വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.6 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Communist Manifesto (ml).djvu/10 106 10200 241037 157863 2026-06-12T21:16:35Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241037 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>{{hws|ഷ്വാസമൂഹം|ബൂർഷ്വാസമൂഹം}}, ഇത്രയും വമ്പിച്ച ഉല്പാദന-വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിന്റേയും ഭരണത്തിന്റേയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിന്റെയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി—അമിതോല്പാദനമെന്ന പകർച്ചവ്യാധി—ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതിവിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട്? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീവനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നുവന്നതുകൊണ്ട്. സമൂഹത്തിന്റെ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു, അവ ഈ ബന്ധങ്ങൾക്ക് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത്? ഒരു വശത്ത് ഉല്പാദനശക്തികളിൽ വലിയൊരു<noinclude><references/></noinclude> r4xukgu07fy1kkbah2npqhry3bj3844 താൾ:Communist Manifesto (ml).djvu/11 106 10201 241038 157864 2026-06-12T21:24:39Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241038 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും. ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു. എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളി വർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ട്. ബൂർഷ്വാസി—അതായത് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു. വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു—ഒന്നുകിൽ<noinclude><references/></noinclude> pi6ev7eflctva0g7493yi0m0cmr1hfr 241039 241038 2026-06-12T21:29:10Z Bhama R 257 13324 241039 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും. ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു. എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളി വർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ട്. ബൂർഷ്വാസി—അതായത് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു. വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു—ഒന്നുകിൽ<noinclude><references/></noinclude> plrfeaishs95x5hbridxa9mfe4u90qk 241040 241039 2026-06-12T21:30:01Z Bhama R 257 13324 താളിലെ വിവരങ്ങൾ എന്നാക്കിയിരിക്കുന്നു 241040 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude><noinclude><references/></noinclude> fnwgdegi0gkpw4vvcuoti7aho97az1j 241041 241040 2026-06-12T21:30:20Z Bhama R 257 13324 241041 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും. ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു. എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളി വർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ട്. ബൂർഷ്വാസി—അതായത് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു. വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ{{കുറിപ്പുകൾ|കമാഫെ|കുറിപ്പുകൾ|28||nb}} വിലയും അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു—ഒന്നുകിൽ<noinclude><references/></noinclude> plrfeaishs95x5hbridxa9mfe4u90qk താൾ:Communist Manifesto (ml).djvu/12 106 10202 241042 157865 2026-06-12T21:40:30Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241042 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും. പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു. കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം. വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി. ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude> cntfb61fq3ty020y6dsa7l3wnymyfhz 241063 241042 2026-06-13T05:57:21Z Manojk 804 [[Special:Contributions/Bhama R 257|Bhama R 257]] ([[User talk:Bhama R 257|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:Wikisource-bot|Wikisource-bot]] സൃഷ്ടിച്ചതാണ് 157865 proofread-page text/x-wiki <noinclude><pagequality level="1" user="" /></noinclude>തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട് അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും. പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു. കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം. വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി. ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude> la68cy2mb0ob7h21tf4zfw81jx3aw1g 241064 241063 2026-06-13T05:58:03Z Manojk 804 [[Special:Contributions/Manojk|Manojk]] ([[User talk:Manojk|സംവാദം]]) ചെയ്ത നാൾപ്പതിപ്പ് [[Special:Diff/241063|241063]] നീക്കം ചെയ്യുന്നു 241064 proofread-page text/x-wiki <noinclude><pagequality level="3" user="Manojk" /></noinclude>തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട്, അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും. പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു. കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനികവ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രീകളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം. വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി. ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ<noinclude><references/></noinclude> k2t0e1ii20girqbdkzhgt0nuhrj8q72 താൾ:Communist Manifesto (ml).djvu/13 106 10203 241043 157866 2026-06-12T21:51:44Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241043 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>അപര്യാപ്തമാണ്; വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അത് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു. തൊഴിലാളിവർഗ്ഗം വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വാസിയുമായുള്ള സമരം അതിന്റെ പിറവിയോടുകൂടി ആരംഭിക്കുന്നു. ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നത് തൊഴിലാളികൾ ഒറ്റയ്ക്കാണ്, പിന്നീട് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്ന് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്ന് തങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിന്റെ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല, ഉല്പാദനോപകരണങ്ങളുടെ നേർക്കാണ് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നത്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതിസാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു. ഈ ഘട്ടത്തിൽ തൊഴിവാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണ്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അത് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിന്റെ ഫലമല്ല, നേരേമറിച്ച്, ബൂർഷ്വാസിയുടെ ഏകീകരണത്തിന്റെ ഫലമാണ്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളി വർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്ക് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാ‌ണ്—സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെറ്റിബൂർഷ്വാകളുടേയും നേർക്കാണ്—സമരം നടത്തുന്നത്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണ്. പക്ഷേ, വ്യവസായത്തിന്റെ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതൽ വലിയ<noinclude><references/></noinclude> h0bfy13505fzcrvopl9f4in9y7u5zph താൾ:Communist Manifesto (ml).djvu/14 106 10204 241044 157867 2026-06-12T21:59:41Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241044 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പറ്റി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെ തേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒറ്റയ്ക്കൊറ്റയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്ത് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു. ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നത് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിന്റെ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധംതന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണ്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്ക് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ട് അത് നേടി. ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന<noinclude><references/></noinclude> hre67lim2uose3o60lmg14xkm91wlae താൾ:Communist Manifesto (ml).djvu/15 106 10205 241096 157868 2026-06-13T08:01:40Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241096 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അത് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു—കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ട് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്ക് നിയമനിർമ്മാണംവഴി അംഗീകാരം നൽകാൻ അത് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണ് ഇംഗ്ലണ്ടിൽ "പത്തുമണിക്കൂർ ബിൽ" (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായത്. ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർഗ്ഗങ്ങൾ തമ്മിലുള്ള ഏറ്റമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിന്റെ വികാസഗതിയെ പലപ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോട്; പിന്നീട് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ള ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോട്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോട്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോട് അഭ്യർത്ഥിക്കാനും, അതിന്റെ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരംഗത്തിലേക്ക് വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിന്റെ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണ്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസിയാണ് അതിനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിന് നൽകുന്നത്. ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ, വ്യവസായപുരോഗതി ഭരണവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വർഗ്ഗത്തിലേക്കു തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളിവർഗ്ഗത്തിനു പുരോഗതിയുടേയും വിജ്ഞാനത്തിന്റെയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു. അവസാനമായി, വർഗ്ഗസമരത്തിന്റെ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ, ഭരണവർഗ്ഗത്തിനകത്തു്—വാസ്തവം പറഞ്ഞാൽ, പഴയസമൂഹത്തിലടിമുടി—നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും, തൽഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോകുകയും, വിപ്ലവകാരിയായ വർഗ്ഗത്തിന്റെ—ഭാവി<noinclude><references/></noinclude> 96r5mocgfqp2fiq7wy5s5bfhysp60sv താൾ:Communist Manifesto (ml).djvu/16 106 10206 241097 157869 2026-06-13T08:13:28Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241097 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിന്റെ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു. ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിന്റെ മുമ്പിൽ മറ്റു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിന്റെ സവിശേഷവും സാരവത്തുമായ ഉല്പന്നം. ഇടത്തരവർഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിന്റെ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു. ആ "ആപൽക്കാരിയായ വർഗ്ഗ"ത്തെ, സമൂഹത്തിലെ ചെറ്റകളെ, പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്. തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിൽ, പഴയ<noinclude><references/></noinclude> 7rva3zgmt0qcd2m9j3o66enxbv6byyl 241104 241097 2026-06-13T08:49:10Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241104 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിന്റെ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു. ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിന്റെ മുമ്പിൽ മറ്റു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിന്റെ സവിശേഷവും സാരവത്തുമായ ഉല്പന്നം. ഇടത്തരവർഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിന്റെ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു. ആ "ആപൽക്കാരിയായ വർഗ്ഗ"ത്തെ, സമൂഹത്തിലെ ചെറ്റകളെ, പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്. തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിൽ, പഴയ<noinclude><references/></noinclude> 79dm5iv4d85fvwqgqatlvxgrzucu5es താൾ:Communist Manifesto (ml).djvu/17 106 10207 241100 157870 2026-06-13T08:28:05Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241100 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും, ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റിയിരിക്കുന്നു. അവനെ സംബന്ധിച്ചടുത്തോളം, നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിന്റെയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്. ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും, തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻ വേണ്ടി സമൂഹത്തെ ആകെ തങ്ങളെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിന്റെ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ, കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യക്തിപരമായ സ്വത്തിനുവേണ്ടിയുള്ള പഴയ എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം. ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിപ്രസ്ഥാനമാകട്ടെ, ബഹൂഭൂരിപക്ഷത്തിന്റെ താല്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളിവർഗ്ഗത്തിനു് അനങ്ങാനാവില്ല, സ്വയം എഴുന്നേൽക്കാനാവില്ല. തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളിവർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ. തൊഴിലാളിവർഗ്ഗത്തിന്റെ വികാസത്തിലെ ഏറ്റവും സാമാ<noinclude><references/></noinclude> 2q9hvf5gmu8m0c5btuudggptidtq9rw താൾ:Communist Manifesto (ml).djvu/18 106 10208 241103 157871 2026-06-13T08:43:55Z Bhama R 257 13324 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241103 proofread-page text/x-wiki <noinclude><pagequality level="3" user="Bhama R 257" /></noinclude>ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസരത്തിൽ, ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന്നതുമായ ആഭ്യന്തരയുദ്ധത്തെ , അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ‌ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ, നാം വരച്ചുകാണിച്ചുകഴിഞ്ഞു. ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗങ്ങളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ, അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകാൻവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ, അടിയാൻ നഗരസഭാംഗമായി സ്വയം ഉയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ— സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിൻകീഴിൽ പെറ്റിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു്, ഇന്നത്തെ തൊഴിലാളിയാകട്ടെ, വ്യവസായം പുരോഗമിക്കുന്നതോടൊപ്പം ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവൻ പാപ്പന്മാരായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വളരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിന്റെ മേൽ അടിച്ചേല്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീറ്റിപ്പോറ്റുന്നതിനു പകരം, അടിമയെ തീറ്റിപ്പോറ്റേണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു്. അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്ക് സാധിക്കാതായിരുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂഹത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിന്റെ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു. ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിന്റെ ഉപാധിയാകട്ടെ, കൂലിവേലയും കൂ<noinclude><references/></noinclude> 1wbu64oqnmn952ib74idhzcka51kupr താൾ:Prithikaradurga (Changampuzha).pdf/115 106 81397 241067 240684 2026-06-13T06:46:41Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241067 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude> ന്റെ കണ്ണീരടക്കാൻ കഴിഞ്ഞില്ല. അവൻ ഇരുകൈകളും ഉയർത്തി മുഖം പൊത്തി. അവന്റെ അമ്മ അവന്റെ നേർക്കു നോക്കിയപ്പോൾ അവൻ അവിടെ കിടക്കുകയും, ആ ബെഞ്ചിന്റെ പുറത്തു വെച്ചിരുന്ന ഏതാനും ചാക്കുകൾക്കിടയിൽ അവന്റെ മുഖം പൂഴ്ത്തി മറയ്ക്കുകയും ചെയ്തു. കുറച്ചുനേരം കഴിഞ്ഞു് ഈസാ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് അനന്തരം കരണ്ടിയിൽനിന്നു് അപ്പം വാങ്ങിയെടുത്തു് അവന്റെ സമീപം ചെന്നു് അവനു കൊടുത്തു. ഇനിയെങ്കിലും ഒന്നു മിണ്ടാതിരി. ഇന്നാ ഇതു തിന്നോ!" എന്നു പറഞ്ഞുകൊണ്ട് അവൾ അതു് അവന്റെ മടിയിൽ വെച്ചുകൊടുത്തു. കുട്ടി കരച്ചിൽ നിർത്തി അവന്റെ അമ്മയുടെ മുഖത്തേയ്ക്കു നോക്കി; അവൻ അപ്പത്തിന്മേൽ വിരലോടിച്ചു; വല്ലാത്ത ചൂടുള്ളതായി അവനനുഭവപ്പെട്ടു; അവൻ പേടിച്ചുപോയി. അതു കണ്ടു് അവൾ അവന്റെ തലമുടി രണ്ടുമൂന്നു പ്രാവശ്യം തെരുപ്പിടിച്ചു് അവനെ മെല്ലെമെല്ലെത്തടവി. പക്ഷേ അതു കഴിഞ്ഞു് അവൾ അവനോടു് ഈസായുടെ അടുത്തേയ്ക്കു പോകാൻ പറഞ്ഞു. ഇരുപത്തിയൊന്നു് ആ ശീതകാലം അങ്ങനെ കഴിഞ്ഞുപോയി. പ്രസ്താ വ്യമായ യാതൊന്നുംതന്നെ സംഭവിച്ചില്ല. സൂര്യൻ വിഷുവത് ചക്രം കടന്നുകഴിഞ്ഞു. ക്രമേണ ശക്തിപ്രാപിച്ച രവികിരണങ്ങൾ മലഞ്ചെരുവുകളിൽ പ<noinclude></noinclude> 32c3a8teik5ubsgf2kyj5ap05mtr0ti താൾ:Prithikaradurga (Changampuzha).pdf/267 106 81419 241062 240517 2026-06-13T05:42:16Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241062 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>കാണുവാൻ ഞാനാശിക്കുന്നു. എനിക്കറിയണം എങ്ങനെ യാണു്' അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന് !'' "അദ്ദേഹം ഒരിക്കലും നമ്മുടെ വർത്തമാനങ്ങൾ ന്വേഷിച്ചിട്ടില്ല,'' അവൾ കോപത്തോടുകൂടി പറഞ്ഞു: "പോരെങ്കിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിനു് ഒരു ഭായ്യയും കുട്ടികളുമുണ്ടു്. അദ്ദേഹത്തെ നീ കണ്ടെത്തിയാൽ ത്തന്നെ ദുമ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്ര തിഫലമായി ലഭിക്കൂ!?? "എങ്കിൽ ഞാൻ അമ്മയുടെ മകനാകാൻ നിവൃത്തി യില്ലാ,'' ഉൾവാർ രോഷത്തോടുകൂടി പ്രസ്താവിച്ചു: “എന്റെ നേരെ ദുർമ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നിൽക്കുന്ന കരുത്തനാണു് ഞാനെങ്കിൽ! ഇതിനു മുൻപ് അമ്മ എ ന്നിൽനിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കൽ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്നു് അമ്മ പറയു കയുണ്ടായി_ ഞാൻ വൈഗ_ യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയിൽ കാഴ്ചവെച്ചാൽ!” ഇത്രയും പറഞ്ഞുകൊണ്ടു് അവൻ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്‌ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു: "ഛായ്! ആ മനുഷ്യന്റെ പേർകരിക്കലും എനിക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ!?? ഇല്ലൃജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാൾ<noinclude></noinclude> ed8pi1fiycud03651vkb8qww3wkoych 241066 241062 2026-06-13T06:45:41Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241066 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>കാണുവാൻ ഞാനാശിക്കുന്നു. എനിക്കറിയണം എങ്ങനെ യാണു്' അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന് !'' "അദ്ദേഹം ഒരിക്കലും നമ്മുടെ വർത്തമാനങ്ങൾ അന്വേഷിച്ചിട്ടില്ല,'' അവൾ കോപത്തോടുകൂടി പറഞ്ഞു: "പോരെങ്കിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിനു് ഒരു ഭായ്യയും കുട്ടികളുമുണ്ടു്. അദ്ദേഹത്തെ നീ കണ്ടെത്തിയാൽ ത്തന്നെ ദുമ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്ര തിഫലമായി ലഭിക്കൂ!?? "എങ്കിൽ ഞാൻ അമ്മയുടെ മകനാകാൻ നിവൃത്തി യില്ലാ,'' ഉൾവാർ രോഷത്തോടുകൂടി പ്രസ്താവിച്ചു: “എന്റെ നേരെ ദുർമ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നിൽക്കുന്ന കരുത്തനാണു് ഞാനെങ്കിൽ! ഇതിനു മുൻപ് അമ്മ എന്നിൽനിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കൽ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്നു് അമ്മ പറയു കയുണ്ടായി_ ഞാൻ വൈഗ_ യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയിൽ കാഴ്ചവെച്ചാൽ!” ഇത്രയും പറഞ്ഞുകൊണ്ടു് അവൻ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്‌ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു: "ഛായ്! ആ മനുഷ്യന്റെ പേർകരിക്കലും എനിക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ!?? ഇല്ലൃജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാൾ<noinclude></noinclude> 72bs2c9fcx8huq9eryevbddhajxfzwo താൾ:Prithikaradurga (Changampuzha).pdf/173 106 81437 241068 240537 2026-06-13T06:47:04Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241068 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"കഴിഞ്ഞ വേനൽക്കാലത്തു താൻ ലീൿനി ലൈട്ടിംഗ്സഡാറ്ററുമായി സംസാരിക്കയുണ്ടായി ഇല്ലേ?'' വെറ്റർലൈഡ് ചോദിച്ചു: "അവളെക്കുറിച്ചു് എന്താ തന്റെ അഭിപ്രായം?” "കൊള്ളാം” യോട്ട് സാവധാനത്തിൽ പറഞ്ഞു: "അവൾ സുന്ദരിയാണു്. തന്റേടത്തോടുകൂടി സംസാരിക്കും. പക്ഷേ അവൾക്കുവേണ്ടി വിവാഹാർത്ഥന നടത്താൻ ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല." "അവൾ സുന്ദരിയാണെന്നപോലെതന്നെ ബുദ്ധി ശാലിനിയുമാണു്,'' വെറ്റർലൈഡ് പറഞ്ഞു: "തന്റെ ആളുകളോട് അലിവുള്ളവളും, നല്ല പഠിപ്പും, പരിശ്രമ ശീലവും ഉള്ളവളുമായ ഒരു പെണ്ണാണവൾ. ഞാൻ തന്നെക്കുറിച്ചു് അവളോടു സംസാരിച്ചുകഴിഞ്ഞു. സമ്മതമില്ലെന്ന ഒരു വാക്കു തനിക്കവിടെനിന്നും കേൾക്കേണ്ടി വരുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ടോർബ് ജോൺ, ഗുഡ്രൺ ഇവരുടെ കൈയിലും അവളുടെ സ്വന്തം കൈയിലുമാണു് അവളുടെ വിവാഹം. തന്നോടു സത്യം പറയാമല്ലോ, താനും അവളും തമ്മിൽ ബഹു ചേർച്ചയാണന്നു് എനിക്കു തോന്നിയിട്ടുണ്ടു്. ഈ സംഗതി ശരിപ്പെടുകയാണെങ്കിൽ അനേകം പേർ അതിൽ സന്തോഷിക്കാനുണ്ടാകും.” "നിങ്ങളുടെ ഉപദേശം എന്റെ നന്മയെമാത്രമേ ലാക്കാക്കൂ എന്നു എനിക്കറിയാം,”യോട്ട് പറഞ്ഞു: “ഈ നല്ല വിവാഹബന്ധത്തിന്നു് എന്നെ പാത്രമാക്കുവാൻ സഹായിക്കുന്നതുതന്നെ നിങ്ങൾക്കു് എന്നോടുള്ള സ്നേഹം<noinclude></noinclude> 6rwuu7m4nlpmftb1rwx56j3u45eov8b താൾ:Prithikaradurga (Changampuzha).pdf/259 106 81451 241054 240553 2026-06-13T05:36:03Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241054 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>ൻ്റെ അച്ഛൻ്റെ മരണത്തിനു ഗുന്നാറിൻ്റെ സ്വർണ്ണത്തേക്കാൾ ഭേദപ്പെട്ട ഒരു വിലയായിരിക്കും അതു്.’ "കുട്ടികളുടെ കൈവശം മൂന്നു കുറുങ്കുന്തങ്ങൾ ഉണ്ടായിരുന്നു. യോട്ട് അവ മൂന്നും കൈക്കലാക്കിക്കൊണ്ടു പായൽനിറഞ്ഞ പാറപ്പരപ്പുകളിൽക്കൂടി വടക്കോട്ടു പാഞ്ഞു.പർവ്വതത്തിലെ നടപ്പാത മലഞ്ചെരുവിലെത്തുമ്പോൾ ഒരിടുങ്ങിയ വഴിത്താരയായിത്തീരുന്നു; അതിൻ്റെ ഏറ്റവും ഇടുങ്ങിയസ്ഥാനത്തു കുറെ നടപ്പടികളിൽക്കൂടിയാണു അതിൻ്റെ ഗതി. ഒരുവശത്തു മൂന്നു നാലാൾ പൊക്കമുള്ള ഒരു മതിലുണ്ടു്; മറുവശത്തു ചെങ്കുത്തായി കിടക്കുന്ന ഒരു പാറക്കെട്ടും. യോട്ട് അവിടെ ചെന്നുപറ്റി ഒരുവലിയ പാറക്കല്ലിനുപിറകിൽ ഒളിച്ചിരുന്നു. ആർനേ ഇപ്പോൾ നടപ്പടികളിൽ എത്തിയിരിക്കയാണു്. അയളോടുകൂടി നാലുപേർ കുതിരപ്പുറത്തുണ്ടു്. വഴിത്താര കുന്നിൻമുകളിലേയ്ക്കു കുത്തനെ കയറിപ്പോകുന്നതാണു്. താൻ ഇരിക്കുന്നതിനു നേരെ കീഴിലായി ആളുകൾ എത്തിയപ്പോൾ യോട്ട് പാറപ്പുറത്തു ചാടിക്കയറി ആദ്യത്തെ കുന്തം ഒരേറുകൊടുത്തു. ആർനേയോടു തൊട്ടടുത്തു കുതിരയോടിച്ചുപോയിരുന്ന ആളുടെമേൽ അതു തറച്ചു. യോട്ട് വീണ്ടും ചാടിയിറങ്ങി പാറയ്ക്കുപിന്നിൽ ഒളിച്ചിരിപ്പായി.ആരാണു കുന്തം എറിഞ്ഞതെന്നു് അവർ ആരും കണ്ടിരുന്നില്ല. അവർ അവിടെനിന്നിട്ടു ചുറ്റുപാടും നോക്കിത്തുടങ്ങി. യോട്ട് പിന്നേയും പാറപ്പുറത്തു ചാടിക്കയറി മറ്റു രണ്ടു കുന്തങ്ങളും പ്രയോഗിച്ചു; അവയിൽ ഒന്നു ലക്ഷ്യം പിഴച്ചുപോയി; പക്ഷേ മറ്റേതു ആർനയുടെ മുമ്പിൽനി<noinclude></noinclude> 9vvo363ufobzyib4we3ufbl0s97mkmx താൾ:Prithikaradurga (Changampuzha).pdf/260 106 81468 241055 240591 2026-06-13T05:36:49Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241055 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude> ന്നിരുന്ന മനുഷ്യൻ്റെ തലയും കുത്തിയെടുത്തുകൊണ്ടു് അല്പമകലെത്തെറിച്ചുവീണു. "യോട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:'എടോ ആർനേ, എൻ്റെ അച്ഛനേക്കാൾ കുറച്ചുകൂടി ഭേദമായ നിലയാണു് എൻ്റേതു. എന്തെന്നാൽ അദ്ദേഹത്തിനോടെതിരിടാൻ എട്ടുപേരായിരുന്നു നിങ്ങൾ. പക്ഷേ ഇപ്പോൾ നിങ്ങൾ മൂന്നുപേരേ എന്നോടെതിരിടാനുള്ളു. ചുണയുണ്ടെങ്കിൽ വന്നേ, നോക്കാം.' ആർനേ ആ പാറയ്ക്കരികിലേയ്ക്കു നിരങ്ങിനിരങ്ങിക്കയറിച്ചെന്നു. തൻ്റെ അരപ്പട്ടയിൽ തൂങ്ങിക്കിടന്ന കൈക്കോടാലിയെടുത്തു അയാൾ മേലോട്ടു കയറിവരുമ്പോൾ മുകളിൽനിന്നുകൊണ്ടു ശരിക്കു നിറുകന്തലയ്ക്കുതന്നെ യോട്ട് ആഞ്ഞൊരു വെട്ടുകൊടുത്തു. അതിൻ്റെ വായ്ത്തല ഇറങ്ങിച്ചെന്നു് ആ മനുഷ്യൻ്റെ വായ്ക്കീഴിൽത്തറച്ചു. ഉടൻതന്നെ ഒരുവൻ ഒരു വലിയ കുന്തമെടുത്തു അവൻ്റെ നേർക്കു ചാടി. പക്ഷേ അവനത് ആകാശത്തു വെച്ചുതന്നെ കൈകൊണ്ടു പിടിച്ചുകളഞ്ഞു. അനന്തരം അവൻ അവരുടെ കണ്ണിൽപ്പെടാതെ പാറകളുടെ പിന്നിൽക്കൂടി ശിലാപംക്തിയുടെ അങ്ങേ അറ്റത്തേയ്ക്കു പാഞ്ഞുകയറി. അറ്റത്തെത്തിയപ്പോൾ അവൻ കുന്തം നിലത്തു തറച്ച് അതിന്മേൽ പിടിച്ച് ഒരാട്ടംകൊടുത്തു. അങ്ങനെ അവിടെയുണ്ടായിരുന്ന പാറപ്പിളർപ്പിനപ്പുറത്തെത്തി_അവിടെ നിന്നു അവൻ കുന്നിൻനിരകളുടെ അരികെക്കൂടി വേഗത്തിൽ ഓടി തുരങ്കത്തിനു വെളിയിലെത്തി.അവിടെ യജമാനന്മാരില്ലാത്ത കുതിരകൾ വെറുതെ നില്ക്കുന്നതവൻ്റെ ദൃഷ്ടിയിൽപ്പെട്ടു.<noinclude></noinclude> qkdgzfmhjjl5rzaprq497ibj9j3rzkr താൾ:Prithikaradurga (Changampuzha).pdf/174 106 81476 241069 240588 2026-06-13T06:47:34Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241069 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>വെളിപ്പെടുത്തുന്നു. പക്ഷേ ഇത്രവേഗത്തിൽ വിവാഹം കഴിക്കാൻ എനിക്കൊരാശയുമില്ല.'' വീണ്ടും അതിനെക്കുറിച്ചു് ഒരാലോചന നടത്തുവാൻ വെറ്റർലൈഡ് അയാളോടപേക്ഷിച്ചു. പക്ഷെ പിന്നീടയാൾ അക്കാര്യം എടുത്തിടുകയുണ്ടായില്ല. അയാൾ യോട്ടിനെ പ്രത്യേകമായി സൂക്ഷിച്ചു. രാത്രി അയാൾക്കു ശരിക്കുറക്കം കിട്ടാറില്ലെന്നും, പലതരത്തിലും അയാൾ കനം തൂങ്ങുന്ന ചിന്തകളുടെ ഭാരത്താൽ പരവശനായിട്ടുണ്ടെന്നും വെറ്റർലൈഡ് മനസ്സിലാക്കി. അവിടത്തെ താമസത്തിൻ്റെ അവസാനദിവസം ലീൿനിയുടെ കാര്യത്തെക്കുറിച്ചു വല്ലതും ആലോചിക്കയുണ്ടായോ എന്നു വെറ്റർലൈഡ് യോട്ടിനോടു ചോദിച്ചു. യോട്ട് അപ്പോൾ മറുപടി പറഞ്ഞു: "നിങ്ങളുടെ ഔദാര്യത്തിനു ഞാൻ നിങ്ങളോടു വളരെ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇക്കാര്യത്തിൽ എനിക്കു വേണ്ടതൊക്കെ ചെയ്തുതാണം. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ ഉപദേശം ഏറ്റവും നല്ലതിന്നുവേണ്ടിയാണെന്നു സ്പഷ്ടമായി ഞാൻ കാണുന്നു.'' പിന്നീടു യോട്ട് വെറ്റർലൈഡുമൊന്നിച്ചു് അയാളുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു. വളരെ ഔദാര്യത്തോടുകൂടി ഗുഡ്രണും ലീൿനിയും അയാളെ സ്വീകരിച്ചു. വിവാഹത്തിന്നുവേണ്ട ഒരുക്കങ്ങളെല്ലാം കൂട്ടിത്തുടങ്ങി. വസന്തകാലത്താണു് വിവാഹം ആഘോഷിക്കപ്പെട്ടതു്. വെറ്റർലൈഡ് അടിയന്തിരം എല്ലാംകൊണ്ടും കെങ്കേമമാ<noinclude></noinclude> sln4y3htz2x4zw5f1vc9sxlqp86cwdd താൾ:Prithikaradurga (Changampuzha).pdf/261 106 81489 241056 240613 2026-06-13T05:37:23Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241056 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>ഒന്നിൻ്റെ കടിഞ്ഞാണിനു കടന്നുപിടിച്ചു, അതിൻ്റെ പുറത്തു ചാടിക്കയറി, താനപ്പോൾ താമസിച്ചിരുന്ന 'എയ്റോയിലേയ്ക്കു യോട്ട്' അതിവേഗത്തിൽ ഓടിച്ചുപോയി. “ഒരു കുട്ടി നിർവ്വഹിച്ചിട്ടുള്ളവയിൽവെച്ച് ഏറ്റവും മഹത്തായ ഒരു കാഴ്ചപ്രകടനമാണിതെന്നു ജനങ്ങളെല്ലാവരും കരുതി. അവൻ ഒന്നാംതരം ഒരു പടയാളിയായിത്തീരുമെന്നു് അനേകംപേർ ദീർഘദർശനം ചെയ്തു. അതിനാൽ അവർ നേരംപോക്കായി അവനെ വൈഗ_യോട്ട് എന്നു വിളിച്ചുപോന്നു.'' കുറച്ചുകഴിഞ്ഞു വിഗ്‌ഡിസ് ചോദിച്ചു: "അതിനു ശേഷം ആ മനുഷ്യനെന്തു സംഭവിച്ചു എന്നു നിങ്ങൾക്കറിയാമോ, ഹെൽജേ?” "ഓ,” ഹെൽജേ പറഞ്ഞു: "ഈ അടുത്ത കുറെ വർഷങ്ങളായി അയാളെക്കുറിച്ച് ഒന്നുംതന്നെ അങ്ങനെ കേൾക്കാറില്ല. അയാളുടെ വിവാഹത്തിനുശേഷം അയാൾ വളരെ ശാന്തപ്രകൃതക്കാരനായിത്തീർന്നുവെന്നാണ് കേൾവി." "ആ മനുഷ്യനിപ്പോൾ വിവാഹിതനാണോ?'' ഒരു താഴ്ന്ന സ്വരത്തിൽ വിഗ്‌ഡിസ് ചോദിച്ചു: "അതെ,” ഹെൽജേ മറുപടി പറഞ്ഞു. "നിങ്ങൾ ആ മനുഷ്യൻ്റെ ഭാര്യയെ അറിയുമോ?”അവൾ വീണ്ടും ചോദിച്ചു. "ഞാൻ അവളെ കണ്ടിട്ടുണ്ടു്_അതിൽക്കൂടുതൽ പരിചയമൊന്നുമില്ല," ഹെൽജേ പറഞ്ഞു: “ആ പ്രദേശങ്ങ<noinclude></noinclude> ob09azz45s2cso8fiqty4tke7gtv4ce താൾ:Prithikaradurga (Changampuzha).pdf/175 106 81499 241071 240617 2026-06-13T06:48:41Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241071 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>ക്കി. യോട്ടും ലീൿനിയും സ്കോ മെഡാലിയ്ക്കു പോന്നു.അവരുടെ വിവാഹജീവിതം തൃപ്തികരമാംവിധം മുന്നോട്ടു പോയി. ഇരുപത്തിയൊമ്പതു് വേനൽക്കാലത്തിൻ്റെ അവസാനത്തിൽ ഒരു ദിവസം മലഞ്ചെരുവിൽ തനിക്കുള്ള പുൽത്തകിടികളിൽനിന്നു യോട്ട് പുല്ലറുത്തുകൊണ്ടിരിക്കയായിരുന്നു. ഏറ്റവും നല്ല ഒരു കാലാവസ്ഥയായിരുന്നു അപ്പോഴത്തേതു്. നല്ല ചൂടുള്ള വെയിൽ പരത്തിക്കൊണ്ടു് ആദിത്യൻ പ്രശോഭിച്ചു. രണ്ടാളുകൾകൂടി യോട്ടിനോടൊന്നിച്ചുണ്ടായിരുന്നു. അവർ നദിയുടെ ഒരു വശത്തു പുല്ലറുത്തുകൊണ്ടിരിക്കുകയാണു്. യോട്ടാകട്ടെ മറുവശത്തു തന്റെ കുപ്പായവും കാലുറകളും ഊരിക്കളഞ്ഞിട്ടാണു് പണിയെടുത്തിരുന്നതു്. അവർ വീട്ടിൽനിന്നും വളരെ അകലത്തായിരുന്നതിനാൽ എല്ലാ ഭക്ഷണത്തിന്നും അവർക്കു വീട്ടിൽപ്പോകാൻ തരപ്പെട്ടില്ല. അതുകൊണ്ടു നേരം ഏതാണ്ട് ഉച്ചതിരിഞ്ഞതിനോടുകൂടി, പുഴ കടന്നുചെന്നു തൻ്റെ ആൾക്കാരുമായി വല്ലതുമല്പം ആഹാരം കഴിക്കാമെന്നു യോട്ട് കരുതി. അപ്പോൾ പുഴവക്കിൽക്കൂടി ലീൿനി നടന്നുവരുന്നതു് അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. ആഘോഷാവസരങ്ങളിൽ ധരിക്കാറുണ്ടായിരുന്ന ആ ഇളം പച്ചനിറമുള്ള മേലങ്കിയാണു് അവൾ ശ്രദ്ധാപൂർവ്വം അണിഞ്ഞിരുന്നതു്.അവളുടെ കൈയിൽ ഒരു വലിയ ഭാണ്ഡമുണ്ടു്. പുല്ലു ചെത്തുന്നവരോടു സംസാരിക്കാൻ അവൾ അവിടെ നിന്നു. ഭാണ്ഡത്തിൽനിന്നു കുറച്ചെന്തോ അവൾ അവർക്കു കൊടുക്കു<noinclude></noinclude> 6wbc5cqxclysj2la5kicv5hyo21ifok താൾ:Prithikaradurga (Changampuzha).pdf/262 106 81504 241057 240625 2026-06-13T05:38:05Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241057 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>ളിലെ ഏറ്റവും സുന്ദരിയും, സമ്പന്നയും, ദയാവതിയുമായ ഒരു സ്ത്രീയായിട്ടാണ് അവൾ എണ്ണപ്പെട്ടിരുന്നതു്. അതുകൊണ്ടു് അവളെ ഭാര്യയായി കിട്ടിയശേഷം അയാൾ കൃഷിപ്പണികൾ നടത്തിച്ചുകൊണ്ടു വീട്ടിൽത്തന്നെ സുഖമായി ഇരിപ്പാണു്.” കുറച്ചുനേരത്തേയ്ക്കു വിഗ്‌ഡിസ് മൗനമായിരുന്നു. "ആ മനുഷ്യനു കുട്ടികൾ വല്ലതുമുണ്ടോ എന്നു നിങ്ങൾക്കറിയാമോ?” പിന്നീടവൾ ചോദിച്ചു. "ഉവ്വ്, അവർക്കു മൂന്നോ നാലോ ഉണ്ടെന്നാണ് ഞാൻ കേട്ടിട്ടുള്ളതു്," ഹെൽജേ മറുപടി കൊടുത്തു. വിഗ്‌ഡിസ് പിന്നെ ഒന്നുംതന്നെ പറഞ്ഞില്ല. പക്ഷേ ഐസ്‌ലാൻഡുകാർ കിടക്കാൻപോയതിൻ്റെശേഷം വിഗ്‌ഡിസ് അഗ്നികുണ്ഡത്തിനരികെ എരിയുന്ന കനലുകളേയും പറക്കുന്ന തീപ്പൊരികളേയും ശൂന്യമായ ഒരു ഭാവത്തിൽ മിഴിച്ചുനോക്കിക്കൊണ്ടു് അനങ്ങാതെ നിലകൊണ്ടു. ഉൾവാർ ബെഞ്ചിന്മേൽ ഇരിക്കുകയായിരുന്നു. അനന്തരം, അവൻ്റെനേരെ നോക്കാതെ അവൾ പറഞ്ഞു: "ഈ മനുഷ്യർക്കു പറയാനുണ്ടായിരുന്നതു മുഴുവൻ നീ ശ്രദ്ധിച്ചോ? എങ്കിൽ ഇപ്പോൾ നിൻ്റെ അച്ഛനെക്കുറിച്ചുള്ള വർത്തമാനങ്ങൾ നീ കേട്ടുകഴിഞ്ഞിരിക്കുന്നു.'' ഉൾവാർ ചാടിയെഴുനേറ്റു. അവൻ ഉൽഘോഷിച്ചു: "അദ്ദേഹമാണോ എൻ്റെ അച്ഛൻ? ഇന്നു എനിക്കുള്ളതിനേക്കാൾ കൂടുതൽ പ്രായമില്ലാതിരുന്ന കാലത്തു<noinclude></noinclude> frsx0k8bkdyb5jls3b1k2f30n6xs871 താൾ:Prithikaradurga (Changampuzha).pdf/263 106 81508 241058 240629 2026-06-13T05:38:48Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241058 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>പർവ്വതപ്പാതയിൽവെച്ചു മൂന്നുപേരെ തനിച്ചു കൊന്നിട്ട ആ വീരൻ?” "അതെ, അതായിരുന്നു നിൻ്റെ അച്ഛൻ_ഇന്നു സുന്ദരിയായ ഭാര്യയുള്ള ആ മനുഷ്യൻ!” വിഗ്ഡിസ് മറുപടി പറഞ്ഞു. ഉൾവാർ പ്രസ്താവിച്ചു: "അദ്ദേഹം അമ്മയോടു് എന്തൊക്കെച്ചെയ്തിരുന്നാലും, കെട്ടോ അമ്മേ, നല്ല പൗരുഷമുള്ള ഒരു മനുഷ്യനായിരിക്കണം അദ്ദേഹം; ഒരു ദിവസം അദ്ദേഹത്തെ ഒന്നു കാണാൻ സാധിച്ചാൽ! -ഹാ, എനിക്കെന്താനന്ദമായിരിക്കും! അപ്പോൾ അദ്ദേഹത്തിനെപ്പോലെതന്നെ ഉള്ള ഒരു മകൻ അദ്ദേഹത്തിനുണ്ടെന്നു മനസ്സിലാകും.'' വിഗ്‌ഡിസ് പറഞ്ഞു: “നീ അദ്ദേഹത്തെപ്പോലെ തന്നെ ഉള്ള ഒരു മകനാണെങ്കിൽ, നീയെൻ്റെ മകനാണെങ്കിൽ, ഞാൻ ഒന്നു നിന്നോടു പറയുന്നു: നിങ്ങൾ ഇരുവരുടേയും ആ സന്ദർശനത്തിൻ്റെ അവസാനഭാഗം ഇതായിരിക്കണം_നീ_വൈഗയോട്ടിൻ്റെ തല വെട്ടിയെടുത്തുകൊണ്ടു് എൻ്റെ മടിയിൽ വെയ്ക്കുക!" ഉൾവാർ വിളർത്തുപോയി; പിന്നീട് അവൻ പറഞ്ഞു: "ഒരു പുത്രൻ ഒരു പിതാവിനെ കൊല്ലുക!_അങ്ങനെയൊരു കാര്യം ഇന്നുവരെ കേട്ടുകേൾവിപോലുമില്ല.'' വിഗ്‌ഡിസ് ഇരുകൈകളും പൊക്കി അവളുടെ മാറിൽ ചേർത്തുപിടിച്ചു; അവൾ പ്രതിവദിച്ചു: "ഞാൻ എൻ്റെ അച്ഛനുവേണ്ടി പ്രതികാരം ചെയ്ത പോലെ നീ എ<noinclude></noinclude> nm2gl8lci10ewlxez02zi310b92wd8y താൾ:Prithikaradurga (Changampuzha).pdf/176 106 81509 241073 240630 2026-06-13T06:49:24Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241073 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>കയും ചെയ്തു. അനന്തരം നടക്കല്ലുകളിൽക്കൂടി ചവിട്ടിച്ചവിട്ടി പുഴകടന്നു് അവൾ യോട്ടിൻറെ അടുത്തേയ്ക്കു വന്നു. “അമ്മ എനിക്കു കൊടുത്തയച്ച പാനകമാണിതു്'' അവൾ പറഞ്ഞു: "ഈ വെയിലത്തുനിന്നു പുല്ലറുക്കുന്ന നിങ്ങൾക്കൊക്കെ ഇതു നന്നായിരിക്കുമെന്നു ഞാൻ കരുതി.” "നീതന്നെ ഇങ്ങോട്ടിതു ചുമന്നുകൊണ്ടുവരാൻ ബുദ്ധിമുട്ടേണ്ടതില്ലായിരുന്നു” അയാൾ എതിർത്തു. "ഓ, അതു സാരമില്ല'' ലീൿനി പറഞ്ഞു:"കൂടെക്കൂടെ നമുക്കിത്ര നല്ല ഒരു കാലാവസ്ഥ ഉണ്ടാകാറില്ലല്ലോ. ഇവിടെ എന്തു ജാതി വൈക്കോലാണു് നമുക്കു കിട്ടുന്നതെന്നു കാണാൻ എനിക്കാശ തോന്നി." മറുകരയിലുള്ള പുല്ലുചെത്തുകാരുടെ പക്കൽ ആഹാരം കാണുമെന്നും അതിനാൽ തങ്ങൾക്കു പുഴകടന്നു മറുകരയിലേയ്ക്കു പോകാമെന്നും, പിന്നീടു യോട്ട് അഭിപ്രായപ്പെട്ടു; പക്ഷേ ലീൿനി ചിരിച്ചുകൊണ്ടു് ആ ഭാണ്ഡം ചൂണ്ടിക്കാണിച്ചു് ഇങ്ങനെ പറഞ്ഞു: "ഒട്ടും സംശയിക്കേണ്ട. നിങ്ങളുടെ ഭാര്യ ഈ വഴി മുഴുവൻ നടന്നു് ഇവിടെ വരുന്നെങ്കിൽ നിങ്ങൾക്കു് ആഹാരം കൊണ്ടുവരാൻ മറവി പറ്റില്ല. മലയുടെ ഈ ചെരുവിൽ കാറ്റു തണുപ്പുള്ളതും നേർത്തതുമാണു്; നമുക്കു് ഇവിടെ ഇരിക്കാം." ഇങ്ങനെ പറഞ്ഞിട്ടു് ഇടയ്ക്കിടയ്ക്കു് ഒരു പിടി വൈക്കോൽ കയ്യിലെടുത്തു മണത്തുനോക്കിക്കൊണ്ടു് അവൾ<noinclude></noinclude> hirs70zg9lrcg08aqem4sq9oqbmgg3j താൾ:Prithikaradurga (Changampuzha).pdf/177 106 81512 241075 240633 2026-06-13T06:49:55Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241075 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>നദീതടത്തിൽക്കൂടി മേലോട്ടു കയറി. പുൽത്തകിടിനു മുകളിൽ ഒരു ബർച്ചുമരക്കാടാണു്. പുതിയ ഇലകളിൽനിന്നു പുറപ്പെടുന്ന നവപരിമളം മൂക്കിലേയ്ക്കു വലിച്ചുകേറ്റിക്കൊണ്ടു ലീൿനി മേലോട്ടു പോയി. ഒടുവിൽ പാറകൾക്കിടയിൽ അവളൊരു ചെറിയ ഗുഹ കണ്ടെത്തി. അതു തണലും, പായലും, പച്ചപ്പൊടിപ്പുകളും നിറഞ്ഞതിനാൽ കുളുർമ നൽകുന്നതായിരുന്നു അവർക്കു രണ്ടുപേർക്കും അവിടെ കൂടുന്നതിന്നു തികച്ചും ഇടമുണ്ടായിരുന്നതിനാൽ ലീൿനി അയാളെ അങ്ങോട്ടു വിളിച്ചു. "ആഹാരംകഴിഞ്ഞു നിങ്ങൾക്കു വേണമെങ്കിൽ ഇവിടെ കിടന്നുറങ്ങുകകൂടി ചെയ്യാം,”അവൾ പറഞ്ഞു. അവർ തീറ്റയും കുടിയുമായി അവിടെ അങ്ങനെ കൂടി. ലീൿനി ആ സമയം മുഴുവൻ കളിതമാശകൾ പറഞ്ഞു് ഉല്ലാസഭരിതയായി വർത്തിച്ചു. ഭക്ഷണംകഴിഞ്ഞു് , വെയിൽ ഏല്ക്കാതെ തൻ്റെ കൈത്തണ്ടു നെറ്റിയിൽ വെച്ചുകൊണ്ടു യോട്ട് പച്ചപ്പൊടിപ്പുകൾക്കിടയിൽ ഉറങ്ങാൻ കിടന്നു. അതു കണ്ടു ലീൿനി അവളുടെ തൂവാല അഴിച്ചെടുത്തു് അതുകൊണ്ടു് അയാളുടെ കണ്ണുകൾ മൂടി. കുറച്ചുകഴിഞ്ഞു് അവൾ ചോദിച്ചു: "എൻ്റെ മടയിൽ തലവെച്ചു കിടക്കരുതോ നിങ്ങൾക്കു്? എങ്കിൽ കൂടുതൽ സ്ഥലം കിട്ടും." യോട്ട് അങ്ങനെ ചെയ്തു. തല മൂടാതെ ലീൿനി വെയിലിലങ്ങനെ ഇരിക്കുമ്പോൾ അയാൾ അവളുടെ മുഖത്തേയ്ക്കു നോക്കി. അയാൾ പറഞ്ഞു:<noinclude></noinclude> e6s30xtlflncc763mf5hcztiymcawgo താൾ:Prithikaradurga (Changampuzha).pdf/264 106 81513 241059 240634 2026-06-13T05:39:50Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241059 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>നിക്കുവേണ്ടി പ്രതികാരം ചെയ്യുകയില്ലേ? നീ നല്ലപോലെ മനസ്സിലാക്കിക്കോ!_ആ മനുഷ്യൻ ഒരാൾമൂലം അസഹ്യമായ അനേകദുരിതങ്ങൾ എനിക്കനുഭവിക്കേണ്ടിവന്നു. ആ മനുഷ്യൻ എന്നോടു പെരുമാറിയതിനെക്കുറിച്ചു ഞാനിന്നു നിന്നോടു പറഞ്ഞാൽ, ആ മനുഷ്യൻ്റെ കഥ കഴിച്ചതിനുശേഷമല്ലാതെ നിനക്കു സമാധാനമുണ്ടാവുകയില്ല; അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിനർത്ഥം ഞാൻ വിചാരിച്ചതിലും വളരെ വളരെ കുറവായേ നീ എന്നെ സ്നേഹിക്കുന്നുള്ളുവെന്നാണു്. പക്ഷേ അരുതു്, അതിനെക്കുറിച്ചു് ഇനിയുമുള്ള സംസാരം എനിക്കു സഹിക്കാൻ സാദ്ധ്യമല്ല." ഉൾവാർ മുന്നോട്ടു വന്നു് അമ്മയെ കെട്ടിപ്പിടിച്ചു. അവൾ ബെഞ്ചിന്മേൽ തലചായ്ച്ചു വിങ്ങിവിങ്ങിക്കരഞ്ഞു. അവളുടെ ഇഷ്ടം എങ്ങനെയോ അങ്ങനെതന്നെ എപ്പോഴും താൻ പ്രവർത്തിക്കുന്നതാണെന്നു് അവൾക്കുറപ്പു കരുതാമെന്നു് ആ കുട്ടി അനന്തരം അവളോടു പറഞ്ഞു. നാല്പത്തിയൊന്നു് കാലം മുറയ്ക്കു പോയ്ക്കൊണ്ടിരുന്നു; യോട്ടിനിന്നു വയസ്സു പതിനേഴായി. വിദേശങ്ങളിൽ ചുറ്റിസ്സഞ്ചരിക്കുവാനും ലോകം കാണുവാനും തനിക്കു് അമിതമായ ആഗ്രഹമുണ്ടെന്നു് അവൻ ഒരു ദിവസം തൻ്റെ മാതാവിനോടു പറഞ്ഞു. അവൻ്റെ ആഗ്രഹം ന്യായമാണെന്നു വിഗ്‌ഡിസ്സിനു തോന്നി. അവനു് അനുയോജ്യമായ രീതിയിൽ ഒരു വലിയ കപ്പൽ ഉണ്ടാക്കിച്ചുകൊടുക്കാമെന്നു് അവൾ അ<noinclude></noinclude> rm332l5pwncn5iyph0t17kprhmc3lg3 താൾ:Prithikaradurga (Changampuzha).pdf/265 106 81515 241060 240637 2026-06-13T05:40:31Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241060 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>വനു വാക്കുകൊടുത്തു. പക്ഷേ കൂടുതൽ പ്രായവും ലോകപരിചയവുമുള്ള ആളുകളുടെകൂടെ അവൻ പോകുന്നതിലേ അവൾക്കിഷ്ടമുണ്ടായിരുന്നുള്ളു. ഇതു കേട്ടപ്പോൾ ഇല്ല്യൂജിനു വളരെ സന്തോഷം തോന്നി. തൻ്റെ പത്നി പരലോകം പ്രാപിച്ചതിനാലും അതിനെക്കുറിച്ചു് ഒട്ടധികം സംസാരമുള്ളതിനാലും വീണ്ടും കടലിൽപ്പോകുന്നതിനു താൻ ഇഷ്ടപ്പെടുന്നതായി ഇല്ല്യൂജ് പ്രസ്താവിച്ചു. ശീതകാലാവസാനത്തോടുകൂടി ഒരു ദിവസം ഇല്ല്യൂജ് വാഡിനിലെത്തി. ഹാളിൽ അവളും അയാളും തനിച്ച് ഏറെനേരം സംസാരിച്ചുകൊണ്ടിരുന്നു. ഇവരുടെ ഉപദേശങ്ങളും ആലോചനകളും എന്തെല്ലാമാണെന്ന് അവൾ അയാളോടു തിരക്കി. ഇല്ല്യൂജ് പറഞ്ഞു: "നിനക്കറിയാമല്ലോ, ആദ്യമായി ഉൾവാർ യാത്രതിരിക്കുന്നതു്; എനിക്കു സംശയമില്ല, ഐസ്‌ലാൻഡിലേയ്ക്കായിരിക്കും.'' വിഗ്‌ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ഇല്ല്യൂജ് തുടർന്നു: “ഞാൻ ധൈര്യമായിത്തന്നെ പറയട്ടേ, എന്താണവനെ ആ നാട്ടിലേയ്ക്കാകർഷിക്കുന്നതെന്നു നിനക്കുതന്നെ ഊഹിക്കാം. പക്ഷേ അവനോടൊന്നിച്ചു് ഈ യാത്രയിൽ പങ്കുകൊള്ളുവാൻ എനിക്കത്ര ഇഷ്ടമില്ലെന്നു ഞാൻ പറയുമ്പോൾ നിനക്ക് അത്ഭുതം തോന്നാൻ വഴിയില്ല.'' വിഗ്‌ഡിസ് അമർത്തിയ ഒരു സ്വരത്തിൽ പറഞ്ഞു: "ഉൾവാർ അധികസമയവും നിങ്ങളൊന്നിച്ചായിരുന്നു;<noinclude></noinclude> ron3tg6axwfw0n7sg9vvbo07sp9pp8m താൾ:Prithikaradurga (Changampuzha).pdf/178 106 81517 241076 240639 2026-06-13T06:50:30Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241076 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"നാം ഹോൾട്ടാറിൽവെച്ചു കണ്ടുമുട്ടിയപ്പോൾ എങ്ങനെയോ അങ്ങനെയാണ് നിൻ്റെ ഇപ്പോഴത്തെ മട്ടു്.'' ലീൿനി പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു: "ആട്ടെ, യോട്ട്, എന്നോടു പറയൂ, അന്നു നാം കണ്ടതു് ഒരു നല്ല കാര്യമായി എന്നു അങ്ങു വിചാരിക്കുന്നുണ്ടോ? അല്ലെങ്കിൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതിൽ അങ്ങയ്ക്കു സന്തോഷം തോന്നുന്നുണ്ടോ?" "നിനക്കതു് ഉറപ്പു കരുതാം,'' അയാൾ ഉത്തരം നൽകി. ലീൿനി വീണ്ടും തുടർന്നു: “എങ്ങനെയാ ഞാൻ ഉറപ്പു കരുതുക? എന്തോ ഒന്നു് അങ്ങയുടെ ഹൃദയത്തിൽ ഭാര മേറ്റുന്നുണ്ടെന്നു ചിലപ്പോൾ എനിക്കു തോന്നിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ, അങ്ങയുടെ കുട്ടിക്കാലത്തെപ്പോലെയല്ല ഇപ്പോൾ അങ്ങയുടെ സമ്പ്രദായം. അന്നു കാടൻമട്ടിൽ കോലാഹലംകൂട്ടി ആർത്തുപുളച്ചു ചിരിക്കാനും തിമർക്കാനും ഭ്രാന്തായിരുന്നു അങ്ങയ്ക്ക്. പക്ഷേ ഇന്നു് ഏറിയ കൂറും അങ്ങൊരു മൗനിയായിത്തീർന്നിരിക്കുന്നു.'' "ഒരുവൻ വളർന്നുവരുംതോറും ആദ്യകാലത്തെ അവന്റെ കുട്ടിക്കളിയും ചപലതകളും കുറേശ്ശെ വിട്ടുവിട്ടു വന്നില്ലെങ്കിൽ അതു ഭംഗിയായിരിക്കില്ല," യോട്ട്' പറഞ്ഞു. "അക്കാലത്തു് ആളുകൾ പറയാറുണ്ടായിരുന്നു,” അവൾ തുടർന്നു: "പാട്ടുപാടുന്നതിന്നും ഗാനങ്ങൾ രചിക്കുന്നതിന്നും അങ്ങു മിടുക്കനായിരുന്നുവെന്നു്. അങ്ങുണ്ടാക്കി<noinclude></noinclude> 3a72m65o0wrlrvk0w44uyt7y73h0yzc 241108 241076 2026-06-13T09:54:20Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241108 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"നാം ഹോൾട്ടാറിൽവെച്ചു കണ്ടുമുട്ടിയപ്പോൾ എങ്ങനെയോ അങ്ങനെയാണ് നിൻ്റെ ഇപ്പോഴത്തെ മട്ടു്.'' ലീൿനി പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു: "ആട്ടെ, യോട്ട്, എന്നോടു പറയൂ, അന്നു നാം കണ്ടതു് ഒരു നല്ല കാര്യമായി എന്നു അങ്ങു വിചാരിക്കുന്നുണ്ടോ? അല്ലെങ്കിൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതിൽ അങ്ങയ്ക്കു സന്തോഷം തോന്നുന്നുണ്ടോ?" "നിനക്കതു് ഉറപ്പു കരുതാം,'' അയാൾ ഉത്തരം നൽകി. ലീൿനി വീണ്ടും തുടർന്നു: “എങ്ങനെയാ ഞാൻ ഉറപ്പു കരുതുക? എന്തോ ഒന്നു് അങ്ങയുടെ ഹൃദയത്തിൽ ഭാര മേറ്റുന്നുണ്ടെന്നു ചിലപ്പോൾ എനിക്കു തോന്നിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ, അങ്ങയുടെ കുട്ടിക്കാലത്തെപ്പോലെയല്ല ഇപ്പോൾ അങ്ങയുടെ സമ്പ്രദായം. അന്നു കാടൻമട്ടിൽ കോലാഹലംകൂട്ടി ആർത്തുപുളച്ചു ചിരിക്കാനും തിമർക്കാനും ഭ്രാന്തായിരുന്നു അങ്ങയ്ക്ക്. പക്ഷേ ഇന്നു് ഏറിയ കൂറും അങ്ങൊരു മൗനിയായിത്തീർന്നിരിക്കുന്നു.'' "ഒരുവൻ വളർന്നുവരുംതോറും ആദ്യകാലത്തെ അവന്റെ കുട്ടിക്കളിയും ചപലതകളും കുറേശ്ശെ വിട്ടുവിട്ടു വന്നില്ലെങ്കിൽ അതു ഭംഗിയായിരിക്കില്ല," യോട്ട്' പറഞ്ഞു. "അക്കാലത്തു് ആളുകൾ പറയാറുണ്ടായിരുന്നു,” അവൾ തുടർന്നു: "പാട്ടുപാടുന്നതിന്നും ഗാനങ്ങൾ രചിക്കുന്നതിന്നും അങ്ങു മിടുക്കനായിരുന്നുവെന്നു്. അങ്ങുണ്ടാക്കി<noinclude></noinclude> 6j7304jsakizrfhzjemsl2wkyzezcy4 താൾ:Prithikaradurga (Changampuzha).pdf/266 106 81521 241061 240643 2026-06-13T05:41:03Z ശക്തി 13341 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241061 proofread-page text/x-wiki <noinclude><pagequality level="3" user="ശക്തി" /></noinclude>അവൻ അനേകമനേകം കാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടുമുണ്ടു്_ അവൻ്റെ അച്ഛനെക്കുറിച്ചു് എന്തെങ്കിലും അവൻ നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ?” "പല പ്രാവശ്യവും,” ഇല്ല്യൂജ് മറുപടി പറഞ്ഞു: "അദ്ദേഹം ഏതുതരത്തിലുള്ള ഒരു മനുഷ്യനാണെന്നു കാണാൻ അദ്ദേഹത്തെ സന്ദർശിക്കണമെന്നുള്ളതിലാണു് അവൻ്റെ മനസ്സു മുഴുവൻ ഉന്നിയിരിക്കുന്നതെന്നു തോന്നുന്നു. ആട്ടെ, നീ എന്തു വിചാരിക്കുന്നു ഇതിനെപ്പറ്റി? ഇതു സംബന്ധിച്ചു നീ എന്തെങ്കിലും അവനെ ഉപദേശിച്ചിട്ടുണ്ടോ?” "ഇല്ല," അവൾ പറഞ്ഞു: ഒരു നിമിഷം കഴിഞ്ഞു വീണ്ടും അവൾ സംസാരം തുടർന്നു: "എനിക്കൊരു കുട്ടിയുണ്ടെന്നു യോട്ടിനറിഞ്ഞുകൂടാ. അവൻ ഈ യാത്ര ഉപേക്ഷിച്ചെങ്കിൽ എന്നു ഞാനാശിക്കുന്നു.” ആ നിമിഷത്തിൽ ഉൾവാർ വാതിൽക്കലൂടെ കടന്നു പോവുകയായിരുന്നു. ഇല്ല്യൂജ് അവനെ കൈകാട്ടി വിളിച്ചു. അവൻ അകത്തു വന്നപ്പോൾ അയാൾ പറഞ്ഞു: "നിൻ്റെ ഐസ്‌ലാൻഡ് ‌യാത്രയെക്കുറിച്ചു ഞങ്ങൾ സംസാരിക്കുകയാണു്; നിൻ്റെ അമ്മയും ഞാനും.” ഉൾവാറിൻ്റെ മുഖം രക്താഭമായി; അവൻ തിടുക്കത്തിൽ പറഞ്ഞു: "അമ്മ ഒട്ടുംതന്നെ അത്ഭുതപ്പെടേണ്ടതായിട്ടില്ല. എൻ്റെ ജന്മത്തിനു ഹേതുഭൂതനായ ആ ആളെ ചെന്നു<noinclude></noinclude> o7g6aon31mn75htbrr7jdw0vl9w3fzp താൾ:Prithikaradurga (Changampuzha).pdf/179 106 81525 241079 240647 2026-06-13T06:51:08Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241079 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>യിട്ടുള്ള ചില ഗാനങ്ങൾ അങ്ങയ്ക്കു് എന്നെ പാടിക്കേൾപ്പിച്ചുകൂടേ?” " ഓ, അവർ പറഞ്ഞതിൽ ഒട്ടുമുക്കാലും വെറും നുണയാണു്,'' അയാൾ മറുപടി പറഞ്ഞു: “എന്റെ പദ്യങ്ങൾ ഒരിക്കലും അത്ര വിലപ്പെട്ടതൊന്നുമായിരുന്നില്ല.'' "അങ്ങു് അവ എന്നെ ചൊല്ലി കേൾപ്പിക്കണം” അവൾ അപേക്ഷിച്ചു. "എനിക്കിപ്പോൾ ഒന്നുംതന്നെ ഓർക്കാൻ കഴിയുന്നില്ല,'' അയാൾ പറഞ്ഞു: “പണ്ടുപണ്ടെങ്ങാണ്ടോ കഴിഞ്ഞ ഒരു കാര്യമല്ലേ അതു്!'' ലീൿനി ഇരുകൈകൊണ്ടും അദ്ദേഹത്തിന്റെ മുഖം അടുക്കിപ്പിടിച്ചു് അവളുടെ കാൽമുട്ടുകൾക്കുമദ്ധ്യേ അദ്ദേഹത്തിന്റെ തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടു് ഇങ്ങനെ ചൊല്ലാൻ തുടങ്ങി:--- എന്നോമൽക്കന്യേ, നിന്നെ- ദ്ധ്യാനിച്ചും മോഹിച്ചുമി- ന്നെൻ നിദ്രയെത്രമാത്രം കുറഞ്ഞുപോയി! കണ്ണിണ പൂട്ടുവാനൊ- ന്നൊക്കുന്നീലല്ലോ രാവിൽ കണ്മണി, നീയിത്രമേൽ കഠിനയാണോ? മന്ദോഷ്ണമസൃണമാം നിൻ മലർമണിമച്ചിൽ<noinclude></noinclude> rb7od1melbu9srxhsi8w2tsji4nmzwm താൾ:Prithikaradurga (Changampuzha).pdf/180 106 81531 241081 240655 2026-06-13T06:51:45Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241081 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>സുന്ദരി, സുഷുപ്തിയിൽ നീ ലയിയ്ക്കേ; ചീർത്തെതിർത്തിരുണ്ടിര- ച്ചാർത്തിടും, കൊടുംതിര- ച്ചാർത്തിനുമീതേ ദൂരെ- പ്പറ, ന്നൊടുവിൽ, നിൻതല്പകത്തിലെത്തി- ച്ചായുന്നൂ നിശയിലെൻ ചിന്തകൾ തളർന്നതൽ- ച്ചിറകൊതുക്കി. അല്ലിന്റെ ചില്ലകളിൽ പാറിപ്പോം പക്ഷികളെ- ത്തെല്ലുമേ ഗൗനിക്കാത്തോ- ളല്ലോ നീയും! ശപ്തമീ ദുസ്ഥിതിയോ, ദുസ്സഹം, പകലെന്റെ ശക്തിയെശ്ശങ്കകൈവി- ട്ടപഹരിപ്പൂ!! അങ്ങാണു് ഈ ഗാനം രചിച്ചതെന്നു ഞാൻ കേട്ടിട്ടുണ്ടു്.'' “ഏതാണ്ടതുപോലെയാണെന്നു തോന്നുന്നു," അയാൾ മറുപടി പറഞ്ഞു: "എനിക്കിപ്പോൾ ഓർമ്മിക്കാൻ സാധിക്കുന്നില്ല.'' "ആരാണു് ഈ കന്യക?” ലീൿനി ചോദിച്ചു: "അങ്ങയെ സ്വീകരിക്കാൻ മടിച്ച ഒരുവളാണോ അവൾ?”<noinclude></noinclude> 4svlgdwjf003qe9oikqw4a4i7m9l97b താൾ:Prithikaradurga (Changampuzha).pdf/181 106 81546 241084 240670 2026-06-13T06:52:40Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241084 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"ഓ, ഇതൊക്കെ ഒരുവൻ്റെ കല്പന മാത്രമാണു്" യോട്ട് പറഞ്ഞു: "ഒരുവൻ തീരെ ഏകാന്തവാസിയായിരിക്കുമ്പാൾ അവന്റെ ഹൃദയത്തിൽ ചിന്തകൾ അങ്ങനെ കുന്നുകൂടുന്നു. ആരുമാകാം ആ കന്യക." ഒരു നിമിഷനേരത്തേയ്ക്കു ലീൿനി എന്തോ ചിന്തിച്ചു; അനന്തരം അവൾ തിരക്കി: "എന്നേക്കാൾ അങ്ങു ഭാര്യയായി സ്വീകരിക്കുവാൻ ഇച്ഛിച്ചിരുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ?" "ഇല്ല, ഉണ്ടായിരുന്നില്ല" അയാൾ മറുപടി പറഞ്ഞു. അനന്തരം വീണ്ടും അവൾ അയാളുടെ തലപിടിച്ചുയർത്തി അയാളെ ചുംബിച്ചു. അയാൾ അവളുടെ കവിൾത്തട്ടും കഴുത്തും മെല്ലെ തടവിക്കൊണ്ടിരുന്നു. "ശരി, ഞാനും ഇനിയൊന്നു തല ചായ്ക്കാം”എന്നു പറഞ്ഞുകൊണ്ടു ലീൿനി അവളുടെ മടിയിൽനിന്നും അയാളുടെ തലപിടിച്ചു മാറ്റി. "അതെ, കിടന്നോളു’' എന്നു പറഞ്ഞു യോട്ട് ഒരു വശത്തേയ്ക്കു കുറച്ചുകൂടി നീങ്ങിമാറി അവൾക്കു സ്ഥലം കൊടുത്തു. “കിടക്കാൻ പറ്റിയ ഒരു സ്ഥലമാണിതു്‌.'' അയാൾ അവളുടെ തൂവാല വീണ്ടും തന്റെ മുഖത്തു നിവർത്തിയിട്ടു. അയാളോടു തൊട്ടു പച്ചപ്പൊടിപ്പുകൾക്കിടയിൽ ലീൿനി കിടന്നു. എന്നാൽ അയാളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു കൊടുംകൈ കുത്തിയാണവൾ കിടന്നിരുന്നതു്.<noinclude></noinclude> c9ajxf0w6n1chtqzk0nlvb6wsgvhq1c 241105 241084 2026-06-13T08:53:47Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241105 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"ഓ, ഇതൊക്കെ ഒരുവൻ്റെ കല്പന മാത്രമാണു്" യോട്ട് പറഞ്ഞു: "ഒരുവൻ തീരെ ഏകാന്തവാസിയായിരിക്കുമ്പാൾ അവന്റെ ഹൃദയത്തിൽ ചിന്തകൾ അങ്ങനെ കുന്നുകൂടുന്നു. ആരുമാകാം ആ കന്യക." ഒരു നിമിഷനേരത്തേയ്ക്കു ലീൿനി എന്തോ ചിന്തിച്ചു; അനന്തരം അവൾ തിരക്കി: "എന്നേക്കാൾ അങ്ങു ഭാര്യയായി സ്വീകരിക്കുവാൻ ഇച്ഛിച്ചിരുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ?" "ഇല്ല, ഉണ്ടായിരുന്നില്ല" അയാൾ മറുപടി പറഞ്ഞു. അനന്തരം വീണ്ടും അവൾ അയാളുടെ തലപിടിച്ചുയർത്തി അയാളെ ചുംബിച്ചു. അയാൾ അവളുടെ കവിൾത്തട്ടും കഴുത്തും മെല്ലെ തടവിക്കൊണ്ടിരുന്നു. "ശരി, ഞാനും ഇനിയൊന്നു തല ചായ്ക്കാം”എന്നു പറഞ്ഞുകൊണ്ടു ലീൿനി അവളുടെ മടിയിൽനിന്നും അയാളുടെ തലപിടിച്ചു മാറ്റി. "അതെ, കിടന്നോളു’' എന്നു പറഞ്ഞു യോട്ട് ഒരു വശത്തേയ്ക്കു കുറച്ചുകൂടി നീങ്ങിമാറി അവൾക്കു സ്ഥലം കൊടുത്തു. “കിടക്കാൻ പറ്റിയ ഒരു സ്ഥലമാണിതു്‌.'' അയാൾ അവളുടെ തൂവാല വീണ്ടും തന്റെ മുഖത്തു നിവൎത്തിയിട്ടു. അയാളോടു തൊട്ടു പച്ചപ്പൊടിപ്പുകൾക്കിടയിൽ ലീൿനി കിടന്നു. എന്നാൽ അയാളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു കൊടുംകൈ കുത്തിയാണവൾ കിടന്നിരുന്നതു്.<noinclude></noinclude> anastjiiad6vwly7mpg3nhyh18kvyng താൾ:Prithikaradurga (Changampuzha).pdf/182 106 81547 241086 240671 2026-06-13T06:53:25Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241086 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"അങ്ങൊരുറക്കഭ്രാന്തനായിരിക്കുന്നതു വിചിത്രമായിരിക്കുന്നു” അവൾ പറഞ്ഞു. കഴുത്തിന്റെ ഭാഗത്തു് അയാളുടെ കുപ്പായം തുറന്നുകിടന്നിരുന്നു. ബർച്ചുമരത്തിന്റെ ഒരു ചെറിയ ചില്ലക്കമ്പെടുത്തു് അവൾ അയാളുടെ മാറത്തും താടിക്കു കീഴേയും പയ്യെപ്പയ്യെ ഒന്നിക്കിളികൂട്ടി. യോട്ട് അവളുടെ കൈയ്ക്കു കടന്നുപിടിച്ചു് ഒരു നിമിഷം അതിനെ തടവിത്താലോലിച്ചു. പക്ഷേ അയാൾ കണ്ണു തുറന്നില്ല. "എന്താണു് അങ്ങയുടെ കഴുത്തിൽക്കാണുന്ന ആ പാടു്?” അവൾ ചോദിച്ചു. അവൾ തലകുനിച്ചു് അതിന്മേൽ ചുംബനം ചെയ്തു. "നീയെന്നെ ഇക്കിളികൂട്ടുന്നു,'' യോട്ട് പറഞ്ഞു: "ഞാൻ വല്ലാതെ വിയർക്കുകയാണു്.” "അങ്ങയ്ക്കു കിടന്നിനി ഉറങ്ങരുതോ?” "ആവാം, നീ അനങ്ങാതെ ഒന്നടങ്ങിയൊതുങ്ങിയിരുന്നാൽ,'' യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: “നീയും ഉറങ്ങാൻ പോവുകയാണെന്നു പറഞ്ഞുവെന്നാണു് ഞാൻ വിചാരിച്ചതു്.” "അങ്ങയ്ക്ക് അത്രമാത്രം ക്ഷീണം തോന്നുന്നുണ്ടോ?'' ലീൿനി ചോദിച്ചു. "ഉവ്വു്, വാസ്തവത്തിൽ എനിക്കു വല്ലാത്ത ക്ഷീണമുണ്ടു്'' അയാൾ മറുപടി പറഞ്ഞു. അതിനുശേഷം അവർ വീണ്ടും കിടപ്പായി. യോട്ട് ഉറക്കം തുടങ്ങി. പക്ഷേ ലീൿനി അയാളുടെനേർക്കു നോക്കിക്കൊണ്ടു് അവിടെ എഴുന്നേറ്റിരുന്നു.<noinclude></noinclude> hpw4dojremuf4wb9i3is5ca95vjq6pt 241101 241086 2026-06-13T08:36:28Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241101 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"അങ്ങൊരുറക്കഭ്രാന്തനായിരിക്കുന്നതു വിചിത്രമായിരിക്കുന്നു” അവൾ പറഞ്ഞു. കഴുത്തിന്റെ ഭാഗത്തു് അയാളുടെ കുപ്പായം തുറന്നുകിടന്നിരുന്നു. ബർച്ചുമരത്തിന്റെ ഒരു ചെറിയ ചില്ലക്കമ്പെടുത്തു് അവൾ അയാളുടെ മാറത്തും താടിക്കു കീഴേയും പയ്യെപ്പയ്യെ ഒന്നിക്കിളികൂട്ടി. യോട്ട് അവളുടെ കൈയ്ക്കു കടന്നുപിടിച്ചു് ഒരു നിമിഷം അതിനെ തടവിത്താലോലിച്ചു. പക്ഷേ അയാൾ കണ്ണു തുറന്നില്ല. "എന്താണു് അങ്ങയുടെ കഴുത്തിൽക്കാണുന്ന ആ പാടു്?” അവൾ ചോദിച്ചു. അവൾ തലകുനിച്ചു് അതിന്മേൽ ചുംബനം ചെയ്തു. "നീയെന്നെ ഇക്കിളികൂട്ടുന്നു,'' യോട്ട് പറഞ്ഞു: "ഞാൻ വല്ലാതെ വിയർക്കുകയാണു്.” "അങ്ങയ്ക്കു കിടന്നിനി ഉറങ്ങരുതോ?” "ആവാം, നീ അനങ്ങാതെ ഒന്നടങ്ങിയൊതുങ്ങിയിരുന്നാൽ,'' യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: “നീയും ഉറങ്ങാൻ പോവുകയാണെന്നു പറഞ്ഞുവെന്നാണു് ഞാൻ വിചാരിച്ചതു്.” "അങ്ങയ്ക്ക് അത്രമാത്രം ക്ഷീണം തോന്നുന്നുണ്ടോ?'' ലീൿനി ചോദിച്ചു. "ഉവ്വു്, വാസ്തവത്തിൽ എനിക്കു വല്ലാത്ത ക്ഷീണമുണ്ടു്'' അയാൾ മറുപടി പറഞ്ഞു. അതിനുശേഷം അവർ വീണ്ടും കിടപ്പായി. യോട്ട് ഉറക്കം തുടങ്ങി. പക്ഷേ ലീൿനി അയാളുടെനേർക്കു നോക്കിക്കൊണ്ടു് അവിടെ എഴുന്നേറ്റിരുന്നു.<noinclude></noinclude> 9miepwyqeo4621obxjrfwfp5wbwly7w താൾ:Prithikaradurga (Changampuzha).pdf/183 106 81549 241087 240673 2026-06-13T06:54:11Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241087 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>മുപ്പതു് മലഞ്ചെരിവു ജനശൂന്യമാണെന്നാണു് പറയപ്പെട്ടിരുന്നതു്. സ്കോമെഡാലിൽ പണിയെടുത്തിരുന്ന ചില വേലക്കാരും, സിൽബന്തികളും മാത്രം അവിടെ പാർപ്പുറപ്പിച്ചിരുന്നു. അവിടെനിന്നു കുറെ അകലെ തെക്കുമാറി സ്‌വർത്താബക്കേ എന്നു പേരായി മറ്റൊരു കൃഷിസ്ഥലംകൂടിയുണ്ടു്‌. ആസ്ബ്രാൻഡ്' എന്ന ഒരാളുടെ വകയായിരുന്നു അതു്. അയാൾ നിർദ്ധനനായിരുന്നതിനാൽ ഒരുപജീവനമാർഗ്ഗമുണ്ടാക്കുന്നതിൽ വലിയ വിഷമതയുള്ളതായിക്കണ്ടു. പത്തുകുട്ടികളുണ്ടായിരുന്നു അയാൾക്കു്. എന്തെങ്കിലും സഹായത്തിനുതകത്തക്ക പ്രായം മൂത്തമകനേ ഉണ്ടായിരുന്നുള്ളു. അവൻ്റെ പേർ ഫാൽസ്റ്റീൻ എന്നാണു്.അയാൾ നല്ല തടിയനും, കരുത്തുള്ളവനും, നല്ല ഒരു പണിക്കാരനും, തൻ്റെ പിതാവിനോടു വളരെ അലി വുള്ളവനുമായിരുന്നു; എന്നാൽ മറ്റൊരുവശത്തു വഴക്കാളിയും, ശുണ്ഠിക്കാരനും, ശങ്കാലുവുമായിരുന്നു അയാൾ. പലപ്പോഴും അയാൾ യോട്ടുമായി വഴക്കിട്ടിട്ടുണ്ടു്; എന്തെന്നാൽ, മറ്റൊരാൾ ഉൽക്കർഷം പ്രാപിക്കുന്നത് അയാൾക്കു സഹിക്കാൻ സാധിക്കില്ല-പക്ഷേ യോട്ടാകട്ടെ അയാളുമായി കഴിയുന്നതും അലോഹ്യമൊന്നുംകൂടാതെ കഴിച്ചു കൂട്ടാൻ നോക്കി. ഒരു ചെക്കൻ എന്നതിൽ കവിഞ്ഞ ഒരു പരിഗണനയും അയാൾ ഹാൽസ്റ്റിനു കൊടുത്തിരുന്നില്ല. അതിനാൽ എന്തും അയാൾ അറിയാത്ത ഭാവം നടിച്ചു കളയും. ആസ്ബ്രാൻഡിൻ്റെ നിർദ്ധനാവസ്ഥയും യോട്ടിൻറെ അനുകമ്പയെ സമാർജ്ജിച്ചിരുന്നു. അതിനാൽ<noinclude></noinclude> iqjux2diner3qtq0q2eoi3ifhv2mt4k 241099 241087 2026-06-13T08:27:32Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241099 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude> മലഞ്ചെരിവു ജനശൂന്യമാണെന്നാണു് പറയപ്പെട്ടിരുന്നതു്. സ്കോമെഡാലിൽ പണിയെടുത്തിരുന്ന ചില വേലക്കാരും, സിൽബന്തികളും മാത്രം അവിടെ പാർപ്പുറപ്പിച്ചിരുന്നു. അവിടെനിന്നു കുറെ അകലെ തെക്കുമാറി സ്‌വർത്താബക്കേ എന്നു പേരായി മറ്റൊരു കൃഷിസ്ഥലംകൂടിയുണ്ടു്‌. ആസ്ബ്രാൻഡ്' എന്ന ഒരാളുടെ വകയായിരുന്നു അതു്. അയാൾ നിർദ്ധനനായിരുന്നതിനാൽ ഒരുപജീവനമാർഗ്ഗമുണ്ടാക്കുന്നതിൽ വലിയ വിഷമതയുള്ളതായിക്കണ്ടു. പത്തുകുട്ടികളുണ്ടായിരുന്നു അയാൾക്കു്. എന്തെങ്കിലും സഹായത്തിനുതകത്തക്ക പ്രായം മൂത്തമകനേ ഉണ്ടായിരുന്നുള്ളു. അവൻ്റെ പേർ ഫാൽസ്റ്റീൻ എന്നാണു്.അയാൾ നല്ല തടിയനും, കരുത്തുള്ളവനും, നല്ല ഒരു പണിക്കാരനും, തൻ്റെ പിതാവിനോടു വളരെ അലിവുള്ളവനുമായിരുന്നു; എന്നാൽ മറ്റൊരുവശത്തു വഴക്കാളിയും, ശുണ്ഠിക്കാരനും, ശങ്കാലുവുമായിരുന്നു അയാൾ. പലപ്പോഴും അയാൾ യോട്ടുമായി വഴക്കിട്ടിട്ടുണ്ടു്; എന്തെന്നാൽ, മറ്റൊരാൾ ഉൽക്കൎഷം പ്രാപിക്കുന്നത് അയാൾക്കു സഹിക്കാൻ സാധിക്കില്ല-പക്ഷേ യോട്ടാകട്ടെ അയാളുമായി കഴിയുന്നതും അലോഹ്യമൊന്നുംകൂടാതെ കഴിച്ചു കൂട്ടാൻ നോക്കി. ഒരു ചെക്കൻ എന്നതിൽ കവിഞ്ഞ ഒരു പരിഗണനയും അയാൾ ഹാൽസ്റ്റിനു കൊടുത്തിരുന്നില്ല. അതിനാൽ എന്തും അയാൾ അറിയാത്ത ഭാവം നടിച്ചു കളയും. ആസ്ബ്രാൻഡിൻ്റെ നിർദ്ധനാവസ്ഥയും യോട്ടിൻറെ അനുകമ്പയെ സമാൎജ്ജിച്ചിരുന്നു. അതിനാൽ<noinclude></noinclude> ccabootfx1k1j07t413l0oozuj02owg താൾ:Prithikaradurga (Changampuzha).pdf/184 106 81551 241089 240676 2026-06-13T06:54:41Z ലക്ഷ്മിപ്രിയ എൻ ആർ 13349 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241089 proofread-page text/x-wiki <noinclude><pagequality level="3" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്. സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude> 3p59ym3xs7kvzrfvu1s03yt73jv0oio 241092 241089 2026-06-13T07:00:34Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241092 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്. സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude> jqunnld7dyjiiwm7jgq1iv95k7gjn0u 241093 241092 2026-06-13T07:01:13Z Vidya (SDCF) 13218 241093 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്. സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude> b62qlsftwxcgluwoz2puiczw0yazm4g 241094 241093 2026-06-13T07:04:38Z Vidya (SDCF) 13218 241094 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്. സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude> 5hlsjj9aee6z306ybxmy0diswymfzip 241095 241094 2026-06-13T07:05:02Z Vidya (SDCF) 13218 241095 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്. സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude> bwt7pcvge01tt7pjrynih414im4czsp താൾ:Prithikaradurga (Changampuzha).pdf/114 106 81554 241065 240679 2026-06-13T06:45:10Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241065 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചുകുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു. “നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.” അവൾ പറഞ്ഞു. കുട്ടി വാവിട്ടു നിലവിളിച്ചു. വിഗ്ഡിസ് അവനെ ബെഞ്ചിലേയ്ക്കടുത്തുകൊണ്ടുപോയി. “അവിടിരിക്കു്!” അവൾ പറഞ്ഞു: “ശബ്ദം കേക്കരുത്! ഇനി ചുമ്മാതിങ്ങനെ കിടന്നു മോങ്ങിയാൽ നീ നോക്കിക്കോ!” അവൾ തിരിച്ചുചെന്നു വീണ്ടും അപ്പം ചുടുന്ന ജോലിയിൽ വ്യാപൃതയായി. അനന്തരം അവൾ ഈസായോടു പറഞ്ഞു: “ഈ ചെക്കനെക്കൊണ്ടു് എനിക്കു വലിയ ആനന്ദമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആർക്കും അവനൊരു നാശമായോ തീരു എന്നാ തോന്നുന്നേ. എന്റെ പോലല്ല അവന്റെ പ്രകൃതം; അവനെ പ്രസവിച്ചപ്പോൾ ഞാൻ തീരെ കരഞ്ഞില്ല. പക്ഷേ അവന്റെ അച്ഛന്റെ പ്രകൃതം അതേപടി അവനിലങ്ങു പകർന്നിട്ടുണ്ടായിരിക്കാം.” "നീ അങ്ങനെയൊന്നും പറയരുത്," ഈസാ മറുപടിയായി പ്രസ്താവിച്ചു. വിഗ്‌ഡിസ് പിന്നൊന്നും ശബ്ദിച്ചില്ല. അവൾ വീണ്ടും അവളുടെ ജോലിയിലേർപ്പെട്ടു. കുഞ്ഞിനു് അവ<noinclude></noinclude> f62jmh0k6aymouvk7yhgm3c1teyiuka 241078 241065 2026-06-13T06:51:02Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241078 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചുകുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു. “നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.” അവൾ പറഞ്ഞു. കുട്ടി വാവിട്ടു നിലവിളിച്ചു. വിഗ്ഡിസ് അവനെ ബെഞ്ചിലേയ്ക്കടുത്തുകൊണ്ടുപോയി. “അവിടിരിക്കു്!” അവൾ പറഞ്ഞു: “ശബ്ദം കേക്കരുത്! ഇനി ചുമ്മാതിങ്ങനെ കിടന്നു മോങ്ങിയാൽ നീ നോക്കിക്കോ!” അവൾ തിരിച്ചുചെന്നു വീണ്ടും അപ്പം ചുടുന്ന ജോലിയിൽ വ്യാപൃതയായി. അനന്തരം അവൾ ഈസായോടു പറഞ്ഞു: “ഈ ചെക്കനെക്കൊണ്ടു് എനിക്കു വലിയ ആനന്ദമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആർക്കും അവനൊരു നാശമായോ തീരു എന്നാ തോന്നുന്നേ. എന്റെ പോലല്ല അവന്റെ പ്രകൃതം; അവനെ പ്രസവിച്ചപ്പോൾ ഞാൻ തീരെ കരഞ്ഞില്ല. പക്ഷേ അവന്റെ അച്ഛന്റെ പ്രകൃതം അതേപടി അവനിലങ്ങു പകർന്നിട്ടുണ്ടായിരിക്കാം.” "നീ അങ്ങനെയൊന്നും പറയരുത്," ഈസാ മറുപടിയായി പ്രസ്താവിച്ചു. വിഗ്‌ഡിസ് പിന്നൊന്നും ശബ്ദിച്ചില്ല. അവൾ വീണ്ടും അവളുടെ ജോലിയിലേർപ്പെട്ടു. കുഞ്ഞിനു് അവ<noinclude></noinclude> r009uk4scnke1tbz1q5xiufnxv9vi9y 241090 241078 2026-06-13T06:55:53Z Manojk 804 241090 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചുകുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു. “നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.” അവൾ പറഞ്ഞു. കുട്ടി വാവിട്ടു നിലവിളിച്ചു. വിഗ്ഡിസ് അവനെ ബെഞ്ചിലേയ്ക്കടുത്തുകൊണ്ടുപോയി. “അവിടിരിക്കു്!” അവൾ പറഞ്ഞു: “ശബ്ദം കേക്കരുത്! ഇനി ചുമ്മാതിങ്ങനെ കിടന്നു മോങ്ങിയാൽ നീ നോക്കിക്കോ!” അവൾ തിരിച്ചുചെന്നു വീണ്ടും അപ്പം ചുടുന്ന ജോലിയിൽ വ്യാപൃതയായി. അനന്തരം അവൾ ഈസായോടു പറഞ്ഞു: “ഈ ചെക്കനെക്കൊണ്ടു് എനിക്കു വലിയ ആനന്ദമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആർക്കും അവനൊരു നാശമായോ തീരു എന്നാ തോന്നുന്നേ. എന്റെ പോലല്ല അവന്റെ പ്രകൃതം; അവനെ പ്രസവിച്ചപ്പോൾ ഞാൻ തീരെ കരഞ്ഞില്ല. പക്ഷേ അവന്റെ അച്ഛന്റെ പ്രകൃതം അതേപടി അവനിലങ്ങു പകർന്നിട്ടുണ്ടായിരിക്കാം.” "നീ അങ്ങനെയൊന്നും പറയരുത്," ഈസാ മറുപടിയായി പ്രസ്താവിച്ചു. വിഗ്‌ഡിസ് പിന്നൊന്നും ശബ്ദിച്ചില്ല. അവൾ വീണ്ടും അവളുടെ ജോലിയിലേർപ്പെട്ടു. കുഞ്ഞിനു് അവ<noinclude></noinclude> 7ewrz7au6c7pbjveq0o8txxkmdhelg0 താൾ:Prithikaradurga (Changampuzha).pdf/116 106 81560 241070 240686 2026-06-13T06:47:56Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241070 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>തിക്കുകയും മേൽപ്പുരകളിൽ അടിഞ്ഞുകിടന്ന മഞ്ഞു് പകൽസമയം അലിഞ്ഞുതുടങ്ങുകയും ചെയ്തു. ജനങ്ങൾ തങ്ങളുടെ വനങ്ങളിൽ മരംവെട്ടാരംഭിച്ചു. കാട്ടിൽ പടിഞ്ഞാറുഭാഗത്തായി വേലചെയ്തുകൊണ്ടിരുന്ന തന്റെ അടിമകളെ കാണുവാനായി ഒരുദിവസം രാവിലെ ഗുന്നാർ ഒരനുചരനോടൊന്നിച്ചു കുതിരപ്പുറത്തു യാത്ര തിരിച്ചു. ഏതാണ്ടു മദ്ധ്യാഹ്നത്തോടുകൂടി ഈസായും വിഗ്‌ഡിസ്സും ഹാളിൽ മേശപ്പുറത്തു ഭക്ഷണം ഒരുക്കിക്കൊണ്ടിരിക്കെ, ഈസാ വാതിൽക്കൽക്കൂടി വെളിയിലേയ്ക്കൊന്നു കണ്ണോടിച്ചു. "ഗുന്നാർ ഇതാ തിരിച്ചുവന്നുകഴിഞ്ഞു," അവൾ പ്രസ്താവിച്ചു. "പക്ഷേ കുതിരപ്പുറത്തുള്ള അദ്ദേഹത്തിന്റെ ഇരിപ്പു വല്ലാത്ത ഒരു മട്ടിലാണു്. ഒന്നുകിൽ അദ്ദേഹം മുഴുക്കെ കുടിച്ചിട്ടുണ്ടു്; അല്ലെങ്കിൽ അദ്ദേഹത്തിനു തീരെ സുഖമില്ല." ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കുവാൻ അവൾ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് ഇറച്ചിക്കുഴമ്പുപാത്രം അടുപ്പത്തുനിന്നു വാങ്ങി കരണ്ടി കൊണ്ടു് ഇളക്കുകയാണു്. പെട്ടെന്നു് അവൾ വെളിയിൽ ഈസായുടെ ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടു. അടുത്തമാത്രയിൽ സ്കോഫ്ടേയും മറ്റൊരു മനുഷ്യനുംകൂടി അദ്ദേഹത്തെത്താങ്ങിപ്പിടിച്ചു് അകത്തേയ്ക്കു കൊണ്ടുവന്നു. ഈസാ അവരുടെ പാർശ്വത്തിലായി കൈകൾ തിരുമ്മിക്കൊണ്ടു നടക്കുകയാണു്. തൻ്റെ പിതാവിൻ്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നതും അദ്ദേഹത്തിന്റെ വെള്ള<noinclude></noinclude> 9to9y2eiblnsvnmv39sx6dku3hvhmbr താൾ:Prithikaradurga (Changampuzha).pdf/117 106 81561 241072 240687 2026-06-13T06:48:57Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241072 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ത്താടി ചോരപുരണ്ടു നെഞ്ഞിൽ കിടക്കുന്നതും വിഗ്‌ഡിസ്സിന്റെ ദൃഷ്ടിയിൽ പെട്ടു. വിഗ്‌ഡിസ് കൈയിലുള്ളതെല്ലാം താഴത്തിട്ടിട്ടു് ഓടിച്ചെന്നു് എന്താണു് സംഭവിച്ചതെന്നു പിതാവിനോടു ചോദിച്ചു. തന്നെ ബെഞ്ചിന്മേൽ കിടത്തിയാൽ കൊള്ളാമെന്നു ഗുന്നാർ ആംഗ്യം കാട്ടി. ഒരു നിമിഷനേരം ചുമരിൽ തലചായ്ച്ചിരുന്നുകൊണ്ടു് അദ്ദേഹം പറഞ്ഞു: "സംഭവിച്ചതിതാണ്, ഗ്രൈംലുൺഡാറിലെ എയോൾവുമായി ഞാനിന്നു സംസാരിച്ചു. പറഞ്ഞുപറഞ്ഞു വല്ലാത്ത ഒരു പതനത്തിലെത്തി. ഏതായാലും ഇനി ഞങ്ങൾ തമ്മിൽ ഒന്നും പറയേണ്ടിവരില്ല." വിഗ്ഡിസ് പെട്ടെന്നു ചോദിച്ചു: "എയോൾവിനെ കൊന്നോ?" "ഇല്ല." ഗുന്നാർ മറുപടി പറഞ്ഞു, “പക്ഷേ എന്റെ അവസാനം ഏതാണ്ടടുത്തുവെന്നു തോന്നുന്നു.” ഈസായും വിഗ്ഡിസ്റ്റുംകൂടി ഗുന്നാറിൻ്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിവുകൾ പരിശോധിച്ചു. അദ്ദേഹം പറഞ്ഞതു പരമാർത്ഥമാണെന്നു് അപ്പോൾ അവർക്കു ബോധപ്പെട്ടു. വിഗ്‌ഡിസ് പറഞ്ഞു: "അച്ഛാ, ഇങ്ങനെയൊക്കെ വന്നുചേർന്നതു് എങ്ങനെയാണെന്നു് അച്ഛൻ ഞങ്ങളോടു പറയണം."<noinclude></noinclude> 9e79xfy5jp9uv93744cvicco6sp9skd താൾ:Prithikaradurga (Changampuzha).pdf/118 106 81562 241074 240688 2026-06-13T06:49:35Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241074 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ഗുന്നാർ മറുപടി കൊടുത്തു: "ഞങ്ങൾ യാദൃച്ഛികമായി കാട്ടിൽവെച്ചു കണ്ടുമുട്ടി ഞാനും എയോൾവും. അവൻ നിന്നെക്കുറിച്ചു ചില കൊള്ളരുതായ്മകൾ എന്നോടു പറഞ്ഞു. വിഗ്‌ഡിസ്സേ, നിനക്കൂഹിക്കാമല്ലോ എന്റെ മുഖത്തുനോക്കി എൻ്റെ മകളെക്കുറിച്ച് അപവാദം പുലമ്പുന്നതു കേട്ടുകൊണ്ടു ക്ഷമിച്ചുനില്ക്കാൻ എനിക്കു കഴിഞ്ഞില്ല." വിഗ്‌ഡിസ് ഒന്നും സമാധാനം പറഞ്ഞില്ല. അവർ ഗുന്നാറിനെ കിടക്കയിൽ പിടിച്ചുകിടത്തി. ആർനേയുടെ പുത്രന്മാർ ഇനിയെന്തെല്ലാം പ്രവർത്തിക്കുമെന്നു് ഒരു നിശ്ചയവുമില്ല. അതിനാൽ ഉടൻതന്നെ വടക്കോട്ടു പോയി തന്റെ അടിമകളെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം സ്കാേഫ്ടേയെ ചട്ടംകെട്ടി. അദ്ദേഹം പറഞ്ഞു: "വിഗ്‌ഡിസ്സിനെ അവന്റെ ദാസിയാക്കുമെന്നു് എയോൾവ് ശപഥം ചെയ്യുകയുണ്ടായി.” ഈസാ ഗുന്നാറിൻ്റെ സമീപത്തുതന്നെ ഇരുന്നു. വിഗ്‌ഡിസ്സാകട്ടെ ഗുന്നാറിൻ്റെ അനുചരനായ ഓളാവിനെ ഒരു ഒഴിഞ്ഞ കോണിലേയ്ക്കു വിളിച്ചുകൊണ്ടുപോയി സൂക്ഷ്മമായി പലതും അയാളോടു ചോദിക്കാൻ തുടങ്ങി. "നിൻ്റെ യജമാനനെ രക്ഷിക്കാൻ നീ എങ്ങനെ യെല്ലാമാണു് പ്രവർത്തിച്ചതു്, ഓളാവേ?” "എന്നാൽ കഴിവുള്ളതുപോലെല്ലാം ഞാൻ പ്രവർത്തിച്ചു," അയാൾ മറുപടി പറഞ്ഞു, "ഗുന്നാറും അദ്ദേഹത്തിന്റെ ശക്തിക്കൊത്തവണ്ണം ആക്രമണം ചെറുത്തുനി<noinclude></noinclude> dlusc97efgz83cc07drykzljwveaivx 241109 241074 2026-06-13T10:17:41Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241109 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഗുന്നാർ മറുപടി കൊടുത്തു: "ഞങ്ങൾ യാദൃച്ഛികമായി കാട്ടിൽവെച്ചു കണ്ടുമുട്ടി ഞാനും എയോൾവും. അവൻ നിന്നെക്കുറിച്ചു ചില കൊള്ളരുതായ്മകൾ എന്നോടു പറഞ്ഞു. വിഗ്‌ഡിസ്സേ, നിനക്കൂഹിക്കാമല്ലോ എന്റെ മുഖത്തുനോക്കി എൻ്റെ മകളെക്കുറിച്ച് അപവാദം പുലമ്പുന്നതു കേട്ടുകൊണ്ടു ക്ഷമിച്ചുനില്ക്കാൻ എനിക്കു കഴിഞ്ഞില്ല." വിഗ്‌ഡിസ് ഒന്നും സമാധാനം പറഞ്ഞില്ല. അവർ ഗുന്നാറിനെ കിടക്കയിൽ പിടിച്ചുകിടത്തി. ആർനേയുടെ പുത്രന്മാർ ഇനിയെന്തെല്ലാം പ്രവർത്തിക്കുമെന്നു് ഒരു നിശ്ചയവുമില്ല. അതിനാൽ ഉടൻതന്നെ വടക്കോട്ടു പോയി തന്റെ അടിമകളെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം സ്കാേഫ്ടേയെ ചട്ടംകെട്ടി. അദ്ദേഹം പറഞ്ഞു: "വിഗ്‌ഡിസ്സിനെ അവന്റെ ദാസിയാക്കുമെന്നു് എയോൾവ് ശപഥം ചെയ്യുകയുണ്ടായി.” ഈസാ ഗുന്നാറിൻ്റെ സമീപത്തുതന്നെ ഇരുന്നു. വിഗ്‌ഡിസ്സാകട്ടെ ഗുന്നാറിൻ്റെ അനുചരനായ ഓളാവിനെ ഒരു ഒഴിഞ്ഞ കോണിലേയ്ക്കു വിളിച്ചുകൊണ്ടുപോയി സൂക്ഷ്മമായി പലതും അയാളോടു ചോദിക്കാൻ തുടങ്ങി. "നിൻ്റെ യജമാനനെ രക്ഷിക്കാൻ നീ എങ്ങനെ യെല്ലാമാണു് പ്രവർത്തിച്ചതു്, ഓളാവേ?” "എന്നാൽ കഴിവുള്ളതുപോലെല്ലാം ഞാൻ പ്രവർത്തിച്ചു," അയാൾ മറുപടി പറഞ്ഞു, "ഗുന്നാറും അദ്ദേഹത്തിന്റെ ശക്തിക്കൊത്തവണ്ണം ആക്രമണം ചെറുത്തുനി<noinclude></noinclude> maw4pvk9v67p35ys9xhnurj9i9jwqwc താൾ:Prithikaradurga (Changampuzha).pdf/119 106 81563 241088 240689 2026-06-13T06:54:21Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241088 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ലക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇരുവരും ഓരോ ആളെ കൊന്നു. പക്ഷേ അവർ ആറു പേരുണ്ടായിരുന്നു. മാരകമായ ഒരു പ്രഹരം ഗുന്നാറിന്നു കിട്ടിയതോടുകൂടി അദ്ദേഹം കുതിരപ്പുറത്തുനിന്നു വീഴാൻ പോയി; ആ നിമിഷം ഞാൻ ഓടിച്ചെന്നു നിലത്തു വീഴാത അദ്ദേഹത്തെ താങ്ങി; ബാക്കിയുള്ളവർ ഉടൻതന്നെ അവിടെനിന്നും കുതിരപ്പുറത്തു കയറി പറപറക്കുകയും ചെയ്തു." "എങ്ങോട്ടാണവർ പോയിട്ടുള്ളതെന്നു തനിക്കറിയാമോ?” വിഗ്‌ഡിസ് വീണ്ടും ചോദിച്ചു. "ഗാട്ടെസ്റ്റാഡ് കാടിനു് ഏറ്റവും അടുത്തുള്ളതും, അവർ 'ശിശുവിന്റെ പർവ്വതതടാകം' എന്നു വിളിച്ചുവരുന്നതുമായ തടാകത്തിനടുത്താണ് ഗ്രൈംലുൺഡിംഗുകാർ കിടക്കുന്നതെന്നു് എനിക്കറിയാം,” അടിമ മറുപടി പറഞ്ഞു. "അവിടെയുള്ള കുന്നുംപുറത്തു് അവർ മരംവെട്ടിക്കുകയാണു്.” ഒരു നിമിഷനേരത്തേയ്ക്കു വിഗ്‌ഡിസ് നിശ്ശബ്ദയായി നിലകൊണ്ടു.അനന്തരം അവൾ പറഞ്ഞു: "ഞാൻ തീർത്തുപറയാം; എയോൾവിൻ്റെ വിചാരം, അവന്റെ മുത്താഴത്തിന്നുമുമ്പു് അവൻ ഒരു നല്ലജോലി ചെയ്തു എന്നാണു്. പള്ള വീർപ്പിച്ചുകഴിഞ്ഞശേഷം ആ പന്നി മിക്കവാറും ഇപ്പോൾ കൂർക്കം വലിക്കുകയായിരിക്കും." ഇത്രയും പറഞ്ഞിട്ടു്. അവൾ വെളിയിലേയ്ക്കിറങ്ങി. നേരെ അവളുടെ മുറിയിൽ കടന്നുചെന്നു. അവൾ അ<noinclude></noinclude> 7ddor783txvdsla4j2sgoigzwz79anh 241098 241088 2026-06-13T08:20:57Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241098 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ലക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇരുവരും ഓരോ ആളെ കൊന്നു. പക്ഷേ അവർ ആറു പേരുണ്ടായിരുന്നു. മാരകമായ ഒരു പ്രഹരം ഗുന്നാറിന്നു കിട്ടിയതോടുകൂടി അദ്ദേഹം കുതിരപ്പുറത്തുനിന്നു വീഴാൻ പോയി; ആ നിമിഷം ഞാൻ ഓടിച്ചെന്നു നിലത്തു വീഴാത അദ്ദേഹത്തെ താങ്ങി; ബാക്കിയുള്ളവർ ഉടൻതന്നെ അവിടെനിന്നും കുതിരപ്പുറത്തു കയറി പറപറക്കുകയും ചെയ്തു." "എങ്ങോട്ടാണവർ പോയിട്ടുള്ളതെന്നു തനിക്കറിയാമോ?” വിഗ്‌ഡിസ് വീണ്ടും ചോദിച്ചു. "ഗാട്ടെസ്റ്റാഡ് കാടിനു് ഏറ്റവും അടുത്തുള്ളതും, അവർ 'ശിശുവിന്റെ പർവ്വതതടാകം' എന്നു വിളിച്ചുവരുന്നതുമായ തടാകത്തിനടുത്താണ് ഗ്രൈംലുൺഡിംഗുകാർ കിടക്കുന്നതെന്നു് എനിക്കറിയാം,” അടിമ മറുപടി പറഞ്ഞു. "അവിടെയുള്ള കുന്നുംപുറത്തു് അവർ മരംവെട്ടിക്കുകയാണു്.” ഒരു നിമിഷനേരത്തേയ്ക്കു വിഗ്‌ഡിസ് നിശ്ശബ്ദയായി നിലകൊണ്ടു.അനന്തരം അവൾ പറഞ്ഞു: "ഞാൻ തീർത്തുപറയാം; എയോൾവിൻ്റെ വിചാരം, അവന്റെ മുത്താഴത്തിന്നുമുമ്പു് അവൻ ഒരു നല്ലജോലി ചെയ്തു എന്നാണു്. പള്ള വീർപ്പിച്ചുകഴിഞ്ഞശേഷം ആ പന്നി മിക്കവാറും ഇപ്പോൾ കൂർക്കം വലിക്കുകയായിരിക്കും." ഇത്രയും പറഞ്ഞിട്ടു്. അവൾ വെളിയിലേയ്ക്കിറങ്ങി. നേരെ അവളുടെ മുറിയിൽ കടന്നുചെന്നു. അവൾ അ<noinclude></noinclude> q8fvur3gy97b5txjhhrow7ht3pxnn0a താൾ:Prithikaradurga (Changampuzha).pdf/120 106 81564 241077 240690 2026-06-13T06:50:35Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241077 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>വളുടെ പേടകം തുറന്നു പുരോഹിതയുടെ കത്തി പുറത്തെടുത്തു. പിന്നീടവൾ ഒരിരുണ്ട തൂവാല അവളുടെ തലയിൽ ചുറ്റുകയും കറുത്ത ഒരു വസ്ത്രം ധരിക്കുകയും ചെയ്തു. മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ തൊഴുത്തിൽ ഇരിക്കുന്ന സ്കിസ്സും ഊന്നുവടിയും അവളുടെ ദൃഷ്ടിയിൽപ്പെട്ടു. അവൾ വയലുകൾ കടന്നു കാടുവരേയും പിന്നീടു ഗാട്ടെസ്റ്റാഡിനെ ലക്ഷ്യമാക്കി കാട്ടിൻ്റെ അരികിൽക്കൂടെയും സ്കിസ്സിൽക്കയറി യാത്രതിരിച്ചു. വീടുകളുടെ വടക്കുഭാഗത്തു തിരിഞ്ഞു കൃഷിപ്പണിസ്ഥലത്തിന്നു പുറകിലുള്ള പൊക്കം കുറഞ്ഞ കുന്നിൻചെരുവിൽക്കൂടി മുന്നോട്ടു പോയി. മരങ്ങൾക്കടിയിൽ കടുപ്പമുള്ള ഹിമപടലം ഉണ്ടായിരുന്നതിനാൽ വളരെ എളുപ്പത്തിൽ അവളുടെ ‘സ്കിസ്’ ഓടിക്കൊണ്ടിരുന്നു. അതിനാൽ ഏറെനേരം കഴിയുന്നതിന്നു മുൻപുതന്നെ പർവ്വതതടാകത്തിന്നു ചുറ്റുമുള്ള ധവളവർണ്ണമായ മൈതാനവും, അവിടെ ഗ്രൈംലുൺഡാറിലെ കൂട്ടർക്കുണ്ടായിരുന്ന പലകക്കുശിനിയും അവളുടെ ദൃഷ്ടിപഥത്തിൽപ്പെട്ടു. നിലത്തുകൂടി അനേകംപേർ കടന്നുപോയതിന്റേയും മരം അങ്ങോട്ടു വലിച്ചുകൊണ്ടുപോയിട്ടുള്ളതിന്റേയും ലക്ഷണങ്ങൾ കാണാമായിരുന്നു. അവിടം മുഴുവൻ പൂളകളും, മരത്തൊലിയും, വയ്ക്കോലും കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ ഒരുത്തനേയും അവിടെയെങ്ങും കണ്ടില്ല.. വിഗ്ഡിസ് മരച്ചാർത്തിനിടയിൽക്കൂടി പതുങ്ങിപ്പതുങ്ങി കുശിനിവരെ ചെന്നെത്തി. ‘സ്കിസ്’ അവിടെയിട്ടുട്ടു് അവൾ അകത്തേയ്ക്കു ഒളിഞ്ഞുനോക്കി.<noinclude></noinclude> ex63re9p2st1zf7stj2fg163pdh7p1u 241091 241077 2026-06-13T06:58:32Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241091 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>വളുടെ പേടകം തുറന്നു പുരോഹിതയുടെ കത്തി പുറത്തെടുത്തു. പിന്നീടവൾ ഒരിരുണ്ട തൂവാല അവളുടെ തലയിൽ ചുറ്റുകയും കറുത്ത ഒരു വസ്ത്രം ധരിക്കുകയും ചെയ്തു. മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ തൊഴുത്തിൽ ഇരിക്കുന്ന സ്കിസ്സും ഊന്നുവടിയും അവളുടെ ദൃഷ്ടിയിൽപ്പെട്ടു. അവൾ വയലുകൾ കടന്നു കാടുവരേയും പിന്നീടു ഗാട്ടെസ്റ്റാഡിനെ ലക്ഷ്യമാക്കി കാട്ടിൻ്റെ അരികിൽക്കൂടെയും സ്കിസ്സിൽക്കയറി യാത്രതിരിച്ചു. വീടുകളുടെ വടക്കുഭാഗത്തു തിരിഞ്ഞു കൃഷിപ്പണിസ്ഥലത്തിന്നു പുറകിലുള്ള പൊക്കം കുറഞ്ഞ കുന്നിൻചെരുവിൽക്കൂടി മുന്നോട്ടു പോയി. മരങ്ങൾക്കടിയിൽ കടുപ്പമുള്ള ഹിമപടലം ഉണ്ടായിരുന്നതിനാൽ വളരെ എളുപ്പത്തിൽ അവളുടെ ‘സ്കിസ്’ ഓടിക്കൊണ്ടിരുന്നു. അതിനാൽ ഏറെനേരം കഴിയുന്നതിന്നു മുൻപുതന്നെ പർവ്വതതടാകത്തിന്നു ചുറ്റുമുള്ള ധവളവർണ്ണമായ മൈതാനവും, അവിടെ ഗ്രൈംലുൺഡാറിലെ കൂട്ടർക്കുണ്ടായിരുന്ന പലകക്കുശിനിയും അവളുടെ ദൃഷ്ടിപഥത്തിൽപ്പെട്ടു. നിലത്തുകൂടി അനേകംപേർ കടന്നുപോയതിന്റേയും മരം അങ്ങോട്ടു വലിച്ചുകൊണ്ടുപോയിട്ടുള്ളതിന്റേയും ലക്ഷണങ്ങൾ കാണാമായിരുന്നു. അവിടം മുഴുവൻ പൂളകളും, മരത്തൊലിയും, വയ്ക്കോലും കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ ഒരുത്തനേയും അവിടെയെങ്ങും കണ്ടില്ല.. വിഗ്ഡിസ് മരച്ചാർത്തിനിടയിൽക്കൂടി പതുങ്ങിപ്പതുങ്ങി കുശിനിവരെ ചെന്നെത്തി. ‘സ്കിസ്’ അവിടെയിട്ടുട്ടു് അവൾ അകത്തേയ്ക്കു ഒളിഞ്ഞുനോക്കി.<noinclude></noinclude> pcd6edrl6dnrqglflpkap8bfzpudsmn താൾ:Prithikaradurga (Changampuzha).pdf/121 106 81565 241080 240691 2026-06-13T06:51:10Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241080 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ഒരു കോടാലിയും ഒരു പരിചയും വാതിൽക്കലായി കിടക്കുന്നുണ്ടു്. അവ എയോൾവിന്റെതാണെന്നവൾ മനസ്സിലാക്കി. മൂന്നു പലകയുടെ ഉയരമേ ആ കുശിനിക്കുണ്ടായിരുന്നുള്ളു; ഉൾഭാഗം തിരെ കുടുസ്സായതുമായിരുന്നു. അവൾ പയ്യെ അകത്തു കടന്നു. രണ്ടുപേർ അവിടെ കിടന്നുറങ്ങുന്നുണ്ടു്. അവരിൽ ഒരാൾ എയോൾവാണു്. വിഗ്‌ഡിസ് ആദ്യംതന്നെ മറ്റേയാൾ കിടന്ന ബെഞ്ചിനടുത്തേയ്ക്കു ചെന്നു. അയാൾ ഒരു വസ്ത്രം മീതെയിട്ടു പുതച്ചിട്ടുണ്ടു്. അവൾ അതെടുത്തു് അയാളുടെ തലയ്ക്കു ചുറ്റും പൊതിഞ്ഞു. മറ്റേക്കൈകൊണ്ടു കത്തി വലിച്ചെടുത്തു് അവൾ അവന്റെ തൊണ്ടയ്ക്കുകത്തേയ്ക്കു കുത്തിയിറക്കി. ആ മനുഷ്യൻ ആ നിമിഷത്തിൽത്തന്നെ സിദ്ധികൂടി. അനന്തരം അവൾ എയോൾവ് കിടന്നിരുന്നിടത്തേയ്ക്കു തിരിഞ്ഞു. വിഗ്‌ഡിസ് അയാളുടെ മാറിൽ കൈ തട്ടി അയാളെ ഉണർത്തി. "ഉണരണം, എയോൾവേ. ഏറെനാളായി താൻ അന്വേഷിച്ചിരുന്നതു തനിക്കിപ്പോൾ കിട്ടാൻപോവുകയാണു്. താനുമായി ഒരു നേരംപോക്കിനു വാഡിനിൽ നിന്നും വിഗ്‌ഡിസ് ഇതാ വന്നിരിക്കുന്നു.” എയോൾവ് ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നു. കുശിനി ഇരുളടഞ്ഞിരുന്നതിനാൽ അയാൾക്ക് അവളെ ശരിയായി കാണാൻ കഴിഞ്ഞില്ല. വിഗ്‌ഡിസ് വീണ്ടും പറഞ്ഞു:<noinclude></noinclude> l534daon0kwesjtwf12wsomnxqb08oh താൾ:Prithikaradurga (Changampuzha).pdf/122 106 81566 241082 240693 2026-06-13T06:51:57Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241082 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>"ഞാൻ തന്റെ സമീപം, തൻ്റെ കിടക്കയിൽ വന്നതിനാൽ, പരമാർത്ഥമാണ്, എന്റെ മാനമെല്ലാം പോയി.” ഇങ്ങനെ പറഞ്ഞുകൊണ്ടു് അവൾ കത്തിയുയർത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്കുറി അവൾക്കുന്നം പിഴച്ചില്ല. എയോൾവ് പുറകോട്ടു മലച്ചു. അയാളുടെ കഴുത്തിൽനിന്നു ചുടുചോര ചീറ്റിപ്പാഞ്ഞു. രണ്ടു പ്രാവശ്യംകൂടി അവൾ കത്തി അയാളുടെ ശരീരത്തിൽ പൂഴ്ത്തി. രണ്ടാമത്തെ പ്രാവശ്യം അവൾ അതു വലിച്ചൂരിയില്ല. അതു് അയാളുടെ ശരീരത്തിൽത്തന്നെ വിട്ടിട്ടു് അയാൾ മരിക്കുന്നതു കാണാൻ മുന്നോട്ടു ചാഞ്ഞു. തള്ളിത്തളളിപ്പുറപ്പെട്ട ചെഞ്ചോരയിൽ ഇരുകൈകളും മുക്കിയെടുത്ത് അവൾ അയാളുടെ തലമുടിയിൽ തേച്ചുണക്കി. എയോൾവിന്റെ അവസാനശ്വാസവും നിലച്ചപ്പോൾ വിഗ്‌ഡിസ് പുറത്തേയ്ക്കിറങ്ങി. ‘സ്കിസ്സി'ൽ വീണ്ടും അവൾ കാട്ടിൽക്കൂടി യാത്രതിരിച്ചു. തണുപ്പു വർദ്ധിച്ചിരുന്നു. വഴിയിൽ അധികഭാഗവും ഉറക്കമായിരുന്നതിനാൽ വിഗ്‌ഡിസ് അതിവേഗത്തിൽ മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്കിടെ അവൾക്കു നിലേക്കണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാൽ, അവളുടെ കാലുകൾ വിറച്ചിരുന്നു; അവളുടെ കൈയ്ക്കുകീഴിൽ എയോൾവ് കിടന്നു മരിക്കുന്നതു് എപ്പോഴും അവൾക്കു കാണാമായിരുന്നു. ഗുന്നാറിൻ്റെ മരണത്തിനേക്കാൾ ഭയങ്കരമായ പ്രതികാരം താൻ ചെയ്തതുപോലെ അവൾക്കിപ്പോൾ തോന്നിത്തുടങ്ങി. താൻ ഒരു പുരുഷനെ ഇപ്പോൾ ബ<noinclude></noinclude> d4hsnr4gupai3c130j9q006t226nqg9 241107 241082 2026-06-13T09:38:51Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241107 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"ഞാൻ തന്റെ സമീപം, തൻ്റെ കിടക്കയിൽ വന്നതിനാൽ, പരമാർത്ഥമാണ്, എന്റെ മാനമെല്ലാം പോയി.” ഇങ്ങനെ പറഞ്ഞുകൊണ്ടു് അവൾ കത്തിയുയർത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്കുറി അവൾക്കുന്നം പിഴച്ചില്ല. എയോൾവ് പുറകോട്ടു മലച്ചു. അയാളുടെ കഴുത്തിൽനിന്നു ചുടുചോര ചീറ്റിപ്പാഞ്ഞു. രണ്ടു പ്രാവശ്യംകൂടി അവൾ കത്തി അയാളുടെ ശരീരത്തിൽ പൂഴ്ത്തി. രണ്ടാമത്തെ പ്രാവശ്യം അവൾ അതു വലിച്ചൂരിയില്ല. അതു് അയാളുടെ ശരീരത്തിൽത്തന്നെ വിട്ടിട്ടു് അയാൾ മരിക്കുന്നതു കാണാൻ മുന്നോട്ടു ചാഞ്ഞു. തള്ളിത്തളളിപ്പുറപ്പെട്ട ചെഞ്ചോരയിൽ ഇരുകൈകളും മുക്കിയെടുത്ത് അവൾ അയാളുടെ തലമുടിയിൽ തേച്ചുണക്കി. എയോൾവിന്റെ അവസാനശ്വാസവും നിലച്ചപ്പോൾ വിഗ്‌ഡിസ് പുറത്തേയ്ക്കിറങ്ങി. ‘സ്കിസ്സി'ൽ വീണ്ടും അവൾ കാട്ടിൽക്കൂടി യാത്രതിരിച്ചു. തണുപ്പു വൎദ്ധിച്ചിരുന്നു. വഴിയിൽ അധികഭാഗവും ഉറക്കമായിരുന്നതിനാൽ വിഗ്‌ഡിസ് അതിവേഗത്തിൽ മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്കിടെ അവൾക്കു നിലേക്കണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാൽ, അവളുടെ കാലുകൾ വിറച്ചിരുന്നു; അവളുടെ കൈയ്ക്കുകീഴിൽ എയോൾവ് കിടന്നു മരിക്കുന്നതു് എപ്പോഴും അവൾക്കു കാണാമായിരുന്നു. ഗുന്നാറിൻ്റെ മരണത്തിനേക്കാൾ ഭയങ്കരമായ പ്രതികാരം താൻ ചെയ്തതുപോലെ അവൾക്കിപ്പോൾ തോന്നിത്തുടങ്ങി. താൻ ഒരു പുരുഷനെ ഇപ്പോൾ ബ<noinclude></noinclude> cd5dmzfg9ir02obd6ji1dwn5scvcx5s താൾ:Prithikaradurga (Changampuzha).pdf/123 106 81567 241083 240694 2026-06-13T06:52:39Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241083 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ലം പ്രയോഗിച്ചാക്രമിച്ചു; തനിക്കു യോട്ടിനെ ചെറുത്തുനിലക്കാൻ എങ്ങനെ സാധിക്കാതിരുന്നോ അതുപോലെതന്നെ ഇയാൾക്കും തന്നോടെതിരിടാൻ കഴിവില്ലാതെപോയി. ഈ ചിന്ത അവളുടെ ഹൃദയത്തെ വല്ലാതെ തട്ടിയിളക്കി; തന്മൂലം താൻ എത്രമാത്രം ദ്രുതഗതിയിലാണ് പായുന്നതെന്നോ എങ്ങോട്ടാണു് താൻ പോകുന്നതെന്നോ അവൾ ശരിയ്ക്കറിഞ്ഞില്ല. കുന്നിന്റെ ഒരു ചെരിവു കയറുമ്പോൾ അവൾ യാദൃച്ഛികമായി മരം വലിച്ചുകൊണ്ടുപോകുന്ന ഒരു ചാലിൽ എത്തിച്ചേർന്നു. അവിടെ കോൾ ആർനേസണേയും അയാളുടെ ഏതാനും ആളുകളേയും അവൾ കണ്ടുമുട്ടി; തടി കയാറുന്ന ഒഴിഞ്ഞ 'സ്ലെഡ്ജ്' വണ്ടികൾ ഓടിച്ചുപോവുകയായിരുന്നു അവർ: അവളെ കാണുകയാൽ അവർ ഉറക്കെ അവളെ വിളിച്ചു. കോളും വെറൊരാളും മഞ്ഞിൽക്കൂടി അവൾക്കു പിറകേ ഓടിപ്പോയി. പക്ഷേ മഞ്ഞിൻ പാടയ്ക്കു വലിയ കട്ടിയില്ലാതിരുന്നതിനാൽ അതിന്നവരെ വഹിക്കാൻ സാധിച്ചില്ല; അവർക്കാകട്ടെ സ്കിസ്സ് ഒട്ടുണ്ടായിരുന്നുമില്ല. വിഗ്ഡിസ് ചുള്ളിക്കാട്ടിൽക്കൂടി ധൃതഗതിയിൽ നടന്നു താഴെക്കൂടി ഒഴുകിക്കൊണ്ടിരുന്ന ഒരരുവിയിലേയ്ക്കിറങ്ങി മഞ്ഞുകട്ടയിൽക്കൂടി യാത്ര തുടർന്നു. അതു മുഴുവൻ വെള്ളം നിറഞ്ഞും ചാരനിറത്തോടുകൂടിയും ഇരുന്നു.അതിനവളെ താങ്ങാൻ ഞെരുക്കമായിരുന്നു. അവളുടെ സ്കിസ്സിനു പിന്നിൽ അതു ഛിന്നഭിന്നമായിപ്പോയി പക്ഷേ ഒരു പ്രകാരത്തിൽ അവൾ മറുകരയിലെത്തിക്കൂടി. അങ്ങനെ അവൾ അവരുടെ പിടിയിൽ നിനൊഴിഞ്ഞുമാറി.<noinclude></noinclude> cnuh1spbbi2gfzkag4fj52tx8lo849h 241106 241083 2026-06-13T08:59:31Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241106 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ലം പ്രയോഗിച്ചാക്രമിച്ചു; തനിക്കു യോട്ടിനെ ചെറുത്തുനിലക്കാൻ എങ്ങനെ സാധിക്കാതിരുന്നോ അതുപോലെതന്നെ ഇയാൾക്കും തന്നോടെതിരിടാൻ കഴിവില്ലാതെപോയി. ഈ ചിന്ത അവളുടെ ഹൃദയത്തെ വല്ലാതെ തട്ടിയിളക്കി; തന്മൂലം താൻ എത്രമാത്രം ദ്രുതഗതിയിലാണ് പായുന്നതെന്നോ എങ്ങോട്ടാണു് താൻ പോകുന്നതെന്നോ അവൾ ശരിയ്ക്കറിഞ്ഞില്ല. കുന്നിന്റെ ഒരു ചെരിവു കയറുമ്പോൾ അവൾ യാദൃച്ഛികമായി മരം വലിച്ചുകൊണ്ടുപോകുന്ന ഒരു ചാലിൽ എത്തിച്ചേർന്നു. അവിടെ കോൾ ആർനേസണേയും അയാളുടെ ഏതാനും ആളുകളേയും അവൾ കണ്ടുമുട്ടി; തടി കയാറുന്ന ഒഴിഞ്ഞ 'സ്ലെഡ്ജ്' വണ്ടികൾ ഓടിച്ചുപോവുകയായിരുന്നു അവർ: അവളെ കാണുകയാൽ അവർ ഉറക്കെ അവളെ വിളിച്ചു. കോളും വെറൊരാളും മഞ്ഞിൽക്കൂടി അവൾക്കു പിറകേ ഓടിപ്പോയി. പക്ഷേ മഞ്ഞിൻ പാടയ്ക്കു വലിയ കട്ടിയില്ലാതിരുന്നതിനാൽ അതിന്നവരെ വഹിക്കാൻ സാധിച്ചില്ല; അവർക്കാകട്ടെ സ്കിസ്സ് ഒട്ടുണ്ടായിരുന്നുമില്ല. വിഗ്ഡിസ് ചുള്ളിക്കാട്ടിൽക്കൂടി ധൃതഗതിയിൽ നടന്നു താഴെക്കൂടി ഒഴുകിക്കൊണ്ടിരുന്ന ഒരരുവിയിലേയ്ക്കിറങ്ങി മഞ്ഞുകട്ടയിൽക്കൂടി യാത്ര തുടർന്നു. അതു മുഴുവൻ വെള്ളം നിറഞ്ഞും ചാരനിറത്തോടുകൂടിയും ഇരുന്നു.അതിനവളെ താങ്ങാൻ ഞെരുക്കമായിരുന്നു. അവളുടെ സ്കിസ്സിനു പിന്നിൽ അതു ഛിന്നഭിന്നമായിപ്പോയി പക്ഷേ ഒരു പ്രകാരത്തിൽ അവൾ മറുകരയിലെത്തിക്കൂടി. അങ്ങനെ അവൾ അവരുടെ പിടിയിൽ നിനൊഴിഞ്ഞുമാറി.<noinclude></noinclude> d41clly4h988x5w4q9oim9k0stgdny7 താൾ:Prithikaradurga (Changampuzha).pdf/124 106 81568 241085 240695 2026-06-13T06:53:07Z ഹമീഷ കെ ആർ 13335 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 241085 proofread-page text/x-wiki <noinclude><pagequality level="3" user="ഹമീഷ കെ ആർ" /></noinclude>ഇതിനുശേഷം സ്വഗൃഹത്തിൽ മുറ്റത്തു കടക്കുന്നതുവരെ അവൾ ഒരിടത്തും നിന്നില്ല. അനന്തരം അവൾ ഹാളിലേയ്ക്കു കടന്നു നേരെ ഗുന്നാറിന്റെ സമീപത്തേയ്ക്കു പോയി. അദ്ദേഹം ഉറക്കമാണു്. ഈസാ അരികെ ഇരിക്കുന്നുണ്ടു്. വിഗ്‌ഡിസ് ഉറക്കെ വിളിച്ചു പറഞ്ഞു. "അച്ഛാ, ഉണരൂ. ഞാൻ നല്ല വർത്തമാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടു്. നമ്മുടെ മാനക്കേടു നീക്കാൻ എന്നാൽ കഴിവുള്ളതു ഞാൻ ചെയ്തുകഴിഞ്ഞു. എയോൾവ് ആർനേസണെ ഞാൻ കൊന്നു.” തന്നെ കിടക്കയിൽ എഴുനേല്പിച്ചിരുത്തുവാൻ ഗുന്നാർ അവരോടു ആവശ്യപ്പെട്ടു. ആ അവസരത്തിൽ വിഗ്‌ഡിസ് അവളുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം വിശദമായി വിസ്തരിച്ചു. അനന്തരം തനിക്കൊന്നു ചുംബിക്കുവാനായി കുനിയുവാൻ അദ്ദേഹം അവളോടു പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു: "നീയിപ്പോൾ, ധൈര്യവും പൌരുഷവുമുള്ള ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തി. നീയങ്ങനെ വെളിപ്പെടുത്തുമെന്നു് ഒരുകാലത്തു ഞാൻ ആശിച്ചിരുന്നു. ആ ഐസ്‌ലാൻഡുകാരൻ നിന്നെ പിഴപ്പിക്കുവാൻ നീയിടകൊടുത്തതിലുള്ള കോപം ഇനിമേൽ ഞാൻ എന്റെ മനസ്സിൽ വെച്ചുകൊണ്ടിരിക്കില്ല. എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ സർവ്വനന്മകളും ആശിക്കുന്നു നിനക്കും നിന്റെ കുഞ്ഞിനും." താൻ കോളിനെ കണ്ടുമുട്ടിയ കഥ വിഗ്‌ഡിസ് പ്രസ്താവിച്ചു. അയാൾ അവളെ തിരിച്ചറിഞ്ഞോ എന്നു ഗുന്നാർ തിരക്കി.<noinclude></noinclude> lxzar6eyfrbnrweawc9qi4regk40uts 241102 241085 2026-06-13T08:39:50Z Vidya (SDCF) 13218 /* സാധൂകരിച്ചവ */ 241102 proofread-page text/x-wiki <noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഇതിനുശേഷം സ്വഗൃഹത്തിൽ മുറ്റത്തു കടക്കുന്നതുവരെ അവൾ ഒരിടത്തും നിന്നില്ല. അനന്തരം അവൾ ഹാളിലേയ്ക്കു കടന്നു നേരെ ഗുന്നാറിന്റെ സമീപത്തേയ്ക്കു പോയി. അദ്ദേഹം ഉറക്കമാണു്. ഈസാ അരികെ ഇരിക്കുന്നുണ്ടു്. വിഗ്‌ഡിസ് ഉറക്കെ വിളിച്ചു പറഞ്ഞു. "അച്ഛാ, ഉണരൂ. ഞാൻ നല്ല വൎത്തമാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടു്. നമ്മുടെ മാനക്കേടു നീക്കാൻ എന്നാൽ കഴിവുള്ളതു ഞാൻ ചെയ്തുകഴിഞ്ഞു. എയോൾവ് ആർനേസണെ ഞാൻ കൊന്നു.” തന്നെ കിടക്കയിൽ എഴുനേല്പിച്ചിരുത്തുവാൻ ഗുന്നാർ അവരോടു ആവശ്യപ്പെട്ടു. ആ അവസരത്തിൽ വിഗ്‌ഡിസ് അവളുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം വിശദമായി വിസ്തരിച്ചു. അനന്തരം തനിക്കൊന്നു ചുംബിക്കുവാനായി കുനിയുവാൻ അദ്ദേഹം അവളോടു പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു: "നീയിപ്പോൾ, ധൈര്യവും പൌരുഷവുമുള്ള ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തി. നീയങ്ങനെ വെളിപ്പെടുത്തുമെന്നു് ഒരുകാലത്തു ഞാൻ ആശിച്ചിരുന്നു. ആ ഐസ്‌ലാൻഡുകാരൻ നിന്നെ പിഴപ്പിക്കുവാൻ നീയിടകൊടുത്തതിലുള്ള കോപം ഇനിമേൽ ഞാൻ എന്റെ മനസ്സിൽ വെച്ചുകൊണ്ടിരിക്കില്ല. എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ സർവ്വനന്മകളും ആശിക്കുന്നു നിനക്കും നിന്റെ കുഞ്ഞിനും." താൻ കോളിനെ കണ്ടുമുട്ടിയ കഥ വിഗ്‌ഡിസ് പ്രസ്താവിച്ചു. അയാൾ അവളെ തിരിച്ചറിഞ്ഞോ എന്നു ഗുന്നാർ തിരക്കി.<noinclude></noinclude> 0ijezgweeqj1xuqgdm4y2xqdf8flw4x താൾ:Prithikaradurga (Changampuzha).pdf/197 106 81791 241025 2026-06-12T12:05:25Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Page 193) യ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോയി അവിടെച്ചെന്ന് അയാൾ നടന്നതെല്ലാം വിവരിച്ചു. അയാൾ ഇനി എന്താണ്ട് ചെയ്യാൻ പോകുന്നതെന്നു പെറ്റർലൈഡ് ചോദ്യമിട്ടു. ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 241025 proofread-page text/x-wiki <noinclude><pagequality level="1" user="2409:40F3:C:F190:B4E2:9295:8BDE:3C7" /></noinclude>Page 193) യ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോയി അവിടെച്ചെന്ന് അയാൾ നടന്നതെല്ലാം വിവരിച്ചു. അയാൾ ഇനി എന്താണ്ട് ചെയ്യാൻ പോകുന്നതെന്നു പെറ്റർലൈഡ് ചോദ്യമിട്ടു. ഒന്നുമില്ല, എന്നായിരുന്നു യോട്ടിൻറെ മറുപടി; പക്ഷേ, ഒഡ്ഡിൻ്റെ കേസു നടത്താൻ ഭാരമേല്ലുന്നവർക്കു വ ലിയ സന്തോഷമായിരിക്കുമെന്ന് അയാൾ കരുതിയില്ല. കുറച്ചുനേരം കഴിഞ്ഞു വെററർലൈഡ് ഹാൾ വിട്ടി റങ്ങിപ്പോയി. യോട്ട്' ലീകനിയോടൊന്നിച്ചു തനിച്ചാക പ്പെട്ടു; ആ രണ്ടാൺകുട്ടികൾ ആറ്ലേയും ലൈട്ടിംഗും മാത്രം ബെഞ്ചിനരികെ ഇരുന്നു കളിക്കുന്നുണ്ട്. . യോട്ട് ചെന്നു അവരുടെ കിടക്കപ്പുറത്തു കമിഴ്‌ന്നടിച്ചു വീണു; അവർ ഹാളിൽ ഇട്ടിരുന്ന ചപ്പുചവറുകളെല്ലാം എടുത്തു കളഞ്ഞു വൃത്തിയാക്കുകയായിരുന്നു ലീകുനി. അങ്ങനെ ചെയ്തുകൊണ്ടിരിക്കെ അവൾ അയാളോടു കൊലയെക്കു റിച്ചു് മാരോ ചോദ്യം ചെയ്തു. പക്ഷേ, അയാൾ നല്കിയ ഉത്തരങ്ങൾ അതിഹ്രസ്വങ്ങളായിരുന്നു. അനന്തരം അവൾ പറഞ്ഞു: "ഇങ്ങനെ ഒരു സംഗതിയിലേയ്ക്ക് അങ്ങയെ ആനയിക്കുമാറു നിങ്ങൾ ഇരുവരും തമ്മിൽ നടത്തിയ ആ വാ കുക്കം എന്താണെന്ന് അങ്ങ് എന്നോടു പറയുമെന്നു ഞാൻ ഉറപ്പു കരുതുന്നു. '' "കാ, അത്ര പറയത്തക്ക മഹാകായമൊന്നുമല്ലതു്,'' യോട്ട് പറഞ്ഞു: “പരമാം അതാണ്. ഞാനും നീയും തമ്മിൽ കത്തുന്നതുമുതൽ ഒഡ്ഡിനു് എന്നോടു വലിയ പകയാണു്".<noinclude></noinclude> 0gpoutnsucj3tb30eo07gub3haaqetu താൾ:Prithikaradurga (Changampuzha).pdf/198 106 81792 241026 2026-06-12T12:07:16Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '194) "എനിക്കു നല്ല നിശ്ചയമുണ്ട്, എന്നെക്കുറിച്ചായിരുന്നില്ല നിങ്ങളുടെ സംസാരമെന്നു്," ലീകനി ചുരുക്കിപ്പറഞ്ഞു "ആയിരുന്നില്ല," അയാൾ സമ്മതിച്ചു: പക്ഷേ നിയായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു 241026 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>194) "എനിക്കു നല്ല നിശ്ചയമുണ്ട്, എന്നെക്കുറിച്ചായിരുന്നില്ല നിങ്ങളുടെ സംസാരമെന്നു്," ലീകനി ചുരുക്കിപ്പറഞ്ഞു "ആയിരുന്നില്ല," അയാൾ സമ്മതിച്ചു: പക്ഷേ നിയായിരുന്നു അയാളുടെ മനസ്സിൽ. ലീകനി അങ്ങോട്ടു വന്നു കിടക്കയുടെ അരികിൽ ആ സനസ്ഥയായി; അവൾ യോട്ടിൻ്റെ മുഖത്തു ദൃഷ്ടിയുറപ്പി ച്ചുകൊണ്ടു പറഞ്ഞു: "അങ്ങു പറയുന്നതിൽ എനിക്കു വിശ്വാസമില്ലായോട്ട്, " യോട്ട് തെല്ലൊന്നു നടുങ്ങിപ്പോയി. അവളോട് അയാൾ സമാധാനം പറയാൻ ഒരുമ്പെട്ടതാണു്; പക്ഷേ, അവൾ അയാളുടെ മാറിൽ കൈവെച്ചുകൊണ്ടു തുടന്നു:- "ഇത്രയും എനിക്കറിയാം; അങ്ങു നോർവേയിൽനിന്നു വന്നതുമുതൽ മൗനിയായും വിഷാദമഗ്നനായും കഴി ഞ്ഞുകൂടിയതു് എനിക്കു വേണ്ടിയല്ല; അങ്ങു രാവും പകലും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നതു് എന്നെക്കുറിച്ചുമല്ല. ക്ഷേ, അങ്ങയുടെ വിഷാദത്തിൻ്റെ കാരണം ലവലേശം എനിക്കറിഞ്ഞുകൂടാ. അതുപോലെതന്നെ അങ്ങയും ഡ്ഡും തമ്മിലോ, അങ്ങയും മററാരെങ്കിലും തമ്മിലോ എ ന്താണുള്ളതെന്നും എനിക്ക് ഒരു വിവരവുമില്ല.'' അയാൾ മറുപടി പറഞ്ഞു: "നിൻ്റെ വിവാഹത്തിൽ നി സംതൃപ്തയായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു, ലീകനി. എൻറെ ആ ശയും നീ അങ്ങനെതന്നെ ആയിരിക്കണമെന്നാണു്.എ<noinclude></noinclude> 7rcizjg00d7zb9pvlhpmg7dbm5t09mj താൾ:Prithikaradurga (Changampuzha).pdf/199 106 81793 241027 2026-06-12T12:08:10Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '195) എന്നാൽ എല്ലാവരിൽനിന്നും ഞാൻ ഒളിച്ചുപിടിക്കുന്ന കരു മനോപൃഥ എനിക്കുള്ള പക്ഷം, അതിൻ്റെ ദൂഷ്യം മുഴുവനും എനിക്കു മാത്രമാണെന്നു് രാക്കണം; അതുകൊണ്ടുയാതൊന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു 241027 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>195) എന്നാൽ എല്ലാവരിൽനിന്നും ഞാൻ ഒളിച്ചുപിടിക്കുന്ന കരു മനോപൃഥ എനിക്കുള്ള പക്ഷം, അതിൻ്റെ ദൂഷ്യം മുഴുവനും എനിക്കു മാത്രമാണെന്നു് രാക്കണം; അതുകൊണ്ടുയാതൊന്നും ഇനി ചോദിക്കാതെ നീയെന്നെ സൈ്വരമായി വിടു മറുപടി പറയാൻ ആരംഭിച്ച അവസരത്തിൽ വിഗ്‌ഡിസ് വെറ്റർലൈഡിനായി നിമ്മിച്ച മേലങ്കി അവ ളുടെ കണ്ണിൽ പെട്ടു; കട്ടിലിൻ്റെ കാൽക്കലായി അതു കിടന്നിരുന്നു. അവൾ അതു വാരിയെടുത്തു നിലത്തു മ റോഅററത്തേയ്ക്ക് ഒരേറുകൊടുത്തിട്ടു കണ്ണീരോടെ പ്രസ്താവിച്ചു: "അങ്ങയെ സദാ സേവിച്ചും അങ്ങയുടെ നന്മയ വേണ്ടി പ്രാത്ഥിച്ചും കഴിഞ്ഞുകൂടുന്ന എന്നേക്കാൾ പത്തിരട്ടി, അങ്ങയെ നിരസിച്ചുവെന്നു പറയപ്പെടുന്ന ആ നോർവേക്കാരിപ്പെണ്ണിനെ അങ്ങു സ്നേഹിക്കുകയും അവളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നുണ്ടു്.” യോട്ട് ചാടിയെഴുനേറ്റ മേലങ്കിയെടുക്കാൻ ഉദ്യമിച്ചു. പക്ഷേ, വേഗത അവൾക്കായിരുന്നു. അവൾ ഞൊ ടികൊണ്ടതു കരസ്ഥമാക്കി. അതു തീയിലിടുവാനായി അവൾ അഗ്നികുണ്ഡത്തിനരികിലേയ്ക്ക് രാടി; യാൾ പിന്നാലേയും. അയാൾ അതു തട്ടിപ്പറിക്കാൻ വളരെ ശ്രമിച്ചു. പക്ഷേ, ഇരുകൈകൊണ്ടും അവളതു നല്ല പോലെ മുറുക്കിപ്പിടിച്ചിരുന്നു. അനന്തരം ഒരു കൈകൊണ്ടു് അയാൾ അവളുടെ തോളിനു ചുറ്റിപ്പിടിച്ചു മറേറ കൈകൊണ്ടു അവളുടെ മണിബന്ധം രണ്ടും കൂട്ടിപ്പിടിച്ചു<noinclude></noinclude> 5jwm6rzurvpgq6mzprqrvtzpruqfwyp താൾ:Prithikaradurga (Changampuzha).pdf/200 106 81794 241028 2026-06-12T12:10:29Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '196) ഞെരിക്കാൻ തുടങ്ങി. അവൾ കിടന്നു നിലവിളികൂട്ടി. പക്ഷേ, അയാൽ മുഷ്ടിചുരുട്ടി അവളുടെ തോളത്തു നല്ല ഇടി കൊടുത്തതിൽപ്പിന്നീടല്ലാതെ അയാൾക്ക് അവളിൽനിന്നു് ആമേലങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 241028 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>196) ഞെരിക്കാൻ തുടങ്ങി. അവൾ കിടന്നു നിലവിളികൂട്ടി. പക്ഷേ, അയാൽ മുഷ്ടിചുരുട്ടി അവളുടെ തോളത്തു നല്ല ഇടി കൊടുത്തതിൽപ്പിന്നീടല്ലാതെ അയാൾക്ക് അവളിൽനിന്നു് ആമേലങ്കി കരസ്ഥമാക്കാൻ സാധിച്ചില്ല. അവൾ നിലത്തു കമിഴ്‌നടിച്ചുവീണു് ഏങ്ങലടിച്ചു കര പക്ഷേ യോട്ടാകട്ടെ മേലങ്കിയുംകൊണ്ട് ഒന്നും മിണ്ടാതെ വെളിയിലേയ്ക്കിറങ്ങിപ്പോയി. ലീകനി വെളിയിലേയ്ക്കു വന്നു് ഇറയത്തു ചെന്നിരുന്നു; അവൾ ഇരുകൈകളിലും തൻ്റെ മുഖം താഴ്ത്തി മറച്ചു; അവളുടെ അമ്മ അടുത്തുനില്ക്കുന്നതുപോലും അവളുടെ ശ്രദ്ധയിൽ പെട്ടില്ല. എന്താണവൾക്കു കുണ്ഠിതമെന്നു ഗുഡ്രൺ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ മറുപടികൊടുത്തു; പക്ഷേ ആ തിണ്ണയിലേയ്ക്കു പിടിച്ചുകയറിയിട്ട് ഇങ്ങനെ പറഞ്ഞു: "ചേച്ചി നെലോളിക്കുകയാ, അമ്മേ! എന്താന്നോ ചേട്ടൻ ചേച്ചേ തല്ലി. അടുപ്പിൻറെ അടുത്തുവെച്ചു ചേട്ടൻ ചേച്ചിക്കു നല്ല രസികൻ പെടകൊടുത്തു.” "അതു നേരല്ല," ലീകനി വേഗത്തിൽ പറഞ്ഞു. പക്ഷേ ഗുഡ്രൺ വീട്ടിനുള്ളിലേയ്ക്കു കടന്നുചെന്നപ്പോൾ, അച്ഛൻ അമ്മയോടു ക്രൂരമായി പെരുമാറിയതുകൊണ്ടു ലൈട്ടിംഗ് നിലത്തു കിടന്നു കരയുന്നതു കണ്ടു. ഗുഡ്രണു് കലിവന്നു. അവൾ യോട്ടിനോട് സൗമ്യമായി കയർത്തു. "എൻ്റെ മേൽ കൈവെയ്ക്കരുതു് എന്നുള്ളതായിരുന്നു എൻറെ ആദ്യത്തെ ഭർത്താവിനു പഠിക്കേണ്ടിയിരുന്ന<noinclude></noinclude> h7pyhih87xgp7ut5eezru93q379dbmm താൾ:Prithikaradurga (Changampuzha).pdf/201 106 81795 241029 2026-06-12T12:13:41Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '197) ഒരു സംഗതി," അവൾ ആരംഭിച്ചു: "എന്തുകൊണ്ട ന്നാൽ, അങ്ങനെ ചെയ്തപ്പോൾ ഞാൻ വീടുവിട്ടിറങ്ങിപ്പോ യി. എൻ്റെ വസ്തുവകകൾ തിരിച്ചുതരാഞ്ഞതിനാൽ അയാൾക്കു തൻറെ ജീവനും നഷ്ടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241029 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>197) ഒരു സംഗതി," അവൾ ആരംഭിച്ചു: "എന്തുകൊണ്ട ന്നാൽ, അങ്ങനെ ചെയ്തപ്പോൾ ഞാൻ വീടുവിട്ടിറങ്ങിപ്പോ യി. എൻ്റെ വസ്തുവകകൾ തിരിച്ചുതരാഞ്ഞതിനാൽ അയാൾക്കു തൻറെ ജീവനും നഷ്ടപ്പെടേണ്ടിവന്നു. അ അനെയുള്ള ഒരു നിവൃകമമ്മം ചെയ്യാതിരിക്കത്തക്ക വിവേകം മററുള്ള വക്കുണ്ടായിരുന്നു; ജീവിച്ചിരുന്ന കാലത്തു ലൈട്ടിംഗിനും, പിന്നീടു വെറ്റർലൈഡിനും!'' ആ നിമിഷത്തിൽത്തന്നെ യോട്ട് പുറത്തേയ്ക്കു വഗുഡ്രൺ പറഞ്ഞതെല്ലാം അയാൾ ശ്രദ്ധിച്ചില്ല. പക്ഷേ അയാൾ കുനിഞ്ഞുനിന്നു ലീകനിയോടു പറഞ്ഞു. "ഞാൻ വളരെ ഹീനമായ തരത്തിൽ നിന്നോടു പെരുമാറി, എൻ്റെ ലീകനി! നീ പറഞ്ഞതു ശരിയാണു്. സദാ നീ എന്നെ സേവിച്ചും എൻ്റെ നന്മക്കായി പ്രാത്ഥിച്ചും കഴിഞ്ഞുകൂടിയവളായിരുന്നു.” ലീകനിക്കു വീണ്ടും കണ്ണുനീർ തള്ളിപ്പുറപ്പെട്ടു; അവൾ തൂവാലയെടുത്തു മുഖത്തിട്ടു പിടച്ചെഴുനോറ വീട്ടി നുള്ളിലേയ്ക്കു കടന്നുപോയി. യോട്ട് അവളെ അനുഗമിച്ചു. അധികനേരം കഴിയുന്നതിനു മുൻപ് അവർ വീണ്ടും വെളിയിലേയ്ക്കു വന്നു. പക്ഷേ . അപ്പോൾ ലീകനി ഒട്ടും കരഞ്ഞിരുന്നില്ല. അവൾ യോട്ടിൻറെ തോളിൽ ചാരിനില്ക്കുകയും പ്രസന്നയായി പ്രത്യക്ഷപ്പെടുകയും ചെയതു അടുത്ത ദിവസം അവർ സ്വഗേഹത്തിലേയ്ക്കു മട്ങ്ങി. അവർ കുറച്ചുനാൾ കൂടി അവിടെത്താമസിക്കണ മെന്നായിരുന്നു അതുവരെയുള്ള തീരുമാനം. പ്രസവം<noinclude></noinclude> 7i0y0d8tx6254uvg9l7j2193kbf6x5b താൾ:Prithikaradurga (Changampuzha).pdf/202 106 81796 241030 2026-06-12T12:14:24Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '198) കഴിയുന്നതുവരെ ഗ്രീഷ്ടകാലം മുഴുവനും, തൻറെ മകൾ അവിടെത്താമസിച്ചാൽ കൊള്ളാമെന്നു ഡ്രണു് ആശയ ണ്ടായിരുന്നു. കുറച്ചു കാലത്തേയ്ക്കു യോട്ട് അയാളുടെ ഓജയിൽനിന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു 241030 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>198) കഴിയുന്നതുവരെ ഗ്രീഷ്ടകാലം മുഴുവനും, തൻറെ മകൾ അവിടെത്താമസിച്ചാൽ കൊള്ളാമെന്നു ഡ്രണു് ആശയ ണ്ടായിരുന്നു. കുറച്ചു കാലത്തേയ്ക്കു യോട്ട് അയാളുടെ ഓജയിൽനിന്നും അകന്നു താമസിക്കുന്നതു പല കാരണങ്ങ ളാലും ഉത്തമമായിരിക്കുമെന്നു ഗുഡ്രണു തോന്നി. പക്ഷോ ഇപ്പോൾ അവരുടെ മനസ്സ് ഒന്നായിക്കഴിഞ്ഞു; അവർ ഉറപ്പിച്ചിരിക്കയാണു്, സ്കോമെഡാലിലേയ്ക്കു പോകണമെന്നു്. ലൈട്ടിംഗിനെ, ഒരു വയസ്സിനല്പം പ്രായക്കൂടുത ലുള്ള തങ്ങളുടെ മകൻ ആറ് ലേയോടൊന്നിച്ച്, വളത്തി ക്കൊള്ളാമെന്നു വെററർലൈഡും ഗുഡ്രണും അവരെ അ റിയിച്ചു. യോട്ടിനും ലീകനിക്കും അതു സമ്മതമായി. അനന്തരം അവിടെനിന്നും അവർ യാത്ര തിരിച്ചു. യാത്രാകാലത്ത് എല്ലാം ഭംഗിയായിത്തന്നെ കഴിഞ്ഞകൂടി. ഒടുവിൽ ആ അവസാനത്തെ ദിവസം സമാഗതമായി. കുന്നുകൾക്കിടയിലുള്ള ഒരു തുരങ്കത്തിൽക്കൂടി അവർ കുതിരയോടിച്ചുപ്പോവുകയാണു്. അവരുടെ ആൾക്കാർ അവരുടെ മുമ്പിൽ മുന്നോട്ടു നീങ്ങുന്നു. തുരങ്കത്തിൽ ക്കൂടി തുരഗത്തെ നയിച്ചുകൊണ്ടു കാൽനടയായിട്ടാണു് യോട്ടിൻറെ യാത്ര. അയാളുടെ സ്വന്തം കുതിര പിന്നാലെ നടന്നുപോന്നു. ചാരനിറത്തിലുള്ള ഒരന്തരീക്ഷം; അ സഹ്യമായ തണുപ്പും. അപ്പപ്പോൾ ഒരു മഞ്ഞിൻപാളി അവരുടെ മുഖത്തിനുനേക്ക് അടന്നുവന്നു. അവർ ഈ രീതിയലിങ്ങനെ കീഴോട്ടിറങ്ങുമ്പോൾ അവൾ അയാളോടൂ പറഞ്ഞു: "ഈ സമയം മുഴുവനും, അങ്ങു ഫോൾട്ടാറിൽ വെച്ചു പറഞ്ഞതെല്ലാറ്റിനേയും പറ്റി ചിന്തിക്കയായിരുന്നു<noinclude></noinclude> g4s9sm4kv2sse14d0cxoqm9k5weynak താൾ:Prithikaradurga (Changampuzha).pdf/203 106 81797 241031 2026-06-12T12:15:45Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '199) ഞാൻ. ആ കൂട്ടർ അങ്ങയെ ആട്ടിപ്പായിച്ചതിനെക്കുറി ച്ചാണു് അങ്ങ' ഏറ്റവും കണ്ണിതപ്പെടുന്നതെന്നുവരികിൽ, ഞങ്ങൾ അങ്ങയുമായി നടത്തിയ ഈ ആദായക്കച്ചവടം തിച്ചയായും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241031 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>199) ഞാൻ. ആ കൂട്ടർ അങ്ങയെ ആട്ടിപ്പായിച്ചതിനെക്കുറി ച്ചാണു് അങ്ങ' ഏറ്റവും കണ്ണിതപ്പെടുന്നതെന്നുവരികിൽ, ഞങ്ങൾ അങ്ങയുമായി നടത്തിയ ഈ ആദായക്കച്ചവടം തിച്ചയായും അങ്ങയ്ക്ക് ആശ്വാസകാരണമാകേണ്ടതാണ്. അങ്ങു നടത്തിയ വിവാഹം അത്യുത്തമമായിട്ടാണു് ജനങ്ങൾ കരുതിവന്നതു്. മാത്രമല്ല അങ്ങയ്ക്കു ലഭിച്ചത് അനേകം വിവാഹാത്ഥികളുണ്ടായിരുന്ന ഒരുവളെക്കൂടിയാണു്.'' "ഞാൻ കുണ്ഠിതപ്പെടുന്നുവെന്നു പറയുന്നതു പരമാ ത്ഥമല്ല.” അയാൾ പ്രതിവചിച്ചു; പക്ഷേ ഒന്നു നിനക്കു മനസ്സിലാക്കാം: ബീനയുടെ പുത്രന്മാരും അവരുടെ സ്നേഹിതന്മാരുമാണു് ഈ കഥ നാടുനീളെ പരത്തുന്നതു് ; അതോക്കുമ്പോൾ എനിക്കു കലികൊള്ളുന്നു.'' "എനിക്കു മനസ്സിലാകുന്നില്ല.'' അല്പം കഴിഞ്ഞ് അവൾ തുടന്നു: "അങ്ങയ്ക്ക് അവളെക്കുറിച്ചു വിചാരമില്ലെ ങ്കിൽ അവൾ ഉണ്ടാക്കിയ മേലങ്കി എന്തിനാണിങ്ങനെ നിധിപോലെ സൂക്ഷിക്കുന്നതു്??? "മാ, അതെനിക്കു നന്നായി യോജിക്കുന്നുണ്ടു്; അതു കൊണ്ടുമാത്രം.'' അയാൾ മറുപടി പറഞ്ഞു. മഞ്ഞു് അവരുടെ മുഖത്തു വല്ലാതെ അടിച്ചുവീണു കൊണ്ടിരുന്നു. അതുകൊണ്ടു കുറച്ചുനേരത്തേയ്ക് രൊന്നും സംസാരിച്ചില്ല. അതിനല്പമൊരടക്കം കിട്ടിയ തോടുകൂടി ലീകനി വീണ്ടും ചോദിച്ചു! "അവൾ എന്നേക്കാൾ സുന്ദരിയാണോ, ആ നോർവേക്കാരിപ്പെണ്ണ്???<noinclude></noinclude> 6ry5ebz690jq8a0qyskdjcunk4an5ze താൾ:Prithikaradurga (Changampuzha).pdf/204 106 81798 241032 2026-06-12T12:16:26Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '200) "അല്ല,” മഞ്ഞിനു നേരെ തിരിഞ്ഞു നോക്കിക്കൊണ്ടു്' അയാൾ പ്രതിവദിച്ചു. “പിന്നെ_ആട്ടെ അവൾ എന്നേക്കാൾ പണക്കാ രിയായിരുന്നോ?" "ക്ലാ, അതൊക്കെ ഏതാണ്ടൊരുപോലെയാണെന്നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241032 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>200) "അല്ല,” മഞ്ഞിനു നേരെ തിരിഞ്ഞു നോക്കിക്കൊണ്ടു്' അയാൾ പ്രതിവദിച്ചു. “പിന്നെ_ആട്ടെ അവൾ എന്നേക്കാൾ പണക്കാ രിയായിരുന്നോ?" "ക്ലാ, അതൊക്കെ ഏതാണ്ടൊരുപോലെയാണെന്നാ ണെനിക്കു തോന്നുന്നതു്.'' യോട്ട് മുൻപിലത്തെപ്പോലെ ത്തന്നെ പ്രതിവദിച്ചു. "ആവട്ടെ, എന്നാലും നിങ്ങൾ അവളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നു.'' വിഷാദപൂണ്ണമായ ഒരു സ്വരത്തിൽ ലീനി ഉച്ചരിച്ചു. "ആട്ടെ, ഏതു നിലയിയാണു് അ വൾക്ക് എന്നേക്കാൾ മേന്മയുണ്ടായിരുന്നത്??? "കാ, എന്തെങ്കിലും അഥവാ ഉണ്ടായിരുന്നെങ്കിൽ ത്തന്നെ, ചോദ്യങ്ങൾ ചോദിക്കുന്നതിൽ അവൾക്ക് ഇതിൻറെ ഒരംശമെങ്കിലും താല്പയ്യമുണ്ടായിരുന്നില്ല, എന്നു ള്ളതിലാണു്." ഒരു ചെറിയ ചിരിയോടുകൂടിയോട്ട് പ്രസ്താവിച്ചു. അയാളുടെ മുഖത്തേയ്ക്കു നോക്കുവാനായി ലീകനി.മുന്നോട്ടു ചാഞ്ഞു; ചുററിലുമുള്ള പാറകളെപ്പോലെ ക്ഷാരവ ണ്ണമായിരുന്നു അയാളുടെ മുഖം. ഏറെ നേരത്തേയ്ക്ക് അ വരിരുവരും വീണ്ടും ഒന്നും മിണ്ടിയില്ല. അവർ തുരങ്കത്തിനു വെളിയിൽ എത്തിയപ്പോഴേയ്ക്കും ഹിമപാതം നിലച്ചിരുന്നു. ഇപ്പോൾ തൃണകബള ങ്ങളോടുകൂടിയ ഒരു നീണ്ടുപരന്ന മൈതാനമാണു് അവരുടെ മുമ്പിൽ! കടിഞ്ഞാണുകൾ ലീകനിയുടെ കൈയിലേ യ്ക്കു തിരിച്ചുകൊടുത്തിട്ട് അയാൾ കുതിരപ്പുറത്തു കയറാൻ<noinclude></noinclude> 8lbzzhx2y8ypm6avsu93h2www73muzg താൾ:Prithikaradurga (Changampuzha).pdf/205 106 81799 241033 2026-06-12T12:17:19Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '201) ഭാവിച്ച അവസരത്തിൽ താണ സ്വരത്തിൽ അവൾ ഇ ങ്ങനെ പറഞ്ഞു:" "നാം തമ്മിൽ ഇനി ഇതിനെക്കുറിച്ചു ശബ്ദിക്കാൻ ഒരിക്കലും ഇടയാവു കയില്ല. ഞാനിതു നിങ്ങളോടു ശപഥം ചെയ്യുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു 241033 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>201) ഭാവിച്ച അവസരത്തിൽ താണ സ്വരത്തിൽ അവൾ ഇ ങ്ങനെ പറഞ്ഞു:" "നാം തമ്മിൽ ഇനി ഇതിനെക്കുറിച്ചു ശബ്ദിക്കാൻ ഒരിക്കലും ഇടയാവു കയില്ല. ഞാനിതു നിങ്ങളോടു ശപഥം ചെയ്യുന്നു. പക്ഷേ അങ്ങിയാട്ട് കരപേക്ഷയുണ്ട്: വളുടെ പേർ അങ്ങ് എന്നോടു പറഞ്ഞാൽ കൊള്ളാം.” യോട്ട് കുതിരയുടെ പള്ളയ്ക്കു ചാരിക്കൊണ്ടു നിശ്ചല നായി നിലകൊണ്ടു. ഏറെ നേരത്തേയ്ക്ക് അയാൾ ഒന്നും പറഞ്ഞില്ല. തൻ്റെ പത്നിയുടെ മുഖത്തുനിന്നു അയാൾ തല തിരിച്ചുകളഞ്ഞു. ഒടുവിൽ വളരെ താഴ്ന്ന സ്വരത്തിൽ അവളുടെ പേർ അയാളുച്ചരിച്ചു: “വിഗ്‌ഡിസ്!?? അതു കഴിഞ്ഞു അയാൾ കുതിരപ്പുറത്തുകയറി. വളരെ ദൂരം ഒന്നും മിണ്ടാതെ അവർ തൊട്ടുതൊട്ടു കുതിരയോ ടിച്ചപോയി. വീട്ടിൽ വന്നതിനു ശേഷവും ലീകനി നിശ്ശബ്ദയും ദുഃഖിതയുമായിരുന്നു. வപൊഴിയുംകാല ത്തിൻറെ അവസാനത്തോടുകൂടി അവൾ ഒരു മകനെ പ്രസവിക്കുന്നതുവരെ, അവളുടെ ഈ സ്ഥിതി ഒട്ടുംതന്നെ ഭേ ദപ്പെടുകയുണ്ടായില്ല. കുട്ടിയുടെ മേൽ ജലതപ്പണം കഴിച്ചിട്ടുയോട്ട്' അവനു 'ഗിസ്സർ' എന്നു പേരിട്ടു. അതിനു ശേഷം ലീകനിക്ക് അല്പംകൂടി പ്രസാദമുണ്ടായി. മുപ്പത്തിമൂന്നു് അടുത്ത കൊല്ലത്തിലെ ഇലപൊഴിയും കാലത്ത് അവർ ചെമ്മരിയാടുകളെ വീട്ടിലേയ്ക്കു തെളിച്ചുകൊണ്ടു വരും വഴി ഏതാനും കപ്പാസിട്ട മുട്ടനാടുകൾ കാണാതിരിക്കുന്ന<noinclude></noinclude> 6ocudrwp0s0z46iwghaqtkz1gp6klcv താൾ:Prithikaradurga (Changampuzha).pdf/206 106 81800 241034 2026-06-12T12:18:09Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '202) തായി അവരുടെ കണ്ണിൽപ്പെട്ടു. ചീട്ടുവേലക്കാരിൽ ഒരാളെ കൂടെ വിളിച്ചുകൊണ്ടു യോട്ട് തനിയെ അവയെ അന്വേഷിക്കാനായി പുറപ്പെട്ടു. ഇതു കഴിഞ്ഞു മൂന്നാമത്തെ ദിവസം ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241034 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>202) തായി അവരുടെ കണ്ണിൽപ്പെട്ടു. ചീട്ടുവേലക്കാരിൽ ഒരാളെ കൂടെ വിളിച്ചുകൊണ്ടു യോട്ട് തനിയെ അവയെ അന്വേഷിക്കാനായി പുറപ്പെട്ടു. ഇതു കഴിഞ്ഞു മൂന്നാമത്തെ ദിവസം ലീകനി മുറത്തു നിൽക്കുമ്പോൾ വീട്ടുവേലക്കാരൻ ചെമ്മരിയാടുകളെ തെളിച്ചുകൊണ്ടു വരുന്നതു കണ്ടു. യോട്ടിനെന്തു പാറിയെന്നു അവൾ അന്വേഷിച്ചു. കുടിലിൻ്റെ ഭിത്തികൾ കേടുപാടു പോക്കുന്നതിനായി അയാൾ കൃഷിസ്ഥലത്തു നങ്ങിയിരിക്കുകയാണെന്നു അവൻ മറുപടി പറഞ്ഞു. ലീകനി ഉടൻതന്നെ വെളിയിലേയ്ക്കിറങ്ങി മൈതാനത്തിലേയ്ക്കു കണ്ണോടിച്ചു. അന്തരീക്ഷം അച്ഛകോളമയിരുന്നു. കുന്നിൻപുറങ്ങളെ ആചരണം ചെയ്തിരുന്ന പുതുമഞ്ഞിൽ ആദിത്യകാന്തി വണ്ണശോഭ പരത്തി. കുറെക്കഴിഞ്ഞു്', യോട്ട് കുടിൽ കേടുപാടു നീക്കുവാൻ ഒരുങ്ങിയിട്ട ള്ളതുകൊണ്ടു പല കായവും പറഞ്ഞു ചെയ്യിക്കേണ്ടതായി തനിക്കുണ്ടെന്നും അതിനാൽ താൻകൂടി കൃഷിസ്ഥലത്തേ യ്ക്കു പോകുന്നതാണുത്തമമെന്നു താൻ കരുതുന്നുവെന്നും അവൾ വീട്ടിലുള്ള ആളുകളെ അറിയിച്ചു. അവൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവർ തമ്മിൽത്തമ്മിൽ നോക്കി അല്പം പുഞ്ചിരിയിട്ടു. പക്ഷേ ലികനി തൻറെ സംസാരം തുടന്നുകൊണ്ടയിരുന്നു. അവസാനം താൻ പോകുന്നുവെന്നു തന്നെ അതന്നെ അനുഗമിക്കുവാനായി അവർ ബുദ്ധിമുട്ടേണ്ടതില്ലെന്നു് അവൾ അവരോടു പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ അവളൊന്നിച്ചുണ്ടായിരുന്നതും എവി<noinclude></noinclude> 38t2ow5ditx62bgzfuqttidepknt613 താൾ:Prithikaradurga (Changampuzha).pdf/207 106 81801 241035 2026-06-12T12:19:05Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '203) ടേയും എപ്പോഴും ഒരു നായിനെപ്പോലെ അവളെ അനുഗമിച്ചുകൊണ്ടിരുന്നതുമായ ഒരു കിഴവൻ പരിചാരകൻ അവൾക്കുണ്ട്. അയാളെ മാത്രം കൂട്ടിക്കൊണ്ട് അവൾ യാ ത്ര തിരിച്ചു. സൂഷ്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241035 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>203) ടേയും എപ്പോഴും ഒരു നായിനെപ്പോലെ അവളെ അനുഗമിച്ചുകൊണ്ടിരുന്നതുമായ ഒരു കിഴവൻ പരിചാരകൻ അവൾക്കുണ്ട്. അയാളെ മാത്രം കൂട്ടിക്കൊണ്ട് അവൾ യാ ത്ര തിരിച്ചു. സൂഷ്കാസ്തമനത്തിനു മുൻപ് അവർ കുടിലിൽ എത്തിച്ചേർന്നു; പക്ഷേ യോട്ടിൻ്റെ പൊടിപോലും അവിടെ കണ്ടില്ല. എന്നിരുന്നാലും അന്നു് അയാൾ ചതുപ്പുനില ത്തുവിന്നു കളകൾ അറുത്തു കളഞ്ഞിട്ടുള്ളത് അവക്കു കാണാൻ കഴിഞ്ഞു; അയാളുടെ തൂമ്പയും കട്ടാമ്പാരയും കുടിലിൻറെ ചുമരിൽ ചാരിവെച്ചിട്ടുമുണ്ട്. അവർ ഉള്ളിലേയക്കു കടന്നു അഗ്നികുണ്ഡത്തിൽ അപ്പോഴുമുണ്ട്' കെടാത്ത തീക്കനലുകൾ. കൃഷിപ്പുര ആ നാട്ടിലെ സമ്പ്രദായ മനുസരിച്ചു കല്ലുകെട്ടി പുറമേമണ്ണു പൂശിയതാണു'. ഉള്ളിൽ ചുമരിനു ചുററും അതുപോലെതന്നെ കല്ലുകെട്ടി മണ്ണതേച്ച കരിരിപ്പുതിണ്ണയുണ്ട്. രണ്ടുപേർക്കു തൊട്ടുതൊട്ടു കിടക്കത്തക്കവിധം വിസ്താരമുള്ള ഒരു ബെഞ്ച്'; അതി ന്മേൽ ഒരു കിടക്ക വിരിച്ചു തയ്യാറാക്കിയിരിക്കുന്നു. തിൽക്കൽനിന്നുള്ള പുക, മഴച്ചിററൽ ഇവയെ തടയുന്ന തിനായി ബന്ധിച്ചിട്ടുള്ള ഒരു കനത്ത പലകയ്ക്കു മീതേ തോലുകളും കമ്പിളികളും തൂക്കിയിട്ടിരിക്കുന്നതു കാണാം. പക്ഷേ യോട്ട് ലീകനി കുറച്ചുനേരം കാത്തുനിന്നു. വന്നുചേന്നില്ല. അനന്തരം, പശുക്കൾക്കുള്ള പുരയിൽ ചെന്നു കിടന്നുകൊള്ളുവാനായി അവൾ പരിചാരകനോടു പറഞ്ഞു. നല്ല തണുപ്പു'; വിറകാണെങ്കിൽ പറയത്തക്ക വിധമൊന്നുമില്ല; യോട്ട് മടങ്ങിയെത്തുന്നതുവരെ തീയെ<noinclude></noinclude> oh0ymhbaa2fr4u7tny0m4mks898bkn7 താൾ:Prithikaradurga (Changampuzha).pdf/208 106 81802 241036 2026-06-12T12:19:35Z ~2026-34646-24 13374 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '204) രിക്കാൻ സാധിക്കാതെ വരും; അതിനാൽ അവൾ തണുപ്പിനെ തടുത്തുനിർത്തുവാനായി കമ്പിളിത്തിരകൾ കെട്ടഴി ച്ചിട്ടു കിടക്കപ്പുറത്തു കയറിക്കിടന്നു. നിമിഷത്തിനുള്ളിൽ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു 241036 proofread-page text/x-wiki <noinclude><pagequality level="1" user="~2026-34646-24" /></noinclude>204) രിക്കാൻ സാധിക്കാതെ വരും; അതിനാൽ അവൾ തണുപ്പിനെ തടുത്തുനിർത്തുവാനായി കമ്പിളിത്തിരകൾ കെട്ടഴി ച്ചിട്ടു കിടക്കപ്പുറത്തു കയറിക്കിടന്നു. നിമിഷത്തിനുള്ളിൽ അവൾ ഉറക്കമായി. രാത്രിയിൽ മുറിയിലുണ്ടായ ഒരു സ്വരധാരയാൽ അവൾ ഉണർത്തപ്പെട്ടു. കമ്പിളികൾക്കിടയിൽക്കൂടി നോ കിയപ്പോൾ അവൾ അഗ്നികുണ്ഡത്തിൽ തീയെരിയുന്ന തായിക്കണ്ടു. നീളമുള്ള ഇരിപ്പുതിണ്ണയിൽ തന്നോടു വളരെ അടുത്തുതന്നെ യോട്ട് ഇരിക്കുന്നു; പക്ഷേ മുറിയിൽ വേറൊരാൾകൂടിയുണ്ട്; ആ മനുഷ്യൻ്റെ സ്വരത്തിൽനി ന്നു അയാൾ തൻ്റെ രണ്ടാമച്ഛനാണെന്നവൾക്കു ലായി. എന്താണയാൾ പറയുന്നതെന്ന് അവൾ ചെവി മച്ഛനാണെന്നവൾക്കു മനസ്സി വട്ടംപിടിച്ചു. "സിഗേർഡ് ബിനെസണും അയാളുടെ ബന്ധുക്കളുമായിട്ടുള്ള തൻ്റെ വഴക്ക് ഇങ്ങനെ നിലവിലി രിക്കുമ്പോൾ താൻ ഈ വനഭൂമിയിൽ തനിച്ചു താമസി ക്കുന്നതു ബുദ്ധിപൂർവ്വമുള്ള ഒരു പെരുമാറ്റമായിരിക്കുമെന്നു് എനിക്കു തോന്നുന്നില്ല. തന്നെ നഷ്ടപ്പെടേണ്ടിവന്നാൽ എന്തൊരു മഹാദുഃഖമായിരിക്കും ലീകനിക്ക്! തൻ്റെ പുത്രന്മാരാണെങ്കിൽ ഇപ്പോഴും തീരെ കുഞ്ഞുങ്ങളും!??......... തല ചുമരിൽ ചാരിക്കൊണ്ടാണു് യോട്ടിൻെറ ഇരിപ്പ്; അയാൾ മറുപടി പറഞ്ഞു: "അവക്കുവേണ്ടി അവരുടെ അടുത്തുനിന്നു വിട്ടുമാറാ തങ്ങനെ കഴിച്ചുകൂട്ടിയ തീരൂ എന്നു ഞാൻ കരുതുന്നില്ല. എനിക്കറിയാം, അവരിൽനിന്നായിരിക്കില്ല എന്റെ മൗണം. എനിക്കു' ഏറ്റവും ഹീനമായ ഒരു മൃത്യുവിനായി<noinclude></noinclude> i47tv3donakhgt7dvxx4y02wzr3t9mm പ്രമാണം:Thudikkunna Thalukal.pdf 6 81803 241045 2026-06-13T03:54:27Z Manojk 804 കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ ലോകത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു കൃതി 241045 wikitext text/x-wiki == ചുരുക്കം == കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ ലോകത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു കൃതി == അനുമതി == {{PD-India}} 3eub4hhqfruir9rgyng407g5mhxmi5l 241046 241045 2026-06-13T03:57:08Z Manojk 804 /* ചുരുക്കം */ 241046 wikitext text/x-wiki == ചുരുക്കം == തുടിക്കുന്ന താളുകൾ. കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ ലോകത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു കൃതി == അനുമതി == {{PD-India}} 00a1ch9l163lui1g07cuxiub6mc1aey സൂചിക:Thudikkunna Thalukal.pdf 104 81804 241047 2026-06-13T03:58:11Z Manojk 804 '' താൾ സൃഷ്ടിച്ചിരിക്കുന്നു 241047 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140190825 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer= }} s9uqwi10dg8884vfb8iaeke5emiqdbd 241050 241047 2026-06-13T04:13:51Z Manojk 804 241050 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140190825 |Title=[[തുടിക്കുന്ന താളുകൾ]] |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer= }} 6su0lmrfpe0grcrrdhi58utx0x2hmql താൾ:Thudikkunna Thalukal.pdf/1 106 81805 241048 2026-06-13T04:12:30Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 241048 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:Thudikkunna Thalukal.pdf/122 106 81806 241049 2026-06-13T04:12:48Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 241049 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft തുടിക്കുന്ന താളുകൾ 0 81807 241051 2026-06-13T04:15:23Z Manojk 804 '{{header2 | title = | author = ചങ്ങമ്പുഴ കൃഷ്ണപിള്ള | section = തുടിക്കുന്ന താളുകൾ (1961) | previous = | next = | notes = }} <poem> <div class="prose"> <pages index="Thudikkunna Thalukal.pdf" from=1 to=122 /> </div> </poem> [[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]]' താൾ സൃഷ്ടിച്ചിരിക്കുന്നു 241051 wikitext text/x-wiki {{header2 | title = | author = ചങ്ങമ്പുഴ കൃഷ്ണപിള്ള | section = തുടിക്കുന്ന താളുകൾ (1961) | previous = | next = | notes = }} <poem> <div class="prose"> <pages index="Thudikkunna Thalukal.pdf" from=1 to=122 /> </div> </poem> [[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]] 2be1ccauloe2e4v01kppktornpz5pg5 ഉപയോക്താവിന്റെ സംവാദം:Kuttuzzz 3 81808 241052 2026-06-13T04:18:10Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 241052 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Kuttuzzz|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:18, 13 ജൂൺ 2026 (UTC) 3p2gxxrqre674vneo7i0io766a7cqmp ഉപയോക്താവിന്റെ സംവാദം:നുബ് ല അലി 3 81809 241053 2026-06-13T04:18:17Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 241053 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:നുബ് ല അലി|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:18, 13 ജൂൺ 2026 (UTC) k69754lfaduiya9zd7oyv9fny8i2qel