വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.26 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:VairudhyatmakaBhowthikaVadam.djvu/29 106 19947 240046 172068 2026-05-01T12:00:48Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240046 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|വർഷം|പ്രകാശവർഷം}} ദൂരംവരെ 'കാണാൻ' കഴിഞ്ഞിട്ടുണ്ട്. (അവിടെ നാം ഇപ്പോൾ നാം കാണുന്നത് 1000 കോടി കൊല്ലങ്ങൾ മുമ്പെ നടന്ന സംഭവങ്ങളായിരിക്കും! ഇപ്പോൾ എന്ന വാക്കുതന്നെ അർഥമില്ലാതായിത്തീരുന്നു!) കോടി കോടിക്കണക്കിന് ഗാലക്സികളുണ്ടവിടെ. അത്ഭുതകരമായ മറ്റൊന്നുകൂടി ജ്യോതിശാസ്ത്രജ്ഞർ കണ്ടു; എല്ലാ ഗാലക്സികളും നമ്മിൽ നിന്നും, അവ തമ്മിൽ തമ്മിലും അതിവേഗത്തിൽ അകന്ന് അകന്ന് പൊയ്കൊണ്ടിരിക്കുകയാണ് എന്ന്. അതായത് പ്രപഞ്ചമാകെ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. ഏറ്റവും അകലെയായി കണ്ടിട്ടുള്ള ഗാലക്സി സെക്കന്റിൽ ഒരു ലക്ഷത്തിലധികം കിലോമീറ്റർ വേഗത്തിൽ നമ്മിൽ നിന്ന്, അല്ലെങ്കിൽ നാം അവയിൽ നിന്ന്, അകന്നു പോകുന്നു. നമ്മുടെ ഗാലക്സിയോടും സൗരയൂഥത്തോടും ഭൂമിയോടും ഒപ്പം നാമും ഈ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ നാം അറിയാതെതന്നെ എത്രയധികം ചലനങ്ങൾക് വിധേയമാകുന്നെന്നോ! മനുഷ്യനടക്കമുള്ള എല്ലാ ദ്രവ്യരൂപങ്ങളുടെയും അടിസ്ഥാനകണികകളായ അണുക്കളും അവയുടെ നിർമാണഘടകങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യുട്രോൺ എന്നീ കണികകളും സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനുപുറമെ നാം ഭൂമിക്കുചുറ്റും മണിക്കൂറിൽ 1600 കിലോമീറ്റർ വേഗത്തിലും ഭൂമിയോടൊപ്പം ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും മണിക്കൂറിൽ പത്തുലക്ഷം കിലോമീറ്റർ വേഗത്തിലും ചലിച്ചുകൊണ്ടിരിക്കുകയാണ്. ''ചലനമില്ലാത്ത ദ്രവ്യമില്ല-ദ്രവ്യത്തിന്റെ നിലനിൽപിനെ രൂപംതന്നെ ചലനമാണ്, ചലനം സാർവത്രികമാണ്, കേവലമാണ്, സ്ഥിരാവസ്ഥ ആപേക്ഷികം മാത്രമാകുന്നു.'' {{larger|'''ചലനത്തിന്റെ രൂപങ്ങൾ'''}} മുകളിൽ നാം ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തിന്റെ ചലനത്തെ മാത്രമേ പരിഗണിക്കുകയുണ്ടായുള്ളൂ. ദ്രവ്യത്തിന് നാം കൂടുതൽ വ്യാപകമായ ഒരു നിർവചനമാണല്ലോ കൊടുത്തിരിക്കുന്നത്. ചലനത്തിന്റേയും അർഥവ്യാപ്തി കൂട്ടേണ്ടതുണ്ട്. മൗലികകണങ്ങളുടെയും ഭൗതികമായ ചലനത്തെ നാം കാണുകയുണ്ടായി. വസ്തുക്കളൂടെയും ഭൂമി മുതലായ ഗോളങ്ങളുടെയും യാന്ത്രികചലനങ്ങളും നാം കാണുകയുണ്ടായി. പദാർഥങ്ങളിൽ വരുന്ന രാസമാറ്റങ്ങളും ജീവികളിലെ ജനനം, വളർച, നാശം തുടങ്ങിയ ജീവശാസ്ത്രപരമായ മാറ്റങ്ങളും മനുഷ്യസമൂഹങ്ങളിൽ സംസ്കാരം, ഭരണസംവിധാനം, ഭാഷ, മൂല്യങ്ങൾ ആദിയായവയിൽ വരുന്ന മാറ്റങ്ങളും എല്ലാം സാമാന്യമായ ചലനത്തിന്റെ രൂപങ്ങളാണ്. വിറകു കത്തുന്നതും ഭക്ഷണം ദഹിക്കുന്നതും ഭാഷ {{hws|പഠിക്കു|പഠിക്കുന്നതും|hyph}}<noinclude><references/>{{ന|30}}</noinclude> m51smlv8gnn9r7tgic50mx9j3c0sudv താൾ:VairudhyatmakaBhowthikaVadam.djvu/30 106 19948 240047 172070 2026-05-01T12:22:27Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240047 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ന്നതും|പഠിക്കുന്നതും}} പുതിയ കലാശിൽപങ്ങൾക് രൂപം കൊടുക്കുന്നതും ഉൽപാദനസമ്പ്രദായങ്ങൾ മാറ്റുന്നതും എല്ലാം വ്യാപകമായ അർഥത്തിൽ ചലനമാണ്. ''എല്ലാത്തരത്തിലുള്ള മാറ്റത്തിന്റെയും പൊതുവായ പേരാണ് ചലനം.'' {{larger|'''സമയം'''}} ദ്രവ്യത്തിന്റെ വിവിധ രൂപങ്ങളെപ്പറ്റിയുള്ള ചർചയിൽ നാം സമയത്തിനെയും സ്പേസിനെയും പറ്റി പരാമർശിക്കുകയുണ്ടായി. ഇവയുടെ സ്വഭാവം എന്തെന്ന് കുറച്ചു കൂടി വിശദമായി പരിശോധിക്കാം. എന്താണ് സമയം? വിഷമം പിടിച്ചോരു ചോദ്യമാണത്. എത്രയായി സമയം എന്നുചോദിച്ചാൽ എളുപ്പത്തിൽ ഉത്തരം പറയാം. പക്ഷേ, എന്താണ് സമയം എന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകുക? മലയാളഭാഷയിലും ''സമയം'', ഇംഗ്ലീഷിൽ ''ടൈം'', റഷ്യനിൽ ''വ്റേമ്യ'' തുടങ്ങി ഓരോ ഭാഷയിൽ ഇപ്രകാരമൊരു വാക്കുണ്ട്. എന്താണത് സൂചിപ്പിക്കുന്നതെന്ന് നോക്കാം. സെക്കന്റ്, മണിക്കൂറ്, ദിവസം, കൊല്ലം മുതലായ മാത്രകൾകൊണ്ട് നാം സമയത്തെ അളക്കുന്നു. 'ഇപ്പോൾ', 'അപ്പോൾ', 'എപ്പോൾ', 'എന്ന്', 'മുമ്പ്', 'പിന്നീട്'... തുടങ്ങി നിരവധി വാക്കുകൾകൊണ്ട് സമയത്തിന്റെ ആപേക്ഷികത്വത്തെ സൂചിപ്പിക്കുന്നു. എന്താണ് ഈ പദങ്ങളെല്ലാം കുറിക്കുന്നത്? കേവലമായ സമയം? എന്താണ് ആപേക്ഷികമായ സമയം? നമുക്ക് പരിശോധിക്കാം. നമുക്കേറ്റവും പരിചയമുള്ളതും മനുഷ്യൻ ഏറ്റവും ആദ്യമായി മനസിലാക്കിയതും ആയ സമയത്തിന്റെ മാത്ര 'ദിവസം' ആണ്. ഭൂമി സ്പേസിൽ ഒരു തവണ കറങ്ങിത്തീരുമ്പോൾ ഒരു '' ദിവസം'' കഴിഞ്ഞു എന്നു പറയുന്നു. ഒരു തവണ കറങ്ങി എന്നു നാം അറിയുന്നത് സാധാരണയായി സൂര്യനെ നോക്കിയാണ്. സൂര്യോദയം മുതൽ സൂര്യോദയം വരെയുള്ള ഈ സമയത്തെ 'സൗരദിനം' എന്ന് വിളിക്കുന്നു. ഭൂമി ആകെത്തന്നെ സൂര്യനുചുറ്റും സഞ്ചരിക്കുന്നതിനാൽ യഥാർഥത്തിൽ സൂര്യോദയം കഴിഞ്ഞ് സ്പേസിൽ പൂർണമായി ഒരു തവണ കറങ്ങുന്നതിന് മുമ്പുതന്നെ അടുത്ത സൂര്യോദയം ഉണ്ടാകുന്നതാണ്. ദൂരെയുള്ള ഏതെങ്കിലും ഒരു നക്ഷത്രത്തെ നോക്കിയാണ് ഭൂമിയുടെ കറക്കം നിർണയിക്കുന്നതെങ്കിൽ കൂടുതൽ ശരിയായ ദിവസം കിട്ടും. ഇതിന് 'നാക്ഷത്രദിനം' എന്നു പറയുന്നു. നാക്ഷത്രദിനം സൗരദിനത്തെക്കാൾ 4 മിനിറ്റ് നീണ്ടതാണ്. സാധാരണ ആവശ്യങ്ങൾക് നാം ഈ വ്യത്യാസം കണക്കിലെടുക്കാറില്ല. ഒരു ദിവസത്തെ 24 ആയി ഭാഗിച്ചാൽ മണിക്കൂറും അതിന്റെ 60 ആയി ഭാഗിച്ചാൽ മിനിറ്റും അതിനെ 60 ആയി ഭാഗിച്ചാൽ സെക്കന്റും കിട്ടുമെന്ന് നമുക്കറിയാം. അതുപോലെ ഭൂമി സൂര്യനുചുറ്റും ഒരു തവണ സഞ്ചരിക്കുമ്പോൾ ഒരു കൊല്ലം കഴിഞ്ഞുവെന്ന് നാം പറയുന്നു. അതിന്റെ 12 ൽ ഒന്നാണ് മാസം. ''അങ്ങനെ നമുക്ക് പരിചയമുള്ള എല്ലാ സമയമാത്രകളുടെയും അടിസ്ഥാനം ഭൂമിയുടെ ചലനമാണ്''. തൂക്കിയിട്ട പെൻഡുലത്തിന്റെയോ വാച്ചിന്റെ ബാലൻസ് ചക്രത്തിന്റെയോ ആട്ടത്തെ അടിസ്ഥാനമാക്കിയും സമയത്തെ കുറിക്കാവുന്നതാണ്.<noinclude><references/>{{ന|31}}</noinclude> d1nzz8iqysu2dlh28uuy5za0diosyeu താൾ:VairudhyatmakaBhowthikaVadam.djvu/31 106 19961 240048 172071 2026-05-01T12:30:23Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240048 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ശാസ്ത്രവും സാങ്കേതികവിദ്യകളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയും സാമൂഹ്യ വ്യവസ്ഥകൾ അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്യുന്നതിനാൽ ഒരുവേള ഒരു മൂന്നാം ആഗോളയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൊട്ടിക്കപ്പെടുന്ന അണുബോമ്പുകളും ഹൈഡ്രജൻബോമ്പുകളും ഭൂമുഖത്തെ ജീവജാലങ്ങൾക് നിവാസയോഗ്യമല്ലാതാക്കിത്തീർകുമെന്നും അവശേഷിക്കുന്ന മനുഷ്യർക് ഭൂമിക്കുള്ളിൽ വളരെ ആഴത്തിൽ ഗുഹകൾ നിർമിച്ച് വായുവും വെള്ളവും {{SIC|വിദ്യച്ഛക്തിയും|വിദ്യുച്ഛക്തിയും}} ഭക്ഷ്യസാധനങ്ങളും എല്ലാം സംഭരിച്ച്, ദശാബ്ദങ്ങളും നൂറ്റാണ്ടുകൾതന്നെയും അവിടെ ജീവിക്കേണ്ടിവന്നേക്കാമെന്നും പല ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഭയപ്പെടുന്നുണ്ട്. മനുഷ്യസമൂഹത്തെ ഭയാനകമായ ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനാണ് നാം ശ്രമിക്കുന്നതും. പക്ഷേ ഇവിടെ മറ്റൊരു സംഗതിയാണ് നമ്മുടെ പ്രശ്നം; നിർഭാഗ്യവശാൽ മനുഷ്യർക് ഇത്തരം ഭൂഗർഭവാസം സ്വീകരിക്കേണ്ടിവന്നു എന്ന് കരുതുക. അവിടെ സൂര്യോദയവുമില്ല, സൂര്യാസ്തമയവുമില്ല, നക്ഷത്രങ്ങളുമില്ല. ദിവസവും കൊല്ലവും ഒന്നുമില്ല. അപ്പോൾ സമയമറിയുന്നതെങ്ങനെ? വാച്ചുനോക്കി സമയമറിയാം; അതനുസരിച്ച് ദിനചര്യകൾ നടത്തുകയും ചെയ്യാം. വാച്ച് കേടുവരികയോ നിന്നുപോകുകയോ ചെയ്താലോ? ഞാത്തിയിട്ടിരിക്കുന്ന ഒരു പെൻഡുലം, അതിന്റെ ഒരു ആട്ടത്തിനുവേണ്ട സമയം ഒരു 'സെക്കന്റ്', ഇത് നമ്മുടെ ഇപ്പോഴത്തെ സെക്കന്റ് ആയിക്കൊള്ളണമെന്നില്ല. 100 സെക്കന്റ് 1 'മിനിറ്റ്', 100 'മിനിറ്റ്' 1 മണിക്കൂർ, നൂറു മണിക്കൂർ 1 'ദിവസം',100 ദിവസം 1'വർഷം'....ഇങ്ങനെ വേണമെങ്കിൽ സമയത്തെ നിർവചിക്കാം. അതനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുകയും ചെയ്യാം. ''ഇവിടെ സമയത്തിന്റെ അടിസ്ഥാനം പെൻഡുലത്തിന്റെ ആട്ടമാണ്.'' ആധുനികശാസ്ത്രലോകം സമയത്തിന്റെ ഏറ്റവും നിഷ്കൃഷ്ടമായ മാത്രയായി സ്വീകരിച്ചിട്ടുള്ളത് മറ്റൊന്ന്, എല്ലാ വസ്തുക്കളിലേയും തൻ‌മാത്രകളും അണുക്കളും സദാ കമ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറയുകയുണ്ടായല്ലോ. ഒരു നിശ്ചിത താപനിലയിൽ സീസിയത്തിന്റെ അണുക്കൾക്ക് 9 19 26 31 77 6 (ഉദ്ദേശം 920 കോടി) തവണ കമ്പിക്കുവാൻ‌വേണ്ട സമയത്തെ ഒരു സെക്കന്റ് എന്ന് നിർവചിച്ചിരിക്കുന്നു. ഇപ്രകാരം വികൃതമായ ഒരു സംഖ്യകൊടുത്തിരിക്കുന്നത് ഇന്ന് പരിചയമുള്ള നക്ഷത്രസെക്കന്റിന് തുല്യമാക്കാനാണ്. ഭൂഗർഭവാസം അനുഷ്ടിക്കേണ്ടിവരുന്ന മനുഷ്യർക്, 1000 കോടി കമ്പനങ്ങൾക്ക് വേണ്ടിവരുന്ന സമയം ഒരു സെക്കന്റ് എന്നെടുത്താലും വിരോധമില്ല. ''ഇവിടെ സമയനിർവചനത്തിന് അടിസ്ഥാനമായിട്ടുള്ളത് അണുവിന്റെ കമ്പനമാണ്.'' വേറേ വിധങ്ങളിലും സമയത്തെ നിർണയിക്കാവുന്നതാണ്. ഉദാഹരണത്തിന്, ദൃശ്യപ്രകാശത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള {{SIC|വിദുത്കാന്തതരംഗത്തിനോ|വിദ്യുത്കാന്തതരംഗത്തിനോ}} 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുവാൻ വേണ്ട സമയത്തിനെ<noinclude><references/>{{ന|32}}</noinclude> msd2qp13adcelo0bi31mm9txowjulh2 താൾ:VairudhyatmakaBhowthikaVadam.djvu/46 106 19966 240066 172087 2026-05-01T13:40:07Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240066 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ഹലും|താജ്മഹലും}} രവിവർമയുടെയും ദാവിൻചിയുടെയും ചിത്രങ്ങളും കൂറ്റൻ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ സൃഷ്ടിച്ചെടുക്കാൻ കഴിവുള്ള തികച്ചും പരിപൂർണമായ, മനുഷ്യക്കൈ രൂപംകൊണ്ടത്. പക്ഷേ, കയ്യിനുമാത്രം സ്വതന്ത്രമായി വികാസം കൊള്ളാൻ ആകില്ലല്ലോ. പൂർണവും തികച്ചും സങ്കീർണവും ആയ മനുഷ്യനെന്ന ജീവിയുടെ ഒരു ഭാഗം മാത്രമാണത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൻ മേൽ കയ്യിന്റെ വികാസം ചെലുത്തിയിട്ടുള്ള സ്വാധീനവും വളരെ പ്രധാനമാണ്. കയ്യിന്റെ വികാസവും അധ്വാനവും കൂടിച്ചേർന്നപ്പോൾ പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ ശക്തി വർധിച്ചു വന്നു. ഓരോ ഘട്ടത്തിലും മനുഷ്യന്റെ ചക്രവാളം കൂടുതൽ കൂടുതൽ വികസ്വരമായിക്കൊണ്ടിരുന്നു. പ്രകൃതിയിലെ പദാർഥങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ചുള്ള, അതുവരെ അറിയപ്പെടാത്ത പല വിവരങ്ങളും അവൻ നേടിക്കൊണ്ടിരുന്നു. അതേസമയം, മനുഷ്യർ അന്യോന്യം സഹായിക്കാനും കൂട്ടായ പ്രവർതനങ്ങളിൽ ഏർപെടാനും ഈ കൂട്ടായ പ്രവർതനങ്ങളിൽ നിന്ന് ഓരോ വ്യക്തിക്കും പ്രയോജനകരമായ നേട്ടങ്ങൾ ലഭ്യമാകാനും തുടങ്ങി. ഇതിന്റെ ഫലമായി സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള അടുപ്പം കൂടിക്കൂടിവന്നു. അങ്ങനെ മനുഷ്യർക് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയണം എന്ന നില വന്നു. വാനരന്റെ അവികസിത കണ്ഠം കൂടുതൽ വികസിക്കുകയും ക്രമേണ വായയിലെ അവയവങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്പഷ്ടമായ ശബ്ദങ്ങൾ ഉച്ചരിക്കാൻ പഠിക്കുകയും ചെയ്തു. അധ്വാനവും ഭാഷയും കൂടിച്ചേർന്നാണ് പടിപടിയായി വാനരന്റെ അവികസിത തലച്ചോറിൽ നിന്ന് കൂടുതൽ വികസിതവും പൂർണവും ആയ മനുഷ്യന്റെ തലച്ചോറിലേക്കുള്ള പരിണാമത്തിന് വഴിതെളിച്ചത്. തലച്ചോറിന്റെ വികാസത്തോടൊപ്പം അതിനോട് ഏറ്റവും അടുത്ത് ബന്ധപ്പെട്ട സംവേദനേന്ദ്രിയങ്ങളുടെ വികാസവും നടന്നു. ഭാഷക്കുണ്ടായ വികാസവും ശ്രവണാവയവങ്ങൾ കൂടുതൽ പരിഷ്കരിക്കപ്പെടാൻ കാരണമായതുപോലെ, തലച്ചോറിന്റെ വികാസം അതിനോട് ബന്ധപ്പെട്ട എല്ലാ ഇന്ദ്രിയങ്ങളുടെയും വളർചക്ക് കളമൊരുക്കി. ബുദ്ധിശക്തിയുടെയും (തലച്ചോറിന്റെയും) അതിനോട് ബന്ധപ്പെട്ട ഇന്ദ്രിയങ്ങളുടെയും വികാസം കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്ന ഒരു ബോധമണ്ഡലത്തിന്റെ ആവിർഭാവം, കാര്യങ്ങളെ വേർതിരിച്ചുകാണാനും അമൂർതമായി ചിന്തിക്കാനും വിലയിരുത്താനുമുള്ള കഴിവ്- എന്നിവയുടെ പ്രതിപ്രവർതനം‌മൂലം അധ്വാനവും ഭാഷയും കൂടുതൽ കൂടുതൽ വികസിച്ചു വന്നു. വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം പൂർതിയായിട്ടും ഈ വികാസം നിലക്കുകയുണ്ടായില്ല. ചില പ്രത്യേക ദിശകളിലൂടെ നയിക്കപ്പെട്ടുകൊണ്ട് ശക്തിമത്തായി മുന്നോട്ടുപോവുകയും അവസാനം തികച്ചും പൂർണനായ ഒരു മനുഷ്യനോടൊപ്പം സമൂഹം എന്ന ഒരു പുതിയ ഘടകം നിലവിൽവരികയും ചെയ്തു. മറ്റു ജീവികളിൽ നിന്ന് രക്ഷപ്പെടുക എന്നതിനുപകരം അവ മനുഷ്യരിൽ നിന്ന് രക്ഷപ്പെടുക എന്ന സ്ഥിതിവിശേഷവും ഇതോടെ സംജാതമായി<noinclude><references/>{{ന|47}}</noinclude> ka5tubeys277wr7oq31yfsyq634dtf5 താൾ:VairudhyatmakaBhowthikaVadam.djvu/47 106 19967 240068 172088 2026-05-01T13:44:26Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240068 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>-നായാട്ടിന്റെയും മീൻപിടുത്തത്തിന്റെയും ആവിർഭാവം. സസ്യഭക്ഷണത്തിൽ നിന്ന് മാംസഭക്ഷണത്തിലേക്കുള്ള പരിവർത്തനത്തെയും ഇത് കുറിക്കുന്നു. മാംസഭക്ഷണത്തിൽ ജീവിയുടെ ചയ-ഉപചയ പ്രക്രിയകൾക് ആവശ്യമായ ഘടകങ്ങളെല്ലാം ഏറക്കുറെ പാകപ്പെടുത്തിയ അവസ്ഥയിൽ തന്നെ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമായി ദഹനത്തിന് ആവശ്യമായ സമയം കുറഞ്ഞു. തലച്ചോറിന്റെ വളർചക്കും വികാസത്തിനും ആവശ്യമായ ഘടകങ്ങൾ മുൻപത്തേതിനെ അപേക്ഷിച്ച് ധാരാളമായി ലഭ്യമാകുകയും തൽഫലമായി ഓരോ തലമുറ കഴിയുമ്പോഴും തലച്ചോറ് കൂടുതൽ വേഗത്തിൽ കൂടുതൽ പൂർണമായി വികസിക്കുകയും ചെയ്തു. തീയിനെ വശപ്പെടുത്തുകയും വേവിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ പ്രക്രിയക്ക് പിന്നെയും വേഗം കിട്ടി. പിന്നീട് മൃഗങ്ങളെ മെരുക്കി വളർതാൻ തുടങ്ങിയതോടെ മാംസവും കൂടുതൽ സുഭിക്ഷമായി. ആഹാരയോഗ്യമായ എല്ലാം ഭക്ഷിക്കാൻ പഠിച്ചതുപോലെ തന്നെ ഏത് കാലാവസ്ഥയിലും ജീവിക്കാനും മനുഷ്യൻ പഠിച്ചു. അവൻ ലോകത്തിലെ നിവാസയോഗ്യമായ എല്ലായിടങ്ങളിലും എത്തി. സ്വയം ഇപ്രകാരം ചെയ്യാനുള്ള കഴിവ് പൂർണമായും ആർജിച്ച ഏക ജീവി മനുഷ്യൻ മാത്രമായിരുന്നു. കൈകളുടെയും സംസാരിക്കുന്നതിനുള്ള അവയവങ്ങളുടെയും തലച്ചോറിന്റെയും കൂട്ടായ പ്രവർതനത്തിന്റെ ഫലമായി, വ്യക്തികളിൽ മാത്രമല്ല, സമൂഹത്തിന്റെ ഒട്ടാകെതന്നെ, കൂടുതൽ കൂടുതൽ സങ്കീർണമായ പ്രവർതനങ്ങളിൽ ഏർപെടുന്നതിനും കൂടുതൽ കൂടുതൽ ഉയർന ലക്‌ഷ്യങ്ങളെ ഉന്നംവെച്ചു പ്രവർതിക്കുന്നതിനും ഉള്ള കഴിവ് മനുഷ്യൻ സ്വായത്തമാക്കി. കൃഷി, നൂൽനൂൽപ്, ലോഹപ്പണി, കപ്പലോട്ടം തുടങ്ങിയതൊക്കെ ആവിർഭവിച്ചു. കലയും ശാസ്ത്രവും രൂപം പൂണ്ടു. ദേശങ്ങളും രാജ്യങ്ങളും ഉണ്ടായി. നിയമങ്ങളും രാഷ്ട്രതന്ത്രങ്ങളും രൂപമെടുത്തു. അവയോടൊപ്പം തന്നെ മാനുഷികമായ കാര്യങ്ങൾ മനുഷ്യമനസിൽ പതിയുമ്പോഴുണ്ടാകുന്ന ആ അവിശ്വസനീയമായ പ്രതിബിംബവും-മതവും-രൂപംകൊണ്ടു. മനുഷ്യമനസിന്റെ തന്നെ ഉൽപന്നങ്ങളാണെങ്കിലും മനുഷ്യസമൂഹങ്ങളെ മുഴുവൻ അടക്കിവാഴുന്നതായി തോന്നിക്കുന്ന ഈ സൃഷ്ടികളുടെ ആവിർഭാവത്തോടെ അധ്വാനിക്കുന്ന കയ്യിന്റെ എളിയ പ്രവർതനങ്ങൾ അവഗണിക്കപ്പെട്ടു. അധ്വാനം ആസൂത്രണം ചെയ്തിരുന്ന മനസിന് അത് ആസൂത്രണം ചെയ്തുകഴിഞ്ഞ അധ്വാനം, സ്വന്തം കൈ ഉപയോഗിക്കാതെ മറ്റു കൈകളെക്കൊണ്ട് നിർവഹിപ്പിക്കാൻ കഴിയുമെന്നുവന്നതോടെ സംസ്കാരത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനുള്ള എല്ലാം അംഗീകാരവും ബോധത്തിനും തലച്ചോറിന്റെ വികാസ പ്രവർതനങ്ങൾകും നൽകപ്പെട്ടു. മനുഷ്യർ തങ്ങളുടെ പ്രവർതനങ്ങളെ സ്വന്തം ആവശ്യങ്ങളുടെ വെളിച്ചത്തിലെന്നതിനുപകരം സ്വന്തം ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന സ്വഭാവം കൈവരിച്ചു. അങ്ങനെ പ്രത്യേകിച്ചും ആദിമകാലഘട്ടത്തിന്റെ അവസാനത്തോടെ മനുഷ്യമനസുകളെ മുഴുവൻ കീഴ്പെടുത്തിയ ആശയവാദപരമായ ഒരു വീക്ഷണഗതി ഉയർനുവന്നു. അതിൽ നിന്ന് മനുഷ്യൻ ഇനിയും പൂർണമായി മോചനം നേടിയിട്ടില്ല.<noinclude><references/>{{ന|48}}</noinclude> s0l9x5ik3xirzz9c5g4n0zjv2qzocbf താൾ:VairudhyatmakaBhowthikaVadam.djvu/48 106 19968 240070 172089 2026-05-01T13:47:43Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240070 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ചിന്ത, ബോധം, വിചാരവികാരങ്ങൾ മുതലായവയൊക്കെ തികച്ചും സ്വതന്ത്രങ്ങളായ, ഭൗതികലോകവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ജീവൻ എന്ന പ്രതിഭാസം തന്നെയും അനിർവചനീയവും ഭൗതികേതരവും ആയ ഒരു ശക്തിവിശേഷം ആണെന്നും ഉള്ള ചിന്താഗതി ഉറച്ചുവന്നു. കഴിഞ്ഞ, രണ്ടുമൂന്നു നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രത്തിന്റെ വളർച, അബദ്ധജടിലമായ ഈ ചിന്താഗതിയെ സാരമായി പിടിച്ചു കുലുക്കി. ആദ്യം മതപുരോഹിതന്മാരാൽ നിശിതമായി എതിർക്കപ്പെട്ടുവെങ്കിലും അവസാനം ഡാർവിന്റെ പരിണാമവാദം ശാസ്ത്രലോകത്തിൽ സാമാന്യം അംഗീകരിക്കപ്പെട്ടു. മാർക്സിന്റെയും എംഗൽസിന്റെയും വൈരുധ്യാത്മകഭൗതികവാദം സ്രഷ്ടാവായ ഈശ്വരനെ കാലഹരണപ്പെടുത്തി; ആശയത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി. ആധുനിക ജീവശാസ്ത്രം ഈ സിദ്ധാന്തങ്ങൾക് വർധമാനമായ തെളിവുകൾ നൽകി. പക്ഷേ, ചൂഷണത്തിൽ, അതായത് പരുക്കനായി പറകയാണെങ്കിൽ ഒരാളുടെ തലച്ചോറ് ആസൂത്രണം ചെയ്ത പ്രവൃത്തി മറ്റൊരാളുടെ കൈകളെക്കൊണ്ട് ചെയ്യിക്കുകയും അതിന്റെ ഫലം സ്വന്തമാക്കുകയും ചെയ്യുന്ന ഏർപാടിൽ, അധിഷ്ഠിതമായ സമൂഹങ്ങൾക് ശാസ്ത്രത്തിന്റെ ഈ മുന്നേറ്റം ഒരു ഭീഷണിയായിത്തീർന്നു. ശാസ്ത്രത്തെ വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനും അവർ നിർബന്ധിതരായി. ചിലർ ശാസ്ത്രത്തെത്തന്നെ ചോദ്യം ചെയ്യാനും തുടങ്ങി. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് മനുഷ്യർ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം സീമാതീതമായി പെരുകിവന്നു. ഭൗതികശാസ്ത്രങ്ങളുടെയും ജീവശാസ്ത്രങ്ങളുടെയും മുന്നണിയിൽ എത്തിയ ശാസ്ത്രജ്ഞർ വർധമാനമായ രീതിയിൽ വ്യാപിക്കുന്ന ചക്രവാളം കണ്ട് അമ്പരന്നു. മുമ്പെന്നത്തെക്കാളും കൂടുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്ന് മനുഷ്യന്റെ മുമ്പിലുണ്ടെന്ന നിലവന്നു. അറിഞ്ഞതിനെക്കാൾ കൂടുതൽ അറിയാത്തതിനെപ്പറ്റിയുള്ള ബോധം പല ശാസ്ത്രജ്ഞരെയും സ്തംഭനാവസ്ഥയിൽ എത്തിച്ചു. 'അറിയുക' എന്ന പ്രക്രിയയെപ്പറ്റി ശരിയായ ബോധം ഇല്ലാതിരുന്നതിനാൽ, കയ്യിന്റെയും കണ്ണിന്റെയും തലച്ചോറിന്റെയും ഭാഷയുടെയും കൂട്ടായ, ചുറ്റുമുള്ള പ്രകൃതിയുടെ മേലുള്ള പ്രവർത്തനവും പ്രതിപ്രവർത്തനവും അതിന്റെ ചരിത്രപരമായ വളർചയുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയാതിരുന്നതിനാൽ, <i>ശാസ്ത്രം ഒരു പ്രതിസന്ധിയിൽ</i> എത്തിയിരിക്കുന്നതായി പല ശാസ്ത്രജ്ഞരും ആക്രോശിച്ചു. ഭൗതികവാദത്തിന്റെ നിഷേധമായി ആശയവാദികൾ ഇതിനെ വ്യാഖ്യാനിച്ചു. മനസിന്റെ, ആശയത്തിന്റെ, കേവലസ്വാതന്ത്ര്യവും അധ്വാനിക്കുന്ന കൈകളെ ചൂഷണം ചെയ്യാനുള്ള അതിന്റെ അവകാശവും അവർ ഉയർത്തിപ്പിടിച്ചു. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഇനിയും അറിയാതെ കിടക്കുന്ന നിയമങ്ങൾ ഇതിന്റെ പ്രമാണങ്ങളായി അവർ ഉദ്ഘോഷിച്ചു. സ്വത്തുണ്ടാക്കാനും സുഖിക്കാനും ചൂഷണം അതിനുള്ള ഉപാധിയായി സ്വീകരിക്കാനുമുള്ള അവകാശം മൗലികമാണെന്ന് അവർ അംഗീകരിച്ചു. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സമൂഹം അതിന്റെ അന്തിമമായ ആശയസമരം ആരംഭിക്കുകയാണ്. എന്നാൽ വൈരുധ്യാത്മക ഭൗതികവാദികൾക്ക് {{hws|പ്രകൃതി|പ്രകൃതിയുടെ|hyph}}<noinclude><references/>{{ന|49}}</noinclude> 4ujswtpau1n3gpkz09bowihhm0lanf9 താൾ:VairudhyatmakaBhowthikaVadam.djvu/50 106 19970 240072 172092 2026-05-01T13:56:17Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240072 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>പൂർണമായോ, അവിടവിടെയായോ കേട് സംഭവിക്കുകയും ചെയ്യാം. നോബൽ സമ്മാനം നേടിയ ലോകപ്രസിദ്ധനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ലെവ്മദവിദോവിച്ച് ലൻദാവ്. ഒരു മോട്ടോർ അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ തലച്ചോറിനും മറ്റു പല ഭാഗങ്ങൾക്കും സാരമായ കേടുപറ്റി. ലോകത്തിന്റെ എല്ലാം ഭാഗങ്ങളിൽ നിന്നും പ്രസിദ്ധരായ ഡോക്ടർമാർവന്ന് പലവട്ടം നിന്നുപോയ അദ്ദേഹത്തിന്റെ ഹൃദയത്തെ ഓരോ സമയത്തും നടത്തിച്ചു; ധമനികളിൽ കൂടെ രക്തം ഒഴുകി; കഴിച്ച ഭക്ഷണം ആമാശയത്തിൽ വെച്ച് ദഹിപ്പിക്കപ്പെട്ടു... ഇവയുടെയെല്ലാം പ്രവർതനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ആ ഭാഗം പ്രവർതിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം പിന്നെയും ഒമ്പതുകൊല്ലത്തിലേറെ 'ജീവിച്ചു'. പക്ഷേ, അദ്ദേഹത്തിന്റെ തലച്ചോറിന്റെ മറ്റൊരുഭാഗം അപകടത്തിന്റെ ഫലമായി കേടുവന്നിരുന്നു. അത് നേരെയാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അതിനാൽ തുടങ്ങിവച്ചിരുന്ന ഗവേഷണങ്ങൾ പൂർതിയാക്കാനോ എഴുതാൻ തുടങ്ങിയിരുന്ന ഗ്രന്ഥങ്ങൾ മുഴുമിപ്പിക്കുവാനോ ലൻദാവിന് കഴിഞ്ഞില്ല. കാരണം തലച്ചോറിന്റെ ഒരു ഭാഗം നശിച്ചതുതന്നെ. അപ്പോൾ ഈ 'ഗവേഷണപ്രതിഭ'ക്ക് അടിസ്ഥാനം തലച്ചോറാണ്, മറ്റൊന്നുമല്ല എന്ന് വ്യക്തമാകുന്നുണ്ടല്ലോ. തലച്ചോറിന് തകരാറ് പറ്റി എപ്പോഴും ചിരിച്ചുകൊണ്ടോ, കരഞ്ഞ്കൊണ്ടോ അക്രമങ്ങൾ കാട്ടിക്കൊണ്ടോ ഒക്കെ ഇരിക്കുന്ന ഭ്രാന്തന്മാരെയും, തലച്ചോറിൽ തന്നെ വന്ന മറ്റു ചില തകരാറു കൊണ്ട് 'കുട്ടിത്തം' വിടാത്ത 'മുട്ടൻ' മാരെയും എല്ലാം നാം കണ്ടിട്ടുണ്ട്. തലച്ചോറിന്റെ ചിലഭാഗങ്ങളെ കൃത്രിമമായി ഉത്തേജിപ്പിച്ച് സന്തോഷം, ഭയം, സങ്കടം മുതലായ വികാരങ്ങൾ മനുഷ്യരിൽ ഉളവാക്കാമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഭയം, സങ്കടം, സന്തോഷം മുതലായ വികാരങ്ങളുടെയും ഗവേഷണപ്രതിഭാദി കഴിവുകളുടെയും എല്ലാം ആസ്ഥാനം, ഭൗതികമായ അടിസ്ഥാനം തലച്ചോറ് എന്ന പദാർഥമാണ്. ഒരു പ്രത്യേകതരം പദാർഥം തന്നെയാണിത്. അതിന്റെ കഴിവുകൾ, അദ്ഭുതകരങ്ങളുമാണ്. ഇത്തരം ഗുണധർമ്മങ്ങൾ ഈ പദാർഥത്തിന് ലഭിച്ചതെങ്ങനെയെന്ന് കുറെക്കൂടി വിശദമായി നമുക്ക് പരിശോധിക്കാം. പക്ഷേ, ഒരു കാര്യം സമ്മതിച്ചേ തീരു. തലച്ചോറ് എന്ന പദാർഥമില്ലെങ്കിൽ ഇപ്പറഞ്ഞ കഴിവുകൾ, സാമാന്യമായി പറഞ്ഞാൽ 'ബോധം' ഉണ്ടായിരിക്കുന്നതല്ല. തലച്ചോറിന്റെ ഭൗതികമായ (ശരീരശാസ്ത്രപരമായ) പ്രവർതനങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ ബോധത്തെപ്പറ്റി മനസിലാക്കാൻ നമുക്ക് സാധിക്കയില്ല. തലച്ചോറിൽ സ്ഥിതിചെയ്യാത്ത, ഭൗതികേതരമായ ഒരു ബോധത്തെപ്പറ്റി പറയുന്നത് നിരർഥകമാണ്. എന്നാൽ ഇതേമാതിരിതന്നെ അർഥശൂന്യമാണ് ബോധമെന്ന് പറയുന്നത് ഒരു തരത്തിലുള്ള പദാർഥം ആണെന്ന ഉപരിപ്ലവഭൗതികവാദികളുടെ അഭിപ്രായവും. ലിവറിൽനിന്ന് (പിത്താശയത്തിൽ നിന്ന്) പിത്തനീർ ഊറിവരും പോലെ ഒരു സ്രവമത്രെ ബോധം! ശുദ്ധമേ അബദ്ധം. മനുഷ്യന്റെ ബോധം ഒരു പദാർഥമല്ല. അങ്ങേയറ്റം വികാസം പൂണ്ട ഒരു പദാർഥത്തിന്റെ, തലച്ചോറിന്റെ ഒരു വിശേഷഗുണധർമം മാത്രമാണത്.<noinclude><references/>{{ന|51}}</noinclude> lwv1l0u0xzyulsmitm3qjguma5pxj5q താൾ:VairudhyatmakaBhowthikaVadam.djvu/32 106 19978 240049 172072 2026-05-01T12:34:47Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240049 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഒരു സെക്കന്റ് എന്ന് നിർവചിക്കാം. രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അളന്നശേഷം, ഒരു സ്ഥലത്തുനിന്ന് പ്രകാശതരംഗങ്ങൾ അയച്ച് മറ്റേ സ്ഥലത്തുനിന്ന് പ്രതിഫലിപ്പിച്ച് തിരിച്ചെത്താൻ വേണ്ട സമയം എളുപ്പം നിർണയിക്കാം. ''ഇവിടെ പ്രകാശത്തിന്റെ ചലനമാണ് സമയനിർവചനത്തിന് അടിസ്ഥാനം.'' അങ്ങനെ ഭൂമിയുടെ കറക്കംകൊണ്ട് സമയം നിർവചിക്കാം. പെൻഡുലത്തിന്റെ ആട്ടംകൊണ്ടും സമയം നിർവചിക്കാം. അണുക്കളുടെ കമ്പനംകൊണ്ടും സമയം നിർവചിക്കാം. പ്രാകാശത്തിന്റെ ചലനംകൊണ്ടും സമയം നിർവചിക്കാം. ദ്രവ്യത്തിന്റെ ഈവക രൂപങ്ങൾ ഒന്നുമില്ലാതെ, അവയുടെ ചലനവുമില്ലാതെ സമയത്തിനെ നിർവചിക്കാനോ മനസിലാക്കുവാനോ സാധിക്കുമോ? ശ്രമിച്ചുനോക്കുക. ദ്രവ്യത്തിന്റെ ഒരു രൂപവും, ഖര-ദ്രാവക-വാതക-പ്ലാസ്മകളോ പ്രകാശാദി ഊർജരൂപങ്ങളോ ഒന്നുംതന്നെ ഇല്ലാതെ സമയം എന്തെന്ന് സങ്കൽപിക്കാൻ ശ്രമിച്ചുനോക്കുക. സാധ്യമല്ലെന്നു കാണാം. ഏതെങ്കിലും തരത്തിലുള്ള ഒരു ദ്രവ്യരൂപവും അതിന്റെ ചലനവും ഇല്ലെങ്കിൽ 'സമയം' എന്ന വാക്കിന് തന്നെ അർഥമില്ലാതാകുന്നു. ഈ നിഗമനം ശരിയല്ല, തലതിരിഞ്ഞതാണ്, സമയം കേവലമാണ് അതിനെ അളക്കാനായി, അതിനെപ്പറ്റി വിവരിക്കാനായി ദ്രവ്യത്തിന്റെ ചലനത്തെ നാം ഉപയോഗിച്ചുവെന്നേ ഉള്ളൂ. ദ്രവ്യത്തിന്റെ ചലനമില്ലെങ്കിലും സമയമുണ്ട്-നമുക്ക് അത് അളക്കുവാൻ പറ്റില്ലായിരിക്കാം.... പലരുടേയും മനസിൽ പൊന്തിവരാൻ ഇടയുള്ള തടസവാദമാണിത്. മനുഷ്യർക് സമയത്തെപ്പറ്റിയുള്ള ബോധമുണ്ടാകുന്നതിന് ദിനരാത്രങ്ങളോ, ബാലൻസ് വീൽ-പെൻഡുലാദികളുടെ ചലനമോ ഒന്നും വേണ്ട. കുരുടനും ചെകിടനും ആയ ഒരാൾക് ഇതൊന്നും അനുഭവപ്പെടുന്നില്ല; എന്നാൽ അയാളുടെ സമയബോധം മറ്റുള്ളവരുടേതിൽ നിന്ന്, പറയത്തക്കതായി വ്യത്യസ്തമല്ല. എങ്ങനെയാണ് അയാൾക് ഈ സമയബോധമുണ്ടാകുന്നത്? മനുഷ്യന് സമയത്തെപ്പറ്റി ഏറ്റവും ശക്തമായ വിധത്തിൽ ബോധമുണ്ടാക്കുന്ന കാര്യങ്ങളാണ് വിശപ്പ്, ദാഹം, മലമൂത്രാദിവിസർജനത്തിനായുള്ള ത്വര മുതലായവ. യഥാർഥത്തിൽ നമുക്ക് സമയത്തെപ്പറ്റി 'ബോധം" ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെ നടക്കുന്ന ജീവശാസ്ത്രപരമായ ഇത്തരം പ്രവർതനങ്ങളാണ്. പണ്ട്, സമയം അളക്കാൻപോലും ഹൃദയത്തിന്റെ സ്പന്ദനത്തെ ഉപയോഗിച്ചിരുന്നുവല്ലോ. എന്നാൽ എല്ലാ ജീവശാസ്ത്രപ്രവർത്തനങ്ങളും സങ്കീർണങ്ങളായ രാസ-ഭൗതികപ്രതിപ്രവർതനങ്ങൾ മാത്രമാണ് എന്ന് ഇന്ന് നമുക്കറിയാം. ഇവയെ ആകട്ടെ, അന്തിമവിശകലനത്തിൽ, തൻമാത്രകളുടെയും അണുക്കളുടെയും ഇലക്ട്രോണുകളുടെയും ചലനങ്ങളായി വിഘടിക്കാവുന്നതാണ്. വിവിധ ഗ്രന്ഥികളിൽനിന്നുള്ള സ്രവണങ്ങളാവട്ടെ, ഭക്ഷണങ്ങൾ ദഹിപ്പിക്കുക, മാലിന്യങ്ങൾ നീക്കംചെയ്യുക, താപനില നിലനിർതുക മുതലായ പ്രവർത്തനങ്ങളാകട്ടെ, തലച്ചോറിൽനിന്ന് നാഡിവ്യൂഹംവഴി വിവിധ അവയവങ്ങളിലേക്ക് പോകുന്ന വൈദ്യുത സ്പന്ദനങ്ങളാകട്ടെ - എല്ലാം തന്നെ ദ്രവ്യത്തിന്റെ ചലനത്തിന്റെ രൂപഭേദങ്ങളാണ്.<noinclude><references/>{{ന|33}}</noinclude> m0cmk1vmb5diheq4hvlfchp9aajezjz താൾ:VairudhyatmakaBhowthikaVadam.djvu/41 106 19979 240058 172082 2026-05-01T13:13:13Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240058 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|യുമാണ്|അറിയുന്നവയുമാണ്}}. അവയുടെ സങ്കീർണതയെപ്പറ്റി ഇത്തരുണത്തിൽ നമുക്കേറെ പരിഭ്രമിക്കേണ്ടതില്ല. ഒന്നുമാത്രം ധരിച്ചാൽ മതി, ജീവന്റെ പണിപ്പുരയിലെ പ്രധാന നിർമ്മാണസാമഗ്രികളും സൂത്രധാരൻമാരുമാണിവ. ഇവയെപ്പറ്റിയുള്ള പഠനശാഖക്ക് തൻമാത്രാജീവശാസ്ത്രം എന്നു പറയുന്നു. {{larger|'''ഡി എൻ എ-ആർ എൻ എ-പ്രോട്ടീൻ കൂട്ടുകെട്ട്}} രോഗാണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങി പലതരം ജീവികളെയും പറ്റി നാം കേട്ടിട്ടുണ്ട്. പലതരം രോഗങ്ങളും ഇവകൊണ്ടാണുണ്ടാകുന്നത്. അതിസൂക്ഷ്മങ്ങളായ ജീവരൂപങ്ങളാണിവ. ഇതിൽ വൈറസുകൾ പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. അതിശക്തങ്ങളായ സൂക്ഷ്മദർശിനകളിൽ കൂടി മാത്രമേ ഇവയെ കാണുവാൻ കഴിയൂ. ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവ സചേതന വസ്തുക്കളെപ്പോലെയും അചേതന വസ്തുക്കളെപ്പോലെയും പെരുമാറുന്നു. സാധാരണ രാസപ്രക്രിയകൾക്ക് വിധേയമാക്കി ഉണക്കിപ്പൊടിച്ച് കുപ്പികളിലാക്കി വർഷങ്ങളോളം സൂക്ഷിച്ച് വെക്കാം. സങ്കീർണ്ണമായ ഒരു അചേതന രാസയൗഗികം എന്നേ ഇതിനെപ്പറ്റി പറയാൻ ആകൂ. എന്നാൽ അനുകൂലങ്ങളായ മാധ്യമങ്ങളിൽ, മറ്റു ജീവികളിൽ, ചെന്നുപെട്ടാൽ പെട്ടെന്നവയുടെ സ്വഭാവം മാറുന്നു. സചേതനങ്ങളായിത്തീർന്ന് പ്രത്യുൽപാദനമടക്കമുള്ള എല്ലാ ജീവലക്ഷണങ്ങളും കാണിക്കുന്നതാണ്. സചേതനത്തിന്റേയും അചേതനത്തിന്റേയും ഇടയ്ക്കുള്ള പാലമാണ് അവ. സചേതനവസ്തുക്കളിലെ അറിയപ്പെടുന്ന ഏറ്റവും ഉയർന്നരൂപം മനുഷ്യനും, ഏന്തുകൊണ്ട് മനുഷ്യനെ ഏറ്റവും ഉയർന്നരൂപമെന്ന് പറയുന്നുവെന്ന് വഴിയെ ചർചിക്കാം. വൈറസ് മുതൽ മനുഷ്യൻവരെയുള്ള ജീവലോകത്തിന്റെ മുഴുവനും പാരമ്പര്യ സ്വഭാവം അടക്കമുള്ള എല്ലാ ജൈവസ്വഭാവങ്ങളെയും നിയന്ത്രിക്കുന്നത്, പ്രധാനമായും, ഡി എൻ എ ആണ്. ചുരുക്കം ചില വൈറസുകളിൽ (ഉദാ: പുകയിലയിലെ മഞ്ഞപ്പൂപ്പ് വൈറസ്) ഡി എൻ എ ക്ക് പകരം ആർ എൻ എ ആണു ഈ ധർമ്മം നിർവഹിക്കുന്നത്. ന്യൂക്ലിയോറ്റൈഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന സങ്കീർണങ്ങളായ തന്മാത്രകൾ അസംഖ്യം എണ്ണം കോർതിണക്കിയുണ്ടാക്കുന്ന നീണ്ട ചങ്ങലയുടെ രൂപത്തിലുള്ള ഭീമ തന്മാത്രകളാണ് ഡി എൻ എ. ഇവയിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണ സ്വഭാവമാണ് ജൈവ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന കോഡ്. ഡി എൻ എയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന് സ്വയം പുനരാവർത്തിക്കാൻ, അതായത് സ്വരൂപത്തെ പ്രത്യുല്പാദിപ്പിക്കാൻ കഴിയും എന്നതാണ്. മാത്രമല്ല, മ്യൂട്ടേഷനുകൾകുള്ള അതായത്, ന്യൂക്ലിയോടൈഡുകളുടെ എണ്ണത്തിലും ക്രമത്തിലും വ്യത്യാസം വരുന്നതിനും അങ്ങനെ അടുത്ത തലമുറയ്ക്ക്, പുതിയ സ്വഭാവങ്ങൾ നൽകുന്നതിനുമുള്ള, സാധ്യതകൾകൂടി ഇതിന്റെ ഘടനയിലുണ്ട്. മ്യൂട്ടേഷനുകൾ ഡി എൻ എ യുടെ തലത്തിൽ മാത്രമല്ല, കൂടുതൽ ഉയർന്ന തലത്തിലും നടക്കുന്നതാണ്. നിരവധി മ്യൂട്ടേഷനുകളുടെ സമാകലിതഫലമാണ് വിവിധ ജീവിവർഗങ്ങളുടെ പരിണാമം. ജീവന്റെ ആവിർഭാവത്തിന്റെ<noinclude><references/>{{ന|42}}</noinclude> tthan6hoqeg65rgw9vzj1xly3vp2vye താൾ:VairudhyatmakaBhowthikaVadam.djvu/33 106 19983 240050 172073 2026-05-01T12:41:43Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240050 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>അങ്ങനെ മനുഷ്യന് സമയത്തെപ്പറ്റി സ്വയം ബോധമുണ്ടാകുന്നതിന്റെ അടിസ്ഥാനം തന്റെ തന്നെ ദേഹത്തിനകത്ത് നടക്കുന്ന ചലനങ്ങൾ അഥവാ ജീവശാസ്ത്ര പ്രക്രിയകൾ ആണ്. ഈ ബോധമാകട്ടെ, പരിമാണാത്മകത്തേക്കാൾ‌‌ കൂടുതൽ ഗുണാത്മകമാണ്. ഈ ചലനങ്ങളെ തനിക്ക് ചുറ്റുമുള്ള ബാഹ്യലോകത്തിലെ വിവിധ രൂപത്തിലുള്ള ചലനങ്ങളുമായി ഒരു തരത്തിൽ താരതമ്യപ്പെടുത്തുകയാണ്, ഗുണാത്മക ബോധത്തെ പരിമാണാത്മകമാക്കി മാറ്റുകയാണ്, സമയം അളക്കുക എന്നതുകൊണ്ട് മനുഷ്യൻ ചെയ്യുന്നത്. ഓരോ വസ്തുവിനും പ്രവർതനത്തിനും വാക്കുകൾ ഉണ്ടായതുപോലെ 'സമയം' എന്ന വാക്ക് ഉണ്ടായതും ഈ താരതമ്യപ്പെടുത്തൽ പ്രക്രിയയിൽ നിന്നാണ്. ശരീരത്തിനകത്ത് ചലനങ്ങൾ എല്ലാം നിലച്ചാലോ ? എല്ലാം നിലക്കില്ല. ചിലതെല്ലാം നിലച്ചാൽ തന്നെ സമയബോധം നഷ്ടപ്പെടുമെന്ന് തീർച. സമയമെന്ന സങ്കൽപ്പനം കേവലമല്ലെന്നും ദ്രവ്യത്തിന്റെ ചലനത്തെപ്പറ്റി പഠിക്കാനും മനസിലാക്കാനും മനുഷ്യൻ ഉപയോഗിക്കുന്ന രാശികളിൽ ഒന്നാണെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു. ''അതിനാൽ ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന ഒരു സാമാന്യ ഗുണധർമ്മം മാത്രമാണ് സമയം.'' {{larger|'''സ്പേസ്'''}} സ്ഥിതി ചെയ്യാൻ ഇടം (സ്പേസ്) വേണ്ടതെന്തോ അതാണ് ദ്രവ്യം എന്ന് പറയാറുണ്ട്. തിരിച്ച് ദ്രവ്യം സ്ഥിതി ചെയ്യുന്നതെവിടെയോ അതാണ് സ്പേസ് എന്നു പറയാം. സ്പേസില്ലാതെ ദ്രവ്യത്തിന് സ്ഥിതി ചെയ്യാൻ പറ്റില്ലെന്നറിയാം. ദ്രവ്യത്തിൽ നിന്ന് സ്വതന്ത്രമായ ഒരു സാർവത്രിക ധാരകം ആണ് സ്പേസ് എന്നൊരു ധാരണ ഇതിൽ നിന്ന് ഉളവാകാൻ സാധ്യതയുണ്ട്. പക്ഷേ, അങ്ങനെ ഒന്ന്, ദ്രവ്യമില്ലാത്ത സ്പേസ് എന്നൊന്ന് ഉണ്ടോ? ദ്രവ്യവുമായി ബന്ധപ്പെടുത്താതെ സ്പേസിനെ സങ്കൽപിക്കാൻ സാധിക്കുമോ? പ്രഥമദൃഷ്ടിയിൽ സാധ്യമാണെന്ന് തോന്നും, ബാഹ്യാകാശത്തിൽ നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും ഇടയിലുള്ള സ്പേസുകൾ, അണുവിൽ അണുകേന്ദ്രത്തിനും ഇലക്ട്രോണുകൾക്കും {{SIC|ഇടയക്കുള്ള|ഇടയ്ക്കുള്ള}} സ്പേസ്-ഇതൊക്കെയാണ് മനസിൽ വരിക. പക്ഷേ, ഇതൊക്കെ ചിലതിന്റെയെല്ലാം ഇടക്കുള്ള സ്പേസ് ആണ്. ആ ചിലത് ഇല്ലെങ്കിലോ? ഒന്നിന്റെയും ഇടക്കുള്ളതല്ലാത്ത സ്പേസ്! അങ്ങനെ ഒന്നുണ്ടോ? ഇല്ല. നീളം, വിസ്തീർണം, വ്യാപ്തം എന്നീ രാശികൾ കൊണ്ടാണല്ലോ സ്പേസ് അളക്കുന്നത്, ഇവയ്ക്കെല്ലാം ആധാരം വാര (അടി), മീറ്റർ മുതലായ നീളത്തിന്റെ അളവുമാത്രകളാണ്. മീറ്ററിന്റെയും വാരയുടെയും പ്രമാണങ്ങൾ യഥാക്രമം ഫ്രാൻസിലും ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുള്ള ദണ്‌ഡുകളാണ്. കുറേക്കൂടി നിഷ്‍കൃഷ്‌ടവും തികച്ചും അന്താരാഷ്ട്രീയവുമായ ഒരു പ്രമാണം ലഭിക്കുന്നതിനായി, ഒരു പ്രത്യേക സന്ദർഭത്തിൽ, ക്രിപ്ടൺ എന്ന മൂലകത്തിന്റെ അണുക്കളിൽ നിന്ന് പുറത്തുവരുന്ന ഓറഞ്ചുപ്രകാശത്തിന്റെ<noinclude><references/>{{ന|34}}</noinclude> pbokknize4ciytmnf3yssuwiurhoshw താൾ:VairudhyatmakaBhowthikaVadam.djvu/37 106 19984 240054 172077 2026-05-01T13:00:26Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240054 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>കൊടുക്കാൻ മനുഷ്യൻ ബാധ്യസ്ഥനായി. ഓരോ മതത്തിലും ഉണ്ട് വ്യത്യസ്ഥ ഈശ്വരന്മാർ. വളരെക്കാലത്തേക്ക് ഈ ഈശ്വരന്മാരെല്ലാം മനുഷ്യരുടെ സ്വഭാവത്തോടുകൂടിയവരായിരുന്നു; മനുഷ്യരുടെ ഭാഷകൾ സംസാരിക്കുന്നവരും മനുഷ്യാകൃതിയിലുള്ളവരും ആയിരുന്നു. ഇടക്ക് ചിലർകെല്ലാം മൃഗാകൃതിയും കൊടുത്തിട്ടുണ്ട്. ഗോത്രജീവിതകാലത്തെ കുലചിഹ്നത്തിന്റെ സ്വാധീനം കൊണ്ടാണ് ഇത് വന്നിട്ടുള്ളത്. കാലക്രമേണ മനുഷ്യരൂപത്തിലുള്ള ഈശ്വരന്റെ പോരായ്മകൾ വ്യക്തമായി. എങ്കിലും ഈശ്വരനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടെന്നാൽ, സകലതിന്റേയും സൃഷ്ടികർതാവും സർവജ്ഞനും സർവവ്യാപിയും സർവശക്തനുമായ 'ഒന്നി'ന്റെ ആവശ്യമുള്ള ചിലരുണ്ടായിരുന്നു. മനുഷ്യന്റെ അറിവ് വർദ്ധിച്ചുവന്നതോടെ ഈശ്വരനെപ്പറ്റിയുള്ള പല സങ്കൽപങ്ങളും നിലനിൽകാതെയായി. ഈശ്വരന് പുതിയ രൂപങ്ങൾ നൽകേണ്ടിവന്നു. ബ്രഹ്മം, പരബ്രഹ്മം, നിരാകാര നിർഗുണബ്രഹ്മം, കേവലമായ ചിന്ത, സാർവത്രികമായ ആശയം, ജ്ഞാനം.... ഇങ്ങനെ പല പുതിയ സങ്കൽപങ്ങളും രൂപംകൊണ്ടു. ഒരു വിധത്തിലുള്ള ഗുണധർമങ്ങളാലും വിവരിക്കുവാൻ പറ്റാത്ത 'ഒരു വിധത്തിലും നിർവചിക്കാൻ പറ്റാത്ത എന്തോ ഒന്നാണ് ഹൈന്ദവവേദാന്തികൾക്ക് ഈശ്വരനെന്ന സങ്കൽപം. 'ഒന്നിനെയും പറ്റിയല്ലാത്ത ചിന്ത' ഇതത്രെ ജർമൻ ദാർശനികനായ കാന്റിന്റെ 'അഭിനവ ഈശ്വരൻ'. എന്താണാവോ ഈ ഒന്നിനേയും പറ്റിയല്ലാത്ത ചിന്ത, മറ്റൊരു വാദഗതി ഇങ്ങനെ പോകുന്നു; മനുഷ്യനില്ലെങ്കിൽ മനുഷ്യന് പ്രകൃതിയെപ്പറ്റി മനസിലാക്കാൻ പറ്റില്ല; ഞാനില്ലെങ്കിൽ എനിക്ക് പ്രകൃതി അർഥശൂന്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനില്ലെങ്കിൽ പ്രകൃതിയില്ല. അപ്പോൾ പ്രകൃതി, ചുറ്റുമുള്ള ഭൗതികപ്രപഞ്ചം, എന്റെ സങ്കൽപസൃഷ്ടിയാണ്.- എല്ലാം - എന്റെ മിഥ്യ. ഈ വിശ്വാസം വെച്ചുകൊണ്ട് ഇക്കൂട്ടർ ഊളമ്പാറയിലോ കുതിരവട്ടത്തോ കഴിഞ്ഞുകൂടുകയാണെങ്കിൽ സമുക്കാശ്വസിക്കാമായിരുന്നു. പക്ഷേ ഇക്കൂട്ടർ 'രാജഭവന'ങ്ങളിലും മന്ത്രിമന്ദിരങ്ങളിലുമാണ് താമസിക്കുന്നത്. അവർ പറയുന്നു: "സംഗതികൾ ഇങ്ങനെ ഇങ്ങനെയെല്ലാമാണ്. അതിനാൽ അധ്വാനിക്കേണ്ട കടമ നിങ്ങളുടെതാണ്. അനുഭവിക്കാനുള്ള അവകാശം ഞങ്ങൾകും." അതിനെ ചോദ്യം ചെയ്താലോ, "നടക്ക് പൊലീസ് സ്റ്റേഷനിലേക്ക്" എന്നാണ് മറുപടി. (അധികാരത്തിന്റെ പ്രതീകമെന്ന നിലക്ക് മാത്രമാണ് പോലീസ് സ്റ്റേഷൻ ഉപയോഗിച്ചിട്ടുള്ളത്). ഇത് ഇന്നത്തെയോ ഇന്നലത്തെയോ അനുഭവമല്ല. നൂറ്റാണ്ടുകളായി, ആയിരത്താണ്ടുകളായി ഉള്ള അനുഭവമാണ്. ഒരോ കാലത്തും നിലവിലിരിക്കുന്ന സാമൂഹ്യവവസ്ഥയിൽ അധ്വാനിക്കുന്ന ഒരു കൂട്ടരുണ്ട്.! അധ്വാനഫലമുണ്ണുന്ന മറ്റൊരു കൂട്ടരുണ്ട്. ഈ ബന്ധത്തെ ശാശ്വതീകരിക്കാൻ ഉതകുന്ന ഒരു ലോകവീക്ഷണവും ദർശനവും എല്ലാം ഉണ്ടായിരിക്കും. ആ ദർശനത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നത് നിലവിലുള്ള വ്യവസ്ഥക്ക് ആപത്താണ്. അതിനാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവൻ ശിക്ഷിക്കപ്പെടുന്നു. ഈ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് ഗിയൊർഡനോ ബ്രൂണോവിനെ, ക്രിസ്തീയ മതാധികാരികളുടെ നേതൃത്വത്തിൽ ജീവനോടെ ചുട്ടുകൊന്നു.<noinclude><references/>{{ന|38}}</noinclude> 1z423sig6mpwwnhv8oow4ngku71pzpa താൾ:VairudhyatmakaBhowthikaVadam.djvu/56 106 19986 240080 172098 2026-05-01T15:22:12Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240080 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''5<br /><br />വൈരുധ്യാത്മകത'''}}}} അങ്ങനെ നാം ദർശനത്തിന്റെ മൗലികമായ പ്രശ്നത്തിൽ, ദ്രവ്യമോ ബോധമോ പ്രാഥമികമെന്ന പ്രശ്നത്തിൽ, വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചു - ദ്രവ്യമാണ് പ്രാഥമികം, ബോധം സവിശേഷമായി ക്രമീകരിക്കപ്പെട്ട ദ്രവ്യത്തിന്റെ - മനുഷ്യന്റെ തലച്ചോറിന്റെ - ഒരു ഗുണധർമ്മം മാത്രമാണെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ ഈ നിലപാട് അംഗീകരിച്ചിരുന്നവർ, ഭൗതികവാദികൾ, മുമ്പുമുണ്ടായിരുന്നു. പ്രാചീനകാലം മുതലേ ഉണ്ടായിരുന്നു. അവരിൽനിന്ന് നമ്മെ വേർതിരിക്കുന്നത്, നാം വെറും ഭൗതികവാദികളല്ല. 'വൈരുധ്യാത്മക ഭൗതികവാദികൾ' ആണ് എന്ന പ്രത്യേകതയാണ്. 'ഡയലക്ടിക്കൽ മെറ്റീരിയലിസം' എന്നതിന്റെ തർജുമയാണ് 'വൈരുധ്യാത്മക ഭൗതികവാദം' എന്നത്. 'ഡയലക്ടിക്കൽ' എന്ന വാക്കിന് 'ദ്വന്ദാത്മകം' എന്നൊരു തർജുമ കൂടി പ്രചാരത്തിലുണ്ടായിരുന്നു. രണ്ടും അർഥവത്താണ്. ഇംഗ്ലീഷിൽ 'മെറ്റാഫിസിക്കൽ' എന്നുപറയുന്ന രീതിക്ക് വിപരീതമാണ് 'ഡലക്ടിക്കൽ' രീതി. 'മെറ്റാഫിസിക്കൽ' രീതിയെ 'കേവലവാദ' രീതി എന്ന് തർജുമ ചെയ്യുന്നു. 'മെറ്റാഫിസിക്കലിന്' 'അധ്യാത്മികം', 'പരലോകപരം' എന്നൊരു അർഥംകൂടിയുണ്ട്. ആ അർഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. അപ്പോൾ വൈരുധ്യാത്മക രീതി കേവലവാദരീതിക്ക് നേർവിപരീതമാണ്. അതുകൊണ്ട് കേവലവാദരീതി എന്തെന്ന് പഠിച്ചുകൊണ്ട് നമുക്ക് വൈരുധ്യാത്മക രീതി മനസിലാക്കാൻ ശ്രമിക്കാം. ആദ്യം വളരെ ലളിതമായ ഒരു ചോദ്യംവെച്ചുതുടങ്ങാം. നമുക്ക് ചുറ്റുകാണുന്ന വസ്തുക്കളിൽ ചിലത് ചലിച്ചുകൊണ്ടിരിക്കുന്നു. ചിലവ {{hws|അന|അനങ്ങാതെ|hyph}}<noinclude><references/>{{ന|57}}</noinclude> 8rxlhhq2940u0zgabc5zpi1xlv7wbnr താൾ:VairudhyatmakaBhowthikaVadam.djvu/34 106 19987 240051 172074 2026-05-01T12:45:53Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240051 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>തരംഗനീളത്തിന്റെ 165 076 073 മടങ്ങ് ആണ് പ്രമാണമീറ്റർ എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. ദ്രവ്യം കൊണ്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. ദ്രവ്യം മാത്രം പോര, ദ്രവ്യത്തിന്റെ ചലനവും വേണം. (ചലനമില്ലാതെ ദ്രവ്യമില്ലല്ലൊ) ഒരു ഉദാഹരണമെടുക്കാം. ഒരു ബഞ്ചുണ്ട്. അതിന്റെ നീളം എത്രയെന്ന് അളക്കണം. ദ്രവ്യത്തിന്റെ ഒരൊറ്റ രൂപത്തെയും ചലിപ്പിക്കാതെ നീളം അളക്കാൻ പറ്റുമോ? മീറ്റർദണ്ഡിനെ ചലിപ്പിക്കാതെ നീളം അളക്കുവാൻ പറ്റുമോ? ചുരുങ്ങിയ പക്ഷം പ്രകാശതരംഗങ്ങളുടെ ചലനമെങ്കിലും വേണമല്ലോ, ദ്രവ്യത്തിന്റെ ഒരു ചലനവുമില്ലാതെ സ്പേസിനെ അളക്കാൻ പറ്റില്ല. തിരിച്ച് സ്പേസിന്റെ സഹായം കൂടാതെ ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കാനും പറ്റില്ല. സ്പേസില്ലാതെ ദ്രവ്യത്തിന് ചലിക്കാൻ പറ്റില്ലല്ലൊ. ചലനത്തെ കുറിക്കുന്ന എല്ലാ രാശികളും സമയമെന്ന പോലെ സ്പേസുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്പേസ് എന്നു പറയുമ്പോൾ ദ്രവ്യത്തിന്റെ ചലനവുമായി അതിനുള്ള ബന്ധം ഉടനെ വ്യക്തമാകില്ലായിരിക്കും. പക്ഷേ, ഇപ്പോൾ നാം കണ്ടതനുസരിച്ച് ദ്രവ്യത്തിന്റെ ചലനവുമായി ബന്ധപ്പെട്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. അതിനാൽ മറ്റൊരു നിഗമനത്തിൽകൂടി നാം എത്തിച്ചേരുന്നു. ''ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു സാമാന്യഗുണധർമമാണ് സ്പേസ്.'' {{larger|'''പ്രപഞ്ചോല്പത്തി'''}} തുടക്കത്തിൽ നാം ചോദിച്ച, ആ ചോദ്യത്തിലേക്കു തന്നെ നമുക്ക് തിരിച്ചുപോകാം. ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായതെന്നാണ്? ഉണ്ടാക്കിയത് ആരാണ്? ഇതിനെപ്പറ്റിയുള്ള ശാസ്ത്രത്തിന്, പ്രപഞ്ചോല്പത്തിശാസ്ത്രം എന്നു പറയുന്നു. പല ശാസ്ത്രജ്ഞന്മാരും ദാർശനികരും പ്രപഞ്ചോല്പത്തിശാസ്ത്രത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. മതാധികാരികളും തങ്ങളുടെതായ സിദ്ധാന്തങ്ങൾ ഉയർതിപ്പിടിച്ചിട്ടുണ്ട്. 1580 മുതൽ 1655 വരെ ജീവിച്ചിരുന്ന ഐറിഷുകാരനായ ആർച് ബിഷപ്പ് ഉഷ്ഷർ പറയുകയുണ്ടായി: ക്രിസ്തുവിനു മുമ്പ് 5004 -ാം മാണ്ട് ഒക്ടോബർമാസം 26 ന് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്! (വെള്ളിയാഴ്ചയല്ല, ഞായറാഴ്ചയായിരുന്നു അന്ന് എന്ന് ചിലർ വാദിക്കുന്നുണ്ട്) ശുദ്ധ അബദ്ധമാണ് ഈ പ്രസ്താവന എന്ന് ഇന്ന് എല്ലാവർകുമറിയാം. പക്ഷേ, പ്രസ്താവന മാത്രമല്ല, ചോദ്യം തന്നെ, പ്രപഞ്ചം എന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യം തന്നെ അസംബന്ധമാണ്. “കാരമുള്ളിന്റെ കൂർപോ, ചെമ്പരത്തിപ്പൂവിന്റെ തുടുപ്പോ എതാണ് കൂടുതൽ” എന്ന് ചോദിക്കുന്നതുപോലെ അർഥശൂന്യമായ ഒരു ചോദ്യമാണത്. ചോദ്യം ഒന്നുകൂടി പരിശോധിക്കാം. (a) ‘എന്ന്’ എന്ന ഏത് ചോദ്യത്തിനും ഇത്രകാലം മുമ്പെ, അല്ലെങ്കിൽ ഇത്രകാലം കഴിഞ്ഞ് എന്ന രീതിയിലുള്ള ഒരു ഉത്തരമാണല്ലോ നാം പ്രതീക്ഷിക്കുന്നത്. (b) ഇത്ര കോടി കൊല്ലം<noinclude><references/>{{ന|35}}</noinclude> f669q1ayiarifjwn6x6zul1yro4iiav താൾ:VairudhyatmakaBhowthikaVadam.djvu/42 106 19996 240059 172083 2026-05-01T13:17:26Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240059 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>നിർണായകഘട്ടം ഡി എൻ എ യുടെ രൂപീകരണമാണ്. ജീവശരീരത്തിന്റെ ഏറ്റവും പ്രധാനമായ ഘടകങ്ങളിലൊന്നാണല്ലോ പ്രോട്ടീനുകൾ. ജീവന്റെ നിലനിൽപിനെ ബാധിക്കുന്ന രണ്ട് പ്രധാനധർമങ്ങൾ അവ നിർവഹിക്കുന്നു. ഒന്നാമതായി, ജൈവഗുണങ്ങൾ നിലനിൽക്കാൻ തക്കവണ്ണം സങ്കീർണമായ ഘടനാവിശേഷം ജീവശരീരത്തിന് നൽകുന്നത് അവയാണ്. വ്യത്യസ്ത ജീവികളുടെ ഘടനാപരമായ വൈവിധ്യത്തിന് കാരണവും പ്രോട്ടീനുകളുടെ ഈ സ്വഭാവവിശേഷമാണ്. രണ്ടാമതായി, രാസപ്രതിപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു എൻസൈമുകളായും പ്രോട്ടീനുകൾ വർത്തിക്കുന്നു. ഏകദേശം 100 മുതൽ 300 വരെ അമിനോ അമ്ളതൻമാത്രകൾ കൂടിച്ചേർന്നാണ് പ്രോട്ടീൻ തന്മാത്രകൾ ഉണ്ടാകുന്നത്. രണ്ട് ഡസനോളം അമിനോ അമ്ളങ്ങൾ ഉണ്ട്. ഇവ പല രീതിയിലും അനുപാതത്തിലും കൂടിച്ചേരുന്നതുകൊണ്ടാണ് പ്രോട്ടീനുകൾക്ക് എണ്ണമറ്റ വൈവിധ്യം ലഭിക്കുന്നത്. ഏതേത് അമിനോ അമ്ളങ്ങളാണ് ഒരോ പ്രോട്ടീനിന്റെയും നിർമ്മിതിയിൽ പങ്കുചേരേണ്ടത്, ഏതു ചേരുവയിലും ക്രമത്തിലും ആണ് അത് നടക്കേണ്ടത് എന്ന് നിർണയിക്കുന്നത് ഡി എൻ എ ആണ്. ഡി എൻ എ യുടെ നിർദേശങ്ങൾ വേണ്ടിടങ്ങളിൽ കൊണ്ടെത്തിക്കുന്ന 'ദൂത'ൻമാരാണ് ആർ എൻ എ. ഇങ്ങനെയുള്ള ഡി എൻ എ - ആർ എൻ എ കൂട്ടുപ്രവർത്തനമാണ് ജീവൻ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനം എന്ന് ഇന്ന് സാമാന്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തന്മാത്രാജീവശാസ്ത്രത്തിൽ അടുത്ത കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായ പുരോഗതിയാണ് ഇത്രയും വിവരങ്ങൾതന്നെ ലഭിക്കുന്നതിന് കാരണം. തികച്ചും അചേതനങ്ങളായ രാസയൗഗികങ്ങളിൽ നിന്ന് ആരംഭിച്ച് ഡി എൻ എയുടെ ഒരു ഭാഗം (ഒരു ജീൻ) സംശ്ലേഷിക്കുവാൻ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഹർ ഗോവിന്ദ് ഖൊരാന എന്ന ഭാരതീയനായ അമേരിക്കൻ ശാസ്ത്രജ്ഞന് നോബൽ സമ്മാനം കിട്ടിയത് അതിനാണ്. ''ജീവനെന്ന 'അദ്ഭുതപ്രതിഭാസം' മനുഷ്യന്റെ പരീക്ഷണനാളിയിൽ ഇന്നല്ലെങ്കിൽ നാളെ സൃഷ്ടിക്കപ്പെടുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.'' {{larger|'''ജീവന്റെ രൂപീകരണം'''}} ഭൂമിയിൽ ആദ്യമായി ജീവൻ എങ്ങനെയുണ്ടായി? അതിനെങ്ങനെ ഇന്നത്തെ വൈവിധ്യം സിദ്ധിച്ചു? ഇത്തരം പല പ്രശ്നങ്ങളും പൂർണമായി ഉത്തരം ലഭിക്കാതെ ഇനിയും അവശേഷിക്കുന്നുണ്ട്. ജീവൻ ഭൂമിയിൽതന്നെ രൂപം കൊണ്ടാതാണോ? അതോ മറ്റേതെങ്കിലും ഗോളങ്ങളിൽ രൂപംകൊണ്ടശേഷം ഭൂമിയിൽ എത്തിച്ചേർന്നതാണോ? പണ്ടൊക്കെ രണ്ടാമത്തേതിൽ വിശ്വസിക്കുന്നവരായിരുന്നു കൂടുതൽ. പക്ഷെ, അത് പ്രശ്നത്തെ മറ്റൊരിടത്തേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുന്നത്. ഭൂമിയിൽ കാണുന്ന ജീവൻ രൂപംകൊണ്ടത് ഇവിടെവെച്ചുതന്നെയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. പക്ഷെ, ഈ ഭൂമിയും മറ്റു ഗ്രഹങ്ങളുംതന്നെ എങ്ങനെ ഉണ്ടായി? എന്ന് ഉണ്ടായി?<noinclude><references/>{{ന|43}}</noinclude> brorm8h73sepvv3lwvea5vj69qhgzrv താൾ:VairudhyatmakaBhowthikaVadam.djvu/35 106 19997 240052 172075 2026-05-01T12:49:30Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240052 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>മുമ്പ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന് ഒരുത്തരം നമുക്ക് ലഭിച്ചതായി കരുതുക. അപ്പോൾ അതിനുമുമ്പോ? ന്യായമായും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. അതിനുമുമ്പ് ഒന്നും-ഇലക്ട്രോണും പ്രോട്ടോണും ഊർജ്ജം കൂടിയും-ഉണ്ടായിരുന്നില്ല. പക്ഷെ, ''മുമ്പ്'' ഉണ്ടായിരുന്നു, ഇതാകട്ടെ, സമയത്തെ കുറിക്കുന്ന ഒരു വാക്കാണ്‌. ദ്രവ്യത്തിന്റെ ഒരു രൂപവും ഇല്ലാത്ത ഒരു ''കാലം'' ഉണ്ടായിരുന്നു എന്നതാണ് ഇതിന് അർഥംവരുന്നത്. പക്ഷേ കാലം അഥവാ സമയം എന്നത് ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കുന്ന ഒരു സങ്കൽപ്പമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പോൾ നാം എത്തിച്ചേരുന്നതെവിടെയാണ്? ദ്രവ്യത്തിന്റെ ഒരു രൂപവുമില്ലാതെ തന്നെ ദ്രവ്യത്തിന്റെ ചലനം ഉണ്ടായിരുന്നു എന്ന തികച്ചും അർഥശൂന്യമായ ഒരു നിഗമനത്തിൽ! അർഥമില്ലാത്ത ചോദ്യം ചോദിച്ചപ്പോൾ അർഥമില്ലാത്ത ഉത്തരം കിട്ടി എന്ന് മാത്രം. 'പ്രപഞ്ചം എന്ന് ഉണ്ടായി' എന്ന ചോദ്യം നിരർഥകമാണ്. 'എന്ന്' എന്ന പദം തന്നെ പ്രപഞ്ചം 'ഉണ്ട്' എന്ന വസ്തുതയെയാണ് കുറിക്കുന്നത്. ഉള്ള പ്രപഞ്ചം എന്നുണ്ടായി എന്ന് ചോദിച്ചാൽ ഭ്രാന്താണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. എന്നിട്ടും നിരവധി ശാസ്ത്രജ്ഞർ ഇന്നും ആ ചോദ്യം ആവർതിക്കുന്നുണ്ട്. ഇവിടെ 'പ്രപഞ്ചം' എന്ന പദം കൊണ്ട് ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള എല്ലാ പദാർഥങ്ങളും എല്ലാത്തരം ഊർജവും അടക്കമാണല്ലോ അർഥമാക്കുന്നത്. 'ഉണ്ടായി' എന്ന വാക്കിൽ ലീനമായ അർഥമാകട്ടെ ഒരുകാലത്ത് ഉണ്ടായിരുന്നില്ല-എന്നതാണ്. 'ഉണ്ടായി' എന്നതിന് പകരം 'സൃഷ്ടിക്കപ്പെട്ടത്?' എന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു ''സ്രഷ്ടാവിനെ'' മനസിൽ സങ്കൽപിച്ചു കൊണ്ടുതന്നെയാണ് അവർ ഈ ചോദ്യം ചോദിക്കുന്നത്. 'പ്രപഞ്ചോൽപത്തി ശാസ്ത്ര'ത്തിന്റെ ഇന്നത്തെ നില ഒട്ടു അസൂയാവഹമല്ല. അറിവിന്റെ ചക്രവാളം നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിനേക്കാൾ വേഗത്തിൽ വികസിക്കുകയാണ്. ഈ പ്രപഞ്ചമാകെ വികസിക്കുകയാണ്. എല്ലാ ഗാലക്സികളും തമ്മിൽതമ്മിൽ അകലുകയാണ് എന്ന് പറയുകയുണ്ടായല്ലോ. ചില നിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമായിരുന്നു അത്. എന്താണ് ഈ വികസനത്തിനുള്ള കാരണം? ഇതിനു പ്രേരകമായ ബലം എവിടെ നിന്ന് ലഭിച്ചു? ഇപ്പോഴും ആ ബലം പ്രവർതിക്കുന്നുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. പല സിദ്ധാന്തങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. അപ്പോൾ പ്രപഞ്ചം വികസിക്കുകയാണ് എന്ന ധാരണ തന്നെ തെറ്റായിരിക്കുമോ എന്നായി സംശയം. കൂടുതൽ പരീക്ഷണങ്ങൾ നടത്തി, വികസിക്കുക തന്നെയാണെന്നതിനു കൂടുതൽ തെളിവുകളും കിട്ടി. 'പ്രപഞ്ചം 'മുഴുവനും' (എന്ന് പറഞ്ഞാൽ എന്താണ് അർഥമെന്ന് ഇപ്പോഴും വ്യക്തമല്ല!)'ആദ്യത്തിൽ' (ഏതാണ് ഈ ആദ്യം) ഒരുമിച്ചായിരുന്നു: ഒരൊറ്റ വലിയ, ഭീമാകാരമായ, പ്രാക് അണുവിന്റെ രൂപത്തിൽ. ഇതിനു ഒരു ഫുട്ബാളിനോളമേ വലിപ്പമുണ്ടായിരിക്കൂ. പക്ഷെ, അതിന്റെ കടുകുമണിയോളം പോന്ന ഒരു ഭാഗത്തിനു തന്നെ {{hws|ഭൂമി|ഭൂമിയുടെ|hyph}}<noinclude><references/>{{ന|36}}</noinclude> i67knm3znowxobtres5v9x6q3th8xcf താൾ:VairudhyatmakaBhowthikaVadam.djvu/49 106 20002 240071 172090 2026-05-01T13:52:03Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240071 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|യുടെ|പ്രകൃതിയുടെ}} നിയമങ്ങളെക്കുറിച്ചും ജീവൻ എന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ വികാസത്തേയും മനുഷ്യരൂപത്തിലേക്കുള്ള പരിണാമത്തെയും കുറിച്ചും മനുഷ്യസമൂഹത്തിലെ നിയമങ്ങളെക്കുറിച്ചും കൂടുതൽ ശരിയായി അറിയാം; അതിനെ തങ്ങളുടെ ദർശനമായി അംഗീകരിച്ച തൊഴിലാളിവർഗത്തിനു് പ്രകൃതിയേയും സമൂഹത്തേയും തങ്ങൾക്കു് അനുകൂലമാക്കുന്നതിനു് വേണ്ട യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടു്. എന്നാൽ മനസ്സ്, ബോധം, ചിന്ത മുതലായവയെ കുറിച്ചുള്ള ധാരണകൾ തികച്ചും വ്യക്തമാകാത്തവരാണു് പലരും. തലച്ചോറു് എന്ന ഭൗതികപദാർത്ഥവും അതിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധവും വ്യത്യാസവും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഇവർ മാർക്സിയൻ ദർശനത്തെ വേണ്ടത്ര മനസ്സിലാക്കാത്തതാണു് ഇതിനുകാരണം. ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നീ രണ്ടു കാര്യങ്ങളിൽ ആത്മനിഷ്ഠത്തിന്റെ പ്രധാന്യത്തെ തീരെ അവഗണിക്കുന്നതിന് ഇതു് കാരണമാകുന്നു. അതിനാൽ മനസ്സിന്റെ, ബോധത്തിന്റെ, പ്രകൃതത്തെക്കുറിച്ചു് കുറച്ചുകൂടി വിശദമായി പരിശോധിക്കാം {{larger|'''ദ്രവ്യവും ബോധവും'''}} ദ്രവ്യമെന്ന പദംകൊണ്ടു് നാം ഉദ്ദേശിക്കുന്നതെന്തെന്നു് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടു്. അതിന്റെ നിർവ്വചനത്തിൽ പെടാത്ത, വാസ്തവത്തിൽ അതിനെ നിർവ്വചിക്കുന്നുവെന്നു് നാം കരുതുന്ന ഒന്നാണല്ലോ നമ്മുടെ ബോധം, ചിന്ത എന്നൊക്കെ പറയുന്നതു്. നമ്മുടെ വികാരങ്ങൾ, വിചാരങ്ങൾ, ആശയങ്ങൾ, അനുഭൂതികൾ, അഭിപ്രായങ്ങൾ. സ്വഭാവം തുടങ്ങിയയൊക്കെക്കും കൂടി പൊതുവെയുള്ള പേരാണു് 'ബോധം' എന്നതു്. കൺമുമ്പിലില്ലാത്ത പലതും നമുക്കു് 'മനസ്സിന്റെ കണ്ണാടി'യിൽ കാണാൻ കഴിയും. നാളിതുവരെ ആരും രചിച്ചിട്ടില്ലാത്ത സുന്ദരചിത്രങ്ങളും, ശില്പങ്ങളും രചിക്കാൻ മനുഷ്യനു് കഴിയുന്നു. പുത്തൻ പുത്തനായ ആശയങ്ങൾക്കു് രൂപംകൊടുക്കാൻ അവനു് കഴിയുന്നു. ബെഥോവന്റെയും, മൊത്സാർടിന്റെയും സംഗീതത്തിനോ, ത്യാഗരാജന്റെയും സ്വാതി തിരുനാളിന്റേയും കീർത്തനങ്ങൾക്കോ, റാഫേലിന്റേയും രവിവർമ്മയുടേയും ചിത്രങ്ങൾക്കോ, ന്യൂട്ടൻ, ഐൻസ്റ്റൈൻ, രാമൻ, ഘൊരാന തുടങ്ങിയവരുടെ ഗവേഷണപ്രതിഭകൾക്കോ ഒക്കെ തികച്ചും ഭൗതികമായ അടിസ്ഥാനം കാണാൻ വയ്യാതെ ദിവ്യശക്തിയെ, ആത്മാവിനെ, പരമാത്മാവിനെ ഒക്കെ അഭയം പ്രാപിക്കേണ്ടിവന്നു പല ചിന്തകർക്കും. 'ഹൃദയ'മില്ലാത്ത മനുഷ്യരേയും 'മനസ്സി'നിണങ്ങാത്ത പ്രവൃത്തിയേയും കുറിച്ചൊക്കെ നാം സംസാരിക്കാറുണ്ടു്. ഇവിടെ 'ഹൃദയം' നമ്മുടെ ധമനികളിലൂടെ ചോരപമ്പുചെയ്യുന്ന ആ ഹൃദയത്തെയല്ല, മറ്റെന്തിനേയോ ആണു് കുറിക്കുന്നതു്. അതുതന്നെയാണു് 'മനസ്സും', ആത്മാവ്! ഹൃദയം! മനസ്സു് ......അങ്ങനെ പലതും........ മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറു്. അതിനെ സംരക്ഷിക്കുന്ന ആവരണം -തലയോട്- തന്നെ ഈ പ്രാധാന്യത്തിന്റെ ലക്ഷണമാണു്. പക്ഷെ ആ തലയോടും പൊട്ടാം. അതിനകത്തുള്ള തലച്ചോറിന്<noinclude>{{ന|50}}</noinclude> fqqzexnw2qvwcn37d49pwb6u8qrqxtn താൾ:VairudhyatmakaBhowthikaVadam.djvu/36 106 20003 240053 172076 2026-05-01T12:56:03Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240053 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|യുടെ|ഭൂമിയുടെ}} എത്രയോ ആയിരം മടങ്ങ് ഭാരമുണ്ടായിരുന്നു! (ഊഹിക്കാൻ പറ്റാത്ത ദൂരങ്ങളെപ്പോലെ ഊഹിക്കാൻ പറ്റാത്ത ഘനത്വങ്ങളും!) പണ്ട് പണ്ട് ഒരു ദിവസം ഈ പ്രാക് അണുപൊട്ടിത്തെറിച്ചുവത്രേ! ആ പൊട്ടിത്തെറിയുടെ ഫലമായി പറന്നകലുന്ന 'ശകലങ്ങളാണത്രെ ഗാലക്സികൾ! നല്ല ചിത്രം! ഇതാണ് പ്രപഞ്ചത്തിന്റെ വികസനത്തിന് കാരണം എന്നാണ് ഇന്ന് പ്രപഞ്ച വൈജ്ഞാനികരിൽ ഒരു നല്ല വിഭാഗം വിശ്വസിക്കുന്നത്. എന്നാണ് ഈ പൊട്ടിത്തെറി നടന്നത്? ഏതാണ്ട് 1000 കോടി 3000 കോടി കൊല്ലങ്ങൾക്ക് മുമ്പാണത് നടന്നതെന്ന് ചിലർ കണക്കാക്കിയിരിക്കുന്നു. അതിനുമുമ്പോ? അതിന് 'മുമ്പ്' ഉണ്ടായിരുന്നില്ലത്രേ! ഒരാളുടെ വയസ്സ് കണക്കാക്കുന്നത് അയാൾ ജനിച്ച മുതലല്ല. അയാളെ ആദ്യമായി കണ്ട മുതൽക്കാണ് എന്നു പറയുന്നതിന് സമാനമാണിത്! ഇക്കണക്കിന് 'സമയം' തുടങ്ങിയത് 'ക്രിസ്തുവിന്റെ ജനനത്തോടെയാണെന്നോ', 'ശ്രീകൃഷ്ണന്റെ ജനനത്തോടെയാണെന്നോ ഒക്കെപ്പറയാം.. സംഗതി ഇതാണ്: സമയത്തിന്റെ തുടക്കം എന്ന് പറയുന്നതിനുതന്നെ അർഥമില്ലാതാകുന്നു.. 'സമയം' തുടക്കമില്ലാത്തതാണ്. അപ്പോൾ ദ്രവ്യവും അതിന്റെ ആകെത്തുകയായ പ്രപഞ്ചവും ഒരു കാലത്തും സൃഷ്ടിക്കപ്പെട്ടതല്ല. അനാദിയാണത്. അനന്തതമാണത്. അങ്ങനെയല്ലാതെ മറ്റ് ഒരു തരത്തിൽ അതിനെപ്പറ്റി സങ്കൽപ്പിക്കാൻ സാധ്യമല്ല. ഈ വാദഗതി വളരെ യുക്തിയുക്തമാണെങ്കിൽപോലും നമുക്ക് എളുപ്പത്തിൽ ദഹിക്കില്ല. പേരുകേട്ട ശാസ്ത്രജ്ഞർപോലും പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെപ്പറ്റി ചോദിക്കുന്നു. നിരർഥകമെന്ന് ബുദ്ധിപറഞ്ഞാലും 'ശീലം' ചോദ്യമാവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. അത് നമ്മെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ? കൂടപ്പിറപ്പായ മറ്റ് ഒരു ചോദ്യത്തിൽ, 'പ്രപഞ്ചം സൃഷ്ടിച്ചതാര്'? ഈശ്വരൻ എന്നല്ലാതെ മറ്റൊരു ഉത്തരവും കൊടുക്കാൻ കഴിയുകയില്ല. അങ്ങനെ അർഥമില്ലാത്ത ഒരു ചോദ്യം ചോദിച്ചു, അർത്ഥമില്ലാത്ത ഒരു ഉത്തരവും കിട്ടി. ഇതിൽനിന്ന് നാം പുതിയൊരുതരം ദർശനത്തിലേക്ക് കടക്കുന്നു. {{larger|'''ബലാധിഷ്ഠിത ദർശനം'''}} സ്വാഭാവികമായ, യുക്തിയുക്തമായ ദർശനത്തിനുപകരം പ്രത്യക്ഷവും പരോക്ഷവും ആയ ബലപ്രയോഗം മൂഖേന അടിച്ചേൽപ്പിക്കുന്ന ദർശനമാണ് 'സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും ദർശനം'. പ്രപഞ്ചം ഒരു കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെനും ഈ സൃഷ്ടിയ്ക് കാരണമായ ശക്തിയാണ് ഈശ്വരൻ എന്നും ഈ ദർശനം ശാസിക്കുന്നു. 'ഈശ്വരനെ ആര് സൃഷ്ടിച്ചു' എന്ന ചോദ്യമാകട്ടെ നിഷിദ്ധമാണ്. അത് ചോദിക്കുന്നവൻ ഏത് കാലത്തായാലും വേണ്ടില്ല ബലപ്രയോഗത്തിന് വിധേയനായിരുന്നു. നേരിട്ട് ആ ചോദ്യം ചോദിക്കണമെന്നില്ല; ഈശ്വരനെപ്പറ്റി സാമാന്യജനങ്ങളിൽ സംശയമുണ്ടാക്കാൻ, ബഹുമാനക്കുറവുണ്ടാക്കാൻ വഴിവച്ചേക്കാമെന്ന് തോന്നുന്ന (ആർക്) എത് ചോദ്യവും നിഷിദ്ധമായിരുന്നു. പക്ഷേ കാലക്രമത്തിൽ അവനവനെത്തന്നെയും സമൂഹത്തെയും കളിപ്പിക്കാനായി ഈശ്വരന് പല വ്യാഖ്യാനങ്ങളും<noinclude><references/>{{ന|37}}</noinclude> dyws0d0wob2gdp7zvabx0jg75s9do79 താൾ:VairudhyatmakaBhowthikaVadam.djvu/38 106 20004 240055 172078 2026-05-01T13:02:54Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240055 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഗലീലിയോവിന് താൻ പറഞ്ഞതെല്ലാം തെറ്റാണെന്ന് കുമ്പസാരിക്കേണ്ടി വന്നു! വെറും 300-400 കൊല്ലങ്ങൾക്കു മുമ്പാണിതു നടന്നത്. ഇതിലും എത്രയോ മുമ്പു തന്നെ സോക്രത്തീസിനെക്കൊണ്ട് വിഷം കുടിപ്പിച്ചു. 'ബലാധിഷ്ഠിത ദാർശനികൻ’ ഇന്ത്യയിലെ ഭൗതികവാദികളായ ചാർവാകന്മാരെ അഥവാ ലോകായതന്മാരെ വേട്ടയാടി. അവരെഴുതിയതു മുഴുവൻ ചുട്ടുകരിച്ചു. അവശേഷിച്ചത് തിരുത്തിയെഴുതി. തന്ത്ര- വൈശേഷിക - സാംഖ്യ ദർശനങ്ങൾക്ക് വേദാന്തത്തിന്റെ പരിവേഷം കൊടുത്തു. എപ്പോഴെപ്പോഴെല്ലാം ഭൗതികവാദം കൂടുതൽ ശക്തിയായി തീരുന്നുവോ, യുക്തിയുക്തമായി കൂടുതൽ സ്വീകാര്യമായി തീരുന്നുവോ, അപ്പോഴപ്പോഴെല്ലാം ആശയവാദത്തിന്റെയും ഇഹലോകമിഥ്യാവാദത്തിന്റെയും കുപ്പായമിട്ട് ഈശ്വരന്മാരുടെ പ്രതിനിധികളായി സ്വയം ചമഞ്ഞു നടക്കുന്ന കൂട്ടർ മടിയേതും കൂടാതെ അതിനെ ബലം പ്രയോഗിച്ചു തന്നെ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സന്ദർഭങ്ങളിലും ബലപ്രയോഗം കൂടാതെ തന്നെ ഭൗതികവാദികളെ ഉത്തരം മുട്ടിക്കാൻ പറ്റുമായിരുന്നു. {{larger|'''''ചോദ്യങ്ങൾ'''''}} # ''ദ്രവ്യം, പദാർത്ഥം, വസ്തു എന്നീ പദങ്ങൾ തമ്മിലുള്ള ബന്ധമെന്ത്? ആ ബന്ധത്തിന്റെ സ്വഭാവമെന്ത്?'' # ''കേവലമായ നിശ്ചലാവസ്ഥയെപ്പറ്റി എന്തുപറയാൻ കഴിയും?'' # ''ചലനത്തിന്റെ വിവിധരൂപങ്ങൾ ഏവ?'' # ''എന്താണ് സമയം?'' # ''എന്താണ് സ്പേസ്?'' # ''പ്രപഞ്ചം എന്ന വാക്കിന്റെ ബഹുവചനമെന്ത്?'' # ''ആധുനിക പ്രപഞ്ചോൽ‌പ്പത്തി സിദ്ധാന്തങ്ങൾ ഏവ? എന്താണവയുടെ മൗലികമായ ദാർശനികമായ പിശക്?''<noinclude><references/></noinclude> lksocti4ex6buoxaf1ftw1gvt1hpn1u താൾ:VairudhyatmakaBhowthikaVadam.djvu/39 106 20005 240056 172079 2026-05-01T13:05:35Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240056 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude> {{ന|{{xx-larger|'''4<br /><br />ജീവപ്രപഞ്ചം'''}}}} ഭൗതികവാ‍ദികളെ വെട്ടിയിടാനായി വേദാന്തികളും കൂട്ടരും വളരെക്കാലമായി ഉപയോഗിക്കുന്ന തുരുപ്പുശീട്ടാണ് ‘ജീവൻ’ എന്ന അദ്ഭുതപ്രതിഭാസം. ആലോചിക്കുന്തോറും മനസ്സിലാക്കുന്തോറും അദ്ഭുതമേറിവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ജീവൻ. ഭൗതികശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ, ദ്രവ്യത്തിന്റെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുക പ്രയാസമായിരുന്നു. അനിർവചനീയവും അജ്ഞേയവും ഭൗതികേതരവും ആയ ഒരു ദിവ്യശക്തിയാണ് ജീവൻ എന്നൊക്കെ വേദാന്തികളും കൂട്ടരും വാദിച്ചു. ആശയവാദത്തിന്റെ പിടിമുറുക്കുന്നതിന് വളരെയധികം സഹായിച്ച ഒന്നാണ് ജീവന്റെ സ്വഭാവത്തെപ്പറ്റിയും ഉദ്ഭവത്തെപ്പറ്റിയും ഉള്ള ഈ അനിശ്ചിതത്വം. പക്ഷേ, ആശയവാദികൾക്ക് ഇന്ന് ഇതിന്റെ സഹായം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ആധുനികശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും ജീവനെപ്പറ്റി വളരെ വ്യക്തമായ ധാരണകൾ ഉണ്ട്. {{larger|'''ജീവൻ എന്ന പ്രതിഭാസം'''}} അചേതനങ്ങളായ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന അതേ പദാർഥകണികകൾ തന്നെയാണ് സചേതന വസ്തുക്കളിലും ഉള്ളതെന്നും അവയുടെ രചനാപരമായ സങ്കീർണ്ണതയാണ് സ്വഭാവവൈജാത്യത്തിന്, അതായത്, അചേതന- സചേതന വ്യത്യാസത്തിന് കാരണമെന്നും ഉള്ള കാര്യത്തിൽ ഇന്ന് ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ഈ {{hws|സ്വഭാവവൈജാത്യ|സ്വഭാവവൈജാത്യങ്ങളെ|hyph}}<noinclude><references/>{{ന|40}}</noinclude> sup0s2l8mrwqqrry1m0g6jf2ux27j79 താൾ:VairudhyatmakaBhowthikaVadam.djvu/40 106 20007 240057 172081 2026-05-01T13:09:28Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240057 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ങ്ങളെ|സ്വഭാവവൈജാത്യങ്ങളെ}}, അല്ലെങ്കിൽ ജീവന്റെ സ്വഭാവത്തെ എങ്ങനെ നിർവചിക്കാം. എങ്ങനെയാണ് ഇത്തരം സങ്കീർണ പദാർഥരൂപങ്ങൾ ഉടലെടുത്തത് എന്നിവയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് പറയുക വയ്യ. എകീകൃതമായ ഒരു അഭിപ്രായം ഇനിയും രൂപം കൊള്ളേണ്ടതായാണിരിക്കുന്നത്. പ്രപഞ്ചത്തിൽ ജീവൻ എന്നും എവിടെയും ഉണ്ടായിരുന്നു എന്ന് അടുത്തകാലം വരെ പലരും വിശ്വസിച്ചിരുന്നു. എന്നാൽ, അചേതന പദാർഥങ്ങളിൽ നിന്ന്, സുദീർഘമായ ഒരു കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ചലനാത്മകമായ ഒരു പരിത:സ്ഥിതിയിൽ സങ്കീർണങ്ങളായ ഭൗതിക-രാസിക പ്രക്രിയകളിലൂടെയാണ് ജീവനെന്ന പ്രത്യേക സ്വഭാവത്തോടുകൂടിയ സചേതനവസ്തുക്കൾ രൂപം കൊണ്ടതെന്ന കാര്യത്തിൽ ഇന്ന് പരക്കെ യോജിപ്പാണ്. അതേസമയം, ജീവനെന്ന സ്വഭാവവിശേഷത്തിന് പൂർണമായ ഒരു നിർവചനം കൊടുക്കുക എളുപ്പവുമല്ല. ജീവവസ്തുവിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവം വർഗവർധനവിനുള്ള, അതായത് തന്റേതിന് തുല്യമായ രൂപങ്ങളെ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് ആണ്. ഇതിന് പ്രത്യുൽപാദനശേഷി എന്നു പറയുന്നു. ഇത്ര തന്നെ പ്രധാനമായ മറ്റൊരു സ്വഭാവവിശേഷം കൂടി ഉണ്ട്. സ്വരൂപങ്ങളെ പ്രത്യുൽപാദിപ്പിക്കുന്നതിനോടൊപ്പം അതിൽ പുതുമ കലരുവാനുള്ള സാധ്യതയാണിത്. ഈ കഴിവാണ് വിവിധ ജീവരൂപങ്ങൾ ഉണ്ടാകുന്നതിനും പരിണാമത്തിനും ഉള്ള കാരണം. പ്രത്യുല്പാദനത്തിനാവശ്യമായ ഘടകപദാർഥങ്ങൾ പുറമെനിന്ന് ലഭിക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവൻ എന്ന സ്വഭാവത്തിന് ഏറ്റവും ലളിതമായ ഒരു നിർവചനം നൽകുകയാണെങ്കിൽ അതിങ്ങനെ ആകാം. “ഒരു വസ്തുവിന് തനതായ സംഘടിതരൂപം ഉണ്ടായിരിക്കുകയും അത് ചുറ്റുമുള്ള മാധ്യമത്തിൽ നിന്ന് ഭക്ഷണം (ഊർജ്ജം) സ്വീകരിക്കുകയും അതുപയോഗിച്ച് സ്വയം വളരുകയും സ്വരൂപങ്ങളെ പ്രത്യുല്പാദിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നതോടൊപ്പം അവയിൽ എന്തെങ്കിലും പുതുമ കലരുവാനുള്ള സംഭാവ്യത ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് സചേതനമാണ്, അതിന് ജിവൻ ഉണ്ട് എന്നുപറയാം.” കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ... തുടങ്ങി സാധാരണ അചേതനവസ്തുക്കളിൽ കാണുന്ന അതേ മൂലകങ്ങൾ തന്നെയാണ് ജീവനുള്ള വസ്തുക്കളിലും കാണുന്നത്. അപ്പോൾ അവർക്കെപ്പൊഴാണ് ഈ സചേതന സ്വഭാവം കൈവരുന്നത്? എന്താണിതിന്റെ മെക്കാനിസം? ആധുനിക ജീവശാസ്ത്രത്തിന്റെയും ഭൗതികത്തിന്റെയും രസതന്ത്രത്തിന്റെയും ചക്രവാളങ്ങളിലേക്കാണ് ഈ ചോദ്യങ്ങൾ നമ്മെ നയിക്കുന്നത്. അവിടെ എത്തുമ്പോൾ ചില പദങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കാൻ തുടങ്ങുന്നു. ഡി.എൻ.എ, ആർ.എൻ.എ, അമിനോ അമ്ലങ്ങൾ, ന്യൂക്ലിയോടൈഡുകൾ, പ്രോട്ടീനുകൾ തുടങ്ങിയവയാണ് ഈ പദങ്ങൾ. ഇവയെല്ലാം സങ്കീർണങ്ങളായ രാസയൌഗികങ്ങളാണ്. പലതും പോളിമറുകൾ എന്ന പേരിൽ {{hws|അറിയപ്പെടുന്നവ|അറിയപ്പെടുന്നവയുമാണ്|hyph}}<noinclude><references/>{{ന|41}}</noinclude> 391jmyxkbb43dy5cc8rncnnj78cdlnq താൾ:VairudhyatmakaBhowthikaVadam.djvu/43 106 20010 240062 172084 2026-05-01T13:20:56Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240062 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>സുര്യനും അതിനു ചുറ്റും സഞ്ചരിക്കുന്ന ബുധൻ (മെർകുറി), വെള്ളി (വീനസ്), ഭൂമി, ചൊവ്വ (മാർസ്), വ്യാഴം (ജൂപ്പിറ്റർ), ശനി (സാറ്റേൺ), യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും ചൊവ്വക്കും വ്യാഴത്തിനും ഇടക്കായി സൂര്യനുചുറ്റും പോകുന്ന ക്ഷുദ്രഗ്രഹങ്ങളും അടങ്ങിയതാണ് സൗരയൂഥം. ഇവയിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളതായി തെളിഞ്ഞിട്ടുള്ളത്. ചൊവ്വയിലും വെള്ളിയിലും ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ജീവന്റെ അസ്ഥിത്വം ഇതേവരെ സംശയാതീതമായി തെളിഞ്ഞിട്ടില്ല. കിട്ടിയേടത്തോളം തെളിവുകൾ എതിരാണുതാനും. പക്ഷേ, അനന്തമായ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ജീവികളുള്ള ഇതരഗോളങ്ങൾ ഉണ്ടാകാനുള്ള സംഭവ്യത വലുതാണ്, ഉണ്ടെന്ന് ഏതാണ്ട് ഉറപ്പിക്കാവുന്നതാണ്. പക്ഷേ, അവയെപ്പറ്റി പഠിക്കാൻ തക്കവണ്ണം ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്നും പുരോഗമിച്ചിട്ടില്ല. അതിനാൽ നമ്മുടെ പഠനം ഭൂമിയിലെ ജീവന്റെ ഉദ്ഭവത്തെക്കുറിച്ച് മാത്രമായി പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ഉല്പത്തിയെക്കുറിച്ചുതന്നെ നിരവധി സിദ്ധാന്തങ്ങളുണ്ട്. സൂര്യനിൽനിന്ന് തെറിച്ചുപോയ കഷണങ്ങളാണ് അവ എന്നതാണ് ഒരു സിദ്ധാന്തം. പണ്ടെന്നോ സമീപത്തുകൂടെ ഭീമാകാരനായ ഒരു നക്ഷത്രം കടന്നുപോയി എന്നും അപ്പോൾ സൂര്യനിലുണ്ടായ വേലിയേറ്റത്തിന്റെ ഫലമായാണ് ഈ കഷണങ്ങൾ തെറിച്ചുപോയത് എന്നും ആണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചിരുന്നത്. ഇന്ന് ശാസ്ത്രലോകം പൂർണമായും തള്ളിക്കളഞ്ഞ ഒരു സിദ്ധാന്തമാണിത്. സുര്യന് ഇണയായി മറ്റൊരു നക്ഷത്രം ഉണ്ടായിരുന്നു എന്നും അത് സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും (കൊള്ളിമീനല്ല, ബെഥലത്തിലെ നക്ഷത്രം പോലെ ഒന്ന്) ചെറുതുണ്ടങ്ങളെമാത്രം സുര്യന്റെ ആകർഷണവലയത്തിൽ അവശേഷിപ്പിച്ചുകൊണ്ട് ദൂരേക്ക് രക്ഷപെടുകയും ചെയ്തു എന്നാണ് മറ്റൊരു സിദ്ധാന്തം. സൂര്യനുചുറ്റും ആദ്യം മുതൽകേ ഉണ്ടായിരുന്ന നേർത വാതകപടലം കട്ടികൂടി ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടായതെന്നായിരുന്നു പ്രസിദ്ധനായ ലപ്ലാസിന്റെ സിദ്ധാന്തം. അടുത്തകാലം വരെപ്പോലും പലരും ഇതിൽ വിശ്വസിച്ചിരുന്നു. അനന്ത പ്രപഞ്ചത്തിലൂടെയുള്ള പ്രയാണവേളയിൽ സൂര്യന് ഭീമമായ ഒരു ധൂമ-ധൂളി പടലത്തിലൂടെ കടന്നുപോകാൻ സംഗതിവരികയും അപ്പോൾ സംഭരിച്ച പിണ്ഡങ്ങൾ പിന്നീട് ഗ്രഹങ്ങളും മറ്റുമായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് ഓട്ടോഷ്മിഡ്തിന്റെ അഭിപ്രായം. സൗരയൂഥത്തിന്റെ ഉല്പത്തിയെക്കുറിച്ച് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാതം ഇനിയും ഉണ്ടാവേണ്ടതായാണ് ഇരിക്കുന്നത്. എങ്കിലും ‘ഭൂമി’ യെന്ന ഗോളത്തിന്റെ ‘പ്രായ‘ത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ സാമാന്യമായ<noinclude><references/>{{ന|44}}</noinclude> 33mhfvaekbahcny7ybxk3hetjqwelcm താൾ:VairudhyatmakaBhowthikaVadam.djvu/44 106 20015 240063 172085 2026-05-01T13:26:17Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240063 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. ഏകദേശം 500 കോടി കൊല്ലത്തിന്റെ ചുറ്റുവട്ടത്തിലാണിത്. ആദ്യകാലങ്ങളിൽ ഈ ഗോളത്തിലുണ്ടായിരുന്ന പരിത:സ്ഥിതികൾ ജീവനെ നിലനിർത്തുന്നതിന് സഹായകരമായിരുന്നില്ല. വളരെ നീണ്ട കാലത്തെ പരിവർത്തനങ്ങൾക്ക് ശേഷമാണ് ജീവന്റെ പ്രാഥമികരൂപങ്ങൾ ഉണ്ടാകാൻ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായിത്തീർന്നത്. ജീവന്റെ ആവിർഭവത്തിലേക്ക് നയിച്ച നീണ്ട നീണ്ട രാസപരിണാമത്തെപ്പറ്റിയും ശാസ്ത്രജ്ഞർക്കിടയിൽ ഇനിയും അഭിപ്രായഐക്യം ഉണ്ടായിട്ടില്ല. പക്ഷേ, പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞരും യോജിക്കുന്നു. ഈ പരിണാമത്തെ മൂന്നുഘട്ടങ്ങളായി വേർതിരിക്കാം. ഒന്നാമത്തെ ഘട്ടത്തിൽ ജീവന്റെ അടിസ്ഥാന മൂലകങ്ങളായ ഹൈഡ്രജൻ ,കാർബൺ, നൈട്രജൻ, ഓക്സിജൻ എന്നിവയിൽ നിന്ന് പ്രാഥമിക യൗഗികങ്ങളായ അമോണിയ, മീഥേൻ, ജലം തുടങ്ങിയവയും അവയിൽ നിന്ന് അമിനോ അമ്ലങ്ങൾ, ജൈവബേസുകൾ തുടങ്ങിയവയും നിർമ്മിക്കപ്പെട്ടു. ഇതിന്റെ വിശദാംശങ്ങളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല. രണ്ടാം ഘട്ടത്തിൽ ഈ വിവിധ കാർബണിക യൗഗികങ്ങൾ കൂടിച്ചേർന്ന് പുനരാവർത്തിക്കാൻ, അതായത് സ്വരൂപങ്ങളെ സൃഷ്ടിക്കാൻ, കഴിവുള്ള ഡി എൻ എ, ആർ എൻ എ തുടങ്ങിയ ന്യൂക്ലിക അമ്ലങ്ങളും സങ്കീർണ്ണങ്ങളായ മറ്റു കാർബണിക യൗഗികങ്ങളും രൂപം കൊണ്ടു. അഡിനോസിൽ ഫോസ്ഫേറ്റുകൾ, പോളിസാക്കറൈഡുകൾ, കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ലിക്ക് അമ്ലങ്ങൾ എന്നിവയാണ് ഇതിലെ അഞ്ച് പ്രമുഖ വിഭാഗങ്ങൾ. ഇപ്രകാരമുള്ള തൻമാത്രകളിൽ നിന്ന് കോശത്തിലേക്കുള്ള പരിണാമമാണ് മൂന്നാം ഘട്ടം. ഏറ്റവും ലളിതമായ രൂപത്തിലുള്ള ജീവകോശമായിരിക്കണം ആദിമ ജീവവസ്തു എന്നാണല്ലോ നമ്മുടെയെല്ലാം ധാരണ. പക്ഷേ, ഇത്തരം ജീവവസ്തു രൂപം കൊള്ളുന്നതിന് മുമ്പുതന്നെ ജീവൻ എന്ന വിശേഷണത്തിനർഹമായ സ്വഭാവ വിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഘട്ടങ്ങൾ ഉണ്ടായി എന്നു നാം കണ്ടു. ആദിമ ജീവകോശങ്ങൾക്ക് പിൽക്കാലത്ത് പോഷണ ദൗർബല്യം നേരിട്ടതിന്റെ ഫലമായി പല രൂപാന്തരങ്ങളും വന്നു. ഇതിന്റെ ഫലമായാണ് പല ജന്തുരൂപങ്ങളും സസ്യരൂപങ്ങളും ഉടലെടുത്തത്. എന്നാണ് ഇവ നടന്നത്? എന്നാണ് ആദിമ ജീവകോശങ്ങൾ ഉടലെടുത്തത്. എന്നാണ് ന്യൂക്ലിക്ക് അമ്ലങ്ങളും മറ്റും രൂപംകൊണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്ക് നൂറുശതമാനവും തൃപ്തികരമായ ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ഏതാണ് 350-400 കോടി വർഷങ്ങൾക്ക് മുമ്പാണ് ആദിമ ജീവകണികകൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടതെന്ന് സാമാന്യമായി കരുതാം. തെക്കൻ റൊഡേഷ്യയിൽ നിന്നും മറ്റും കണ്ടെടുത്തിട്ടുള്ള ചില ഫോസിലുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് 300 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ സൂക്ഷ്മ സസ്യജീവികൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ ,കഴിഞ്ഞ 50 കോടി കൊല്ലക്കാലത്തെ ജൈവപരിണാമ ചരിത്രത്തെക്കുറിച്ച് മാത്രമേ ഇന്ന് വ്യക്തമായ ഫോസിൽരേഖകൾ ഉള്ളു.<noinclude><references/>{{ന|45}}</noinclude> 34aaufedkv8fg8s0xcqxkgg4tp8exnt താൾ:VairudhyatmakaBhowthikaVadam.djvu/72 106 20017 240100 218980 2026-05-01T17:59:20Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240100 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>കൊണ്ടുള്ള ബന്ധത്തിൽ നിന്നു് അവൻ മോചനം നേടിയിരിക്കുന്നു. മൃഗങ്ങളുടെ പരിമിതികളെ പൂർണ്ണമായും അതീജീവിച്ചിരിക്കുന്നു. അതിമാനുഷികമായി വളരാനുള്ള എല്ലാ സാദ്ധ്യതകളും സംജാതമായിരിക്കുന്നു. എന്നാൽ മാനവജാതിയുടെ സാമൂഹ്യരൂപം, ഘടന, അതിനു് അനുവദിക്കുന്നില്ല. സ്വകാര്യലാഭത്തിൽ അധിഷ്ഠിതമായ ആ പഴയ മത്സരാത്മക സമൂഹത്തിന്റെ അവസാനത്തെ കണ്ണിയായ മുതലാളിത്ത വ്യവസ്ഥ ഇനിയും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. മാനവസമൂഹത്തിന്റെ ഉള്ളടക്കവും രൂപവും തമ്മിൽ ഇന്നു് പൊരുത്തപ്പെടുന്നില്ല. അവ തമ്മിൽ നിതാന്തമായ സംഘട്ടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു്. അങ്ങനെ രൂപവും ഉള്ളടക്കുവും തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധത്തെ നാം കണ്ടു. 'ഉള്ളടക്കം' എന്നു് പൊതുവിൽ നാം പറഞ്ഞു. എന്നാൽ അതിനു് പല വിശദാംശങ്ങളുണ്ടു്, ഘടകങ്ങളുണ്ടു്. ഉള്ളടക്കത്തിന്റെ മാറ്റം എന്നു് പറയുന്നതു്, ഇതിലെ ഏതെങ്കിലും ഒന്നിന്റെ മാറ്റമാണോ? അതോ എല്ലാറ്റിന്റേയും മാറ്റമാണോ? വിവിധ ഘടകങ്ങളിൽ ഏതെങ്കിലും ചിലതു് കൂടുതൽ പ്രധാനമാണോ? നിർണ്ണായകമാണോ? അതോ എല്ലാം തുല്യ പ്രധാനങ്ങളാണോ? ഈ ചോദ്യം നമ്മെ മറ്റൊരു സംവർഗങ്ങളിലേക്കു് നയിക്കുന്നു - സത്ത, പ്രതിഭാസം എന്നീ സംവർഗങ്ങളിലേക്കു്. {{larger|'''സത്തയും പ്രതിഭാസവും'''}} സത്തയെന്ന സങ്കൽപനം ഉള്ളടക്കമെന്ന സങ്കൽപത്തിന് സദൃശമാണു്. എന്നാൽ രണ്ടും ഒന്നല്ല. ഒരു വസ്തുവിലെയോ, പ്രതിഭാസത്തിലെയോ എല്ലാ അംശങ്ങളെയും ഘടങ്ങളെയും പ്രതിനിധീകരിക്കുന്നതാണു് ഉള്ളടക്കം. സത്തയാവട്ടെ, അതിലെ മുഖ്യമായ, ആന്തരികമായ, താരതമ്യേന കൂടുതൽ സ്ഥിരസ്ഥായിയായ വശത്തെയാണു് പ്രതിനിധീകരിക്കുന്നതു്. ഉദാഹരണത്തിനു്, ജീവൻ എന്ന പ്രതിഭാസത്തിന്റെ സത്ത ചയാപചയപ്രക്രിയ ആണു്. മാധ്യമവുമായി നടക്കുന്ന ഊർജ്ജക്കൈമാറ്റമാണ്. ജീവനെ കുറിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട് - വളർച്ച, പ്രത്യുൽപാദനശേഷി, സംവേദനക്ഷമത, സങ്കോചവികാസങ്ങൾ എന്നു തുടങ്ങി പല ഘടകങ്ങളും. എന്നാൽ ഇവയെല്ലാം തന്നെ ചയാപചയത്തിൽ നിന്നു് ഉദ്ഭവിക്കുന്നവയാണ്. പ്രോട്ടീനിന്റെ പരമപ്രധാനമായ ധർമമാണത്. മറ്റൊരു ഉദാഹരണം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണു് സാമ്രാജ്യത്വം. എന്താണ് സാമ്രാജ്യത്വത്തിന്റെ ലാക്ഷണിക സ്വഭാവം? സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകളെപ്പറ്റി പല വിശേഷണങ്ങളും നമുക്ക് പറയുവാനാകും. എന്നാൽ സാമ്രാജ്യത്വത്തിന്റെ സത്തയെന്താണു്? കുത്തകമുതലാളിത്തം, അതിന്റെ ആധിപത്യം. അതിലാഭത്തിനുവേണ്ടി സാമ്രാജ്യത്വശക്തികൾ ബഹുരാഷ്ട്രകുത്തകകൾ രൂപീകരിക്കുന്നു. ലോകത്തെ ആകെ പങ്കിട്ടെടുക്കുന്നു. സ്വന്തം രാജ്യത്തെയും, അന്യരാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നു. യുദ്ധങ്ങൾ നടക്കുന്നു. പ്രതിവിപ്ളവങ്ങൾ ആസൂത്രണം ചെയ്യുന്നു. ജനാധിപത്യം<noinclude><references/>{{ന|73}}</noinclude> al2zpeey7r5k2pjvqkuuw5f4tirfuon താൾ:VairudhyatmakaBhowthikaVadam.djvu/51 106 20019 240075 172093 2026-05-01T15:00:45Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240075 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>എങ്ങനെയാണ് ഈ പദാർഥം വികാസം പൂണ്ടതെന്നും എന്താണിതിന്റെ സവിശേഷ ഗുണധർമ്മങ്ങൾ എന്നും നോക്കാം. മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിവർതനത്തെപ്പറ്റി നാം നേരത്തെ പരിഗണിക്കുകയുണ്ടായി: മനുഷ്യക്കുരങ്ങൻ തന്നെ വളരെയധികം വികാസം പൂണ്ട ഒരു ജീവിയാണ്. അചേതന പദാർഥങ്ങളെ അപേക്ഷിച്ച് ജീവി, അത് എത്ര നിസാരമായാലും വേണ്ടില്ല, വളരെ ഉയർന്ന പടവിൽ സ്ഥിതിചെയ്യുന്നു. വെളിയിൽനിന്നുള്ള ഉത്തേജനത്തോട് പ്രതികരിക്കുകയെന്നത് എല്ലാ പദാർഥത്തിന്റെയും അടിസ്ഥാന സ്വഭാവമാണ്. ബലം പ്രയോഗിച്ചാൽ വസ്തുക്കൾ ചലിക്കുന്നു, അല്ലെങ്കിൽ രൂപം മാറുന്നു; ചൂടാക്കുമ്പോൾ അവസ്ഥ മാറുന്നു. ഇരുമ്പ് കാന്തത്തിനാൽ ആകർഷിക്കപ്പെടുന്നു..... പ്രവർതന പ്രതിപ്രവർതനങ്ങളുടെ ഫലമായി വസ്തുവിൽ അവശേഷിക്കുന്ന മാറ്റങ്ങളെ, അടയാളങ്ങളെ, അതിലെ ആന്തരികമായ വശത്തെ, സാമാന്യമായി ''പ്രതിഫലനം'' എന്ന വാക്കുകൊണ്ട് കുറിക്കുന്നു. ജീവികളിൽ ഉണ്ടാകുന്ന 'സംവേദന'ത്തിന്റെ അടിസ്ഥാനം ഈ പ്രതിഫലനങ്ങളാണ് - ജീവിയും ചുറ്റുപാടുള്ള പ്രവർതന-പ്രതിപ്രവർതനങ്ങളുടെ സങ്കീർണമായ പ്രതിഫലനം. ജീവനുള്ള ആൽബ്യൂമിന്റെ ആവിർഭാവത്തോടുകൂടിയാണ് ജീവശാസ്ത്രപരമായ പ്രതിഫലനം അഥവാ സംവേദനം ഉടലെടുത്തതെന്നുപറയാം! ചുറ്റുപാടിൽ നിന്ന് പോഷകപദാർഥങ്ങൾ തെരഞ്ഞെടുത്ത് സ്വയം പുനരാവിഷ്കരിക്കാൻ അതിന് കഴിയുന്നു; ചുറ്റുമുള്ള അചേതന വസ്തുക്കളുമായുള്ള അതിന്റെ പ്രതികരണം 'സജീവ'മാണ്. ഇങ്ങനെയുള്ള ജീവന്റെ രൂപീകരണം 'ബോധ'ത്തിന് അവശ്യം വേണ്ട ജീവശാസ്ത്രപരമായ മുൻ ഉപാധിയാണ്. പരിണാമ പ്രക്രിയകളുടെ ഫലമായി, ജീവികളുടെ സംവേദനക്ഷമത വർധിച്ചുവന്നു: ബാഹ്യലോകത്തുനിന്ന് സംജ്ഞകൾ സ്വീകരിക്കുന്നതിനുള്ള ഇന്ദ്രിയങ്ങളും അവയെ അപഗ്രഥിക്കുകയും സംഗ്രഹിക്കുകയും ചെയ്യുന്ന തലച്ചോറും വികസിച്ചുവന്നു. തലച്ചോറിലെ ഞരമ്പുകോശങ്ങളുടെ (നെർവ് സെല്ലുകളുടെ) എണ്ണം പെരുത്തുവന്നു. ഇതൊക്കെയായാലും ഉയർനതരം മൃഗങ്ങളുടെ കഴിവിനും മനുഷ്യന്റെ കഴിവിനും തമ്മിൽ അവർണനീയമായ വ്യത്യാസമുണ്ട്. പട്ടിയുടെ തലച്ചോറിൽ ഏതാണ്ട് 200 - 300 കോടി ഞരമ്പുകോശങ്ങളുണ്ടത്രെ. മനുഷ്യന്റെ തലച്ചോറിൽ ഏതാണ്ട് 1700 കോടി കോശങ്ങളും. എണ്ണത്തിൽ മാത്രമല്ല വ്യത്യാസമുള്ളത്. ഗുണപരമായിത്തന്നെ വ്യത്യാസമുണ്ട്. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും ബാഹ്യലോകത്തിൽ നിന്നുള്ള സംജ്ഞകൾ അഞ്ച് ഇന്ദ്രിയങ്ങൾ - കണ്ണ്, ചെവി, മൂക്ക്, ചർമം, നാക്ക് - മുഖേന മാത്രം ആണ് ലഭിക്കുന്നത്. മനുഷ്യനും ഈ പഞ്ചേന്ദ്രിയങ്ങൾ ഉണ്ട്. അവയിലൂടെ അടിസ്ഥാനപരമായ, പ്രാഥമികമായ, സംജ്ഞകൾ ലഭിക്കുന്നുണ്ട്. ബാഹ്യലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക സംജ്ഞകളാണ്, ഉത്തേജകങ്ങളാണ് ഇതിലൂടെ മനുഷ്യനിൽ എത്തുന്നത്. എന്നാൽ മനുഷ്യനെന്ന ജീവിക്ക് മറ്റൊരുതരത്തിലുള്ള ഉത്തേജനം കൂടി സ്വീകരിക്കാൻ സാധിക്കുന്നതാണ് - വാക്കുകൾ! അവ മനുഷ്യനിൽ എന്തെല്ലാം വികാരങ്ങൾ ഉദ്ദീപിക്കുന്നു; മനുഷ്യനെന്ന ജീവിക്ക് മാത്രമാണ് ഇത്തരത്തിലുള്ള ദ്വിതീയക<noinclude><references/>{{ന|52}}</noinclude> 5xzixrek374w0i3s6woxyh1eytcpofj താൾ:VairudhyatmakaBhowthikaVadam.djvu/73 106 20022 240101 218981 2026-05-01T18:03:37Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240101 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>തകർകുന്നു. ഇതെല്ലാം കുത്തകമുതലാളിത്തത്തിന്റെ ബാഹ്യരൂപങ്ങളാണു്. പ്രതിഭാസങ്ങളാണ്. സോഷ്യലിസമെന്ന വാക്കു് നമുക്കു് സുപരിചിതമാണ്. എന്നാൽ അതിന്റെ സത്തയെന്തെന്ന് മനസിലാകാതെ പലപ്പോഴും തെറ്റായ ധാരണകൾക്ക് വശംവദരാകുന്നു. സോവിയറ്റ് യൂണിയനിൽ വേലയും കൂലിയുമില്ലെ? മിച്ചമൂല്യം ഉണ്ടാക്കുന്നില്ലേ? വേതനത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലെ? ഇതെല്ലാമുണ്ടായിരിക്കെ അവിടെ സോഷ്യലിസമുണ്ടെന്ന് എങ്ങനെ പറയാനാകും? എന്നൊക്കെ പലരും ചോദിക്കാറുണ്ട്. എന്താണു് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സത്ത? "ഉല്പാദന ഉപാധികളുടെ സാമൂഹ്യ ഉടമാവകാശം" അതാണ് സോഷ്യലിസത്തിന്റെ സത്ത. വർധിച്ചുവരുന്ന ജീവിതസൗകര്യങ്ങൾ, തൊഴിലെടുക്കാനും വിശ്രമിക്കാനുമുള്ള മൗലികാവകാശം, ചൂഷണം ചെയ്തു് സ്വകാര്യലാഭം ഉണ്ടാക്കാൻ സാധിക്കായ്ക. തുല്യസന്ദർഭങ്ങൾ, തൊഴിലിനോടുള്ള പുതിയ ശത്രുതാപരമല്ലാത്ത സമീപനം, വർധമാനമായ സാങ്കേതികപുരോഗതി തുടങ്ങിയവയെല്ലാം ഈ വ്യവസ്ഥയുടെ പ്രകടിതരൂപങ്ങളാണ് - പ്രതിഭാസങ്ങളാണ്. സത്തയുടെ പ്രകടിതരൂപം, ബാഹ്യരൂപം ആണു് പ്രതിഭാസം. ഏതെങ്കിലും പ്രതിഭാസത്തിലൂടെയല്ലാതെ സത്തക്കു് സ്വയം വെളിവാകുവാൻ പറ്റില്ല. പക്ഷേ, പ്രതിഭാസത്തിലൂടെ സത്ത മുഴുവൻ വെളിവാകില്ല. സത്തയുടെ ഏതെങ്കിലും ഒരംശം മാത്രമെ പ്രതിഭാസത്തിൽ വെളിവാകൂ. അതേസമയം പ്രതിഭാസങ്ങളിലൂടെയല്ലാതെ സ്വയംശുദ്ധ സത്ത എന്ന രൂപത്തിൽ അതിനു് പ്രത്യക്ഷപ്പെടുവാൻ കഴിയുകയില്ല. സത്തയും പ്രതിഭാസവും രണ്ടും രണ്ടാണെങ്കിലും ഒന്നിനെ തനിയെയായി വേർപെടുത്താനാവില്ല. ഇവ തമ്മിലുള്ള വ്യതിരിക്തത, വൈരുധ്യം യഥാർത്ഥത്തിൽ ആന്തരിക വൈരുധ്യങ്ങൾ തന്നെയാണു്. സത്ത പുറമെ കാണുന്നതല്ല. ഉള്ളിൽ ഒളിഞ്ഞുകിടക്കുന്നതാണു്. നീണ്ടതും ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമെ അതിനെ വെളിവാക്കാൻ പറ്റു. തന്റെ വംശത്തിന്റെ ആവിർഭാവം മുതൽ സൂര്യനെ മനുഷ്യൻ കാണാൻ തുടങ്ങിയിട്ടുണ്ട്, അതിലെ പല പ്രതിഭാസങ്ങളും നിരീക്ഷിച്ചിട്ടുണ്ട്. സൂര്യകളങ്കങ്ങൾ, കാന്തികക്ഷോഭങ്ങൾ, വിജൃംഭനങ്ങൾ, പുറത്തുവരുന്ന മൗലിക കണങ്ങൾ - ഈ പ്രതിഭാസങ്ങളോരൊന്നും സൂര്യന്റെ സത്തയുടെ പ്രകടനങ്ങളാണ്. അണുസംയോജനമാണ് ആ "സത്ത" എന്നു് മനസ്സിലാക്കിയത് ഈ നൂറ്റാണ്ടിൽ മാത്രമാണ്. സത്ത മനസിലാക്കിയില്ലെങ്കിൽ പ്രതിഭാസത്തെ കുറിച്ചു് തെറ്റായ ധാരണകൾ നാം വെച്ചുപുലർത്തും. സൂര്യന്റെ പ്രകടമായ ആകാശസഞ്ചാരത്തെ അതേപടി അംഗീകരിച്ചു നമ്മുടെ കാരണവൻമാർ. അതു് തെറ്റ്. ഭൂമി കറങ്ങുകയാണ് എന്നു് മനസ്സിലാക്കിയശേഷമേ ജ്യോതിശാസ്ത്രത്തിൽ പുരോഗതി ഉണ്ടായുള്ളു. തിരഞ്ഞെടുപ്പ്, പ്രസംഗസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഇതൊക്കെ ഇന്ത്യയിലും മറ്റു മുതലാളിത്തരാജ്യങ്ങളിലും നിലനിൽക്കുന്നതായും അതിനാൽ ഇവിടെ യഥാർത്ഥ ജനാധിപത്യമുള്ളതായും ആളുകൾ കരുതുന്നു. എന്നാൽ വാസ്തവമതാണോ? ഉള്ളവന്,<noinclude><references/>{{ന|74}}</noinclude> 0xoptok7c4ejr1j9wfjrad5vji90pm9 താൾ:VairudhyatmakaBhowthikaVadam.djvu/64 106 20024 240092 172107 2026-05-01T17:19:17Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240092 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude> {{ന|{{xx-larger|'''6<br /><br />സംവർഗ്ഗങ്ങൾ'''}}}} ഒരോ വിജ്ഞാനശാഖക്കും അതിന്റെ അടിസ്ഥാനമായി വർതിക്കുകയും അതിന്റെ വളർചയിലൂടെ കൂടുതൽ കൂടുതൽ മൂർതമായിത്തീരുകയും ചെയ്യുന്ന സാമാന്യങ്ങളായ സങ്കൽപനങ്ങൾ ഉണ്ട്. ഈ സങ്കൽപനകളെ സാങ്കേതികമായി 'സംവർഗങ്ങൾ' എന്നുവിളിക്കുന്നു. വൈരുധ്യാത്മകഭൗതികവാദത്തിന്റെ സംവർഗ്ഗങ്ങളാണ് വൈരുധ്യം, നിഷേധം, കുതിച്ചുചാട്ടം തുടങ്ങിയവ. വേറെയുമുണ്ടു്. അളവ്- ഗുണം, വിശേഷ- സാമാന്യം, വ്യക്തി- സമഷ്ടി, ഉള്ളടക്കം- രൂപം, പ്രതിഭാസം- സത്ത, കാര്യം- കാരണം, അവശ്യകത- യാദൃച്ഛികത, വസ്തു- പ്രക്രിയ, സാദ്ധ്യത-യാഥാർഥ്യം തുടങ്ങിയവ. എന്താണു് വൈരുധ്യാത്മക ഭൗതികവാദം എന്നു മനസ്സിലാക്കുന്നതിന് ഈ സംവർഗങ്ങളെപ്പറ്റിയുള്ള ഒരു സാമാന്യധാരണ ആവശ്യമാണ്. പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സമൂഹത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇവയുടെയൊക്കെ പെരുമാറ്റങ്ങൾ, പെരുമാറ്റ നിയമങ്ങൾ എന്നിവയുടെയെല്ലാം ഒരു സമഗ്രപഠനമാണല്ലോ വൈരുധ്യാത്മക ഭൗതികവാദദർശനം. ഈ ബന്ധങ്ങളെയും, നിയമങ്ങളെയും മനസ്സിലാക്കുന്നത് സംവർഗങ്ങളുടെ സഹായത്തോടെയാണ്. ഏതാനും ഉദാഹരണങ്ങളിലുടെ ഇതു് കൂടുതൽ വ്യക്തമാക്കാം ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്, ആരെങ്കിലും പെട്ടന്ന് ഒരു ദിവസം ഉണ്ടാക്കിയ വാക്കുകളോ, സങ്കൽപനകളോ അല്ല സംവർഗ്ഗങ്ങൾ. {{hws|മനു|മനുഷ്യരുടെ|hyph}}<noinclude><references/>{{ന|65}}</noinclude> r4rhxjdva4jxl643a6pl565v33v00mf താൾ:VairudhyatmakaBhowthikaVadam.djvu/45 106 20029 240064 172086 2026-05-01T13:31:30Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240064 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude> {{larger|'''മനുഷ്യന്റെ ആവിർഭാവം'''}} ആദിമ സൂക്ഷ്മജീവികളിൽനിന്ന് ഇന്ന് കാണുന്ന വൈവിധ്യമാർന സങ്കീർണ ജീവരൂപങ്ങളിലേക്കുള്ള പരിവർതനം എന്നു നടന്നു? എത്രകാലമെടുത്തു? മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യൻ രൂപമെടുക്കാൻ എത്രകാലം പിടിച്ചു? എന്നാണ് നടന്നത്? എന്നു തുടങ്ങിയവയെക്കുറിച്ച് വളരെ തിട്ടമായൊന്നും ഇപ്പോഴും പറയാൻ വയ്യ. എങ്കിലും ഏതാണ്ട് പത്തുലക്ഷം സംവത്സരങ്ങൾക് മുമ്പായിരിക്കണം വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം നടന്നത് എന്നാണ് സാമാന്യമായി കരുതുന്നത്. ഈ പരിണാമങ്ങൾ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ചിലതെല്ലാം പറയാൻ കഴിയും. ഇന്നത്തെ മനുഷ്യക്കുരങ്ങിൽ നിന്ന് വളരെ കൂടുതൽ വികാസം പ്രാപിച്ചിരുന്നവരായിരിക്കണം മനുഷ്യന്റെ പൂർവികരായ 'ആൾക്കുരങ്ങ'ന്മാർ. അവരുടെ പരിണാമം പകുതിക്കുവെച്ച് നിലച്ചുപോയതിന്റെ ഫലമാണ് ഇന്ന് കാണുന്നവ എന്ന് ധരിക്കരുത്. മേലുമുഴുവൻ രോമവും നീണ്ടുവളർന താടിയും കൂർതചിവികളുമുള്ള ഇവർ കൂട്ടംകൂട്ടമായി മരങ്ങളിൽ ജീവിച്ചുപോന്നു. മരം കയറുമ്പോൾ കാലുകൾകും കൈകൾകും വ്യത്യസ്ത ജോലികളാണല്ലോ ഉള്ളത്. അതനുസരിച്ച് ആ അവയവങ്ങളുടെ വളർചയിലും വ്യത്യാസം വന്നു. പിന്നീട് ഇവർ മരങ്ങളിലുള്ള വാസസ്ഥലങ്ങൾ ഉപേക്ഷിച്ച് നിലത്തിറങ്ങി ജീവിക്കാൻ തുടങ്ങി. അതോടുകൂടി നടക്കുന്നതിന് കൈ തീരെ ഉപയോഗിക്കാതായി. കൂടുതൽ നിവർന് രണ്ടുകാലിന്മേൽ മാത്രമായി നടക്കുന്ന ഒരു പ്രകൃതം വന്നു. ആദ്യകാലത്ത് ഇത് ഒരു പതിവുമാത്രമായിരുന്നിരിക്കാം. എന്നാൽ പിൽക്കാലത്ത് ഇത് ഒരു ആവശ്യമായിത്തിർനു. നടത്തത്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ട കൈകൾക് വളരെ സാവധാനത്തിലെങ്കിലും മറ്റു ചുമതലകൾ വന്നുചേർനു. മനുഷ്യന്റെ കൈകൊണ്ട് ആദ്യമായി ഒരു കൽകഷണം കത്തിയായി രൂപാന്തരപ്പെടുത്തിയെടുക്കാൻ നിരവധി അയിരം വർഷങ്ങൾ വേണ്ടിവന്നിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ നമുക്കറിയാവുന്ന കാലഘട്ടം വളരെ ചെറുതാണ്. പക്ഷേ, വളരെ പ്രധാനമായ ഒരു ചുവടുവെപ്പ് നടന്നുകഴിഞ്ഞു. <i>കൈ സ്വതന്ത്രമായി.</i> അതേത്തുടർന് കൈയുടെ പ്രവർതനനൈപുണ്യവും കുശലതയും കൂടിക്കൂടിവന്നു. തലമുറതലമുറയായി ഈ കഴിവുകളെല്ലാം വർധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നോക്കുമ്പോൾ അധ്വാനിക്കുവാനുള്ള ഒരു അവയവം മാത്രമല്ല കൈ എന്നും അത് <i>അധ്വാനത്തിന്റെ ഉൽപന്നം</i> കൂടിയാണെന്നും കാണാം. അധ്വാനം മൂലവും നിരന്തരം പുതിയപുതിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടതുമൂലവും മാംസപേശികൾകും ലിഗ്‌മെന്റുകൾകും- ദീർഘകാലാടിസ്ഥാനത്തിൽ എല്ലുകൾകും- മറ്റുമുണ്ടായ പ്രത്യേക തരത്തിലുള്ള വികാസവും അതിന്റെ തലമുറയിൽ നിന്ന് തലമുറയിലേക്കുള്ള കൈമാറ്റവും ഈ പുതിയ കൗശലം ഉപയോഗപ്പെടുത്തി നൂതനവും കൂടുതൽ സങ്കീർണവും ആയ പ്രവർതനങ്ങളിൽ ഏർപെടലും ഒക്കെക്കൊണ്ട് മാത്രമാണ് ഈജിപ്തിലെ പിരമിഡുകളും {{hws|താജ്മ|താജ്മഹലും|hyph}}<noinclude><references/>{{ന|46}}</noinclude> 7h2loj1uf94kz26g80j3amk6w06m2f4 താൾ:VairudhyatmakaBhowthikaVadam.djvu/75 106 20030 240103 218982 2026-05-01T18:12:45Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240103 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>തമ്മിൽ ബന്ധപ്പെടുത്തുന്നു. ഇങ്ങനെ ആദ്യം അബോധപൂർവവും, പിന്നീട് ബോധപൂർവവും വസ്തുക്കളെയും പ്രതിഭാസങ്ങളെയും തമ്മിൽ തമ്മിൽ ബന്ധപ്പെടുത്താൻ മനുഷ്യർ പണ്ടുതന്നെ പഠിച്ചിരുന്നു. മനുഷ്യൻ രൂപം കൊടുത്തിട്ടുള്ള ഏറ്റവും ആദ്യത്തെ സംവർഗ്ഗങ്ങളിൽപെടും കാര്യവും കാരണവും. ഭാരതീയ തർകശാസ്ത്രത്തിൽ ഇതിന് അതിപ്രധാനമായ സ്ഥാനവുമുണ്ട്. "തീയില്ലാതെ പുകയുണ്ടാകില്ല" - നാം പറയാറുണ്ട്. കാര്യം എപ്പോഴും കാരണത്തെ അനുഗമിക്കുന്നു. അതിനുശേഷം വരുന്നു. ഇതിൽ സംശയമില്ല. എന്നാൽ കാലത്തിലെ ഈ പിൻതുടർച പലപ്പോഴും കപടകാരണങ്ങളിലേക്ക് മനുഷ്യനെ നയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒന്നിനുശേഷം വരുന്ന മറ്റൊന്ന് എന്നത് അവ തമ്മിലുള്ള കാരണ-കാര്യബന്ധത്തിന് തെളിവല്ല എന്നും പണ്ടേ വാദിക്കേണ്ടിവന്നിട്ടുണ്ട്. പ്രയോഗികജീവിതത്തിൽ ഈ കാരണ-കാര്യബന്ധം പല സമയങ്ങളിലും സ്വയം വ്യക്തമായിക്കൊള്ളണമെന്നില്ല. ഇന്ന് നടക്കുന്ന ഒട്ടനവധി പ്രതിഭാസങ്ങൾ, പ്രവർതനങ്ങൾ, ഉണ്ടാകുന്ന വസ്തുക്കൾ - നാളെയും അതുപോലെ ഒട്ടനവധി പ്രതിഭാസങ്ങളും പ്രവർതനങ്ങളും ഒക്കെ ഉണ്ടായിരിക്കും - ഇവയിൽ ഏതേത് തമ്മിലാണ് കാര്യ-കാരണ ബന്ധമുള്ളത്? ഇത് കണ്ടുപിടിക്കുക എളുപ്പമല്ല. ഇതിൽ പറ്റുന്ന തെറ്റുകളും നമ്മുടെ പൗരാണികർക് അറിയാമായിരുന്നു. പല പഴംചൊല്ലുകളിലും ഇത് കാണാം.. "ഒരിക്കൽ ചക്ക വീണപ്പോൾ മുയലിനെ കിട്ടി എന്നുവെച്ചിട്ട് എല്ലായ്‍പോഴും ചക്ക വീഴുമ്പോൾ മുയലിനെ കിട്ടുമോ?", "കോഴി കൂകുന്നതുകൊണ്ടാണോ സൂര്യൻ ഉദിക്കുന്നതു്?" എന്ന് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണു്. ഇവിടെ ചക്കയും മുയലും തമ്മിലോ, കോഴിയും സൂര്യനും തമ്മിലോ ഒരു ബന്ധവുമില്ല. അത് വ്യക്തമാണ്. എന്നാൽ ഇത്രതന്നെ സ്വയം വ്യക്തമല്ലാത്ത ചില പരിതഃസ്ഥിതികൾ ഉണ്ടാകാം. കൃഷി ചെയ്യണമെങ്കിൽ വിത്തുവേണം. പക്ഷേ, വിത്തുമാത്രം പോര. മണ്ണ്, വെള്ളം, വളം എന്നിവയൊക്കെ വേണം. ഇതൊക്കെ അവശ്യം വേണ്ട സാഹചര്യങ്ങൾ ആണ്. എന്നാൽ ചെടിയുടെ കാരണം വിത്തുതന്നെ; ഉപകരണങ്ങൾ കൊണ്ട് അസംസ്കൃതപദാർത്ഥങ്ങളിൻ മേൽ അധ്വാനിക്കുമ്പോൾ മൂല്യം ഉണ്ടാകുന്നു. മൂല്യത്തിന്റെ കാരണം അധ്വാനം ആണ്. മണ്ണും വളവും ഉപകരണങ്ങളും അസംസ്കൃത പദാർത്ഥങ്ങളും ഒക്കെ അവശ്യംവേണ്ട സാഹചര്യങ്ങൾ അഥവാ പരിതഃസ്ഥിതി മാത്രമാണു്. ഇവിടെയെല്ലാം കാര്യവും കാരണവും തമ്മിൽ വസ്തുനിഷ്ഠമായ ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ അടിത്തറയിലാണ് ആധുനിക ശാസ്ത്രസൗധം ആകെ കെട്ടിപ്പടുത്തിരിക്കുന്നത്. ഈ ബന്ധത്തെ വെളിവാക്കുന്നവയാണ് പ്രകൃതിനിയമങ്ങൾ. അനേകം പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, 'ശ്രമിക്കൽ-പിഴക്കൽ' വഴിയാണു് ഈ ബന്ധങ്ങൾ നമ്മുക്ക് വെളിവാകുന്നത്. എന്നാൽ പല സന്ദർഭങ്ങളിലും നമുക്ക് ഈ ബന്ധം വ്യക്തമായി കാണാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് തോന്നുകയും ചെയ്യും. മനുഷ്യന്റെ ജനനസമയത്തെ ഗ്രഹനിലകളും അവന്റെ ഭാവിജീവിതവും തമ്മിൽ നമ്മുടെ പൗരാണികർ കണ്ടിരുന്ന, ഇന്നും പലരും<noinclude><references/>{{ന|76}}</noinclude> e1aegpzhcsbnfme57uh53a1kq12ljx9 താൾ:VairudhyatmakaBhowthikaVadam.djvu/68 106 20031 240096 172111 2026-05-01T17:37:20Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240096 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|കളും|പ്രത്യേകതകളും}} അയാളിലും കാണാം. അയാൾ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവനോ ഒരു പ്രത്യേക രാജ്യക്കാരനോ ഒരു പ്രത്യേക വർഗത്തിൽപെടുന്നവനോ ആയിരിക്കം എങ്കിൽ, ആ ഭാഷക്കാർക്, ആ രാജ്യക്കാർക്, ആ വർഗത്തിന് പൊതുവായ പലതും അയാൾകും ഉണ്ടായിരിക്കും. ഒരു ഗണത്തിലെ, ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾകും പൊതുവായുള്ള സവിശേഷതയെയാണ് 'സാമാന്യം' എന്നു പറയുന്നത്. ഓരോ വിശേഷത്തിലും സാമാന്യത്തിന്റെ അംശം അടങ്ങിയിരിക്കും. ഓരോ ജീവിയും ഏതെങ്കിലും ഒരു സ്പീഷിസിൽപെട്ടതായിരിക്കും. സ്പീഷിസിലൂടെ അതിലെ അംഗങ്ങൾ ഒന്നിക്കപ്പെടുന്നു. ജനുസിലൂടെ അനേകം സ്പീഷിസുകൾ ഒന്നിക്കപ്പെടുന്നു. ഓരോ വിശേഷവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമാന്യത്തിന്റെ ഭാവം കൈകൊള്ളുന്നതാണ്. സാമാന്യരൂപത്തിൽ മാത്രമായി ഒന്നിനും അസ്തിത്വമില്ല. ഏതെങ്കിലും വിശേഷത്തിന്റെ രൂപത്തിലേ എന്തിനും നിലനിൽപുള്ളു. സാമാന്യത്തിൽ എല്ലാ വിശേഷങ്ങളും ഉൾപെടുകയില്ല. പൊതുവായവ, സത്തയായവ മാത്രമേ ഉൾപെടുകയുള്ളു. സാമാന്യവും വിശേഷവും പരസ്പരബന്ധിതം മാത്രമല്ല, അവ തുടർചയായി മാറുകയും ചെയ്യും. അവ തമ്മിലുള്ള അതിർവരമ്പ് നിശ്ചലമല്ല. ചില വ്യക്തികളിൽ മാത്രം കാണുന്ന വിശേഷതകൾ ക്രമത്തിൽ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വഭാവമായിത്തീരുന്ന സന്ദർഭങ്ങൾ വിരളമല്ല. അങ്ങനെയാണ്, മ്യൂട്ടേഷനുകളുടെ ഫലമായി പുതിയ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നത്. വേഷവിധാനത്തിലുള്ള പല ഫാഷനുകളും പ്രചരിക്കുന്നത് ഈ വിധമാണ്. തിരിച്ചും സംഭവിക്കാറുണ്ട്. പണ്ടുകാലത്ത് സാമാന്യങ്ങളായിരുന്ന പല ഭക്ഷ്യപദാർഥങ്ങളും പല ആചാരങ്ങളും ഇന്ന് 'വിശേഷ'മായിത്തീർനിരിക്കുന്നു. ശാസ്ത്രത്തിൽ വിശേഷ-സാമാന്യബന്ധം അതിപ്രധാനമാണ്. നിരവധി 'വിശേഷ' നിരീക്ഷണങ്ങളിൽ നിന്ന് ഒരു 'സാമാന്യ'നിയമം ജനിപ്പിക്കപ്പെടുന്നു. ഈ സാമാന്യം പുതിയ പല 'വിശേഷ'ങ്ങളെയും പ്രവചിക്കാൻ ശക്തമായിത്തീരുന്നു. മെൻഡിലിയേവ് ആവർതനസാരണി രചിച്ചതും അതിന്റെ അടിസ്ഥാനത്തിൽ നാളിതേവരെ കണ്ടിട്ടില്ലാത്ത മൂലകങ്ങളുടെ അസ്തിത്വം പ്രവചിച്ചതും ഇങ്ങനെയാണ്. നിരീക്ഷണം വിശേഷത്തിൽ നിന്ന് ആരംഭിക്കുന്നു. ഉള്ളടക്കം-രൂപം എന്നീ സംവർഗങ്ങളും അവ തമ്മിലുള്ള ബന്ധവും ഇത് കൂടുതൽ വ്യക്തമാക്കുന്നതാണ്. {{larger|'''ഉള്ളടക്കവും രൂപവും'''}} സാഹിത്യ-കലാദി ചർചാവേദികളിൽ നിന്ന് ധാരാളം മുഴങ്ങിക്കേൾകുന്ന ശബ്ദങ്ങളാണ് ഉള്ളടക്കവും രൂപവും. ഏതാണ് പ്രധാനം? കലയുടെ മർമം രൂപമാണെന്നും ഉള്ളടക്കം എന്തുമാകാമെന്നും വാദിക്കുന്നവരുണ്ട്. അതിനെ എതിർകുന്നവരുമുണ്ട്. ഈ തർകത്തിന്റെ ദാർശനികരൂപമാണ്<noinclude><references/>{{ന|???}}</noinclude> gri1eu9dakcirz2ys7x9juv5zv13qoy താൾ:VairudhyatmakaBhowthikaVadam.djvu/69 106 20032 240097 225101 2026-05-01T17:43:28Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240097 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ഉള്ളടക്കവും രൂപവും തമ്മിലുള്ള തർക്കം. എന്താണ് ഈ വാക്കുകൾകൊണ്ട് നാം മനസിലാക്കുന്നത്? ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഘടകങ്ങളായ എല്ലാ അവയവങ്ങളും പ്രക്രിയകളും അടങ്ങുന്ന ആകത്തുകക്കാണ് ഉള്ളടക്കം അഥവാ ഭാവം എന്നു പറയുന്നത്. ഈ ഉള്ളടക്കത്തെ ക്രമീകരിച്ചിരിക്കുന്ന രീതിക്കാണ് രൂപം എന്നു പറയുന്നത്. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ ഇവയുടെ ചലനങ്ങൾ, രൂപാന്തരങ്ങൾ, ഊർജക്കൈമാറ്റങ്ങൾ ഇവയെല്ലാമാണ് അണുവിന്റെ ഉള്ളടക്കം. അണുകേന്ദ്രം, ചുറ്റും വിവിധ ഷെല്ലുകളിലായുള്ള ഇലക്ട്രോൺ സംവിധാനം- ഇതാണ് അണുവിന്റെ രൂപം. ചയാപചയ പ്രക്രിയ, സംവേദനീയത, സങ്കോചശേഷി തുടങ്ങിയവയും കോശങ്ങളിലും കലകളിലും അവയവങ്ങളിലും നടക്കുന്ന വിവിധങ്ങളായ ജീവൽ രസായന പ്രക്രിയകൾ- ഇവയെല്ലാമാണ് ഒരു ജീവിയുടെ ഉള്ളടക്കം. ഇവയ്ക്കുപകരിക്കുന്ന അവയവങ്ങളുടെ ബാഹ്യപ്രകൃതിയും ക്രമീകരണങ്ങളും വ്യത്യസ്തമായിരിക്കാം. അവയാണ് ജീവിക്ക് രൂപം നൽകുന്നത്. സമൂഹ്യപ്രക്രിയകളിലുമുണ്ട് ഉള്ളടക്കവും രൂപവും. ഉദാഹരണത്തിന്, ഒരു സമൂഹത്തിലെ 'ഉൽപാദനരീതി' എടുക്കുക. അതിന്റെ ഉള്ളടക്കമെന്നു പറയുന്നത് ഉൽപാദന ഉപകരണങ്ങൾ, സാങ്കേതികജ്ഞാനം, അത് പ്രയോഗിക്കുന്ന മനുഷ്യർ എന്നിവയെല്ലാം അടങ്ങുന്ന ഉൽപാദനശക്തിയാണ്. ഉൽപാദന ഉപകരണങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകടമാകുന്ന മനുഷ്യരും മനുഷ്യരും തമ്മിലുള്ള ഉൽപാദനബന്ധമാണ് അതിന്റെ രൂപം. ഉള്ളടക്കവും രൂപവും ഇങ്ങനെ ഒരേ ഒന്നിന്റെ രണ്ടുവശങ്ങളെയാണ് കുറിക്കുന്നത്. രണ്ടും രണ്ടാണെങ്കിലും പരസ്പരസ്വതന്ത്രങ്ങളല്ല, വേർതിരിക്കാവുന്നതല്ല. 'സാമാന്യമായ ഉള്ളടക്കം' എന്നൊന്നില്ല. ഏതെങ്കിലും 'വിശേഷരൂപ'ത്തിൽ അടങ്ങിയിട്ടുള്ള ഉള്ളടക്കമേയുള്ളു. ഒരു ഉള്ളടക്കവുമില്ലാത്ത രൂപവും ഇല്ല. ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഉള്ളടക്കവും രൂപവും ശാശ്വതമായി നിലനിൽകുന്ന മാറ്റമേതുമില്ലാത്ത ഒന്നല്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം പഠിച്ചിട്ടുണ്ട്. രൂപത്തിൽ എന്തെങ്കിലും മാറ്റം അടിച്ചേൽപിച്ചാൽ അത് കാതലായ മാറ്റമായിൽത്തീരില്ല. നമ്മുടെ ഒരു കൈ പോയി, അല്ലെങ്കിൽ കണ്ണ് നഷ്ടപ്പെട്ടു എന്നതുകൊണ്ട് നമ്മുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നുകൊള്ളണമെന്നില്ല. ഉള്ളടക്കമെന്നത് സജീവമാണ്. ആന്തരികവൈരുധ്യങ്ങളാൽ പ്രചോദിതമായി അതിൽ മാറ്റങ്ങൾ വരുന്നു. ജീവപരിണാമം ഇതിന് ഉദാഹരണമാണ്. കൂടുതൽ സ്പഷ്ടമായ മറ്റൊരു ഉദാഹരണമാണ് ഉൽപാദനരീതിയിൽ വരുന്ന മാറ്റങ്ങൾ. ഉൽപാദനശക്തികൾ, ഉപകരണങ്ങളും സാങ്കേതികജ്ഞാനവും കരവിരുതും എല്ലാം തുടർചയായി വികസിക്കുന്നു. അതായത്, ഉള്ളടക്കത്തിൽ മാറ്റം വരുന്നു. ആദ്യമാദ്യമൊന്നും രൂപത്തിൽ മാറ്റം വരുന്നതല്ല. അത് താരതമ്യേന കൂടുതൽ സ്ഥിരമാണ്. ഉൽപാദനബന്ധങ്ങൾ അതുപോലെതന്നെ നിലകൊള്ളുന്നു. എന്നാൽ ഏറെക്കാലം ഇങ്ങനെ തുടരാൻ സാധിക്കില്ല. ഉള്ളടക്കത്തിൽ സാരമായ മാറ്റംവന്നാൽ പഴയരൂപം വച്ചു<noinclude><references/>{{ന|70}}</noinclude> jt1k60a605lzzetdf0ot6c6rltxmmf2 താൾ:VairudhyatmakaBhowthikaVadam.djvu/59 106 20035 240083 172101 2026-05-01T15:34:04Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240083 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>''ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.''<br/>" എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരും എന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടു നിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു. ''വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.'' ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപ്പാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു. ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും ആകാശ<noinclude><references/>{{ന|60}}</noinclude> 6ghr0efvlkcxhjg9cxa3wc694qtr3wc 240084 240083 2026-05-01T15:34:31Z Radhan K Moolad 13275 240084 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>''ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.''<br/>"എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരും എന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടു നിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു. ''വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.'' ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപ്പാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു. ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും ആകാശ<noinclude><references/>{{ന|60}}</noinclude> fvnatppc467oxxml0o3gupc7366vsrn 240085 240084 2026-05-01T15:35:12Z Radhan K Moolad 13275 240085 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>''ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.'' <br/>"എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരും എന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടു നിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു. ''വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.'' ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപ്പാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു. ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും ആകാശ<noinclude><references/>{{ന|60}}</noinclude> 6rm2z7ki0dajhy6m8kj2i8a8nsk28st 240086 240085 2026-05-01T15:37:48Z Radhan K Moolad 13275 240086 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>''ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.'' <br/>"എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരും എന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടു നിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു. ''വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.'' ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപ്പാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു. ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും {{hws|ആകാശ|ആകാശഗോളങ്ങളുടെ|hyph}}<noinclude><references/>{{ന|60}}</noinclude> ffyu0t6qipbi3tfkzyumfb08ywv291r താൾ:VairudhyatmakaBhowthikaVadam.djvu/52 106 20043 240076 172094 2026-05-01T15:05:31Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240076 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>സംജ്ഞകളാൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള കഴിവ്. മനുഷ്യനെ മനുഷ്യനാക്കിയ പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഈ കഴിവ് എന്ന് നാം നേരത്തെ കണ്ടിട്ടുമുണ്ട്. പ്രാഥമികസംജ്ഞകൾ സ്വീകരിക്കാനുള്ള കഴിവ് എല്ലാ മൃഗങ്ങൾക്കും ഉണ്ട്; സമൂർത്തങ്ങളായ ഇന്ദ്രിയാടിസ്ഥിത പ്രതിബിംബങ്ങളാണവ. എന്നാൽ ദ്വിതീയകസംജ്ഞകൾ അമൂർതങ്ങളും വാക്കുകളിൽ അടിസ്ഥിതവുമായ സങ്കൽപങ്ങളാണ്. ഇത് മനുഷ്യന്റെ തലച്ചോറിൽ, അവന്റെ ബോധത്തിൽ മാത്രം ഉള്ളതാണ്. മനുഷ്യന്റെ വളർച്ചയിൽ ദ്വിതീയകസംജ്ഞകൾ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വാസ്തവത്തിൽ മനുഷ്യനിലെ ഭൂരിഭാഗം സംജ്ഞകളും സങ്കീർണബന്ധങ്ങളും ദ്വിതീയകസംജ്ഞകളുടെ തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു. അതേസമയം ഒരു കാര്യം ഓർകേണ്ടതുണ്ട്. പ്രാഥമിക സംജ്ഞകളുമായി, പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുമായി, അഭേദ്യമാം വിധം ബന്ധപ്പെട്ടുകൊണ്ടുമാത്രമേ ദ്വിതീയസംജ്ഞകൾക്ക്, വാക്കുകൾക്ക്, ഭാഷക്ക് വികസിക്കാനാകൂ. രണ്ടിനേയും വെവ്വേറെ കാണാൻ ശ്രമിക്കുന്നത് ദ്വിതീയസംജ്ഞകൾ - വാക്കും അമൂർത സങ്കല്പങ്ങളും ഒക്കെ - തികച്ചും സ്വതന്ത്രമായ, യാതൊരു ഭൗതികാടിസ്ഥാനവുമില്ലാത്ത, ആത്മാവിന്റെയോ, അതുപോലെ മറ്റേതെങ്കിലുമോ ആവിഷ്കാരമാണെന്നു പറയുന്നത് അസംബന്ധമായിരിക്കും. മനുഷ്യന്റെ ചിന്തയെന്ന് പറയുന്നത് മറ്റേത് ജീവിയുടെയും 'ബോധ'ത്തേക്കാൾ ഉയർന്ന രൂപത്തിലുള്ള ബോധമാണ്. ഒന്നാമതായി അക്ഷരോച്ചാരണത്തോടുകൂടി സംസാരിക്കാനും അങ്ങനെ വാക്കുകളിലൂടെ ചിന്തകൾ ആവിഷ്കരിക്കാനും മനുഷ്യന് കഴിയുന്നു. രണ്ടാമതായി, മനുഷ്യന്റെ ചിന്ത അമൂർതമാണ്. ശാസ്ത്രീയമായ അമൂർതവൽക്കരണത്തിനും സാമാന്യവൽക്കരണത്തിനും വിധേയമാണ്. മറ്റ് ജീവികൾക്ക് അത് സാധ്യമല്ല. മൂന്നാമതായി, മനുഷ്യന്റെ ചിന്തക്ക് അതിനെപ്പറ്റി, ചിന്തയെപ്പറ്റിത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. മറ്റൊരു ജീവിക്കും സ്വന്തം ബോധത്തിന്റെ പ്രവർതനത്തെ അപഗ്രഥിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നതല്ല. നാലാമതായി, മറ്റു ജന്തുക്കളിലെ ഞരമ്പുകോശങ്ങളുടെ പ്രവർതനം പരിത:സ്ഥിതിയുമായി ഇണങ്ങിച്ചേരുവാൻ ഉന്നംവച്ചിട്ടുള്ളതാണെങ്കിൽ, മനുഷ്യൻറെ ചിന്തയും ബോധവും സാമൂഹികമാണ്. ചുറ്റുപാടിനെ തനിക്ക് അനുയോജ്യമായി മാറ്റുവാൻ ശ്രമിക്കുന്നതാണ്. അതിപ്രധാനമായ ഒരു വ്യത്യാസമാണിത്. ചുറ്റുപാടിനെ മാറ്റാനുള്ള മനുഷ്യന്റെ ശ്രമമാണ് 'അധ്വാനം'. ഈ 'അധ്വാനം' തന്നെയാണ് അവന്റെ ദ്വിതീയ സംജ്ഞാസമ്പ്രദായത്തിന്റെ ഉദയത്തിനും വികാസത്തിനും അടിസ്ഥാനം. അങ്ങനെ അധ്വാനവും അക്ഷരോച്ചാരണത്തോടുകൂടിയ ഭാഷയും കൂടി മനുഷ്യക്കുരങ്ങിന്റെ തലച്ചോറിനെ മനുഷ്യന്റെ തലച്ചോറിലേക്ക് ഉയർത്തി. ചുറ്റുമുള്ള ഭൗതികപ്രപഞ്ചത്തെ {{hws|പ്രതിഫ|പ്രതിഫലിപ്പിക്കുന്നതിനുള്ള|hyph}}<noinclude><references/>{{ന|53}}</noinclude> nawkovvrrjtls0nsde6efa75eb9hhsc താൾ:VairudhyatmakaBhowthikaVadam.djvu/53 106 20046 240077 172095 2026-05-01T15:11:39Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240077 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ലിപ്പിക്കുന്നതിനുള്ള|പ്രതിഫലിപ്പിക്കുന്നതിനുള്ള}} ചിന്തകൾക്, സങ്കൽപങ്ങൾക്, ശാസ്ത്രീയ സിദ്ധാന്തങ്ങൾക് ഒക്കെ രൂപംകൊടുക്കുവാനുള്ള ഉപാധിയാണ് മനുഷ്യന്റെ ഭാഷ; സാധാരണ ഭാഷയിൽ നിന്ന് ശാസ്ത്രത്തിന്റെ 'ഭാഷ'യും ഗണിതത്തിന്റെ 'ഭാഷ'യും എല്ലാം ഉടലെടുത്തു. ഏറ്റവും സങ്കീർണമായ ഗണിതചിഹ്നത്തിനും വസ്തുനിഷ്ഠപ്രപഞ്ചത്തിലെ പരിണാത്മകമായ ബന്ധങ്ങളെയും സമയത്തിലും സ്പേസിലും അധിഷ്ഠിതമായ രൂപത്തെയും കുറിക്കുന്ന വാസ്തവികമായ ഒരു പൊരുൾ ഉണ്ട്. 'മനുഷ്യസമൂഹത്തിന്റെ വികസനത്തിനൊത്ത് മനുഷ്യന്റെ 'ബോധവും' വളരുന്നു. സമൂഹം രണ്ട് വിരുദ്ധവർഗങ്ങളായി പിളർനപ്പോൾ, കായികാധ്വാനവും മാനസികാധ്വാനവും തമ്മിൽ വൈരുധ്യം സംജാതമായപ്പോൾ സാമൂഹ്യബോധം കുറെക്കൂടി വ്യക്തവും സമൂർതവുമായ രൂപമെടുക്കുന്നു. സമൂഹത്തിലെ വർഗങ്ങളുടെ രാഷ്ട്രീയ ആശയസംഹിതകൾ, നീതിന്യായ ബോധങ്ങൾ, മതം, തത്വശാസ്ത്രം, സദാചാരമുറകൾ, കല, ശാസ്ത്രം തുടങ്ങിയ പല രൂപങ്ങളും അതെടുക്കുന്നു. സാമൂഹ്യബോധത്തിന്റെ ഈ അടിസ്ഥാനരൂപങ്ങൾ തന്നെയാണ് സമൂഹത്തിന്റെ 'ആത്മീയ ജീവിത'മെന്ന് പറയുന്നതും. സമൂഹത്തിലെ വിവിധ വർഗങ്ങളുടെ താല്പര്യങ്ങളുടെയും അവരുടെ ഭൗതികജീവിതത്തിലെ യഥാർഥ ബന്ധങ്ങളുടെയും പ്രതിഫലനം മാത്രമാണിത്. മനുഷ്യന്റെ വ്യക്തിനിഷ്ഠമായ ബോധത്തിന്, അതിന് എത്ര തന്നെ ചുഴിഞ്ഞുനോക്കിയാലും സാമൂഹ്യബോധത്തിന്റെ ഒരു ഭാഗമെന്ന നിലക്കുമാത്രമേ നിലനില്പുള്ളൂ എന്നു കാണാം. എന്നുവെച്ച് വ്യക്തികളുടെ ബോധം സാമൂഹ്യബോധത്തിന്റെ നിർജീവമായ ഒരംശം മാത്രമാണ് എന്ന് ധരിക്കരുത്. പ്രായോഗിക പ്രവർതനങ്ങളിൽ മനുഷ്യൻ തന്റെ മുമ്പിൽ നിശ്ചിതങ്ങളായ ചില ലക്ഷ്യങ്ങൾ വെക്കുന്നു. അവ നേടുവാൻ ഉതകുന്നതായ ഒരു സമീപനരീതി ആവശ്യമായി വരുന്നു. വസ്തുക്കളെ സംബന്ധിച്ചിടത്തോളം ഒരുതരത്തിൽ 'നേരത്തെക്കൂട്ടിയുള്ള പ്രതിഫലനം' അവന്റെ മനസ്സിൽ നടക്കുന്നതായി പറയാം. ഈ നേരത്തെക്കൂട്ടിയുള്ള പ്രതിഫലനത്തിനാണ് സർഗാത്മകതയെന്നും മറ്റും പറയുന്നത്. മനുഷ്യന്റെ മനസിന് വിശ്ലേഷിക്കാൻ മാത്രമല്ല, സംശ്ലേഷിക്കാനും കഴിവുണ്ട്. അതിനെ നിഷേധിച്ചതാണ് യാന്ത്രിക ഭൗതികവാദികൾക്ക് പറ്റിയ തെറ്റ്. ഇലക്ട്രോണിക് തലച്ചോറിനെപ്പറ്റിയും ചിന്തിക്കുന്ന യന്ത്രത്തെപ്പറ്റിയും മനുഷ്യന്റെ തലച്ചോറ് കാലഹരണപ്പെടുന്നതിനെപ്പറ്റിയുമെല്ലാമുള്ള സംസാരങ്ങൾ ഈ കഴിവ് മനസിലാക്കാത്തതിൽ നിന്ന് ഉടലെടുത്തവയാണ്. മനുഷ്യന്റെ 'ആത്മീയ സ്വഭാവത്തെ' - അതായത്, അവന്റെ വികാരങ്ങൾ, വിചാരങ്ങൾ, ഇച്ഛാശക്തി, സ്വഭാവം മുതലായവയൊക്കെ - അന്തിമവിശകലനത്തിൽ, സൈദ്ധാന്തികമായി ദ്രവ്യത്തിന്റെയും അതിന്റെ ചലനത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കാവുന്നതായിരിക്കും. ന്യൂറോണുകൾ, വൈദ്യുത സ്പന്ദനങ്ങൾ മുതലായവയൊക്കെ ആയിരിക്കാം ഈ അപഗ്രഥനത്തിന് ഉപയോഗിക്കുന്ന കരുക്കൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് {{hws|ചിന്തി|ചിന്തിക്കുന്ന|hyph}}<noinclude><references/>{{ന|54}}</noinclude> kjys2u22jcaaz8ghnykjt8mm3n9a7ox താൾ:VairudhyatmakaBhowthikaVadam.djvu/54 106 20047 240078 172096 2026-05-01T15:15:21Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240078 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ക്കുന്ന|ചിന്തിക്കുന്ന}} യന്ത്രങ്ങളെപ്പറ്റിയും മറ്റും ശാസ്ത്രജ്ഞർ സ്വപ്നം കാണാൻ തുടങ്ങിയത്. രണ്ടു കാരണങ്ങളാൽ ഇത് തെറ്റാണ്. ഒന്നാമതായി ഒരു യന്ത്രവും അതിന് രൂപം കൊടുക്കുന്ന മനുഷ്യന്റെ തലച്ചോറിനോളം മെച്ചപ്പെട്ടതാകാൻ പറ്റില്ല. ചില ഗണിത പ്രക്രിയകൾ കൂടുതൽ വേഗത്തിൽചെയ്യാൻ യന്ത്രത്തിന് പറ്റിയെന്നു വന്നേക്കാം. എന്നാൽ വേണ്ടതേത് വേണ്ടാത്തതേത്, എന്ന വിവേചനബുദ്ധി യന്ത്രത്തിനുണ്ടാകാൻ തരമില്ല. വേണ്ടതും വേണ്ടാത്തതും സുനിശ്ചിതങ്ങളായ കാര്യങ്ങളല്ല. രണ്ടാമതായി മനുഷ്യൻ ചുറ്റുമുള്ള പ്രകൃതിയുമായി ബന്ധപ്പെട്ടതും മനസിലാക്കാനുള്ള കഴിവ് സമ്പാദിച്ചതും അവയുടെ സൂക്ഷ്മപ്രകൃതിയുടെ സഹായത്തോടെയല്ല. കാലുകൊണ്ടടിച്ച ഒരു പന്തിന്റെ ചലനത്തെ അതിന്റെ, അതിലെ അണുക്കളുടെയോ മൗലികകണങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ മുതലായവയുടെയോ ചലനങ്ങളുടെ ആകത്തുകയായി വേണമെങ്കിൽ വ്യാഖ്യാനിക്കാം. സൈദ്ധാന്തികമായി ഇത് ശരിയാണ്. പക്ഷേ, പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. നാം 'പന്തി'നെയാണ് കാണുന്നത്. അല്ലാതെ അതിലെ ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും മറ്റുമല്ല. പന്തിന്റെ ചലനത്തെ ബലതന്ത്രനിയമങ്ങൾ ഉപയോഗിച്ച് നിർവചിക്കാവുന്നതാണ്. മനുഷ്യൻറെ തലച്ചോറിൻറെ പ്രവർതനത്തെ ഈ ഉദാഹരണവുമായി ഉപമിക്കാം. സൈദ്ധാന്തികമായി നോക്കുമ്പോൾ അതിലെ കോടാനുകോടി ഞരമ്പു കോശങ്ങളുടെയും ന്യൂറോണുകളുടെയും മറ്റും സംയുക്ത പ്രവർതനമാണ് ചിന്ത, ബോധം മുതലായത്. പക്ഷേ, എപ്രകാരം നമ്മുടെ കണ്ണുകൾ, അണുക്കളിൽ നിന്ന് പന്തിനെയോ അതിന്റെ ചലനത്തെയോ സംശ്ലേഷിക്കാൻ പഠിച്ചിട്ടില്ലയോ അപ്രകാരം തന്നെ ന്യൂറോണുകളുടെ ചലനത്തിൽ നിന്ന് സന്തോഷ സന്താപാദികളെ സംശ്ലേഷിക്കാനും നാം പഠിച്ചിട്ടില്ല. എന്നുവച്ച് അവയുടെ ഭൗതികാടിസ്ഥാനമായ ദ്രവ്യത്തെ നിഷേധിക്കാനും സാധ്യമല്ല. ഇതേ ഉപമ തന്നെ സമൂഹത്തിന്റെയും വ്യക്തിയുടെയും കാര്യത്തിലും സ്വീകരിക്കാം. സാമൂഹ്യബോധത്തെ കലാ-സാംസ്കാരികാദികളെ, നീതിന്യായവിധികളെ, സദാചാരമുറകളെ - ഒക്കെ സാമൂഹ്യ പ്രവർതനങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മനസ്സിലാക്കാവുന്നതാണ്. മറിച്ച് ഒറ്റപ്പെട്ട വ്യക്തികളുടെ ബോധങ്ങളുടെ ആകത്തുകയായി സാമൂഹ്യബോധത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പന്തിനു പകരം അതിലെ അണുക്കളെ കാണാൻ ശ്രമിക്കുന്നതിനു സമാനമായിരിക്കും. തുടക്കത്തിൽ നാം ഉന്നയിച്ച, ദർശനത്തിലെ കാതലായ പ്രശ്നത്തിലേക്കുതന്നെ - ദ്രവ്യമോ ബോധമോ പദാർഥമോ ആത്മാവോ ഏതാണ് പ്രാഥമികം എന്ന പ്രശ്നത്തിലേക്കുതന്നെ - ഇനി തിരിച്ചുപോകാം. ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ട പദാർഥത്തിന്റെ തലച്ചോറിന്റെ, സ്വഭാവമാണ് ചിന്ത എന്നും, അതിൽ ആത്മീയമായോ 'ദൈവീക'മായോ യാതൊന്നും ഇല്ലെന്നും ലക്ഷോപലക്ഷം വർഷങ്ങളിലൂടെയുള്ള പരിണാമപ്രക്രിയകളുടെ ഫലമായാണ് മനുഷ്യന്റെ തലച്ചോറ് രൂപം കൊണ്ടതെന്നും നാം കണ്ടു. ബോധത്തിന്റെ വികാസമാകട്ടെ, ദൈവകല്പന അനുസരിച്ചോ ബ്രഹ്മാവിന്റെ വിധി അനുസരിച്ചോ<noinclude><references/>{{ന|55}}</noinclude> lwavreytoeihw5aqnxw5t0j7nfhvaa7 താൾ:VairudhyatmakaBhowthikaVadam.djvu/61 106 20051 240088 172104 2026-05-01T16:01:59Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240088 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>അത് മനസിന്റെ യുക്തിസഹമായ ചലനമാണ്. ഇന്ദ്രിയസംവേദ്യമായ ദത്തങ്ങളിൽ നിന്ന് ആശയങ്ങളിലേക്കും, വസ്തുക്കളെക്കുറിച്ചുള്ള ശാശ്വതവും അപരിവർതനീയവുമായ തത്വങ്ങളിലേക്കും അവസാനം എല്ലാറ്റിന്റെയും അടിസ്ഥാനമായ 'നന്മ' എന്ന ആശയത്തിലേക്കുമുള്ള ഘട്ടം ഘട്ടമായ ആരോഹണമാണതു്. പ്ലേറ്റൊവിനെ സംബന്ധിച്ചിടത്തോളം 'ആശയങ്ങൾ' അല്ലാതെ മറ്റൊന്നും പഠനയോഗ്യമായി ഇല്ലാത്തതിനാൽ 'ശാസ്ത്രം' എന്ന വാക്കും 'ഡയലക്ടിക്സ്' എന്ന വാക്കും ഏതാണ്ടു് പര്യായപദങ്ങൾ തന്നെ ആയിത്തീർന്നു. ഹെഗലിനെ സംബന്ധിച്ചിടത്തോളം ഡയലക്ടിക്സ് എന്നതു് ആശയങ്ങൾ 'പൂർവപക്ഷം' (തീസിസ്) 'അപരപക്ഷം' (ആന്റി തീസിസു്) എന്നിവ തമ്മിലുള്ള സംഘട്ടനത്തിലൂടെ 'ഉത്തരപക്ഷം' (സിൻതസിസ്) ഉണ്ടാവുക എന്ന തുടർപ്രക്രിയയിലൂടെ വളർന്ന് 'കേവലമായ ആശയ'ത്തെ സാക്ഷാത്കരിക്കുക എന്നതാണു്. ഭാരതീയ ദാർശനികർ തങ്ങളുടെ ഏതിരാളികളുമായി വിവാദത്തിലേർപ്പെട്ടിരുന്നതും ഡയലക്ടിക്കൽ-വൈരുധ്യാത്മക-രീതിയിലാണ്. ഹിന്ദു ദാർശനികനായ ശങ്കരാചാര്യരും ബൗദ്ധദാർശനികനായ കുമാരില ഭട്ടനും തമ്മിൽ നടന്ന ദിവസങ്ങളോളം നീണ്ടുനിന്ന ഒരു തർക്കത്തിന്റെ കഥയുണ്ടു്, തർക്കം ആരംഭിക്കുന്നതു് ഒരാളുടെ ഒരു പ്രസ്താവത്തോടെയാണു്. അതു് രണ്ടുകൂട്ടരും അംഗീകരിക്കുന്നു. ഇതാണ് 'തീസിസ്' അഥവാ 'പൂർവപക്ഷം'. അടുത്തതായി എതിരാളി ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്ന പൊരുത്തക്കേടുകളെ പുറത്തുകൊണ്ടുവരുന്നു - 'ആന്റി തീസിസ്' അഥവാ 'അപരപക്ഷം' അവയുടെ അടിസ്ഥാനത്തിൽ മൂലപ്രസ്താവന തിരുത്തി പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു - 'സിൻതസിസ്' അഥവാ 'ഉത്തരപക്ഷം'. ഇതു് ഡയലക്ടിക്കൽ രീതിയാണു്. മാർക്സിനെയും മാർക്സിസ്റ്റുകാരെയും സംബന്ധിച്ചിടത്തോളം 'ഡയലക്ടിക്സ്' എന്ന് പറഞ്ഞതു് വെറും ആശയങ്ങളുടെ ചലനം മാത്രമല്ല. വൈരുധ്യസംഘട്ടനങ്ങളിലൂടെ യുള്ള പ്രപഞ്ചത്തിന്റെയാകെ ചലനമാണ്, വികാസമാണ് അതു്. ഈ ചലനത്തിന്റെ ബോധപൂർവമുള്ള മാനസിക പ്രതിഫലനം മാത്രമാണു് 'ആശയം' എന്നത്. 'മെറ്റാഫിസിക്സ്' അഥവാ 'കേവലവാദം' എന്ന രീതിക്ക് നേർ വിപരീതമായാണല്ലോ, 'വൈരുധ്യവാദ'ത്തെ മാർക്സ് കാണുന്നതു്. നേരത്തെ കണ്ടപോലെ, :(a) നിശ്ചലത, മാറ്റമില്ലായ്മ :(b) പരസ്പരബന്ധ നിഷേധം :(c) ശാശ്വതത്വം :(d) വിപരീതങ്ങളുടെ പരസ്പര വർജ്ജനം എന്നിവയാണല്ലോ കേവലവാദത്തിന്റെ കാതലായ തത്വങ്ങൾ<noinclude><references/>{{ന|62}}</noinclude> f9d0nivay63ku1b1g7l6atxlr6becip താൾ:VairudhyatmakaBhowthikaVadam.djvu/77 106 20054 240105 218984 2026-05-01T18:23:47Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240105 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|നത്തിനും|ചലനത്തിനും}} ഇവ ബാധകമല്ലെന്നു തെളിഞ്ഞു. അത് കണ്ടപാടെ ഭൗതികവാദവിരോധികൾ എല്ല പ്രകൃതിനിയമങ്ങളും തകർന് മണ്ണടിഞ്ഞു എന്നും കാര്യ-കാരണ തത്വംതന്നെ അടിസ്ഥാനരഹിതമാണെന്നും ഒക്കെ വിളിച്ചുകൂകാൻ തുടങ്ങി. ഇതും അടിസ്ഥാനരഹിതമാണ്. അനിശ്ചിതത്വവും യാന്ത്രികനിശ്ചിതത്വവും രണ്ടും തെറ്റാണ്. കാര്യവും കാരണവും രണ്ടും രണ്ടാണെന്നപോലെതന്നെ വേർപെടുത്താനാകാത്തവിധത്തിൽ ബന്ധപ്പെട്ടും കിടക്കുന്നു. ഒരു സെറ്റ് ശുദ്ധകാരണങ്ങൾ, ഒരു സെറ്റ് ശുദ്ധകാര്യങ്ങൾ എന്നിങ്ങനെ പ്രകൃതിയെ വേർതിരിക്കാൻ പറ്റില്ല. ഏതൊരു പ്രക്രിയയും സംഭവവും മുമ്പൊന്നിന്റെ കാര്യമാണ്, വരാനിരിക്കുന്ന ഒന്നിന്റെ കാരണവുമാണ്. ഉദാഹരണത്തിന്, ഫാക്ടറിയിൽ സമരമുണ്ടായി. മുതലാളി പൊലീസിനെ വിളിച്ചു. പൊലീസ് വെടിവെച്ചു. നാല് തൊഴിലാളികൾ മരിച്ചു. തൊഴിലാളികൾ മരിച്ചു എന്ന കാര്യത്തിന് കാരണം പൊലീസ് വെടിവെച്ചതാണ്. പൊലീസ് വെടിവെച്ചു എന്ന കാര്യത്തിന് കാരണം മുതലാളി ആവശ്യപ്പെട്ടതാണ്. അതിന് കാരണമാകട്ടെ, തൊഴിലാളികളുടെ സമരമാണ്. തൊഴിലാളികൾ സമരം ചെയ്തു എന്ന കാര്യത്തിന്റെ കാരണമെന്താണ്? മുതലാളി മിനിമം കൂലി കൊടുക്കാൻ വിസമ്മതിച്ചു എന്നതത്രെ. അതിന്റെ കാരണമോ? എങ്കിലേ മുതലാളിത്ത മത്സരത്തിൽ മുന്നേറാനാകൂ. പൊലീസ് വെടിവെപ്പിന്റെ ഫലമായി തൊഴിലാകൾ മരിച്ചതിന്റെ ഫലമെന്താണ്? സമരം കൂടുതൽ ശക്തമായി. മറ്റ് പല ഫാക്ടറികളിലേക്കും സമരം വ്യാപിച്ചു. അതിന്റെ ഫലമോ? ഗവണ്മെന്റ് വൻതോതിൽ മർദനം ആരംഭിച്ചു. അതിന്റെ ഫലമോ? രാജ്യവ്യാപകമായ പണിമുടക്കും ഹർതാലും നടക്കുന്നു... അങ്ങനെ ഏതൊരു സംഭവമെടുത്താലും അത് മറ്റൊരു സംഭവത്തിന്റെ ഫലം (കാര്യം) ആണെന്നും ഇനിയൊരു സംഭവത്തിന് കാരണമായിത്തീരുമെന്നും കാണാം. കാര്യ-കാരണബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രായോഗികപ്രവർതനത്തിൽ അതിപ്രധാനമാണ്. അഭീഷ്ടകാര്യങ്ങൾകുള്ള കാരണങ്ങൾ തിരിച്ചറിഞ്ഞ് ആ സാഹചര്യങ്ങൾ ഒരുക്കാം. അനഭിലഷണീയ കാര്യങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ്, അവ ഒഴിവാക്കാൻ ശ്രമിക്കാം. വിളവർധനവിന്റെ കാരണങ്ങളും രോഗങ്ങളുടെ കാരണങ്ങളും ഒക്കെ ഇതിനുവേണ്ടിയാണ് നമുക്ക് അറിയേണ്ടത്. ഒരു സംഭവത്തിന്, അഥവാ പ്രക്രിയക്ക് ഒന്നിലേറെ കാരണങ്ങൾ ഉണ്ടാകാം. അവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാകാം ആ കാര്യം. എന്നാൽ അതിൽ മുഖ്യമായ ഒരു കാരണമുണ്ടായിരിക്കും. അതിന്റെ അഭാവത്തിൽ പ്രസ്തുത ക്രിയ ഒന്നുകിൽ നടക്കുകയേ ഇല്ല. അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും നടക്കുക. കാര്യ-കാരണബന്ധംകൊണ്ട് പ്രപഞ്ചത്തിലുള്ള എല്ലാ ബന്ധങ്ങളും വിവരിക്കപ്പെടുകയില്ല. സാമാന്യമായ ബന്ധങ്ങളെയാണ് അത് കുറിക്കുന്നത്. ഉദാഹരണത്തിന്, ക്വാണ്ടംബലതന്ത്രത്തിലെ പ്രതിഭാസങ്ങളെ, മേൽ വിവരിച്ച രീതിയിലുള്ള നിശ്ചിതത്വം കൊണ്ട്, കാരണ-കാര്യ ബന്ധംകൊണ്ട് വിവരിക്കാനാവതല്ല. അവിടെയും ഒരു തരത്തിലുള്ള കാര്യ-കാരണ {{hws|ബന്ധമുണ്ടെ|ബന്ധമുണ്ടെന്നത്|hyph}}<noinclude><references/>{{ന|78}}</noinclude> cvl9t0k7rjogpfz0y9fle171qlt9lqw താൾ:VairudhyatmakaBhowthikaVadam.djvu/78 106 20055 240106 219029 2026-05-01T18:26:14Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240106 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ന്നത്|ബന്ധമുണ്ടെന്നത്}} ശരിതന്നെ. പക്ഷേ അത് ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ തരത്തിലുള്ളതല്ല. സംഭവ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. കാര്യ-കാരണബന്ധത്തിന്റെ ഈ വശത്തിലേക്ക് വെളിച്ചം വീശുന്നതാണ്, അവശ്യകത-യാദൃച്ഛികത എന്നീ സംവർഗങ്ങൾ. {{larger|'''അവശ്യകതയും യാദൃച്ഛികതയും'''}} മുൻഖണ്ഡത്തിലെ കാര്യ-കാരണ ബന്ധത്തെക്കുറിച്ചുള്ള ചർചയിൽ നിന്നുതന്നെ ആവശ്യകതയും യാദൃച്ഛികതയും തമ്മിലുള്ള വ്യത്യാസം കുറെയൊക്കെ വ്യക്തമായിക്കാണും. ചക്ക വീണപ്പോൾ കിട്ടിയ മുയലിനെപ്പറ്റിയുള്ള കഥയുണ്ടല്ലൊ. അത് യാദൃച്ഛികതയുടെ ഉദാഹരണമാണ്. ഞെട്ടറ്റ ചക്ക താഴെ വീഴുക എന്നത് പ്രകൃതിനിയമമാണ്. അവശ്യം സംഭവിക്കുന്നതുമാണ്. അതേ സമയത്ത് അത് മുയലിന്റെ മേൽ വീഴുകയെന്നത് ആകസ്മികമാണ്, യാദൃച്ഛികമാണ്. മത്തവിത്ത് കുത്തിയിട്ടാൽ മത്തച്ചെടി മുളക്കുകയെന്നത്-വേണ്ട വെള്ളമുണ്ടെങ്കിൽ-അവശ്യം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഒരു പേമാരി വന്ന് അത് നശിച്ചുപോയേക്കാം. അല്ലെങ്കിൽ അതിലെ ഓടിപ്പോയ പശുവിന്റെ കുളമ്പിനടിയിൽപെട്ട് അത് ഞെരിഞ്ഞുപോയേക്കാം. രണ്ടും യാദൃച്ഛിക സംഭവങ്ങളാണ്. മത്തച്ചെടിയെ സംബന്ധിച്ചിടത്തോളം അതിന്റെ വളർചയിലെ അവശ്യഘടകങ്ങളല്ല അവ. അന്നത്തെ അന്തരിക്ഷത്തിലെ താപം, മർദം, ഈർപം എന്നീ പരിതഃസ്ഥിതികളുടെ അടിസ്ഥാനത്തിൽ പേമാരി അവശ്യം സംഭവിക്കേണ്ട ഒരു പ്രതിഭാസമായിരിക്കാം. പശു നിത്യേന തൊഴുത്തിലേക്ക് നടന്നുപോകുന്ന വഴിയിലായിരിക്കാം മത്തവിത്ത് നട്ടത്. പശുവിന് ആ വഴി നടക്കേണ്ടത് ആവശ്യമായിരിക്കാം. ഒരു പ്രക്രിയയുടെ അല്ലെങ്കിൽ വസ്തുവിന്റെ സത്തയിൽ നിന്നാണ് അവശ്യകത ഉദ്ഭവിക്കുന്നത്. യാദൃച്ഛിക സംഭവങ്ങളും അകാരണങ്ങളല്ല. പക്ഷേ, ആ കാരണം ആ വസ്തുവിലോ സംഭവത്തിലോ അടങ്ങുന്നതല്ല, അവയ്ക്ക് ബാഹ്യമാണ്. ചില കേവലവാദികൾ യാദൃച്ഛികത എന്ന സങ്കൽപത്തോട് യോജിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാം അവശ്യകതകളാണ്. അനിവാര്യങ്ങളാണ്. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. അവശ്യകതയുടെ ഈ ഉരുക്കുനിയമത്തിനെതിരെ മനുഷ്യൻ ഒന്നും ചെയ്യാൻ കഴിയാത്തവനാണ്. ഇങ്ങനെ പോകുന്നു അവരുടെ വാദം. മറ്റു ചില ദാർശനികർ, പ്രത്യേകിച്ചും മൗലികകണങ്ങളെപ്പറ്റി പഠിക്കുന്ന ഭൗതികജ്ഞർ, പ്രകൃതിയിൽ യാതൊന്നും തന്നെ നിശ്ചിതമായിട്ടില്ല. എല്ലാം യാദൃച്ഛിക സംഭവങ്ങളാണ്, അപ്രവചനീയങ്ങളാണ് എന്നൊക്കെ വാദിക്കുന്നു. ശാസ്ത്രത്തിന്റെ അടിത്തറയെത്തന്നെ അവർ ചോദ്യം ചെയ്യുകയാണ്. ഈ രണ്ട് കാഴ്ചപ്പാടുകളും തെറ്റാണ്. ഒരേ പ്രക്രിയയിൽതന്നെ അവശ്യകതയുടെയും യാദൃച്ഛികതയുടെയും അംശം കാണാം. പുളിമരത്തിൽ പുളി കായ്ക്കുന്നു. പുളിയേ കായ്ക്കു. മാങ്ങയോ ചക്കയോ കായ്ക്കില്ല. ഇത് അവശ്യകതയാണ്. പക്ഷേ, ഒരു കായ, അതിന്റെ വളവ് എന്തുകൊണ്ട് ഇടത്തോട്ടായി? എന്തുകൊണ്ട് വലത്തോട്ടായില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല. വെറും യാദൃച്ഛികം മാത്രമാണത്.<noinclude><references/>{{ന|79}}</noinclude> i964bneu2a29p1i7nw2zum317xxi5pp താൾ:VairudhyatmakaBhowthikaVadam.djvu/55 106 20057 240079 172097 2026-05-01T15:19:19Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240079 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>അല്ല സംഭവിച്ചത് എന്നും മറിച്ച്, മനുഷ്യന്റെ സാമൂഹ്യ പ്രവർതനങ്ങളുടെ, സാമൂഹ്യബന്ധങ്ങളുടെ, അധ്വാനത്തിന്റെ ഫലമായാണ് അതുണ്ടായതെന്നും നാം കാണുകയുണ്ടായി. നിലവിലുള്ള സാമൂഹ്യബോധങ്ങളെ ചരിത്രപരമായി വിലയിരുത്താനും 'അലംഘനീയമായ വിധി'യെ ലംഘിക്കാനും വിപ്ലവ പ്രവർതനങ്ങളിൽ ഏർപെട്ടിരിക്കുന്ന തൊഴിലാളിവർഗത്തിന് ഇത് കരുത്തേകുന്നു. ഈ കരുത്ത് നൽകുന്നതാകട്ടെ, മനുഷ്യന്റെ ബോധത്തിന്റെ വളർചക്ക് അടിസ്ഥാനമായ അതേ തത്വം തന്നെ, പ്രായോഗിക പ്രവർതനം തന്നെ ആണുതാനും. മനുഷ്യന്റെ ചിന്തക്ക്, ബോധത്തിന് ഉള്ള 'സർഗാത്മകശേഷി'യെപ്പറ്റി അതായത്, സമൂഹത്തിന്റെ ഉൽപന്നമെങ്കിലും സമൂഹത്തിന്റെ മേൽ തിരിച്ച് പ്രവർതിക്കാനുള്ള കഴിവിനെപ്പറ്റിയുള്ള അറിവും, ഈ പ്രവർതനം സമൂഹത്തിലെ വസ്തുനിഷ്ഠസാഹചര്യങ്ങൾകൊത്ത് മാത്രമേ സാധ്യമാകൂ എന്ന വസ്തുത അംഗീകരിക്കലും അതിപ്രധാനമായ കാര്യങ്ങളാണ്. വിപ്‌ളവ പ്രവർതനങ്ങളിലെ വസ്തുനിഷ്ഠഘടകങ്ങളെപ്പറ്റിയും ശരിയാംവിധം വിലയിരുത്തുവാൻ ഇത് നമ്മെ സഹായിക്കുന്നു. അണുവിന്റെ ഘടകങ്ങളായ ഇലക്ട്രോണുകൾ മുതൽ വികസിക്കുന്ന വിശ്വംവരെയുള്ള പദാർഥപ്രപഞ്ചത്തിന്റെ ചലനസ്വഭാവത്തെക്കുറിച്ച് നാം പഠിക്കുകയുണ്ടായി. സമയവും സ്പേസും പദാർഥത്തിന്റെ ഈ ചലനത്തോട് എപ്രകാരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും. 'പ്രപഞ്ചത്തിന്റെ ഉദ്ഭവം' എന്ന സങ്കല്പം എത്ര അർഥശൂന്യമാണെന്നും നാം കണ്ടു. അതു പോലെതന്നെ ജീവന്റെ തികച്ചും ഭൗതികമായ സ്വഭാവത്തെപ്പറ്റിയും, പരിണാമ പ്രക്രിയകളിലൂടെയുള്ള വിവിധ ജീവിവർഗങ്ങളുടെ രൂപീകരണത്തെപ്പറ്റിയും, വളർചയെപ്പറ്റിയും, ചിന്ത, ബോധം മുതലായവയുടെ ഭൗതികമായ അടിസ്ഥാനത്തെപ്പറ്റിയും ഒക്കെക്കൂടി, നാം പരിശോധിക്കുകയുണ്ടായി. ഇതിൽനിന്നെല്ലാം 'ആശയ'വാദത്തിന്റെ പൊള്ളത്തരവും ഭൗതികവാദത്തിന്റെ ശരിയും വ്യക്തമാകുന്നതാണ്. ഇതൊക്കെക്കഴിഞ്ഞിട്ടും ഈ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ആശയവാദികളും 'ദൈവവിശ്വാ'സികളും നിലകൊള്ളുന്നുണ്ടെങ്കിൽ, പേരുകേട്ട ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ തന്നെ അവരെ കാണുന്നുണ്ടെങ്കിൽ, അതിനുത്തരവാദി തലച്ചോറല്ല, 'വയറാ'ണ്. എന്നുവച്ചാൽ, സ്വന്തം നിക്ഷിപ്തതാല്പര്യങ്ങൾ, സ്വന്തം വർഗത്തിന്റെയും 'യജമാന'വർഗത്തിന്റെയും നിക്ഷിപ്തതാല്പര്യങ്ങൾ. അക്കൂട്ടരെ നമുക്ക് തൽകാലം വിടാം. അവരെ പഠിപ്പിക്കേണ്ട രീതി വേറേയാണ്. {{larger|'''''ചോദ്യങ്ങൾ'''''}} # ''ജീവന്റെ മൗലികസ്വഭാവങ്ങൾ ഏവ?'' # ''ജീവന്റെ ഉൽപത്തിയെക്കുറിച്ച് എന്ത് പറയാൻ സാധിക്കും?'' # ''വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർതനത്തിന്റെ പ്രധാന ഘടകങ്ങൾ ഏവ? ഘട്ടങ്ങൾ ഏവ?'' # ''എന്താണ് ബോധം? അതിൽ ഭാഷകൾക്കുള്ള പ്രാധാന്യം എന്ത്?''<noinclude><references/>{{ന|56}}</noinclude> m7gawosmbjpuy9qd90pbxv6kum9z0t9 താൾ:VairudhyatmakaBhowthikaVadam.djvu/79 106 20061 240107 237165 2026-05-01T18:30:08Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240107 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>സംസ്കൃത പണ്ഡിതന്മാർ ഇതിന് 'തിന്ത്രിണീഫലന്യായം' എന്നുപറയുന്നു. വികാസത്തിന്റെ മുഖ്യദിശ, പ്രധാന പ്രവണത ചൂണ്ടിക്കാണിക്കുന്നതായിരിക്കും അവശ്യകത. യാദൃശ്ചികത ഒരു പൂരകഘടകമാണ്, അവശ്യകതയുടെ പല പ്രകടനരൂപങ്ങളിൽ ഒന്നുമാണ്. വസ്തുക്കളുടെയും പ്രക്രിയകളുടെയും ബാഹ്യപ്രതിഭാസത്തിനുള്ളിലെ അവശ്യബന്ധങ്ങളും മാറ്റത്തിന്റെ നിയമങ്ങളും കണ്ടുപിടിക്കുക എന്നത് ശാസ്ത്രത്തിന്റെ ലക്ഷ്യമാണ്. എങ്കിലേ വിജയപ്രദമായ പ്രവർത്തനം നടത്താൻ കഴിയൂ. ഏത് ശാസ്ത്രത്തിന്റെയും മുഖ്യകടമ അവശ്യകതയെ വേർതിരിച്ചറിയുക എന്നതാണ്. അതേസമയം യാദൃച്ഛികതകളെ പൂർണമായും അവഗണിക്കാനും പറ്റില്ല. കാരണം, ശാസ്ത്രത്തിന്റെയും ജീവിതത്തിന്റെയും വികാസത്തിൽ അവ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനം വ്യത്യസ്ത പരിതഃസ്ഥിതികളിൽ വ്യത്യസ്തങ്ങളായിരിക്കും. ഉദാഹരണത്തിന് കാലാവസ്ഥയിലുണ്ടായ ചില തകരാറുകളാൽ, വരൾച, വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച- എന്തുമാകാം- കാർഷികോല്പാദനത്തിൽ ഗണ്യമായ കുറവ് വന്നു എന്നിരിക്കട്ടെ വരൾച, വെള്ളപ്പൊക്കം, മുതലായവ യാദൃച്ഛിക സംഭവങ്ങളാണ്. കൃഷിയിൽ‌ അവയുടെ ആഘാതം അത്രതന്നെ യാദൃച്ഛികമല്ല. ഇവയെ നേരിടാനുള്ള സംവിധാനം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കുറെയൊക്കെ താങ്ങാനാകുമായിരുന്നു. സമ്പദ് വ്യവസ്ഥയിൽ ഇവ ഉണ്ടാക്കുന്ന ആഘാതമാകട്ടെ മുതലാളിത്തത്തിലും സോഷ്യലിസത്തിലും തികച്ചും വിഭിന്നങ്ങളായിരിക്കും. മുതലാളിത്തത്തിൽ അത് വളരെ തീവ്രമായിരിക്കും. ചെറുകിടക്കാരെ പൊളിക്കും. ഒട്ടനവധി കർഷകരെ പാപ്പരീകരിക്കുന്നതിലേക്കും അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിലേക്കും അത് നയിക്കും. വൻകിട ഭൂ ഉടമകൾക്കാകട്ടെ, അവരുടെ കൃഷിക്കും നാശം വന്നിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ നാശത്തിൽനിന്ന് മുതലെടുക്കാൻ കഴിയുന്നു; കൂടുതൽ ഭൂമി സ്വന്തമാക്കാൻ കഴിയുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും കാർഷികപരാജയം ദോഷം ചെയ്യുന്നതാണ്. എന്നാൽ‌ അത് ജനങ്ങളെ പാപ്പരീകരിക്കുന്നതല്ല. നേരത്തെ സൂചിപ്പിച്ച കാര്യ-കാരണ ബന്ധത്തിന്റെ സവിശേഷ രൂപങ്ങളാണ് അവശ്യകതയും യാദൃച്ഛികതയും. എന്നാൽ 'അവശ്യകത' തന്നെ കേവലമല്ല. നിർദിഷ്ടമായ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ അവശ്യമായിരുന്നത് സാഹചര്യം മാറുന്നതനുസരിച്ച് അല്ലാതായിത്തീരാം. ഓരോ പുതിയ അവശ്യകതയും പൂർണ്ണമായും വികസിച്ച രൂപത്തിൽ ഉടൻ പ്രവർതനക്ഷമമായി അല്ല രൂപപ്പെടുന്നത്. തുടക്കത്തിൽ അതൊരു സാധ്യത മാത്രമായിരിക്കും. ഈ സാധ്യതയെ യാഥാർഥ്യമാക്കാൻ മറ്റുചില അനുകൂല സാഹചര്യങ്ങൾ ആവശ്യമായി വരും. എന്താണവ എന്ന് പരിശോധിക്കാം. {{larger|'''സാധ്യതയും യാഥാർഥ്യവും'''}} പുതിയത്, വളരുന്നത് അവശ്യമായതാണ്. എന്നാൽ ഒറ്റയടിക്ക് രൂപം കൊള്ളുകയില്ല. തുടക്കത്തിൽ പുതിയതിന്റെ ഉദയത്തിന് അവശ്യം വേണ്ട പരിതഃസ്ഥിതികളും ഘടകങ്ങളും രൂപം കൊള്ളുന്നു. അതിൽ പുതിയതിന്റെ ബീജം<noinclude><references/>{{ന|80}}</noinclude> jj254er9i1cotikkpak4gekc4d2yjp3 താൾ:VairudhyatmakaBhowthikaVadam.djvu/76 106 20063 240104 218983 2026-05-01T18:18:23Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240104 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>കാണുന്ന, ബന്ധം ഇത്തരത്തിൽപെടും. കല്യാണത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും ഇല്ലാത്ത കാര്യ-കാരണബന്ധങ്ങളുടെ അന്വേഷണമാണ്. ഇതിന്റെ മറുവശമാണ് ഒരു തരത്തിലുള്ള കാര്യ-കാരണ ബന്ധവും കാണാൻ കഴിയാതിരിക്കുക എന്നത്. അങ്ങനെ വരുമ്പോൾ എല്ലാത്തിന്റെയും മൂലകാരണമായി ഒന്നിനെ അവരോധിക്കാൻ അവർ ശ്രമിക്കുന്നു. വസ്തുനിഷ്ഠ കാര്യകാരണബന്ധത്തെത്തന്നെ അവർ നിഷേധിക്കുന്നു. മൂലകാരണമായി പ്രകൃത്യതീതമായ ഒന്നിനെ, ഈശ്വരനെ അവരോധിക്കുന്നു. പൂച്ചയെ സൃഷ്ടിച്ചത് എലിയെ തിന്നാനാണെന്നും, എലിയെ ഉണ്ടാക്കിയത് പൂച്ചയാൽ ഭക്ഷിക്കപ്പെടാനാണെന്നും, അങ്ങനെ 'സ്വയം വ്യക്ത'മായിത്തീരുന്നു. അതിന്റെ അടുത്തപടിയായി ബ്രാഹ്മണനെ സൃഷ്ടിച്ചത് പൂജാദികർമ്മങ്ങൾ നടത്താനും മറ്റുള്ളവരുടെ അധ്വാനഫലമുണ്ണാനും ആണെന്നും ശൂദ്രനെ സൃഷ്ടിച്ചത് മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കാൻ ആണെന്നും സ്വയം വ്യക്തമായിത്തീരുന്നു. ആര്യൻമാരെ, വിശിഷ്യാ ജർമ്മൻ ആര്യന്മാരെ സൃഷ്ടിച്ചത് ലോകമാകെ അടക്കിവാഴാനാണെന്നും, മറ്റുള്ളവരെ സൃഷ്ടിച്ചത് ജർമ്മൻ ആര്യൻമാരുടെ കീഴിൽ കഴിയാനാണെന്നും ഹിറ്റ്ലർക്ക് സ്വയം വ്യക്തമായിരുന്നു. തിക്തങ്ങളായ അനുഭവങ്ങളിലൂടെയും കടുത്ത സമരങ്ങളിലൂടെയുമാണ് ഇത്തരത്തിലുള്ള കപടകാര്യ-കാരണ ബന്ധങ്ങളെ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്തിട്ടുള്ളത് പ്രകൃതിക്ക് അതിന്റേതായ നിയമങ്ങളുണ്ട്. പ്രകൃതിക്കതീതമായി, അതിനെക്കൂടി ഉൾകൊള്ളുന്ന മറ്റൊന്നും ഇല്ല. ഈ പ്രകൃതിനിയമങ്ങൾ മുഴുവൻ നമുക്ക് ഇന്നറിയില്ല. ശരിതന്നെ. എന്നുവെച്ച് അവ ഇല്ലാതാകുന്നില്ല. വസ്തുനിഷ്ടമായ ഈ പരസ്പരബന്ധങ്ങളെ പൊതുവിൽ നിശ്ചിതത്ത്വം എന്നു പറയാം. ഇതിനെതിരാണ് അനിശ്ചിതത്വം. ആശയവാദം വസ്തുനിഷ്ഠമായ കാര്യകാരണ ബന്ധത്തെ, ആവശ്യകതയെ, നിയമങ്ങളെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം 'ഒരു നിശ്ചയവുമില്ല ഒന്നിനും'. അങ്ങനെ എല്ലാറ്റിന്റെയും കാരണമായി ഈശ്വരനെ അവരോധിക്കുന്നു. വൈരുധ്യാത്മക ഭൗതികവാദം ഇതിനെ എതിർക്കുന്നു. 17, 18 നൂറ്റാണ്ടുകളിൽ ബലതന്ത്രമായിരുന്നു പ്രകൃതിശാസ്ത്രങ്ങളിൽ ഏറ്റവും മുന്നിട്ട് നിന്നത്. ന്യൂട്ടൻ അതിന്റെ മുഖ്യ താന്ത്രികനായിരുന്നു. സ്ഥൂലവസ്തുക്കളുടെ ചലനത്തെപ്പറ്റിയുള്ള പഠനത്തിൽ ഗംഭീരമായ പുരോഗതിയുണ്ടായി. ആകാശഗോളങ്ങളുടെ ചലനം അഭൂതപൂർവമായ കൃത്യതയോടെ നിർണയിക്കാൻ കഴിയുമെന്നായി. പലവിധ യന്ത്രങ്ങൾ വിജയകരമായി സംവിധാനം ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി പ്രകൃതിയിലെ എല്ലാ മാറ്റങ്ങളെയും ചലനങ്ങളെയും പ്രക്രിയകളെയും ന്യൂട്ടന്റെ ചലനനിയമങ്ങൾകുള്ളിൽ ഒതുക്കാമെന്ന മിഥ്യാധാരണ വന്നു. ഇതിന് 'യാന്ത്രിക അനിശ്ചിതത്വം' എന്ന് പറയുന്നു. ജൈവപ്രക്രിയകളിലും സാമൂഹ്യ പ്രക്രിയകളിലും ഇതിന്റെ പരിമിതികൾ അതിവേഗം വെളിവായി. ഇരുപതാം നൂറ്റാണ്ടിൽ അതിസൂക്ഷ്മങ്ങളായ മൗലികകണങ്ങളുടെ {{hws|ചല|ചലനത്തിനും|hyph}}<noinclude><references/>{{ന|77}}</noinclude> ou2pefpr1fsgxuj5emrrgogjpvuxp8h താൾ:VairudhyatmakaBhowthikaVadam.djvu/57 106 20064 240081 172099 2026-05-01T15:26:36Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240081 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ങ്ങാതെ|അനങ്ങാതെ}} സ്വസ്ഥാനത്ത് നിലകൊള്ളുന്നു. നിശ്ചലാവസ്ഥ, ചലനാവസ്ഥ - ഇങ്ങനെ രണ്ട് അവസ്ഥകളുണ്ട്. ഇതിൽ വസ്തുക്കൾക്, 'സ്വാഭാവികം' ആയ അവസ്ഥ ഏത്? വസ്തുക്കളെ ചുമ്മാവിട്ടാൽ അവ ചലിച്ചുകൊണ്ടിരിക്കുമോ? അതോ അനങ്ങാതെ നിൽകുമോ? ഇതെന്തൊരു വിഡ്ഡിച്ചോദ്യം! അല്ലെ? ആരെങ്കിലും എന്തെങ്കിലും പിടിച്ചനക്കിയാലല്ലാതെ വസ്തുക്കൾ അനങ്ങുമോ. ചുമ്മാവിട്ടാൽ അനങ്ങാതെ അവിടെ ഇരിക്കും. നിശ്ചലാവസ്ഥ ആണ് വസ്തുകൾക് സ്വാഭാവികം. 'സാമാന്യബോധം' നമ്മോടു പറയുന്നത് അതാണ്. ചലനം എന്നുപറയുന്നത് സ്ഥാനത്തിൽ വരുന്ന 'മാറ്റ'മാണ്. 'മാറ്റം' എന്ന വാക്ക് തനിയെ ഉപയോഗിച്ചാൽ മറ്റൊരർഥമാണ് വരിക. രൂപത്തിലോ ഉള്ളടക്കത്തിലോ വരുന്ന മാറ്റം. കുറെ കാലത്തിനുശേഷം നാം മുമ്പുകണ്ട ഒരു പ്രദേശം സന്ദർശിക്കുമ്പോൾ പറയാറുണ്ട്. "ഓ, ഈ സ്ഥലമാകെ മാറിയല്ലോ, തിരിച്ചറിയാൻ പോലും പറ്റാതായല്ലൊ". അല്ലെങ്കിൽ "ഇക്കണ്ടകാലമൊക്കെ കഴിഞ്ഞിട്ടും ഇവിടെ ഒരു മാറ്റവും വന്നില്ലല്ലോ." ഇവിടെ ഉദ്ദേശിക്കുന്ന 'മാറ്റം' സ്ഥാനത്തിനുള്ള മാറ്റമല്ലെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു മാറ്റങ്ങളും ഇപ്പോൾ തോന്നുന്നത്ര വ്യത്യസ്തമല്ലെന്ന് പിന്നീട് കാണാം. തൽകാലം രണ്ടിനേയും വേറെവേറെ തന്നെ കാണുക. വസ്തുക്കളുടെ സ്വാഭാവിക അവസ്ഥ നിശ്ചലമായി കാണുന്നതുപോലെ അവയെ മാറ്റമില്ലാത്തവയായും കാണുകയെന്നതാണ് നമ്മുടെ ശീലം. ഒരു വീട്, അതിൽ കിടക്കുന്ന മേശ. വീട് വീടായിത്തന്നെ നിൽകുന്നു. മേശ മേശയായും. രണ്ടിലും അവിടവിടെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും നാം അത് ഗൗനിക്കുന്നില്ല. ''വസ്തുക്കളെ ചലനമില്ലായ്മയുടെ, മാറ്റമില്ലായ്മയുടെ അടിസ്ഥാനത്തിൽ കാണുകയെന്നതാണ് കേവലവാദരീതിയുടെ ഒന്നാമത്തെ ലക്ഷണം.'' ലോകത്തെ നോക്കികാണുന്ന ഒരു മൊത്തം രീതിയുടെ ഭാഗമാണിത്. മനുഷ്യനും പ്രകൃതിക്കും ഒന്നും കാര്യമായ ഒരു മാറ്റവും വരുന്നില്ല. കാണുന്ന മാറ്റങ്ങളെല്ലാം വെറും ബാഹ്യമാറ്റങ്ങളാണ്, നിസാരങ്ങളാണ്. ആഴത്തിൽ നോക്കുമ്പോൾ ഒന്നും മാറുന്നില്ല. ഈശ്വരൻ മത്സ്യത്തെയും പന്നിയെയും ആനയെയും മനുഷ്യനെയും ഒക്കെ അതേപോലെ സൃഷ്ടിച്ചു. അവയ്ക്ക് മാറ്റമൊന്നും വരുന്നില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഡാർവിന്റെ പരിണാമവാദം ഇതിന് വിപരീതമാകയാൽ അത് പഠിപ്പിക്കരുതെന്ന് മതഭ്രാന്തന്മാർ വാശി പിടിക്കുന്നു. നമ്മുടെ ഒക്കെ മനസുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒന്നാണ് 'സനാതനത്വം' - മാറ്റമില്ലായ്മയോടുള്ള പ്രത്യേക താല്പര്യം. നാമറിയാതെതന്നെ പല രൂപത്തിലും ഈ ചിന്ത വെളിയിൽ വരാറുണ്ട്. സോഷ്യലിസത്തിന്റെ ശത്രുക്കൾ അതിനെ ബോധപൂർവം ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യസ്വഭാവത്തെപ്പറ്റി സാധാരണ പറയാറുള്ളത് നോക്കുക: മനുഷ്യൻ ജന്മനാ സ്വാർഥിയാണ്. സ്വാർഥത അവന്റെ ജീവശാസ്ത്രപരമായ ഒരു സ്വഭാവമാണ്: അതുകൊണ്ട് ബലപ്രയോഗമില്ലാതെ അവനെ നിയന്ത്രിക്കാൻ പറ്റുകയില്ല. 'കമ്മ്യൂണിസം' അസാധ്യമാണ് എന്ന് തെളിയിക്കുകയാണ് അവരുടെ ആവശ്യം. ഇന്നത്തെ, മനുഷ്യനെ പെട്ടെന്ന് ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിലിട്ടാൽ 'ഓരോരുത്തർകും അവനവനാവശ്യമുള്ളത്' എന്ന<noinclude><references/>{{ന|58}}</noinclude> g51qzrvkq6olq7sr8dvj2r3gc7nykde താൾ:VairudhyatmakaBhowthikaVadam.djvu/66 106 20097 240094 172109 2026-05-01T17:27:28Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240094 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|യത്|ഇടയാക്കിയത്}}. ഭൗതികവാദികൾക്ക് സംവർഗങ്ങൾ തികച്ചും വസ്തുനിഷ്ഠമാണ്. ആശയവാദികൾ അവയുടെ വസ്തുനിഷ്ഠ സ്വഭാവത്തെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ തലച്ചോറിലുള്ള ചില ആശയങ്ങളാണവ. മനുഷ്യൻ ലോകത്തെ കാണാനും മനസിലാക്കാനും തുടങ്ങുന്നതിനു മുമ്പു തന്നെ, ജന്മനാതന്നെ, അവന്റെ തലച്ചോറിൽ കാര്യകാരണബന്ധം, അവശ്യകത, യാദൃച്ഛികത തുടങ്ങിയ സംവർഗങ്ങൾ കുടികൊള്ളുന്നുണ്ടെന്നും അവയുടെ സഹായത്തോടെയാണ് അങ്ങേയറ്റം ക്രമരഹിതമായിക്കിടക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുടേതായ ലോകത്തിൽ ഒട്ടൊക്കെ ക്രമം കാണാൻ സാധിക്കുന്നതെന്നും കരുതുന്നു. മാർക്സിയൻ ദർശനത്തിൽ സംവർഗങ്ങൾക് മറ്റു ചില പ്രധാന വിശേഷതകൾ കൂടിയുണ്ട്. പരസ്പരബന്ധം, പരിവർതനശീലം, ചലനാത്മകത എന്നിവയാണവ. ഭൗതികപ്രപഞ്ചത്തിലെ സാർവത്രികമായ പരസ്പരബന്ധങ്ങളെയും പ്രവർതനങ്ങളെയും വികാസത്തെയും സൂചിപ്പിക്കുന്നവയാണിവ. സംവർഗങ്ങൾ പരസ്പരം സ്വതന്ത്രങ്ങളല്ല. ചില സന്ദർഭങ്ങളിൽ ഒന്ന് മറ്റൊന്നായി തീരുന്നു. ഒരു കാര്യം പുതിയൊരു കാര്യത്തിന്റെ കാരണമായിത്തീരാം; ചില സന്ദർഭങ്ങളിൽ യാദൃച്ഛികമായത് മറ്റു ചില സന്ദർഭങ്ങളിൽ ആവശ്യമായിത്തീർന്നേക്കാം. സംവർഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമാണിത്. ഈ അടിസ്ഥാനത്തിലല്ലാതെ കേവലമായ രീതിയിൽ ഒറ്റപ്പെട്ടതും മാറ്റമില്ലാത്തതുമായ രീതിയിൽ അവയെ സമീപിച്ചാൽ അബദ്ധജടിലമായ നിഗമനങ്ങളിലേക്കാണ് അവ നമ്മെ നയിക്കുക.'ആദികാരണം' 'പ്രപഞ്ചത്തിന്റെ മൂലകാരണം' അന്വേഷിച്ചുകൊണ്ടുള്ള പോക്ക് അത്തരത്തിലുള്ളതാണ്. നിരർഥകമായ ഒരു യാത്രയാണത്. 'കേവല സത്യ'മെന്നതും ഇക്കൂട്ടത്തിൽ‌പെടുന്നു. പ്രധാനമായ ചില സംവർഗങ്ങൾ കുറച്ചുകൂടി വിശദമായി നമുക്ക് പരിശോധിക്കാം. {{larger|'''വസ്തുക്കളും പ്രക്രിയകളും'''}} നാമങ്ങളും ക്രിയകളും നമുക്ക് സുപരിചിതങ്ങളാണ്. ഏറ്റവും പ്രാകൃതനായ മനുഷ്യന് പോലും ചുറ്റുമുള്ള 'വസ്തു'ക്കളെ വേർതിരിച്ച് കാണേണ്ടതുണ്ട്. അതിനായി അവയ്‌ക്ക് പേരുകൾ നൽകുന്നു. ഒട്ടേറെ ചലനങ്ങൾ കാണുന്നുണ്ട്. പലതിനും സ്വയം കാരണക്കാരനാകുന്നുമുണ്ട്. ഈ പ്രക്രിയകളെയും വേർതിരിച്ച് കുറിക്കേണ്ടതുണ്ട്. കർതാവ്, കർമം, ക്രിയ എന്നിവ അടങ്ങിയ വാചകഘടന അങ്ങനെയാണ് രൂപം കൊണ്ടത്. "മാവിൽ നിന്ന് മാങ്ങ വീണു. കുട്ടി മാങ്ങ എടുത്തു" - രണ്ടു വാചകങ്ങൾ. മാവ്, മാങ്ങ, കുട്ടി, എന്നിവ വസ്തുക്കളാണ്, നാമപദങ്ങളാണ്. വീണു, എടുത്തു എന്നിവ ക്രിയകളാണ്. നാമവും ക്രിയവും തമ്മിലുള്ള, വസ്തുവും പ്രക്രിയയും തമ്മിലുള്ള, ബന്ധമെന്താണ്? വീണത് മാങ്ങയാണ്. മാങ്ങക്ക് സംഭവിച്ച ഒരു പ്രക്രിയ ആണ് വീഴൽ. എടുത്തത് കുട്ടിയാണ്. കുട്ടി ചെയ്‌ത ഒരു പ്രക്രിയ ആണ് എടുക്കൽ. ബന്ധങ്ങളെ ഇത്തരത്തിൽ അവതരിപ്പിക്കുമ്പോൾ വസ്തുക്കൾക് {{hws|വന്നുഭവി|വന്നുഭവിക്കുന്ന|hyph}}<noinclude><references/>{{ന|67}}</noinclude> 21v5sy914oc3o2cv4t7al3t8l0ryz3t താൾ:VairudhyatmakaBhowthikaVadam.djvu/65 106 20098 240093 172108 2026-05-01T17:22:47Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240093 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ഷ്യരുടെ|മനുഷ്യരുടെ}} ദീർഘകാലത്തെ സഹസ്രാബ്ദങ്ങളിലെ അനുഭവത്തിന്റെ, അധ്വാനത്തിന്റെയും അറിവിന്റെയും സാമാന്യവൽകരണമാണ് സംവർഗങ്ങൾ. പുലി, ആന, മാവ്, കാക്ക, ഓടുക, വീഴുക.. തുടങ്ങിയ പോലുള്ള ഒന്നിനൊന്നു സാംഗത്യത്തോടുകൂടിയ പദങ്ങളല്ല അവ. പ്രായോഗിക ജീവിതത്തിൽ തനിക്കുചുറ്റുമുള്ള വസ്തുക്കളും സംഭവങ്ങളുമായി തുടർചയായി ബന്ധപ്പെടുകയും അവയുടെ സാമാന്യമായതും സത്തയായതുമായ അംശങ്ങൾ അവരുടെ മനസ്സിൽ പതിയുകയും അതിൽനിന്ന് സാമാന്യവൽകൃതങ്ങളായ സങ്കൽപനകൾ അഥവാ സംവർഗങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ ഏറ്റവും ആദ്യത്തെ രൂപങ്ങളാണ് മൃഗം, പക്ഷി, മരം മുതലായത്. വസ്തുനിഷ്ഠമായി പ്രകൃതിയിൽ കാണുന്ന നൂറ് നൂറായിരം കാര്യങ്ങളും അവയുടെ കാരണങ്ങളും തമ്മിലുള്ള നിതാന്തമായ സമ്പർകമാണ് അവസാനം മനുഷ്യനെ കാര്യം, കാരണം എന്നീ സംവർഗങ്ങളിലേക്ക് നയിച്ചത്. അവ തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധമാണ് അവന്റെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്നത്. പ്രാകൃത മനുഷ്യന് പ്രകൃതിയിലെ ഈ നാനാതരങ്ങളായ പ്രതിഭാസങ്ങളെ വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്തിന് അവനെ തന്നെ പ്രകൃതിയിൽ നിന്ന് അവന് വേർതിരിച്ചറിയാൻ പറ്റിയിരുന്നില്ല. വളരെ സാവധാനത്തിലാണ് മനുഷ്യന് അതിനു കഴിഞ്ഞത്. ഈ വേർതിരിച്ചറിയലിന്റെ ഘട്ടങ്ങളാണ് സംവർഗങ്ങൾ. പ്രകൃതിയിലും സമൂഹത്തിലുമുള്ള ലക്ഷക്കണക്കിന് പ്രതിഭാസങ്ങൾ, അവ തമ്മിലുള്ള പരസ്പരബന്ധങ്ങൾ, പരസ്പരാശ്രയങ്ങൾ, അവയുടെ വികാസത്തിന്റെ നിയമബദ്ധമായ സ്വഭാവം എന്നിവ മനസ്സിലാക്കാനും ശരിയായ, ഉദ്ദിഷ്ട ഫലപ്രാപ്തിയിലേക്ക് നയിക്കുന്ന പ്രവർതനരീതി തിരഞ്ഞെടുക്കാനും വേണ്ട ഏണിപ്പടികളാണ് സംവർഗങ്ങൾ എന്നു പറയാം. മാർക്സിയൻ ദർശനത്തിന്റെ സംവർഗങ്ങളാണ് മുകളിൽപറഞ്ഞത്. വേദാന്തികൾകും അജ്ഞേയതാവാദികൾക്കും ഒക്കെ അവരുടേതായ സംവർഗങ്ങളുണ്ട്. നിത്യാനിത്യത 'നാമ-രൂപ'ങ്ങളും 'അസ്തി-ഭാതി' കളും ആത്മാവ്, ജീവാത്മാവും, പരമാത്മാവും, ബ്രഹ്മം, മായ തുടങ്ങിയവയെല്ലാം വേദാന്തികളുടെ സംവർഗങ്ങളാണ്. മാർക്സിയൻ സംവർഗങ്ങളെ കുറിക്കുന്ന വാക്കുകളിൽ ചിലവതന്നെ, മറ്റു ദർശനങ്ങളിൽ മറ്റ് അർഥത്തിലാണ് ഉപയോഗിക്കുന്നത്. സംവർഗങ്ങൾ സാങ്കൽപിക സൃഷ്ടികളല്ല വസ്തുനിഷ്ഠങ്ങളാണ്. മനുഷ്യനിൽ നിന്ന് സ്വതന്ത്രമായി അവനു പുറമെ നിൽകുന്ന വസ്തുനിഷ്ഠപ്രപഞ്ചമാണ് അവയ്ക്കാസ്പദം. 'കാരണം' 'കാര്യം' എന്നീ രണ്ടു സംവർഗങ്ങൾ വെളിവാക്കുന്നത് വസ്തുക്കളും പ്രതിഭാസങ്ങളും ഒക്കെ തമ്മിൽ നിലനിൽകുന്ന വസ്തുനിഷ്ഠമായ ബന്ധങ്ങളെയാണ്. ചില വസ്തുക്കളും പ്രക്രിയകളും അവശ്യമായും മറ്റു ചില വസ്തുക്കളുടെയും പ്രക്രിയകളുടെയും ആവിർഭാവത്തിലേക്ക് നയിക്കുന്നു എന്ന അനുഭവമാണ് ആദ്യത്തേതിനെ കാരണമായും രണ്ടാമത്തേതിനെ കാര്യമായും വർഗീകരിക്കുന്നതിന് {{hws|ഇടയാക്കി|ഇടയാക്കിയത്|hyph}}<noinclude><references/>{{ന|66}}</noinclude> fxb6uo08k1scfi2z767jwxsxqred7ws താൾ:VairudhyatmakaBhowthikaVadam.djvu/62 106 20104 240089 172105 2026-05-01T16:06:31Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240089 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>നമ്മുടെ പ്രാഥമിക പ്രതികരണം, സാമാന്യബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രതികരണം, ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നുള്ളതായിരിക്കും. എന്നാൽ ഇപ്പറഞ്ഞതൊന്നും തന്നെ ശരിയല്ലെന്ന് നാം കണ്ടുകഴിഞ്ഞതാണ്. യഥാർഥത്തിൽ, (a) ചലനമില്ലാതൊന്നുമില്ല, മാറ്റമില്ലാതൊന്നുമില്ല, നിശ്ചലാവസ്ഥ ആപേക്ഷികമാണ്, ചലനം കേവലമാണ്. (b) സർവതന്ത്ര സ്വതന്ത്രമായി ഒന്നുമില്ല, പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. (c) ശാശ്വതമായി ഒന്നുമില്ല, എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു. പരിവർതിച്ചുകൊണ്ടിരിക്കുന്നു. (d) അതുകൊണ്ടുതന്നെ എന്തും ഒരേ സമയത്ത് തന്നെ അതായിരിക്കുകയും അല്ലാതിരിക്കുകയും ചെയ്യുന്നു, വിപരീതങ്ങൾ വേർപിരിക്കാനാകാത്തവിധം ഒന്നിച്ചിരിക്കുന്നു. ഈ യഥാർഥമായ പ്രപഞ്ചചിത്രം വൈരുധ്യാത്മകമാണ്. 'ഡയലക്ടിക്കൽ' ആണ്. മാർക്സ് ഇത്രയും വിശാലമായ അർഥത്തിലാണ് ആ പദം ഉപയോഗിക്കുന്നത്. യഥാർഥ ഭൗതികപ്രപഞ്ചത്തെ പഠിക്കുന്നതിനുപകരം മനുഷ്യമനസിനുള്ള അതിന്റെ പ്രതിഫലനത്തെ - ആശയപ്രപഞ്ചത്തെ - പഠിക്കുന്നതിനാണ് ഹെഗൽ വൈരുധ്യാത്മകരീതി ഉപയോഗിച്ചത്. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത്, ഞങ്ങളുടെ വൈരുധ്യാത്മകരീതി ഹെഗലിന്റേതിൽ നിന്ന് വിഭിന്നമാണ്, അതിന് കീഴ്മേൽ മറിച്ചതാണ് എന്ന്. ഒരു രീതിശാസ്ത്രമെന്ന നിലക്ക് മാർക്സ് വൈരുധ്യവാദത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുകയുണ്ടായിട്ടില്ല. താൻ കൈകാര്യം ചെയ്ത എല്ലാവിഷയങ്ങളിലും അത് പ്രയോഗിക്കുക മാത്രമാണ് ഉണ്ടായത്. ഏംഗൽസ് പ്രകൃതിയിലെ വൈരുധ്യാത്മകതയെക്കുറിച്ച് സമഗ്രമായി ഒരു ഗ്രന്ഥം രചിക്കാൻ ഒരുക്കൂട്ടിയെങ്കിലും മുഴുമിപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ കുറിപ്പുകളാണ് പ്രകൃതിയിലെ വൈരുധ്യാത്മകത എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടുതൽ സമഗ്രവും പ്രകൃതിയെയും സമൂഹത്തെയും ജ്ഞാനസിദ്ധാന്തത്തെയും ഒക്കെ ഉൾക്കൊള്ളിക്കുന്നതുമായ ഒരു ഗ്രന്ഥം തയ്യാറാക്കാൻ ലെനിനും തയ്യാറെടുക്കുകയുണ്ടായി. എന്നാൽ അതും നടന്നില്ല. ലെനിന്റെ സമാഹൃത കൃതികളിൽ 38 - ാം വാള്യത്തിൽ ഈ കുറിപ്പുകൾ കാണാം. ഇവ രണ്ടും പരിശോധിച്ചുകൊണ്ട് 'മാർക്സിയൻ ഡയലക്ടിക്സി'ന്റെ സമഗ്രസ്വഭാവം മനസിലാക്കാൻ ശ്രമിക്കാം. അതിലേക്ക് കടക്കുന്നതിനു മുമ്പ്, ദർശനത്തെക്കുറിച്ചുള്ള ചർചകളിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്ന നിഷ്കൃഷ്ടമായ അർഥത്തോടുകൂടിയ ചില സാങ്കേതികപദങ്ങൾ - ഇവയെ സംവർഗങ്ങൾ എന്നു വിളിക്കുന്നു - പരിശോധിക്കാം.<noinclude><references/>{{ന|63}}</noinclude> d8yvsahrawvprpo8liyi4i85we75upf 240090 240089 2026-05-01T16:08:02Z Radhan K Moolad 13275 240090 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>നമ്മുടെ പ്രാഥമിക പ്രതികരണം, സാമാന്യബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രതികരണം, ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നുള്ളതായിരിക്കും. എന്നാൽ ഇപ്പറഞ്ഞതൊന്നും തന്നെ ശരിയല്ലെന്ന് നാം കണ്ടുകഴിഞ്ഞതാണ്. യഥാർഥത്തിൽ, :(a) ചലനമില്ലാതൊന്നുമില്ല, മാറ്റമില്ലാതൊന്നുമില്ല, നിശ്ചലാവസ്ഥ ആപേക്ഷികമാണ്, ചലനം കേവലമാണ്. :(b) സർവതന്ത്ര സ്വതന്ത്രമായി ഒന്നുമില്ല, പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. :(c) ശാശ്വതമായി ഒന്നുമില്ല, എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു. പരിവർതിച്ചുകൊണ്ടിരിക്കുന്നു. :(d) അതുകൊണ്ടുതന്നെ എന്തും ഒരേ സമയത്ത് തന്നെ അതായിരിക്കുകയും അല്ലാതിരിക്കുകയും ചെയ്യുന്നു, വിപരീതങ്ങൾ വേർപിരിക്കാനാകാത്തവിധം ഒന്നിച്ചിരിക്കുന്നു. ഈ യഥാർഥമായ പ്രപഞ്ചചിത്രം വൈരുധ്യാത്മകമാണ്. 'ഡയലക്ടിക്കൽ' ആണ്. മാർക്സ് ഇത്രയും വിശാലമായ അർഥത്തിലാണ് ആ പദം ഉപയോഗിക്കുന്നത്. യഥാർഥ ഭൗതികപ്രപഞ്ചത്തെ പഠിക്കുന്നതിനുപകരം മനുഷ്യമനസിനുള്ള അതിന്റെ പ്രതിഫലനത്തെ - ആശയപ്രപഞ്ചത്തെ - പഠിക്കുന്നതിനാണ് ഹെഗൽ വൈരുധ്യാത്മകരീതി ഉപയോഗിച്ചത്. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത്, ഞങ്ങളുടെ വൈരുധ്യാത്മകരീതി ഹെഗലിന്റേതിൽ നിന്ന് വിഭിന്നമാണ്, അതിന് കീഴ്മേൽ മറിച്ചതാണ് എന്ന്. ഒരു രീതിശാസ്ത്രമെന്ന നിലക്ക് മാർക്സ് വൈരുധ്യവാദത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുകയുണ്ടായിട്ടില്ല. താൻ കൈകാര്യം ചെയ്ത എല്ലാവിഷയങ്ങളിലും അത് പ്രയോഗിക്കുക മാത്രമാണ് ഉണ്ടായത്. ഏംഗൽസ് പ്രകൃതിയിലെ വൈരുധ്യാത്മകതയെക്കുറിച്ച് സമഗ്രമായി ഒരു ഗ്രന്ഥം രചിക്കാൻ ഒരുക്കൂട്ടിയെങ്കിലും മുഴുമിപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ കുറിപ്പുകളാണ് പ്രകൃതിയിലെ വൈരുധ്യാത്മകത എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടുതൽ സമഗ്രവും പ്രകൃതിയെയും സമൂഹത്തെയും ജ്ഞാനസിദ്ധാന്തത്തെയും ഒക്കെ ഉൾക്കൊള്ളിക്കുന്നതുമായ ഒരു ഗ്രന്ഥം തയ്യാറാക്കാൻ ലെനിനും തയ്യാറെടുക്കുകയുണ്ടായി. എന്നാൽ അതും നടന്നില്ല. ലെനിന്റെ സമാഹൃത കൃതികളിൽ 38 - ാം വാള്യത്തിൽ ഈ കുറിപ്പുകൾ കാണാം. ഇവ രണ്ടും പരിശോധിച്ചുകൊണ്ട് 'മാർക്സിയൻ ഡയലക്ടിക്സി'ന്റെ സമഗ്രസ്വഭാവം മനസിലാക്കാൻ ശ്രമിക്കാം. അതിലേക്ക് കടക്കുന്നതിനു മുമ്പ്, ദർശനത്തെക്കുറിച്ചുള്ള ചർചകളിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്ന നിഷ്കൃഷ്ടമായ അർഥത്തോടുകൂടിയ ചില സാങ്കേതികപദങ്ങൾ - ഇവയെ സംവർഗങ്ങൾ എന്നു വിളിക്കുന്നു - പരിശോധിക്കാം.<noinclude><references/>{{ന|63}}</noinclude> mei800cx5pyzp5pvg7axostu4hx2gvq താൾ:VairudhyatmakaBhowthikaVadam.djvu/63 106 20106 240091 172106 2026-05-01T17:16:59Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240091 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude> {{larger|'''''ചോദ്യങ്ങൾ'''''}} # ''കേവലവാദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?'' # ''വൈരുധ്യവാദവും കേവലവാദവും തമ്മിലുള്ള ബന്ധമെന്ത്?'' # '''ശാസ്ത്രത്തിന്റെ രീതി'യും കേവലവാദവും തമ്മിലുള്ള ബന്ധമെന്ത്?'' # ''സാധനങ്ങളെ മാറ്റമില്ലാത്തതായി, കാണുകയെന്നതാണ് നമ്മുടെ ശീലം എന്ന് ഉദാഹരണങ്ങളുടെ സഹായത്തോടെ വെളിവാക്കുക.'' # ''ലോകത്തെപറ്റിയുള്ള കേവലാത്മക ധാരണക്ക് ഏതാനും ഉദാഹരണങ്ങൾ നൽകുക'' # ''യാന്ത്രികവാദമെന്നാൽ എന്ത്? അതെങ്ങനെ കേവലവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു?'' # ''കേവലവാദത്തിന്റെയും അതിന്റെ രീതികളുടെയും ലക്ഷണങ്ങൾ ഏവ?'' # ''കേവലവാദ ചിന്താഗതി വച്ചുകൊണ്ട് ഒരാൾക് വിപ്ലവകാരിയാകാൻ പറ്റുമോ?''<noinclude><references/></noinclude> aw93pmjmsbegbhnoqotgxpq3wv402dj താൾ:VairudhyatmakaBhowthikaVadam.djvu/58 106 20107 240082 172100 2026-05-01T15:30:03Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240082 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>തത്വം നടപ്പിലാക്കാൻ വിഷമിക്കും എന്നത് ശരിയാണ്. അത്യാഗ്രഹങ്ങൾക് അതിരുണ്ടാകില്ല. പക്ഷേ, ഈ അത്യാഗ്രഹം ഇന്നത്തെ മുതലാളിത്ത സാമൂഹ്യ പരിതഃസ്ഥിതിയുടെ ഉൽപന്നമാണെന്നും അത് മാറുമെന്നും അവർ അംഗീകരിക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും തൊളിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അവർ വാദിക്കുന്നു. തൊഴിലാളി ഉണ്ടാക്കുന്നത് മുഴുവൻ അവന് കിട്ടുന്നില്ല. അതിലൊരുഭാഗം-മിച്ചമൂല്യം-അവനിൽനിന്ന് അപഹരിക്കപ്പെടുന്നു. മുതലാളിത്തത്തിൽ നിന്ന് എന്താണ് വ്യത്യാസം? അപഹാസ്യം ഇത്രവരെ എത്താറുണ്ട്: മുതലാളിത്തത്തിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു. സോഷ്യലിസത്തിൽ അത് നേരെ തിരിച്ചാണ്! സോഷ്യലിസത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യം ഒരു സ്വകാര്യവ്യക്തിക്കല്ല, സമൂഹത്തിനാകെയാണ് ലഭിക്കുന്നത്. അതിനാൽ തൊഴിലാളിക്കുതന്നെ തിരിച്ചു ലഭിക്കുന്നു എന്ന വ്യത്യാസം കാണാൻ കൂട്ടാക്കുന്നില്ല. മുതലാളിത്തത്തിൽ നിന്നുള്ള മാറ്റം കാണാൻ കൂട്ടാക്കുന്നില്ല. ഓരോന്നിനെയും അതായി, അതുമാത്രമായി കാണുന്ന, മറ്റുള്ള എല്ലാറ്റിൽ നിന്നും വ്യത്യസ്തവും സ്വതന്ത്രവും ആയി കാണുന്ന ഒരു സമ്പ്രദായമാണിത്. ഇതുപ്രകാരം ഒറ്റപ്പെട്ട ഒട്ടനവധി വസ്തുക്കളുടെ ഒരു സമാഹാരം മാത്രമാണ് ലോകം. ഇങ്ങനെ, ''ഓരോന്നിനെയും അതുമാത്രമായും മറ്റുള്ളവയിൽ നിന്ന് സ്വതന്ത്രമായും കാണുകയെന്നതു് കേവലവാദരീതിയുടെ രണ്ടാമത്തെ ലക്ഷണമാണ്.'' അതിലെന്താ തെറ്റ്? അതങ്ങനെ തന്നെ അല്ലെ എന്നു ചോദിക്കുമായിരിക്കും. മറ്റെല്ലാറ്റിൽ നിന്നും തികച്ചും സ്വതന്ത്രമായി, മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാതെ നിൽകുന്ന ഒന്നുമില്ലെന്ന് വഴിയെ വ്യക്തമാകും. വസ്തുക്കളെ നിശ്ചലവും മാറ്റമില്ലാത്തതും ആയി കാണുകയും വ്യത്യസ്ത ഇനങ്ങളായി വർഗീകരിക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ കാണാതിരിക്കുകയും ചെയ്യുന്നതിന്, 'ശാസ്ത്രരീതി'യുടെ പിൻബലവുമുണ്ട്. 18-19 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർച ഗ്രീക്ശാസ്ത്രത്തിന്റെ വളർചയിൽനിന്നും 16-17 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർചയിൽ നിന്നും വ്യത്യസ്തമാണ്. അരിസ്തോത്ത്‌ലും അദ്ദേഹത്തിന്റെ മുൻഗാമികളും ലിയോനാർഡോ ദാവിഞ്ചിയും അദ്ദേഹത്തിന്റെ സമകാലീനരും ബഹുവിജ്ഞാനവല്ലഭരായിരുന്നു. അവർ ലോകത്തെ ആകെ ഒന്നായിക്കണ്ടു. അതിൽ നിന്ന് വ്യത്യസ്തമായി ന്യൂട്ടണോടുകൂടി ആരംഭിച്ച ബലന്ത്രത്തിന്റെ യുഗം എല്ലാത്തിനെയും യന്ത്രങ്ങളാക്കി മാറ്റാനുള്ള യത്നത്തിലേർപെട്ടു, ഗുരുത്വാകർഷണ നിയമത്തിന്റെ വിജയമായിരുന്നു ഇതിന്റെ പ്രചോദനശക്തി. ഒരു തരത്തിലുള്ള യാന്ത്രിക ഭൗതികവാദം ശക്തി പ്രാപിച്ചുവന്നു. ശാസ്ത്രത്തിന്റെ രീതിയിൽ വർഗീകരണത്തിന്, പൃഥൿകരണത്തിന്, അപഗ്രഥനത്തിന് സംശ്ലേഷണത്തെ അപേക്ഷിച്ച് മുൻതൂക്കം ലഭിച്ചു. ശാസ്ത്രവും ദർശനവും രാഷ്ട്രതന്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം വിജ്ഞാനശാഖകളായി മാറി. അവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലവന്നു. വർഗീകരണങ്ങളെ ശാശ്വതപ്രകൃതിനിയമങ്ങളായി കരുതാൻ തുടങ്ങി. ഇവയെ,<noinclude><references/>{{ന|59}}</noinclude> mai3c4dbpsndi6pmoi48xjcdzbqt8pc താൾ:VairudhyatmakaBhowthikaVadam.djvu/70 106 20109 240098 172114 2026-05-01T17:47:21Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240098 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>പുലർതാനാവാതെ വരുന്നു. പുതിയ രൂപം കൈക്കൊള്ളാൻ, പുതിയ ഉല്പാദനബന്ധങ്ങൾ രൂപപ്പെടുത്താൻ നിർബന്ധിതമാകുന്നു. ഈ ഉദാഹരണത്തിൽ നിന്ന് ചില വസ്തുതകൾ വ്യക്തമായിത്തീരുന്നു. # ഉള്ളടക്കവും രൂപവും തമ്മിൽ വൈരുധ്യമുണ്ട്. # ഉള്ളടക്കം രൂപത്തേക്കാൾ ചലനാത്മകമാണ്. ആത്യന്തികമായി അതാണ് രൂപത്തെ നിർണയിക്കുന്നത്. #രൂപം ഒന്നുകിൽ ഉള്ളടക്കത്തിന്റെ വികാസത്തെ തടസപ്പെടുത്താം, അല്ലെങ്കിൽ ത്വരിതപ്പെടുത്താം. സാമൂഹ്യ ഉൽപാദനത്തിന്റെ രംഗത്ത് മാത്രമല്ല, ജീവിപരിണാമത്തിന്റെയും ശാസ്ത്രപുരോഗതിയുടെയും കലാ-സാംസ്കാരികമുന്നേറ്റത്തിന്റെയും എല്ലാ രംഗങ്ങളിലും ഉള്ളടക്കവും രൂപവും തമ്മിലുള്ള ഈ വൈരുധ്യാത്മകബന്ധം കാണാവുന്നതാണ്. ഏതാനും ചില ഉദാഹരണങ്ങൾ കൂടി എടുക്കാം. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് അവലംബമായിരുന്ന ഫിഞ്ച് പക്ഷികളുടെ സവിശേഷതകൾ പ്രസിദ്ധമാണ്, ആ സ്പീഷീസിൽ പെട്ട പക്ഷികളുടെ ആകൃതിയിൽ, കൊക്കിന്റെ നീളം ബലം മുതലായവയിലും നഖത്തിലും എല്ലാം ഗണ്യമായ വ്യത്യാസം വന്നതെങ്ങനെ എന്ന അന്വേഷണമാണ് ഡാർവിനെ ഈ സിദ്ധാന്തത്തിൽ എത്തിച്ചത്. പരിതഃസ്ഥിതികളിലുള്ള വ്യത്യാസം ആഹാര സമ്പാദനത്തിലും മറ്റ് ജീവിതചര്യകളിലും മാറ്റം വരുത്താൻ നിർബന്ധിച്ചു. ഓരോ സ്ഥലത്തും അതിന് അനുകൂലമായ രൂപമുള്ളവ അതിജീവിച്ചു. ക്രമത്തിൽ സ്പീഷിസിന്റെയും ആകൃതിയിൽ ഈ വ്യത്യാസങ്ങൾ രൂഢമൂലമായി. പുതിയ പുതിയ ഉള്ളടക്കങ്ങൾ ആവിഷ്കരിക്കേണ്ടി വന്നപ്പോൾ പുതിയ പുതിയ കലാരൂപങ്ങൾ ഉടലെടുത്തതും ചരിത്രത്തിൽ കാണാവുന്നതാണ്. തിരുവാതിരക്കളിയുടെ രൂപത്തിൽ വീരരസപ്രധാനമോ ഹാസ്യരസപ്രധാനമോ ആയ പ്രമേയങ്ങൾ അവതരിപ്പിക്കാൻ പ്രയാസമാണ്. അതുപോലെ പരിശമുട്ടുകളിയുടേ രൂപത്തിൽ ശൃംഗാരപ്രധാനമായ ഉള്ളടക്കം കൊടുക്കാനും പറ്റില്ല. ഉള്ളടക്കവും രൂപവും പരസ്പരം സ്വതന്ത്രങ്ങളല്ല. തന്റെ വംശത്തിന്റെ ഉൽപത്തി മുതൽ മനുഷ്യൻ മാനത്തെ അദ്ഭുതങ്ങൾ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ചിങ്ങം, കന്നി.... എന്നിങ്ങനെ 12 രാശികളിലായി ക്രാന്തിവൃത്തത്തെ വിഭജിച്ചതിന് അയ്യായിരം കൊല്ലത്തെ പഴക്കമുണ്ട്. ഹിപ്പാർകസും ടോളമിയും ആര്യഭട്ടനും ബ്രഹ്മഗുപ്തനുമൊക്കെ പ്രശസ്തരും പ്രഗദ്ഭരുമായ ജ്യോതിശാസ്ത്രജ്ഞരായിരുന്നു. എന്നാൽ കഴിഞ്ഞ അര സഹസ്രാബ്ദത്തിനുള്ളിൽ, വിശിഷ്യ, കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ, {{hws|ജ്യോതി|ജ്യോതിശാസ്ത്രത്തിൽ|hyph}}<noinclude><references/>{{ന|71}}</noinclude> er8txq0ni50gc2bmsct7rf76mx03ciy താൾ:VairudhyatmakaBhowthikaVadam.djvu/60 106 20110 240087 172103 2026-05-01T15:56:21Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240087 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ഗോളങ്ങളുടെ|ആകാശഗോളങ്ങളുടെ}} ഗതി വിശദീകരിക്കുന്നതിലും ഉണ്ടായ വിജയം, ചലനത്തെ അംഗീകരിക്കാൻ നിർബന്ധിച്ചു. പക്ഷേ, എല്ലാ ചലനങ്ങളെയും യന്ത്രങ്ങളുടെ തരത്തിലുള്ള ചലനമായി, ഈ പ്രപഞ്ചത്തെ ആകെ ക്ലോക്കുപോലുള്ള ഒരു വൻ യന്ത്രമായി കാണുന്നതിലേക്കാണിത് നയിച്ചത്. ഈ യന്ത്രം ഉണ്ടാക്കിയത് ഈശ്വരൻ. അതിനെ ചലിപ്പിക്കുന്നതും ഈശ്വരൻ. സമൂഹത്തെപ്പോലും യന്ത്രമായി കാണുന്ന ഒരു പ്രവണത വന്നു. 'ഭരണയന്ത്രം', 'ചരിത്രം ആവർത്തിക്കുന്നു' എന്നു തുടങ്ങിയ ശൈലികൾ നോക്കുക. ഇത് ചിന്താരീതിയെത്തന്നെ ആകെ സ്വാധീനിക്കുന്നു. ചിന്തകൾക്ക് തുടക്കമിടുന്നത് സങ്കൽപനകൾ ആണ്. ശരിയായും നന്നായും ചിന്തിക്കുന്ന രീതിക്ക് തർക്കവിദ്യ (ലോജിക്) എന്നു പറയുന്നു. അതിന് അടിസ്ഥാനമായ മൂന്നു സങ്കൽപനകൾ നോക്കുക. (a) ഒരു വസ്തു അതാണ്‌ മറ്റൊന്നല്ല, അതിനു മാറ്റവും വരുന്നില്ല. ഇതിന് തത്തുല്യതാതത്വം എന്നു പറയാം. (b) ഒരു വസ്തു ഒരേ സമയം അതും അതിന്റെ വിപരീതവും ആകാൻ സാധ്യമല്ല. ജീവിതത്തിന് ജീവിതവും മരണവും ആകാൻ സാധ്യമല്ല. ഇതിന് ''വൈരുധ്യ രാഹിത്യതത്വം'' എന്നു പറയാം. (c) രണ്ടു വിപരീത സാധ്യതകളുള്ളപ്പോൾ മൂന്നാമതൊന്നു സാധ്യമല്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. മൂന്നാമതൊന്ന് സാധ്യമല്ല. അതുപോലെ ജീവിതമോ മരണമോ ആകാം. രണ്ടുമല്ലാതെ മറ്റൊന്ന് സാധ്യമല്ല. ഇതിന് ''തൃതീയവർജനതത്വം'' എന്നു പറയാം. ഈ മൂന്നു തത്വങ്ങളുടെ പ്രയോഗമാണത്രെ ശരിയായ ചിന്താരീതി. ഇതിന്റെ ചില ഉദാഹരണങ്ങൾ നോക്കുക. "എല്ലാ മനുഷ്യരും മർത്യരാണ്. രാമൻ മനുഷ്യനാണ്. രാമൻ മർത്യനാണ്" - മർത്യൻ എന്ന വലിയ ഗണം. അതിനുള്ളിൽ മനുഷ്യനെന്ന ഗണം. അതിനുള്ളിൽ രാമൻ. മറ്റൊന്നു നോക്കുക. “സോവിയറ്റ്‌ യൂണിയനിൽ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യമാണ്. സർവാധിപത്യം സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനിൽ സർവാധിപത്യമാണ്. ഇറ്റലിയിലും ജർമനിയിലും സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനും ഇറ്റലിയും ജർമനിയും തമ്മിൽ വ്യത്യാസമില്ല”. ഫലമോ 1919 -ൽ ജർമനിയിലെ സോഷ്യൽ ഡമോക്രാറ്റുകൾ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി തൊഴിലാളിവർഗസർവാധിപത്യം തകർത്തു. അവർക്ക് കിട്ടിയതോ മുതലാളിത്തവും നാസിസവും. ഇത്തരത്തിലുള്ള കേവലവാദരീതിക്ക് നേർവിപരീതമാണ് വൈരുധ്യാത്മക രീതി. ‘ഡയലക്‌ടിക്‌സ്’ എന്ന വാക്കിന്റെ പ്രാചീനകാലത്തെ അർഥം വിവാദത്തിന്റെ അഥവാ തർക്കത്തിന്റെ കല അഥവാ ശാസ്ത്രം എന്നാണ്. പ്ലേറ്റോവിനെ സംബന്ധിച്ചിടത്തോളം അത്, ഒന്നാമതായി, ഒരു ആശയത്തിലോ തത്വത്തിലോ അടങ്ങിയിട്ടുള്ള സ്വീകാരാത്മകവും നിഷേധാത്മകവുമായ എല്ലാ അനന്തരഫലങ്ങളെയും പുറത്തുകൊണ്ടുവരിക എന്നതാണ്. രണ്ടാമതായി,<noinclude><references/>{{ന|61}}</noinclude> abdn36b0necusowcnnulpaihq0puom1 താൾ:VairudhyatmakaBhowthikaVadam.djvu/71 106 20111 240099 218979 2026-05-01T17:56:05Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240099 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ശാസ്ത്രത്തിൽ വന്ന മാറ്റം ചെറുതെന്നുമല്ല<ref>പ്രപഞ്ചവികാസം: ഈ പ്രപഞ്ചം ആകെ വികസിക്കുകയാണെന്നും അതിലെ ഓരോ ഗാലക്സിയും (ആകാശഗംഗ ഒരു ഗാലക്സിയാണ്) തമ്മിൽ തമ്മിൽ അകലുകയാണെന്നും അരനൂറ്റാണ്ടുമുമ്പെ എഡ്വിൻ പി ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു. ചെമപ്പു നീക്കം (red shift) എന്ന പ്രതിഭാസമാണ് ഈ നിഗമനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. നമ്മിൽ നിന്നകന്നുപോകുന്ന ഒരു വസ്തുവിൽ നിന്നുവരുന്ന ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും തരംഗങ്ങൾ നമ്മിലെത്തുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടിയതായി നമുക്കനുഭവപ്പെടുന്നു. ഇതിന് ഡോപ്ലർ പ്രഭാവം എന്ന് പറയും. പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുക എന്നു വെച്ചാൽ നീലയിൽ നിന്ന് ചെമപ്പിലേക്ക് നീങ്ങുക എന്നാണർഥം. ദൂരെയുള്ള ഗാലക്സികളിൽ നിന്നു വരുന്ന പ്രകാശം വിശ്ളേഷണം ചെയ്തപ്പോൾ അവയുടെ വർണരാജി ആകെ ചെമപ്പിന്റെ ദിശയിൽ നീങ്ങിയതായിക്കണ്ടു. ഇതാണ് പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിലേക്ക് നയിച്ചത്. അന്നുമുതൽ ഇന്നേവരേ, ഈ വികാസത്തിന്റെ കാരണം തേടുകയായിരുന്നു. പ്രപഞ്ചോൽപത്തി ശാസ്ത്രം (cosmogony) ചെയ്തത്. പ്രപഞ്ചവികാസ ശാസ്ത്രം (cosmology) എന്നൊരു ശാഖകൂടി ഉണ്ട്. വാസ്തവത്തിൽ അതേ ശരിയായിട്ടുള്ളു. പ്രപഞ്ചത്തിന്റെ 'ഉൽപത്തിക്ക്' അർഥമൊന്നുമില്ല. എന്നിട്ടും ഇന്നും പല ജ്യോതിശാസ്ത്രജ്ഞരും 'പ്രപഞ്ചോൽപത്തി'യെക്കുറിച്ച് സംസാരിക്കുന്നുണ്ട്. <br />{{ഇട}}നക്ഷത്രങ്ങളിൽ നിന്നും ഗ്യാലക്സികളിൽ നിന്നും വരുന്ന ദൃശ്യപ്രകാശത്തെ എന്ന പോലെ, റേഡിയോ തരംഗങ്ങൾ, x-ray രശ്മികൾ, ഗാമാരശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ, ആൾട്രാവൈലറ്റ് രശ്മികൾ ഇതൊക്കെ പിടിച്ചെടുത്ത് പഠിക്കാം. അങ്ങനെ ജ്യോതിശാസ്ത്രത്തിന് ഒട്ടേറെ പുതിയ ശാഖകൾ ഉണ്ടായിരിക്കുന്നു. <br />{{ഇട}}ക്വാസാറുകളും പൾസാറുകളും പ്രപഞ്ചത്തിലെ നിരീക്ഷിക്കപ്പെട്ട രണ്ടുതരം അദ്ഭുതവസ്തുക്കളാണ്. ടെലസ്കോപ്പിൽ കാണുമ്പോൾ നക്ഷത്രംപോലെ, എന്നാൽ അതിന്റെ ചെമപ്പു നീക്കം അതിവിദൂരമാണതെന്ന് കാണിക്കുന്നു. ഇത്ര ദൂരെയുള്ള 'നക്ഷത്ര'ത്തിന് ഇവിടെനിന്ന് കാണാവുന്നത്ര പ്രകാശം എങ്ങനെയുണ്ടായി? ഇന്നും പ്രഹേളികയാണ്. സെക്കന്റിന്റെ കോടിയിലൊരംശം കൃത്യതയോടുകൂടി, ഏതാനും സെക്കന്റിലോ ഒരു സെക്കന്റിൽ പല തവണയോ റേഡിയോ തരംഗ സ്പന്ദങ്ങൾ ഉത്സർജിച്ചുകൊണ്ടിരിക്കുന്ന പ്രഭാവങ്ങളാണ് പൾസാറുകൾ. <br />{{ഇട}}ഊഹിക്കാനാകാത്ത ഘനത്വം, അതിൻഫലമായി അതിൽനിന്ന് സ്ഥൂല ദ്രവ്യത്തിനെന്നു മാത്രമല്ല, പ്രകാശത്തിനുപോലും പുറത്തുകടക്കാൻ പറ്റാതിരിക്കുക... ഇങ്ങനെയുള്ള വസ്തുക്കളുണ്ടാകാമെന്ന് ജ്യോതിശാസ്ത്രജ്ഞർ കണക്കുകൂട്ടിയിരിക്കുന്നു. ഇവ ഒരിക്കലും കാണാൻ പറ്റില്ല. ഇവിടെ വീഴുന്നതൊന്നും തിരിച്ച് പോരില്ല. ഇവയെ തമോഗർതങ്ങൾ (black holes) എന്ന് വിളിക്കുന്നു.</ref> പൗരാണിക ജ്യോതിശാസ്ത്രവുമായി ഒരുതരത്തിലും അതിനെ താരതമ്യപ്പെടുത്താൻ പറ്റില്ല. ഗലീലിയോ മാനത്തേക്ക് തിരിച്ച ടെലസ്കോപ്പാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. പ്രപഞ്ചവികാസം, ചെമപ്പുനീക്കം, പലതരം ഗാലക്സികളും മേഘങ്ങളും, ക്വാസാറുകൾ, പൾസാറുകൾ, തമോഗർതങ്ങൾ...ജ്യോതിശാസ്ത്രത്തിന്റെ ഉള്ളടക്കം എന്തെന്നില്ലാതെ മാറിയിരിക്കുന്നു. അതനുസരിച്ച് രൂപത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. റേഡിയോ ജ്യോതിശാസ്ത്രം, X-റേ, ഗാമാ റേ, ഇൻഫ്രാറെഡ്, അൾട്രാവൈലറ്റ് ജ്യോതിശാസ്ത്രങ്ങൾ, നക്ഷത്രഭൗതികം, സ്പേസിന്റെ സ്വഭാവപഠനം, പ്രപഞ്ചോൽപത്തിശാസ്ത്രം ഒട്ടനേകം പുതിയ ശാഖകൾ. രൂപം എന്തുതന്നെ ആയിക്കൊള്ളട്ടെ, ഭാവം അഥവാ ഉള്ളടക്കമാണ് പ്രധാനം എന്നു ശഠിക്കുന്ന അരാജകവാദികളുണ്ട്. അതു് തെറ്റാണ്, വസ്തുതകൾക്ക് നിരക്കാത്തതാണ്. ഉള്ളടക്കത്തിന് അനുയോജ്യമാകണം രൂപം. മാനവജാതിയുടെ ഇന്നത്തെ ഉള്ളടക്കമെന്താണ്? പ്രകൃതിനിയമങ്ങളെക്കുറിച്ചുള്ള അവന്റെ ഇന്നത്തെ അറിവ്, ദാരിദ്ര്യം, രോഗങ്ങൾ, വേദന മുതലായവ ഈ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യാൻ പര്യാപ്തമാണ്. അജ്ഞാനം<noinclude>{{അടിവര}} <references/>{{ന|72}}</noinclude> i4qggzzx01q76yuscj1dtgmmuv0j2s5 താൾ:VairudhyatmakaBhowthikaVadam.djvu/80 106 20120 240108 237166 2026-05-01T18:33:43Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240108 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>അടങ്ങിയിട്ടുണ്ട്. വസ്തുനിഷ്ഠനിയമങ്ങളുടെ പ്രവർതനഫലമായി അവ രൂപംകൊള്ളുകയും ചെയ്യും. എന്നാൽ ഇപ്പോൾ അത് ഒരു സാധ്യത മാത്രമാണ്. ഓരോ ബീജത്തിലും മുഴുവൻ ജീവിയായി വികസിക്കുന്നതിനുള്ള സാധ്യത അടങ്ങിയിട്ടുണ്ട്. ഈ സാധ്യത സാക്ഷാത്കരിക്കുമ്പോഴേ അത് യാഥാർത്ഥ്യം ആകൂ. ലോകത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും വിരുദ്ധ സ്വഭാവങ്ങളുള്ളവയാകയാൽ സാധ്യതകളും പരസ്പരവിരുദ്ധങ്ങളാകാം. പുരോഗമനപരമായ (സ്വീകാരാത്മകങ്ങളായ) സാധ്യതകളേയും പിന്തിരിപ്പനായ (നിഷേധാത്മകമായ) സാധ്യതകളെയും വേർതിരിച്ചറിയണം. ഉദാഹരണത്തിന്, 1917 ലെ വിപ്ലവം കഴിഞ്ഞ ഉടനെ സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് ശക്തികൾ വിജയിക്കുന്നതിനും, പിന്തിരിപ്പൻ മുതലാളിത്തശക്തികൾ വീണ്ടും അധികാരത്തിൽ വരുന്നതിനും, രണ്ടിനും സാധ്യതയുണ്ടായിരുന്നു. പക്ഷേ, ആത്യന്തികമായി പുരോഗമനസാധ്യതകൾ വളരുകയും മറ്റവ തളരുകയും ചെയ്യും. 19-ാം നൂറ്റാണ്ടിൽ സോഷ്യലിസം സങ്കല്പികം, ആഗ്രഹം, മാത്രമായിരുന്നു. 1917-ൽ അത് യാഥാർഥ്യമായിത്തീരാനുള്ള സാഹചര്യം ശക്തമായി. ഇന്നത് തികച്ചും അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഒരു ശക്തിക്കും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. സാധ്യതകളെ യാഥാർഥ്യമാക്കിത്തീർകുന്നതിൽ പ്രത്യേകിച്ച് സാമൂഹ്യ സാധ്യതകളുടെ കാര്യത്തിൽ അവയെ തിരിച്ചറിയുന്ന മനുഷ്യരുടെ ബോധപൂർവമായുള്ള പ്രവർതനത്തിന് അതിപ്രധാനമായ ഒരു പങ്കുണ്ട്. പ്രകൃതിയിലെ തന്നെ സാധ്യതകളെ യാഥാർഥ്യമാക്കുന്നതിൽ മനുഷ്യന് ബോധപൂർവം പ്രയത്നിക്കാൻ കഴിയും. വൈദ്യുതി ഉൽപാദന പദ്ധതികളും വൻ വ്യവസായങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത് അങ്ങനെയാണ്. 'സാധ്യത' അമൂർതമായ 'വെറും സാധ്യത' മാത്രമായിരിക്കുന്ന സന്ദർഭങ്ങളുണ്ട്. അവയുടെ സാക്ഷാത്കാരത്തിന് പരിതഃസ്ഥിതികൾ ഇപ്പോഴും അനുകൂലമല്ല. ഇന്ത്യയിൽ അതിബൃഹത്തായ ഒരു കാർഷികവിപ്ലവത്തിനും വ്യാവസായികവിപ്ലവത്തിനും സാധ്യതകൾ ഉണ്ട്. കാർഷിക ഉൽപാദനക്ഷമത പല മടങ്ങ് വർധിപ്പിക്കാം. കൃഷിഭൂമിയിൽ ഇന്ന് ചെല്ലുന്നതിന്റെ മൂന്നും നാലും മടങ്ങ് അധ്വാനം നിവേശിപ്പിക്കാം. നിമിഷം തോറും പാഴായിപ്പോകുന്ന അധ്വാനശക്തിയെ വൻതോതിലുള്ള ഉൽപാദനശക്തിയായി, ഉപകരണങ്ങളും മൂലധനവുമായി മാറ്റാം, നിരക്ഷരത നിർമാർജനം ചെയ്യാം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാം. ഇതിനൊക്കെ സാധ്യതയുണ്ട്. എന്നാൽ അവയൊക്കെ ഇപ്പോൾ കേവലമായ സാധ്യതകൾ മാത്രമാണ്. സാക്ഷാത്കരിക്കാൻ പറ്റാത്തവയാണ്. അവയ്ക്ക് മുന്നോടിയായി ഒരു സാമൂഹ്യവിപ്ലവം നടക്കേണ്ടതുണ്ട്. ആത്യന്തികമായി അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിക്കണമെങ്കിലും ഇന്ത്യയിൽ സോഷ്യലിസം ഇന്ന് സാധ്യതമാത്രമാണ്. ആദ്യഘട്ടത്തിൽ സാക്ഷാത്കരിക്കാവുന്നത് ഒരു ജനകീയ ജനാധിപത്യസമൂഹം മാത്രമാണ്-അതാകട്ടെ, ആസന്നസാധ്യവുമാണ്. പക്ഷേ, യാഥാർഥ്യമാക്കണമെങ്കിൽ ബോധപൂർവമുള്ള പ്രവർതനം വേണം. വിപ്ലവസാധ്യത<noinclude><references/>{{ന|81}}</noinclude> b2t1lnr7c1vhsuvou9a5z74xdkszz4b താൾ:VairudhyatmakaBhowthikaVadam.djvu/67 106 20121 240095 172110 2026-05-01T17:33:38Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240095 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ക്കുന്ന|വന്നുഭവിക്കുന്ന}} അവസ്ഥയാണ് പ്രക്രിയകൾ. വസ്തുക്കൾ ഇല്ലെങ്കിൽ പ്രക്രിയകൾ ഇല്ല. അതിനാൽ വസ്തുക്കൾ പ്രാഥമികവും പ്രക്രിയകൾ തജ്ജന്യവുമാണെന്ന നിഗമനത്തിൽ നാം എത്തുന്നു. മാങ്ങയെന്ന ഒറ്റ വസ്തുവിനേയും വീഴൽ എന്ന ഒറ്റ പ്രക്രിയയേയും എടുത്താൽ ഇത് ശരിയാണ്. എന്നാൽ 'വസ്തുക്കൾ' എന്ന സംവർഗവും 'പ്രക്രിയകൾ' എന്ന സംവർഗവുമെടുത്ത് വസ്തുക്കളെ പ്രാഥമികങ്ങളെന്നും പ്രക്രിയകളെ ദ്വിതീയങ്ങളെന്നും പറഞ്ഞാൽ അത് ശരിയാവില്ല. സചേതനമോ അചേതനമോ ആയ ഏതൊരു വസ്തു എടുത്താലും അസംഖ്യം ചലനങ്ങളുടെ, പ്രക്രിയകളുടെ ആകത്തുകയാണവ എന്ന് കാണാം. ഈ പ്രക്രിയകളിൽ മാറ്റം വരുമ്പോൾ, മാങ്ങയിലും കുട്ടിയിലും നടക്കുന്ന നൂറ്റുകണക്കിന് ജീവിത-രസായനിക പ്രതിപ്രവർത്തനങ്ങൾ നിലക്കുകയോ മാറുകയോ ചെയ്യുമ്പോൾ അവ മാങ്ങയും കുട്ടിയും അല്ലാതായിതീരുന്നു. ഏതൊരു വസ്തുവും നിർദിഷ്ടങ്ങളായ ഒട്ടേറെ പ്രക്രിയകളുടെ ഒരു സംഘാതം ആണ്. അതുപോലെ നിർദിഷ്ടവസ്തുക്കളിൽ വരുന്ന മാറ്റമാണ് ഏതൊരു പ്രക്രിയയും. വസ്തുക്കളില്ലാതെ പ്രക്രിയകളില്ല. പ്രക്രിയകളില്ലാതെ വസ്തുക്കളുമില്ല. വസ്തുവും പ്രക്രിയയും രണ്ടും രണ്ടാണ്. വ്യതിരിക്തമാണ്, അതേസമയത്ത് വേർതിരിക്കാനാവത്തവയാണ്. വിപരീതങ്ങളുടെ ഐക്യമാണ് നാമിവിടെ കാണുന്നത്. {{larger|'''വിശേഷവും സാമാന്യവും'''}} ഏതൊരു വസ്തുവിനും അതിന്റെതായ പ്രത്യേകതകളുണ്ട്. നമ്മുടെ വീട്ടിലെ പശുവിനെ എടുക്കുക. അതിന് തനതായ പല സവിശേഷതകളുണ്ട്. വെളുത്തനിറം, ചെമന്ന പാണ്ടുകൾ, കൊമ്പിന്റെ സവിശേഷ ആകൃതി... ഉയരം, വണ്ണം അങ്ങനെ പലതും. മറ്റ് പശുക്കളുടെ കൂട്ടത്തിൽ എനിക്കതിനെ വേർതിരിച്ചറിയാൻ കഴിയുന്നു. അതെസമയം മൊത്തത്തിൽ പശുക്കൾ എന്ന ഗണത്തിൽ എന്റെ പശുവും ഉൾപ്പെടുന്നു. ഓരോ മനുഷ്യനും അവന്റേതായ നൂറ് നൂറ് തനിമകളുണ്ട്. നിറം, ഉയരം, വണ്ണം, കണ്ണിന്റെ നിറം, മൂക്കിന്റെ ആകൃതി, പുരികങ്ങൾ... ഓരോന്നും അയാളെ മറ്റു മനുഷ്യരിൽനിന്ന് വേർതിരിച്ച് കാണിക്കുന്നു. അതേസമയം "മനുഷ്യർ" എന്ന പൊതുഗണത്തിൽ അയാളും ഉൾപ്പെടുന്നു. ഒരു വസ്തുവിനും ഒറ്റക്കുള്ള നിലനില്പില്ല. ഏതെങ്കിലും ഒരു ഗണത്തിലെ അംഗമായിരിക്കണം അത്. ഒറ്റ പശുവേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അതിനെ 'പശു' എന്ന പൊതു നാമം കൊണ്ട് കുറിക്കുമായിരുന്നില്ല. അങ്ങനെ ഒന്നിന് നിലനിൽപും ഉണ്ടാകുമായിരുന്നില്ല. ഈ ഭൂമുഖത്ത് ജീവിക്കുന്ന ഒറ്റ മനുഷ്യനും ഒറ്റക്കല്ല. മറ്റുള്ളവരുമായി ആയിരക്കണക്കിന് ചരടുകൾക്കൊണ്ട് അയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ശാരീരികമായി, നിറം, ഉയരം, രൂപം മുതലായവയിൽ അയാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കാം. അതേസമയം അയാൾക്കും മറ്റുള്ളവർക്കും പൊതുവായി അനവധി സവിശേഷതകളും കാണാം. അയാൾക്ക് ഒരു തൊഴിലുണ്ടായിരിക്കും. ആ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കുള്ള പല {{hws|പ്രത്യേകത|പ്രത്യേകതകളും|hyph}}<noinclude><references/>{{ന|68}}</noinclude> drtvf6905jombmrwcg1zxzitrn0g8py താൾ:VairudhyatmakaBhowthikaVadam.djvu/74 106 20128 240102 172118 2026-05-01T18:09:18Z Radhan K Moolad 13275 /* സാധൂകരിച്ചവ */ 240102 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>പണക്കാർക്ക് മാത്രമല്ലെ ഈ 'ജനാധിപത്യ' അവകാശങ്ങൾ അനുഭവിക്കാൻ കഴിയൂ? ചൂഷകന്റെ ആധിപത്യമല്ലേ ഇവിടത്തെ ജനാധിപത്യ പ്രതിഭാസത്തിന്റെ പിന്നിലുള്ള സത്ത? ഇത് മനസ്സിലാകുന്നതോടെ സമൂഹത്തിൽ നടക്കുന്ന മറ്റ് ഒട്ടനേകം പ്രതിഭാസങ്ങളും - സ്വജനപക്ഷപാതം, അഴിമതി, കരിഞ്ചന്ത, കള്ളക്കടത്ത്, ബലാൽസംഗം, തട്ടിപ്പറി, വിഗ്രഹമോഷണം, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നുവേണ്ട, അസംഖ്യം മറ്റു പ്രതിഭാസങ്ങൾ എല്ലാം - സ്വയം വ്യക്തമായിത്തീരില്ലെ? മുതലാളിത്തസമ്പദ്‌വ്യവസ്ഥയുടെ സത്ത വെളിവാക്കിയതാണ് മാർക്സിന്റെ ഏറ്റവും വലിയ സംഭാവന. മൂലധനം എന്ന കൃതിയുടെ ലക്ഷ്യം അതായിരുന്നു. ബൂർഷ്വാ അർത്ഥശാസ്ത്രജ്ഞർക്ക് അതു് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അദ്ധ്വാനമാണ് മൂല്യം ഉല്പാദിപ്പിക്കുന്നതെന്ന് അവർ മനസ്സിലാക്കി. എന്നാൽ തൊഴിലാളിക്ക് അവന്റെ അദ്ധ്വാനത്തിന്റെ കൂലികൊടുക്കുന്നതിലൂടെ അതു് സമാസമമായി. മൂല്യത്തിനുള്ള വില കൊടുത്തുകഴിഞ്ഞു. തൊഴിലാളിയെ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നതിലൊന്നും അർത്ഥമില്ല - ഇതാണ് അവരുടെ നിലപാട്. എങ്കിൽ പിന്നെ മുതലാളിക്കു് ലാഭം കിട്ടുന്നത് എവിടെനിന്ന്? അയാൾ മുടക്കിയ മൂലധനമാണ് ലാഭത്തിന്റെ ഉറവിടം എന്നവർ വാദിക്കുന്നു. ഈ മുലധനം അയാൾക്കെങ്ങനെ ലഭിച്ചു. അതെങ്ങനെ ഉണ്ടായി? അതിൽ അയാൾക്കു് എന്ത് അവകാശമാണ് ഉള്ളത്? എന്ന കാര്യം പോകട്ടെ, മുലധനം -യന്ത്രങ്ങളും മറ്റും- എങ്ങനെയാണ് മൂല്യം ഉൽപാദിപ്പിക്കുന്നത്? ആ ചോദ്യത്തിനു് ഉത്തരമില്ല. തൊഴിലാളി തന്റെ ജീവൻ നിലനിർത്താൻ വേണ്ട സാധനസാമഗ്രികൾ സമ്പാദിക്കുന്നതിനുവേണ്ടി, മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ തന്റെ അദ്ധ്വാനശക്തിയെ ഉൽപാദന ഉപാധികൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന മുതലാളിക്ക് വിൽക്കുന്നു. അദ്ധ്വാനശേഷിക്ക് ഒരു സവിശേഷതയുണ്ട്. സ്വയം പ്രത്യുൽപാദിപ്പിക്കാൻ, അതായത്, സ്വന്തം ജീവൻ നിലനിർത്താനും വംശം നിലനിർത്താനും, വേണ്ടതിലേറെ ഉൽപാദിപ്പിക്കുവാൻ അതിനു കഴിയും.. ഭൗതികമൂല്യങ്ങൾ ഉൽപാദിപ്പിക്കുവാൻ അതിനു് കഴിയും. അദ്ധ്വാനശേഷിയുടെ ഈ സവിശേഷതയാണ് മിച്ചമൂല്യത്തിനും ലാഭത്തിനും അടിസ്ഥാനം. അങ്ങനെ അദ്ധ്വാനശേഷിയുടെ സവിശേഷത, ഉൽപാദന ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത, ഇതിൽ രണ്ടിൽ നിന്നുമായി ഉണ്ടാകുന്ന മിച്ചമൂല്യം - ഇതാണ് മുതലാളിത്ത വ്യവസ്ഥയുടെ സത്ത. മേൽപറഞ്ഞ ചർച്ചകളിൽനിന്ന് വസ്തുക്കളുടെ പ്രക്രിയകളും ബാഹ്യ പ്രതിഭാസവും ആന്തരികസത്തയും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു. {{larger|'''കാര്യവും കാരണവും''' }} നമ്മുക്ക് ചുറ്റും കാണുന്ന എല്ലാം തന്നെ മാറിക്കൊണ്ടിരിക്കുകയാണു്. ഇന്നലത്തേതിൽ നിന്ന് ഇന്നത്തേതും അതിൽനിന്ന് നാളത്തേതും ഉണ്ടാകുന്നു. ചില പ്രവൃത്തികൾ ചെയ്യുമ്പോൾ ചില ഫലങ്ങൾ അനിവാര്യമായും ഉണ്ടാകുന്നു. അനേകം തവണ ഇത് നിരീക്ഷിക്കുമ്പോൾ മനുഷ്യൻ അവയെ തമ്മിൽ<noinclude><references/>{{ന|75}}</noinclude> eu2gkmejen7ee0sog6vcn5857yyvs4e താൾ:Janakeeyasasthra prastanam.pdf/179 106 81023 240074 240008 2026-05-01T14:06:36Z Peemurali 12614 /* സാധൂകരിച്ചവ */ 240074 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ് 2003 ഫെബ്രുവരി : ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുപാനീയങ്ങൾ, സോപ്പ്, തേയില, പേസ്റ്റ് എന്നിവ ഉപയോഗിക്കുകയില്ലെന്ന പ്രതിജ്ഞ 2003 ആഗസ്റ്റ് 11 : 'കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു' എന്ന കേരള പഠനത്തിന്റെ ചോദ്യാവലി രൂപപ്പെടുത്തൽ 2003 സെപ്ത 13 - ഒക്ടോ 2 : ഐക്യം, സമാധാനം, പരമാധികാരം എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കലാജാഥ 2003 നവംബർ 8,9 : ജലം, ജനസഭ-കോഴിക്കോട് 2003 : പാഠം മാസികാ പ്രവർത്തകർക്കെതിരെ കേസ് 2004 മേയ് 22-26 : കുട്ടികളുടെ ദേശീയ സർഗോത്സവം, ആലപ്പുഴ 2005 മാർച്ച് 11-14 : പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരെ 3 ജാഥകൾ 2006 മേയ് : സംഘടനാ പുനർനിർമാണ ചർച്ചകൾക്ക് തുടക്കം. 2006 ജൂൺ 5 : സംസ്ഥാന പരിസ്ഥിതി സംഗമം, തിരുനാവായ 2006 സെപ്തംബർ 21 : 'കേരള പഠനം' പുസ്തകം പ്രകാശനം 2007 മേയ് 1-4 : സ്ത്രീ പദവി പഠനം, സംസ്ഥാന ശിൽപശാല, ഐ.ആർ.ടി.സി 2007 സെപ്തംബർ 1,2,3 : 'കേരളത്തെ അറിയുക, കേരളത്തെ മാറ്റുക'- മേഖലകൾ നടത്തിയ പഠന റിപ്പോർട്ടുകൾ വിലയിരുത്തൽ - വെള്ളൂർ, കണ്ണൂർ 2007 സെപ്തംബർ : പാഠം മാസിക കേസ് വിധി 2007 സെപ്തംബർ, ഒക്ടോ : സംസ്ഥാന പരിസ്ഥിതി പഠന കോഴ്‍സ്, പരിസരകേന്ദ്രം, തൃശ്ശൂർ 2007 നവംബർ 9,10,11 : സംസ്ഥാന യുവസംഗമം, മലപ്പുറം 2008 മാർച്ച് : സ്ത്രീ പദവി പഠനം സർവേ 2008 നവംബർ-ഡിസംബർ : ശാസ്ത്രസാംസ്കാരികോത്സവം 2009 ജൂൺ-ഡിസംബർ : ശാസ്ത്രവർഷം- ശാസ്ത്രക്ലാസ്സുകൾ, കേരളീയശാസ്ത്ര പ്രതിഭകൾ അനുസ്മരണ സെമിനാറുകൾ 2009 ഒക്ടോബർ : ശാസ്ത്രവണ്ടി 2009 ഡിസംബർ 2010 ജനുവരി : ഗലീലിയോ നാടകയാത്ര 2010 ഡിസംബർ 2011 ജനുവരി : പെൺപിറവി നാടകയാത്ര 2011 ജൂൺ : രസതന്ത്രവർഷം ശാസ്ത്രക്ലാസ്സുകൾ<noinclude></noinclude> lgyazey5zi2lbugt6dxy5bh4colhl2a താൾ:Janakeeyasasthra prastanam.pdf/180 106 81024 240060 240013 2026-05-01T13:18:00Z ~2026-26310-78 13282 240060 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude> അനുബന്ധം IV '''അംഗത്വം 1962 മുതൽ''' {| class="wikitable" | 62-67|| --|| 40|| -- |- | 67-72|| --|| 200|| -- |- | 72-75|| --|| 700|| -- |- | 75-77|| --|| 1200|| -- |- | 77-78|| --|| 1800|| -- |- | 78-79|| --|| 2500|| -- |- | 79-80|| 170|| 3635|| 300 |- | 80-81|| 181|| 4016|| 306 |- | 81-82|| 309|| 6163|| -- |- | 82-83|| 365|| 7319|| 566 |- | 83-84|| 455|| 9136|| -- |- | 84-85|| 525|| 11745|| -- |- | 85-86|| 658 || 18013 || 804 |- | 86-87|| 831 || 22542 || 1392 |- | 87-88|| 1059 || 32217 || 2295 |- | 88-89|| 1195 || 37653 || 3416 |- | 89-90|| 1142 || 40443 || 4501 |- | 90-91|| 1764 || 57323 || 9068 |- | 91-92|| 2190 || 66093 || 12275 |- | 92-93|| 2125 || 63313 || 11606 |- | 93-94|| 2059 || 60007 || 11229 |- | 94-95|| 1948 || 62157 || 10408 |- | 95-96|| 1671 || 48376 || 7308 |- | 96-97 || 1567 || 44035 || - |- | 97-98 || 1505 || 42842 || 7738 |- | 98-99 || 1513 || 41957 || 7037 |- | 99-2000 || 1503 || 42705 || 7516 |- | 2000-01 || 1477 || 45051 || 9024 |- | 01-02 || 1541 || 45913 || 10130 |- | 02-03 || 1445 || 41325 || 7847 |- | 03-04 || 1376 || 35342 || 6866 |- | 04-05 || 1335 || 36421 || 6807 |- | 05-06 || 1282 || 34400 || - |- | 06-07 || 1196 || 32926 || 5994 |- | 07-08 || 1230 || 32666 || 7258 |- |}<noinclude></noinclude> 6ramzhqc1qz7ckdcy1shejul3ndez44 240061 240060 2026-05-01T13:19:45Z Peemurali 12614 /* സാധൂകരിച്ചവ */ 240061 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude> അനുബന്ധം IV '''അംഗത്വം 1962 മുതൽ''' {| class="wikitable" | 62-67|| --|| 40|| -- |- | 67-72|| --|| 200|| -- |- | 72-75|| --|| 700|| -- |- | 75-77|| --|| 1200|| -- |- | 77-78|| --|| 1800|| -- |- | 78-79|| --|| 2500|| -- |- | 79-80|| 170|| 3635|| 300 |- | 80-81|| 181|| 4016|| 306 |- | 81-82|| 309|| 6163|| -- |- | 82-83|| 365|| 7319|| 566 |- | 83-84|| 455|| 9136|| -- |- | 84-85|| 525|| 11745|| -- |- | 85-86|| 658 || 18013 || 804 |- | 86-87|| 831 || 22542 || 1392 |- | 87-88|| 1059 || 32217 || 2295 |- | 88-89|| 1195 || 37653 || 3416 |- | 89-90|| 1142 || 40443 || 4501 |- | 90-91|| 1764 || 57323 || 9068 |- | 91-92|| 2190 || 66093 || 12275 |- | 92-93|| 2125 || 63313 || 11606 |- | 93-94|| 2059 || 60007 || 11229 |- | 94-95|| 1948 || 62157 || 10408 |- | 95-96|| 1671 || 48376 || 7308 |- | 96-97 || 1567 || 44035 || - |- | 97-98 || 1505 || 42842 || 7738 |- | 98-99 || 1513 || 41957 || 7037 |- | 99-2000 || 1503 || 42705 || 7516 |- | 2000-01 || 1477 || 45051 || 9024 |- | 01-02 || 1541 || 45913 || 10130 |- | 02-03 || 1445 || 41325 || 7847 |- | 03-04 || 1376 || 35342 || 6866 |- | 04-05 || 1335 || 36421 || 6807 |- | 05-06 || 1282 || 34400 || - |- | 06-07 || 1196 || 32926 || 5994 |- | 07-08 || 1230 || 32666 || 7258 |- |}<noinclude></noinclude> sh1zqti5c0k1ym22oygt08hp9p6scxj താൾ:Janakeeyasasthra prastanam.pdf/182 106 81027 240065 239971 2026-05-01T13:32:51Z Peemurali 12614 240065 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം VI '''പരിഷത്തിനെതേടിയെത്തിയ അവാർഡുകൾ''' 1983 : ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചി (ICSSR)ന്റെ വിക്രം സാരാഭായ് അവാർഡ് 1989 : കേന്ദ്ര സർക്കാരിന്റെ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ, വൃക്ഷമിത്ര പുരസ്കാർ 1990 : യു.എൻ.ഇ.പി.യുടെ ഗ്ലോബൽ 500 റോൾ ഓഫ് ഓണർ 1990 : യുനെസ്കോയുടെ കിങ് സെജോങ്ങ് സാക്ഷരതാ അവാർഡ് 1996 : ബദൽ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലി ഹുഡ് അവാർഡ് 1998 : ദുബായിലെ 'ദല' യുടെ പുരസ്കാരം 2003 : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ് INDIAN COUNCIL OF SOCIAL SCIENCE RESEARCH FOURTH VIKRAM SARABHAI MEMORIAL AWARD TO KERALA SASTRA SAHITHYA PARISHAD. CITATION Kerala SastraSahitya Parishad is a voluntary, non-governmental organization, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science. The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.'<noinclude></noinclude> sxkkicv2pa78nellsojfhkk16lt6aqd 240073 240065 2026-05-01T13:56:35Z Peemurali 12614 /* സാധൂകരിച്ചവ */ 240073 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>അനുബന്ധം VI '''പരിഷത്തിനെതേടിയെത്തിയ അവാർഡുകൾ''' 1983 : ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചി (ICSSR)ന്റെ വിക്രം സാരാഭായ് അവാർഡ് 1989 : കേന്ദ്ര സർക്കാരിന്റെ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ, വൃക്ഷമിത്ര പുരസ്കാർ 1990 : യു.എൻ.ഇ.പി.യുടെ ഗ്ലോബൽ 500 റോൾ ഓഫ് ഓണർ 1990 : യുനെസ്കോയുടെ കിങ് സെജോങ്ങ് സാക്ഷരതാ അവാർഡ് 1996 : ബദൽ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലി ഹുഡ് അവാർഡ് 1998 : ദുബായിലെ 'ദല' യുടെ പുരസ്കാരം 2003 : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ് INDIAN COUNCIL OF SOCIAL SCIENCE RESEARCH FOURTH VIKRAM SARABHAI MEMORIAL AWARD TO KERALA SASTRA SAHITHYA PARISHAD. CITATION Kerala SastraSahitya Parishad is a voluntary, non-governmental organization, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science. The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.'<noinclude></noinclude> 5o0fyv2fobn41ocabnxuzur5howsg90 താൾ:Janakeeyasasthra prastanam.pdf/87 106 81046 240067 240014 2026-05-01T13:42:29Z Peemurali 12614 /* സാധൂകരിച്ചവ */ 240067 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>{{c|{{xxx-larger|9}}}} {{c|{{xxx-larger|ബാലവേദികൾ}}}} വടക്കേ ഇന്ത്യയിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വ്യാപ്തിയും ആഴവും വർധിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ബാലോത്സവങ്ങളും (പഠനം പാൽപ്പായസം) ബാലവേദികളും (Bal Manch). അതും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ്. 1987ൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ വച്ചാണ് കേരളം ഈ ഉപകരണത്തെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സമർപ്പിക്കുന്നത്. എന്നാൽ പരിഷത്തിന് ഇത് കിട്ടിയത് ''അന്തർ ഭാരതി'' എന്ന സംഘടനയിലൂടെയും അതിന്റെ ദക്ഷിണേന്ത്യൻ സംഘാടകനായ അബ്ദുൾഭായിയിലൂടെയുമാണ്. 1983ൽ ആണ് അബ്ദുൾ ഭായ് തിരുവനന്തപുരത്ത് വന്ന് പരിഷത്ത് പ്രവർത്തകരെ കാണുകയും മധുരയിൽ വച്ചു നടത്താൻ പോകുന്ന ബാലോത്സവത്തിൽ - മറ്റെന്തോ പേരാണ് അദ്ദേഹം പറഞ്ഞത് - കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്. അതനുസരിച്ച് വി.കെ.ശശിധരൻ, അപ്പുക്കുട്ടൻ നായർ (അപ്പു അണ്ണൻ), എഴുകോൺ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികളെ മധുരയ്ക്ക് അയയ്ക്കുകയുണ്ടായി. ആറുദിവസത്തെ ക്യാമ്പായിരുന്നു അത്. പുറമെനിന്നു വന്ന കുട്ടികൾ മധുരയിൽ നിന്നുള്ള ആതിഥേയരായ കുട്ടികളുടെ വീടുകളിൽ, അവിടത്തെ അംഗം പോലെ താമസിച്ചു. ആതിഥേയ കുട്ടികളുടെ അച്ഛനമ്മമാർ അതിഥിക്കുട്ടികളുടെയും അച്ഛനമ്മമാരായി ഒരാഴ്ചത്തേക്ക്. പ്രാതൽ കഴിപ്പിച്ച് ഉച്ചഭക്ഷണപ്പൊതിയുമായി അവർ രണ്ടുകൂട്ടരെയും ഉത്സവസ്ഥലത്തേക്ക് - ഒരു സ്കൂൾ - എത്തിക്കുന്നു. അവിടെ ഉത്സവം തന്നെ. അലങ്കാരങ്ങൾ. സ്വാതന്ത്ര്യം.. ഒരു മുറിയിൽ പെയിന്റ്, ബ്രഷ്, കടലാസ്, മറ്റൊന്നിൽ കളിമണ്ണ് കുഴച്ചത്, ഇനിയൊന്നിൽ പപ്പറ്റുകൾ ഉണ്ടാക്കാൻ വേണ്ട പൾപ്പ് മുതലായവ, മറ്റൊന്നിൽ പാട്ട്, വേറൊന്നിൽ നാടകം... ഏതു കുട്ടിക്കും<noinclude></noinclude> cq7holpv8wkkg7u8099naz2zq7g2kz4 താൾ:Janakeeyasasthra prastanam.pdf/88 106 81048 240069 239816 2026-05-01T13:46:53Z Peemurali 12614 /* സാധൂകരിച്ചവ */ 240069 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />വികാസം {{rule}}</noinclude> തനിക്ക് ഇഷ്ടമുള്ള മുറിയിൽ പോകാം. മതിവരുവോളം പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വൈകുന്നേരം കുട്ടികളെ, അതിഥികളെയും ആതിഥേയരെയും, അച്ഛനോ അമ്മയോ വന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ആറു ദിവസംകൊണ്ട്, കുട്ടികൾ തങ്ങളുടെ ഭാഷാപരിമിതികൾ മറികടന്നു. എന്തെന്നില്ലാത്ത ഒരടുപ്പം തമ്മിൽ തമ്മിൽ ഉണ്ടായി. ആതിഥേയരുടെ മാതാപിതാക്കളിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടായി. ഈ അനുഭവങ്ങൾ വി.കെ.എസ്സും അപ്പു അണ്ണനും മുരളിയും പരിഷത്തിലെ പ്രവർത്തകരുമായി പങ്കിട്ടു. നല്ല വളക്കൂറുള്ള ഭൂമിയിലായിരുന്നു ആശയം വിതയ്ക്കപ്പെട്ടത്. പരിഷത്തിന്റെ ആദ്യത്തെ പരീക്ഷണം 1984ൽ പുലാമന്തോളിനടുത്തുള്ള പാലുവായിൽ വച്ചു നടന്നു. ഏതാണ്ട് 40 കുട്ടികൾ പങ്കെടുത്ത 4 ദിവസം നീണ്ടുനിന്ന ബാലോത്സവം. അതിനുശേഷം ചെറിയ ചെറിയ ഏതാനും പരീക്ഷണങ്ങൾ നടന്നു. 1986ൽ പരിഷത്തിന്റെ 24-ാം വാർഷികത്തിന്റെ മുന്നോടിയായി കൊല്ലത്ത് വച്ച് നടത്തിയ ബാലോത്സവമാണ് ഈ പുതിയ പരിപാടിക്ക് തികച്ചും മൂർത്തമായ രൂപം നൽകിയത്. സ്വതന്ത്രവും അതേ സമയം മാർഗനിർദേശത്തോടുകൂടിയതുമായ പഠനത്തിന് കുട്ടികൾക്ക് വേദി ഒരുക്കുക എന്ന മൂർത്തമായ ലക്ഷ്യം മുന്നിൽ കണ്ടു. ഔപചാരികവിദ്യാലയങ്ങളിലെ പഠനരീതിപോലും ഭാവിയിൽ എന്തായിരിക്കണം എന്ന ആലോചനയുടെ തുടക്കമായിരുന്നു അത്. അധ്യാപകരായ പരിഷത്ത് അംഗങ്ങളിൽ ചിലർ, തങ്ങളറിയാതെതന്നെ, പക്ഷേ, തങ്ങളുടെ അനുഭവങ്ങൾ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ പഠിച്ചിരുന്നതുകൊണ്ട്, പതുക്കെപ്പതുക്കെ ബിഹേവിയറിസത്തിൽനിന്ന് (ചേഷ്ടാവാദത്തിൽനിന്ന്) കൺസ്ട്രക്ടിവിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ബാലോത്സവത്തെ കൺസ്ട്രക്ടിവിസ്റ്റ് ബോധന രീതികൾ വികസിപ്പിക്കാനുള്ള സന്ദർഭമാക്കി മാറ്റാൻ ഉപബോധം അവരെ പ്രേരിപ്പിച്ചു. അതിനാൽ കലാവാസനകൾക്കു പുറമേ പാഠ്യവിഷയങ്ങൾ പഠിക്കാനുള്ള ഇടങ്ങൾ കൂടി അഭികൽപ്പന ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ ഇടങ്ങൾക്ക് ഒരു പേർ നൽകണം. കെ.കെയാണ് “മൂല' എന്ന പേർ നൽകിയത്. പിന്നീട് ഇംഗ്ലീഷിൽ അത് കോർണർ ആയി മാറി. ഗണിതമൂല, ഭൗതികമൂല, അടിപിടിമൂല (chemistry) പാവമൂല, ജന്തുമൂല...... ഇങ്ങനെ പല ഇടങ്ങൾ, അവിടെ മാർഗദർശികളായി നിൽക്കുന്ന ഫെസിലിറ്റേറ്റർമാർക്ക് “മൂലമൂപ്പൻ' എന്ന പേരും നൽകി. കൊല്ലത്ത് നടന്ന ബാലോത്സവത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വന്ന 400 കുട്ടികളും കൊല്ലത്തുനിന്ന് ആതിഥേയരായിത്തീർന്ന 200 കുട്ടികളും ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സംഘാടകർക്കും എല്ലാം തന്നെ മറക്കാനാവാത്ത, മനസ്സിൽ കുളിരണിയിച്ച ഒരു അനുഭവമായിരുന്നു അത്. കൊല്ലം ബാലോത്സവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 800ൽ അധികം യൂണിറ്റ് ബാലോത്സവങ്ങൾ നടന്നു. ഇതിൽ നിന്നെല്ലാം ആവേശമുൾക്കൊണ്ട്<noinclude></noinclude> 3ti0anv2y8bxcjz3fjoeew0c3fz1u57