജം, താപഊർജം, വൈദ്യുതഊർജം, റേഡിയോതരംഗങ്ങൾ, എക്സ്‌രശ്മികൾ, ഗാമാരശ്മികൾ, പ്രകാശം തുടങ്ങിയ വിദ്യുദ്കാന്തഊർജം, രാസഊർജം എന്നിങ്ങനെ ഊർജത്തിന് പല രൂപങ്ങളുമുണ്ട്. ഒരു രൂപത്തിലുള്ള ഊർജത്തിനെ മറ്റൊരു രൂപത്തിലുള്ളതായി മാറ്റാമെന്ന് കഴിഞ്ഞനൂറ്റാണ്ടിൽതന്നെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഖര-ദ്രാവക-വാതക- പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തെത്തന്നെ ഊർജമായിമാറ്റാമെന്ന് ഇപ്പോൾ അറിയാം. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐൻസ്റ്റൈൻ ആണ് ഇത് തെളിയിച്ചത്. അണുബോമ്പിന്റെയും ഹൈഡ്രജൻബോമ്പിന്റെയും അടിസ്ഥാനം ദ്രവ്യത്തെ ഊർജമായി മാറ്റുന്നതാണ്. അതുപോലെ ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഊർജത്തെ ദ്രവ്യമായി രൂപാന്തരപ്പെടുത്താമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ദ്രവ്യം, ഊർജം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതുതന്നെ യഥാർഥത്തിൽ അത്ര അർഥമില്ലാത്തതാണെന്ന് വരുന്നു. അതിനാൽ ദ്രവ്യമെന്നപദംകൊണ്ടുതന്നെ രണ്ടിനെയും കൂടി വ്യവഹരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഖര- ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള പദാർഥങ്ങളും വിവിധരൂപത്തിലുള്ള എല്ലാത്തരം ഊർജങ്ങളും ദ്രവ്യത്തിന്റെ രൂപഭേദങ്ങളാണ്, മേലിൽ നാം ദ്രവ്യമെന്ന് പറയുമ്പോൾ പദാർഥരൂപങ്ങളും ഊർജരൂപങ്ങളും അതിൽപെടുന്നതായി കണക്കാക്കാം.
പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഈ സാമാന്യവൽകരണം. പക്ഷേ, അതോടൊപ്പം മറ്റൊരു ചോദ്യംകൂടി പൊന്തിവരുന്നു. ദ്രവ്യത്തിന് സ്ഥിതിചെയ്യുവാൻ ഇടം വേണമെന്ന് പറഞ്ഞല്ലോ. എന്താണ് ഇടം അഥവാ സ്പേസ്? അതുപോലെ എന്താണ് സമയം? അതും ദ്രവ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് പദാർഥങ്ങളുടെ വിവിധരൂപങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സാമാന്യമായ ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
{{larger|'''അണുക്കളും മൗലികകണങ്ങളും'''}}
അണുബോമ്പിനെപ്പറ്റിയും ഹൈഡ്രജൻബോമ്പിനെപ്പറ്റിയും {{SIC|എല്ലാംവരും|എല്ലാവരും}} കേട്ടിരിക്കും. എല്ലാ പദാർഥങ്ങളുടെയും അടിസ്ഥാനനിർമാണ ഘടകങ്ങളായ അണുക്കളുമായി-പരമാണുക്കളുമായി-ഇവയ്ക്ക് ബന്ധമുണ്ടായിരിക്കുമെന്നും നമുക്ക് ഊഹിക്കാം. പക്ഷേ, എന്താണ് ഈ പരമാണുക്കൾ? വളരെ എളുപ്പത്തിൽ മനസിലാക്കാം. ഒരു ഗ്ലാസ് വെള്ളമെടുക്കുക. നാമെത്ര സൂക്ഷിച്ചു നോക്കിയാലും അതിൽ ദ്വാരങ്ങളോ പഴുതുകളോ ഉള്ളതായി കാണുകയില്ല. അതിൽ കുറെ ഉപ്പുകട്ടകൾ ഇടുക. കുറച്ചുനേരം ഇളക്കുമ്പോൾ ഈ കട്ടകൾ അപ്രത്യക്ഷമാകുന്നു. എവിടെപ്പോയി എന്നാണ് ചോദ്യം. ഉപ്പ് വെള്ളത്തിൽ അലിഞ്ഞിരിക്കുന്നു; വറ്റിച്ചാൽ വീണ്ടെടുക്കാം എന്നായിരിക്കും ഉത്തരം. അപ്പോൾ ഉപ്പ് വെള്ളത്തിനുള്ളിൽതന്നെയുണ്ട്. എങ്കിൽ എവിടെയിരിക്കുന്നു? യുക്തിയുക്തമായ ഒരു ഉത്തരം ഇതാണ്. വെള്ളവും ഉപ്പുമെല്ലാം നമുക്ക് ഊഹിക്കാൻ കൂടി കഴിയാത്തത്ര ചെറുതായ കണികകളാലാണ് {{hws|നിർമിക്കപ്പെട്ടിട്ടു|നിർമിക്കപ്പെട്ടിട്ടുള്ളത്|hyph}}<noinclude><references/>{{ന|24}}</noinclude>
bazcuz19hefv1rnn3ml6vtkhhu59n0i
താൾ:VairudhyatmakaBhowthikaVadam.djvu/24
106
19936
240041
172063
2026-05-01T11:28:50Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240041
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ള്ളത്|നിർമിക്കപ്പെട്ടിട്ടുള്ളത്}}. വെള്ളത്തിന്റെ കണികകൾക്കിടക്കുള്ള പഴുതുകളിൽ ഉപ്പിന്റെ അതിസൂക്ഷ്മ കണികകൾ കയറിക്കൂടി ഒളിച്ചിരിക്കുകയാണ്. ഇതാണ് വിശദീകരണം. ഇത് ശരിയാണുതാനും. വെള്ളത്തിന്റെയും ഉപ്പിന്റെയും തൻമാത്രകൾ ആണ് ഈ കണികകൾ.
ഉപ്പിനെയും വെള്ളത്തെയും കൂടുതൽ ലളിതമായ ഘടകപദാർഥങ്ങളാക്കി വേർതിരിക്കാം. സോഡിയം, ക്ലോറിൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ {{SIC|കൂടിച്ചേർനാണ്|കൂടിച്ചേർന്നാണ്}} ഉപ്പിന്റെ അഥവാ സോഡിയം ക്ലോറൈഡിന്റെ തൻമാത്ര. അതുപോലെ ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ കൂടിച്ചേർനാണ് വെള്ളം ഉണ്ടാകുന്നത്. മൂലകങ്ങളുടെ ഏറ്റവും ചെറിയ ഈ കണികകളെയാണ് ''പരമാണുക്കൾ'' അഥവാ അണുക്കൾ എന്ന് വിളിക്കുന്നത്.
ആദ്യകാലങ്ങളിലെ ഭൗതികവാദദർശനങ്ങളുടെ അടിത്തറയായിരുന്നു ഈ അണുവാദം. ചരാചരങ്ങളായ സകല പദാർഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാൽ (അണു) നിർമിതമാണെന്ന് കണാദമുനിയുടെ വൈശേഷിക സിദ്ധാന്തം വാദിക്കുന്നു. ഗ്രീക്ക് ദാർശനികരായ ലൂസിപ്പൈസ്, ദെമോക്രിത്തസ് തുടങ്ങിയവർ അണുവാദത്തെക്കുറിച്ച് വിശദമായ ചർചകൾ നടത്തി. അലിയൽ, വിസരണം (അകലെയുള്ള പദാർഥങ്ങളുടെ മണം ലഭിക്കുന്നതിന് കാരണം) തുടങ്ങിയ ദൈനംദിനപ്രതിഭാസങ്ങൾ ആണ് അവരെ ഈ വാദത്തിലേക്ക് നയിച്ചത്. പക്ഷേ, ദർശനത്തിന്റെ, തത്വചിന്തയുടെ, ഒരു വിഭാഗമെന്ന നിലയിൽ കവിഞ്ഞ് അന്നത്തെ അണുസിദ്ധാന്തങ്ങളൊന്നും തന്നെ പ്രത്യേക ശ്രദ്ധയെ ആകർഷിച്ചിരുന്നില്ല. ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണങ്ങൾക് അവ വിധേയമായിരുന്നില്ല. അന്ന് അതിനുള്ള സാധ്യതയുമുണ്ടായിരുന്നില്ല.
ആധുനിക രസതന്ത്രവും ഭൗതികവും അണുക്കളുടെ ഗുണധർമങ്ങളെപ്പറ്റി വളരെ അധികം വിവരങ്ങൾ തരുന്നുണ്ട്. ആദ്യമായി, ഏതൊരു പദാർഥമെടുത്താലും ശരി, ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ ആയിക്കൊള്ളട്ടെ, എല്ലാം അതിസൂക്ഷ്മങ്ങളായ അണുക്കളാൽ {{SIC|നിർമ്മിക്കപ്പെട്ടതണെന്ന|നിർമ്മിക്കപ്പെട്ടതാണെന്ന}} സിദ്ധാന്തം നിരവധി പരീക്ഷണങ്ങൾ മുഖേന തെളിയിക്കപ്പെട്ടു. അണുക്കൾ പദാർഥനിർമിതിയിലെ ഇഷ്ടികകൾ ആണെന്ന് പറയാറുണ്ട്: പക്ഷേ, ഒരു വ്യത്യാസം മാത്രം. കെട്ടിടത്തിലെ ഇഷ്‌ടികകൾ ഒന്നിനൊന്ന് താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരമായി, അനക്കമില്ലാതെ {{SIC|നിൽകുന്നതായി|നിൽക്കുന്നതായി}} കാണാം. അണുക്കളാകട്ടെ, ഏതൊരു പദാർഥമായാലും ശരി, ഏതൊരു അവസ്ഥയിലായാലും ശരി, സദാ കമ്പിച്ചുകൊണ്ട്, വിറച്ചുകൊണ്ട് ആണ് സ്ഥിതിചെയ്യുന്നത്. ഓരോ ഗോളവും തൊട്ടടുത്തുള്ള ഗോളങ്ങളുമായി അതിലോലങ്ങളായ സ്‍പ്രിങ്ങുകൾകൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഒന്നിനെവിറപ്പിച്ചുകഴിഞ്ഞാൽ എല്ലാം തുടർചയായി വിറച്ചുതുടങ്ങും. ഏതാണ്ട് ഇതേ ചിത്രമാണ് മൂലകങ്ങളിലെ അണുക്കളുടെയും യൗഗികങ്ങളിലെ തന്മാത്രകളുടെയും സ്ഥിതിക്കുള്ളത്. അവ സദാ {{SIC|വിറിച്ചുകൊണ്ടിരിക്കുന്നു|വിറച്ചുകൊണ്ടിരിക്കുന്നു}}. എത്രകണ്ട് ശക്തിയായാണ് വിറക്കുന്നത് എന്നതിന് നമുക്ക് സുപരിചിതമായ ഒരു മാനദണ്ഡമുണ്ട്-ചൂട്! പദാർഥങ്ങളുടെ 'ചൂട്' എന്ന ഗുണത്തിന്റെ നിദാനം അവയിലെ തന്മാത്രകളുടെ കമ്പനമാണ്. {{hws|കമ്പ|കമ്പനത്തിന്റെ|hyph}}<noinclude><references/>{{ന|25}}</noinclude>
cowq5jnu71pntpydfl195gqc8cp7o66
താൾ:VairudhyatmakaBhowthikaVadam.djvu/25
106
19940
240042
172064
2026-05-01T11:35:27Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240042
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|നത്തിന്റെ|കമ്പനത്തിന്റെ}} ശക്തി അഥവാ ആയാമം കൂട്ടുന്നതനുസരിച്ച് പദാർഥത്തിന്റെ ചൂട് അഥവാ താപനില ഉയരുന്നു. തണുപ്പെന്നു പറയുന്നത് ചൂടിന്റെ കുറവിനെയാണ്, അല്ലാതെ ഇല്ലായ്മയെ അല്ല. കമ്പനം തീരെ ഇല്ലാത്ത ഒരവസ്ഥ, അതായത് കേവലമായ താപനില, പൂജ്യമായ ഒരവസ്ഥ ഇല്ല. ''ചലനമില്ലാത്ത, അനക്കമില്ലാത്ത അണുക്കൾ ഇല്ല''.
{{larger|'''അണുവിനുള്ളിൽ'''}}
അണുക്കൾ അതിസൂക്ഷ്മങ്ങളാണ്. അവയുടെ ചെറുപ്പം നമുക്ക് ഊഹിക്കാൻകൂടി സാധ്യമല്ല. ഏറ്റവും ശക്തമായ സൂക്ഷ്മദർശിനി കൊണ്ടു പോലും അണുക്കളെ കാണാൻ പറ്റില്ല. (അതിശക്തമായ ഇലക്ട്രോൺ സൂക്ഷ്മദർശിനി ഉപയോഗിച്ച് തോറിയം എന്ന മൂലകത്തിന്റെ അണുവിന്റെ ഫോട്ടോ എടുത്തത് അടുത്തകാലത്തെ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.) അണുക്കളുടെ വലുപ്പം , സാമാന്യമായി പറഞ്ഞാൽ ഒരു സെന്റീമീറ്ററിന്റെ പത്തുകോടിയിൽ ഒരംശമേ വരൂ; അതായത് 100 00 000 അണുക്കൾ തൊട്ടുതൊട്ടുവെച്ചാൽ നമ്മുടെ ചെറുവിരലിന്റെ വണ്ണത്തിനോളം വരും. ഇത്ര ചെറുതാണ് അണു. ഒരുതുള്ളി വെള്ളമെടുത്താൽ അതിൽ 10<sup>22</sup> അണുക്കൾ ഉണ്ടായിരിക്കും. 10<sup>22</sup> എന്നുവച്ചാൽ 10 ഖാതം 22. അതായത് 1-ന് ശേഷം 22 പൂജ്യം. ഊഹിക്കാൻ സാധ്യമല്ലാത്തത്ര വലിയ സംഖ്യയാണത്. ഈ അണുക്കളത്രയും അനവരതം വിറച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ അണുക്കൾ ഏകാത്മിക, കടുപ്പമേറിയ, വീണ്ടും വിഭജിക്കാനാവാത്ത ഗോളങ്ങളാണെന്നാണ് ധരിച്ചിരുന്നത്. പിന്നീടുണ്ടായ ശാസ്ത്ര പുരോഗതിയുടെ ഫലമായി അണുക്കളെപ്പറ്റി പല പുതിയ വസ്തുതകളും നമുക്ക് അറിയാൻ കഴിഞ്ഞു. അവ 'പരമ'മായ അണുക്കളേ അല്ലെന്ന് അതോടെ വ്യക്തമായി. അവ ഏകാത്മക ഗോളമല്ല: വിഭജിക്കാനാകാത്തവയുമല്ല, സൂക്ഷ്മാൽ സൂക്ഷ്മതരമായ അണുവിനുപോലും അതിസങ്കീർൺനമായി ഒരു ഘടനയുണ്ട്. കൂടുതൽ സൂക്ഷ്മങ്ങളായ മൂന്നുതരം മൗലിക കണങ്ങൾ കൊണ്ടാണ് അണുക്കൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ''ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ'' എന്നിവയാണ് ഈ മൂന്നു മൗലികകണങ്ങൾ. ഇലക്ട്രോണാണ് ഇലക്ട്രിസിറ്റിയുടെ, വൈദ്യുതിയുടെ അടിസ്ഥാനം. അതിൽ വൈദ്യുതചാർജ് ഉണ്ട്. പ്രോട്ടോണിൽ ഇലക്ട്രോണിന്റേതിൽ നിന്ന് വിപരീതമായ തരം വൈദ്യുതചാർജും ഉണ്ട്. സൗകര്യത്തിനായി പ്രോട്ടോണിന്റെ ചാർജിനെ ധനചാർജെന്നും ഇലക്ട്രോണിന്റെ ചാർജിനെ ഋണചാർജെന്നും സങ്കല്പിക്കുന്നു. ന്യൂട്രോണിൽ വൈദ്യുതചാർജില്ല. പ്രോട്ടോണും ന്യൂട്രോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രോൺ തന്നെ ഭാരം കുറഞ്ഞ ഒരു കണികയാണ് - 1840 ഇലക്ട്രോണുകൾ കൂടിയാലെ ഒരു പ്രോട്ടോണിന്റെ ഭാരം വരൂ, ന്യൂട്രോണിന്റേത് പ്രോട്ടോണിന്റേതിനേക്കാൾ സ്വല്പം കൂടുതലും.
ഈ മൗലികകണങ്ങൾ എല്ലാംകൂടി കോൺക്രീറ്റിൽ കല്ലും, മണലും, സിമന്റും എന്ന മാതിരി ഇടകലർതിയല്ല അണു രൂപം കൊണ്ടിട്ടുള്ളത്, അണുക്കൾക് ഒരു പ്രത്യേക രൂപത്തിലുള്ള ഘടനയുണ്ട്. പലപ്പോഴും {{hws|സൗരയൂഥ|സൗരയൂഥത്തിന്റെ|hyph}}<noinclude><references/>{{ന|26}}</noinclude>
nfwtt83ogx3m6iey3ccswzm4ectikff
താൾ:VairudhyatmakaBhowthikaVadam.djvu/26
106
19941
240043
172065
2026-05-01T11:41:51Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240043
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ത്തിന്റെ|സൗരയൂഥത്തിന്റെ}} ഘടനയോട് ഇതിനെ ഉപമിക്കാറുണ്ട്. ഈ ഉപമ നൂറു ശതമാനവും ശരിയല്ലെങ്കിലും അണുവിലെ എല്ലാ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂടി പുറ്റുപോലെ ഒന്നിച്ചു ചേർനിരിക്കും. അണുവിന്റെ കേന്ദ്രമാണത്. സൗരയൂഥത്തിലെ സൂര്യന്റെ സ്ഥാനം. ഇതിന് ചുറ്റും താരതമ്യേന വളരെ വളരെ അകലത്തായി ഇലക്ട്രോണുകൾ പാഞ്ഞുകൊണ്ടിരിക്കുന്നു. അതെ, ഇലക്ട്രോണുകൾ എല്ലാം തന്നെ, സൗരയൂഥത്തിന് ചുറ്റും ഗ്രഹങ്ങളെന്നപോലെ, അണുകേന്ദ്രത്തിന് ചുറ്റുമായി നമുക്ക് ഊഹിക്കാൻ കൂടി പറ്റാത്തത്ര വേഗത്തിൽ പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു വ്യത്യാസം മാത്രം. ഗ്രഹങ്ങൾ എല്ലാം തന്നെ പ്രായേണ ഒരേതലത്തിൽ കറങ്ങുമ്പോൾ, ഇലക്ട്രോണുകൾ അണുകേന്ദ്രത്തിന് പുറമെയായി ഋണചാർജുകളുടെ ഒരു ഗോളം സൃഷ്ടിക്കുന്നു.<ref>ദ്രവ്യത്തിന് പ്ലാസ്മയെന്നൊരു രൂപമുണ്ടെന്ന് പറയുകയുണ്ടല്ലോ. ഉയർന താപനിലക്ക് വിധേയമായി, അണുക്കളിൽ നിന്ന് ഏതാനും ഇലക്ട്രോണുകൾ വേർപെടുമ്പോൾ ധനചാർജിതമായ അയോണുകൾ ഉണ്ടാകുന്നു. ഇത്തരം അയോണുകളുടെയും ഇലക്ട്രോണുകളുടെയും മിശ്രിതമാണ് പ്ലാസ്മ.</ref> അണുകേന്ദ്രത്തിലുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും അവിടെ അനങ്ങാതെ സ്ഥിതിചെയ്യുകയൊന്നുമല്ല. പരസ്പരം ഏറ്റുമുട്ടിക്കൊണ്ടും ഊർജം കൈമാറിക്കൊണ്ടും രൂപം മാറിക്കൊണ്ടും അത്യന്തം ക്ഷുബ്ധമായ അന്തരീക്ഷമാണതിലുള്ളത്. ഈ അണുകേന്ദ്രത്തിന്റെ ആകെ വലുപ്പമാകട്ടെ മൊത്തം അണുവിന്റെ വ്യാസത്തിന്റെ പതിനായിരത്തിന്റെ ഒരംശം മാത്രമേ വരൂ. അതായത് ഒരു ''സെന്റീമീറ്ററിന്റെ ലക്ഷം കോടിയിൽ ഒരംശം മാത്രം! അങ്ങനെ ദ്രവ്യത്തിന്റെ എത്ര സൂക്ഷ്മമായ, എത്ര ചെറിയ അംശം പരിശോധിച്ചുനോക്കിയാലും സ്ഥിരമായ, ചലനരഹിതമായ, മാറ്റമില്ലാത്ത ഒരവസ്ഥ കാണുവാൻ സാധിക്കുകയില്ലെന്ന് കാണുന്നു.''
{{larger|'''നക്ഷത്രങ്ങളും ഗാലക്സികളും'''}}
ദ്രവ്യത്തിന്റെ സുക്ഷ്മരൂപങ്ങളെല്ലാം ചലിക്കുന്നവയാണെന്ന് നാം കണ്ടു. എന്നാൽ സ്ഥൂലരൂപങ്ങൾ, ഉദാഹരണത്തിന് ഒരു കുന്ന്, അല്ലെങ്കിൽ ഒരു വീട് മൊത്തമായി പരിശോധിക്കുകയാണെങ്കിൽ അനങ്ങാതെ സ്ഥിരമായി നിൽകുന്നുവെന്ന് പറഞ്ഞുകൂടെ? പറയാമെന്ന് നമുക്ക് തോന്നിയേക്കാം. കുന്നും വീടും എല്ലാം അതിന്റെ സ്ഥാനങ്ങളിൽ മാറ്റമൊന്നുമില്ലാതെ, അനക്കമില്ലാതെ നിൽകുന്നതാണ് നാം കാണുന്നത്. പക്ഷേ, ഭൂമി ദിവസത്തിലൊരിക്കൽ സ്വയം കറങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് ദിനരാത്രികൾ ഉണ്ടാകുന്നതെന്നും നമുക്കറിയാം. ഈ കറക്കത്തിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിലുള്ള വസ്തുക്കളെല്ലാം തന്നെ അതിന്റെ കേന്ദ്രത്തിന് ചുറ്റുമായി സഞ്ചരിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും നാം ഓർകാറില്ല; ഈ ചലനത്തിന്റെ വേഗം നിസാരമൊന്നുമല്ലതാനും. ഭൂമധ്യരേഖാപ്രദേശത്തുള്ള കുന്നുകളും മലകളും വീടുകളും മനുഷ്യരുമെല്ലാം ഭൂമിയുടെ കേന്ദ്രത്തിനുചുറ്റും മണിക്കൂറിൽ 1600-ൽ കൂടുതൽ കിലോമീറ്റർ വേഗത്തിൽ, അതായത് ബോയിംഗ് വിമാനത്തിന്റെ ഏതാണ്ട് ഇരട്ടി വേഗത്തിൽ, {{hws|സഞ്ചരിച്ചുകൊണ്ടി|സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്|hyph}}<noinclude>{{അടിവര}}<references/>{{ന|27}}</noinclude>
smbvlmjbkgahrk52pma1i10ulkn9wrl
താൾ:VairudhyatmakaBhowthikaVadam.djvu/27
106
19943
240044
172066
2026-05-01T11:50:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240044
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|രിക്കുകയാണ്|സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്}}. ഭൂമിയുടെ ഗുരുത്വാകർഷണബലമുണ്ടായിരുന്നില്ലെങ്കിൽ നാം എന്നേ ഭൂമുഖത്തുനിന്ന് തെറിച്ചുപോയിരുന്നേനെ.
ഇതിനുപുറമെ ഭൂമി അതിലുള്ള എല്ലാത്തിനെയും കൂട്ടി സൂര്യനു ചുറ്റും വർഷത്തിൽ ഒരു വട്ടം എന്ന നിരക്കിൽ ഓടിക്കൊണ്ടിരിക്കുകയാണ്. 30 കോടി കിലോമീറ്റർ വ്യാസമുള്ള (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ഏതാണ്ട് 15 കോടി കിലോമീറ്ററാണ്.) ഏകദേശം വൃത്താകാരമായ ഒരു പഥത്തിലൂടെയാണ് ഭൂമി സഞ്ചരിക്കുന്നത്. ഈ യാത്രയുടെ വേഗമോ? മണിക്കൂറിൽ 1 ലക്ഷം കിലോമീറ്ററിൽ കൂടുതൽ. ഇത്രയുംകൊണ്ട് അവസാനിക്കുമോ ചലനം? ഇല്ല!
രാത്രി ആകാശത്ത് അനവധി നക്ഷത്രങ്ങളെ കാണുന്നില്ലേ. അവയെല്ലാം തന്നെ സൂര്യനെപ്പോലെയോ അതിലും വലുതോ ആയ ചുട്ടുപഴുത്ത ഗോളങ്ങളാണ്. പക്ഷേ, സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെല്ലാം വളരെവളരെ ദുരയാകുന്നു. അതുകൊണ്ടാണ് അവ ചെറുതും പ്രകാശം കുറഞ്ഞതും ആയി കാണപ്പെടുന്നത്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ കുറിക്കുക എന്നത് അസൗകര്യമാണ്. ഒരു മൊട്ടുസൂചിയുടെ നീളം രണ്ട് സെന്റീമീറ്റർ ആണെന്നു പറയാം. എന്നാൽ എറണാകുളത്തുനിന്ന് ന്യൂയോർകിലേക്കുള്ള ദൂരം എത്ര സെന്റീമീറ്ററാണെന്നു ചോദിച്ചാൽ പെട്ടെന്നു പറയുക വിഷമമല്ലേ? കണക്കാക്കിപ്പറയുകയാണെങ്കിൽ തന്നെ അസൗകര്യമാണുതാനും. നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം കിലോമീറ്ററിനുള്ളിൽ പറയുന്നതും ഇത്ര തന്നെ അസൗകര്യമാണ്.
''പ്രകാശവർഷം'' എന്ന മാത്രയിലാണ് നക്ഷത്രങ്ങളിലേക്കുള്ള ദൂരം പറയുക പതിവ്. സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗമുള്ള പ്രകാശം ഒരു വർഷത്തിൽ സഞ്ചരിക്കുന്ന ദുരമാണ് ഒരു പ്രകാശവർഷം.
{|
|-
| പ്രകാശവർഷം || = || 300000 X 3600 X 24 X 365.24 കി. മി
|-
| || = || 9500000000000 കി. മി.
|}
അതായത് ഏതാണ്ട് 10 ലക്ഷം കോടി കിലോമീറ്റർ. സൂര്യനാണ് നമുക്ക് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രം. അതിലേക്ക് ഏതാണ്ട് 8 'പ്രകാശമിനിറ്റ്' ദുരമേയുള്ളു. പിന്നീട് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രത്തിലേക്ക് 4 പ്രകാശവർഷം ദുരമുണ്ട്. അതായത് 40 ലക്ഷം കോടി കിലോമീറ്റർ. ഇന്ന് നമ്മുടെ കണ്ണിൽ വന്നു വീഴുന്ന വെളിച്ചം 4 കൊല്ലം മുമ്പ് ആ നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ടതാണ്--4 കൊല്ലം മുമ്പുള്ള നക്ഷത്രമാണ് നാം കാണുന്നത്. സൂര്യനെ നോക്കുമ്പോഴൊക്കെ നാം കാണുന്നത് ഇപ്പോഴുള്ള സൂര്യനെയല്ല. 8 മിനിറ്റ് മുമ്പുണ്ടായിരുന്ന സൂര്യനെയാണ്. നാം നോക്കുന്ന 'നിമിഷ'ത്തിൽ സൂര്യനിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ ഉടനെ നാമത് കാണുന്നില്ല. 8 മിനിറ്റ് കഴിഞ്ഞേ കാണൂ. നക്ഷത്രങ്ങളിൽ സംഭവിക്കുന്നതാകട്ടെ, വർഷങ്ങൾക് ശേഷമായിരിക്കും നാം കാണുക. പ്രകാശത്തെക്കാൾ കൂടുതൽ വേഗത്തിൽ വിജ്ഞാനത്തെ എത്തിക്കുന്ന മറ്റൊരു വാഹനമില്ല. അതുതന്നെ ദൂരെയുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമല്ലാതായിത്തീരുന്നു. ദാർശനിക പ്രാധാന്യമുള്ള ഒരു കാര്യമാണിത്. പക്ഷേ, അക്കാര്യം<noinclude><references/>{{ന|28}}</noinclude>
7i53lvsfjxo2ag6x69ab7okyua5ef2a
താൾ:VairudhyatmakaBhowthikaVadam.djvu/28
106
19946
240045
172067
2026-05-01T11:57:07Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240045
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>പിന്നീട് പരിശോധിക്കാം. ഇപ്പോൾ ദൂരമളക്കാനുള്ള ഒരു കരുവെന്ന നിലക്കു മാത്രം പ്രകാശവർഷത്തെ കണക്കാക്കിയാൽ മതി.
നിലാവില്ലാത്ത തെളിഞ്ഞ ശരത്കാല രാത്രികളിൽ വടക്കുപടിഞ്ഞാറൻ ചക്രവാളത്തിൽനിന്ന് തെക്കുകിഴക്കുവരെ നീണ്ടുകിടക്കുന്ന നേർത മേഘത്തിന്റെ രൂപത്തിൽ ഉള്ള ഒരു ദൃശ്യം നിങ്ങൾ കണ്ടിരിക്കും. ക്ഷീരപഥം, ആകാശഗംഗ എന്നിങ്ങനെ പല പേരിലും അത് അറിയപ്പെടുന്നു. ഗലീലിയോ തന്റെ ടെലസ്കോപ്പ് ആദ്യമായി ആകാശഗംഗയിലേക്ക് തിരിച്ചപ്പോൾ തികച്ചും അത്ഭുതകരമായ ഒരു ദൃശ്യമാണ് കണ്ടത്. എണ്ണിയാലൊടുങ്ങാത്ത ഒരു നക്ഷത്രസഞ്ചയം, അവയുടെ എല്ലാറ്റിന്റേയും കൂടിയുള്ള മൊത്തമായ വെളിച്ചമാണ് ആകാശഗംഗയായി കാണപ്പെടുന്നത്. ഈ നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. താരതമ്യേന അതിനടുത്തായി സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളാണ് നാം രാത്രിയിൽ കാണുന്നത്. ആധുനിക ജ്യോതിശാസ്ത്രം ഈ നക്ഷത്ര സഞ്ചയത്തെക്കുറിച്ച് ഏറെ വിവരങ്ങൾ നമുക്ക് തരുന്നുണ്ട്. ചിലവ പരിശോധിക്കാം.
നമ്മുടെ ഗാലക്സിയുടെ രൂപം കുറഞ്ഞൊന്നു വിചിത്രമായതാണ്. രണ്ട് ഇതളുകളുള്ള ഒരു ഫാനിന്റെ ആകൃതിയിലാണ് നക്ഷത്രങ്ങളുടെ വിതരണം. നടുക്ക് കുറെയധികം നക്ഷത്രങ്ങൾ; രണ്ടു വശത്തേക്കും തെല്ലൊന്ന് വളഞ്ഞ വാൽപോലെ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കുറെ നക്ഷത്രങ്ങളും. ഇങ്ങനെയുള്ള ഒരു വാലിൽ അഥവാ ഇതളിൽ ആണ് സൂര്യന്റെ സ്ഥാനം. ഈ ഫാനിന്റെ വലുപ്പം എത്രയുണ്ടെന്നോ! ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം, അതായത് ഗാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. വ്യാസാർധം, അതായത് നടുവിൽ നിന്ന് ഒരറ്റത്തേക്കുള്ള ദൂരം 50 000 പ്രകാശവർഷമാകുന്നു. നടുവിൽ നിന്ന് നമ്മുടെ സൂര്യനിലേക്കുള്ള ദൂരവും, നമ്മിലേക്കുള്ള ദൂരവും ഏതാണ്ട് 30 000 പ്രകാശവർഷമാകുന്നു. ഈ ദൂരങ്ങൾ മനസിൽ കാണാൻ ശ്രമിച്ചുനോക്കുക.
ഗാലക്സിയെ ഫാനുമായി താരതമ്യപ്പെടുത്തിയത് ആകൃതിയിലുള്ള സാദൃശ്യം കൊണ്ട് കൂടിയാണ്. ഫാൻ കറങ്ങുന്നമാതിരി ഈ നക്ഷത്രസമൂഹവും കറങ്ങുന്നുണ്ട്. വളരെ പതുക്കെയാണെന്നു മാത്രം. ഒരു തവണ കറങ്ങാൻ 20 കോടി കൊല്ലം വേണ്ടിവരുന്നു. ഇത്ര 'സാവധാന'ത്തിലാണെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള ദൂരം വളരെ കൂടുതലാകയാൽ സൂര്യനും അതോടൊപ്പം ഗ്രഹങ്ങളും നമ്മളും ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റുമായി മണിക്കൂറിൽ 10 00 000 കിലോമീറ്റർ വേഗത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്.
ചലനം ഇവിടെയും അവസാനിക്കുന്നില്ല.
അറ്റമില്ലാത്ത പ്രപഞ്ചത്തിൽ എണ്ണമില്ലാത്ത ഗാലക്സികളുണ്ട്. നമുക്കേറ്റവും അടുത്തുകിടക്കുന്നതും നമ്മുടെ 'നക്ഷത്രയൂഥ'ത്തിന് ഗാലക്സിക്ക്-സദൃശമായതുമായ 'ആന്ദ്രോമീദ' എന്ന ഗാലക്സിയിലേക്ക് 20 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. മനുഷ്യർ ഉണ്ടാക്കിയിട്ടുള്ള അതിശക്തങ്ങളായ ഉപകരണങ്ങൾക് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് 1000 കോടി {{hws|പ്രകാശ|പ്രകാശവർഷം|hyph}}<noinclude><references/>{{ന|29}}</noinclude>
myp93bd5yhv9kbov1709mkjzfm4097y
താൾ:Janakeeyasasthra prastanam.pdf/22
106
80963
240025
239461
2026-05-01T10:18:10Z
Shajiarikkad
1345
240025
proofread-page
text/x-wiki
<noinclude><pagequality level="4" user="Hardika Kunju" /></noinclude>വൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോട്, ഉള്ള പക്ഷപാതപരമായ സമീപനത്തെയാണ്. തങ്ങളുടെ തുടർച്ചയായ ദരിദ്രവൽക്കരണത്തിന് എതിരായി അവർ ഉയർത്തുന്ന ചെറുത്തുനിൽപ്പുകൾക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിൻബലമില്ല; സാങ്കേതികവിദ്യകളുടെ സഹായമില്ല. അവരുടെ ചെറുത്തുനിൽപ്പുസമരത്തിൽ അവർക്ക് സഹായകമാകുന്ന ശാസ്ത്രത്തെ ആണ് ജനകീയശാസ്ത്രം എന്നു പറയുന്നത്.
ഇത്തരത്തിലുള്ള, പക്ഷപാതപരമായ, ഒരു നിലപാട് രൂപപ്പെട്ടുവന്നത് 1970കളിൽ മാത്രമാണ്. അതിന്റെ വിശദാംശങ്ങൾ വഴിയെ. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുന്നോടിയാണ് ശാസ്ത്രസാഹിത്യപ്രസ്ഥാനം. മലയാള ശാസ്ത്രസാഹിത്യത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പക്ഷേ,അന്നൊന്നും അതൊരു പ്രസ്ഥാനമായിരുന്നില്ല. ഒറ്റപ്പെട്ട എഴുത്തുകാരുടെ ഒറ്റപ്പെട്ട പ്രയത്നങ്ങളായിരുന്നു. മാത്രമല്ല, ഈ എഴുത്തുകാരിൽ ഏറിയ പങ്കും ശാസ്ത്രരംഗത്ത് അധ്യാപനത്തിലോ,ഗവേഷണത്തിലോ ഉൽപാദനപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരുന്നവരും ആയിരുന്നില്ല. അതിനാൽ തന്നെ ജനപ്രിയ ശാസ്ത്രസാഹിത്യം ആയിരുന്നു അവരുടെ വിഹാരരംഗം. യുക്തിഭാഷ, തന്ത്രസമുച്ചയം മുതലായവയെപ്പോലുള്ള ഗഹനങ്ങളായ കടും ശാസ്ത്രഗ്രന്ഥങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സംസ്കൃതത്തിലായിരുന്നു.
ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ വ്യാപകമായി കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് അറിയാത്തതിനാൽ ശാസ്ത്രവിജ്ഞാനം നിഷേധിക്കപ്പെട്ടിരുന്ന സാധാരണക്കാർക്കുകൂടി അവ ലഭ്യമാക്കുകയും ചെയ്യുന്നതിന് അനേകം പേർ ചേർന്ന് ആസൂത്രിതമായി പ്രവർത്തനം നടത്തുമ്പോഴാണ് അതൊരു പ്രസ്ഥാനമായിത്തീരുന്നത്.
സമസ്തകേരള സാഹിത്യപരിഷത്ത് എന്നൊരു വലിയ സംഘടനയുണ്ട്. വലുപ്പം കൊണ്ടും സ്വഭാവം കൊണ്ടും അതിന് ചലനാത്മകത കുറവായിരുന്നു. താരതമ്യേന കൂടുതൽ ചെറുപ്പക്കാരും പുരോഗമനേച്ഛുക്കളുമായ സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും ചേർന്ന് സാഹിത്യസമിതി എന്ന മറ്റൊരു സംഘമുണ്ടാക്കിയിരുന്നു. ശ്രീ.എൻ.വി.കൃഷ്ണവാരിയരായിരുന്നു (എൻ.വി) അതിലെ പ്രമുഖരിൽ ഒരാൾ. ഈ സമിതിയുടെ ഒരു വാർഷിക സമ്മേളനം 1957ൽ ഒറ്റപ്പാലത്തുവച്ച് ചേരുകയുണ്ടായി. നേരത്തെതന്നെ അങ്ങിങ്ങായി ഉയർത്തപ്പെട്ടിരുന്ന ഒരാശയം ഈ സമ്മേളനത്തിന്റെ ഇടനാഴി ചർച്ചകളിൽ മൂർത്തരൂപം കൈക്കൊള്ളുകയും അവസാനം സമ്മേളനത്തിന്റെ ഭാഗമായി, 'ശാസ്ത്രസാഹിത്യ'ത്തിന് പ്രത്യേകമായ ഒരു സെഷൻ സംഘടിപ്പിക്കുകയും ചെയ്തു. അതിൽ വച്ചാണ് 'കേരള ശാസ്ത്രസാഹിത്യസമിതി' എന്നൊരു സംഘം രൂപീകരിക്കപ്പെട്ടത്. ശ്രീ.പി.കെ.കോരുമാസ്റ്ററെ
അധ്യക്ഷനായും ഒ.പി.നമ്പൂതിരിപ്പാടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പെൻഗ്വിൻ സയൻസ് ന്യൂസിന്റെ മാതൃകയിൽ മുമ്മൂന്നു മാസത്തി<noinclude></noinclude>
hdgsrngjg1soal3m4qqhelbvp3qch39
താൾ:Janakeeyasasthra prastanam.pdf/23
106
80985
240031
239462
2026-05-01T10:41:01Z
Shajiarikkad
1345
240031
proofread-page
text/x-wiki
<noinclude><pagequality level="4" user="Hardika Kunju" /></noinclude>ലൊരിക്കൽ '''ആധുനികശാസ്ത്രം''' എന്ന പേരിൽ ഒരു ആനുകാലിക ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കുക, ചാൾസ് ഡാർവിന്റെ "Origin of Species' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തുക എന്നിവയായിരുന്നു അന്ന് കൈക്കൊണ്ട മൂർത്തമായ തീരുമാനങ്ങൾ. '''ആധുനികശാസ്ത്ര'''ത്തിന്റെ ഒരു ലക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അതിനിടയിൽ സമിതിയുടെ ഊർജസ്രോതസ്സായിരുന്ന പി.ടി.ബി.ക്ക്, പുതുതായി രൂപം കൊണ്ട് ആദ്യത്തെ കേരളസർക്കാരിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്റരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവരികയും തിരുവനന്തപുരത്തേക്ക് താമസം മാറ്റേണ്ടി വരികയും ചെയ്തു. അതോടെ ആദ്യം രൂപപ്പെട്ടുവന്ന കൂട്ടായ്മ ഛിന്നഭിന്നമായി.
1962ൽ ഈ ആശയം വീണ്ടും ഉയിർത്തെഴുന്നേറ്റു. എൻ.വി.കൃഷ്ണവാരിയർ അവിടെയും ഉണ്ടായിരുന്നു. എന്നാൽ അതിന് മുൻകൈ എടുത്തത് ശാസ്ത്രസാഹിത്യകാരൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയിരുന്ന ശ്രീ.കെ.ജി.അടിയോടിയാണ്. അദ്ദേഹം ജന്തുശാസ്ത്രജ്ഞനായിരുന്നു. പാമ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അന്ന് കോഴിക്കോട്ടു വച്ചുനടന്ന ആലോചനായോഗത്തിൽ പങ്കെടുത്തിരുന്നത് മുഖ്യമായും അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരായിരുന്നു. അവർ തങ്ങൾ വിഭാവനം ചെയ്ത സംഘടനയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേർ നൽകി. അവരുടെ കാഴ്ചപ്പാടും 1957ൽ ശാസ്ത്ര സാഹിത്യ സമിതി രൂപീകരിക്കാൻ മുൻകൈ എടുത്തവരുടെ കാഴ്ചപ്പാടും തമ്മിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു. പി.ടി.ബി. അന്നേക്കുതന്നെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു, കമ്യൂണിസ്റ്റുകാരനായിരുന്നു, മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ, 1956 നവംബറിൽ അത് പിരിച്ചുവിടുന്നതുവരെ, പ്രസിഡണ്ട്. അതായത് മലബാറിന്റെ മുഖ്യമന്ത്രി ആയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ ശാസ്ത്രസാഹിത്യത്തിലേക്ക് പിടിച്ചുകൊണ്ടു വന്നത്. എന്നാൽ അടിയോടിയും അദ്ദേഹത്തോടൊപ്പം ചേർന്ന ഡോ.കെ.ഭാസ്കരൻ നായർ, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ.സി.കെ.ഡി.പണിക്കർ, ശ്രി.കെ.കെ.പി.മേനോൻ മുതലായവരും ശാസ്ത്രത്തിൽ വ്യവഹരിക്കുന്നവരും അതിനകംതന്നെ അറിയപ്പെടാൻ തുടങ്ങിയ എഴുത്തുകാരും
ആയിരുന്നു. അക്കാലത്ത് പാഠപുസ്തകങ്ങളല്ലാതെ, സാമാന്യശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടുന്ന പ്രസാധകർ കുറവായിരുന്നു. ആയിരം കോപ്പി ചെലവാകാൻ പോലും അഞ്ചും പത്തും കൊല്ലം എടുക്കും. ആർക്കാണ് അങ്ങനെ പണം മുടക്കിയിടാൻ കഴിയുക! പത്രമാസികകളും ശാസ്ത്രലേഖനങ്ങളും വിരളമായേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. വായനക്കാർക്ക് താൽപ്പര്യമില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ശാസ്ത്രസാഹിത്യ രചനയ്ക്ക് ഏറെ പ്രോൽസാഹനമൊന്നും ലഭിക്കാത്ത കാലമായിരുന്നു അത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അടിയോടിയും സുഹൃ<noinclude></noinclude>
aapsth4ye5aydoijf7wlpfdlc5b6cay
താൾ:Janakeeyasasthra prastanam.pdf/172
106
80995
239993
239985
2026-04-30T14:45:28Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239993
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1906 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|}
4
1967 മേയ് 13, തൃശ്ശൂർ
ഡോ.എസ്.ശാന്തകുമാർ
ഡോ.എ.അച്യുതൻ
5
1967 സെപ്തംബർ 14,15, തിരുവനന്തപുരം
പി.ടി.ഭാസ്കരപ്പണിക്കർ
ഡോ.എ.അച്യുതൻ
6
1969 ജൂൺ 15, ടൗൺ ഹാൾ, കോഴിക്കോട്
പി.ടി.ഭാസ്കരപ്പണിക്കർ ഡോ.എ.അച്യുതൻ
7
1969 ഡിസംബർ 26,27,28, ഷൊർണൂർ
ഡോ.എ.അച്യുതൻ
പ്രൊഫ.വി.കെ.ദാമോദരൻ
8
1970 ഡിസംബർ 19,20, എറണാകുളം
ഡോ.കെ.മാധവൻകുട്ടി
പ്രൊഫ.വി.കെ.ദാമോദരൻ
9
10
1972 ജനുവരി 6,7,8, മാർത്തോമ കോളേജ്, തിരുവല്ല
1973 ജനുവരി 12,13,14, ടൗൺഹാൾ, കോഴിക്കോട്
ഡോ.കെ.മാധവൻകുട്ടി
ഡോ.എം.പി.പരമേശ്വരൻ
ഡോ.സി.കെ.രാമചന്ദ്രൻ
ആർ.ഗോപാലകൃഷ്ണൻ
11
1973 ഡിസംബർ 8,9, യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം
ഡോ.സി.കെ.രാമചന്ദ്രൻ
പ്രൊഫ.വി.എം.എൻ.നമ്പൂതിരി
പ്പാട്
12
1974 ഡിസംബർ 14,15, ഭാരതീയ വിദ്യാഭവൻ,
പ്രൊഫ.എ.ജി.ജി.മേനോൻ സി.ജി.ശാന്തകുമാർ
എറണാകുളം
13
1976 മാർച്ച്, 6,7, കണ്ണൂർ
ഡോ.കെ.കെ.രാഹുലൻ
14
1977 ഫെബ്രുവരി, 11,12,13 കൊല്ലം
ഡോ.കെ.കെ.രാഹുലൻ
സി.ജി.ശാന്തകുമാർ
വി.കെ.ശശിധരൻ
175
അനുബന്ധങ്ങൾ<noinclude></noinclude>
qvzxiaabjjgbxxclvzf4qz1wno4xju1
239994
239993
2026-04-30T14:46:59Z
Radhan K Moolad
13275
239994
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1906 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|}
4
1967 മേയ് 13, തൃശ്ശൂർ
ഡോ.എസ്.ശാന്തകുമാർ
ഡോ.എ.അച്യുതൻ
5
1967 സെപ്തംബർ 14,15, തിരുവനന്തപുരം
പി.ടി.ഭാസ്കരപ്പണിക്കർ
ഡോ.എ.അച്യുതൻ
6
1969 ജൂൺ 15, ടൗൺ ഹാൾ, കോഴിക്കോട്
പി.ടി.ഭാസ്കരപ്പണിക്കർ ഡോ.എ.അച്യുതൻ
7
1969 ഡിസംബർ 26,27,28, ഷൊർണൂർ
ഡോ.എ.അച്യുതൻ
പ്രൊഫ.വി.കെ.ദാമോദരൻ
8
1970 ഡിസംബർ 19,20, എറണാകുളം
ഡോ.കെ.മാധവൻകുട്ടി
പ്രൊഫ.വി.കെ.ദാമോദരൻ
9
10
1972 ജനുവരി 6,7,8, മാർത്തോമ കോളേജ്, തിരുവല്ല
1973 ജനുവരി 12,13,14, ടൗൺഹാൾ, കോഴിക്കോട്
ഡോ.കെ.മാധവൻകുട്ടി
ഡോ.എം.പി.പരമേശ്വരൻ
ഡോ.സി.കെ.രാമചന്ദ്രൻ
ആർ.ഗോപാലകൃഷ്ണൻ
11
1973 ഡിസംബർ 8,9, യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം
ഡോ.സി.കെ.രാമചന്ദ്രൻ
പ്രൊഫ.വി.എം.എൻ.നമ്പൂതിരി
പ്പാട്
12
1974 ഡിസംബർ 14,15, ഭാരതീയ വിദ്യാഭവൻ,
പ്രൊഫ.എ.ജി.ജി.മേനോൻ സി.ജി.ശാന്തകുമാർ
എറണാകുളം
13
1976 മാർച്ച്, 6,7, കണ്ണൂർ
ഡോ.കെ.കെ.രാഹുലൻ
14
1977 ഫെബ്രുവരി, 11,12,13 കൊല്ലം
ഡോ.കെ.കെ.രാഹുലൻ
സി.ജി.ശാന്തകുമാർ
വി.കെ.ശശിധരൻ
175
അനുബന്ധങ്ങൾ<noinclude></noinclude>
9nfqxonzlglm4gedaj5pnwvgz8j6e6n
239995
239994
2026-04-30T15:13:31Z
Radhan K Moolad
13275
239995
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1966 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| 4 || 1967 മെയ് 13, തൃശൂർ || ഡോ.എസ്.ശാന്തകുമാർ || ഡോ.എ അച്യുതൻ
|-
| 5 || 1967 സെപ്തം 14, 15, തിരുവനന്തപുരം || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 6 || 1969 ജൂൺ 15, ടൗൺ ഹാൾ കോഴിക്കോട് || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 7 || 1969 ഡിസം 26, 27, 28 ഷൊർണൂർ || ഡോ എ അച്യുതൻ || പ്രൊഫ.വി.കെ ദാമോദരൻ
|-
| 8 || 1970 ഡിസം 19, 20, എറണാകുളം || ഡോ.കെ മാധവൻകുട്ടി || പ്രൊഫ.വി.കെ ദാമോദരൻ
|-
| 9 || 1972 ജനു 6,7,8 മാർത്തോമ കോളേജ് തിരുവല്ല || ഡോ.കെ മാധവൻകുട്ടി || ഡോ.എം.പി പരമേശ്വരൻ
|-
| 10 || 1973 ജനു 12,13,14 ടൗൺഹാൾ || ഡോ.സി.കെ രാമചന്ദ്രൻ || ആർ ഗോപാലകൃഷ്ണൻ
|-
| 11 || 1973 ഡിസം 8, 9 യൂണിവേഴ്‍സിറ്റി കോളേജ് തിരുവനന്തപുരം || ഡോ.സി.കെ രാമചന്ദ്രൻ || പ്രൊഫ.വി.എം.എൻ നമ്പൂതിരിപ്പാട്
|-
| 12 || 1974 ഡിസം 14, 15, ഭാരതീയ വിദ്യാഭവൻ എറണാകുളം || പ്രൊഫ.എ.ജി.ജി മേനോൻ || സി.ജി ശാന്തകുമാർ
|-
| 13 || 1976 മാർച്ച് 6, 7 കണ്ണൂർ || ഡോ.കെ.കെ രാഹുലൻ || സി.ജി ശാന്തകുമാർ
|-
| 14 || 1977 ഫെബ്രു 11,12,13 കൊല്ലം || ഡോ.കെ.കെ രാഹുലൻ || വി.കെ ശശിധരൻ
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|-
| നമ്പർ || സ്ഥലം || പ്രസിഡണ്ട് || ജനറൽ സെക്രട്ടറി
|}<noinclude></noinclude>
6cy0kxnmi3v65paodd4etujczrfzxxp
239996
239995
2026-04-30T15:14:19Z
Radhan K Moolad
13275
239996
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1966 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| 4 || 1967 മെയ് 13, തൃശൂർ || ഡോ.എസ്.ശാന്തകുമാർ || ഡോ.എ അച്യുതൻ
|-
| 5 || 1967 സെപ്തം 14, 15, തിരുവനന്തപുരം || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 6 || 1969 ജൂൺ 15, ടൗൺ ഹാൾ കോഴിക്കോട് || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 7 || 1969 ഡിസം 26, 27, 28 ഷൊർണൂർ || ഡോ എ അച്യുതൻ || പ്രൊഫ.വി.കെ ദാമോദരൻ
|-
| 8 || 1970 ഡിസം 19, 20, എറണാകുളം || ഡോ.കെ മാധവൻകുട്ടി || പ്രൊഫ.വി.കെ ദാമോദരൻ
|-
| 9 || 1972 ജനു 6,7,8 മാർത്തോമ കോളേജ് തിരുവല്ല || ഡോ.കെ മാധവൻകുട്ടി || ഡോ.എം.പി പരമേശ്വരൻ
|-
| 10 || 1973 ജനു 12,13,14 ടൗൺഹാൾ || ഡോ.സി.കെ രാമചന്ദ്രൻ || ആർ ഗോപാലകൃഷ്ണൻ
|-
| 11 || 1973 ഡിസം 8, 9 യൂണിവേഴ്‍സിറ്റി കോളേജ് തിരുവനന്തപുരം || ഡോ.സി.കെ രാമചന്ദ്രൻ || പ്രൊഫ.വി.എം.എൻ നമ്പൂതിരിപ്പാട്
|-
| 12 || 1974 ഡിസം 14, 15, ഭാരതീയ വിദ്യാഭവൻ എറണാകുളം || പ്രൊഫ.എ.ജി.ജി മേനോൻ || സി.ജി ശാന്തകുമാർ
|-
| 13 || 1976 മാർച്ച് 6, 7 കണ്ണൂർ || ഡോ.കെ.കെ രാഹുലൻ || സി.ജി ശാന്തകുമാർ
|-
| 14 || 1977 ഫെബ്രു 11,12,13 കൊല്ലം || ഡോ.കെ.കെ രാഹുലൻ || വി.കെ ശശിധരൻ
|-<noinclude></noinclude>
3ehsh6xub9fxfi8ovkct2ohbmhrczgy
240002
239996
2026-04-30T15:56:10Z
Radhan K Moolad
13275
240002
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1966 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| 4 || 1967 മെയ് 13, തൃശൂർ || ഡോ.എസ്.ശാന്തകുമാർ || ഡോ.എ അച്യുതൻ
|-
| 5 || 1967 സെപ്തംബർ 14, 15, തിരുവനന്തപുരം || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 6 || 1969 ജൂൺ 15, ടൗൺ ഹാൾ കോഴിക്കോട് || പി.ടി ഭാസ്കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 7 || 1969 ഡിസംബർ 26, 27, 28 ഷൊർണൂർ || ഡോ എ അച്യുതൻ || പ്രൊഫ.വി.കെ ദാമോദരൻ
|-
| 8 || 1970 ഡിസംബർ 19, 20, എറണാകുളം || ഡോ.കെ മാധവൻകുട്ടി || പ്രൊഫ.വി.കെ ദാമോദരൻ
|-
| 9 || 1972 ജനുവരി 6,7,8 മാർത്തോമ കോളേജ് തിരുവല്ല || ഡോ.കെ മാധവൻകുട്ടി || ഡോ.എം.പി പരമേശ്വരൻ
|-
| 10 || 1973 ജനുവരി 12,13,14 ടൗൺഹാൾ || ഡോ.സി.കെ രാമചന്ദ്രൻ || ആർ ഗോപാലകൃഷ്ണൻ
|-
| 11 || 1973 ഡിസംബർ 8, 9 യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം || ഡോ.സി.കെ രാമചന്ദ്രൻ || പ്രൊഫ.വി.എം.എൻ നമ്പൂതിരിപ്പാട്
|-
| 12 || 1974 ഡിസംബർ 14, 15, ഭാരതീയ വിദ്യാഭവൻ എറണാകുളം || പ്രൊഫ.എ.ജി.ജി മേനോൻ || സി.ജി ശാന്തകുമാർ
|-
| 13 || 1976 മാർച്ച് 6, 7 കണ്ണൂർ || ഡോ.കെ.കെ രാഹുലൻ || സി.ജി ശാന്തകുമാർ
|-
| 14 || 1977 ഫെബ്രുവരി 11,12,13 കൊല്ലം || ഡോ.കെ.കെ രാഹുലൻ || വി.കെ ശശിധരൻ
|-<noinclude></noinclude>
645esmbyy368taqgwgave03wuqavx0y
താൾ:Janakeeyasasthra prastanam.pdf/173
106
80999
240000
239987
2026-04-30T15:35:45Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240000
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
! 15 !! 1978 ഫെബ്രുവരി, 10,11,12, സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.വി.കെ.ദാമോദരൻ !! വി.കെ.ശശിധരൻ
|-
! 16 !! 1979 ഫെബ്രുവരി, 9,10,11, ടൗൺഹാൾ, തൊടുപുഴ !! പ്രൊഫ.വി.കെ.ദാമോദരൻ !! കെ.വി.രാഘവൻ നമ്പ്യാർ
|-
! 17 !! 1980 ഫെബ്രുവരി 29, മാർച്ച് 1,2, ടൗൺഹാൾ, തൃശ്ശൂർ !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
! 18 !! 1981 ഫെബ്രുവരി 13,14,15, പാലക്കാട് !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
! 19 !! 1982 ഫെബ്രുവരി 11,12, ലക്ഷ്മി ഓഡിറ്റോറിയം മഞ്ചേരി !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
! 20 !! 1983 ഫെബ്രുവരി 9,10,11,12 സെൻട്രൽ ഹൈസ്കൂൾ, തിരുവനന്തപുരം !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
! 21 !! 1984 ഫെബ്രുവരി 10,11,12, എസ്.ഡി.വി.ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
! 22 !! 1985 ഫെബ്രുവരി 8,9,10, ദേവഗിരി കോളേജ് കോഴിക്കോട് !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
! 23 !! 1986 ഫെബ്രുവരി 21,22,23, മഹാരാജാസ് കോളേജ് എറണാകുളം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
! 24 !! 1987 ഫെബ്രുവരി 12,13,14,15, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
! 25 !! 1988 ഫെബ്രുവരി 11,12,13,14, കണ്ണൂർ !! കെ.കെ.കൃഷ്ണകുമാർ !! ടി.ഗംഗാധരൻ
|-<noinclude></noinclude>
fdr733g4lekeoddygru0tl7vb1o0bn8
240004
240000
2026-04-30T16:49:56Z
Radhan K Moolad
13275
240004
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
| 15 !! 1978 ഫെബ്രുവരി, 10,11,12, സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.വി.കെ.ദാമോദരൻ !! വി.കെ.ശശിധരൻ
|-
| 16 !! 1979 ഫെബ്രുവരി, 9,10,11, ടൗൺഹാൾ, തൊടുപുഴ !! പ്രൊഫ.വി.കെ.ദാമോദരൻ !! കെ.വി.രാഘവൻ നമ്പ്യാർ
|-
| 17 !! 1980 ഫെബ്രുവരി 29, മാർച്ച് 1,2, ടൗൺഹാൾ, തൃശ്ശൂർ !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
| 18 !! 1981 ഫെബ്രുവരി 13,14,15, പാലക്കാട് !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
| 19 !! 1982 ഫെബ്രുവരി 11,12, ലക്ഷ്മി ഓഡിറ്റോറിയം മഞ്ചേരി !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
| 20 !! 1983 ഫെബ്രുവരി 9,10,11,12 സെൻട്രൽ ഹൈസ്കൂൾ, തിരുവനന്തപുരം !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
| 21 !! 1984 ഫെബ്രുവരി 10,11,12, എസ്.ഡി.വി.ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
| 22 !! 1985 ഫെബ്രുവരി 8,9,10, ദേവഗിരി കോളേജ് കോഴിക്കോട് !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
| 23 !! 1986 ഫെബ്രുവരി 21,22,23, മഹാരാജാസ് കോളേജ് എറണാകുളം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
| 24 !! 1987 ഫെബ്രുവരി 12,13,14,15, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
| 25 !! 1988 ഫെബ്രുവരി 11,12,13,14, കണ്ണൂർ !! കെ.കെ.കൃഷ്ണകുമാർ !! ടി.ഗംഗാധരൻ
|-<noinclude></noinclude>
ttkgmxxjjmvii2ee8hbxijyvsqq283z
240005
240004
2026-04-30T16:51:39Z
Radhan K Moolad
13275
240005
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
! 15 !! 1978 ഫെബ്രുവരി, 10,11,12, സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.വി.കെ.ദാമോദരൻ !! വി.കെ.ശശിധരൻ
|-
! 16 !! 1979 ഫെബ്രുവരി, 9,10,11, ടൗൺഹാൾ, തൊടുപുഴ !! പ്രൊഫ.വി.കെ.ദാമോദരൻ !! കെ.വി.രാഘവൻ നമ്പ്യാർ
|-
! 17 !! 1980 ഫെബ്രുവരി 29, മാർച്ച് 1,2, ടൗൺഹാൾ, തൃശ്ശൂർ !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
! 18 !! 1981 ഫെബ്രുവരി 13,14,15, പാലക്കാട് !! പ്രൊഫ.എം.കെ.പ്രസാദ് !! പ്രൊഫ.സി.ജെ.ശിവശങ്കരൻ
|-
! 19 !! 1982 ഫെബ്രുവരി 11,12, ലക്ഷ്മി ഓഡിറ്റോറിയം മഞ്ചേരി !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
! 20 !! 1983 ഫെബ്രുവരി 9,10,11,12 സെൻട്രൽ ഹൈസ്കൂൾ, തിരുവനന്തപുരം !! സി.ജി.ശാന്തകുമാർ !! കെ.കെ.കൃഷ്ണകുമാർ
|-
! 21 !! 1984 ഫെബ്രുവരി 10,11,12, എസ്.ഡി.വി.ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
! 22 !! 1985 ഫെബ്രുവരി 8,9,10, ദേവഗിരി കോളേജ് കോഴിക്കോട് !! ഡോ.ബി.ഇക്ബാൽ !! കൊടക്കാട് ശ്രീധരൻ
|-
! 23 !! 1986 ഫെബ്രുവരി 21,22,23, മഹാരാജാസ് കോളേജ് എറണാകുളം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
! 24 !! 1987 ഫെബ്രുവരി 12,13,14,15, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം !! പ്രൊഫ.സി.ജെ.ശിവശങ്കരൻ !! കെ.ടി.രാധാകൃഷ്ണൻ
|-
! 25 !! 1988 ഫെബ്രുവരി 11,12,13,14, കണ്ണൂർ !! കെ.കെ.കൃഷ്ണകുമാർ !! ടി.ഗംഗാധരൻ
|-<noinclude></noinclude>
fdr733g4lekeoddygru0tl7vb1o0bn8
താൾ:Janakeeyasasthra prastanam.pdf/174
106
81018
240001
239988
2026-04-30T15:53:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240001
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
! 26 !! 1989 ഫെബ്രുവരി 10,11,12 എസ്.കെ.എം.ജെ. ഹൈസ്കൂൾ, കൽപ്പറ്റ !! പ്രൊഫ.കെ.ശ്രീധരൻ !! ടി.ഗംഗാധരൻ
|-
! 27 !! 1990 ഫെബ്രുവരി 9,10,11 അടൂർ !! പ്രൊഫ.കെ.ശ്രീധരൻ !! പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ
|-
! 28 !! 1991 മാർച്ച് 8,9,10 ശാസ്ത്രസാങ്കേതിക സർവകലാശാല, കൊച്ചി !! കൊടക്കാട് ശ്രീധരൻ !! പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ
|-
! 29 !! 1992 ഫെബ്രുവരി 8,9, സി.എം.എസ്.കോളേജ്, കോട്ടയം !! കൊടക്കാട് ശ്രീധരൻ !! എൻ.ജഗജീവൻ
|-
! 30 !! 1993 ഫെബ്രുവരി 19,20,21, ശ്രീ കേരളവർമ കോളേജ്, തൃശ്ശൂർ !! പ്രൊഫ.കെ.ആർ.ജനാർദനൻ !! എൻ.ജഗജീവൻ
|-
! 31 !! 1994 ഫെബ്രുവരി 11,12,13, ഗവ.മോയൻസ് ഗേൾസ് ഹൈസ്കൂൾ, പാലക്കാട് !! പ്രൊഫ.കെ.ആർ.ജനാർദനൻ !! സി.രാമകൃഷ്ണൻ
|-
! 32 !! 1995 മാർച്ച് 10,11,12, തവനൂർ, മലപ്പുറം !! പ്രൊഫ.പി.കെ.രവീന്ദ്രൻ !! സി.രാമകൃഷ്ണൻ
|-
! 33 !! 1996 ഫെബ്രുവരി 23,24,25, തൊടുപുഴ !! പ്രൊഫ.പി.കെ.രവീന്ദ്രൻ !! പ്രൊഫ.ഇ.കെ.നാരായണൻ
|-
! 34 !! 1997 ഫെബ്രുവരി 7,8,9 മോഡൽ ഹൈസ്കൂൾ, തിരുവനന്തപുരം !! ആർ.രാധാകൃഷ്ണൻ !! പ്രൊഫ.ഇ.കെ.നാരായണൻ
|-
! 35 !! 1998 ജനുവരി31, ഫെബ്രു,ഗവ.ടി.ടി.ഐ. ഇടപ്പള്ളി !! ആർ.രാധാകൃഷ്ണൻ !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
|-
! 36 !! 1999 ഫെബ്രു 12,13,14 കയ്യൂർ, കാസർഗോഡ് !! ഡോ.ആർ.വി.ജി.മേനോൻ !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
|-
! 37 !! 2000 ഫെബ്രുവരി 11,12,13 എസ്.ഡി കോളേജ്, ആലപ്പുഴ !! ഡോ.ആർ.വി.ജി.മേനോൻ !! കെ.കെ.ജനാർദനൻ
|-<noinclude></noinclude>
687xv6qgi1fxtvkv0ed5f10kzfdsq3k
താൾ:Janakeeyasasthra prastanam.pdf/175
106
81019
240003
239989
2026-04-30T16:46:32Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240003
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"
|+ Caption text
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
! 38 !! 2001 ഫെബ്രുവരി 9,10,11 ആർട്സ് &സയൻസ് കോളേജ്, കോഴിക്കോട് !! ടി.രാധാമണി !! കെ.കെ.ജനാർദനൻ
|-
! 39 !! 2002 ഫെബ്രുവരി 8,9,10, ഡി.ബി.കോളേജ്, ശാസ്താംകോട്ട !! ടി.രാധാമണി !! ഡോ.എൻ.കെ.ശശിധരൻ പിള്ള
|-
! 40 !! 2003 ഫെബ്രുവരി 7,8,9, എ.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ, പെരളശ്ശേരി
!! പ്രൊഫ.കെ.പാപ്പൂട്ടി !! ഡോ.എൻ.കെ.ശശിധരൻ പിള്ള
|-
! 41 !! 2004 ഫെബ്രുവരി 27,28,29 ഗവ.ഹൈസ്കൂൾ മാനന്തവാടി !! പ്രൊഫ.കെ.പാപ്പൂട്ടി !! വി.ജി.ഗോപിനാഥൻ
|-
! 42 !! 2005 ഫെബ്രുവരി 11,12,13, മാർത്തോമ ഹൈസ്കൂൾ, പത്തനംതിട്ട !! ഡോ.കെ.എൻ.ഗണേഷ് !! വി.ജി.ഗോപിനാഥൻ
|-
! 43 !! 2006 ഫെബ്രുവരി 10,11,12 എസ്.എൻ.ഹയർ സെക്കണ്ടറി, പറവൂർ, എറണാകുളം !! ഡോ.കെ.എൻ.ഗണേഷ് !! സി.എം.മുരളീധരൻ
|-
! 44 !! 2007 ഫെബ്രുവരി 16,17,18 സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! സി.എം.മുരളീധരൻ
|-
! 45 !!
2008 ഫെബ്രുവരി 8,9,10, ശ്രീ കേരള വർമ കോളേജ്, തൃശ്ശൂർ !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! വി.വിനോദ്
|-
! 46 !! 2009 ഫെബ്രുവരി 13, 14, 15 ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! വി.വിനോദ്
|-
! 47 !! 2010 ഫെബ്രുവരി 12, 13, 14 ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! ടി പി ശ്രീശങ്കർ
|-
! 48 !! 2011 ഫെബ്രുവരി 25, 26, 27 ഐ ആർ ടി സി മുണ്ടൂർ !! കെ. ടി. രാധാകൃഷ്ണൻ !! ടി പി ശ്രീശങ്കർ
|-<noinclude></noinclude>
9bcjqp5nwxcmrm9exp0wt7pilulonnv
താൾ:Janakeeyasasthra prastanam.pdf/179
106
81023
240007
239968
2026-04-30T16:57:21Z
Radhan K Moolad
13275
240007
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ്
2003 ഫെബ്രുവരി : ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുപാനീയങ്ങൾ, സോപ്പ്, തേയില, പേസ്റ്റ് എന്നിവ ഉപയോഗിക്കുകയില്ലെന്ന പ്രതിജ്ഞ
2003 ആഗസ്റ്റ് 11 : "കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു' എന്ന കേരള പഠനത്തിന്റെ ചോദ്യാവലി രൂപപ്പെടുത്തൽ
2003 സെപ്ത് 13 - ഒക്ടോ 2 : ഐക്യം, സമാധാനം, പരമാധികാരം എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കലാജാഥ
2003 നവംബർ 8,9 : ജലം, ജനസഭ-കോഴിക്കോട്
2003 : പാഠം മാസികാ പ്രവർത്തകർക്കെതിരെ കേസ്
2004 മേയ് 22-26 : കുട്ടികളുടെ ദേശീയ സർഗോത്സവം, ആലപ്പുഴ
2005 മാർച്ച് 11-14 : പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരെ 3 ജാഥകൾ
2006 മേയ് : സംഘടനാ പുനർനിർമാണ ചർച്ചകൾക്ക് തുടക്കം.
2006 ജൂൺ 5 : സംസ്ഥാന പരിസ്ഥിതി സംഗമം, തിരുനാവായ
2006 സെപ്തംബർ 21 : 'കേരള പഠനം' പുസ്തകം പ്രകാശനം
2007 മേയ് 1-4 : സ്ത്രീ പദവി പഠനം, സംസ്ഥാന ശിൽപശാല, ഐ.ആർ.ടി.സി
2007 സെപ്തംബർ 1,2,3 : “കേരളത്തെ അറിയുക, കേരളത്തെ മാറ്റുക'- മേഖലകൾ നടത്തിയ പഠന റിപ്പോർട്ടുകൾ വിലയിരുത്തൽ - വെള്ളൂർ, കണ്ണൂർ
2007 സെപ്തംബർ : പാഠം മാസിക കേസ് വിധി
2007 സെപ്തംബർ, ഒക്ടോ : സംസ്ഥാന പരിസ്ഥിതി പഠന കോഴ്‍സ്, പരിസരകേന്ദ്രം, തൃശ്ശൂർ
2007 നവംബർ 9,10,11 : സംസ്ഥാന യുവസംഗമം, മലപ്പുറം
2008 മാർച്ച് : സ്ത്രീ പദവി പഠനം സർവേ
2008 നവംബർ-ഡിസംബർ : ശാസ്ത്ര സാംസ്കാരികോത്സവം
2009 ജൂൺ-ഡിസംബർ : ശാസ്ത്രവർഷം- ശാസ്ത്രക്ലാസ്സുകൾ, കേരളീയശാസ്ത്ര പ്രതിഭകൾ അനുസ്മരണ സെമിനാറുകൾ
2009 ഒക്ടോബർ : ശാസ്ത്രവണ്ടി
2009 ഡിസംബർ 2010 ജനുവരി : ഗലീലിയോ നാടകയാത്ര
2010 ഡിസംബർ 2011 ജനുവരി : പെൺപിറവി നാടകയാത്ര
2011 ജൂൺ : രസതന്ത്രവർഷം ശാസ്ത്രക്ലാസ്സുകൾ<noinclude></noinclude>
ofnm9ks9y44zifjrpodrpk3nnqwey8t
240008
240007
2026-04-30T16:57:57Z
Radhan K Moolad
13275
240008
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ്
2003 ഫെബ്രുവരി : ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുപാനീയങ്ങൾ, സോപ്പ്, തേയില, പേസ്റ്റ് എന്നിവ ഉപയോഗിക്കുകയില്ലെന്ന പ്രതിജ്ഞ
2003 ആഗസ്റ്റ് 11 : "കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു' എന്ന കേരള പഠനത്തിന്റെ ചോദ്യാവലി രൂപപ്പെടുത്തൽ
2003 സെപ്ത 13 - ഒക്ടോ 2 : ഐക്യം, സമാധാനം, പരമാധികാരം എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കലാജാഥ
2003 നവംബർ 8,9 : ജലം, ജനസഭ-കോഴിക്കോട്
2003 : പാഠം മാസികാ പ്രവർത്തകർക്കെതിരെ കേസ്
2004 മേയ് 22-26 : കുട്ടികളുടെ ദേശീയ സർഗോത്സവം, ആലപ്പുഴ
2005 മാർച്ച് 11-14 : പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരെ 3 ജാഥകൾ
2006 മേയ് : സംഘടനാ പുനർനിർമാണ ചർച്ചകൾക്ക് തുടക്കം.
2006 ജൂൺ 5 : സംസ്ഥാന പരിസ്ഥിതി സംഗമം, തിരുനാവായ
2006 സെപ്തംബർ 21 : 'കേരള പഠനം' പുസ്തകം പ്രകാശനം
2007 മേയ് 1-4 : സ്ത്രീ പദവി പഠനം, സംസ്ഥാന ശിൽപശാല, ഐ.ആർ.ടി.സി
2007 സെപ്തംബർ 1,2,3 : “കേരളത്തെ അറിയുക, കേരളത്തെ മാറ്റുക'- മേഖലകൾ നടത്തിയ പഠന റിപ്പോർട്ടുകൾ വിലയിരുത്തൽ - വെള്ളൂർ, കണ്ണൂർ
2007 സെപ്തംബർ : പാഠം മാസിക കേസ് വിധി
2007 സെപ്തംബർ, ഒക്ടോ : സംസ്ഥാന പരിസ്ഥിതി പഠന കോഴ്‍സ്, പരിസരകേന്ദ്രം, തൃശ്ശൂർ
2007 നവംബർ 9,10,11 : സംസ്ഥാന യുവസംഗമം, മലപ്പുറം
2008 മാർച്ച് : സ്ത്രീ പദവി പഠനം സർവേ
2008 നവംബർ-ഡിസംബർ : ശാസ്ത്ര സാംസ്കാരികോത്സവം
2009 ജൂൺ-ഡിസംബർ : ശാസ്ത്രവർഷം- ശാസ്ത്രക്ലാസ്സുകൾ, കേരളീയശാസ്ത്ര പ്രതിഭകൾ അനുസ്മരണ സെമിനാറുകൾ
2009 ഒക്ടോബർ : ശാസ്ത്രവണ്ടി
2009 ഡിസംബർ 2010 ജനുവരി : ഗലീലിയോ നാടകയാത്ര
2010 ഡിസംബർ 2011 ജനുവരി : പെൺപിറവി നാടകയാത്ര
2011 ജൂൺ : രസതന്ത്രവർഷം ശാസ്ത്രക്ലാസ്സുകൾ<noinclude></noinclude>
nv17xe4zt598tbx07gue55wlvy14ft6
താൾ:Janakeeyasasthra prastanam.pdf/180
106
81024
240009
239990
2026-04-30T17:10:44Z
Peemurali
12614
240009
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" /></noinclude>അനുബന്ധം IV
അംഗത്വം 1962 മുതൽ
{| class="wikitable"
|+ Caption text
|-
! 62-67!! --!! 40!! --
|-
| 67-72|| --|| 200|| --
|-
| 72-75|| --|| 700|| --
|-
| 75-77|| --|| 1200|| --
|-
| 77-78|| --|| 1800|| --
|-
| 78-79|| --|| 2500|| --
|-
| 79-80|| 170|| 3635|| 300
|-
| 80-81|| 181|| 4016|| 306
|-
| 81-82|| 309|| 6163|| --
|-
| 82-83|| 365|| 7319|| 566
|-
| 83-84|| 455|| 9136|| --
|-
| 84-85|| 525|| 11745|| --
|-
| 85-86|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 86-87|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 87-88|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 88-89|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 89-90|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 90-91|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 91-92|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 92-93|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 93-94|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 94-95|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 95-96|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 96--97|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
|}
79-80
170
3635
300
80-81
181
4016
306
81-82
309
6163
82-83
365
7319
566
83-84
455
9136
84-85
525
11745
85-86
658
18013
804
86-87
831
22542
1392
87-88
1059
32217
2295
88-89
1195
37653
3416
89-90
1142
40443
4501
90-91
1764
57323
9068
91-92
2190
66093
12275
92-93
2125
63313
11606
93-94
2059
60007
11229
94-95
1948
62157
10408
95-96
1671
48376
7308
96-97
1567
44035
97-98
1505
42842
7738
98-99
1513
41957
7037
99-2000
1503
42705
7516
2000-01
1477
45051
9024
01-02
1541
45913
10130
02-03
1445
41325
7847
03-04
1376
35342
6866
04-05
1335
36421
6807
05-06
1282
34400
06-07
1196
32926
5994
07-08
1230
32666
7258
183<noinclude></noinclude>
j99rlfgi2in97naqb54x1yflcbw259m
240010
240009
2026-04-30T17:34:34Z
Radhan K Moolad
13275
240010
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" /></noinclude>അനുബന്ധം IV
അംഗത്വം 1962 മുതൽ
{| class="wikitable"
|+ Caption text
|-
! 62-67!! --!! 40!! --
|-
| 67-72|| --|| 200|| --
|-
| 72-75|| --|| 700|| --
|-
| 75-77|| --|| 1200|| --
|-
| 77-78|| --|| 1800|| --
|-
| 78-79|| --|| 2500|| --
|-
| 79-80|| 170|| 3635|| 300
|-
| 80-81|| 181|| 4016|| 306
|-
| 81-82|| 309|| 6163|| --
|-
| 82-83|| 365|| 7319|| 566
|-
| 83-84|| 455|| 9136|| --
|-
| 84-85|| 525|| 11745|| --
|-
| 85-86|| 658 || 18013 || 804
|-
| 86-87|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 87-88|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 88-89|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 89-90|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 90-91|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 91-92|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 92-93|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 93-94|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 94-95|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 95-96|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| 96--97|| യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
|}
86-87
831
22542
1392
87-88
1059
32217
2295
88-89
1195
37653
3416
89-90
1142
40443
4501
90-91
1764
57323
9068
91-92
2190
66093
12275
92-93
2125
63313
11606
93-94
2059
60007
11229
94-95
1948
62157
10408
95-96
1671
48376
7308
96-97
1567
44035
97-98
1505
42842
7738
98-99
1513
41957
7037
99-2000
1503
42705
7516
2000-01
1477
45051
9024
01-02
1541
45913
10130
02-03
1445
41325
7847
03-04
1376
35342
6866
04-05
1335
36421
6807
05-06
1282
34400
06-07
1196
32926
5994
07-08
1230
32666
7258
183<noinclude></noinclude>
t5def48cqmkzg7hihgcfdq26rwxx3sj
240011
240010
2026-04-30T17:50:13Z
Radhan K Moolad
13275
240011
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" /></noinclude>അനുബന്ധം IV
അംഗത്വം 1962 മുതൽ
{| class="wikitable"
|+ Caption text
|-
! 62-67!! --!! 40!! --
|-
| 67-72|| --|| 200|| --
|-
| 72-75|| --|| 700|| --
|-
| 75-77|| --|| 1200|| --
|-
| 77-78|| --|| 1800|| --
|-
| 78-79|| --|| 2500|| --
|-
| 79-80|| 170|| 3635|| 300
|-
| 80-81|| 181|| 4016|| 306
|-
| 81-82|| 309|| 6163|| --
|-
| 82-83|| 365|| 7319|| 566
|-
| 83-84|| 455|| 9136|| --
|-
| 84-85|| 525|| 11745|| --
|-
| 85-86|| 658 || 18013 || 804
|-
| 86-87|| 831 || 22542 || 1392
|-
| 87-88|| 1059 || 32217 || 2295
|-
| 88-89|| 1195 || 37653 || 3416
|-
| 89-90|| 1142 || 40443 || 4501
|-
| 90-91|| 1764 || 57323 || 9068
|-
| 91-92|| 2190 || 66093 || 12275
|-
| 92-93|| 2125 || 63313 || 11606
|-
| 93-94|| 2059 || 60007 || 11229
|-
| 94-95|| 1948 || 62157 || 10408
|-
| 95-96|| 1671 || 48376 || 7308
|-
| 96-97 || 1567 || 44035 || -
|-
| 97-98 || 1505 || 42842 || 7738
|-
| 98-99 || 1513 || 41957 || 7037
|-
| 99-2000 || 1503 || 42705 || 7516
|-
| 2000-01 || 1477 || 45051 || 9024
|-
| 01-02 || 1541 || 45913 || 10130
|-
| 02-03 || 1445 || 41325 || 7847
|-
| 03-04 || 1376 || 35342 || 6866
|-
| 04-05 || 1335 || 36421 || 6807
|-
| 05-06 || 1282 || 34400 || -
|-
| 06-07 || 1196 || 32926 || 5994
|-
| 07-08 || 1230 || 32666 || 7258
|-
| വർഷം || യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
| വർഷം || യൂണിറ്റുകൾ || ആകെ || സ്ത്രീ
|-
|}<noinclude></noinclude>
pnxmiuuu12jmvud7q6wulv5bwuvw8nx
240012
240011
2026-04-30T17:50:51Z
Radhan K Moolad
13275
240012
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" /></noinclude>അനുബന്ധം IV
അംഗത്വം 1962 മുതൽ
{| class="wikitable"
|+ Caption text
|-
! 62-67!! --!! 40!! --
|-
| 67-72|| --|| 200|| --
|-
| 72-75|| --|| 700|| --
|-
| 75-77|| --|| 1200|| --
|-
| 77-78|| --|| 1800|| --
|-
| 78-79|| --|| 2500|| --
|-
| 79-80|| 170|| 3635|| 300
|-
| 80-81|| 181|| 4016|| 306
|-
| 81-82|| 309|| 6163|| --
|-
| 82-83|| 365|| 7319|| 566
|-
| 83-84|| 455|| 9136|| --
|-
| 84-85|| 525|| 11745|| --
|-
| 85-86|| 658 || 18013 || 804
|-
| 86-87|| 831 || 22542 || 1392
|-
| 87-88|| 1059 || 32217 || 2295
|-
| 88-89|| 1195 || 37653 || 3416
|-
| 89-90|| 1142 || 40443 || 4501
|-
| 90-91|| 1764 || 57323 || 9068
|-
| 91-92|| 2190 || 66093 || 12275
|-
| 92-93|| 2125 || 63313 || 11606
|-
| 93-94|| 2059 || 60007 || 11229
|-
| 94-95|| 1948 || 62157 || 10408
|-
| 95-96|| 1671 || 48376 || 7308
|-
| 96-97 || 1567 || 44035 || -
|-
| 97-98 || 1505 || 42842 || 7738
|-
| 98-99 || 1513 || 41957 || 7037
|-
| 99-2000 || 1503 || 42705 || 7516
|-
| 2000-01 || 1477 || 45051 || 9024
|-
| 01-02 || 1541 || 45913 || 10130
|-
| 02-03 || 1445 || 41325 || 7847
|-
| 03-04 || 1376 || 35342 || 6866
|-
| 04-05 || 1335 || 36421 || 6807
|-
| 05-06 || 1282 || 34400 || -
|-
| 06-07 || 1196 || 32926 || 5994
|-
| 07-08 || 1230 || 32666 || 7258
|-
|}<noinclude></noinclude>
nbtpw1z9ptn6ti1eo278q84fqq4e7hw
240013
240012
2026-04-30T17:51:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
240013
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം IV
അംഗത്വം 1962 മുതൽ
{| class="wikitable"
|+ Caption text
|-
! 62-67!! --!! 40!! --
|-
| 67-72|| --|| 200|| --
|-
| 72-75|| --|| 700|| --
|-
| 75-77|| --|| 1200|| --
|-
| 77-78|| --|| 1800|| --
|-
| 78-79|| --|| 2500|| --
|-
| 79-80|| 170|| 3635|| 300
|-
| 80-81|| 181|| 4016|| 306
|-
| 81-82|| 309|| 6163|| --
|-
| 82-83|| 365|| 7319|| 566
|-
| 83-84|| 455|| 9136|| --
|-
| 84-85|| 525|| 11745|| --
|-
| 85-86|| 658 || 18013 || 804
|-
| 86-87|| 831 || 22542 || 1392
|-
| 87-88|| 1059 || 32217 || 2295
|-
| 88-89|| 1195 || 37653 || 3416
|-
| 89-90|| 1142 || 40443 || 4501
|-
| 90-91|| 1764 || 57323 || 9068
|-
| 91-92|| 2190 || 66093 || 12275
|-
| 92-93|| 2125 || 63313 || 11606
|-
| 93-94|| 2059 || 60007 || 11229
|-
| 94-95|| 1948 || 62157 || 10408
|-
| 95-96|| 1671 || 48376 || 7308
|-
| 96-97 || 1567 || 44035 || -
|-
| 97-98 || 1505 || 42842 || 7738
|-
| 98-99 || 1513 || 41957 || 7037
|-
| 99-2000 || 1503 || 42705 || 7516
|-
| 2000-01 || 1477 || 45051 || 9024
|-
| 01-02 || 1541 || 45913 || 10130
|-
| 02-03 || 1445 || 41325 || 7847
|-
| 03-04 || 1376 || 35342 || 6866
|-
| 04-05 || 1335 || 36421 || 6807
|-
| 05-06 || 1282 || 34400 || -
|-
| 06-07 || 1196 || 32926 || 5994
|-
| 07-08 || 1230 || 32666 || 7258
|-
|}<noinclude></noinclude>
e7etc082chjlkoo26zyppkcddeml5ax
താൾ:Janakeeyasasthra prastanam.pdf/87
106
81046
240014
239952
2026-04-30T17:55:47Z
Radhan K Moolad
13275
240014
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{c|{{xxx-larger|9}}}}
{{c|{{xxx-larger|ബാലവേദികൾ}}}}
വടക്കേ ഇന്ത്യയിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വ്യാപ്തിയും ആഴവും വർധിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ബാലോത്സവങ്ങളും (പഠനം പാൽപ്പായസം) ബാലവേദികളും (Bal Manch). അതും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ്. 1987ൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ വച്ചാണ് കേരളം ഈ ഉപകരണത്തെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സമർപ്പിക്കുന്നത്. എന്നാൽ പരിഷത്തിന് ഇത് കിട്ടിയത് ''അന്തർ ഭാരതി'' എന്ന സംഘടനയിലുടെയും അതിന്റെ ദക്ഷിണേന്ത്യൻ സംഘാടകനായ അബ്ദുൾഭായിയിലുടെയുമാണ്. 1983ൽ ആണ് അബ്ദുൾ ഭായ് തിരുവനന്തപുരത്ത് വന്ന് പരിഷത്ത് പ്രവർത്തകരെ കാണുകയും മധുരയിൽ വച്ചു നടത്താൻ പോകുന്ന ബാലോത്സവത്തിൽ - മറ്റെന്തോ പേരാണ് അദ്ദേഹം പറഞ്ഞത് - കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്. അതനുസരിച്ച് വി.കെ.ശശിധരൻ, അപ്പുക്കുട്ടൻ നായർ (അപ്പു അണ്ണൻ), എഴുകോൺ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികളെ മധുരയ്ക്ക് അയയ്ക്കുകയുണ്ടായി. ആറുദിവസത്തെ ക്യാമ്പായിരുന്നു അത്. പുറമെനിന്നു വന്ന കുട്ടികൾ മധുരയിൽ നിന്നുള്ള ആതിഥേയരായ കുട്ടികളുടെ വീടുകളിൽ, അവിടത്തെ അംഗം പോലെ താമസിച്ചു. ആതിഥേയ കുട്ടികളുടെ അച്ഛനമ്മമാർ അതിഥിക്കുട്ടികളുടെയും അച്ഛനമ്മമാരായി ഒരാഴ്ചത്തേക്ക്. പ്രാതൽ കഴിപ്പിച്ച് ഉച്ചഭക്ഷണപ്പൊതിയുമായി അവർ രണ്ടുകൂട്ടരെയും ഉത്സവസ്ഥലത്തേക്ക് - ഒരു സ്കൂൾ - എത്തിക്കുന്നു. അവിടെ ഉത്സവം തന്നെ. അലങ്കാരങ്ങൾ. സ്വാതന്ത്ര്യം.. ഒരു മുറിയിൽ പെയിന്റ്, ബ്രഷ്, കടലാസ്, മറ്റൊന്നിൽ കളിമണ്ണ് കുഴച്ചത്, ഇനിയൊന്നിൽ പപ്പറ്റുകൾ ഉണ്ടാക്കാൻ വേണ്ട പൾപ്പ് മുതലായവ, മറ്റൊന്നിൽ പാട്ട്, വേറൊന്നിൽ നാടകം... ഏതു കുട്ടിക്കും<noinclude></noinclude>
rsewhoigckxbfe5d5ql3u8y9pc5fwrt
താൾ:Janakeeyasasthra prastanam.pdf/21
106
81093
240023
239764
2026-05-01T10:11:16Z
Shajiarikkad
1345
240023
proofread-page
text/x-wiki
<noinclude><pagequality level="4" user="Hardika Kunju" /></noinclude>''ലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്രസാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതുഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്."''
=== നാടുവാഴിത്ത സംസ്കാരത്തിനെതിരായ പോരാട്ടം ===
അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാരമര്യാദകൾ പരിഷ്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ് ജാതി'കളിൽപ്പെട്ടവർ മറ്റൊന്നിനുകൂടി യത്നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള' സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ “ബൂർഷ്വാ” ഉൽപതിഷ്ണുത്വത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ശ്രീനാരായണന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വചനത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു.
കെ. അയ്യപ്പന്റെ “ശാസ്ത്രദശകം” അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യപ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിന് പ്രത്യക്ഷോദാഹരണമാണ്.
ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനം, ശാസ്ത്രസാഹിത്യം മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് നിയതമായ അർഥത്തോടെയാണ്. ജനകീയ ശാസ്ത്രമെന്നത് ജനപ്രിയശാസ്ത്രവും (popular science) കടുംശാസ്ത്രവും (rigorous science) രണ്ടും ചേർന്നതാണ്. ജനകീയമെന്ന വിശേഷണത്തിന് ആഴത്തിലുള്ള അർഥമുണ്ട്. ഒരു സവിശേഷ ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണത്. മാനവസമൂഹത്തെ അത് രണ്ടുവൻചേരികളായി കാണുന്നു: (i) തുടർച്ചയായി കേവലമായോ ആപേക്ഷികമായോ ദരിദ്രവൽക്കരിക്കപ്പെടുകയോ, ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, (ii) അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം. ഈ രണ്ടാമത് പറഞ്ഞ കൂട്ടരുടെ നിയന്ത്രണത്തിലാണ് ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്ന്, അറിവിന്റെ ഉടമകൾ (Intellectual Property Owners) അവരാണ്. 'ജനകീയം' എന്ന വിശേഷണം സൂചിപ്പിക്കുന്നത് ആദ്യവിഭാഗക്കാരോട്, ദരിദ്ര<noinclude></noinclude>
jmw039ymf0silggaqndw3q9lfjjf36i
താൾ:Janakeeyasasthra prastanam.pdf/178
106
81107
240006
239967
2026-04-30T16:55:11Z
Radhan K Moolad
13275
240006
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>1990 : യുനെസ്കോയുടെ കിങ്ങ് സെജോങ്ങ് - സാക്ഷരതാ അവാർഡ് ലഭിച്ചു.
1990 മെയ് 20-22 : "ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' - ജലസംരക്ഷണ ജാഥ
1991 : പഞ്ചായത്ത് വിഭവഭൂപട സർവ
1992 മാർച്ച് 3 : 'Health and Development in Rural Kerala' പ്രകാശനം (ആരോഗ്യസർവെയുടെ ഫലം)
1992 ആഗസ്റ്റ് 2 : സ്വാശ്രയസമിതി രൂപീകരണം
1993 മാർച്ച് 8 ഏപ്രിൽ 8 : അഖിലേന്ത്യാ സമതാ ജാഥകൾ
1993 ഒക്ടോ 2 നവംബർ 7 : പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയ ജാഥ
1994 ഏപ്രിൽ 15 : ഗാട്ട് കരാറിനെതിരെ കരിദിനം
1994 : കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
1995 ഏപ്രിൽ മെയ് : പഞ്ചായത്തീരാജ് ക്ലാസുകൾ
1995 ആഗസ്റ്റ് 8 - 22 : പഞ്ചായത്തീരാജ് ജാഥകൾ
1995 ഒക്ടോബർ 2,3 : പ്രാദേശികാസൂത്രണം - സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
1995 നവംബർ 18 : ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
1996 ഡിസംബർ 9 : റൈറ്റ് ലൈവ്‍ലിഹുഡ് (ബദൽ നൊബേൽ സമ്മാനം) അവാർഡ് ലഭിച്ചു.
1998 മെയ് 29 : ദുബായ് ആർട്ട് ലൗവേഴ്‍സ് അസോസിയേഷൻ അവാർഡ് ലഭിച്ചു.
1998 ജൂൺ 13 : ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
1999 ഡിസംബർ 8,9 : മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്നേഹസംഗമം
1999 : പി.പി.സി റജിസ്റ്റർ ചെയ്തു
2000 നവം 30 ഡിസംബർ 1 : കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ
2000 ഡിസംബർ 4-8 : ജനാരോഗ്യസഭ - ഡാക്ക
2001 ഒക്ടോബർ 20 : വികസന കൺവെൻഷൻ - തിരുവനന്തപുരം
2002 ഡിസംബർ 26 - 29 : കേരള സംഗമം
2003 ജനുവരി : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേ<noinclude></noinclude>
q7gf2ycy9rojajuohr4mcusxng27s3h
താൾ:Janakeeyasasthra prastanam.pdf/160
106
81174
239991
239984
2026-04-30T14:42:55Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239991
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude> '''എന്തല്ല പരിഷത്ത്'''
* പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷത്ത് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷെ, രാഷ്ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
* പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് കേവല സാംസ്കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല,
* പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാന പരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്നങ്ങൾ, നാടിന് ചേർന്ന സാങ്കേതികവിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
*പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല
* പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിത വിക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(82 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
* യഥാർഥത്തിൽ പരിഷത്ത് ഇതെല്ലാമാണ്. മറ്റു പലതും കൂടിയാണ്. പരിഷത്തിന് രാഷ്ട്രീയമുണ്ട്. ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോടുള്ള പക്ഷപാതിത്തമാണ് അതിന്റെ രാഷ്ട്രീയം.
* ഉൽപാദനവർധനവ് അതിന്റെ ലക്ഷ്യമാണ്. പക്ഷെ എന്തിന്റെ ഉൽപാദനം എന്ന ചോദ്യം അത് ചോദിക്കുന്നു.<noinclude></noinclude>
0oa8defmv5nzfrtwnvjcafb5czw8ac8
239992
239991
2026-04-30T14:43:48Z
Radhan K Moolad
13275
239992
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
'''എന്തല്ല പരിഷത്ത്'''
* പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷത്ത് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷെ, രാഷ്ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
* പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് കേവല സാംസ്കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല,
* പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാന പരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്നങ്ങൾ, നാടിന് ചേർന്ന സാങ്കേതികവിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
*പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല
* പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിത വിക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(82 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
* യഥാർഥത്തിൽ പരിഷത്ത് ഇതെല്ലാമാണ്. മറ്റു പലതും കൂടിയാണ്. പരിഷത്തിന് രാഷ്ട്രീയമുണ്ട്. ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോടുള്ള പക്ഷപാതിത്തമാണ് അതിന്റെ രാഷ്ട്രീയം.
* ഉൽപാദനവർധനവ് അതിന്റെ ലക്ഷ്യമാണ്. പക്ഷെ എന്തിന്റെ ഉൽപാദനം എന്ന ചോദ്യം അത് ചോദിക്കുന്നു.<noinclude></noinclude>
hlt0o3d269o84zow2rbgjulx6iru8qt