വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.26
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)
4
15299
240180
209660
2026-05-04T10:35:01Z
NehalDaveND
13284
Shikshapatri.
240180
wikitext
text/x-wiki
{{വിക്കിഗ്രന്ഥശാല പഞ്ചായത്ത്}}
=== മഹാഭാരതം ===
ഭാരതീയഭാഷകൾക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. മലയാളത്തിന് മറ്റേതു ഭാഷയേക്കാളും സംസ്കൃതത്തോട് അഭേധ്യമായ അടുപ്പമാണുള്ളത്, അത് മലയാളത്തിൽ രചിക്കപ്പെട്ട മഹത്തായകൃതികൾ വായിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളൂ, മലയാളഭാഷയുടെ ഉദ്ധാരണത്തിന് പരിശ്രമിച്ച എല്ലാ മഹത് വ്യക്തികൾക്കും സംസ്കൃത ഭാഷയിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. ഭാഷയുടെ തീവ്രത ഇന്നത്തെ കാലത്തെ കൃതികൾക്കില്ലാതെപോകാനുള്ള കാരണവും ഒരു പക്ഷേ കർത്താക്കൾക്ക് സംസ്കൃതത്തിലുള്ള അജ്ഞാനമാകാം കാരണം, എന്തെന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ രചിക്കപ്പെട്ട കൃതികൾ എല്ലാം തന്നെ പുരാണമായോ, വേദങ്ങളുമായോ, ഉപനിഷത്തുമായോ, അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രാചീന കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാകണം. ഇന്നത്തെ തലമുറയ്ക്ക് പഴയകാല കൃതികളിലുള്ള അജ്ഞാനം കൂടുതലാണ് അതുകൊണ്ട്തന്നെയാവണം പുതുതലമുറ കുറച്ച് പുറകിൽ. മഹാഭാരതത്തിന് നിലവിലുള്ള മലയാള തർജ്ജിമകൾ, എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ട് ആണ് ശ്രദ്ധേയം അത് സാധാരണക്കാരന് കടിച്ചാൽ പൊട്ടാത്തതുമാണ്, പിന്നെയുള്ളത് കുഞ്ഞിക്കുട്ടൻത്തമ്പുരാന്റെ പദ്യ വിവർത്തനുവുമാണ് പക്ഷേ അതിന് ആദിപർവ്വം തുടങ്ങി സ്വർഗ്ഗാരോഹണ പർവ്വം വരെ ഒരേ പ്രാധാന്യത്തിൽ ഉള്ള വിവർത്തനം ആണെന്ന് പറയാൻ വയ്യ[ഈയുള്ളവൻറെ അറിവ് തുച്ഛമാണ്]. എങ്ങനെ പറഞ്ഞാലും മൂലകൃതിയോളം ബൃഹത്തായ ഒരു തർജ്ജിമ മലയാളത്തിൽ ഇല്ല എന്നു വേണം പറയാൻ.
'''Bhandarkar Oriental Research Institute,Pune''' ദേവനാഗരിലിപിയിൽ യുണീകോഡിൽ സമാഹരിച്ച് പ്രസിദ്ധീകരിച്ച മഹാഭാരതത്തെ, ഞാൻ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട് അത് താഴെ കൊടുത്തരീതിയിലാണുള്ളത്.
<poem>
01001000a നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം
01001000c ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്
01001001A ലോമഹർഷണപുത്ര ഉഗ്രശ്രവാഃ സൂതഃ പൗരാണികോ നൈമിഷാരണ്യേ ശൗനകസ്യ കുലപതേർദ്വാദശവാർഷികേ സത്രേ
01001002a സമാസീനാനഭ്യഗച്ഛദ്ബ്രഹ്മർഷീൻസംശിതവ്രതാൻ
01001002c വിനയാവനതോ ഭൂത്വാ കദാചിത്സൂതനന്ദനഃ
01001003a തമാശ്രമമനുപ്രാപ്തം നൈമിഷാരണ്യവാസിനഃ
01001003c ചിത്രാഃ ശ്രോതും കഥാസ്തത്ര പരിവവ്രുസ്തപസ്വിനഃ
01001004a അഭിവാദ്യ മുനീംസ്താംസ്തു സർവാനേവ കൃതാഞ്ജലിഃ
01001004c അപൃച്ഛത്സ തപോവൃദ്ധിം സദ്ഭിശ്ചൈവാഭിനന്ദിതഃ
01001005a അഥ തേഷൂപവിഷ്ടേഷു സർവേഷ്വേവ തപസ്വിഷു
01001005c നിർദിഷ്ടമാസനം ഭേജേ വിനയാല്ലോമഹർഷണിഃ
01001006a സുഖാസീനം തതസ്തം തു വിശ്രാന്തമുപലക്ഷ്യ ച
01001006c അഥാപൃച്ഛദൃഷിസ്തത്ര കശ്ചിത്പ്രസ്താവയൻകഥാഃ
01001007a കുത ആഗമ്യതേ സൗതേ ക്വ ചായം വിഹൃതസ്ത്വയാ
01001007c കാലഃ കമലപത്രാക്ഷ ശംസൈതത്പൃച്ഛതോ മമ
</poem>
ഓരോവരിയും ഹെക്സാഡെസിമൽ കോഡുപയോഗിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്. അല്ലെങ്കിൽ ഒരോ വരിയായ് തർജ്ജിമ ചെയ്യാനും ശ്രമിക്കാവുന്നതാണ്. ഒരു കൂട്ടായ ചർച്ചയിൽക്കൂടി ഇതിൻറെ സാദ്ധ്യത വിശകലനം ചെയ്യാവുന്നതാണ്. എല്ലാവരുടേയും അഭിപ്രായം മാനിച്ച് മുന്പോട്ട് പോകാം എന്നു വിചാരിക്കുന്നു ബാക്കിയുള്ളകാര്യങ്ങൾ വഴിയെ സംസാരിക്കാം --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 10:32, 8 ഓഗസ്റ്റ് 2012 (UTC)
: എന്റെ അഭിപ്രായം, മഹാഭാരതം വരുന്നതു നല്ലതു തന്നെ, പക്ഷേ, അതു മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ശ്രദ്ധേയ രചനയായിരിക്കണം എന്നാണ്. സ്വന്തം രചനകൾ വിക്കി ബുക്ക്സിൽ ആണ് ഉൾപ്പെടുത്തേണ്ടത്. മറ്റ് മുതിർന്ന ഉപയോക്താക്കളുടെ അഭിപ്രായത്തിനായി നമുക്ക് കാക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker| എസ്.മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:22, 8 ഓഗസ്റ്റ് 2012 (UTC)
::പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതിയേ ചേർക്കാനാകൂ എന്നാണ് വിക്കിഗ്രന്ഥശാലയുടെ നിബന്ധനയിൽ പറയുന്നത്. തർജ്ജമകൾ ചേർക്കുന്നത് അനുവദിക്കാറില്ല. കൂടാതെ മൂലകൃതി പ്രസിദ്ധീകരിക്കാൻ സംസ്കൃതം വിക്കിഗ്രന്ഥശാല ഇതിനായിട്ടുണ്ട്. ഇതുപോലുള്ളവ മലയാളം വിക്കിബുക്സിലേക്ക് ചേർക്കുകയാണ് നല്ലതെന്ന് തോന്നുന്നു. പരിഭാഷയെന്ന നിലയിൽ ചേർക്കാൻ സാധിയ്കുമെന്നാണ് വിശ്വാസം. പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:56, 8 ഓഗസ്റ്റ് 2012 (UTC)
::: അങ്ങനെയെങ്കിൽ വിക്കിപഞ്ചായത്തിലേക്ക് ഈ സംവാദം പകർത്തുന്നു... --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 05:01, 9 ഓഗസ്റ്റ് 2012 (UTC)
:സജേഷിന്റെ അഭിപ്രായത്തോട് മൊത്തമായും വിയോജിപ്പാണെങ്കിലും വിഷയം അതല്ലാത്തതിനാൽ പ്രകരണത്തിലേക്ക് കടക്കുന്നു: മൊഴിമാറ്റം എന്ന് താങ്കൾ ഉദ്ദേശിച്ചത് ലിപ്യന്തരണമാണെന്നു മനസ്സിലാക്കുന്നു. "ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." താങ്കൾ ഇക്കാര്യത്തിൽ മുങ്കൈ എടുക്കുമെങ്കിൽ വളരെ സന്തോഷകരമായ കാര്യമാണ് സജേഷ്. മഹാഭാരതം മൂലം മലയാളലിപിയിൽ ഗ്രന്ഥശാലയിൽ അവശ്യം വേണ്ട കൃതി തന്നെയാണ്. ധൈര്യപൂർവ്വം മുന്നോട്ടുപോവുക.<p>പുതുതായി തർജ്ജുമചെയ്യുന്നതു സംബന്ധിച്ച ഒരു നയം ഇവിടെ രൂപപ്പെട്ടിട്ടില്ലെങ്കിലും ശൈലീവ്യംഗ്യാദിപ്രധാനമായ സാഹിത്യകൃതികളുടെ വിവർത്തനം വിക്കിഗ്രന്ഥശാലയിൽ അംഗീകരിക്കാതിരിക്കുകയാണ് ഉത്തമം. ബുക്സും ഇതിനുള്ള ഇടമല്ല. ബ്ലോഗുപോലെ അതിനു വേറെ വേദിയുണ്ടല്ലോ.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 16:28, 9 ഓഗസ്റ്റ് 2012 (UTC)
::പക്ഷേ, നമ്മൾ ഇതു എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? "ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." അങ്ങനെയാണെങ്കിൽ തന്നെ നല്ലരീതിയിൽ സംശോധനം നടത്തിയ ഒരു കൃതിയല്ലേ നമ്മൾ ബാക്കിവെക്കേണ്ടത്? (നയപരമായി ശരിയാണെങ്കിൽ ഇതിനോട് ഞാനും യോജിക്കുന്നു)--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker| എസ്.മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:37, 9 ഓഗസ്റ്റ് 2012 (UTC)
ലിപ്യന്തരണം മാത്രമാണ് ഞാൻ നടത്തിയത്, അത് മൂലകൃതിയിലുള്ള തെറ്റല്ലാതെ ലിപ്യന്തരണത്തിൽ തെറ്റ് ഇല്ല എന്നു തന്നെ പറയാം കൂടുതലായ് അറിയാൻ [http://www.virtualvinodh.com/aksharamukha ഇവിടെ] നോക്കുക. ഈ സംരംഭവുമായി മുൻപോട്ട് പോകുവാൻ ഞാൻ തയ്യാറാണ്. --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 16:53, 9 ഓഗസ്റ്റ് 2012 (UTC)
:നാം ഗ്രന്ഥശാലയിൽ ചേർക്കുന്ന പാഠത്തിന് ഒരു അംഗീകൃതസ്രോതസ്സ് ഉണ്ടാവുകയാണ് പ്രധാനം. സജേഷ് പറഞ്ഞ പൂനെ എഡിഷൻ മഹാഭാരതത്തിന്റെ സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്ന പാഠമാണ്. അതുതന്നെയാണ് ഏറ്റവും ഉചിതമായ സ്രോതസ്സ്. കൺവേർഷനിൽ എന്തെങ്കിലും പിഴ വന്നിട്ടുണ്ടോന്നു മാത്രം നോക്കിയാൽ മതി. ഫോർമാറ്റിങ്ങും. ഇതിൽ വേറെ സംശോധനത്തിന്റെ ആവശ്യമില്ല. ഹെക്സ്സാഡെസിമൽ കോഡുകൊണ്ട് ഗ്രന്ഥശാലയിൽ എന്താ പ്രയോജനം എന്ന് വിശദമാക്കാമോ? അത് ഇവിടെ ആവശ്യമില്ലെന്നുതോന്നുന്നു. കൺവേർഷന് [http://www.sanskritdocuments.org/mirrors/mahabharata/itrans.htm ഈ] ITRANS text ഉപയോഗിക്കാവുന്നതാണ്. താങ്കൾ ചൂണ്ടിക്കാണിച്ച സോഫ്റ്റ് വെയർ നന്നായിരിക്കുന്നു. കൺവേർഷനും സംശോധനത്തിനും കൂടുതൽപ്പേരെ പങ്കെടുപ്പിക്കുന്നതല്ലേ നല്ലത്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:18, 10 ഓഗസ്റ്റ് 2012 (UTC)
:: ഒരു കൂട്ടായ്മയിലൂടെ ചെയ്യുന്നതാണ് നല്ലത്. '''www.sanskritdocuments.org''' നിന്നുള്ളതിനേക്കാൾ നല്ലത് '''Bhandarkar Oriental Research Institute,Pune''' മഹാഭാരതമായിരിക്കണം കാരണം അവർ സർക്കാർ സംരംഭമാണ്, കൂടാതെ പ്രൂഫ് റീഡഡും ആണ്. പൂർണ്ണനായും കൺവേർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്, ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയാകും. എന്തായാലും ഞാൻ തുടങ്ങാം. --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 12:56, 10 ഓഗസ്റ്റ് 2012 (UTC)
:സജേഷ് പറഞ്ഞ BORI മഹാഭാരതം തന്നെയാണ് sanskritdocuments.com -ൽ ഉള്ളത് : [http://www.sanskritdocuments.org/mirrors/mahabharata/] ഹെക്സാഡെസിമൽ ഒഴിവാക്കാനുള്ള എളുപ്പത്തിനാണ് ഞാൻ അത് നിർദ്ദേശിച്ചത്. ഹെക്സാഡെസിമൽ നീക്കിയല്ലേ ചേർക്കാൻ ഉദ്ദേശിക്കുന്നത്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 16:22, 10 ഓഗസ്റ്റ് 2012 (UTC)
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
== വടക്കൻ പാട്ടുകൾ ==
കബനിഗിരി നിർമ്മല ഹൈസ്കൂൾ മുമ്പ് ഇന്ദുലേഖ വിക്കി ഗ്രന്ഥശാലയിൽ ചേർത്തിരുന്നു.അടുത്തതായി വടക്കൻ പാട്ടുകൾ ഗ്രന്ഥശാലയിൽ ചേർക്കാൻ ആഗ്രഹിക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ.{{ഒപ്പുവെക്കാത്തവ|Nirmalakabanigiri}}
: പരിശ്രമങ്ങൾക്കു വളരെ നന്ദി {{ചെറുചിരി}}. പക്ഷേ ഇന്ദുലേഖ ഒരു പ്രസിദ്ധീകൃത കൃതിയും, വടക്കൻ പാട്ടുകൾ ഒരു വാമൊഴി കൃതിയുമല്ലേ? അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പുസ്തകത്തിന്റെ പകർപ്പവകാശം തീർന്ന പതിപ്പു ചേർക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കിൽ നമ്മൾ അതിനെ എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? ഒരേ പട്ടിന് പലയിടങ്ങളിൽ പല പാഠഭേദങ്ങളുണ്ടായിരിക്കുകയില്ലേ? അതെങ്ങനെ നമ്മൾ കൊടുക്കും? അങ്ങനെ അല്ലറ ചില സംശയങ്ങളുണ്ട്. മറ്റുപയോക്താക്കളുടെ അഭിപ്രായത്തിനായി കാക്കാം. <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:43, 7 ഒക്ടോബർ 2013 (UTC)
::ഒരു ചെറിയ തിരുത്ത്, ഇന്ദുലേഖയല്ല കുന്ദലതയാണ് ചേർത്ത പുസ്തകം. ചർച്ചകൾ നടക്കട്ടെ. ഇതേക്കുറിച്ച് എനിക്കും സംശയങ്ങളുണ്ട്. ചേർക്കാവുന്ന/ചേർത്തിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കൃത്യമായ നയങ്ങൾ നമുക്കില്ല. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:34, 8 ഒക്ടോബർ 2013 (UTC)
=== തിരുത്ത് ===
ക്ഷമിക്കണം കുന്ദലതയാണ് നേരത്തെ ചേർത്തത്{{ഒപ്പുവെക്കാത്തവ|Nirmalakabanigiri}}
== ഗുണ്ടർട്ട് ലെഗസി ==
[[വിക്കിഗ്രന്ഥശാല:ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി ഗുണ്ടർട്ട് ശേഖരം|ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി]] മിക്ക ഗ്രന്ഥശാലയിലെ പ്രവർത്തകർക്കും അറിയാമല്ലോ. അതിന്റെ ഉൽഘാടന അറിയിപ്പ് സമ്മേളനത്തിൽ പല ഗ്രന്ഥശാല പ്രവർത്ത്കരും പങ്കെടുക്കുകയും ചെയ്തു. ആ പരിപാടി 2013ൽ കഴിഞ്ഞതാണെങ്കിലും ഇപ്പോഴാണ് പുസ്തകം സ്കാൻ ചെയ്യാനും മറ്റുമുള്ള ഫണ്ടുകൾ ശരിയാവുകയും അവർ അവിടെ സ്കാനിങ് ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ആ ശേഖരത്തിൽ പഴയ അച്ചടി പുസ്തകങ്ങളും ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തും താളിയോലകളും അടക്കം 200ൽ അധികം വിവിധ തരത്തിലുള്ള രേഖകൾ ആണുള്ളത്. സ്കാനിങ് കഴിഞ്ഞ ചില കൃതികൾ പരിശോധിക്കാൻ (എന്റെ ജോലിയുടെ ഭാഗമായി ഞാൻ ജർമ്മനിയിൽ പോയപ്പോൾ ഒരു ശനിയാഴ്ച അവധി ദിവസം ട്യൂബിങനിലും പോയിരുന്നു) എനിക്കു അവസരം ലഭിച്ചിരുന്നു. അവരുടെ സ്കാനിങ് ക്രമമായി മുന്നേറുകയാണ്. ഏതാണ്ട് 40,000 ൽ പരം പേജുകൾ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്.
എന്നാൽ സ്കാൻ ചെയ്തു പുസ്തകത്തിന്റെ സ്കാൻ കോപ്പി മാത്രം വെറുതെ ലഭ്യമാക്കാതെ മലയാളം യൂണീക്കോഡ് കൺവേർഷൻ അടക്കമുള്ള പൂർണ്ണ ഡിജിറ്റൽ കൺവേർഷൻ ആണ് ട്യൂബിങൻ യൂണിവേർസിറ്റി ആലൊചിക്കുന്നത്. അതിനായി അവർ മലയാളം സർവ്വകലാശാല അടക്കമുള്ള കേരള സർക്കാർ സ്ഥാപനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ഉൽഘാടന സമ്മേളനത്തിൽ വിക്കിഗ്രന്ഥശാല പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നതാൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരെ കൂടെ ഇതിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യത അവർ ആരായുന്നു. വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകർക്ക് ഈ ശേഖരത്തിലെ ചില പ്രധാനപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ കൂടാൻ തയ്യാറാണോ എന്ന് അവർ ആരായുന്നു.
പക്ഷെ ഒരു വ്യത്യാസം ഉള്ളത് പൂർണ്ണമായും ഡിജിറ്റൈസ് ആവാതെ സ്കാനും ഉള്ളടക്കവും ഒന്നും പബ്ലിക്ക് ആവില്ല എന്നതാണ്. വിക്കിഗ്രന്ഥശാലയുടെ നിലവിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തം ആണത്. അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാല ഒരുക്കുന്ന പ്രത്യേക വിക്കിയിൽ പോയി നമ്മൾ ഈ സവിശെഷ പദ്ധതിയിൽ അംഗത്വം എടുക്കണം എന്നതാണ്. നമ്മൾ ഒരു പുസ്തകം ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും. അപ്പോൾ അത് ഗ്രന്ഥശാലയിലേക്ക് ഇംപോർട്ട് ചെയ്യുകയും ചെയ്യാം. ഓരോ പുസ്തകവും ഇത്തരത്തിൽ വിവിധ ആളുകളുടെ (ഉദാ: വിക്കിഗ്രന്ഥശാല പ്രവർത്തകർ, മലയാളം സർവ്വകലാശാല, ട്യൂബിങൻ യൂണിവേർസിറ്റിയിലെ മലയാള വിദ്യാർത്ഥികൾ) സഹായത്തൊടെ യൂണിക്കൊഡ് കൺവേർഷൻ നടത്തി ഒരു സീരീസ് ആയി ഇത് പുറത്തിറക്കാൻ ആണ് അവർ ആലൊചിക്കുന്നത്.
ഈ വിഷയത്തിൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 06:02, 18 ജനുവരി 2017 (UTC)
:ഗുണ്ടർട്ട് ശേഖരം പൊതു സഞ്ചയത്തിലെത്തുന്നിന്റെ പ്രാധാന്യം നമ്മുടെ അക്കാദമിക് സമൂഹം ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളം വിക്കി സമൂഹം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും എന്നുള്ളത് ഉറപ്പാക്കണം. എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.--[[ഉപയോക്താവ്:Fotokannan|Fotokannan]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 04:52, 20 ജനുവരി 2017 (UTC)
==പുസ്തകങ്ങളല്ലാത്ത ലേഖനങ്ങൾ==
[[അറിവില്ലാത്തവൻ ഭാഗ്യവാൻ]], [[മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല]] എന്നിങ്ങനെ ചില ലേഖനങ്ങൾ പുസ്തകങ്ങൾ അല്ലാത്തവ സമീപകാലത്ത് ഗ്രന്ഥശാലയിൽ ചേർക്കപ്പെടുന്നു. അഡ്മിൻമാർ ശ്രദ്ധിക്കുമല്ലോ. {{ping|Balasankarc}} {{ping|Manojk}} {{ping|Manuspanicker}} ഈ താളുകൾ ഡിലീറ്റ് ചെയ്യുമല്ലോ. --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 00:52, 24 മാർച്ച് 2021 (UTC)
:A person contacted me to complete OTRS. scanned pdf will be available with ccbysa licence. but we need to discuss is it need to add or not.--Manojk
==Shikshapatri in Malayāḷalipi==
Namaste, I have recently learned a bit of the Malayalam script and decided to transliterate the [https://ml.wikisource.org/wiki/%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80|Shikshapatri] into it. I have manually typed this entire text over the past month and a half. Please feel free to make corrections if you find any errors. As I am still a learner, I apologize for any major mistakes. I hope to be able to do more such editing in this script in the future. Thank you. [[ഉപയോക്താവ്:NehalDaveND|NehalDaveND]] ([[ഉപയോക്താവിന്റെ സംവാദം:NehalDaveND|സംവാദം]]) 10:35, 4 മേയ് 2026 (UTC)
jtgm4rh3oxgtc1m2fbcljdo9sv5sudn
240181
240180
2026-05-04T10:36:06Z
NehalDaveND
13284
/* Shikshapatri in Malayāḷalipi */
240181
wikitext
text/x-wiki
{{വിക്കിഗ്രന്ഥശാല പഞ്ചായത്ത്}}
=== മഹാഭാരതം ===
ഭാരതീയഭാഷകൾക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. മലയാളത്തിന് മറ്റേതു ഭാഷയേക്കാളും സംസ്കൃതത്തോട് അഭേധ്യമായ അടുപ്പമാണുള്ളത്, അത് മലയാളത്തിൽ രചിക്കപ്പെട്ട മഹത്തായകൃതികൾ വായിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളൂ, മലയാളഭാഷയുടെ ഉദ്ധാരണത്തിന് പരിശ്രമിച്ച എല്ലാ മഹത് വ്യക്തികൾക്കും സംസ്കൃത ഭാഷയിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. ഭാഷയുടെ തീവ്രത ഇന്നത്തെ കാലത്തെ കൃതികൾക്കില്ലാതെപോകാനുള്ള കാരണവും ഒരു പക്ഷേ കർത്താക്കൾക്ക് സംസ്കൃതത്തിലുള്ള അജ്ഞാനമാകാം കാരണം, എന്തെന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ രചിക്കപ്പെട്ട കൃതികൾ എല്ലാം തന്നെ പുരാണമായോ, വേദങ്ങളുമായോ, ഉപനിഷത്തുമായോ, അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രാചീന കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാകണം. ഇന്നത്തെ തലമുറയ്ക്ക് പഴയകാല കൃതികളിലുള്ള അജ്ഞാനം കൂടുതലാണ് അതുകൊണ്ട്തന്നെയാവണം പുതുതലമുറ കുറച്ച് പുറകിൽ. മഹാഭാരതത്തിന് നിലവിലുള്ള മലയാള തർജ്ജിമകൾ, എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ട് ആണ് ശ്രദ്ധേയം അത് സാധാരണക്കാരന് കടിച്ചാൽ പൊട്ടാത്തതുമാണ്, പിന്നെയുള്ളത് കുഞ്ഞിക്കുട്ടൻത്തമ്പുരാന്റെ പദ്യ വിവർത്തനുവുമാണ് പക്ഷേ അതിന് ആദിപർവ്വം തുടങ്ങി സ്വർഗ്ഗാരോഹണ പർവ്വം വരെ ഒരേ പ്രാധാന്യത്തിൽ ഉള്ള വിവർത്തനം ആണെന്ന് പറയാൻ വയ്യ[ഈയുള്ളവൻറെ അറിവ് തുച്ഛമാണ്]. എങ്ങനെ പറഞ്ഞാലും മൂലകൃതിയോളം ബൃഹത്തായ ഒരു തർജ്ജിമ മലയാളത്തിൽ ഇല്ല എന്നു വേണം പറയാൻ.
'''Bhandarkar Oriental Research Institute,Pune''' ദേവനാഗരിലിപിയിൽ യുണീകോഡിൽ സമാഹരിച്ച് പ്രസിദ്ധീകരിച്ച മഹാഭാരതത്തെ, ഞാൻ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട് അത് താഴെ കൊടുത്തരീതിയിലാണുള്ളത്.
<poem>
01001000a നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം
01001000c ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്
01001001A ലോമഹർഷണപുത്ര ഉഗ്രശ്രവാഃ സൂതഃ പൗരാണികോ നൈമിഷാരണ്യേ ശൗനകസ്യ കുലപതേർദ്വാദശവാർഷികേ സത്രേ
01001002a സമാസീനാനഭ്യഗച്ഛദ്ബ്രഹ്മർഷീൻസംശിതവ്രതാൻ
01001002c വിനയാവനതോ ഭൂത്വാ കദാചിത്സൂതനന്ദനഃ
01001003a തമാശ്രമമനുപ്രാപ്തം നൈമിഷാരണ്യവാസിനഃ
01001003c ചിത്രാഃ ശ്രോതും കഥാസ്തത്ര പരിവവ്രുസ്തപസ്വിനഃ
01001004a അഭിവാദ്യ മുനീംസ്താംസ്തു സർവാനേവ കൃതാഞ്ജലിഃ
01001004c അപൃച്ഛത്സ തപോവൃദ്ധിം സദ്ഭിശ്ചൈവാഭിനന്ദിതഃ
01001005a അഥ തേഷൂപവിഷ്ടേഷു സർവേഷ്വേവ തപസ്വിഷു
01001005c നിർദിഷ്ടമാസനം ഭേജേ വിനയാല്ലോമഹർഷണിഃ
01001006a സുഖാസീനം തതസ്തം തു വിശ്രാന്തമുപലക്ഷ്യ ച
01001006c അഥാപൃച്ഛദൃഷിസ്തത്ര കശ്ചിത്പ്രസ്താവയൻകഥാഃ
01001007a കുത ആഗമ്യതേ സൗതേ ക്വ ചായം വിഹൃതസ്ത്വയാ
01001007c കാലഃ കമലപത്രാക്ഷ ശംസൈതത്പൃച്ഛതോ മമ
</poem>
ഓരോവരിയും ഹെക്സാഡെസിമൽ കോഡുപയോഗിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്. അല്ലെങ്കിൽ ഒരോ വരിയായ് തർജ്ജിമ ചെയ്യാനും ശ്രമിക്കാവുന്നതാണ്. ഒരു കൂട്ടായ ചർച്ചയിൽക്കൂടി ഇതിൻറെ സാദ്ധ്യത വിശകലനം ചെയ്യാവുന്നതാണ്. എല്ലാവരുടേയും അഭിപ്രായം മാനിച്ച് മുന്പോട്ട് പോകാം എന്നു വിചാരിക്കുന്നു ബാക്കിയുള്ളകാര്യങ്ങൾ വഴിയെ സംസാരിക്കാം --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 10:32, 8 ഓഗസ്റ്റ് 2012 (UTC)
: എന്റെ അഭിപ്രായം, മഹാഭാരതം വരുന്നതു നല്ലതു തന്നെ, പക്ഷേ, അതു മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ശ്രദ്ധേയ രചനയായിരിക്കണം എന്നാണ്. സ്വന്തം രചനകൾ വിക്കി ബുക്ക്സിൽ ആണ് ഉൾപ്പെടുത്തേണ്ടത്. മറ്റ് മുതിർന്ന ഉപയോക്താക്കളുടെ അഭിപ്രായത്തിനായി നമുക്ക് കാക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker| എസ്.മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:22, 8 ഓഗസ്റ്റ് 2012 (UTC)
::പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതിയേ ചേർക്കാനാകൂ എന്നാണ് വിക്കിഗ്രന്ഥശാലയുടെ നിബന്ധനയിൽ പറയുന്നത്. തർജ്ജമകൾ ചേർക്കുന്നത് അനുവദിക്കാറില്ല. കൂടാതെ മൂലകൃതി പ്രസിദ്ധീകരിക്കാൻ സംസ്കൃതം വിക്കിഗ്രന്ഥശാല ഇതിനായിട്ടുണ്ട്. ഇതുപോലുള്ളവ മലയാളം വിക്കിബുക്സിലേക്ക് ചേർക്കുകയാണ് നല്ലതെന്ന് തോന്നുന്നു. പരിഭാഷയെന്ന നിലയിൽ ചേർക്കാൻ സാധിയ്കുമെന്നാണ് വിശ്വാസം. പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.--[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:56, 8 ഓഗസ്റ്റ് 2012 (UTC)
::: അങ്ങനെയെങ്കിൽ വിക്കിപഞ്ചായത്തിലേക്ക് ഈ സംവാദം പകർത്തുന്നു... --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 05:01, 9 ഓഗസ്റ്റ് 2012 (UTC)
:സജേഷിന്റെ അഭിപ്രായത്തോട് മൊത്തമായും വിയോജിപ്പാണെങ്കിലും വിഷയം അതല്ലാത്തതിനാൽ പ്രകരണത്തിലേക്ക് കടക്കുന്നു: മൊഴിമാറ്റം എന്ന് താങ്കൾ ഉദ്ദേശിച്ചത് ലിപ്യന്തരണമാണെന്നു മനസ്സിലാക്കുന്നു. "ഈ സംസ്കൃതപതിപ്പ് വിക്കിയിൽ സാങ്കേതികമായ രീതിയിൽ ലഭ്യമാക്കിയാൽ ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." താങ്കൾ ഇക്കാര്യത്തിൽ മുങ്കൈ എടുക്കുമെങ്കിൽ വളരെ സന്തോഷകരമായ കാര്യമാണ് സജേഷ്. മഹാഭാരതം മൂലം മലയാളലിപിയിൽ ഗ്രന്ഥശാലയിൽ അവശ്യം വേണ്ട കൃതി തന്നെയാണ്. ധൈര്യപൂർവ്വം മുന്നോട്ടുപോവുക.<p>പുതുതായി തർജ്ജുമചെയ്യുന്നതു സംബന്ധിച്ച ഒരു നയം ഇവിടെ രൂപപ്പെട്ടിട്ടില്ലെങ്കിലും ശൈലീവ്യംഗ്യാദിപ്രധാനമായ സാഹിത്യകൃതികളുടെ വിവർത്തനം വിക്കിഗ്രന്ഥശാലയിൽ അംഗീകരിക്കാതിരിക്കുകയാണ് ഉത്തമം. ബുക്സും ഇതിനുള്ള ഇടമല്ല. ബ്ലോഗുപോലെ അതിനു വേറെ വേദിയുണ്ടല്ലോ.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 16:28, 9 ഓഗസ്റ്റ് 2012 (UTC)
::പക്ഷേ, നമ്മൾ ഇതു എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? "ഇനിവരുന്ന തലമുറക്ക് പഠിക്കാനും, ഗവേഷണതാൽപര്യമുള്ളവർക്ക് അതിനും സഹായകമാകുന്നതാണ്." അങ്ങനെയാണെങ്കിൽ തന്നെ നല്ലരീതിയിൽ സംശോധനം നടത്തിയ ഒരു കൃതിയല്ലേ നമ്മൾ ബാക്കിവെക്കേണ്ടത്? (നയപരമായി ശരിയാണെങ്കിൽ ഇതിനോട് ഞാനും യോജിക്കുന്നു)--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker| എസ്.മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:37, 9 ഓഗസ്റ്റ് 2012 (UTC)
ലിപ്യന്തരണം മാത്രമാണ് ഞാൻ നടത്തിയത്, അത് മൂലകൃതിയിലുള്ള തെറ്റല്ലാതെ ലിപ്യന്തരണത്തിൽ തെറ്റ് ഇല്ല എന്നു തന്നെ പറയാം കൂടുതലായ് അറിയാൻ [http://www.virtualvinodh.com/aksharamukha ഇവിടെ] നോക്കുക. ഈ സംരംഭവുമായി മുൻപോട്ട് പോകുവാൻ ഞാൻ തയ്യാറാണ്. --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 16:53, 9 ഓഗസ്റ്റ് 2012 (UTC)
:നാം ഗ്രന്ഥശാലയിൽ ചേർക്കുന്ന പാഠത്തിന് ഒരു അംഗീകൃതസ്രോതസ്സ് ഉണ്ടാവുകയാണ് പ്രധാനം. സജേഷ് പറഞ്ഞ പൂനെ എഡിഷൻ മഹാഭാരതത്തിന്റെ സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്ന പാഠമാണ്. അതുതന്നെയാണ് ഏറ്റവും ഉചിതമായ സ്രോതസ്സ്. കൺവേർഷനിൽ എന്തെങ്കിലും പിഴ വന്നിട്ടുണ്ടോന്നു മാത്രം നോക്കിയാൽ മതി. ഫോർമാറ്റിങ്ങും. ഇതിൽ വേറെ സംശോധനത്തിന്റെ ആവശ്യമില്ല. ഹെക്സ്സാഡെസിമൽ കോഡുകൊണ്ട് ഗ്രന്ഥശാലയിൽ എന്താ പ്രയോജനം എന്ന് വിശദമാക്കാമോ? അത് ഇവിടെ ആവശ്യമില്ലെന്നുതോന്നുന്നു. കൺവേർഷന് [http://www.sanskritdocuments.org/mirrors/mahabharata/itrans.htm ഈ] ITRANS text ഉപയോഗിക്കാവുന്നതാണ്. താങ്കൾ ചൂണ്ടിക്കാണിച്ച സോഫ്റ്റ് വെയർ നന്നായിരിക്കുന്നു. കൺവേർഷനും സംശോധനത്തിനും കൂടുതൽപ്പേരെ പങ്കെടുപ്പിക്കുന്നതല്ലേ നല്ലത്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:18, 10 ഓഗസ്റ്റ് 2012 (UTC)
:: ഒരു കൂട്ടായ്മയിലൂടെ ചെയ്യുന്നതാണ് നല്ലത്. '''www.sanskritdocuments.org''' നിന്നുള്ളതിനേക്കാൾ നല്ലത് '''Bhandarkar Oriental Research Institute,Pune''' മഹാഭാരതമായിരിക്കണം കാരണം അവർ സർക്കാർ സംരംഭമാണ്, കൂടാതെ പ്രൂഫ് റീഡഡും ആണ്. പൂർണ്ണനായും കൺവേർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്, ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയാകും. എന്തായാലും ഞാൻ തുടങ്ങാം. --<small style="color:orange">:- എന്ന് സ്നേഹപൂർവ്വം - </small> [[ഉപയോക്താവ്:Sajesh|സജേഷ്]]<small style="background-color:yellow;">[[ഉപയോക്താവിന്റെ സംവാദം:Sajesh| സംവാദം]]</small> 12:56, 10 ഓഗസ്റ്റ് 2012 (UTC)
:സജേഷ് പറഞ്ഞ BORI മഹാഭാരതം തന്നെയാണ് sanskritdocuments.com -ൽ ഉള്ളത് : [http://www.sanskritdocuments.org/mirrors/mahabharata/] ഹെക്സാഡെസിമൽ ഒഴിവാക്കാനുള്ള എളുപ്പത്തിനാണ് ഞാൻ അത് നിർദ്ദേശിച്ചത്. ഹെക്സാഡെസിമൽ നീക്കിയല്ലേ ചേർക്കാൻ ഉദ്ദേശിക്കുന്നത്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 16:22, 10 ഓഗസ്റ്റ് 2012 (UTC)
[[വർഗ്ഗം:ഔദ്യോഗിക താളുകൾ]]
== വടക്കൻ പാട്ടുകൾ ==
കബനിഗിരി നിർമ്മല ഹൈസ്കൂൾ മുമ്പ് ഇന്ദുലേഖ വിക്കി ഗ്രന്ഥശാലയിൽ ചേർത്തിരുന്നു.അടുത്തതായി വടക്കൻ പാട്ടുകൾ ഗ്രന്ഥശാലയിൽ ചേർക്കാൻ ആഗ്രഹിക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ.{{ഒപ്പുവെക്കാത്തവ|Nirmalakabanigiri}}
: പരിശ്രമങ്ങൾക്കു വളരെ നന്ദി {{ചെറുചിരി}}. പക്ഷേ ഇന്ദുലേഖ ഒരു പ്രസിദ്ധീകൃത കൃതിയും, വടക്കൻ പാട്ടുകൾ ഒരു വാമൊഴി കൃതിയുമല്ലേ? അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പുസ്തകത്തിന്റെ പകർപ്പവകാശം തീർന്ന പതിപ്പു ചേർക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കിൽ നമ്മൾ അതിനെ എങ്ങനെ തെറ്റുതിരുത്തൽ വായന നടത്തും? ഒരേ പട്ടിന് പലയിടങ്ങളിൽ പല പാഠഭേദങ്ങളുണ്ടായിരിക്കുകയില്ലേ? അതെങ്ങനെ നമ്മൾ കൊടുക്കും? അങ്ങനെ അല്ലറ ചില സംശയങ്ങളുണ്ട്. മറ്റുപയോക്താക്കളുടെ അഭിപ്രായത്തിനായി കാക്കാം. <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:43, 7 ഒക്ടോബർ 2013 (UTC)
::ഒരു ചെറിയ തിരുത്ത്, ഇന്ദുലേഖയല്ല കുന്ദലതയാണ് ചേർത്ത പുസ്തകം. ചർച്ചകൾ നടക്കട്ടെ. ഇതേക്കുറിച്ച് എനിക്കും സംശയങ്ങളുണ്ട്. ചേർക്കാവുന്ന/ചേർത്തിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കൃത്യമായ നയങ്ങൾ നമുക്കില്ല. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:34, 8 ഒക്ടോബർ 2013 (UTC)
=== തിരുത്ത് ===
ക്ഷമിക്കണം കുന്ദലതയാണ് നേരത്തെ ചേർത്തത്{{ഒപ്പുവെക്കാത്തവ|Nirmalakabanigiri}}
== ഗുണ്ടർട്ട് ലെഗസി ==
[[വിക്കിഗ്രന്ഥശാല:ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി ഗുണ്ടർട്ട് ശേഖരം|ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി]] മിക്ക ഗ്രന്ഥശാലയിലെ പ്രവർത്തകർക്കും അറിയാമല്ലോ. അതിന്റെ ഉൽഘാടന അറിയിപ്പ് സമ്മേളനത്തിൽ പല ഗ്രന്ഥശാല പ്രവർത്ത്കരും പങ്കെടുക്കുകയും ചെയ്തു. ആ പരിപാടി 2013ൽ കഴിഞ്ഞതാണെങ്കിലും ഇപ്പോഴാണ് പുസ്തകം സ്കാൻ ചെയ്യാനും മറ്റുമുള്ള ഫണ്ടുകൾ ശരിയാവുകയും അവർ അവിടെ സ്കാനിങ് ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ആ ശേഖരത്തിൽ പഴയ അച്ചടി പുസ്തകങ്ങളും ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തും താളിയോലകളും അടക്കം 200ൽ അധികം വിവിധ തരത്തിലുള്ള രേഖകൾ ആണുള്ളത്. സ്കാനിങ് കഴിഞ്ഞ ചില കൃതികൾ പരിശോധിക്കാൻ (എന്റെ ജോലിയുടെ ഭാഗമായി ഞാൻ ജർമ്മനിയിൽ പോയപ്പോൾ ഒരു ശനിയാഴ്ച അവധി ദിവസം ട്യൂബിങനിലും പോയിരുന്നു) എനിക്കു അവസരം ലഭിച്ചിരുന്നു. അവരുടെ സ്കാനിങ് ക്രമമായി മുന്നേറുകയാണ്. ഏതാണ്ട് 40,000 ൽ പരം പേജുകൾ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്.
എന്നാൽ സ്കാൻ ചെയ്തു പുസ്തകത്തിന്റെ സ്കാൻ കോപ്പി മാത്രം വെറുതെ ലഭ്യമാക്കാതെ മലയാളം യൂണീക്കോഡ് കൺവേർഷൻ അടക്കമുള്ള പൂർണ്ണ ഡിജിറ്റൽ കൺവേർഷൻ ആണ് ട്യൂബിങൻ യൂണിവേർസിറ്റി ആലൊചിക്കുന്നത്. അതിനായി അവർ മലയാളം സർവ്വകലാശാല അടക്കമുള്ള കേരള സർക്കാർ സ്ഥാപനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ഉൽഘാടന സമ്മേളനത്തിൽ വിക്കിഗ്രന്ഥശാല പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നതാൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരെ കൂടെ ഇതിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യത അവർ ആരായുന്നു. വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകർക്ക് ഈ ശേഖരത്തിലെ ചില പ്രധാനപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ കൂടാൻ തയ്യാറാണോ എന്ന് അവർ ആരായുന്നു.
പക്ഷെ ഒരു വ്യത്യാസം ഉള്ളത് പൂർണ്ണമായും ഡിജിറ്റൈസ് ആവാതെ സ്കാനും ഉള്ളടക്കവും ഒന്നും പബ്ലിക്ക് ആവില്ല എന്നതാണ്. വിക്കിഗ്രന്ഥശാലയുടെ നിലവിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തം ആണത്. അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാല ഒരുക്കുന്ന പ്രത്യേക വിക്കിയിൽ പോയി നമ്മൾ ഈ സവിശെഷ പദ്ധതിയിൽ അംഗത്വം എടുക്കണം എന്നതാണ്. നമ്മൾ ഒരു പുസ്തകം ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും. അപ്പോൾ അത് ഗ്രന്ഥശാലയിലേക്ക് ഇംപോർട്ട് ചെയ്യുകയും ചെയ്യാം. ഓരോ പുസ്തകവും ഇത്തരത്തിൽ വിവിധ ആളുകളുടെ (ഉദാ: വിക്കിഗ്രന്ഥശാല പ്രവർത്തകർ, മലയാളം സർവ്വകലാശാല, ട്യൂബിങൻ യൂണിവേർസിറ്റിയിലെ മലയാള വിദ്യാർത്ഥികൾ) സഹായത്തൊടെ യൂണിക്കൊഡ് കൺവേർഷൻ നടത്തി ഒരു സീരീസ് ആയി ഇത് പുറത്തിറക്കാൻ ആണ് അവർ ആലൊചിക്കുന്നത്.
ഈ വിഷയത്തിൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 06:02, 18 ജനുവരി 2017 (UTC)
:ഗുണ്ടർട്ട് ശേഖരം പൊതു സഞ്ചയത്തിലെത്തുന്നിന്റെ പ്രാധാന്യം നമ്മുടെ അക്കാദമിക് സമൂഹം ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളം വിക്കി സമൂഹം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും എന്നുള്ളത് ഉറപ്പാക്കണം. എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.--[[ഉപയോക്താവ്:Fotokannan|Fotokannan]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 04:52, 20 ജനുവരി 2017 (UTC)
==പുസ്തകങ്ങളല്ലാത്ത ലേഖനങ്ങൾ==
[[അറിവില്ലാത്തവൻ ഭാഗ്യവാൻ]], [[മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല]] എന്നിങ്ങനെ ചില ലേഖനങ്ങൾ പുസ്തകങ്ങൾ അല്ലാത്തവ സമീപകാലത്ത് ഗ്രന്ഥശാലയിൽ ചേർക്കപ്പെടുന്നു. അഡ്മിൻമാർ ശ്രദ്ധിക്കുമല്ലോ. {{ping|Balasankarc}} {{ping|Manojk}} {{ping|Manuspanicker}} ഈ താളുകൾ ഡിലീറ്റ് ചെയ്യുമല്ലോ. --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 00:52, 24 മാർച്ച് 2021 (UTC)
:A person contacted me to complete OTRS. scanned pdf will be available with ccbysa licence. but we need to discuss is it need to add or not.--Manojk
==Shikshapatri in Malayāḷalipi==
Namaste, I have recently learned a bit of the Malayalam script and decided to transliterate the [[ശിക്ഷാപത്രീ|Shikshapatri]] into it. I have manually typed this entire text over the past month and a half. Please feel free to make corrections if you find any errors. As I am still a learner, I apologize for any major mistakes. I hope to be able to do more such editing in this script in the future. Thank you. [[ഉപയോക്താവ്:NehalDaveND|NehalDaveND]] ([[ഉപയോക്താവിന്റെ സംവാദം:NehalDaveND|സംവാദം]]) 10:35, 4 മേയ് 2026 (UTC)
mlez4chrv4bszt2nm9qmuerdipdrelo
താൾ:VairudhyatmakaBhowthikaVadam.djvu/105
106
19963
240142
237252
2026-05-03T14:47:05Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240142
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>
{{larger|'''''ചോദ്യങ്ങൾ'''''}}
# ''യാന്ത്രിക മാറ്റം എന്നാലെന്ത്?''
# ''മാറ്റത്തെ വൈരുധ്യാത്മകവാദികൾ കാണുന്നതെങ്ങനെ?''
# ''ചരിത്രപരമായ വികാസമെന്നാലെന്ത്?''
# ''എന്തുകൊണ്ട് മാറ്റങ്ങൾ സംഭവിക്കുന്നു?''
# ''എന്തല്ല വൈരുധ്യാത്മകത?''<noinclude><references/></noinclude>
fyawl0dcqr3gdolkmzpolcf5sf2cnpx
താൾ:VairudhyatmakaBhowthikaVadam.djvu/106
106
19964
240143
237253
2026-05-03T14:49:00Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240143
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''9<br /><br />അളവും ഗുണവും'''}}}}
{{ആദ്യാക്ഷരം|പ്ര}}പഞ്ചം ചലനാത്മകമാണ്. അതിന്റെ അസ്തിത്വത്തിന്റെ രൂപം തന്നെ ചലനമാണ് എന്ന് നാം പറഞ്ഞു. ചില ഉദാഹരണങ്ങളെടുക്കാം. നമ്മുടെ ഓരോരുത്തരുടെയും കാലത്തെഴുന്നേറ്റ മുതൽ രാത്രി ഉറങ്ങി അടുത്തദിവസം കാലത്തെഴുന്നേൽക്കുന്നതുവരെയുള്ള ഒരു ദിവസം പരിശോധിക്കാം. ചായക്ക് വെള്ളമിടുന്നു, പല്ലുതേക്കുന്നു, ചായകുടിക്കുന്നു, കുളിക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, കഴിക്കുന്നു, ജോലിക്കു പോകുന്നു, കടയിൽ പോകുന്നു, തിരിച്ചു വരുന്നു, ഭക്ഷണം പാകം ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു. മിക്കദിവസവും ഇതുതന്നെ ക്രമം. ചിലപ്പോൾ സമ്മേളനങ്ങൾ ഉണ്ടാകും. ചിലപ്പോൾ ബന്ധുവീട്ടിൽ പോകും. ചിലപ്പോൾ സിനിമ കാണാൻ പോകും. മൊത്തത്തിൽ നോക്കുമ്പോൾ ഓരോ ദിവസവും തലേദിവസത്തേതിന്റെ ആവർതനമാണ്. നാം എല്ലാം ചെയ്യുന്നുണ്ട്. വെറുതെ ഇരിക്കുകയല്ല. പക്ഷേ, ഒരു തരം ആവർതനം. ഇവിടെ മാറ്റം അഥവാ ചലനം ആവർതനമല്ല. എന്നാൽ നൂറുശതമാനവും ആവർതനസ്വഭാവമുള്ളതാണ്. വിശദാംശങ്ങളിൽ മാത്രമല്ല വ്യത്യാസം. പ്രൈമറിസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസത്തെ, ഹൈസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസമായും ജോലിക്കുപോകുന്ന കാലത്തെ ഒരു ദിവസമായും താരതമ്യപ്പെടുത്തിയാൽ ഒട്ടേറെ വ്യത്യാസം കാണാം. ഒരു ദിവസത്തെ തലേദിവസവുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര വലിയ വ്യത്യാസമൊന്നും കാണുന്നില്ലെങ്കിലും<noinclude><references/>{{ന|107}}</noinclude>
l89zhxhhkw3q6cpd0irc5cge1mo456g
താൾ:VairudhyatmakaBhowthikaVadam.djvu/112
106
19965
240149
240128
2026-05-03T15:10:28Z
Radhan K Moolad
13275
240149
proofread-page
text/x-wiki
<noinclude><pagequality level="4" user="Vineethapee" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ഞ്ചത്തിലെ|പ്രപഞ്ചത്തിലെ}} ഏത് മാറ്റത്തിനും ഈ രണ്ട് ഘടകങ്ങൾ - പരിണാമാത്മകവും (അളവ്); വിപ്ലവാത്മകവും (ഗുണം) ആയ ഘടകങ്ങൾ കാണാവുന്നതാണ്. വെള്ളത്തിന്റെ ചൂടിന്റെ അളവ് ഒരു പരിധിവരെ വർധിച്ചുകഴിഞ്ഞാൽ അത് ഗുണാത്മകമായി വ്യത്യസ്തമായ നീരാവിയായിത്തീരുന്നു; കുറയുകയാണെങ്കിൽ ഐസും. പരമാണുക്കളിലെ പ്രോട്ടോണുകളുടെ എണ്ണത്തിൽ വരുന്ന മാറ്റം ഒരു മൂലകത്തെ മറ്റൊന്നാക്കിമാറ്റുന്നു.
മാറ്റത്തിന്റെ, ചലനത്തിന്റെ രണ്ടാമത്തെ നിയമമാണിത്: ''അളവിൽ വരുന്ന മാറ്റം ഗുണത്തിലുള്ള മാറ്റമായിത്തീരുന്നു.''
{{larger|'''''ചോദ്യങ്ങൾ'''''}}
# ''അളവിൽ വരുന്ന മാറ്റം ഗുണത്തിൽ വരുന്ന മാറ്റമായിത്തീരുന്നതിന് രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ നിന്ന് ഏതാനും ഉദാഹരണങ്ങൾ കൊടുക്കുക?''
# മാറ്റങ്ങൾ എന്തെല്ലാം തരം?<noinclude><references/></noinclude>
a7yuzhd3l4h057he8ia78ym83lgo3ri
താൾ:VairudhyatmakaBhowthikaVadam.djvu/96
106
19975
240132
237228
2026-05-03T14:07:28Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240132
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''8<br /><br />വിപരീതങ്ങളുടെ<br /><br />ഐക്യവും സമരവും'''}}}}
{{ആദ്യാക്ഷരം|ഏ}}തൊരു വസ്തുവിലും ഏതൊരു പ്രക്രിയയിലും രണ്ട് വിപരീതങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നാം കാണുകയുണ്ടായി. അവയുടെ പരസ്പരം വേർതിരിക്കാനാകായ്മയാണ് 'ഐക്യം' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ഐക്യമാണിത്. വിപരീതങ്ങൾ തികച്ചും സമാധാനപരമായി വർതിക്കുകയല്ല ചെയ്യുന്നത്. അത്തരം സഹവർതിത്വം സൂചിപ്പിക്കുന്നത് പരസ്പര ബന്ധരാഹിത്യത്തെയാണ്. അപ്പോൾ പിന്നെ വിപരീതം എന്ന വാക്കിനു തന്നെ അർഥമില്ലാതാകുകയും ചെയ്യുന്നു. വിപരീതങ്ങൾ തമ്മിലുള്ള യഥാർഥബന്ധം സംഘർഷത്തിന്റെത്, സമരത്തിന്റെത്, ആണ്. ഈ സമരത്തിന്റെ ഫലമായാണ് വളർച, ചലനം, ഉണ്ടാകുന്നത്.
ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിൽ വിപരീതങ്ങളുടെ സമരമാണ് വളർചക്ക് നിദാനമെന്ന് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാണാം. വളരെ വളരെ വ്യത്യസ്തമായ രൂപങ്ങളിലാണ് ഓരോ തുറയിലും ഓരോ സന്ദർഭത്തിലും ഈ സമരം പ്രകാശിതമാകുക.
ആദ്യമായി നമുക്ക് ഭൗതികശാസ്ത്രങ്ങളിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുക്കാം. വിരുദ്ധ ബലങ്ങളായ ആകർഷണ-വികർഷണങ്ങൾ എല്ലാം അചേ<noinclude><references/>{{ന|97}}</noinclude>
f6t9dp1c7p1zi2uo2vp1ck1j9q55245
240133
240132
2026-05-03T14:09:08Z
Radhan K Moolad
13275
240133
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''8<br /><br />വിപരീതങ്ങളുടെ<br /><br />ഐക്യവും സമരവും'''}}}}
{{ആദ്യാക്ഷരം|ഏ}}തൊരു വസ്തുവിലും ഏതൊരു പ്രക്രിയയിലും രണ്ട് വിപരീതങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നാം കാണുകയുണ്ടായി. അവയുടെ പരസ്പരം വേർതിരിക്കാനാകായ്മയാണ് 'ഐക്യം' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ഐക്യമാണിത്. വിപരീതങ്ങൾ തികച്ചും സമാധാനപരമായി വർതിക്കുകയല്ല ചെയ്യുന്നത്. അത്തരം സഹവർതിത്വം സൂചിപ്പിക്കുന്നത് പരസ്പര ബന്ധരാഹിത്യത്തെയാണ്. അപ്പോൾ പിന്നെ വിപരീതം എന്ന വാക്കിനു തന്നെ അർഥമില്ലാതാകുകയും ചെയ്യുന്നു. വിപരീതങ്ങൾ തമ്മിലുള്ള യഥാർഥബന്ധം സംഘർഷത്തിന്റെത്, സമരത്തിന്റെത്, ആണ്. ഈ സമരത്തിന്റെ ഫലമായാണ് വളർച, ചലനം, ഉണ്ടാകുന്നത്.
ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിൽ വിപരീതങ്ങളുടെ സമരമാണ് വളർചക്ക് നിദാനമെന്ന് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാണാം. വളരെ വളരെ വ്യത്യസ്തമായ രൂപങ്ങളിലാണ് ഓരോ തുറയിലും ഓരോ സന്ദർഭത്തിലും ഈ സമരം പ്രകാശിതമാകുക.
ആദ്യമായി നമുക്ക് ഭൗതികശാസ്ത്രങ്ങളിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുക്കാം. വിരുദ്ധ ബലങ്ങളായ ആകർഷണ-വികർഷണങ്ങൾ എല്ലാം {{hws|അചേ|അചേതന|hyph}}<noinclude><references/>{{ന|97}}</noinclude>
kvcyhefckv4jrnpjpk35usjhsb9ur6p
താൾ:VairudhyatmakaBhowthikaVadam.djvu/124
106
19980
240162
237323
2026-05-03T15:54:11Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240162
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഉദാഹരണത്തിന്, ഇവിടെ വിവിധ രാഷ്ട്രീയപ്പാർടികൾ നേതൃത്വം നൽകുന്ന ട്രേഡ് യൂണിയനുകളുണ്ട്. അടിസ്ഥാനപരമായി നോക്കുമ്പോൾ, ഏത് ട്രേഡ് യൂണിയനിലെ അംഗമായാലും ശരി, തൊഴിലാളികളുടെ, അധ്വാനിക്കുന്നവന്റെ ആവശ്യം ഒന്നുതന്നെയായിരിക്കും. എന്താണത്? 'ചെയ്ത ജോലിക്ക് ന്യായമായ കൂലി' എന്നായിരുന്നു പണ്ടൊക്കെ പറഞ്ഞിരുന്നത്. എന്നാൽ 'ന്യായ'മായതെന്തെന്ന് ആരാണ് നിശ്ചയിക്കുക? കൂലികൊടുക്കുന്നവരാണ് അത് നിശ്ചയിക്കുന്നതെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് പട്ടിണിക്കൂലി ആയിരിക്കും എന്നും ഇന്ന് നമുക്കറിയാം. 'ആവശ്യാധിഷ്ഠിത മിനിമം കൂലി' എന്ന പുതിയൊരു മുദ്രാവാക്യം നാം ഉയർത്തി. 'ആവശ്യങ്ങൾ' നിർണയിക്കുന്നത് നമ്മളായിരിക്കണമെന്നും പറഞ്ഞു. എന്നാൽ അത് അപ്രായോഗികമാണെന്നും നടപ്പാക്കാൻ പറ്റില്ലെന്നും ചില പാർടികൾ വാദിക്കുന്നു. അവരുടെ നേതൃത്വത്തിൻ കീഴിലുള്ള ട്രേഡ് യൂണിയനുകൾ അതംഗീകരിക്കുന്നുണ്ടോ? കൂട്ടായി വിലപേശാനുള്ള ഒരു ഉപാധിമാത്രമാണ്, അതുമാത്രമേ ആകാവൂ എന്ന് ചിലർ സിദ്ധാന്തവൽക്കരിക്കുന്നു. അത് ശരിയാണോ? ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 38 വർഷം കഴിഞ്ഞു. ഇവിടെ എന്താണ് സംഭവിച്ചത്? ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം കൂടി. അധ്വാനിക്കുന്നവരുടെ, സമ്പത്തുൽപ്പാദിപ്പിക്കുന്നവരുടെ, ജീവിതം കൂടുതൽകൂടുതൽ ദുരിതപൂർണമായിത്തീർനു. അതേസമയം കുറേ പണക്കാർ കുറേക്കൂടി പണക്കാരായി. അവരുടെ സമ്പത്ത് അനേകം മടങ്ങ് വർധിച്ചു. ഒരു വശത്ത് പന്നികൾകുകൂടി സഹിക്കാനാവാത്ത ചേരികളുടെയും അതിലെ നിവാസികളുടെയും എണ്ണം വർധിച്ചു. മറുവശത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും കൊട്ടാരസദൃശമണിമാളികകളുടെയും എണ്ണം പെരുകി. വിദ്യാഭ്യാസം, ആരോഗ്യം, ഭരണം എല്ലായിടത്തും കാപട്യവും അഴിമതിയും വർധിച്ചു. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള വഴക്കുകൾ വർധിച്ചു. കഷ്ടപ്പെടുന്നവർക് തങ്ങളുടെ കഷ്ടപ്പാടിന്റെ കാരണം എന്തെന്ന്, തങ്ങളുടെ യഥാർത്ഥ ശത്രു ആരെന്ന് കാണാൻ പറ്റാതായി. തൊഴിലാളിവർഗം ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, അവയുടെ അനുഭവങ്ങളിൽ നിന്ന് ശരിയായ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതിന് അവർക്ക് മൊത്തത്തിൽ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. അതുകൊണ്ടുതന്നെ പഴയ തെറ്റുകൾ വീണ്ടും ആവർതിക്കപ്പെടുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം അതിനെ നയിക്കുന്ന കുറെ വ്യക്തികളുടെ പോരായ്മയോ, സ്വാർത്ഥതയോ ആണെന്ന നിഗമനത്തിൽ നാമെത്തുന്നു. അവരെ മാറ്റുന്നു. പുതിയവരെ പ്രതിഷ്ഠിക്കുന്നു. അവരും പഴയവരെപ്പോലെ പെരുമാറുന്നു. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് നിരാശപ്പെടുന്നു.
വിവിധ രാഷ്ട്രീയ പാർടികളെയും അവരുടെ സിദ്ധാന്തങ്ങളെയും വിലയിരുത്താതെ, ശരിയായ സിദ്ധാന്തങ്ങൾക് രൂപംകൊടുക്കാതെ, പ്രവർതനാനുഭവങ്ങളിലൂടെ അവയുടെ ശരിമ തിട്ടപ്പെടുത്താതെ, അവയെ തുടർചയായി മെച്ചപ്പെടുത്താതെ, ഈ പ്രക്രിയയിലെല്ലാം സ്വയം പങ്കുകൊള്ളാതെ, തങ്ങൾക്ക് പുരോഗതിയുണ്ടാവില്ലെന്ന് തൊഴിലാളിവർഗം മനസിലാക്കണം.<noinclude><references/>{{ന|125}}</noinclude>
bw4jnsq7yn6kha4jf9fcx2pe5kpofhv
താൾ:VairudhyatmakaBhowthikaVadam.djvu/110
106
19988
240147
237284
2026-05-03T15:04:07Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240147
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|കമായ|സാങ്കേതികമായ}} വളർച്ച ആവശ്യമില്ലാത്ത അവസ്ഥ സംജാതമായി. കാരണം അവരുടെ എല്ലാ ആവശ്യങ്ങളും നിവർതിച്ചുകൊടുക്കാൻ അടിമകൾ ഉണ്ടായിരുന്നു. അവരെ കൂടുതൽ മൃഗീയമായി ഉപയോഗിക്കാൻ തുടങ്ങി. ഇത് അവരെ കായികമായും മാനസികമായും ക്ഷീണിപ്പിച്ചു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങൾ അവരുടെ കയ്യിൽ ഉപയോഗശൂന്യങ്ങളായി. അവർ സംഘടിച്ചു. ലഹള നടത്തി. ഉപകരണങ്ങളും ഉൽപ്പന്നങ്ങളും നശിപ്പിച്ചു. അങ്ങനെ തുടക്കത്തിൽ മനുഷ്യന്റെ പുരോഗതിയെ ത്വരിതപ്പെടുത്തിയ അടിമത്തവ്യവസ്ഥ, പുരോഗതിയുടെ ഒരു ഘട്ടമെത്തിയപ്പോൾ അതിന് തടസമായിത്തീർന്നു. പലരും അടിമകൾക്ക് ഭാഗികമായിട്ടെങ്കിലും 'സ്വാതന്ത്ര്യം ' നൽകാൻ നിർബന്ധിതരായി. കൃഷി ഭൂമിയുടെ ഒരു ഭാഗം അവർക്ക് കൊടുത്തു, പ്രതിഫലമായി ബാക്കിയുള്ള ഭൂമിയിൽ ഉടമക്കുവേണ്ടി അവർ പണിയെടുക്കണമെന്ന് വ്യവസ്ഥ ചെയ്തു. അടിമ കൃഷിക്കാരനായി, കുടിയാനായി മാറി. ഉടമ നാടുവാഴിയായി, ജന്മിയായി മാറി. പുതിയൊരു സാമൂഹ്യവ്യവസ്ഥ - നാടുവാഴിത്തം രൂപം കൊള്ളാൻ തുടങ്ങി. 3000-4000 കൊല്ലം നീണ്ടുനിന്ന അടിമത്തവ്യവസ്ഥക്ക് ഈ മാറ്റം വന്നത് മൂന്നുനാല് നൂറ്റാണ്ടിനുള്ളിലായിരുന്നു. ഗുണപരമായി ഒരു പുതിയ വ്യവസ്ഥ രൂപപ്പെട്ടു. ഇവിടെയും കാണാവുന്നതെന്താണു്? അളവിൽ (ഉല്പാദന ശക്തികളുടെ)വന്ന മാറ്റം ഗുണാത്മകമായ (ഉല്പാദന ബന്ധങ്ങളിലെ) ഒരു മാറ്റമായിത്തീർനു; സാവകാശത്തിൽ വന്നിരുന്ന മാറ്റങ്ങൾ താരതമ്യേന പെട്ടെന്നുള്ള മാറ്റത്തിന് വഴി കൊടുത്തു.
യൂറോപ്പിന്റെ ചരിത്രത്തിൽ പകൽപോലെ വ്യക്തമായിക്കാണുന്ന മുകളിലെ മാറ്റങ്ങൾ, നമ്മുടെ ഇന്ത്യയുടെ ചരിത്രത്തിൽ അതത്രതന്നെ വ്യക്തമല്ല. പക്ഷേ, ഉല്പാദനശക്തികളിൽ ക്രമേണ ഉണ്ടായ പുരോഗതിയും അതനുസരിച്ച് കേവലമായ അടിമത്തത്തിൽ നിന്ന്, അതായത് ഉടമസ്ഥന് ഇഷ്ടംപോലെ കൈമാറ്റം ചെയ്യാവുന്ന ഒരു സാധനമെന്ന നിലക്ക് മനുഷ്യനെ കാണുന്നതിൽ നിന്ന്, പുറത്തേക്കെങ്കിലും സ്വാതന്ത്ര്യമുള്ള കൃഷിക്കാരനിലേക്കുള്ള പരിവർത്തനം ഇവിടെയും കാണാവുന്നതാണ്.
വീണ്ടും സമൂഹത്തിൽ അതിവേഗത്തിലുള്ള വളർച്ച കാണാൻ തുടങ്ങി. ഇന്ത്യയിൽ ലോഹകർമ്മവും വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ഗണിതവും അതിവേഗം വളർന്നു. എന്നാൽ യൂറോപ്പിലെ വളർച്ച അദ്ഭുതാവഹമായിരുന്നു. കടലാസ്, വെടിമരുന്ന്, അച്ചടി, ആവിയന്ത്രങ്ങൾ, പവർലൂം... സാങ്കേതിക വിദ്യകൾ അതിവേഗം വളർന്നു. കൊളംബസ്, വാസ്കോദ്ഗാമ മുതലായവരുടെ കപ്പൽസഞ്ചാരങ്ങൾ പുതിയ പുതിയ വിപണികൾ ഉണ്ടാക്കിക്കൊടുത്തു. ചെറു കൈത്തൊഴിൽശാലകളുടെ സ്ഥാനത്ത് ഫാക്ടറികൾ രൂപം കൊണ്ടു. തൊഴിൽ വിഭജനം കൂടുതൽ വ്യാപകമായി. ഇതും ഉല്പാദനക്ഷമത വർധിപ്പിച്ചു. ഒരു പുതിയ സമ്പന്നസമൂഹം - വ്യവസായികളുടെയും വ്യാപാരികളുടെയും സമൂഹം - ഉയർനു വന്നു. ഇവരുടെ വളർച്ചക്ക് ചില കാര്യങ്ങൾ ആവശ്യമായിരുന്നു. ഒന്നാമതായി വൻ തോതിലുള്ള ഉല്പാദനത്തിന് യന്ത്രങ്ങൾ ആവശ്യമുണ്ട്. അതിന് മൂലധനം വേണം. അവ പ്രവർത്തിപ്പിക്കാൻ<noinclude><references/>{{ന|111}}</noinclude>
78gpfx944nf818dj5faj239lc1b41na
താൾ:VairudhyatmakaBhowthikaVadam.djvu/123
106
19990
240161
237320
2026-05-03T15:47:44Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240161
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|കെയും|ജനങ്ങൾകാകെയും}} മാർക്സ് പറഞ്ഞത് ശരിയാണെന്ന് ഇന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇന്ന് നമ്മളോരോരുത്തരുടെയും മുമ്പിൽ തീരുമാനിക്കപ്പെടേണ്ടതായ നൂറുകണക്കിന് ചോദ്യങ്ങൾ കിടപ്പുണ്ട്. ദേശസാൽക്കരണത്തിന്റെ പ്രശ്നമായാലും വേണ്ടില്ല, മാവേലിസ്റ്റോറുകളുടെ പ്രശ്നമായാലും വേണ്ടില്ല, ജലസേചനമോ, പൊതുജനാരോഗ്യമോ, വൈദ്യുതിയോ, വിദ്യാഭ്യാസമോ എന്തിന്റെ പ്രശ്നമായാലും വേണ്ടില്ല, പഴയ അനുഭവങ്ങളുടെ സത്ത ഉൾകൊള്ളുകയും ഉപരിപ്ലവങ്ങളായവയെ തള്ളുകയും ചെയ്ത് പുതിയ ധാരണകൾക്ക് രൂപം കൊടുക്കാനും അവയനുസരിച്ച് പ്രവർത്തിക്കാനും നാം ബാധ്യസ്ഥരാണ്. ഇതിൽ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങളുണ്ട്, അവയെ വേർതിരിക്കാൻ നമുക്ക് കഴിയണം.
നമ്മുടെ നാട്ടിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ വരുത്തുമെന്ന് എല്ലാ രാഷ്ട്രീയപാർടികളും അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാർടികളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ചിലയിടങ്ങളിലെങ്കിലും അധികാരത്തിൽ വന്നിട്ടുണ്ടുതാനും. ആരും ഇതേവരെ സോഷ്യലിസം വരുത്തിയിട്ടില്ല. അഥവാ വല്ലവരും തങ്ങൾ സോഷ്യലിസം സ്ഥാപിച്ചെന്ന് അവകാശപ്പെടുകയാണണെങ്കിൽ ആ സോഷ്യലിസം നമ്മിൽ ഭൂരിപക്ഷം പേർക്കും രുചിക്കുന്നതല്ല. സോഷ്യലിസം എന്നുവെച്ചാൽ എന്ത്‍? കമ്യൂണിസം എന്നാലെന്ത്‍? അവയുടെ ഏറ്റവും മൗലികമായ ഘടകങ്ങളേവ? പരിവർത്തനത്തിന്റെ പ്രശ്നങ്ങളേവ? അവ തരണം ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളേവ? ആരാണ് മുൻകൈയ്യെടുക്കേണ്ടത്? ആരെയെല്ലാമാണ് കൂട്ടുപിടിക്കേണ്ടത്? ആരെല്ലാമാണ് തടസമായി നിൽക്കുക? ഇതെല്ലാം വേർതിരിച്ചറിയുകതന്നെ വേണം. ചരിത്രപരമായ അനുഭവങ്ങളുടെയും അവയിൽനിന്നുയിർകൊണ്ട സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലേ ഇതെല്ലാം ചെയ്യാൻ സാധിക്കൂ.
എന്താണ് ഇന്നത്തെ ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ? മുതലാളിത്തമാണോ? സോഷ്യലിസമാണോ? നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. ഏതാനും പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടായാൽ സോഷ്യലിസമാകുമോ? ആവില്ലെന്ന് നാം മനസ്സിലാക്കണം. ഉൽപാദന ഉപകരണങ്ങളും അസംസ്കൃത പദാർഥങ്ങളും ആയതിനാൽ ഉത്പന്നങ്ങളും ഒക്കെ പൊതു ഉടമയിൽ ആയിരിക്കണം. എങ്കിലേ സോഷ്യലിസമാകൂ. മത്സരമല്ല, സഹകരണമായിരിക്കും സമൂഹത്തിലെ അംഗങ്ങൾ തമ്മിലൂള്ള ബന്ധത്തിന്റെ രൂപം. മുതലാളിത്ത സമൂഹത്തെ ഒറ്റയടിക്ക് സോഷ്യലിസ്റ്റ് സമൂഹമായി മാറ്റാൻ പറ്റില്ല. പല അന്തരാളഘട്ടങ്ങളുണ്ടായിരിക്കും. ഇതെല്ലാം നാം എങ്ങനെ തരണം ചെയ്യും? എല്ലാം നാം മനസിലാക്കുകതന്നെ വേണം.
സമൂഹത്തിൽ മാറ്റം വരുത്തുന്നതിൽ, എല്ലാവർകും തൊഴിലും വിശ്രമവും ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിൽ, ട്രേഡ് യൂണിയനുകളും മറ്റ് ബഹുജനസംഘടനകൾകും ഉള്ള പങ്കെന്ത്‍? രാഷ്ട്രീയപ്പാർട്ടികൾകുള്ള പങ്കെന്ത്? നാം വ്യക്തമായി മനസിലാക്കുകതന്നെ വേണം.<noinclude><references/>{{ന|124}}</noinclude>
nydinobvm0hk1zokdfkw10npazkfane
താൾ:VairudhyatmakaBhowthikaVadam.djvu/111
106
19992
240148
237285
2026-05-03T15:08:18Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240148
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>തൊഴിലാളികൾ വേണം. ഉല്പാദനത്തെ തിന്നുമുടിക്കുക മാത്രം ചെയ്യുന്ന, ഭൂമി മുഴുവൻ തങ്ങളുടെയാണെന്നവകാശപ്പെട്ടുകൊണ്ട് അസംസ്കൃത പദാർഥങ്ങൾ ലഭിക്കുവാൻ തടസമുണ്ടാക്കുന്ന, ജന്മികളെന്ന ഇത്തിക്കണ്ണികൾ സമൂഹത്തിന്റെ പുരോഗതിക്ക് തടസമായിത്തീർന്നു. വളർച്ചയുടെ ശക്തികളും മരവിപ്പിന്റെതായ ശക്തികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ തുടങ്ങി. ഒന്ന് രണ്ട് നൂറ്റാണ്ടിനുള്ളിൽ ആയിരം രണ്ടായിരം കൊല്ലം പഴക്കമുള്ള നാടുവാഴിത്ത വ്യവസ്ഥ പുതിയ മുതലാളിത്ത വ്യവസ്ഥക്ക് വഴിമാറിക്കൊടുത്തു. ഫ്രഞ്ച് വിപ്ലവമാണ്` ഇതിനു നാന്ദികുറിച്ചതെന്നു പറയാം. വീണ്ടും നമുക്ക് കാണാവുന്നത് എന്താണ്? ഉല്പാദനശക്തികളുടെ വളർച്ച - ഒരു ഘട്ടമെത്തുമ്പോൾ ഇനി മുന്നോട്ട് പോകണമെങ്കിൽ നിലവിലുള്ള ഉല്പാദനബന്ധങ്ങൾ മാറിയേ തീരൂ എന്ന അവസ്ഥ, സംഘട്ടനം, അതിവേഗത്തിലുള്ള, എടുത്തുചാട്ടത്തിന്റെ രൂപത്തിലുള്ള മാറ്റം എന്നിവയാണ്.
ഇന്ത്യയിലും അതുപോലെ മറ്റുചില രാജ്യങ്ങളിലും ഇതുപോലുള്ളൊരു മാറ്റം സംഭവിച്ചു എന്ന് പറക വയ്യ. ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചയും അവരുടെ മുതലാളിത്തവികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചില ആവശ്യങ്ങളുമാണ് ഇന്ത്യയിൽ റെയിൽവെയിൽ നിന്നാരംഭിച്ച വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനമിട്ടത്. ചരിത്രപ്രധാനമായ കാരണങ്ങൾ കൊണ്ട്, നാടുവാഴിത്ത വ്യവസ്ഥ, ഇവിടെ പൂർണമായി തുടച്ചുനീക്കപ്പെട്ടില്ല. എന്നാൽ 17-18 നൂറ്റാണ്ടുകളിൽ വളർന്, 19-ാം നൂറ്റാണ്ടിൽ സമ്പുഷ്ടമായിത്തീർന, ലോകത്തെ മുഴുവൻ 'ഒറ്റ രാജ്യ'മാക്കിത്തീർത്ത, ഇദംപ്രഥമമായി മാനവ സമൂഹത്തെയാകെ ഒരൊറ്റ സംസ്കാരത്തിലേക്ക്--അത് പണത്തിന്റെയും മൽസരത്തിന്റെയും സംസ്കാരമാണ്. അതേപോലെ അത് ശാസ്ത്രത്തിന്റെയും സാങ്കെതിക വിദ്യകളുടേയും കൂടി സംസ്കാരമാണ്--നയിച്ച മുതലാളിത്തം ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിന്റെ തന്നെയായ ആന്തരിക വൈരുധ്യങ്ങളുടെ ഫലമായി തകരാൻ തുടങ്ങി. 1917 മുതലുള്ള അരനൂറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് മുതലാളിത്തം തകർന്ന് പുതിയൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊണ്ടു - സോഷ്യലിസം. അവശേഷിച്ചതിൽ ഭൂരിപക്ഷത്തിനും - ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക - മുതലാളിത്തപാതയിലൂടെ നീങ്ങാനാവില്ലെന്നും സോഷ്യലിസ്റ്റ് പാത സ്വീകരിക്കേണ്ടിവരുമെന്നും വ്യക്തമായി. ഉല്പാദനശക്തികളുടെ വളർച്ചയും ഉൽപ്പാദനബന്ധങ്ങൾ അതിനു തടസമായിത്തീർന്ന അവസ്ഥയുമാണ് ഇവിടെയും മാറ്റത്തിനു കാരണം. മാറ്റത്തിന്റെ രൂപമാകട്ടെ ഇവിടെയും വിപ്ലവാത്മകമായിരുന്നു, വേഗത്തിലുള്ളതായിരുന്നു.
അങ്ങനെ മാറ്റത്തിന്റെ രൂപമെന്തെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയും. തുടക്കത്തിൽ സാവധാനത്തിലുള്ള മാറ്റം, പിന്നെ പെട്ടെന്നുള്ള മാറ്റം, വീണ്ടും സാവധാനത്തിലുള്ള പരിണാമാത്മകമായ മാറ്റം, തുടർന്ന് പെട്ടെന്നുള്ള വിപ്ലവാത്മകമായ മാറ്റം. സമൂഹത്തിന്റെ കാര്യത്തിൽ ഇത് ഉല്പാദനശക്തികളുടെ അളവിലുണ്ടാകുന്ന മാറ്റം ഒരു ഘട്ടമെത്തുമ്പോൾ ഉല്പാദന ബന്ധങ്ങളുടെ ഗുണാത്മകമായ മാറ്റമായി പരിണമിക്കുന്നു എന്ന് കാണാം. {{hws|പ്രപ|പ്രപഞ്ചത്തിലെ|hyph}}<noinclude><references/>{{ന|112}}</noinclude>
c8vli8sed1cfctadxnzj3fih86mcyd5
താൾ:VairudhyatmakaBhowthikaVadam.djvu/121
106
20001
240159
237318
2026-05-03T15:41:06Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240159
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ ഉൽപന്നങ്ങളിലും ലോകത്തെമ്പാടും വിവിധ രാജ്യങ്ങളിലായി, വിവിധ കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ അധ്വാനത്തിന്റെ അംശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും ഒടുവിലത്തെ ഭാഗം, ഒരു പ്രത്യേക ഉൽപന്നമുണ്ടാക്കുന്ന തൊഴിലാളിയുടെ അധ്വാനം മാത്രമേ നാം പ്രകടമായി മനസിലാക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അപ്പോൾ ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ ഉൽപന്നങ്ങളിലും - അവ യന്ത്രങ്ങളാകാം, ഉപഭോഗവസ്തുക്കളാകാം - ലോകത്തിൽ ഇന്നോളം ജീവിച്ച് മരിച്ച എല്ലാ മനുഷ്യരുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ഉൾകൊണ്ടിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്വത്തിന്റെ അവകാശികൾ മക്കളാണെങ്കിൽ ഇന്നേവരെ ജീവിച്ചു മരിച്ച എല്ലാവരും കൂടി ഉണ്ടാക്കിയിട്ടുള്ള സ്വത്തിന്റെ അവകാശികൾ അവരുടെയെല്ലാം മക്കളായ ഇന്ന് ജീവിക്കുന്നവർ എല്ലാവരും ആണല്ലോ! അങ്ങനെയിരിക്കെ നാട്ടുകാർ ബാങ്കിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് കടമെടുത്ത് കളമശേരിയിലെ കമ്പനിക്ക് കൊടുത്തു എന്ന പേരിൽ അവിടത്തെ യന്ത്രം ആരുടെയെങ്കിലും ഒരാളുടെ സ്വന്തം ആയിത്തീരുന്നത് എങ്ങനെയാണ്? ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയുടെ, നിയമം അതാണ് - എന്നു മാത്രമേ പറയാൻ പറ്റൂ. അർഥശൂന്യവും അശാസ്ത്രീയവുമാണിതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ട യന്ത്രങ്ങളും മറ്റ് സാമാനങ്ങളും ഏതാനും വ്യക്തികളുടെ സ്വന്തമാണ് എന്നുവരുന്നത് ഒരു യുക്തിക്കും ചേരുന്നതല്ല. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നത് പഴയ ഒരു ചൊല്ലാണ്, ഇന്നും നമ്മുടെ നാട്ടിൽ നടപ്പുള്ളതുമാണ്. എന്നാൽ പലപ്പോഴും ഇതിലെ അനീതിയും അശാസ്ത്രീയതയും നാം മനസ്സിലാക്കുന്നില്ല. മാത്രമല്ല, നിലവിലുള്ളത് ന്യായമാണെന്ന് പോലും നമ്മെ ബോധ്യപ്പെടുത്താൻ അവർക് കഴിയുന്നു.
കൂലിവേല വ്യവസ്ഥയെയും ഉൽപാദന ഉപകരണങ്ങളെയും സംബന്ധിച്ച ധാരണയിൽ മാത്രമായി ഒതുക്കാവുന്നതല്ല തൊഴിലാളികളുടെ വർഗബോധം. കാരണം, സമൂഹ വ്യവസ്ഥയുടെ സമൂലമായ പരിവർതനത്തിനു വേണ്ടി ശ്രമിക്കുന്ന തൊഴിലാളി വർഗത്തെ ആശയക്കുഴപ്പത്തിലാക്കാൻ ഇന്നത്തെ സ്വത്തുടമാവർഗം പല വേലകളും പ്രയോഗിക്കുന്നതാണ്. ഈ കാണായ പ്രപഞ്ചമെല്ലാം മിഥ്യയാണെന്നും ഈശ്വരനൊന്നേ സത്യമായുള്ളൂ എന്നും മറ്റുമുള്ള അവരുടെ പഴയ വാദത്തിന് പുതിയ പല രൂപങ്ങളും ഇന്നുണ്ടായിട്ടുണ്ട്. അവർ ചോദിക്കുന്നു., 'ശാസ്ത്രം ഇന്ന് ശരിയെന്ന് പറയുന്നത് നാളെ തെറ്റെന്ന് തെളിയിക്കപ്പെടുന്നു; നാളത്തെ ശരി മറ്റെന്നാൾ നിഷേധിക്കപ്പെടുന്നു. പ്രകാശം കണമാണെന്ന് പറഞ്ഞു; പിന്നെ തരംഗമാണെന്ന് പറഞ്ഞു. പിന്നെ രണ്ടുമാണെന്ന് പറഞ്ഞു. അവസാനം രണ്ടുമല്ലെന്ന് പറഞ്ഞു. ന്യൂട്ടന്റെ സിദ്ധാന്തങ്ങൾ ശരിയല്ലെന്ന് ഐൻസ്റ്റൈൻ പറഞ്ഞു. ഐൻസ്റ്റൈന്റേത് {{hws|അപര്യാപ്ത|അപര്യാപ്തമാണെന്ന്|hyph}}<noinclude><references/>{{ന|122}}</noinclude>
svp3b9mq44tdqynfqqt4n79orni49gv
താൾ:VairudhyatmakaBhowthikaVadam.djvu/113
106
20008
240150
237304
2026-05-03T15:12:34Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240150
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
{{ന|{{xx-larger|'''10 <br /><br />പഴയതിൽ നിന്ന് <br /> <br /> പുതിയതിലേക്ക്'''}}}}
{{ആദ്യാക്ഷരം|എ}}ല്ലാ വസ്തുക്കളിലും പ്രക്രിയകളിലും ഉള്ള ആന്തരികമായ വൈരുധ്യങ്ങളാണ് അവയുടെ ചലനത്തിന്, വളർച്ചക്ക്, പ്രേരകമായ ബലം നൽകുന്നതെന്ന് കാണുകയുണ്ടായല്ലൊ. ഈ വിരുദ്ധജോടികളിൽ ഒന്ന് വളരുന്നതും മറ്റേത് തളരുന്നതുമായി കാണാം. വർഗവിഭക്തസമൂഹങ്ങളിൽ, ഉൽപാദനശക്തികളുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന പഴയ ഉൽപാദനവ്യവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും (വർഗങ്ങളും) ഉൽപാദനശക്തികളുടെ വളർച്ചയിൽ താൽപര്യമുള്ളതും അതിനാൽ അനുകൂലമായ പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കാൻ വേണ്ടി പഴയതിനെതിരെ സമരം ചെയ്യുന്നതും ആയ ശക്തികളും ഉണ്ടെന്ന് കാണാം. ഉൽപാദനശക്തികൾ സദാ വളരുന്നു; കാലം ചെല്ലുന്നതനുസരിച്ച് മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള അനുഭവസമ്പത്ത് ഒരിക്കലും കുറയുകയില്ല. ഉൽപാദനോപകരണങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട് വരുന്നു. (സൈന്ധവ സംസ്കാരത്തിന്റെ നേരെയുണ്ടായ ആര്യൻ ആക്രമണത്തെപ്പോലെ ഒരു അണുബോമ്പുയുദ്ധം നടന്ന് മനുഷ്യരാശി ഒന്നടങ്കം ചത്തൊടുങ്ങിയില്ലെങ്കിൽ) അങ്ങനെ ഉൽപാദനശക്തികൾ വളരുക തന്നെ ചെയ്യും എന്നാണ് ചരിത്രം കാണിക്കുന്നത്. അപ്പോൾ ഒരു കാര്യം തീർച്ച. ഏതൊരു സമൂഹത്തിലെയും വളരുന്ന ശക്തി (വർഗം) ഉൽപാദന ശക്തികളുടെ വളർച്ചയെ സഹായിക്കുന്നതാണ്. അതിനെ എതിർകുന്ന<noinclude><references/>{{ന|114}}</noinclude>
f27q2z1thabnfvfpggifqe8mtdupp73
താൾ:VairudhyatmakaBhowthikaVadam.djvu/95
106
20009
240131
237206
2026-05-03T14:05:09Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240131
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>സങ്കീർണത്തെ ഏത് നിസാര കാര്യത്തിലും ഈ ലോകത്തെ മുഴുവൻ കാണുന്ന രീതിയാണ് യഥാർഥത്തിൽ വൈരുധ്യാത്മകരീതി.
{{ന|✷{{ഇട}}✴{{ഇട}}✷{{ഇട}}✷{{ഇട}}✷}}
മേൽപറഞ്ഞവയെല്ലാം കൂടി മൂന്നു നിയമങ്ങളുടെ സഹായത്തോടെ നമുക്ക് പഠിക്കാം. സംവർഗങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന പ്രസ്താവനകളാണ് നിയമങ്ങൾ. വിപരീതങ്ങൾ തമ്മിലുള്ള ബന്ധം, അളവും ഗുണവും തമ്മിലുള്ള ബന്ധം, പഴയതും പുതിയതും തമ്മിലുള്ള ബന്ധം എന്നിങ്ങനെ അവയെ പരിശോധിക്കാം.
{{larger|'''''ചോദ്യങ്ങൾ'''''}}
# ''വൈരുധ്യാത്മകതയുടെ കാതലാണ് വിപരീതങ്ങളുടെ ഐക്യവും സമരവും, മാറ്റം, പുരോഗതി എന്നിവ. രസതന്ത്രം, ഭൗതികം, ജീവശാസ്ത്രം എന്നിവയിൽ നിന്ന് ഇവ ഓരോന്നിനും രണ്ടു ഉദാഹരണങ്ങൾ വീതം നല്കുക''
# ''മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി എംഗൽസ് പറഞ്ഞത്, പ്രത്യേകിച്ച് മലഞ്ചെരിവുകളിലെ വനനശീകരണം, കേരളത്തിൽ എത്രകണ്ട് പ്രസക്തമാണ്?''
# ''ലളിതത്തിൽ നിന്ന് സങ്കീർണത്തിലേക്ക്, അംശത്തിൽ നിന്ന് പൂർണത്തിലേക്ക് - എന്ന തത്വത്തിന് ജീവശാസ്ത്രത്തിൽ നിന്നും സാമൂഹ്യശാസ്ത്രത്തിൽ നിന്നും ഈരണ്ട് പുതിയ ഉദാഹരണങ്ങൾ നല്കുക.''
# ''കേവലവാദത്തിന്റെ ഉൽപത്തിയെന്ത്?''
# ''വൈരുധ്യാത്മകവാദത്തിന്റെ ഉൽപത്തിയെന്ത്?''<noinclude><references/></noinclude>
rcr7koe2rk9hqxwoewmioe0j1k9k27w
താൾ:VairudhyatmakaBhowthikaVadam.djvu/122
106
20011
240160
237319
2026-05-03T15:43:27Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240160
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|മാണെന്ന്|അപര്യാപ്തമാണെന്ന്}} അദ്ദേഹത്തിന്റെ പിൻഗാമികൾ പറയുന്നു. ഏതാണ് ശരി? ശാശ്വതമായ സത്യം ഒന്നേയുള്ളൂ. അതാണ് ഈശ്വരൻ, പരബ്രഹ്മം. അവർ പറയുന്നു: 'ചൂടും തണുപ്പും ആപേക്ഷികം മാത്രമല്ലേ? തണുത്ത വെള്ളത്തിലും നല്ല ചൂടുള്ള വെള്ളത്തിലും കുറേ നേരം ഇട്ടു വച്ച കൈകൾ രണ്ടും ഒരുമിച്ച് ഇളം ചൂട് വെള്ളത്തിൽ വെച്ചാൽ ഒരു കയ്യിന് വെള്ളം ചൂടുവെള്ളമായും മറ്റേതിന് അത് തണുത്ത വെള്ളമായും അനുഭവപ്പെടുന്നു. നമ്മുടെ സ്പർശനേന്ദ്രിയത്തെ നമുക്ക് വിശ്വസിക്കാമോ? പച്ചവെള്ളത്തിന് മധുരമുണ്ടാക്കുന്ന (നെല്ലിക്ക ചവച്ചശേഷം) നാക്കിനെ നമുക്ക് വിശ്വസിക്കാമോ? നമ്മുടെ കണ്ണും ചെവിയുമൊക്കെ നമ്മെ എത്രയോ തവണ വഞ്ചിച്ചിട്ടുണ്ട്. നമുക്കോരോരുത്തർക്കും എത്രയോ അനുഭവമുണ്ടായിരിക്കും.' അങ്ങനെ പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് ലോകത്തെപ്പറ്റി നമുക്ക് ലഭിക്കുന്ന അറിവ് പൂർണമോ യഥാർഥമോ അല്ല എന്നവർ വാദിക്കുന്നു. മനനം കൊണ്ട്, 'ഉൾകാഴ്ച' കൊണ്ട് കിട്ടുന്ന അറിവേ യഥാർഥമായിരിക്കൂ എന്നവർ വാദിക്കുന്നു. 'അറിവ്', 'യാഥാർഥ്യം', 'സത്യം' മുതലായ വാക്കുകളുടെ അർഥം തന്നെ അവ്യക്തമാക്കുകയാണവർ ചെയ്യുന്നത്! ശാസ്ത്രബോധത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഇവയെപ്പറ്റിയുള്ള വ്യക്തത. കാരണം തൊഴിലാളികൾ ഇന്ന് ആശയക്കുഴപ്പത്തിലാണ്. തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ട എന്ന് ഒരൊറ്റ തൊഴിലാളിയും വിചാരിക്കില്ല. സാധനങ്ങളുടെ വില വാണംപോലെ കയറുമ്പോൾ, കൂടുതൽ വേതനം വേണ്ട എന്നൊരാളും പറയില്ല. എന്നിരിക്കിലും തൊഴിലാളികളിൽ നല്ലൊരു ശതമാനം വിലക്കയറ്റത്തിന് കാരണമായവരുടെ, തൊഴിലാളികൾ കൂടുതൽ കൂലി ചോദിക്കരുതെന്ന് പറയുന്നവരുടെ, പിന്നിൽ അണിനിരക്കുന്നുണ്ടല്ലൊ. ഇന്ത്യയെ 'സോഷ്യലിസ'ത്തിലേക്ക് നയിക്കാൻ മുമ്പോട്ടുവന്നിട്ടുള്ള ഒട്ടേറെ രാഷ്ട്രീയപാർടികളുണ്ട്. ഒട്ടേറെ കോൺഗ്രസ് പാർടികൾ, സോഷ്യലിസ്റ്റ് പാർടികൾ, കമ്യൂണിസ്റ്റ് പാർടികൾ മറ്റ് പല പേരുകളിലുമുള്ള പാർടികൾ. ഇവയോരോന്നും തങ്ങളുടേതായ പരിപാടികൾ തൊഴിലാളികളുടെ മുന്നിൽ വെക്കുന്നുണ്ട്. ഇവയിൽ ഏത് ശരി? ഏത് തെറ്റ്? എങ്ങനെ നിശ്ചയിക്കും? ശരി-തെറ്റുകൾ നിശ്ചയിക്കാൻ അറിയാതിരിക്കുകയോ, അതിൽ തെറ്റ് പറ്റുകയോ ചെയ്താൽ ലക്ഷ്യം നേടാനാവില്ല എന്നു മാത്രം.
ഇംഗ്ളണ്ടിലെ തൊഴിലാളിനേതാവായ വെസ്റ്റൺ വാദിച്ചു: തൊഴിലാളികൾക് കൂലിക്കൂടുതൽ കൊടുത്താൽ, സാധനങ്ങളുടെ വില കൂടുക മാത്രമായിരിക്കും ഫലം എന്ന്. ആ സിദ്ധാന്തത്തിന്റെ പൊള്ളത്തരം മാർക്സ് പൊളിച്ചുകാട്ടി. എങ്കിലും എല്ലാവർകും അത് വിശ്വാസമായില്ല. ഇന്നും പലർകും വിശ്വാസമായിട്ടില്ല. വെസ്റ്റന്റെ പിൻഗാമികളായ തൊഴിലാളിനേതാക്കളുടെ പിന്നിൽ അണിനിരക്കുന്നു തൊഴിലാളികളിൽ നല്ലൊരുഭാഗം. എന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗം പ്രദേശത്തെ തൊഴിലാളികൾകും {{hwe|ജനങ്ങൾകാ|ജനങ്ങൾകാകെയും}}<noinclude><references/>{{ന|123}}</noinclude>
20aq905bs8tequeznqk2fkj68y91fjw
താൾ:VairudhyatmakaBhowthikaVadam.djvu/104
106
20018
240141
237251
2026-05-03T14:41:20Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240141
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|താണ്|വൈരുദ്ധ്യത്തിന്റെതാണ്}}. മറ്റെല്ലാ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തിലും ഇത് നിർണായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്. ഇന്നത്തെ "മുഖ്യവൈരുദ്ധ്യം" ആണ് അതെന്നു പറയുന്നു. പക്ഷേ, ഇന്ത്യയിലെയോ മറ്റേതെങ്കിലും മുതലാളിത്തരാജ്യത്തിലെയോ സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ, അതിനകത്തെ തന്നെ മുഖ്യവർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഉടനടി ഒരു സോഷ്യലിസ്റ്റ് വിപ്ലവം വരുമോ, അതോ ജനകീയ ജനാധിപത്യ വിപ്ലവമാണോ നടക്കുക, അതോ ദേശീയ ജനാധിപത്യവിപ്ലവമോ....? ഇത് നിർണ്ണയിക്കുന്നത് ഇന്ത്യക്കകത്തെ വിവിധ വർണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ - ആഭ്യന്തര വൈരുദ്ധ്യങ്ങൾ ആണ്. സാമ്രാജ്യത്വരാജ്യങ്ങളിലെ മുതലാളിമാരുമായുള്ളതും സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ളതുമൊക്കെയായ ബാഹ്യവൈരുദ്ധ്യങ്ങളും അതിൽ വരുന്ന മാറ്റങ്ങളും ഇതിനെ ത്വരിതപ്പെടുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം. അങ്ങനെ,
a) വൈരുദ്ധ്യങ്ങളെ ശത്രുതാപരം - അല്ലാത്തത്, മുഖ്യം - അമുഖ്യം; ആഭ്യന്തരം-ബാഹ്യം, അവശ്യം- യാദൃച്ഛികം എന്നിങ്ങനെ വിവിധരീതിയിൽ വേർതിരിക്കാം.
b) ആഭ്യന്തരവൈരുദ്ധ്യങ്ങളാണ് ഒരു പ്രക്രിയയുടെ ദിശയും സ്വഭാവവും നിർണ്ണയിക്കുന്നത്; ബാഹ്യവൈരുദ്ധ്യം അതിനെ സ്വാധീനിക്കുക മാത്രമേ ചെയ്യുന്നുള്ളൂ;
c) ശത്രുതാപരമായ വൈരുദ്ധ്യങ്ങളോടുകൂടിയ വ്യവസ്ഥ ആ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തോടെ നശിക്കുന്നു.
വൈരുദ്ധ്യാത്മകമായ ഈ അപഗ്രഥനം മനുഷ്യ സമൂഹത്തിനു മാത്രമല്ല, ഈ പ്രപഞ്ചത്തിലുള്ള സകലതിനും അചേതനവും സചേതനവുമായ സകലതിനും ബാധകമാണ്; ഏത് വസ്തു എടുത്തുപരിശോധിച്ചാലും ഏതു പ്രക്രിയ എടുത്തു പരിശോധിച്ചാലും വേർപിരിക്കാനാകാത്ത (ഐക്യം) വിപരീതങ്ങളുടെ (സമരം) ആകത്തുകയാണത് എന്നു കാണാൻ സാധിക്കും. ഗണിതശാസ്ത്രത്തിലെ ധനവും ഋണവും, ഭൂമിശാസ്ത്രത്തിലെ തെക്കും വടക്കും ഭൗതികത്തിലെ ആകർഷണവും വികർഷണവും, രസന്ത്രത്തിലെ വിഘടനവും സംയോജനവും, ജീവശാസ്ത്രത്തിലെ സ്വാംശീകരണവും വിസർജനവും, മനഃശാസ്ത്രത്തിലെ സുഖദുഃഖാദികളും ഭയക്രോധാദികളും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിന്റെ, അതിന്റെ ഓരോ ഘടകത്തിന്റെയും നിലനിൽപ്പിന്റെ രൂപം ചലനമാണ് എന്ന് നേരത്തേ പറയുകയുണ്ടായല്ലോ. ഈ ചലനത്തിനാധാരം ഇപ്പറഞ്ഞ വൈരുദ്ധ്യങ്ങളുടെ വിപരീതങ്ങളുടെ പരസ്പര സംഘട്ടനമാണ്. പ്രപഞ്ചത്തിലെ മാറ്റങ്ങളുടെ, ചലനത്തിന്റെ ഒന്നാമത്തെ നിയമത്തെ ഇങ്ങനെ നിർവ്വചിക്കാം: വിപരീതങ്ങളുടെ ഐക്യവും സമരവും.<noinclude><references/>{{ന|105}}</noinclude>
44ksmrfrh1xpr4k7ndijp03hfn8ghyc
താൾ:VairudhyatmakaBhowthikaVadam.djvu/98
106
20028
240135
237230
2026-05-03T14:18:28Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240135
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|കയുണ്ടായല്ലോ|കാണുകയുണ്ടായല്ലോ}}. എല്ലാ ജീവന്റെയും വികാസത്തിന്റെ അടിസ്ഥാനം ഈ രണ്ടു പ്രക്രിയകൾ ആണ്; സംഘർഷം ആണ്; പരസ്പര പ്രതിപ്രവർതനം ആണ്. ഒരിക്കലും അവ നൂറ് ശതമാനവും സന്തുലിതമായിരിക്കില്ല. ജീവിയുടെ ഇളം പ്രായത്തിൽ ചയപ്രക്രിയകൾക് അപചയ പ്രക്രിയയെ അപേക്ഷിച്ച് മുൻതൂക്കം കാണും. വളർചയുടെ കാരണമിതാണ്. പ്രായമാകുമ്പോൾ അപചയ പ്രക്രിയക്ക് ക്രമേണ ക്രമേണ മുൻതൂക്കം കൂടിവരുന്നു. ജീവിയുടെ ക്ഷയത്തിന്, ഇത് കാരണമാകുന്നു. ചയാപചയ പ്രക്രിയകൾ തമ്മിലുള്ള പ്രതിപ്രവർതനമില്ലെങ്കിൽ ജീവൻ നിലക്കുന്നു.
ഏതൊരു സമൂഹത്തിനും അതിന്റെ നിലനിൽപിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കണമല്ലൊ. ഉൽപാദനത്തിന് കരുക്കളും അധ്വാനശക്തിയും, ചുരുക്കത്തിൽ ഉൽപാദനശക്തികൾ, ആവശ്യമാണ്. മാത്രമല്ല, സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ഉൽപാദനം നടത്തുന്നതിനുവേണ്ട ചില പരസ്പര ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കയും വേണം. ഈ ഉൽപാദനബന്ധങ്ങളും ഉൽപാദനശക്തികളും തമ്മിലുള്ള വൈരുധ്യം, അവ തമ്മിലുള്ള സമരം, ആണ് അടിമ വ്യവസ്ഥയിൽനിന്ന് ഫ്യൂഡൽ വ്യവസ്ഥയിലേക്കും (നാടുവാഴിവ്യവസ്ഥ) അതിൽനിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് സോഷ്യലിസത്തിലേക്കും മനുഷ്യസമൂഹത്തെ നയിച്ചത്. ഈ പരിവർതനങ്ങൾ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതിനാൽ, കൂടുതൽ വിശദമായി പരിശോധിക്കാം.
എന്തെല്ലാമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന വൈപരീത്യങ്ങൾ അഥവാ വൈരുദ്ധ്യങ്ങൾ? വ്യക്തികൾ തമ്മിലോ ഗ്രൂപ്പുകൾ തമ്മിലോ ഉള്ള സ്പർധ എന്ന നിലയിലല്ല നാമിത് {{SIC|പിരശോധിക്കേണ്ടത്|പരിശോധിക്കേണ്ടത്}}. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ അനിവാര്യഫലമെന്ന നിലക്ക് കാണുന്ന വൈരുധ്യങ്ങൾ എന്ത്? അതാണ് നാം നോക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യം അങ്ങനെയുള്ള ഒന്നാണ്. മുതലാളി ആഗ്രഹിച്ചാലും തൊഴിലാളി ആഗ്രഹിച്ചാലും രണ്ടുപേരും ഒരുമിച്ച് ശ്രമിച്ചാലും അതില്ലാതാക്കാൻ പറ്റില്ല. രണ്ടുപേരും ഇല്ലാതായാലല്ലാതെ അവർ തമ്മിലുള്ള വൈരുധ്യം ഇല്ലാതാകില്ല. ഒരു മുതലാളിയും ഒരു തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമല്ല ഇത്. മുതലാളിമാർ പൊതുവിലും തൊഴിലാളികൾ പൊതുവിലും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമാണത്.
മുതലാളി, തൊഴിലാളി എന്നീ വാക്കുകൾക് വളരെ നിഷ്‍കൃഷ്ടമായ അർഥമുണ്ടെന്ന് നാം നേരത്തെ കണ്ടല്ലൊ. തൊഴിലാളിയുടെ പക്കൽ ഉൽപാദന ഉപകരണങ്ങൾ ഒന്നുമില്ല, അതെല്ലാം മുതലാളിയുടെതാണ്. മുതലാളിക്കാകട്ടെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഉൽപാദനം നടത്തണമെങ്കിൽ തൊഴിലാളിയുടെ സഹായം കൂടാതെയും നിവൃത്തിയില്ല. മുതലാളിമാർ എണ്ണത്തിൽ വളരെ കുറവും തൊഴിലാളികൾ വളരെ കൂടുതലുമാണ്. സമൂഹത്തിൽ മുതലാളിമാരും തൊഴിലാളികളുമല്ലാത്തവർ ഉണ്ടെങ്കിലും അവരിൽ ന്യൂനപക്ഷം മുതലാളിമാരും (ഉൽപാദന ഉപകരണങ്ങളുടെ ഉടമകളും) ഭൂരിപക്ഷം തൊഴിലാളികളുമായി മാറിക്കൊണ്ടിരിക്കയാണ്.<noinclude><references/>{{ന|99}}</noinclude>
57f0qubqn6tb75f03ampq9bqsuj9abs
താൾ:VairudhyatmakaBhowthikaVadam.djvu/101
106
20036
240138
237246
2026-05-03T14:30:49Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240138
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|നിൽപില്ലതാനും|നിലനിൽപില്ലതാനും}}. ഇവർ തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാനാവാത്തത് എന്നുപറയുന്നതിന്റെ അർഥം ഇതാണ്: മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ സ്വഭാവം ലാഭം ഉണ്ടാക്കൽ ആണ്; ശുദ്ധമുതലാളിത്തത്തിൽ മുതലാളിക്ക് ലാഭം ഉണ്ടാക്കാൻ പറ്റുകയുമില്ല. ഈ വൈരുദ്ധ്യത്തിന് പരിഹാരം കാണാൻ ഒരേ ഒരു മാർഗമേ ഉള്ളൂ: മുതലാളിത്തം തന്നെ ഇല്ലാതാക്കുക, മുതലാളിയും തൊഴിലാളിയും ഇല്ലാതാകുക, തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ആവശ്യമാണ്. മൃഗതുല്യമായ ജീവിതത്തിൽ നിന്ന് മോചനം നേടാനും മനുഷ്യനായി ഉയരാനും തൊഴിലാളികൾക്ക് ഈ വ്യവസ്ഥ അവസാനിപ്പിച്ചേ പറ്റു, മുതലാളിത്തം നശിച്ചാൽ അവർക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാനാകട്ടെ ഒരു പുതിയ ജീവിതം, ഒരു പുതിയ ലോകം മുഴുവനുമുണ്ടുതാനും. നേരെമറിച്ച്, മുതലാളിമാർക് ഒട്ടേറെ നഷ്ടപ്പെടാനുണ്ട്. അതിനാൽ മുതലാളിത്തം അവസാനിപ്പിക്കുന്നതിനെ അവർ ചെറുക്കുന്നു. ആ ശ്രമത്തിലാകട്ടെ തൊഴിലാളികൾക്കെതിരായി മുതലാളിമാർ സംഘടിക്കുമെങ്കിലും ഓരോരുത്തരും താന്താങ്ങളുടെ നിലനില്പിനായി മറ്റുള്ള മുതലാളിമാരുമായി മത്സരിക്കുകയും അവരെ വെട്ടിൽ വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ചെയ്യാതിരിക്കാൻ അവർക് നിവൃത്തിയില്ല. അതായത്, മുതലാളിമാരും മുതലാളിമാരും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കണമെങ്കിലും മുതലാളിത്തവ്യവസ്ഥയും മുതലാളിമാരും, ഇല്ലാതാവുകയോ നിവൃത്തിയുള്ളു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളെ നാം സാമ്രാജ്യശക്തികളെന്നു പറയാറുണ്ട്. അശോകന്റെയോ അക്ബറുടെതുപോലെയോ ഉള്ള ഒരു 'സാമ്രാജ്യം' അവർകില്ല. പക്ഷേ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഒട്ടേറെ രാജ്യങ്ങളെ അവർ തങ്ങളുടെ സാമ്പത്തികവും സൈനികവും രാഷ്ട്രീയവും ആയ പിടിയിൽ അമർത്തിയിട്ടുണ്ട്. ഇതിനെതിരായി ഈ നൂറ്റാണ്ടിൽ നടന്നിട്ടുള്ള പോരാട്ടങ്ങൾ, വിശിഷ്യ വിയത്‍നാമിന്റെ, ഐതിഹാസികങ്ങളാണ്. ഇന്നും ഈ സാമ്രാജ്യങ്ങൾ ഒട്ടേറെ പിന്നണിരാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ചൂഷണം ചെയ്യുന്നുണ്ട്. ജനങ്ങളെ മുഴുവൻ പാപ്പരീകരിച്ച് ഒന്നുകിൽ തൊഴിലാളികളാക്കുക അല്ലെങ്കിൽ തെണ്ടികളാക്കുക എന്നതാണല്ലൊ മുതലാളിത്തത്തിന്റെ സ്വഭാവം. ഓരോ രാജ്യത്തിലെയും മുതലാളിമാർ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ പാപ്പരീകരിക്കുന്നതുകൊണ്ടും അതിൽനിന്ന് കിട്ടുന്നതുകൊണ്ടും തൃപ്തിപ്പെടാതെ ഈ അവികസിത രാജ്യങ്ങളിലെ ജനങ്ങളെക്കൂടി പിഴിയുകയാണ്. പക്ഷേ, അവികസിതരാജ്യങ്ങളിലുമുണ്ട് മുതലാളിമാർ. തങ്ങളുടെ നാട്ടിലെ ജനങ്ങൾ തങ്ങൾക്കവകാശപ്പെട്ട കറവപ്പശുക്കളാണെന്നാണ് ഇവരുടെ ധാരണ. സ്വാഭാവികമായും 'വിദേശ'ങ്ങളിലെ മുതലാളിമാരുടെ മത്സരത്തെ അവർ ചെറുക്കുന്നു. എന്നാൽ ഇവർക്ക് തന്നത്താൻ എത്രത്തോളം ചെറുക്കാൻ സാധിക്കും? ഒട്ടും പറ്റില്ല. അതിനാൽ ജനങ്ങളെ മുഴുവൻ കൂട്ടുപിടിക്കാൻ ഇവർ ശ്രമിക്കുന്നു, ഒരതിരുവരെ ജനങ്ങൾ അവരുടെകൂടെ നിൽക്കുന്നു. കാരണം, സാമ്രാജ്യത്വശക്തികൾ തങ്ങൾക്ക് ആപത്കരമാണെന്ന് അവർക്കും അറിയാം. {{hws|അതേസ|അതേസമയം|hyph}}<noinclude><references/>{{ന|102}}</noinclude>
em0tkijeumpndzzxo62i4pk03vvp6ac
താൾ:VairudhyatmakaBhowthikaVadam.djvu/120
106
20039
240158
237317
2026-05-03T15:38:32Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240158
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ഉരുക്ക് ഭിലായിയിൽനിന്ന് വരുന്നു. അതിൽ ഭിലായിയിലെ തൊഴിലാളികളുടെ അധ്വാനവും കൽകരിഖനികളിൽ നിന്നും ഇരുമ്പുഖനികനികളിൽ നിന്നും മറ്റും അവിടെയുള്ള യന്ത്രങ്ങളുപയോഗിച്ച് അവിടത്തെ തൊഴിലാളികൾ കുഴിച്ചെടുത്തയച്ച അയിരും കൽകരിയും, റഷ്യയിലെ തൊഴിലാളികൾ റഷ്യയിലെ അസംസ്കൃതപദാർഥങ്ങളും യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് നിർമിച്ച ഉരുക്കുമില്ലിന്റെ ഒരംശവും എല്ലാം അടങ്ങിയിരിക്കുന്നു. കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രമാകട്ടെ, ചെക്കസ്ളവാക്യയിലെ തൊഴിലാളികൾ അവിടെയുള്ള യന്ത്രങ്ങളും അസംസ്കൃതപദാർഥങ്ങളും കൂട്ടിയുണ്ടാക്കിയിട്ടുള്ളതാണ്. റഷ്യയിലും ചെക്കസ്ളവാക്യയിലും ഈ യന്ത്രങ്ങൾ ഇന്നത്തെയും ഇന്നലത്തെയും യന്ത്രങ്ങൾകുമുമ്പ് ഉണ്ടായവയാണ്.
അപ്പോൾ എച് എം ടി<br />
{|
|-
| ലെയ്ഥ് || = || കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം
|-
| || + || ഭിലായിലെ തൊഴിലാളികളുടെ അധ്വാനം + ഖനികളിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഒരംശം.
|-
| || + || റഷ്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റെയും ഒരംശം + ചെക്കസ്ളവാക്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റെയും ഒരംശം
|}
റഷ്യയിലുള്ള യന്ത്രം, വിപ്ലവത്തിനുമുമ്പ് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും കൊണ്ടു വന്നിട്ടുള്ള യന്ത്രങ്ങളുപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കിയതാവാം. ചെക്കസ്ളവാക്യയിലെ യന്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച യന്ത്രം ജർമനിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തു നിന്നോ കൊണ്ടുവന്ന കൂടുതൽ പഴയ യന്ത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയതാവാം. അപ്പോൾ അവയിലെല്ലാം അമേരിക്കയിലെയും ബ്രിട്ടണിലെയും ജർമനിയിലെയും ഒക്കെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഓരോ അംശം അടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓരോ യന്ത്രവും ഓരോ അസംസ്കൃതപദാർത്ഥവും അതിനുമുമ്പുള്ള യന്ത്രത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നു വരുന്നു. ഈ ശൃംഖലയെ പിന്നോക്കം പിന്നോക്കം ചരിത്രകാലഘട്ടത്തിലേക്കും ചരിത്രാതീതകാലഘട്ടത്തിലേക്കും നീട്ടിക്കൊണ്ടുപോകയാണെങ്കിൽ, അവസാനം നാം ആദ്യത്തെ യന്ത്രത്തിലും അതുപയോഗിച്ചുള്ള മനുഷ്യന്റെ അധ്വാനത്തിലും എത്തിച്ചേരുന്നു. ഈ ഏറ്റവും ആദ്യത്തെ യന്ത്രമാകട്ടെ, മനുഷ്യൻ ഏറ്റവും ആദ്യമായി ഉപയോഗിച്ച ടൂൾ ആകുന്നു - അതായത്, പ്രകൃതിയിൽ നിന്ന് പെറുക്കിയെടുക്കുന്ന കൂർതവക്കുകളോടുകൂടിയ കല്ലുകൾ. അവിടെ പെറുക്കിയെടുക്കുക എന്ന അധ്വാനം മാത്രമാണ് നടന്നിട്ടുള്ളത്. ആദിമമനുഷ്യന്റെ, പ്രാങ് മനുഷ്യന്റെ, ആ അധ്വാനത്തിന്റെ ഒരംശം, നന്നെ നിസാരമായ ഒരംശമാണെങ്കിലും ഇന്നത്തെ സകല ഉൽപന്നങ്ങളിലും അടങ്ങിയിട്ടുണ്ട്.<noinclude><references/>{{ന|121}}</noinclude>
ewcn944ztef5ldqe5i511ufljjxl5rq
താൾ:VairudhyatmakaBhowthikaVadam.djvu/102
106
20040
240139
237247
2026-05-03T14:33:17Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240139
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|മയം|അതേസമയം}} തന്നാട്ടുമുതലാളിമാരും തങ്ങളുടെ മിത്രങ്ങളല്ലെന്ന് അവർക്ക് അറിയാം. സാമ്രാജ്യത്വരാജ്യങ്ങളും അവികസിത ('കോളനി') രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മുതലാളിത്തവ്യവസ്ഥയുടെ അന്ത്യത്തോടുകൂടി മാത്രമേ ഇല്ലാതാകുന്നുള്ളു.
ഇതൊന്നും വെറുതെ പറയുന്നതല്ല. ചരിത്രാനുഭവങ്ങളിൽ നിന്നുള്ള യുക്തിയുക്തമായ നിഗമനങ്ങളാണ്. ഈ നൂറ്റാണ്ടിന്റെ ചരിത്രം അത്യുജ്ജ്വലമായ രീതിയിൽ ഇത് തെളിയിച്ചിട്ടുമുണ്ട്. 1917 ഒക്ടോബറിൽ റഷ്യയിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും അതിനെത്തുടർന്ന് മറ്റൊട്ടേറെ രാജ്യങ്ങളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വിപ്ലവങ്ങളും മുതലാളിത്തം അവസാനിപ്പിക്കപ്പെടുമെന്നും അതിനുശേഷം വരുന്ന സോഷ്യലിസ്റ്റ് സമൂഹത്തിന്റെ രൂപം എന്തായിരിക്കുമെന്നും നമുക്ക് കാണിച്ചുതരുന്നുണ്ട്. (ഈ രൂപത്തെ വികൃതമാക്കി വരച്ചുകാട്ടാൻ ശ്രമിക്കുന്നവരുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനുപകരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇവർക് താല്പര്യം. അതുപോകട്ടെ) ഈ അനുഭവങ്ങൾ ഒരു കാര്യം വ്യക്തമായി തെളിയിച്ചിട്ടുണ്ട്: അവിടങ്ങളിൽ മുതലാളിമാരില്ലാതായി; മുതലാളിമാരും തൊഴിലാളിമാരും തമ്മിലും മുതലാളിമാരും മുതലാളിമാരും തമ്മിലുമുള്ള വൈരുധ്യവും ഇല്ലാതായി. തൊഴിലാളികൾക്ക് എണ്ണമറ്റ നേട്ടങ്ങൾ ഉണ്ടായി. മറ്റു രാജ്യങ്ങളിലെ മുതലാളിമാരെ സംബന്ധിച്ചിടത്തോളം ഏറെ പരിഭ്രാന്തിജനകമായ ഒരവസ്ഥയാണിത്. റഷ്യൻ വിപ്ലവം നടന്ന അന്നു തുടങ്ങി ഈ വിപ്ലവത്തെ തകിടം മറിക്കാനും അവിടെ മുതലാളിത്തം പുനഃസ്ഥാപിക്കാനുമുള്ള ഇവരുടെ ശ്രമം. അതിനെ ചെറുക്കുന്നതിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയങ്ങൾ മാനവചരിത്രത്തിലെ തന്നെ അവിസ്മരണീയങ്ങളായ അധ്യായങ്ങളാണ്.
ജനകീയ ചൈനയെ ഒറ്റപ്പെടുത്താനും ചുറ്റിപ്പിടിക്കാനുമായി സാമ്രാജ്യത്വശക്തികൾ നടത്തിയ ശ്രമങ്ങളും അതിദയനീയമായി പരാജയപ്പെട്ടു. എന്തിനേറെ, വിയത്‍നാമിനെപ്പോലുള്ള ഒരു കൊച്ചുരാജ്യത്തുപോലും കാൽ നൂറ്റാണ്ടോളം കാലം ആക്രമണ യുദ്ധം നടത്തി അവസാനം തോറ്റ് തൊപ്പിയിട്ട് പിന്മാറേണ്ടിവന്നു അമേരിക്കയെപ്പോലുള്ള ഒരു വൻ സാമ്രാജ്യശക്തിക്ക്. ലോകചരിത്രത്തിന്റെ ഗതി നമുക്ക് പകൽപോലെ വ്യക്തമാക്കിത്തരുന്നതാണ് ഈ സംഭവങ്ങൾ. മുതലാളിത്തം തകർന്നുകൊണ്ടിരിക്കുകയാണ്. സോഷ്യലിസം വളർന്നുകൊണ്ടിരിക്കുകയാണ്. ഭീതിപൂണ്ട മുതലാളിത്തരാജ്യങ്ങൾ, സാമ്രാജ്യത്വരാജ്യങ്ങൾ, ഒത്തുകൂടി സോഷ്യലിസത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിരിക്കുന്നു. 1917ൽ ആരംഭിച്ച ഈ ശ്രമം കൂടുതൽ ക്രൗര്യത്തോടെ ഇന്നും തുടരുകയാണ്. ചതി, കുത്തിത്തിരുപ്പ്, കടന്നാക്രമണം തുടങ്ങിയ എല്ലാ കുത്സിത മാർഗങ്ങളും ഇവർ ഇതിനായി ഉപയോഗിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ സംഘടിതമായി ഇതിനെ ചെറുക്കുന്നു. (അവരുടെ ഇടയിലും അഭിപ്രായവ്യത്യസങ്ങൾ ഉണ്ടെന്നത് ശരിതന്നെ). അങ്ങനെ ലോകമാകെ രണ്ടു {{hws|മഹാചേ|മഹാചേരികളായി|hyph}}<noinclude><references/>{{ന|103}}</noinclude>
h09c1ztwvl0v4abhhuz3c69n42stkje
താൾ:VairudhyatmakaBhowthikaVadam.djvu/114
106
20045
240151
237305
2026-05-03T15:17:11Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240151
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ശക്തി (വർഗം) നശിക്കാതെ നിവൃത്തിയില്ല. ഈ പുരോഗമനകാരി വർഗം (ശക്തി) പഴയ സാമൂഹ്യവ്യവസ്ഥക്കുള്ളിൽ തന്നെ ക്രമത്തിൽ ക്രമത്തിൽ കരുത്താർജ്ജിച്ചുവരികയും (അളവിലുള്ള മാറ്റം) അവസാനം വിപ്ലവകരമായ മാറ്റം (എടുത്തുചാട്ടം) വഴി പഴയ സാമൂഹ്യവ്യവസ്ഥ തകർത്ത് പുതിയ സാമൂഹ്യവ്യവസ്ഥക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ നിയമമാണ് നേരത്തെ കണ്ട ഗുണവും അളവും തമ്മിലുള്ള ബന്ധത്തിന്റെ നിയമം. ഈ പ്രക്രിയക്ക് തുടർച്ചയായി മുന്നോട്ടു നീങ്ങുന്ന വളർച്ചയുടേതായ ഒരു സ്വഭാവമുണ്ട്. അതാണ് ''നിഷേധത്തിന്റെ നിഷേധം'' എന്ന മൂന്നാമത്തെ വൈരുധ്യാത്മക ചലനനിയമം വ്യക്തമാക്കുന്നത്.
ആന്തരിക വൈരുധ്യപ്രേരിതമായ സ്വയം ചലനത്തിന്റെ ഫലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെ, പഴയത് മാറി പുതിയ ഒന്ന് ഉണ്ടാകുന്നതിനെ ആണ് ''നിഷേധം'' എന്നു പറയുന്നത്. ഈ എടുത്തുചാട്ട പ്രക്രിയക്കെന്നപോലെ, മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയതിനെയും (പഴയതിന്റെ) നിഷേധം എന്നു പറയും. അങ്ങനെ നിഷേധം എന്നതുകൊണ്ട് പ്രക്രിയയെ മാത്രമല്ല, പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വസ്തുവിനെയും കുറിക്കുന്നു. ഈ പുതിയതിലും അതിന്റെ വളർചക്ക് ആധാരഭൂതമായ വൈരുധ്യങ്ങൾ, വിരുദ്ധ ശക്തികളുടെ ജോടികൾ, ഉണ്ടായിരിക്കും. ഇതിലും ഒന്ന്, ഈ പുതിയതിനെ നിലനിർതാൻ ശ്രമിക്കുന്നതും മറ്റേത് അതിനെ മാറ്റി അതിനേക്കാൾ പുതുതായി ഒന്നുണ്ടാക്കാൻ ശ്രമിക്കുന്നതും ആയിരിക്കും. അവസാനം അത് സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അവസാനത്തേത്, അതിൽ മുമ്പത്തേതിന്റെ നിഷേധമായി, 'നിഷേധത്തിന്റെ നിഷേധ'മായി ഭവിക്കുന്നു. ഇതാണ് അടിമത്തത്തിൽ നിന്ന് നാടുവാഴിത്തത്തിലേക്കും അതിൽനിന്ന് മുതലാളിത്തത്തിലേക്കുമുള്ള പരിവർതനത്തിൽ നാം കണ്ടത്. സസ്യപ്രപഞ്ചത്തിലും ജന്തുപ്രപഞ്ചത്തിലും ഒക്കെ വിവിധ രൂപങ്ങളിൽ ഇത് കാണാവുന്നതാണ്.
ഉദാഹരണത്തിന്, നമുക്കൊരു പയറിൻ ചെടിയെടുക്കുക. അത് വളർന് പുഷ്പിച്ച് ഫലം തന്ന് അവസാനം അളിഞ്ഞ് മണ്ണടിയുന്നു; അവശേഷിക്കുന്നത് വിത്താണ്. ഈ വിത്ത് അനുകൂല സാഹചര്യങ്ങളിൽ മുളച്ച് (സ്വയം നശിച്ച്) ചെടിയായി വളർന് പുഷ്പിച്ച് കൂടുതൽ വിത്തുകൾ നൽകുന്നു. ഈ പ്രകിയ അനുസ്യൂതമായി തുടരുന്നതാണ്. ഇവിടെ ചെടിയുടെ വളർചക്കും വിത്തുൽപാദനത്തിനും ആവശ്യമായ ബലങ്ങൾ നാം പുറമേനിന്ന് ഏൽപിക്കുന്നവയല്ല. ചെടിയിൽ തന്നെ അടങ്ങിയിട്ടുള്ളവയാണ്. ബാഹ്യമായ സംഗതികൾ - സൂര്യവെളിച്ചം, വെള്ളം, മണ്ണ്, വളം മുതലായവ - അതിനെ സഹായിക്കുന്നു എന്നുമാത്രം. അതുപോലെ വിത്ത് മുളച്ച് ചെടിയായിത്തീരുന്ന പ്രക്രിയയും ആന്തരിക സ്വഭാവമാണ് - ബാഹ്യബലപ്രയോഗം കൊണ്ട് നടക്കുന്നതല്ല. ഇവിടെ വിത്ത് ചെടിയുടെ നിഷേധമാണ്. അടുത്ത ചെടി ഈ വിത്തിന്റെ നിഷേധവും. അത് നിഷേധിക്കപ്പെട്ട് വീണ്ടും വിത്തുണ്ടാകുന്നു. പക്ഷേ ആദ്യം ഒരു വിത്തുണ്ടായിരുന്നത് ഇപ്പൊൾ നിരവധി വിത്തുകളായി മാറി. അങ്ങനെയാണ് വളർച, വികാസം സംഭവിക്കുന്നത്. ചിലപ്പോൾ ചില പുതിയ സവി<noinclude><references/>{{ന|115}}</noinclude>
r05po4hv70tvqdmg2l9jv59dqhf0d2v
240152
240151
2026-05-03T15:18:26Z
Radhan K Moolad
13275
240152
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ശക്തി (വർഗം) നശിക്കാതെ നിവൃത്തിയില്ല. ഈ പുരോഗമനകാരി വർഗം (ശക്തി) പഴയ സാമൂഹ്യവ്യവസ്ഥക്കുള്ളിൽ തന്നെ ക്രമത്തിൽ ക്രമത്തിൽ കരുത്താർജ്ജിച്ചുവരികയും (അളവിലുള്ള മാറ്റം) അവസാനം വിപ്ലവകരമായ മാറ്റം (എടുത്തുചാട്ടം) വഴി പഴയ സാമൂഹ്യവ്യവസ്ഥ തകർത്ത് പുതിയ സാമൂഹ്യവ്യവസ്ഥക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ നിയമമാണ് നേരത്തെ കണ്ട ഗുണവും അളവും തമ്മിലുള്ള ബന്ധത്തിന്റെ നിയമം. ഈ പ്രക്രിയക്ക് തുടർച്ചയായി മുന്നോട്ടു നീങ്ങുന്ന വളർച്ചയുടേതായ ഒരു സ്വഭാവമുണ്ട്. അതാണ് ''നിഷേധത്തിന്റെ നിഷേധം'' എന്ന മൂന്നാമത്തെ വൈരുധ്യാത്മക ചലനനിയമം വ്യക്തമാക്കുന്നത്.
ആന്തരിക വൈരുധ്യപ്രേരിതമായ സ്വയം ചലനത്തിന്റെ ഫലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെ, പഴയത് മാറി പുതിയ ഒന്ന് ഉണ്ടാകുന്നതിനെ ആണ് ''നിഷേധം'' എന്നു പറയുന്നത്. ഈ എടുത്തുചാട്ട പ്രക്രിയക്കെന്നപോലെ, മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയതിനെയും (പഴയതിന്റെ) നിഷേധം എന്നു പറയും. അങ്ങനെ നിഷേധം എന്നതുകൊണ്ട് പ്രക്രിയയെ മാത്രമല്ല, പ്രക്രിയയുടെ ഫലമായുണ്ടാകുന്ന വസ്തുവിനെയും കുറിക്കുന്നു. ഈ പുതിയതിലും അതിന്റെ വളർചക്ക് ആധാരഭൂതമായ വൈരുധ്യങ്ങൾ, വിരുദ്ധ ശക്തികളുടെ ജോടികൾ, ഉണ്ടായിരിക്കും. ഇതിലും ഒന്ന്, ഈ പുതിയതിനെ നിലനിർതാൻ ശ്രമിക്കുന്നതും മറ്റേത് അതിനെ മാറ്റി അതിനേക്കാൾ പുതുതായി ഒന്നുണ്ടാക്കാൻ ശ്രമിക്കുന്നതും ആയിരിക്കും. അവസാനം അത് സംഭവിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ അവസാനത്തേത്, അതിൽ മുമ്പത്തേതിന്റെ നിഷേധമായി, 'നിഷേധത്തിന്റെ നിഷേധ'മായി ഭവിക്കുന്നു. ഇതാണ് അടിമത്തത്തിൽ നിന്ന് നാടുവാഴിത്തത്തിലേക്കും അതിൽനിന്ന് മുതലാളിത്തത്തിലേക്കുമുള്ള പരിവർതനത്തിൽ നാം കണ്ടത്. സസ്യപ്രപഞ്ചത്തിലും ജന്തുപ്രപഞ്ചത്തിലും ഒക്കെ വിവിധ രൂപങ്ങളിൽ ഇത് കാണാവുന്നതാണ്.
ഉദാഹരണത്തിന്, നമുക്കൊരു പയറിൻ ചെടിയെടുക്കുക. അത് വളർന് പുഷ്പിച്ച് ഫലം തന്ന് അവസാനം അളിഞ്ഞ് മണ്ണടിയുന്നു; അവശേഷിക്കുന്നത് വിത്താണ്. ഈ വിത്ത് അനുകൂല സാഹചര്യങ്ങളിൽ മുളച്ച് (സ്വയം നശിച്ച്) ചെടിയായി വളർന് പുഷ്പിച്ച് കൂടുതൽ വിത്തുകൾ നൽകുന്നു. ഈ പ്രകിയ അനുസ്യൂതമായി തുടരുന്നതാണ്. ഇവിടെ ചെടിയുടെ വളർചക്കും വിത്തുൽപാദനത്തിനും ആവശ്യമായ ബലങ്ങൾ നാം പുറമേനിന്ന് ഏൽപിക്കുന്നവയല്ല. ചെടിയിൽ തന്നെ അടങ്ങിയിട്ടുള്ളവയാണ്. ബാഹ്യമായ സംഗതികൾ - സൂര്യവെളിച്ചം, വെള്ളം, മണ്ണ്, വളം മുതലായവ - അതിനെ സഹായിക്കുന്നു എന്നുമാത്രം. അതുപോലെ വിത്ത് മുളച്ച് ചെടിയായിത്തീരുന്ന പ്രക്രിയയും ആന്തരിക സ്വഭാവമാണ് - ബാഹ്യബലപ്രയോഗം കൊണ്ട് നടക്കുന്നതല്ല. ഇവിടെ വിത്ത് ചെടിയുടെ നിഷേധമാണ്. അടുത്ത ചെടി ഈ വിത്തിന്റെ നിഷേധവും. അത് നിഷേധിക്കപ്പെട്ട് വീണ്ടും വിത്തുണ്ടാകുന്നു. പക്ഷേ ആദ്യം ഒരു വിത്തുണ്ടായിരുന്നത് ഇപ്പൊൾ നിരവധി വിത്തുകളായി മാറി. അങ്ങനെയാണ് വളർച, വികാസം സംഭവിക്കുന്നത്. ചിലപ്പോൾ ചില പുതിയ {{hws|സവി|സവിശേഷതകൾ|hyph}}<noinclude><references/>{{ന|115}}</noinclude>
fu1gs0c4ihrnyjpv8tfgoj3oxj82csr
താൾ:VairudhyatmakaBhowthikaVadam.djvu/103
106
20048
240140
237249
2026-05-03T14:36:44Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240140
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|രികളായി|മഹാചേരികളായി}}, സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയുമായി വേർതിരിഞ്ഞിരിക്കുകയാണ്. ഒട്ടേറെ ചേരിചേരാരാജ്യങ്ങളുണ്ടെങ്കിലും അവയുടെ ചേരിചേരായ്മയ്ക്ക് അടിസ്ഥാനം തന്നെ ഈ രണ്ടുചേരികളുടെ നിലനില്പാണ്. സന്ദർഭമനുസരിച്ച് ഒരു ചേരിയുടെ കൂടെയോ മറ്റേ ചേരിയുടെ കൂടെയോ നിൽക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഈ രണ്ടു ചേരികളും തമ്മിലുള്ള വൈരുദ്ധ്യം എണ്ണമറ്റ സംഘട്ടനങ്ങളിലൂടെ, യുദ്ധങ്ങളിലൂടെ, പ്രകടമാകുന്നുണ്ട്; ആഗോളവ്യാപകവും സർവനാശവുമായ ഒരു അണുവായുധ യുദ്ധഭീതി അത് ഉളവാക്കുന്നുണ്ട്; ന്യൂട്രോൺ ബോംബുകളും രോഗാണു ബോംബുകളും രാസവിഷബോംബുകളുമായി എണ്ണമറ്റ നശീകരണോപാധികൾ അവർ നിർമ്മിച്ചുവരുന്നു. ഈ അവസ്ഥ മാറണമെങ്കിൽ, യുദ്ധമില്ലാത്ത ഒരു ലോകമുണ്ടാവണമെങ്കിൽ, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും മുതലാളിത്തവ്യവസ്ഥ തുടച്ചുമാറ്റപ്പെടേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റെ ഗതി ആ ദിശയിലാണ് എന്നത്രേ അനുഭവങ്ങൾ തെളിയിക്കുന്നത്.
ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നു: മാനവസമൂഹത്തെ ആകെ എടുക്കുകയാണെങ്കിൽ, അതിൽ പല തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കാണാം - മുതലാളിയും തൊഴിലാളിയും തമ്മിൽ, മുതലാളിമാരും മുതലാളിമാരും അഥവാ മുതലാളിത്തരാജ്യങ്ങളും മുതലാളിത്തരാജ്യങ്ങളും തമ്മിൽ, സാമ്രാജ്യത്വവും കോളനി (അവികസിത) രാജ്യങ്ങളും തമ്മിൽ, സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ... അങ്ങനെ പല വൈരുദ്ധ്യങ്ങളും. ഇവയൊന്നും തന്നെ മുതലാളിത്തം നശിച്ചല്ലാതെ പരിഹരിക്കപ്പെടുകയുമില്ല. ഇപ്രകാരമുള്ള വൈരുദ്ധ്യത്തെ ''ശത്രുതാപരമായ വൈരുദ്ധ്യം'' എന്നു പറയുന്നു. ഏതൊരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കുള്ളിലാണോ ഈ വൈരുദ്ധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ആ വ്യവസ്ഥ നശിച്ചല്ലാതെ ഈ വൈരുദ്ധ്യങ്ങൾ ഇല്ലാതാകില്ല. അതിനാലാണ് ''ശത്രുതാപരം'' എന്നു പറയുന്നത്. ഇത്തരത്തിൽ പെട്ടതല്ലാത്തതായ വൈരുദ്ധ്യങ്ങളും ഉണ്ട്. പലപ്പോഴും 'ഭീഷണ' മായ രൂപത്തിൽ നമ്മുടെ കണ്ണിനുമുൻപിൽ പ്രത്യക്ഷപ്പെടുന്നത് അവയാണ്. ജാതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ഒക്കെ പേരിൽ അവ പ്രത്യക്ഷപ്പെടുന്നു. കായികാധ്വാനവും മാനസികാധ്വാനവും വ്യവസായവും കൃഷിയും... ഇങ്ങനെ സമൂഹത്തിന് അവശ്യം വേണ്ട പ്രവർതനങ്ങൾ തമ്മിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. എന്നാൽ ഇവ പരിഹരിക്കപ്പെടാൻ കൃഷിയും വ്യവസായവും ഇല്ലാതാകുകയോ, കായികാധ്വാനവും മാനസികാധ്വാനവും ഇല്ലാതാകുകയോ അല്ല വേണ്ടത്. കൃഷിയിലും കായികാധ്വാനത്തിലും വരുന്ന ഗുണപരമായ മുന്നേറ്റമാണ് ഇവക്ക് പരിഹാരം. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളെ ''ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങൾ'' എന്നു പറയുന്നു.
നേരത്തെ പറഞ്ഞപോലെ ലോകമൊട്ടാകെ എടുത്താൽ പലതരം വൈരുദ്ധ്യങ്ങളും കാണാമെങ്കിലും ഇന്നത്തെ അതിന്റെ ഏറ്റവും തീക്ഷ്ണമായ രൂപം സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള {{hws|വൈരുദ്ധ്യത്തിന്റെ|വൈരുദ്ധ്യത്തിന്റെതാണ്|hyph}}<noinclude><references/>{{ന|104}}</noinclude>
nnfzavqkapmh7blpq277rdqr1ezuvzn
താൾ:VairudhyatmakaBhowthikaVadam.djvu/117
106
20049
240155
237314
2026-05-03T15:28:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240155
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|ഗതി|പുരോഗതി}} എന്ന വാക്കുകൊണ്ടു് ഇതൊക്കെയല്ലാതെ മറ്റെന്താണു് അർത്ഥമാക്കേണ്ടതു്? 'പഴയ നല്ലകാല'ത്തെ വിളിച്ചുകേഴുന്ന പലരെയും ഇന്നും കാണാം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ മുമ്പോട്ടല്ല, പിറകോട്ടാണു് നയിച്ചിരിക്കുന്നതു് എന്നു് ഇവർ മുറവിളികൂട്ടുന്നു. മതം മനുഷ്യനു് നൽകിയ സാമൂഹ്യമൂല്യങ്ങളെ ശാസ്ത്രം നശിപ്പിച്ചു; ഇന്ന് ഭൗതികജീവിതത്തിലേ ജനങ്ങൾക്കു് വിചാരമുള്ളു, ആധ്യാത്മിക ചിന്തകളൊന്നുമില്ല. എന്നൊക്കെ വിലപിക്കുന്നവരുണ്ടല്ലൊ. വെറും കാർബൺ, ഹൈഡ്രജൻ മുതലായ മൂലകങ്ങളിൽനിന്നുതുടങ്ങി ഇത്രയും സങ്കീർണങ്ങളായ വികാസപ്രക്രിയയിലൂടെ മധ്യകാലത്തിലെ മനുഷ്യ സമൂഹം വരെയുള്ള ചലനം വളർച്ചയും അവിടന്നിങ്ങോട്ടു് എല്ലാം തളർചയും ആണെന്നു് വാദിക്കുന്നതു് എത്ര അർഥശൂന്യമാണ്!
'നിഷേധത്തിന്റെ നിഷേധ'ത്തിലൂടെയുള്ള വളർചയ്ക്കു് പുരോഗമനത്തിന്റെ സ്വഭാവം മാത്രമല്ല ഉള്ളതു്, വളർചയുടെ നിരക്കു് സദാ ത്വരിതപ്പെടുന്ന ഒരു സ്വഭാവം കൂടി ഉണ്ടു്. ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം ഏതാണ്ടു് 350 കോടി കൊല്ലം വേണ്ടി വന്നു മനുഷ്യന്റെ പൂർവ്വികനായ മനുഷ്യക്കുരങ്ങിലെത്തുവാൻ, അവിടെ നിന്ന് മനുഷ്യനിലേക്കുള്ള വളർച്ച ലക്ഷക്കണക്കിനു് കൊല്ലങ്ങൾ കൊണ്ടാണുണ്ടായതു്, വേട്ടയാടി ഫലമൂലാദികൾ പറിച്ചു് ആഹാരം സമ്പാദിച്ചുകൊണ്ടുനടന്ന പ്രാകൃതസമൂഹത്തിന്റെ കാലം പതിനായിരക്കണക്കിനു് കൊല്ലങ്ങളായിരുന്നു. അടിമത്ത സാമൂഹ്യ വ്യവസ്ഥ ഏതാനും ആയിരം കൊല്ലങ്ങളേ നീണ്ടുനിന്നുള്ളു; നാടുവാഴിത്തമാകട്ടെ, ഏതാനും നൂറ്റാണ്ടുകളും. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർതനം അതിലും വേഗത്തിലാണു് നടക്കുന്നതു്, അതിന്റെ വേഗം കൂടിവരുന്നതാണു്.
മറ്റൊരു സ്വഭാവം കൂടി കാണാം. വിത്തിന്റെ നിഷേധത്തിന്റെ നിഷേധം വിത്തുകൾ, കൂടുതൽ വിത്തുകൾ ആണെന്നു് കണ്ടല്ലൊ. ഒരു തരത്തിലുള്ള ആവർതനമാണിവിടെ കാണുന്നതു്. രാസമൂലകങ്ങൾ ഒന്നു് മറ്റൊന്നിൽ നിന്നു് വ്യത്യസ്തമാകുന്നതു് അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണംകൊണ്ടാണല്ലൊ. സോഡിയത്തിന്റെ അണുകേന്ദ്രത്തിൽ 11 പ്രോട്ടോൺ ഉണ്ടു്. ഒരു പ്രോട്ടോൺ ചേർതാൽ മഗ്നീഷ്യം കിട്ടുന്നു. ഒന്നുകൂടി ചേർതാൽ അലുമിനിയം. പിന്നെയും ഒന്നുകൂടി ചേർതാൽ സിലിക്കൺ. ഗുണധർമ്മങ്ങൾ തികച്ചും വ്യത്യസ്തം. അവസാനം ആകെ എട്ടു പ്രോട്ടോണുകൾ ചേർക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നു. ഇതിനു് സോഡിയവുമായി വളരെയധികം സാദൃശ്യമുണ്ടു്. ഏതാണ്ടു് ഒരു ആവർതനംപോലെയാണു്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ പണ്ടു് താണ്ടിയ ചില ഘട്ടങ്ങൾ ആവർതിക്കുന്നതായി, വീണ്ടും പ്രത്യക്ഷപ്പെടുന്നതായി, തോന്നുന്നു. ഇതു് പഴയതിന്റെ തനി ആവർതനമല്ല എന്നു് പ്രത്യേകം ഓർക്കണം. ചില സാമ്യങ്ങൾ കാണും. അത് കണ്ടു് പഴയതു് ആവർതിക്കുകയാണ് എന്നു് തെറ്റിദ്ധരിക്കേണ്ട - 'ജനനം, മരണം, പുനരപിജനനീജഠരേശയനം' ചതുർയുഗം, പ്രളയം മുതലായവയൊക്കെ {{hws|ആവർതന|ആവർതനസിദ്ധാന്തങ്ങളാണ്|hyph}}<noinclude><references/>{{ന|118}}</noinclude>
15dvpcns50079qpkph758e0dmsi4r1a
താൾ:VairudhyatmakaBhowthikaVadam.djvu/118
106
20059
240156
237315
2026-05-03T15:33:17Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240156
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>സിദ്ധാന്തങ്ങളാണ്. പക്ഷേ, ഇവയിലൊക്കെ ഒരു ചക്രവും അതിനുമുമ്പത്തെ ചക്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ടിനും ഇടക്ക് പൂർണമായ വിടവാണ്. എല്ലാം 'ആദ്യേം പുതീം' തുടങ്ങണം. പ്രാകൃതമൂലകങ്ങളിൽ നിന്ന് ആദ്യജീവരൂപങ്ങളിലേക്ക്, അവിടെ നിന്ന് സങ്കീർണജീവികൾ, മനുഷ്യക്കുരങ്ങൻ, മനുഷ്യൻ, വിവിധ സാമൂഹ്യവ്യവസ്ഥകൾ... എന്നിങ്ങനെയുള്ള യാന്ത്രികമായ ആവർതനം! ഇതൊക്കെ തെറ്റാണ്. നിഷേധത്തിന്റെ നിഷേധത്തിലൂടെയുള്ള വളർച്ചയിൽ കാണുന്നത് ഇത്തരത്തിലുള്ള ആവർതനമല്ല എന്നോർകണം. വികാസം, ചലനം, മാറ്റം, വളർച്ച - സദാ മുന്നോട്ടാണ്. (നിർവചനപ്രകാരം എന്നു വേണമെങ്കിൽ എടുക്കാം.) പഴയ ഒന്നും അതുപോലെ ആവർതിക്കപ്പെടുന്നില്ല. പഴയതിന്റെ ഗുണധർമ്മങ്ങളിൽ ചിലവ പുതിയതിൽ കണ്ടെന്നുവരാം. അത്രമാത്രം.
{{ന|{{ഇട}}✴{{ഇട}}✳{{ഇട}}✳{{ഇട}}✳{{ഇട}}✳}}
അങ്ങനെ മാറ്റത്തിന്റെ നിയമങ്ങൾ ഏവയെന്ന് നാം കണ്ടു. മാറ്റത്തിന്, ചലനത്തിന് നിദാനമായ ബലം വിപരീതങ്ങളുടെ സംഘട്ടനമാണ് എന്നും മാറ്റത്തിന്റെ രീതി, തുടർമാറ്റം - എടുത്തുചാട്ടം എന്ന വിധത്തിലാണ് എന്നും, ഇതിന്റെ ഫലമായി മൊത്തത്തിൽ പുരോഗമനാത്മകമായി മുന്നേറ്റം ഉണ്ടാകുന്നു എന്നും നാം കണ്ടു. അടിമത്തം 'ഹീന'മാണെങ്കിലും പ്രാകൃതസാമൂഹ്യവ്യവസ്ഥയെ അപേക്ഷിച്ച് അത് ഒരു മുന്നേറ്റമായിരുന്നു; നാടുവാഴിത്തം അവിടെ നിന്നും മുന്നേറി, പിന്നെ മുതലാളിത്തവും പിന്നിട്ട് സോഷ്യലിസത്തിലേക്കും അവിടന്നങ്ങോട്ട് കമ്യൂണിസത്തിലേക്കും മാനവരാശി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ സാമൂഹ്യവ്യവസ്ഥയും അതിനു മുമ്പുള്ളതിനെ നിഷേധിക്കുകയും പിന്നീടുവരുന്നതിനാൽ സ്വയം നിഷേധിക്കപ്പെടുകയും ചെയ്യുന്നു; ഈ നിഷേധ പ്രക്രിയ നടക്കുന്നതാകട്ടെ, താരതമ്യേന കുറഞ്ഞ ഒരു കാലയളവിനുള്ളിലും കുറെയൊക്കെ തീക്ഷ്‌ണമായ സംഘട്ടനങ്ങളിൽ കൂടെയും ആണ്. ഗോത്രയുദ്ധങ്ങളിലൂടെയാണ് അടിമത്തം നിലവിൽവന്നത്. സ്പാർടക്കസ് തുടങ്ങിവെച്ച 'കലാപ'മാണ് അടിമത്തത്തിന്റെ വേരറുത്തത്. എന്നിട്ടും 19-ാം നൂറ്റാണ്ടിൽ നീഗ്രോകളെ അടിമകളാക്കി കച്ചവടം നടത്തിയിരുന്നു അമേരിക്കക്കാർ. അവരുടെ വിമോചനത്തിന്റെ കഥയാണ് ഫ്രീഡം റോഡ്. അബ്രഹാംലിങ്കണ് തന്റെ ജീവനെത്തന്നെ ബലി നൽകേണ്ടിവന്നു അതിന്. 17-18 നൂറ്റാണ്ടുകളിലെ രക്തരൂഷിതവും, ചില സ്ഥലങ്ങളിൽ അത്രതന്നെ രക്തരൂഷിതമല്ലാത്തതുമായ വിപ്‌ളവങ്ങൾ നാടുവാഴിത്തത്തിന്റെ അന്ത്യം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്ക് കടന്ന ഓരോ രാജ്യത്തിനും കനത്ത വില നൽകേണ്ടിവന്നിട്ടുണ്ട്. ഒക്ടോബർ വിപ്‌ളവം, തുടർന്നുണ്ടായ ആഭ്യന്തരയുദ്ധം, ചൈനീസ് വിപ്‌ളവം, ക്യൂബൻ വിപ്‌ളവം അതിൽ അമേരിക്കയുടെ ഇടപെടലും, കൊറിയൻ യുദ്ധം, വിയത്നാം, കംബോഡിയ... സോഷ്യലിസത്തിലേക്കുള്ള പരിവർതനത്തിന്റെ തീവ്രസമരത്തിനിടക്കാണ് ഇന്ന് നാം. ഓരോ {{hws|സാമൂഹ്യവ്യവ|സാമൂഹ്യവ്യവസ്ഥയും|hyph}}<noinclude><references/>{{ന|119}}</noinclude>
knghibcs72i0870excju0ovplb56jdq
താൾ:VairudhyatmakaBhowthikaVadam.djvu/97
106
20062
240134
237229
2026-05-03T14:14:41Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240134
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|തന|അചേതന}} പദാർഥങ്ങളിലും കാണാം. ഗുരുത്വാകർഷണ ബലം, വൈദ്യൂതബലം, അണുകേന്ദ്രബലം എന്നിവ കൊണ്ടുണ്ടാകുന്ന ആകർഷണ-വികർഷണങ്ങളാണ് അണുകേന്ദ്രത്തിന്റെ നിലനിൽപിനും അണുവിന്റെയും തൻമാത്രകളുടെയും രൂപീകരണത്തിനും ആധാരമായിട്ടുള്ളത്. ഈ ബലങ്ങൾ തമ്മിലുള്ള സംഘർഷമാണ് നമ്മുടെ സൗരയൂഥത്തിന്റെ രൂപീകരണത്തിനുതന്നെ പ്രധാന കാരണങ്ങളിൽ ഒന്ന്. അനന്തമായ ബാഹ്യപ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾകും നിദാനം ഈ ബലങ്ങൾ തന്നെ. പ്രപഞ്ചത്തിൽ ഒരിടത്തും ഇവ പൂർണമായി സന്തുലിതമായിരിക്കില്ല. ഒന്ന് മറ്റേതിനെക്കാൾ കൂടുതലായിരിക്കും. എവിടെ വികർഷണം മുന്നിൽ നിൽകുന്നുവോ അവിടെ ദ്രവ്യവും ഊർജവും സാന്ദ്രീകൃതമാകുന്നു, പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നു. പരസ്പരം വിരുദ്ധങ്ങളായ ആകർഷണ-വികർഷണ ബലങ്ങളുടെ സംഘർഷത്തിൽപെട്ട് ദ്രവ്യവും ഊർജവും അനന്തപ്രപഞ്ചത്തിൽ നിതാന്ത ചലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം ദ്രവ്യവും ഊർജവും തന്നെയാണ് ഈ ബലങ്ങളുടെ ഉറവിടം എന്ന കാര്യവും ഓർകുക.
അനന്തപ്രപഞ്ചത്തിന്റെ കാര്യം വിട്ട് നമുക്ക്, ഈ ഭൂമിയിൽ നിത്യജീവിതത്തിൽ കാണുന്ന കാര്യങ്ങൾ തന്നെ എടുക്കുക. പരുക്കൻ പറമ്പിൽ നിലത്തിൽ കൂടെ തട്ടിയ ഒരു പന്ത് കുറച്ചുദൂരം സഞ്ചരിച്ച് നിൽകുന്നു. അതേ ശക്തിയിൽ മുകളിലൂടെ തട്ടിയാൽ ആ പന്ത് കുറെക്കൂടി ദൂരം പോകും. എന്താണ് ഈ വ്യത്യാസത്തിന് കാരണം? നിലം പരുപരുത്തതാകയാൽ ഉരസൽ, ഘർഷണം, വായുവിലേതിനേക്കാൾ കൂടുതലാണ് എന്നത്. അപ്പോൾ ഘർഷണമെന്നു പറയുന്നത് ചലനത്തിന് തടസമുണ്ടാക്കുന്ന ഒരു സ്വഭാവമാണല്ലൊ. അതെ, സംശയമില്ല. ഈ ഘർഷണം കുറക്കാനാണ് ചക്രങ്ങൾക് ബെയ്റിങുകൾ കൊടുക്കുന്നതും ഉയരുന്ന പ്രതലങ്ങൾകിടയിൽ എണ്ണയിടുന്നതും എല്ലാം. ഇനി നമുക്കൊരു പരീക്ഷണം സങ്കൽപിക്കാം. (സങ്കൽപിച്ചാൽ മതി, അല്ലെങ്കിൽ തകരാറാണ്!). നല്ലപോലെ മിനുസപ്പെടുത്തിയ സിമന്റിട്ട നിലം. അതിന്റെ മിനുസം വർധിപ്പിക്കാനായി കുറെ നല്ല താളിയും പിഴിഞ്ഞൊഴിച്ചിട്ടുണ്ടെന്നു കുരുതുക. ഘർഷണം തീരെ കുറഞ്ഞ, ചലനത്തിന് ഏറ്റവും സഹായകരമായ, ഒരു പ്രതലമായിരിക്കും അത്. ശരി, അതിലൂടെ ഒന്നുവേഗം നടന്നു നോക്കൂ! (സങ്കൽപത്തിൽ മതി എന്നു പറഞ്ഞല്ലോ) ഒരടിപോലും മുന്നോട്ടുവെക്കാൻ പറ്റില്ല. വഴുക്കിവീണ് മണ്ട പൊട്ടും. പ്രതലത്തിൽ ഘർഷണമില്ലെങ്കിൽ നടക്കാൻപറ്റില്ല. അപ്പോൾ ഘർഷണം ചലനത്തിന് തടസമാകുന്നതുപോലെ ചലനത്തിന് ആവശ്യവുമായിത്തീരുന്നു.
വൈദ്യൂതമോട്ടോർ തിരിയുന്നത് വൈദ്യുതിയുടെ ആകർഷണ-വികർഷണബലങ്ങളുടെ സംഘർഷഫലമായാണ്. പ്രവർതന-പ്രതിപ്രവർതന ഫലമായാണ് റോക്കറ്റുകൾ ചലിക്കുന്നത്.
എല്ലാ ജീവികളിലുമുള്ള വിപരീത പ്രക്രിയകളാണ് ചയവും (സ്വാംശീകരണം) അപചയവും (വിഘടിച്ചു വിസർജിക്കൽ) എന്ന് നാം നേരത്തെ {{hws|കാണു|കാണുകയുണ്ടായല്ലോ|hyph}}<noinclude><references/>{{ന|98}}</noinclude>
c8xxbjyik8aja7dkbsnlfatyxjbruul
താൾ:VairudhyatmakaBhowthikaVadam.djvu/119
106
20065
240157
237316
2026-05-03T15:35:43Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240157
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|സ്ഥയും|സാമൂഹ്യവ്യവസ്ഥയും}} തകരാനും പുതിയ ഒന്നു് രൂപപ്പെടാനും ഇടയാക്കിയതു് ഉല്പാദനശക്തികളും, ഉല്പാദനബന്ധങ്ങളും തമ്മിലുള്ള സംഘട്ടനമാണെന്നും കണ്ടു.
ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വിപ്ലവസമരത്തിനു് നേതൃത്വം നൽകാൻ നിയുക്തരായിട്ടുള്ള തൊഴിലാളിവർഗത്തിനു് അതിനു് കഴിയണമെങ്കിൽ, ഈ ചരിത്രപരവും ഭൗതികവാദപരവും ആയ വീക്ഷണം ഉണ്ടായേ തീരു. 'ചെയ്ത വേലക്കു് ന്യായമായ കൂലി' എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നുവെന്നും 'കൂലിവേലവ്യവസ്ഥ അവസാനിപ്പിക്കുക' എന്നതായിരിക്കണം മുദ്രാവാക്യമെന്നും ഒരു നൂറ്റാണ്ടിനു് മുമ്പുതന്നെ എംഗൽസ് നമ്മോടു് പറഞ്ഞിട്ടുണ്ടു്. അപ്പോൾ തൊഴിലാളികളെ സംബന്ധിച്ചിടുത്തോളം 'ശാസ്ത്രബോധ'ത്തിന്റെ കാതലായ ഒരു വശം ഇതാണു്.
കൂലിവേല വ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു
മത്സരാധിഷ്ഠിത സാമൂഹ്യവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയാണു് മത്സരത്തിനു് നിദാനം. അതൊഴിവാക്കാൻ ഉല്പാദന ഉപകരണങ്ങൾ പൊതു ഉടമയിലാക്കേണ്ടിയിരിക്കുന്നു.
ഈ അവസാനം പറഞ്ഞതിന്റെ ശാസ്ത്രീയമായ ന്യായീകരണം എന്താണെന്നു്, അത് നമ്മുടെ ആത്മനിഷ്ഠമായ ആഗ്രഹം മാത്രമല്ലേ എന്നു് ചോദിച്ചേക്കാം. അല്ല. കാരണം, എല്ലാ ഉല്പാദന ഉപകരണങ്ങളും ഉണ്ടാക്കിയിട്ടുള്ളതു് ജനങ്ങളാണു്. ഒരോന്നിനും നിരവധി നൂറ്റാണ്ടുകളിലായി, നിരവധി രാജ്യങ്ങളിലായി ജനിച്ചു്, അധ്വാനിച്ചു്, ജീവിച്ചു് മരിച്ചവരുടെ അധ്വാനത്തിന്റെ അംശം കാണാം. മാത്രമല്ല, അതിൽ മറ്റൊന്നും തന്നെ ഇല്ലതാനും. ഏതൊരു ഉപകരണവുമെടുത്തോളു, അതു് മൂർതരൂപം കൊണ്ടിട്ടുള്ള മനുഷ്യാദ്ധ്വാനം മാത്രമാണു്. മറ്റൊന്നുമല്ല. വേണമെങ്കിൽ നമുക്കു് കുറച്ചുകൂടി വിശദമായി പരിശോധിച്ചുനോക്കാം.
ഉദാഹരണത്തിനു്, ലെയ്ഥ് ഒരു ഉല്പാദന ഉപകരണമാണു്. കളമശേരിയിലെ എച്ച് എം ടി ഫാക്ടറിയിൽ ഉണ്ടാക്കുന്ന ഒരു ലെയ്ഥ്, അതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട്. അതിൽ കുറെ അസംസ്കൃതപദാർഥങ്ങൾ, മുഖ്യമായും ഉരുക്ക്, അടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അധ്വാനം അടങ്ങിയിട്ടുണ്ടു്. കൂടാതെ, ആ യന്ത്രമുണ്ടാക്കാനായി കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. ഇവയുടെ ഒരംശവും അതിൽ അടങ്ങിയിരിക്കും. അങ്ങനെ കളമശേരിയിൽ ഉണ്ടാക്കിയ യന്ത്രത്തിന്റെ - ഇതിനെ ഇന്നത്തെ യന്ത്രം എന്നു് വിളിക്കാം - ഘടന ഇങ്ങനെ കുറിക്കാം:
{|
|-
| എച് എം ടി
|-
| ലെയ്ഥ് || = || കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം
|-
| || + || അസംസ്കൃതപദാർഥം
|-
| || + || കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ (ഇന്നലത്തെ യന്ത്രത്തിന്റെ) ഒരംശം
|}<noinclude><references/>{{ന|120}}</noinclude>
fdab37a4741ldeud1gwqvtoqgmkd1ux
താൾ:VairudhyatmakaBhowthikaVadam.djvu/109
106
20067
240146
217857
2026-05-03T15:00:39Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240146
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>മാറ്റം ഉണ്ടായേ പറ്റു എന്ന നില വന്നു. മാറ്റം ഉണ്ടായി, പുതിയ സാമൂഹ്യവ്യവസ്ഥ നിലവിൽ വന്നു. താരതമ്യേനെ കുറഞ്ഞ കാലയളവിൽ അതായത്, പ്രാകൃത സാമൂഹ്യവ്യവസ്ഥയിൽ മനുഷ്യന്റെ ഉല്പാദനശക്തികൾ (ഭക്ഷണ സംരക്ഷണശക്തി) വളർന്നുവന്ന് ഒരു ഘട്ടമെത്തിയപ്പോൾ ഒരു പുതിയ ഉല്പാദനബന്ധം ആവശ്യമായി വന്നു. അതാണ് അടിമത്തം. ഗുണപരമായി പുതിയൊരു വ്യവസ്ഥയാണത്. (ഉല്പാദനശക്തികളുടെ) അളവിൽ വന്ന മാറ്റം ഒരു ഗുണാത്മക മാറ്റമായി തീർന്നുവെന്ന് പറയാം. ഈ മാറ്റം അതിനുമുമ്പെ നടന്ന സാവകാശത്തിലുള്ള മാറ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിവേഗത്തിൽ, ഒരു എടുത്തുചാട്ടത്തിന്റെ വേഗത്തിൽ ആണ് നടന്നിട്ടുള്ളത്
പുതിയ പരിതഃസ്ഥിതിയിൽ മനുഷ്യന്റെ പുരോഗതി അത്ഭുതാവഹമായിരുന്നു. ഈജിപ്തിലെ പിരമിഡുകൾ; മൊഹൻജദരോ, ലോഠാൽ തുടങ്ങിയ പട്ടണങ്ങൾ; ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും ഗ്രീസ്, റോം, ബാബിലോണിയ, ചൈന, ഇന്ത്യ മുതലായിടങ്ങളിലുണ്ടായ വൻ മുന്നേറ്റം - അരിസ്തോത്ത്ൽ, പ്ളേറ്റൊ, സോക്രത്തിസ്, ദമോക്രിത്തസ്, കണാദൻ, പതഞ്ജലി, ചരകൻ, സുശ്രുതൻ, ആര്യഭട്ടൻ, വരാഹമിഹിരൻ, ലാവൊത്‍സെ, കൺഫ്യുഷ്യസ്.... എല്ലാം ഈ കാലഘട്ടത്തിന്റെ ആളുകളാണ്. ശിലായുധങ്ങളെ പിന്നിട്ട് ചെമ്പുകൊണ്ടും വെങ്കലംകൊണ്ടും പിന്നീട് ഇരുമ്പുകൊണ്ടും ഉള്ള ആയുധങ്ങളുണ്ടാക്കി മനുഷ്യൻ. ഇരതേടലും ഇണചേരലും മാത്രമായി ജീവിച്ച മനുഷ്യന് ഒട്ടേറെ വ്യത്യാസം വന്നു. സംഗീതാദികലകളും മത സംസ്കാരങ്ങളും വളർന്നു. നഗരങ്ങളും സാമ്രാജ്യങ്ങളുമുണ്ടായി ഇതെല്ലാം സാദ്ധ്യമാക്കിയത് അടിമകൾ, ഉടമകൾ എന്ന രീതിയിലുള്ള സാമൂഹവിഭജനവും ഉടമകൾക്ക് അദ്ധ്വാനത്തിൽ നിന്നും കിട്ടിയ സ്വാതന്ത്ര്യവും ആണ്. ആദ്യകാലങ്ങളിൽ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ കീഴടക്കുമ്പോൾ ആദ്യത്തേത് യജമാനഗോത്രവും രണ്ടാമത്തേത് മുഴുവനും അടിമകളും എന്ന സ്ഥിതി ആയിരുന്നു. കാലം പോകെ, യജമാനഗോത്രങ്ങളിൽ തന്നെ ചേരിതിരിവുകൾ വരാൻ തുടങ്ങി. അതിലെ ചിലർതന്നെ അടിമകളായി, മറ്റു ചിലർ വെറും കൈവേലക്കാരായി, ചിലർ ധനികരായി, ചിലർ ദരിദ്രരായി. ചിലർ പുരോഹിതൻമാരും ഭരിക്കുന്നവരും ആയി, ചിലർ പണിയെടുക്കാൻമാത്രം വിധിക്കപ്പെട്ടവരായി. 'ചാതുർവർണ്യ'വും 'അവർണ'ത്വവും രൂപംകൊണ്ടു. ഉള്ളവർക്ക് ഉള്ളത് നിലനിർത്താൻ ഇല്ലാത്തവരെ ഇല്ലാത്തവരാക്കി നിലനിർത്തണമെന്നു വന്നു. അതിനുവേണ്ടി രാജാവ്, മന്ത്രി, പട്ടാളം, ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ അടങ്ങിയ ഭരണകൂടം നിലവിൽവന്നു. അതിനെ സാധൂകരിക്കുന്ന ദർശനങ്ങളും മതങ്ങളും ആവിർഭവിച്ചു. പ്രാകൃതജീവിതകാലത്തെ സഹകരണബോധം മത്സരത്തിന് വഴിമാറിക്കൊടുത്തു. ഇതിന്റെകൂടി ഫലമായി ഉപകരണങ്ങൾ, ഉല്പാദനത്തിനും നശികരണത്തിനും (യുദ്ധത്തിനും) ഉള്ള ഉപകരണങ്ങൾ മെച്ചപ്പെടുവാൻ തുടങ്ങി. പക്ഷേ, ഏറെക്കാലം ഈ മുന്നേറ്റം സാദ്ധ്യമായിരുന്നില്ല. യജമാനൻമാർക്ക്, ഭരണാധികാരികൾക്ക്, അഭിജാതർക്ക്.... പ്രയോഗികമായ, ശാസ്ത്ര-{{hws|സാങ്കേതി|സാങ്കേതികമായ|hyph}}<noinclude><references/>{{ന|110}}</noinclude>
cmvq7f1avu9snb8opww39bgyb1rm2a5
താൾ:VairudhyatmakaBhowthikaVadam.djvu/115
106
20075
240153
237307
2026-05-03T15:22:15Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240153
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ശേഷതകൾ|സവിശേഷതകൾ}} കൈവന്നെന്നും വരും - മ്യൂട്ടേഷന്റെയും മറ്റും ഫലമായി ''നിഷേധത്തിന്റെ നിഷേധം'' എന്ന നിയമത്തിന്റെ എല്ലാവശങ്ങളും ഈ ഉദാഹരണത്തിൽ പ്രകടമാകുന്നില്ല.
പ്രാകൃതമായ കല്ലു്, ചെത്തി മൂർച്ചകൂട്ടിയ കല്ലു്, ഓട്ടുളി, ഇരുമ്പുളി, കട്ടിങ് മെഷീനുകൾ... മരത്തടി, ഇരുമ്പുകൂടം, ഹൈഡ്രോളിൿഫോർജ്ജ് ... തുളക്കോൽ, തിരി ഉളി, ഡ്രിൽ, ലേസർ, ബീം.... മരക്കമ്പ്, മരക്കലപ്പ, ഇരുമ്പുകലപ്പ, ട്രാക്ടർ ഉല്പാദനോപകരണങ്ങളുടെ വളർച്ച വ്യക്തമാണ്.
ഈ വിശദീകരണങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. വസ്തുവിനോ പ്രതിഭാസത്തിനോ പുറമെനിന്ന് അതിനകത്തേക്ക് കുത്തിച്ചെലുത്തുന്ന ഒന്നല്ല നിഷേധം. മറിച്ച്, അതിന്റെ ആന്തരികമായ ചലനത്തിന്റെ, വളർച്ചയുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. സമൂഹത്തിലെ മാറ്റങ്ങളുടെ കാര്യത്തിൽ നാമിത് വ്യക്തമായി കണ്ടതാണ്.
ഗുണപരമായ മാറ്റം സംഭവിക്കുക എന്ന് പറയുന്നത് ആദ്യമുണ്ടായിരുന്നതിന്റെ പൂർണനാശം സംഭവിക്കലല്ല. എങ്കിൽ മാറ്റം എന്ന് പറയില്ലല്ലോ. വെള്ളം തിളച്ച് ആവിയാകുമ്പോൾ, അതിന്റെ രാസചേരുവക്ക് മാറ്റം വരുന്നില്ല. പുതിയ ചില ഗുണങ്ങൾ സിദ്ധിക്കുകയും പഴയ ചിലവ നഷ്ടപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. ചിലർ നിഷേധം എന്ന പദത്തെ 'നാശം' എന്ന പദത്തിന് തുല്യാർത്ഥമായാണ് കണക്കാക്കുന്നത്. അത് ശരിയല്ല. അടിമത്തവ്യവസ്ഥ മാറി (നിഷേധിക്കപ്പെട്ട്) ഫ്യൂഡലിസ്റ്റ് വ്യവസ്ഥ വന്നപ്പോൾ അന്നേവരെ ആർജ്ജിച്ചിരുന്ന അനുഭവങ്ങളും, അറിവുകളും നശിക്കുകയുണ്ടായില്ല; ഭാഷ മാറിയില്ല, കല, സംസ്കാരം മുതലായവയുടെ ഉള്ളടക്കത്തിൽ ക്രമത്തിൽ മാറ്റം വന്നെങ്കിലും രൂപത്തിൽ വലിയ മാറ്റം വന്നില്ല. പുരോഗതിക്ക് തടസമായവ മാത്രമേ മാറിയുള്ളു. സാങ്കേതികവിദ്യകളും മറ്റ് വിജ്ഞാനങ്ങളും നശിപ്പിക്കപ്പെട്ടില്ല. നാടുവാഴിത്തവ്യവസ്ഥയിൽ നിന്ന് മുതലാളിത്തവ്യവസ്ഥയിലേക്ക് മാറിയപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. നാടുവാഴിത്ത വ്യവസ്ഥയിലെ ജീർണിച്ചവയും പുരോഗമനവിമുഖവുമായ കാര്യങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. പുരോഗമനപരവും നല്ലതും ആയ കാര്യങ്ങൾ എല്ലാം നിലനിർത്തപ്പെട്ടു. ഗണിതവും, രസതന്ത്രവും സാഹിത്യവും ഒന്നും നശിച്ചില്ല. അവയെല്ലാം ഉല്പാദനശക്തിയുടെ വളർച്ചയെ സഹായിക്കുന്നവയായിരുന്നു. നശിപ്പിക്കപ്പെട്ടത് ഉല്പാദനശക്തിയുടെ വളർച്ചക്ക് വിഘാതമായിനിന്നിരുന്ന സ്വത്തുടമാബന്ധങ്ങളും നാടുവാഴി-അടിയാള ബന്ധങ്ങളും ആണ്.
ഒക്ടോബർ വിപ്ലവത്തിനുശേഷം വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന എല്ലാ കലാ-സാഹിത്യ സമ്പത്തുകളും നശിപ്പിക്കണം. അവ ബൂർഷ്വാസിയുടെതാണ്. തൊഴിലാളിവർഗ്ഗത്തിന്റെതായ തികച്ചും പുതുതായ കലകൾക്ക് രൂപംകൊടുത്ത് വളർത്തിക്കൊണ്ട് വരണം എന്ന് വാദിച്ചവർ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയും ഗോഗളും മയ്ക്കോവ്‌സ്കിയും ലമൊണസൊവും എല്ലാം ഇക്കൂട്ടർക്ക് വർജ്യമായിരുന്നു. അവരുടെ സൃഷ്ടികൾ ഏതെങ്കിലും ഒരു പ്രത്യേകവർഗ്ഗത്തിന്റെ മാത്രമല്ലെന്നും ജനങ്ങളുടെ ആകെയുള്ള മഹത്തായ {{hws|പാരമ്പ|പാരമ്പര്യത്തിന്റെ|hyph}}<noinclude><references/>{{ന|116}}</noinclude>
5ubol2x35pxogmzqji87atf2jwp6heg
താൾ:VairudhyatmakaBhowthikaVadam.djvu/116
106
20096
240154
237308
2026-05-03T15:24:58Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240154
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>{{hwe|ര്യത്തിന്റെ|പാരമ്പര്യത്തിന്റെ}} ഒരു ഭാഗമാണെന്നും പ്രൊല്യേത്കുൽത് (തൊഴിലാളിവർഗസംസ്കാര) വാദികൾക് മനസിലാക്കിക്കൊടുക്കാൻ ലെനിന് ഏറെ പാടുപെടേണ്ടി വന്നു.
ഇന്നലത്തേതിന്റെ തുടർചയാണ്, ഇന്നത്തേത്, നാളത്തേത് ഇന്നത്തേതിന്റെ തുടർചയും. ഭൂതത്തിൽനിന്ന് തികച്ചും സ്വതന്ത്രമായ ഒരു വർതമാനവും ഭാവിയുമില്ല. നാമിങ്ങനെ ചില കാര്യങ്ങൾ പഠിക്കുകയും ചർചിക്കുകയും ചെയ്യുന്നു എന്നതുതന്നെ അതിന്റെ തെളിവാണ്. മാർക്സിയൻ ദർശനത്തെക്കുറിച്ചും തൊഴിലാളി വർഗ്ഗത്തെക്കുറിച്ചും തെറ്റായ ധാരണകൾ മാത്രം പുലർത്തുന്ന കൂട്ടർ (കരുതിക്കൂട്ടിയും അല്ലാതെയും) പുലമ്പുന്ന പല വിഡ്ഢിത്തങ്ങളിൽ ഒന്നാണ്, നമ്മുടെ പ്രാചീന സംസ്കാരത്തിന്റെ എല്ലാ നേട്ടങ്ങളെയും അവർ നശിപ്പിക്കുമെന്ന് - അമ്പലങ്ങൾ തല്ലിത്തകർകുമത്രെ. പുസ്തകങ്ങൾ ചുട്ടുകരിക്കുമത്രെ, പഴയ ചിത്രങ്ങളും സംഗീതങ്ങളും നിഷേധിക്കുമത്രെ. എത്ര തെറ്റായ ധാരണകൾ! ഭൂതകാലത്തിന്റെ നല്ല നേട്ടങ്ങളെ ഏറ്റവും ശ്രദ്ധയോടുകൂടി കാത്തുസൂക്ഷിക്കാൻ തൊഴിലാളിവർഗത്തിനേ കഴിയൂ. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനുള്ളിൽ ശാസ്ത്രീയ സംഗീതം, ബാലെ നൃത്തം മുതലായ മുൻകാല സമൂഹങ്ങൾ വളർതിയിട്ടുള്ള കലകൾക്ക് സോവിയറ്റ് യൂണിയനിൽ ലഭിച്ച പ്രോത്സാഹനവും വളർചയും അമേരിക്കയിൽ ലഭിച്ചതുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ അത് വ്യക്തമാകുന്നുണ്ട്. പണ്ട് ഉന്നതകുലജാതർക്കും പണക്കാർക്കും മാത്രം ലഭ്യമായിരുന്ന ആ കലകൾ ഇന്ന് സോവിയറ്റ് യൂണിയനിൽ ജനകീയമായിരിക്കുന്നു. ജനങ്ങളുടെ ആസ്വാദനശേഷി വളർന്നിരിക്കുന്നു. കാരണം, ഈ കലകൾ ഒന്നും തന്നെ അന്നും നാടുവാഴികളുടെയോ ബൂർഷ്വാസികളുടെയോ മാത്രം സൃഷ്ടികളായിരുന്നില്ല. മുഴുവൻ ജനങ്ങളുടെയും സ്വത്തായിരുന്നു. എന്നാൽ മറ്റു സ്വത്തുക്കളെപ്പോലെ ഇതിനും ജന്മം കൊടുക്കാൻ മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗത്തിന് സൗകര്യമുണ്ടായിരുന്നുള്ളൂ. ആസ്വദിക്കാൻ സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല! അത് ലഭിക്കുന്നതോടെ കലകൾ പൂർവാധികം ഊർജസ്വലതയോടെ വളരുന്നു. ശാസ്ത്രങ്ങൾ വളരുന്നു. ഉൽപാദനശക്തികൾ വളരുന്നു -- എല്ലാം വളരുന്നു.
നമ്മുടെ സൗരയൂഥം രൂപം കൊണ്ടപ്പോൾ വെറും മൂലകങ്ങളും അതിലളിതങ്ങളായ ഏതാനും യൗഗികങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ വികാസത്തിലൂടെ ഭൂമുഖത്തുള്ള പദാർഥങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി; അവസാനം കാർബണിക യൗഗികങ്ങളും ജീവന്റെ പ്രാഥമികരൂപങ്ങളും ഉണ്ടായി. ലളിത ജീവരൂപങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി. ജന്തുവർഗം രൂപം കൊണ്ടു; മനുഷ്യക്കുരങ്ങുകൾ ഉണ്ടായി. അവയിൽ നിന്ന് പ്രാകൃതമനുഷ്യൻ രൂപം കൊണ്ടു. ഭാഷയും സമൂഹവും ഉണ്ടായി. പ്രാകൃത സാമൂഹ്യ വ്യവസ്ഥമാറി, അടിമത്ത, നാടുവാഴിത്ത, മുതലാളിത്ത, സോഷ്യലിസ്റ്റ് വ്യവസ്ഥകൾ ഒന്നിനൊന്ന് പിറകെയായി രൂപം കൊണ്ടു. {{hws|പുരോ|പുരോഗതി|hyph}}<noinclude><references/>{{ന|117}}</noinclude>
ssbv1gyxi8ci2hs7zdasv0z2ls1qluc
താൾ:VairudhyatmakaBhowthikaVadam.djvu/108
106
20108
240145
237283
2026-05-03T14:55:33Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240145
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>വിഷമയം തുടങ്ങിയവ - കടുത്ത അനുഭവങ്ങളിലൂടെയാണെങ്കിലും മനുഷ്യൻ നേടിയ അറിവുകളാണു്. കാലക്രമത്തിൽ മനുഷ്യൻ തന്റെ ആയുധങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങി. പ്രകൃതിയിൽനിന്നു് കിട്ടിയ കല്ലുകളെ തട്ടിയും മുട്ടിയും രൂപപ്പെടുത്തി. മഴു, ഉളി, കത്തി, സൂചി തുടങ്ങിയവയുടെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ആയുധങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ, നവീനശിലായുധങ്ങൾ ഉണ്ടാക്കാൻ, മനുഷ്യൻ പഠിച്ചു. പദാർത്ഥങ്ങളുടെ കടുപ്പം, ഭംഗുരത... തുടങ്ങിയ പല ഗുണധർമ്മങ്ങളും, ഇതിൻഫലമായി മനുഷ്യനു് പരിചിതമായി. സഹസ്രാബ്ദങ്ങളായി ഈട്ടംകൂടിവന്ന ഈ അനുഭവങ്ങളും അറിവുമാണു് പിൽക്കാലത്തു് സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഭൂമിശാസ്ത്രവും, പദാർത്ഥഗുണ ധർമ്മശാസ്ത്രവും ഒക്കെയായി രൂപാന്തരപ്പെട്ടതു്. ഇതിനിടയിൽ അത്ഭുതകരമായ ഒരു വിദ്യ മനുഷ്യൻ കണ്ടുപിടിച്ചു: കൃഷി. കയ്യിലുള്ള ഒരു പിടി ധാന്യം ഇന്നു് ഭക്ഷിക്കാതെ, കുത്തിക്കീറിയ മണ്ണിൽ വലിച്ചെറിയുകയാണെങ്കിൽ, നാളെ അതു് പത്തുപിടി ധാന്യം തരുമെന്ന കണ്ടുപിടിത്തം. ഇതു് മനുഷ്യന്റെ ജീവിതത്തിൽ അതിവിപ്ലവകരമായ മാറ്റംവരുത്തി. താരതമ്യേന ചുരുങ്ങിയ കാലയളവിനുള്ളിൽ, ആയിരം രണ്ടായിരം കൊല്ലങ്ങൾകുള്ളിൽ, നാടോടിയായിരുന്ന മനുഷ്യൻ, ഗുഹകളിൽ താമസിച്ചിരുന്ന മനുഷ്യൻ, വീടുവെച്ചു. നാടുണ്ടാക്കി, നഗരങ്ങളുണ്ടാക്കി, ഈജിപ്തിലെയും മെസപ്പൊട്ടേമിയയിലെയും ഇന്ത്യയിലെയും ചൈനയിലെയും പ്രാചീന സംസ്കാരങ്ങൾ ഉയിർകൊണ്ടു. ഈ മാറ്റത്തെ ചരിത്രകാരൻമാർ ''നവീനശിലായുഗവിപ്ലവം'' എന്നുവിളിക്കുന്നു.
ഇതു് പുതിയൊരു സാഹചര്യം സൃഷ്ടിച്ചു. ഒരാൾക്കു് അദ്ധ്വാനിച്ചാൽ തന്റെ സ്വന്തം നിലനിൽപ്പിനാവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാക്കാമെന്നു വന്നു; അതോടൊപ്പം കാർഷികായുധങ്ങൾ, വസ്ത്രം, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവ ഉണ്ടാക്കുന്നതിനും മറ്റുമായി ആളുകൾ നിയോഗിക്കപ്പെടണമെന്നും വന്നു. സമൂഹത്തിൽ തൊഴിൽവിഭജനമുണ്ടായി. ഇവയുടെ സംഘാടനത്തിനു് നേതാക്കളുണ്ടായി, പുരോഹിതൻമാരുണ്ടായി. പണ്ടൊക്കെ ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ ഒരു ഗോത്രം മറ്റേതിനെ നാമാവശേഷമാക്കാറുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവരെ തടവുകാരായി പിടിക്കുകയും അവരെകൊണ്ടു് പണിയെടുപ്പിക്കുകയും ചെയ്യുകയെന്നതു് പതിവാകാൻ തുടങ്ങി. ചില മനുഷ്യർ അടിമകളും, മറ്റുചിലർ ഉടമകളും എന്ന നില വന്നു. ഉടമകൾക്കു് ശാരീരികാദ്ധ്വാനത്തിൽ നിന്നുകിട്ടിയ മോചനം, ശാസ്ത്രവും സാങ്കേതികവിദ്യകളും ത്വരിതമായ രീതിയിൽ വളരുന്നതിനു് ഉപകരിച്ചു. മാനവസമൂഹം പ്രാകൃതവ്യവസ്ഥയിൽ നിന്നു് അടിമവ്യവസ്ഥയിലേക്കു് മുന്നേറി.
ഇവിടെ രണ്ടു കാര്യങ്ങളാണു് നാം കാണുന്നതു്. ഒന്നാമതായി, പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അറിവും അതിനെ രൂപാന്തരപ്പെടുത്തുന്നതിനുള്ള അവന്റെ കഴിവും തുടർച്ചയായി വർദ്ധിച്ചുവന്നു. ഒരു പരിധിവരെ അതു് വളർനപ്പോൾ, ഇനിയങ്ങോട്ടു് വളരണമെങ്കിൽ പഴയ സാമൂഹ്യവ്യവസ്ഥയിൽ, അതായതു് എല്ലാവരും എല്ലാ ജോലികളും ചെയ്യുന്ന ആ പ്രാകൃതവ്യവസ്ഥയിൽ<noinclude><references/>{{ന|109}}</noinclude>
ntewq8hydv4uj423q9xnsfy6sv2zhd1
താൾ:VairudhyatmakaBhowthikaVadam.djvu/93
106
20112
240129
237204
2026-05-03T13:59:52Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240129
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>{{hwe|വിധത്തിൽ|വേർതിരിക്കാനാകത്തവിധത്തിൽ}} ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കാണാം.
ഇങ്ങനെ ഒരുവശത്ത് ലളിതമായ ഒരു സംഭവമെടുത്ത് അതിന്റെ ഉള്ളറകളെ ചൂഴ്ന്ന് ചൂഴ്ന്ന് പരിശോധിക്കുന്നതുവഴി നൂറായിരം മറ്റ് സംഭവങ്ങളും അതും തമ്മിലുള്ള ബന്ധം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ഈ രീതിയിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടത്. ഇതാണ് വൈരുദ്ധ്യാത്മകരീതി. അല്ലാതെ ഓരോ സംഭവത്തെയും ഒറ്റപ്പെട്ട രീതിയിൽ അതിനെ മാത്രമായി പഠിക്കൽ അല്ല. മുതലാളിയെ ഒന്ന് കാച്ചിക്കളയാം. എങ്കിൽ പ്രശ്നം തീർന്നല്ലൊ എന്ന് വിചാരിച്ച് പുറപ്പെട്ടിട്ട് കാര്യമില്ല. മുതലാളിയല്ല, മുതലാളിത്തമാണ് പ്രശ്നം എന്ന് നമ്മൾ മനസ്സിലാക്കണം. അതെ, നമുക്ക് ചുറ്റുമുള്ള ലോകത്തെ, അതിലെ വസ്തുക്കളെയും സംഭവങ്ങളെയും യാഥാർഥ്യമായി അംഗീകരിച്ചാൽ മാത്രം പോരാ, അവക്കോരോന്നിനും മറ്റുള്ളവയോടുള്ള പരസ്പരബന്ധത്തിന്റെയും ആ ബന്ധത്തിൽ സദാ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും അടിസ്ഥാനത്തിൽ വേണം അവ പരിശോധിക്കുക. ഇത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ നിഗമനങ്ങൾ തെറ്റിപ്പോകും. നമ്മുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകും.
ഒരു ഉദാഹരണം കൂടി എടുക്കാം. നാം കടയിൽ പോയി ഒരു സാരി വാങ്ങുന്നു. അഞ്ചുമീറ്റർ നീളമുള്ള ഒരു കൈത്തറി സാരിക്ക് 38 രൂപ വില കൊടുത്തു എന്ന് കരുതുക (38 രൂപക്ക് നല്ല സാരിയൊന്നും കിട്ടില്ല. എന്തുചെയ്യാം. അത്ര പണമേ കയ്യിലുള്ളു) ഈ പണം നമുക്കെവിടെനിന്ന് കിട്ടിയതാണ്? നാം വീട്ടുപറമ്പിൽ കുറച്ച് മലക്കറി കൃഷി ചെയ്തിരുന്നു. വെണ്ടക്കയും വഴുതനങ്ങയും. അത് വിറ്റ് കിട്ടിയ പണമാണ്. ഇത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ പ്രവർത്തനമാണ്. അതിൽ ഗഹനമായി ഒന്നും കാണാൻ ഒക്കില്ല. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകൾ ഇന്നും ഇന്നലെയും പണ്ടും ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണിത്. പണ്ട് കുറച്ച് വ്യത്യാസമുണ്ടായിരുന്നു. മലക്കറി വിറ്റ് പണം മേടിച്ച് പണം കൊടുത്ത് സാരി മേടിക്കുകയല്ല പതിവ്. മലക്കറി കൊടുത്ത് ചാലിയന്റെ കയ്യിൽ നിന്ന് നേരിട്ട് തുണി വാങ്ങും. അങ്ങനെ മനുഷ്യരുടെ ഇടയിൽ ചെറിയ തോതിലുള്ള തൊഴിൽ വിഭജനം തുടങ്ങിയ കാലം മുതൽക്കുള്ളതാണ് ഈ 'ചരക്ക് കൈമാറ്റം'- അതാണിതിന് പറയുക. ഇന്ന് നാമോരോരുത്തരും ദിവസേന അസംഖ്യം തവണ ചെയ്യുന്ന ഒരു കാര്യമാണത്. അതിനെപ്പറ്റി നാം കൂടുതൽ ഒന്നും ആലോചിക്കാറില്ല. ശരി, നമുക്കിപ്പോൾ ഒന്നാലോചിച്ചു നോക്കുക:
നാം കൃഷി ചെയ്തുണ്ടാക്കിയ വെണ്ടക്കായ് കൊടുത്തപ്പോൾ (ഇടയിലുള്ള പണത്തിന്റെ കാര്യം തൽക്കാലം വിസ്മരിക്കാം.) സാരി കിട്ടി. സാരി കൊടുത്തപ്പോൾ നെയ്ത്തുകാരന് വെണ്ടക്ക കിട്ടി. വെണ്ടക്കക്കും സാരിക്കും രണ്ടിനും പൊതുവായ ഒരു ഗുണമുണ്ട്. ഒന്ന് കൊടുത്താൽ മറ്റൊന്ന് കിട്ടും. ഒന്നിനെ മറ്റൊന്നുമായി കൈമാറാം. ഇതിന് നാം പറയുന്നു, അവക്ക് ഓരോന്നിനും ഒരു 'കൈമാറ്റമൂല്യം' ഉണ്ടെന്ന്. ഈ കൈമാറ്റമൂല്യം എങ്ങനെയാണുണ്ടാകുന്നത്? കീറിപ്പറിഞ്ഞ സാരി നാം വാങ്ങില്ല. പഴകിയളിഞ്ഞ വെണ്ടക്ക<noinclude><references/>{{ന|94}}</noinclude>
4onvcclvcygnjo1cvbasubyh1ilpelq
താൾ:VairudhyatmakaBhowthikaVadam.djvu/100
106
20113
240137
237236
2026-05-03T14:27:30Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240137
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>മുകളിൽ കൊടുത്ത അപഗ്രഥനം ഇന്ന് നാം നമുക്കു ചുറ്റും കാണുന്ന യാഥാർത്ഥ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നില്ല എന്ന് കാണാൻ പ്രയാസമില്ല. കാര്യം ശരിയാണ്. കാരണം ഇന്ന് നമ്മുടെ സമൂഹത്തിൽ ശുദ്ധതൊഴിലാളികളും ശുദ്ധ മുതലാളിമാരും മാത്രമല്ല ഉള്ളത്. ഭൂവുടമകളുണ്ട്, കൃഷിക്കാരുണ്ട്, കച്ചവടക്കാരുണ്ട്, കലാകാരൻമാരുണ്ട്.... അങ്ങനെ പലരും. തങ്ങളുടെ "അദ്ധ്വാനശേഷിയല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാത്ത" തൊഴിലാളികളുമുണ്ട്. ഈ അവസാനം പറഞ്ഞവരുടെ എണ്ണമാകട്ടെ വർധിച്ചുവരികയാണുതാനും. പണ്ടുകാലത്ത്, ഏറെ പിന്നോക്കമൊന്നും പോകണ്ട നൂറോ നൂറ്റമ്പതോ കൊല്ലം മതി, ഇവരിൽ ഭൂരിപക്ഷം പേർകും കുറച്ച് ഭൂമിയും മറ്റു ചില സ്വത്തുക്കളുമുണ്ടായിരുന്നു. അപ്പോൾ മുതലാളിമാർക് ലാഭമുണ്ടാക്കാനുള്ള വകുപ്പുമുണ്ട്. ഓരോ കൂട്ടരെ ഓരോ കൂട്ടരെ ആയി പാപ്പരാക്കിക്കൊണ്ടാണ് മുതലാളിത്തം വളർനത്. ഇന്നും ആ പ്രക്രിയ തുടരുന്നുണ്ട്. നമുക്കോരോരുത്തർക്കും അനുഭവപ്പെടുന്നുമുണ്ട്. പാപ്പരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇനിയും പാപ്പരീകരിക്കപ്പെടാതെ അവശേഷിക്കുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ച്, ലാഭമുണ്ടാക്കാനുള്ള, മുതലാളിയായി നിലനിൽകാനുള്ള മുതലാളിയുടെ കഴിവ് കുറയുന്നു. അപ്പോൾ മുതലാളിമാർ തമ്മിൽ തമ്മിൽ മത്സരം വർധിക്കുന്നു. താരതമ്യേന കഴിവു കുറഞ്ഞ മുതലാളിമാർ തകരുന്നു. അവരെ തകർതുകൊണ്ടല്ലാതെ, മറ്റൂള്ള മുതലാളിമാർക്, അതായത് മുതലാളിത്തത്തിനു തന്നെ നിലനിൽകാനാവില്ല. ഓരോ രാജ്യത്തിനുമകത്തെ കുത്തകകളുടെയും ലോകമാകെ എടുക്കുമ്പോൾ സാമ്രാജ്യത്വത്തിന്റെയും വളർച കാണിക്കുന്നത് ഈ പ്രതിഭാസത്തെയാണ്. അതുപോലെ മുതലാളിമാർക് വളരണമെങ്കിൽ പണി എടുപ്പിക്കാൻ തൊഴിലാളികളെ കിട്ടണം; അസംസ്കൃതപദാർത്ഥങ്ങളും വെള്ളം, ഭൂമി മുതലായവയും അവരുടെ വരുതിയിൽ വരണം. കൃഷിക്കാരും ജൻമിമാരും കുടിയാൻമാരും അവരുടെ ഭൂമികളിൽ പണിയെടുക്കുന്ന തൊഴിലാളികളും മുതലാളിയുടെ കൂടെ പണിക്ക് വരില്ല, കാർഷികമേഖലയിൽ മാറ്റം വരുത്തുകയും ജൻമിമാരെ ഇല്ലാതാക്കി ഭൂമിയെയും ഒരു ക്രയവിക്രയച്ചരക്കാക്കി മാറ്റുകയും കൂടുതൽ കൂടുതൽ ആളുകളെ കാർഷികരംഗത്തുനിന്നും മോചിപ്പിക്കുകയും ചെയ്യേണ്ടത് മുതലാളിത്തത്തിന്റെ വളർചക്ക് ആവശ്യമാണ്. ഇതാണ് 15-16 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്നത്; കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്ത് ഇന്ത്യയിലും നടന്നത്. ഭൂമി നഷ്ടപ്പെട്ടും പരമ്പരാഗത തൊഴിൽ നഷ്ടപ്പെട്ടും കമ്പനിപ്പണിക്കാരായിത്തീർന നുറ്റുക്കണക്കിനുപേരെ നമുക്കോരോരുത്തർകും ഓർമിക്കാൻ കഴിയും. തനിക്കുള്ളത് നഷ്ടപ്പെടുന്നതിനെ എല്ലാവരും ചെറുക്കും. അത്തരം ചെറുത്തുനിൽപുകളും സംഘട്ടനങ്ങളും ധാരാളം നടന്നിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും എത്രയെത്ര കർഷക കലാപങ്ങൾ നടന്നിട്ടുണ്ട്. തൊഴിലാളികളുടെ സമരങ്ങളാണെങ്കിലോ, അതിന് കയ്യും കണക്കുമില്ല.
അങ്ങനെ മുതലാളിയും തൊഴിലാളിയും തമ്മിൽ പരിഹരിക്കാനാവാത്ത ഒരു വൈരുധ്യം കാണാം. അതേ സമയം ഒരു കൂട്ടരില്ലാതെ മറ്റേ കൂട്ടർക് {{hws|നില|നിലനിൽപില്ലതാനും|hyph}}<noinclude><references/>{{ന|101}}</noinclude>
3ksvtcwss1k16uxd4p5d4zlyccqq0gp
താൾ:VairudhyatmakaBhowthikaVadam.djvu/99
106
20115
240136
172145
2026-05-03T14:23:07Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240136
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}</noinclude>ഇപ്പോഴത്തെ പരിശോധനക്ക് സമൂഹത്തെയാകെ രണ്ടേ രണ്ട് ഗ്രൂപ്പുമാത്രമായി-മുതലാളിമാരും തൊഴിലാളികളും മാത്രമായി- വേർതിരിക്കാം. മുതലാളിമാരുടെ കയ്യിൽ തുടക്കത്തിൽ കുറെ യന്ത്രങ്ങളും കുറെ അസംസ്കൃത പദാർത്ഥങ്ങളുമുണ്ട്. തൊഴിലാളികളെ കൂലിക്ക് നിർതി ഇവയുപയോഗിച്ച് അവർ ചരക്കുകളുണ്ടാക്കുന്നു. യന്ത്രങ്ങളും അസംസ്കൃതപദാർത്ഥങ്ങളും മുഴുവൻ 'മുതലാളിസമൂഹ'ത്തിന്റെയാണ്. ആയതിനാൽ അവയ്ക്ക് തൽക്കാലം പ്രത്യേകമായി വില കൊടുക്കേണ്ടതില്ല എന്നു കരുതാം. മുതലാളിമാർ തമ്മിൽ തമ്മിലുള്ള അഡ്ജസ്റ്റുമെന്റിന്റെ പ്രശ്നം മാത്രമേയുള്ളൂ. തൽകാലത്തേക്ക് ചരക്കുണ്ടാക്കുന്നതിൽ മുതലാളിക്കുള്ള ചെലവ് കൂലിച്ചെലവ് മാത്രമാണെന്ന് കരുതാം. എല്ലാ തൊഴിലാളികളും കൂടി ഒരുനൂറൂ യൂണിറ്റ് ചരക്കുകൾ -എല്ലാ തരത്തിലും പെട്ടവ- ഉണ്ടാക്കുന്നു എന്ന് കരുതുക. കൂലിയായി മുതലാളിമാർ തൊഴിലാളികൾക്ക് 100 യൂണിറ്റ് പണം നൽകുന്നു എന്നും കരുതുക. അതുകൊണ്ടുവേണം തൊഴിലാളികൾക്ക് നിത്യവൃത്തി കഴിയുവാൻ, അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുവാൻ. തൊഴിലാളികൾ ഉണ്ടാക്കിയ 100 യൂണിറ്റ് ചരക്കുകളുടേയും ഉടമസ്ഥർ മുതലാളിമാരാണ്. അരിയും തുണിയും മരുന്നുമൊക്കെ ഓരോരോ മുതലാളിയുടെ വകയാണ്. അതിലെ വളരെ ചെറിയ ഒരു ശതമാനമേ അവർക്ക് സ്വന്തം ഉപയോഗത്തിന് ആവശ്യമുള്ളൂ. അവർക്ക് വേണ്ടത് ലാഭമാണ്. തങ്ങൾ ചെലവാക്കിയതിനേക്കാൾ കൂടുതൽ പണം. അതാണല്ലൊ മുതലാളിമാരുടേയും മുതലാളിത്തത്തിന്റെയും മൗലികസ്വഭാവം. എങ്ങനെയാണവർക്ക് പണം കിട്ടുന്നത്? ഇറക്കിയതിനേക്കാൾ കൂടുതൽ പണം കിട്ടുന്നത്? ചരക്കുകൾ വില്ക്കണം. എത്ര പണത്തിന് വിൽക്കണം. 10 ശതമാനം ലാഭം കിട്ടണം എന്നുവെക്കുക. എങ്കിൽ 110 യൂണിറ്റ് പണം കിട്ടണം. ആർകാണ് വിൽകുക, ആരാണ് വാങ്ങുക? തൊഴിലാളികൾ (നാം നേരത്തെ തന്നെ പറഞ്ഞല്ലൊ തൊഴിലാളികളും മുതലാളികളും മാത്രമെ ഉള്ളു സമൂഹത്തിൽ എന്ന്). അപ്പോൾ തൊഴിലാളികൾ 110 യൂണിറ്റ് പണംകൊടുത്ത് ഇവ വാങ്ങണം. എവിടെനിന്നാണ് തൊഴിലാളികൾക്ക് പണം കിട്ടുന്നത്? മുതലാളി നൽകിയ കൂലിയിൽനിന്ന്. അതെത്രയാണ് നൽകിയിട്ടുള്ളത്? 100 യൂണിറ്റ്. പിന്നെ എങ്ങനെ അവർ 110 യൂണിറ്റ് പണം മുതലാളിമാർക് കൊടുക്കും? കൊടുക്കാൻ പറ്റില്ല. അപ്പോൾ മുതലാളിമാർക് എങ്ങനെ ലാഭം ഉണ്ടാകും? ഉണ്ടാക്കാൻ പറ്റില്ല. മുതലാളിത്തത്തിലെ അടിസ്ഥാനപരമായ ഒരു വൈരുധ്യമാണിത്, ആഭ്യന്തരമായ ഒരു വൈരുധ്യം. മുതലാളിക്ക് ലാഭം സാക്ഷാത്കരിക്കാൻ പറ്റുന്നതല്ല. മുതലാളിത്തത്തിന്റെ മൗലിക സ്വഭാവത്തിൽ നിന്നുതന്നെ ഉദ്ഭവിക്കുന്ന ഈ വൈരുധ്യം മുതലാളിയും തൊഴിലാളിയുമായുള്ള കാലത്തോളം നിലനിൽകും. അതിനാൽ ചരക്കുകൾ സ്വന്തം ആവശ്യങ്ങൾകുവേണ്ടി ധൂർതമായി ഉപയോഗിച്ചുകൊണ്ട്, ധൂർത് കൂട്ടിക്കൊണ്ട്, ലാഭം സാക്ഷാത്കരിക്കാൻ മുതലാളിമാർ ശ്രമിക്കുന്നു. നമുക്കുചുറ്റും കാണാവുന്ന കാര്യമാണിത്. എന്നാൽ ഇതുകൊണ്ട് മുതലാളിത്തം ശക്തിപ്പെടുകയില്ല. തളരുകയേ ഉള്ളൂ. കാരണം, ഉല്പാദനം വർധിപ്പിച്ചുകൊണ്ടു വന്നാലെ മുതലാളിത്തം വളരുകയുള്ളു.<noinclude><references/>{{ന|100}}</noinclude>
cfxik71zss9qquprb10vuysnsyf4s5g
താൾ:VairudhyatmakaBhowthikaVadam.djvu/94
106
20119
240130
237205
2026-05-03T14:03:01Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240130
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>നാം വാങ്ങില്ല. അവ ഉപയോഗിക്കാൻ പറ്റില്ല. അപ്പോൾ സാധനങ്ങളുടെ, ചരക്കുകളുടെ, കൈമാറ്റം നടക്കണമെങ്കിൽ ആ ചരക്കുകൾ നമ്മുടെ, എന്തെങ്കിലും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. അവയ്ക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടായിരിക്കണം. സാങ്കേതികമായി പറയുമ്പോൾ അവയ്ക്ക് 'ഉപയോഗമൂല്യം' ഉണ്ടായിരിക്കണം. നല്ലത്. കിണറ്റിലെ വെള്ളം നമുക്ക് അത്യാവശ്യമാണ്. അതിന് ഉപയോഗമൂല്യമുണ്ട്. അതുകൊടുത്താൽ വല്ലവരും സാരി തരുമോ? വെണ്ടക്ക തരുമോ? സാധാരണ സന്ദർഭത്തിൽ തരില്ല. വെറുതെ കിട്ടുന്നതാണ് വെള്ളവും വായുവുമെല്ലാം. (ചില സന്ദർഭങ്ങളിൽ അവയ്കും മൂല്യമുണ്ടാകും)
അപ്പോൾ ചരക്കുകൈമാറ്റം നടക്കണമെങ്കിൽ അവയ്ക്ക് ഉപയോഗമൂല്യം ഉണ്ടായിരിക്കണം. അവയ്ക്ക് കൈമാറ്റമൂല്യം ഉണ്ടായിരിക്കണം.
ശരി, ഉപയോഗമൂല്യമുണ്ടായിട്ടും ചിലതിന് കൈമാറ്റമൂല്യം ഇല്ലാത്തതിന് എന്താ കാരണം? അവ വെറുതേ കിട്ടുന്നതാണ്, എന്നുവെച്ചാൽ അവ ലഭ്യമാക്കാൻ നാമാരും പണിയെടുക്കേണ്ടതില്ല. അദ്ധ്വാനിക്കേണ്ടതില്ല. അപ്പോൾ പണിയെടുത്ത്, അദ്ധ്വാനിച്ച് ഉണ്ടാകുന്നവക്കേ കൈമാറ്റമൂല്യമുണ്ടാകൂ. മൂല്യത്തിന്റെ നിദാനം അദ്ധ്വാനമാണ്.
ചരക്കുകൾക്ക് ഉപയോഗമൂല്യമുണ്ട്, കൈമാറ്റമൂല്യമുണ്ട്, അവയിൽ അധ്വാനം ഉള്ളടങ്ങിയിട്ടുണ്ട്. പക്ഷേ, ഇനിയും പ്രശ്നമുണ്ട്. ഇത്ര വെണ്ടക്കക്ക് ഒരു സാരി എന്നു പറയുന്നു. എന്താണ് അടിസ്ഥാനം? ഒരു സാരിയുണ്ടാക്കാൻ നെയ്ത്തുകാരൻ ഇത്ര സമയം ചെലവഴിച്ചു, വെണ്ടക്ക കൃഷി ചെയ്തുണ്ടാക്കാൻ നാം ഇത്രസമയം ചെലവഴിച്ചു, എന്നു നോക്കി അതിൽ നിന്ന് ഒരു സാരിക്ക് ഇത്ര വെണ്ടക്ക എന്നു കണക്കാക്കുന്നു. അധ്വാനത്തിന്റെ അളവ്, സാമാന്യമായി, അധ്വാന സമയമാണ്. പക്ഷേ, നെയ്ത്തുകാരന്റെ അധ്വാനം നെയ്ത്താണ്, നമ്മുടേത് കിളയ്ക്കലാണ്. തികച്ചും രണ്ടുതരത്തിലുള്ള അധ്വാനം. ആ വ്യത്യാസം തൽക്കാലും നാം മറക്കുകയാണ്. 'അധ്വാനം' എന്ന് സാമാന്യമായി പറയുകയാണ്. 'അമൂർത്തമായ അധ്വാനം'
അതിനിടയിൽ മറ്റൊരു സംശയം. നമ്മുടെ അധ്വാനം ചെല്ലാത്തതിന് കൈമാറ്റമൂല്യമില്ലെന്നു പറഞ്ഞു. എങ്കിൽ പിന്നെ കൃഷിഭൂമിക്കും പറമ്പിനും മൂല്യമുണ്ടാകുന്നതെങ്ങനെ? ചില കൃഷിഭൂമിക്ക് 'ദേഹണ്ഡ' മൂല്യമുണ്ട്, നാമതിൽ കൃഷി ചെയ്ത് സാധനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മറ്റു പലതിനും ഇല്ല എങ്കിലും ചിലർ അവ കയ്യടക്കി ഇല്ലാത്ത മൂല്യം കൈക്കലാക്കുന്നു. അതുപോകട്ടെ, ഇങ്ങനെ പോയാൽ നമ്മുടെ ചർച്ച അവസാനിക്കില്ല. എന്തേ നാം ചെയ്തത്‍ ? വെറും സാധാരണമായ ചരക്കുകൈമാറ്റം, ഒന്നു പരിശോധിച്ചപ്പോൾ അതിൽ നിന്ന് കൈമാറ്റമൂല്യം, വിനിമയമൂല്യം, പ്രത്യേകങ്ങളായ അധ്വാനം, സാമാന്യമായ അഥവാ അമൂർത്തമായ അധ്വാനം അങ്ങനെ പലതും നാം കണ്ടു. ഈ അപഗ്രഥനം കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിയാൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അതിലൂടെ വെളിവാകും. മനുഷ്യ സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം മുഴുവൻ ഈ അപഗ്രഥനത്തിലൂടെ അനാവരണം ചെയ്യാനാകും. അങ്ങനെ ലളിതത്തിൽ
<noinclude><references/>{{ന|95}}</div></noinclude><noinclude><references/>{{ന|???}}</noinclude>
tv9mnjphwp12gnmx2x05nm1ixdhnkcc
താൾ:VairudhyatmakaBhowthikaVadam.djvu/107
106
20122
240144
237254
2026-05-03T14:52:00Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
240144
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" />{{വ|[[വൈരുധ്യാത്മക ഭൗതികവാദം]]}}{{വ|[[രചയിതാവ്:എം.പി. പരമേശ്വരൻ|എം പി പരമേശ്വരൻ]]}}</noinclude>ആവർത്തനസ്വഭാവമുണ്ടെങ്കിലും നീണ്ട കാലയളവിൽ ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാവധാനത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ചില സന്ദർഭങ്ങളിൽ ഒരു ദിവസം കൊണ്ടോ ഏതാനും ദിവസങ്ങൾക്കുള്ളിലോ ഗണ്യമായ മാറ്റം വന്നു എന്നു വരാം. സാധാരണയായി നമ്മുടെ സ്ത്രീകളുടെ കാര്യത്തിൽ വിവാഹം ഇത്തരമൊരു സന്ദർഭമാണ്. ആദ്യത്തെ കുഞ്ഞിന്റെ പ്രസവം നിസംശയമായും മറ്റൊരു സന്ദർഭമാണ്. അതേവരെയുണ്ടായിരുന്ന ദൈനികവൃത്തിയിൽ നിന്ന് ഗണ്യമായ, പൊടുന്നനെയുള്ള ഒരു മാറ്റം കാണാം. കന്യകയിൽ നിന്ന് ഭാര്യയിലേയ്ക്കും ഭാര്യയിൽ നിന്ന് അമ്മയിലേയ്ക്കുമുള്ള മാറ്റങ്ങൾ, ബാല്യത്തിൽനിന്ന് യുവത്വത്തിലേക്കോ യുവത്വത്തിൽനിന്ന് വാർധക്യത്തിലേയ്ക്കോ ഉള്ള മാറ്റങ്ങൾ പോലല്ല. രണ്ടാമതു പറഞ്ഞത് സാവകാശത്തിലുള്ള മാറ്റമാണ്. ആദ്യത്തേത് താരതമ്യേന പെട്ടെന്ന് സംഭവിച്ച പോലെ, അതിവേഗത്തിൽ സംഭവിച്ചപോലെയാണ്. ശരിക്കും ഗുണാത്മകമായ ഒരു മാറ്റമാണത്.
നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, രാജ്യങ്ങളുടെ ചരിത്രത്തിലും മാനവസമൂഹത്തിന്റെ ചരിത്രത്തിലും പ്രകൃതി പ്രതിഭാസങ്ങളിലും ഒക്കെ ഇത്തരം മാറ്റങ്ങൾ കാണാം.
വാനരനിൽനിന്ന് നരനായി മാറിക്കഴിഞ്ഞിട്ടേ ഉള്ളൂ; വാലുപോയി, നാക്കുവളർന്നു. കൈപരന്നു... അക്കാലത്ത് പ്രാകൃതശിലായുധങ്ങളും മരക്കമ്പുകളും ഉപയോഗിച്ച് ജന്തുക്കളെ വേട്ടയാടിയും ഫലമൂലാദികൾ പറിച്ചുതിന്നും മനുഷ്യർ ജീവിച്ചു. അന്നൊക്കെ ചുറ്റും എവിടെ തിരിഞ്ഞു നോക്കിയാലും കിട്ടുന്ന കല്ലും കമ്പും മാത്രമായിരുന്നു മനുഷ്യന്റെ ആയുധങ്ങൾ. അവൻ ഉല്പാദകനായി കഴിഞ്ഞിട്ടില്ല. സമ്പാദകനേ ആയിട്ടുള്ളൂ. വേട്ടയാടലും വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടാതെ സ്വയം രക്ഷിക്കലുമാണ് അന്നത്തെ ജീവിതത്തിന്റെ കാതൽ. കൂട്ടായി ഇരതേടും, കിട്ടിയത് കൂട്ടായി ഭക്ഷിക്കും, കൂട്ടായി ഇണ ചേരും. അങ്ങനെ പോയി അന്നത്തെ ജീവിതം. ഇന്നത്തെ പോലെ സാമൂഹ്യമായ കീഴ്മേലുകളോ, ഉൽപാദന ഉപകരണങ്ങളുടെ ഉടമസ്ഥതയൂടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവോ അന്നുണ്ടായിരുന്നില്ല. ഇക്കാലത്തെ സാമൂഹ്യവ്യവസ്ഥയെ പ്രാകൃത സാമൂഹ്യവ്യവസ്ഥ എന്നു വിളിക്കാം.
മനുഷ്യർ എത്രകാലം ഇങ്ങനെ ജീവിച്ചു എന്ന് കൃത്യമായി പറയുക വയ്യ. ഏതാണ്ട് 8000 കൊല്ലം മുമ്പുവരെ ഏതാണ്ട് ഈ വിധത്തിലാണ് മനുഷ്യൻ ജീവിച്ചിരുന്നത്. ജീവിക്കുക എന്ന പ്രക്രിയയിലൂടെ തന്നെ മനുഷ്യൻ തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പല വിധത്തിലുള്ള അറിവ് സമ്പാദിച്ചു. ഫലമൂലാദികളുടെ സംഭരണം, സസ്യങ്ങളുടെ ജീവിതചക്രം, കാലാവസ്ഥയും അതും തമ്മിലുള്ള ബന്ധം തുടങ്ങിയവയും വേട്ടയാടൽ, ജന്തുക്കളുടെ ജീവിതക്രമം, പുനരുല്പാദനം തുടങ്ങിയവയും മനുഷ്യന് പരിചിതമാക്കി. 15000 കൊല്ലം പഴക്കമുള്ള ഗുഹാചിത്രങ്ങൾ, ജന്തുക്കളുടെ ശരീരശാസ്ത്രത്തിൽ മനുഷ്യൻ നേടിയ അറിവിന്റെ തെളിവു തരുന്നു. അതുപോലെ ഇന്നയിന്ന ഫലങ്ങൾ, വേരുകൾ, ധാന്യങ്ങൾ, ഇലകൾ ഒക്കെ ഭക്ഷ്യയോഗ്യം. മറ്റു ചിലവ<noinclude><references/>{{ന|???}}</noinclude>
hvm24tdp7ha4kkv4unqhlb0g03sih8s
താൾ:Malayalathile Pazhaya pattukal 1917.pdf/52
106
38202
240163
164307
2026-05-03T18:02:32Z
ചെങ്കുട്ടുവൻ
8804
240163
proofread-page
text/x-wiki
<noinclude><pagequality level="1" user="15053 sarvajana" />{{center| ൩൭}}</noinclude><poem>
ചെമ്മേ സന്തതിയുണ്ടാകണമിന്നു
അമ്മചൊന്നതു കേട്ടംബികതാനും
അംഗം പുണരുവാൻ ചെന്നൊരുനേരം
കഷ്ടമായ രൂപവേഷ്ടിതംകണ്ടും.
ദൃഷ്ടിയടച്ചു മെയ് പുണൎന്നമൂലം
പെട്ടന്നംബികയിലുളവായ്‌വന്നു
ദൃഷ്ടിവിഹീനനായ് ധൃതരാഷ്ട്രൻതാൻ
അംബാലികതന്റെ ഭവനേചെന്നു
അന്നുമുനിരൂപവിഹിനനായി
ഗാത്രെകൃമിരക്താതികളെക്കണ്ടു.
നേത്രകൌതുകം വരാഞ്ഞതുമൂലം
സൂത്രമതിനെന്തെന്നോൎത്തവൾതന്റെ
ഗാത്രമൊരു വസ്രംകൊണ്ടു വേഷ്ടിച്ചു
അംബാലികയുമായ്പുണൎന്നമൂലം
അംബാലികയിലുണ്ടായിതു പാണ്ഡു
സത്യവതീ മാതാവിങ്ങനെകണ്ടു
സത്യപതി തന്നോടിങ്ങനെചൊല്ലി
പുത്രാ കേൾക്കുനീയിന്നിവിടെ ചെയ്ത
വിക്രമങ്ങളേറ്റം വിചിത്രമായി
പെട്ടെന്നംബികയിലുളവായപ്പോൾ
ദൃഷ്ടിവിഹീനനായുള്ളൊരു പുത്രൻ
അംബാലികതന്നിലുളവായ്‌വന്നു
അംഗവിഹീനനായുള്ളൊരു പാണ്ഡു
തത്വകാലജ്ഞാനനിരതനായി
ഉൾപ്പൂതെളിഞ്ഞൊന്നു നൾകുകനീയും
അമ്മചൊന്നതുപോൽ ചൊന്നൊരുനേരം
അമ്മാമുനിപിന്നെദാസിയായുള്ള
അമ്മാനിനിയുമായ്പുണൎന്നമൂലം
മൂന്നാമതാദാസി മണിയിൽനിന്നു
ഉണ്ടായ് വിദുരനെന്നൊരു തനുജൻ
അല്ലലൊഴിഞ്ഞെല്ലാവരുമൊന്നിച്ചു.
</poem><noinclude><references/>{{WSDC2014School}}</noinclude>
sit8tldu3nqmotvhb14r1w4080z8qnf
താൾ:Janakeeyasasthra prastanam.pdf/33
106
80970
240175
239605
2026-05-04T08:16:21Z
Shajiarikkad
1345
240175
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സിന്) ഒരു കത്തയച്ചു. ഇതിന് പ്രത്യേകമായിത്തന്നെ ഒരു സംവിധാനമുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി മുഹമ്മദ്കോയയുമായി ബന്ധപ്പെട്ടാൽ മതിയെന്നും കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു. 1968 സെപ്തംബറിൽ അങ്ങനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കപ്പെട്ടു. പരിഷത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്ന എൻ.വി.കൃഷ്ണവാരിയർ പ്രഥമ
ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. ആയിടയ്ക്കാണ് പരിഷത്തിന്റെ അഞ്ചാം വാർഷികം തിരുവനന്തപുരത്തുവച്ചു നടക്കുന്നത്. അന്തരിച്ച ഡോ.എസ്.പരമേശ്വരൻ (ഗണിതാധ്യാപകൻ) ആയിരുന്നു മുഖ്യകാർമികൻ. ആ സന്ദർഭത്തിൽ അവർ പ്രസിദ്ധീകരിച്ച സുവനീർ, ഏറെ കനപ്പെട്ട ഒന്നാണ്. പരിഷത്തിന്റെ ആദ്യത്തെ വാർഷിക സുവനീറും അതു തന്നെ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച് താമസിയാതെതന്നെ അത് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് എൻ. വി.ക്ക് അയച്ചു കൊടുത്തു. വിവിധ വിജ്ഞാനശാഖകളിലും ഉപശാഖകളിലും വ്യത്യസ്ത തലങ്ങളിലുമായി ഏതാണ്ട് 5000 പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഒരു രൂപരേഖ ആയിരുന്നു അത്. ദാ വരുന്നു എൻ.വിയുടെ മറുപടി. പ്ലാനൊക്കെ കേമം! ആർ ചെയ്യും? ഇവിടെ സാങ്കേതിക (എൻജിനീയറിങ്ങ്) വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ട്. വന്നു കൂടെ? ചെയ്തുകൂടെ?
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിന് എനിക്ക് വിരോധമുണ്ടായിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരുന്ന ഗവേഷണങ്ങൾ തികച്ചും ഉപരിപ്ലവങ്ങളായിരുന്നു. ആണവോർജത്തിന്റെ പരിമിതികൾ കുറച്ചൊക്കെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. കേരള സർക്കാർ ഔപചാരികമായി ആവശ്യപ്പെടുകയും ഡിപ്പാർട്ട്മെന്റ് വിട്ടുകൊടുക്കാൻ തയ്യാറാവുകയും ആണെങ്കിൽ വരാൻ തയ്യാറാണെന്ന് എൻ.വി.ക്ക് എഴുതി. അതനുസരിച്ച് കേരള ഗവൺമെന്റ് ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് സസന്തോഷം അവരുടെ അപേക്ഷ സ്വീകരിച്ചു. മൂന്നു നാല് ആഴ്ചക്കുള്ളിൽ റിലീവിങ്ങ് ഓർഡർ കിട്ടി. 1969 മാർച്ചിൽ ഞാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെവച്ചാണ് സി.പി.നാരായണനെ ഞാൻ ആദ്യമായി കാണുന്നത്. അതിന് മുമ്പ് ''യുവഭാവന'' എന്ന ആനുകാലികത്തിന് ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്.
ആയിടയ്ക്ക് പി.ടി.ബിയും തിരുവനന്തപുരത്തെത്തിച്ചേർന്നു, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്ററായി ചാർജെടുത്തുകൊണ്ട്. പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ചുകൊണ്ടുള്ള വലിയൊരു മുന്നേറ്റത്തിന് ഇത് കളമൊരുക്കി. തിരുവനന്തപുരം പരിഷത്ത് പ്രവർത്തനത്തിന്റെ മർമ കേന്ദ്രമായിത്തീർന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്തിരുന്ന പല കാര്യങ്ങളും ഔപചാരിക പ്രവർത്തനത്തിന്റെ ഭാഗമായിത്തീർന്നു.<noinclude></noinclude>
1vn742nawl7z8s2blo8htken26lo2cf
താൾ:Janakeeyasasthra prastanam.pdf/25
106
80997
240166
239399
2026-05-04T03:47:37Z
Shajiarikkad
1345
240166
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>സമിതി അൽപ്പായുസ്സായിരുന്നു.
1962 സെപ്തംബറിൽ കോഴിക്കോട് ദേവഗിരി കോളേജിൽ വച്ചു നടന്ന ഒരു സെമിനാറും ശാസ്ത്രപ്രദർശനവും ആയിരുന്നു പരിഷത്തിന്റെ ആദ്യ പ്രവർത്തനം. അവിടെവച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നതിന് ഭരണഘടനയോ മറ്റു നിയമകരൂപമോ ഉണ്ടായിരുന്നില്ല. അതൊക്കെ ഉണ്ടാകാൻ പിന്നീട് അഞ്ചുകൊല്ലമെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30ൽ പരം ശാസ്ത്രലേഖകരാണ് അതിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞവർക്കു പുറമേ, എൻ.വി, സി.പി.നാരായണൻ, എം.സി. നമ്പൂതിരിപ്പാട്, എം.എൻ. സുബ്രഹ്മണ്യൻ, യു.കെ.ഗോപാലൻ മുതലായവരും സ്ഥാപകാംഗങ്ങളുടെ കൂട്ടത്തിൽപ്പെടും. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലുമായി നടത്തിയ ഏതാനും സിമ്പോസിയങ്ങളും സെമിനാറുകളും മാത്രമാണ് അടുത്ത മൂന്ന് നാലു വർഷത്തിൽ സംഘടനയ്ക്ക് ചെയ്യാൻ കഴിഞ്ഞത്. പ്രസിഡണ്ടായിരുന്ന ഡോ.ഭാസ്കരൻനായരോ വൈസ് പ്രസിഡന്റായിരുന്ന എൻ.വി.യോ, അടിയോടിയോ, നരേന്ദ്രനാഥോ ആരും തന്നെ ജനകീയസംഘാടകർ എന്നത് പോകട്ടെ, വെറും സംഘാടകർ കൂടി ആയിരുന്നില്ല. ശാസ്ത്രലേഖനങ്ങൾക്കായി ഒരു പംക്തി നീക്കിവയ്ക്കണമെന്ന് അവരുടെ അഭ്യർഥനയെ പത്ര പ്രസാധകർ ചെവിക്കൊണ്ടതുമില്ല. അതിനിടയ്ക്ക് അടിയോടി Ph.D പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോയി. പി.ടി.ബി. സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ശാസ്ത്രസാഹിത്യകാരന്മാരുടെ സംഘടന എന്ന കാഴ്ചപ്പാട്, ശാസ്ത്രപ്രചാരണത്തിനും ജനങ്ങൾക്കിടയിൽ ശാസ്ത്രബോധം വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന കാഴ്ചപ്പാടിന് പതുക്കെപ്പതുക്കെ വഴിമാറിക്കൊടുത്തു. 1965 അവസാനത്തോടെയാണ് നിർണായകമായ മറ്റൊരു ധാര അതിനോടു കൂടിച്ചേർന്നത്. തുടക്കത്തിൽ അതൊരു 'ധാര' ആയിരുന്നില്ല, ഒരു വ്യക്തി മാത്രമായിരുന്നു.
ആ കഥയുടെ ആരംഭം മോസ്കോവിൽനിന്നാണ്. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ Ph.Dക്ക് പഠിക്കുകയായിരുന്നു ഈ ലേഖകൻ. 'അൽപ്പസ്വൽപ്പം' എഴുത്തിന്റെ അസ്ഖിത ഉണ്ടായിരുന്നു. മോസ്കോവിലേക്ക് പഠനത്തിനുപോകുന്നതിനുമുമ്പുതന്നെ ''സ്ഥാനീയങ്ങളും തേജോദ്ഗിരണവും'' എന്നൊരു പുസ്തകം എഴുതുകയും അതിന് കേന്ദ്രഗവൺമെന്റിന്റെ അവാർഡ് ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. മോസ്കോവിൽ നിന്നും മാതൃഭൂമിയിലേക്ക് "മടങ്ങർളി, മോസ്കോ' എന്ന പേരിൽ ഇടക്കിടയ്ക്ക് ശാസ്ത്ര സംബന്ധമായ ലേഖനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
1964 ഡിസംബർ 31 അർധരാത്രി. പവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻ വിദ്യാർഥികൾ നവവത്സരത്തിന്റെ ആഗമനം ആഘോഷിക്കുകയായിരുന്നു. ഒരു ഗ്ലാസ് ബ്ലഡിമേരി (വോഡ്കയും തക്കാളിനീരും ചേർത്തുള്ള കോക്ടെയ്ൽ) അകത്തുചെല്ലുമ്പോൾ ആളുകൾ വിശാലഹൃദയരായിത്തീരുന്നു, പൊതുജ<noinclude></noinclude>
kuauvufogh9ymx8cnvcb631jhflgt0v
താൾ:Janakeeyasasthra prastanam.pdf/24
106
81008
240164
239542
2026-05-04T03:16:09Z
Shajiarikkad
1345
240164
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>ത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിനു രൂപം നൽകിയത്. പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക സെക്രട്ടറി അടിയോടി സ്ഥാപനവേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൽ ഇങ്ങനെ എഴുതിയിരുന്നു.
{{left margin|2em|“സംഘടിതമായ പ്രവർത്തനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർപോലും ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചയ്ക്കുവേണ്ടി നിഷ്കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനും ഏർപ്പാടുകൾ ഉണ്ടാക്കുക, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക, വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു “Who is who' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപ്പരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണവിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പരധാരണയും വളർത്തുക. ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വച്ചിട്ടുള്ള കാര്യങ്ങൾ." (1968ലെ സുവനീർ പേജ്-2)}}
അങ്ങനെ എഴുത്തുകാരുടെ ഒരു പ്രൊഫഷണൽ സംഘടന, ഒരു ട്രേഡ് യൂണിയൻ, എന്ന നിലയിലാണ് പരിഷത്ത് രൂപപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി, 1957ൽ ശാസ്ത്രസാഹിത്യ സമിതിക്ക് രൂപം നൽകിയവർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരുന്നു. അമൂർത്തരൂപത്തിലാണെങ്കിലും ശാസ്ത്രത്തിന്റെ സാമൂഹിക ധർമങ്ങളെക്കുറിച്ച് അവർ ബോധവത്തുക്കളായിരുന്നു (ഒരു കാര്യം ശ്രദ്ധേയമാണ്. സമിതിയുടെയും പരിഷത്തിന്റെയും സ്ഥാപകരിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം മറികടക്കാൻ പിൽക്കാലത്ത് ഏറെ ശ്രമം നടത്തിയെങ്കിലും, നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അതിരിക്കട്ടെ). നേരത്തെപറഞ്ഞപോലെ<noinclude></noinclude>
jx8fkt1bigmvumghx0lvg14epl0o17g
താൾ:Janakeeyasasthra prastanam.pdf/26
106
81015
240167
239544
2026-05-04T04:07:06Z
Shajiarikkad
1345
240167
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>നസേവന തൽപ്പരരായിത്തീരുന്നു. ഇന്ത്യയിൽ മടങ്ങിച്ചെന്ന ശേഷം ഉപജീവനത്തൊഴിലിനു പുറമേ ജനസേവനത്തിനായി മറ്റെന്തു ചെയ്യാം എന്നതായിരുന്നു ചർച്ച. നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം മോശമാണ്, ഇന്ത്യ പുരോഗമിക്കണമെങ്കിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാകണം. അതിനായി ശ്രമിക്കാം. ഇലക്ട്രിക്കൽ എൻജിനീയർ തന്നെ അതിന് നേതൃത്വം നൽകുന്നത് നന്നായിരിക്കും... ഇങ്ങനെ പോയി ഒരു ചർച്ചാധാര.
ഞങ്ങൾ വേറെ ചിലർ - ഞാൻ, വൈ.വി.എൻ.റാവു, ശ്രീധർ ഭട്ട് തുടങ്ങിയ ചിലർ മറ്റൊരു ധാരയിലായിരുന്നു. റഷ്യയിൽ അക്കാലത്ത് ലഭ്യമായ കടുംശാസ്ത്രപുസ്തകങ്ങളും സാമാന്യശാസ്ത്രപുസ്തകങ്ങളും അളവറ്റതായിരുന്നു. റഷ്യൻ ഭാഷയിൽ മാത്രമല്ല, മറ്റു 14 ദേശീയഭാഷകളിലും. അർമേനിയ, ഉസ്ബെക്കിസ്താൻ, കസഖ്സ്താൻ, തജിക്കിസ്താൻ..മുതലായ ഓരോ റിപ്പബ്ലിക്കിലും അതിന്റെ ഭാഷയുണ്ട്, ആ ഭാഷയിലൂടെയാണ് പഠനവും പഠിപ്പിക്കലും. Ph.D തീസിസ് വരെ ആ ഭാഷയിലെഴുതാം. ഇന്ത്യൻ ഭാഷകളാകട്ടെ, ഈ സോവിയറ്റ് ഭാഷകളേക്കാൾ ഏറെ പുരോഗമിച്ചതും ചരിത്രപാരമ്പര്യമുള്ളവയും ആണ്. എന്നിട്ടും ശാസ്ത്രപഠനത്തിനും ഉപരിപഠനത്തിനും നമുക്ക് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യൻ ഭാഷകളുടെ പുരോഗതി ആവശ്യമാണ്. അവയിലെ വൈജ്ഞാനിക സാഹിത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഭാഷകളെ സമ്പന്നമാക്കേണ്ടതുണ്ട്. അതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് നമുക്കതിന് ശ്രമിച്ചുകൂട? അതുപോലെ ഉയർന്ന നിലവാരത്തിലുള്ള റഷ്യൻ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കണം... ഇങ്ങനെ പോയി ഞങ്ങളുടെ ചർച്ചാധാര. റഷ്യൻ-ഇംഗ്ലീഷ് തർജമ പ്രസ്ഥാനത്തിന് താൻ മുൻകൈ എടുക്കാമെന്ന് വൈ.വി.എൻ. റാവു ഏറ്റു. അദ്ദേഹം കുറച്ചു നാൾ കോഴിക്കോട് REC പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർജമ പ്രസ്ഥാനം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലയാളത്തിലും മറാഠിയിലും ശാസ്ത്രസാഹിത്യപ്രസ്ഥാനം വളർത്തുന്നതിൽ മുൻകൈ എടുക്കാമെന്ന് ഞാനും ഏറ്റു. മലയാളത്തിൽ ഞാൻ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രസാഹിത്യകാരനായിക്കഴിഞ്ഞിരുന്നു. സ്ഥിരതാമസം ബോംബെയിലാകയാൽ മറാഠികളുമായി ബന്ധപ്പെടുന്നതിനും അവരെ പ്രേരിപ്പിക്കുന്നതിനും ധാരാളം സന്ദർഭങ്ങൾ ലഭിക്കുമായിരുന്നു. അതിനാലാണ് ഞാൻ ഇതേറ്റത്.
അങ്ങനെ വ്യക്തമായ ഒരു പദ്ധതിയുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അത്രതന്നെ വ്യക്തമല്ലാത്ത ചില ധാരണകൾ ഉപബോധമനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു. അതും ഇത്തരം ഒരു തീരുമാനത്തിന് കാരണമായിരുന്നിരിക്കാം. ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗമുണ്ട് എന്ന് പറയാ<noinclude></noinclude>
1csy6ldowf0ikhfhq65zhr9o41g2zzr
താൾ:Janakeeyasasthra prastanam.pdf/30
106
81016
240172
239668
2026-05-04T06:03:09Z
Shajiarikkad
1345
240172
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
{{ന|{{xxx-larger|'''2'''}}
{{c|{{xx-larger|'''സംഘടനാരൂപം കൈവരുന്നു'''}}}}
1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷികത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ, പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു. ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു. സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും
ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാരുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും. അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവുകാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നടക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ് മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു. ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു. മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. ''സാങ്കേതിക''<noinclude></noinclude>
nsxpjxkczf390lkp8clk1zn7kcvc1r6
240173
240172
2026-05-04T06:07:15Z
Shajiarikkad
1345
240173
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
{{ന|{{xxx-larger|'''2'''}}}}
{{c|{{xx-larger|'''സംഘടനാരൂപം കൈവരുന്നു'''}}}}
1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷികത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ, പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു. ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു. സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും
ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാരുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും. അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവുകാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നടക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ് മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു. ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു. മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. ''സാങ്കേതിക''<noinclude></noinclude>
cl8jbboq5rdana2au40k7fib8msaqc7
താൾ:Janakeeyasasthra prastanam.pdf/16
106
81055
240171
239735
2026-05-04T05:54:12Z
Shajiarikkad
1345
240171
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|{{xxx-larger|'''1'''}}}}
{{c|{{xx-larger|'''വേരുകൾ'''}}}}
അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. എണ്ണപ്പെട്ട ഒരു പ്രസ്ഥാനമാണ് ജനകീയ ശാസ്ത്രപ്രസ്ഥാനം. രണ്ടും 20-ാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. മലയാള ഭാഷയിൽ '''ശാസ്ത്രസാഹിത്യം''' എന്ന പദം രൂപം കൊണ്ടിട്ട് അരനൂറ്റാണ്ട് ആയിട്ടുള്ളൂ. ''ജനപ്രിയശാസ്ത്രം'' (popular science) എന്ന ഒരു സങ്കൽപ്പനമുണ്ടായിരുന്നു. എന്നാൽ ''ജനകീയശാസ്ത്രം'' (people's science) എന്ന സങ്കൽപ്പനം രൂപം കൊണ്ടിട്ട് വെറും മൂന്നു പതിറ്റാണ്ടാണ് ആയത്. “ശാസ്ത്രസാഹിത്യമോ? അതെന്താണ്? ശാസ്ത്രമുണ്ട്, സാഹിത്യവും ഉണ്ട്. രണ്ടും രണ്ട് സംവർഗങ്ങൾ, കാറ്റഗറികൾ ആണ്. എന്തിനവരെ കുട്ടിക്കുഴയ്ക്കണം?” പലരും ചോദിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക പരിജ്ഞാനമൊന്നുമില്ലാത്തവർക്ക് സാങ്കേതികപദജടിലമല്ലാത്ത ഭാഷയിൽ ശാസ്ത്രീയവിജ്ഞാനം പരിചയപ്പെടുത്തിക്കൊടുക്കുകയെന്നത് പുതിയ കാര്യമൊന്നുമല്ല. അതിനെ ജനപ്രിയ ശാസ്ത്രം എന്നാണ് വിളിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, ഓരോരോ വിഷയമേഖലകളിലെ സ്പെഷ്യലിസ്റ്റുകളും അവർ തങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്ന രീതിയുണ്ട്. ഇതിനെ വേണമെങ്കിൽ 'കടും ശാസ്ത്രം' (rigorous science) എന്നുവിളിക്കാം. അതിന്റെ ഭാഷ വ്യത്യസ്തമാണ്. 1957ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ സമിതി സർഗാത്മകരചനകളെ മാത്രം സാഹിത്യമെന്നു വിശേഷിപ്പിക്കുന്ന രീതി മാറ്റി, ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ''ശാസ്ത്രസാഹിത്യം'', ''സർഗാത്മകസാഹിത്യം'' എന്നിങ്ങനെ
വ്യക്തമായ രണ്ടു ധാരകളായി കാണുകയാണ് ചെയ്തത്. സാഹിത്യത്തിന് ഗദ്യം, പദ്യം, നാടകം മുതലായ രൂപങ്ങൾ ഉണ്ടല്ലോ. കടുംശാസ്ത്രത്തിന് ഗദ്യഭാഷ മാത്രമേ ഉപയോഗിക്കാറുള്ളൂ. ജനപ്രിയശാസ്ത്രത്തിനാകട്ടെ ഗദ്യപദ്യനാടകാദിരൂപങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്.<noinclude></noinclude>
iiwvd4xqgkjlggr32mv2lbjzx4dkzj5
താൾ:Janakeeyasasthra prastanam.pdf/20
106
81057
240165
239751
2026-05-04T03:27:21Z
Shajiarikkad
1345
240165
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>
സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച്സമസ്തകേരള സാഹിത്യപരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ.വി.കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി വേണമെന്നു വാദിച്ചു. 1951ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനികവ്യവസായവികസനത്തിനും ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1955ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി.
ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ രൂപീകരണത്തിലൂടെ സമൂഹത്തിൻ്റെ വസ്തുനിഷ്ഠവും അടിയന്തിരവുമായ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962ൽ പരിഷത്ത് സെക്രട്ടറി ഇങ്ങനെ എഴുതി:
{{left margin|2em|''“ശാസ്ത്രത്തിൻ്റെതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യനിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്കാരം, സാങ്കേതിക പദങ്ങളുടെ പ്രശ്നം പ്രാദേശികഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനുമാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്കൃതത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ
പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിൻ്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങളി''}}<noinclude></noinclude>
92mrcs3a29n7ptlwiwl1oc4blnmp862
താൾ:Janakeeyasasthra prastanam.pdf/27
106
81066
240168
239548
2026-05-04T04:35:58Z
Shajiarikkad
1345
240168
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>മെങ്കിൽ അത് സോവിയറ്റ് യൂണിയനിലാണ് എന്ന അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനം സാധാരണക്കാർക്ക് അനുഭവപ്പെട്ടിരുന്ന പരിപൂർണ സുരക്ഷിതത്വബോധവും കുട്ടികളുടെ കാര്യത്തിൽ സമൂഹം കാണിച്ചിരുന്ന ഉയർന്ന ശുഷ്കാന്തിയും ആയിരുന്നു. ഇന്ത്യയിലെ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പരിചരണം ലഭിക്കുകയാണങ്കിൽ ഇന്ത്യയും ഒരു സ്വർഗമാകും. പക്ഷേ, അങ്ങനെയൊന്നു കെട്ടിപ്പടുക്കാൻ റഷ്യക്കാർക്ക് കൊടുക്കേണ്ടിവന്നതിൽ കൂടുതൽ കനത്ത വില നൽകേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും അത് അഭിലഷണീയമാണ്. പക്ഷേ, മറ്റൊരു കാര്യംകൂടി പ്രകടമായിരുന്നു. ആ സോവിയറ്റ് സ്വർഗം നരകത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് എന്നത്. ആ പോക്കിന് ബ്രേക്കിടണമെങ്കിൽ, അതിന്റെ ഗതി തിരിച്ചാക്കണമെങ്കിൽ ശക്തമായ ജനാധിപത്യം ആവശ്യമാണ്. ഈ കാലഘട്ടത്തിൽ ശാസ്ത്രപരിജ്ഞാനമില്ലാത്ത ഒരു ജനതയ്ക്ക് സ്വയം ഭരിക്കാനുള്ള കഴിവു ലഭിക്കുന്നതല്ല... ഇതൊക്കെ ആയിരുന്നിരിക്കണം മനസ്സിലുണ്ടായിരുന്ന അവ്യക്തധാരണകൾ. ഇന്ത്യയിൽ തിരിച്ചെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവ മൂർത്തമായ രൂപം കൈവരിക്കാൻ തുടങ്ങി.
എന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ ''സ്ഥാനീയങ്ങളും തേജോദ് ഗിരിണവും, പരമാണുശാസ്ത്രം'' എന്നിവ അച്ചടിച്ച് വിതരണം ചെയ്തത് മംഗളോദയം ആയിരുന്നു. അതിന്റെ മാനേജർ എം.സി.വാസുദേവനാണ് ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. രണ്ടു മൂന്നു കൊല്ലമായി തുടങ്ങിയിട്ട് കോന്നിയൂർ നരേന്ദ്രനാഥ്, കെ.ജി.അടിയോടി, പി.ടി.ഭാസ്കരപ്പണിക്കർ, എം.എൻ. സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന പ്രവർത്തകർ. ഇതിൽ എം.എൻ. സുബ്രഹ്മണ്യൻ കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ എന്റെ ഇളയച്ഛൻ വിഷ്ണു നമ്പൂതിരിയുടെ സഹപ്രവർത്തകനാണ്. അങ്ങനെ കോഴിക്കോട്ടുപോയി എം.എൻ. എസിനെ കാണുന്നു. മറ്റുള്ളവരുടെ മേൽവിലാസങ്ങൾ ലഭിക്കുന്നു. ആൾ ഇന്ത്യാ റേഡിയോവിൽ പോയി നരേന്ദ്രനാഥിനെ കാണുന്നു. അടിയോടി തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. അടുത്തയാഴ്ച പി.ടി.ബി.യെ കാണാൻ ഒറ്റപ്പാലത്ത് പോകുന്നു. കാണാൻ പറ്റിയില്ല. കത്തു കൊടുത്തു പോരുന്നു. ഏതാനും ദിവസം കഴിഞ്ഞ് പി.ടി.ബി. എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നു. ഉത്സാഹനിർഭരമായ ചർച്ച. അവസാനം, മലയാളത്തിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികം ആവശ്യമാണെന്ന നിഗമനത്തിൽ എത്തുന്നു. ബോംബെയിൽ നിന്ന് ലേഖനങ്ങളും വരിക്കാരെയും നൽകാമെന്ന് ഉറപ്പു നൽകുന്നു.
അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തേക്കുപോയി. അടിയോടിയെ കാണാനായിട്ട്. വേളിയിൽ ആയിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരു<noinclude></noinclude>
hb9rnkw6kise9cpwo68ve6n1ei055jw
താൾ:Janakeeyasasthra prastanam.pdf/34
106
81072
240177
239662
2026-05-04T10:34:12Z
Shajiarikkad
1345
240177
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ഉൽപ്പത്തി</noinclude>എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നിരുന്നു അവ.
# മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
# ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
# മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
# മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
# ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.
പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി (ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാപകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ
ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതിയിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ
മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ (5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ. മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരംഭിച്ച് രണ്ടുമാസം കൊണ്ടാണ് '''വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ''<noinclude>35</noinclude>
psaocl7xxv4gyxwns4r2ui1n64koxc6
240178
240177
2026-05-04T10:34:33Z
Shajiarikkad
1345
240178
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ഉൽപ്പത്തി</noinclude>എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നിരുന്നു അവ.
# മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
# ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
# മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
# മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
# ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.
പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി (ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാപകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ
ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതിയിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ
മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ (5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ. മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരംഭിച്ച് രണ്ടുമാസം കൊണ്ടാണ് '''വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ''<noinclude></noinclude>
t18z5fcctjbo8a8yvtcolnjzdpy3yel
240179
240178
2026-05-04T10:34:50Z
Shajiarikkad
1345
240179
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നിരുന്നു അവ.
# മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
# ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
# മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
# മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
# ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.
പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി (ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാപകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ
ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതിയിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ
മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ (5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ. മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരംഭിച്ച് രണ്ടുമാസം കൊണ്ടാണ് '''വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ''<noinclude></noinclude>
owb1k6i1n7q9tan8mv4u71m35tk5513
താൾ:Janakeeyasasthra prastanam.pdf/35
106
81076
240182
239663
2026-05-04T11:13:07Z
Shajiarikkad
1345
240182
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>''വലിയും'' പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്, തുടക്കം മുതലേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ സംസ്കാരത്തിനുപകരം ഒരു പരിഷത്ത് സംസ്കാരം വളർത്തിക്കൊണ്ടുവന്നതുകൊണ്ടാണ്. ഇഷ്ടമുള്ള പ്രവർത്തനമായതു കൊണ്ട് അഞ്ചുമണിക്ക് പണി നിർത്തി കട പൂട്ടി പോകുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നുനാല് കൊല്ലക്കാലത്തേക്ക് പരിഷത്തിന്റെ പ്രവർത്തനമേത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനമേത് എന്ന് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തുകാരുടെ ക്യാമ്പുകൾ, പരീക്ഷണ ക്ലാസുകൾ, ചർച്ചകൾ മുതലായവയൊക്കെ ചെലവ് കുറച്ച് പരിഷത്ത്
ശൈലിയിൽ സംഘടിപ്പിക്കുക എന്ന തരത്തിലുള്ള ഒരു സഹജീവനം സംസ്ഥാപിതമായി. ശാസ്ത്രസാഹിത്യരചനയിൽ ഒരു വിപ്ലവം തന്നെ നടന്ന കാലമായിരുന്നു അത്. പുസ്തകങ്ങൾ, ലേഖനങ്ങൾ, എഴുത്തുകാർ, എല്ലാറ്റിലും ഗണ്യമായ വർധനവുണ്ടായി. എണ്ണത്തിൽ മാത്രമല്ല, ആദ്യമായി ജനപ്രിയശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ വൻതോതിൽ കടും ശാസ്ത്രഗ്രന്ഥങ്ങളും മലയാളഭാഷയിൽ രചിക്കാനും മലയാളത്തിലേക്ക് തർജമ ചെയ്യാനും തുടങ്ങി. 'നിക്കളയ് ബുർബാക്കി' എന്ന തൂലികാനാമത്തിൽ ഫ്രഞ്ച് ഗണിതജ്ഞർ പ്രസിദ്ധീകരിച്ചിരുന്ന ഗണിതഗ്രന്ഥങ്ങൾ, സ്മിർണോവിന്റെ ഉപരിഗണിതം, റിച്ചാർഡ് ഫെയ്‌മാന്റെ പ്രസിദ്ധ ഭൗതികഗ്രന്ഥമായ ഫെയ്‌മാൻ ലക്ചറുകൾ, (Feyman Lectures) തിമോഷെൻകോവിന്റെ '''പദാർഥങ്ങളുടെ ഉറപ്പ് (Strength of Materials)''', മുതലായ ഒട്ടനവധി ഗ്രന്ഥങ്ങൾ അന്ന് തർജമ ചെയ്യപ്പെട്ടു. തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന് പ്രതിഫലം കിട്ടുമെന്നും വന്നപ്പോൾ ഒട്ടേറെ പുതിയ എഴുത്തുകാരും തർജമക്കാരും രൂപം കൊള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഒരു പ്രവർത്തനത്തിലൂടെയാണ് കെ.കെ.കൃഷ്ണകുമാർ പരിഷത്തുമായി ബന്ധപ്പെടുന്നത്. അതിനുമുമ്പെ തൃശ്ശൂർ എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥിയായിരിക്കെതന്നെ ചെറിയ ബന്ധം പുലർത്തിയിരുന്നത് ശരിതന്നെ. എന്നാൽ അത് ആഴമേറിയ ആത്മബന്ധമായി മാറുന്നത് 1972ൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ തർജമയിലൂടെയാണ്.
1966 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച '''ശാസ്ത്രഗതി''' മുടക്കം കൂടാതെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അത് ഒരേ സമയം തന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'മുഖപത്രവും'- അങ്ങനെതന്നെയാണ് അതിന്റെ ശീർഷകം കൊടുക്കാറുണ്ടായിരുന്നത് - ഒരു സാമാന്യ ശാസ്ത്രഗ്രന്ഥവും (അതിന്റെ കെട്ടും മട്ടും പുസ്തകങ്ങളുടേത്) ആയിരുന്നു.
പി.ടി.ബി യാണ് മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ആശയം പരിഷത്തിന്റെ മുമ്പിൽ വച്ചത്. ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം. അതിന് '''ശാസ്ത്രകേരളം''' എന്ന പേർ നൽകപ്പെട്ടു. ഗണിതശാസ്ത്രത്തിൽ എം.എസ്.സി. ബിരുദമെടുത്ത ടി.കെ. കൊച്ചുനാരായണൻ<noinclude></noinclude>
snb2u7zezbpayrf9dzst8t9oi15vsfw
താൾ:Janakeeyasasthra prastanam.pdf/28
106
81081
240169
239552
2026-05-04T04:55:37Z
Shajiarikkad
1345
240169
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>ന്നത്. നട്ടുച്ചക്ക്, ഏതാണ്ട് രണ്ടുമണിയോടുകൂടി രണ്ടു കിലോമീറ്ററോളം വീടന്വേഷിച്ച് നടന്ന് വിയർത്തൊലിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. അടിയോടിയുടെ പ്രതികരണം തണുപ്പനായിരുന്നു. പക്ഷേ, ആ തണുപ്പ് ഒരു തരത്തിലും ആശ്വാസകരമായില്ല. പിന്നീടൊരിക്കൽ അൽപ്പം കളിയാക്കിക്കൊണ്ടുതന്നെ എന്റെ
അന്നത്തെ സന്ദർശനത്തെ അദ്ദേഹം വിവരിക്കുകയുണ്ടായിട്ടുണ്ട്. ആ ലേഖനത്തിൽ അദ്ദേഹം എഴുതി: “ശാസ്ത്രസാഹിത്യപ്രചാരണം വിട്ട് മുഴുവൻ സമയ ഗവേഷകനായി ഞാൻ തിരുവനന്തപുരത്തേക്കുപോയി. ഏതാണ്ട് അക്കാലത്ത് തന്നെ ബോംബെയിൽ നിന്ന് ഡോ.പരമേശ്വരൻ ഗവേഷണം വിട്ട് ശാസ്ത്രസാഹിത്യ പ്രചാരണത്തിനായി കേരളത്തിലേക്ക് പോന്നു...." ശരിയാണ്. പക്ഷേ, അത് സംഭവിച്ചത് അന്നായിരുന്നില്ല, 1969ൽ ആയിരുന്നു. പിന്നീട്, അഞ്ചാറുകൊല്ലം കഴിഞ്ഞ് പീച്ചിയിൽ വച്ചു നടന്ന ആദ്യത്തെ പ്രവർത്തക ക്യാമ്പിൽ ഡോ.അടിയോടി - അതിനിടക്ക് അദ്ദേഹം Ph.D എടുത്തിരുന്നു തന്റെ നിലപാട് വ്യക്തമാക്കുകതന്നെ ചെയ്തു. ശാസ്ത്രജ്ഞൻ സമൂഹത്തിൽനിന്ന് കുറച്ചു ദൂരം നിലനിർത്തണം. ഏറെ അടുത്തുപോയാൽ രാഷ്ട്രീയവുമായി സമ്പർക്കപ്പെടേണ്ടിവരും. ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല... ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ ശാസ്ത്രസമിതികളുടെ രൂപീകരണവും ഗ്രാമതലപ്രവർത്തനവും പരിഷത്തിനെ രാഷ്ട്രീയവത്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അന്നു പരിഷത്ത് വിട്ടു പോയി. എന്നാൽ ആ വിട്ടുപോക്കിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്ന് അദ്ദേഹം, ഒരു വേള, മനസ്സിലാക്കിക്കാണില്ല. വർഷങ്ങൾക്കു ശേഷം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സി.പി.ഐ.(എം.) സംഘടനയാണെന്ന് ആരോപിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അതിന്റെതായ ദേശീയശാസ്ത്രവേദി രൂപീകരിച്ചപ്പോൾ ഡോ.അടിയോടി സസന്തോഷം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്. നമുക്ക് വർത്തമാനത്തിലേക്ക് തിരിച്ചുവരാം.
1966 ജനുവരിയിൽ ബോംബെയിൽ തിരിച്ചെത്തിയ ഉടനെതന്നെ ശാസ്ത്ര പ്രചാരണത്തിൽ താൽപ്പര്യമുള്ളവരുടേതായ ഒരു യോഗം വിളിച്ചുകൂട്ടി. മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ SSP(M) എന്നപേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഞാൻ പ്രസിഡണ്ടും ശ്രീ. വി.സി. നായർ സെക്രട്ടറിയുമായി. ഡോ. എ.ഡി. ദാമോദരനായിരുന്നു വൈസ് പ്രസിഡണ്ട്. ബ്രാക്കറ്റിൽ മലയാളം എന്നു ചേർക്കാൻ കാരണം, അത് കൂടാതെ തമിഴ്, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, ഹിന്ദി, ബംഗാളി... അങ്ങനെ എല്ലാ ഭാഷകൾക്കും സംഘടനകൾ ഉണ്ടാക്കാൻ പ്ലാനുണ്ടായിരുന്നു എന്നതുകൊണ്ടാണ്. അവ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുഗ്), മറാഠി വിദ്ന്യാൻ പരിഷത്ത്, കന്നഡ വിജ്ഞാൻപരിഷത്ത്, ഹിന്ദി<noinclude></noinclude>
mx69aumf90gohylv1c99jzc1cf1x73p
താൾ:Janakeeyasasthra prastanam.pdf/29
106
81090
240170
239604
2026-05-04T05:11:37Z
Shajiarikkad
1345
240170
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വിഗ്യാൻ പരിഷത്ത്, ഗുജറാത്തി വിഗ്യാൻ പരിഷത്ത്, വിഞ്ഞാന തമിൾ വളർച്ചിക്കഴകം എന്നിങ്ങനെ ഏഴു സംഘടനകൾ അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ രൂപീകരിക്കപ്പെട്ടു. അവയെല്ലാം കൂടിച്ചേർന്ന് ഒരു ഫെഡറേഷനും രൂപീകരിച്ചു. FILSA - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ലാംഗ്വേജ് സയൻസ് അസോസിയേഷൻസ്. 22 കൊല്ലത്തിനുശേഷം രൂപം കൊള്ളാൻ പോകുന്ന AIPSNന്റെ, ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്കിന്റെ മുൻഗാമി ആയിരുന്നു ഇത്. പൂനാ സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ആർ.വി. സാഠെ ആയിരുന്നു അതിന്റെ പ്രസിഡണ്ട്. മറാഠി വിദ്ന്യാൻ പരിഷത്തിലെ എം.എൻ.ഗോഗ്തെയും ഞാനുമായിരുന്നു സെക്രട്ടറിമാർ.
1966 മേയിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന പരിഷത്തിന്റെ 3-ാം വാർഷികത്തിൽ 'ശാസ്ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരുമാനിച്ചു. എന്നെ ബോംബെയിലെ ജോയന്റ് സെക്രട്ടറിയാക്കി. രണ്ടു മൂന്നു മാസത്തിനുള്ളിൽ മൂന്നു ലേഖനങ്ങളും നൂറു വരിക്കാരുടെ 600 രൂപയും അയച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെ 1966 ആഗസ്റ്റിൽ 'ശാസ്ത്രഗതി'യുടെ പ്രഥമ ലക്കം പുറത്തിറക്കി. 'മംഗളോദയം' പ്രസ്സിലാണ് അച്ചടിച്ചത്. എം.സി. നമ്പൂതിരിപ്പാടിനായിരുന്നു ചുമതല.
ബോംബെ പരിഷത്ത് അന്ന് വളരെ സജീവമായിരുന്നു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച ഒരു ചർച്ചായോഗം നടത്തുക എന്നത് അവർ പതിവാക്കിയിരുന്നു. ചൊവ്വാഴ്ച കൊടിയാഴ്ചയാണ്, മാസത്തിലെ ആദ്യത്തെ ആഴ്ചകൾ ശുഭദിനങ്ങളാണ് എന്നീ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാണ് ''രണ്ടാം ചൊവ്വ'' തെരഞ്ഞെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ, ഒരു തരത്തിലുള്ള യാന്ത്രിക യുക്തിവാദത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നു കാണാൻ കഴിയും. ഈ ചർച്ചായോഗത്തിൽ ഒരാൾ എഴുതിത്തയ്യാറാക്കിയ ഒരു വിഷയം അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലൂടെ ശാസ്ത്രം പഠിച്ചവർക്ക് മലയാളത്തിൽ എഴുതാനും പറയാനും കേട്ടത് മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഹാജർ നില 30- 40ൽ നിന്ന് 8-10ലേക്ക് കുറഞ്ഞു. ഒരു പുനരുജ്ജീവന പ്രക്രിയ ആവശ്യമായി. ഞാൻ രണ്ടാഴ്ച ലീവെടുത്തു. എല്ലാ അംഗങ്ങളെയും പുതിയ കുറെപ്പേരെയും വീട്ടിൽ ചെന്നു കണ്ടു. അവർ തരുന്ന കാപ്പി കുടിച്ചു, ഊണു കഴിച്ചു. അടുത്ത യോഗത്തിന് വരണമെന്ന്
സ്നേഹപൂർവം നിർബന്ധിച്ചു. ആ ഗൃഹസന്ദർശനങ്ങൾ ഏറെ ഗുണം ചെയ്തു. അടുത്ത യോഗത്തിൽ ഏതാണ്ട് 35-40 പേർ പങ്കെടുത്തു. പിന്നീട് ഏറെ മാസങ്ങളോളം ഈ ഹാജർ നില തുടർന്നു. ഗൃഹസന്ദർശനം ശക്തമായ ഒരു പ്രേരകായുധമാണെന്ന് പിന്നെയും പല അവസരങ്ങളിലും കണ്ടിട്ടുണ്ട്. ബോംബെ പരിഷത്ത് 1966 ആഗസ്റ്റിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. ശ്രീ. വി.സി. നായരാണ് ഭരണഘടന എഴുതി ഉണ്ടാക്കിയത്. ഏതാണ്ട് അറുപത് അംഗങ്ങൾ ഉണ്ടായിരുന്നു.<noinclude></noinclude>
s0t1s2guv2rvn7lr83kb18u6obst2ij
താൾ:Janakeeyasasthra prastanam.pdf/32
106
81091
240174
239661
2026-05-04T07:37:23Z
Shajiarikkad
1345
240174
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ദങ്ങൾ തർജമ ചെയ്യാതെ എവിടെയെങ്കിലും ഉപയോഗിക്കണമെങ്കിൽ സഹായകക്രിയയുടെ സഹായം തേടാതെ, അതിന്റെ ധാതുവിനോട് മലയാള പ്രത്യയം ചേർത്ത് മലയാളീകരിക്കണം എന്നാണ് ഞാൻ നിർദേശിച്ചത്. അങ്ങനെ ''ഫോണുക, പമ്പുക, ഡവലപ്പുക, വെൽഡുക'' മുതലായ പ്രയോഗങ്ങൾക്കുവേണ്ടി ഞാൻ വാദിച്ചു. മലയാള ഭാഷയെ വ്യഭിചരിക്കുന്നു എന്നായിരുന്നു എന്റെ മേലുള്ള ആരോപണം. അരമണിക്കൂർകൊണ്ട് ഞാൻ അവതരിപ്പിച്ച പ്രബന്ധത്തെ മുക്കാൽ മണിക്കൂർ നേരം വിമർശിച്ചിട്ടും ശ്രീ കുറുമാപ്പള്ളി കേശവൻ നമ്പൂതിരിക്ക് മതിവന്നില്ല. അധ്യക്ഷനായ പി.ടി.ബി. ഇടപെട്ട് പ്രസംഗം അവസാനിപ്പിച്ചതിൽ അദ്ദേഹം കുപിതനായി. പല ഭാഷാ പണ്ഡിതന്മാരും എന്റെ വാദത്തെ ശരിവച്ചുവെങ്കിലും അവർ മുന്നറിയിപ്പു നൽകി: പാഠപുസ്തകങ്ങളിലും പത്രങ്ങളിലും പ്രയോഗിച്ചില്ലെങ്കിൽ അവ സ്വീകരിക്കപ്പെടില്ല. ഇന്നും സ്വീകരിക്കപ്പെട്ടിട്ടുമില്ല. നേരെ മറിച്ച് പുതിയ ലിപിയോടും ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിട്ടും പാഠപുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും അവ പ്രചരിപ്പിക്കപ്പെട്ടു, ജനങ്ങൾ അംഗീകരിക്കുകയും
ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന ജനറൽ കൗൺസിലിൽ 13 പേരാണ് ഹാജരുണ്ടായിരുന്നത്. പി.ടി.ബി. പ്രസിഡണ്ട്, എൻ.വി.കൃഷ്ണവാരിയർ വൈസ് പ്രസിഡണ്ട്, എ.അച്യുതൻ സെക്രട്ടറി എന്നിങ്ങനെ ഒരു ടീമിനെ തെരഞ്ഞടുത്തു. മലയാളത്തിൽ ഒരു സാങ്കേതിക ശബ്ദകോശം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. A മുതൽ K വരെയുള്ള അക്ഷരങ്ങൾ വച്ചു തുടങ്ങുന്ന വാക്കുകൾ ബോംബെയിലും L മുതൽ Z വരെയുള്ളവ കേരളത്തിലും എന്നിങ്ങനെ ഒരു വിഭജനവും നടത്തി. സാമ്പിൾ വാക്കുകൾ ജനാഭിപ്രായത്തിനായി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാമെന്ന് എൻ.വി. ഏറ്റു. 1967 സെപ്തംബർ 13ന്റെ ലക്കത്തിൽ 700 വാക്കുകൾ അങ്ങനെ പ്രസിദ്ധീകരിച്ചു. പിന്നീട് 1969ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലികൾ ഉണ്ടാക്കിയപ്പോൾ ഇവ പൂർണമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
കേന്ദ്രമന്ത്രിസഭയിൽ ആദ്യമായി ഒരു അഹിന്ദിക്കാരൻ, ഡോ.ത്രിഗുണസെൻ വിദ്യാഭ്യാസ മന്ത്രി ആയി വന്നത് അക്കാലത്താണ്. ഹിന്ദിയുടെ മാത്രമല്ല, മറ്റു ഭാഷകളുടെയും വികാസത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരവാദപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹത്തിനു തോന്നി. സർവകലാശാലാതലത്തിൽ പോലും മാതൃഭാഷയിലൂടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന് ആളുകൾ വാദിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രാദേശികഭാഷകളിലെ വൈജ്ഞാനിക സാഹിത്യം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസതലത്തിലുള്ള വൈജ്ഞാനിക സാഹിത്യം, വളർത്തുന്നതിനുവേണ്ടി ഓരോ സംസ്ഥാനത്തിനും ഒരു കോടി രൂപ ബഡ്ജറ്റിൽ അദ്ദേഹം ഉൾപ്പെടുത്തി. പരിഷത്ത് തയ്യാറാക്കിക്കൊണ്ടിരുന്ന വൈജ്ഞാനിക ശബ്ദാവലിയുടെ പ്രസിദ്ധീകരണത്തിന് സഹായം അഭ്യർഥിക്കാനായി 1968ൽ മുഖ്യമന്ത്രിക്ക് (ഇ.എം.എ<noinclude></noinclude>
d7x1ph9t1oh1aj3mtia5qirnr2vbl54
ശിക്ഷാപത്രീ
0
81276
240176
2026-05-04T10:27:40Z
NehalDaveND
13284
https://sa.wikisource.org/s/3icz
240176
wikitext
text/x-wiki
॥ അഥ ശിക്ഷാപത്രീ ॥
വാമേ യസ്യ സ്ഥിതാ രാധാ ശ്രീശ്ച യസ്യാസ്തി വക്ഷസി ।
വൃന്ദാവനവിഹാരം തം ശ്രീകൃഷ്ണം ഹൃദി ചിന്തയേ ॥ 1॥
ലിഖാമി സഹജാനന്ദസ്വാമീ സർവാന്നിജാശ്രിതാൻ ।
നാനാദേശസ്ഥിതാൻ ശിക്ഷാപത്രീം വൃത്താലയസ്ഥിതഃ ॥ 2॥
ഭ്രാത്രോ രാമപ്രതാപേച്ഛാരാമയോർധർമജന്മനോഃ ।
യാവയോധ്യാപ്രസാദാഖ്യരധുവീരാഭിധൗ സുതൗ ॥ 3॥
മുകുന്ദാനന്ദമുഖ്യാശ്ച നൈഷ്ഠികാ ബ്രഹ്മചാരിണഃ ।
ഗൃഹസ്ഥാശ്ച മയാരാമഭട്ടാധ്യാ യേ മദാശ്രയാഃ ॥ 4॥
സധവാ വിധവാ യോഷാ യാശ്ച മച്ഛിഷ്യതാം ഗതാഃ ।
മുക്താനന്ദാദയോ യേ സ്യുഃ സാധവശ്ചാഖിലാ അപി ॥ 5॥
സ്വധർമരക്ഷികാ മേ തൈഃ സർവൈർവാച്യാഃ സദാശിഷഃ ।
ശ്രീമന്നാരായണസ്മൃത്യാ സഹിതാഃ ശാസ്ത്രസമ്മതാഃ ॥ 6॥
ഏകാഗ്രേണൈവ മനസാ പത്രീലേഖഃ സഹേതുകഃ ।
അവധാര്യോഽയമഖിലൈഃ സർവജീവഹിതാവഹഃ ॥ 7॥
യേ പാലയന്തി മനുജാഃ സച്ഛാസ്ത്രപ്രതിപാദിതാൻ ।
സദാചാരാൻ സദാ തേഽത്ര പരത്ര ച മഹാസുഖാ ഃ ॥ 8॥
താനുഽലങ്ഘ്യാഽത്ര വർതന്തേ യേ തു സ്വൈരം കുബുദ്ധയഃ ।
ത ഇഹാമുത്ര ച മഹല്ലഭന്തേ കഷ്ടമേവ ഹി ॥ 9॥
അതോ ഭവദ്ഭിർമച്ഛിഷ്യൈഃ സാവധാനതയാഽഖിലൈഃ ।
പ്രീത്യൈതാമനുസൃത്യൈവ വർതിതവ്യം നിരന്തരമ് ॥ 10॥
കസ്യാപി പ്രാണിനോ ഹിംസാ നൈവ കാര്യാഽത്ര മാമകൈഃ ।
സൂക്ഷ്മയൂകാമത്കുണാദേരപി ബുദ്ധയാ കദാചന ॥ 11॥
ദേവതാപിതൃയാഗാർഥമപ്യജാദേശ്ച ഹിംസനമ് ।
ന കർതവ്യമഹിംസൈവ ധർമഃ പ്രോക്തോഽസ്തി യന്മഹാൻ ॥ 12॥
സ്ത്രിയാ ധനസ്യ വാ പ്രാപ്ത്യൈ സാമ്രാജ്യസ്യാപി വാ ക്വചിത് ।
മനുഷ്യസ്യ തു കസ്യാപി ഹിംസാ കാര്യാ ന സർവഥാ ॥ 13॥
ആത്മഘാതസ്തു തീർഥേഽപി ന കർതവ്യശ്ച ന ക്രുധാ ।
അയോഗ്യാചരണാത് ക്വാപി ന വിഷോദ്ബന്ധനാദിനാ ॥ 14॥
ന ഭക്ഷ്യം സർവഥാ മാംസം യജ്ഞശിഷ്ടമപി ക്വചിത് ।
ന പേയം ച സുരാമദ്യമപി ദേവനിവേദിതമ് ॥ 15॥
അകാര്യാചരണേ ക്വാപി ജാതേ സ്വസ്യ പരസ്യ വാ ।
അങ്ഗച്ഛേദോ ന കർതവ്യഃ ശസ്ത്രാദ്യൈശ്ച ക്രുധാഽപി വാ ॥ 16॥
സ്തേനകർമ ന കർതവ്യം ധർമാർഥമപി കേനചിത് ।
സസ്വാമികാഷ്ഠപുഷ്പാദി ന ഗ്രാഹ്യം തദനാജ്ഞയാ ॥ 17॥
വ്യഭിചാരോ ന കർതവ്യഃ പുമ്ഭിഃ സ്ത്രിഭിശ്ച മാ ശ്രിതൈഃ ।
ദ്യൂതാദി വ്യസന ത്യാജ്യം നാദ്യം ഭങ്ഗാദിമാദകമ് ॥ 18॥
അഗ്രാഹ്യാന്നേന പക്വം യദന്നം തദുദകം ച ന ।
ജഗന്നാഥപുരം ഹിത്വാ ഗ്രാഹ്യം കൃഷ്ണപ്രസാധ്യപി ॥ 19॥
മിഥ്യാപവാദഃ കസ്മിംശ്ചിദപി സ്വാർഥസ്യ സിദ്ധയേ ।
നാരോപ്യോ നാപശബ്ദാശ്ച ഭാഷണീയാഃ കദാചന ॥ 20॥
ദേവതാതീർഥവിപ്രാണാം സാധ്വീനാം ച സതാമപി ।
വേദാനാം ന ച കർതവ്യാ നിന്ദാ ശ്രവ്യാ ന ച ക്വചിത് ॥ 21॥
ദേവതായൈ ഭവേദ്യസ്യൈ സുരാമാംസനിവേദനമ് ।
യത്പുരോഽജാദിഹിംസാ ച ന ഭക്ഷ്യം തന്നിവേദിതമ് ॥ 22॥
ദൃഷ്ട്വാ ശിവാലയാദീനി ദേവാഗाराണി വർത്മനി ।
പ്രണമ്യ താനി തദ്ദേവദർശനം കാര്യമാദരാത് ॥ 23॥
സ്വവർണാശ്രമധർമോ യഃ സ ഹാതവ്യോ ന കേനചിത് ।
പരധർമോ ന ചാചര്യോ ന ച പാഖണ്ഡകൽപിതഃ ॥ 24॥
കൃഷ്ണഭക്തേഃ സ്വധർമാദ്ധാ പതനം യസ്യ വാക്യതഃ ।
സ്യാത്തന്മുഖാന്ന വൈ ശ്രവ്യാഃ കഥാവാർതാശ്ച വാ പ്രഭോഃ ॥ 25॥
സ്വപരദ്രോഹജനനം സത്യം ഭാഷ്യം ന കർഹിചിത് ।
കൃതഘ്നസങ്ഗസ്ത്യക്തവ്യോ ലുബ്ധാ ഗ്രാഹ്യാ ന കസ്യചിത് ॥ 26॥
ചോരപാപിവ്യസനിനാം സങ്ഗഃ പാഖണ്ഡിനാം തഥാ ।
കാമിനാം ച ന കർതവ്യോ ജനവഞ്ചനകർമണാമ് ॥ 27॥
ഭക്തിം വാ ജ്ഞാനമാലംബ്യ സ്ത്രീദ്രവ്യരസലോലുഭാഃ ।
പാപേ പ്രവർതമാനാഃ സ്യുഃ കാര്യസ്തേഷാം ന സങ്ഗമഃ ॥ 28॥
കൃഷ്ണകൃഷ്ണാവതാരാണാം ഖണ്ഡനം യത്ര യുക്തിഭിഃ ।
കൃതം സ്യാത്താനി ശാസ്രാണി ന മാന്യാനി കദാചന ॥ 29॥
അഗാലിതം ന പാതവ്യം പാനീയം ച പയസ്തഥാ ।
സ്നാനാദി നൈവ കർതവ്യം സൂക്ഷ്മജൻത്തുമയാമ്ഭസാ ॥ 30॥
യദൗഷധം ച സുരയാ സമ്പൃക്തം പലലേന വാ ।
അജ്ഞാതവൃത്തവൈദ്യേന ദത്തം ചാദ്യം ന തത് ക്വചിത് ॥ 31॥
സ്ഥാനേഷു ലോകശാസ്ത്രാഭ്യാം നിഷിദ്ധേഷു കദാചന ।
മലമൂത്രോത്സർജനം ച ന കാര്യം ഷ്ഠീവനം തഥാ ॥ 32॥
അദ്വാരേണ ന നിർഗമ്യ പ്രവേഷ്ടവ്യം ന തേന ച ।
സ്ഥാനേ സസ്വാമികേ വാസഃ കാര്യോഽപൃഷ്ട്രവാ ന തത്പതിമ് ॥ 33॥
ജ്ഞാനവാർതാശ്രുതിർനാര്യാ മുഖാത് കാര്യാ മുഖാത് കാര്യാന പൂരുഷൈഃ ।
ന വിവാദഃ സ്ത്രിയാ കാര്യോ ന രാജ്ഞാ ന ച തജ്ജനൈഃ ॥ 34॥
അപമാനോ ന കർതവ്യോ ഗുരൂണാം ച വരീയാസാമ് ।
ലോകേ പ്രതിഷ്ഠിതാനാം ച വിദുഷാം ശസ്ത്രധാരിണാമ് ॥ 35॥
കാര്യം ന സഹസാ കിഞ്ചിത് കാര്യോ ധർമസ്തു സത്വരമ് ।
പാഠനീയാഽധീതവിദ്യാ കാര്യഃ സങ്ഗോഽന്വഹം സതാമ് ॥ 36॥
ഗുരുദേവനൃപേക്ഷാർഥം ന ഗമ്യം രിക്തപാണിഭിഃ ।
വിശ്വാസധാതോ നോ കാര്യഃ സ്വശ്ലാഘാ സ്വമുഖേന ച ॥ 37॥
യസ്മിൻ പരിഹിതേഽപി സ്യുർദൃയാന്യങ്ഗാനി ചാത്മനഃ ।
തദ്ദൂഷ്യം വസനം നൈവ പരിധാര്യം മദാശ്രിതൈഃ ॥ 38॥
ധർമേണ രഹിതാ കൃഷ്ണഭക്തിഃ കാര്യാ ന സർവഥാ ।
അജ്ഞനിന്ദാഭയാനൈവ ത്യാജ്യം ശ്രീകൃഷ്ണസേവനമ് ॥39॥
ഉത്സവാഹേഷു നിത്യം ച കൃഷ്ണമന്ദിരമാഗതൈഃ ।
പുമ്ഭിഃ സ്പൃശ്യാ ന വനിതാസ്തത്ര താഭിശ്ച പൂരുഷാഃ ॥ 40॥
കൃഷ്ണദീക്ഷാം ഗുരോഃ പ്രാപ്തൈസ്തുലസീമാലികേ ഗലേ ।
ധാര്യേ നിത്യം ചോർധ്വപുണ്ഡ്രം ലലാടാദൗ ദ്വിജാതിഭിഃ ॥ 41॥
തത്തു ഗോപീചന്ദനേന ചന്ദനേനാഥവാ ഹരേഃ ।
കാര്യ പൂജാവശിഷ്ടേന കേ സരാദിയുതേന ച ॥ 42॥
തന്മധ്യ ഏവ കർതവ്യഃ പുണ്ഡ്രദ്രവ്യേണ ചന്ദ്രകഃ ।
കുങ്കുമേനാഥവാ വൃത്താ രാധാലക്ഷ്മീപ്രസാദിനാ ॥ 43॥
സച്ഛൂദ്രാഃ കൃഷ്ണഭക്താ യേ തൈസ്തു മാലോർധ്വപുണ്ഡ്രകേ ।
ദ്വിജാതിവദ്ധാരണീയേ നിജധർമേഷു സംസ്ഥിതൈഃ ॥ 44॥
ഭക്തൈസ്തദിതരൈർമാലേ ചന്ദനാദീന്യനോദ്ഭവേ ।
ഘാര്യേ കണ്ഠേ ലലാടേഽഥ കാര്യഃ കേവലചന്ദ്രകഃ ॥ 45॥
ത്രിപുണ്ഡ്രരുദ്രാക്ഷധൃതിർയേഷാം സ്യാത് സ്വകുലാഗതാ ।
തൈസ്തു വിപ്രാദിഭിഃക്വാപി ന ത്യാജ്യാ സാ മദാശ്രിതൈഃ ॥ 46॥
ഏകാത്മ്യമേവ വിജ്ഞേയ നാരായണമഹേശയോഃ ।
ഉഭയോർബ്രഹ്മരൂപേണ വേദേഷു പ്രതിപാദനാത് ॥ 47॥
ശാസ്ത്രോക്ത ആപദ്ധർമോ യഃ സ ത്വൽപാപദി കർഹിചിത് ।
മദാശ്രിതൈർമുഖ്യതയാ ഗ്രഹീതവ്യോ ന മാനവൈഃ ॥ 48॥
പ്രത്യഹം തു പ്രബോദ്ധവ്യം പൂർവമേവോദയാദ്രവേ ।
വിധായ കൃഷ്ണസ്മരണം കാര്യഃ ശൗചവിധിസ്തതഃ ॥ 49॥
ഉപവിശ്യൈവ ചൈകത്ര കർതവ്യം ദന്തധാവനമ് ।
സ്നാത്വാ ശുച്യമ്ബുനാ ധൗതേ പരിധാര്യേ ച വാസസീ ॥ 50॥
ഉപവിശ്യ തതഃ ശുദ്ധ ആസനേ ശുചിഭൂതലേ ।
അസങ്കീർണം ഉപസ്പൃശ്യം പ്രാങ്മുഖം വോത്തരാമുഖമ് ॥ 51॥
കർതവ്യമൂർധ്വപുണ്ഡ്രം ച പുമ്ഭിരേവ സചന്ദ്രകമ് ।
കാര്യഃ സഘവനാരിഭിർഭാലേ കുങ്കുമചന്ദ്രകഃ ॥ 52॥
പുണ്ഡ്രം വാ ചന്ദ്രകോ ഭാലേ ന കാര്യോ മൃതനാഥയാ ।
മനസാ പൂജനം കാര്യം തതഃ കൃഷ്ണസ്യ ചാഖിലൈഃ ॥ 53॥
പ്രണമ്യ രാധാകൃഷ്ണസ്യ ലേഖ്യാർചാം തത ആദരാത് ।
ശക്ത്യാ ജപിത്വാ തന്മന്ത്രം കർതവ്യം വ്യാവഹാരികമ് ॥ 54॥
യേ ത്വമ്ബരിഷവദ്ഭക്താഃ സ്യുരിഹാത്മനിവേദിനഃ ।
തൈശ്ച മാനസപൂജാന്തം കാര്യമുക്തക്രമേണ വൈ ॥ 55॥
ശൈലീ വാ ധാതുജാ മൂർതിഃ ശാലഗ്രാമോഽർച്യ ഏവ തൈഃ ।
ദ്രവ്യൈര്യഥാപ്തൈഃ കൃഷ്ണസ്യ ജപ്യോഽഥാഷ്ടാക്ഷരോ മനുഃ ॥ 56॥
സ്തോത്രാദേരഥ കൃഷ്ണസ്യ പാഠഃ കായഃ സ്വശക്തിതഃ ।
തഥാഽനധിതഗീർവാണൈഃ കാര്യം തന്നാമകീർതനമ് ॥ 57॥
ഹരേർവിധായ നൈവേദ്യം ഭോജ്യം പ്രാസാദിക തതഃ ।
കൃഷ്ണസേവാപരൈഃ പ്രീത്യാ ഭവിതവ്യം ച തൈഃ സദാ ॥ 58॥
പ്രോക്താസ്തേ നിർഗുണാ ഭക്താ നിർഗുണസ്യ ഹരേര്യതഃ ।
സമ്ബന്ധാത്തത്ക്രിയാ സർവാ ഭവന്ത്യേവ ഹി നിർഗുണാഃ ॥ 59॥
ഭക്തൈരേതൈസ്തു കൃഷ്ണായാനർപിതം വാർയപി ക്വചിത് ।
ന പേയം നൈവ ഭക്ഷ്യം ച പത്രകന്ദഫലാദ്യപി ॥ 60॥
സർവൈരശക്തൗ വാർധക്യാദ് ഗരീയസ്യാപദാഽഥവാ ।
ഭക്തായ കൃഷ്ണമന്യസ്മൈ ദത്ത്വാ വൃത്യം യഥാബലമ് ॥ 61॥
ആചാര്യേണൈവ ദത്തം യധ്യച്ച തേന പ്രതിഷ്ഠിതമ് ।
കൃഷ്ണസ്വരൂപം തത് സേവ്യം വന്ദ്യമേവേതരത്തു യത് ॥ 62॥
ഭഗവന്മന്ദിരം സർവൈഃ സായം ഗന്തവ്യമന്വഹമ് ।
നാമസങ്കീർതനം കാര്യം തത്രോച്ചൈ രാധികാപതേഃ ॥ 63॥
കാര്യാസ്തസ്യ കഥാവാർതാഃ ശ്രവ്യാശ്ച പരമാദരാത് ।
വാദിത്രസഹിതം കാര്യം കൃഷ്ണകീർതനമുത്സവേ ॥ 64॥
പ്രത്യഹം കാര്യമിത്ഥം ഹി സർവൈരപി മദാശ്രിതൈഃ ।
സംസ്കൃതപ്രാകൃതഗ്രന്ഥാഭ്യാസശ്ചാപി യഥാമതി ॥ 65॥
യാദൃശൈര്യോ ഗുണൈര്യുക്തസ്താദൃശേ സ തു കർമണി ।
യോജനീയോ വിചാര്യൈവ നാന്യഥാ തു കദാചന ॥ 66॥
അന്നവസ്ത്രാദിഭിഃ സർവേ സ്വകീയാഃ പരിചാരകാഃ ।
സമ്ഭാവനീയാഃ സതതം യഥായോഗ്യം യഥാധനമ് ॥ 67॥
യാദൃഗ്ഗുണോ യഃ പുരുഷസ്താദൃശാ വചനേന സഃ ।
ദേശകാലാനുസാരേണ ഭാഷണീയോ ന ചാന്യഥാ ॥ 68॥
ഗുരുഭൂപാലവർഷിഷ്ഠത്യാഗിവിദ്വത്തപസ്വിനാമ് ।
അഭ്യുത്ഥാനാദിനാ കാര്യഃ സന്മാനോ വിനയാന്വിതൈഃ ॥ 69॥
നോരൗ കൃത്വാ പാദമേകം ഗുരുദേവനൃപാന്തികേ ।
ഉപവേശ്യം സഭായാം ച ജാനൂ ബദ്ധവാ ന വാസസാ ॥ 70॥
വിവാദോ നവ കർതവ്യഃ സ്വാചാര്യേണ സഹ ക്വചിത് ।
പൂജ്യോഽന്നധനവസ്ത്രാദ്യൈര്യഥാശക്തി സ ചാഖിലൈഃ ॥ 71॥
തമായാന്തം നിശമ്യാശു പ്രത്യുദ്ഗന്തവ്യമാദരാത് ।
തസ്മിൻ യാത്യനുഗമ്യം ച ഗ്രാമാന്താവധി മച്ഛ്രിതൈഃ ॥ 72॥
അപി ഭൂരിഫലം കർമ ധർമാപേതം ഭവേദ്യദി ।
ആചര്യം തർഹിതന്നൈവ ധർമഃ സർവാർഥദോഽസ്തി ഹി ॥ 73॥
പൃർവൈർമഹദ്ഭിരപി യദധർമാചരണം ക്വചിത് ।
കൃതം സ്യാത്തത്തു ന ഗ്രാഹ്യം ഗ്രാഹ്യോ ധർമസ്തു തത്കൃതഃ ॥ 74॥
ഗുഹ്യവാർതാ തു കസ്യാപി പ്രകാശ്യാ നൈവ കുത്രചിത് ।
സമദൃഷ്ട്യാ ന കാര്യശ്ച യഥാർഹാർചാവ്യതിക്രമഃ ॥ 75॥
വിശേഷനിയമോ ധാര്യശ്ചാതുർമാസ്യേഽഖിലൈരപി ।
ഏകസ്മിൻ ശ്രാവണേമാസി സ ത്വശക്തൈസ്തു മാനവൈഃ ॥ 76॥
വിഷ്ണോഃ കഥായാഃ ശ്രവണം വാചനം ഗുണകീർതനമ് ।
മഹാപൂജാ മന്ത്രജപഃ സ്തോത്രപാഠഃ പ്രദക്ഷിണാഃ ॥ 77॥
സാഷ്ടാങ്ഗപ്രണതിശ്ചേതി നിയമാ ഉത്തമാ മതാഃ ।
ഏതേഷ്വേകതമോ ഭക്ത്യാ ഘാരണീയോ വിശേഷതഃ ॥ 78॥
ഏകാദശീനാം സർവാസാം കർതവ്യം വ്രതമാദരാത് ।
കൃഷ്ണജന്മദിനാനാം ച ശിവരാത്രേശ്ച സോത്സവമ് ॥ 79॥
ഉപവാസദിനേ ത്യാജ്യാ ദിവാനിദ്രാ പ്രയത്നതഃ ।
ഉപവാസസ്തയാ നശ്യേന്മൈഥുനേനൈവ യന്നൃണാമ് ॥ 80॥
സർവവൈഷ്ണവരാജശ്രീവല്ലഭാചാര്യനന്ദനഃ ।
ശ്രീവിഠ്ഠലേശഃ കൃതവാൻ യംകൃതവാൻ യംവ്രതോത്സവനിർണയമ് ॥ 81॥
കാര്യാസ്തമനുസൃത്യൈവ സർവ ഏവ വ്രതോത്സവാഃ ।
സേവാരീതിശ്ച കൃഷ്ണസ്യ ഗ്രാഹ്യാ തദുദിതൈവ ഹി ॥ 82॥
കർതവ്യാ ദ്വാരികാമുഖ്യതീർഥയാത്രാ യഥാവിധി ।
സർവൈരപി യഥാശക്തി ഭാവ്യം ദീനേഷു വത്സലൈഃ ॥ 83॥
വിഷ്ണുഃ ശിവോ ഗണപതിഃ പാർവതീ ച ദിവാകരഃ ।
ഏതാഃ പൂജ്യതയാ മാന്യാ ദേവതാഃ പഞ്ച മാമകൈഃ ॥ 84॥
ഭൂതാദ്യുപദ്രവേ ക്വാപി വർമ നാരായണാത്മകമ് ।
ജപ്യം ച ഹനുമന്മത്രോ ജപ്യോ ന ക്ഷുദ്രദേവതഃ ॥ 85॥
രവേരിന്ദോശ്ചോപരാഗേ ജായമാനേഽപരാഃ ക്രിയാഃ ।
ഹിത്വാശു ശുചിഭിഃ സർവൈഃ കാര്യഃ കൃഷ്ണമനോർജപഃ ॥ 86॥
ജാതായാമഥ തന്മുക്തൗ കൃത്വാ സ്നാനം സചേലകമ് ।
ദേയം ദാന ഗൃഹിജനൈഃ ശക്ത്യാഽന്യൈസ്ത്വർച്ച്യ ഈശ്വരഃ ॥ 87॥
ജന്മാശൗചം മൃതാശൗചം സ്വസമ്ബന്ധാനുസാരതഃ ।
പാലനീയം യഥാശാസ്ത്രം ചാതുർവർണ്യജനൈർമമ ॥ 88॥
ഭാവ്യം ശമദമക്ഷാന്തിസന്തോഷാദിഗുണാന്വിതൈഃ ।
ബ്രാഹ്മണൈഃ ശൗര്യധൈര്യാദിഗുണോപേതൈശ്ച ബാഹുജൈഃ ॥ 89॥
വൈശ്യൈശ്ച കൃഷിവാണിജ്യകുസീദമുഖവൃത്തിഭിഃ ।
ഭവിതവ്യം തഥാ ശൂദ്രൈർദ്വിജസേവാദിവൃത്തിഭിഃ ॥ 90॥
സംസ്കാരാശ്ചാഹ്നികം ശ്രാദ്ധം യഥാകാലം യഥാധനമ് ।
സ്വസ്വഗൃഹ്യാനുസാരേണ കർതവ്യം ച ദ്വിജന്മഭിഃ ॥ 91॥
അജ്ഞാനാജ്ജ്ഞാനതോ വാഽപി ഗുരു വാ ലഘു പാതകമ് ।
ക്വാപി സ്യാത്തർഹിതത്പ്രായശ്ചിത്തം കാര്യം സ്വശക്തിതഃ ॥ 92॥
വേദാശ്ച വ്യാസസൂത്രാണി ശ്രീമദ്ഭാഗവതാഭിധമ് ।
പുരാണം ഭാരതേ തു ശ്രീവിഷ്ണോർനാമസഹസ്രകമ് ॥ 93॥
തഥാ ശ്രീഭഗവദ്ഗീതാ നീതിശ്ച വിദുരോദിതാ ।
ശ്രീവാസുദേവമാഹാമ്യ സ്കാന്ദവൈഷ്ണവഖണ്ഡഗമ് ॥ 94॥
ധർമശാസ്ത്രാന്തർഗതാ ച യാജ്ഞവൽക്യഋഷേഃ സ്മൃതിഃ ।
ഏതാന്യഷ്ട മമേഷ്ടാനി സച്ഛാസ്രാണി ഭവന്തി ഹി ॥ 95॥
സ്വഹിതേച്ഛുഭിരേതാനി മച്ഛിഷ്യൈഃ സകലൈരപി ।
ശ്രോതവ്യാന്യഥ പാഠ്യാനി കഥനീയാനി ച ദ്വിജൈഃ ॥ 96॥
തത്രാചാരവ്യവഹൃതിനിഷ്കൃതാനാം ച നിർണയേ ।
ഗ്രാഹ്യാ മിതാക്ഷരോപേതാ യാജ്ഞവൽക്യസ്യ തു സ്മൃതിഃ ॥ 97॥
ശ്രീമദ്ഭാഗവതസ്യൈഷു സ്കന്ധൗ ദശമപഞ്ചമോ ।
സർവാധികതയാ ജ്ഞേയൗ കൃഷ്ണമാഹാത്മ്യബുദ്ധയേ ॥ 98॥
ദശമഃ പഞ്ചമഃ സ്കന്ധോ യാജ്ഞവൽക്യസ്യ ച സ്മൃതിഃ ।
ഭക്തിശാസ്ത്രം യോഗശാസ്ത്രം ഘർമശാസ്ത്രം ക്രമേണ മേ ॥ 99॥
ശാരീരകാണാം ഭഗവദ്ഗീതായാശ്ചാവഗമ്യതാമ് ।
രാമാനുജാചാര്യകൃത ഭാഷ്യമാധ്വാത്മികം മമ ॥ 100॥
ഏതേഷു യാനി വാക്യാനി ശ്രീകൃഷ്ണസ്യ വൃഷസ്യ ച ।
അത്യുത്കർഷപരാണി സ്യുസ്തഥാ ഭക്തിവിരാഗയോഃ ॥ 101॥
മന്തവ്യാനി പ്രമാണാനി താന്യേവേതരവാക്യതഃ ।
ധർമേണ സഹിതാ കൃഷ്ണഭക്തിഃകാര്യേതി തദ്രഹഃ ॥ 102॥
ധർമോ ജ്ഞേയഃ സദാചാരഃ ശ്രുതിസ്മൃത്യുപപാദിതഃ ।
മാഹാത്മ്യജ്ഞാനയുഗ്ഭൂരിസ്തേഹോ ഭക്തിശ്ച മാധവേ ॥ 103॥
വൈരാഗ്യം ജ്ഞേയമപ്രീതിഃ ശ്രീകൃഷ്ണേതരവസ്തുഷു ।
ജ്ഞാനം ച ജീവമായേശരൂപാണാം സുഷ്ഠു വേദനമ് ॥ 104॥
ഹൃത്സ്ഥോഽനുസൂക്ഷ്മശ്ചിദ്രൂപോ ജ്ഞാതാ വ്യാപ്യാഖിലാം തനുമ് ।
ജ്ഞാനശക്ത്യാ സ്ഥിതോ ജീവോ ജ്ഞേയോഽദ്ഛേദ്യാദിലക്ഷണഃ ॥ 105॥
ത്രിഗുണാത്മാ തമഃ കൃഷ്ണശക്തിർദേഹസ്തദീയയോഃ ।
ജീവസ്യ ചാഹം മമതാഹേതുർമായാവഗമ്യതാമ് ॥ 106॥
ഹൃദയേ ജീവവജ്ജീവേ യോഽന്തർയാമിതയാ സ്ഥിതഃ ।
ജ്ഞേയഃ സ്വതന്ത്ര ഈശോഽസൗ സർവകർമഫലപ്രദഃ ॥ 107॥
സ ശ്രീകൃഷ്ണഃ പരമ്പ്രഹ്മ ഭഗവാൻ പുരുഷോത്തമഃ ।
ഉപാസ്യ ഇഷ്ടദേവോ നഃ സർവാവിർഭാവകാരണമ് ॥ 108॥
സ രാധയാ യുതോ ജ്ഞേയോ രാധാകൃഷ്ണ ഇതി പ്രഭുഃ ।
രുക്മിണ്യാ രമയോപേതോ ലക്ഷ്യീനാരായണഃ സ ഹി ॥ 109॥
ജ്ഞേയോഽർജുനേന യുക്തോഽസൗ നരനാരായണാഭിധഃ ।
ബലഭദ്രാദിയോഗേന തത്തന്താമോച്യതേ സ ച ॥ 110॥
ഏതേ രാധാദയോ ഭക്താസ്തസ്യ സ്യുഃ പാർശ്വതഃ ക്വചിത് ।
സക്യചിത്തദങ്ഗേഽതിസ്നേഹാത് സ തു ജ്ഞേയസ്തദൈകലഃ ॥ 111॥
അതശ്ചാസ്യ സ്വരൂപേഷു ഭേദോ ജ്ഞേയോ ന സർവഥാ ।
ചതുരാദിഭുജത്വം തു ദ്വിബാഹോ സ്തസ്യ ചൈച്ഛികമ് ॥ 112॥
തസ്യൈവ സർവഥാ ഭക്തിഃ കർതവ്യാ മനുജൈർഭുവി ।
നിഃശ്രേയസകരം കിഞ്ജ്ജിത്തതോഽന്യന്നേതി ദൃശ്യതാമ് ॥ 113॥
ഗുണിനാം ഗുണവത്തായാ ജ്ഞേയം ഹ്യേതത് പരംഫലമ് ।
കൃഷ്ണേ ഭക്തിശ്ച സത്സങ്ഗോഽന്യഥാ യാന്തി വിദോഽപ്യധഃ ॥ 114॥
കൃഷ്ണസ്തദവതാരാശ്ച ധ്യേയാസ്തത്പ്രതിമാഽപി ച ।
ന തു ജീവാ നൃദേവാദ്യാ ഭക്താ ബ്രഹ്മാവിദോഽപി ച ॥ 115॥
നിജാത്മാനം ബ്രഹ്മരൂപം ദേഹത്രയവിലക്ഷണമ് ।
വിഭാവ്യ തേന കർതവ്യാ ഭക്തിഃ കൃഷ്ണസ്യ സർവദാ ॥ 116॥
ശ്രവ്യഃ ശ്രീമദ്ഭാഗവതദശമസ്കന്ധ ആദരാത് ।
പ്രത്യഹം വാ സകൃദ്ബർഷേ വർഷേ വാച്യോഽഥ പണ്ഡിതൈഃ ॥ 117॥
കാരണീയാ പുരശ്ചര്യാ പുണ്യസ്ഥാനേഽസ്യ ശക്തിതഃ ।
വിസ്തുനാമസഹസ്രാദേശ്ചാപി കാര്യേപ്സിതപ്രദാ ॥ 118॥
ദൈവ്യാമാപദി കഷ്ടായാം മാനുഷ്യാം വാഗവാദിഷു ।
യഥാ സ്വപരരക്ഷാ സ്യാത്തഥാ വൃത്യം ന ചാന്യഥാ ॥ 119॥
ദേശകാലവയോവിത്തജാതിശക്ത്യനുസാരതഃ ।
ആചാരോ വ്യവഹാരശ്ച നിഷ്കൃതം ചാവധാര്യതാമ് ॥120॥
മതം വിശിഷ്ടാദ്വൈതം മേ ഗോലോകോ ധാമ ചേപ്സിതമ് ।
തത്ര ബ്രഹ്മാത്മനാ കൃഷ്ണസേവാ മുക്തിശ്ച ഗമ്യതാമ് ॥ 121॥
ഏതേ സാധാരണാ ധർമാഃ സ്ത്രീണാം പുസാം ച സർവതഃ ।
മദാശ്രിതാനാം കഥിതാ വിശേഷാനഥ കീർതയേ ॥ 122॥
മജ്ജേഷ്ഠാവരഭ്രാതൃസുതാഭ്യാം തു കദാചന ।
സ്വാസന്നസമ്ബന്ധഹീനാ നോപദേശ്യാ ഹി യോഷിതഃ ॥ 123॥
ന സ്പ്രഷ്ടവ്യാശ്ച താഃ ക്വാപി ഭാഷണീയാശ്ച താ നഹി ।
ക്രൗര്യം കാര്യ ന കസ്മിംശ്ചിന്യാസോ രക്ഷ്യോ ന കസ്യചിത് ॥ 124॥
പ്രതിഭൂത്വം ന കസ്യാപി കാര്യ ച വ്യാവഹാരികമ് ।
ഭിക്ഷയാപദതിക്രമ്യാ ന തു കാര്യമൃണം ക്വചിത് ॥ 125॥
സ്വശിഷ്യാർപിതധാന്യസ്യ കർതവ്യോ വിക്രയോ ന ച ।
ജീർണം ദത്വാ നവീനം തു ഗ്രാഹ്യം തന്നൈവ വിക്രയഃ ॥ 126॥
ഭാദ്രശുക്ലചതുർഥ്യാം ച കാര്യം വിഘ്നേശപൂജനമ് ।
ഈഷകൃഷ്ണചതുർദശ്യാം കാര്യാഽർചാ ച ഹനൂമതഃ ॥ 127॥
മദാശ്രിതാനാം സർവേഷാം ധർമരക്ഷണഹേതവേ ।
ഗുരുത്വേ സ്ഥാപിതാഭ്യാം ച താഭ്യാം ദീക്ഷ്യാ മുമുക്ഷവഃ ॥ 128॥
യഥാധികാരം സംസ്ഥാപ്യാഃ സ്വേ സ്വേ ധർമേ നിജാശ്രിതാഃ ।
മാന്യാഃ സന്തശ്ച കർതവ്യഃ സച്ഛാസ്ത്രാഭ്യാസ ആദരാത് ॥ 129॥
മയാ പ്രതിഷ്ഠാപിതാനാം മന്ദിരേഷു മഹത്സു ച ।
ലക്ഷ്മീനാരായണാദീനാം സേവാ കാര്യാ യഥാവിധി ॥ 130॥
ഭഗവന്മന്ദിരം പ്രാപ്തോ യോഽന്നാർഥീ കോഽപി മാനവഃ ।
ആദരാത് സതു സമ്ഭാവ്യോ ദാനേനാന്നസ്യ ശക്തിതഃ ॥ 131॥
സംസ്ഥാപ്യ വിപ്രം വിദ്വാംസം പാഠശാലാം വിധാപ്യ ച ।
പ്രവർതനീയാ സദ്വിദ്യാ ഭുവി യത്സുകൃതം മഹത് ॥ 132॥
അഥൈതയോസ്തു ഭാര്യാഭ്യാമാജ്ഞയാ പത്യുരാത്മനഃ ।
കൃഷ്ണമന്ത്രോപദേശശ്ച കർതവ്യഃ സ്ത്രീഭ്യ ഏവ ഹി ॥ 133॥
സ്വാസന്നസമ്ബന്ധഹീനാ നരാസ്താഭ്യാം തു കർഹിചിത് ।
ന സ്പ്രഷ്ടവ്യാ ന ഭാഷ്യാശ്ച തേഭ്യോ ദർശയം മുഖ ന ച ॥ 134॥
ഗൃഹാഖ്യാശ്രമിണോ യേ സ്യുഃ പുരുഷാ മദുപാശ്രിതാഃ ।
സ്വാസന്നസമ്ബന്ധഹീനാ ന സ്പൃശ്യാ വിധവാശ്ച തൈഃ ॥ 135॥
മാത്രാ സ്വസ്രാ ദുഹിത്രാ വാ വിജനേ തു വയഃസ്ഥയാ ।
അനാപദി ന തൈഃ സ്ഥേയം കാര്യം ദാനം ന യോഷിതഃ ॥ 136॥
പ്രസങ്ഗോ വ്യവഹാരേണ യസ്യാഃ കേനാപി ഭൂപതേഃ ।
ഭവേത്തസ്യാഃ സ്ത്രിയാഃ കാര്യഃ പ്രസങ്ഗോ നൈവ സർവഥാ ॥ 137॥
അന്നാദ്യൈഃ ശക്തിതോഽഭ്യചര്യോ ഹ്യതിഥിസ്തൈർഗൃഹാഗതഃ ।
ദൈവം പിത്ര്യം യഥാശക്തി കർതവ്യ ച യഥോചിതമ് ॥ 138॥
യാവജ്ജീവം ച ശുശ്രൂഷാ കാര്യാ മാതുഃ പിതുർഗുരോഃ ।
രോഗാർതസ്യ മനുഷ്യസ്യ യഥാശക്തി ച മാമകൈഃ ॥ 139॥
യഥാശക്ത്യുദ്യമഃ കാര്യോ നിജവർണാശ്രമോചിതഃ ।
മുഷ്കച്ഛേദോ ന കർതവ്യോ വൃഷസ്യ കൃഷിവൃത്തിഭിഃ ॥ 140॥
യഥാശക്തി യഥാകാലം സങ്ഗ്രഹോഽന്നധനസ്യ തൈഃ ।
യാവദ്വയം ച കർതവ്യഃ പശുമദ്ഭിസ്തൃണസ്യ ച ॥ 141॥
ഗവാദീനാം പശൂനാം ച തൃണതോയാദിഭിര്യദി ।
സമ്ഭാവനം ഭവേത് സ്വേന രക്ഷ്യാസ്തേ തർഹിനാന്യഥാ ॥ 142॥
സസാക്ഷ്യമന്തരാ ലേഖം പുത്രമിത്രാദിനാപി ച ।
ഭൂവിത്തദാനാദാനാഭ്യാം വ്യവഹാര്യം ന കർഹിചിത് ॥ 143॥
കാര്യേ വൈവാഹികം സ്വസ്യാന്യസ്യ വാർണധനസ്യ തു ।
ഭാഷാബന്ധോ ന കർതവ്യഃ സസാക്ഷ്യം ലേഖമന്തരാ ॥ 144॥
ആയദ്രവ്യാനുസാരേണ വ്യയഃ കാര്യോ ഹി സർവദാ ।
അന്യഥാ തു മഹദ്ദുഃഖം ഭവേദിത്യവധാര്യതാമ് ॥145॥
ദ്രവ്യസ്യായോ ഭവേദ്യാവാൻ വ്യയോ വാ വ്യാവഹാരികേ ।
തൗ സംസ്മൃത്യ സ്വയം ലേഖ്യൗ സ്വക്ഷരൈഃ പ്രതിവാസരമ് ॥146॥
നിജവൃത്യുദ്യമപ്്രാപ്തധനധാന്യാദിതശ്ച തഃ ।
അർപ്യോ ദശാശഃ കൃഷ്ണായ വിംശോഽശസ്ത്വിഹ ദുർബലൈഃ ॥ 147॥
ഏകാദശീമുഖാനാം ച വ്രതാനാം നിജശക്തിതഃ ।
ഉദ്യാപനം യഥാശാസ്ത്രം കർതവ്യം ചിന്തിതാർഥദമ് ॥ 148॥
കർതവ്യം കാരണീയം വാ ശ്രാവണേ മാസി സർവഥാ ।
ബില്വപത്രാദിഭിഃ പ്രീത്യാ ശ്രീമഹാദേവപൂജനമ് ॥ 149॥
സ്വാചാര്യാന്ന ഋണം ഗ്രാഹ്യം ശ്രീകൃഷ്ണസ്യ ച മന്ദിരാത് ।
താഭ്യാം സ്വവ്യവഹാരാർഥം പാത്രഭൂഷാംശുകാദി ച ॥ 150॥
ശ്രീകൃഷ്ണഗുരുസാധൂനാം ദർശനാർഥം ഗതൗ പഥി ।
തത്സ്ഥാനേഷു ച ന ഗ്രാഹ്യം പരാന്നം നിജപുണ്യഹൃത് ॥ 151॥
പ്രതിജ്ഞാതം ധനം ദേയം യത്സ്യാത്തത് കർമകാരിണേ കർമകാരിണേ ।
ന ഗോപ്യമൃണശുദ്ധയാദി വ്യവഹാര്യം ന ദുർജനൈഃ ॥ 152॥
ദുഷ്കാലസ്യ രിപൂണാം വാ നൃപസ്യോപദ്രവേണ വാ ।
ലജ്ജാഘനപ്രാണനാശഃ പ്രാപ്തഃ സ്യാദ്യത്ര സർവഥാ ॥ 153॥
മൂലദേശോഽപി സ സ്വേഷാം സദ്യ ഏവ വിചക്ഷണൈഃ ।
ത്യാജ്യോ മദാശ്രിതൈഃ സ്ഥേയം ഗത്വാ ദേശാന്തരം സുഖമ് ॥154॥
ആഢ്യൈസ്തു ഗൃഹിഭിഃ കാര്യാ അഹിംസാ വൈഷ്ണവാ മഖാഃ ।
തീർഥേഷു പർവസു തഥാ ഭോജ്യാ വിപ്രാശ്ച സാധവഃ ॥ 155॥
മഹോത്സവാ ഭഗവതഃ കർതവ്യാ മന്ദിരേഷു തൈഃ ।
ദേയാനി പാത്രവിപ്രേഭ്യോ ദാനാനി വിവിധാനി ച ॥ 156॥
മദാശ്രിതൈർനൃപൈർധർമശാസ്ത്രമാശ്രിത്യ ചാഖിലാഃ ।
പ്രജാഃ സ്വാഃ പുത്രവത്പാല്യാ ധർമ സ്ഥാപ്യോ ധരാതലേ ॥ 157॥
രാജ്യാങ്ഗോപായഷഡ്വർഗാ ജ്ഞേതാസ്തീർഥാനി ചാഞ്ജസാ ।
വ്യവഹാരവിദഃ സഭ്യാ ദണ്ഡ്യാദണ്ഡ്യാശ്ച ലക്ഷണൈഃ ॥ 158॥
സഭർതൃകാഭിർനാരിഭിഃ സേവ്യഃ സ്വപതിരീശവത് ।
അന്ധോ രോഗീ ദരിദ്രോ വാ ഷണ്ഢോ വാച്യം ന ദുർവചഃ ॥ 159॥
രൂപയൗവനയുക്തസ്യ ഗുണിനോഽന്യനരസ്യ തു ।
പ്രസങ്ഗോ നൈവ കർതവ്യസ്താഭിഃ സാഹജികോഽപി ച ॥ 160॥
നരേക്ഷ്യനാഭ്യൂരുകുചാഽനുത്തരീയാ ച നോ ഭവേത് ।
സാധ്വീ സ്വീ ന ച ഭണ്ഡേക്ഷാ ന നിർലജ്ജാദിസങ്ഗിനീ ॥ 161॥
ഭൂഷാസദംശുകഘൃതിഃ പരഗേഹോപവേശനമ് ।
ത്യാജ്യ ഹാസ്യാദി ച സ്ത്രീഭിഃ പത്യൗ ദേശാന്തരം ഗതേ ॥ 162॥
വിധവാഭിസ്തു യോഷാഭിഃ സേവ്യഃ പതിധിയാ ഹരിഃ ।
ആജ്ഞായാം പിതൃപുത്രാദേർവൃത്യം സ്വാതന്ത്യ്രതോ ന തു ॥ 163॥
സ്വാസന്നസമ്ബന്ധഹീനാ നരാഃ സ്പൃശ്യാ ന കർഹിചിത് ।
തരുണൈസ്തൈഥ താരുണ്യേ ഭാഷ്യം നാവശ്യകം വിനാ ॥ 164॥
സ്തനന്ധയസ്യ നുഃ സ്പർശേ ന ദോഷോഽസ്തി പശോരിവ ।
ആവശ്യകേ ച വൃദ്ധസ്യ സ്പർശേ തേന ച ഭാഷണേ ॥ 165॥
വിദ്യാനാസന്നസമ്ബന്ധാത്താഭിഃ പാഠ്യാ ന കാപി നുഃ ।
വ്രതോപവാസൈഃ കർതവ്യോ മുഹുർദേഹദമസ്തഥാ ॥ 166॥
ഘനം ച ധർമകാര്യേഽപി സ്വനിർവാഹോപയോഗി യത് ।
ദേയം താഭിർന തത് ക്വാപി തത് ദേയം ചേദധികം തദാ ॥ 167॥
കാര്യശ്ച സകൃദാഹാരസ്താഭിഃ സ്വാപസ്തു ഭൂതലേ ।
മൈഥുനാസക്തയോർവീക്ഷാ ക്വാപി കാര്യാ ന ദേഹിനോഃ ॥ 168॥
വേഷോ ന ധാര്യസ്താഭിശ്ച സുവാസിന്യാഃ സ്ത്രിയാസ്തഥാ ।
ന്യാസിന്യാ വീതരാഗായാ വികൃതശ്ച ന കർഹിചിത് ॥ 169॥
സങ്ഗോ ന ഗർഭപാതിന്യാഃ സ്പർശഃ കാര്യശ്ച യോഷിതഃ ।
ശൃങ്ഗാരവാർതാ ന നൃണാം കാര്യാഃ ശ്രവ്യാ ന വൈ ക്വചിത് ॥ 170॥
നിജസമ്ബന്ധിഭിരപി താരുണ്യേ തരുണൈർനരൈഃ ।
സാകം രഹസി ന സ്ഥേയം താഭിരാപദമന്തരാ ॥ 171॥
ന ഹോലാഖേലനം കാര്യം ന ഭൂഷാദേശ്ച ധാരണമ് ।
ന ധാതുസൂത്രയുക്സൂക്ഷ്മവസ്ത്രാദേരപി കർഹിചിത് ॥ 172॥
സധവാവിധവാഭിശ്ച ന സ്നാതവ്യം നിരമ്ബരമ് ।
സ്വരജോദർശനം സ്വീഭിർഗോപനീയം ന സർവഥാ ॥ 173॥
മനുഷ്യം ചാംശുകാദീനി നാരീ ക്വാപി രജഃസ്വലാ ।
ദിനത്രയം സ്പൃശേന്നൈവ സ്നാത്വാ തുര്യേഽഹ്നി സാ സ്പൃശേത് ॥ 174॥
നൈഷ്ഠികവ്രതവന്തോ യേ വർണിനോ മദുപാശ്രയാഃ ।
തൈഃ സ്പൃശ്യാ ന സ്ത്രിയോ ഭാഷ്യാ ന ന വീക്ഷ്യാശ്ച താ ധിയാ ॥ 175॥
താസാം വാർതാ ന കർതവ്യാ ന ശ്രവ്യാശ്ച കദാചന ।
തത്പാദചാരസ്ഥാനേഷു ന ച സ്നാനാദികാഃ ക്രിയാഃ ॥ 176॥
ദേവതാപ്രതിമാം ഹിത്വാ ലേഖ്യാ കാഷ്ഠാദിജാപി വാ ।
ന യോഷിത്പ്രതിമാ സ്പൃശ്യാ ന വീക്ഷ്യാ ബുദ്ധിപൂർവകമ് ॥ 177॥
ന സ്ത്രീപ്രതികൃതിഃ കാര്യാ ന സ്പൃശ്യം യോഷിതോംഽശുകമ് ।
ന വീക്ഷ്യം മൈഥുനപരം പ്രാണിമാത്രം ച തൈർധിയാ ॥ 178॥
ന സ്പൃശ്യോ നേക്ഷണീയശ്ച നാരീവേഷഘരഃ പുമാൻ ।
ന കാര്യം സ്ത്രീഃ സമുദ്ദിശ്യ ഭഗവദുഗുണകീർതനമ് ॥ 179॥
ബ്രഹ്മചര്യവ്രതത്യാഗപരം വാക്യം ഗുരോരപി ।
തൈർന മാന്യം സദാ സ്ഥേയം ധീരൈസ്തുഷ്ടൈരമാനിഭിഃ ॥ 180॥
സ്വാതിനൈകട്യമായാന്തീ പ്രസഭം വനിതാ തു യാ ।
നിവാരണീയാ സാഭാഷ്യ തിരസ്കൃത്യാപി വാ ദ്രുതമ് ॥ 181॥
പ്രാണാപദ്യുപന്നായാം സ്ത്രീണാം സ്വേഷാം ച വാ ക്വചിത് ।
തദാ സ്പൃഷ്ട്വാപി തദ്രക്ഷാ കാര്യാ സമ്ഭാഷ്യ താശ്ച വാ ॥ 182॥
തൈലാഭ്യങ്ഗോ ന കർതവ്യോ ന ധാര്യം ചായുധം തഥാ ।
വേഷോ ന വികൃതോ ധാര്യോ ജേതവ്യാ രസനാ ച തൈഃ ॥ 183॥
പരിവേഷണകർത്രീ സ്യാദ്യത്ര സ്ത്രീ വിപ്രവേശ്മനി ।
ന ഗമ്യം തത്ര ഭിക്ഷാർഥം ഗന്തവ്യമිතരത്ര തു ॥ 184॥
അഭ്യാസോ വേദശാസ്ത്രാണാം കാര്യശ്ച ഗുരുസേവനമ് ।
വർജ്യഃ സ്ത്രീണാമിവ സ്ത്രൈണപുംസാം സങ്ഗശ്ച തൈഃ സദാ ॥ 185॥
ചർമവാരി ന വൈ പേയം ജാത്യാ വിപ്രേണ കേനചിത് ।
പലാണ്ഡുലശുനാദ്യം ച തേന ഭക്ഷ്യം ന സർവഥാ ॥ 186॥
സ്നാനം സന്ധ്യാം ച ഗായത്രീജപം ശ്രീവിഷ്ണുപൂജനമ് ।
അകൃത്വാ വൈശ്വദേവം ച കർതവ്യം നൈവ ഭോജനമ് ॥ 187॥
സാധവോ യേഽഥ തൈഃ സർവേനൈഷ്ഠികബ്രഹ്മചാരിവത് ।
സ്ത്രീസ്ത്രൈണസങ്ഗാദി വർണ്യ ജേതവ്യാശ്ചാന്തരാരയഃ ॥ 188॥
സർവേന്ദ്രിയാണി ജേയാനി രസനാ തു വിശേഷതഃ ।
ന ദ്രവ്യസഹഗ്രഹഃ കാര്യഃ കാരണീയോ ന കേനചിത് ॥ 189॥
ന്യാസോ രക്ഷ്യോ ന കസ്യാപി പേയ ത്യാജ്യം ന കർഹിചിത് ।
ന പ്രവേശയിതവ്യാ ച സ്വാവാസേ സ്ത്രീ കദാചന ॥ 190॥
ന ച സങ്ഘം വിനാ രാത്രൗ ചലിതവ്യമനാപദി ।
ഏകാകിഭിർന ഗന്തവ്യ തഥാ ക്വാപി വിനാപദമ് ॥ 191॥
അനർഘ്യം ചിത്രിതം വാസഃ കുസുമ്ഭാദ്യൈശ്ച രഞ്ജിതമ് ।
ന ധാര്യം ച മഹാവസ്ത്രം പ്രാപ്തമന്യേച്ഛയാപി തത് ॥ 192॥
ഭിക്ഷാം സഭാം വിനാ നൈവ ഗന്തവ്യം ഗൃഹിണോ ഗൃഹമ് ।
വ്യർഥഃ കാലോ ന നേതവ്യോ ഭക്തിം ഭഗവതോ വിനാ ॥ 193॥
പുമാനേവ ഭവേദ്യത്ര പക്വാന്നപരിവേഷണഃ ।
ഈക്ഷണാദി ഭവേന്നൈവ യത്ര സ്ത്രീണാം ച സർവഥാ ॥ 194॥
തത്ര ഗൃഹിഗൃഹേ ഭോക്തും ഗന്തവ്യം സാധുഭിർമമ ।
അന്യഥാമാന്നമർഥിത്വാ പാകഃ കാര്യഃ സ്വയം ച തൈഃ ॥ 195॥
ആർഷഭോ ഭരതഃ പൂർവം ജഡവിപ്രോ യഥാ ഭുവി ।
അവർതതാത്ര പരമഹംസൈർവൃത്യ തഥൈവ തൈഃ ॥ 196॥
വർണിഭിഃ സാധുഭിശ്ചൈതേർവർജനീയം പ്രയത്നതഃ ।
താമ്ബൂലസ്യാഹിഫേനസ്യ തമാലാദേശ്ച ഭക്ഷണമ് ॥ 197॥
സംസ്കാരേഷു ന ഭോക്തവ്യം ഗർഭാധാനമുഖേഷു തൈഃ ।
പ്രേതശ്രാദ്ധേഷു സർവേഷു ശ്രാദ്ധേ ച ദ്വാദശാഹ്നികേ ॥ 198॥
ദിവാസ്വാപോ ന കർതവ്യോ രോഗാദ്യാപദമന്തരാ ।
ഗ്രാമ്യവാർതാ ന കാര്യാ ച ന ശ്രവ്യാ ബുദ്ധിപൂർവകമ് ॥ 199॥
സ്വപ്യം ന തൈശ്ച ഖട്വായാം വിനാ രോഗാദിമാപദമ് ।
നിശ്ഛദ്മ വർതിതവ്യം ച സാധൂനാമഗ്രതഃ സദാ ॥ 200॥
ഗാലിദാനം താഡനം ച കൃതം കുമതിഭിർജനൈഃ ।
ക്ഷന്തവ്യമേവ സർവേഷാം ചിന്തനീയം ഹിതം ച തൈഃ ॥ 201॥
ദൂതകർമ ന കർതവ്യം പൈശുനം ചാരകർമ ച ।
ദേഹേഽഹന്താ ച മമതാ ന കാര്യാ സ്വജനാദിഷു ॥ 202॥
ഇതി സങ്ക്ഷേപതോ ധർമാഃ സർവേഷാം ലിഖിതാ മയാ ।
സാമ്പ്രദായികഗ്രന്ഥേഭ്യോ ജ്ഞേയ ഏഷാം തു വിസ്തരഃ ॥ 203॥
സച്ഛാസ്ത്രാണാം സമുദ്ധൃത്യ സർവേഷാം സാരമാത്മനാ ।
പത്രീയം ലിഖിതാ നൃണാമഭീഷ്ടഫലദായിനീ ॥ 204॥
ഇമാവേവ തതോ നിത്യമനുസൃത്യ മമാശ്രിതൈഃ ।
യതാത്മഭിർവർതിതവ്യം ന തു സ്വൈരം കദാചന ॥ 205॥
വർതിഷ്യന്തേ യ ഇത്ഥം ഹി പുരുഷാ യോഷിതസ്തദാ ।
തേ ഘർമാദിചതുർവർഗസിദ്ധിം പ്രാപ്സ്യന്തി നിശ്ചിതമ് ॥ 206॥
നേത്ഥം യ ആചരിഷ്യന്തി തേ ത്വസ്മത്സമ്പ്രദായതഃ ।
ബഹിർഭൂതാ ഇതി ജ്ഞേയം സ്ത്രീപുംസൈഃ സാമ്പ്രദായികൈഃ ॥ 207॥
ശിക്ഷാപത്ര്യാഃ പ്രതിദിനം പാഠോഽസ്യാ മദുപാശ്രിതൈഃ ।
കർതവ്യോഽനക്ഷരജ്ഞൈസ്തു ശ്രവണം കാര്യമാദരാത് ॥ 208॥
വക്ത്രഭാവേ തു പൂജൈവ കാര്യാസ്യാഃ പ്രതിവാസരമ് ।
മദ്രൂപമിതി മദ്വാണീ മാന്യേയം പരമാദരാത് ॥ 209॥
യുക്തായ സമ്പദാ ദൈവ്യാ ദാതവ്യേയം തു പത്രികാ ।
ആസുര്യാ സമ്പദാഢ്യായ പുംസേ ദേയാ ന കർഹിചിത് ॥ 210॥
വിക്രമാർകശകസ്യാബ്ദേ നേത്രാഷ്ടവസുഭൂമിതേ ।
വസന്താദ്യദിനേ ശിങ്ക്ഷാപത്രീയ ലിഖിതാ ശുഭാ ॥ 211॥
നിജാശ്രിതാനാം സകലാർതിഹന്താ
സധർമഭക്തേരവനം വിധാതാ ।
ദാതാ സുഖാനാം മനസേപ്സിതാനാം
തനോതു കൃഷ്ണോഽഖിലമങ്ഗലം നഃ ॥ 212॥
॥ ഇതി ശ്രീസഹജാനന്ദസ്വാമിലിഖിതാ ശിക്ഷാപത്രീ സമാപ്താ ॥
bk58mlt0qe4svodv6a10gen493h74i4